shabd-logo

പതിനൊന്ന്

9 January 2024

0 കണ്ടു 0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.

മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന സിഗരറ്റടിൻ അവൻ കണ്ടു. അത് ഇന്നലെ അമ്മിണി ശാഠ്യം പിടിച്ചപ്പോൾ അമ്മ അവന്റെ കൈയിൽനിന്നു വാങ്ങിക്കൊണ്ടുവന്നു വെച്ചതാണ്. ഇത്രയും നേരമായിട്ടും ആ ടിന്നിനീ കാര്യം ഓർക്കാതിരുന്നതിൽ അവനു വ്യസനം തോന്നി. ടിന്നിൻഡേ കാര്യം ഓർത്തിരുന്നുവെങ്കിൽ, ഇതിനെത്രയോ മുമ്പുതന്നെ അതെടുത്ത പലതും ചെയ്യാനുണ്ടായിരുന്നു. ഇന്നലെ വാങ്ങിവയ്ക്കുമ്പോൾ, ടിന്നിൽ നിറച്ചു

പുളിങ്കുരുവായിരുന്നു. അതൊന്നും അമ്മ കളഞ്ഞിട്ടുണ്ടാവില്ല. ശരി, നോക്കുകതന്നെ. അവൻ എഴുന്നേറ്റു ടിനെടുത്തു. കനമുണ്ട്. അതുകൊണ്ട് പുളിങ്കുരു അകത്തുതന്നെയുണ്ടാവും. അടുപ്പു തുറന്നപ്പോൾ കുറച്ചു പുളിങ്കുരു നിലത്തുവീണു. ശബ്ദം കേട്ട്

അമ്മയോ മറ്റോ വരുമെന്നു ഭയന്നു.

മുറിയിൽ വെളിച്ചം പോരാ. ജനാലയുടെ ഒരു വാതിലേ തുറന്നിട്ടുള്ളു. അവൻ മറ്റേ വാതിലുകൂടി തുറന്നപ്പോൾ നല്ല വെളിച്ചമായി. പുളിങ്കുരു പെറുക്കി ടിന്നിൽത്തന്നെയിട്ടു. ഉമ്മറത്തുനിന്ന് ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു. ആരുടെ

ശബ്ദമാണത്? ശ്രദ്ധിച്ചു; മനസ്സിലായി; പാറുക്കുട്ടിയമ്മയാണ്.

പാറുക്കുട്ടിയമ്മയെ ഉണ്ണിക്കുട്ടന്നു വളരെ ഇഷ്ടമാണ്. പാറുക്കുട്ടിയമ്മയെ ഇഷ്ടമാണെന്നല്ല പറയേണ്ടത്, ആയമ്മയുടെ സംസാരം ഇഷ്ടമാണെന്നാണു പറയേണ്ടത്.

അങ്ങനെയിരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് പാറുക്കുട്ടിയമ്മ വീട്ടിൽ വരും. വായതോരാതെ സംസാരിക്കും. മുറുക്കിത്തറുപ്പി കുലുക്കുഴിഞ്ഞ് വീണ്ടും മുറുക്കും. കുലുക്കുഴിയാനുള്ള വെള്ളം വായിൽ ആക്കുമ്പോൾ മാത്രമാണ് അവർ ശബ്ദ‌ിക്കാതിരിക്കുക.

ആയമ്മ സംസാരിക്കുന്നതു മുഴുവനും മനസ്സിലാവില്ലെങ്കിലും കേട്ടിരിക്കാൻ തോന്നും. അപ്പോൾ വികൃതികാണിക്കണമെന്നൊന്നും തോന്നില്ല ഉണ്ണിക്കുട്ടന്. ആംഗ്യങ്ങൾ കാട്ടിക്കൊണ്ടാണ് പാറുക്കുട്ടിയമ്മ സംസാരിക്കുക. 'നാളികേരമുടച്ചു' എന്നു പറയുന്നതോടൊപ്പംതന്നെ, അതിനുള്ള ആംഗ്യങ്ങളും കാണിക്കും. വീട്ടിൽ അമ്മയോ മുത്തശ്ശിയോ ആംഗ്യംകാണിച്ചു സംസാരിച്ചതിൽ മുത്തച്ഛൻ ദേഷ്യപ്പെടും. "പാറുട്ടിമ്മടെ കയ്യ് ഞാൻ വെട്ടും, ബഹാ." അപ്പോൾ പാറുക്കുട്ടിയമ്മ ഉമ്മറത്തു വന്നിരിക്കയാണ്." ഉണ്ണിക്കുട്ടൻ പുളിങ്കുരുടിൻ പെട്ടിയുടെ ചുവട്ടിൽത്തന്നെ വെച്ച്

ഉമ്മറത്തേക്കോടിപ്പോയി, അമ്മിണിയുമൊക്കെയുണ്ട്.

"എന്താ ഉണ്ണിക്കുട്ടാ. അറിയോ?" ഉണ്ണിക്കുട്ടൻ ചിരിച്ചു.

"പാറ്റുട്ട്യമ്മ ഒന്നെടുക്കട്ടെ, വരൂ."

എടുത്തുകൂടെ?

"വരിലേ? ന്നാ വേണ്ടാ."

പാറുക്കുട്ടിയമ്മ

കൊണ്ടുവന്നുവച്ചു. പുകയില ഇടിച്ചുകൂട്ടിയ കാര്യം പറഞ്ഞു.

ഉണ്ണിക്കുട്ടൻ പുകയില തിന്നു ഛർദിച്ച കാര്യവും പറഞ്ഞു. അതു

പറഞ്ഞപ്പോൾ ഉണ്ണിക്കുട്ടന്നു ദേഷ്യം തോന്നി. പാറുക്കുട്ടിയമ്മയോട്

വേണമെങ്കിൽ

മുത്തശ്ശിയും

പാറുക്കുട്ടിയമ്മയ്ക്ക് അമ്മിണിയെ

നിലത്തിരുന്നു. മുത്തശ്ശി ചെല്ലം

എന്തിനാണതൊക്കെ പറയുന്നത്?

"പുകല നല്ല സ്വാദുണ്ടോ?" പാറുക്കുട്ടിയമ്മ ചോദിച്ചു.

നുള്ളാൻ തുടങ്ങി.

ഉണ്ണിക്കുട്ടൻ ദേഷ്യപ്പെട്ടുകൊണ്ട് മുത്തശ്ശിയെ "എന്നെ എന്തിനാ നുള്ളണ്? പുകല സ്വാദുണ്ടോന്ന്

പാവൂട്ട്യമല്ലേ 
ചോദിക്കണ്?"

പാറുക്കുട്ടിയമ്മ വേറെ എന്തോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അധികമൊന്നും മനസ്സിലാവുന്നില്ല. താലപ്പൊലിക്ക് ആന പാഞ്ഞ കാര്യം പറഞ്ഞതു മനസ്സിലായി. ആന പാഞ്ഞതും അപ്പോൾ ആളുകൾ പരിഭ്രമിച്ചോടിയതുമെല്ലാം അവർ എഴുന്നേറ്റു നിന്നു കാണിച്ചു. ഉമ്മറത്ത് സ്ഥലം പോരെന്നു തോന്നി.

ആന പാഞ്ഞ കാര്യം പറഞ്ഞുതീർന്നപ്പോൾ അവർ വീണ്ടും നിലത്തിരുന്നു. കൈകാട്ടി വിളിച്ചപ്പോൾ അമ്മിണി അവരുടെ അടുത്തേക്കു പോയി. അവളെയെടുത്ത് ഇക്കിളിപ്പെടുത്തി. അവൾ കുടുകുടാ ചിരിക്കാൻ തുടങ്ങി.

അവൾ ചിരിക്കാൻ തുടങ്ങിയപ്പോൾ ഉണ്ണിക്കുട്ടനും ചിരിക്കാൻ തുടങ്ങി.

കാപ്പിയും അരിക്കൊണ്ടാട്ടം പാറുക്കുട്ടിയമ്മയുടെ മുമ്പിൽ കൊണ്ടുവന്നു വച്ചു. വറത്തതും

അരിക്കൊണ്ടാട്ടം വറുത്തത് ഓരോന്നായി തിന്നുകൊണ്ടു സംസാരി ക്കാൻ തുടങ്ങി. അരിക്കൊണ്ടാട്ടം മുഴുവനും തീർന്നശേഷമാണ് കാപ്പി കുടിച്ചത്. കാപ്പി കുടിക്കുമ്പോൾമാത്രം സംസാരിച്ചില്ല. കാപ്പി കുടിച്ചു കഴിഞ്ഞ ഉടൻ മുറുക്കി.

"കൂവപ്പൊടി വേണോ? ഒരാൾ പടിക്കൽനിന്നു വിളിച്ചു ചോദിച്ചു.

"കൊണ്ടൂ." മുത്തച്ഛന്റെ ശബ്ദം, വടക്കുഭാഗത്തുനിന്നാണ്.

മുത്തച്ഛൻ ഉമ്മറത്തെ കോലായിൽ വന്നു നിന്നു. കൂവപ്പൊടി ക്കാരൻ കൊട്ട താഴെയിറക്കി.

പാറുക്കുട്ടിയമ്മയൊഴിച്ച് ഉമ്മറത്തുള്ളവരെല്ലാം കോലായിലേക്കു വന്നു.

മുത്തച്ഛൻ കൂവപ്പൊടിയെടുത്തു തിരുമ്പിപൊടിച്ചു. മണത്തു നോക്കി. ഒടുവിൽ നിന്നെന്നു പറഞ്ഞു വാങ്ങാൻ തീർച്ചപ്പെടുത്തി. അമ്മ അടുക്കുചെമ്പു കൊണ്ടുവന്നു. കൂവപ്പൊടിക്കാരൻ

കൂവപൊടി അടുക്കുചെമ്പിലേക്ക് അളന്നുകൊടുത്തു. കൂവപ്പൊടി വിരകി തിന്നാൻ നല്ല സ്വാദുണ്ട്. കൂടെ പപ്പടം കാച്ചിയതും വേണം. തിരുവാതിരദിവസം കൂവപ്പൊടിയും പപ്പടവും ഇഷ്ട‌ം പോലെ തിന്നണം.

അമ്മ ചെമ്പുമായി അകത്തേക്കു പോയി; മുത്തച്ഛൻ ആശാരി കളുടെഅടുത്തേക്കും.

പാറുക്കുട്ടിയമ്മയും എഴുന്നേറ്റു: "നേരം ശ്ശിയായി."

"പിന്നൊരുദിവസം വരൂ.'

"ശിരി."

പാറുക്കുട്ടിയമ്മ ആലോചിച്ചുനിന്നശേഷം പറഞ്ഞു:

മുറ്റത്തിറങ്ങി

നിമിഷം

എന്തോ

63000

"നാലു ചേമ്പിന്റെ തണ്ട് അരിഞ്ഞു കൊണ്ടോയ്ക്കോട്ടെ?" "

അതിബനന്താ?"

അമ്മ അടുക്കളയിൽ പോയി കറിക്കത്തിയെടുത്തു കൊണ്ടുവന്നു കൊടുത്തു. പാറുക്കുട്ടിയമ്മ കറിക്കത്തിയുമായി തൊടിയിലേക്കു നടന്നു. പിന്നാലെ ഉണ്ണിക്കുട്ടനും ചെന്നു.

ഒരു ചെമ്പോത്ത് ചേമ്പിൻതടത്തിലിരുന്ന് പുഴുക്കളെ കൊത്തിത്തിന്നുന്നുണ്ട്. പാറുക്കുട്ടിയമ്മയെ കണ്ടപ്പോൾ അതു പറന്നുപോയി.

പാറുക്കുട്ടിയമ്മ കുനിഞ്ഞുനിന്നു ചേമ്പിൻ തണ്ട് അരിയാൻ തുടങ്ങി. അരിഞ്ഞിരിഞ്ഞുകൊണ്ടങ്ങനെ നിൽക്കുമ്പോൾ, ചേമ്പിൻ തടത്തിൽ നിന്ന് അവർക്കൊരു ചെറിയ കുവി കിട്ടി. ചെറുവിരലിന്റെയത്ര നീളമേകാണുകയുള്ള.

"ഉണ്ണിക്കുട്ടനിതാ ഒരു സാധനം!"

പാറുക്കുട്ടിയമ്മ ആ ചെറിയ കുപ്പി ഉണ്ണിക്കുട്ടന്റെ കൈയിൽ കൊടുത്തു.

കുപ്പിക്ക് അടപ്പില്ല. ഉള്ളിൽ മണ്ണു നിറഞ്ഞിട്ടുമുണ്ട്. അവൻ

ചുണ്ടത്തു വച്ച് ഊതിനോക്കി. ശബ്ദം വരുന്നില്ല, കുപ്പിയുടെ

അകത്തുള്ള മണ്ണ് ഒരു കോലുകൊണ്ട് തോണ്ടിക്കളഞ്ഞശേഷം കുപ്പി

വെള്ളത്തിലിട്ടു കഴുകണം. എന്നിട്ട് ചുണ്ടത്തുവച്ച "തിയാൽ ശബ്ദം കേൾക്കും. കുപ്പി ക്കകത്തെള്ളാരങ്കല്ലിൻഡേപൊടി നിറയ്ക്കാം. ആട്ടിൻകാട്ടം കൊള്ളുമോയെന്നു നോക്കാം. ഇതൊന്നുമല്ല വേണ്ടത്, വേണ്ടതെന്താണെന്നോ? തേക്കിന്റെ ഇളംകൂമ്പുകൾ നുള്ളിയെടുത്തു പിഴിഞ്ഞ് കുപ്പിയിൽ നിറയ്ക്കുക. ചുവന്ന മഷിപോലിരിക്കും. കൈവിരലുകളിൽ

പുരട്ടിയാൽ മൈലാഞ്ചിയിട്ടപോലിരിക്കും. നെറ്റിയിലൊഴിച്ചാൽ

വെളിച്ചപ്പാടാകാം. ഇന്നേതായാലും തേക്കിൻകൂമ്പുകൾ നുള്ളാൻ പറ്റില്ല. നാളെയാവട്ടെ, കുപ്പി കഴുകി മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ സൂക്ഷിച്ചു വയ്ക്കാം.

പാറുക്കുട്ടിയമ്മ ചേമ്പിൻ്റെ തണ്ടുകൾ വലിയൊരു കെട്ടാക്കി

തോളത്തുവച്ച് കറിക്കത്തിയുമായി വീണ്ടും ഉമ്മറത്തേക്കുതന്നെ വന്നു.

“ന്നാലോ ഒന്നും പറയ്യല്ല." കറിക്കത്തി അമ്മയ്ക്കു കൊടുത്തു കൊണ്ട് അവർ യാത്രപറഞ്ഞു.

അവർ ഇത്ര ക്ഷണം പോയതിൽ ഉണ്ണിക്കുട്ടന്നു വ്യസനംതോന്നി. താലപൊലിക്ക് ആന പാഞ്ഞ രംഗം അവർ അഭിനയിച്ചുകാണിച്ചത് അവന്റെ കൺമുമ്പിൽനിന്നു മാഞ്ഞുപോകുന്നില്ല. ഇനി എന്നാണവർ വരിക?

ഉണ്ണിക്കുട്ടൻ പാറുക്കുട്ടിയമ്മയെക്കുറിച്ചോർത്തുകൊണ്ട് കിണറ്റിൻകരയിലേക്കു പോയി. ചെമ്പിൽ വെള്ളമുണ്ടെങ്കിൽ കുപ്പി കഴുകാം. ഇല്ല. ചെമ്പിൽ വെള്ളമില്ല. അവൻ കുപ്പി പോക്കറ്റിലിട്ടു. കുറച്ചുകൂടി കഴിഞ്ഞാൽ അമ്മ കുളിപ്പിക്കാൻ വിളിക്കുമല്ലൊ. അപ്പോൾ കുപ്പിയും കഴുകാം.

അടുക്കളമുറ്റത്ത് ശർക്കരവാവു തിന്ന ഇലച്ചിന്തുകൾ കിടക്കുന്നുണ്ട്. ഒന്നിലും തുടച്ചുനക്കിയിരിക്കുന്നു. ഒരിറ്റു ശർക്കരപ്പാവില്ല.

മുത്തശ്ശിയുടെ മുറിയിൽപ്പോയി പെട്ടിയുടെ ചുവട്ടിൽ പുളിങ്കുരു നിറച്ചുവെച്ച ടിന്നില്ലേ എന്നു നോക്കി. വെറുതെ അതിന്മേൽ രണ്ടുമൂന്നു കൊട്ടുകൊട്ടി.

മുറിയിലെ മേപ്പടിയിലേക്കു നോക്കിയപ്പോൾ കുരുത്തോലവന്തം സിനിമാനോട്ടീസുമിരിക്കുന്നതു കണ്ടു. അമ്മിണിയുടേതാണ്. താനെ ടുക്കരുതെന്നുവച്ച് തനിക്കെത്താത്ത സ്ഥലത്ത് അമ്മ കയറ്റിവെച്ച താവും. നീളമുള്ള ഒരു വടി കിട്ടിയാൽ രണ്ടും കുത്തിച്ചാടിക്കാം. മുകളിലത്തെ മുറിയിലെ ഓവറയിലുള്ള വടി കിട്ടിയാൽമതി. അതു മുകളിൽനിന്ന് എടുത്തുകൊണ്ടുവരുമ്പോൾ വല്ലവരും കണ്ടാലോ? വടി ഓവറയിൽത്തന്നെയുണ്ടോ, ണ്ടോ, ആവോ? മുറ മുത്തശ്ശി തന്നോടു ദേഷ്യപ്പെട്ട്, അതു വാങ്ങി വലിച്ചുകളഞ്ഞില്ലേ? പിന്നീടതെടുത്ത് ഓവറ യിൽത്തന്നെ കൊണ്ടുവന്നു വെച്ചിരിക്കുമോ?

ഉറിയിലെ മത്തിന്റെ മീതെ വെച്ചിരിക്കുന്ന കടകോലെടുത്ത് പൊക്കിപ്പിടിച്ചു നോക്കി. മേപ്പടിയുടെ പകുതിയോളം പോലുമെത്തില്ല. വേണ്ട, ഒന്നും വേണ്ട. നോട്ടീസും കുരുത്തോല്പ്പന്തുമൊക്കെ

ഇരിക്കുനേടത്തുതന്നെ ഇരുന്നോട്ടെ. അവൻ ഉമ്മറത്തേക്കു പോയി. ഉമ്മറിമുറ്റത്ത് അപ്പുണ്ണിയും കുട്ടേട്ടനുംകൂടി 'ഇല്ലസ്' കളിക്കുകയാണ്. അപ്പുണ്ണി തിരിച്ചുകൊണ്ടുവന്ന ടിഫിൻ കാരിയർ

കോലായിലിരിക്കുന്നു.

അപ്പുണ്ണി വന്നിട്ട് എത്ര നേരമായെന്നാവോ? മുളംകൂട്ടത്തിൽ തങ്ങി നിൽക്കുന്ന ചോദിക്കണമെന്നുണ്ട്. തങ്ങിക്കിടക്കുന്നു! കവണയെന്താണെടുക്കാത്തതെന്നു എത്ര ദിവസമായി അതവിടെ

അപ്പുണ്ണി പറഞ്ഞു:

ജയിച്ചിരിക്കയാണ്."

"ഉണ്ണിക്കുട്ടാ, ഞാൻ രണ്ടില്ലസ്സിനു

ഇല്ലസ് കളിക്കാൻ ഉണ്ണിക്കുട്ടനറിഞ്ഞുകൂടാ. അപ്പുണ്ണിയുംകുട്ടേട്ടന്നുംകൂടി കളിക്കുന്നതു നോക്കി മനസ്സിലാക്കിയിട്ടുണ്ട്.

ഒരു വടിയും ചെറിയൊരു കോലും നിലത്തൊരു കുഴിയുമുണ്ടാ യാൽ ഇല്ലസ് കളിക്കാം. രണ്ടാളുകളും വേണം. കുഴിയിൽ കോലുവെച്ച് വടി കൊണ്ടു തോണ്ടിയെറിയുന്ന കോല് എതിരാളി പിടിച്ചെടുത്തു കുഴിയിൽ ചെന്നെത്തത്തക്കവണ്ണം ഇട്ടുകൊടുക്കുമ്പോൾ മറ്റേയാൾ അടിച്ചു പറത്തണം. എന്നിട്ടു കുഴിയിൽന്നു കോലുചെന്നു വീഴുന്ന സ്ഥലത്തേക്ക് എത്ര ദൂരമുണ്ടെന്നു വടികൊണ്ടളന്നു നോക്കണം. ഒന്ന്, രണ്ട് എന്നു പറഞ്ഞല്ല എണ്ണുക. അതിനു വേറെ പേരുകളുണ്ട്:

തയ്ക്കൂട്ടം സത്തേമ്പർ മുരുമുട്ട നായ്ക്കോണി അയക്കോണി

ആറങ്കം ആറങ്കത്തോടെ ഒരു ഇല്ലസ് ആകുന്നു. അതായത് ആറു പ്രാവശ്യം വടികൊണ്ടളന്നുകഴിഞ്ഞാൽ ഒരു ഇല്ലസ് ആകുന്നു.

അടിക്കുന്നവന്റെ തോൽവി കോലു ചാടിപ്പിടിച്ച് എറിഞ്ഞു കൊടുക്കുന്നവന്റെ സാമർത്ഥ്യംപോലിരിക്കും. കോലു ചെന്നുവീഴുന്നത് കുഴിക്കടുത്ത് ഒരു വടിയുടെ അളവിലും കുറഞ്ഞ സ്ഥലത്താണെങ്കിലും അടിക്കാരൻ തോറ്റു എന്നാണർത്ഥം. അപ്പോൾ വടി എതിരാളിയെ ഏൽപ്പിച്ച്, കോലു ചാടിപ്പിടിക്കാനുള്ള സ്ഥലത്തേക്കു വരണം.

ഉണ്ണിക്കുട്ടൻ കോലായിലിരുന്നു ശ്രദ്ധയോടെ നോക്കി.

അപ്പുണ്ണിതന്നെയാണു ജയിക്കുന്നത്. അപ്പുണ്ണിക്കു കുറെ ഇല്ലസ് ആയി. കുട്ട്യേട്ടനിട്ടുകൊടുക്കുന്ന കോല് അപ്പുണ്ണി

അടിച്ചുപറത്തുകയാണ്. അമ്മ കോലായിൽനിന്നു ടിഫിൻകാരിയർ എടുക്കാൻ വന്നു. ഇല്ലസ്സ് കളി പൊടിപൊടിക്കുന്നു.

അമ്മ പറഞ്ഞു: "മതി, മതി! വടി കണ്ണിലോ മൂക്കിലോ കൊണ്ടാൽ എന്താ കാട്ടാ? ഓ ൻ്റെ അപ്പുണ, നീയിത്ര പോന്നിലേ?"

അപ്പുണ്ണി കളി മതിയാക്കി. വടി കുട്ട്യേട്ടനെ ഏൽപ്പിച്ചു. കുട്ട്യേട്ടൻ വടി തിണ്ടത്തു കൊണ്ടുപോയി വച്ചു. അപ്പുണ്ണി മുണ്ടു മടക്കിക്കുത്തി

ചൂളമടിച്ചുകൊണ്ടു പോയി. അപ്പുണ്ണി പോയപ്പോൾ കുട്ട്യേട്ടൻ തിണ്ടത്തുനിന്നു വടിയെടുത്ത് ഒറ്റയ്ക്കു കളിക്കാൻ തുടങ്ങി.

ഇതെന്തൊരു ഇല്ലസ്കളിയാണ്! മുത്തച്ഛനും ആശാരിമാരും ഉമ്മറത്തേക്കു വന്നു. മുത്തച്ഛൻ് കൈയിൽ ഉണ്ണിക്കുട്ടനുള്ള പുതിയ കുഞ്ഞിപ്പലകയുമുണ്ട്.

പലക ഉണ്ണിക്കുട്ടന്റെ കൈയിൽ കൊടുത്തു.

നല്ല ഭംഗിയുള്ള പലക. ആദ്യമുണ്ടാക്കിത്തന്നെ പലകയേക്കാളും നന്ന്.

വേലു ചോദിച്ചു: "ചെറ്യമ്പാന് ബോധിച്ചോ?"

അവൻ സന്തോഷത്തോടെ പലകയിൽ നോക്കിക്കൊണ്ടു

പറഞ്ഞു: "അസ്സല് പലക."

ആശാരിമാർ കൂലി വാങ്ങി പോയി.

പലക നിലത്തുവയ്ക്കാൻ തോന്നുന്നില്ല. വയറത്തും കവിളത്തും അമർത്തിവച്ചുനോക്കി."നല്ല വാസന, നല്ല മിനുസം!"

അമ്മ പറഞ്ഞു: "മതി, മതി; അടുക്കളയിൽ കൊണ്ടുപോയി

വയ്ക്കട്ടെ."

"ഞാൻ കൊണ്ടുപോയ് വെച്ചോളാം."

"ന്നാ കൊണ്ടോയി വെയ്ക്ക്."

ഉണ്ണിക്കുട്ടൻ പലക അടുക്കളയിൽ കൊണ്ടുപോയി വെച്ചപ്പോൾ

ശുണ്ഠി പിടിപ്പിക്കാനായി കുട്ട്യേട്ടൻ പറഞ്ഞു: "ഇതെന്റെ പലക്യാ."

"അല്ല; എന്റെ പലക്യാ."

" "എന്റെയാ."

"അല്ലല്ല,യ്ക്ക് മുത്തച്ഛൻ ബാക്കിച്ചു തന്നതാ."

"മുത്തച്ഛൻ യ്ക്ക് ണ്ടാക്കി തന്നതാ."

അടുക്കളത്തളത്തിൽനിന്നു മുത്തശ്ശി വിളിച്ചുപറഞ്ഞു: "ആയ്,

ആയി! ന്റെ കുട്ടോകളെ! ഒന്നു മുണ്ടാതിരിക്കിൻ."

"മുത്തശ്ശി, ഇതെൻ്റെ പലകയല്ലേ?" ഉണ്ണിക്കുട്ടൻ ചോദിച്ചു.

"അതേ, നിബൻറയാണ്."

"ഇപ്പോളോ?"

ഉണ്ണിക്കുട്ടൻ വിജയഭാവത്തിൽ കുട്ട്യേട്ടനോടു ചോദിച്ചു.

"പലക എൻ്റെയാണ്."

"അത്യോ,മുത്തശ്ശി?."

മുത്തശ്ശി ചിരിച്ചുകൊണ്ടു ചോദിച്ചു:

"നിനക്കെന്താത്ര സംശയം? അതൊക്കെ പോട്ടെ. കുട്ടിക്കു പുകയില കൂട്ടിയൊന്നു മുറുക്കണോ?"

മുത്തശ്ശി കളിയാക്കുകയാണ്. ഇടയ്ക്കിടയ്ക്കു പുകയിലയുടെ കാര്യം പറയണമെന്നുണ്ടോ? പാറുക്കുട്ടിയമ്മയോടു പറഞ്ഞു. ഇനി കുട്ടൻ നായർ വന്നാൽ അയാളോടും, നാളെ കാള്യമ്മ വന്നാൽ ആയമ്മയോടും പുകയിലക്കാര്യം പറയും.ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു നടന്നു.

കുട്ടേട്ടൻ മുകളിൽ പോയി കുട്ടേട്ടൻ്റെ റബ്ബർപ്പന്തു കൊണ്ടു വന്നു. റബ്ബർപ്പന്തു സൂക്ഷിച്ചുവയ്ക്കുന്നതെന്നറിഞ്ഞുകൂടാ. മുകളിലെവിടെയാണ് ഇടയ്ക്കിടയ്ക്ക് എടുത്തുകൊണ്ടുവരുന്നതു കാണാം. വിഷുവിന് 'വിഷുകേട്ടം' കിട്ടിയ കാശുകൊണ്ടാണ് കുട്ട്യേട്ടൻ പന്തു വാങ്ങിയത്. ഇതു മറ്റാർക്കും കളിക്കാൻ കൊടുക്കില്ല.

കുട്ടേട്ടൻ മുറ്റത്തുവന്നു ചുമരിലേക്കെറിഞ്ഞു പിടിച്ചു കളിക്കാൻ തുടങ്ങി.

ഉണ്ണിക്കുട്ടന്നും മുറ്റത്തിറങ്ങിനിന്ന് കുട്ട്യേട്ടൻ കളിക്കുന്നതു നോക്കി. നല്ല പന്ത്. കുരുത്തോലിപ്പന്ത് ഇത്ര ഉയരുകയൊന്നുമില്ല.

വിഷുവിന് ഇങ്ങനെ പന്തുവാങ്ങിയാൽ മതിയായിരുന്നു. അന്ന്

കിലുക്കം വാങ്ങാനാണു തോന്നിയത്.

“ഞാനും പന്തെറിയട്ടെ ചുമരിലേക്ക്?"

“എറിബേഞ്ഞാ."

"പന്തു തരൂ."

"നീ പലകയെിഞ്ഞാ. നീയ് വലിയൊരു പലകക്കാരനല്ലേ?"

"ഒറ്റപ്രാവശ്യം ഞാനെറിയട്ടെ."

"പൊയ്ക്കോ ഇബിടന്ന്."

കുട്ടേട്ടൻ ദേഷ്യത്തേടെ പറഞ്ഞു.

ഉണ്ണിക്കുട്ടന്റെ കണ്ണുകൾ നിറഞ്ഞു. അവൻ കരയാൻതുടങ്ങി. മുത്തശ്ശി കരച്ചിൽ കേട്ട് മുറ്റത്തേക്കു വന്നു: "എന്തിനാ കരേണ്?"

"കുട്ടേട്ടൻ എന്നെ പന്തുകളിപ്പാൻ കൂട്ടണില്യ."

"പന്ത് അവനും കൊടുക്ക്. നിൻഡേ അനിയനല്ലേ?"

"ന്നാൽ, അനിയൻ ആ പലക ഏട്ടന് തരട്ടെ."

അതെന്തായാലും വേണ്ട! ഉണ്ണിക്കുട്ടൻ വിചാരിച്ചു. പുതിയ പലക

കുട്ട്യേട്ടനു കൊടുക്കില്ല. പഴയതും കൊടുക്കില്ല.

അമ്മിണിക്കാണ് കൊടുക്കുക.

പഴയത്

ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി. മുത്തശ്ശി അവനെയെടുത്തു മുറ്റത്തു നടന്നു. വളരെ പതുക്കെ മുത്തശ്ശി പാടാൻതുടങ്ങി: "ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിനുനിർത്തണം കണ്ടവരെ പിന്നെ കായ്ച്ച കുമ്പളങ്ങ മനക്കിൽ കൊടുക്കണം കണ്ടവരെ പിന്നെ കായ്ച്ച കുമ്പളങ്ങ കൂട്ടാൻവയ്ക്കണം കണ്ടവരെ മോരു വീതത്തി വച്ചാലോ പിന്നെ മോശപ്പെടും കറി കുമ്പളങ്ങ."

മുത്തശ്ശി പാട്ടു നിർത്തി. അകത്തുനിന്ന് അമ്മ വിളിക്കുന്നുണ്ട്.

ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ഒക്കത്തുനിന്ന് ഊർന്നിറങ്ങി.

മുത്തശ്ശി അകത്തേക്കു പോയി. മുത്തശ്ശിയുടെ പാട്ട് കാതുകളിൽ ത്തന്നെ തങ്ങിനില്ക്കുന്നുണ്ട്. അവനും മെല്ലെ പാടാൻ തുടങ്ങി:

"ആദ്യം കായ്ച്ച കുമ്പളങ്ങ..." ഇത്രയുമായപ്പോൾ അവനു സംശയമായി ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിനുനിർത്തണോ അതോ മനക്കിൽ കൊടുക്കണോ

എന്നാണു സംശയം.

സംശയം ചോദിക്കാൻ മുത്തശ്ശി അടുത്തില്ലല്ലൊ.

കുട്ടേട്ടൻ ഇപ്പോഴും പന്തു കളിക്കുകതന്നെയാണ്.

കണ്ടപ്പോൾ വീണ്ടും കരച്ചിൽവന്നു.

കരഞ്ഞതുകൊണ്ടോ മുത്തശ്ശി വന്നു പറഞ്ഞതുകൊണ്ടോ ഒന്നു

മൊരു ഫലവുമില്ല.

പിന്നെ വീണ്ടും കരഞ്ഞിട്ടെന്തു ഫലമാണ്?

കുട്ടേട്ടൻ പന്ത് തട്ടിക്കൊണ്ടു പടിക്കലേക്കു പോയി.

കുട്ടേട്ടന്റെ ഒരു പ്രവറ്! ഇല്ലസ്സ് കളിച്ചു തോറ്റമ്പിയില്ലേ? അപ്പുണ്ണിയെപ്പോലെ പന്തുകളിക്കാനൊന്നും കുട്ട്യേട്ടനറിയില്ല. അതു തീർച്ചയാണ്.

ഉണ്ണിക്കുട്ടൻ കോലായിൽക്കയറിനിന്നു. കുട്ട്യേട്ടൻ പടിക്കൽ എത്തിയിരിക്കുന്നു. പന്ത് മേലോട്ട് എറിഞ്ഞുപിടിക്കയാണിപ്പോൾ.

അമ്മ അമ്മിണിയെയുംകൊണ്ട് ഉമ്മറത്തേക്കു വന്നപ്പോഴും ഉണ്ണിക്കുട്ടൻ പറഞ്ഞു: "കുട്ട്യേട്ടൻ എനിക്ക് പന്ത് തരണേല്യ."

"കുട്ടിക്ക് അമ്മ വേറൊരു പന്തു വാങ്ങിത്തരാം."

"എപ്പോ?"

"."

അമ്മയും അമ്മിണിയും അകത്തേക്കുതന്നെ പോയി.

കുട്ടേട്ടന്റെ പന്ത് എങ്ങനെയെങ്കിലും പൊട്ടിക്കണം. പന്ത് എവിടെയാണു സൂക്ഷിച്ചുവയ്ക്കുന്നതെന്ന് ആദ്യം കണ്ടുപിടിക്കണം. എന്നിട്ട്, അച്ഛൻഡേ ബ്ലേഡ് എടുത്തുകൊണ്ടുവന്ന് ഒരൊറ്റ വര. നോക്കുമ്പോൾ പന്ത് അങ്ങനെതന്നെയുണ്ടാവും. നിലത്തിടുമ്പോൾ പൊങ്ങി വരില്ല. അതു ചെയ്യുന്നതിനുള്ള ആലോചനകളോടെ നിൽക്കുമ്പോൾ മുത്തച്ഛൻ തോർത്തുമുണ്ടു തട്ടിക്കുടഞ്ഞു മുമ്പിൽവന്നു ചോദിച്ചു: "എന്താ അങ്ങനെ ഒതുങ്ങിനിൽക്കണ്?"

എന്തു പറയാനാണ്? മിണ്ടാതെ നിന്നു.

"ഇരുന്നു മുറുക്കാൻ പുതിയ പലകയുമായി. ഇനിയെന്താ
മോശപ്പെടും കറി കുമ്പളങ്ങ."

മുത്തശ്ശി പാട്ടു നിർത്തി. അകത്തുനിന്ന് അമ്മ വിളിക്കുന്നുണ്ട്. ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ ഒക്കത്തുനിന്ന് ഊർന്നിറങ്ങി.

മുത്തശ്ശി അകത്തേക്കു പോയി. മുത്തശ്ശിയുടെ പാട്ട് കാതുകളിൽ ത്തന്നെ തങ്ങിനില്ക്കുന്നുണ്ട്. അവനും മെല്ലെ പാടാൻ തുടങ്ങി: "ആദ്യം കായ്ച്ച കുമ്പളങ്ങ...."

ഇത്രയുമായപ്പോൾ അവനു സംശയമായി ആദ്യം കായ്ച്ച കുമ്പളങ്ങ വിത്തിനുനിർത്തണോ അതോ മനക്കിൽ കൊടുക്കണോ

എന്നാണു സംശയം.

സംശയം ചോദിക്കാൻ മുത്തശ്ശി അടുത്തില്ലല്ലൊ. കുട്ടേട്ടൻ ഇപ്പോഴും പന്തു കളിക്കുകതന്നെയാണ്. കണ്ടപ്പോൾ വീണ്ടും കരച്ചിൽവന്നു.

കരഞ്ഞതുകൊണ്ടോ മുത്തശ്ശി വന്നു പറഞ്ഞതുകൊണ്ടോ ഒന്നു മൊരു ഫലവുമില്ല.

പിന്നെ വീണ്ടും കരഞ്ഞിട്ടെന്തു ഫലമാണ്? കുട്ടേട്ടൻ പന്ത് തട്ടിക്കൊണ്ടു പടിക്കലേക്കു പോയി. കുട്ടേട്ടന്റെ ഒരു പ്രവറ! ഇല്ലസ്സ് കളിച്ചു തോറ്റമ്പിയില്ലേ?

അപ്പുണ്ണിയെപ്പോലെ പന്തുകളിക്കാനൊന്നും കുട്ട്യേട്ടനറിയില്ല. അതു

തീർച്ചയാണ്.

ഉണ്ണിക്കുട്ടൻ കോലായിൽക്കയറിനിന്നു. കുട്ടേട്ടൻ പടിക്കൽ എത്തിയിരിക്കുന്നു. പന്ത് മേലോട്ട് എറിഞ്ഞുപിടിക്കയാണിപ്പോൾ.

അമ്മ അമ്മിണിയെയുംകൊണ്ട് ഉമ്മറത്തേക്കു വന്നപ്പോഴും

ഉണ്ണിക്കുട്ടൻ പറഞ്ഞു: "കുട്ട്യേട്ടൻ എനിക്ക് പന്ത് തരണേല്യ." "കുട്ടിക്ക് അമ്മ വേറൊരു പന്തു വാങ്ങിത്തരാം."

"എപ്പോ?" "."

അമ്മയും അമ്മിണിയും അകത്തേക്കുതന്നെ പോയി. കുട്ടേട്ടൻ്റെ പന്ത് എങ്ങനെയെങ്കിലും പൊട്ടിക്കണം. പന്ത്

എവിടെയാണു സൂക്ഷിച്ചുവയ്ക്കുന്നതെന്ന് ആദ്യം കണ്ടുപിടിക്കണം. എന്നിട്ട്, അച്ഛൻഡേ ബ്ലേഡ് എടുത്തുകൊണ്ടുവന്ന് ഒരൊറ്റ വര. നോക്കുമ്പോൾ പന്ത് അങ്ങനെതന്നെയുണ്ടാവും. നിലത്തിടുമ്പോൾ പൊങ്ങി വരില്ല. അതു ചെയ്യുന്നതിനുള്ള ആലോചനകളോടെ നിൽക്കുമ്പോൾ മുത്തച്ഛൻ തോർത്തുമുണ്ടു തട്ടിക്കുടഞ്ഞു മുമ്പിൽവന്നു ചോദിച്ചു: "എന്താ അങ്ങനെ ഒതുങ്ങിനിൽക്കണ്?"

എന്തു പറയാനാണ്? മിണ്ടാതെ നിന്നു. "ഇരുന്നു മുറുക്കാൻ പുതിയ പലകയുമായി. ഇനിയെന്താ

വേണ്ടത്?" മുത്തച്ഛനും കളിയാക്കുകയാണ്. ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ നിന്നു.

മുത്തച്ഛൻ പടി കടന്നുപോയി.

ഉണ്ണിക്കുട്ടൻ വീണ്ടും ആലോചിച്ചു. പക്ഷേ, സുക്ഷിച്ചുവയ്ക്കുന്ന സ്ഥലം ആദ്യം കണ്ടുപിടിക്കണം. എന്നിട്ട് അച്ഛൻ്റെ ബ്ലേഡ്സ്കെ പന്തിന്മേൽ ഒരൊറ്റ വര വരയ്ക്കുക. നോക്കുമ്പോൾ അത് അങ്ങനെ തന്നെയുണ്ടാവും. നിലത്തിടുമ്പോൾ പൊങ്ങിവരില്ല.

അതു ചെയ്യും.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക