shabd-logo

ഏഴ്

8 January 2024

0 കണ്ടു 0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന്നു. അവർ ഉച്ചയ്ക്കുമുമ്പു വരുമെന്ന്.

കുളിമുറിയുടെ വാതിൽ ചിതലുതിന്ന് ദ്രവിച്ചിരിക്കുന്നു. അതു മാറ്റി വേറൊരു വാതിൽ വയ്ക്കണം. മാറ്റിവയ്ക്കേണ്ട വാതിലിന്റെ പണി ലേശം കൂടി ബാക്കിയുണ്ട്. പണി തീരാത്ത വാതിൽ വീടിൻ്റെ വടക്കു

ഭാഗത്തെ ചുമരിൽ ചാരിവെച്ചിരിക്കയാണ്. വേലുവും മകനും മുറ്റത്തുവന്നു നിന്നുകൊണ്ടു ചോദിച്ചു: "വല്യ സാനില്ലേ?

"ഇല്ല പാടത്തേക്കു പൊയ്ക്കടക്കബ്." ഒന്നു നിർത്തിക്കൊണ്ട് മുത്തശ്ശി തുടർന്നു: "വാതിലിൻ്റെ പണിക്കല്ലേ?

"เอม." "എന്നാൽ വടക്കോർത്തേക്കു പൊയ്ക്കോളിൻ."

വേലുവും മകനും വീടിൻ്റെ വടക്കുഭാഗത്തേക്കു പോയി. ഉണ്ണിക്കുട്ടന്നും അവരുടെ പിന്നാലെ പോയി.

വാതിൽ ചാരിവെച്ചിരിക്കുന്നത് സ്ഥലത്തിനടുത്താണ്. പുകയിൽവെച്ച

ആശാരി വേലു മുഴക്കോലും ഉളികളും കോലായിൽവെച്ച് ഉളികൾ മൂർച്ചകൂട്ടുവാൻ ഒരു പലകക്കഷണവും കുറേ വെള്ളാരങ്കല്ലുകളും തൊടിയിൽനിന്നു തേടിയെടുത്തു കൊണ്ടുവന്നു. പലകയിൽ വെള്ളാരങ്കല്ലു കളിട്ട് ഉള്ളികൾ ഓരോന്നായി മൂർച്ചകൂട്ടുവാൻ തുടങ്ങി.

വെള്ളാരങ്കല്പിൻപൊടി പഞ്ചസാരത്തരികളെപ്പോലെയാണെന്ന് ഉണ്ണിക്കുട്ടനു തോന്നി.

ഉളി മൂർച്ചകൂട്ടിയശേഷം പണി തുടങ്ങി. ഉളിയിൽ മേടുമ്പോൾ ചെറുകഷണങ്ങൾ ചിന്നിത്തെറിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടൻ ഒരി

ടത്തിരുന്ന് ആശാരിമാരുടെ കൈവേഗവും മുഖഭാവങ്ങളും ശ്രദ്ധിച്ചു.

നല്ല രസമുണ്ട് കാണാൻ. ഇതുപോലെതന്നെ മരം ഈരുന്നതു

കാണാനും നല്ല രസമുണ്ട്. മീതെ നിലക്കുന്ന ഈർച്ചക്കാരനെയല്ല 0009 взец മടക്കിയിരിക്കുന്ന ഈർച്ചക്കാരനെയാണ് ഉണ്ണിക്കുട്ടനിഷ്ടം. മുത്തശ്ശിയും അമ്മയും ആശാരിമാർ പണിയുന്നത് വെറുതെ ഒന്നു വന്ന് നോക്കിപ്പോയി.

അമ്മിണിയും ഇനിയും ഉണർന്നിട്ടില്ലെന്ന് ഉണ്ണിക്കുട്ടന്നു ഹിച്ചു. ഉണർ ന്നിട്ടുണ്ടെങ്കിൽ മുത്തശ്ശിയുടെയോ അമ്മയുടെയോ ഒക്കത്തു കാണു മായിരുന്നു.

"എന്തായാലും കുറച്ചുനേരം അടങ്ങിയിരുന്നോളൂ..ലോ."

മുത്തശ്ശി പോകുമ്പോൾ പറഞ്ഞു. കുട്ടൻനായർ തൊടിയിൽനിന്നു തുമുന്ന ശബ്ദം കേട്ടു. മൂന്നുപ്രാവശ്യം തുമ്മി. അയാൾക്ക് ഇനിയും തൊടിയിൽനിന്നു വരാറായില്ലേ?

മുത്തച്ഛൻ വന്നു. പാടത്തുനിന്നു വരുന്ന വരവാണ്. വല്ലാതെ വിയർത്തിരിക്കുന്നു.

കുറച്ചു നേരം ആശാരിമാരുമായി സംസാരിക്കയും അവരുടെ പണി കാണുകയും ചെയ്‌തു. സ്കൂളിൽനിന്ന് ഒരുമണിയുടെ ബല്ലടിക്കുന്ന ശബ്ദം കേട്ടു. ഇന്നും

കൃത്യസമയത്തുതന്നെയാണ് മുത്തച്ഛൻ വന്നിരിക്കുന്നത്. ""വര്‌ണോ? മുത്തച്ഛൻ ഉണ്ണിക്കുട്ടൻ്റെ കവിളിൽ തലോടിക്കൊണ്ടു

ചോദിച്ചു.

അവനൊന്നു തീർച്ചപ്പെടുത്തുന്നതിനുമുമ്പ് മുത്തച്ഛൻ കാലു കഴുകാനായി കിണറ്റിൻകരയിലെത്തിയപ്പോഴേക്കും ഉണ്ണിക്കുട്ടൻ പിന്നാലെ എത്തി.

മുത്തച്ഛൻ നാക്കിലയ്ക്കു മുമ്പിൽ പലകയിട്ട് ഇരുന്നപ്പോൾ ഉണ്ണിക്കുട്ടന്നും മുത്തച്ഛന്റെ കുഞ്ഞിപ്പലകയിട്ടിരുന്നു. അടുത്ത് അവൻ

ഷണത്തിൽ വെച്ചുകൊടുത്തു. "പപ്പടം." ഉണ്ണിക്കുട്ടൻ പറഞ്ഞു.

അമ്മ അടുക്കളയിൽനിന്ന് ഒരു ചുട്ട പപ്പടം കൊണ്ടുവന്ന് അവന്റെ

മുത്തച്ഛൻ നെയ്യുകൂട്ടി കുഴച്ച ഒരുരുളച്ചോറ് ചെറിയ ഒരു ഇലക്ക

ഇലയിൽ ഇട്ടുകൊടുത്തു. അവൻ പപ്പടം കൂട്ടി ചോറുണ്ണാൻ തുടങ്ങി. നെയ്യ് കൂട്ടിക്കുഴച്ച ചോറും പപ്പടവും. രണ്ടിനും നല്ല സ്വാദുണ്ട്.

ആ ഒരുരുളച്ചോറുമാത്രമേ അവൻ ഉണ്ടുള്ള അതുതന്നെ വിശപ്പുള്ളതുകൊണ്ടല്ലേ. എന്നും പതിവുള്ള കാര്യം ചെയ്തുവെന്നുമാത്രം.

മുത്തച്ഛൻഡേ ഊണ് ഇനിയും കഴിഞ്ഞിട്ടില്ല.

ഉണ്ണിക്കുട്ടൻ എഴുന്നേറ്റപ്പോൾ കുട്ടേട്ടൻ സ്‌കൂൾവിട്ടു വന്നു.

മുത്തച്ഛന്റെ അടുത്തിരുന്നുകൊണ്ട് കുട്ട്യേട്ടനും ഊണു കഴിക്കാൻ തുടങ്ങി.

മുത്തച്ഛനും കുട്ട്യേട്ടനും ഊണുകഴിക്കുന്നത് നോക്കിക്കൊണ്ടു നിന്നു. മുത്തച്ഛൻ്റെ കൈയിലെ വസരിക്കുത്തിവെച്ച കലയ്ക്ക് എന്തൊരു വട്ടമാണ്! ഒരു റുപ്പികയേക്കാൾ അധികമുണ്ടെന്നു തോന്നുന്നു. മുത്തച്ഛനും കുട്ട്യേട്ടന്നും ഊണു കഴിഞെഴുനേറ്റത് ഒന്നിച്ചാണ്. അവർ കൈകഴുകുന്നതു കാണാനായി ഉണ്ണിക്കുട്ടൻ അടുക്കളക്കോലാ യിലേക്കു ചെന്നു. കുട്ടേട്ടൻ ചെമ്പിൻ്റെ അകത്ത് കൈയിട്ടലമ്പുകയാണുണ്ടായത്. എന്നിട്ട് ചിറി കുബായത്തിന്റെ അറ്റംകൊണ്ട് തുടച്ച് ഓടിപ്പോയി.

മുത്തച്ഛൻ കുലുക്കുഴിയുകയും വീണ്ടും കുലുക്കുഴിയുകയും

കാർക്കിച്ചു തുപ്പുകയുമൊക്കെ ചെയ്തു. അമ്മിണി ഉറക്കമുണർന്നു കരയാൻ തുടങ്ങി.

"സമയത്തിനുണർന്നു." അമ്മ അവളെ എടുത്തുകൊണ്ടുവന്ന് മുത്തച്ഛന്റെ കൈയിൽ കൊടുത്തു.

മുത്തശ്ശിയും അമ്മയും ഇനിയും

ഊണു കഴിച്ചിട്ടില്ല.

കുട്ടൻനായരുടെയും ആശാരികളുടെയും ഊണും കഴിഞ്ഞിട്ടില്ല. മുത്തച്ഛൻ മുറുക്കാൻ ചെല്ലവും അമ്മിണിയെയുമൊക്കെയായി ഉമ്മറത്തേക്കു പോയി.

ഉണ്ണിക്കുട്ടൻ ആശാരികളുടെ അടുത്തേക്കു പോകാനൊരുമ്പെപ്പോൾ മുത്തച്ഛൻ പറഞ്ഞു: "ഇനി കുറച്ചുനേരം ഈ ബഞ്ചിന്മേൽ വന്നിരിക്കാ. വെറുതെ വെയല്ല് കൊള്ളണ്ട്."

"തണലത്തിരുന്നോളാം." "വേണ്ട വേണ്ട. മുത്തച്ഛൻ്റെ കുട്ടി ബ്ടെ ഇരിക്ക്."

ഉണ്ണിക്കുട്ടൻ മനമില്ലാമനസ്സോടെ ബഞ്ചിൽ കയറിയിരുന്നു. അമ്മിണി മുത്തച്ഛൻ്റെ മടിയിൽ തലവെച്ച്, കാലുകൾ ബഞ്ചിൽ വെച്ചടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടു കിടക്കുകയാണ്.

ഉണ്ണിക്കുട്ടൻ ബഞ്ചിൽനിന്നു, മെല്ലെ എഴുന്നേറ്റ് മുത്തച്ഛൻ മുറുക്കുന്നതും സൂക്ഷിച്ചുകൊണ്ട് അകത്തേക്കു പോയി. അടുക്കളയിൽ മുത്തശ്ശിയും അമ്മയും ഊണുകഴിക്കയാണ്. അവൻ കരണ്ടിയിൽനിന്ന് മൂന്നാലു പയറിൻകൊണ്ടാട്ടം എടുത്തതിന്നു. കുണ്ടൻ പിഞ്ഞാണത്തിൽനിന്നു കുറച്ചു മോരു കുടിച്ചു.

"എന്തു തിന്നാലും കുക്ഷി നിറയില്ല." അമ്മ പറഞ്ഞു.

അടുക്കളക്കോലായിലേക്കു വന്നപ്പോൾ, കുട്ടൻനായർ ഊണു കഴിഞ്ഞ് എച്ചിൽ തേയ്ക്കയാണ്. ഇത്രവേഗം കുട്ടൻനായരുടെ ഊണു കഴിഞ്ഞുവെന്നോ?

കുട്ടൻനായർ ചോദിച്ചു: "കുരുത്തോലിപ്പന്ത് ചീത്തയാക്കോ?

"ഇല്ല?"

എവിടെയാ 

"ഉമറത്തെ മേപ്പടിമ്പില." 

"സിനിമാനോട്ടീസോ?

"ദാ." കീശയിൽ തൊട്ടു കാണിച്ചുകൊടുത്തു.

"മിടുക്കൻ!"

കുട്ടൻനായർ കിണറ്റിൻകരയിൽക്കൂടെ ഉമ്മറത്തേക്കു പോയി. അമ്മയും മുത്തശ്ശിയും കൊട്ടത്തളത്തിൽ കൈകഴുകുന്ന ശബ്ദം കേട്ടു. കൊട്ടത്തളത്തിലെ വെള്ളം ഓവിൽക്കൂടെ തെങ്ങിൻതടത്തിൽ

ചെന്നു വീഴുന്ന ശബ്ദവും കേട്ടു. ആശാരികൾ ഉണ്ണാൻ വന്നു. അമ്മയും മുത്തശ്ശിയുംകൂടി അവർക്ക് ചോറുവിളമ്പിക്കൊടുത്തു. കാവത്തികൊണ്ടുള്ള കൂട്ടാനാണ് അവർക്കു കൊടുത്തത്. വേലു പച്ചമുളകു കടിക്കുന്നതു

കണ്ടപ്പോൾ ഉണ്ണിക്കുട്ട നാണ് എരിവു തോന്നിയത്.

രാവിലെ വേലി നൂഴ്ന്നു‌ കയറിവന്ന ആ ചൊക്ലിപ്പട്ടി വീണ്ടും

വന്നിരിക്കുന്നു. ആശാരിച്ചെക്കൻ കൊടുത്ത് കല്ലുകൊണ്ട് ഒരേറ്! മണ്ടയ്ക്കാണു കൊണ്ടത്. വാലും തറ്റുകൊണ്ട് തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ പട്ടി ഒരൊറ്റ് ഓട്ടം. അടുക്കളമുറ്റം വൃത്തികേടാകാൻ തുടങ്ങിയിരിക്കുന്നു. മത്തിൻ്റെ വിത്തറും കൂർക്കയുടെ തൊലിയും എച്ചിലിലകളുമൊക്കെയുണ്ട്. ആശാരിമാർ ഊണ്‌ കഴിഞ്ഞു കൈ കഴുകി അടുക്കുചെമ്പ്

കമഴ്ത്തി വെച്ച് വടക്കുഭാഗത്തേക്കുതന്നെ പോയി.

"ഉമ്മറത്തേക്കു നടന്നോ!" അമ്മ വാതിൽ ചാരാൻ ഭാവിച്ചുകൊണ്ട് പറഞ്ഞു.

ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു പോയി. അടുക്കളവാതിലടച്ച് അമ്മയും മുത്തശ്ശിയും ഉമ്മറത്തേക്കു വന്നു. മുത്തശ്ശി മുറുക്കിയശേഷം നിലത്തു കിടന്നപ്പോൾ അമ്മിണിയും മുത്തച്ഛന്റെ മടിയിൽനിന്നെഴുന്നേറ്റ് മുത്തശ്ശിയുടെ അടുത്തുവന്നു കിടന്നു. അമ്മ ബഞ്ചിന്മേലിരുന്നു. ഉണ്ണിക്കുട്ടൻ മുത്തശ്ശിയോട് ഒരു പാട്ടു പാടാൻ പറഞ്ഞു. അമ്മിണിയും പറഞ്ഞു.

മുത്തശ്ശി നേരിയ ശബ്‌ദത്തിൽ പാടാൻ തുടങ്ങി: "ആ ഇറയിലിരിക്കണ അരിവാളെവിടെയെടി മധുരം കൂടി പൊന്നമ്മേ

ആ അരിവാളല്ലേ ഇന്നലെ ചാമയറക്കാൻ കൊണ്ടോയെ ആ ചാമയെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ ചാമയല്ലേ ഇന്നലെ ചെമ്പൻപോത്ത് തിന്നത് ആ ചെമ്പൻപോത്തെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ ചെമ്പൻപോത്തല്ലേ ഇന്നലെ തുറ്റി തുറ്റി ചത്തത് ആ ചാണകമെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ ചാണകമല്ലേ ഇന്നലെ ചിറ്റൂരമ്പലം തേച്ചത് ആ ചിറ്റൂരമ്പലമെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ ചിറ്റൂരമ്പലമല്ലേ ഇന്നലെ തീപിടിച്ചു പോയത് ആ വെണ്ണീറെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ വെണ്ണീറൊണ്ടല്ലേ ഇന്നലെ പൂജാപാത്രം തേച്ചത് ആ പൂജാപാത്രം എവിടെയെടി മധുരം കൂടി പൊന്നമേ ആ പൂജാപാത്രമല്ലേ ഇന്നലെ കള്ളൻ കുട്ടുകൊണ്ടോയെ ആ കള്ളനെവിടെയെടി മധുരം കൂടി പൊന്നമ്മേ ആ കള്ളനല്ലേ ഇന്നലെ ചാടിയോടി പോയത്."

മുത്തശ്ശി പാട്ടു ഉറങ്ങിക്കഴിഞ്ഞിരുന്നു. പാടിത്തീർന്നപ്പോഴേക്കും ( ക്ഷണത്തിലാണ് ഉറങ്ങന്നതും ഉണരുന്നതും! ഉണ്ണിക്കുട്ടനാണെങ്കിൽ അമ്മിണി അമ്മിണി ഉറക്കം

വരുന്നതുതന്നെയില്ല.

മുത്തച്ഛനും ബഞ്ചിൽ ചെരിഞ്ഞു കിടന്നിരിക്കയാണ്. അമ്മ എഴുന്നേറ്റ് അകത്തെ ഇടനാഴിയിൽ ചെന്നു കിടന്നു.ഉണ്ണിക്കുട്ടന്നും അമ്മയുടെ അടുത്തുവന്നു കിടന്നു.

"ഉറങ്ങണ്ടെ? അമ്മ അവൻ്റെ ദേഹത്തിൽ തലോടിക്കൊണ്ടു

ചോദിച്ചു. "ഉറക്കം വരണില്ല."

"ഉറങ്ങിക്കോ. രാത്രി കളംതൊഴാൻ പോണ്ടേ?

ശരിയാണ്. ഇന്നു രാത്രി കളംതൊഴാൻ പോകണം. അതിനു മുമ്പുതന്നെ അമ്മയോടു പറയണമെന്നു കരുതിയതായിരുന്നു. മറന്നു പോയി.

ഇന്ന് കളംതൊഴാൻ പോകണം.

ിറ്റുവിളക്കിന് അപ്പുണ്ണി നാളികേരം പെറുക്കുന്നതു കാണണം. ഉണ്ണിക്കുട്ടൻ കണ്ണുകളടച്ചു കിടന്നു. പക്ഷേ, ഉറക്കംവരുന്നില്ല.

സ്വ‌പ്നത്തിൽ കണ്ട വയസ്സൻ മുമ്പിൽ വന്നുനില്ക്കുന്നുണ്ടോ? ആട്ടിൻകുട്ടി തുള്ളിച്ചാടി കളിക്കുന്നുണ്ടോ? കുടമണിശബ്ദം കേൾക്കാനുണ്ടോ? കണ്ണുകളടച്ചു ഇങ്ങനെയൊക്കെയാണവനു തോന്നിയത്. കിടന്നപ്പോൾ

അമ്മ ഉറങ്ങി. നേരിയ ശബ്‌ദത്തിൽ കൂർക്കം വലിക്കുന്നുണ്ട്. ഉണ്ണിക്കുട്ടന് ഉറങ്ങണമെന്നില്ല. ആശാരിമാർ വടക്കുഭാഗത്തു നിന്നു തട്ടുന്നതും മേടുന്നതും കേൾക്കാനുണ്ട്. അവൻ മെല്ലെ എഴുന്നേറ്റ് ആശാരിമാർ പണിയെടുക്കുന്നിടത്തേക്കു പോയി. അടുക്കളക്കോലാ യിൽക്കൂടെയാണു പോയത്. അടുക്കളക്കോലായയുടെ തിണ്ണയിൽ കുട്ടൻനായർ കിടക്കുന്നുണ്ട്. വെറുതെ കണ്ണുമിഴിച്ചു കിടക്കയാണ്. വെയിലൊന്നാറിയാൽ ഇനിയുമയാൾ തൊടിയിലേക്കു പോവും.

ആശാരിമാരുടെ പണി ഇനി അധികമില്ല. അടുത്തു ചെന്നപ്പോൾ

അവർ ചോദിച്ചു:

"എവിട്യായിർന്ന്?

"കെടക്കായിർന്ന്."

അവൻ തൊട്ടുനോക്കി. പലകയിലുള്ള വെള്ളാരങ്കല്പിൻപൊടിയിൽ മിനുമിന്നുന്നനെയിരിക്കുന്നു. കൈവിരൽ നാക്കത്തുവെച്ചു നോക്കി. മധുരമൊന്നുമില്ല. കീശയിലുള്ള സിനിമാനോട്ടീസിൽ ലേശം പൊടി യെടുത്തു പൊതിഞ്ഞുവെച്ചാലോ? ആശാരിമാർ വല്ലതും പറയുമോ? ഏതായാലും അവരുടെ പണി കഴിയട്ടെ.

വീട്ടിലുള്ളവരെല്ലാം അകത്താണല്ലൊ. പേടിക്കാനൊന്നുമില്ല. തൊടിയിലൊക്കെ ചുറ്റിയടിച്ചു വരാം, അവൻ തൊടിയിലേക്കു നടന്നു.

ആദ്യം പോയത് തൊഴുത്തിലേക്കാണ്. തൊഴുത്തിന്റെ മുമ്പിലുള്ളതെങ്ങിൻതൈയിൽനിന്ന്

പശുക്കുട്ടിയെ

ഇനിയും

മറ്റൊരിടത്തേക്കുഴിച്ചു കെട്ടിയിട്ടില്ല. തേക്കിൻതൈയിന്റെ ചുവട്ടിൽ

വെയിൽ വന്നിരിക്കുന്നു. പശുക്കുട്ടിയുടെ നെറ്റിയിൽ

വെറുതെയൊന്നു തൊട്ടുനോക്കി. പശുക്കുട്ടി സന്തോഷത്തോടെ

കഴുത്താട്ടി.

വളക്കുഴിയിൽനിന്ന് ഒരു കാക്ക ഒരു പുഴുവിനെ കൊത്തിയെടു ത്തറുകൊണ്ട് തൊഴുത്തിൻപുറത്തു വന്നിരുന്നു. അവൻ നോക്കി. ഓടം കൊത്തിക്കൊണ്ടുപോയ കാക്കയാണോ? എന്തോ! ഒന്നും മനസ്സിലാകുന്നില്ല.

വളക്കുഴിക്കടുത്തുചെന്ന് രണ്ടുമൂന്നു കല്ലുകൾ എടുത്തിട്ടു. ഇപ്പോൾ വളക്കുഴിയിലെ ചാണകം ഉറച്ചിരിക്കയാണ്. കല്ല് രാവിലത്തെപ്പോലെ പൂഴ്ന്നിറങ്ങുന്നില്ല.

തൊഴുത്തിൽനിന്ന് നേരേ കക്കൂസിന്റെ അടുത്തുള്ള മുളങ്കുട്ടത്തിനടുത്തേക്കു ചെന്നു. കക്കൂസിനടുത്ത് ഒരു പട്ടി കിടന്നുറങ്ങുന്നുണ്ട്. കുറച്ചുമുമ്പ് പടിക്കൽവെച്ചു കടികൊണ്ടോടിയ പട്ടിയാവും.

മുളങ്കുട്ടത്തിൽ ഒരു കവണ തങ്ങിനില്ക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കുമുമ്പ്. ഒരു പക്ഷിയെ എറിഞ്ഞുവീഴ്ത്താൻ അപ്പുണ്ണി ശ്രമിച്ച വോഴാണ് അതവിടെ തങ്ങിനിന്നത്. ഇനി അതവിടെനിന്ന് എന്നാണെടുക്കുക? ചെറുമൻ കുഞ്ഞാക്കൻ വേലിയടയ്ക്കാൻ മുള്ള വെട്ടുന്നതുവരെ അതവിടെത്തന്നെ തങ്ങിനില്ക്കുമായിരിക്കും.

മുളങ്കുട്ടത്തിൽനിന്നു സ്വല്പമകന്ന് ഒരുപാടു തൊട്ടാവാടിച്ചെടികൾ വളർന്നുനിൽക്കുന്നിടത്തേക്ക് കല്ലുകളെടുത്തെറിഞ്ഞു. അപ്പോൾ, അവ വാടുന്നതു കൗതുകത്തോടെ നോക്കിനിന്നു. ഇലകൾ വിടർന്നാൽ പിനേയുമെറിയണമെന്നു കരുതിക്കൊണ്ട് അവൻ മുളംകൂട്ടത്തിന്റെ കുറച്ചുകൂടി അടുത്തേക്കു ചെന്നു.

ഇപ്പോൾ മുളങ്കുട്ടത്തിൽ തങ്ങിനില്ക്കുന്ന കവണ കുറച്ചുകൂടി അടുത്താണെന്ന് അവനു തോന്നി. അവൻ ഒരു കല്ലെടുത്തെറിഞ്ഞു. കല്ല് ഒരാൾക്കുയരത്തിലെങ്കിലും മേലോട്ടു പോയില്ല. എന്നാലും ഉണ്ണിക്കുട്ടന്നു രസം തോന്നി. അവൻ വീണ്ടും എറിഞ്ഞു. വീണ്ടും വീണ്ടു മെറിഞ്ഞു. അങ്ങനെ എറിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ അവന്റെ ഇടത്തേ കാലിൽ ഒരു മുള്ളൂ. കൊണ്ടുകയറി. മുള്ള തറച്ചതോടെ അവൻ ഇരുന്നുപോയി. എന്തൊരു വേദനയാണ് അവൻ ഉറക്കെ നിലവിളിച്ചു. നിലവിളി കേട്ട ആദ്യമോടിയെത്തിയത് ആശാരി വേലുവാണ്. ആശാരി വേലു. അവനെ വന്നെടുത്തപ്പോഴേക്കും കുട്ടൻനായരും മുത്തച്ഛനും ഓടിയെത്തി. കുട്ടൻനായർ വേലുവിൻ്റെ കൈയിൽനിന്ന് ഉണ്ണിക്കുട്ടനെ വാങ്ങിഉമ്മറത്തേക്കു കൊണ്ടുവന്നു. അമ്മയും ഉമ്മറത്തുതന്നെയുണ്ട്.

വലിയൊരു മുള്ളാണു കുത്തിയിരിക്കുന്നത്. മുള്ളിന്റെ പകുതി അകത്തും പകുതി പുറത്തുമാണ്.

അമ്മ കണ്ടപ്പോൾ "ഇഗ്ഗ' എന്നു. ശബ്ദ‌ിച്ചു മാറിനിന്നു.

കുട്ടൻനായർ ഇനിയുമുണ്ടോയെന്നു മുള്ള പതുക്കെ വലിച്ചെടുത്ത് നോക്കാൻ സുചികൊണ്ടു കുത്തി ചിനക്കിനോക്കി. അപ്പോൾ ഉണ്ണിക്കുട്ടൻ പുളഞ്ഞു നിലവിളിച്ചു.

"ഇത്ര നെലോളിക്കാനൊന്നും ഇല്ല.' കുട്ടൻനായർ ലേശം ചുണ്ണാനെടുത്ത മുള്ളുകുത്തിയ സ്ഥലത്തു തേച്ചു.

"ഇനി കൊറച്ചുനേരം ബഞ്ചിൽ ഒതുങ്ങിക്കിടക്കാ." ഉണ്ണിക്കുട്ടൻ ബഞ്ചിൽ ഒതുങ്ങിക്കിടന്നു. വേദന കുറേശ്ശിക്കുറേശ്ശയായി മാറുകയാണ്.

മുത്തശ്ശി അവൻ്റെ അടുത്തു വന്നു കിടന്നു. മുത്തച്ഛനും കുട്ടൻനായരും ഉമ്മറത്തുനിന്നു പോയി.

അമ്മ അമ്മിണിയെയുമായി ഉമ്മറത്തെ നിലത്തു വന്നു കിടന്നു. ഉണ്ണിക്കുട്ടന്റെ കാലടിയിലെ ചുണ്ണാമ്പിൽ തൊട്ടുകൊണ്ട് അമ്മിണി

പറഞ്ഞു: "പാവു പാവു."

മുത്തശ്ശി ചിരിച്ചു:

"ഉണേട്ടന്റെ കാലിൽ പാവു. ഉണ്ടേട്ടൻ പാവേ."

അമ്മിണി അമ്മയുടെ കാലിൽ വന്നിരുന്ന്"ഉം ഊം" എന്നു. ശബ്ദിക്കാൻ തുടങ്ങി. അമ്മയ്ക്കു കാര്യം മനസ്സിലായി. അവളെ

"ഏത്തം പൊമ്പേ" ആക്കാനാണ്. അമ്മ കാലുകൾ മടക്കിവെച്ച് അമ്മിണിയെ കാലിലെ ടുത്തുവെച്ചു. അമ്മ പറഞ്ഞുകൊണ്ടിരുന്നു: ഏത്തം പൊന വെള്ളാട്ട്യമേ എന്താണേ തി ത്രോ എന്തിനാണ് തീയ് ചേന വേവിക്കാനാണ് ചേന വെങ്ങിനെരിക്കുണു അങ്ങിനെത്തന്നിരിക്കുണ്.

ഏ. തം. പൊട്ടി. ച്ചാ... ടാറാ. യി. പെട്. പെട്. പെടോ.

അമ്മിണി ചിരിച്ചുകൊണ്ട് നിലത്തു വീണ്ടെഴുന്നേറ്റുകൊണ്ട്

പറഞ്ഞു: "ഞ്ഞീം."

അമ്മ വീണ്ടും "ഏത്തം പൊമ്പേ" ആക്കാൻ തുടങ്ങി.

ഉണ്ണിക്കുട്ടൻ ചിരിച്ചുകൊണ്ട് അനങ്ങാതെ നിന്നു.

മുള്ള കുത്തിയ സ്ഥലത്തിപ്പോൾ വേദന തോന്നുന്നതേയില്ല.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക