കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്തുപോകയാണവൻ-സ്വപ്നരംഗങ്ങൾ മനസ്സിൽനിന്നും മാഞ്ഞുപോകുന്നില്ല.
വർണ്ണഭംഗിയെഴുന്ന ബലൂണുകൾ ഊതിവീർപ്പിച്ചുകൊണ്ട്, കുട്ടികളുടെ ഹൃദയത്തിൽ അത്ഭുതാഹ്ളാദഭാവങ്ങൾ ഉളവാക്കുന്ന സോഡാ സർവത്തുകടയിലെ വൃദ്ധനെ എങ്ങനെ മറക്കാനാണവൻ? വൃദ്ധന്റെ താടിയിൽ കൈവിരലുകളോടിക്കാനും, ബലൂണുകൾ വാങ്ങി തട്ടിത്തട്ടി കളിക്കാനും എന്തു രസമായിരിക്കും! ബലൂണിനകത്ത്, കടലയിട്ടശേഷം, ഊതി വീർപ്പിക്കണം. ബലൂണിനകത്ത്, കടല കലപല' എന്ന് ഉരുണ്ടു കളിക്കുന്നതു കാണണം. സ്വപ്നനത്തിലെ ആ വയസ്സൻ എവിടെയാണ്?
ഇന്ന് അച്ഛൻ ഓഫീസിലേക്കു പോകുമ്പോൾ ബലൂണുകൾ വാങ്ങിക്കൊണ്ടു വരാൻ പറയണം. കടല വാങ്ങിത്തരില്ല. കടല തിന്നാൽ വയറു വേദനിക്കുമെന്നാണ് അച്ഛൻ പറയുന്നത്. വേണ്ട, കടല വാങ്ങിത്തരേണ്ട. ബലൂൺ മതി. എല്ലാ നിറങ്ങളിലുമുള്ള ബലൂണുകൾ വേണം. ബലൂണുകൾ ഊതി വീർപ്പിച്ചശേഷം, നൂലുകൊണ്ടു കെട്ടിത്തരാൻ മുത്തച്ഛൻ്റെ കൈയിൽ കൊടുക്കണം. മുത്തച്ഛനില്ലെങ്കിൽ കുട്ട്യേട്ടനോട് പറയണം. ഇതൊക്കെ അമ്മിണി ഉറങ്ങുന്ന സമയത്താകണം. അല്ലെങ്കിൽ അവൾ ഒന്നിനും സമ്മതിക്കില്ല. വലിയ കുറുമ്പിയും ശാഠ്യക്കാരിയുമാണവൾ. മൂന്നു ബലൂണുകൾ ഒന്നിച്ചു കൂട്ടിക്കെട്ടി ഉമ്മറത്തുള്ള
ശ്രീകൃഷ്‌ണന്റെ ഫോട്ടോവിൻ്റെ താഴെ തൂക്കണം, അത് കുട്ട്യേട്ടനോടു പറയാം. കുട്ടേട്ടന് കസേലയിൽ കയറി നിന്നാൽ ഫോട്ടോവിന്റെ താഴെയുള്ള ആണി തൊടാൻ സാധിക്കും. രണ്ടു ബലൂണുകൾ കുട്ടേട്ടനെടുത്തോട്ടെ. കുട്ട്യേട്ടന് ബലൂണുകൾകൊണ്ടു കളിക്കേണ്ട പ്രായമല്ലെന്ന് അമ്മ പറയാറുണ്ട്-എന്നാലും കുട്ട്യേട്ടൻ എടുത്തോട്ടെ. അമ്മിണി ഉറക്ക മുണർന്നു വന്നാൽ രണ്ടു ബലൂണുകൾ ഊതി വീർപ്പിച്ച് രണ്ടു കൈകളിലുമായി അവൾക്കും കൊടുക്കാം. കിട്ടേണ്ട താമസം, അവളതു പൊട്ടിക്കും. അതെന്തെങ്കിലുമായിക്കോട്ടേ. ശ്രീകൃഷ്‌ണന്റെ ഫോട്ടോവിൻ്റെ താഴെ തൂക്കുന്ന ബലൂണുകൾ മൂന്നും അവൾക്കു കൊടുക്കില്ല. അതു തനിക്ക് ഇഷ്ട്‌ടംപോലെ നോക്കിക്കാണാനും എടുത്തു കളിക്കാനും വീണ്ടും തൂക്കാനുമുള്ളതാണ്. എടുത്തുതരാനും തൂക്കിത്തരാനും മുത്തച്ഛനും കുട്ടേട്ടനുമുണ്ടല്ലോ. കുട്ട്യേട്ടൻ ചിലപ്പോൾ ഇതൊന്നും പറഞ്ഞാൽ കേൾക്കില്ല. അതാണു ബുദ്ധിമുട്ട്. കുട്ട്യേട്ടൻ്റെ ഈ സ്വഭാവം കാണുമ്പോൾ, പുസ്‌തകത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന മയിൽപ്പീലി
എടുത്ത് തൊടിയിലേക്കു വലിച്ചെറിയാൻ തോന്നാറുണ്ട്.
ഏതായാലും അമ്മിണി ശാഠ്യംപിടിക്കാതിരുന്നാൽ മതി! എന്തിനാണ് ശാഠ്യംപിടിക്കുന്നതെന്നുവച്ചാൽ, അതു സാധിച്ചേ അവളടങ്ങൂ. അതുവരെ കരച്ചിൽതന്നെയാണ്.
മുമ്പിലെ ജനാലയുടെ തരിപ്പു പൊളിച്ചത് അമ്മിണിയാണ്. ആദ്യം 663 ലേശം അടർന്നുനിന്നിരുന്നു. അതിൽ വടിയിട്ട് കുത്തിപ്പൊളിച്ചു. അമ്മ കണ്ടുകൊണ്ട് അടുത്തുതന്നെയിരുന്നിരുന്നു. എന്നിട്ടൊരക്ഷരം പോലും മിണ്ടിയില്ല. അച്ഛൻ അറിഞ്ഞത് രാത്രിയാണ്. എന്നിട്ട് അച്ഛൻ ചെയ്‌തതെന്നാ? 'മിടുക്കത്തി' എന്നു പറഞ്ഞ് അവളെ ഉമ്മ വച്ചു.
മിടുക്കത്തി! വല്ലാത്തൊരു മിടുക്കത്തി! പെട്ടെന്ന് മുറിയിലേക്ക് വന്ന് കട്ടിലിന്റെ ചുവട്ടിൽനിന്ന് ഒരു ടിന്നെടുക്കുന്നതുകണ്ടു. പഞ്ചസാരടിന്നാണ്. (31022) ശ്രദ്ധിച്ചിട്ടില്ല. തന്നെ
അവൻ വിളിച്ചു: "അമ്മേ!" അമ്മ അവൻ്റെ അടുത്തു വന്നു നിന്നു കൊണ്ട് വാത്സല്യത്തോടെ പറഞ്ഞു: "അമ്മയുടെ സുന്ദരക്കുട്ടി ഉണർന്നു കിടക്കാണോ? അച്ഛൻ വരുമ്പോൾ താഴത്തേക്കു വന്നാൽ മതി! മിടുക്കൻ."
സാധാരണദിവസമാണെങ്കിൽ, അവൻ അമ്മയുടെ ഒപ്പംതന്നെ താഴത്തേക്കു പോകുമായിരുന്നു. ലേശം പഞ്ചസാര വായിലിട്ടു തരാൻ പറയുമായിരുന്നു. ഇന്ന് എല്ലാ ആലോചനകളുടെയും കുസൃതിത്തരത്തിൻ്റെയും ഇടയിൽ സ്വപ്‌നത്തിലെ ആ വൃദ്ധൻ മനസ്സിൽ നിറഞ്ഞു നില്‌ല്ക്കുകയാണ്.
അമ്മ ടിന്നുമായി കോണിപ്പടികളിറങ്ങിപ്പോകുന്ന ശബ്ദം ശ്രദ്ധിച്ചു കിടന്നു.
താഴത്തുനിന്നു പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെയും മുറ്റമടിക്കുന്നതിൻ്റെയും വെള്ളം കോരുന്നതിൻ്റെയും ശബ്ദങ്ങൾ കേൾക്കാനുണ്ട്.
അടുക്കളക്കിണറ്റിൽനിന്നും വെള്ളം കോരാനുള്ള തുടിക്കകത്തെ ആ കല്ലുകളുണ്ടാക്കുന്ന ശബ്‌ദം കേമംതന്നെ. ആ കല്ലുകൾ എടുത്തൊന്നു നോക്കണം, ഒരു ദിവസം.
നേരമായി ഇങ്ങനെ ഉണർന്നുകിടക്കുന്നു! അച്ഛൻ ഒന്നുമറിയാതെ ഉറങ്ങുകതന്നെയാണ്. അച്ഛൻ്റെ കട്ടിലിന്റെ അടുത്തിട്ടിരിക്കുന്ന സ്കൂളിൽ ഒരു ടൈംപീസും ടോർച്ചും സ്ഫടിക ഗ്ലാസ്സുമിരിക്കുന്നുണ്ട്.
ഉണ്ണിക്കുട്ടന് സമയം നോക്കാനറിയില്ല. കുട്ട്യേട്ടനറിയാം. അതു കൊണ്ട് കുട്ടേട്ടന് വലിയ ഭാവമാണ്. അത്ര വലിയ ഭാവമൊന്നും വേണ്ട. മൂന്നാം ക്ളാസ്സിൽ എത്തുന്നതിനുമുമ്പേ താനും വാച്ചു നോക്കാനും പഠിക്കും. അലാറം അടിപ്പിക്കാനും പഠിക്കും. അതൊന്നും വലിയ കാര്യമല്ല. അല്ലെങ്കിൽ എന്തിനാ അധികമാലോചിക്കാൻ പോണത്? മുത്തശ്ശിക്ക് ഇത്ര വയസ്സായില്ലേ? തലമുടി എല്ലാം നരച്ചു. കണ്ണു ശരിക്കു കാണുന്നില്ല. ഇത്ര പ്രായമായിട്ടും മുത്തശ്ശിക്ക് സമയം നോക്കാനോ അലാറമടിപ്പിക്കാനോ അറിഞ്ഞുകൂടാ. എന്നിട്ടല്ലേ തനിക്ക്... വാലിയക്കാരൻ കുട്ടൻനായർക്ക് അറിയാത്ത പണികൾ വല്ലതുമുണ്ടോ? പക്ഷേ, കുട്ടൻനായർക്ക് ടൈംപീസിന്റെ അലാറമടിപ്പിക്കാൻനുള്ള വിദ്യ അറിഞ്ഞുകൂടാ. സമയം നോക്കാനറിയാമെന്നുമാത്രം.
ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് ജനാലയ്ക്കടുത്തു ചെന്ന് പുറത്തേക്ക് നോക്കി. ഇന്നലത്തെപ്പോലെ ഇന്ന് മൂടൽമഞ്ഞില്ല. ഇന്നലെ ഈ നേരത്ത് തൊടിയിലേക്കു നോക്കിയപ്പോൾ മൂടൽമഞ്ഞല്ലാതെ ഒന്നും കാണാനില്ലായിരുന്നു. ഇന്നു മൂടൽമഞ്ഞില്ല.
കുലച്ചുചാടിയ ഒരു വാഴയുടെ കുടപ്പനിൽനിന്ന് അണ്ണാൻ തേൻ കുടിക്കുന്നതു കൗതുകപൂർവം നോക്കിനിന്നു. അണ്ണാന്റെ പ്രവൃത്തികൾക്ക് എന്തു വേഗതയാണ്! എന്തു കൃത്യമാണ്! ഒരു വാഴയിൽ നിന്നും മറ്റൊരു വാഴയിലേക്ക് എത്ര കൃത്യമായാണ് ചാടുന്നത്!.
കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഒരണ്ണാനെ ചുമലിലിട്ടു വന്ന ആ ധർമ്മക്കാരന്റെ രൂപം ഉണ്ണിക്കുട്ടൻ്റെ മനസ്സിൽ തെളിഞ്ഞുവന്നു. അയാൾക്ക് ഇടത്തേ കയ്യിൽ വിരലുകളൊന്നും ഉണ്ടായിരുന്നില്ല. വലത്തേ കൈയിൽ വിരലുകളുള്ളതുകൊണ്ട് അയാൾക്ക് ഊണു കഴിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.
ഉണ്ണിക്കുട്ടൻ ജനലിനോടടുപ്പിച്ചുള്ള കസാലയിലേക്കു നോക്കി. കസാലക്കയ്യിൽ കുറെ ഉറുമ്പുകൾ ചേർന്ന്, ഒരു ചത്ത പുഴുവിനെ നീക്കിനീക്കിക്കൊണ്ടുപോകയാണ്. എത്രയെത്ര ഉറുമ്പുകളാണ്! തിന്നാനാകുമോ പുഴുവിനെ കൊണ്ടുപോകുന്നത്? ഉറുമ്പുകളെ കൈകൊണ്ടു തട്ടിക്കളഞ്ഞാലോ? വേണ്ട. ആവ പുഴുവിനെ എങ്ങോട്ടെങ്കിലും കൊണ്ടുപോകട്ടെ.
എട്ടുകാലിവലയുള്ള ജനാലയ്ക്കടുത്തു പോയി നിന്ന് കൈവിരലു കൊണ്ട് ഒരു വര വരച്ചു. എട്ടുകാലിവല ഇല്ലാതായി. കൈവിരൽ ഒട്ടുന്നുണ്ടോ? വലയിൽ കുടുങ്ങിക്കിടന്നിരുന്ന ചെറുപ്രാണികൾ നിലത്തു വീണുകിടക്കുന്നുണ്ട്. ഇനിയെല്ലാം കാളിയമ്മ അടിച്ചുവാരി ശരിപ്പെടുത്തിക്കോളും.
ഉണ്ണിക്കുട്ടൻ മെല്ലെമെല്ലെ നടന്നുവന്ന് അച്ഛൻ്റെ കട്ടിലിനടുത്തുള്ള സ്റ്റൂളിൽ അടുത്തുവന്നു നിന്നു. ഇപ്പോൾ ടൈംപീസിന്റെ ശബ്ദം നല്ലപോലെ കേൾക്കാം. കുറച്ചുനേരം ശ്രദ്ധിച്ചുനിന്നു. രസമില്ല.
സ്റ്റൂളിന്മേലുള്ള സ്ഫടികഗ്ലാസ്സ്, അച്ഛൻ പാലുകുടിച്ചു കഴിഞ്ഞശേഷം വച്ചതാണ്. ഗ്ലാസ്സിന്റെ അടിയിൽ ലേശം പാലുള്ളതിൽ ഒന്നുരണ്ട് ഉറുമ്പുകൾ വീണു ചത്തിട്ടുണ്ട്.
അതൊക്കെ പോകട്ടെ.
ടോർച്ച് ഒന്നു പീച്ചിനോക്കണം. അഞ്ചു ബാറ്ററി വയ്ക്കാവുന്ന വലിയ ടോർച്ചാണ്. എന്തൊരു കനമാണെന്നോ! എടുത്തു കൈയിൽപ്പിടിച്ചു പീച്ചിയാൽ ശരിയാവില്ല. ഒരു സ്ഥലത്തുവെച്ച് പീച്ചി നോക്കാനേവെയ്ക്കൂ. രണ്ടു ബാറ്ററി ഇടാവുന്ന, മുത്തച്ഛന്റെ ടോർച്ചാണ് ഉണ്ണിക്കുട്ട നിഷ്‌ടം. അതു കൈയിലൊതുങ്ങം. പീച്ചാൻ ബുദ്ധിമുട്ടില്ല. പക്ഷേ, അച്ഛൻ്റെ ടോർച്ചിനുള്ളതുപോലെ വെളിച്ചമില്ല. അച്ഛന്റെ ടോർച്ച് വീട്ടിൻ്റെ കോലായിൽ നിന്നുകൊണ്ടു പീച്ചിയാൽ, ഗേറ്റിനപ്പുറത്തോളം വെളിച്ചം ചെന്നെത്തും. തൊടിയിലേക്കടിച്ചാൽ,
തൊഴുത്തും കക്കൂസും മുളങ്കൂട്ടങ്ങളും എല്ലാം തെളിഞ്ഞുകാണാം. മുത്തച്ഛന്റെ ടോർച്ചിൻ്റെ വെളിച്ചം മുറ്റം കഷ്ടിയാണ്. കാണാൻതന്നെ
അവൻ ടോർച്ചിൻ്റെ സ്വിച്ചിൽ ചൂണ്ടാണിവിരലമർത്തി. ടോർച്ചിന്റെ വെളിച്ചം വൃത്താകൃതിയിൽ ചുമരിൽ നിഴലിച്ചു. അവനു രസം തോന്നി. അവൻ വീണ്ടും വീണ്ടും സ്വിച്ചിൽ വിരലമർത്തി, ചുമരിലെ പ്രകാശം കണ്ടു രസിച്ചു. ഇങ്ങനെ പീച്ചിയതുകൊണ്ടായില്ല. കൈയിലെടുത്തു
പീച്ചിനോക്കണം. അവൻ വളരെ സാവധാനത്തിൽ ടോർച്ച് കൈയിലെടുത്തപ്പോൾ അച്ഛൻ ഒന്നു തിരിഞ്ഞുകിടന്നു. പരിഭ്രമിച്ചുപോയി. ടോർച്ച് കൈയിൽ നിന്നും നിലത്തുവീണു... ശബ്ദം കേട്ട് അച്ഛൻ കണ്ണുകൾ തുറന്നു. അച്ഛൻ ദേഷ്യപ്പെടുമോ? പകച്ചുനില്ക്കുന്ന ഉണ്ണിക്കുട്ടനോട് അച്ഛൻ ചോദിച്ചു: "രാവിലെതന്നെ തൊടങ്ങോ വികൃതി കാട്ടാൻ."
അച്ഛൻ അവനെ എടുത്തു കട്ടിലിൽ കിടത്തിക്കൊണ്ടു വാത്സല്യപൂർവം ഉമ്മവച്ചു. ശരീരത്തിൽ കൈകൾകൊണ്ടു തലോടി. കുപ്പായത്തിന്റെ അടിഭാഗത്തെ നനവു മനസ്സിലാക്കിക്കൊണ്ടു ചോദിച്ചു: "ഇന്നലീം മൂത്രമൊഴിച്ചുവല്ലേ?" ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ടു കിടന്നു. അല്ലാതെന്തു പറയാനാ? അവനു നാണമാവുകയാണ്. അച്ഛൻ ചോദിച്ചു: "സ്‌കൂളിൽ ചേരണ്ടേ?" വേണമെന്ന അർത്ഥത്തിൽ അവൻ തലയാട്ടി."തലയാട്ടിയാലൊന്നും അച്ഛന് മനസ്സിലാവില്ല. സ്കൂളിൽ ചേരണ്ടേ?"
".."
"നല്ലോണം പഠിക്കോ?
"മിടുക്കൻ!"
അച്ഛൻ അവനെ വീണ്ടും ഉമ്മവെച്ചു.
താഴത്തു ശബ്ദങ്ങൾ വർദ്ധിച്ചുവരികയാണ്. മുറ്റമടിച്ചുവാരുന്നതിന്റെ ശബ്ദം! കിണറ്റിൽനിന്നു വെള്ളം
കോരുന്നതിന്റെ ശബ്ദം! അമ്മിണിയുടെ കരച്ചിലിന്റെ ശബ്ദം-ഈ ശബ്ദങ്ങൾക്കിടയിൽ കുട്ടൻനായർ എവിടെയാണാവോ? പഴുക്കപ്ലാവില കൊണ്ടു കാളകളെ ഉണ്ടാക്കിത്തരാമെന്ന് കുട്ടൻനായർ ഇന്നലെ പറഞ്ഞിട്ടുണ്ട്. താഴത്തുചെന്ന് ഉടൻ കുട്ടൻനായരെ ഈ കാര്യം ഓർമ്മിപ്പിക്കണം.
അച്ഛൻ ഒന്നും മിണ്ടാതെ കിടക്കയാണ്. അച്ഛന് ഉറക്കം ഇനിയും മതിയായിട്ടില്ല. ഇനിയും ഉറങ്ങാനുള്ള ഭാവമാണോ?
സ്വപ്നരംഗങ്ങൾ വീണ്ടുമോർത്തുപോവുകയാണ്. നീലക്കൂടാരവും മഞ്ഞ വെളിച്ചവും ഇളംകാറ്റിലാടിക്കളിക്കുന്ന ബലൂണുകളും നൃത്തം ചെയ്യുന്ന വൃദ്ധനും, പച്ചകുത്തിയ കടലക്കച്ചവടക്കാരിയുമൊക്കെയുള്ള ആ ലോകത്തെ മനസ്സിൽ കണ്ടുകൊണ്ട് അവൻ അച്ഛനോട് ചേർന്നുകിടക്കുന്നു.
ডোজ സ്വപ്‌നലോകത്തിൽനിന്ന് അവനെ ഉണർത്തിയത് അച്ഛനാണ്: "താഴത്തേക്ക് പൊവ്വാ?"
20.
ഉണ്ണിക്കുട്ടൻ എഴുന്നേറ്റു. അച്ഛൻ അവനെ നിക്കർ ഇടുവിച്ചു. കൈവിരലുകൾ വെറുതെ പൊട്ടിക്കാൻ ശ്രമിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ "അച്ഛാ? അത് യ്ക്കടുത്തുതരോ?"
ചോദിച്ചു:
"وه?" "അപ്പടിയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു:
അച്ഛൻ തീപ്പെട്ടിയെടുത്തു കുലുക്കിക്കൊണ്ടു പറഞ്ഞു: "ഇതു കോലുള്ള തീപ്പെട്ട്യാ."
"കോല് അവ്ത്തന്നെവച്ച് തീപ്പെട്ടി യ്ക്ക് തരോ?" ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ
അമ്മയെ
മുട്ടിയുരുമ്മിക്കൊണ്ടുനിന്നു. അച്ഛൻ അവന്റെ കൈ പിടിച്ചുകൊണ്ട് കോണിപ്പടികളിറങ്ങി
താഴേക്കു പോയി.