shabd-logo

നാല് (ഭാഗം മൂന്ന്)

11 January 2024

0 കണ്ടു 0
വർഷകാലം

തുടങ്ങിയതുമുതൽ

കാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവോ, ആയമ്മയ്ക്ക്?

ഉമ്മറത്തു ചെന്നപ്പോൾ, കുട്ടൻനായർ ബെഞ്ചിന്റെ മുകളിൽ കയറി നിന്ന്, തട്ടുത്തരങ്ങളിൽ ചൂലുകൊണ്ട് അടിക്കുകയാണ്. പതിനാലാം നമ്പ്ര് വിളക്കും വിളക്കു തൂക്കാനുള്ള കമ്പിയും മുത്തച്ഛന്റെ പട്ടീസും ചുമരിലെ കലണ്ടറുകളുമെല്ലാം നിലത്തേക്കെടുത്തുവച്ചിരിക്കുന്നു. കതിർക്കുല മാത്രം വളയിൽ ഇപ്പോഴും തുങ്ങുന്നുണ്ട്. തട്ടിൻപുറത്തും അടുക്കളയിലുമുള്ളപോലെ അത്രയ്ക്കധികം

മണ്ണും പൊടിയും മാറാലയുമൊന്നും ഉമ്മറത്തെ തട്ടുത്തരങ്ങളിന്മേലില്ല. വേട്ടാളൻകൂടുകളുണ്ട്. അവയൊന്നും അടർത്തിക്കളയാൻ പാടില്ലല്ലോ? വേട്ടാളൻകൂടുകൾക്കടുത്തു വളരെ കരുതലോടെയാണ്. കുട്ടൻനായർ ചൂലുകൊണ്ടടിക്കുന്നത്? അബദ്ധത്തിൽ അടർന്നുവീണാലോയെന്ന ഭയമുണ്ടാകും. മൂക്കിൽ കുരു ഉണ്ടാവുന്ന കാര്യമാണ്. ആർക്കാണു പേടി തോന്നാതിരിക്കുക? കുട്ടൻനായർ, ബെഞ്ചിൽനിന്നിറങ്ങി, ചൂലു താഴെയിട്ടു. എന്നിട്ട് ഉമ്മറത്തെ വാതിലിൻ്റെ മേല്പടിയിന്മേലുള്ള സാധനങ്ങളോരോന്നായി താഴത്തേക്കെടുത്തിട്ടു. എന്തെന്തു നുള്ളറ്റുന്നുറുങ്ങുസാധനങ്ങളാണ്! വളപൊട്ടുകൾ, പാളാക്കിൻകഷണങ്ങൾ, സിനിമാനോട്ടീസുകൾ, രണ്ടുമൂന്ന് ഉമിക്കരിപ്പൊതികൾ, ഇസ്പേഡ് രാജാവിൻ്റെ ചിത്രമുള്ള ഒരു ചീട്ട്, രണ്ടു ടോർച്ചുസെല്ലുകൾ, ചിപ്പിച്ചപ്പിയ ഒരു പെൻസിലിൻ ഓയിന്റേീന്റെ ട്യൂബ്-എന്തെല്ലാമെന്തെല്ലാം സാധനങ്ങളാണ്!

ഉണ്ണിക്കുട്ടൻ പെൻസിലിൻ ഓയിന്റ്മെന്റിന്റെ ട്യൂബ് എടുത്തൊന്നു പിച്ചിനോക്കി, "ങംഊം, ഇതിനകത്തൊരസ്ത്രംല്യ." അവൻ, ആരോടെന്നില്ലാതെ പറഞ്ഞു. അവൻ അത് മുറ്റത്തെ മഴവെള്ളത്തിലേക്കിട്ടു. ഞെക്കുമ്പോൾ പുഴുക്കളെപ്പോലെ പുറത്തേക്കുവരാൻ, അകത്തൊന്നുമില്ലാത്ത ട്യൂബുകൾ

എന്തിനാണ്?

കുട്ടൻനായരും കാളിയമ്മയുംകൂടി ബെഞ്ചറുകൾ രണ്ടും മുറ്റത്തേക്കെടുത്തിട്ടു.

"ശരി, ഞാൻ പോണു." കാളിയമ്മ അകത്തേക്കു പോയി. ഉണ്ണിക്കുട്ടൻ ബെഞ്ചറുകളിൽ മഴത്തുള്ളികൾ വീണു ചിന്നിത്തെറിക്കുന്നതു നോക്കിക്കൊണ്ടു നിന്നു. അങ്ങനെ നനഞ്ഞുകുതിർന്ന് ബെഞ്ചിലെ ചെളിയെല്ലാം പോകട്ടെ. അവൻമനസ്സിൽ വിചാരിച്ചു.

കുട്ടേട്ടൻ

ഉമ്മറക്കോലായിൽ

വന്ന്, വലാത്തേ കാലടി

ഇറയത്തേക്കു നീട്ടിക്കാണിച്ചുകൊണ്ടു നിന്നു. 'ഈ വിദ്യ നിനക്കറിയോ?' എന്നൊരു ഭാവമാണ് കുട്ടേട്ടന്റെ

മുഖത്ത്!

ഉണ്ണിക്കുട്ടനും ഒന്നു. ശ്രമിച്ചുനോക്കി; പറ്റുന്നില്ല. ബാലൻസ് കിട്ടുന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ശരിയാകാതെ വരുന്നതു കാണുമ്പോൾ കുട്ട്യേട്ടൻ പരിഹസിച്ചു ചിരിക്കും. അതിനേതായാലും അവസരം കൊടുക്കില്ല. വേണ്ട, ഈ വിദ്യ തനിക്കു പഠിക്കേണ്ട.

കുട്ടേട്ടൻ ഊറിച്ചിരിച്ചുകൊണ്ടു ചോദിച്ചു:

"നിനക്കിങ്ങനെ നിക്കാൻ വയ്യേ?"

ഉണ്ണിക്കുട്ടന് ആ ചോദ്യവും ഭാവവും ഒട്ടും പിടിച്ചില്ല.

കുട്ടൻനായർ പെട്ടെന്ന് രംഗത്തു വന്നുകൊണ്ടു പറഞ്ഞു:

"അങ്ങ്നെ നിക്കൊന്നും വേണ്ട. ചിറികുത്തി വീഴും. കുട്ടൻനായർ ഇത്രയും പറഞ്ഞപ്പോഴേക്കും, കുട്ടേട്ടൻ പൊട്ടൻ കടിച്ചതുപോലെ അകത്തേക്കോടിപ്പോയി.

അതേതായാലും നന്നായി! കുട്ടൻനായർ "ഉണ്ണിക്കുട്ടനിന്നു പഠിക്കാനൊന്നുംല്യേ?" ചോദിച്ചു:

'ഇല്ല.'

എന്താ ഇന്നു പഠിക്കാനുള്ളത്? ഇതുവരെ പഠിപ്പിച്ചതെല്ലാം മനഃ പാഠമാണ്. ഇനി എല്ലാമൊന്നുകൂടി ഓർമ്മിക്കണമെങ്കിൽ, നാളത്തെ ഒരു ദിവസംകൂടി ഉണ്ടല്ലോ!

കുട്ടൻനായർ, തൊപ്പിക്കുട എടുത്തു തലയിൽവെച്ചു മുറ്റത്തേക്കു ചാടിയിറങ്ങി.

"എങ്ങട്ടാ?" ഉണ്ണിക്കുട്ടൻ ചോദിച്ചു.

"തൊഴുത്തിലിക്കാ."

ഈ പെരുമഴയത്തു തൊഴുത്തിലെന്താണ് കുട്ടൻനായർക്കു പണി! കുറച്ചുനേരം, ഈ മഴയത്തു മൂടിപുതച്ചിരുന്നുകൂടേ?

മഴവെള്ളം ബൈഞ്ചറുകളിൽ വീണുകൊണ്ടിരിക്കുകതന്നെയാണ്. കൊണ്ടുപിടിച്ച മഴതന്നെ! മുറ്റത്തിപ്പോൾ ഞെരിയാണി മൂടാനും മാത്രം വെള്ളമുണ്ടാകും.

ഉണ്ണിക്കുട്ടൻ ഉമ്മറത്തെ നിലത്തു കിടക്കുന്ന ഇസ്പേഡ്രാജാവിനെ എടുത്ത് ഇറവെള്ളത്തിലേക്കിട്ടു. ഇറവെള്ളത്തിൽ കിടന്ന് അതു ചാഞ്ചാടിക്കളിക്കുന്നത്. കൗതുകത്തോടെ നോക്കിനിന്നു.

അകത്ത് ഒരു ചെമ്പു വീഴുന്ന ശബ്ദം കേട്ടു. കുട്ട്യേട്ടന്റെ പണിയാകും. എന്താണതെന്നു പോയി നോക്കാം. പോയി നോക്കിയപ്പോൾ, ചെമ്പ് അമ്മയുടെ കൈയിൽനിന്നാണുവീണിട്ടുള്ളതെന്നു മനസ്സിലായി-സാരമില്ല.

അടുക്കളമുറ്റത്ത്, മഴയത്തേക്കെടുത്തിട്ടിട്ടുള്ള പലകകൾ അവിടെത്തന്നെയുണ്ടാവില്ലേ? അവിടെത്തന്നെയുണ്ടാകാതെ, പിന്നെ എങ്ങോട്ടു പോകാനാണ്? ശരി, ഏതായാലും ഒന്നുപോയി നോക്കുകതന്നെ.

ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കോടിപ്പോയി. ഉണ്ട്; പലകകളെല്ലാം മഴയത്തകിടന്നു കുതിരുകയാണ്. അവന്റെ കുഞ്ഞിപ്പലക വലിയ പലകകളുടെ ഇടയിലായതുകൊണ്ടു ശരിക്കു കാണാൻ വയ്യ. കുഞ്ഞിപ്പലക വലിയ പലകകളുടെ മീതെ വ‌യ്ക്കേണ്ടതായിരുന്നു.

കാളിയമ്മ, വലിയ രണ്ടുകുന്തി ചാണകവുമായി മഴയത്തുനിന്ന് കോലായിൽ വന്നു കയറി. ചാണകം വളക്കുഴിയിൽനിന്നോ തൊഴുത്തിൽനിന്നോ കൊണ്ടുവരികയാവും.

“എവിടുന്നാ?" ഉണ്ണിക്കുട്ടൻ ചോദിച്ചു. "തൊഴുത്തിൽനിന്ന്."

കാളിയമ്മ ധ്യതിയിൽ അകത്തേക്കു നടന്നു. കാളിയമ്മയ്ക്കു ചാണകം വാരാൻ ഒരറപ്പുമില്ല. ചാണകം ഒന്നു തൊട്ടുനോക്കാൻപോലും ഉണ്ണിക്കുട്ടന് അറപ്പാണ്. ഇത്രയും അറപ്പുതോന്നിക്കുന്ന സാധനത്തിൽ നിന്നല്ലേ ഭസ്മമുണ്ടാക്കുന്നത്. ഭസ്മമാണെങ്കിൽ, ഉണ്ണിക്കുട്ടനു വളരെ ഇഷ്‌ടപ്പെട്ടൊരു സാധനമാണ്. എന്തു പറഞ്ഞാലും ശരി, ഭസ്മമുണ്ടാ ക്കുവാനും കാളിയമ്മയ്ക്കറിയാം. ആദ്യം ചാണകം ചെറിയ ഉരുളകളായി ഉരുട്ടി വെയിലത്തുവെച്ച് ഉണക്കും. എന്നിട്ട് അവയെല്ലാം കുമ്പിച്ചു കൂട്ടി വെച്ച് തീപിടിപ്പിക്കും. ഒന്നുരണ്ടു ദിവസങ്ങൾക്കുശേഷം, നോക്കിയാൽ ഭസ്‌മം മാത്രമേ കാണുകയുള്ളൂ.

പക്ഷേ, ഭസ്മം പഴനിഭസ്‌മംതന്നെയാണു നല്ലത്. അതിന്റെ വാസനയും മിനുസവും ഒന്നു വേറേതന്നെയാണ്.

കാളിയമ്മ ചാണകവുമായി എങ്ങോട്ടു പോയെന്നാവോ? അകത്തു വന്നു നോക്കിയപ്പോൾ ഒരു പൊട്ടച്ചെമ്പിൽ ചാണകവും മറ്റൊരു ചെമ്പിൽ വെള്ളവുമായി തട്ടിൻപുറത്തേക്കു പോകാനുള്ള ശ്രമമാണ്.

അമ്മ രണ്ടു പാളാക്കിൻകഷണം കാളിയമ്മയ്ക്കു കൊടുത്തു കൊണ്ടു പറഞ്ഞു: "തട്ടിൻപുറത്തേക്കു നടന്നോളിൻ ഞാനും വരാം." "ഒന്നും വേണ്ട." കാളിയമ്മ ചാണകവും വെള്ളവുമായി തട്ടിൻ പുറത്തേക്കു നടന്നു. പുറകേ അമ്മയും. ഉണ്ണിക്കുട്ടൻ ഒട്ടും സംശയി ക്കാതെ അവരുടെ പുറകേ കൂടി. കാളിയമ്മ ആദ്യം തട്ടിൻപുറം അടിച്ചുവാരി. ചത്തുകിടന്ന രണ്ട്എട്ടുകാലികൾ നിലത്തുതന്നെയില്ലേയെന്ന് ഉണ്ണിക്കുട്ടൻ സൂക്ഷിച്ചു നോക്കി. ഉണ്ട്. അവിടെത്തന്നെയുണ്ട്.

അടിച്ചുവാരൽ കഴിഞ്ഞ ശേഷം കാളിയമ്മ ചാണകം നിലത്തിട്ടു. എന്നിട്ട് അതിൽ കരിയുരുള കൂട്ടിച്ചേർത്തു. അമ്മ അതിലേക്കു വെള്ള മൊഴിച്ചുകൊടുത്തു. കാളിയമ്മ കുന്തിച്ചിരുന്നു പാളക്കഷണംകൊണ്ടു തേച്ചുവടിക്കാൻ തുടങ്ങി. ഇതു കാണാനൊരു സുഖവുമില്ല. അതു കൊണ്ടാവുമോ കുട്ട്യേട്ടനെ ഇങ്ങോട്ടൊന്നും കാണാത്തത്? അമ്മിണിയെയുംകൂടി ഇങ്ങോട്ടെങ്ങും

കാണാനില്ലല്ലോ! മതി; ഇതു കണ്ടതു മതി. ഉണ്ണിക്കുട്ടൻ താഴത്തേക്കിറങ്ങിവന്നു.

ഉമ്മറത്തെത്തിയപ്പോൾ മുറ്റത്തുനിന്നു ചെത്തിക്കോരുന്ന ശബ്ദം കേട്ടു. ചെന്നു നോക്കിയപ്പോൾ ചെത്തിക്കോരുകയാണ്. ഇപ്പോൾ കുട്ടൻനായർ തൊപ്പിക്കുട ധരിച്ചിട്ടില്ല. കുട്ടൻനായർ മുറ്റം ചാറുന്നതേയുള്ളു.

നിലം തേക്കുന്നതു കാണുന്നതിനെക്കാളും ചെത്തിക്കോരുന്നതു കാണുന്നതുതന്നെയാണു രസം. ബെഞ്ചറുകൾ രണ്ടും മുറ്റത്തുതന്നെ കിടക്കുന്നുണ്ട്. ഒരു തണുത്ത കാറ്റടിച്ചു. ഇലപ്പടർബറുകളിൽ തങ്ങി നിന്നിരുന്ന വെള്ളത്തള്ളികൾ താഴത്തേക്കു വീഴുന്ന ശബ്ദ‌ം കേട്ടു. ഒരു നിമിഷനേരത്തേക്കു വെയിൽ പരന്നു മങ്ങിപ്പോയി. ഇനി ഏതായാലും കുറച്ചുനേരത്തേക്കു മഴ പെയ്യുകയുണ്ടാവില്ല.

കുട്ടേട്ടനെവിടെയായിരിക്കും? തട്ടിൻപുറത്തുനിന്നെടുത്തു കുപ്പി

എവിടെയാവും ഒളിച്ചുവെച്ചിരിക്കുക? മുറ്റം ചെത്തിക്കോരുന്ന കാര്യം കുട്ടേട്ടൻ അറിഞ്ഞിട്ടില്ലേ? കുട്ടൻനായർ ചോദിച്ചു: "എന്താ ഒതുങ്ങിയിരിക്കണ്? വികൃതി കാണിക്കാനൊന്നുല്ലേ?"

ഉണ്ണിക്കുട്ടൻ ചിരിച്ചു. "അമ്മിണി എവിടെ?"

"അറിയില്യ." ഒരു ചാവാളിപ്പട്ടി പൊട്ടിവീണതുപോലെ മുറ്റത്തു പ്രത്യക്ഷപ്പെട്ടു. ഒരു വെള്ളാരങ്കല്ല്

കുട്ടൻനായർ

തിണ്ടിന്മേൽനിന്ന്

അടർത്തിയെടുത്ത് കൊടുത്തു ഒരേറ്! ചാവാളിപ്പട്ടി ഓടടാ ഓട്ടം! കല്ല് ദേഹത്തിൽ കൊണ്ടിട്ടില്ല. ആശാരിച്ചെക്കൻതന്നെയാണ്. എറിയാൻ മിടുക്കൻ

മുറ്റത്ത് അവിടവിടെയായി ചെളിമണ്ണിൽ പട്ടിയുടെ കാലടികൾ പതിഞ്ഞുകിടക്കുന്നത് ഉണ്ണിക്കുട്ടൻ നോക്കി; അതിന് ഏതോ ഒരു പൂവിന്റെ ആകൃതിയുണ്ടോ?

കല്ലും മണ്ണും പുല്ലും ചേർന്ന ചെറിയചെറിയ കൂമ്പാരങ്ങൾ,മുറ്റത്തവിടവിടെയായി ഉയർന്നുകൊണ്ടിരിക്കുന്നു. എല്ലാം കഴിഞ്ഞശേഷമേ തൊടിയിലേക്കെടുത്തിടുകയുള്ളൂ. ഈ ചെറിയ കൂമ്പാരങ്ങൾക്കുള്ളിൽ തേരട്ടകളും ഞാഞ്ഞൂളുകളുമൊക്കെയുണ്ടാവുമോ എന്തോ? പുഴുക്കളും

ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് വീട്ടിൻ്റെ അകത്തുപോയി ഒരോട്ട പ്രദക്ഷിണം നടത്തി വീണ്ടും ഉമ്മറത്തേക്കുതന്നെ വന്നു. ഇത്രയും മനസ്സിലായി. അമ്മിണി ഉറങ്ങകയാണ്. കുട്ട്യേട്ടനെ അകത്തെങ്ങും കാണാനില്ല.

മുറ്റത്ത് വീണ്ടും വെയിൽ പരന്നു. ഉടൻതന്നെ മങ്ങുമെന്നു

വിചാരിച്ചുവെങ്കിലും മങ്ങിയില്ല. റോഡിലെ തണൽമരങ്ങളിൽനിന്ന് പക്ഷികളുടെ ശബ്ദങ്ങൾ കേട്ടു. വെയിൽ കാണുന്നതുകൊണ്ടുള്ള സന്തോഷംകൊണ്ടാകുമോ?

ഉണ്ണിക്കുട്ടൻ റോഡിലെ ഡിലെ തണൽവൃക്ഷങ്ങളുടെ തലപ്പിലേക്കും തൊഴുത്തിനടുത്തുള്ള ചേമ്പിൻതടത്തിലേക്കും മാറിമാറി * ചേമ്പിൻതടത്തിൽ ഒരു ചെമ്പോത്ത് എന്തോ കൊത്തിച്ചിനക്കി തിന്നുകൊണ്ടിരിക്കയാണ്. വല്ല പുഴുക്കളെയുമാവും. ചെമ്പോത്തിനു പുഴുക്കളെന്നുവെച്ചാൽ നെയ്യപ്പംപോലെയാണെന്നല്ലേ, കുട്ടൻനായർ പറയുന്നത്.

കാക്കകളെക്കാൾ കാക്കകളെപ്പോലെ നല്ലതു ചെമ്പോത്തുതന്നെയാണ്. കാണുന്നിടത്തൊക്കെ പറന്നുവന്നു ബുദ്ധിമുട്ടിക്കില്ല ചെമ്പോത്ത്. ചേമ്പിൻതടം, അല്ലെങ്കിൽ വളക്കുഴി- ഈ രണ്ടു സ്ഥലത്തുമാത്രമേ അതിനെ കാണാറുള്ളൂ.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. മുത്തച്ഛനാണ്. മുത്തച്ഛൻ മുറ്റത്തെത്തിയപ്പോഴേക്കും ഉണ്ണിക്കുട്ടൻ കയ്യിൽതുങ്ങിക്കൊണ്ടു പറഞ്ഞു: "ഇന്ന് അടിച്ചുതളിയാ." ഓടിച്ചെന്നു

എന്ത്? മുത്തച്ഛനു മനസ്സിലായില്ല. "അടിച്ചുതളിക്കല്."

"ഓഹോ, ഇപ്പോ മനസ്സിലായി." ഉമ്മറത്തു ബെഞ്ചില്ലാത്തതുകാണ്ടു മുത്തച്ഛൻ നേരേ അകായിലേക്കാണു പോയത്.

"ചെല്ലം വേണ്ടേ?" ഉണ്ണിക്കുട്ടൻ ചോദിച്ചു. "വേണം, വേണം; കൊണ്ടുവാ." മുത്തച്ഛൻ നിലത്തിരുന്നുകാണ്ടു പറഞ്ഞു. ഉണ്ണിക്കുട്ടൻ ചെല്ലവുമായി ഓടിയെത്തി.

മുത്തച്ഛൻ ചെല്ലം തുറന്ന്, വെറ്റിലയെടുത്തു നൂറുതേച്ചുകൊണ്ട് ചോദിച്ചു: "എവിട്യാ അമ്മിണി?" "ഉറങ്ങാണ്."

“എന്താ ഈ നേരല്ലാത്ത നേരത്ത് ഒരുറക്കം?"അതിന് ഉണ്ണിക്കുട്ടൻ സമാധാനമൊന്നും പറഞ്ഞില്ല.

"കുട്ടേട്ടനോ?" മുത്തച്ഛൻ തുടർന്നു ചോദിച്ചു.

"നിശ്ചം ല്യ."

മുത്തശ്ശി അടുക്കളയിൽനിന്നു വന്നു.

മുത്തശ്ശൻ പറഞ്ഞു: "ഞാനിതാ പോവ്വായി."

"എവിടയ്ക്കാ? ഉണ്ണിക്കുട്ടൻ ചോദിച്ചു.

"പാടത്തേക്ക്. അല്ലാതെ മുത്തച്ഛൻ എങ്ങോട്ടു പോകാനാ?" മുത്തച്ഛൻ എഴുന്നേറ്റു നടന്നു. പോകുന്ന പോക്കിൽ മുറ്റമാകെ

637

പറഞ്ഞു:

നോക്കിക്കൊണ്ട് സന്തോഷത്തോടെ കുട്ടൻനായരോടു

"ഞാൻ പോവ്വാണ് കുട്ടൻനായരെ. ഇന്നു നിങ്ങളു വരേണ്ട."

തട്ടൻപുറത്തുനിന്ന് കാളിയമ്മയും അമ്മയും വന്നിരിക്കുന്നുവെന്ന്

അകത്തുനിന്നു കേൾക്കുന്ന സംസാരത്തിൽനിന്നു മനസ്സിലായി. ഇനി

എന്താണാവോ ഭാവം?

എന്താണ് കുട്ടേട്ടനെ ഇനിയും കാണാത്തത്? ഉണ്ണിക്കുട്ടൻ

മുത്തശ്ശിയോടു ചോദിച്ചു:

"കുട്ടേട്ടനെവിട്യാ, മുത്തശ്ശീ?"

"നോട്ടുപുസ്‌തകം വാങ്ങാൻ അടുത്ത വീട്ടിൽ പോയിരിക്കാ."

മനസ്സിലായി. ഗോവിന്ദൻകുട്ടിയുടെ വീട്ടിലേക്കാവും. കുട്ടേട്ടന്റെ വലിയ സ്നേഹിതനാണ് ഗോവിന്ദൻകുട്ടി

മുറ്റം ചെത്തിക്കോരൽ കഴിഞ്ഞ് കുട്ടൻനായർ ബെഞ്ചറുകൾ പാറകത്തിന്റെ ഇലകൊണ്ട് ഉരച്ചു കഴുകാൻ തുടങ്ങി. എത്ര ചെളിയാണ്! അധികവും അമ്മിണിയുടെ തലമുടിയിലെ മെഴുക്കായിരിക്കും. ബെഞ്ചിന്മേൽ കിടന്നാലല്ലേ അവൾക്ക് ഉറക്കം വരികയുള്ളൂ.

കുട്ടൻനായർ ഉരച്ചു കഴുകുമ്പോൾ കൈകളിലെ മസിലുകൾ ഉരുണ്ടുകളിക്കുന്നതു കാണാൻ ബഹുരസം! എങ്ങനെയാണ് അതിങ്ങനെ ഉരുണ്ടുകളിക്കുന്നത്?

കൈകളിൽ മസിലുകളും തൊണ്ടയിൽ മുഴയും ആണുങ്ങൾക്കു മാത്രമേ ഉണ്ടാകൂവെന്നല്ലേ, പാറക്കുട്ടിയമ്മ പറയുന്നത്! വലുതായാൽ തനിക്കും ഉണ്ടാവും.

പെട്ടെന്നു വെയിൽ മങ്ങാൻ തുടങ്ങി. മഴ പെയ്യുമോ? ഇനിയും മഴ തുടങ്ങുന്നതിനുമുമ്പു സ്ലേറ്റു കഴുകിക്കണം. പലകകൾ കഴുകുന്ന കൂട്ടത്തിൽ, സ്ലേറ്റും കഴുകിത്തരാൻ പറയാം.

കുട്ടേട്ടനതാ വരുന്നു. അടുത്തെത്തിയപ്പോൾ ചോദിച്ചു: "എങ്ങട്ടേ

പോയിർന്ന്?"

"ഗോവിന്ദൻകുട്ടീടെ വീട്ടലേക്ക്."

"എന്തിനേ?"

കൈയിലെ നോട്ടുപുസ്‌തകം പൊക്കിക്കാണിച്ചുകൊണ്ട്. കുട്ടേട്ടൻ അകത്തേക്ക് ഓടിപ്പോയി. പുറകേ, ഉണ്ണിക്കുട്ടനും

ഓടിച്ചെന്നു. കുട്ടേട്ടൻ പകർത്തിയെഴുതാനുള്ള ഒരിടത്തിരുന്നു നോട്ടുകൾ ഭാവമാണ്.കുട്ടേട്ടനെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു പോയി. അടുക്കളയിൽ ആരുമില്ല. അടുക്കളക്കോലായിൽ ചെന്നപ്പോൾ കാളിയമ്മ അവിടെയുണ്ട്.

കാളിയമ്മ പറഞ്ഞു: "ചുന്തരക്കുട്ടീടെ സ്ലേറ്റ് നല്ലോണം കഴുകി മഞ്ചപ്പുറത്തു വെച്ചിട്ടുണ്ട്."

"ഉവ്വോ?' എന്നു സന്തോഷത്തോടെ ചോദിച്ചു കൊണ്ട് ഉണ്ണിക്കുട്ടൻ പോയി നോക്കി; ശരിയാണ്. സ്ലേറ്റ് മഞ്ചപ്പുറത്തുവെച്ചിട്ടുണ്ട്. ചട്ടക്കൂട് ഉണങ്ങിയിട്ടില്ല. ঢোকে നാളെയാകുമ്പോഴേക്കേ ശരിക്ക് ഉണങ്ങകയുള്ളൂ. മതി. ഇന്നു സ്ലേറ്റിൻ്റെ ആവശ്യമൊന്നുമില്ലല്ലോ.

മുത്തശ്ശിയുടെ മുറിയിൽനിന്ന് അമ്മിണി കരയുന്നതു കേട്ടു. ഉറക്കമുണർന്നിരിക്കും. ശരി, എന്തൊക്കെയാണ് അവിടത്തെ വിശേഷങ്ങളെന്നു നോക്കാം. കുറെ നേരമായല്ലോ അവളെ കണ്ടിട്ട്. ഉണ്ണിക്കുട്ടൻ ഒരു പാട്ടു മൂളിക്കൊണ്ട് മുത്തശ്ശിയുടെ മുറിയിലേക്ക് ഓടിപ്പോയി.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക