അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക്കൂടി ചുവന്നിട്ടുണ്ടാവും.
അതിലിടയ്ക്ക് അമ്മിണേടത്തിയെ വിളിച്ചു.
“എവിടടീ അമ്മിണി?'
അമ്മിണിയേടത്തി പത്തായപ്പുരയിൽ നിന്ന് ഇറങ്ങിവന്നു. "നാളെ നിന്റെ വീട്ടിലേയ്ക്ക് പൊറപ്പെട്ടോ.
ഇതിനി നെന്റെ അച്ഛന്റെ വീടല്ല..
അമ്മിണിയേടത്തി ഒന്നും മിണ്ടാതെ നിന്നു.
"നെനക്കൊരു വീടും ആളോളുമുണ്ടാവുമ്പോ ഇബടെ വന്നു കെടക്കണ്ട കാര്യല്ലല്ലോ.' അമ്മിണിയേടത്തി പതുക്കെ പത്തായപ്പുര യ്ക്കുള്ളിലേയ്ക്കു തന്നെ പോയി.
അന്നുരാത്രി കോണിമുറിയിൽ അപ്പുണ്ണി ക ണ്ണു തുറന്നുകിടക്കുകയായിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു. വെളുപ്പാൻ കാലത്തെ സ്വ പ്നം പോലെ ഒരു രാത്രിയെക്കുറിച്ചുള്ള ഓർമ്മ മനസ്സിൽ മങ്ങിക്കിടക്കുന്നു.
അമ്മിണിയേടത്തി പോയാൽ ഇനി വരില്ലേ? അമ്മിണിയേടത്തിയെ നേരെ കാണുമ്പോൾ പ ണ്ടു പരിഭ്രമമായിരുന്നു. ഇപ്പോൾ ലജ്ജയാണ് തോന്നുക. എന്നാലും അവർ മുടിയഴിച്ചിട്ടു വേർ പെടുത്തിനില്ക്കുന്നതു കാണണം. കുത്തഴി യിലൂടെ അവർ കാണാതെ, സന്ധ്യയ്ക്കുമുമ്പ് അവർ മങ്ങിയ വെളിച്ചത്തിൽ മുറ്റത്തു നില്ക്കു ന്നത് അവൻ നോക്കിനില്ക്കും.
ഒച്ചയും അനക്കവുമില്ല. അവൻ വെറുതെ ചെ വിയോർത്തു കിടന്നു. അമ്മിണിയേടത്തി ഉറങ്ങി യിരിക്കും. എന്നാലും ഒരു സംശയം അമ്മിണിയേ ടത്തി വരുമോ? വെറുതെയുള്ള തോന്നലാണ്. കോണി ശബ്ദിക്കുന്നുണ്ടോ?
കോണിപ്പടി ശബ്ദിച്ചുവെന്നു തോന്നി. ഉ വ്. ശബ്ദിക്കുന്നുണ്ട്. ഹൃദയം വല്ലാതെ തു ടിക്കുന്നുണ്ടായിരുന്നു. വസ്ത്രങ്ങളുലയുന്ന ശബ്ദം. അവന്റെ ദേഹത്തു കൈ തൊട്ടപ്പോൾ അവൻ കൈ പിടിച്ചു.
ഒന്നും മിണ്ടാതെ അവൻ പായിൽ എഴുന്നേറ്റി രുന്നു. അമ്മിണിയേടത്തി തൊട്ടടുത്തിരുന്നു. അവന്റെ കഴുത്തിലൂടെ കൈയിട്ട് അണച്ചുപി ടിച്ച് അവർ വെറുതെ ഇരിക്കുകയാണ്, എത്ര
നേരമാണിങ്ങനെ ഇരുന്നതെന്നറിയില്ല. “അപ്പുണ്ണി' പതുക്കെ അവർ വിളിച്ചു. അവരു ടെ വിരലുകൾ അവന്റെ പുറത്ത് ഓടിനടക്കു കയായിരുന്നു.
"നാളെ ഞാൻ പോവാണ്, അപ്പുണ്ണി. അപ്പുണ്ണിക്ക് അവരുടെ മുഖം കാണണമെ ന്നുണ്ടായിരുന്നു; ഇരുട്ടാണ്. ഒന്നും കാണാൻ വയ്യാ. ഇനിയെന്നാണ് വരുന്നതെന്ന് അവൻ ചോദിച്ചില്ല. പക്ഷേ ആ ചോദ്യം മനസ്സിൽ നിറ ഞ്ഞുനിന്നു. ചുമലിലൂടെ വീണുകിടക്കുന്ന കെ ത്തണ്ടയിലെ കുപ്പിവളകൾ അവൻ തിരുപ്പിടിച്ചു.
“അപ്പുണ്ണി നാടയ്ക്ക് വരോ?'
"വരില്ല. എങ്ങനെ വരാനാണ്? “ഞാൻ ഇങ്ങട്ടിനി വരില്ല.
സന്ധ്യയ്ക്കുമുമ്പു മങ്ങിയ വെളിച്ചത്തിൽ അ വർ മുടിയഴിച്ചിട്ടു വേർപെടുത്തി നില്ക്കുന്നത് ഇനി കാണാൻ പറ്റില്ല?
“എന്താ മിണ്ടാത്ത്? ദേഷ്യം ണ്ടോ?'
"അപ്പുണ്ണി വല്യ ആളാവും. അപ്പോ അമ്മി ടത്തിനെ മറക്കരുത്. മറക്കാ?' ഇല്ല, മറക്കാനാവില്ല. നിലവിളക്കിന്റെ പ്രഭഓളം വെട്ടുന്ന നഗ്നമായ മാറിടവും അഴിഞ്ഞു ലയുന്ന മുടിക്കെട്ടുമായി കവുങ്ങിൻപൂക്കുല പിടിച്ചിരുന്ന് ഉറയുന്ന സർപ്പസുന്ദരിയുടെ ചിത്രം മറക്കാനാവില്ല
"ഇല്ല്യ.
എന്നുമാത്രം അവൻ പറഞ്ഞു.
കുറെ നേരം ഇങ്ങനെ ഇരുന്നു. വല്ലാത്ത നെഞ്ചിടിപ്പ് അപ്പോഴും മാറിയിട്ടില്ല.
"പോയി കെടക്കട്ടെ. അപ്പുണ്ണി ഒറങ്ങിക്കോളൂ.' എഴുന്നേല്ക്കുന്നതിനുമുമ്പ്, അവന്റെ ചെ വിയ്ക്കടുത്തേയ്ക്ക് ചുണ്ടുകളടുപ്പിച്ചു ചിരി യും കരച്ചിലും കലർന്ന സ്വരത്തിൽ അമ്മിണി യേടത്തി പറഞ്ഞു:
"പേടിപ്പെട്ത്താൻ ഇനി അമ്മിഞ്ഞേടത്തി വരി
ല്ല്യാട്ടോ. കോണിപ്പടികൾ വീണ്ടും ശബ്ദിച്ചു. തനിയെ കണ്ണുതുറന്നു കിടക്കുമ്പോൾ വല്ലാത്ത ഒരസ്വാ സ്ഥ്യം തോന്നി.
പിറ്റേന്നു രാവിലെ അമ്മിണിയേടത്തി പുറ പ്പെട്ടു. അമ്മാമ ഈർക്കിലക്കരയുള്ള വേഷ്ടി നി വർത്തി ചുമലിലിട്ടു കുടയെടുത്തു മുറ്റത്തിറങ്ങി നിന്നു.
അമ്മിണിയേടത്തി ഓരോരുത്തരോടായി യാ ത്ര പറയാൻ തുടങ്ങിയപ്പോൾ അപ്പുണ്ണി പടി ഞ്ഞാറെ മുറ്റത്തു വയ്ക്കോൽ മുടയ്ക്കു പിന്നിൽ, പച്ചപിടിച്ച മതിലിൽ കരിങ്കൽ കൊണ്ടു ചിത്രം വരച്ചുനിന്നു.
പോകുമ്പോൾ അപ്പുണ്ണി കണ്ടില്ല. ഉമ്മറത്തു വന്നപ്പോൾ പടിക്കൽ ദുരേ പറമ്പിന്റെ അറ്റ ത്തു നീലപ്പട്ടു ജാക്കറ്റു മറയുന്നു.
പതിവിലും വൈകിയാണ് അപ്പുണ്ണി ളിലേയ്ക്ക് പുറപ്പെട്ടത്. രാവിലെ കഞ്ഞി കി ട്ടാൻ വൈകി. കുറച്ചു ദിവസമായി നേരത്തു ഭക്ഷണമില്ല. വിത്തു മുഴുവൻ എടുത്തു ചെലവാ ക്കിക്കഴിഞ്ഞു. പത്തായത്തിലെ നെല്ലു വലി യമ്മാമ വണ്ടിക്കാർക്കു വിറ്റു. നെല്ലു ചോദി ക്കാൻ ചെന്നാൽ അമ്മാമ കൊടുക്കുന്നത് കേട്ടാൽ അറയ്ക്കുന്ന ചീത്ത വാക്കുകളാണ്.
ചുരുക്കം ദിവസങ്ങളിലേ വലിയമ്മാമ വീട്ടി ലുണ്ടാകാറുള്ളു. പൂന്തോട്ടത്തിലേയ്ക്കു പോ യാൽ തിരിച്ചുവരുന്നത് എട്ടോ പത്തോ ദിവസം
കഴിഞ്ഞാണ്. അടയ്ക്കാപറിയും നാളികേരമി ടലും കഴിഞ്ഞാൽ പോകും. വീട്ടിലെ ചെലവു നടത്തേണ്ടതു തന്റെ ഉത്തരവാദിത്തമല്ല എന്ന ഭാവമാണ്.
വീട്ടിലെ ഭക്ഷണകാര്യത്തിൽ കുട്ടമ്മാമയ്ക്കും ശ്രദ്ധയില്ല. നേരത്തിനു വരുമ്പോൾ ഭക്ഷണമി ല്ലെങ്കിൽ മീനാക്ഷിയേടത്തിയെയാണ് ചീത്ത പറയുക.
അടുത്ത വീടുകളിൽനിന്നും നെല്ലും അരിയും കടം വാങ്ങാൻ പോകുന്നത് അവരാണ്. ഇട യ്ക്കിടെ അവർ പറയും: "ഒക്കെന്റെ യോഗം. കുറ്റിക്കാർക്കു വലിയമ്മാമ താക്കീതു കൊ ടുത്തിട്ടുണ്ട്. കുട്ടമ്മാമയ്ക്ക് പണം കൊടുക്കരു
കുട്ടമ്മാമ മറ്റൊരു വഴിക്കാണ് തിരിഞ്ഞത്. മേലെ സർപ്പക്കാവിനടുത്തുള്ള വലിയ ഗോ മാവു കുട്ടിഹസ്സനു മുറിച്ചു വിറ്റു. ഒരു ചാക്കു നെല്ലും വീട്ടിലേയ്ക്ക് വാങ്ങിക്കൊടുത്തു. ബാ ക്കി പണത്തിന്റെ കണക്കു വലിയമ്മ പറഞ്ഞ
പ്പോൾ കുട്ടമ്മാമ പറഞ്ഞു: “കുഞ്ഞാപ്പോളേ, മിണ്ടാണ്ടവടെ ഇരുന്നോളിൻ ആ മരം മുറിയ്ക്കാൻ കയറും മഴുവുമായി വെ ട്ടുകാർ വന്നതു മുറ്റത്തൂടെയായിരുന്നു. അവരി ലൊരാൾ വെള്ളം വാങ്ങിക്കുടിക്കാൻ വടക്കു പുറത്തുവന്നപ്പോഴാണ് അമ്മമ്മ അതറിഞ്ഞത്. അന്നു പകൽ മുഴുവൻ അവർ കരയുകയായി
രുന്നു.
മൂന്നു മാസംകൊണ്ടു പുറത്തെ വളപ്പു വെ ളിമ്പറമ്പായി. കുട്ടിഹസ്സൻ ഹാജിയുടെ ഈർ ച്ചക്കാർ അവിടെ മുറിച്ചിട്ട മരങ്ങൾ ഈർന്ന് പലകകളാക്കുകയാണ്.
നാലുകെട്ടിനകത്ത് അവന് ഓരോ നിമിഷവും വീർപ്പുമുട്ടുകയായിരുന്നു. കരയുന്ന അമ്മമ്മ, എപ്പോഴു പിറുപിറുത്തു മടമ്പടിച്ചു നടക്കുന്ന വലിയമ്മ, കരിമ്പടം കൊണ്ടു കാൽ പൊതി ഞ്ഞുവെച്ചു ചുമരുചാരിയിരുന്ന് ആരോടെന്നി ല്ലാതെ മനുഷ്യാവസ്ഥയെപ്പറ്റി പറയുന്ന ചെറി യച്ഛൻ, എന്തെങ്കിലും ഒരൊച്ചപ്പാടുണ്ടാക്കി ഇടയ്ക്ക് ചുഴലിക്കാറ്റുപോലെ വീട്ടിലേയ്ക്ക് കയറിവരുന്ന കുട്ടമ്മാമ ഓ, എന്തൊരു കൂട്ടം ആളുകൾ.
വെറുപ്പ് മനസ്സിൽ തിങ്ങിനില്ക്കുന്നതു വെറുപ്പു മാത്രമാണ്. മീനാക്ഷിയേടത്തിയെ
കാണുമ്പോഴാണ് ആകെ മനസ്സിലൊരു വേദന തോന്നുക. വടക്കേ വീട്ടിൽ നിന്നു കൊട്ടയിൽ നെല്ലു ചുമന്നു കവുങ്ങിൻ തോട്ടത്തിലൂടെ ആരും കാണാതെ വരുന്ന അവരെ കണ്ടപ്പോൾ ഒരിക്കൽ അറിയാതെ അപ്പുണ്ണിയുടെ കണ്ണുകൾ നനഞ്ഞുപോയി.
സുഖവും ദുഃഖവും ദൈവം മനുഷ്യനു വിധി ച്ചതാണത്രേ. എന്നിട്ട് അവർക്കെന്തേ ദൈവം സുഖം കൊടുക്കാത്തത്?
നടക്കുമ്പോൾ അങ്ങനെ പലതും അപ്പുണ്ണി ആലോചിച്ചു. കൂട്ടുകാർ മുമ്പേ പോയിരിക്കുന്നു. ചെമ്മണ്ണു നിറഞ്ഞ പാതയിൽ കാളവണ്ടിച്ചക ങ്ങൾ ഉരുണ്ടുപോയ പാട് അപ്പോഴും കിടപ്പുണ്ട്.
ഭാസ്കരൻ കഴിഞ്ഞ കൊല്ലം തോറ്റു. ഫിഫ് ത്തിലാണിപ്പോൾ. വീട്ടിൽ എന്തുതന്നെ വിഷമ മായാലും ഭാസ്ക്കരനും കൃഷ്ണൻ കുട്ടിക്കും ബു ദ്ധിമുട്ടില്ല; സ്വത്തുള്ള ഇല്ലത്തെ നമ്പൂരിയുടെ മകനായി ജനിച്ചാൽ അങ്ങനെയായിരിക്കും.
അത്താണിക്കടുത്ത് ആരോ നില്ക്കുന്നു. അ പുണ്ണി ശ്രദ്ധിച്ചില്ല. അടുത്തെത്തിയപ്പോൾ അ വൻ വെറുതെ നോക്കി. അപ്പോഴാണു മനസ്സി ലായത്, ശങ്കരൻ നായർ. തീക്കട്ടയിൽ ചവിട്ടിയ
അനുഭവമാണ് ഉണ്ടായത്.
അപ്പുണ്ണി
അയാൾ അടുത്തേയ്ക്കു വരികയാണ്.
അവൻ മുഖം തിരിച്ചു നടന്നു.
അപ്പുണി
തിരിഞ്ഞു നോക്കിയില്ല. കാലുകൾ നീട്ടി വലി ച്ചുവെച്ച് അപ്പുണ്ണി നടന്നു. കുറെ ദൂരമെത്തി ഒന്നു തിരിഞ്ഞുനോക്കി. ഇല്ല, അയാൾ കൂടെയി ല്ല. വഴിക്കുവെച്ചു പഞ്ചായത്തു പറഞ്ഞു ലോ ഗ്യം പുതുക്കാൻ വന്നിരിക്കുന്നു. എല്ലാം അവൻ എന്നേ കേട്ടതാണ്, സഹിച്ചതാണ്. വെള്ള പ്പൊക്കം കഴിഞ്ഞ ഉടനെയറിഞ്ഞതാണ്. അമ്മ അങ്ങോട്ടു താമസം മാറ്റിയിരിക്കുന്നു. വലിയമ്മ അതറിഞ്ഞപ്പോൾ പറഞ്ഞതു കേൾക്കണം. മുറ്റത്തേയ്ക്ക് ഓടിപ്പോയി. തോലുരിഞ്ഞുപോ കുന്നതുപോലെ. തെങ്ങും പൊറ്റയിൽ ശങ്കരനാ യരുടെ കൂടെ.....
അതു കേട്ട് ദിവസം തന്നെ കെട്ടിവരിഞ്ഞു നിർത്തിയിരുന്ന ഒരു ചങ്ങല പൊട്ടിച്ചെറിഞ്ഞ ആശ്വാസമാണ് തോന്നിയത്.
ലോഗ്യം പറയാൻ വന്നിരിക്കുന്നു. തെങ്ങും പൊറ്റയിൽ ശങ്കരൻ നായർ എനിക്കാരുമല്ല.....
സ്ക്കൂളിലെത്തിയപ്പോൾ ബെല്ലടിച്ചു പത്തു മിനുട്ടു കഴിഞ്ഞിരിക്കുന്നു. ശങ്കരനാരായണയ്യർ മാരുടെ ക്ലാസ്സാണ്. പക്ഷേ മാസ്റ്റർ വന്നി ട്ടില്ലാത്തതുകൊണ്ടു ഡ്രോയിംഗ്മാസ്റ്റർ പകരം വന്നിരിക്കുകയാണ്. കുട്ടികൾക്കയാളെ പേടിയി
ല്ല. ക്ലാസ്സിൽ ബഹളം തന്നെ. രണ്ടാമത്തെ പീരിയഡാണ് മെമ്മോ വായി ച്ചത്.
പത്താം തീയതിക്കുമുമ്പായി ഗവർമ്മേണ്ടു
പരീക്ഷയ്ക്കുള്ള ഫീസടയ്ക്കണം, പതിനഞ്ചുറു
പത്താംതീയതി, ഇനി ആറു ദിവസമേ ഉള്ളൂ. പതിനഞ്ചുറുപ്പിക എവിടെനിന്നു കിട്ടാനാണ്? പെട്ടെന്നവനോർമ്മ വന്നു. അമ്മമ്മയുടെ കൈ വശം അവന്റെ കാശുണ്ട്. അതിൽ നിന്നു കു ട്ടമ്മാമയെടുത്ത പണം തിരിച്ചുചോദിച്ചാൽ മതി. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മമ്മ
യോടു ചെന്നു പറഞ്ഞു: "പരീക്ഷ ഫീസടയ്ക്കണം. പതിനഞ്ചുറു പ്പിക വേണം.
എന്റെ മോൻ കുട്ടമ്മാമയോടു ചോയ്ക്ക്. ഞാ നും ഓനോടു പറയാം.
കുട്ടമ്മാമയോടു ചോദിക്കാൻ തന്നെ തീരുമാ നിച്ചു. കുട്ടമ്മാമയോടു നേരിട്ട് ഇതുവരെ സം സാരിച്ചിട്ടില്ല. എന്നാലും സംസാരിക്കാൻ ഭയമി ല്ല. ആ മനുഷ്യന്റെ നേരെ അവനല്പം ബഹു
മാനം മനസ്സിന്റെ കോണിൽ മറഞ്ഞുകിടപ്പുണ്ട്. വലിയമ്മാമ അടിച്ച ദിവസം ഓർമ്മയിൽ വന്നു.
അന്നു കുട്ടമ്മാമയാണ് രക്ഷിച്ചത്. ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. എന്നാലും വലിയമ്മാമ എന്ന ഭയങ്കരനോട് ഏറ്റുമുട്ടാൻ ധൈര്യമുള്ള അയാൾ അവന്റെ കണ്ണിൽ ഒരു വീരപുരുഷനാ
കുട്ടമ്മാമ വല്ലപ്പോഴുമാണ് വരിക. രാത്രി ചില പ്പോൾ വന്നില്ലെന്നും വരും; വക്കീൽ കുമാരൻ നായരുടെ കൂടെയായിരിക്കും ചിലപ്പോൾ വേ റെയും പലതും കേൾക്കുന്നുണ്ട്.
അടുത്തദിവസം സന്ധ്യയ്ക്ക് കുളിച്ചുവന്ന പ്പോഴാണ് മാളു പറഞ്ഞത്: "അച്ഛൻ വന്നി ട്ടുണ്ട്.
ഉമ്മറത്തെ ചാരുപടിയിൽ ഇരുന്നു കുട്ടമ്മാമ ബീഡി വലിയ്ക്കുകയായിരുന്നു. ആ മുഖഭാവം അവന് ഒരു വിഷമമുണ്ടാക്കി. കുറെ നാളായി
അങ്ങനെയാണ് കുട്ടമ്മാമയെ കാണുന്നത്.
എങ്കിലും അടുത്തു ചെന്നു. കണ്ട ഭാവം നടിച്ചില്ല. അവൻ ഒഴിയുന്നി ല്ലെന്നു കണ്ടപ്പോൾ ചോദിച്ചു:
"പതിനഞ്ചാം തീയതി ഗവർമ്മണ്ടു പരീക്ഷ ഫീസടയ്ക്കണം.'
അയിന്?
കുട്ടമ്മാമ
കടം പിരിക്കാൻ വന്നതാടാ?'
"ഞാനെന്താ ചെയ്യണ്ട് ഫീസടച്ചിട്ടില്ലെങ്കി "നെന്റെ നാലു നൊട്ട വാങ്ങിച്ചിട്ട്ണ്ട് ചിട്ട ല്ലേടാ ഇത്? എന്റെയിലു പണംല്യ പന്നിക്കുട്ടിംല്ല്യ
കരച്ചിൽ വന്നു. എങ്കിലും കരഞ്ഞില്ല. വേദനി ക്കുമ്പോൾ കരയാതിരിക്കാൻ അവൻ പഠിച്ചു കഴിഞ്ഞിരുന്നു.
അവൻ അകത്തേയ്ക്കു പോരുമ്പോൾ, കു ട്ടമ്മാമ പറഞ്ഞു:
“ഇനി നീയൊക്കെ പഠിച്ചിട്ടു തുക്കിടിസ്സായാ
യിട്ടല്ലേ വരാ?' ആ വാക്കുകൾ അപ്പുണ്ണി ചവച്ചിറക്കി. തെക്കിനിയിലെത്തിയപ്പോൾ മാളു ചോദിച്ചു:
"കിട്ടോ, അപ്പുട്ടാ?'
ചോദിക്കാൻ വന്നിരിക്കുന്നു! പകയോടെ അവളെ നോക്കിക്കൊണ്ടു പറഞ്ഞു: പോട്യ വ്ട്ന്ന് അവളുടെ മുഖത്തുനോക്കാതെ അവൻ ഇരു ട്ടിൽ മുങ്ങിക്കിടക്കുന്ന കോണിമുറിയിലേയ്ക്ക് നടന്നു.
അമ്മമ്മയ്ക്ക് വ്യസനമുണ്ടായിരുന്നു. "അമ്മമ്മടെ കയ്യില് എന്തെങ്കിലുമുണ്ടായി രുന്നെങ്കി, ന്റെ കുട്ട നിയ്യ് കൊഴങ്ങില്ലായി രുന്നു.
ആരുടെയും കൈയിലുണ്ടാവില്ല. അവൻ മന സ്സിൽ പറഞ്ഞു. അപ്പുണ്ണിക്ക് ആരുമുണ്ടാവില്ല. നാളെയാണ് പണം കൊടുക്കേണ്ടത്. ക്ലാ സ്സിൽ പണമുള്ള കുട്ടികളുണ്ട്. വാസുദേവൻ നമ്പൂതിരി. അയാളുടെ കൈയിൽ പണമുണ്ടാ വും. ഇല്ലത്തു സ്വത്തുണ്ട്. അച്ഛനു ഭ്രാന്താ യതുകൊണ്ട് അയാൾ തന്നെയാണ് കാര്യങ്ങൾ നടത്തുന്നത്.
സ്വർണ്ണവാച്ചും മോതിരവും സ്വർണ്ണക്കടുക്കു കളും ഉണ്ട്. പത്തിന്റെ നോട്ടുകൾ എപ്പോഴും
കീശയിലുണ്ടാവുമത്രേ.
അയാളോടു ചോദിക്കുന്നത് എങ്ങനെയാണ്? കടംവാങ്ങിയാൽ എങ്ങനെ വീട്ടും? പക്ഷേ പരീക്ഷയ്ക്കിരിക്കേണ്ട കാര്യമാണ്.
മൂന്നു മാസം കൂടി കഴിഞ്ഞാൽ ഈ ദുരിതം അവ സാനിക്കുകയാണ്. പിന്നീട് അവനു പ്രതീക്ഷകളുണ്ട്.
അവസാനം സംശയിച്ചു സംശയിച്ച് അവൻ ചോദിച്ചു.
നമ്പൂതിരി പറഞ്ഞു: “പണമുണ്ട്. പക്ഷേ ഇ തെനിക്ക് അടിയന്തിരമായി തൃശൂർക്കു പോ കാൻ ള്ളതാ. ഒരു ഹാർമോണിയം വാങ്ങണം. അയാൾ ഹാർമോണിയം വാങ്ങട്ടെ. അയാളും യശോധരയും കൂടി പാട്ടു പാടട്ടെ. എന്തെല്ലാം കഥകളാണ് കുട്ടികൾ പറയുന്നത്.
മുഹമ്മദിന് കാര്യം മുഴുവൻ അറിയാം. പണം അന്വേഷിക്കേണ്ട കാര്യം അവൻ ഏറ്റെടുത്തി ട്ടുണ്ട്. ക്ലാസ്സിലെ കുട്ടികളിൽ പലരോടും മു ഹമ്മദ് സ്വകാര്യമായി ചോദിച്ചു. കിട്ടിയില്ല.
"അപ്പു, തനിക്കൊരു കാര്യം ചെയ്തുടെ?'
"എന്താ?'
"ഭാസ്കരൻ അമ്മോടു വാങ്ങിക്കൂടേ?'
ഞാൻ ചോദിക്കില്ല.'
"തന്റെ വല്ല്യമ്മയാന്നല്ലേ പറഞ്ഞ്?' "അതേ, ഞാൻ ചോദിക്കില്ല.
"നാളെ പണം വേണ്ടെടോ? അതൊക്കെ വിജാരിച്ചിരുന്നാല്
“എനിക്കു മാനം കെടാൻ വയ്യാ, മുഹമ്മദേ.' മുഹമ്മദ് പിന്നെ നിർബന്ധിച്ചില്ല. പണമുള്ളവരുണ്ടാവും. വലിയമ്മ, വലിയമ്മാ
മ. അതൊക്കെ ആലോചിക്കാൻ പറ്റിയ കാര്യ
ങ്ങളല്ല.
രാത്രി മുഴുവൻ ഉറങ്ങാതെ കിടന്നു. എത്രകാ ലം കഷ്ടപ്പെട്ടാണ് ഈ പടിവാതില്ക്കലെത്തി യത്? എന്നിട്ടിപ്പോൾ എല്ലാം തകർന്നു വീഴുയാണ്
നാളെ നാലുമണിക്കു മുമ്പായി പണമട
മുഹമ്മദ് തന്റെ വീട്ടിന്റെ ചുറ്റുപാടുകളിൽ ഉമ്മയുടെ സഹായത്തോടെ ഒരു ശ്രമം നടത്താ മെന്നേറ്റിട്ടുണ്ട്. ഉച്ചയ്ക്കുമുമ്പായി സ്കൂളി ലെത്തിയിട്ടില്ലെങ്കിൽ പണം കിട്ടിയില്ലെന്നു വി ചാരിച്ചു കൊള്ളാനാണു പറഞ്ഞിട്ടുള്ളത്.
പരീക്ഷയ്ക്കിരുന്നാൽ പാസാവുമെന്നുറപ്പു
ണ്ട്. പാസായാൽ എവിടെയെങ്കിലും ജോലി കി ട്ടും. എന്നിട്ടുവേണം... അന്ന് ആരുടെയും സഹാ യം കൂടാതെ തലയുയർത്തി നില്ക്കാം.
എല്ലാം ഇപ്പോൾ ഒരു പ്രശ്നത്തിന്റെ മുമ്പിൽ തടഞ്ഞു നില്ക്കുകയാണ്. പതിനഞ്ചുറുപ്പിക. പണം കിട്ടില്ല. പരീക്ഷയ്ക്ക് പണമടയ്ക്കില്ല. വിചാരിച്ചപോലെയൊന്നും സാധിക്കില്ല.
നേരം വെളുക്കുന്നതിനുമുമ്പുതന്നെ എഴു ന്നേറ്റു. പല്ലുതേച്ചു കുളത്തിൽനിന്നു വരുമ്പോൾ കരയിൽ മാളുവെകണ്ടു. അവളെ കിണറ്റിൻ ശ്രദ്ധിക്കാതെ കടന്നുപോയപ്പോൾ മാളു ചോദി
“എന്തേ അപ്പൂട്ടൻ നേർത്തെണീറ്റ്
അവൻ ഒന്നും മിണ്ടാതെ പോന്നു. എല്ലാവരും തനിക്കെതിരാണ്. താൻ നശിക്കു ന്നതു കാണാൻ കാത്തിരിക്കുകയാണെല്ലാവരും. പ്രഭാതത്തിലെ നേർത്ത മൂടൽമഞ്ഞു പൊതി ഞ്ഞു നില്ക്കുന്ന ആ നാലുകെട്ടിനെയും അതി നകത്തെ മനുഷ്യരെയുമെല്ലാം അവൻ വെറു ക്കുന്നു....
തലേന്നഴിച്ചിട്ട ഷർട്ടെടുത്തിട്ടു. നനച്ചിട്ട ഇനിയും ഉണങ്ങിയിട്ടില്ല.