വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്തുണ്ണി നായരുടെ മകൻ അപ്പുണ്ണി.
അന്ന്, അന്നൊരിക്കൽ, സെയ്താലിക്കുട്ടിയെ കണ്ടുമുട്ടാതിരിക്കില്ല. എന്നിട്ടുവേണം പകരം ചോദിക്കാൻ. സെയ്താലിക്കുട്ടിയുടെ കഴുത്തു കൈകളിൽക്കിടന്നു പിടയുമ്പോൾ പറയും: നീ യല്ലേ, നീയല്ലേ എന്റെ അതോർക്കുമ്പോൾ അപ്പുണ്ണിയുടെ കണ്ണു കൾ നനയും.
സെയ്താലിക്കുട്ടിയുമായി ഏറ്റുമുട്ടുന്ന ആ രംഗം പലപ്പോഴും കാണാറുള്ളതാണ്; ഉറക്കം വരാതെ കണ്ണടച്ചു കിടക്കുമ്പോഴും കുണ്ടു ങ്ങൽക്കാരുടെ പടിക്കലെ കുങ്കുമച്ചുവട്ടിൽഉച്ചത്തണലിൽ തനിയെ ഇരിക്കുമ്പോഴുമെല്ലാം. ആരാണ് സെയ്താലിക്കുട്ടി? അപ്പുണ്ണി കണ്ടി ട്ടില്ല. കാണരുതെന്ന് അവൻ പ്രാർത്ഥിക്കാറുണ്ട്.
കുറേക്കൂടി കഴിഞ്ഞിട്ടു മതി; വളർന്നു വലുതായ
ശേഷം. അപ്പോൾ കണ്ടുപിടിച്ചുകൊള്ളാം.
പക്ഷേ സന്ധ്യയ്ക്ക് അങ്ങാടിയിലേയ്ക്ക് പുറ പ്പെടുമ്പോൾ അവൻ സെയ്താലിക്കുട്ടിയെപ്പറ്റി ഓർത്തിരുന്നില്ല; ആ മനുഷ്യനെ കാണുമെന്നു കരുതിയിരുന്നതുമില്ല.
സ്കൂൾ വിട്ടു വീട്ടിലെത്താൻ വൈകി. അമ്പലവട്ടത്തു കൂട്ടുകാരുടെ കൂടെ നടന്നു. ഷാരത്തെ മേൽപ്പുറത്തെ പറങ്കിമാവിൻ തോ ട്ടത്തിൽനിന്നു മാങ്ങയെറിഞ്ഞു വീഴ്ത്തി. പറ ങ്ങോടന്റെയും അച്ചുതക്കുറുപ്പിന്റെയും പറങ്കി മാവിൻതോപ്പുകളിൽനിന്നു മാങ്ങ പൊട്ടിക്കുന്ന കാര്യം നോക്കണ്ടാ. അവർ വല്ലാത്ത കൂട്ടരാണ്. കണ്ടുപിടിച്ചാൽ തന്തയ്ക്കും തള്ളയ്ക്കുമാണ് പറയുക. ഷാരടിയോടു ചോദിച്ചാൽ സമ്മതം തരും. വയസ്സന് അണ്ടിയെല്ലാം കിട്ടണമെന്നേയു ള്ളൂ. അയാൾക്കു മക്കളില്ലാത്തതുകൊണ്ടാണ് ത്രേ, കുട്ടികളോടിത്തിരി സ്നേഹം.
അതും കഴിഞ്ഞു കുന്നിൻപുറത്തെത്തിയ
പ്പോൾ നനഞ്ഞുനില്ക്കുന്ന പുല്ക്കട്ടകൾ ചവി ട്ടിയടർത്തി വഴുക്കുചാലുണ്ടാക്കി കളിച്ചുനി കയും ചെയ്തു. നേരം പോയതറിഞ്ഞില്ല.
നേരെ സ്ക്കൂൾ വിട്ടു വീട്ടിലെത്തുന്ന ദിവസ ങ്ങളിൽ അമ്മ ഇല്ലത്തുനിന്നു തിരിച്ചെത്തിയി ട്ടുണ്ടാവില്ല. അടുക്കളയിൽ ഉറിയിലാക്കി അടച്ചു വെച്ച കഞ്ഞിക്കിണ്ണമെടുത്ത് ഒറ്റവീർപ്പിനു മോന്തിക്കുടിച്ച്, കൊട്ടിലിലെ "മുത്താച്ചി'യുടെ അടുത്തുപോയി രണ്ടു ഞായം പറഞ്ഞിരിക്കു മ്പോഴേയ്ക്കും അമ്മ എത്തുകയായി.
അന്നവൻ വന്നുകയറിയപ്പോൾ അമ്മ അത്താ ഴംകയറ്റിയ അടുപ്പിലേയ്ക്ക് ഉമിയെറിഞ്ഞു കത്തിക്കുകയാണ്.
"എന്തെടാ, ഇത്ര വൈ?' "ഒന്നൂല്ല്യാമ്മേ.
“എത്ര പറഞ്ഞതാ, അപ്പു, സന്ധ്യാമ്പള
യിക്ക് വീട്ടിലെത്തണമെന്ന്
അതിനവനൊന്നും പറഞ്ഞില്ല. അവനറിയാം, ഏറിയാൽ അമ്മ അത്രയേ ശകാരിക്കുകയുള്ളൂ. കഞ്ഞി നിന്നുകൊണ്ടുതന്നെ മോന്തി. അപ്പോ
ഴാണ് അമ്മ പറയുന്നത്
“ന്റെ മോൻ പോയിട്ടാ ഈസ്പിന്റെ
പീന്ന് രണ്ടണയ്ക്ക് വെളിച്ചെണ്ണ വാങ്ങി ക്കൊണ്ടെന്നാ
അവൻ പുറത്തേയ്ക്ക് നോക്കി. വെയിൽ തീരെ മാഞ്ഞുകഴിഞ്ഞു. ഇരുട്ടു വന്നുകയറിയി ട്ടില്ല. മാനം കറുത്തു നില്ക്കുന്നു. ഇരുട്ടായാൽ ഇരുവശത്തും കൈതക്കാടുകൾ വളരുന്ന ആ ഇടവഴിയിലൂടെ പോകാനിത്തിരി ഭയമുണ്ട്. ആ വഴിയുടെ വക്കിലാണത്രേ മന്ത്രവാദി ഏരോമ നെ ദഹിപ്പിച്ചത്. അല്പം മടിതോന്നി. "ഇനി നാളെ മത്യമ്മേ,'
“ഒരു തുള്ളി തൊട്ടുപെരട്ടാൻ കൂടില്ലെടാ. ഒ റ്റോട്ടത്തിനു വാ.
അവൻ വീണ്ടും സംശയിച്ചുനിന്നു. പേടിയു ടെ കാര്യം പറഞ്ഞാൽ അമ്മ പോകേണ്ടെന്നു പറയും. പക്ഷേ അതു കുറവല്ലേ? അവന ചെറിയ കുട്ടിയൊന്നുമല്ലല്ലോ. എട്ടിലാണവൻ പഠിക്കുന്നത്. ക്ലാസിലെ മോണിറ്റരാക്കിയത് മാ ഷ് അവനെയാണ്.
"ഉം ചെല്ല് , അപ്പു, വേഗം കൊണ്ടെന്നാൽ ഉള്ളി മൂപ്പിച്ചു ചോറുതരണ്ട് പിന്നെ അവനു സംശയമുണ്ടായില്ല.
കാശും കുപ്പീം എടുത്തേരൂ.'
ഉള്ളി മൂപ്പിച്ച ചോറ് എന്നുവെച്ചാൽ ചെറിയ ഒരു കാര്യമല്ല. രണ്ടോ മൂന്നോ തവണയേ അതി ന്റെ സ്വാദറിഞ്ഞിട്ടുള്ളൂ. ചീനച്ചട്ടിയിൽ ഉള്ളി യരിഞ്ഞിട്ടു വെളിച്ചെണ്ണയൊഴിച്ച് അടുപ്പത്തു വെയ്ക്കും; ഉള്ളി പുകയാൻ തുടങ്ങുമ്പോൾ അമ്മ ചട്ടുകം കൊണ്ട് ചോറു കോരിയിടുന്നു. അതു കിണ്ണത്തിലാക്കി മുമ്പിലെത്തിയാൽ ഒരു
മണം പൊങ്ങാനുണ്ട്. ഹായ്, ഓർക്കുമ്പോൾ ഒരു കുടം വെള്ളമൂറും വായിൽ.
അണ, ചുവന്ന ട്രൗസറിന്റെ പോക്കറ്റിലിട്ടു
കുപ്പിയുമെടുത്ത് അവൻ പുറത്തേയ്ക്കൊരോട്ടം
കൊടുത്തു.
കൈതക്കാടുകൾക്ക് നടുക്കുള്ള ഇടവഴിയുടെ തുടക്കത്തിലെത്തിയപ്പോൾ ഒരു നിമിഷം ഒന്നു സംശയിച്ചു നിന്നു. ഇല്ല, അത്രയ്ക്കിരുട്ടായി ട്ടൊന്നുമില്ല. എങ്കിലും ഇടതുർന്ന കൈതക്കൂട്ടമ ല്ലേ ഇരുപുറത്തും കൈതക്കൂട്ടത്തിന്നിടയിലെ മാളങ്ങളിലാണത്രേ മൂർഖൻ പാമ്പുകൾ താ മസിക്കുക. കൈതപ്പൂവിന്റെ മണം പാമ്പിന് ഇഷ്ടമാണത്രേ. നല്ല മണം, നല്ല പാട്ട്, ചന്തമു ള്ള പെണ്ണുങ്ങൾ ഇതൊക്കെയാണ് വല്ലാത്ത
വിഷമുള്ള മൂർഖൻ പാമ്പിന് ഇഷ്ടം. വിഷമുള്ള പാമ്പുകൾക്കുമാത്രമാണാവോ ഇത്?
ഇടവഴിയിലെ ഓരോ കല്ലും പടവും കുഴിയും അവനു സുപരിചിതമാണ്. പതുക്കെ പോകു മ്പോഴല്ലേ പേടിക്കാനുള്ളൂ? കുതിച്ചൊരോട്ടം കൊടുത്തു. മറുതലയിൽ പാടത്തിന്റെ മുഖ ത്തെത്തിയപ്പോഴേ നിന്നുള്ളൂ.
ഒരു കണ്ടം കടന്നാൽ അങ്ങാടിയായി. പുഴ വക്കത്തുതന്നെയാണ് അങ്ങാടി. എല്ലാം വൈ ക്കോൽ മേഞ്ഞ പീടികകളാണ്. ഓടിട്ട പീടിക ഒന്നേയുള്ളൂ. അതിൽ കച്ചവടമില്ല. മുകളിൽ ആരോ താമസമാണ്.
പീടികകളിൽ വിളക്കു കത്താൻ തുടങ്ങിയിരി ക്കുന്നു. മിക്കതും മുനിയുന്ന പതിന്നാലാം നമ്പർ വിളക്കുകളാണ്. യൂസുപ്പിന്റെ പീടികയിൽ മാത്രമേ പെട്രോമാക്സ് വിളക്കുള്ളൂ. അതാണ് ഗ്രാമത്തിലെ വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താൽ പടക്കം വില്പനയ്ക്ക് നിന്ന് വെയ്ക്കാറുള്ളൂ. പുതുതായി പട്ടാമ്പിയിൽ ഒരു തുന്നൽക്കാരൻ വന്നിട്ടുണ്ട്. കുടല്ലൂരിലെ ആദ്യത്തെ തുന്നൽക്കാരനാണ്. അവൻ മെഷീൻ വെച്ചു തുന്നാനിരിക്കുന്നതും യൂസുപ്പിന്റെ
പീടികയിലാണ്.
യൂസുപ്പിന്റെ പീടികയിൽ പോകുന്നത് അപ്പുണ്ണിക്കിഷ്ടമാണ്. കൂട്ടത്തിൽ തുന്നുന്നതും കാണാമല്ലോ. സൂചി കടകടയെന്നു ശബ്ദി ച്ചുകൊണ്ടു കൃതിയിൽ താണുപൊങ്ങുന്നതും വർണ്ണമുള്ള തുണികൾ ചുരുൾ ചുരുളായി വരു ന്നതും കാണേണ്ട ഒരു കാഴ്ചയാണ്.
കുറെ ദിവസമായി വിചാരിക്കുന്നു, ഇനി കു പ്പായം റാവുത്തരുടെ കൈയിൽനിന്നു വാങ്ങേ ണ്ടെന്നു അമ്മയോടു പറയാൻ. അവന്റെ മൂന്നു കുപ്പായങ്ങളും റാവുത്തർ വിളിച്ചുകൊണ്ടുപോ കുമ്പോൾ വാങ്ങിയതാണ്. രണ്ടെണ്ണം വലുപ്പം ജാസ്തിയാണ്. ഒന്നു വല്ലാതെ കുടുക്കം. തുണി വാങ്ങി തുന്നൽക്കാരന്റെ കൈയിൽ കൊടുക്കാം. എന്നാൽ പീടികയിലുള്ളവർ നോ ക്കിനിൽക്കെ അവന്റെ അളവെടുക്കും. ടേപ്പ് വെച്ച് അളവെടുത്തു തുന്നിയാൽ കൃത്യമായിരി ക്കും. അതു വെട്ടുന്നതും തുന്നുന്നതുമൊക്കെ കുറച്ചൊരവകാശത്തോടെതന്നെ നോക്കിനി ലാമല്ലോ.
അപ്പുണ്ണി യൂസുപ്പിന്റെ പീടികയിൽ ചെന്നു കയറിയപ്പോൾ നല്ല തിരക്കായിരുന്നു. പണികഴി
ഞ്ഞു വല്ലി വാങ്ങിവരുന്ന ചെറുമികൾ സാമാനം വാങ്ങുന്ന സമയമാണ്.
"രണ്ടുക്കാലിനു കാസർട്ട്.
"നായിപ്പ്. '
"ഒരുക്കാലിനു വെത്തിലേം പൊകലേം കൂടി. എന്നെ ഒന്നു വേഗം ഒാക്കീം, മൊയ്ല്യാരേ. യൂസുപ്പ് പെട്ടിയുടെ മുമ്പിലിരിക്കുകയേ
ഉള്ളു. കൊറ്റനാടിനെപ്പോലെ ചങ്കിലേയ്ക്ക് വളഞ്ഞ വെള്ളത്താടിയുള്ള മുസല്യാരാണ് എടുത്തുകൊടുക്കുന്നത്. നല്ല തിരക്കുതന്നെ. ചെറുമികൾ ധൃതികൂട്ടുന്നതിനിടയ്ക്ക് തമ്മിൽ തമ്മിൽ ചാളയിലെ കാര്യങ്ങളും തമ്പുരാൻ പടിക്കലെ വിശേഷങ്ങളും പറയുന്നുണ്ട്. തലയിൽ രണ്ടു മുക്കാലിന്റെ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തതിൽ ഒരുതുള്ളി നിലത്തു പോ യകാരണം ഒരു ചെറുപ്പക്കാരിച്ചെറുമി മുസല്യാ രെ കുറേ പ്രാകി.
തുന്നൽക്കാരൻ യന്ത്രം പീടികക ത്തേയ്ക്ക് കയറ്റിയിട്ടു പോയിരിക്കുന്നു.
അപ്പുണ്ണി കോലായിൽ ഒതുങ്ങിനിന്നു. നേരം വൈകിയല്ലോ, ഈശ്വരാ! കൈതക്കാടുകളിലാണ് മൂർഖൻ പാമ്പുകൾ
സന്ധ്യയ്ക്ക് കുടിപാർക്കാൻ വരുന്നത്.
വഴിവക്കത്തുതന്നെയാണ് മന്ത്രവാദി ഏരോമ നെ ദഹിപ്പിച്ചിരിക്കുന്നത്. "രണ്ടണയ്ക്ക് വെളിച്ചെണ്ണ.
ചെറുമികളുടെ തിരക്കിനിടയിൽ മുസലിയാർ
അതു കേട്ടില്ല.
അവർക്കിടയിലൂടെ ഒന്നു തിരക്കിക്കയറാൻ ഒരു ശ്രമം അവൻ നടത്തിനോക്കി. അയിത്തമാ വുന്നതുകൊണ്ട് വിരോധമൊന്നുമില്ല. ചെന്നിട്ട് ഏതായാലും കുളിക്കുന്നതാണ്. അവരുടെ കറുത്ത ശരീരത്തിനടുത്തെത്തുമ്പോൾ വിയർ പ്പും മെഴുക്കും ചളിയും ചേർന്ന മനംപുരട്ടുന്ന ഒരു മണം. അവൻ പിൻവാങ്ങി പെട്രോമാക്സി നു ചുറ്റും പൊടിപ്പാറ്റകൾ പാറുന്നതുനോക്കി തെല്ലിട നിന്നു.
അപ്പോഴാണ് രണ്ടുപേർ കയറിവന്നത്. വെ ള്ള ഷർട്ടും നരയോടിയ കുറ്റിമീശയുമുള്ള ഒരു തടിച്ച് കുറിയ മനുഷ്യൻ. മറ്റേതു തോണി ക്കടവിന്നടുത്തു കുറേക്കാലം ചായക്കച്ചവടം ചെയ്തു പൊളിഞ്ഞുപോയ പത്മനാഭൻ നായരാണ്. അപ്പുണ്ണിക്ക് അയാളെ അറിയാം. അയാളുടെ രണ്ടു മക്കൾ അവന്റെ ക്ലാസ്സിൽ
പഠിക്കുന്നുണ്ട്.
അപ്പുണ്ണി കുറേക്കൂടി അരുകിലേയ്ക്കു മാറി, നിരപ്പലക ചുവരിനോട് ചേർത്ത് അടുക്കിവെച്ചി ട്ടുള്ളതിൽ ചാരി നിന്നു.
"പൊടിപൊടിക്കണ്ടല്ലോ മൊയലാളി'
തടിച്ച് ഉയരംകുറഞ്ഞ വെള്ളഷർട്ടുകാരൻ വിളിച്ചു പറഞ്ഞു. ചെറുമികൾ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. മേശയ്ക്കടുത്തിരുന്നു ചില്ലറ യെണ്ണുന്ന യൂസുപ്പ് ആളെ കണ്ടില്ല. "ആരാത്?'
തേക്കിലയിൽ കൊത്തമല്ലി പൊതിയുന്ന മുസലിയാർ ചുവന്ന പല്ലു മുഴുവൻ കാട്ടി ചിരിച്ചു പറഞ്ഞു;
"ഇദാരാന്റെ റബ്ബേ! ജജ്നീം മയ്യത്തായിട്ടി
ല്ലേ പഹയാ?'
"ഞമ്മള് റെഡ്യാ, ഇസറായലിനു വേണ്ടാച്ചിട്ടാ വും, മൊയ്ല്യാരേ.
യൂസുപ്പ് എഴുന്നേറ്റു വെള്ളഷർട്ടുകാരനെ നോക്കിയപ്പോൾ അയാളും പറഞ്ഞു. “ഓന്റെ പടച്ചോനെ, ഇദാരാ?”
മുസലിയാർ ചോദിച്ചു. “ജ് ജെപ്പോഴേടോ വന്ന്?'
"അഞ്ചരവണ്ടിക്ക്.
മുസലിയാർ പൊതി കെട്ടുന്നതിനിടയിൽ
പറഞ്ഞു:
“പഹേനൊന്നു നന്നായ്, ഇല്ലേ, പപ്പനാ വൻനായരേ?'
തിണ്ണയിൽ ബീഡി കത്തിച്ചു വലിച്ചു ചെറു
മികളെ നോക്കി ഇരിക്കുന്ന പത്മനാഭൻ നായർ
പറഞ്ഞു:
“ഉം, അന്യനാട്ടിലെ ചോറല്ലേ?'
തിരിഞ്ഞു മുറ്റത്തേയ്ക്ക് തുപ്പാൻ ഭാവിക്കു മ്പോഴാണ് അയാൾ അപ്പുണ്ണിയെ കണ്ടത്.
“എന്താടോ?
ഒന്നുമുണ്ടായിട്ടല്ല. അപ്പുണ്ണിക്ക് ഒരു വ്യസനം തോന്നി. കുറേ കഴിഞ്ഞാൽ കരയ്ക്കുമോ എന്നൊരു ഭയം. അവൻ മുഖത്തു നോക്കാതെ പറഞ്ഞു:
“വെളിച്ചെണ്ണ വാങ്ങാനാ. ചെറുമികളുടെ ഇടയിൽ ഒരു പിറുപിറു പ്പുണ്ടായി.
"ഏതാ ഈ കുട്ടി?'
വെള്ളഷർട്ടുകാരൻ പത്മനാഭൻ നായരോട്
ചോദിച്ചു.
"നമ്മുടെ കോന്തുണ്ണ്യാരുടെ മകൻ.
വടക്കേപ്പാട്ടെ ' അപ്പുണ്ണി മുഖമുയർത്തിയില്ല.
ചെറുമികൾ പെട്ടെന്നു നിശ്ശബ്ദരായി. അപ്പു ണ്ണിയുടെ അടുത്തായി നിന്നിരുന്ന രണ്ടുപേർ എന്തോ സ്വകാര്യം പറഞ്ഞു. മുന്നിൽ നിന്നി രുന്നവർ ഒന്നുമാറി നിന്നു. ഇപ്പോൾ മുട്ടിയു രുമ്മാതെ മുന്നിലെത്താം. മുസലിയാർ കുപ്പി വാങ്ങി നാളംവെച്ചു ചെറിയ തവി ടിന്നിൽ മുക്കി രണ്ടുവട്ടം വീഴ്ത്തി; ഒരു തുള്ളി വേറെയും.
കാശു കൊടുത്തു കുപ്പി മൊളിയില ചുരുട്ടി യടച്ചു പുറത്തു കടക്കാൻ ഭാവിക്കുമ്പോൾ ആ വെള്ളഷർട്ടുകാരൻ ചോദിച്ചു:
“തന്ന്യാ പോണ്?' അവനോടാണെന്ന് ആദ്യം ഓർത്തില്ല.
"പൊറത്ത് ഇരുട്ട്ണ്ടലോ, കുട്ടേ?' അപ്പോൾ അവൻ ആരും കേൾക്കാത്ത വിധ ത്തിൽ എന്തോ പിറുപിറുത്തു. അധികാരിയു ടെ പടിക്കൽ പണിയെടുക്കുന്ന തള്ളച്ചെറുമി കോച്ചി വിളിച്ചു പറഞ്ഞു:
"നിക്ക്, ചെറ്യമ്പാ, തന്നെ പോണ്ടാ. അട്യേ നുണ്ടാഭവിക്ക് കോച്ചി കൈതോലകൊണ്ടുണ്ടാക്കിയ, കാശും മുറുക്കാനുമിടുന്ന വട്ടിയും പീടികയിൽ നിന്നു വാങ്ങിയ സാധനങ്ങൾ മുഴുവനും വലി യ മടിയിൽ വെച്ചു പിന്നാലെ ഇറങ്ങി. അടുത്ത പീടികക്കാരൻ ഇരട്ടച്ചിമ്മിനിയിൽ നിന്നു ഓലച്ചൂട്ടു കത്തിച്ചു പറഞ്ഞു: "നടന്നോളീ,
ചാമ്പറാ
അപ്പുണ്ണിയുടെ ഭയം തീർന്നു. ഇടവഴി കടക്കു മ്പോൾ കൈതപ്പൂവിന്റെ നേർത്ത ഗന്ധം തങ്ങി നില്ക്കുന്നുണ്ടെന്നു തോന്നി. എങ്കിലും കാല് ക്കൽ വെളിച്ചമുണ്ട്.
വഴിക്ക് അവൻ ചോദിച്ചു: "ആരാ കോച്ചേ, അത്?
"ഏത്, ചെറ്യമ്പാ?'
ഇസ്പെൻറെ പിടിയേൽ
"അത് സെയ്താലിക്കുട്ട്യാപ്ളല്ലേ?'
"ഏത് സെയ്താലിക്കുട്ടിയാണ്?'
“മുണ്ടാത്തായത്തെ - നാട്ടുന്നു പോയിട്ട് മണി
കാലായിലോ,
സെയ്താലിക്കുട്ടി!
അവന്റെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് കടന്നുപോയതുപോലെ തോന്നി. തടിച്ച് കുറുകിയ പരുക്കൻ കൈകൾ, ശരീരം നിറയെ രോമം, ചോര നിറമുള്ള വട്ടക്കണ്ണുകൾ - അതാണ് സെയ്താലിക്കുട്ടി. അവനെയാണ് -
അമ്പലമുറ്റത്തു കഥകളിയുണ്ടായപ്പോൾ പുലർച്ചയ്ക്ക് കണ്ണുതുറന്നപ്പോൾ കണ്ട കാഴ്ചയാണ് ആദ്യം ഓർമ്മ വന്നത്. ദുശ്ശാ സനന്റെ നെഞ്ചത്തു കയറിയിരുന്നു ഭീമൻ വയർ കീറിപ്പൊളിച്ചു കുടൽമാല പുറത്തെടു ക്കുന്നു. അതുപോലെ സെയ്താലിക്കുട്ടിയുടെ നെഞ്ചിൽ
പക്ഷേ അവനു ശക്തി പോരാ. വലുതാ യിട്ടില്ല.
അപ്പുണ്ണി കിതയ്ക്കുകയായിരുന്നു. എന്നാലും കല്ലുവെട്ടുകുഴിയുടെ വക്കിലൂടെ യോ ആനപ്പാറയുടെ താഴെയുള്ള ഇടവഴിയിലൂ ടെയോ പോകുമ്പോൾ ഒന്നുന്തിയാൽ -
ഒരു കല്ലെടുത്തു തലക്കിട്ടാൽ “ചെറ്യാൻ ഞ്ഞി പൊക്കോളി.
അപ്പോഴാണവൻ കാണുന്നത് പടിക്കലെത്തി യിരിക്കുന്നു.
അപ്പുണ്ണ്യേ
അമ്മയുടെ വിളികേട്ടു. പടിക്കൽത്തന്നെ
വെമ്പലോടെ അമ്മ കാത്തു നില്ക്കുകയാണ്. അവൻ കിതച്ചുകൊണ്ട് പടികടന്ന് അമ്മയുടെ അടുത്തെത്തി.
"ന്റെ ഗുരുകാരണോമ്മാരേ, ഞാൻ ഉള്ളു കത്തി നില്ക്കേര്ന്ന്.
അവനൊന്നും മിണ്ടിയില്ല. കല്ലുവെട്ടുകുഴിയി ലേക്ക് നോക്കുമ്പോൾ ചതഞ്ഞ കുറ്റിത്തലയിൽ നിന്നു ചോര ഒഴുകുകയാണ്.....
“എന്തേ അപ്പുണ്ണി വൈ?'
"അവിടെ വല്ലാത്ത തെരക്കായ് മുഷിഞ്ഞ തോർത്തുമാത്രം ചുറ്റി കിണറ്റിൻ കരയിലേക്ക് കുളിക്കാൻ പോയി; അമ്മ തലയി ൽ വെള്ളം കോരിയൊഴിച്ചു. ഇപ്പോഴും അമ്മയാ ണവനെ തേച്ചുകുളിപ്പിക്കുന്നത്. ആദ്യം അവൻ തല തോർത്തും. എങ്കിലും അവസാനം തലമു ടി പിടിച്ചുനോക്കി വെള്ളം തോർന്നിട്ടില്ലെന്നു പറഞ്ഞ് അമ്മ ഒന്നുകൂടി അമർത്തിത്തോർത്തും.
ഉള്ളി മൂപ്പിച്ച ചോറിനു എന്തോ വേണ്ടത രുചി തോന്നിയില്ല.
ഉമ്മറവാതിലും അടുക്കളവാതിലും അടച്ച്, പാത്രങ്ങൾ മോറിക്കമഴ്ത്തിയശേഷം അകത്താ കെയുള്ള മുറിയിൽ അമ്മ അവന്റെ കോസറി
വിരിച്ചു; അടുത്തുതന്നെ അമ്മയുടെ പായും. വിളക്കണഞ്ഞ് ഇരുട്ടായപ്പോൾ അവന്ന് അകാരണമായി ഭയം തോന്നി. കുറ്റിത്തലയും ചോരനിറമുള്ള രണ്ടു കണ്ണുകളും അവൻ ഇരു ട്ടിക്കാണുന്നു.
“അമ്മ ഒറാ?'
"ഇല്ല, എന്തേ?'
ഉം ഉം
കണ്ണിറുക്കെ ചിമ്മി അവൻ വേഗം ഉറക്കം വരണേ എന്നു പ്രാർത്ഥിച്ചു.
എന്തടാ
വീണ്ടും സംശയിച്ചു. പറയണോ?
“പിന്നേയ് ഞാൻ സെയ്താലിക്കുട്ടിനെ കണ്ടു.
ഏതു സെയ്താലിക്കുട്ടിയെ എന്ന് അമ്മ
ചോദിച്ചില്ല.
അവനെ ഒന്നുകൂടി അടക്കിപ്പിടിച്ച് അവൻ പുറത്ത് മുഖമമർത്തിക്കൊണ്ട് അമ്മ പറഞ്ഞു: “ന്റെ മോനൊറങ്ങിക്കോ.