shabd-logo

ഒന്ന്

7 January 2024

0 കണ്ടു 0


ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ

ഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.

അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെ

തങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ്ട സ്വപ്നം?

കട്ടിയുള്ള ഇളംനീല തുണി കൊണ്ടുണ്ടാക്കിയ ചെറിയൊരു കൂടാരം;

മെയിൻ റോഡിൽനിന്ന്, കൂടാരത്തിലേക്കു പോകാനുള്ള വഴിയുടെ

ഇരുഭാഗവും

കുലവാഴകൾകൊണ്ടും

വർണ്ണക്കടലാസുമാലകൾകൊണ്ടും കമനീയമായി അലങ്കരിച്ചിട്ടുണ്ട്. കൂടാരത്തിനകത്ത്, മഞ്ഞവെളിച്ചം ചൊരിഞ്ഞു കൊണ്ട് കത്തുന്ന വൈദ്യുതിവിളക്കുകളും ഇളംകാറ്റിലാടിക്കളിക്കുന്ന എല്ലാ നിറങ്ങളിലുമുള്ള ബലൂണുകളുമാണ്. വർണ്ണക്കടലാസുമാലകൾ, വൈദ്യുതിവിളക്കുകളെയും ബലൂണുകളെയും തൊട്ടുരുമ്മിക്കൊണ്ട് ഇഴഞ്ഞുനീങ്ങുന്നു. വർണ്ണക്കടലാസുമാലകൾക്കിടയിൽ, അവിടവിടെയായി പച്ചീർക്കിലകളുടെ തലപ്പത്തു കുത്തിനിർത്തിയ പഴുക്കടയ്ക്കളുണ്ട്. ദൂരത്തുനിന്നു നോക്കുമ്പോൾ പഴുക്കടയ്ക്കകൾ ചെറിയ സിന്ദൂരച്ചെപ്പുകളാണെന്നാണു തോന്നുക! കൂടാരത്തിനകത്ത്, എത്രയെത്ര കുട്ടികളാണെന്നോ! അഞ്ചും ആറും വയസ്സായ ആൺകുട്ടികളും പെൺകുട്ടികളുമാണെല്ലാം. കുട്ടികളുടെ കൂടെ രക്ഷിതാക്കന്മാരാരുമില്ല. കുട്ടികളെല്ലാം ഒറ്റയ്ക്കൊറ്റയ്ക്കാണ് കൂടാരത്തിനകത്തേക്കു വന്നിരിക്കുന്നത്. കൂടാരത്തിനകത്ത് ഒരു സോഡാ-സർവത്തുകടയും ഒരു കടലക്കച്ചവടക്കടയും മാത്രമേയുള്ളൂ. സോഡാ-സർവത്തുകടയിൽ, ചുവന്ന കാലുറയും പച്ചക്കുപ്പായവും കൂമ്പൻപാളത്തൊപ്പിയും ധരിച്ച ഒരു വയസ്സൻ നൃത്തം ചെയ്‌തുകൊണ്ടിരിക്കുന്നു. വയസ്സന്റെ നരച്ച താടി നെഞ്ചോളം നീണ്ടുകിടക്കുന്നു. നൃത്തംചെയ്തുകൊണ്ടിരിക്കുന്നതിനിടയ്ക്ക് മേല്പോട്ട് ആഞ്ഞുചാടി ഓരോ ബലൂണെടുത്ത്, അതിലെ കാറ്റു കളയുകയും വീണ്ടും ഊതിവീർപ്പിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. വയസ്സൻ ഊതുമ്പോൾ ബലൂൺ വീർത്തുവീർത്തു വരുന്നതു കാണാൻ എന്തു ഭംഗിയാണ്! വയസ്സന്റെ നരച്ചു നീണ്ട താടിയിൽ, ഇടയ്ക്കിടയ്ക്ക് എവിടെനിന്നോ മഞ്ഞത്തുമ്പികൾ പറന്നുവന്നിരിക്കുന്നു, പറന്നകന്നുപോകുന്നു. മഞ്ഞത്തുമ്പികൾ പറന്നുവന്നിരിക്കുന്നതും പറന്നകന്നുപോകുന്നതും വയസ്സൻ അറിയുന്നതുപോലുമില്ല. സോഡാ സർവത്തുകടയിൽ ചെല്ലുന്ന ഓരോ കുട്ടിക്കും സോഡാ പൊട്ടിച്ചു കൊടുക്കുന്നത് വയസ്സനാണ്. പക്ഷേ, സോഡാക്കുപ്പിയുടെ കഴുത്തിൽ ഉരുണ്ടുകളിക്കുന്ന ഗോലി മറ്റുള്ളവർക്കെന്നപോലെ വയസ്സനും വയ്യ. പുറത്തേക്കെടുക്കുവാൻ

കടലക്കച്ചവടം ചെയ്യുന്നത്, മൂക്കുത്തിയും വെള്ളിവളകളുമണിഞ്ഞ കറുത്തു തടിച്ച ഒരു സ്ത്രീയാണ്. ആ സ്ത്രീയുടെ രണ്ടു കൈകളിലും പച്ചകുത്തിയിട്ടുണ്ട്. ഇടത്തേ കൈയിൽ തത്തയുടെയും വലത്തേകൈയിൽ കുഞ്ചിരാമന്റെയും ചിത്രങ്ങളാണ്. 'കടല... കടല' എന്നാർത്തു വിളിച്ചുകൊണ്ട്, കുട്ടികൾ അവളുടെ അടുത്ത് പാഞ്ഞെത്തുന്നു. അവൾ എല്ലാവർക്കും ഓരോപിടി കടല വർണ്ണക്കടലാസിൽ പൊതിഞ്ഞു കൊടുക്കുന്നു. എന്തൊരു വേഗത്തിലാണ് കടല പൊതിഞ്ഞുകൊടുക്കുന്നതെന്നോ! സോഡാ-സർവത്തുകടയിലെ വയസ്സൻ സമ്മാനിച്ച രണ്ടു ബല" ണുകൾ രണ്ടു കൈകളിലും, കുപ്പായക്കീശയിൽ കടലയുമായി ഓടിപ്പോരുമ്പോൾ തടഞ്ഞുവീണു ബലൂണുകൾ രണ്ടും പൊട്ടി, കടല ചിന്നിച്ചിതറി വീണു... സ്വപ്നം ഇത്രയുമായപ്പോഴാണ്, ഉണ്ണിക്കുട്ടൻ ഉണരുന്നത്!

ഉണ്ണിക്കുട്ടൻ വീണ്ടും കണ്ണുകൾ തുറന്ന് കൈയും കാലും തടവി നോക്കി, മുറിവുപറ്റിയിട്ടുണ്ടോ? ഇല്ല; സ്വപ്‌നമല്ലേ? പൊട്ടിയ ബലൂണുകളും ചിന്നിച്ചിതറിക്കിടക്കുന്ന കടലയും! ഓർക്കുമ്പോൾ ആർക്കാണു വ്യസനം തോന്നാതിരിക്കുക?

വ്യസനം മാത്രമല്ല ഈർഷ്യയും തോന്നുകയാണവന്. ഈർഷ്യ തോന്നുന്നത്, മറ്റൊന്നും വിചാരിച്ചല്ല. പതിവുപോലെ ഇന്നലെ രാത്രിയും അച്ഛൻ ഉറക്കത്തിൽ അവനെ കട്ടിലിൽനിന്നെടുത്ത്, നിലത്ത് കിടത്തിയിരിക്കയാണ്. എന്നിട്ട് ഒന്നുമറിയാത്തവനെപ്പോലെ, അച്ഛൻ സുഖമായി ചെരിഞ്ഞുകിടന്നുറങ്ങുകയും ചെയ്യുന്നു.

അമ്മയും അമ്മിണിയും ഉറക്കമുണർന്നെഴുന്നേറ്റ് താഴേക്കു പോയിരിക്കുന്നു. അമ്മിണിയുടെ കുഞ്ഞിക്കോസറിയും റബ്ബർഷീറ്റും മൂത്രത്തിൽ മുങ്ങിക്കിടക്കുന്നു. അവൾക്ക് ഉറങ്ങുമ്പോഴും ഉറങ്ങാതിരിക്കുമ്പോഴും ഇഷ്‌ടംപോലെ എവിടെ വേണമെങ്കിലും മൂത്രമൊഴിക്കാം. അവൾക്ക് രണ്ടു വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. ഉണ്ണിക്കുട്ടന് നാലു വയസ്സു കഴിഞ്ഞ് അഞ്ചിൽ നടക്കുകയാണ്. അഞ്ചു വയസ്സിൽ നടക്കുന്ന കുട്ടികൾ, ഉറക്കത്തിൽ

മൂത്രമൊഴിച്ചുകൂടെന്നാണ്, മുത്തശ്ശിയൊഴികെ മറ്റെല്ലാവരും

പറയുന്നത്.

രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നത് അച്ഛനോടൊപ്പം കട്ടിലിന്മേലാണ്. അമ്മ നിലത്ത് മെത്തപ്പായിലും. മെത്തപ്പായയോടു ചേർത്തിടുന്ന കുഞ്ഞിക്കോസറിയിൽ അമ്മിണിയും കിടക്കും. കുട്ടേട്ടൻ മുത്തശ്ശിയോടൊപ്പം താഴത്താണു കിടക്കുക.

അമ്മിണിയുടെ വിരിപ്പും പുതപ്പും എല്ലാ ദിവസവും മുക്കണം. രാവിലെ ഉണരുമ്പോഴേക്കും വിരിപ്പും പുതപ്പും മൂത്രപ്പിണ്ടിയായിട്ടുണ്ടാകും. രാത്രിയിൽ എത്ര വിസ്‌തരിച്ചാണെന്നോ അവളെ കോസറിയിൽ കിടത്തുക. നീലവരയൻ കുഞ്ഞിക്കോസറിയിൽ ആദ്യം ഒരു തോർത്തുമുണ്ടു വിരിക്കും. തോർത്തുമുണ്ടിന്റെ മീതെ لوله നിറത്തിലുള്ള റബ്ബർഷീറ്റ്, റബ്ബർഷീറ്റിന്റെ മീതെ നാലാക്കി മടക്കിയ വിരിപ്പ്! ഇത്രയും പോരേ? ഇങ്ങനെ വിസ്തതരിച്ചു വിരിച്ച കുഞ്ഞിക്കോസറിയിൽ, അവളെ കിടത്തുമ്പോൾ, അമ്മ പറയും: "ഇനി ചെരിച്ചോ. അതിനല്ലേ കിടക്കണ്?"

'ചെരിച്ചോളാൻ' അമ്മ പറയുകയൊന്നും വേണ്ട. അതൊക്കെ അവൾക്കുതന്നെ നല്ല നിശ്‌പയമുണ്ട്.

അമ്മിണി എന്തു വികൃതി കാണിച്ചാലും, എത്ര ശാഠ്യംപിടിച്ചു കരഞ്ഞാലും ആരും ദേഷ്യപ്പെടുകയില്ല. മുഖമൊന്നു കറുപ്പിക്ക പോലുമില്ല. അമ്മിണിയെ വീട്ടിലെല്ലാവർക്കും എന്തിഷ്ട്‌ടമാണെന്നോ! കുട്ടേട്ടൻ ഇടയ്ക്കിടയ്ക്കു പറയാറുണ്ട്, വീട്ടിലെല്ലാവർക്കും അമ്മിണിയെയാണ് അധികമിഷ്ടമെന്ന്. പക്ഷേ, അതാരും സമ്മതിക്കില്ല. ചെറിയ കുട്ടികളോടു കുറച്ചധികം വാത്സല്യം കാണിക്കണമെന്നു മുത്തശ്ശി പറയാറുണ്ട്. മുത്തശ്ശി എന്തു പറഞ്ഞാലും ശരിയാണെന്നാണ് ഉണ്ണിക്കുട്ടന്റെ വിശ്വാസം. അമ്മിണിയെപ്പോലെ കുട്ടിയായിരുന്നപ്പോൾ, രണ്ടു വയസ്സു ഉണ്ണിക്കുട്ടനെ പ്രായമായ ഇതിലുമധികം ലാളിച്ചിരുന്നുവത്രെ അച്ഛൻ. അതെന്തായാലും, ഇപ്പോൾ മുത്തശ്ശിക്കാണു തന്നെ അധികമിഷ്ട‌ം. രാത്രിയിൽ മുത്തശ്ശിയോടൊപ്പം കട്ടിലിലാണു കിടക്കുന്നതെങ്കിൽ അച്ഛൻ ചെയ്യുന്നതുപോലെ ഉറക്കത്തിൽ നിലത്തേക്കെടുത്തു കിടത്തുകയൊന്നുമില്ല! രാത്രിയിൽ ഒരു പ്രാവശ്യം വിളിച്ചുണർത്തി ഒന്നു. മൂത്രമൊഴിപ്പിച്ചാൽ പിന്നെ മൂത്രമൊഴിക്കുകയുമൊന്നുമുണ്ടാവില്ല. അതിനൊന്നും അച്ഛൻ

മിനക്കെടില്ല. ഉണ്ണിക്കുട്ടൻ തൻ്റെ കുപ്പായത്തിൻറെ അടിവശം തൊട്ടുനോക്കി. ഉവ്വ്, ലേശം നനവുണ്ട്. അപ്പോൾ ഇന്നലെ രാത്രിയിലും ഉറക്കത്തിൽ മൂത്രമൊഴിച്ചിരിക്കുന്നു. അവന് ലേശം ജാള്യത തോന്നാതിരുന്നില്ല. പതിവുപോലെ, നിക്കറും ഉറക്കത്തിൽ അഴിച്ചുവച്ചിട്ടുണ്ട്. മൂത്ര

മൊഴിക്കുമെന്ന ഭയംകൊണ്ട് അമ്മ ചെയ്യുന്ന പണിയാണത്. അല്ലെ

ങ്കിൽത്തന്നെ ന്നെ അമ്മിണിയുടെ മൂത്രത്തുണികളുണ്ട് വേണ്ടത്ര

മുക്കാൻ. എല്ലാംകൂടി അമ്മയ്ക്കു വയ്യത്രെ. എന്നാൽ അടിച്ചുതളിക്കാരി കാളിയമ്മയോടു മുക്കിക്കൊണ്ടുവരാൻ പറഞ്ഞുകൂടേ? ആയമ്മ മുക്കിയാലൊന്നും അമ്മയ്ക്കു തൃപ്തിയാവുകയില്ല.

നിക്കർ, അച്ഛന്റെ കട്ടിലിൻ്റെ മേൽക്കട്ടിയിലാണ് അഴിച്ചു വച്ചിരിക്കുന്നത്. കട്ടിൽ പിടിച്ചൊന്നു കുലുക്കിയാൽ, നിക്കർ താഴെ വീഴും.

അവൻ പുതപ്പു വലിച്ചുമാറ്റി, അകത്താരുമില്ലെങ്കിലും അവന് നാണം തോന്നി. എണ്ണക്കച്ചവടക്കാരൻ മൊയ്ത‌ീനാണതിനു കാരണം. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ദേഹമാസകലം കുളുക്കനെ എണ്ണ തേപ്പിച്ച്, മുറ്റത്തു നിർത്തിയിരിക്കയായിരുന്നു. അപ്പോഴാണ് എണ്ണക്കച്ചവടക്കാരൻ മൊയ്‌തീൻ്റെ വരവ്. മൊയ്തീൻ ആകെയൊന്നു നോക്കിചിരിച്ചുകൊണ്ടു പറഞ്ഞു: "ങ്ങ്നെ നിക്കാൻ നാണംലേ?"

എന്താ ഈ നാണം എന്നുവച്ചാല്? അതെന്തായാലും, അന്നുമുതൽ നിക്കറിടാതെ വല്ലവരുടെയും മുമ്പിൽ ചെല്ലാൻ സങ്കോചമാണവന്. ഉണ്ണിക്കുട്ടൻ വീണ്ടും പുതപ്പ് അരയോളമിട്ടു മലർന്നു കിടന്നു.

ചുമരിലെ ചിത്രങ്ങളിലും കട്ടിലിൻ്റെ അടിയിൽ നിരത്തിവെച്ചിരിക്കുന്ന പാത്രങ്ങളിലുമെല്ലാം മാറി മാറി നോക്കി. സുബ്രഹ്മണ്യസ്വാമിയുടെ ഫോട്ടോവിൽ ചാർത്തിയിരിക്കുന്ന കൂവളപ്പൂമാലയും തെച്ചിപ്പൂമാലയും, കുട്ടൻനായർ ഇന്നലെ രാത്രി അമ്പലത്തിൽനിന്നും കൊണ്ടുവന്നതാണ്. രണ്ടു മാലകളും വാടിയിട്ടുണ്ട്. അമ്മയ്ക്ക്

എണ്ണകാച്ചാൻ കൂവളപ്പൂവും തെച്ചിപ്പൂവും വേണം. അതിനാണതു കൊണ്ടുവന്നിരിക്കുന്നത്. ഇന്നലെ രാത്രിയിൽ, കുട്ടൻനായരുടെകൂടെ അമ്പലത്തിൽ കളംതൊഴാൻ പോകാൻ ശാഠ്യംപിടിച്ചുവെങ്കിലും അമ്മ സമ്മതിച്ചില്ല. താൻ വലിയ വികൃതിയായതുകൊണ്ട് കുട്ടൻനായരുടെകൂടെ അമ്പലത്തിലേക്കയയ്ക്കാൻ അമ്മയ്ക്കു പേടിയാണത്രെ. ഇനി, ഇന്നു കൊണ്ടുപോകാമെന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്. വെറുതെ

പറഞ്ഞതാണോ ആവോ? താഴത്തുചെന്ന ഉടൻ അമ്മയെ

ഓർമ്മിപ്പിക്കണം.

ചുമരിലെ ചിത്രങ്ങളെല്ലാം പഴയതാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ്, അമ്മയോടൊപ്പം ഒരു വീട്ടിൽ പോയപ്പോൾ, അവിടെ കണ്ട ചിത്രങ്ങളെല്ലാം പുതിയതായിരുന്നു. നാക്ക്

വെളിയിലേക്കിട്ടുകൊണ്ടിരിക്കുന്ന ആ നായക്കുട്ടിയുടെ ചിത്രം കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. അങ്ങനത്തേതൊന്നു കൊണ്ടുവരാൻ അച്ഛനോട് എത്രയെത്രപ്രാവശ്യം പറഞ്ഞു! അച്ഛനുണ്ടോ, അതിനൊക്കെ സമയം...?നേരേ മുമ്പിലുള്ള ജനാലയിൽ ഒരു എട്ടുകാലിവല കാണാനുണ്ട്. ഇന്നലെ രാത്രി, എട്ടുകാലിവല അവിടെ ഉണ്ടായിരുന്നില്ല. എട്ടുകാലിയുടെ രാത്രിയിലത്തെ പരിശ്രമഫലമാണ് ആ വല! ആ വലയിൽ, അവിട കുരുങ്ങിക്കിടക്കുന്നുണ്ട്. വിടെയായി അവയൊക്കെ, ചെറുപ്രാണികൾ എട്ടുകാലിക്കു തിന്നാനാണെന്ന്, അച്ഛൻ ഒരിക്കൽ പറഞ്ഞത് അവനോർത്തു. എട്ടുകാലിവല കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷേ, അടുത്തു ചെന്നുനിന്നു വിരലുകൊണ്ട് ഒരു വര വരച്ചാലോ? എട്ടുകാലി വല നാശമായിപ്പോകും. അടുക്കളയിലും മച്ചിനുള്ളിലും കാണുന്ന എട്ടുകാലിവലകളാണ് അങ്ങനെ നശിപ്പിച്ചുകളഞ്ഞിട്ടുള്ളത്!

എട്ടുകാലിക്ക് വിഷമുണ്ടത്രേ! എന്താണു വിഷമെന്നുവച്ചാൽ? അത് എങ്ങനെയിരിക്കും? എല്ലാ വിഷത്തിലുംവെച്ച് വലിയ വിഷം, പാമ്പിന്റേതാണെന്നാണ് മുത്തച്ഛൻ പറയുന്നത്. പാമ്പു കടിച്ചാൽ, അതിനെപ്പിടിച്ച് അങ്ങോട്ടും കടിക്കണം. എന്നാൽ, വിഷം കയറുകയില്ലെന്നു പഞ്ഞത് കുട്ടപ്പൻനായരാണ്. അങ്ങനത്തെ ഒരു സംഭവം പേപ്പറിൽ ഉണ്ടായിരുന്നത് മുത്തച്ഛൻ വായിച്ചു കേൾപ്പിക്കുകയുമുണ്ടായിട്ടുണ്ട്. അധിക ദിവസങ്ങൾക്കുമുമ്പൊന്നുമല്ല, ഒരു മാപ്പിള തൊടിയിൽ പുല്ലരിഞ്ഞുകൊണ്ടിരിക്കുമ്പോൾ പാമ്പു ചാടിക്കടിച്ചു. മാപ്പിള ഒട്ടും സംശയിക്കാതെ പാമ്പിനെ കടന്നുപിടിച്ചു കടിച്ച് രണ്ടു കഷ്ണമാക്കി ദൂരത്തേക്കെറിഞ്ഞു. മാപ്പിളയ്ക്ക് വിഷമേറ്റില്ല! പാമ്പ് ചത്തതു ലാഭം! മാപ്പിളയുടെ ധൈര്യം ഭയങ്കരംതന്നെ!ആ മാപ്പിളയെ വീട്ടിൽ ഉമ്മറം

കാവലുകാരനായി കിട്ടിയാൽ നന്നായിരുന്നു. പാമ്പിനെ രണ്ടു കഷ്‌ണമായി കടിച്ചെറിഞ്ഞശേഷം, മാപ്പിളയുടെ വായ നീറിയിരിക്കുമോ? വായ നീറിയിരിക്കുമോ എന്നോർത്തപ്പോൾ, കട്ടിലിന്റെ ചുവട്ടിലെ സ്ഫടികഭരണിയിൽനിന്ന് ഒരു കളിയടയ്ക്കയെടുത്തു ചവച്ചു തിന്നാൻ തോന്നി. അവൻ കട്ടിലിന്റെ താഴത്തേക്കു നോക്കി. താലങ്ങൾ, കൂജാവുകൾ, പാൽക്കിണ്ടികൾ- എന്തൊക്കെ സാധനങ്ങളാണ്! സ്ഫ‌ടികഭരണി തുറക്കുന്ന ശബ്ദം കേട്ട് അച്ഛൻ ഉണർന്നാലോ? വേണ്ട, കളിയടയ്ക്ക വേണ്ട.

അവൻ മുറിയിലെ ജനാലകളിലും വാതിലിലും നോക്കി, 'നിറ' ദിവസം അരിമാവുകൊണ്ട് അണിഞ്ഞിട്ടുള്ളത് ഇനിയും മാഞ്ഞുപോയിട്ടില്ല. 63003 ജനൽക്കമ്പിയിൽ, നെൽക്കതിർ വാഴനാരുകൊണ്ടു കെട്ടി നിർത്തിയിരിക്കുന്നു. നിറദിവസം മുത്തച്ഛനാണ്, കുളിച്ച് ഈറനുടുത്ത് നെൽക്കതിർ അമ്പലത്തിൽനിന്നു കൊണ്ടുവന്നത്. 'നിറ നിറ പൊലി പൊലി നിറനിറ പൊലി പൊലി' എന്നും പറഞ്ഞുകൊണ്ടാണ് മുത്തച്ഛൻ വന്നത്. വീട്ടിലെല്ലാം അണിഞ്ഞതും മുത്തച്ഛൻതന്നെയാണ്. അരിമാവു നിറച്ചു ഓടം കമഴ്ത്തിവയ്ക്കുമ്പോൾ, അരിമാവ് ഒലിച്ചിറങ്ങുന്നതു കാണാൻ ബഹുരസമാണ്. വലുതായാൽ, തനിക്കും മുത്തച്ഛനെപോലെ അണിയാൻ പഠിക്കണം. നിറദിവസം അമ്പലത്തിൽ നിന്നു നെൽക്കതിർ കൊണ്ടുവരുന്നതും താനായിരിക്കും.

മുറിയിലെ ഒത്ത നടുക്കുള്ള വളയിൽ തൂങ്ങുന്ന കതിർക്കുല നിറ ദിവസം കെട്ടിത്തൂക്കിയതാണ്. മുറിയിലെ വളകളിൽ വെള്ളരിക്കയും കെട്ടിത്തൂക്കിയിട്ടുണ്ട്. എല്ലാം മുത്തച്ഛൻ കെട്ടിത്തൂക്കിയതാണ്. വാഴനാരറ്റ് വെള്ളരിക്ക താഴെ വീണാൽ എന്താണുണ്ടാവുക? വെള്ളരിക്ക പഴുത്ത മത്തനെപ്പോലെ ഉറിയിൽ വയ്ക്കുകയാണ് നല്ലത്. ഉറി അത്ര ക്ഷണം അറ്റുപോകയൊന്നുമില്ല. വെള്ളരിക്ക എന്തുകൊണ്ടാണ് ഉറിയിൽ വയ്ക്കാത്തത്? മത്തനെപ്പോലെ, വട്ടത്തിലല്ലാത്തതുകൊണ്ടായിരിക്കുമോ? പഴുത്ത മത്തൻ ഉറിയിൽ വച്ചതു കാണാൻ നല്ല ഭംഗിയുണ്ട്. അടുക്കളയിലും മച്ചിലുംകൂടി ആകെ ആറ് ഉറികളുണ്ട്. ആറ് ഉറികളിലും മത്തിനുണ്ട്. മച്ചിൽ, ഉറി കെട്ടിത്തൂക്കിയ വളകളിലെല്ലാം വേട്ടാളൻകൂടുകളുണ്ട്. വേട്ടാളൻ ശക്തിയോടെ പറന്നുവന്ന് കൂടിനുള്ളിലേക്കു പോകു ന്നതു കാണാൻ കൗതുകമുണ്ട്. ഇവിടെ വേട്ടാളൻ കൂടു കെട്ടിയിരിക്കുന്നതു മണ്ണുകൊണ്ടാണ്. പക്ഷേ, കക്കൂസിൽ മണ്ണു കൊണ്ടല്ല. അവിടെ വളകളിൽ ദ്വാരമുണ്ടാക്കിയിരിക്കയാണ്. ആ ദ്വാരങ്ങളെയാണ് കൂടുകൾ എന്നു പറയുന്നത്.

വേട്ടാളൻകൂട് അടർത്തിക്കളയാൻ പാടില്ലത്രെ! അടർത്തിക്കളഞ്ഞാൽ മൂക്കിൽ കുരു ഉണ്ടാകും. മുത്തശ്ശിക്ക് അനുഭവമാണത്രെ അത്. കുരു എവിടെ ഉണ്ടാകുന്നതും നന്നല്ല. കുരു ഉണ്ടായാൽ വേദന സഹിക്കണം. കുട്ടേട്ടന് കാൽവണ്ണയിലാണ് കുരു ഉണ്ടായത്. ആദ്യം ചെറിയൊരു ഉണലായിരുന്നു. നാലു ദിവസമായപ്പോഴേക്കും ഉണല് വലുതായി, ചുകന്നു. ഉണലിനു കണ്ണായി. കാൽവണ്ണയാകെ തുടുത്തു വീങ്ങി. ഒടുവിൽ മണ്ണാൻ ചാമിയെ കൊണ്ടുവരേണ്ടിവന്നു. ചാമി പറഞ്ഞതനുസരിച്ച് ഒരെണ്ണ പുരട്ടുകയും, ചിറ്റമൃതിൻ്റെ ഇല വാട്ടിയിടുകയും ചെയ്തു. പിറ്റേന്ന് കുരു പൊട്ടി. എത്ര ചോരയും ചലവുമാണ് പോയതെന്നോ! കണ്ടപ്പോൾ അറപ്പു തോന്നി. ചോറുണ്ണുമ്പോൾ കഴിഞ്ഞശേഷമാണ് കുട്ട്യേട്ടൻ സ്‌കൂളിൽ പോകാൻ തുടങ്ങിയത്. കുട്ട്യേട്ടൻ്റെ കാൽവണ്ണയിൽ കുരു ഉണ്ടായതിന്റെ കല ഇന്നുമുണ്ട്. ആ കലയിൽ തൊടുമ്പോൾ എന്തു മിനുസമാണെന്നോ!

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക