മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന്നു. അവർ ഉച്ചയ്ക്കുമുമ്പു വരുമെന്ന്.
കുളിമുറിയുടെ വാതിൽ ചിതലുതിന്ന് ദ്രവിച്ചിരിക്കുന്നു. അതു മാറ്റി വേറൊരു വാതിൽ വയ്ക്കണം. മാറ്റിവയ്ക്കേണ്ട വാതിലിന്റെ പണി ലേശം കൂടി ബാക്കിയുണ്ട്. പണി തീരാത്ത വാതിൽ വീടിൻ്റെ വടക്കു
ഭാഗത്തെ ചുമരിൽ ചാരിവെച്ചിരിക്കയാണ്. വേലുവും മകനും മുറ്റത്തുവന്നു നിന്നുകൊണ്ടു ചോദിച്ചു: "വല്യ സാനില്ലേ?
"ഇല്ല പാടത്തേക്കു പൊയ്ക്കടക്കബ്." ഒന്നു നിർത്തിക്കൊണ്ട് മുത്തശ്ശി തുടർന്നു: "വാതിലിൻ്റെ പണിക്കല്ലേ?
"เอม." "എന്നാൽ വടക്കോർത്തേക്കു പൊയ്ക്കോളിൻ."
വേലുവും മകനും വീടിൻ്റെ വടക്കുഭാഗത്തേക്കു പോയി. ഉണ്ണിക്കുട്ടന്നും അവരുടെ പിന്നാലെ പോയി.
വാതിൽ ചാരിവെച്ചിരിക്കുന്നത് സ്ഥലത്തിനടുത്താണ്. പുകയിൽവെച്ച
ആശാരി വേലു മുഴക്കോലും ഉളികളും കോലായിൽവെച്ച് ഉളികൾ മൂർച്ചകൂട്ടുവാൻ ഒരു പലകക്കഷണവും കുറേ വെള്ളാരങ്കല്ലുകളും തൊടിയിൽനിന്നു തേടിയെടുത്തു കൊണ്ടുവന്നു. പലകയിൽ വെള്ളാരങ്കല്ലു കളിട്ട് ഉള്ളികൾ ഓരോന്നായി മൂർച്ചകൂട്ടുവാൻ തുടങ്ങി.
വെള്ളാരങ്കല്പിൻപൊടി പഞ്ചസാരത്തരികളെപ്പോലെയാണെന്ന് ഉണ്ണിക്കുട്ടനു തോന്നി.
ഉളി മൂർച്ചകൂട്ടിയശേഷം പണി തുടങ്ങി. ഉളിയിൽ മേടുമ്പോൾ ചെറുകഷണങ്ങൾ ചിന്നിത്തെറിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടൻ ഒരി
ടത്തിരുന്ന് ആശാരിമാരുടെ കൈവേഗവും മുഖഭാവങ്ങളും ശ്രദ്ധിച്ചു.
നല്ല രസമുണ്ട് കാണാൻ. ഇതുപോലെതന്നെ മരം ഈരുന്നതു
കാണാനും നല്ല രസമുണ്ട്. മീതെ നിലക്കുന്ന ഈർച്ചക്കാരനെയല്ല 0009 взец മടക്കിയിരിക്കുന്ന ഈർച്ചക്കാരനെയാണ് ഉണ്ണിക്കുട്ടനിഷ്ടം. മുത്തശ്ശിയും അമ്മയും ആശാരിമാർ പണിയുന്നത് വെറുതെ ഒന്നു വന്ന് നോക്കിപ്പോയി.
അമ്മിണിയും ഇനിയും ഉണർന്നിട്ടില്ലെന്ന് ഉണ്ണിക്കുട്ടന്നു ഹിച്ചു. ഉണർ ന്നിട്ടുണ്ടെങ്കിൽ മുത്തശ്ശിയുടെയോ അമ്മയുടെയോ ഒക്കത്തു കാണു മായിരുന്നു.
