shabd-logo

നാലുകെട്ട് -ആറ്

12 October 2023

1 കണ്ടു 1
അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക്കൂടി ചുവന്നിട്ടുണ്ടാവും.

അതിലിടയ്ക്ക് അമ്മിണേടത്തിയെ വിളിച്ചു.

“എവിടടീ അമ്മിണി?'

അമ്മിണിയേടത്തി പത്തായപ്പുരയിൽ നിന്ന് ഇറങ്ങിവന്നു. "നാളെ നിന്റെ വീട്ടിലേയ്ക്ക് പൊറപ്പെട്ടോ.

ഇതിനി നെന്റെ അച്ഛന്റെ വീടല്ല..

അമ്മിണിയേടത്തി ഒന്നും മിണ്ടാതെ നിന്നു.

"നെനക്കൊരു വീടും ആളോളുമുണ്ടാവുമ്പോ ഇബടെ വന്നു കെടക്കണ്ട കാര്യല്ലല്ലോ.' അമ്മിണിയേടത്തി പതുക്കെ പത്തായപ്പുര യ്ക്കുള്ളിലേയ്ക്കു തന്നെ പോയി.

അന്നുരാത്രി കോണിമുറിയിൽ അപ്പുണ്ണി ക ണ്ണു തുറന്നുകിടക്കുകയായിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. വെളുപ്പാൻ കാലത്തെ സ്വ പ്നം പോലെ ഒരു രാത്രിയെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ മങ്ങിക്കിടക്കുന്നു.



അമ്മിണിയേടത്തി പോയാൽ ഇനി വരില്ലേ? അമ്മിണിയേടത്തിയെ നേരെ കാണുമ്പോൾ പ ണ്ടു പരിഭ്രമമായിരുന്നു. ഇപ്പോൾ ലജ്ജയാണ് തോന്നുക. എന്നാലും അവർ മുടിയഴിച്ചിട്ടു വേർ പെടുത്തിനില്ക്കുന്നതു കാണണം. കുത്തഴി യിലൂടെ അവർ കാണാതെ, സന്ധ്യയ്ക്കുമുമ്പ് അവർ മങ്ങിയ വെളിച്ചത്തിൽ മുറ്റത്തു നില്ക്കു ന്നത് അവൻ നോക്കിനില്ക്കും.

ഒച്ചയും അനക്കവുമില്ല. അവൻ വെറുതെ ചെ വിയോർത്തു കിടന്നു. അമ്മിണിയേടത്തി ഉറങ്ങി യിരിക്കും. എന്നാലും ഒരു സംശയം അമ്മിണിയേ ടത്തി വരുമോ? വെറുതെയുള്ള തോന്നലാണ്. കോണി ശബ്ദിക്കുന്നുണ്ടോ?

കോണിപ്പടി ശബ്ദിച്ചുവെന്നു തോന്നി. ഉ വ്. ശബ്ദിക്കുന്നുണ്ട്. ഹൃദയം വല്ലാതെ തു ടിക്കുന്നുണ്ടായിരുന്നു. വസ്ത്രങ്ങളുലയുന്ന ശബ്ദം. അവന്റെ ദേഹത്തു കൈ തൊട്ടപ്പോൾ അവൻ കൈ പിടിച്ചു.

ഒന്നും മിണ്ടാതെ അവൻ പായിൽ എഴുന്നേറ്റി രുന്നു. അമ്മിണിയേടത്തി തൊട്ടടുത്തിരുന്നു. അവന്റെ കഴുത്തിലൂടെ കൈയിട്ട് അണച്ചുപി ടിച്ച് അവർ വെറുതെ ഇരിക്കുകയാണ്, എത്ര

നേരമാണിങ്ങനെ ഇരുന്നതെന്നറിയില്ല. “അപ്പുണ്ണി' പതുക്കെ അവർ വിളിച്ചു. അവരു ടെ വിരലുകൾ അവന്റെ പുറത്ത് ഓടിനടക്കു കയായിരുന്നു.

"നാളെ ഞാൻ പോവാണ്, അപ്പുണ്ണി. അപ്പുണ്ണിക്ക് അവരുടെ മുഖം കാണണമെ ന്നുണ്ടായിരുന്നു; ഇരുട്ടാണ്. ഒന്നും കാണാൻ വയ്യാ. ഇനിയെന്നാണ് വരുന്നതെന്ന് അവൻ ചോദിച്ചില്ല. പക്ഷേ ആ ചോദ്യം മനസ്സിൽ നിറ ഞ്ഞുനിന്നു. ചുമലിലൂടെ വീണുകിടക്കുന്ന കെ ത്തണ്ടയിലെ കുപ്പിവളകൾ അവൻ തിരുപ്പിടിച്ചു.

“അപ്പുണ്ണി നാടയ്ക്ക് വരോ?'

"വരില്ല. എങ്ങനെ വരാനാണ്? “ഞാൻ ഇങ്ങട്ടിനി വരില്ല.

സന്ധ്യയ്ക്കുമുമ്പു മങ്ങിയ വെളിച്ചത്തിൽ അ വർ മുടിയഴിച്ചിട്ടു വേർപെടുത്തി നില്ക്കുന്നത് ഇനി കാണാൻ പറ്റില്ല?

“എന്താ മിണ്ടാത്ത്? ദേഷ്യം ണ്ടോ?'



"അപ്പുണ്ണി വല്യ ആളാവും. അപ്പോ അമ്മി ടത്തിനെ മറക്കരുത്. മറക്കാ?' ഇല്ല, മറക്കാനാവില്ല. നിലവിളക്കിന്റെ പ്രഭഓളം വെട്ടുന്ന നഗ്നമായ മാറിടവും അഴിഞ്ഞു ലയുന്ന മുടിക്കെട്ടുമായി കവുങ്ങിൻപൂക്കുല പിടിച്ചിരുന്ന് ഉറയുന്ന സർപ്പസുന്ദരിയുടെ ചിത്രം മറക്കാനാവില്ല

"ഇല്ല്യ.

എന്നുമാത്രം അവൻ പറഞ്ഞു.

കുറെ നേരം ഇങ്ങനെ ഇരുന്നു. വല്ലാത്ത നെഞ്ചിടിപ്പ് അപ്പോഴും മാറിയിട്ടില്ല.

"പോയി കെടക്കട്ടെ. അപ്പുണ്ണി ഒറങ്ങിക്കോളൂ.' എഴുന്നേല്ക്കുന്നതിനുമുമ്പ്, അവന്റെ ചെ വിയ്ക്കടുത്തേയ്ക്ക് ചുണ്ടുകളടുപ്പിച്ചു ചിരി യും കരച്ചിലും കലർന്ന സ്വരത്തിൽ അമ്മിണി യേടത്തി പറഞ്ഞു:

"പേടിപ്പെട്ത്താൻ ഇനി അമ്മിഞ്ഞേടത്തി വരി

ല്ല്യാട്ടോ. കോണിപ്പടികൾ വീണ്ടും ശബ്ദിച്ചു. തനിയെ കണ്ണുതുറന്നു കിടക്കുമ്പോൾ വല്ലാത്ത ഒരസ്വാ സ്ഥ്യം തോന്നി.

പിറ്റേന്നു രാവിലെ അമ്മിണിയേടത്തി പുറ പ്പെട്ടു. അമ്മാമ ഈർക്കിലക്കരയുള്ള വേഷ്ടി നി വർത്തി ചുമലിലിട്ടു കുടയെടുത്തു മുറ്റത്തിറങ്ങി നിന്നു.

അമ്മിണിയേടത്തി ഓരോരുത്തരോടായി യാ ത്ര പറയാൻ തുടങ്ങിയപ്പോൾ അപ്പുണ്ണി പടി ഞ്ഞാറെ മുറ്റത്തു വയ്ക്കോൽ മുടയ്ക്കു പിന്നിൽ, പച്ചപിടിച്ച മതിലിൽ കരിങ്കൽ കൊണ്ടു ചിത്രം വരച്ചുനിന്നു.

പോകുമ്പോൾ അപ്പുണ്ണി കണ്ടില്ല. ഉമ്മറത്തു വന്നപ്പോൾ പടിക്കൽ ദുരേ പറമ്പിന്റെ അറ്റ ത്തു നീലപ്പട്ടു ജാക്കറ്റു മറയുന്നു.

പതിവിലും വൈകിയാണ് അപ്പുണ്ണി ളിലേയ്ക്ക് പുറപ്പെട്ടത്. രാവിലെ കഞ്ഞി കി ട്ടാൻ വൈകി. കുറച്ചു ദിവസമായി നേരത്തു ഭക്ഷണമില്ല. വിത്തു മുഴുവൻ എടുത്തു ചെലവാ ക്കിക്കഴിഞ്ഞു. പത്തായത്തിലെ നെല്ലു വലി യമ്മാമ വണ്ടിക്കാർക്കു വിറ്റു. നെല്ലു ചോദി ക്കാൻ ചെന്നാൽ അമ്മാമ കൊടുക്കുന്നത് കേട്ടാൽ അറയ്ക്കുന്ന ചീത്ത വാക്കുകളാണ്.

ചുരുക്കം ദിവസങ്ങളിലേ വലിയമ്മാമ വീട്ടി ലുണ്ടാകാറുള്ളു. പൂന്തോട്ടത്തിലേയ്ക്കു പോ യാൽ തിരിച്ചുവരുന്നത് എട്ടോ പത്തോ ദിവസം
കഴിഞ്ഞാണ്. അടയ്ക്കാപറിയും നാളികേരമി ടലും കഴിഞ്ഞാൽ പോകും. വീട്ടിലെ ചെലവു നടത്തേണ്ടതു തന്റെ ഉത്തരവാദിത്തമല്ല എന്ന ഭാവമാണ്.

വീട്ടിലെ ഭക്ഷണകാര്യത്തിൽ കുട്ടമ്മാമയ്ക്കും ശ്രദ്ധയില്ല. നേരത്തിനു വരുമ്പോൾ ഭക്ഷണമി ല്ലെങ്കിൽ മീനാക്ഷിയേടത്തിയെയാണ് ചീത്ത പറയുക.

അടുത്ത വീടുകളിൽനിന്നും നെല്ലും അരിയും കടം വാങ്ങാൻ പോകുന്നത് അവരാണ്. ഇട യ്ക്കിടെ അവർ പറയും: "ഒക്കെന്റെ യോഗം. കുറ്റിക്കാർക്കു വലിയമ്മാമ താക്കീതു കൊ ടുത്തിട്ടുണ്ട്. കുട്ടമ്മാമയ്ക്ക് പണം കൊടുക്കരു

കുട്ടമ്മാമ മറ്റൊരു വഴിക്കാണ് തിരിഞ്ഞത്. മേലെ സർപ്പക്കാവിനടുത്തുള്ള വലിയ ഗോ മാവു കുട്ടിഹസ്സനു മുറിച്ചു വിറ്റു. ഒരു ചാക്കു നെല്ലും വീട്ടിലേയ്ക്ക് വാങ്ങിക്കൊടുത്തു. ബാ ക്കി പണത്തിന്റെ കണക്കു വലിയമ്മ പറഞ്ഞ

പ്പോൾ കുട്ടമ്മാമ പറഞ്ഞു: “കുഞ്ഞാപ്പോളേ, മിണ്ടാണ്ടവടെ ഇരുന്നോളിൻ ആ മരം മുറിയ്ക്കാൻ കയറും മഴുവുമായി വെ ട്ടുകാർ വന്നതു മുറ്റത്തൂടെയായിരുന്നു. അവരി ലൊരാൾ വെള്ളം വാങ്ങിക്കുടിക്കാൻ വടക്കു പുറത്തുവന്നപ്പോഴാണ് അമ്മമ്മ അതറിഞ്ഞത്. അന്നു പകൽ മുഴുവൻ അവർ കരയുകയായി
രുന്നു.

മൂന്നു മാസംകൊണ്ടു പുറത്തെ വളപ്പു വെ ളിമ്പറമ്പായി. കുട്ടിഹസ്സൻ ഹാജിയുടെ ഈർ ച്ചക്കാർ അവിടെ മുറിച്ചിട്ട മരങ്ങൾ ഈർന്ന് പലകകളാക്കുകയാണ്.

നാലുകെട്ടിനകത്ത് അവന് ഓരോ നിമിഷവും വീർപ്പുമുട്ടുകയായിരുന്നു. കരയുന്ന അമ്മമ്മ, എപ്പോഴു പിറുപിറുത്തു മടമ്പടിച്ചു നടക്കുന്ന വലിയമ്മ, കരിമ്പടം കൊണ്ടു കാൽ പൊതി ഞ്ഞുവെച്ചു ചുമരുചാരിയിരുന്ന് ആരോടെന്നി ല്ലാതെ മനുഷ്യാവസ്ഥയെപ്പറ്റി പറയുന്ന ചെറി യച്ഛൻ, എന്തെങ്കിലും ഒരൊച്ചപ്പാടുണ്ടാക്കി ഇടയ്ക്ക് ചുഴലിക്കാറ്റുപോലെ വീട്ടിലേയ്ക്ക് കയറിവരുന്ന കുട്ടമ്മാമ ഓ, എന്തൊരു കൂട്ടം ആളുകൾ.

വെറുപ്പ് മനസ്സിൽ തിങ്ങിനില്ക്കുന്നതു വെറുപ്പു മാത്രമാണ്. മീനാക്ഷിയേടത്തിയെ
കാണുമ്പോഴാണ് ആകെ മനസ്സിലൊരു വേദന തോന്നുക. വടക്കേ വീട്ടിൽ നിന്നു കൊട്ടയിൽ നെല്ലു ചുമന്നു കവുങ്ങിൻ തോട്ടത്തിലൂടെ ആരും കാണാതെ വരുന്ന അവരെ കണ്ടപ്പോൾ ഒരിക്കൽ അറിയാതെ അപ്പുണ്ണിയുടെ കണ്ണുകൾ നനഞ്ഞുപോയി.

സുഖവും ദുഃഖവും ദൈവം മനുഷ്യനു വിധി ച്ചതാണത്രേ. എന്നിട്ട് അവർക്കെന്തേ ദൈവം സുഖം കൊടുക്കാത്തത്?

നടക്കുമ്പോൾ അങ്ങനെ പലതും അപ്പുണ്ണി ആലോചിച്ചു. കൂട്ടുകാർ മുമ്പേ പോയിരിക്കുന്നു. ചെമ്മണ്ണു നിറഞ്ഞ പാതയിൽ കാളവണ്ടിച്ചക ങ്ങൾ ഉരുണ്ടുപോയ പാട് അപ്പോഴും കിടപ്പുണ്ട്.

ഭാസ്കരൻ കഴിഞ്ഞ കൊല്ലം തോറ്റു. ഫിഫ് ത്തിലാണിപ്പോൾ. വീട്ടിൽ എന്തുതന്നെ വിഷമ മായാലും ഭാസ്ക്കരനും കൃഷ്ണൻ കുട്ടിക്കും ബു ദ്ധിമുട്ടില്ല; സ്വത്തുള്ള ഇല്ലത്തെ നമ്പൂരിയുടെ മകനായി ജനിച്ചാൽ അങ്ങനെയായിരിക്കും.

അത്താണിക്കടുത്ത് ആരോ നില്ക്കുന്നു. അ പുണ്ണി ശ്രദ്ധിച്ചില്ല. അടുത്തെത്തിയപ്പോൾ അ വൻ വെറുതെ നോക്കി. അപ്പോഴാണു മനസ്സി ലായത്, ശങ്കരൻ നായർ. തീക്കട്ടയിൽ ചവിട്ടിയ
അനുഭവമാണ് ഉണ്ടായത്.

അപ്പുണ്ണി 


അയാൾ അടുത്തേയ്ക്കു വരികയാണ്.

അവൻ മുഖം തിരിച്ചു നടന്നു.

അപ്പുണി 

തിരിഞ്ഞു നോക്കിയില്ല. കാലുകൾ നീട്ടി വലി ച്ചുവെച്ച് അപ്പുണ്ണി നടന്നു. കുറെ ദൂരമെത്തി ഒന്നു തിരിഞ്ഞുനോക്കി. ഇല്ല, അയാൾ കൂടെയി ല്ല. വഴിക്കുവെച്ചു പഞ്ചായത്തു പറഞ്ഞു ലോ ഗ്യം പുതുക്കാൻ വന്നിരിക്കുന്നു. എല്ലാം അവൻ എന്നേ കേട്ടതാണ്, സഹിച്ചതാണ്. വെള്ള പ്പൊക്കം കഴിഞ്ഞ ഉടനെയറിഞ്ഞതാണ്. അമ്മ അങ്ങോട്ടു താമസം മാറ്റിയിരിക്കുന്നു. വലിയമ്മ അതറിഞ്ഞപ്പോൾ പറഞ്ഞതു കേൾക്കണം. മുറ്റത്തേയ്ക്ക് ഓടിപ്പോയി. തോലുരിഞ്ഞുപോ കുന്നതുപോലെ. തെങ്ങും പൊറ്റയിൽ ശങ്കരനാ യരുടെ കൂടെ.....

അതു കേട്ട് ദിവസം തന്നെ കെട്ടിവരിഞ്ഞു നിർത്തിയിരുന്ന ഒരു ചങ്ങല പൊട്ടിച്ചെറിഞ്ഞ ആശ്വാസമാണ് തോന്നിയത്.

ലോഗ്യം പറയാൻ വന്നിരിക്കുന്നു. തെങ്ങും പൊറ്റയിൽ ശങ്കരൻ നായർ എനിക്കാരുമല്ല.....
സ്ക്കൂളിലെത്തിയപ്പോൾ ബെല്ലടിച്ചു പത്തു മിനുട്ടു കഴിഞ്ഞിരിക്കുന്നു. ശങ്കരനാരായണയ്യർ മാരുടെ ക്ലാസ്സാണ്. പക്ഷേ മാസ്റ്റർ വന്നി ട്ടില്ലാത്തതുകൊണ്ടു ഡ്രോയിംഗ്മാസ്റ്റർ പകരം വന്നിരിക്കുകയാണ്. കുട്ടികൾക്കയാളെ പേടിയി

ല്ല. ക്ലാസ്സിൽ ബഹളം തന്നെ. രണ്ടാമത്തെ പീരിയഡാണ് മെമ്മോ വായി ച്ചത്.

പത്താം തീയതിക്കുമുമ്പായി ഗവർമ്മേണ്ടു

പരീക്ഷയ്ക്കുള്ള ഫീസടയ്ക്കണം, പതിനഞ്ചുറു

പത്താംതീയതി, ഇനി ആറു ദിവസമേ ഉള്ളൂ. പതിനഞ്ചുറുപ്പിക എവിടെനിന്നു കിട്ടാനാണ്? പെട്ടെന്നവനോർമ്മ വന്നു. അമ്മമ്മയുടെ കൈ വശം അവന്റെ കാശുണ്ട്. അതിൽ നിന്നു കു ട്ടമ്മാമയെടുത്ത പണം തിരിച്ചുചോദിച്ചാൽ മതി. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മമ്മ

യോടു ചെന്നു പറഞ്ഞു: "പരീക്ഷ ഫീസടയ്ക്കണം. പതിനഞ്ചുറു പ്പിക വേണം.

എന്റെ മോൻ കുട്ടമ്മാമയോടു ചോയ്ക്ക്. ഞാ നും ഓനോടു പറയാം.

കുട്ടമ്മാമയോടു ചോദിക്കാൻ തന്നെ തീരുമാ നിച്ചു. കുട്ടമ്മാമയോടു നേരിട്ട് ഇതുവരെ സം സാരിച്ചിട്ടില്ല. എന്നാലും സംസാരിക്കാൻ ഭയമി ല്ല. ആ മനുഷ്യന്റെ നേരെ അവനല്പം ബഹു

മാനം മനസ്സിന്റെ കോണിൽ മറഞ്ഞുകിടപ്പുണ്ട്. വലിയമ്മാമ അടിച്ച ദിവസം ഓർമ്മയിൽ വന്നു.

അന്നു കുട്ടമ്മാമയാണ് രക്ഷിച്ചത്. ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. എന്നാലും വലിയമ്മാമ എന്ന ഭയങ്കരനോട് ഏറ്റുമുട്ടാൻ ധൈര്യമുള്ള അയാൾ അവന്റെ കണ്ണിൽ ഒരു വീരപുരുഷനാ

കുട്ടമ്മാമ വല്ലപ്പോഴുമാണ് വരിക. രാത്രി ചില പ്പോൾ വന്നില്ലെന്നും വരും; വക്കീൽ കുമാരൻ നായരുടെ കൂടെയായിരിക്കും ചിലപ്പോൾ വേ റെയും പലതും കേൾക്കുന്നുണ്ട്.

അടുത്തദിവസം സന്ധ്യയ്ക്ക് കുളിച്ചുവന്ന പ്പോഴാണ് മാളു പറഞ്ഞത്: "അച്ഛൻ വന്നി ട്ടുണ്ട്.

ഉമ്മറത്തെ ചാരുപടിയിൽ ഇരുന്നു കുട്ടമ്മാമ ബീഡി വലിയ്ക്കുകയായിരുന്നു. ആ മുഖഭാവം അവന് ഒരു വിഷമമുണ്ടാക്കി. കുറെ നാളായി
അങ്ങനെയാണ് കുട്ടമ്മാമയെ കാണുന്നത്.

എങ്കിലും അടുത്തു ചെന്നു. കണ്ട ഭാവം നടിച്ചില്ല. അവൻ ഒഴിയുന്നി ല്ലെന്നു കണ്ടപ്പോൾ ചോദിച്ചു:


"പതിനഞ്ചാം തീയതി ഗവർമ്മണ്ടു പരീക്ഷ ഫീസടയ്ക്കണം.'

അയിന്?

കുട്ടമ്മാമ 

കടം പിരിക്കാൻ വന്നതാടാ?'

"ഞാനെന്താ ചെയ്യണ്ട് ഫീസടച്ചിട്ടില്ലെങ്കി "നെന്റെ നാലു നൊട്ട വാങ്ങിച്ചിട്ട്ണ്ട് ചിട്ട ല്ലേടാ ഇത്? എന്റെയിലു പണംല്യ പന്നിക്കുട്ടിംല്ല്യ 
കരച്ചിൽ വന്നു. എങ്കിലും കരഞ്ഞില്ല. വേദനി ക്കുമ്പോൾ കരയാതിരിക്കാൻ അവൻ പഠിച്ചു കഴിഞ്ഞിരുന്നു.

അവൻ അകത്തേയ്ക്കു പോരുമ്പോൾ, കു ട്ടമ്മാമ പറഞ്ഞു:

“ഇനി നീയൊക്കെ പഠിച്ചിട്ടു തുക്കിടിസ്സായാ

യിട്ടല്ലേ വരാ?' ആ വാക്കുകൾ അപ്പുണ്ണി ചവച്ചിറക്കി. തെക്കിനിയിലെത്തിയപ്പോൾ മാളു ചോദിച്ചു:

"കിട്ടോ, അപ്പുട്ടാ?'

ചോദിക്കാൻ വന്നിരിക്കുന്നു! പകയോടെ അവളെ നോക്കിക്കൊണ്ടു പറഞ്ഞു: പോട്യ വ്ട്ന്ന് അവളുടെ മുഖത്തുനോക്കാതെ അവൻ ഇരു ട്ടിൽ മുങ്ങിക്കിടക്കുന്ന കോണിമുറിയിലേയ്ക്ക് നടന്നു.

അമ്മമ്മയ്ക്ക് വ്യസനമുണ്ടായിരുന്നു. "അമ്മമ്മടെ കയ്യില് എന്തെങ്കിലുമുണ്ടായി രുന്നെങ്കി, ന്റെ കുട്ട നിയ്യ് കൊഴങ്ങില്ലായി രുന്നു.

ആരുടെയും കൈയിലുണ്ടാവില്ല. അവൻ മന സ്സിൽ പറഞ്ഞു. അപ്പുണ്ണിക്ക് ആരുമുണ്ടാവില്ല. നാളെയാണ് പണം കൊടുക്കേണ്ടത്. ക്ലാ സ്സിൽ പണമുള്ള കുട്ടികളുണ്ട്. വാസുദേവൻ നമ്പൂതിരി. അയാളുടെ കൈയിൽ പണമുണ്ടാ വും. ഇല്ലത്തു സ്വത്തുണ്ട്. അച്ഛനു ഭ്രാന്താ യതുകൊണ്ട് അയാൾ തന്നെയാണ് കാര്യങ്ങൾ നടത്തുന്നത്.

സ്വർണ്ണവാച്ചും മോതിരവും സ്വർണ്ണക്കടുക്കു കളും ഉണ്ട്. പത്തിന്റെ നോട്ടുകൾ എപ്പോഴും
കീശയിലുണ്ടാവുമത്രേ.

അയാളോടു ചോദിക്കുന്നത് എങ്ങനെയാണ്? കടംവാങ്ങിയാൽ എങ്ങനെ വീട്ടും? പക്ഷേ പരീക്ഷയ്ക്കിരിക്കേണ്ട കാര്യമാണ്.

മൂന്നു മാസം കൂടി കഴിഞ്ഞാൽ ഈ ദുരിതം അവ സാനിക്കുകയാണ്. പിന്നീട് അവനു പ്രതീക്ഷകളുണ്ട്.

അവസാനം സംശയിച്ചു സംശയിച്ച് അവൻ ചോദിച്ചു.

നമ്പൂതിരി പറഞ്ഞു: “പണമുണ്ട്. പക്ഷേ ഇ തെനിക്ക് അടിയന്തിരമായി തൃശൂർക്കു പോ കാൻ ള്ളതാ. ഒരു ഹാർമോണിയം വാങ്ങണം. അയാൾ ഹാർമോണിയം വാങ്ങട്ടെ. അയാളും യശോധരയും കൂടി പാട്ടു പാടട്ടെ. എന്തെല്ലാം കഥകളാണ് കുട്ടികൾ പറയുന്നത്.

മുഹമ്മദിന് കാര്യം മുഴുവൻ അറിയാം. പണം അന്വേഷിക്കേണ്ട കാര്യം അവൻ ഏറ്റെടുത്തി ട്ടുണ്ട്. ക്ലാസ്സിലെ കുട്ടികളിൽ പലരോടും മു ഹമ്മദ് സ്വകാര്യമായി ചോദിച്ചു. കിട്ടിയില്ല.

"അപ്പു, തനിക്കൊരു കാര്യം ചെയ്തുടെ?'

"എന്താ?'

"ഭാസ്കരൻ അമ്മോടു വാങ്ങിക്കൂടേ?'

ഞാൻ ചോദിക്കില്ല.'

"തന്റെ വല്ല്യമ്മയാന്നല്ലേ പറഞ്ഞ്?' "അതേ, ഞാൻ ചോദിക്കില്ല.

"നാളെ പണം വേണ്ടെടോ? അതൊക്കെ വിജാരിച്ചിരുന്നാല്

“എനിക്കു മാനം കെടാൻ വയ്യാ, മുഹമ്മദേ.' മുഹമ്മദ് പിന്നെ നിർബന്ധിച്ചില്ല. പണമുള്ളവരുണ്ടാവും. വലിയമ്മ, വലിയമ്മാ
മ. അതൊക്കെ ആലോചിക്കാൻ പറ്റിയ കാര്യ
ങ്ങളല്ല.

രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു. എത്രകാ ലം കഷ്ടപ്പെട്ടാണ് ഈ പടിവാതില്ക്കലെത്തി യത്? എന്നിട്ടിപ്പോൾ എല്ലാം തകർന്നു വീഴുയാണ് 
നാളെ നാലുമണിക്കു മുമ്പായി പണമട

മുഹമ്മദ് തന്റെ വീട്ടിന്റെ ചുറ്റുപാടുകളിൽ ഉമ്മയുടെ സഹായത്തോടെ ഒരു ശ്രമം നടത്താ മെന്നേറ്റിട്ടുണ്ട്. ഉച്ചയ്ക്കുമുമ്പായി സ്കൂളി ലെത്തിയിട്ടില്ലെങ്കിൽ പണം കിട്ടിയില്ലെന്നു വി ചാരിച്ചു കൊള്ളാനാണു പറഞ്ഞിട്ടുള്ളത്.

പരീക്ഷയ്ക്കിരുന്നാൽ പാസാവുമെന്നുറപ്പു
ണ്ട്. പാസായാൽ എവിടെയെങ്കിലും ജോലി കി ട്ടും. എന്നിട്ടുവേണം... അന്ന് ആരുടെയും സഹാ യം കൂടാതെ തലയുയർത്തി നില്ക്കാം.

എല്ലാം ഇപ്പോൾ ഒരു പ്രശ്നത്തിന്റെ മുമ്പിൽ തടഞ്ഞു നില്ക്കുകയാണ്. പതിനഞ്ചുറുപ്പിക. പണം കിട്ടില്ല. പരീക്ഷയ്ക്ക് പണമടയ്ക്കില്ല. വിചാരിച്ചപോലെയൊന്നും സാധിക്കില്ല.

നേരം വെളുക്കുന്നതിനുമുമ്പുതന്നെ എഴു ന്നേറ്റു. പല്ലുതേച്ചു കുളത്തിൽനിന്നു വരുമ്പോൾ കരയിൽ മാളുവെകണ്ടു. അവളെ കിണറ്റിൻ ശ്രദ്ധിക്കാതെ കടന്നുപോയപ്പോൾ മാളു ചോദി

“എന്തേ അപ്പൂട്ടൻ നേർത്തെണീറ്റ്

അവൻ ഒന്നും മിണ്ടാതെ പോന്നു. എല്ലാവരും തനിക്കെതിരാണ്. താൻ നശിക്കു ന്നതു കാണാൻ കാത്തിരിക്കുകയാണെല്ലാവരും. പ്രഭാതത്തിലെ നേർത്ത മൂടൽമഞ്ഞു പൊതി ഞ്ഞു നില്ക്കുന്ന ആ നാലുകെട്ടിനെയും അതി നകത്തെ മനുഷ്യരെയുമെല്ലാം അവൻ വെറു ക്കുന്നു....

തലേന്നഴിച്ചിട്ട ഷർട്ടെടുത്തിട്ടു. നനച്ചിട്ട ഇനിയും ഉണങ്ങിയിട്ടില്ല. 

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക