കോന്തുണ്ണ്യാര്
കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.
ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്ക്
കിക്കോ
“മുണ്ടു മുക്ക്യാ അപ്പടി ചേട്യാവും, അമ്മേ, എ ന്നൊരു സമാധാനം പറഞ്ഞ് ഇറങ്ങി. വയൽ കടന്ന് അത്താണിക്കടുത്തെത്തിയ
പ്പോൾ ശിരസ്സു താനേ കുനിഞ്ഞുപോയി. കാലു കളിൽ ഒരു വിറയുണ്ടോ? നിരത്തിലേക്ക് മണ്ണിൽ നിന്നു കണ്ണുകൾ പറിച്ചെടുത്ത് ഒന്നുനോക്കി, അത്താണി ഒഴിഞ്ഞുകിടക്കുന്നു. ധൃതിയിൽ നടന്നു കുരുതിപ്പറമ്പിൽ കേറിയപ്പോൾ പൊടു ന്നനെ കണ്ണുകൾ ചെന്നുമുട്ടിയത് ആലിൻ വേരിന്മേൽ ഇരിക്കുന്ന അയാളുടെ മുഖത്താണ്. നടത്തത്തിനു വേഗം കൂടി.
തന്നേള്ളൂ
തന്നോടാണ്. മൂളിയെന്നാണ് ഓർമ്മ. ശബ്ദം പുറത്തുവന്നുവോ, എന്തോ?
അടുത്ത ദിവസവും കണ്ടു. അപ്പോൾ അയാൾ വിളിച്ചു: “പാറൂട്ടീ
അവൾ തുടുത്തുപോയ മുഖവുമായി നെഞ്ചി ടിപ്പോടെ താഴേയ്ക്കിറങ്ങുമ്പോൾ അയാൾ ചിരി ച്ചുകൊണ്ടു പറഞ്ഞു:
"ഞാനീ നാട്ടുകാരൻ തന്നെയാണ്. പേര്
കോന്തുണ്ണി'
ആ സ്വയം പരിചയപ്പെടുത്തൽ കേട്ടപ്പോൾ അവൾക്ക് ഉള്ളിൽ ചിരി വന്നുപോയി. പിന്നെ ആ കുസലില്ലായ്മയും. അവൾ ഒരു നിമിഷം
നിന്നു..
അറീം
അറിയോ? എന്നിട്ടാ കണ്ട ഭാവംല്ല്യാതെ പോ
ണത്?'
"പഞ്ചായത്ത് വഴിക്ക് അല്ലലോ.
അങ്ങനെയാണ് ആ പരിചയം ആരംഭിക്കു ന്നത്. മുത്തശ്ശി മരിച്ചപ്പോൾ വെട്ടിക്കൂട്ടാനും പതിനാറിനു ശ്രമിക്കാനും വന്ന ദേശക്കാരിൽ കോന്തുണ്ണി നായരും ഉണ്ടായിരുന്നു. നാലുപുരയുടെ മുകളിൽ കുത്തഴിയുടെ പ കിൽ നിന്നു നോക്കുമ്പോൾ കൈയാലയ മുറ്റത്ത് അയാൾ പണിയെടുക്കുന്നതും
കൊടിക്കുന്നത്തുകാവിലെ കുരുതിക്കു താ ലം കൊളുത്തുന്നേടത്ത് അയാളുണ്ട്. വാഴാ വിൽനിന്നു കൊളുത്തിയ താലം കൊണ്ടു വന്ന് ചൊരിയേണ്ടത് കുരുതിപ്പറമ്പിലാണ്. ദൂരം കുറ ച്ചുണ്ട്. നടപ്പുദീനക്കാലത്തു കുരുതി കഴിച്ച ശേഷം ആദ്യമായുണ്ടാവുന്ന കുരുതിയാണ്. എല്ലാ നായർ വീടുകളിൽ നിന്നും താലമുണ്ട്. കളത്തിലെ താലമായിരിക്കും മുന്നിൽ. തൊ ട്ടടുത്തു വലിയവീട്ടിലെ മൂന്നാമത്തേത് വട ക്കെപ്പാട്ടെയാണ്.
അക്കൊല്ലം ലഹളയുണ്ടാകുമെന്ന് കരുതിയ തായിരുന്നു. മുത്തളി കുന്നത്തെ ശിവരാത്രിക്ക് പൂതനും തിറയും പള്ളിക്കു മുൻവശത്തെ റോ ഡിലൂടെ കൊട്ടിക്കൊണ്ടു കടന്നുപോയപ്പോൾ മാപ്പിളമാർ വന്നു തടഞ്ഞു. അടിയുണ്ടാക്കി. പലർക്കും പരിക്കുപറ്റി.
"മാപ്ലാരു കൊഴപ്പംണ്ടാാ?'
കാരണവന്മാർ ചോദിച്ചു. എല്ലാ നായർ തറ വാടുകളിൽനിന്നും പ്രായം തികഞ്ഞ പെൺകി ടാങ്ങൾ താലമെടുക്കുന്നുണ്ട്. താലപ്പൊലിക്കി ടയിൽ ബഹളമുണ്ടായാൽ
ദേശത്തെ ചെറുപ്പക്കാരായിരുന്നു കുരുതി നടത്തിയിരുന്നത്. പ്രധാനി കോന്തുണ്ണിനായർ തന്നെ. അയാൾ സംശയിച്ചിരിക്കുന്ന വീടുകളി ലെല്ലാം കയറിയിറങ്ങി. “ഒരു കുഴപ്പോംണ്ടാവി ല്ല്യ. കോന്തുണ്ണിക്ക് ആയ്സ് കാലത്ത് ഒന്നും പേടിക്കണ്ടാ.
പകൽപ്പൂരവും വെടിക്കെട്ടും കഴിഞ്ഞു. കുരുതിപ്പറമ്പിൽ നിന്നും പഞ്ചവാദ്യം കഴി ഞ്ഞപ്പോൾ വാഴാവിലേക്ക് ആളുകൾ നീങ്ങി. താലം രണ്ടു വരിയായി നിരന്നു. പെൺകിടാ ങ്ങൾക്കു പിറകിൽ ആണുങ്ങളുടെ രക്ഷാനിര ഉണ്ടായിരുന്നു. എന്നാലും താലമെടുക്കുന്നവർ ക്കെല്ലാം ഭയമുണ്ട്.
വാസ്തവത്തിൽ താലമെടുക്കാൻ പാറുക്കുട്ടി ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അതൊരു വഴിപാട ല്ലേ എന്നായിരുന്നു അമ്മയുടെ ചോദ്യം. ഭഗവതി യുടെ കാര്യത്തിൽ ഉപേക്ഷ കാണിക്കരുതല്ലോ. ഭഗവതി പരദേവതയാണ്. മച്ചിൽ കുടിപാർപ്പു
വെളിച്ചപ്പാടു താലംകൊളുത്തി നീങ്ങാൻ തു നോക്കി. ചെറി ടങ്ങിയപ്പോൾ അവൾ പിന്നിൽ യോപ്പ് ഉണ്ടാവുമെന്നാണ് പറഞ്ഞിരുന്നത്.
നോക്കുമ്പോൾ കണ്ണുകൾ ചെന്നുമുട്ടിയത് കോന്തുണ്ണിനായരുടെ മുഖത്താണ്. "ഞാനുണ്ട് എന്ന ഭാവമായിരുന്നു ആ കണ്ണുകളിൽ. തി രക്കു വരുമ്പോൾ തൊട്ടുതൊട്ടില്ല എന്നാവും. ശി രസ്സിൽ ശ്വാസം വന്ന് തട്ടുന്നില്ലേ എന്നു തോന്നി. കുരുതിപ്പറമ്പിലെത്തിയത് അറിഞ്ഞില്ല.
കാണാനും സംസാരിക്കാനും സന്ദർഭങ്ങളു ണ്ടായി. സ്വയം ഉണ്ടായതാണോ? ഉണ്ടാക്കി എന്നു പറയുകയാവും ശരി. അയാൾ ഓപ്പയുടെ കൂട്ടുകാരനായി ഇടയ്ക്കു വീട്ടിൽ വന്നു. അതു വലിയമ്മാമയ്ക്ക് പിടിച്ചില്ല. അങ്ങനെയാണ് കു ഴപ്പം ആരംഭിച്ചത്.
കല്യാണം ഉറച്ചതു പെട്ടെന്നാണ് അറിഞ്ഞത്. മാണിയൂരിൽ നിന്നാണ് ആൾ വരുന്നത്.
അയാളും വേറെ മൂന്നുപേരും ഒരുദിവസം വീ ട്ടിൽ വന്നു. വലിയമ്മാമയുടെ കൂടെയിരുന്നു സംസാരിച്ചു. തെക്കിനിയിലാണ് ഇലവെച്ചത്. ദേശത്തുനിന്നു രണ്ടുമൂന്നു കാരണവന്മാരുണ്ടാ യിരുന്നു. ഊണു കഴിക്കുന്നവർക്കിടയിൽ ത ന്നെ സംബന്ധം ചെയ്യാൻ പോകുന്ന ആളെ ചെറിയേടത്തി ചൂണ്ടി കാണിച്ചുതന്നു. അയാൾ ക്കു തന്നെ കാണിക്കാൻ കിണ്ടിയിൽ വെള്ളവു
മെടുത്ത് ഉമ്മറത്തേയ്ക്കയച്ചതിനുമുമ്പുതന്നെ അയാളെ അവൾ കണ്ടു.
പ്രായമായിരിക്കുന്നു. ചുണ്ടിലും കൈവെള്ള
യിലും അറപ്പു തോന്നിക്കുന്ന പാണ്ടുണ്ട്, ചേന
ചെത്തിവെച്ചപോലെ, ഒന്നേ നോക്കിയുള്ളു. അന്നുരാത്രി മുഴുവൻ കരഞ്ഞു. ആരോടും പറഞ്ഞില്ല. പറയാനില്ല. അമ്മയ്ക്ക് കാര്യമറിയാ മായിരുന്നു. പക്ഷേ,
“കുഞ്ഞിൻ നിശ്ചയിച്ചാ പിന്നെ ഞാ നെന്താ ചെയ്യാ?'
കാടും മലയും കളങ്ങളുമുണ്ടത്രേ. സ്വകാര്യ സ്വത്തു ധാരാളമുണ്ട്. ആദ്യത്തെ ഭാര്യ മരിച്ചു. രണ്ടാമത്തെ ഭാര്യയെ ഉപേക്ഷിച്ചു. എന്നാലും നല്ലവനാണ്. രണ്ടാമത്തെ ഭാര്യയിലെ മക്കൾ
ക്കു ചെലവിനു കൊടുക്കുന്നുണ്ട്. അന്നത്തെ
സംസാരം അതൊക്കെയായിരുന്നു.
ഒന്നു കാണാൻ വേണ്ടി കാത്തിരുന്നു. അവ സാനം കല്യാണത്തിന്റെ തലേദിവസം മുത്തശ്ശി യുടെ ഏട്ടത്തിക്കു മുറുക്കാൻ കൊടുത്ത് അനു ഗ്രഹം വാങ്ങി തിരിച്ചുപോരുമ്പോഴാണ് കണ്ടത്. കൂടെ വള്ളിയുടെ മകൾ കുട്ടിപ്പെണ്ണ് ഉണ്ടായി രുന്നുള്ളു.
ഇടവഴിയിൽ കടലാവണക്കിന്റെ കൊമ്പു വളച്ചുപിടിച്ച്, ഉയർന്ന തിണ്ടിൽ കാൽ കയറ്റി വച്ചു നിൽക്കുകയായിരുന്നു. മുറുക്കിച്ചുവപ്പിച്ച ചുണ്ടിൽ അപ്പോഴും കൂസലില്ലാത്ത ഒരു ചിരി യുണ്ട്. കണ്ടപ്പോൾ എല്ലാ നിയന്ത്രണങ്ങളും വി ട്ട് പൊട്ടിക്കരഞ്ഞുപോയി.
പാറൂട്ടി.....
എന്താ പാറുട്ടി?'
പറയാൻ വാക്കുകളില്ലായിരുന്നു. ഒന്നും വ്യ ക്തമായി ബോധമുണ്ടായിരുന്നില്ല. എന്തെല്ലാ മോ പറഞ്ഞു, കേട്ടു. രണ്ടാമതൊരു നിമിഷം ആ ലോചിക്കാൻ മനസ്സിനു കഴിഞ്ഞില്ല.
"പാറൂട്ടിക്ക് എന്നെ വിശ്വാസംണ്ടോ?' മിണ്ടാൻ വയ്യാ....ഹൃദയം നിറഞ്ഞുനില്ക്കു കയാണ്.
“എനിക്ക് നാലുകെട്ടും നെല്ലിൻ പത്തായവും ഇല്ല്യ. എന്നാലും ഞാനൊരാണാണ്. ധൈര്യമു ണ്ടെങ്കിൽ പോന്നോളൂ. ഈ കൈത്തണ്ടയ്ക്ക്
ബലമുള്ള കാലം വരെ പൊലർത്തിക്കോളാം... ആ ശരീരത്തേക്കാളും കരുത്തുണ്ടായിരുന്നു വാക്കുകൾക്ക്. കണ്ണടച്ചുകൊണ്ട്. പതുക്കെ വ്യക്തമായി പറഞ്ഞു.
വരാം
ശരിയാണ്. ആയുസ്സുള്ള കാലംവരെ പുലർ ത്തി. നേരാംവണ്ണം തന്നെ. വിവാഹം കഴിഞ്ഞ പ്പോൾ അതൊരു വിവാഹമായിരുന്നുവോ? അ യാൾ ആളാകെ മാറിപ്പോയെന്നു നാട്ടുകാർ പറഞ്ഞു. അതിന്റെ ശേഷം പകിടക്കരു എടുത്തിട്ടില്ല, കുടിച്ചു ലക്കില്ലാതെ നടന്നിട്ടില്ല. പകലും രാവും തൊടിയിൽ നിന്നു കയറാതെ അദ്ധ്വാനിക്കുകയായിരുന്നു.
പുറത്തു മഴ അടങ്ങിയിരിക്കുന്നു. കാറ്റപ്പോ ഴും നേരിയ ചൂളം കുത്തിക്കൊണ്ടു കടന്നു വരുന്നുണ്ട്. ഇനിയും മഴ പെയ്തേക്കും. ജനാ ലയിൽ തൂക്കിയ ഓലത്തടുക്കിന്റെ വിടവിലൂടെ ഒച്ചയില്ലാത്ത മിന്നൽപ്പാളികൾ കാണാം. വാ യുവിൽ നേർത്ത ഒരു തണുപ്പുണ്ട്. തലയുടെ മുകളിൽ വിരിച്ച തോർത്തെടുത്ത് അപ്പുണ്ണിയെ പുതപ്പിച്ചു..........പാറുക്കുട്ടി അവന്റെ ശരീര ത്തോടു ചേർന്നുകിടന്നു.