shabd-logo

നാല്

8 January 2024

0 കണ്ടു 0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻ

പോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.

കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.

അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന്നാലോചിച്ചു നിന്നു.

കുറച്ചുമുമ്പ്, അതിനു ശ്രമിച്ചിട്ട് സാധിച്ചില്ലല്ലൊ? അച്ഛന്റെ മുഖത്തേക്കു നോക്കിയപ്പോൾ, നല്ല സ്വഭാവത്തിലല്ല ഇപ്പോഴെന്നവനു തോന്നി.

കുട്ടേട്ടന്റെ അടുത്തുചെന്നുനിന്ന്, മൂന്നാംപാഠപുസ്‌തകത്തിന്റെ ഏടുകൾ മറിച്ചുനോക്കാൻ ശ്രമിച്ചപ്പോൾ കുട്ട്യേട്ടൻ പ്രതിഷേധിച്ച്, പുസ്ത‌കം വാങ്ങി സഞ്ചിയിൽ വെച്ചു. വേണമെങ്കിൽ കരയാം. തത്‌കാലം വേണ്ടെന്നുവെച്ച് വെറുതെ ബഞ്ചിൽ കയറിയിരുന്നു.

പുസ്ത‌കമൊന്നു തൊട്ടപ്പോഴേക്കും കുട്ട്യേട്ടനതു വാങ്ങിവെച്ചു. ഓ, എന്താന്നല്ലേ? ഇങ്ങനെ തുടങ്ങുകയാണെങ്കിൽ, ഒരു ദിവസം കുട്ടേട്ടന്റെ സ്റ്റേറ്റ് പൊട്ടിക്കും തീർച്ചയാണ് രാവിലെ ചായ കഴിക്കാൻ, അടുക്കളയിലേക്കു പോകുമ്പോൾ സ്ലേറ്റ് ഉമ്മറത്തെ ബഞ്ചിന്മേലാണല്ലോ, കുട്ടേട്ടൻ വയ്ക്കുക. അപ്പോൾ, ഉമ്മറത്താണെങ്കിൽ, ആരും ഉണ്ടാകുകയുമില്ല. ആ സമയംനോക്കി

ഉമ്മറത്തുവന്നു സ്ലേറ്റെടുത്ത് ഉമ്മറത്തെ ഒതുക്കുകല്ലിൽ വെച്ച് ഒരടി കൊടുക്കണം. ക്ഷണം കഷണമായി തെറിച്ചുപോകാനൊന്നും പാടില്ല. സ്ലേറ്റ് പൊട്ടിയതിന്റെ വിടവ് നടുക്കുകാണണമെന്നു മാത്രം, എന്നിട്ട്, സ്ലേറ്റ് ബഞ്ചിന്മേൽത്തന്നെ കൊണ്ടു പോയി വെച്ച്, ഒന്നുമറിയാത്തവനെപ്പോലെ ഉമ്മറിമുറ്റത്തുകൂടെ കിണറ്റിൻകരയിൽ വന്ന്, അടുക്കളക്കോലായിൽ കയറി അടുക്കളയിലേക്കു കടക്കുക. ഉമ്മറത്തുനിന്നു വരുകയാണെന്ന് ആർക്കും സംശയം തോന്നുകയില്ല. ഒരു ദിവസം അതുണ്ടാകും.

കുട്ടേട്ടന്നു താൻ ബഞ്ചിലിരിക്കുന്നു എന്ന ഭാവംതന്നെയില്ല. വേണ്ട! താൻ ബഞ്ചിൽനിന്ന് ഇറങ്ങി, പോയിക്കളയാം. ഉണ്ണിക്കുട്ടൻ ബഞ്ചിൽനിന്നിറങ്ങി, ഉമ്മറക്കോലായിൽ വന്നുനിന്നു മുറ്റത്തേക്കു നോക്കി. മുറ്റത്താരുമില്ല. കുടമണി കെട്ടിയ ആട്ടിൻകുട്ടി ചാടിക്കളിച്ചാലേ മുറ്റം കാണാൻ ഭംഗിയുള്ളൂ.

ആട്ടിൻകാട്ടം മുറ്റത്തവിടവിടെയായി ചിന്നിച്ചിതറിക്കിടക്കുന്നുണ്ട്. എല്ലാം ആട്ടിൻകുട്ടിയുടേതാകും. തള്ളയാടിന്റേതാവില്ല. ചെറിയൊരുടിന്നു കിട്ടിയാൽ ആട്ടിൻകാട്ടമെല്ലാം പെറുക്കി ടിന്നിലിട്ട്, ആ ടിന്നും കുലുക്കിക്കൊണ്ടു നടക്കാം. ഒരു ടിന്ന് എവിടെനിന്ന് കിട്ടാനാണ്? കുട്ടൻനായർ ചുണ്ണാമ്പിട്ടുവയ്ക്കാനുപയോഗിക്കുന്ന ടിന്നിനേക്കാൾ കുറച്ചുകൂടി വലിപ്പമുള്ള ഒരു ടിന്നാണു കിട്ടേണ്ടത്. ഒരു സിഗരറ്റ്‌ടിൻ കിട്ടിയാൻ ധാരാളമാണ്. പക്ഷേ, കിട്ടുണ്ടേ? ടിന്നിന്റെ കാര്യം തത്കാലം ആലോചിക്കേണ്ട.

ആട്ടിൻകൂടു തുറന്ന് ആട്ടിൻകുട്ടിയെ മുറ്റത്തേക്കു കൊണ്ടു വന്നാലോ? അതിനു പ്രയാസമാണ്. ആട്ടിൻകൂടു തുറക്കാം. ആട്ടിൻ കുട്ടിയെ അഴിച്ചുവിടാൻ വയ്യ. അഴിച്ചുവിടാതെ ആട്ടിൻകുട്ടി എങ്ങനെയാണു മുറ്റത്തേക്കു വരുക?

പെട്ടെന്ന്, പടിക്കൽനിന്ന്, പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേട്ടു. അങ്ങോട്ടു നോക്കി. മൂന്നു പട്ടികളുണ്ട്. രണ്ടു പട്ടികൾ ചേർന്ന്, മൂന്നാമത്തെ പട്ടിയെയിട്ടു വിരട്ടുകയാണ്. മൂന്നാമത്തെ പട്ടി കുരയ്ക്കുകയല്ല, പല്ലിളിച്ചുകാട്ടുകയാണെന്നാണു യാണെന്നാണു പറയേണ്ടത്. പല്ലിളിച്ചുകാട്ടുന്ന പട്ടിയെ കാണാൻ നന്നല്ല.

രണ്ടു പട്ടികളും ചേർന്ന്, മൂന്നാമത്തെ പട്ടിയെ നിലത്തിട്ടു കടിച്ചു കുടയുന്നതു കണ്ടപ്പോൾ ഉണ്ണിക്കുട്ടനു പേടി തോന്നി. അവൻ രണ്ടടി പിനോക്കം നിന്നു.

കടിയേറ്റ പട്ടി, ഒരുവിധത്തിൽ രക്ഷപ്പെട്ട്, തൊഴുത്തിന്റെ ഭാഗത്തേക്കോടിപ്പോയി. മറ്റേപ്പട്ടികൾ റോഡിൻ്റെ മറ്റേ ഭാഗത്തേക്കും. പടിക്കൽപോയി, പട്ടികൾ, കടിപിടികൂട്ടിയ സ്ഥലമൊന്നു കണ്ടാലോ? പടിക്കൽ ഒറ്റയ്ക്കുപോയി നില്ക്കുന്നതു കണ്ടാൽ അച്ഛൻ ദേഷ്യപ്പെടും. കടലാസുവായനയിൽ മുഴുകിയിരിക്കുന്ന അച്ഛൻ താൻ പടിക്കൽ പോയി നില്ക്കുന്നതു കാണാതിരുന്നാലും, കാട്ടിക്കൊടുക്കാൻ കുട്ട്യേട്ടനുണ്ടല്ലൊ?

പടിക്കൽ പോയി നിന്നാൽ സമയം പോകുന്നതറിയില്ല. കുറച്ചു സമയംകൂടി കഴിയട്ടെ. അപ്പോൾ അച്ഛൻ ഓഫീസിലേക്കും, കുട്ട്യേട്ടൻ സ്കൂളിലേക്കും പോകുമല്ലോ? മുത്തശ്ശിയും അമ്മയും അടുക്കളയിലുമായിരിക്കും. പിന്നെ പടിക്കൽ പോയി നിന്നാൽ ആരാണറിയുക?

ഉമ്മറക്കോലായിൽ ആട്ടിൻകാട്ടം കണ്ടുകൊണ്ടു നിലക്കുന്നതിലും നല്ലത് അടുക്കളക്കോലായിൽ പോയി നില്ക്കുന്നതാണ്. അവിടെ ആരെങ്കിലുമൊരാളായി, എപ്പോഴും കാണും. ഇനി മനുഷ്യരാരുമില്ലെങ്കിൽ, അണ്ണാനോ കാക്കയോ ഉണ്ടാകാതിരിക്കില്ല. അവയുമില്ലെങ്കിൽ, വിറകിന്റെ മുകളിൽ വെച്ചിരിക്കുന്ന അരിപ്പിച്ചൂട്ടോ ചിരട്ടയോ എടുത്തു കളിക്കാമല്ലോ? ഇപ്പോൾ ആരൊക്കെയാവും അടുക്കളക്കോലായിലുണ്ടാവുക എന്നാലോചിച്ചുകൊണ്ട് അവൻ അങ്ങോട്ടു നടന്നു.

അടുക്കളക്കോലായിൽ മുത്തച്ഛനും അച്ഛനും കുട്ടൻനായരും കുട്ട്യേട്ടനുമൊഴികെ ബാക്കിയെല്ലാവരുമുണ്ട്.

മുത്തശ്ശിയും അമ്മയും അഭിമുഖമായിരുന്നു കൂട്ടാന്നു കഷണം നുറുക്കുവാനുള്ള ആരംഭമാണ്. അവരുടെ മുമ്പിൽ ഒരു പഴുത്ത മത്തനും ഒരു ചെറിയ കുട്ടയിൽ കുറെ കൂർക്കയുമുണ്ട്. അമ്മയുടെ കൈയിൽ മേശക്കത്തിയും മുത്തശ്ശിയുടെ കയ്യിൽ ചെല്ലത്തിലെ ചെറിയ കത്തിയുമാണ്. അമ്മിണി തിണ്ണയിൽ ഒരോടംകൊണ്ടു തല്ലി ശബ്ദമുണ്ടാക്കിക്കൊണ്ടു നിൽക്കുന്നു. തെങ്ങിൻതടത്തിലിരുന്നു പാത്രങ്ങൾ കഴുകുകയാണ് കാളിയമ്മ. "കാളിയമ്മേടെ ചുന്തരക്കുട്ടി വന്നു."

കാളിയമ്മയാണ് ഉണ്ണിക്കുട്ടൻ വരുന്നത് ആദ്യം കണ്ടത്.

"ദാ ചെക്കനെത്തി, ഇനി സ്വൈരം തരില്ല!" മുത്തശ്ശിയും പറഞ്ഞു. "ചെന്ന് അച്ഛന്റെ അടുത്തിരുന്നൂടെ!" അമ്മ ചോദിച്ചു.

ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ കുറച്ചുനേരം മര്യാദക്കാരനെപ്പോലെ കാളിയമ്മ പാത്രം തേച്ചുകഴുകുന്നതു നോക്കിക്കൊണ്ടു നിന്നു. അവൻ്റെ കണ്ണ് അമ്മിണിയുടെ കയ്യിലുള്ള ഓടത്തിലാണ്. അതു കിട്ടിയാൽ മുറ്റത്തു കിടക്കുന്ന കുറെ ആട്ടിൻകാട്ടം അതിലെടുത്തിടാം. ആരെയും ബുദ്ധിമുട്ടിക്കാതെ ഉമ്മറത്തേക്കു പോകുകയുമാവാം.

കുറച്ചു കഴിഞ്ഞപ്പോൾ അമ്മിണിയുടെ അടുത്തേക്കു വന്നു. അമ്മിണി ഓടംകൊണ്ട് അവന്റെ കയ്യിൽ തല്ലി. അവൻ മാറിനിന്നു. തൊടിയിലേക്കു വന്നു. ഓടം കണ്ടപ്പോൾ അമ്മിണി കരച്ചിൽ

മാറ്റിയെങ്കിലും ഉണ്ണിക്കുട്ടൻ ഓടം അവൾക്കു കൊടുത്തില്ല. അമ്മയും പറഞ്ഞു: "ഓടം കൊടുക്കണ്ട. നീ അതുകൊണ്ട് ഇവിടുന്നു പൊയ്ക്കോ."

ഉണ്ണിക്കുട്ടൻ ഓടവുമായി അടുക്കളക്കോലായിലേക്കു തന്നെ പോയി. അപ്പോൾ, അമ്മിണി വീണ്ടും കരയാൻ തുടങ്ങി. കരയുന്ന അമ്മിണിയേയുമായി അമ്മ അകത്തേക്കു നടന്നു. എന്തൊരു കരച്ചിലാണ്! കരയട്ടെ.

കുറെ കഴിഞ്ഞപ്പോൾ കരച്ചിൽ നിന്നു. അമ്മയുടെ മുല കുടിക്കുക യായിരിക്കുമെന്ന് ഉണ്ണിക്കുട്ടൻ വിചാരിച്ചു. ഇനി മുലകുടിച്ചുകൊണ്ട് ഉറങ്ങിക്കൊള്ളും.

ഉണ്ണിക്കുട്ടൻ ധൈര്യത്തോടെ ഓടവുമായി ഉമ്മറമുറ്റത്തേക്കു വന്നു. തൊടിയിലേക്കു നോക്കി. തൊടിയുടെ അങ്ങേയറ്റത്തുള്ള മാവിൻ ചുവട്ടിൻനിന്ന്, കുട്ടൻനായരുടെ കൈക്കോട്ടു താഴുന്നു. പൊങ്ങുന്നു. വീണ്ടും താഴുന്നു. പൊങ്ങിന്നു. മനസ്സിലായി. അയാൾ കാവത്ത് പറിക്കയാവും. തിരുവാതിരയ്ക്ക് ഇനി ഒരാഴ്ചയുംകൂടിയേയുള്ളവെന്നല്ലേ. അമ്മ പറഞ്ഞത്. പടർക്കായ ഇന്നലെത്തന്നെ കുട്ടൻനായർ പുകവെച്ചു കഴിഞ്ഞു. കാവത്തു പറിക്കുന്നതു കാണാൻ തൊടിയിലേക്കു പോകണോ,

അതോ കൈയിലുള്ള ഓടത്തിൽ ആട്ടിൻകാട്ടം വാരിയിട്ടു

കളിക്കണോ? ആട്ടിൻകാട്ടം വാരിയിട്ടു കളിക്കാം. അച്ഛനും

കുട്ടേട്ടന്നും

ഉമ്മറത്തു

തന്നെയുണ്ട്.

അപ്പോൾ

ആട്ടിൻകാട്ടംകൊണ്ടുള്ള കളി പറ്റില്ല. തൊടിയിലേക്ക് പോകാനും

പറ്റില്ല. തൊടിയിലേക്കു വരുന്നതു കാണുമ്പോൾത്തന്നെ

കുട്ടൻനായർ പറയും: "വരണ്ട, മുള്ളുകുത്തും."

കുട്ടൻനായർ പറയുന്നത് അച്ഛൻ കേൾക്കാതിരിക്കില്ല. അപ്പോൾ അച്ഛൻ ദേഷ്യപ്പെടും.

കിണറ്റിൻകരയിൽത്തന്നെ പോകാം. അവിടെ ചെറിയൊരു കളി കളിക്കാനുള്ള സാധനങ്ങളുണ്ട്. ആരുമില്ലെങ്കിൽ അതു സാധിക്കും. ഒരു ചെറിയ വടിയും കുറെ ഓലക്കഷണങ്ങളും, ഒരു ചെമ്പു വെള്ളവും വേണം. പിന്നെ വേണ്ടത് ഒരോടമാണ്. അതു

കയ്യിലുണ്ടല്ലൊ.

വെള്ളം നിറച്ചതും നിറയ്ക്കാത്തതുമായ ഓരോ ചെമ്പ് കിണറ്റിൻ കരയിൽ ഇരിക്കുന്നത് അവൻ കണ്ടിട്ടുണ്ട്. വെള്ളം നിറച്ച ചെമ്പിൽനിന്ന് ഓടംകൊണ്ട് കുറെ വെള്ളം മുക്കി നിലത്തൊഴിക്കുക. ചെമ്പിലെ വെള്ളം പകുതിയായാൽ കുറെ ഓലക്കഷണങ്ങൾ ചെമ്പിൽ വാരിയിടുക, എന്നിട്ട് ചെറിയ വടി ചെമ്പിലിട്ട് വേഗത്തിൽ വേഗത്തിലങ്ങനെ കുറെ നേരം ഇളക്കിയശേഷം വടിയെടുക്കുക. അപ്പോൾ വെള്ളത്തിൻ്റെ ചുഴികളിൽ കിടന്ന് ഓലക്കഷണങ്ങൾ വട്ടംചുറ്റുന്നതു കണ്ടു രസിക്കാം.

വെള്ളത്തിലെ ചുഴികൾ വടിയിട്ടിളക്കുക. കിണറ്റിൽകരയിൽ അവസാനിച്ചാൽ വീണ്ടും ആരുമില്ലെങ്കിൽ

നന്നായിരുന്നുവെന്നാഗ്രഹിച്ചു കൊണ്ടു ചെന്നപ്പോൾ, മുത്തശ്ശിയതാ

പ്ലാവില കുത്തിക്കൊണ്ടു നില്ക്കുന്നു. കാളിയമ്മ കുനിഞ്ഞുനിന്ന്

കഞ്ഞിക്കൂർക്കിലനുള്ളുന്നു. എന്തിനാണാവോ കഞ്ഞിക്കൂർക്കില?

ഒന്നും സാധിക്കുമെന്നു തോന്നുന്നില്ല. മുത്തശ്ശിയും കാളിയമ്മയും

കിണറ്റിൻകരയിലുണ്ടെന്നതുപോകട്ടെ,

കിണറ്റിൻകരയിലുണ്ടായിരുന്ന ചെമ്പുകൾ രണ്ടും എവിടെയാണ്?

കാണാനില്ലല്ലോ?

ഉണ്ണിക്കുട്ടന്റെ പരിപാടികളെല്ലാം നിലംപറ്റി. മുത്തശ്ശി പ്ലാവില കുത്തുന്നതു കണ്ണിൽ ധാരയിടാനാണ്. രാവിലെയും വൈകുന്നേരവും ധാരയിടണം. രാവിലെ അമ്മയും കാളിയമ്മയുംകൂടിയാണ് ധാരയിട്ടു കൊടുക്കുക. വൈകുന്നേരം കാളിയമ്മയ്ക്കു പകരം

കുട്ടൻനായരാണ്. മുത്തശ്ശിക്ക് പ്ലാവിലകൾകൊണ്ടു കാളകളെയുണ്ടാക്കാനൊന്നു മറിഞ്ഞുകൂടാ. അത് അവനറിയാമെങ്കിലും അവൻ ചോദിച്ചു: "മുത്തശ്ശി പ്ലാവിലോണ്ട് കാളേണ്ടാക്കി തരോ?"

"മുത്തശ്ശിക്കതൊന്നും നിശ്ചലേന്റെ കുട്ട്യേ. അതൊക്കെ

കുട്ടൻനായരോട് പറഞ്ഞോ." മുത്തശ്ശി അകത്തേക്കു പോയി. കഞ്ഞിക്കുർക്കിലയുമായി കാളിയമ്മ പിന്നാലെയും. മടിക്കുത്തിൽ

ഇപ്പോൾ കിണറ്റിൻകരയിലോ അടുക്കളക്കോലായിലോ ആരുമില്ല. അടുക്കളക്കോലായിലേക്കു വന്നു, ഉണ്ണിക്കുട്ടൻ. അടുക്കളക്കോലായിൽ മത്തൻ്റെ ചോറ്, വിത്തുകൾ, കൂർക്കയുടെ തൊലി എല്ലാംകൂടി അലവലാതിയായി കിടക്കുകയാണ്.

ഉണ്ണിക്കുട്ടൻ കോലായിൽനിന്ന് അകത്തേക്കു കടക്കുവാനുള്ള വാതില്ക്കൽ വന്നു പാളിനോക്കി. അടുക്കളത്തളത്തിൽ, പുല്പായിൽ മലർന്നു കിടക്കുന്ന മുത്തശ്ശിയുടെ കണ്ണുകളിൽ അമ്മയും കാളിയമ്മയും ചേർന്ന് ധാരയിടാൻ തുടങ്ങിയിരിക്കുന്നു. നന്നായി. ഇനി കുറച്ചുനേരത്തേക്ക് ആരും വരില്ല. കോലായിൽ കിടക്കുന്ന മത്തന്റെ വിത്തുകളും ചോറും ഓടത്തിൽ നിറച്ച് മുറ്റത്തേക്കിട്ടു. ഒന്ന്, രണ്ട്, മൂന്ന്, നാല്-എത്രയായിട്ടും കഴിയുന്നില്ല. ഓടത്തിന്റെ അടിയിൽ, ചോറും വിത്തറുകളും വല്ലാതെ പറ്റിപ്പിടിച്ചിരിക്കുന്നു. എന്നാലിനി ഓടം വേണ്ട. ഓടം താഴത്തു വച്ച് രണ്ടു കൈകൾ കൊണ്ടും വാരി മുറ്റത്തേക്കിടാൻ തുടങ്ങി.

ആ കള്ളക്കാക്ക വീണ്ടും ഓടം കൊത്തിക്കൊണ്ടു പറന്നുപോയി. ഉണ്ണിക്കുട്ടൻ നിലവിളിക്കാൻ തുടങ്ങി. അവൻ നിലവിളി കളി കേട്ട് അമ്മയും കാളിയമ്മയും ധാരക്കിണ്ണങ്ങളുമായി വാതില്ക്കൽ വന്നു

ചോദിച്ചു:

"?"

"കാക്ക ഓടം കൊത്തിക്കൊണ്ടോയി."

"നന്നായി."

അമ്മയും കാളിയമ്മയും വാതിലക്കൽനിന്നു പോയി.

ഉണ്ണിക്കുട്ടൻ നിലവിളി നിർത്തുന്നില്ല. അച്ഛൻ ഉമ്മറത്തുനിന്ന്

ഓടിവന്നു ചോദിച്ചു: "എന്താ മോനേ?"

"കാക്ക ഓടം കൊത്തിക്കൊണ്ടോയി."

"സാരമില്ല." അച്ഛൻ അവനെ എടുത്തുകൊണ്ട് ഉമ്മറത്തേക്കു

പോയി. എത്ര പാടുപെട്ടാണ് ഓടം കിട്ടിയത്! എന്നിട്ട് ആ കാക്ക

കൊത്തിക്കൊണ്ടു പോയില്ലേ? അവൻ ഓർത്തോർത്തു കരഞ്ഞു.

"ആയി, ആയി! ഇങ്ങനെ കരഞ്ഞാലോ? അച്ഛൻ അവനെ തോളിൽ കിടത്താൻ നോക്കിക്കൊണ്ടു പറഞ്ഞു.

അവനുണ്ടോ കരച്ചിൽ മാറ്റുന്നു?

"കുട്ടേട്ടന്റെ പുസ്‌തകം നോക്കണോ?"

"20, 20."

"മുത്തശ്ശീടെ കണ്ണിൽ ധാരയിടണതു കാണണോ?"

അവനൊന്നും വേണ്ട. വേണ്ടത് ഓടം മാത്രമാണ്.

"കുട്ടേട്ടന്റെ പുസ്തകത്തിൽനിന്ന് മയിൽപ്പീലി എടുത്തു തരട്ടേ?" 'വേണ'മെന്നർത്ഥത്തിൽ അവൻ തലയാട്ടി. അച്ഛൻ അവനെ

ബഞ്ചിൽവെച്ച് കുട്ടേട്ടനോട് മയിൽപ്പീലി കൊടുക്കാൻ പറഞ്ഞു. കുട്ടേട്ടൻ പുസ്‌തകത്തിൽനിന്നു മയിൽപ്പീലിയെടുത്തു കൊടുത്തു. ഉണ്ണിക്കുട്ടനു സന്തോഷമായി. നിലവിളി തേങ്ങലുകളായി മാറി. താമസിയാതെ തേങ്ങലുകളും മാറി. അവൻ ചിരിച്ചു. "സ്ലേറ്റുപെൻസിൽ വേണമെങ്കിൽ, ന്നാ ഒരു കഷണം.

കുട്ടേട്ടൻ അവൻ്റെ കീശയിൽ ഒരു കഷണം സ്ലേറ്റ്‌പെൻസിലിട്ടു കൊടുത്തു.

"എഴുതണോ?"

"ฌ.."

കുട്ടേട്ടൻ സ്ലേറ്റ് തുടച്ചുകൊടുത്തു.

ഉണ്ണിക്കുട്ടൻ സ്ലേറ്റിൽ അവൻ്റിയാവുന്ന 223 എന്നീ

അക്ഷരങ്ങളെഴുതി.

മയിൽപ്പീലി ഇടത്തേ കൈയിലാണ്.

കുട്ടേട്ടൻ സ്നേറ്റിൽ ഇഷ്‌ടംപോലെ എഴുതിക്കോളാൻ പറഞ്ഞു. കുട്ടേട്ടന്റെ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ പ്പോൾ ഉണ്ണിക്കുട്ടനു വളരെ സന്തോഷം തോന്നി. ഇനി കുട്ടേട്ടൻ്റെ സ്ലേറ്റ് ഉടയ്ക്കുകയില്ല. കുട്ടേട്ടന് തന്നെ എന്തിഷ്ട‌മാണ് തനിക്ക് കുട്ട്യേട്ടനേയും ഇഷ്ടമാണ്. ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു.

നന്തനാർ എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
ഉണ്ണിക്കുട്ടൻറ്റെ ലോകം
0.0
കുട്ടികളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? അവരുടെ കുസൃതിത്തരങ്ങളും ചാപല്യങ്ങളും നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിക്കുന്നു; ഹൃദയങ്ങളിൽ അനുഭൂതികൾ നിറയ്ക്കുന്നു; കവിതാത്മകവും വർണശബളവും ദൈവീകവുമായ അനുഭൂതികൾ! ഈശ്വരസാന്നിദ്ധ്യം, കുട്ടികളിലൂടെ അനുഭവപ്പെടുന്നുവെന്നു പറയാം. എല്ലാംകൊണ്ടും, കുട്ടികളുടെ ലോകം മനോഹരവും അത്ഭുതകരവുമായ ഒരു ലോകം തന്നെയാണ്! അങ്ങനെയുള്ള ഒരു കൊച്ചുലോകം, ഗ്രാമീണ പ്രകൃതി സൗന്ദര്യത്തിന്റെ പശ്‌പാത്തലത്തിൽ, ഒരു ചെറിയ കുടുംബത്തിലെ ഒരു കൊച്ചുകുട്ടിയുടെ കാഴ്‌ചപ്പാടിലൂടെ വരച്ചുകാണിക്കാനുള്ള എന്റെ ശ്രമമാണ് 'ഉണ്ണിക്കുട്ടൻ്റെ ഒരു ദിവസം', 'ഉണ്ണിക്കുട്ടൻ സ്കൂ‌ളിൽ', 'ഉണ്ണി ക്കുട്ടൻ വളരുന്നു' എന്നീ കൃതികൾ. ഈ കൃതികൾ, അനുവാചകർനന്നേ ഇഷ്‌ടപ്പെട്ടുവെന്ന് പത്രപംക്തികളിൽ വന്ന അഭിപ്രായങ്ങളും എനിക്കു നേരിട്ടു കിട്ടിയ കത്തുകളും വെളിപ്പെടുത്തി. എനിക്കതിൽ വളരെ വളരെ സന്തോഷവും ചാരിതാർത്ഥ്യവുമുണ്ട്. ഈ കൃതികളുടെ പ്രസിദ്ധീകരണത്തിനുശേഷം, ഇവ മൂന്നുംകൂടി ഒരൊറ്റ പുസ്ത‌കമായി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കുമെന്ന് സാഹിത്യകുതുകികളും സഹൃദയരുമായ പല സുഹൃത്തുക്കളും അഭിപ്രായപ്പെടുകയുണ്ടായി. പുതിയ പതിപ്പിന്റെ ആവശ്യം വരുമ്പോൾ അതിനെക്കുറിച്ച് ആലോചിക്കാമെന്ന് ഞാൻ കരുതി. ഇപ്പോൾ ഈ കൃതികൾക്ക് ഒരു പുതിയ പതിപ്പിന്റെ ആവശ്യം വന്നിരിക്കയാണ്. 'ഉണ്ണിക്കുട്ടൻ്റെ ലോകം' എന്ന പേരിൽ, ഈ മൂന്നു കൃതികളുംകൂടി ഒന്നിച്ചിറക്കുന്നു. നന്താർ
1

ഒന്ന്

7 January 2024
0
0
0

ഒരു സ്വപ്‌പ്നം കണ്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെഉറക്കമുണർന്നത്. ഒരു നിമിഷം ചുറ്റും നോക്കി കണ്ണുകളടച്ചു കിടന്നു.അവന്റെ കൊച്ചു ഹൃദയം അവൻ കണ്ട സ്വപ്‌നലോകത്തിൽത്തന്നെതങ്ങിനിൽക്കയാണ്! എന്തായിരുന്നു അവൻ കണ

2

ഒന്ന് അവസാനം ഭാഗം

7 January 2024
0
0
0

കുട്ടേട്ടൻ ഉമ്മറത്തിരുന്നു പഠിക്കയാവുമിപ്പോൾ. മൂന്നാം ക്ളാസ്സിലാണ് പഠിക്കുന്നതെങ്കിലും, കുട്ട്യേട്ടന് സ്ലേറ്റിൽ വരയിടാൻ ഇനിയുമറിഞ്ഞുകൂടാ. സ്ലേറ്റിൽ വരയിട്ടുകൊടുക്കുന്നത് അമ്മയാണ്. സ്വപ്നം വീണ്ടും ഓർത്

3

രണ്ട്

7 January 2024
0
0
0

ഉണ്ണിക്കുട്ടൻഅച്ഛനോടൊപ്പംഅടുക്കളയിലേക്കു നടന്നു.താഴത്തെത്തി.നേരേഅടുക്കളയിലാവും.അടുക്കളയിൽ ചെന്നു നോക്കിയപ്പോഴാണ് അമ്മ തൊഴുത്തിൽപയ്യിനെ കറക്കാൻ പോയിരിക്കുകയാണെന്ന് മനസ്സിലായത്. ഒട്ടുംസംശയിച്ചുനിന്നില്ല

4

മൂന്ന്

7 January 2024
0
0
0

അടുക്കളയിലും അടുക്കളയ്ക്കടുത്ത തളത്തിലും പ്രാതൽ കഴിക്കുന്നതിന്റെ തിരക്കാണ്. അച്ഛൻ തളത്തിലെ മഞ്ചപ്പത്തായത്തിന്മേലിരുന്ന് ചായയും പലഹാരവും കഴിക്കുന്നു. മുത്തച്ഛൻ നിലത്തിരുന്നു കഞ്ഞികുടിക്കുന്നു. കുട്ടേട്

5

നാല്

8 January 2024
0
0
0

അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻപോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന

6

അഞ്ച്

8 January 2024
0
0
0

കുട്ടേട്ടനെക്കുറിച്ച് നല്ല അഭിപ്രായത്തോടെ, ഉണ്ണിക്കുട്ടൻ ബഞ്ചിൽ നിന്നെഴുന്നേറ്റ്, ഉമ്മറക്കോലായിൽ വന്നുനിന്നു. കൈയിൽ മയിൽപ്പീലിയും കീശയിൽ പെൻസിൽക്കഷണവുമുണ്ട്.മുറ്റത്ത് ആട്ടിൻകാട്ടം ഇപ്പോഴുമുണ്ട്. ഇനി ന

7

ആറ്

8 January 2024
0
0
0

അകത്ത് മുത്തശ്ശി എവിടെയാണെന്നന്വേഷിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ മുത്തശ്ശിയുടെ മുറിയിലേക്കു ചെന്നു. മുത്തശ്ശി അവിടെയുണ്ട്. കാലുനീട്ടിയിരുന്നു മുറുക്കുകയാണ്. തിരുപ്പിടിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തുതന്നെയ

8

ഏഴ്

8 January 2024
0
0
0

മുത്തച്ഛൻ വരുന്നുണ്ടോയെന്നു നോക്കിക്കൊണ്ടിരിക്കുമ്പോൾ, രണ്ടുപേർ ഗേറ്റ് തുറന്നു വരുന്നതു കണ്ടു. ആശാരി വേലുവും മകനു മാണത്. കുളിമുറിയുടെ വാതിൽ മാറ്റിവെക്കാനാവും. മുത്തച്ഛൻ പാടത്തേക്കു പോകുമ്പോൾ പറഞ്ഞിരുന

9

എട്ട്

8 January 2024
0
0
0

കുട്ടൻനായർ തോർത്തുമുണ്ടു മാറ്റി വല്യമുണ്ടുടുത്ത പടികടന്നു പോകുന്നതു കണ്ടു. പറഞ്ഞയച്ചതായിരിക്കും. മുത്തച്ഛൻ എങ്ങോട്ടെങ്കിലും"എങ്ങോട്ടാ കുട്ടൻനായര് പോണത്?"ആവോ!" മുത്തശ്ശി പറഞ്ഞു."ഏത്തം പൊമ്പേ" എത്രയാക്ക

10

ഒൻപത്

9 January 2024
0
0
0

മുത്തച്ഛന്റെ മടിയിലിരുന്നു കുറച്ചുനേരം ആശാരിപ്പണി കണ്ടശേഷം, ഉണ്ണിക്കുട്ടൻ അടുക്കളക്കോലായിലേക്കു വന്നു. അടുക്കളക്കോലായിൽ ആരുമില്ല. കിണറ്റിൻകരയിൽ ചെന്നു നോക്കി. അവിടെയും ആരുമില്ല.കിണറ്റിൻകരയിലുള്ള അമ്മി

11

പത്ത്

9 January 2024
0
0
0

മുത്തച്ഛൻ ഒരുമുടി പുകയിലയുമായി അടുക്കളത്തളത്തിലേക്കു വന്നു. പുറകെ മുത്തശ്ശിയും. ഉണ്ണിക്കുട്ടന്നു സംഗതി മനസ്സിലായി. പുകയില ഇടിച്ചുകൂട്ടാനുള്ള ആരംഭമാണ്. അവനും അവരുടെ അടുത്തേക്കു ചെന്നു.മുത്തശ്ശി അടുക്കള

12

പതിനൊന്ന്

9 January 2024
0
0
0

എത്രനേരമാണിങ്ങനെ ഒതുങ്ങിക്കിടക്കുക? ഇപ്പോൾ തല ഒട്ടും കറങ്ങുന്നില്ല. വായിൽ ഒരു കയ്‌പുരസം ഉണ്ടെന്നു മാത്രം ഒരച്ചു. ശർക്കരയോലേശം പഞ്ചസാരയോ തിന്നാൽ അതും മാറും.മുത്തശ്ശിയുടെ പെട്ടിയുടെ ചുവട്ടിൽ ഇരിക്കുന്ന

13

പന്ത്രണ്ട്

9 January 2024
0
0
0

അമ്മിണി കുളുർക്കനെ എണ്ണതേച്ചുകൊണ്ട് മുറ്റത്തേക്കു വന്നു. പുറകേ അmage"അപ്പയ്ക്ക് പെണ്ണവിടെ എത്തി! വേഗം വാ അമ്മ കുളിപ്പിക്കട്ടെ." അമ്മിണി തിണ്ടിന്മേലുള്ള ചെറിയൊരു വെള്ളാരങ്കല്ല് അടർത്തിയെടുക്കാനുള്ള ശ്ര

14

പതിമൂന്ന്

9 January 2024
0
0
0

പതിറ്റടിപ്പൂക്കൾ പറിച്ചു പോക്കറ്റിലിട്ടു. കൈവിരലുകൾകൊണ്ട്, ഞെരടിയപ്പോൾ വിരലുകൾ ചുവന്നു. തേക്കിൻകൂമ്പുകൾ ഞെരടുമ്പോൾ, ഇതിനേക്കാളധികം ചുവക്കും.നിക്കറിന്റെ കീശയിൽ തപ്പിനോക്കി. കുറച്ച് പപ്പായവിത്തറുകളും ഒര

15

പതിനാല്

9 January 2024
0
0
0

മുത്തച്ഛൻ കുറച്ചു കയ്‌പയ്ക്കയും വെണ്ടയ്ക്കയുമായി ഉമ്മറത്തു വന്നു കയറി. ഉണ്ണിക്കുട്ടൻ മൂക്കിൽ വിരലിട്ടുകൊണ്ടു ബഞ്ചിൽ ഒതുങ്ങിയിരിക്കുന്നതു സൂക്ഷിച്ചുനോക്കിക്കൊണ്ടു ചോദിച്ചു: "എന്താഞങനെ ഇരിക്കണ്? നാമം ചൊ

16

പതിനഞ്ച്

10 January 2024
0
0
0

ഗേറ്റിനടുക്കൽ വെളിച്ചം കണ്ടുവോ എന്നു സംശയം തോന്നി. ഉണ്ണിക്കുട്ടൻ അച്ഛൻ്റെ മടിയിൽനിന്നെഴുന്നേറ്റു കോലായിൽ വന്നു പടിക്കലേക്കു നോക്കി. ഇല്ല; വെളിച്ചമൊന്നും കാണാനില്ല. വെറുതെ തോന്നിയതാണ്.കുട്ടൻനായർ ഇനിയും

17

പതിനാറ്

10 January 2024
0
0
0

മത്തായിച്ചേട്ടൻ കഴിക്കാനായി പോയപ്പോൾ മുത്തച്ഛനും അച്ഛനും ഊണു അടുക്കളത്തളത്തിലേക്കു പോയി. അവർ കളംതൊഴാൻ വരുന്നില്ലല്ലൊ. കളംതൊഴാൻ പോകുന്നവർ കളംതൊഴുതു വന്ന ശേഷമാണുണ്ണക. മുത്തശ്ശി ഉമ്മറത്തെ വിളക്കിന്റെ തിര

18

പതിനേഴ്

10 January 2024
0
0
0

അമ്പലത്തിലെ വെളിച്ചം ദൂരത്തിനിന്നുതന്നെ ഉണ്ണിക്കുട്ടൻ കണ്ടു. അവൻ നടത്തത്തിനു വേഗത കൂട്ടി.അമ്പലനട വൈദ്യുതവിളക്കുകളാണ്. ആരംഭിക്കുന്നേടത്തുനിന്നങ്ങോട്ട് വീട്ടിലും ഇതുപോലെയുള്ള വിളക്കുകളിടുമെന്ന് അച്ഛൻ പറ

19

പതിനെട്ട്

10 January 2024
0
0
0

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് മുത്തച്ഛൻ മാത്രമേയുള്ള, മുത്തച്ഛന്റെ പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.മറ്റെല്ലാവരും ഉമ്മറത്തുനിന്ന് അകത്തേക്കു ഉണ്ണിക്കുട്ടൻ മാത്രം ഉമ്മറത്തു തങ്ങിനിന്നു. പോയപ്പോൾകുട്ടൻനാ

20

ഒന്ന് (ഭാഗം രണ്ട് ഉണ്ണികുട്ടൻ സ്കൂളിൽ)

10 January 2024
0
0
0

മഴ പെയ്യുന്ന ദിവസമായിരുന്നുവെങ്കിലും ഉണ്ണിക്കുട്ടൻ നന്നേ രാവിലെ തന്നെ എഴുന്നേറ്റു. സ്‌കൂളിൽ ചേരുന്ന ദിവസം നന്നേ രാവിലെതന്നെ എഴുന്നേല്ക്കാതിരുന്നാൽ പറ്റുമോ? ഇനി ഇന്നുമുതൽ എല്ലാ ദിവസവും നേരത്തേ എഴുന്നേല

21

രണ്ട് (ഭാഗം രണ്ട്)

10 January 2024
0
0
0

കാക്കിനിക്കറും ഇളംനീല ഷർട്ടും ധരിച്ച്, ഉണ്ണിക്കുട്ടൻ പൂമുഖത്തേക്കു തുള്ളിച്ചാടിക്കൊണ്ടുവന്നു. പൂമുഖത്തെത്തിയപ്പോൾ മുത്തച്ഛനും കുട്ടൻനായരുമുണ്ട്. അവർ രണ്ടുപേരും പുറത്തുനിന്ന് ഇത്ര വേഗം മടങ്ങിവന്നുവെന്ന

22

മൂന്ന് (ഭാഗം രണ്ട്)

10 January 2024
0
0
0

ക്ളാസ്സിലധികവും അവനെപ്പോലെതന്നെ, ചെറിയ കുട്ടികളാണ്.ആദ്യത്തെ ബെഞ്ചിലെ ഒന്നാമത്തിരിക്കുന്ന കുട്ടിയും വേറേ മൂന്നാലുകുട്ടികളും കുറച്ചു പ്രായംചെന്ന കുട്ടികളാണ്. ആദ്യത്തെ ബെഞ്ചിൽഒന്നാമതായിരിക്കുന്നകുട്ടിയാണ

23

നാല് ( ഭാഗം രണ്ട്)

10 January 2024
0
0
0

ഓരോ പീരിയഡ് കഴിയുംതോറും രാധടീച്ചറെ അധികമധികം ഇഷ്ട പെട്ടുപോകയാണ്. ഇത്രയും നല്ല ടീച്ചറെ ഇടയ്ക്കിടയ്ക്ക വീട്ടിലേക്കു ക്ഷണിക്കണമെന്ന് ഉണ്ണിക്കുട്ടന്നു തോന്നി. അടുത്ത മാസത്തിൽ അമ്മയുടെ പിറന്നാളാണ്. അമ്മയുട

24

ഉണ്ണികുട്ടൻ വളരുന്നു (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒന്ന്മഴപെയ്യുന്ന ശബ്‌ദം കേട്ടുകൊണ്ടാണ് ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നത്.മുറിയിൽ ഇരുട്ട്; പുറത്തു മഴപെയ്യുന്ന ശബ്ദ‌ം-റസമയം പുലർന്നിട്ടില്ലേ എന്ന് അവൻ സംശയിച്ചു. സംശയിക്കാനില്ല. സമയം പുലരാതെ, তোম পেত

25

രണ്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഒരു ശനിയാഴ്ച‌. സ്കൂളില്ല. കഴിഞ്ഞ മൂന്നാലു ദിവസമായി മഴയുടെ ശക്തിയൊന്നുകുറഞിട്ടുണ്ട്; തോരാതെ നിന്നുപെയ്യുന്നില്ല. ഇടയ്ക്കിടയ്ക്കു വെയിൽ. ഇടയ്ക്കിടയ്ക്കു മഴ: അങ്ങനെയാണ്. ഇത് ഉണ്ണിക്കുട്ടനിഷ്ട‌മല്ല. ചിലപ്

26

മൂന്ന് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓടിയെത്തി."എന്തേ നിങ്ങള് രണ്ടാളുംകൂടി അവളെ കാട്ടീത്?"അമ്മ ഉണ്ണിക്കുട്ടൻ്റെയും കുട്ട്യേട്ടൻ്റെയും മുഖത്തു മാറിമാറി നോക്കിക്കൊണ്ടു ചോദിച്ചു."ഞങ്ങളൊന്നും കാട്ടീട്ടില്ല." ഉണ്ണിക്കുട്ടൻ പറഞ്ഞു.“പിന്നെ അവള്

27

നാല് (ഭാഗം മൂന്ന്)

11 January 2024
0
0
0

വർഷകാലംതുടങ്ങിയതുമുതൽകാൽവിരലുകളിലെല്ലാം ചേറ്റുപുണ്ണു പിടിച്ചിട്ടുമുണ്ട്. മൈലാഞ്ചി അരച്ചിട്ടാൽ ചേറ്റുപുണ്ണ് മാറുമത്രേ! പാറുക്കുട്ടിയമ്മയാണു പറഞ്ഞത്. അങ്ങനെയാണെങ്കിൽ, ലേശം മൈലാഞ്ചി അരച്ചിട്ടാൽ, എന്താണാവ

28

അഞ്ച് (ഭാഗം മൂന്ന്)

11 January 2024
0
0
0

വെകുന്നേരം സ്കൂ‌ൾ വിട്ടപ്പോഴേക്കും ഉണ്ണിക്കുട്ടനു വീട്ടിലെത്താൻ ധൃതിയായി! 'ഇടവും വലവും' നോക്കാതെ 'ശരേ'നൊരു വിടലുവിട്ടു ഉണ്ണിക്കുട്ടൻ. വീട്ടിലെത്തുമ്പോഴേക്കും കാളിയമ്മ വന്നിട്ടുണ്ടാവും.ഉണ്ണിക്കുട്ടൻ ഇത

29

ആറ്

11 January 2024
0
0
0

കർക്കിടകമാസം ഒന്നാംതീയതി.ഉണ്ണിക്കുട്ടൻ രാവിലെ ഉറക്കമുണർന്നെഴുന്നേറ്റു താഴത്തേക്കു വന്ന പോഴേക്കും മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും കുട്ടേട്ടനും കുളിയും തൊഴിലും കഴിഞ്ഞു വന്നിരിക്കുന്നു. എല്ലാവരു

30

ഏഴ് (ഭാഗം മൂന്ന്)

11 January 2024
0
0
0

കർക്കിടകമാസം കഴിഞ്ഞു. ചിങ്ങമാസം പിറന്നു. ഇപ്പോൾ മഴ ഇടയ്ക്കിടയ്ക്കയ്ക്കേ ദിവസങ്ങളാണധികവും! പെയ്യുന്നുള്ള, ഇളംവെയിലുള്ളപുഴയിലെ വെള്ളത്തിൻ്റെ ഒഴുക്കിനു ശക്തിയും കുറഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം രണ്ടുമൂന

31

എട്ട് (ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണച്ചന്തദിവസമാണ്.മുത്തച്ഛനും കുട്ടൻനായരും കുട്ട്യേട്ടന്നുംകൂടിയാണ് ചന്തയ്ക്കു പോയിരിക്കുന്നത്. ഉണ്ണിക്കുട്ടന്നും പോകണമെന്നുണ്ടായിരുന്നു. മുത്തച്ഛൻ വേണ്ടെന്നു പറഞ്ഞു, മുത്തച്ഛൻ പോരേണ്ടെന്നു പറഞ്ഞാൽ പിന

32

ഒൻപത് (ഭാഗം മൂന്ന്)

11 January 2024
0
0
0

പൂരാടംദിവസം വൈകുന്നേരം ഓണത്തിൻ്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞുവെന്നുതന്നെ പറയാം. വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും ഭരണിയിലാക്കി വെച്ചിരിക്കുന്നു. കുറുക്കിയ കാളന്നും ഭരണിയിൽ ത്തന്നെയാണ്. വീട്ടിനകത്തെല്ലാം

33

പത്ത് ( ഭാഗം മൂന്ന്)

11 January 2024
0
0
0

ഓണത്തിരുവോണം ദിവസം.വീട്ടിലുള്ളവരുടെയെല്ലാം ഊണു കഴിഞ്ഞിരിക്കുന്നുവെങ്കിലും, അടുക്കളയിലെയും അകായിലെയും തിരക്കൊഴിഞ്ഞിട്ടില്ല.ഊണു കഴിക്കാൻ ക്ഷണിച്ചവർ വരുന്നു. ഊണുകഴിച്ചു പോകുന്നു. വരുന്നവർക്കെല്ലാം വിളമ്പ

34

പതിനൊന്ന്

13 January 2024
0
0
0

ഓണം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസമാണ്. ഉണ്ണിക്കുട്ടൻ നേരത്തേ എഴുന്നേറ്റു താഴത്തേക്കു വന്നു.തലേന്നു രാത്രിയിൽ ഭയങ്കരമായൊരു പെയ്തിരുന്നു. ഒരുറക്കം കഴിഞ്ഞ് മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോഴാണ് മഴ പെയ്യുന്ന

35

പന്ത്രണ്ട് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വിചാരിച്ചു ഒന്നു രണ്ടും പ്രാവശ്യമല്ല. മൂന്നു പ്രാവശ്യമാണു തോണ്ടിയത്.ഉണ്ണിക്കുട്ടൻ തിരിഞ്ഞുനോക്കി. അച്യുതൻകുട്ടി പുച്ഛഭാവത്തിൽ ഒന്നും നടക്കാത്തതുപോലെ തല ഉയർത്തിപ്പിടിച്ചുകൊണ്ടിരുന്നു. ഉണ്ണിക്കുട്ടന്നു.

36

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

37

പതിമൂന്ന് ( ഭാഗം മൂന്ന് )

13 January 2024
0
0
0

തന്റെ സഹപാഠികളിൽ ഉണ്ണിക്കുട്ടൻ്റെ ഏറ്റവും വലിയ സുഹൃത്ത് കൃഷ്ണൻകുട്ടിയാണ്. സ്‌കൂളിലെത്തിയാൽ എപ്പോഴും കൃഷ്ണൻ കുട്ടിയോടു കൂടെയാണ്. അച്യുതൻകുട്ടിയുമായുണ്ടായ വഴക്കിൽ തനിക്കു സാക്ഷി പറഞ്ഞു എന്ന കാരണംകൊണ്ടു

38

പതിനാല് ( ഭാഗം മൂന്ന്)

13 January 2024
0
0
0

ഇളം ചൂടുള്ള പകലുകളും, ഇളം തണുപ്പുള്ള രാത്രികളുമായി കന്നിമാസം പിറന്നു. കുറച്ചു ദിവസമായി മഴ തീരെ തെളിഞ്ഞ ആകാശം! ഇല്ല. എപ്പോഴുംകൊയ്ത്തുകാലം തുടങ്ങി.കൊയ്ത്തു തുടങ്ങിയതുമുതൽ മുത്തച്ഛനും കുട്ടൻനായർക്കും വലി

39

പതിനഞ്ച് ( ഭാഗം മൂന്ന്)

13 January 2024
0
0
0

വൈകുന്നേരം സ്കൂൾ വിടുന്നതിനു മുമ്പുതന്നെ തുള്ളിയിടാൻ തുടങ്ങിയിരുന്നു. സ്‌കൂൾ വിട്ടപ്പോഴേക്കും കനത്ത മഴ പെയ്യാൻ തുടങ്ങി. ഊണുകഴിഞ്ഞു വരുമ്പോൾ കൂട കൊണ്ടുവന്നതുഉച്ചയ്ക്ക് നന്നായെന്ന് ഉണ്ണിക്കുട്ടന്നു തോന്

---

ഒരു പുസ്തകം വായിക്കുക