വർഷകാലം
തുടങ്ങിയതുമുതൽ
കാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവോ, ആയമ്മയ്ക്ക്?
ഉമ്മറത്തു ചെന്നപ്പോൾ, കുട്ടൻനായർ ബെഞ്ചിന്റെ മുകളിൽ കയറി നിന്ന്, തട്ടുത്തരങ്ങളിൽ ചൂലുകൊണ്ട് അടിക്കുകയാണ്. പതിനാലാം നമ്പ്ര് വിളക്കും വിളക്കു തൂക്കാനുള്ള കമ്പിയും മുത്തച്ഛന്റെ പട്ടീസും ചുമരിലെ കലണ്ടറുകളുമെല്ലാം നിലത്തേക്കെടുത്തുവച്ചിരിക്കുന്നു. കതിർക്കുല മാത്രം വളയിൽ ഇപ്പോഴും തുങ്ങുന്നുണ്ട്. തട്ടിൻപുറത്തും അടുക്കളയിലുമുള്ളപോലെ അത്രയ്ക്കധികം
മണ്ണും പൊടിയും മാറാലയുമൊന്നും ഉമ്മറത്തെ തട്ടുത്തരങ്ങളിന്മേലില്ല. വേട്ടാളൻകൂടുകളുണ്ട്. അവയൊന്നും അടർത്തിക്കളയാൻ പാടില്ലല്ലോ? വേട്ടാളൻകൂടുകൾക്കടുത്തു വളരെ കരുതലോടെയാണ്. കുട്ടൻനായർ ചൂലുകൊണ്ടടിക്കുന്നത്? അബദ്ധത്തിൽ അടർന്നുവീണാലോയെന്ന ഭയമുണ്ടാകും. മൂക്കിൽ കുരു ഉണ്ടാവുന്ന കാര്യമാണ്. ആർക്കാണു പേടി തോന്നാതിരിക്കുക? കുട്ടൻനായർ, ബെഞ്ചിൽനിന്നിറങ്ങി, ചൂലു താഴെയിട്ടു. എന്നിട്ട് ഉമ്മറത്തെ വാതിലിൻ്റെ മേല്പടിയിന്മേലുള്ള സാധനങ്ങളോരോന്നായി താഴത്തേക്കെടുത്തിട്ടു. എന്തെന്തു നുള്ളറ്റുന്നുറുങ്ങുസാധനങ്ങളാണ്! വളപൊട്ടുകൾ, പാളാക്കിൻകഷണങ്ങൾ, സിനിമാനോട്ടീസുകൾ, രണ്ടുമൂന്ന് ഉമിക്കരിപ്പൊതികൾ, ഇസ്പേഡ് രാജാവിൻ്റെ ചിത്രമുള്ള ഒരു ചീട്ട്, രണ്ടു ടോർച്ചുസെല്ലുകൾ, ചിപ്പിച്ചപ്പിയ ഒരു പെൻസിലിൻ ഓയിന്റേീന്റെ ട്യൂബ്-എന്തെല്ലാമെന്തെല്ലാം സാധനങ്ങളാണ്!
ഉണ്ണിക്കുട്ടൻ പെൻസിലിൻ ഓയിന്റ്മെന്റിന്റെ ട്യൂബ് എടുത്തൊന്നു പിച്ചിനോക്കി, "ങംഊം, ഇതിനകത്തൊരസ്ത്രംല്യ." അവൻ, ആരോടെന്നില്ലാതെ പറഞ്ഞു. അവൻ അത് മുറ്റത്തെ മഴവെള്ളത്തിലേക്കിട്ടു. ഞെക്കുമ്പോൾ പുഴുക്കളെപ്പോലെ പുറത്തേക്കുവരാൻ, അകത്തൊന്നുമില്ലാത്ത ട്യൂബുകൾ
എന്തിനാണ്?
കുട്ടൻനായരും കാളിയമ്മയുംകൂടി ബെഞ്ചറുകൾ രണ്ടും മുറ്റത്തേക്കെടുത്തിട്ടു.
"ശരി, ഞാൻ പോണു." കാളിയമ്മ അകത്തേക്കു പോയി. ഉണ്ണിക്കുട്ടൻ ബെഞ്ചറുകളിൽ മഴത്തുള്ളികൾ വീണു ചിന്നിത്തെറിക്കുന്നതു നോക്കിക്കൊണ്ടു നിന്നു. അങ്ങനെ നനഞ്ഞുകുതിർന്ന് ബെഞ്ചിലെ ചെളിയെല്ലാം പോകട്ടെ. അവൻമനസ്സിൽ വിചാരിച്ചു.
കുട്ടേട്ടൻ
ഉമ്മറക്കോലായിൽ
വന്ന്, വലാത്തേ കാലടി
ഇറയത്തേക്കു നീട്ടിക്കാണിച്ചുകൊണ്ടു നിന്നു. 'ഈ വിദ്യ നിനക്കറിയോ?' എന്നൊരു ഭാവമാണ് കുട്ടേട്ടന്റെ
മുഖത്ത്!
ഉണ്ണിക്കുട്ടനും ഒന്നു. ശ്രമിച്ചുനോക്കി; പറ്റുന്നില്ല. ബാലൻസ് കിട്ടുന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. ശരിയാകാതെ വരുന്നതു കാണുമ്പോൾ കുട്ട്യേട്ടൻ പരിഹസിച്ചു ചിരിക്കും. അതിനേതായാലും അവസരം കൊടുക്കില്ല. വേണ്ട, ഈ വിദ്യ തനിക്കു പഠിക്കേണ്ട.
കുട്ടേട്ടൻ ഊറിച്ചിരിച്ചുകൊണ്ടു ചോദിച്ചു:
"നിനക്കിങ്ങനെ നിക്കാൻ വയ്യേ?"
ഉണ്ണിക്കുട്ടന് ആ ചോദ്യവും ഭാവവും ഒട്ടും പിടിച്ചില്ല.
കുട്ടൻനായർ പെട്ടെന്ന് രംഗത്തു വന്നുകൊണ്ടു പറഞ്ഞു:
"അങ്ങ്നെ നിക്കൊന്നും വേണ്ട. ചിറികുത്തി വീഴും. കുട്ടൻനായർ ഇത്രയും പറഞ്ഞപ്പോഴേക്കും, കുട്ടേട്ടൻ പൊട്ടൻ കടിച്ചതുപോലെ അകത്തേക്കോടിപ്പോയി.
അതേതായാലും നന്നായി! കുട്ടൻനായർ "ഉണ്ണിക്കുട്ടനിന്നു പഠിക്കാനൊന്നുംല്യേ?" ചോദിച്ചു:
'ഇല്ല.'
എന്താ ഇന്നു പഠിക്കാനുള്ളത്? ഇതുവരെ പഠിപ്പിച്ചതെല്ലാം മനഃ പാഠമാണ്. ഇനി എല്ലാമൊന്നുകൂടി ഓർമ്മിക്കണമെങ്കിൽ, നാളത്തെ ഒരു ദിവസംകൂടി ഉണ്ടല്ലോ!
കുട്ടൻനായർ, തൊപ്പിക്കുട എടുത്തു തലയിൽവെച്ചു മുറ്റത്തേക്കു ചാടിയിറങ്ങി.
"എങ്ങട്ടാ?" ഉണ്ണിക്കുട്ടൻ ചോദിച്ചു.
"തൊഴുത്തിലിക്കാ."
ഈ പെരുമഴയത്തു തൊഴുത്തിലെന്താണ് കുട്ടൻനായർക്കു പണി! കുറച്ചുനേരം, ഈ മഴയത്തു മൂടിപുതച്ചിരുന്നുകൂടേ?
മഴവെള്ളം ബൈഞ്ചറുകളിൽ വീണുകൊണ്ടിരിക്കുകതന്നെയാണ്. കൊണ്ടുപിടിച്ച മഴതന്നെ! മുറ്റത്തിപ്പോൾ ഞെരിയാണി മൂടാനും മാത്രം വെള്ളമുണ്ടാകും.
ഉണ്ണിക്കുട്ടൻ ഉമ്മറത്തെ നിലത്തു കിടക്കുന്ന ഇസ്പേഡ്രാജാവിനെ എടുത്ത് ഇറവെള്ളത്തിലേക്കിട്ടു. ഇറവെള്ളത്തിൽ കിടന്ന് അതു ചാഞ്ചാടിക്കളിക്കുന്നത്. കൗതുകത്തോടെ നോക്കിനിന്നു.
അകത്ത് ഒരു ചെമ്പു വീഴുന്ന ശബ്ദം കേട്ടു. കുട്ട്യേട്ടന്റെ പണിയാകും. എന്താണതെന്നു പോയി നോക്കാം. പോയി നോക്കിയപ്പോൾ, ചെമ്പ് അമ്മയുടെ കൈയിൽനിന്നാണുവീണിട്ടുള്ളതെന്നു മനസ്സിലായി-സാരമില്ല.
അടുക്കളമുറ്റത്ത്, മഴയത്തേക്കെടുത്തിട്ടിട്ടുള്ള പലകകൾ അവിടെത്തന്നെയുണ്ടാവില്ലേ? അവിടെത്തന്നെയുണ്ടാകാതെ, പിന്നെ എങ്ങോട്ടു പോകാനാണ്? ശരി, ഏതായാലും ഒന്നുപോയി നോക്കുകതന്നെ.
ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കോടിപ്പോയി. ഉണ്ട്; പലകകളെല്ലാം മഴയത്തകിടന്നു കുതിരുകയാണ്. അവന്റെ കുഞ്ഞിപ്പലക വലിയ പലകകളുടെ ഇടയിലായതുകൊണ്ടു ശരിക്കു കാണാൻ വയ്യ. കുഞ്ഞിപ്പലക വലിയ പലകകളുടെ മീതെ വയ്ക്കേണ്ടതായിരുന്നു.
കാളിയമ്മ, വലിയ രണ്ടുകുന്തി ചാണകവുമായി മഴയത്തുനിന്ന് കോലായിൽ വന്നു കയറി. ചാണകം വളക്കുഴിയിൽനിന്നോ തൊഴുത്തിൽനിന്നോ കൊണ്ടുവരികയാവും.
“എവിടുന്നാ?" ഉണ്ണിക്കുട്ടൻ ചോദിച്ചു. "തൊഴുത്തിൽനിന്ന്."
കാളിയമ്മ ധ്യതിയിൽ അകത്തേക്കു നടന്നു. കാളിയമ്മയ്ക്കു ചാണകം വാരാൻ ഒരറപ്പുമില്ല. ചാണകം ഒന്നു തൊട്ടുനോക്കാൻപോലും ഉണ്ണിക്കുട്ടന് അറപ്പാണ്. ഇത്രയും അറപ്പുതോന്നിക്കുന്ന സാധനത്തിൽ നിന്നല്ലേ ഭസ്മമുണ്ടാക്കുന്നത്. ഭസ്മമാണെങ്കിൽ, ഉണ്ണിക്കുട്ടനു വളരെ ഇഷ്‌ടപ്പെട്ടൊരു സാധനമാണ്. എന്തു പറഞ്ഞാലും ശരി, ഭസ്മമുണ്ടാ ക്കുവാനും കാളിയമ്മയ്ക്കറിയാം. ആദ്യം ചാണകം ചെറിയ ഉരുളകളായി ഉരുട്ടി വെയിലത്തുവെച്ച് ഉണക്കും. എന്നിട്ട് അവയെല്ലാം കുമ്പിച്ചു കൂട്ടി വെച്ച് തീപിടിപ്പിക്കും. ഒന്നുരണ്ടു ദിവസങ്ങൾക്കുശേഷം, നോക്കിയാൽ ഭസ്‌മം മാത്രമേ കാണുകയുള്ളൂ.
പക്ഷേ, ഭസ്മം പഴനിഭസ്‌മംതന്നെയാണു നല്ലത്. അതിന്റെ വാസനയും മിനുസവും ഒന്നു വേറേതന്നെയാണ്.
കാളിയമ്മ ചാണകവുമായി എങ്ങോട്ടു പോയെന്നാവോ? അകത്തു വന്നു നോക്കിയപ്പോൾ ഒരു പൊട്ടച്ചെമ്പിൽ ചാണകവും മറ്റൊരു ചെമ്പിൽ വെള്ളവുമായി തട്ടിൻപുറത്തേക്കു പോകാനുള്ള ശ്രമമാണ്.
അമ്മ രണ്ടു പാളാക്കിൻകഷണം കാളിയമ്മയ്ക്കു കൊടുത്തു കൊണ്ടു പറഞ്ഞു: "തട്ടിൻപുറത്തേക്കു നടന്നോളിൻ ഞാനും വരാം." "ഒന്നും വേണ്ട." കാളിയമ്മ ചാണകവും വെള്ളവുമായി തട്ടിൻ പുറത്തേക്കു നടന്നു. പുറകേ അമ്മയും. ഉണ്ണിക്കുട്ടൻ ഒട്ടും സംശയി ക്കാതെ അവരുടെ പുറകേ കൂടി. കാളിയമ്മ ആദ്യം തട്ടിൻപുറം അടിച്ചുവാരി. ചത്തുകിടന്ന രണ്ട്എട്ടുകാലികൾ നിലത്തുതന്നെയില്ലേയെന്ന് ഉണ്ണിക്കുട്ടൻ സൂക്ഷിച്ചു നോക്കി. ഉണ്ട്. അവിടെത്തന്നെയുണ്ട്.
അടിച്ചുവാരൽ കഴിഞ്ഞ ശേഷം കാളിയമ്മ ചാണകം നിലത്തിട്ടു. എന്നിട്ട് അതിൽ കരിയുരുള കൂട്ടിച്ചേർത്തു. അമ്മ അതിലേക്കു വെള്ള മൊഴിച്ചുകൊടുത്തു. കാളിയമ്മ കുന്തിച്ചിരുന്നു പാളക്കഷണംകൊണ്ടു തേച്ചുവടിക്കാൻ തുടങ്ങി. ഇതു കാണാനൊരു സുഖവുമില്ല. അതു കൊണ്ടാവുമോ കുട്ട്യേട്ടനെ ഇങ്ങോട്ടൊന്നും കാണാത്തത്? അമ്മിണിയെയുംകൂടി ഇങ്ങോട്ടെങ്ങും
കാണാനില്ലല്ലോ! മതി; ഇതു കണ്ടതു മതി. ഉണ്ണിക്കുട്ടൻ താഴത്തേക്കിറങ്ങിവന്നു.
ഉമ്മറത്തെത്തിയപ്പോൾ മുറ്റത്തുനിന്നു ചെത്തിക്കോരുന്ന ശബ്ദം കേട്ടു. ചെന്നു നോക്കിയപ്പോൾ ചെത്തിക്കോരുകയാണ്. ഇപ്പോൾ കുട്ടൻനായർ തൊപ്പിക്കുട ധരിച്ചിട്ടില്ല. കുട്ടൻനായർ മുറ്റം ചാറുന്നതേയുള്ളു.
നിലം തേക്കുന്നതു കാണുന്നതിനെക്കാളും ചെത്തിക്കോരുന്നതു കാണുന്നതുതന്നെയാണു രസം. ബെഞ്ചറുകൾ രണ്ടും മുറ്റത്തുതന്നെ കിടക്കുന്നുണ്ട്. ഒരു തണുത്ത കാറ്റടിച്ചു. ഇലപ്പടർബറുകളിൽ തങ്ങി നിന്നിരുന്ന വെള്ളത്തള്ളികൾ താഴത്തേക്കു വീഴുന്ന ശബ്ദം കേട്ടു. ഒരു നിമിഷനേരത്തേക്കു വെയിൽ പരന്നു മങ്ങിപ്പോയി. ഇനി ഏതായാലും കുറച്ചുനേരത്തേക്കു മഴ പെയ്യുകയുണ്ടാവില്ല.
കുട്ടേട്ടനെവിടെയായിരിക്കും? തട്ടിൻപുറത്തുനിന്നെടുത്തു കുപ്പി
എവിടെയാവും ഒളിച്ചുവെച്ചിരിക്കുക? മുറ്റം ചെത്തിക്കോരുന്ന കാര്യം കുട്ടേട്ടൻ അറിഞ്ഞിട്ടില്ലേ? കുട്ടൻനായർ ചോദിച്ചു: "എന്താ ഒതുങ്ങിയിരിക്കണ്? വികൃതി കാണിക്കാനൊന്നുല്ലേ?"
ഉണ്ണിക്കുട്ടൻ ചിരിച്ചു. "അമ്മിണി എവിടെ?"
"അറിയില്യ." ഒരു ചാവാളിപ്പട്ടി പൊട്ടിവീണതുപോലെ മുറ്റത്തു പ്രത്യക്ഷപ്പെട്ടു. ഒരു വെള്ളാരങ്കല്ല്
കുട്ടൻനായർ
തിണ്ടിന്മേൽനിന്ന്
അടർത്തിയെടുത്ത് കൊടുത്തു ഒരേറ്! ചാവാളിപ്പട്ടി ഓടടാ ഓട്ടം! കല്ല് ദേഹത്തിൽ കൊണ്ടിട്ടില്ല. ആശാരിച്ചെക്കൻതന്നെയാണ്. എറിയാൻ മിടുക്കൻ
മുറ്റത്ത് അവിടവിടെയായി ചെളിമണ്ണിൽ പട്ടിയുടെ കാലടികൾ പതിഞ്ഞുകിടക്കുന്നത് ഉണ്ണിക്കുട്ടൻ നോക്കി; അതിന് ഏതോ ഒരു പൂവിന്റെ ആകൃതിയുണ്ടോ?
കല്ലും മണ്ണും പുല്ലും ചേർന്ന ചെറിയചെറിയ കൂമ്പാരങ്ങൾ,മുറ്റത്തവിടവിടെയായി ഉയർന്നുകൊണ്ടിരിക്കുന്നു. എല്ലാം കഴിഞ്ഞശേഷമേ തൊടിയിലേക്കെടുത്തിടുകയുള്ളൂ. ഈ ചെറിയ കൂമ്പാരങ്ങൾക്കുള്ളിൽ തേരട്ടകളും ഞാഞ്ഞൂളുകളുമൊക്കെയുണ്ടാവുമോ എന്തോ? പുഴുക്കളും
ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് വീട്ടിൻ്റെ അകത്തുപോയി ഒരോട്ട പ്രദക്ഷിണം നടത്തി വീണ്ടും ഉമ്മറത്തേക്കുതന്നെ വന്നു. ഇത്രയും മനസ്സിലായി. അമ്മിണി ഉറങ്ങകയാണ്. കുട്ട്യേട്ടനെ അകത്തെങ്ങും കാണാനില്ല.
മുറ്റത്ത് വീണ്ടും വെയിൽ പരന്നു. ഉടൻതന്നെ മങ്ങുമെന്നു
വിചാരിച്ചുവെങ്കിലും മങ്ങിയില്ല. റോഡിലെ തണൽമരങ്ങളിൽനിന്ന് പക്ഷികളുടെ ശബ്ദങ്ങൾ കേട്ടു. വെയിൽ കാണുന്നതുകൊണ്ടുള്ള സന്തോഷംകൊണ്ടാകുമോ?
ഉണ്ണിക്കുട്ടൻ റോഡിലെ ഡിലെ തണൽവൃക്ഷങ്ങളുടെ തലപ്പിലേക്കും തൊഴുത്തിനടുത്തുള്ള ചേമ്പിൻതടത്തിലേക്കും മാറിമാറി * ചേമ്പിൻതടത്തിൽ ഒരു ചെമ്പോത്ത് എന്തോ കൊത്തിച്ചിനക്കി തിന്നുകൊണ്ടിരിക്കയാണ്. വല്ല പുഴുക്കളെയുമാവും. ചെമ്പോത്തിനു പുഴുക്കളെന്നുവെച്ചാൽ നെയ്യപ്പംപോലെയാണെന്നല്ലേ, കുട്ടൻനായർ പറയുന്നത്.
കാക്കകളെക്കാൾ കാക്കകളെപ്പോലെ നല്ലതു ചെമ്പോത്തുതന്നെയാണ്. കാണുന്നിടത്തൊക്കെ പറന്നുവന്നു ബുദ്ധിമുട്ടിക്കില്ല ചെമ്പോത്ത്. ചേമ്പിൻതടം, അല്ലെങ്കിൽ വളക്കുഴി- ഈ രണ്ടു സ്ഥലത്തുമാത്രമേ അതിനെ കാണാറുള്ളൂ.
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. മുത്തച്ഛനാണ്. മുത്തച്ഛൻ മുറ്റത്തെത്തിയപ്പോഴേക്കും ഉണ്ണിക്കുട്ടൻ കയ്യിൽതുങ്ങിക്കൊണ്ടു പറഞ്ഞു: "ഇന്ന് അടിച്ചുതളിയാ." ഓടിച്ചെന്നു
എന്ത്? മുത്തച്ഛനു മനസ്സിലായില്ല. "അടിച്ചുതളിക്കല്."
"ഓഹോ, ഇപ്പോ മനസ്സിലായി." ഉമ്മറത്തു ബെഞ്ചില്ലാത്തതുകാണ്ടു മുത്തച്ഛൻ നേരേ അകായിലേക്കാണു പോയത്.
"ചെല്ലം വേണ്ടേ?" ഉണ്ണിക്കുട്ടൻ ചോദിച്ചു. "വേണം, വേണം; കൊണ്ടുവാ." മുത്തച്ഛൻ നിലത്തിരുന്നുകാണ്ടു പറഞ്ഞു. ഉണ്ണിക്കുട്ടൻ ചെല്ലവുമായി ഓടിയെത്തി.
മുത്തച്ഛൻ ചെല്ലം തുറന്ന്, വെറ്റിലയെടുത്തു നൂറുതേച്ചുകൊണ്ട് ചോദിച്ചു: "എവിട്യാ അമ്മിണി?" "ഉറങ്ങാണ്."
“എന്താ ഈ നേരല്ലാത്ത നേരത്ത് ഒരുറക്കം?"അതിന് ഉണ്ണിക്കുട്ടൻ സമാധാനമൊന്നും പറഞ്ഞില്ല.
"കുട്ടേട്ടനോ?" മുത്തച്ഛൻ തുടർന്നു ചോദിച്ചു.
"നിശ്ചം ല്യ."
മുത്തശ്ശി അടുക്കളയിൽനിന്നു വന്നു.
മുത്തശ്ശൻ പറഞ്ഞു: "ഞാനിതാ പോവ്വായി."
"എവിടയ്ക്കാ? ഉണ്ണിക്കുട്ടൻ ചോദിച്ചു.
"പാടത്തേക്ക്. അല്ലാതെ മുത്തച്ഛൻ എങ്ങോട്ടു പോകാനാ?" മുത്തച്ഛൻ എഴുന്നേറ്റു നടന്നു. പോകുന്ന പോക്കിൽ മുറ്റമാകെ
637
പറഞ്ഞു:
നോക്കിക്കൊണ്ട് സന്തോഷത്തോടെ കുട്ടൻനായരോടു
"ഞാൻ പോവ്വാണ് കുട്ടൻനായരെ. ഇന്നു നിങ്ങളു വരേണ്ട."
തട്ടൻപുറത്തുനിന്ന് കാളിയമ്മയും അമ്മയും വന്നിരിക്കുന്നുവെന്ന്
അകത്തുനിന്നു കേൾക്കുന്ന സംസാരത്തിൽനിന്നു മനസ്സിലായി. ഇനി
എന്താണാവോ ഭാവം?
എന്താണ് കുട്ടേട്ടനെ ഇനിയും കാണാത്തത്? ഉണ്ണിക്കുട്ടൻ
മുത്തശ്ശിയോടു ചോദിച്ചു:
"കുട്ടേട്ടനെവിട്യാ, മുത്തശ്ശീ?"
"നോട്ടുപുസ്‌തകം വാങ്ങാൻ അടുത്ത വീട്ടിൽ പോയിരിക്കാ."
മനസ്സിലായി. ഗോവിന്ദൻകുട്ടിയുടെ വീട്ടിലേക്കാവും. കുട്ടേട്ടന്റെ വലിയ സ്നേഹിതനാണ് ഗോവിന്ദൻകുട്ടി
മുറ്റം ചെത്തിക്കോരൽ കഴിഞ്ഞ് കുട്ടൻനായർ ബെഞ്ചറുകൾ പാറകത്തിന്റെ ഇലകൊണ്ട് ഉരച്ചു കഴുകാൻ തുടങ്ങി. എത്ര ചെളിയാണ്! അധികവും അമ്മിണിയുടെ തലമുടിയിലെ മെഴുക്കായിരിക്കും. ബെഞ്ചിന്മേൽ കിടന്നാലല്ലേ അവൾക്ക് ഉറക്കം വരികയുള്ളൂ.
കുട്ടൻനായർ ഉരച്ചു കഴുകുമ്പോൾ കൈകളിലെ മസിലുകൾ ഉരുണ്ടുകളിക്കുന്നതു കാണാൻ ബഹുരസം! എങ്ങനെയാണ് അതിങ്ങനെ ഉരുണ്ടുകളിക്കുന്നത്?
കൈകളിൽ മസിലുകളും തൊണ്ടയിൽ മുഴയും ആണുങ്ങൾക്കു മാത്രമേ ഉണ്ടാകൂവെന്നല്ലേ, പാറക്കുട്ടിയമ്മ പറയുന്നത്! വലുതായാൽ തനിക്കും ഉണ്ടാവും.
പെട്ടെന്നു വെയിൽ മങ്ങാൻ തുടങ്ങി. മഴ പെയ്യുമോ? ഇനിയും മഴ തുടങ്ങുന്നതിനുമുമ്പു സ്ലേറ്റു കഴുകിക്കണം. പലകകൾ കഴുകുന്ന കൂട്ടത്തിൽ, സ്ലേറ്റും കഴുകിത്തരാൻ പറയാം.
കുട്ടേട്ടനതാ വരുന്നു. അടുത്തെത്തിയപ്പോൾ ചോദിച്ചു: "എങ്ങട്ടേ
പോയിർന്ന്?"
"ഗോവിന്ദൻകുട്ടീടെ വീട്ടലേക്ക്."
"എന്തിനേ?"
കൈയിലെ നോട്ടുപുസ്‌തകം പൊക്കിക്കാണിച്ചുകൊണ്ട്. കുട്ടേട്ടൻ അകത്തേക്ക് ഓടിപ്പോയി. പുറകേ, ഉണ്ണിക്കുട്ടനും
ഓടിച്ചെന്നു. കുട്ടേട്ടൻ പകർത്തിയെഴുതാനുള്ള ഒരിടത്തിരുന്നു നോട്ടുകൾ ഭാവമാണ്.കുട്ടേട്ടനെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഉണ്ണിക്കുട്ടൻ അടുക്കളയിലേക്കു പോയി. അടുക്കളയിൽ ആരുമില്ല. അടുക്കളക്കോലായിൽ ചെന്നപ്പോൾ കാളിയമ്മ അവിടെയുണ്ട്.
കാളിയമ്മ പറഞ്ഞു: "ചുന്തരക്കുട്ടീടെ സ്ലേറ്റ് നല്ലോണം കഴുകി മഞ്ചപ്പുറത്തു വെച്ചിട്ടുണ്ട്."
"ഉവ്വോ?' എന്നു സന്തോഷത്തോടെ ചോദിച്ചു കൊണ്ട് ഉണ്ണിക്കുട്ടൻ പോയി നോക്കി; ശരിയാണ്. സ്ലേറ്റ് മഞ്ചപ്പുറത്തുവെച്ചിട്ടുണ്ട്. ചട്ടക്കൂട് ഉണങ്ങിയിട്ടില്ല. ঢোকে നാളെയാകുമ്പോഴേക്കേ ശരിക്ക് ഉണങ്ങകയുള്ളൂ. മതി. ഇന്നു സ്ലേറ്റിൻ്റെ ആവശ്യമൊന്നുമില്ലല്ലോ.
മുത്തശ്ശിയുടെ മുറിയിൽനിന്ന് അമ്മിണി കരയുന്നതു കേട്ടു. ഉറക്കമുണർന്നിരിക്കും. ശരി, എന്തൊക്കെയാണ് അവിടത്തെ വിശേഷങ്ങളെന്നു നോക്കാം. കുറെ നേരമായല്ലോ അവളെ കണ്ടിട്ട്. ഉണ്ണിക്കുട്ടൻ ഒരു പാട്ടു മൂളിക്കൊണ്ട് മുത്തശ്ശിയുടെ മുറിയിലേക്ക് ഓടിപ്പോയി.