"എന്തായാലും കുറച്ചുനേരം അടങ്ങിയിരുന്നോളൂ..ലോ."
മുത്തശ്ശി പോകുമ്പോൾ പറഞ്ഞു. കുട്ടൻനായർ തൊടിയിൽനിന്നു തുമുന്ന ശബ്ദം കേട്ടു. മൂന്നുപ്രാവശ്യം തുമ്മി. അയാൾക്ക് ഇനിയും തൊടിയിൽനിന്നു വരാറായില്ലേ?
മുത്തച്ഛൻ വന്നു. പാടത്തുനിന്നു വരുന്ന വരവാണ്. വല്ലാതെ വിയർത്തിരിക്കുന്നു.
കുറച്ചു നേരം ആശാരിമാരുമായി സംസാരിക്കയും അവരുടെ പണി കാണുകയും ചെയ്‌തു. സ്കൂളിൽനിന്ന് ഒരുമണിയുടെ ബല്ലടിക്കുന്ന ശബ്ദം കേട്ടു. ഇന്നും
കൃത്യസമയത്തുതന്നെയാണ് മുത്തച്ഛൻ വന്നിരിക്കുന്നത്. ""വര്‌ണോ? മുത്തച്ഛൻ ഉണ്ണിക്കുട്ടൻ്റെ കവിളിൽ തലോടിക്കൊണ്ടു
ചോദിച്ചു.
അവനൊന്നു തീർച്ചപ്പെടുത്തുന്നതിനുമുമ്പ് മുത്തച്ഛൻ കാലു കഴുകാനായി കിണറ്റിൻകരയിലെത്തിയപ്പോഴേക്കും ഉണ്ണിക്കുട്ടൻ പിന്നാലെ എത്തി.
മുത്തച്ഛൻ നാക്കിലയ്ക്കു മുമ്പിൽ പലകയിട്ട് ഇരുന്നപ്പോൾ ഉണ്ണിക്കുട്ടന്നും മുത്തച്ഛന്റെ കുഞ്ഞിപ്പലകയിട്ടിരുന്നു. അടുത്ത് അവൻ
ഷണത്തിൽ വെച്ചുകൊടുത്തു. "പപ്പടം." ഉണ്ണിക്കുട്ടൻ പറഞ്ഞു.
അമ്മ അടുക്കളയിൽനിന്ന് ഒരു ചുട്ട പപ്പടം കൊണ്ടുവന്ന് അവന്റെ
മുത്തച്ഛൻ നെയ്യുകൂട്ടി കുഴച്ച ഒരുരുളച്ചോറ് ചെറിയ ഒരു ഇലക്ക
ഇലയിൽ ഇട്ടുകൊടുത്തു. അവൻ പപ്പടം കൂട്ടി ചോറുണ്ണാൻ തുടങ്ങി. നെയ്യ് കൂട്ടിക്കുഴച്ച ചോറും പപ്പടവും. രണ്ടിനും നല്ല സ്വാദുണ്ട്.
ആ ഒരുരുളച്ചോറുമാത്രമേ അവൻ ഉണ്ടുള്ള അതുതന്നെ വിശപ്പുള്ളതുകൊണ്ടല്ലേ. എന്നും പതിവുള്ള കാര്യം ചെയ്തുവെന്നുമാത്രം.
മുത്തച്ഛൻഡേ ഊണ് ഇനിയും കഴിഞ്ഞിട്ടില്ല.
ഉണ്ണിക്കുട്ടൻ എഴുന്നേറ്റപ്പോൾ കുട്ടേട്ടൻ സ്‌കൂൾവിട്ടു വന്നു.
മുത്തച്ഛന്റെ അടുത്തിരുന്നുകൊണ്ട് കുട്ട്യേട്ടനും ഊണു കഴിക്കാൻ തുടങ്ങി.
മുത്തച്ഛനും കുട്ട്യേട്ടനും ഊണുകഴിക്കുന്നത് നോക്കിക്കൊണ്ടു നിന്നു. മുത്തച്ഛൻ്റെ കൈയിലെ വസരിക്കുത്തിവെച്ച കലയ്ക്ക് എന്തൊരു വട്ടമാണ്! ഒരു റുപ്പികയേക്കാൾ അധികമുണ്ടെന്നു തോന്നുന്നു. മുത്തച്ഛനും കുട്ട്യേട്ടന്നും ഊണു കഴിഞെഴുനേറ്റത് ഒന്നിച്ചാണ്. അവർ കൈകഴുകുന്നതു കാണാനായി ഉണ്ണിക്കുട്ടൻ അടുക്കളക്കോലാ യിലേക്കു ചെന്നു. കുട്ടേട്ടൻ ചെമ്പിൻ്റെ അകത്ത് കൈയിട്ടലമ്പുകയാണുണ്ടായത്. എന്നിട്ട് ചിറി കുബായത്തിന്റെ അറ്റംകൊണ്ട് തുടച്ച് ഓടിപ്പോയി.
മുത്തച്ഛൻ കുലുക്കുഴിയുകയും വീണ്ടും കുലുക്കുഴിയുകയും
കാർക്കിച്ചു തുപ്പുകയുമൊക്കെ ചെയ്തു. അമ്മിണി ഉറക്കമുണർന്നു കരയാൻ തുടങ്ങി.
"സമയത്തിനുണർന്നു." അമ്മ അവളെ എടുത്തുകൊണ്ടുവന്ന് മുത്തച്ഛന്റെ കൈയിൽ കൊടുത്തു.
മുത്തശ്ശിയും അമ്മയും ഇനിയും
ഊണു കഴിച്ചിട്ടില്ല.
കുട്ടൻനായരുടെയും ആശാരികളുടെയും ഊണും കഴിഞ്ഞിട്ടില്ല. മുത്തച്ഛൻ മുറുക്കാൻ ചെല്ലവും അമ്മിണിയെയുമൊക്കെയായി ഉമ്മറത്തേക്കു പോയി.
ഉണ്ണിക്കുട്ടൻ ആശാരികളുടെ അടുത്തേക്കു പോകാനൊരുമ്പെപ്പോൾ മുത്തച്ഛൻ പറഞ്ഞു: "ഇനി കുറച്ചുനേരം ഈ ബഞ്ചിന്മേൽ വന്നിരിക്കാ. വെറുതെ വെയല്ല് കൊള്ളണ്ട്."
"തണലത്തിരുന്നോളാം." "വേണ്ട വേണ്ട. മുത്തച്ഛൻ്റെ കുട്ടി ബ്ടെ ഇരിക്ക്."
ഉണ്ണിക്കുട്ടൻ മനമില്ലാമനസ്സോടെ ബഞ്ചിൽ കയറിയിരുന്നു. അമ്മിണി മുത്തച്ഛൻ്റെ മടിയിൽ തലവെച്ച്, കാലുകൾ ബഞ്ചിൽ വെച്ചടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടു കിടക്കുകയാണ്.
ഉണ്ണിക്കുട്ടൻ ബഞ്ചിൽനിന്നു, മെല്ലെ എഴുന്നേറ്റ് മുത്തച്ഛൻ മുറുക്കുന്നതും സൂക്ഷിച്ചുകൊണ്ട് അകത്തേക്കു പോയി. അടുക്കളയിൽ മുത്തശ്ശിയും അമ്മയും ഊണുകഴിക്കയാണ്. അവൻ കരണ്ടിയിൽനിന്ന് മൂന്നാലു പയറിൻകൊണ്ടാട്ടം എടുത്തതിന്നു. കുണ്ടൻ പിഞ്ഞാണത്തിൽനിന്നു കുറച്ചു മോരു കുടിച്ചു.
"എന്തു തിന്നാലും കുക്ഷി നിറയില്ല." അമ്മ പറഞ്ഞു.
അടുക്കളക്കോലായിലേക്കു വന്നപ്പോൾ, കുട്ടൻനായർ ഊണു കഴിഞ്ഞ് എച്ചിൽ തേയ്ക്കയാണ്. ഇത്രവേഗം കുട്ടൻനായരുടെ ഊണു കഴിഞ്ഞുവെന്നോ?
കുട്ടൻനായർ ചോദിച്ചു: "കുരുത്തോലിപ്പന്ത് ചീത്തയാക്കോ?
"ഇല്ല?"
എവിടെയാ
"ഉമറത്തെ മേപ്പടിമ്പില."
"സിനിമാനോട്ടീസോ?
"ദാ." കീശയിൽ തൊട്ടു കാണിച്ചുകൊടുത്തു.
"മിടുക്കൻ!"
കുട്ടൻനായർ കിണറ്റിൻകരയിൽക്കൂടെ ഉമ്മറത്തേക്കു പോയി. അമ്മയും മുത്തശ്ശിയും കൊട്ടത്തളത്തിൽ കൈകഴുകുന്ന ശബ്ദം കേട്ടു. കൊട്ടത്തളത്തിലെ വെള്ളം ഓവിൽക്കൂടെ തെങ്ങിൻതടത്തിൽ
ചെന്നു വീഴുന്ന ശബ്ദവും കേട്ടു. ആശാരികൾ ഉണ്ണാൻ വന്നു. അമ്മയും മുത്തശ്ശിയുംകൂടി അവർക്ക് ചോറുവിളമ്പിക്കൊടുത്തു. കാവത്തികൊണ്ടുള്ള കൂട്ടാനാണ് അവർക്കു കൊടുത്തത്. വേലു പച്ചമുളകു കടിക്കുന്നതു
കണ്ടപ്പോൾ ഉണ്ണിക്കുട്ട നാണ് എരിവു തോന്നിയത്.
രാവിലെ വേലി നൂഴ്ന്നു കയറിവന്ന ആ ചൊക്ലിപ്പട്ടി വീണ്ടും
വന്നിരിക്കുന്നു. ആശാരിച്ചെക്കൻ കൊടുത്ത് കല്ലുകൊണ്ട് ഒരേറ്! മണ്ടയ്ക്കാണു കൊണ്ടത്. വാലും തറ്റുകൊണ്ട് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പട്ടി ഒരൊറ്റ് ഓട്ടം. അടുക്കളമുറ്റം വൃത്തികേടാകാൻ തുടങ്ങിയിരിക്കുന്നു. മത്തിൻ്റെ വിത്തറും കൂർക്കയുടെ തൊലിയും എച്ചിലിലകളുമൊക്കെയുണ്ട്. ആശാരിമാർ ഊണ് കഴിഞ്ഞു കൈ കഴുകി അടുക്കുചെമ്പ്
കമഴ്ത്തി വെച്ച് വടക്കുഭാഗത്തേക്കുതന്നെ പോയി.
"ഉമ്മറത്തേക്കു നടന്നോ!" അമ്മ വാതിൽ ചാരാൻ ഭാവിച്ചുകൊണ്ട് പറഞ്ഞു.
ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു പോയി. അടുക്കളവാതിലടച്ച് അമ്മയും മുത്തശ്ശിയും ഉമ്മറത്തേക്കു വന്നു. മുത്തശ്ശി മുറുക്കിയശേഷം നിലത്തു കിടന്നപ്പോൾ അമ്മിണിയും മുത്തച്ഛന്റെ മടിയിൽനിന്നെഴുന്നേറ്റ് മുത്തശ്ശിയുടെ അടുത്തുവന്നു കിടന്നു. അമ്മ ബഞ്ചിന്മേലിരുന്നു. ഉണ്ണിക്കുട്ടൻ മുത്തശ്ശിയോട് ഒരു പാട്ടു പാടാൻ പറഞ്ഞു. അമ്മിണിയും പറഞ്ഞു.
മുത്തശ്ശി നേരിയ ശബ്‌ദത്തിൽ പാടാൻ തുടങ്ങി: "ആ ഇറയിലിരിക്കണ അരിവാളെവിടെയെടി മധുരം കൂടി പൊന്നമ്മേ
ആ അരിവാളല്ലേ ഇന്നലെ ചാമയറക്കാൻ കൊണ്ടോയെ ആ ചാമയെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ ചാമയല്ലേ ഇന്നലെ ചെമ്പൻപോത്ത് തിന്നത് ആ ചെമ്പൻപോത്തെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ ചെമ്പൻപോത്തല്ലേ ഇന്നലെ തുറ്റി തുറ്റി ചത്തത് ആ ചാണകമെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ ചാണകമല്ലേ ഇന്നലെ ചിറ്റൂരമ്പലം തേച്ചത് ആ ചിറ്റൂരമ്പലമെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ ചിറ്റൂരമ്പലമല്ലേ ഇന്നലെ തീപിടിച്ചു പോയത് ആ വെണ്ണീറെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ വെണ്ണീറൊണ്ടല്ലേ ഇന്നലെ പൂജാപാത്രം തേച്ചത് ആ പൂജാപാത്രം എവിടെയെടി മധുരം കൂടി പൊന്നമേ ആ പൂജാപാത്രമല്ലേ ഇന്നലെ കള്ളൻ കുട്ടുകൊണ്ടോയെ ആ കള്ളനെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ കള്ളനല്ലേ ഇന്നലെ ചാടിയോടി പോയത്."
മുത്തശ്ശി പാട്ടു ഉറങ്ങിക്കഴിഞ്ഞിരുന്നു. പാടിത്തീർന്നപ്പോഴേക്കും ( ക്ഷണത്തിലാണ് ഉറങ്ങന്നതും ഉണരുന്നതും! ഉണ്ണിക്കുട്ടനാണെങ്കിൽ അമ്മിണി അമ്മിണി ഉറക്കം
വരുന്നതുതന്നെയില്ല.
മുത്തച്ഛനും ബഞ്ചിൽ ചെരിഞ്ഞു കിടന്നിരിക്കയാണ്. അമ്മ എഴുന്നേറ്റ് അകത്തെ ഇടനാഴിയിൽ ചെന്നു കിടന്നു.ഉണ്ണിക്കുട്ടന്നും അമ്മയുടെ അടുത്തുവന്നു കിടന്നു.
"ഉറങ്ങണ്ടെ? അമ്മ അവൻ്റെ ദേഹത്തിൽ തലോടിക്കൊണ്ടു
ചോദിച്ചു. "ഉറക്കം വരണില്ല."
"ഉറങ്ങിക്കോ. രാത്രി കളംതൊഴാൻ പോണ്ടേ?
ശരിയാണ്. ഇന്നു രാത്രി കളംതൊഴാൻ പോകണം. അതിനു മുമ്പുതന്നെ അമ്മയോടു പറയണമെന്നു കരുതിയതായിരുന്നു. മറന്നു പോയി.
ഇന്ന് കളംതൊഴാൻ പോകണം.
ിറ്റുവിളക്കിന് അപ്പുണ്ണി നാളികേരം പെറുക്കുന്നതു കാണണം. ഉണ്ണിക്കുട്ടൻ കണ്ണുകളടച്ചു കിടന്നു. പക്ഷേ, ഉറക്കംവരുന്നില്ല.
സ്വപ്നത്തിൽ കണ്ട വയസ്സൻ മുമ്പിൽ വന്നുനില്ക്കുന്നുണ്ടോ? ആട്ടിൻകുട്ടി തുള്ളിച്ചാടി കളിക്കുന്നുണ്ടോ? കുടമണിശബ്ദം കേൾക്കാനുണ്ടോ? കണ്ണുകളടച്ചു ഇങ്ങനെയൊക്കെയാണവനു തോന്നിയത്. കിടന്നപ്പോൾ
അമ്മ ഉറങ്ങി. നേരിയ ശബ്‌ദത്തിൽ കൂർക്കം വലിക്കുന്നുണ്ട്. ഉണ്ണിക്കുട്ടന് ഉറങ്ങണമെന്നില്ല. ആശാരിമാർ വടക്കുഭാഗത്തു നിന്നു തട്ടുന്നതും മേടുന്നതും കേൾക്കാനുണ്ട്. അവൻ മെല്ലെ എഴുന്നേറ്റ് ആശാരിമാർ പണിയെടുക്കുന്നിടത്തേക്കു പോയി. അടുക്കളക്കോലാ യിൽക്കൂടെയാണു പോയത്. അടുക്കളക്കോലായയുടെ തിണ്ണയിൽ കുട്ടൻനായർ കിടക്കുന്നുണ്ട്. വെറുതെ കണ്ണുമിഴിച്ചു കിടക്കയാണ്. വെയിലൊന്നാറിയാൽ ഇനിയുമയാൾ തൊടിയിലേക്കു പോവും.
ആശാരിമാരുടെ പണി ഇനി അധികമില്ല. അടുത്തു ചെന്നപ്പോൾ
അവർ ചോദിച്ചു:
"എവിട്യായിർന്ന്?
"കെടക്കായിർന്ന്."
അവൻ തൊട്ടുനോക്കി. പലകയിലുള്ള വെള്ളാരങ്കല്പിൻപൊടിയിൽ മിനുമിന്നുന്നനെയിരിക്കുന്നു. കൈവിരൽ നാക്കത്തുവെച്ചു നോക്കി. മധുരമൊന്നുമില്ല. കീശയിലുള്ള സിനിമാനോട്ടീസിൽ ലേശം പൊടി യെടുത്തു പൊതിഞ്ഞുവെച്ചാലോ? ആശാരിമാർ വല്ലതും പറയുമോ? ഏതായാലും അവരുടെ പണി കഴിയട്ടെ.
വീട്ടിലുള്ളവരെല്ലാം അകത്താണല്ലൊ. പേടിക്കാനൊന്നുമില്ല. തൊടിയിലൊക്കെ ചുറ്റിയടിച്ചു വരാം, അവൻ തൊടിയിലേക്കു നടന്നു.
ആദ്യം പോയത് തൊഴുത്തിലേക്കാണ്. തൊഴുത്തിന്റെ മുമ്പിലുള്ളതെങ്ങിൻതൈയിൽനിന്ന്
പശുക്കുട്ടിയെ
ഇനിയും
മറ്റൊരിടത്തേക്കുഴിച്ചു കെട്ടിയിട്ടില്ല. തേക്കിൻതൈയിന്റെ ചുവട്ടിൽ
വെയിൽ വന്നിരിക്കുന്നു. പശുക്കുട്ടിയുടെ നെറ്റിയിൽ
വെറുതെയൊന്നു തൊട്ടുനോക്കി. പശുക്കുട്ടി സന്തോഷത്തോടെ
കഴുത്താട്ടി.
വളക്കുഴിയിൽനിന്ന് ഒരു കാക്ക ഒരു പുഴുവിനെ കൊത്തിയെടു ത്തറുകൊണ്ട് തൊഴുത്തിൻപുറത്തു വന്നിരുന്നു. അവൻ നോക്കി. ഓടം കൊത്തിക്കൊണ്ടുപോയ കാക്കയാണോ? എന്തോ! ഒന്നും മനസ്സിലാകുന്നില്ല.
വളക്കുഴിക്കടുത്തുചെന്ന് രണ്ടുമൂന്നു കല്ലുകൾ എടുത്തിട്ടു. ഇപ്പോൾ വളക്കുഴിയിലെ ചാണകം ഉറച്ചിരിക്കയാണ്. കല്ല് രാവിലത്തെപ്പോലെ പൂഴ്ന്നിറങ്ങുന്നില്ല.
തൊഴുത്തിൽനിന്ന് നേരേ കക്കൂസിന്റെ അടുത്തുള്ള മുളങ്കുട്ടത്തിനടുത്തേക്കു ചെന്നു. കക്കൂസിനടുത്ത് ഒരു പട്ടി കിടന്നുറങ്ങുന്നുണ്ട്. കുറച്ചുമുമ്പ് പടിക്കൽവെച്ചു കടികൊണ്ടോടിയ പട്ടിയാവും.
മുളങ്കുട്ടത്തിൽ ഒരു കവണ തങ്ങിനില്ക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കുമുമ്പ്. ഒരു പക്ഷിയെ എറിഞ്ഞുവീഴ്ത്താൻ അപ്പുണ്ണി ശ്രമിച്ച വോഴാണ് അതവിടെ തങ്ങിനിന്നത്. ഇനി അതവിടെനിന്ന് എന്നാണെടുക്കുക? ചെറുമൻ കുഞ്ഞാക്കൻ വേലിയടയ്ക്കാൻ മുള്ള വെട്ടുന്നതുവരെ അതവിടെത്തന്നെ തങ്ങിനില്ക്കുമായിരിക്കും.
മുളങ്കുട്ടത്തിൽനിന്നു സ്വല്പമകന്ന് ഒരുപാടു തൊട്ടാവാടിച്ചെടികൾ വളർന്നുനിൽക്കുന്നിടത്തേക്ക് കല്ലുകളെടുത്തെറിഞ്ഞു. അപ്പോൾ, അവ വാടുന്നതു കൗതുകത്തോടെ നോക്കിനിന്നു. ഇലകൾ വിടർന്നാൽ പിനേയുമെറിയണമെന്നു കരുതിക്കൊണ്ട് അവൻ മുളംകൂട്ടത്തിന്റെ കുറച്ചുകൂടി അടുത്തേക്കു ചെന്നു.
ഇപ്പോൾ മുളങ്കുട്ടത്തിൽ തങ്ങിനില്ക്കുന്ന കവണ കുറച്ചുകൂടി അടുത്താണെന്ന് അവനു തോന്നി. അവൻ ഒരു കല്ലെടുത്തെറിഞ്ഞു. കല്ല് ഒരാൾക്കുയരത്തിലെങ്കിലും മേലോട്ടു പോയില്ല. എന്നാലും ഉണ്ണിക്കുട്ടന്നു രസം തോന്നി. അവൻ വീണ്ടും എറിഞ്ഞു. വീണ്ടും വീണ്ടു മെറിഞ്ഞു. അങ്ങനെ എറിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ അവന്റെ ഇടത്തേ കാലിൽ ഒരു മുള്ളൂ. കൊണ്ടുകയറി. മുള്ള തറച്ചതോടെ അവൻ ഇരുന്നുപോയി. എന്തൊരു വേദനയാണ് അവൻ ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ട ആദ്യമോടിയെത്തിയത് ആശാരി വേലുവാണ്. ആശാരി വേലു. അവനെ വന്നെടുത്തപ്പോഴേക്കും കുട്ടൻനായരും മുത്തച്ഛനും ഓടിയെത്തി. കുട്ടൻനായർ വേലുവിൻ്റെ കൈയിൽനിന്ന് ഉണ്ണിക്കുട്ടനെ വാങ്ങിഉമ്മറത്തേക്കു കൊണ്ടുവന്നു. അമ്മയും ഉമ്മറത്തുതന്നെയുണ്ട്.
വലിയൊരു മുള്ളാണു കുത്തിയിരിക്കുന്നത്. മുള്ളിന്റെ പകുതി അകത്തും പകുതി പുറത്തുമാണ്.
അമ്മ കണ്ടപ്പോൾ "ഇഗ്ഗ' എന്നു. ശബ്ദിച്ചു മാറിനിന്നു.
കുട്ടൻനായർ ഇനിയുമുണ്ടോയെന്നു മുള്ള പതുക്കെ വലിച്ചെടുത്ത് നോക്കാൻ സുചികൊണ്ടു കുത്തി ചിനക്കിനോക്കി. അപ്പോൾ ഉണ്ണിക്കുട്ടൻ പുളഞ്ഞു നിലവിളിച്ചു.
"ഇത്ര നെലോളിക്കാനൊന്നും ഇല്ല.' കുട്ടൻനായർ ലേശം ചുണ്ണാനെടുത്ത മുള്ളുകുത്തിയ സ്ഥലത്തു തേച്ചു.
"ഇനി കൊറച്ചുനേരം ബഞ്ചിൽ ഒതുങ്ങിക്കിടക്കാ." ഉണ്ണിക്കുട്ടൻ ബഞ്ചിൽ ഒതുങ്ങിക്കിടന്നു. വേദന കുറേശ്ശിക്കുറേശ്ശയായി മാറുകയാണ്.
മുത്തശ്ശി അവൻ്റെ അടുത്തു വന്നു കിടന്നു. മുത്തച്ഛനും കുട്ടൻനായരും ഉമ്മറത്തുനിന്നു പോയി.
അമ്മ അമ്മിണിയെയുമായി ഉമ്മറത്തെ നിലത്തു വന്നു കിടന്നു. ഉണ്ണിക്കുട്ടന്റെ കാലടിയിലെ ചുണ്ണാമ്പിൽ തൊട്ടുകൊണ്ട് അമ്മിണി
പറഞ്ഞു: "പാവു പാവു."
മുത്തശ്ശി ചിരിച്ചു:
"ഉണേട്ടന്റെ കാലിൽ പാവു. ഉണ്ടേട്ടൻ പാവേ."
അമ്മിണി അമ്മയുടെ കാലിൽ വന്നിരുന്ന്"ഉം ഊം" എന്നു. ശബ്ദിക്കാൻ തുടങ്ങി. അമ്മയ്ക്കു കാര്യം മനസ്സിലായി. അവളെ
"ഏത്തം പൊമ്പേ" ആക്കാനാണ്. അമ്മ കാലുകൾ മടക്കിവെച്ച് അമ്മിണിയെ കാലിലെ ടുത്തുവെച്ചു. അമ്മ പറഞ്ഞുകൊണ്ടിരുന്നു: ഏത്തം പൊന വെള്ളാട്ട്യമേ എന്താണേ തി ത്രോ എന്തിനാണ് തീയ് ചേന വേവിക്കാനാണ് ചേന വെങ്ങിനെരിക്കുണു അങ്ങിനെത്തന്നിരിക്കുണ്.
ഏ. തം. പൊട്ടി. ച്ചാ... ടാറാ. യി. പെട്. പെട്. പെടോ.
അമ്മിണി ചിരിച്ചുകൊണ്ട് നിലത്തു വീണ്ടെഴുന്നേറ്റുകൊണ്ട്
പറഞ്ഞു: "ഞ്ഞീം."
അമ്മ വീണ്ടും "ഏത്തം പൊമ്പേ" ആക്കാൻ തുടങ്ങി.
ഉണ്ണിക്കുട്ടൻ ചിരിച്ചുകൊണ്ട് അനങ്ങാതെ നിന്നു.
മുള്ള കുത്തിയ സ്ഥലത്തിപ്പോൾ വേദന തോന്നുന്നതേയില്ല.