shabd-logo

ഒന്ന് അവസാനം ഭാഗം

7 January 2024

0 കണ്ടു 0
കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്തുപോകയാണവൻ-സ്വപ്നരംഗങ്ങൾ മനസ്സിൽനിന്നും മാഞ്ഞുപോകുന്നില്ല.

വർണ്ണഭംഗിയെഴുന്ന ബലൂണുകൾ ഊതിവീർപ്പിച്ചുകൊണ്ട്, കുട്ടികളുടെ ഹൃദയത്തിൽ അത്ഭുതാഹ്ളാദഭാവങ്ങൾ ഉളവാക്കുന്ന സോഡാ സർവത്തുകടയിലെ വൃദ്ധനെ എങ്ങനെ മറക്കാനാണവൻ? വൃദ്ധന്റെ താടിയിൽ കൈവിരലുകളോടിക്കാനും, ബലൂണുകൾ വാങ്ങി തട്ടിത്തട്ടി കളിക്കാനും എന്തു രസമായിരിക്കും! ബലൂണിനകത്ത്, കടലയിട്ടശേഷം, ഊതി വീർപ്പിക്കണം. ബലൂണിനകത്ത്, കടല കലപല' എന്ന് ഉരുണ്ടു കളിക്കുന്നതു കാണണം. സ്വപ്നനത്തിലെ ആ വയസ്സൻ എവിടെയാണ്?

ഇന്ന് അച്ഛൻ ഓഫീസിലേക്കു പോകുമ്പോൾ ബലൂണുകൾ വാങ്ങിക്കൊണ്ടു വരാൻ പറയണം. കടല വാങ്ങിത്തരില്ല. കടല തിന്നാൽ വയറു വേദനിക്കുമെന്നാണ് അച്ഛൻ പറയുന്നത്. വേണ്ട, കടല വാങ്ങിത്തരേണ്ട. ബലൂൺ മതി. എല്ലാ നിറങ്ങളിലുമുള്ള ബലൂണുകൾ വേണം. ബലൂണുകൾ ഊതി വീർപ്പിച്ചശേഷം, നൂലുകൊണ്ടു കെട്ടിത്തരാൻ മുത്തച്ഛൻ്റെ കൈയിൽ കൊടുക്കണം. മുത്തച്ഛനില്ലെങ്കിൽ കുട്ട്യേട്ടനോട് പറയണം. ഇതൊക്കെ അമ്മിണി ഉറങ്ങുന്ന സമയത്താകണം. അല്ലെങ്കിൽ അവൾ ഒന്നിനും സമ്മതിക്കില്ല. വലിയ കുറുമ്പിയും ശാഠ്യക്കാരിയുമാണവൾ. മൂന്നു ബലൂണുകൾ ഒന്നിച്ചു കൂട്ടിക്കെട്ടി ഉമ്മറത്തുള്ള

ശ്രീകൃഷ്‌ണന്റെ ഫോട്ടോവിൻ്റെ താഴെ തൂക്കണം, അത് കുട്ട്യേട്ടനോടു പറയാം. കുട്ടേട്ടന് കസേലയിൽ കയറി നിന്നാൽ ഫോട്ടോവിന്റെ താഴെയുള്ള ആണി തൊടാൻ സാധിക്കും. രണ്ടു ബലൂണുകൾ കുട്ടേട്ടനെടുത്തോട്ടെ. കുട്ട്യേട്ടന് ബലൂണുകൾകൊണ്ടു കളിക്കേണ്ട പ്രായമല്ലെന്ന് അമ്മ പറയാറുണ്ട്-എന്നാലും കുട്ട്യേട്ടൻ എടുത്തോട്ടെ. അമ്മിണി ഉറക്ക മുണർന്നു വന്നാൽ രണ്ടു ബലൂണുകൾ ഊതി വീർപ്പിച്ച് രണ്ടു കൈകളിലുമായി അവൾക്കും കൊടുക്കാം. കിട്ടേണ്ട താമസം, അവളതു പൊട്ടിക്കും. അതെന്തെങ്കിലുമായിക്കോട്ടേ. ശ്രീകൃഷ്‌ണന്റെ ഫോട്ടോവിൻ്റെ താഴെ തൂക്കുന്ന ബലൂണുകൾ മൂന്നും അവൾക്കു കൊടുക്കില്ല. അതു തനിക്ക് ഇഷ്ട്‌ടംപോലെ നോക്കിക്കാണാനും എടുത്തു കളിക്കാനും വീണ്ടും തൂക്കാനുമുള്ളതാണ്. എടുത്തുതരാനും തൂക്കിത്തരാനും മുത്തച്ഛനും കുട്ടേട്ടനുമുണ്ടല്ലോ. കുട്ട്യേട്ടൻ ചിലപ്പോൾ ഇതൊന്നും പറഞ്ഞാൽ കേൾക്കില്ല. അതാണു ബുദ്ധിമുട്ട്. കുട്ട്യേട്ടൻ്റെ ഈ സ്വഭാവം കാണുമ്പോൾ, പുസ്‌തകത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന മയിൽപ്പീലി

എടുത്ത് തൊടിയിലേക്കു വലിച്ചെറിയാൻ തോന്നാറുണ്ട്.

ഏതായാലും അമ്മിണി ശാഠ്യംപിടിക്കാതിരുന്നാൽ മതി! എന്തിനാണ് ശാഠ്യംപിടിക്കുന്നതെന്നുവച്ചാൽ, അതു സാധിച്ചേ അവളടങ്ങൂ. അതുവരെ കരച്ചിൽതന്നെയാണ്.

മുമ്പിലെ ജനാലയുടെ തരിപ്പു പൊളിച്ചത് അമ്മിണിയാണ്. ആദ്യം 663 ലേശം അടർന്നുനിന്നിരുന്നു. അതിൽ വടിയിട്ട് കുത്തിപ്പൊളിച്ചു. അമ്മ കണ്ടുകൊണ്ട് അടുത്തുതന്നെയിരുന്നിരുന്നു. എന്നിട്ടൊരക്ഷരം പോലും മിണ്ടിയില്ല. അച്ഛൻ അറിഞ്ഞത് രാത്രിയാണ്. എന്നിട്ട് അച്ഛൻ ചെയ്‌തതെന്നാ? 'മിടുക്കത്തി' എന്നു പറഞ്ഞ് അവളെ ഉമ്മ വച്ചു.

മിടുക്കത്തി! വല്ലാത്തൊരു മിടുക്കത്തി! പെട്ടെന്ന് മുറിയിലേക്ക് വന്ന് കട്ടിലിന്റെ ചുവട്ടിൽനിന്ന് ഒരു ടിന്നെടുക്കുന്നതുകണ്ടു. പഞ്ചസാരടിന്നാണ്. (31022) ശ്രദ്ധിച്ചിട്ടില്ല. തന്നെ

അവൻ വിളിച്ചു: "അമ്മേ!" അമ്മ അവൻ്റെ അടുത്തു വന്നു നിന്നു കൊണ്ട് വാത്സല്യത്തോടെ പറഞ്ഞു: "അമ്മയുടെ സുന്ദരക്കുട്ടി ഉണർന്നു കിടക്കാണോ? അച്ഛൻ വരുമ്പോൾ താഴത്തേക്കു വന്നാൽ മതി! മിടുക്കൻ."

സാധാരണദിവസമാണെങ്കിൽ, അവൻ അമ്മയുടെ ഒപ്പംതന്നെ താഴത്തേക്കു പോകുമായിരുന്നു. ലേശം പഞ്ചസാര വായിലിട്ടു തരാൻ പറയുമായിരുന്നു. ഇന്ന് എല്ലാ ആലോചനകളുടെയും കുസൃതിത്തരത്തിൻ്റെയും ഇടയിൽ സ്വപ്‌നത്തിലെ ആ വൃദ്ധൻ മനസ്സിൽ നിറഞ്ഞു നില്‌ല്ക്കുകയാണ്.

അമ്മ ടിന്നുമായി കോണിപ്പടികളിറങ്ങിപ്പോകുന്ന ശബ്ദം ശ്രദ്ധിച്ചു കിടന്നു.

താഴത്തുനിന്നു പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെയും മുറ്റമടിക്കുന്നതിൻ്റെയും വെള്ളം കോരുന്നതിൻ്റെയും ശബ്ദങ്ങൾ കേൾക്കാനുണ്ട്.

അടുക്കളക്കിണറ്റിൽനിന്നും വെള്ളം കോരാനുള്ള തുടിക്കകത്തെ ആ കല്ലുകളുണ്ടാക്കുന്ന ശബ്‌ദം കേമംതന്നെ. ആ കല്ലുകൾ എടുത്തൊന്നു നോക്കണം, ഒരു ദിവസം.

നേരമായി ഇങ്ങനെ ഉണർന്നുകിടക്കുന്നു! അച്ഛൻ ഒന്നുമറിയാതെ ഉറങ്ങുകതന്നെയാണ്. അച്ഛൻ്റെ കട്ടിലിന്റെ അടുത്തിട്ടിരിക്കുന്ന സ്കൂളിൽ ഒരു ടൈംപീസും ടോർച്ചും സ്ഫടിക ഗ്ലാസ്സുമിരിക്കുന്നുണ്ട്.

ഉണ്ണിക്കുട്ടന് സമയം നോക്കാനറിയില്ല. കുട്ട്യേട്ടനറിയാം. അതു കൊണ്ട് കുട്ടേട്ടന് വലിയ ഭാവമാണ്. അത്ര വലിയ ഭാവമൊന്നും വേണ്ട. മൂന്നാം ക്ളാസ്സിൽ എത്തുന്നതിനുമുമ്പേ താനും വാച്ചു നോക്കാനും പഠിക്കും. അലാറം അടിപ്പിക്കാനും പഠിക്കും. അതൊന്നും വലിയ കാര്യമല്ല. അല്ലെങ്കിൽ എന്തിനാ അധികമാലോചിക്കാൻ പോണത്? മുത്തശ്ശിക്ക് ഇത്ര വയസ്സായില്ലേ? തലമുടി എല്ലാം നരച്ചു. കണ്ണു ശരിക്കു കാണുന്നില്ല. ഇത്ര പ്രായമായിട്ടും മുത്തശ്ശിക്ക് സമയം നോക്കാനോ അലാറമടിപ്പിക്കാനോ അറിഞ്ഞുകൂടാ. എന്നിട്ടല്ലേ തനിക്ക്... വാലിയക്കാരൻ കുട്ടൻനായർക്ക് അറിയാത്ത പണികൾ വല്ലതുമുണ്ടോ? പക്ഷേ, കുട്ടൻനായർക്ക് ടൈംപീസിന്റെ അലാറമടിപ്പിക്കാൻനുള്ള വിദ്യ അറിഞ്ഞുകൂടാ. സമയം നോക്കാനറിയാമെന്നുമാത്രം.

ഉണ്ണിക്കുട്ടൻ എഴുന്നേറ്റ് ജനാലയ്ക്കടുത്തു ചെന്ന് പുറത്തേക്ക് നോക്കി. ഇന്നലത്തെപ്പോലെ ഇന്ന് മൂടൽമഞ്ഞില്ല. ഇന്നലെ ഈ നേരത്ത് തൊടിയിലേക്കു നോക്കിയപ്പോൾ മൂടൽമഞ്ഞല്ലാതെ ഒന്നും കാണാനില്ലായിരുന്നു. ഇന്നു മൂടൽമഞ്ഞില്ല.

കുലച്ചുചാടിയ ഒരു വാഴയുടെ കുടപ്പനിൽനിന്ന് അണ്ണാൻ തേൻ കുടിക്കുന്നതു കൗതുകപൂർവം നോക്കിനിന്നു. അണ്ണാന്റെ പ്രവൃത്തികൾക്ക് എന്തു വേഗതയാണ്! എന്തു കൃത്യമാണ്! ഒരു വാഴയിൽ നിന്നും മറ്റൊരു വാഴയിലേക്ക് എത്ര കൃത്യമായാണ് ചാടുന്നത്!.

കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഒരണ്ണാനെ ചുമലിലിട്ടു വന്ന ആ ധർമ്മക്കാരന്റെ രൂപം ഉണ്ണിക്കുട്ടൻ്റെ മനസ്സിൽ തെളിഞ്ഞുവന്നു. അയാൾക്ക് ഇടത്തേ കയ്യിൽ വിരലുകളൊന്നും ഉണ്ടായിരുന്നില്ല. വലത്തേ കൈയിൽ വിരലുകളുള്ളതുകൊണ്ട് അയാൾക്ക് ഊണു കഴിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.

ഉണ്ണിക്കുട്ടൻ ജനലിനോടടുപ്പിച്ചുള്ള കസാലയിലേക്കു നോക്കി. കസാലക്കയ്യിൽ കുറെ ഉറുമ്പുകൾ ചേർന്ന്, ഒരു ചത്ത പുഴുവിനെ നീക്കിനീക്കിക്കൊണ്ടുപോകയാണ്. എത്രയെത്ര ഉറുമ്പുകളാണ്! തിന്നാനാകുമോ പുഴുവിനെ കൊണ്ടുപോകുന്നത്? ഉറുമ്പുകളെ കൈകൊണ്ടു തട്ടിക്കളഞ്ഞാലോ? വേണ്ട. ആവ പുഴുവിനെ എങ്ങോട്ടെങ്കിലും കൊണ്ടുപോകട്ടെ.

എട്ടുകാലിവലയുള്ള ജനാലയ്ക്കടുത്തു പോയി നിന്ന് കൈവിരലു കൊണ്ട് ഒരു വര വരച്ചു. എട്ടുകാലിവല ഇല്ലാതായി. കൈവിരൽ ഒട്ടുന്നുണ്ടോ? വലയിൽ കുടുങ്ങിക്കിടന്നിരുന്ന ചെറുപ്രാണികൾ നിലത്തു വീണുകിടക്കുന്നുണ്ട്. ഇനിയെല്ലാം കാളിയമ്മ അടിച്ചുവാരി ശരിപ്പെടുത്തിക്കോളും.

ഉണ്ണിക്കുട്ടൻ മെല്ലെമെല്ലെ നടന്നുവന്ന് അച്ഛൻ്റെ കട്ടിലിനടുത്തുള്ള സ്റ്റൂളിൽ അടുത്തുവന്നു നിന്നു. ഇപ്പോൾ ടൈംപീസിന്റെ ശബ്ദം നല്ലപോലെ കേൾക്കാം. കുറച്ചുനേരം ശ്രദ്ധിച്ചുനിന്നു. രസമില്ല.

സ്റ്റൂളിന്മേലുള്ള സ്ഫടികഗ്ലാസ്സ്, അച്ഛൻ പാലുകുടിച്ചു കഴിഞ്ഞശേഷം വച്ചതാണ്. ഗ്ലാസ്സിന്റെ അടിയിൽ ലേശം പാലുള്ളതിൽ ഒന്നുരണ്ട് ഉറുമ്പുകൾ വീണു ചത്തിട്ടുണ്ട്.

അതൊക്കെ പോകട്ടെ.

ടോർച്ച് ഒന്നു പീച്ചിനോക്കണം. അഞ്ചു ബാറ്ററി വയ്ക്കാവുന്ന വലിയ ടോർച്ചാണ്. എന്തൊരു കനമാണെന്നോ! എടുത്തു കൈയിൽപ്പിടിച്ചു പീച്ചിയാൽ ശരിയാവില്ല. ഒരു സ്ഥലത്തുവെച്ച് പീച്ചി നോക്കാനേവെയ്ക്കൂ. രണ്ടു ബാറ്ററി ഇടാവുന്ന, മുത്തച്ഛന്റെ ടോർച്ചാണ് ഉണ്ണിക്കുട്ട നിഷ്‌ടം. അതു കൈയിലൊതുങ്ങം. പീച്ചാൻ ബുദ്ധിമുട്ടില്ല. പക്ഷേ, അച്ഛൻ്റെ ടോർച്ചിനുള്ളതുപോലെ വെളിച്ചമില്ല. അച്ഛന്റെ ടോർച്ച് വീട്ടിൻ്റെ കോലായിൽ നിന്നുകൊണ്ടു പീച്ചിയാൽ, ഗേറ്റിനപ്പുറത്തോളം വെളിച്ചം ചെന്നെത്തും. തൊടിയിലേക്കടിച്ചാൽ,

തൊഴുത്തും കക്കൂസും മുളങ്കൂട്ടങ്ങളും എല്ലാം തെളിഞ്ഞുകാണാം. മുത്തച്ഛന്റെ ടോർച്ചിൻ്റെ വെളിച്ചം മുറ്റം കഷ്ട‌ിയാണ്. കാണാൻതന്നെ

അവൻ ടോർച്ചിൻ്റെ സ്വിച്ചിൽ ചൂണ്ടാണിവിരലമർത്തി. ടോർച്ചിന്റെ വെളിച്ചം വൃത്താകൃതിയിൽ ചുമരിൽ നിഴലിച്ചു. അവനു രസം തോന്നി. അവൻ വീണ്ടും വീണ്ടും സ്വിച്ചിൽ വിരലമർത്തി, ചുമരിലെ പ്രകാശം കണ്ടു രസിച്ചു. ഇങ്ങനെ പീച്ചിയതുകൊണ്ടായില്ല. കൈയിലെടുത്തു

പീച്ചിനോക്കണം. അവൻ വളരെ സാവധാനത്തിൽ ടോർച്ച് കൈയിലെടുത്തപ്പോൾ അച്ഛൻ ഒന്നു തിരിഞ്ഞുകിടന്നു. പരിഭ്രമിച്ചുപോയി. ടോർച്ച് കൈയിൽ നിന്നും നിലത്തുവീണു... ശബ്ദം കേട്ട് അച്ഛൻ കണ്ണുകൾ തുറന്നു. അച്ഛൻ ദേഷ്യപ്പെടുമോ? പകച്ചുനില്ക്കുന്ന ഉണ്ണിക്കുട്ടനോട് അച്ഛൻ ചോദിച്ചു: "രാവിലെതന്നെ തൊടങ്ങോ വികൃതി കാട്ടാൻ."

അച്ഛൻ അവനെ എടുത്തു കട്ടിലിൽ കിടത്തിക്കൊണ്ടു വാത്സല്യപൂർവം ഉമ്മവച്ചു. ശരീരത്തിൽ കൈകൾകൊണ്ടു തലോടി. കുപ്പായത്തിന്റെ അടിഭാഗത്തെ നനവു മനസ്സിലാക്കിക്കൊണ്ടു ചോദിച്ചു: "ഇന്നലീം മൂത്രമൊഴിച്ചുവല്ലേ?" ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ടു കിടന്നു. അല്ലാതെന്തു പറയാനാ? അവനു നാണമാവുകയാണ്. അച്ഛൻ ചോദിച്ചു: "സ്‌കൂളിൽ ചേരണ്ടേ?" വേണമെന്ന അർത്ഥത്തിൽ അവൻ തലയാട്ടി."തലയാട്ടിയാലൊന്നും അച്ഛന് മനസ്സിലാവില്ല. സ്കൂളിൽ ചേരണ്ടേ?"

".."

"നല്ലോണം പഠിക്കോ?

"മിടുക്കൻ!"

അച്ഛൻ അവനെ വീണ്ടും ഉമ്മവെച്ചു.

താഴത്തു ശബ്ദങ്ങൾ വർദ്ധിച്ചുവരികയാണ്. മുറ്റമടിച്ചുവാരുന്നതിന്റെ ശബ്ദം! കിണറ്റിൽനിന്നു വെള്ളം

കോരുന്നതിന്റെ ശബ്ദ‌ം! അമ്മിണിയുടെ കരച്ചിലിന്റെ ശബ്ദം-ഈ ശബ്ദങ്ങൾക്കിടയിൽ കുട്ടൻനായർ എവിടെയാണാവോ? പഴുക്കപ്ലാവില കൊണ്ടു കാളകളെ ഉണ്ടാക്കിത്തരാമെന്ന് കുട്ടൻനായർ ഇന്നലെ പറഞ്ഞിട്ടുണ്ട്. താഴത്തുചെന്ന് ഉടൻ കുട്ടൻനായരെ ഈ കാര്യം ഓർമ്മിപ്പിക്കണം.

അച്ഛൻ ഒന്നും മിണ്ടാതെ കിടക്കയാണ്. അച്ഛന് ഉറക്കം ഇനിയും മതിയായിട്ടില്ല. ഇനിയും ഉറങ്ങാനുള്ള ഭാവമാണോ?

സ്വ‌പ്നരംഗങ്ങൾ വീണ്ടുമോർത്തുപോവുകയാണ്. നീലക്കൂടാരവും മഞ്ഞ വെളിച്ചവും ഇളംകാറ്റിലാടിക്കളിക്കുന്ന ബലൂണുകളും നൃത്തം ചെയ്യുന്ന വൃദ്ധനും, പച്ചകുത്തിയ കടലക്കച്ചവടക്കാരിയുമൊക്കെയുള്ള ആ ലോകത്തെ മനസ്സിൽ കണ്ടുകൊണ്ട് അവൻ അച്ഛനോട് ചേർന്നുകിടക്കുന്നു.

ডোজ സ്വപ്‌നലോകത്തിൽനിന്ന് അവനെ ഉണർത്തിയത് അച്ഛനാണ്: "താഴത്തേക്ക് പൊവ്വാ?"

20.

ഉണ്ണിക്കുട്ടൻ എഴുന്നേറ്റു. അച്ഛൻ അവനെ നിക്കർ ഇടുവിച്ചു. കൈവിരലുകൾ വെറുതെ പൊട്ടിക്കാൻ ശ്രമിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ "അച്ഛാ? അത് യ്ക്കടുത്തുതരോ?"

ചോദിച്ചു:

"وه?" "അപ്പടിയിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു:

അച്ഛൻ തീപ്പെട്ടിയെടുത്തു കുലുക്കിക്കൊണ്ടു പറഞ്ഞു: "ഇതു കോലുള്ള തീപ്പെട്ട്യാ."

"കോല് അവ്ത്തന്നെവച്ച് തീപ്പെട്ടി യ്ക്ക് തരോ?" ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ

അമ്മയെ

മുട്ടിയുരുമ്മിക്കൊണ്ടുനിന്നു. അച്ഛൻ അവന്റെ കൈ പിടിച്ചുകൊണ്ട് കോണിപ്പടികളിറങ്ങി

താഴേക്കു പോയി.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക