കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ള
പുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന്നു പടവുകളിറങ്ങി താഴ്ന്നുപോയിരിക്കുന്നു. ഇനി കുറച്ചു ദിവസങ്ങൾകൂടി കഴിയുമ്പോഴേക്കും കുളത്തിലെ വെള്ളത്തിൻ്റെ പുറത്തേക്കുള്ള ഒഴുക്കു നിലക്കും. അപ്പോൾ റോട്ടരികിലെ വെള്ളച്ചാലിൽ മീൻപിടിക്കാൻ ആരും വരില്ല. വെള്ളച്ചാൽ വരണ്ടുണങ്ങിക്കിടക്കുകയായിരിക്കുമല്ലോ! മീൻപിടിത്തക്കാരൻ മാപ്പിള പിന്നെ എവിടെനിന്നാവോ മീൻ പിടിക്കുക? തൊടിയിലവിടവിടെയായി ഓണപ്പൂക്കൾ പുഞ്ചിരിച്ചു നിലക്കുന്നു.
രാവിലെയും
വൈകുന്നേരവും
തൊടിയിലേക്കങ്ങനെ
നോക്കിക്കൊണ്ടു നില്ക്കാനാണ് ഉണ്ണിക്കുട്ടന് ഇഷ്‌ടം! ഉച്ചവെയിലിൽ
തൊടിയിലേക്കു
പൂക്കൾക്കുമെല്ലാം
നോക്കാൻ സുഖമില്ല. ഇലകൾക്കും
ഒരു വാട്ടംതട്ടിയിിക്കുന്നതുപോലെയാണ്
അപ്പോൾ തോന്നുക. തൊടിയിൽ ഓണപ്പൂക്കൾ മാത്രമല്ല, മറ്റു പലവിധത്തിലുള്ള പൂക്ക ളുമുണ്ട്. പൂക്കളില്ലാത്ത ഒരൊറ്റച്ചെടിപോലും തൊടിയിലുണ്ടെന്നു തോന്നുന്നില്ല. എങ്ങോട്ടു നോക്കിയാലും പച്ചത്തഴപ്പിൽനിന്നു പുഞ്ചിരിച്ചു നില്ക്കുന്ന പൂക്കളാണ്. തൊഴുത്തിൻ്റെ മുകളിലെമ്പാടും മത്തൻപൂക്കൾ. കിണറ്റിൻകരയിലുള്ള പന്തലിലെല്ലാം കുമ്പളപ്പുക്കൾ! പിന്നെ തൊടിയിലവിടവിടെയായി ഞെടിയിൽ പടരുന്ന കയ്‌പവള്ളികളിലും പയറിൻവള്ളികളിലുമെല്ലാം പൂക്കൾതന്നെ! പയറിൻപൂക്കൾക്ക് ഇത്ര ഭംഗിയുണ്ടാകുമെന്ന് ഉണ്ണിക്കുട്ടൻ വിചാരിച്ചതല്ല. നീലനിറത്തിലുള്ള പയറിൻപൂക്കൾ കാണാൻ എന്തൊരു ഭംഗിയാണ് പയറിൻപൂക്കൾ അമ്പലത്തിൽ പൂജയേക്കാത്തതെന്താണ്? മത്തൻപൂക്കളും കുമ്പളവൂക്കളും പൂജയേക്കുന്നില്ലെങ്കിലും സാരമില്ല. പയറിൻ പൂക്കൾ പൂജയേക്കുകതന്നെ വേണമെന്നാണ് ഉണ്ണിക്കുട്ടൻ്റെ പക്ഷം. നല്ലതുപോലെ തേച്ചു തുളസിപ്പൂക്കളുടെയും ചെമ്പരത്തിപ്പൂക്കളുടെയുമിടയ്ക്കു പയറിൻപൂക്കളുമുണ്ടാകേണ്ടതാണ്. മിനുക്കിയ പൂജാപാത്രങ്ങളിൽ തെച്ചിപ്പൂക്കളുടെയും പൂജയേക്കാത്തതെന്തുകൊണ്ടാണെന്ന്
പയറിൻപൂക്കൾ അപ്പുനമ്പീശനോട് ഒരിക്കൽ ചോദിച്ചപ്പോൾ അതു പാടില്ലെന്നു പറഞ്ഞു. അതിനുള്ള കാരണം പറഞ്ഞു മനസ്സിലാക്കിയതുമില്ല. പയറിൻപൂക്കളെപ്പോലെതന്നെ, പയറുവേരിയും ഉണ്ണിക്കുട്ടനു വളരെ ഇഷ്ടമാണ്. നല്ലപോലെ വെളിച്ചെണ്ണയിൽ പിരട്ടിഖുരട്ടിയെടുത്ത പയറുവേരിയും പുളിച്ച മോരുമുണ്ടെങ്കിൽ, പിന്നെ ഉണ്ണാൻ മറ്റൊന്നും വേണ്ട. അത്രയ്ക്കു സ്വാദാണ് കുട്ടേട്ടനിഷ്ടം വെണ്ടയ്ക്കസാമ്പാറാണ്. വെണ്ടയും ധാരാളമുണ്ടാക്കിയിട്ടുണ്ട്. ഒക്കെ കുട്ടൻനായർ ഉണ്ടാക്കിയതാണ്. മുത്തശ്ശിയുടെ മുറിയിലെ ജനാലയിൽക്കൂടി നോക്കിയാൽ വെണ്ടച്ചെടികൾ കാണാം.
മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ, കുട്ടൻനായർ വെണ്ട വിത്തറുകൾ കുത്തിയിട്ടിരുന്നു. ആദ്യം ചെറിയ കുഴികൾ കുത്തി. അതിലെല്ലാം ചമ്മലയിട്ടു കത്തിച്ചു ചാമ്പലാക്കി. എന്നിട്ട് അതിൽ ചാണകപൊടി ചേർത്തിളക്കി പതവും നിരപ്പും വരുത്തിയശേഷമാണ് വെണ്ട വിത്തറുകൾ കുത്തിയിട്ടത്. മഴ തുടങ്ങുന്നതുവരെ, എല്ലാദിവസവും വെള്ളം കോരി നനച്ചത് കാളിയമ്മയാണ്. മഴക്കാലം തുടങ്ങിയപ്പോഴേക്കും വെണ്ടത്തെകൾ പുളച്ചുവളരാൻ തുടങ്ങി.
ഇപ്പോൾ വെണ്ടത്തെകളിലെല്ലാം ധാരാളം വെണ്ടയ്ക്കയും പൂക്കളുമുണ്ട്. മുത്തച്ഛൻ ഒന്നിടവിട്ട ദിവസങ്ങളിൽ വെണ്ടയ്ക്കകളറുത്തെടുക്കും. മുത്തച്ഛനിപ്പോ എല്ലാ ദിവസവും പാടത്തേക്കു പോകാറില്ല. കൃഷിപ്പണിയെല്ലാം കഴിഞ്ഞു. അങ്ങനെയിരിക്കുമ്പോൾ പാടത്തു ചെന്നൊന്നു നോക്കും. അത്രതന്നെ. കുട്ടൻനായരുണ്ടല്ലോ, ദിവസവും പോയിനോക്കാൻ. ഒരു ശനിയാഴ്ചദിവസം, അച്ഛനൊഴികെ വീട്ടിലുള്ളവരെല്ലാം ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഉമ്മറത്തിരിക്കയായിരുന്നു.
മുത്തശ്ശി പറഞ്ഞു: "മറ്റുന്നാൾ അത്തമായി. അത്തം പത്തു തിരുവോണം എന്നാണ്." "അതിനെന്താ 630600 വന്നോട്ടെ. കൂട്ടാൻവയ്ക്കാനുള്ളതൊക്കെ തൊടിലുണ്ട്. തൈരും നേന്തപ്പഴോം പബടോം വാങ്ങണം അത്രതന്നെ." മുത്തച്ഛൻ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു. ഉണ്ണിക്കുട്ടൻ ഉത്സാഹത്തോടെ ചോദിച്ചു: "ഓണബട വാങ്ങണ്ടേ? കുട്ട്യേട്ടൻ ഉണ്ണിക്കുട്ടനെ പുച്ഛിച്ചുകൊണ്ടു പറഞ്ഞു: "ഓണപ്പുടവയത്! ഓണപ്പുടവ എന്നു പറഞ്ഞാലെന്താ? "അവന് അത്രയ്ക്കലേ ആയിട്ടുള്ള? അങ്ങനൊക്കെ പറഞ്ഞാൽ മതി." മുത്തശ്ശി ഉണ്ണിക്കുട്ടനെ പിന്താങ്ങി. ചെരിഞ്ഞുകിടക്കുന്ന അമ്മയെ പറ്റിപ്പിടിച്ചു കിടന്നിരുന്ന അമ്മിണി എഴുന്നേറ്റിരുന്നു: "ഓണപ്പടയ്ക്കും വേണം." "തരാം. മുത്തച്ഛൻ്റെ കുട്ടിക്ക് മുത്തച്ഛനൊരു കുഞ്ഞിപ്പാവു മുണ്ടു തരാം, പോരെ? മുത്തച്ഛൻ വാത്സല്യത്തോടെ പറഞ്ഞു. അമ്മിണി സന്തോഷത്തോടെ എഴുന്നേറ്റുനിന്നു തുള്ളിച്ചാടി ചിരിച്ചു. "യ്ക്ക് ഷർട്ടും നിക്കറും മതി." കുട്ട്യേട്ടൻ്റെ അഭിപ്രായമാണ്. "ഓണപ്പുടവ ഷർട്ടും നിക്കറുമൊന്നുമല്ല. പാവുമുണ്ടാണ്." മുത്തശ്ശി. മുത്തശ്ശിയുടെ ആ അഭിപ്രായം ഉണ്ണിക്കുട്ടനിഷ്ടപ്പെട്ടില്ല. ഓണപ്പുടവയായി ഷർട്ടും നിക്കറും കിട്ടുകതന്നെയാണു നല്ലത്. പാവുമുണ്ടു കിട്ടിയിട്ട് എന്തു ചെയ്യാനാണ്? പാവുമുണ്ടുടുത്തു സ്കൂളിൽ പോകാൻ പറ്റുമോ? അതൊക്കെ പോകട്ടെ. ഉണ്ണിക്കുട്ടന്നു മുണ്ടുടുത്താൽ അരയിലുറയ്ക്കില്ല. അതിനെന്താണു ചെയ്യുക? ഉണ്ണിക്കുട്ടൻ മുത്തച്ഛനോടു പറഞ്ഞു: "യ്ക്കും ഷർട്ടും നിക്കറും
മതി.' "അതൊക്കെ പിന്നീടാലോചിക്കാം. അകത്തു പോയി ചെല്ലൊന്ന് ആ കൊണ്ടോന്ന്."