അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളു
വന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...
ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചതിൽപ്പിന്നെ ഒന്നും തൊടിയിൽ ചെയ്തില്ല. തടമെടുക്കാതെയും പിരിഞ്ഞുവെയ് ക്കാതെയും പാതിയും നശിച്ചു. കുണ്ടുങ്ങൽക്കാ രുടെ പശുക്കൾ കയറി ബാക്കിയും നശിപ്പിച്ചു.
"വേലികെട്ടിക്കണം. രണ്ടു കൊല കാണ്ടാ യാൽ ഉപ്പും മൊളകും വാങ്ങാനായിലോ. പാറുക്കുട്ടി അതിനൊന്നും മിണ്ടിയില്ല.
“എട്ത്തു അപ്പുണ്ണി?'
“ഓൻ സ്ക്കൂളിൽ പോയിരിക്ക്യാ "സ്ക്കൂളും തൊറന്നില്ലേ?'
.'
“ഇന്നാ തൊറക്കിണ്. ഓൻ എട്ട് ജയിച്ചട . ഇന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ പോയി രിക്ക്യാ. ഓൻ സംഗതി പറയാൻ തന്ന്യാ വിളി
"എന്താ ഓന്?'
"ഓന് തൃത്താല സ്ക്കൂളില് ചേരണംന്ന് മോഹംണ്ട്
ഉം. ഓനുപഠിച്ചിട്ട് ഒരു ചോറായാൽ
ഓടത്തിനാവൂലോ.'
പാറുക്കുട്ടി വാതിലിൽ നഖം കൊണ്ടു വരച്ചു. വിഷാദം കലർന്ന സ്വരത്തിൽ പറഞ്ഞു: എന്നേക്കൊണ്ടു കഴിഞ്ഞിട്ടൊന്നല്ല. ഓ
മോഹം അതാച്ചാൽ....... “ഉം പഠിക്കട്ടെ, ഒക്കേറ്റിനും ദെവൊരു വഴി കണ്ടിട്ടുണ്ടാവും, പാറുട്ട്യമ്മേ.
"പീസ് വേണം. മാസ്തിലു നാലുറുപ്പീം പതി
മൂന്നണീം ചേര്പോ വേറീം ചെലവൊക്കെണ്ട
ത്. ആമിനുമ്മയുടെ കുറി കിട്ടൂന്ന് എട്ടുറുപ്പി
ക എടുത്തു വെച്ചിട്ടുണ്ട്.
പാറുക്കുട്ടിയമ്മ പണം കടം ചോദിക്കാനാ യിരിക്കും വിളച്ചതെന്നാണയാൾ ഊഹിച്ചത്. കൈയിലൊന്നുമില്ല. ചോദിച്ചാൽ എങ്ങനെയാ ണീശ്വരാ നിവൃത്തിക്കേണ്ടത്? അത്തുണ്ണിയുടെ പണം ഇന്നു കിട്ടിയാൽ നന്നായിരുന്നു.
"നാളെ ഓനെ ചേർക്കാൻ ഒന്നു പോണം. കു ടെക്കുവാൻ നിക്കൊന്നിനും ഒരാളില്ല...
പാറുക്കുട്ടി വീണ്ടും കണ്ണു തുടച്ചു. "ഞാൻ പൂവ്വാം, പാറുട്ട്യമ്മേ.... അങ്ങനൊന്നും
വ്യസനിക്കണ്ടാ.' അയാൾ തോർത്തുമുണ്ട് ടുത്തു മുഖം തുടച്ചുകൊണ്ടു പറഞ്ഞു: “കാശും പണ്ടുണ്ടായില്ല്യാന്നേയുള്ളു. നിങ്ങളാച്ചെലർ ക്കൊക്കെ വയ്ക്കണതെന്തും ചെയ്യാൻ ഒരു മടി
അതുമതി എന്ന കൃതജ്ഞതാവായ്പ്പോടെ പാറുക്കുട്ടി വാതിൽ ചാരിനിന്നു. മുഖം കുനിച്ചു പാറിപ്പറക്കുന്ന മുടിക്കെട്ടും വിഷാദം നിറഞ്ഞ കണ്ണുകളുമായി നില്ക്കുന്ന ആ സ്ത്രീയുടെ രു പം കാണുമ്പോൾ ശങ്കരൻ നായരുടെ മനസ്സിൽ പഴയ ഏതോ ഒരു ചിത്രം ഓർമ്മ വന്നു. ചുടലയിൽ നില്ക്കുന്ന ചന്ദ്രമതിയുടെ ചിത്രം.
രണ്ടുപേരും സംസാരിച്ചില്ല. അവൾ പഴയ കാലത്തെപ്പറ്റി എന്തോ ഓർക്കുകയായിരുന്നു; അയാൾ മനസ്സിൽ അങ്ങിങ്ങായി ചിതറിക്കി ടക്കുന്ന പലതും ഒന്ന് ഒതുക്കിവെച്ചുനോക്കു കയും. പെട്ടെന്ന് ഒരാലോചന വന്നപോലെ അവൾ പറഞ്ഞു:
"അപ്പുണ്ണി പോയിരുന്നു.'
“ഞാനറിഞ്ഞു
പോണ്ടർന്നില്ല
പോയതിലു തെറ്റൊന്നുല്ല. ഓൻ കുട്ട്യാ
യതോണ്ട് എറക്ക്യപ്പോ എറങ്ങി. അയാളുടെ ഉള്ളിൽ എവിടെയോ അമർഷം പുകയുകയായി രുന്നു: “അവടെ എല്ലാവരെപ്പോലെ ഓനുണ്ട് അവകാശം. അവരടെ ഒരു രു അയാൾ ഊക്കോടെ ഒന്നു മൂക്കു ചീറ്റി.
"ദെയല്ലേ ആള്. ഇതിനൊക്കെ ശേഷംണ്ടാ
അയാൾ തിണ്ണയിൽ നിന്നെഴുന്നേറ്റു. ഒരു ക്കിൽനിന്ന് ഇറയത്തെ മുളപിടിച്ചു മുറ്റത്തേക്കു തുപ്പി വീണ്ടും എന്തോ ആലോചിച്ചു കൊണ്ടു നിന്നു.
"ഞാൻ രാവിലെ വന്നോളാം. അപ്പുണ്ണി പൊറ പ്പെട്ടു നിന്നോട്ടെ.
ആ
അയാൾ മുറ്റത്തിറങ്ങി.
എന്നിട്ടു പുരികം തടവിക്കൊണ്ടു പരുക്കൻ ശബ്ദത്തിൽ പറഞ്ഞു: “എപ്പളും എന്താ വേണ്ട തച്ചാൽ നിങ്ങക്കു പറയാം, പാറുട്ട്യമ്മേ. തോർത്തു കുടഞ്ഞു ചുമലിലിട്ടു ശങ്കരൻ നാ
യർ വേഗത്തിൽ നടന്നു.
തോണിക്കാരൻ അത്തുണ്ണി രണ്ടുറുപ്പിക കടം വാങ്ങിയതു തിരിച്ചു തരാനുണ്ട്. ചോദിച്ചു
ചോദിച്ചു മടുത്തു. ഇന്നലെ നിരത്തിൽ വെച്ചു പി ടികൂടി. കുറച്ചുദിവസമായി ആ നാണംകെട്ടവൻ ഒളിച്ചുമാറി നടക്കുകയായിരുന്നു. ഇന്നു തീർ ച്ചയായും തരാമെന്ന് മന്ത്രത്തെ തങ്ങളെ പിടിച്ച് ആണയിട്ടിട്ടുണ്ട്. അവനെ അന്വേഷിച്ചിറങ്ങി യതായിരുന്നു ശങ്കരൻ നായർ.
പാറുക്കുട്ടിയമ്മയുടെ വീട്ടിൽ നിന്നിറങ്ങി പ്പോരുമ്പോൾ ശങ്കരൻ നായർ അത്തുണ്ണിയുടെ രണ്ടുറുപ്പികയുടെ കാര്യം തല്ക്കാലം മറന്നു. നിരത്തിലേക്കു നടക്കുമ്പോൾ ആണും തുണയു മില്ലാത്ത ആ സ്ത്രീയുടെ കാര്യമാണ് അയാൾ ആലോചിച്ചിരുന്നത്.
നല്ലനിലയിൽ കഴിഞ്ഞവളാണ് ...... മനുഷ്യാ വസ്ഥ ഇങ്ങനെയല്ലേ എന്നൊരു വേദാന്തവും അയാൾക്കു തോന്നി.
കൈതത്തോടുവഴി അയാൾ നിരത്തിലേക്കു നടന്നു........അവർക്കെന്തെങ്കിലും വന്നാൽ ആ ചെക്കന്റെ സ്ഥിതിയെന്താണ്? നാലു ദിവസം ദീനമായി കിടന്നാൽ അടുപ്പിൽ തീയെരിയില്ല. പണ്ട് പടിക്കൽ പതിനായിരം വിളഞ്ഞിരുന്ന ഒരു തറവാട്ടിലെ പെണ്ണാണവർ അത് ഇടയ്ക്കിടെ മനസ്സിലുയർന്നുവരികയാണ്. രാത്രിയിൽ അമ്മ
യ്ക്കും മകനും തനിയെ കിടക്കണം. അടച്ചുറപ്പി ല്ലാത്ത വീട്ടിൽ ചെറുപ്പം കഴിഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീ തനിയെ....
എന്നാലും അവർക്കു തറവാടിത്തമുണ്ട്. പി ച്ചതെണ്ടിയാലും അതു പോവില്ല. അതവരെ കണ്ടാൽ അറിയാം.
ഇല്ലത്തു പാർക്കുന്ന പെണ്ണിന്റെ കാര്യം ശങ്കരൻനായർക്ക് അറിയാം. മൂധേവി! പത്തു നാല്പതു വയസ്സായിരിക്കുന്നു. എന്നിട്ടും കു ഴഞ്ഞുംകൊണ്ടാണ് നടത്തം. "ചങ്കരനായ എന്ന വിളി കേൾക്കുമ്പോൾ അയാൾക്കൊ രു ചവിട്ടു കൊടുക്കാനാണു തോന്നാറ്. നാ ട്യം കണ്ടാൽ ഇപ്പഴും പതിനാറാണെന്ന ഭാവം. ഉമ്മറത്തിന്റെ ചുറ്റുവട്ടത്ത് അടിച്ചും പെറുക്കി യും നില്ക്കാത്ത നേരമില്ല. വായിൽ നോക്കി ഇരിക്കാൻ ആ എരനുമുണ്ട്.
എരപ്പൻ ഒരു ബ്രാഹ്മണനല്ലേ? ഇത്തിരി യൊക്കെ നേരും നെറിയും വേണം. രാവിലെയാ യാൽ ചെല്ലവും തുറന്നുവെച്ച് ചിറിയും കോ ട്ടി ഉമ്മറത്തെ പടിത്തിണ്ണയിൽ വന്നിരിക്കും. കണ്ണപ്പോഴും പരമ്പു മടക്കുകയും നെല്ലു ചിക്കു കയും ചെയ്യുന്ന പെണ്ണുങ്ങളുടെ മേലാണ്. മുമ്പ്
ഇല്ലത്തു പാർത്തിരുന്ന കായിക്കോലിന്റെ കുട്ടി ക്കു ചിറി കോടലുണ്ടത്രേ.
പാറുക്കുട്ടിയമ്മ ഇല്ലത്തു പണിക്കു പോകു ന്നുണ്ടെന്ന് ആരാണ് തന്നോടു പറഞ്ഞത്. അഞ്ചാറുകൊല്ലം മുമ്പാണത്. അപ്പോൾ ആയമ്മ യോടു വെറുപ്പാണ് തോന്നിയത്. തറവാടിനെ മാനം കെടുത്തി. ഇനി ആ നമ്പൂരാർക്ക് അപവാ ദമുണ്ടാക്കും എന്നൊക്കെയാണാദ്യം തോന്നി യത്. പക്ഷേ ഇല്ലത്തു കൃഷിനോക്കാൻ വലിയ നമ്പൂതിരി നിയമിച്ചു. ചെന്നുനോക്കിയപ്പോൾ, അങ്ങനെയൊന്നുമല്ല തോന്നിയത്. രാവിലെ വരുന്നു. "അകത്തൊള്ളാം' പറയുന്ന പണി യെടുക്കുന്നു, പോവുന്നു. പാറുക്കുട്ടിയമ്മ അറി യാതെ അവരെ അയാൾ ശ്രദ്ധിച്ചിട്ടുണ്ട്. നല്ല അടക്കവും ഒതുക്കവും. ഉമ്മറത്തു ചവിട്ടിയി ട്ടുണ്ടാവില്ല. ആരെങ്കിലും പൂമുഖത്തിരിക്കുന്നു വെങ്കിൽ ആ വഴി നടക്കില്ല. ആണുങ്ങളോടു നേ രെ മുഖംനോക്കി സംസാരിക്കാൻ കൂടി അവർ ക്കു വയ്യാ. ഇങ്ങനെയൊന്നും ആകേണ്ടവളല്ല. തലയിലെഴുത്തു നന്നായില്ല...... തലയിലെഴു
ത്തു നന്നായില്ല.
"നിക്കൊന്നിനും ഒരാളില്ല.....
അമ്മയും ജ്യേഷ്ഠത്തിമാരും ആങ്ങളയും അ മ്മാമനും ഒക്കെയുണ്ട്. രണ്ടുനാഴിക ദൂരമേയു ള്ളു, വടക്കേപ്പാട്ടെ തറവാട്ടിൽ നിന്ന് അവി ടേയ്ക്ക്. പക്ഷേ രണ്ടുനാഴിക എത്രവലിയ ദൂരമാണ് അവർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന തെന്ന് അയാൾ അത്ഭുതപ്പെട്ടുപോയി. അവരു ടെ തറവാടിനെ അവമാനിച്ചുവെന്ന് ....!
അപ്പുണ്ണിയെ അവമാനിച്ചയച്ചു..... അതി നൊക്കെ, വേണ്ടതുണ്ട്. അവനെന്തു തെറ്റാണ് ചെയ്തത്? തറവാട്ടുകാരാ. തറവാട്ടുകാരാ യാൽ പോരാ, മനുഷ്യരാവണം.... ഒരു തറവാട്ടു കാരു വന്നിരിക്കുന്നു.....
ശങ്കരൻ നായർ വല്ലാത്ത അരിശത്തോടെ
ഒന്നു കാർക്കിച്ചുതുപ്പി. "ആരോടാ, കമ്മളേ, ത്ര ദേഷ്യം?'
ഉണ്ണീരിയാണ്, ഉണ്ണീരി കുട്ടാടയുടെ ഷാ പ്പിൽ പോയി ഉച്ചപ്പൂജ കഴിഞ്ഞുള്ള വരവാ ണ്. ഉച്ചയ്ക്ക് അകത്ത് അല്പമേ ചെയ്തു. അപ്പോൾ ഉണ്ണീരിക്ക് കാര്യഗൗരവമുണ്ട്. സ് നേഹവും ആദരവുമുണ്ട്. കമ്മൾ മാരെ കണ്ടാൽ “എവടയ്ക്കാണാവോ അടിയിര്ത്ത്ണ്?' സന്ധ്യ കഴിഞ്ഞാൽ ഉണ്ണീരി ആൾ മാറും. എതിരെ
വരുന്നവരോടെല്ലാം ചോദിക്കുക, "ആരാണ്ട് റ അത്? എന്നാണ്.
"ഉണ്ണീരി എവടയ്ക്കാ?'
"അൻ പെരയ്ക്കലയ്ക്ക് കളത്തിലിയ്ക്ക് ക്ണ്ടായിരുന്നു. പൂട്ടഴിഞ്ഞ് പൊയേലെറങ്ങി ഒന്നു മുങ്ങി.
അപ്പോൾ ശങ്കരൻ നായർക്ക് എന്തോ ഓർമ്മ വന്നു. "ഉണ്ണീരിടെ കയ്യില് മുള്ളണ്ടോ, ഉണ്ണീ?'
"അട്യൻ മൊളയപ്പിടി കടയിട്ട് പോയി
ല്ലേ? ന്നാലും നുള്ളുനുറുമ്പീട്ടിത്തിരിണ്ടാവും. കമ്മക്കു വേണേങ്കി എട്ക്കാം. "നിന്റെ നാലഞ്ചുകെട്ട് മുള്ളു വേണം.
നാളെ ഞാൻ ഇല്ലത്തു പണിയണ ആപ്പേനെ
അയയ്ക്കാം.
“അപ്പോ കമ്മൾടെ വേലിപ്പണി കയിഞ്ഞില്ലേ
എന്റെ കഴിഞ്ഞു, വേറൊരാവശ്യത്തിനാ. നാ ളെ ആപ്പ അന്തീലടയ്ക്കു വരും.'
അപ്പോൾ അതു ശരിയായി. മുള്ളിന് ഉണ്ണീരി ക്കു കാശൊന്നും കൊടുക്കേണ്ടാ. രണ്ടു ചെറു മക്കൾ നിന്നു കെട്ടിയാൽ ഒരുദിവസം കൊണ്ടു
തീരും. രണ്ടുറുപ്പിക കൂലി കൊടുക്കേണ്ടിവരും. ആവട്ടെ, രണ്ടുറുപ്പികയുടെ കാര്യം വരുമ്പോഴാ ണ്, അത്തുണ്ണി തരാമെന്നു പറഞ്ഞ രണ്ടുറുപ്പിക എവിടെ?
അത്തുണ്ണിയെ സ്ഥിരമായി ഒരിടത്തും കാ ണില്ല. പണ്ടു തോണിക്കാരനായിരുന്നു. ഇപ്പോ ൾ തോണിയില്ല. സ്വന്തമായി ഒന്നുംതന്നെയില്ല. എന്നാലും തോണിക്കാരൻ എന്ന പേർ ബാക്കി നില്ക്കുന്നു.
ഈസുപ്പിന്റെ പീടികയിൽ കയറി. അവിടെ കുപ്പായങ്ങൾ വില്ക്കാൻ നടക്കുന്ന ഒരു തു ന്നൽക്കാരനെ വരുത്തി ആരോ രണ്ടുപേർ വി ലപറഞ്ഞു തർക്കിക്കുകയാണ്.
അയാളെ കണ്ടപ്പോൾ പീടികക്കാരൻ ഈസു പ്പ് പറഞ്ഞു:
“നോക്കി, നായരേ, ജോറ്, പെങ്കുപ്പായം കുട്ടിക്കുപ്പായൊക്കെണ്ട്. ബാങ്ങിക്കോളീ. ശങ്കരൻ നായരൊന്നു ചിരിച്ചു. മുസലിയാർ
താടി തടവിക്കൊണ്ടു പങ്കുചേർന്നു. "അയാൾക്കു കുപ്പായും തുണീം എന്തിനാ?
അയാളെ മൂടാനാ?' തുന്നൽക്കാരൻ, പറഞ്ഞ വില മുതലായില്ല എന്നും പറഞ്ഞു ഭാണ്ഡം കെട്ടി ഇറങ്ങിപ്പോയി. വിശേഷിച്ചു ജോലിയൊന്നുമില്ലാത്തവരുടെ താവളമാണ് ആ പീടിക. ആരെയെങ്കിലും കു റെ പരിഹസിക്കുക, ചന്തയ്ക്കു പോയവരോ ആസ്പത്രിക്കു പോയവരോ കൊണ്ടുവരുന്ന ലോകവാർത്തകൾ കുറെ നുണയും ചേർത്തു വിതരണം ചെയ്യുക. ഇതൊക്കെയാണ് അവിടെ വന്നു കൂടുന്നവരുടെ പരിപാടി.
തുന്നൽക്കാരൻ പോയപ്പോൾ മദിരാശി നിന്നു വന്ന അപ്പുക്കുട്ടൻ നായരെപ്പറ്റിയായി സംസാരം. അയാൾ കാശും കൊണ്ടാണ് വന്നിരിക്കുന്ന തെന്നാണ് ആളുകൾ പറയുന്നത്. കട്ടുകൊണ്ടു പോന്നതാവും എന്നാണ് മുസല്യാരുടെ അഭി പ്രായം. വാച്ചും പൊൻ മോതിരവുമുണ്ട്. വലി ക്കുന്നതു സിഗററ്റാണ്. ഏതോ വലിയ പണക്കാ രൻ ചെട്ടിയാരുടെ കാര്യസ്ഥനാണ് എന്ന് അപ്പു ക്കുട്ടൻ നായരെ കണ്ടവർ പറയുന്നു.
“ഓൻ നാടകക്കമ്പനീലാ.
"ങ്ങക്കു പ്രാന്താ? ചെട്ട്യാരുടെ കൂടാണ്. ങ്ങക്ക്, ദമാഷ കേക്കണോ? ഈ ചെട്ട്യാമ്മാരു സിനേഹിച്ചാൽ എന്തും കൊടുക്കും. പെണങ്ങാ ലോ, തല പോയതുതന്നെ.
അങ്ങനെ വിഷയം തമിഴ്നാട്ടിലെ വൈര ക്കച്ചവടക്കാരായ ചെട്ടിയാന്മാരെപ്പറ്റിയായി. വൈരക്കച്ചവടത്തിലും ചെട്ടിയാന്മാരിലും താത് പര്യം തോന്നാത്ത ശങ്കരൻ നായർ ഈസുപ്പിനോ ട് അന്വേഷിച്ചു.
"നമ്മടെ തോണിക്കാരൻ അത്തുണ്ണീനേറ്റെ ക
ണ്ടോ?
"രാവിലെ ചെത്ത് കൂടെ പോണണ്ടതാ.'
മുസലിയാർ അഭിപ്രായപ്പെട്ടു. "ഞമ്മടെ എനുതിന്റെ പീലു കുത്തിരി ക്ണ്ടാവും, കള്ള ഹമ്. ഞമ്മളു കായി ചോച്ചിട്ടു പീലി കേറാറില്ല. നി ക്കും തരാനുണ്ട് നാലണേൻ കായി.
ഏനുദ്ദീന്റെ പീടികയിൽ അത്തുണ്ണിയെ
കണ്ടില്ല. “പോട്ടെ, വേസല്ല്യാത്ത ചെറ്റ' എന്ന്
ഉള്ളിൽ അവനെ ഒന്നു ശകാരിച്ച് അയാൾ കാ
റിയുണ്ടാക്കിയേടത്തേയ്ക്കു നടന്നു. പുഴ വക്കിൽ കുറച്ചു സ്ഥലം ലേലം വിളിച്ചെടുത്തി ട്ടുണ്ട്. വെള്ളരിയും കുമ്പളവും നട്ടിട്ടുണ്ട്. രണ്ടുവട്ടം അറുത്തുകഴിഞ്ഞിരിക്കുന്നു. പുതുമഴ പെയ്തതിൽപ്പിന്നെ നനച്ചിട്ടില്ല. ചന്തുവിന്റെ തുടുപ്പുകൊട്ട വാങ്ങി പനമ്പാത്തിയിലേക്കു
തേവി മുകളിലെ കുഴി നിറച്ചു; അവിടെനിന്നു തടത്തിലേയ്ക്കും.
എല്ലാ കൊല്ലവും പത്തമ്പതു നേന്ത്രവാഴ വെയ്ക്കും. കുറച്ചു കായ്ക്കറിയും നടും. അതു കൊണ്ടു കുറച്ചു കാശു കിട്ടും, മൂന്നു കൊല്ലം മുമ്പുവരെ കുറച്ചു പാട്ടകൃഷിയുണ്ടായിരുന്നു. വലിയവീട്ടിലെയാണ് നിലം. നല്ല വിളവുണ്ടാ കുന്ന ഭൂമിയായിരുന്നുവത്രേ പണ്ട്. 99-ലെ വെള്ള പ്പൊക്കത്തിൽ മണൽ വീണതാണ്. എങ്ങ നെ പണിയെടുത്താലും അഞ്ചുമേനിയിൽ കൂടു തൽ വിളയില്ല. പാട്ടം വടിച്ചാൽ വിത്തും അധ്വാ നവും നഷ്ടം. അവസാനം അയാൾ ഭൂമി തിരി ച്ചേല്പിച്ചു. അതുകൊണ്ടിപ്പോൾ പുരമേയാൻ വയ്ക്കോൽ വിലകൊടുത്തു വാങ്ങണം. "കണ്ണപ്പനെയും, മൈലനെയും ഏറിനു പൂട്ടാൻ കൊടുത്താൽ വല്ലതും കിട്ടും. അതു വലിയൊരു കാര്യമാണ്.
വലിയ വീട്ടിന്റെ മേല്പ്പുറത്താണ് ശങ്കരൻ നായരുടെ വീട്. രണ്ടു കുന്നുകൾക്കിടയിൽ ഒരു തളം. പത്തുനാല്പതു തെങ്ങുണ്ട്. തെങ്ങും പൊറ്റക്കാർ പണ്ടു പാന കഴിച്ചിരുന്നവരാണ്. പേരുകേട്ട അഭ്യാസികൾ പണ്ട് ആ വീട്ടി
ൽ ഉണ്ടായിരുന്നുവത്രേ. ശങ്കരൻ നായരുടെ മുത്തശ്ശിയുടെ അമ്മാവനായിരുന്നു കിട്ടശ്ശാർ. കിട്ടശ്ശാരെ മാങ്കോത്തില്ലത്തെ പുറത്തെ വളപ്പിൽ മണ്ടകം കെട്ടി കുടിവെച്ചിട്ടുണ്ട്. കൊല്ലത്തിലൊ രിക്കൽ മണ്ടകത്തിൽ നായന്മാരെക്കൊണ്ടു കോ ഴിയറുത്തു കലശം കഴിപ്പിച്ചില്ലെങ്കിൽ ഇല്ലത്ത് ഉപദ്രവങ്ങൾ കാണും. നമ്പൂതിരി നായരെ കുടി വെയ്ക്കാൻ കാരണമെന്തെന്നു ശങ്ക അത്ഭുതപ്പെട്ടിട്ടുണ്ട്. പീടികപ്പുറത്തെ അച്ചുമ്മാ നാണ് ആ ചരിത്രം പിന്നെ വിവരിച്ചുതന്നത്. പട യോട്ടക്കാലത്തു പാറക്കുളം അങ്ങാടിയിൽ വെച്ച് ഒഴിച്ചുപോവുകയായിരുന്ന വലിയ നമ്പൂതിരി യെ ടിപ്പുവിന്റെ പട്ടാളക്കാർ തടഞ്ഞു. മുന്നു റോളം പേരെ കിട്ടശ്ശാർ അരിഞ്ഞിട്ടു. എത്തേണ്ടി ടത്തു തിരുമേനിയെ എത്തിച്ചു. മരിച്ചു വീണു.
വീട്ടിന്റെ പടിഞ്ഞാറുഭാഗത്തു കുങ്കുമച്ചുവ ട്ടിൽ മൂന്നുകല്ലുണ്ട്. ഒന്നു കരിങ്കുട്ടി; രണ്ടാമത്തേ തു കണ്ണച്ചൻ; മൂന്നാമത്തേതു പഴയ ആ കാരണ വരും. ഇപ്പോഴും അവിടെ തിരി വെയ്ക്കണം. അമ്മാമയുണ്ടായിരുന്ന കാലത്തു നാട്ടിൽ ഇട യ്ക്കിടെ പാനയുണ്ടാവും. ഇപ്പോൾ അതുമില്ല.
“ആാൾക്ക് ഈശ്വരവിശ്വാസമൊക്കെ കൊൽ ഉണ്ടായിരുന്നുവത്രേ. ശങ്കരൻ നായരുടെ മുത്തശ്ശിയുടെ അമ്മാവനായിരുന്നു കിട്ടശ്ശാർ. കിട്ടശ്ശാരെ മാങ്കോത്തില്ലത്തെ പുറത്തെ വളപ്പിൽ മണ്ടകം കെട്ടി കുടിവെച്ചിട്ടുണ്ട്. കൊല്ലത്തിലൊ രിക്കൽ മണ്ടകത്തിൽ നായന്മാരെക്കൊണ്ടു കോ ഴിയറുത്തു കലശം കഴിപ്പിച്ചില്ലെങ്കിൽ ഇല്ലത്ത് ഉപദ്രവങ്ങൾ കാണും. നമ്പൂതിരി നായരെ കുടി വെയ്ക്കാൻ കാരണമെന്തെന്നു ശങ്കരൻ നായർ അത്ഭുതപ്പെട്ടിട്ടുണ്ട്. പീടികപ്പുറത്തെ അച്ചുമ്മാ നാണ് ആ ചരിത്രം പിന്നെ വിവരിച്ചുതന്നത്. പട യോട്ടക്കാലത്തു പാറക്കുളം അങ്ങാടിയിൽ വെച്ച് ഒഴിച്ചുപോവുകയായിരുന്ന വലിയ നമ്പൂതിരി യെ ടിപ്പുവിന്റെ പട്ടാളക്കാർ തടഞ്ഞു. മുന്നു റോളം പേരെ കിട്ടശ്ശാർ അരിഞ്ഞിട്ടു. എത്തേണ്ടി ടത്തു തിരുമേനിയെ എത്തിച്ചു. മരിച്ചു വീണു.
വീട്ടിന്റെ പടിഞ്ഞാറുഭാഗത്തു കുങ്കുമച്ചുവ ട്ടിൽ മൂന്നുകല്ലുണ്ട്. ഒന്നു കരിങ്കുട്ടി; രണ്ടാമത്തേ തു കണ്ണച്ചൻ; മൂന്നാമത്തേതു പഴയ ആ കാരണ വരും. ഇപ്പോഴും അവിടെ തിരി വെയ്ക്കണം. അമ്മാമയുണ്ടായിരുന്ന കാലത്തു നാട്ടിൽ ഇട യ്ക്കിടെ പാനയുണ്ടാവും. ഇപ്പോൾ അതുമില്ല.
“റഞ്ഞിരിക്ക്. ശങ്കരൻ നായർ ഓർത്തു. തേക്കു കഴിഞ്ഞ്, പുഴയിലിറങ്ങി കുളിച്ചു ശങ്കരൻനായർ നിരത്തിൽ കേറിയപ്പോൾ വാപ്പു വിന്റെ പീടികയുടെ മുമ്പിൽ നിന്നു കൂക്കു കേ ട്ടു, മീൻ വന്നിരിക്കുന്നു. ചെന്നു നോക്കിയ പ്പോൾ “നെത്തലാണ്. എന്നാലും മീനല്ലേ എന്നു വിചാരിച്ചു രണ്ടണയ്ക്കു വാങ്ങി.
പോകാൻ ഭാവിക്കുമ്പോഴാണ് പീടികപ്പുറത്തു നിന്ന് അച്ചുമ്മാന്റെ വിളി. കയറാതിരുന്നാൽ വയസ്സൻ മുഷിയും. കയറിയാൽ കുടുങ്ങിയതു തന്നെ.
ദേശത്തെ എല്ലാവരുടെയും അച്ചുമ്മാനാണ്. തൊട്ടടുത്തുതന്നെയാണ് വീട്. പക്ഷേ റോട്ടു വക്കിൽ കെട്ടിയ പീടികയുടെ മുകളിലത്തെ മുറി യിലാണ് താമസം. രാമായണം വായനയും കല്യാണാലോചനയും ആരെയെങ്കിലും സംസാ രിക്കാൻ കിട്ടിയാൽ വേദാന്തവുമാണ് വയസ്സുകാ ലത്തെ ജോലി.
ശങ്കരൻ നായർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ നേരം സന്ധ്യയായിരുന്നു.
കുന്നിന്റെ മറവിലായിരുന്നതുകൊണ്ടു വെയിലാറുമ്പോഴേയ്ക്കും തെങ്ങും പൊറ്റയിൽ
ഇരുട്ടു കയറും. കുങ്കുമത്തറയിൽ തിരിവെച്ച്, ചിമ്മിനി കത്തിച്ച് അയാൾ അത്താഴത്തി ൻ പണിതുടങ്ങി. ചോറും കറിയുമൊക്കെ വെയ്ക്കാൻ അയാൾക്കറിയാം. കുറെ കൊല്ലമാ യല്ലോ തനിച്ചു കഴിയാൻ തുടങ്ങിയിട്ട്. പക്ഷേ ഇപ്പോഴും അരിവാർക്കാൻ ഭയമാണ്. മിക്ക ദിവസവും വാർക്കാതെ വെള്ളം വറ്റിച്ചെടുക്കു കയാണ് പതിവ്. കഞ്ഞി തിളയ്ക്കാൻ തുടങ്ങി യാൽ ഒരു മുറി നാളികേരം ചിരകിയിടും.
പതിനാലോ പതിനഞ്ചോ കൊല്ലമായി തനി യെ ജീവിക്കാൻ തുടങ്ങിയിട്ട്. ഓർമ്മവെച്ച കാ ലത്ത് അമ്മാമയും മൂത്ത പെങ്ങളുമുണ്ട്. രണ്ടു പേരും നടപ്പുദീനത്തിൽ മരിച്ചു. മരുമകളും അയാളും ബാക്കിയായി.
നാണിയെക്കൊണ്ടു വീട്ടിൽ ഒരുപകാരവുമു ണ്ടായിരുന്നില്ല. അവൾ നേരാംവഴിക്കല്ല വളർ ന്നത്. വിളിച്ചതും പറഞ്ഞതും കേൾക്കില്ല. പ കൽ തോന്നിയ ദിക്കിലെല്ലാം തെണ്ടി നടക്കും. കുട്ടിയായിരുന്ന കാലം മുതല്ക്കേ അതായിരുന്നു സ്വഭാവം. പ്രായം തികഞ്ഞിട്ടും ആ സ്വഭാവം മാറിയില്ല. അയാൾ വീട്ടിലില്ലാത്തപ്പോൾ അവൾ ചുറ്റിനടക്കും. അങ്ങനെയിരിക്കെ കേൾക്കാൻ
കൊള്ളാത്ത കഥകളും കേൾക്കാൻ തുടങ്ങി. നാണിയെ വിളിച്ചു പറഞ്ഞു. ഒരിക്കലല്ല രണ്ടു
മൂന്നു തവണ;
"ഇനി നിന്നെപ്പറ്റി വല്ലതും കേട്ടാൽ നെൻറ
കഥ ഞാൻ കഴിക്കും.' ഭീഷണിക്ക് അവൾ വഴങ്ങിയില്ല, ഒരു ദിവസം കണ്ണുകൊണ്ടു കണ്ടപ്പോൾ എല്ലാ നിയന്ത്ര ണവും അറ്റു.
അതൊരു കടുംകൈയായിരുന്നുവെന്നു തോ
ന്നിയതു പിന്നീടാണ് തുണിൽ പിടിച്ചുകെട്ടി ചു
ടുവെയ്ക്കുക.
ഇപ്പോൾ അവൾ ജീവിച്ചിരിക്കുന്നുണ്ടോ, ആ വോ! ചായത്തോട്ടത്തിൽ ആരെയോ കല്യാണം കഴിച്ചു കുട്ടികളുമായി കഴിയുന്നുണ്ടെന്നാണ് കേട്ടത്. മലമ്പനി പിടിച്ചു മരിച്ചുപോയെന്നും കേട്ടു.
അടുപ്പിലെ തീനാളങ്ങൾ നോക്കിക്കൊണ്ട് അയാൾ ഇരുന്നു. വെള്ളം തിളയ്ക്കാൻ തുടങ്ങി യിരിക്കുന്നു.
ഒറ്റപ്പെട്ടു ജീവിക്കുകയാണ്. കഴിഞ്ഞുകൂടാൻ മനയ്ക്കലെ പണി മാത്രം മതി. പിന്നെയെന്തി നാണ് അധ്വാനിക്കുന്നതെന്ന് ആളുകൾ ചോദി
ക്കാറുണ്ട്. ശരിയാണ് കായ്ക്കറി നട്ടും നേന്ത്രവാ ഴവെച്ചും കാശുണ്ടാക്കിയിട്ട് എന്തു കാര്യം? "കല്യാണം കഴിച്ചുകൂടെ?' ആളുകൾ ഉപദേശി
ക്കും.
അപ്പോൾ പറയും: "പത്തുനാല്പത്തഞ്ചു വയസ്സായില്ലേ? ഇനി പെണ്ണും പരാധിനൊന്നും ഇല്ലാണ്ടന്നെ നോക്കട്ടെ..
പക്ഷേ തളർന്നു വീണാൽ താങ്ങാൻ ഒരു കൈയില്ല. ജോലിയെടുക്കാൻ വയ്യാത്ത കാലം വരുമ്പോഴത്തെ സ്ഥിതിയെന്തായിരിക്കും? കൊ ട്ടിലിലെ തള്ളയുടെ കാര്യമാണപ്പോൾ മനസ്സിൽ വരിക. ആരാന്റെ വീടുകളിൽ കയറിയിറങ്ങു ക...അതാലോചിക്കാൻ വയ്യാ. അതും നടക്കാനാ വുന്ന കാലം വരെയല്ലേ? അതു കഴിഞ്ഞാൽ..... വെണ്ണീർക്കുണ്ടിൽ പട്ടി കിടന്നു ചാവുന്നതുപോ
ആലോചിക്കുമ്പോൾ അയാൾ നടുങ്ങുന്നു. വിവാഹത്തെപ്പറ്റി ആലോചിച്ചിരുന്ന ഒരു കാ ലമുണ്ടായിരുന്നു. ഒരു പെൺകിടാവിന്റെ രൂപം മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ദിവസങ്ങളുണ്ടാ യിരുന്നു. അന്ന് അമ്മാമയും ഉടപ്പിറന്നവളു മൊക്കെയുണ്ട്. അമ്മാമ തന്നെയാണ് ആ
ചിന്ത അയാളുടെ മനസ്സിലേയ്ക്കെറിഞ്ഞു കൊടുത്തത്. അതിൽ പിടിച്ചുനില്ക്കുകയും
ചെയ്തു
പക്ഷേ ദൈവം അതിനു വഴിയുണ്ടാക്കിയില്ല. “എന്തിനാ ദൈവത്തിനെ പറേണ് ...... തലേ ലെഴുത്തു നന്നായില്ല്യ. തലേലെഴുത്തു നന്നായി
ചൊട്ടിയാൽ ചോര തെറിക്കുന്ന ശരീരം. സ ന്ധ്യയ്ക്ക് കൂടി കണ്ടതായിരുന്നു. രാവിലെ കേ ട്ടത്, അവൾ മരിച്ചുവെന്നാണ് നാലുവട്ടം ഛർ ദ്ദിച്ചതേയുള്ളു. നടപ്പുദീനത്തിന്റെ ആദ്യത്തെ ഇര ദേശത്തിൽ അവളായിരുന്നു.
പ്രിയപ്പെട്ടവരായ പലരും മരിച്ചു. കുടുംബ ത്തിൽ തനിച്ചായി. ജോലി ചെയ്യും. ദിവസം കഴി ക്കും. ജീവിതം ഒഴുക്കില്ലാതെ തളംകെട്ടി നിന്നു. ക്രമത്തിൽ ആ ദുഃഖം അറിയാതെ, അറിയാതെ മനസ്സിൽ നിന്നും മായുകയും ചെയ്തു.
അടുപ്പിന്റെ ചുവന്ന നാവുകൾ മൺകലത്തെ നക്കിക്കൊണ്ട് ഇളകുന്നതും നോക്കി അയാൾ ഇരുന്നു. തിളച്ചു കവിഞ്ഞുപോകാൻ തുടങ്ങി യപ്പോഴാണ് അയാൾ ചുറ്റുപാടുകളിലേയ്ക്ക് തിരിച്ചുവന്നത്. വെള്ളം തളിച്ചപ്പോൾ നുരയടങ്ങി.
ഭക്ഷണം കഴിഞ്ഞു പുറത്തെ കോലായിൽ പായ വിരിച്ചു കിടന്നപ്പോഴാണ് രാവിലത്തെ ജോലി ഓർമ്മ വന്നത്. സ്ക്കൂൾ വരെ പോണം. അപ്പുണ്ണിയെ ചേർക്കണം. വേണ്ടകാലത്തു വിവാഹം കഴിച്ചിരുന്നെങ്കിൽ അയാൾക്കും അപ്പുണ്ണിയോളം പോന്ന ഒരു മകനുണ്ടാവു മായിരുന്നു. പാടവും കായ്ക്കറിതോട്ടവുമായി പാടുപെടാൻ അവൻ സമ്മതിക്കില്ല. അവനും രണ്ടക്ഷരം പഠിച്ചു നന്നാവുമായിരുന്നു... പൊയ്പ്പോയതിനെച്ചൊല്ലി വ്യസനിച്ചിട്ട് ഇനി യെന്തുകാര്യം?
അപ്പുണ്ണി നന്നാവും. ആ ചെറുക്കന്റെ മു ഖത്തു ശ്രീത്വമുണ്ട്. കാണുമ്പോഴെല്ലാം തോന്നാറുള്ളതാണ്.
“അമ്മേ ഭഗവതീ, രക്ഷിക്കണേ!' അയാൾ അവ്യക്തങ്ങളായ ചിത്രങ്ങൾ കണ്ടു കൊണ്ട് ഇരുട്ടിൽ കണ്ണുമിഴിച്ചു കിടന്നു.