അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage
"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്രമമാണ്. അമ്മ പറയുന്നതൊന്നും അവൾകേൾക്കു ന്നില്ല.
അമ്മ അവളെ എടുക്കാൻ ഭാവിച്ചപ്പോൾ അവൾ കരയാൻ
constra
അവൾ വെള്ളാരങ്കല്ല് അടർത്തിയെടുക്കട്ടെ എന്നിട്ടാകാം കുളിവിക്കലെന്നുകരുതി അമ്മ ഉണ്ണിക്കുട്ടൻ്റെ നേരേ തിരിഞ്ഞു:
"എന്നാൽ നിന്നെ കിണറ്റിൻകരയിലേക്കു നടക്ക്."
എണ്ണതേപ്പിച്ചുനിർത്തട്ടെ.
“എണ്ണ ഇങ്ങോട്ടു കൊണ്ടോന്നു തേപ്പിച്ചാൽമതി."
"അങ്ങട് വരണോ?'
"ഇല്ല: ഇങ്ങട് കൊണ്ടൂ" "voral.
അമ്മ ഓടത്തിൽ എണ്ണ കൊണ്ടുവന്നു. ന്നു. അവൻ്റെ കുപ്പായവും നിക്കറും അഴിച്ചു ദൂരെയിട്ടു. രണ്ടും ചെളിയിൽ കുളിച്ചിരിക്കയാണ്. നിക്കർ അഴിച്ചുകളഞ്ഞപ്പോൾ ഉണ്ണിക്കുട്ടനു നാണം തോന്നി,
അമ്മ പറഞ്ഞു:
"ത്ര നാണിക്കാനൊന്നുല്യ. മൊയ്‌തീൻ പ്പോ ഇങ്ങട് വരില്ല."
"ന്നാൽ എന്നെ പട്ടുകോണം ഉടുപ്പിച്ചു?"
"പട്ടുകോണകൊന്നും വേണ്ട.'
അമ്മ പട്ടുകോണകം കൊണ്ടുവന്ന് ഉടുപ്പിച്ചു ഉണ്ണിക്കുട്ടന്നു
സന്തോഷമായി. ഇഷ്‌ടംപോലെ എണ്ണ തേപ്പിക്കാൻ സമ്മതിച്ചു.
കുട്ടേട്ടൻ ഇപ്പോഴും ഗേറ്റിനടുത്തു നിന്നുകൊണ്ടു പന്തു
കളിക്കുകയാണ്. നാളെമുതൽ, ഈ പന്തുകൊണ്ടു കളിക്കില്ല. പന്തുവയ്ക്കുന്ന സ്ഥലം കണ്ടുപിടിച്ച് ബ്ലേഡുകൊണ്ട് ഒരൊറ്റ വര നോക്കുമ്പോൾ, പന്ത് അങ്ങനെതന്നെയിരിക്കും. നിലത്തിടുമ്പോൾ
ഉയർന്നു
കുട്ടൻനായർ പടികടന്നുവന്നു. എവിടെയായിരുന്നു ഇത്രയും
യൽ വരില്ലെന്നു മാത്രമിണ്ടിന്മേൽനിന്നു വെള്ളാരങ്കല്ല് അടർത്തിയെടുത്തിരിക്കുന്നു. അതവളുടെ കൈയിലുണ്ട്. അമ്മ അവളെയുമായി കിണറ്റിൻ കരയിലേക്കു പോയി.
നേരം? അയാളുടെ പിന്നാലെ പന്തു തട്ടിയുരുട്ടിക്കൊണ്ട് കുട്ടേട്ടനും വന്നു. കുട്ടൻനായർ വീട്ടിലില്ലെങ്കിൽ ഒരു സുഖവുമില്ല. കുട്ടേട്ടൻ മുറ്റത്തെത്തിയപ്പോൾ പന്ത് ഉണ്ണിക്കുട്ടന്നുനേരെ നീട്ടി:
ഉം."
ന്നാ പന്ത്? ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു! മുമ്പു എത്രപ്രാവശ്യം ചോദിച്ചു! തന്നില്ല. മുത്തശ്ശി കൊടുക്കാൻ പറഞ്ഞിട്ടുംകൂടി തന്നില്ല. ഉണ്ണിക്കുട്ടൻ പന്തറുവാങ്ങി തൊടിയിലേക്ക് ഒരേറുകൊടുത്തു. ഒരു പന്തുകാരൻ വന്നിരിക്കുന്നു! കുട്ടേട്ടന് ഒട്ടും രസിച്ചില്ല. ഇത്ര ധിക്കാരമോ?
കുട്ടേട്ടൻ അവൻ ചെവി പിടിച്ചൊരു വേദനിച്ചില്ലെങ്കിലും ഉണ്ണിക്കുട്ടൻ കരയാൻ തുടങ്ങി. തിരുമ്മൽ.
മുത്തശ്ശി വന്നു: "എന്തിനാ ഷൊ കരച്ചിൽ?"
"കുട്ടേട്ടനെന്നെ തച്ചു."
"തച്ചുത്രെ! ങ്ങനെ നുണ പറയരുതെ." കുട്ട്യേട്ടൻ പറഞ്ഞു. "നീയെന്തേ ആ കുട്ടേക്കാട്ടിത്? പൊറം ഞാൻ പൊളിക്കും
പറണേന്താ!" മുത്തശ്ശി ഉണ്ണിക്കുട്ടൻ്റെ ഭാഗത്താണ്.
"ഞാനൊന്നും കാട്ടിട്ടില്ല. പന്തു വാങ്ങി തൊടീൽക്ക് എറിഞ്ഞപ്പൊ ചെവിയൊന്നു പിടിച്ചു തിരുമ്മി. അതിനാ കിടന്നലാണ്."
"അവൻ ചെറു കുട്ട്യലൈ പന്ത് എറിഞ്ഞാൽ ചെവി പിടിച്ചു തിരുമ്പാ." കുട്ടേട്ടൻ തൊടിയിൽനിന്നു
മുകളിലേക്കോടിവോയി. പന്തെടുത്തുകൊണ്ടുവന്നു കുട്ടൻനായർ കരണ്ടിയിൽ തീക്കനലുകളുമായി കായ്ക്കു
പുകയുതാൻ പോകുന്നതു കണ്ടു. ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി കുട്ടൻനായരുടെ പിന്നാലെ പോയി. രാവിലത്തെപ്പോലെ അത്രയുമധികം സമയമിരുന്ന് പുകയുതിയില്ല
കുട്ടൻനായർ
ചകിരിയും
തീക്കനലും കണ്ണഞ്ചിരട്ടയുടെ തുളയിലേക്കിട്ടതും പുകയുതിയതുമെല്ലാം വളരെ ധ്യതിയിലായിരുന്നു.
പുക ഉള്ളിൽ കടന്ന്, മണ്ണിന്റെ വിടവുകളിൽക്കൂടി പുറത്തേക്കുവരുന്നത് ഉണ്ണിക്കുട്ടൻ സുക്ഷിച്ചുനോക്കി. ചാണകംകൊണ്ട് ഒന്നുകൂടി തേമ്പിയാൽ, ഇങ്ങനെ പുക പുറത്തേക്കു വരില്ലെന്ന് കുട്ടൻനായർ പറഞ്ഞു.
അമ്മ കിണറ്റിൻകരയിൽനിന്ന് ഉണ്ണിക്കുട്ടനെ വിളിച്ചു. പോകണോ, പോകണ്ടയോ എന്ന് ഉണ്ണിക്കുട്ടൻ സംശയിച്ചു നിന്നപ്പോൾ കുട്ടൻനായർ പറഞ്ഞു: "വേഗം പോയി കുളിച്ചുവരൂ."
ഉണ്ണിക്കുട്ടൻ ഓടിപ്പോയി.
അമ്മിണി കുളിച്ച്, അലക്കിയ ഗൗണിട്ട് അടുക്കളക്കോലായിൽ നില്ക്കുന്നുണ്ട്. അവളുടെ കൈയിൽ പാൽക്കിണ്ടിയുടെ അടവ്. നെറ്റിയിൽ ഭസ്മക്കുറിയുമുണ്ട്.
കിണറ്റിൻകരയിൽനിന്ന് അമ്മ പറഞ്ഞു: "വേഗം വന്നോ. എത്ര നേരായി വിളിക്കുന്നു!"
"യ്ക്ക് കുട്ട്യേട്ടന്റെ കഴിഞ്ഞിട്ടു മതി."
"വേഗം ഞങട്ട് വരണമുണ്ടോ, അതോ കിട്ടണോ? വേണോ?"
"യ്ക്ക് കുട്ട്യേട്ടൻ്റെ കഴിഞ്ഞിട്ടു മതി."
അമ്മ കുട്ട്യേട്ടനെ വിളിച്ചു. കുട്ട്യേട്ടൻ ഓടിവന്നു. കുട്ട്യേട്ടന് എല്ലാദിവസവും എണ്ണതേച്ചു കുളിയില്ല. അതുകൊണ്ട് കുളി വേഗം കഴിയും.
അമ്മ കുട്ട്യേട്ടനെ കുളിപ്പിക്കാൻ തുടങ്ങി.
കുട്ടൻനായർ അടുക്കളമുറ്റത്തിനടുത്തുള്ള മുരിങ്ങമരത്തിന്റെ അടുത്തുവന്ന് മുകളിലേക്കു നോക്കി. മുരിങ്ങമരത്തിൽ കയറാനുള്ള ഭാവമാണെന്ന് ഉണ്ണിക്കുട്ടന്നു മനസ്സിലായി.
തോർത്തുമുണ്ട് മുറുക്കിച്ചുറ്റി, കുട്ടൻനായർ മുരിങ്ങാമരത്തിൽ കയറി. മുത്തശ്ശി താഴത്തു വന്നുനിന്നു ഉണ്ണിക്കുട്ടന്നും മുത്തശ്ശിയുടെ അടുത്തു വന്നു നിന്നു.
ഉണ്ണിക്കുട്ടൻ മുകളിലേക്കു നോക്കി. കുട്ടൻനായർ അങ്ങേയറ്റം வன കയറിയിരിക്കുന്നു. അയാൾ മുരിങ്ങബട്ടകൾ പൊട്ടിച്ച് താഴത്തേക്കിടാൻ തുടങ്ങി. മുത മുത്തശ്ശിയോടൊപ്പം, ഉണ്ണിക്കുട്ടന്നും മുരിങ്ങപ്പട്ടകൾ പെറുക്കി ശേഖരിച്ചു.
മുരിങ്ങമരത്തിൻ്റെ അങ്ങേയറ്റത്തെ കൊമ്പിൽ പിടിച്ചു നില്ക്കുന്ന കുട്ടൻനായരുടെ കോണകവാലു കണ്ടപ്പോൾ ഉണ്ണിക്കുട്ടൻ ചിരിച്ചു. മുത്തശ്ശി പറഞ്ഞു: "മതി മതി കുട്ടൻനായരെ."
കുട്ടൻനായർ സാവധാനത്തിൽ താഴേക്കിറങ്ങിവന്നു.
രണ്ടു പപ്പായയും വേണം അത് തുളയിലേക്കിട്ടതും പുകയുതിയതുമെല്ലാം വളരെ ധ്യതിയിലായിരുന്നു.
പുക ഉള്ളിൽ കടന്ന്, മണ്ണിന്റെ വിടവുകളിൽക്കൂടി പുറത്തേക്കുവരുന്നത് ഉണ്ണിക്കുട്ടൻ സുക്ഷിച്ചുനോക്കി. ചാണകംകൊണ്ട് ഒന്നുകൂടി തേമ്പിയാൽ, ഇങ്ങനെ പുക പുറത്തേക്കു വരില്ലെന്ന് കുട്ടൻനായർ പറഞ്ഞു.
അമ്മ കിണറ്റിൻകരയിൽനിന്ന് ഉണ്ണിക്കുട്ടനെ വിളിച്ചു. പോകണോ, പോകണ്ടയോ എന്ന് ഉണ്ണിക്കുട്ടൻ സംശയിച്ചു നിന്നപ്പോൾ കുട്ടൻനായർ പറഞ്ഞു: "വേഗം പോയി കുളിച്ചുവരൂ."
ഉണ്ണിക്കുട്ടൻ ഓടിപ്പോയി.
അമ്മിണി കുളിച്ച്, അലക്കിയ ഗൗണിട്ട് അടുക്കളക്കോലായിൽ നില്ക്കുന്നുണ്ട്. അവളുടെ കൈയിൽ പാൽക്കിണ്ടിയുടെ അടവ്. നെറ്റിയിൽ ഭസ്മക്കുറിയുമുണ്ട്.
കിണറ്റിൻകരയിൽനിന്ന് അമ്മ പറഞ്ഞു: "വേഗം വന്നോ. എത്ര നേരായി വിളിക്കുന്നു!"
"യ്ക്ക് കുട്ട്യേട്ടന്റെ കഴിഞ്ഞിട്ടു മതി."
"വേഗം ഞങട്ട് വരണമുണ്ടോ, അതോ കിട്ടണോ? വേണോ?"
"യ്ക്ക് കുട്ട്യേട്ടൻ്റെ കഴിഞ്ഞിട്ടു മതി."
അമ്മ കുട്ട്യേട്ടനെ വിളിച്ചു. കുട്ട്യേട്ടൻ ഓടിവന്നു. കുട്ട്യേട്ടന് എല്ലാദിവസവും എണ്ണതേച്ചു കുളിയില്ല. അതുകൊണ്ട് കുളി വേഗം കഴിയും.
അമ്മ കുട്ട്യേട്ടനെ കുളിപ്പിക്കാൻ തുടങ്ങി.
കുട്ടൻനായർ അടുക്കളമുറ്റത്തിനടുത്തുള്ള മുരിങ്ങമരത്തിന്റെ അടുത്തുവന്ന് മുകളിലേക്കു നോക്കി. മുരിങ്ങമരത്തിൽ കയറാനുള്ള ഭാവമാണെന്ന് ഉണ്ണിക്കുട്ടന്നു മനസ്സിലായി.
തോർത്തുമുണ്ട് മുറുക്കിച്ചുറ്റി, കുട്ടൻനായർ മുരിങ്ങാമരത്തിൽ കയറി. മുത്തശ്ശി താഴത്തു വന്നുനിന്നു ഉണ്ണിക്കുട്ടന്നും മുത്തശ്ശിയുടെ അടുത്തു വന്നു നിന്നു.
ഉണ്ണിക്കുട്ടൻ മുകളിലേക്കു നോക്കി. കുട്ടൻനായർ അങ്ങേയറ്റം வன കയറിയിരിക്കുന്നു. അയാൾ മുരിങ്ങബട്ടകൾ പൊട്ടിച്ച് താഴത്തേക്കിടാൻ തുടങ്ങി. മുത മുത്തശ്ശിയോടൊപ്പം, ഉണ്ണിക്കുട്ടന്നും മുരിങ്ങപ്പട്ടകൾ പെറുക്കി ശേഖരിച്ചു.
മുരിങ്ങമരത്തിൻ്റെ അങ്ങേയറ്റത്തെ കൊമ്പിൽ പിടിച്ചു നില്ക്കുന്ന കുട്ടൻനായരുടെ കോണകവാലു കണ്ടപ്പോൾ ഉണ്ണിക്കുട്ടൻ ചിരിച്ചു. മുത്തശ്ശി പറഞ്ഞു: "മതി മതി കുട്ടൻനായരെ."
കുട്ടൻനായർ സാവധാനത്തിൽ താഴേക്കിറങ്ങിവന്നു.
രണ്ടു പപ്പായയും വേണം അത് കുത്തിച്ചാടിക്കയാവും. എരങ്കോലുകൊണ്ടു കുത്തിച്ചാടിക്കയാവും. അങ്ങനെതന്നെയാണുണ്ടായത്. കുട്ടൻനായർ ഓട്ടിൻപുറത്തു വച്ചിട്ടുള്ള എരങ്കോലുകൊണ്ടു രണ്ടു പപ്പായയും കുത്തിച്ചാടിച്ചു. മുത്തശ്ശി, പപ്പായയും മുരിങ്ങായും അടുക്കളത്തിണ്ണയിൽ കൊണ്ടുവന്നുവെച്ചു.
ഇത്രയും നേരം. മുരിങ്ങപ്പട്ടകൾ താഴത്തേക്കു വീഴുന്നതു നോക്കിനിന്നിരുന്ന അമ്മിണി, പാൽക്കിണ്ടിയുടെ അടവ് നിലത്തിട്ട് ഉരുട്ടിക്കളിക്കാൻ തുടങ്ങി.
കുട്ടൻനായർ എരങ്കോല് ഓട്ടിൻപുറത്തുതന്നെ കൊണ്ടുവന്നു വെച്ചു.
"ഞാനൊന്ന് അങ്ങാടിൽ പോയി വരട്ടെ." കുട്ടൻനായർ അങ്ങാടിയിലേക്കു പോയി.
കുട്ടേട്ടൻ കുളികഴിഞ്ഞ് കോലായിലേക്കു വന്നു.
അമ്മ ഉണ്ണിക്കുട്ടനെ വിളിച്ചു. ഇനി പോകാതിരിക്കുന്നത് എങ്ങനെ യാണ്? അമ്മിണിയെയും കുട്ട്യേട്ടനെയും അമ്മ കുളിപ്പിച്ചു കഴിഞ്ഞു. കായയ്ക്കു പുകയുതുന്നതും മുരിങ്ങായൊടിച്ചിടുന്നതും, പപ്പായ കുത്തിച്ചാടിക്കുന്നതുമെല്ലാം എണ്ണ തേച്ചശേഷമാണ് കണ്ടത്. ഇനി മുരിങ്ങയിലയുരുന്നതും പപ്പായ നുറുക്കുന്നതുംകൂടി കണ്ടശേഷം പോരേ കുളി? മതിയെന്നാണ് ഉണ്ണിക്കുട്ടൻ്റെ അഭിപ്രായം. പക്ഷേ,
അമ്മയ്ക്ക് ദേഷ്യം വല്ലാതെ വന്നിരിക്കുന്നു. "ഇനീം ഇങ്ങട് വരണില്ലെങ്കിൽ, പൊതിരെ കിട്ടും എൻഡേ കൈയീന്ന്."
ശരി, പൊയ്ക്കളയാം.
ഉണ്ണിക്കുട്ടൻ അമ്മയുടെ അടുത്തുചെന്നു നിന്നു.
അമ്മ അവനെ ബലമായി പിടിച്ച് കല്ലിന്മേൽ നിർത്തി. കുട്ടി ച്ചെമ്പുകൊണ്ട് വെള്ളം മുക്കി പാർന്നു. സോപ്പു തേപ്പിച്ചശേഷം വീണ്ടും വെള്ളം പാർന്നു.
സോപ്സ് പിന്നെയും തേപ്പിച്ചു വെള്ളം പാർന്നു.
"കണ്ട്‌ലേ ചെളി."
"സോവ് എന്റെ കയ്യിൽ തരൂ."
"എന്തിനാ?"
"കുമിളണ്ടാക്കാൻ!"
“കുമിളണ്ടാക്കാഞ്ഞിട്ടാ."
"ന്നാൽ അമ്മ ബാക്കി കാണിച്ച് തന്നാൽമതി."
അമ്മ സോവിൻപതയിൽ ഊതി കുമിളയുണ്ടാക്കി.
സോപ്പിൻപതയിലൂതുമ്പോൾ എത്രയെത്ര കുമിളകളാണുണ്ടാവു
ന്നത്! അവയെല്ലാം ഉടൻ പൊട്ടിപ്പോകയും ചെയ്യുന്നു.
"ഇരിക്ക്. തലേൽ വെള്ളം പാരട്ടെ."തലയിൽ വെള്ളമൊഴിക്കുന്നത് ഉണ്ണിക്കുട്ടനു സങ്കടമാണ്. തലയിൽ വെള്ളമൊഴിക്കുമ്പോൾ ശ്വാസംമുട്ടും. 'പതുക്കെ' എന്നു പറഞ്ഞു കൊണ്ട്, അവനിരുന്നു.
(31012122 പതുക്കെ തലയിൽ വെള്ളമൊഴിച്ചശേഷം, അവനെ എഴുന്നേല്പിച്ചു നിർത്തി. തലയും ദേഹവും തുവർത്തിച്ചു. തോർത്തുമുണ്ടിന്റെ അറ്റം തിരിപോലെയാക്കി, ചെകിട്ടിൽ തിരുകി വെള്ളമെടുത്തു.
"മുത്തശ്ശി, നിക്കറും കുപ്പായോം ഇടിക്കും."
അവൻ മുത്തശ്ശിയുടെ അടുത്തുചെന്നു. മുത്തശ്ശി തമാശയോടെ പറഞ്ഞു: "ഷോ ആ മൊയ്‌തീനോറ്റെ കണ്ടാൽ."
മുത്തശ്ശി നിക്കറും കുപ്പായവും ഇടിച്ചു. ഭസ്‌മക്കൊട്ടയിൽനിന്ന് ഒരു നുള്ളു ഭസ്മമെടുത്ത് നെറ്റിയിൽ തൊടുവിക്കുകയും ചെയ്തു.
"വികൃതി കാട്ടാണ്ട് ഉമ്മറത്തു പോയിരുന്നോ."
ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു പോകാതെ അവിടെത്തന്നെ പരുങ്ങി
നിന്നു. മുരിങ്ങയില ഊരുന്നതും പപ്പായ നുറുക്കുന്നതുമെല്ലാം കാണണം. ഉമ്മറത്തു പോയിരുന്നാൽ അതിനു സാധിക്കുമോ?
മുത്തശ്ശിയും അമ്മയുംകൂടി മുരിങ്ങയിലയുരാനും പപ്പായ നുറുക്കാനും തുടങ്ങി. ഒരു മുരിങ്ങപ്പട്ടയുമായി അമ്മിണിയുമുണ്ട്.
പപ്പായയുടെ വിത്തറുകൾക്ക്, ആട്ടിൻകാട്ടത്തോളം വലിപ്പവും കറുപ്പും ഇല്ല. പുളിങ്കുരു മുറിയിലെ മൂലയിൽ ചെരിഞ്ഞ് ആ ടിന്നിൽ പപ്പായ വിത്തറുകളെല്ലാം ആക്കിവച്ചാലോ?
മുത്തശ്ശി പഞ്ചായ നുറുക്കുന്നതിനിടയ്ക്ക് ഒരു കഷണം വായിലിട്ടു തിന്നു. അപ്പോൾ വേണം, ഉണ്ണിക്കുട്ടനും. മുത്തശ്ശി ഒരു കഷണം അവനും കൊടുത്തു. തരക്കേടില്ല. പറയത്തക്ക സ്വാദൊന്നുമില്ലെങ്കിലും
രണ്ടാമത്തെ ക്ഷണം കിട്ടാൻ മുത്തശ്ശിയോടു ചോദിച്ചില്ല. എടുത്തു തിന്നുകതന്നെയാണുണ്ടായത്, പിന്നെ ഇഷ്ടംപോലെ എടുത്തു തിന്നാൻതുടങ്ങി. അവിടന്നങ്ങോട്ട്
"ഇതു കൂട്ടാൻവയ്ക്കാൻ കാണുമെന്ന് തോന്നണില്ല."
മുത്തശ്ശി പഞ്ചായക്കഷണങ്ങളും അടുക്കളയിൽ കൊണ്ടുപോയി വെച്ചു. മുരിങ്ങയൂരിയതും
ഉണ്ണിക്കുട്ടൻ മൂന്നാലു മുരിങ്ങപ്പട്ടകൾ എടുത്ത് അടുക്കളമുറ്റത്തേ ക്കുവന്നു. അടുക്കളമുറ്റത്തു വീണുകിടക്കുന്ന ഒരു വാഴനാര് കടന്നെടുത്ത്, മുരിങ്ങപ്പട്ടകൾ കൂട്ടിക്കെട്ടാനാരംഭിച്ചു. മുത്തശ്ശി കണ്ടു: "ഇതെന്താ പുതിയൊരേർപ്പാട്?" അമ്മ മുരിങ്ങാത്തണ്ടുകളും പവായ വിത്തറുകളും ഒരു ചട്ടിമുറത്തിലാക്കി തൊടിയിൽ കൊണ്ടുവന്നിട്ട്, ഉണ്ണിക്കുട്ടൻഡേ കൈയിലുള്ള മുരിങ്ങത്തണ്ടുംപിടിച്ചു വാങ്ങി തൊടിയിലേക്കിട്ടു.
ഉണ്ണിക്കുട്ടൻ കരഞ്ഞാലോ എന്നു സംശയിച്ചുനിന്നു. അപ്പോഴാണ്, ആ ചൊക്ലിപ്പട്ടി മുറ്റത്തേക്കു വന്നത്. ചൊക്ലിപ്പട്ടി മുറ്റുമെല്ലാം ഒന്നു മണത്തിനോക്കിയശേഷം തൊടിയിലേക്ക് ഓടിപോയി.
അമ്മ തലമുടി വേറെടുത്തുകൊണ്ട് കോലായിലേക്കു വന്നു. എത്ര തലമുടിയാണമ്മയ്ക്ക്! പേരിനുമാത്രമേ തലമുടിയുള്ളൂ. കാളിയമ്മയ്ക്കും മുത്തശ്ശിക്കും
ഉണ്ണിക്കുട്ടൻ അമ്മയെ തൊട്ടുരുമ്മി നിന്നു. അമ്മിണിക്കതിഷ്ടപെട്ടില്ല. ഓടിവന്നു മുരിങ്ങത്തണ്ടുകൊണ്ട് ഉണ്ണിക്കുട്ടനെ തല്ലാൻ തുടങ്ങി. ഉണ്ണിക്കുട്ടൻ അവളുടെ കൈയിൽനിന്ന് മുരിങ്ങത്തണ്ടുവാങ്ങി മുറ്റത്തേക്കൊരേറു കൊടുത്തു.
അവൾ കരയാൻ തുടങ്ങുന്നതിനുമുമ്പ് മുത്തശ്ശിവന്ന് അവളെ
എടുത്ത് അടുക്കളയിലേക്കു പോയി. അമ്മ തലമുടി കെട്ടിവച്ച്, മെഴുക്കുപുരണ്ട കൈ മുഖത്തു തുടച്ച്,
ഉണ്ണിക്കുട്ടനെ എടുത്തു. "മോന് ആരെയാ അധികം ഇഷ്‌ടം?"
"അമ്മനെ."
"അപ്പോ അച്ഛനെ?"
"അച്ഛനിം ഇഷ്ടമാണ്."
അമ്മ അവനെ ഉമ്മവെച്ചു.
കുട്ടേട്ടൻ ഉമ്മറത്തുനിന്ന് വിളിച്ചുപറഞ്ഞു: "ഉണ്ണിക്കുട്ടാ, ആട്ടിൻ കുട്ടി ദാ ഉമ്മറത്ത്."
ആട്ടിൻകുട്ടി എന്നു കേൾക്കേണ്ട താമസം അവൻ ഉമ്മറത്തേക്ക്
ഓടിച്ചെന്നു. ആട്ടിൻകുട്ടി ഉമ്മറത്തു തുള്ളിക്കളിക്കുന്നുണ്ട്. കുടമണി
കിലുങ്ങുന്നു.
കുട്ടേട്ടൻ ഉമ്മറത്തെ ബഞ്ചിലിരുന്ന് എഴുതുകയാണ്. ആട്ടിൻകുട്ടി തുള്ളിക്കളിക്കുന്നതു നോക്കുന്നതുതന്നെയില്ല.
ഉമ്മറിമുറ്റം അടിക്കാഞ്ഞിട്ട് നിറഞ്ഞുകിടക്കയാണിപ്പോൾ. പ്ലാവിലകൾ, ആട്ടിൻകാട്ടം, കുരുത്തോലക്കഷണങ്ങൾഎല്ലാമുണ്ട്. മുത്തപ്പൻതാടി,
മുത്തച്ഛൻ ഒരു പൊതിയുമായി ഉമ്മറത്തു വന്നുകയറി.
"എന്താദ്?"
"ഇത് തിന്നാനുള്ളതൊന്വല്ല."
"വിനെന്താദ്?"
ഇത് പഴുക്കടയ്ക്കാണ്."
നോക്കട്ടെ."
“പഴുക്കടയ്ക്ക നിയ്യ് കണ്ടിട്ടില്ലേ?"
"നോക്കട്ടെ."
"നിനക്ക് വേണ്ടാത്തതായിട്ടൊന്നുല്ലിപ്പോൾ. പഴുക്കടയ്ക്ക് വേണം, പുകയില വേണം, ഇനി എന്തൊക്യാ വേണ്ടിവരാന്ന് നിശ്ച്ചല്യ."
"ന്നൽ ആ പൊതി ൻ്റെ കൈയിൽ തരൂ. മുത്തശ്ശിടെ കൈയിൽ കൊണ്ടോയ് കൊടുക്കട്ടെ.'
മുത്തശ്ശൻ പൊതി അവൻ്റെ കയ്യിൽ കൊടുത്തു.
"ടൂർർർ...... ടൂർർർ" ഉണ്ണിക്കുട്ടൻ പൊതി മുത്തശ്ശിക്കു കൊണ്ടു പോയിക്കൊടുത്തു.
മുത്തശ്ശി കണ്ണിൽ ധാരയിടാനുള്ള ശ്രമമാണ്. ധാരക്കിണ്ണങ്ങളിൽ കഷായം നിറച്ചുവെച്ചിരിക്കുന്നു. കുട്ടൻനായർ വരാൻ കാത്തിരിക്കുകയാണ്. രണ്ടാളു വേണമല്ലോ, ധാരയിടാൻ. ഒന്ന് അമ്മയുണ്ട്.
മുത്തച്ഛൻ വന്ന് സംഗതികൾ മനസ്സിലാക്കി.
"കെടന്നോ, ഞാൻ ധാരയിട്ടുതരാം." ധാരയിടുമ്പോൾ മുത്തച്ഛന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കുറച്ചു കഷായം പുറത്തുപോയി. കുട്ടൻനായരും കാളിയമ്മയും അമ്മയും ധാരയിടുമ്പോൾ ഒരൊറ്റത്തുള്ളി കഷായംപോലും പുറത്തു പോകില്ല.
ധാരയിടുന്നത് കുറച്ചുനേരം നോക്കിനിന്നശേഷം, ഉണ്ണിക്കുട്ടൻ ഉമ്മറത്തേക്കു വന്നു.
കോലായിൽ കുട്ട്യേട്ടൻ ആട്ടിൻകുട്ടിയെ മടിയിൽ വച്ചുകൊണ്ടിരി ക്കുന്നു. ഉണ്ണിക്കുട്ടൻ അടുത്തുചെന്നു.
"തൊടണമെങ്കിൽ തൊട്ടോ."
കുട്ടേട്ടൻ പറഞ്ഞു.
ഉണ്ണിക്കുട്ടൻ ആട്ടിൻകുട്ടിയുടെ മുഖത്തും വയറ്റത്തുമെല്ലാം തൊട്ടു. കുടമണി പിടിച്ചുകുലുക്കി. ഹായ്.... നല്ല സുഖം!
ഇത്ര സൗകര്യത്തിൽ ആട്ടിൻകുട്ടിയെ തൊടാൻ സാധിച്ചത്, കുട്ടേട്ടൻ അതിനെ പിടിച്ചുതന്നതുകൊണ്ടാണ്. കുട്ട്യേട്ടന്റെ പന്ത് ബ്ളേഡേ കീറണ്ട. " മതിയായില്ലേ തൊട്ടത്?" അതുകൊണ്ട്
കുട്ടേട്ടൻ ആട്ടിൻകുട്ടിയെ എടുത്ത് ആട്ടിൻകൂട്ടിലേക്കു പോയി. ഉണ്ണിക്കുട്ടൻ തിണ്ടിനപ്പുറത്തേക്കു പതിറ്റടിപ്പൂക്കൾ വിരിഞ്ഞുനില്ക്കുന്നതു നിൽക്കുന്നത് കണ്ടു.