എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.
മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന സിഗരറ്റടിൻ അവൻ കണ്ടു. അത് ഇന്നലെ അമ്മിണി ശാഠ്യം പിടിച്ചപ്പോൾ അമ്മ അവന്റെ കൈയിൽനിന്നു വാങ്ങിക്കൊണ്ടുവന്നു വെച്ചതാണ്. ഇത്രയും നേരമായിട്ടും ആ ടിന്നിനീ കാര്യം ഓർക്കാതിരുന്നതിൽ അവനു വ്യസനം തോന്നി. ടിന്നിൻഡേ കാര്യം ഓർത്തിരുന്നുവെങ്കിൽ, ഇതിനെത്രയോ മുമ്പുതന്നെ അതെടുത്ത പലതും ചെയ്യാനുണ്ടായിരുന്നു. ഇന്നലെ വാങ്ങിവയ്ക്കുമ്പോൾ, ടിന്നിൽ നിറച്ചു
പുളിങ്കുരുവായിരുന്നു. അതൊന്നും അമ്മ കളഞ്ഞിട്ടുണ്ടാവില്ല. ശരി, നോക്കുകതന്നെ. അവൻ എഴുന്നേറ്റു ടിനെടുത്തു. കനമുണ്ട്. അതുകൊണ്ട് പുളിങ്കുരു അകത്തുതന്നെയുണ്ടാവും. അടുപ്പു തുറന്നപ്പോൾ കുറച്ചു പുളിങ്കുരു നിലത്തുവീണു. ശബ്ദം കേട്ട്
അമ്മയോ മറ്റോ വരുമെന്നു ഭയന്നു.
മുറിയിൽ വെളിച്ചം പോരാ. ജനാലയുടെ ഒരു വാതിലേ തുറന്നിട്ടുള്ളു. അവൻ മറ്റേ വാതിലുകൂടി തുറന്നപ്പോൾ നല്ല വെളിച്ചമായി. പുളിങ്കുരു പെറുക്കി ടിന്നിൽത്തന്നെയിട്ടു. ഉമ്മറത്തുനിന്ന് ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു. ആരുടെ
ശബ്ദമാണത്? ശ്രദ്ധിച്ചു; മനസ്സിലായി; പാറുക്കുട്ടിയമ്മയാണ്.
പാറുക്കുട്ടിയമ്മയെ ഉണ്ണിക്കുട്ടന്നു വളരെ ഇഷ്ടമാണ്. പാറുക്കുട്ടിയമ്മയെ ഇഷ്ടമാണെന്നല്ല പറയേണ്ടത്, ആയമ്മയുടെ സംസാരം ഇഷ്ടമാണെന്നാണു പറയേണ്ടത്.
അങ്ങനെയിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് പാറുക്കുട്ടിയമ്മ വീട്ടിൽ വരും. വായതോരാതെ സംസാരിക്കും. മുറുക്കിത്തറുപ്പി കുലുക്കുഴിഞ്ഞ് വീണ്ടും മുറുക്കും. കുലുക്കുഴിയാനുള്ള വെള്ളം വായിൽ ആക്കുമ്പോൾ മാത്രമാണ് അവർ ശബ്ദിക്കാതിരിക്കുക.
ആയമ്മ സംസാരിക്കുന്നതു മുഴുവനും മനസ്സിലാവില്ലെങ്കിലും കേട്ടിരിക്കാൻ തോന്നും. അപ്പോൾ വികൃതികാണിക്കണമെന്നൊന്നും തോന്നില്ല ഉണ്ണിക്കുട്ടന്. ആംഗ്യങ്ങൾ കാട്ടിക്കൊണ്ടാണ് പാറുക്കുട്ടിയമ്മ സംസാരിക്കുക. 'നാളികേരമുടച്ചു' എന്നു പറയുന്നതോടൊപ്പംതന്നെ, അതിനുള്ള ആംഗ്യങ്ങളും കാണിക്കും. വീട്ടിൽ അമ്മയോ മുത്തശ്ശിയോ ആംഗ്യംകാണിച്ചു സംസാരിച്ചതിൽ മുത്തച്ഛൻ ദേഷ്യപ്പെടും. "പാറുട്ടിമ്മടെ കയ്യ് ഞാൻ വെട്ടും, ബഹാ." അപ്പോൾ പാറുക്കുട്ടിയമ്മ ഉമ്മറത്തു വന്നിരിക്കയാണ്." ഉണ്ണിക്കുട്ടൻ പുളിങ്കുരുടിൻ പെട്ടിയുടെ ചുവട്ടിൽത്തന്നെ വെച്ച്
ഉമ്മറത്തേക്കോടിപ്പോയി, അമ്മിണിയുമൊക്കെയുണ്ട്.
"എന്താ ഉണ്ണിക്കുട്ടാ. അറിയോ?" ഉണ്ണിക്കുട്ടൻ ചിരിച്ചു.
"പാറ്റുട്ട്യമ്മ ഒന്നെടുക്കട്ടെ, വരൂ."
എടുത്തുകൂടെ?
"വരിലേ? ന്നാ വേണ്ടാ."
പാറുക്കുട്ടിയമ്മ
കൊണ്ടുവന്നുവച്ചു. പുകയില ഇടിച്ചുകൂട്ടിയ കാര്യം പറഞ്ഞു.
ഉണ്ണിക്കുട്ടൻ പുകയില തിന്നു ഛർദിച്ച കാര്യവും പറഞ്ഞു. അതു
പറഞ്ഞപ്പോൾ ഉണ്ണിക്കുട്ടന്നു ദേഷ്യം തോന്നി. പാറുക്കുട്ടിയമ്മയോട്
വേണമെങ്കിൽ
മുത്തശ്ശിയും
പാറുക്കുട്ടിയമ്മയ്ക്ക് അമ്മിണിയെ
നിലത്തിരുന്നു. മുത്തശ്ശി ചെല്ലം
എന്തിനാണതൊക്കെ പറയുന്നത്?
"പുകല നല്ല സ്വാദുണ്ടോ?" പാറുക്കുട്ടിയമ്മ ചോദിച്ചു.
നുള്ളാൻ തുടങ്ങി.
ഉണ്ണിക്കുട്ടൻ ദേഷ്യപ്പെട്ടുകൊണ്ട് മുത്തശ്ശിയെ "എന്നെ എന്തിനാ നുള്ളണ്? പുകല സ്വാദുണ്ടോന്ന്
പാവൂട്ട്യമല്ലേ
ചോദിക്കണ്?"
പാറുക്കുട്ടിയമ്മ വേറെ എന്തോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അധികമൊന്നും മനസ്സിലാവുന്നില്ല. താലപ്പൊലിക്ക് ആന പാഞ്ഞ കാര്യം പറഞ്ഞതു മനസ്സിലായി. ആന പാഞ്ഞതും അപ്പോൾ ആളുകൾ പരിഭ്രമിച്ചോടിയതുമെല്ലാം അവർ എഴുന്നേറ്റു നിന്നു കാണിച്ചു. ഉമ്മറത്ത് സ്ഥലം പോരെന്നു തോന്നി.
ആന പാഞ്ഞ കാര്യം പറഞ്ഞുതീർന്നപ്പോൾ അവർ വീണ്ടും നിലത്തിരുന്നു. കൈകാട്ടി വിളിച്ചപ്പോൾ അമ്മിണി അവരുടെ അടുത്തേക്കു പോയി. അവളെയെടുത്ത് ഇക്കിളിപ്പെടുത്തി. അവൾ കുടുകുടാ ചിരിക്കാൻ തുടങ്ങി.
അവൾ ചിരിക്കാൻ തുടങ്ങിയപ്പോൾ ഉണ്ണിക്കുട്ടനും ചിരിക്കാൻ തുടങ്ങി.
കാപ്പിയും അരിക്കൊണ്ടാട്ടം പാറുക്കുട്ടിയമ്മയുടെ മുമ്പിൽ കൊണ്ടുവന്നു വച്ചു. വറത്തതും
അരിക്കൊണ്ടാട്ടം വറുത്തത് ഓരോന്നായി തിന്നുകൊണ്ടു സംസാരി ക്കാൻ തുടങ്ങി. അരിക്കൊണ്ടാട്ടം മുഴുവനും തീർന്നശേഷമാണ് കാപ്പി കുടിച്ചത്. കാപ്പി കുടിക്കുമ്പോൾമാത്രം സംസാരിച്ചില്ല. കാപ്പി കുടിച്ചു കഴിഞ്ഞ ഉടൻ മുറുക്കി.
"കൂവപ്പൊടി വേണോ? ഒരാൾ പടിക്കൽനിന്നു വിളിച്ചു ചോദിച്ചു.
"കൊണ്ടൂ." മുത്തച്ഛന്റെ ശബ്ദം, വടക്കുഭാഗത്തുനിന്നാണ്.
മുത്തച്ഛൻ ഉമ്മറത്തെ കോലായിൽ വന്നു നിന്നു. കൂവപ്പൊടി ക്കാരൻ കൊട്ട താഴെയിറക്കി.
പാറുക്കുട്ടിയമ്മയൊഴിച്ച് ഉമ്മറത്തുള്ളവരെല്ലാം കോലായിലേക്കു വന്നു.
മുത്തച്ഛൻ കൂവപ്പൊടിയെടുത്തു തിരുമ്പിപൊടിച്ചു. മണത്തു നോക്കി. ഒടുവിൽ നിന്നെന്നു പറഞ്ഞു വാങ്ങാൻ തീർച്ചപ്പെടുത്തി. അമ്മ അടുക്കുചെമ്പു കൊണ്ടുവന്നു. കൂവപ്പൊടിക്കാരൻ
കൂവപൊടി അടുക്കുചെമ്പിലേക്ക് അളന്നുകൊടുത്തു. കൂവപ്പൊടി വിരകി തിന്നാൻ നല്ല സ്വാദുണ്ട്. കൂടെ പപ്പടം കാച്ചിയതും വേണം. തിരുവാതിരദിവസം കൂവപ്പൊടിയും പപ്പടവും ഇഷ്ടം പോലെ തിന്നണം.
അമ്മ ചെമ്പുമായി അകത്തേക്കു പോയി; മുത്തച്ഛൻ ആശാരി കളുടെഅടുത്തേക്കും.
പാറുക്കുട്ടിയമ്മയും എഴുന്നേറ്റു: "നേരം ശ്ശിയായി."
"പിന്നൊരുദിവസം വരൂ.'
"ശിരി."
പാറുക്കുട്ടിയമ്മ ആലോചിച്ചുനിന്നശേഷം പറഞ്ഞു:
മുറ്റത്തിറങ്ങി
നിമിഷം
എന്തോ
63000
"നാലു ചേമ്പിന്റെ തണ്ട് അരിഞ്ഞു കൊണ്ടോയ്ക്കോട്ടെ?" "
അതിബനന്താ?"
അമ്മ അടുക്കളയിൽ പോയി കറിക്കത്തിയെടുത്തു കൊണ്ടുവന്നു കൊടുത്തു. പാറുക്കുട്ടിയമ്മ കറിക്കത്തിയുമായി തൊടിയിലേക്കു നടന്നു. പിന്നാലെ ഉണ്ണിക്കുട്ടനും ചെന്നു.
ഒരു ചെമ്പോത്ത് ചേമ്പിൻതടത്തിലിരുന്ന് പുഴുക്കളെ കൊത്തിത്തിന്നുന്നുണ്ട്. പാറുക്കുട്ടിയമ്മയെ കണ്ടപ്പോൾ അതു പറന്നുപോയി.
പാറുക്കുട്ടിയമ്മ കുനിഞ്ഞുനിന്നു ചേമ്പിൻ തണ്ട് അരിയാൻ തുടങ്ങി. അരിഞ്ഞിരിഞ്ഞുകൊണ്ടങ്ങനെ നിൽക്കുമ്പോൾ, ചേമ്പിൻ തടത്തിൽ നിന്ന് അവർക്കൊരു ചെറിയ കുവി കിട്ടി. ചെറുവിരലിന്റെയത്ര നീളമേകാണുകയുള്ള.
"ഉണ്ണിക്കുട്ടനിതാ ഒരു സാധനം!"
പാറുക്കുട്ടിയമ്മ ആ ചെറിയ കുപ്പി ഉണ്ണിക്കുട്ടന്റെ കൈയിൽ കൊടുത്തു.
കുപ്പിക്ക് അടപ്പില്ല. ഉള്ളിൽ മണ്ണു നിറഞ്ഞിട്ടുമുണ്ട്. അവൻ
ചുണ്ടത്തു വച്ച് ഊതിനോക്കി. ശബ്ദം വരുന്നില്ല, കുപ്പിയുടെ
അകത്തുള്ള മണ്ണ് ഒരു കോലുകൊണ്ട് തോണ്ടിക്കളഞ്ഞശേഷം കുപ്പി
വെള്ളത്തിലിട്ടു കഴുകണം. എന്നിട്ട് ചുണ്ടത്തുവച്ച "തിയാൽ ശബ്ദം കേൾക്കും. കുപ്പി ക്കകത്തെള്ളാരങ്കല്ലിൻഡേപൊടി നിറയ്ക്കാം. ആട്ടിൻകാട്ടം കൊള്ളുമോയെന്നു നോക്കാം. ഇതൊന്നുമല്ല വേണ്ടത്, വേണ്ടതെന്താണെന്നോ? തേക്കിന്റെ ഇളംകൂമ്പുകൾ നുള്ളിയെടുത്തു പിഴിഞ്ഞ് കുപ്പിയിൽ നിറയ്ക്കുക. ചുവന്ന മഷിപോലിരിക്കും. കൈവിരലുകളിൽ
പുരട്ടിയാൽ മൈലാഞ്ചിയിട്ടപോലിരിക്കും. നെറ്റിയിലൊഴിച്ചാൽ
വെളിച്ചപ്പാടാകാം. ഇന്നേതായാലും തേക്കിൻകൂമ്പുകൾ നുള്ളാൻ പറ്റില്ല. നാളെയാവട്ടെ, കുപ്പി കഴുകി മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ സൂക്ഷിച്ചു വയ്ക്കാം.
പാറുക്കുട്ടിയമ്മ ചേമ്പിൻ്റെ തണ്ടുകൾ വലിയൊരു കെട്ടാക്കി
തോളത്തുവച്ച് കറിക്കത്തിയുമായി വീണ്ടും ഉമ്മറത്തേക്കുതന്നെ വന്നു.
“ന്നാലോ ഒന്നും പറയ്യല്ല." കറിക്കത്തി അമ്മയ്ക്കു കൊടുത്തു കൊണ്ട് അവർ യാത്രപറഞ്ഞു.
അവർ ഇത്ര ക്ഷണം പോയതിൽ ഉണ്ണിക്കുട്ടന്നു വ്യസനംതോന്നി. താലപൊലിക്ക് ആന പാഞ്ഞ രംഗം അവർ അഭിനയിച്ചുകാണിച്ചത് അവന്റെ കൺമുമ്പിൽനിന്നു മാഞ്ഞുപോകുന്നില്ല. ഇനി എന്നാണവർ വരിക?
ഉണ്ണിക്കുട്ടൻ പാറുക്കുട്ടിയമ്മയെക്കുറിച്ചോർത്തുകൊണ്ട് കിണറ്റിൻകരയിലേക്കു പോയി. ചെമ്പിൽ വെള്ളമുണ്ടെങ്കിൽ കുപ്പി കഴുകാം. ഇല്ല. ചെമ്പിൽ വെള്ളമില്ല. അവൻ കുപ്പി പോക്കറ്റിലിട്ടു. കുറച്ചുകൂടി കഴിഞ്ഞാൽ അമ്മ കുളിപ്പിക്കാൻ വിളിക്കുമല്ലൊ. അപ്പോൾ കുപ്പിയും കഴുകാം.
അടുക്കളമുറ്റത്ത് ശർക്കരവാവു തിന്ന ഇലച്ചിന്തുകൾ കിടക്കുന്നുണ്ട്. ഒന്നിലും തുടച്ചുനക്കിയിരിക്കുന്നു. ഒരിറ്റു ശർക്കരപ്പാവില്ല.
മുത്തശ്ശിയുടെ മുറിയിൽപ്പോയി പെട്ടിയുടെ ചുവട്ടിൽ പുളിങ്കുരു നിറച്ചുവെച്ച ടിന്നില്ലേ എന്നു നോക്കി. വെറുതെ അതിന്മേൽ രണ്ടുമൂന്നു കൊട്ടുകൊട്ടി.
മുറിയിലെ മേപ്പടിയിലേക്കു നോക്കിയപ്പോൾ കുരുത്തോലവന്തം സിനിമാനോട്ടീസുമിരിക്കുന്നതു കണ്ടു. അമ്മിണിയുടേതാണ്. താനെ ടുക്കരുതെന്നുവച്ച് തനിക്കെത്താത്ത സ്ഥലത്ത് അമ്മ കയറ്റിവെച്ച താവും. നീളമുള്ള ഒരു വടി കിട്ടിയാൽ രണ്ടും കുത്തിച്ചാടിക്കാം. മുകളിലത്തെ മുറിയിലെ ഓവറയിലുള്ള വടി കിട്ടിയാൽമതി. അതു മുകളിൽനിന്ന് എടുത്തുകൊണ്ടുവരുമ്പോൾ വല്ലവരും കണ്ടാലോ? വടി ഓവറയിൽത്തന്നെയുണ്ടോ, ണ്ടോ, ആവോ? മുറ മുത്തശ്ശി തന്നോടു ദേഷ്യപ്പെട്ട്, അതു വാങ്ങി വലിച്ചുകളഞ്ഞില്ലേ? പിന്നീടതെടുത്ത് ഓവറ യിൽത്തന്നെ കൊണ്ടുവന്നു വെച്ചിരിക്കുമോ?
ഉറിയിലെ മത്തിന്റെ മീതെ വെച്ചിരിക്കുന്ന കടകോലെടുത്ത് പൊക്കിപ്പിടിച്ചു നോക്കി. മേപ്പടിയുടെ പകുതിയോളം പോലുമെത്തില്ല. വേണ്ട, ഒന്നും വേണ്ട. നോട്ടീസും കുരുത്തോല്പ്പന്തുമൊക്കെ
ഇരിക്കുനേടത്തുതന്നെ ഇരുന്നോട്ടെ. അവൻ ഉമ്മറത്തേക്കു പോയി. ഉമ്മറിമുറ്റത്ത് അപ്പുണ്ണിയും കുട്ടേട്ടനുംകൂടി 'ഇല്ലസ്' കളിക്കുകയാണ്. അപ്പുണ്ണി തിരിച്ചുകൊണ്ടുവന്ന ടിഫിൻ കാരിയർ
കോലായിലിരിക്കുന്നു.
അപ്പുണ്ണി വന്നിട്ട് എത്ര നേരമായെന്നാവോ? മുളംകൂട്ടത്തിൽ തങ്ങി നിൽക്കുന്ന ചോദിക്കണമെന്നുണ്ട്. തങ്ങിക്കിടക്കുന്നു! കവണയെന്താണെടുക്കാത്തതെന്നു എത്ര ദിവസമായി അതവിടെ
അപ്പുണ്ണി പറഞ്ഞു:
ജയിച്ചിരിക്കയാണ്."
"ഉണ്ണിക്കുട്ടാ, ഞാൻ രണ്ടില്ലസ്സിനു
ഇല്ലസ് കളിക്കാൻ ഉണ്ണിക്കുട്ടനറിഞ്ഞുകൂടാ. അപ്പുണ്ണിയുംകുട്ടേട്ടന്നുംകൂടി കളിക്കുന്നതു നോക്കി മനസ്സിലാക്കിയിട്ടുണ്ട്.
ഒരു വടിയും ചെറിയൊരു കോലും നിലത്തൊരു കുഴിയുമുണ്ടാ യാൽ ഇല്ലസ് കളിക്കാം. രണ്ടാളുകളും വേണം. കുഴിയിൽ കോലുവെച്ച് വടി കൊണ്ടു തോണ്ടിയെറിയുന്ന കോല് എതിരാളി പിടിച്ചെടുത്തു കുഴിയിൽ ചെന്നെത്തത്തക്കവണ്ണം ഇട്ടുകൊടുക്കുമ്പോൾ മറ്റേയാൾ അടിച്ചു പറത്തണം. എന്നിട്ടു കുഴിയിൽന്നു കോലുചെന്നു വീഴുന്ന സ്ഥലത്തേക്ക് എത്ര ദൂരമുണ്ടെന്നു വടികൊണ്ടളന്നു നോക്കണം. ഒന്ന്, രണ്ട് എന്നു പറഞ്ഞല്ല എണ്ണുക. അതിനു വേറെ പേരുകളുണ്ട്:
തയ്ക്കൂട്ടം സത്തേമ്പർ മുരുമുട്ട നായ്ക്കോണി അയക്കോണി
ആറങ്കം ആറങ്കത്തോടെ ഒരു ഇല്ലസ് ആകുന്നു. അതായത് ആറു പ്രാവശ്യം വടികൊണ്ടളന്നുകഴിഞ്ഞാൽ ഒരു ഇല്ലസ് ആകുന്നു.
അടിക്കുന്നവന്റെ തോൽവി കോലു ചാടിപ്പിടിച്ച് എറിഞ്ഞു കൊടുക്കുന്നവന്റെ സാമർത്ഥ്യംപോലിരിക്കും. കോലു ചെന്നുവീഴുന്നത് കുഴിക്കടുത്ത് ഒരു വടിയുടെ അളവിലും കുറഞ്ഞ സ്ഥലത്താണെങ്കിലും അടിക്കാരൻ തോറ്റു എന്നാണർത്ഥം. അപ്പോൾ വടി എതിരാളിയെ ഏൽപ്പിച്ച്, കോലു ചാടിപ്പിടിക്കാനുള്ള സ്ഥലത്തേക്കു വരണം.
ഉണ്ണിക്കുട്ടൻ കോലായിലിരുന്നു ശ്രദ്ധയോടെ നോക്കി.
അപ്പുണ്ണിതന്നെയാണു ജയിക്കുന്നത്. അപ്പുണ്ണിക്കു കുറെ ഇല്ലസ് ആയി. കുട്ട്യേട്ടനിട്ടുകൊടുക്കുന്ന കോല് അപ്പുണ്ണി
അടിച്ചുപറത്തുകയാണ്. അമ്മ കോലായിൽനിന്നു ടിഫിൻകാരിയർ എടുക്കാൻ വന്നു. ഇല്ലസ്സ് കളി പൊടിപൊടിക്കുന്നു.
അമ്മ പറഞ്ഞു: "മതി, മതി! വടി കണ്ണിലോ മൂക്കിലോ കൊണ്ടാൽ എന്താ കാട്ടാ? ഓ ൻ്റെ അപ്പുണ, നീയിത്ര പോന്നിലേ?"
അപ്പുണ്ണി കളി മതിയാക്കി. വടി കുട്ട്യേട്ടനെ ഏൽപ്പിച്ചു. കുട്ട്യേട്ടൻ വടി തിണ്ടത്തു കൊണ്ടുപോയി വച്ചു. അപ്പുണ്ണി മുണ്ടു മടക്കിക്കുത്തി
ചൂളമടിച്ചുകൊണ്ടു പോയി. അപ്പുണ്ണി പോയപ്പോൾ കുട്ട്യേട്ടൻ തിണ്ടത്തുനിന്നു വടിയെടുത്ത് ഒറ്റയ്ക്കു കളിക്കാൻ തുടങ്ങി.
ഇതെന്തൊരു ഇല്ലസ്കളിയാണ്! മുത്തച്ഛനും ആശാരിമാരും ഉമ്മറത്തേക്കു വന്നു. മുത്തച്ഛൻ് കൈയിൽ ഉണ്ണിക്കുട്ടനുള്ള പുതിയ കുഞ്ഞിപ്പലകയുമുണ്ട്.
പലക ഉണ്ണിക്കുട്ടന്റെ കൈയിൽ കൊടുത്തു.
നല്ല ഭംഗിയുള്ള പലക. ആദ്യമുണ്ടാക്കിത്തന്നെ പലകയേക്കാളും നന്ന്.
വേലു ചോദിച്ചു: "ചെറ്യമ്പാന് ബോധിച്ചോ?"
അവൻ സന്തോഷത്തോടെ പലകയിൽ നോക്കിക്കൊണ്ടു
പറഞ്ഞു: "അസ്സല് പലക."
ആശാരിമാർ കൂലി വാങ്ങി പോയി.
പലക നിലത്തുവയ്ക്കാൻ തോന്നുന്നില്ല. വയറത്തും കവിളത്തും അമർത്തിവച്ചുനോക്കി."നല്ല വാസന, നല്ല മിനുസം!"
അമ്മ പറഞ്ഞു: "മതി, മതി; അടുക്കളയിൽ കൊണ്ടുപോയി
വയ്ക്കട്ടെ."
"ഞാൻ കൊണ്ടുപോയ് വെച്ചോളാം."
"ന്നാ കൊണ്ടോയി വെയ്ക്ക്."
ഉണ്ണിക്കുട്ടൻ പലക അടുക്കളയിൽ കൊണ്ടുപോയി വെച്ചപ്പോൾ
ശുണ്ഠി പിടിപ്പിക്കാനായി കുട്ട്യേട്ടൻ പറഞ്ഞു: "ഇതെന്റെ പലക്യാ."
"അല്ല; എന്റെ പലക്യാ."
" "എന്റെയാ."
"അല്ലല്ല,യ്ക്ക് മുത്തച്ഛൻ ബാക്കിച്ചു തന്നതാ."
"മുത്തച്ഛൻ യ്ക്ക് ണ്ടാക്കി തന്നതാ."
അടുക്കളത്തളത്തിൽനിന്നു മുത്തശ്ശി വിളിച്ചുപറഞ്ഞു: "ആയ്,
ആയി! ന്റെ കുട്ടോകളെ! ഒന്നു മുണ്ടാതിരിക്കിൻ."
"മുത്തശ്ശി, ഇതെൻ്റെ പലകയല്ലേ?" ഉണ്ണിക്കുട്ടൻ ചോദിച്ചു.
"അതേ, നിബൻറയാണ്."
"ഇപ്പോളോ?"
ഉണ്ണിക്കുട്ടൻ വിജയഭാവത്തിൽ കുട്ട്യേട്ടനോടു ചോദിച്ചു.
"പലക എൻ്റെയാണ്."
"അത്യോ,മുത്തശ്ശി?."
മുത്തശ്ശി ചിരിച്ചുകൊണ്ടു ചോദിച്ചു:
"നിനക്കെന്താത്ര സംശയം? അതൊക്കെ പോട്ടെ. കുട്ടിക്കു പുകയില കൂട്ടിയൊന്നു മുറുക്കണോ?"
മുത്തശ്ശി കളിയാക്കുകയാണ്. ഇടയ്ക്കിടയ്ക്കു പുകയിലയുടെ കാര്യം പറയണമെന്നുണ്ടോ? പാറുക്കുട്ടിയമ്മയോടു പറഞ്ഞു. ഇനി കുട്ടൻ നായർ വന്നാൽ അയാളോടും, നാളെ കാള്യമ്മ വന്നാൽ ആയമ്മയോടും പുകയിലക്കാര്യം പറയും.ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു നടന്നു.
കുട്ടേട്ടൻ മുകളിൽ പോയി കുട്ടേട്ടൻ്റെ റബ്ബർപ്പന്തു കൊണ്ടു വന്നു. റബ്ബർപ്പന്തു സൂക്ഷിച്ചുവയ്ക്കുന്നതെന്നറിഞ്ഞുകൂടാ. മുകളിലെവിടെയാണ് ഇടയ്ക്കിടയ്ക്ക് എടുത്തുകൊണ്ടുവരുന്നതു കാണാം. വിഷുവിന് 'വിഷുകേട്ടം' കിട്ടിയ കാശുകൊണ്ടാണ് കുട്ട്യേട്ടൻ പന്തു വാങ്ങിയത്. ഇതു മറ്റാർക്കും കളിക്കാൻ കൊടുക്കില്ല.
കുട്ടേട്ടൻ മുറ്റത്തുവന്നു ചുമരിലേക്കെറിഞ്ഞു പിടിച്ചു കളിക്കാൻ തുടങ്ങി.
ഉണ്ണിക്കുട്ടന്നും മുറ്റത്തിറങ്ങിനിന്ന് കുട്ട്യേട്ടൻ കളിക്കുന്നതു നോക്കി. നല്ല പന്ത്. കുരുത്തോലിപ്പന്ത് ഇത്ര ഉയരുകയൊന്നുമില്ല.
വിഷുവിന് ഇങ്ങനെ പന്തുവാങ്ങിയാൽ മതിയായിരുന്നു. അന്ന്
കിലുക്കം വാങ്ങാനാണു തോന്നിയത്.
“ഞാനും പന്തെറിയട്ടെ ചുമരിലേക്ക്?"
“എറിബേഞ്ഞാ."
"പന്തു തരൂ."
"നീ പലകയെിഞ്ഞാ. നീയ് വലിയൊരു പലകക്കാരനല്ലേ?"
"ഒറ്റപ്രാവശ്യം ഞാനെറിയട്ടെ."
"പൊയ്ക്കോ ഇബിടന്ന്."
കുട്ടേട്ടൻ ദേഷ്യത്തേടെ പറഞ്ഞു.
ഉണ്ണിക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു. അവൻ കരയാൻതുടങ്ങി. മുത്തശ്ശി കരച്ചിൽ കേട്ട് മുറ്റത്തേക്കു വന്നു: "എന്തിനാ കരേണ്?"
"കുട്ടേട്ടൻ എന്നെ പന്തുകളിപ്പാൻ കൂട്ടണില്യ."
"പന്ത് അവനും കൊടുക്ക്. നിൻഡേ അനിയനല്ലേ?"
"ന്നാൽ, അനിയൻ ആ പലക ഏട്ടന് തരട്ടെ."
അതെന്തായാലും വേണ്ട! ഉണ്ണിക്കുട്ടൻ വിചാരിച്ചു. പുതിയ പലക
കുട്ട്യേട്ടനു കൊടുക്കില്ല. പഴയതും കൊടുക്കില്ല.
അമ്മിണിക്കാണ് കൊടുക്കുക.
പഴയത്
ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി. മുത്തശ്ശി അവനെയെടുത്തു മുറ്റത്തു നടന്നു. വളരെ പതുക്കെ മുത്തശ്ശി പാടാൻതുടങ്ങി: "ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിനുനിർത്തണം കണ്ടവരെ പിന്നെ കായ്ച്ച കുമ്പളങ്ങ മനക്കിൽ കൊടുക്കണം കണ്ടവരെ പിന്നെ കായ്ച്ച കുമ്പളങ്ങ കൂട്ടാൻവയ്ക്കണം കണ്ടവരെ മോരു വീതത്തി വച്ചാലോ പിന്നെ മോശപ്പെടും കറി കുമ്പളങ്ങ."
മുത്തശ്ശി പാട്ടു നിർത്തി. അകത്തുനിന്ന് അമ്മ വിളിക്കുന്നുണ്ട്.
ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ഒക്കത്തുനിന്ന് ഊർന്നിറങ്ങി.
മുത്തശ്ശി അകത്തേക്കു പോയി. മുത്തശ്ശിയുടെ പാട്ട് കാതുകളിൽ ത്തന്നെ തങ്ങിനില്ക്കുന്നുണ്ട്. അവനും മെല്ലെ പാടാൻ തുടങ്ങി:
"ആദ്യം കായ്ച്ച കുമ്പളങ്ങ..." ഇത്രയുമായപ്പോൾ അവനു സംശയമായി ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിനുനിർത്തണോ അതോ മനക്കിൽ കൊടുക്കണോ
എന്നാണു സംശയം.
സംശയം ചോദിക്കാൻ മുത്തശ്ശി അടുത്തില്ലല്ലൊ.
കുട്ടേട്ടൻ ഇപ്പോഴും പന്തു കളിക്കുകതന്നെയാണ്.
കണ്ടപ്പോൾ വീണ്ടും കരച്ചിൽവന്നു.
കരഞ്ഞതുകൊണ്ടോ മുത്തശ്ശി വന്നു പറഞ്ഞതുകൊണ്ടോ ഒന്നു
മൊരു ഫലവുമില്ല.
പിന്നെ വീണ്ടും കരഞ്ഞിട്ടെന്തു ഫലമാണ്?
കുട്ടേട്ടൻ പന്ത് തട്ടിക്കൊണ്ടു പടിക്കലേക്കു പോയി.
കുട്ടേട്ടന്റെ ഒരു പ്രവറ്! ഇല്ലസ്സ് കളിച്ചു തോറ്റമ്പിയില്ലേ? അപ്പുണ്ണിയെപ്പോലെ പന്തുകളിക്കാനൊന്നും കുട്ട്യേട്ടനറിയില്ല. അതു തീർച്ചയാണ്.
ഉണ്ണിക്കുട്ടൻ കോലായിൽക്കയറിനിന്നു. കുട്ട്യേട്ടൻ പടിക്കൽ എത്തിയിരിക്കുന്നു. പന്ത് മേലോട്ട് എറിഞ്ഞുപിടിക്കയാണിപ്പോൾ.
അമ്മ അമ്മിണിയെയുംകൊണ്ട് ഉമ്മറത്തേക്കു വന്നപ്പോഴും ഉണ്ണിക്കുട്ടൻ പറഞ്ഞു: "കുട്ട്യേട്ടൻ എനിക്ക് പന്ത് തരണേല്യ."
"കുട്ടിക്ക് അമ്മ വേറൊരു പന്തു വാങ്ങിത്തരാം."
"എപ്പോ?"
"."
അമ്മയും അമ്മിണിയും അകത്തേക്കുതന്നെ പോയി.
കുട്ടേട്ടന്റെ പന്ത് എങ്ങനെയെങ്കിലും പൊട്ടിക്കണം. പന്ത് എവിടെയാണു സൂക്ഷിച്ചുവയ്ക്കുന്നതെന്ന് ആദ്യം കണ്ടുപിടിക്കണം. എന്നിട്ട്, അച്ഛൻഡേ ബ്ലേഡ് എടുത്തുകൊണ്ടുവന്ന് ഒരൊറ്റ വര. നോക്കുമ്പോൾ പന്ത് അങ്ങനെതന്നെയുണ്ടാവും. നിലത്തിടുമ്പോൾ പൊങ്ങി വരില്ല. അതു ചെയ്യുന്നതിനുള്ള ആലോചനകളോടെ നിൽക്കുമ്പോൾ മുത്തച്ഛൻ തോർത്തുമുണ്ടു തട്ടിക്കുടഞ്ഞു മുമ്പിൽവന്നു ചോദിച്ചു: "എന്താ അങ്ങനെ ഒതുങ്ങിനിൽക്കണ്?"
എന്തു പറയാനാണ്? മിണ്ടാതെ നിന്നു.
"ഇരുന്നു മുറുക്കാൻ പുതിയ പലകയുമായി. ഇനിയെന്താ
മോശപ്പെടും കറി കുമ്പളങ്ങ."
മുത്തശ്ശി പാട്ടു നിർത്തി. അകത്തുനിന്ന് അമ്മ വിളിക്കുന്നുണ്ട്. ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ഒക്കത്തുനിന്ന് ഊർന്നിറങ്ങി.
മുത്തശ്ശി അകത്തേക്കു പോയി. മുത്തശ്ശിയുടെ പാട്ട് കാതുകളിൽ ത്തന്നെ തങ്ങിനില്ക്കുന്നുണ്ട്. അവനും മെല്ലെ പാടാൻ തുടങ്ങി: "ആദ്യം കായ്ച്ച കുമ്പളങ്ങ...."
ഇത്രയുമായപ്പോൾ അവനു സംശയമായി ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിനുനിർത്തണോ അതോ മനക്കിൽ കൊടുക്കണോ
എന്നാണു സംശയം.
സംശയം ചോദിക്കാൻ മുത്തശ്ശി അടുത്തില്ലല്ലൊ. കുട്ടേട്ടൻ ഇപ്പോഴും പന്തു കളിക്കുകതന്നെയാണ്. കണ്ടപ്പോൾ വീണ്ടും കരച്ചിൽവന്നു.
കരഞ്ഞതുകൊണ്ടോ മുത്തശ്ശി വന്നു പറഞ്ഞതുകൊണ്ടോ ഒന്നു മൊരു ഫലവുമില്ല.
പിന്നെ വീണ്ടും കരഞ്ഞിട്ടെന്തു ഫലമാണ്? കുട്ടേട്ടൻ പന്ത് തട്ടിക്കൊണ്ടു പടിക്കലേക്കു പോയി. കുട്ടേട്ടന്റെ ഒരു പ്രവറ! ഇല്ലസ്സ് കളിച്ചു തോറ്റമ്പിയില്ലേ?
അപ്പുണ്ണിയെപ്പോലെ പന്തുകളിക്കാനൊന്നും കുട്ട്യേട്ടനറിയില്ല. അതു
തീർച്ചയാണ്.
ഉണ്ണിക്കുട്ടൻ കോലായിൽക്കയറിനിന്നു. കുട്ടേട്ടൻ പടിക്കൽ എത്തിയിരിക്കുന്നു. പന്ത് മേലോട്ട് എറിഞ്ഞുപിടിക്കയാണിപ്പോൾ.
അമ്മ അമ്മിണിയെയുംകൊണ്ട് ഉമ്മറത്തേക്കു വന്നപ്പോഴും
ഉണ്ണിക്കുട്ടൻ പറഞ്ഞു: "കുട്ട്യേട്ടൻ എനിക്ക് പന്ത് തരണേല്യ." "കുട്ടിക്ക് അമ്മ വേറൊരു പന്തു വാങ്ങിത്തരാം."
"എപ്പോ?" "."
അമ്മയും അമ്മിണിയും അകത്തേക്കുതന്നെ പോയി. കുട്ടേട്ടൻ്റെ പന്ത് എങ്ങനെയെങ്കിലും പൊട്ടിക്കണം. പന്ത്
എവിടെയാണു സൂക്ഷിച്ചുവയ്ക്കുന്നതെന്ന് ആദ്യം കണ്ടുപിടിക്കണം. എന്നിട്ട്, അച്ഛൻഡേ ബ്ലേഡ് എടുത്തുകൊണ്ടുവന്ന് ഒരൊറ്റ വര. നോക്കുമ്പോൾ പന്ത് അങ്ങനെതന്നെയുണ്ടാവും. നിലത്തിടുമ്പോൾ പൊങ്ങി വരില്ല. അതു ചെയ്യുന്നതിനുള്ള ആലോചനകളോടെ നിൽക്കുമ്പോൾ മുത്തച്ഛൻ തോർത്തുമുണ്ടു തട്ടിക്കുടഞ്ഞു മുമ്പിൽവന്നു ചോദിച്ചു: "എന്താ അങ്ങനെ ഒതുങ്ങിനിൽക്കണ്?"
എന്തു പറയാനാണ്? മിണ്ടാതെ നിന്നു. "ഇരുന്നു മുറുക്കാൻ പുതിയ പലകയുമായി. ഇനിയെന്താ
വേണ്ടത്?" മുത്തച്ഛനും കളിയാക്കുകയാണ്. ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ നിന്നു.
മുത്തച്ഛൻ പടി കടന്നുപോയി.
ഉണ്ണിക്കുട്ടൻ വീണ്ടും ആലോചിച്ചു. പക്ഷേ, സുക്ഷിച്ചുവയ്ക്കുന്ന സ്ഥലം ആദ്യം കണ്ടുപിടിക്കണം. എന്നിട്ട് അച്ഛൻ്റെ ബ്ലേഡ്സ്കെ പന്തിന്മേൽ ഒരൊറ്റ വര വരയ്ക്കുക. നോക്കുമ്പോൾ അത് അങ്ങനെ തന്നെയുണ്ടാവും. നിലത്തിടുമ്പോൾ പൊങ്ങിവരില്ല.
അതു ചെയ്യും.