അടുക്കളജോലിയിൽനിന്നു നേരേ ഉമ്മറത്തേക്കാണ് ഉണ്ണിക്കുട്ടൻ
പോയത്. ഉമ്മറത്തെ ചാരുകസാലയിൽ അച്ഛനുണ്ട്. പേപ്പർവായന ഇനിയും കഴിഞ്ഞിട്ടില്ല.
കുട്ടേട്ടന്റെ എഴുത്തും തീർന്നിട്ടില്ല.
അച്ഛന്റെ മടിയിൽ കയറിയിരുന്നാലോ എന്നാലോചിച്ചു നിന്നു.
കുറച്ചുമുമ്പ്, അതിനു ശ്രമിച്ചിട്ട് സാധിച്ചില്ലല്ലൊ? അച്ഛന്റെ മുഖത്തേക്കു നോക്കിയപ്പോൾ, നല്ല സ്വഭാവത്തിലല്ല ഇപ്പോഴെന്നവനു തോന്നി.
കുട്ടേട്ടന്റെ അടുത്തുചെന്നുനിന്ന്, മൂന്നാംപാഠപുസ്‌തകത്തിന്റെ ഏടുകൾ മറിച്ചുനോക്കാൻ ശ്രമിച്ചപ്പോൾ കുട്ട്യേട്ടൻ പ്രതിഷേധിച്ച്, പുസ്തകം വാങ്ങി സഞ്ചിയിൽ വെച്ചു. വേണമെങ്കിൽ കരയാം. തത്‌കാലം വേണ്ടെന്നുവെച്ച് വെറുതെ ബഞ്ചിൽ കയറിയിരുന്നു.
പുസ്തകമൊന്നു തൊട്ടപ്പോഴേക്കും കുട്ട്യേട്ടനതു വാങ്ങിവെച്ചു. ഓ, എന്താന്നല്ലേ? ഇങ്ങനെ തുടങ്ങുകയാണെങ്കിൽ, ഒരു ദിവസം കുട്ടേട്ടന്റെ സ്റ്റേറ്റ് പൊട്ടിക്കും തീർച്ചയാണ് രാവിലെ ചായ കഴിക്കാൻ, അടുക്കളയിലേക്കു പോകുമ്പോൾ സ്ലേറ്റ് ഉമ്മറത്തെ ബഞ്ചിന്മേലാണല്ലോ, കുട്ടേട്ടൻ വയ്ക്കുക. അപ്പോൾ, ഉമ്മറത്താണെങ്കിൽ, ആരും ഉണ്ടാകുകയുമില്ല. ആ സമയംനോക്കി
ഉമ്മറത്തുവന്നു സ്ലേറ്റെടുത്ത് ഉമ്മറത്തെ ഒതുക്കുകല്ലിൽ വെച്ച് ഒരടി കൊടുക്കണം. ക്ഷണം കഷണമായി തെറിച്ചുപോകാനൊന്നും പാടില്ല. സ്ലേറ്റ് പൊട്ടിയതിന്റെ വിടവ് നടുക്കുകാണണമെന്നു മാത്രം, എന്നിട്ട്, സ്ലേറ്റ് ബഞ്ചിന്മേൽത്തന്നെ കൊണ്ടു പോയി വെച്ച്, ഒന്നുമറിയാത്തവനെപ്പോലെ ഉമ്മറിമുറ്റത്തുകൂടെ കിണറ്റിൻകരയിൽ വന്ന്, അടുക്കളക്കോലായിൽ കയറി അടുക്കളയിലേക്കു കടക്കുക. ഉമ്മറത്തുനിന്നു വരുകയാണെന്ന് ആർക്കും സംശയം തോന്നുകയില്ല. ഒരു ദിവസം അതുണ്ടാകും.
കുട്ടേട്ടന്നു താൻ ബഞ്ചിലിരിക്കുന്നു എന്ന ഭാവംതന്നെയില്ല. വേണ്ട! താൻ ബഞ്ചിൽനിന്ന് ഇറങ്ങി, പോയിക്കളയാം. ഉണ്ണിക്കുട്ടൻ ബഞ്ചിൽനിന്നിറങ്ങി, ഉമ്മറക്കോലായിൽ വന്നുനിന്നു മുറ്റത്തേക്കു നോക്കി. മുറ്റത്താരുമില്ല. കുടമണി കെട്ടിയ ആട്ടിൻകുട്ടി ചാടിക്കളിച്ചാലേ മുറ്റം കാണാൻ ഭംഗിയുള്ളൂ.
ആട്ടിൻകാട്ടം മുറ്റത്തവിടവിടെയായി ചിന്നിച്ചിതറിക്കിടക്കുന്നുണ്ട്. എല്ലാം ആട്ടിൻകുട്ടിയുടേതാകും. തള്ളയാടിന്റേതാവില്ല. ചെറിയൊരുടിന്നു കിട്ടിയാൽ ആട്ടിൻകാട്ടമെല്ലാം പെറുക്കി ടിന്നിലിട്ട്, ആ ടിന്നും കുലുക്കിക്കൊണ്ടു നടക്കാം. ഒരു ടിന്ന് എവിടെനിന്ന് കിട്ടാനാണ്? കുട്ടൻനായർ ചുണ്ണാമ്പിട്ടുവയ്ക്കാനുപയോഗിക്കുന്ന ടിന്നിനേക്കാൾ കുറച്ചുകൂടി വലിപ്പമുള്ള ഒരു ടിന്നാണു കിട്ടേണ്ടത്. ഒരു സിഗരറ്റ്‌ടിൻ കിട്ടിയാൻ ധാരാളമാണ്. പക്ഷേ, കിട്ടുണ്ടേ? ടിന്നിന്റെ കാര്യം തത്കാലം ആലോചിക്കേണ്ട.
ആട്ടിൻകൂടു തുറന്ന് ആട്ടിൻകുട്ടിയെ മുറ്റത്തേക്കു കൊണ്ടു വന്നാലോ? അതിനു പ്രയാസമാണ്. ആട്ടിൻകൂടു തുറക്കാം. ആട്ടിൻ കുട്ടിയെ അഴിച്ചുവിടാൻ വയ്യ. അഴിച്ചുവിടാതെ ആട്ടിൻകുട്ടി എങ്ങനെയാണു മുറ്റത്തേക്കു വരുക?
പെട്ടെന്ന്, പടിക്കൽനിന്ന്, പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേട്ടു. അങ്ങോട്ടു നോക്കി. മൂന്നു പട്ടികളുണ്ട്. രണ്ടു പട്ടികൾ ചേർന്ന്, മൂന്നാമത്തെ പട്ടിയെയിട്ടു വിരട്ടുകയാണ്. മൂന്നാമത്തെ പട്ടി കുരയ്ക്കുകയല്ല, പല്ലിളിച്ചുകാട്ടുകയാണെന്നാണു യാണെന്നാണു പറയേണ്ടത്. പല്ലിളിച്ചുകാട്ടുന്ന പട്ടിയെ കാണാൻ നന്നല്ല.
രണ്ടു പട്ടികളും ചേർന്ന്, മൂന്നാമത്തെ പട്ടിയെ നിലത്തിട്ടു കടിച്ചു കുടയുന്നതു കണ്ടപ്പോൾ ഉണ്ണിക്കുട്ടനു പേടി തോന്നി. അവൻ രണ്ടടി പിനോക്കം നിന്നു.
കടിയേറ്റ പട്ടി, ഒരുവിധത്തിൽ രക്ഷപ്പെട്ട്, തൊഴുത്തിന്റെ ഭാഗത്തേക്കോടിപ്പോയി. മറ്റേപ്പട്ടികൾ റോഡിൻ്റെ മറ്റേ ഭാഗത്തേക്കും. പടിക്കൽപോയി, പട്ടികൾ, കടിപിടികൂട്ടിയ സ്ഥലമൊന്നു കണ്ടാലോ? പടിക്കൽ ഒറ്റയ്ക്കുപോയി നില്ക്കുന്നതു കണ്ടാൽ അച്ഛൻ ദേഷ്യപ്പെടും. കടലാസുവായനയിൽ മുഴുകിയിരിക്കുന്ന അച്ഛൻ താൻ പടിക്കൽ പോയി നില്ക്കുന്നതു കാണാതിരുന്നാലും, കാട്ടിക്കൊടുക്കാൻ കുട്ട്യേട്ടനുണ്ടല്ലൊ?
പടിക്കൽ പോയി നിന്നാൽ സമയം പോകുന്നതറിയില്ല. കുറച്ചു സമയംകൂടി കഴിയട്ടെ. അപ്പോൾ അച്ഛൻ ഓഫീസിലേക്കും, കുട്ട്യേട്ടൻ സ്കൂളിലേക്കും പോകുമല്ലോ? മുത്തശ്ശിയും അമ്മയും അടുക്കളയിലുമായിരിക്കും. പിന്നെ പടിക്കൽ പോയി നിന്നാൽ ആരാണറിയുക?
ഉമ്മറക്കോലായിൽ ആട്ടിൻകാട്ടം കണ്ടുകൊണ്ടു നിലക്കുന്നതിലും നല്ലത് അടുക്കളക്കോലായിൽ പോയി നില്ക്കുന്നതാണ്. അവിടെ ആരെങ്കിലുമൊരാളായി, എപ്പോഴും കാണും. ഇനി മനുഷ്യരാരുമില്ലെങ്കിൽ, അണ്ണാനോ കാക്കയോ ഉണ്ടാകാതിരിക്കില്ല. അവയുമില്ലെങ്കിൽ, വിറകിന്റെ മുകളിൽ വെച്ചിരിക്കുന്ന അരിപ്പിച്ചൂട്ടോ ചിരട്ടയോ എടുത്തു കളിക്കാമല്ലോ? ഇപ്പോൾ ആരൊക്കെയാവും അടുക്കളക്കോലായിലുണ്ടാവുക എന്നാലോചിച്ചുകൊണ്ട് അവൻ അങ്ങോട്ടു നടന്നു.
അടുക്കളക്കോലായിൽ മുത്തച്ഛനും അച്ഛനും കുട്ടൻനായരും കുട്ട്യേട്ടനുമൊഴികെ ബാക്കിയെല്ലാവരുമുണ്ട്.
മുത്തശ്ശിയും അമ്മയും അഭിമുഖമായിരുന്നു കൂട്ടാന്നു കഷണം നുറുക്കുവാനുള്ള ആരംഭമാണ്. അവരുടെ മുമ്പിൽ ഒരു പഴുത്ത മത്തനും ഒരു ചെറിയ കുട്ടയിൽ കുറെ കൂർക്കയുമുണ്ട്. അമ്മയുടെ കൈയിൽ മേശക്കത്തിയും മുത്തശ്ശിയുടെ കയ്യിൽ ചെല്ലത്തിലെ ചെറിയ കത്തിയുമാണ്. അമ്മിണി തിണ്ണയിൽ ഒരോടംകൊണ്ടു തല്ലി ശബ്ദമുണ്ടാക്കിക്കൊണ്ടു നിൽക്കുന്നു. തെങ്ങിൻതടത്തിലിരുന്നു പാത്രങ്ങൾ കഴുകുകയാണ് കാളിയമ്മ. "കാളിയമ്മേടെ ചുന്തരക്കുട്ടി വന്നു."
കാളിയമ്മയാണ് ഉണ്ണിക്കുട്ടൻ വരുന്നത് ആദ്യം കണ്ടത്.
"ദാ ചെക്കനെത്തി, ഇനി സ്വൈരം തരില്ല!" മുത്തശ്ശിയും പറഞ്ഞു. "ചെന്ന് അച്ഛന്റെ അടുത്തിരുന്നൂടെ!" അമ്മ ചോദിച്ചു.
ഉണ്ണിക്കുട്ടൻ ഒന്നും പറയാതെ കുറച്ചുനേരം മര്യാദക്കാരനെപ്പോലെ കാളിയമ്മ പാത്രം തേച്ചുകഴുകുന്നതു നോക്കിക്കൊണ്ടു നിന്നു. അവൻ്റെ കണ്ണ് അമ്മിണിയുടെ കയ്യിലുള്ള ഓടത്തിലാണ്. അതു കിട്ടിയാൽ മുറ്റത്തു കിടക്കുന്ന കുറെ ആട്ടിൻകാട്ടം അതിലെടുത്തിടാം. ആരെയും ബുദ്ധിമുട്ടിക്കാതെ ഉമ്മറത്തേക്കു പോകുകയുമാവാം.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മിണിയുടെ അടുത്തേക്കു വന്നു. അമ്മിണി ഓടംകൊണ്ട് അവന്റെ കയ്യിൽ തല്ലി. അവൻ മാറിനിന്നു. തൊടിയിലേക്കു വന്നു. ഓടം കണ്ടപ്പോൾ അമ്മിണി കരച്ചിൽ
മാറ്റിയെങ്കിലും ഉണ്ണിക്കുട്ടൻ ഓടം അവൾക്കു കൊടുത്തില്ല. അമ്മയും പറഞ്ഞു: "ഓടം കൊടുക്കണ്ട. നീ അതുകൊണ്ട് ഇവിടുന്നു പൊയ്ക്കോ."
ഉണ്ണിക്കുട്ടൻ ഓടവുമായി അടുക്കളക്കോലായിലേക്കു തന്നെ പോയി. അപ്പോൾ, അമ്മിണി വീണ്ടും കരയാൻ തുടങ്ങി. കരയുന്ന അമ്മിണിയേയുമായി അമ്മ അകത്തേക്കു നടന്നു. എന്തൊരു കരച്ചിലാണ്! കരയട്ടെ.
കുറെ കഴിഞ്ഞപ്പോൾ കരച്ചിൽ നിന്നു. അമ്മയുടെ മുല കുടിക്കുക യായിരിക്കുമെന്ന് ഉണ്ണിക്കുട്ടൻ വിചാരിച്ചു. ഇനി മുലകുടിച്ചുകൊണ്ട് ഉറങ്ങിക്കൊള്ളും.
ഉണ്ണിക്കുട്ടൻ ധൈര്യത്തോടെ ഓടവുമായി ഉമ്മറമുറ്റത്തേക്കു വന്നു. തൊടിയിലേക്കു നോക്കി. തൊടിയുടെ അങ്ങേയറ്റത്തുള്ള മാവിൻ ചുവട്ടിൻനിന്ന്, കുട്ടൻനായരുടെ കൈക്കോട്ടു താഴുന്നു. പൊങ്ങുന്നു. വീണ്ടും താഴുന്നു. പൊങ്ങിന്നു. മനസ്സിലായി. അയാൾ കാവത്ത് പറിക്കയാവും. തിരുവാതിരയ്ക്ക് ഇനി ഒരാഴ്ചയുംകൂടിയേയുള്ളവെന്നല്ലേ. അമ്മ പറഞ്ഞത്. പടർക്കായ ഇന്നലെത്തന്നെ കുട്ടൻനായർ പുകവെച്ചു കഴിഞ്ഞു. കാവത്തു പറിക്കുന്നതു കാണാൻ തൊടിയിലേക്കു പോകണോ,
അതോ കൈയിലുള്ള ഓടത്തിൽ ആട്ടിൻകാട്ടം വാരിയിട്ടു
കളിക്കണോ? ആട്ടിൻകാട്ടം വാരിയിട്ടു കളിക്കാം. അച്ഛനും
കുട്ടേട്ടന്നും
ഉമ്മറത്തു
തന്നെയുണ്ട്.
അപ്പോൾ
ആട്ടിൻകാട്ടംകൊണ്ടുള്ള കളി പറ്റില്ല. തൊടിയിലേക്ക് പോകാനും
പറ്റില്ല. തൊടിയിലേക്കു വരുന്നതു കാണുമ്പോൾത്തന്നെ
കുട്ടൻനായർ പറയും: "വരണ്ട, മുള്ളുകുത്തും."
കുട്ടൻനായർ പറയുന്നത് അച്ഛൻ കേൾക്കാതിരിക്കില്ല. അപ്പോൾ അച്ഛൻ ദേഷ്യപ്പെടും.
കിണറ്റിൻകരയിൽത്തന്നെ പോകാം. അവിടെ ചെറിയൊരു കളി കളിക്കാനുള്ള സാധനങ്ങളുണ്ട്. ആരുമില്ലെങ്കിൽ അതു സാധിക്കും. ഒരു ചെറിയ വടിയും കുറെ ഓലക്കഷണങ്ങളും, ഒരു ചെമ്പു വെള്ളവും വേണം. പിന്നെ വേണ്ടത് ഒരോടമാണ്. അതു
കയ്യിലുണ്ടല്ലൊ.
വെള്ളം നിറച്ചതും നിറയ്ക്കാത്തതുമായ ഓരോ ചെമ്പ് കിണറ്റിൻ കരയിൽ ഇരിക്കുന്നത് അവൻ കണ്ടിട്ടുണ്ട്. വെള്ളം നിറച്ച ചെമ്പിൽനിന്ന് ഓടംകൊണ്ട് കുറെ വെള്ളം മുക്കി നിലത്തൊഴിക്കുക. ചെമ്പിലെ വെള്ളം പകുതിയായാൽ കുറെ ഓലക്കഷണങ്ങൾ ചെമ്പിൽ വാരിയിടുക, എന്നിട്ട് ചെറിയ വടി ചെമ്പിലിട്ട് വേഗത്തിൽ വേഗത്തിലങ്ങനെ കുറെ നേരം ഇളക്കിയശേഷം വടിയെടുക്കുക. അപ്പോൾ വെള്ളത്തിൻ്റെ ചുഴികളിൽ കിടന്ന് ഓലക്കഷണങ്ങൾ വട്ടംചുറ്റുന്നതു കണ്ടു രസിക്കാം.
വെള്ളത്തിലെ ചുഴികൾ വടിയിട്ടിളക്കുക. കിണറ്റിൽകരയിൽ അവസാനിച്ചാൽ വീണ്ടും ആരുമില്ലെങ്കിൽ
നന്നായിരുന്നുവെന്നാഗ്രഹിച്ചു കൊണ്ടു ചെന്നപ്പോൾ, മുത്തശ്ശിയതാ
പ്ലാവില കുത്തിക്കൊണ്ടു നില്ക്കുന്നു. കാളിയമ്മ കുനിഞ്ഞുനിന്ന്
കഞ്ഞിക്കൂർക്കിലനുള്ളുന്നു. എന്തിനാണാവോ കഞ്ഞിക്കൂർക്കില?
ഒന്നും സാധിക്കുമെന്നു തോന്നുന്നില്ല. മുത്തശ്ശിയും കാളിയമ്മയും
കിണറ്റിൻകരയിലുണ്ടെന്നതുപോകട്ടെ,
കിണറ്റിൻകരയിലുണ്ടായിരുന്ന ചെമ്പുകൾ രണ്ടും എവിടെയാണ്?
കാണാനില്ലല്ലോ?
ഉണ്ണിക്കുട്ടന്റെ പരിപാടികളെല്ലാം നിലംപറ്റി. മുത്തശ്ശി പ്ലാവില കുത്തുന്നതു കണ്ണിൽ ധാരയിടാനാണ്. രാവിലെയും വൈകുന്നേരവും ധാരയിടണം. രാവിലെ അമ്മയും കാളിയമ്മയുംകൂടിയാണ് ധാരയിട്ടു കൊടുക്കുക. വൈകുന്നേരം കാളിയമ്മയ്ക്കു പകരം
കുട്ടൻനായരാണ്. മുത്തശ്ശിക്ക് പ്ലാവിലകൾകൊണ്ടു കാളകളെയുണ്ടാക്കാനൊന്നു മറിഞ്ഞുകൂടാ. അത് അവനറിയാമെങ്കിലും അവൻ ചോദിച്ചു: "മുത്തശ്ശി പ്ലാവിലോണ്ട് കാളേണ്ടാക്കി തരോ?"
"മുത്തശ്ശിക്കതൊന്നും നിശ്ചലേന്റെ കുട്ട്യേ. അതൊക്കെ
കുട്ടൻനായരോട് പറഞ്ഞോ." മുത്തശ്ശി അകത്തേക്കു പോയി. കഞ്ഞിക്കുർക്കിലയുമായി കാളിയമ്മ പിന്നാലെയും. മടിക്കുത്തിൽ
ഇപ്പോൾ കിണറ്റിൻകരയിലോ അടുക്കളക്കോലായിലോ ആരുമില്ല. അടുക്കളക്കോലായിലേക്കു വന്നു, ഉണ്ണിക്കുട്ടൻ. അടുക്കളക്കോലായിൽ മത്തൻ്റെ ചോറ്, വിത്തുകൾ, കൂർക്കയുടെ തൊലി എല്ലാംകൂടി അലവലാതിയായി കിടക്കുകയാണ്.
ഉണ്ണിക്കുട്ടൻ കോലായിൽനിന്ന് അകത്തേക്കു കടക്കുവാനുള്ള വാതില്ക്കൽ വന്നു പാളിനോക്കി. അടുക്കളത്തളത്തിൽ, പുല്പായിൽ മലർന്നു കിടക്കുന്ന മുത്തശ്ശിയുടെ കണ്ണുകളിൽ അമ്മയും കാളിയമ്മയും ചേർന്ന് ധാരയിടാൻ തുടങ്ങിയിരിക്കുന്നു. നന്നായി. ഇനി കുറച്ചുനേരത്തേക്ക് ആരും വരില്ല. കോലായിൽ കിടക്കുന്ന മത്തന്റെ വിത്തുകളും ചോറും ഓടത്തിൽ നിറച്ച് മുറ്റത്തേക്കിട്ടു. ഒന്ന്, രണ്ട്, മൂന്ന്, നാല്-എത്രയായിട്ടും കഴിയുന്നില്ല. ഓടത്തിന്റെ അടിയിൽ, ചോറും വിത്തറുകളും വല്ലാതെ പറ്റിപ്പിടിച്ചിരിക്കുന്നു. എന്നാലിനി ഓടം വേണ്ട. ഓടം താഴത്തു വച്ച് രണ്ടു കൈകൾ കൊണ്ടും വാരി മുറ്റത്തേക്കിടാൻ തുടങ്ങി.
ആ കള്ളക്കാക്ക വീണ്ടും ഓടം കൊത്തിക്കൊണ്ടു പറന്നുപോയി. ഉണ്ണിക്കുട്ടൻ നിലവിളിക്കാൻ തുടങ്ങി. അവൻ നിലവിളി കളി കേട്ട് അമ്മയും കാളിയമ്മയും ധാരക്കിണ്ണങ്ങളുമായി വാതില്ക്കൽ വന്നു
ചോദിച്ചു:
"?"
"കാക്ക ഓടം കൊത്തിക്കൊണ്ടോയി."
"നന്നായി."
അമ്മയും കാളിയമ്മയും വാതിലക്കൽനിന്നു പോയി.
ഉണ്ണിക്കുട്ടൻ നിലവിളി നിർത്തുന്നില്ല. അച്ഛൻ ഉമ്മറത്തുനിന്ന്
ഓടിവന്നു ചോദിച്ചു: "എന്താ മോനേ?"
"കാക്ക ഓടം കൊത്തിക്കൊണ്ടോയി."
"സാരമില്ല." അച്ഛൻ അവനെ എടുത്തുകൊണ്ട് ഉമ്മറത്തേക്കു
പോയി. എത്ര പാടുപെട്ടാണ് ഓടം കിട്ടിയത്! എന്നിട്ട് ആ കാക്ക
കൊത്തിക്കൊണ്ടു പോയില്ലേ? അവൻ ഓർത്തോർത്തു കരഞ്ഞു.
"ആയി, ആയി! ഇങ്ങനെ കരഞ്ഞാലോ? അച്ഛൻ അവനെ തോളിൽ കിടത്താൻ നോക്കിക്കൊണ്ടു പറഞ്ഞു.
അവനുണ്ടോ കരച്ചിൽ മാറ്റുന്നു?
"കുട്ടേട്ടന്റെ പുസ്‌തകം നോക്കണോ?"
"20, 20."
"മുത്തശ്ശീടെ കണ്ണിൽ ധാരയിടണതു കാണണോ?"
അവനൊന്നും വേണ്ട. വേണ്ടത് ഓടം മാത്രമാണ്.
"കുട്ടേട്ടന്റെ പുസ്തകത്തിൽനിന്ന് മയിൽപ്പീലി എടുത്തു തരട്ടേ?" 'വേണ'മെന്നർത്ഥത്തിൽ അവൻ തലയാട്ടി. അച്ഛൻ അവനെ
ബഞ്ചിൽവെച്ച് കുട്ടേട്ടനോട് മയിൽപ്പീലി കൊടുക്കാൻ പറഞ്ഞു. കുട്ടേട്ടൻ പുസ്‌തകത്തിൽനിന്നു മയിൽപ്പീലിയെടുത്തു കൊടുത്തു. ഉണ്ണിക്കുട്ടനു സന്തോഷമായി. നിലവിളി തേങ്ങലുകളായി മാറി. താമസിയാതെ തേങ്ങലുകളും മാറി. അവൻ ചിരിച്ചു. "സ്ലേറ്റുപെൻസിൽ വേണമെങ്കിൽ, ന്നാ ഒരു കഷണം.
കുട്ടേട്ടൻ അവൻ്റെ കീശയിൽ ഒരു കഷണം സ്ലേറ്റ്‌പെൻസിലിട്ടു കൊടുത്തു.
"എഴുതണോ?"
"ฌ.."
കുട്ടേട്ടൻ സ്ലേറ്റ് തുടച്ചുകൊടുത്തു.
ഉണ്ണിക്കുട്ടൻ സ്ലേറ്റിൽ അവൻ്റിയാവുന്ന 223 എന്നീ
അക്ഷരങ്ങളെഴുതി.
മയിൽപ്പീലി ഇടത്തേ കൈയിലാണ്.
കുട്ടേട്ടൻ സ്നേറ്റിൽ ഇഷ്‌ടംപോലെ എഴുതിക്കോളാൻ പറഞ്ഞു. കുട്ടേട്ടന്റെ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോൾ പ്പോൾ ഉണ്ണിക്കുട്ടനു വളരെ സന്തോഷം തോന്നി. ഇനി കുട്ടേട്ടൻ്റെ സ്ലേറ്റ് ഉടയ്ക്കുകയില്ല. കുട്ടേട്ടന് തന്നെ എന്തിഷ്ടമാണ് തനിക്ക് കുട്ട്യേട്ടനേയും ഇഷ്ടമാണ്. ഉണ്ണിക്കുട്ടൻ മനസ്സിൽ വിചാരിച്ചു.