ഉണ്ണിക്കുട്ടൻ
അച്ഛനോടൊപ്പം
അടുക്കളയിലേക്കു നടന്നു.
താഴത്തെത്തി.
നേരേ
അടുക്കളയിലാവും.
അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽ
പയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടും
സംശയിച്ചുനിന്നില്ല. നേരേ തൊഴുത്തിലേക്കു നടന്നു. ശരിയാണ്; അമ്മ പയ്യിനെ കറന്നുകൊണ്ടിരിക്കയാണ്. അവൻ അമ്മയുടെ അടുത്തുചെന്ന്, പയ്യ് പൈക്കുട്ടിയെ നക്കിത്തുടച്ചുകൊണ്ടിരിക്കുന്നതു നോക്കിക്കൊണ്ടു നിന്നു.
അമ്മ ചോദിച്ചു: “എന്തിനേ ഇങ്ങട്ട് പോന്നത്? ഉമ്മറത്ത് മുത്തശ്ശിയുടെ അടുത്തിരിക്കായിരുന്നില്ലേ?"
ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ അമ്മയെ മുട്ടിയുരുമ്മിക്കൊണ്ടു നിന്നു.
ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ അമ്മയെ മുട്ടിയുരുമ്മിക്കൊണ്ടു നിന്നു.
"എന്താ മുണ്ടാത്തത്?" അമ്മ വീണ്ടും ചോദിച്ചു.
"പയ്യിനെ കറക്കണത് കാണാൻ." "ഇതെന്താത്ര കാണാള്ളത്?"
അമ്മ പയ്യിനെ കറക്കുന്നത് മതിയാക്കി. ഓട്ടുഗ്ലാസ്സിലെ പാല് കൂജയിലേക്കൊഴിച്ചു. പശുക്കുട്ടിയെ തൊഴുത്തിൻ്റെ മുമ്പിലുള്ള തേക്കിൻതയ്യിൽ കെട്ടിയിട്ടു. എന്നിട്ട് പയ്യിനെ തൊഴുത്തിന്റെ പിന്നിലുള്ള ഇടവഴിയിലേക്കു വിട്ട് ഇല്ലിപ്പടി ശരിക്കടച്ചു.
ഇതിനകം ഉണ്ണിക്കുട്ടൻ തൊഴുത്തിന്റെ പിന്നിലുള്ള വളക്കുഴിയിലേക്കു മൂന്നാലു കല്ലുകൾ എടുത്തിട്ടു. കല്ലുകൾ ചാണകത്തിൽ ആണ്ടിറങ്ങുന്നതു നോക്കിക്കണ്ടു.
അമ്മ കൂജയും ഗ്ലാസ്സുമായി തൊഴുത്തിൻ്റെ മുമ്പിൽ വന്നു നിന്നു കൊണ്ട് ഉണ്ണിക്കുട്ടനെ വിളിച്ചു. അവൻ അമ്മയോടൊപ്പം വീട്ടിനുള്ളിലേക്കു പോയി.
അടുക്കളയിൽ ഒന്നുമായിട്ടില്ല. ഉമ്മറത്തൊന്നു പോയിനോക്കാം. ഉമ്മറത്തേക്കു നടന്നു.
ഉമ്മറത്ത് രണ്ടു നീളൻ ബഞ്ചുകളുള്ളതിലൊന്നിൽ കുട്ട്യേട്ടൻ ഇരുന്നു വായിക്കുകയും എഴുതുകയുമൊക്കെയാണ്. മറ്റേ ബഞ്ചിൽ കാലു നീട്ടിയിരിക്കുന്ന മുത്തശ്ശിയുടെ മടിയിൽ അമ്മിണി പറ്റിച്ചേർന്നിരിക്കുന്നു. അവളുടെ മൂക്കിൻദ്വാരങ്ങളിൽനിന്നു കുറേശ്ശെ മൂക്കീര് ഒലിക്കുന്നുണ്ട്. പാദസരത്തിൽ തിരുപ്പിടിച്ചുകൊണ്ടിരിക്കയാണവൾ. ഉണ്ണിക്കുട്ടൻ അടുത്തുചെന്നു പാദസരത്തിൽ ഒന്നു തൊട്ടപ്പോൾ അവൾ ഒരു പ്രതിഷേധസ്വരം പുറപ്പെടുവിച്ചു. അപ്പോൾ അവളുടെ ഒരു മൂക്കിൻ ദ്വാരത്തിൽ ഒരു കുമിളയുണ്ടായി. ഉടൻതന്നെ അതു പൊട്ടിപ്പോകുകയും ചെയ്തു. 'മൂക്കീരിന്റെ കുമിള.' ഉണ്ണിക്കുട്ടൻ വിചാരിച്ചു. പ്രതിഷേധസ്വരത്തോടെ സംഗതി തീർന്നില്ല. അമ്മിണി കരയാൻ തുടങ്ങി. പാദസരമൊന്നു തൊട്ടതിനാണു കരയുന്നത്! മുത്തശ്ശി പറഞ്ഞു: "നീയെന്തിനാ അവള്ടെ പാദസരം തൊടാൻ
പോയത്?" മുത്തശ്ശി ഇതുകൂടി ചോദിച്ചപ്പോഴേക്കും അമ്മിണിക്കുട്ടിയുടെ കരച്ചിലിന്റെ ശക്തി കൂടി. നിർത്താതെ കഴിയുന്നത്ര ശക്തി പ്രയോഗിച്ചു കൊണ്ടുള്ള കരച്ചിൽതന്നെ. മുത്തശ്ശി അവളെ എടുത്തുകൊണ്ടെഴുന്നേറ്റു. തോളിൽ കിടത്തിനോക്കി. സാന്ത്വനവാക്കുകൾ പറഞ്ഞു നോക്കി. ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചുനോക്കി. ങ്ഹും.... പെണ്ണിനു കുലുക്കമില്ല. മുത്തശ്ശി സഹികെട്ട്, ബഞ്ചിൽത്തന്നെ ഇരുന്നുകൊണ്ടു പറഞ്ഞു: "മുത്തശ്ശീടെ ശിങ്കാരക്കുട്ടിക്ക്, മുത്തശ്ശി നല്ലൊരു പാട്ടു പാടിത്തരാം."
എന്നിട്ടും അമ്മിണി കരച്ചിൽ നിർത്താനുള്ള ഭാവമല്ല. മുത്തശ്ശി പാടാൻ തുടങ്ങിയപ്പോൾ, അമ്മിണിയുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞുകുറഞ്ഞു വന്നു.
മുത്തശ്ശി പാടുകയാണ്:
"അടിച്ചുമാടിയ മണൽപ്പുറത്ത് മുളച്ചുവന്നൊരു കുമ്പളം നമ്മുടെ നമ്മുടെ കുമ്പളത്തിന് പന്തലിടേണം കണ്ടവരേ! മൂടില്ലാത്ത കുടംകൊണ്ട് മുക്കി നനയ്ക്കണം കണ്ടവരേ! തായില്ലാത്ത കൈക്കൊട്ടാണ്ട് കോരിയിടേണം കണ്ടവരേ! കമ്പില്ലാത്ത മുളകൊണ്ട് പന്തലിടേണം കണ്ടവരേ! ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിന് നിർത്തണം കണ്ടവരേ! പിന്നെ കായ്ച്ച കുമ്പളങ്ങ
മനക്കൽ കൊടുക്കണം കണ്ടവരേ! പിന്നെ കായ്ച്ച കുമ്പളങ്ങ കൂട്ടാൻ വെയ്ക്കണം കണ്ടവരേ ഉപ്പൊഴിച്ചു വെച്ചാലോ കുപ്പേ ചാടും കറി കുമ്പളങ്ങ മോരു വീത്തി വെച്ചാലോ പിന്നെ മോശപ്പെടും കറി കുമ്പളങ്ങ തേങ്ങ്യാരച്ച് വെച്ചാലോ തെങ്ങിന്മേൽ കേറും കറി കുമ്പളങ്ങ തൈരൊഴിച്ച് വെച്ചാലോ പിന്നെ തകൃതിപ്പെടും കറി കുമ്പളങ്ങ! വെളിച്ചെണ്ണയൊഴിച്ചുവെച്ചാലോ വെളിച്ചപ്പെടും കറി കുമ്പളങ്ങ" പാട്ട് ഇത്രയുമാപ്പോഴേക്കും ആശ്വാസത്തോടെ അവളെ അമ്മിണി ഉറങ്ങി. മുത്തശ്ശി തോളിൽ കിടത്തിക്കൊണ്ട്
അകത്തേക്കു പോയി. മുത്തശ്ശി ഇത്രനേരം പാട്ടു പാടിയിട്ടും കുട്ട്യേട്ടൻ ശ്രദ്ധിക്കുന്നതായി ഉണ്ണിക്കുട്ടന്നു തോന്നിയില്ല. വല്ലാത്തൊരു കുട്ടേട്ടൻ! മുത്തശ്ശിയുടെ പാട്ട് ഇഷ്ടപ്പെടാത്തവരുണ്ടാകുമോ? മുത്തശ്ശി എത്ര നന്നായി പാടും! എത്രയെത്ര പാട്ടുകളാണ് മുത്തശ്ശിക്കു തോന്നുക! മുത്തശ്ശിയുടെ പാട്ടുകൾ കേട്ടുകൊണ്ട് ഉറങ്ങുക ഒരു സുഖംതന്നെയാണ്. പക്ഷേ, ഇപ്പോൾ മുത്തശ്ശി ഉണ്ണിക്കുട്ടൻ വളരെ നിർബന്ധിച്ചാൽ മാത്രമേ പാട്ടു പാടുകയുള്ളൂ. അമ്മിണിയുടെ കരച്ചിൽ മാറ്റാനും അവളെ ഉറക്കാനുമായാണ് ഇപ്പോൾ മുത്തശ്ശി സാധാരണയായി പാടാറുള്ളത്.
ഇന്നു രാവിലെ അമ്മിണി കരഞ്ഞതേതായാലും നന്നായി. മുത്തശ്ശിയുടെ പാട്ടു കേൾക്കാനായല്ലോ. അവൻ മുത്തശ്ശി ഇരുന്നിരുന്ന ബഞ്ചിൽ കയറിയിരുന്നു. ഈ
ബഞ്ചിലാണ് രാത്രിയിൽ കുട്ടൻനായർ കിടക്കുക. കുട്ടൻനായരുടെ പായയും തലയണയും ബഞ്ചിൻ്റെ അറ്റത്തു മടക്കിവെച്ചിട്ടുണ്ട്. കുട്ടേട്ട നിരുന്നെഴുതുന്ന മറ്റേ ബഞ്ചിലാണ് മുത്തച്ഛൻ കിടക്കുക. മുത്തച്ഛൻ കിടക്കുക കോസറിയിലാണ്. മുത്തച്ഛന്റെ കോസറിയും ബഞ്ചിന്റെ അറ്റത്തു മടക്കിവെച്ചിട്ടുണ്ട്. രാത്രിയിൽ മുത്തച്ഛൻ കാലിൽ കെട്ടാറുള്ള പട്ടീസ് പതിനാലാം നമ്പ്ര് വിളക്കിൻ്റെ കമ്പി തുക്കിയിരിക്കുന്ന വളയിലാണ് തിരുകിവെച്ചിരിക്കുന്നത്. പതിനാലാം നമ്പ്ര് വിളക്കിന്റെ്റെ ഗ്ലാസ്സിനുള്ളിലും പുറത്തുമായി ചെറുപ്രാണികൾ ചത്തുകിടക്കുന്നുണ്ട്.
ഉണ്ണിക്കുട്ടൻ ബഞ്ചിൽനിന്നെഴുന്നേറ്റ് ഉമ്മറക്കോലായിൽ വന്നുനിന്നു. മുണ്ടിയുടെ മുറ്റമടിക്കൽ ഇനിയും കഴിഞ്ഞിട്ടില്ല. മുറ്റത്തെ
തിണ്ടിന്മേലുള്ള പ്ലാവിൽനിന്ന് ഒരുപാടു പ്ലാവിലകൾ മുറ്റത്തു വീണു കിടക്കുന്നുണ്ട്. ഇന്നലെ സന്ധ്യയ്ക്കു പ്ലാവിൻചുവട്ടിൽ ഇത്രയും പ്ലാവില കളുണ്ടായിരുന്നില്ല. എല്ലാം രാത്രിയിൽ വീണതാവണം. മുണ്ടി ഈ പ്ലാവിലകളത്രയും അടിച്ചുവാരി ദൂരെക്കൊണ്ടുപോയിക്കളയും. കുട്ടൻനായർ എവിടെയാണാവോ? പ്ലാവിലകളെല്ലാം പെറുക്കിയെടുത്ത്, കുറെ കാളകളെ ഉണ്ടാക്കി തന്നാൽ എത്ര നന്ന്! എന്നിട്ട് എല്ലാ കാളകളെയും മുറ്റത്തിൻ്റെ തിണ്ടിന്മേൽ നിരത്തി നിരത്തിയങ്ങനെ വെക്കുക. കാണാൻ നല്ല കൗതുകമുണ്ടാവും. പക്ഷേ, ഒന്നോ രണ്ടോ കാളയിൽ കൂടുതൽ കുട്ടൻനായർ ഇതുവരെയായും ഉണ്ടാക്കിത്തന്നിട്ടില്ല. അയാൾക്ക് എപ്പോഴും ധൃതിയാണ്. മുറ്റത്തു കാണുന്ന കുട്ടൻനായരെ ഒന്നു തിരിഞ്ഞു നോക്കുമ്പോഴേക്കും പടിക്കൽ കാണാം. ഉണ്ണിക്കുട്ടൻ മുറ്റത്തിറങ്ങി നാലു പ്ലാവിലകൾ പെറുക്കിയെടുത്തു. നാലു കാളകളെ ഉണ്ടാക്കിത്തരാൻ പറയാം കുട്ടൻനായരോട്. മുണ്ടി ചോദിച്ചു: "ചെമ്പ്രാനെന്തിനാ പ്ലായില?" ഒന്നും പറയാതെ കോലായിൽത്തന്നെ വന്നുനിന്നു. തിണ്ടിനപ്പുറത്തുള്ള വൈക്കോൽക്കുണ്ടയിൽനിന്ന് ആവി പൊങ്ങുന്നുണ്ട്. എങ്ങനെയാണത്? തിണ്ടിന്മേൽ ഇടയ്ക്കിടയ്ക്ക് ഓടി വന്നെത്താറുള്ള ഓന്ത് എവിടെയാവുമിപ്പോൾ? കുട്ടേട്ടൻ കോലായിൽ വന്നു ചോദിച്ചു: "എന്തിനാ പ്ലാവില?" ഉണ്ണിക്കുട്ടൻ കുട്ട്യേട്ടനെ ശ്രദ്ധിക്കാതെ വൈക്കോൽക്കുണ്ടയിൽ നിന്ന് ആവി പൊങ്ങുന്നതു നോക്കിക്കൊണ്ടുനിന്നു. കുട്ട്യേട്ടന്നു. ദേഷ്യം വന്നു. "അത് തൊടീൽത്തന്നെ കൊണ്ടുപോയിട്ടോ അതാ നല്ലത്." "ร." "डी?"
"."
കുട്ടേട്ടൻ ഉണ്ണിക്കുട്ടൻ്റെ കൈയിൽനിന്നു പ്ലാവിലകൾ ബലം പ്രയോഗിച്ചു വാങ്ങി തൊടിയിൽ കൊണ്ടുപോയി കളഞ്ഞു.
ഉണ്ണിക്കുട്ടന് കലശലായ ദേഷ്യം വന്നു. അവൻ ഓടിച്ചെന്ന് കുട്ടേട്ടന്റെ സഞ്ചിയുടെ ക്ലിപ്പ് കടിച്ചുഞെണുക്കി. കുട്ടേട്ടൻ ഓടി വന്നു സഞ്ചി ഉണ്ണിക്കുട്ടൻ്റെ കൈയിൽനിന്നു തട്ടിപ്പറിച്ചു വാങ്ങി. അതോടൊപ്പംതന്നെ അവനെ ഒരു തള്ളു കൊടുക്കുകയും ചെയ്തു. തല ചുമരിൽ ചെന്നടിച്ചു. ഉണ്ണിക്കുട്ടൻ നിലവിളിക്കാൻ തുടങ്ങി. നിലവിളികേട്ട് മുത്തശ്ശി വന്നു. സംഗതികൾ മനസ്സിലാക്കി കുട്ടേട്ടനെ ചീത്തപറഞ്ഞു. അടിക്കാൻ കൈയോങ്ങി. എന്നിട്ട്ഉണ്ണിക്കുട്ടനെ എടുത്തുകൊണ്ട് അകത്തേക്കുപോയി. അപ്പോൾ
ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി.
അടുക്കളയിൽനിന്ന് നടന്നോ, അമ്മ പല്ലു തേപ്പിക്കാം." പറഞ്ഞു: "കെഴക്കോത്തേക്കു
ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ഒക്കത്തനിന്ന് ഊർന്നിറങ്ങി വീടിന്റെ കിഴക്കുഭാഗത്തെ കോലായിലേക്കു പോയി.
കിഴക്കുഭാഗത്തെ കോലായ്ക്ക് നല്ല വീതിയും നീളവുമുണ്ട്. കോലായുടെ 63002 മൂലയ്ക്കൽ വിറക് അട്ടിയട്ടിയായി അടുക്കിവച്ചിട്ടുണ്ട്. വിറകിനുമീതെ ഓലച്ചൂട്ടുകൾ, അരിപ്പിച്ചൂട്ടുകൾ, ചിരട്ടകൾ എല്ലാമുണ്ട്.
വിറക് അടുക്കിവയ്ക്കുന്നതും ചൂട്ടുകൾ കെട്ടുന്നതുമൊക്കെ കുട്ടൻ നായരാണ്. അയാൾക്കു രാത്രിയിൽ പുറത്തു പോകുമ്പോഴെല്ലാം ചൂട്ടുവേണം.
കിഴക്കേ മുറ്റം നാനാവിധമായി കിടക്കുകയാണ്. എന്തൊക്കെയാണ് കിഴക്കേ മുറ്റത്ത്! ഇന്നലെ രാത്രിയിൽ ഊണുകഴിച്ചിട്ട എച്ചിലിലകൾ. കയ്പയ്ക്കവിത്തുകൾ, മുളകിൻഞ്ഞെട്ടിൽ, പപ്പായത്തണ്ടുകൾ, വേറേയും എന്തെല്ലാമോ കിടക്കുന്നുണ്ട്. പപ്പായത്തണ്ടുകൊണ്ട് കുഴലുണ്ടാക്കാനറിയാം കുട്ടൻനായർക്ക്.
മുത്തച്ഛൻ കോലായുടെ തിണ്ണയിലിരുന്നുകൊണ്ട് വിസ്തരിച്ചു നാക്കുവടിക്കയാണ്. മുത്തച്ഛൻ നാക്കുവടിക്കുമ്പോൾ അച്ഛനെപോലെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നൊന്നുമില്ല. അച്ഛന്റെ ശബ്ദം പേടിതോന്നും. ഓർക്കാതിരിക്കുമ്പോഴാണ് കേൾക്കുന്നതെങ്കിൽ
മുത്തച്ഛനിരുന്നു പല്ലുതേക്കുന്നതിനടുത്തുതന്നെ ഒരു ടൂത്ത് ബ്രഷും പെയ്തും ചെമ്പിൽ ചൂടുവെള്ളവും ഒരുക്കിവെച്ചിട്ടുണ്ട്. അത് അച്ഛനുള്ളതാണ്.
ഉണ്ണിക്കുട്ടൻ എല്ലാം നോക്കിക്കൊണ്ടുനിന്നു.
പാത്രം മോറിക്കൊണ്ടിരിക്കുന്ന അടിച്ചുതളിക്കാരി കാളിയമ്മ ചോദിച്ചു: "ചുന്തരക്കുട്ടനെ കാളിയമ്മ പല്ലു തേപ്പിക്കണോ?" "വേണ്ട. വേണ്ട."
ഉണ്ണിക്കുട്ടൻ രണ്ടുപ്രാവശ്യം പറഞ്ഞു.
അല്ലെങ്കിൽത്തന്നെ ആയമ്മയെ കണ്ടാൽ പേടി തോന്നും. ജട കെട്ടിയ തലമുടിയും ഉന്തിനിൽക്കുന്ന പല്ലുകളും കണ്ടാൽ പേടി തോന്നില്ലേ. ആയമ്മയുടെ വലത്തേ കാലിന്റെ പെരുവിരൽ വാളൻപുളിങ്ങയെപ്പോലെ വളഞ്ഞിട്ടാണ്. ഇനി ആയമ്മ പല്ലുതേപ്പിക്കുകയുംകൂടിയേ വേണ്ട!"
ആയമ്മയുടെ വിരലുകൾ വായിൽ കടത്തിയാൽ തൊണ്ണയിൽ നിന്നു ചോരപൊട്ടും.
വിരലുകൾ എന്നു പറയുന്നതിനേക്കാൾ വിറകിൻനുറുങ്ങകൾ എന്നാണു പറയേണ്ടത്. വിറകിൻനുറുങ്ങകൾക്കുപോലും ഇത്രയു മൊരു മൊരപ്പു കാണുകയില്ല. എന്നിട്ട് പല്ലു തേപ്പിക്കാൻ വന്നിരിക്കുന്നു. ചുന്തരക്കുട്ട്യാത്രെ. ചുന്തരിക്കിട്ടി! അമ്മിണിക്കുപോലും സുന്ദരിക്കുട്ടിയെന്നു പറയാനറിയാം.
അമ്മ കോലായിൽ വന്ന് വളയിൽ തൂക്കിയിരിക്കുന്ന ബക്കറ്റിൽ നിന്ന് ഒരുന്നുള്ള് ഉമിക്കരിയെടുത്തുകൊണ്ട് പറഞ്ഞു: "വാ അമ്മേടെ കുട്ടി."
അമ്മ പല്ലു തേപ്പിച്ചപ്പോൾ ഒട്ടു വേദന തോന്നിയില്ല. അമ്മയുടെ വിരലുകൾക്ക് നല്ല മിനുസമുണ്ട്.
മുത്തച്ഛന്റെ നാക്കുവടിക്കൽ ഇനിയും കഴിഞ്ഞിട്ടില്ല. അമ്മിണി മുത്തച്ഛനെ ചാരിനിൽക്കുന്നുണ്ട്. അവൾ എപ്പോഴാണ് ഇങ്ങോട്ടു വന്നത്? അറിഞ്ഞതേയില്ല.
മുത്തച്ഛൻ പല്ലുതേച്ചുകഴിഞ്ഞെഴുനേറ്റ് കാലും മുഖവും കഴുകി തോർത്തിക്കൊണ്ട് അമ്മിണിയോട് ചോദിച്ചു: "എടുത്തു മുത്തച്ഛന്റെ കുട്ടി?"
"ദാ" അമ്മിണി വയറ്റത്തു കുഞ്ഞികൈക്കുകൾ വെച്ചുകൊണ്ടു ശബ്ദിച്ചു. മുത്തച്ഛൻ അവളെ വാരിയെടുത്തുമ്മവെച്ചുകൊണ്ട് അകത്തേക്കു പോയി.
ഉണ്ണിക്കുട്ടനെ പല്ലു തേപ്പിച്ചശേഷം അമ്മ അകത്തേക്കു പോയി. ഇപ്പോൾ കിഴക്കേ കോലായിൽ ആരുമില്ല. മുറ്റത്തു കാക്കകൾ മാത്രം എച്ചിൽ കൊത്തിത്തിന്നുകൊണ്ടു പരതിനടക്കുന്നുണ്ട്. ഉണ്ണിക്കുട്ടന് ഒരാഗ്രഹം തോന്നി. അച്ഛൻ്റെ ടൂത്ത്പെയ്സ്റ്റിൻ്റെ ട്യൂബ് ഒന്നു പീച്ചി നോക്കണം. അപ്പോൾ വെള്ളപ്പുഴുക്കളെപ്പോലെ പെയ്സ്റ്റ് പുറത്തേക്കു വരും.
അവൻ മെല്ലെ നടന്നുചെന്ന് ട്യൂബ് കൈയിലെടുത്ത് ട്യൂബിന്റെ അടപ്പു തിരിച്ചു തുറന്നു. മണത്തുനോക്കി. നല്ല വാസന! ട്യൂബിൽ അമർത്തിയൊന്നു പീച്ചി. വെള്ളപ്പുഴുവിനെപ്പോലെ പെയ്സ്റ്റ് പുറത്തേക്കു വന്നു. വീണ്ടും പീച്ചി, വീണ്ടും വെള്ളപ്പുഴുക്കൾ, ഹായ്, ബഹുരസം! എത്രയെത്ര വെള്ളപ്പുഴുക്കൾ! ഒന്നിനുമീതെ മറ്റൊന്ന്. അതിനുമീതെ മറ്റൊന്ന്! പീച്ചി പീച്ചി ഒടുവിൽ പുഴുക്കൾ വരാതായി ട്യൂബ് ചപ്പിയ പോലെയായി. അപ്പോൾ അവനു പരിഭ്രമം തോന്നി എന്ത്? പെയ്സ്റ്റ് മുഴുവനും പുറത്തേക്കു വന്നുവോ? അപ്പോൾ അച്ഛനെന്താണിനിചെയ്യുക? എങ്ങനെയാണ് പല്ലുതേക്കുക? അവൻ അമർത്തിയമർത്തി നോക്കി. എവിടെ? ഒരുനുള്ളു പെയ്സ്റ്റപോലുമില്ല. ഇനിയെ ന്താണുണ്ടാവുക?
പരിഭ്രമിച്ചു നിൽക്കുമ്പോൾ അച്ഛൻ വന്നു. അച്ഛനു സംഗതികളെല്ലാം മനസ്സിലായി. ടൂത്ത് പെയ്സ്റ്റെല്ലാം പീച്ചിക്കളഞ്ഞിരിക്കുന്നു. ആകപ്പാടെ ദേഷ്യം വന്നു. ചപ്പിയ ട്യൂബ് ഉണ്ണിക്കുട്ടന്റെ കൈയിൽ നിന്നു വാങ്ങി പീച്ചിനോക്കി. ഇല്ല, അകത്തുനിന്ന് ഒന്നും വരുന്നില്ല. തൊടിയിലേക്ക് ഒരേറുവച്ചുകൊടുത്തുകൊണ്ട് ഉണ്ണിക്കുട്ടൻ്റെ നേരേ തിരിഞ്ഞുനിന്ന് ഉച്ചത്തിൽ ചോദിച്ചു: "കിട്ടണോ?"
ഉണ്ണിക്കുട്ടന്റെ മുഖം തുടുത്തു. അച്ഛൻ അവൻ്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചുകൊണ്ടുചോദിച്ചു: ചോയ്ക്കണ്." "വേണോ? കിട്ടണോന്നാണ്
ഇത്രയുമായപ്പോഴേക്കും നിലവിളിക്കാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ തല്ലു ഭയങ്കരമായി കിട്ടിയതുകൊണ്ട് നിലവിളിക്കുകയാണെന്നാണ് കേൾക്കുന്നവർക്കു തോന്നുക.
അച്ഛൻ കൈകൾ വിട്ടുകൊണ്ടു പറഞ്ഞു: "വികൃതി കുറച്ചേറുന്നുണ്ട്!"
അച്ഛൻ ഉമിക്കരിയെടുത്തു പല്ലുതേക്കാൻ തുടങ്ങി.
ഉണ്ണിക്കുട്ടൻ കരയുകതന്നെയാണ്. ആരും അവനെ സമാധാനിപ്പിക്കാൻ വന്നില്ല. വല്ലവരും വന്നാൽ കരച്ചിലിനു ശക്തി കൂടുകയാണുണ്ടാവുക.
ആരും വരുന്നില്ലെന്നു തേങ്ങലുകളായി മാറി. കണ്ടതുകൊണ്ടാകാം, കരച്ചിൽ
ഒരു ചൊക്ലിപ്പട്ടി വേലി നൂഴ്ന്നു കടന്നുവരുന്നതു കണ്ടപ്പോൾ ഉത്കണ്ഠയോടെ നോക്കി. അതോടെ തേങ്ങലും നിന്നു.
ചൊക്ലിപ്പട്ടി മുറ്റത്തു വന്ന് എച്ചിലിലകളും മറ്റും മണത്തു നോക്കി. തെങ്ങിൻതടത്തിൽ ചെന്നു കാലുപൊക്കി മൂത്രമൊഴിച്ച് 'തത്കാലം ഇത്രയ മതി'യെന്ന ഭാവത്തിൽ തിരിച്ചുപോകുകയും ചെയ്തു. വന്ന വഴിയെതന്നെ
പട്ടി കണ്ണിൽനിന്നു മറഞ്ഞപ്പോൾ, തുടങ്ങിയാലോ എന്നാലോചിച്ചു. കരച്ചിൽ വീണ്ടും
കുട്ടൻനായർ തൊടിയിൽനിന്നും വന്നു ചോദിച്ചു: “എന്തിനാ രാവിലെതന്നെ നെലോളിക്കണ്?" അച്ഛൻ പറഞ്ഞു: "തല്ല് കിട്ടാഞ്ഞിട്ട്. ഇതു കണ്ടോ; ടൂത്ത്
പെയ്സ്റ്റോണ്ട് കാണിച്ചുവെച്ചണ്ണത്?" ഉണ്ണിക്കുട്ടൻ ചുമരിൽ കവിളമർത്തിക്കൊണ്ടു ശബ്ദിക്കാതെ നിന്നു.
കുട്ടൻനായർ ഉണ്ണിക്കുട്ടനെയെടുത്തു കിണറ്റിൻകരയിലേക്കുനടന്നു. പോകുമ്പോൾ ഭസ്‌മക്കൊട്ടയിൽനിന്നു. ലേശം ഭസ്‌മമെടുത്തു നെറ്റിയിൽ തൊടുവിക്കുകയും ചെയ്തു.
കിണറ്റിൻകരയ്ക്കടുത്തുള്ള വാഴക്കൂട്ടത്തിൽ അണ്ണാന്മാർ ചിലച്ചു കൊണ്ട് ഓടിപ്പാഞ്ഞുനടക്കുന്നുണ്ട്. കാളിയമ്മ കുനിഞ്ഞിരുന്ന് അരി കഴുകുന്നു. കിണറ്റിനുള്ളിൽനിന്നും പ്രാവുകൾ കുറുകുന്ന ശബ്ദം
കേൾക്കുന്നുണ്ട്. "കിണറ്റിന്റെ ഉള്ളിലേക്ക് നോക്കണോ?" കുട്ടൻ നായർ ചോദിച്ചു.
".."
കുട്ടൻനായർ അവനെ കിണറ്റിൻ്റെ മതലിനടുത്തു കൊണ്ടുവന്നു നിർത്തി. കിണറ്റിന്റെ മതിലിന് മുട്ടിനോളം ഉയരമേയുള്ളൂ. ഉണ്ണിക്കുട്ടൻ പാളിനോക്കി. കിണറ്റിലുള്ള മത്സ്യങ്ങളെയൊന്നും കാണാനില്ല. മത്സ്യങ്ങളെ കാണണമെങ്കിൽ ഉച്ചയ്ക്കു വരണം. പ്രാവിൻറെ കുറുകലുകൾ കേൾക്കാനുണ്ടെന്നല്ലാതെ അതിനെയും കാണാനില്ല.
പിന്നെ എന്താണു കാണാനുള്ളത്? വല്ലതും കാണാനുണ്ടെങ്കിൽ അവയൊക്കെ അവൻതന്നെ കിണറ്റിലേക്കിട്ടിട്ടുള്ള സാധനങ്ങളാണ്. രണ്ടുമൂന്നു പാളക്കഷ്‌ണങ്ങൾ, തേങ്ങാമടലുകൾ, എരങ്കോലുകൾ- ഇങ്ങനത്തെ ചില സാധനങ്ങൾ കിണറ്റിൽ പൊങ്ങിക്കിടക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അമ്മയോടു ദേഷ്യപ്പെട്ട് ഒരു പാൽക്കിണ്ടി കിണറ്റിലേക്കെടുത്തെറിഞ്ഞു. എന്നിട്ട് കുട്ടൻനായരാണ് അതു മുങ്ങിയെടുത്തത്. ആദ്യത്തെ മുങ്ങലിനും രണ്ടാമത്തെ മുങ്ങലിനും കിട്ടിയില്ല. മൂന്നാമത്തെ മുങ്ങലിനാണു
കിട്ടിയത്. കുട്ടൻനായർ ഒന്നു മുങ്ങിയാൽ എത്ര സമയമാണു വെള്ളത്തിൽ കിടക്കുകയെന്നോ!
"മതി. പൊവ്വാ."
കുട്ടൻനായർ അവനെ എടുത്തു.
"തോടീൽക്ക് പൊവ്വാ?"
"जी."
ഉണ്ണിക്കുട്ടനെ എടുത്തുകൊണ്ട് തൊടിയിലേക്കു നടന്നു.
കുട്ടൻനായർക്ക് വേദനിക്കില്ലേ, ഈ കൊമ്പുകൊണ്ടിങ്ങനെ പല്ലുതേക്കുമ്പോൾ?
ഒടിച്ചുകുത്തിപ്പൂക്കൾ പറിച്ചെടുത്തു മണത്തുനോക്കി. പൂവിന്റെ അടിയിലെ തേൻ ഈമ്പിക്കുടിച്ചു.
കുട്ടൻനായരുടെ കൈയിൽ പിടിച്ചുകൊണ്ടു തൊടിയുടെ മതിലിന്റെ അടുത്തേക്കു നടന്നു. മതിൽ അവിടവിടെയായി ഇടിഞ്ഞു
വീണിട്ടുണ്ട്.
മതിലിൽ
മടകളുണ്ട്.
മടകളിൽ പാമ്പുകളുണ്ടായിരിക്കുമോ? ഒരിക്കൽ പാമ്പുപിടിയന്മാർ വീട്ടിൽ വന്നത് അവനു നല്ല ഓർമ്മയുണ്ട്. യാതൊരു ഭയവും കൂടാതെ ഒരു മടയിൽ കൈയിട്ട് ഒരു പാമ്പിനെ പിടിക്കുന്നത് ദൂരത്തുനിന്നു നോക്കിക്കണ്ടതാണ്. പാമ്പിനെ പിടിച്ചുപാടെ, അതിനെ വളയാനോ പുളയ്ക്കാനോ ഒന്നിനും സമ്മതിക്കാതെ ചാകുന്നതുവരെ ശക്തിയായി കറക്കിവീശിക്കൊണ്ടിരുന്നു. ചത്തുവെന്നു ബോദ്ധ്യമായപ്പോൾ അതിനെ ഒരു വടിയിൽ ചുറ്റി. അപ്പോൾ മുത്തച്ഛന്റെ ഒപ്പം പോയി കണ്ടു. എന്തൊരു നീളമുള്ള പാമ്പായിരുന്നുവെന്നോ!
മതിലിന്റെ മടക്കുകളിൽ ഇനിയും പാമ്പുകളുണ്ടാകും. പാമ്പുകൾ എങ്ങനെയാവും മടകളിൽ കിടന്നുറങ്ങുക? ചുരുണ്ടിട്ടായിരിക്കുമോ, അതോ നീണ്ടിട്ടായിരിക്കുമോ?
ഇളവെയിൽ പരന്നതോടെ തൊടിയിൽ മഞ്ഞത്തുമ്പികൾ പാറിക്കളിക്കാൻ തുടങ്ങി. സ്വപ്‌നത്തിൽ கள ബലൂൺവില്പനക്കാരൻ വയസ്സൻ്റെ നരച്ച താടിയിൽ പറന്നുവന്നിരുന്ന തുമ്പികളും ഇതുപോലെയുള്ളവയായിരുന്നു. ആ വയസ്സൻ ഇപ്പോൾ ഇങ്ങോട്ടു വന്നാൽ എന്തു സുഖമായിരിക്കും! തൊടിയിൽ പറക്കുന്ന തുമ്പികളെല്ലാം വയസ്സൻ്റെ താടിയിൽ ചെന്നിരിക്കും. അപ്പോൾ, ദൂരത്തു നിന്നു നോക്കുമ്പോൾ താടിരോമങ്ങളുടെ നിറം മഞ്ഞയായിരിക്കും.
മഞ്ഞത്തുമ്പികളെ പിടിക്കാൻ പ്രയാസമാണ്. നീണ്ട തുമ്പികളെ പിടിക്കാൻ പ്രയാസമില്ല. കുണ്ട കുട്ടേട്ടൻ നീണ്ട തുമ്പികളെ പിടിച്ച് കല്ലെടുപ്പിക്കുന്നതു കണ്ടിട്ടുണ്ട്.
കുട്ടേട്ടൻ തൊടിയിലേക്കു വരുന്നു. എന്തിനാണാവോ?
കുട്ടേട്ടൻ മതിലിൻ്റെ അടുത്തുനിന്ന് വെള്ളത്തണ്ടുകൾ നുള്ളിയെടുക്കാൻ തുടങ്ങി. വെള്ളത്തണ്ടുകൾ സ്ലേറ്റിലെഴുതുന്നതു മായ്ക്കാനാണ്.
വെള്ളത്തണ്ടിലെ വെള്ളം ചോർത്തിക്കളഞ്ഞ് ഊതിവീർപ്പിച്ച് നെറ്റിയിൽവെച്ച് പൊട്ടിക്കാനറിയാം കുട്ടേട്ടന്!
ഉണ്ണിക്കുട്ടൻ കുട്ടേട്ടൻ്റെ അടുത്തുചെന്നുനിന്നുകൊണ്ടു പറഞ്ഞു:
" കുട്ട്യേട്ടാ, ഒന്ന് യ്ക്കും."
"ه(?"
"വെള്ളത്തണ്ട്."
"നീയെന്തിനേ ൻ്റെ സഞ്ചീടെ ക്ലിപ്പ് ചീത്താക്കീത്?"
ഉണ്ണിക്കുട്ടൻ അതിന് ഉത്തരം പറഞ്ഞില്ല.
"ഇനി ചീത്ത്യാക്കോ?"
ഇല്ല
കുട്ടേട്ടൻ അവന് മൂന്നാലു വെള്ളത്തണ്ടുകൾ കൊടുത്തു.
ഉണ്ണിക്കുട്ടനു സന്തോഷമായി. കുട്ട്യേട്ടൻ്റെ സഞ്ചിയുടെ ക്ലിപ്പ് ചീത്തയാക്കേണ്ടിയിരുന്നില്ലെന്നു തോന്നി.
അമ്മ മുറ്റത്തു വന്നുനിന്നുകൊണ്ടു വിളിച്ചു: "ഉണ്ണിക്കുട്ടാ, എവെട്യ അമ്മേട കുട്ടീ?"
"ดร."
"വേഗം വാ."
ഉണ്ണിക്കുട്ടൻ പോകാനൊരുങ്ങിയപ്പോൾ കുട്ടൻനായർ അവനെ വന്നെടുത്തുകൊണ്ട് ഉമ്മറത്തേക്കു നടന്നു. പുറകെ കുട്ട്യേട്ടനും.
അവനെ കുട്ടൻനായരുടെ കൈയിൽനിന്നു വാങ്ങിക്കൊണ്ടു ചോദിച്ചു: "മിടുക്കൻകുട്ടീനെ ആരേ ഭസ്മം
തൊടീച്ചത്?"
"കുട്ടൻനായർ."
അമ്മ ഉണ്ണിക്കുട്ടനെയുംകൊണ്ട് അകത്തേക്കു പോയി.