shabd-logo

നാലുകെട്ട് ഒന്ന്

5 October 2023

3 കണ്ടു 3
വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്തുണ്ണി നായരുടെ മകൻ അപ്പുണ്ണി.

അന്ന്, അന്നൊരിക്കൽ, സെയ്താലിക്കുട്ടിയെ കണ്ടുമുട്ടാതിരിക്കില്ല. എന്നിട്ടുവേണം പകരം ചോദിക്കാൻ. സെയ്താലിക്കുട്ടിയുടെ കഴുത്തു കൈകളിൽക്കിടന്നു പിടയുമ്പോൾ പറയും: നീ യല്ലേ, നീയല്ലേ എന്റെ അതോർക്കുമ്പോൾ അപ്പുണ്ണിയുടെ കണ്ണു കൾ നനയും.

സെയ്താലിക്കുട്ടിയുമായി ഏറ്റുമുട്ടുന്ന ആ രംഗം പലപ്പോഴും കാണാറുള്ളതാണ്; ഉറക്കം വരാതെ കണ്ണടച്ചു കിടക്കുമ്പോഴും കുണ്ടു ങ്ങൽക്കാരുടെ പടിക്കലെ കുങ്കുമച്ചുവട്ടിൽഉച്ചത്തണലിൽ തനിയെ ഇരിക്കുമ്പോഴുമെല്ലാം. ആരാണ് സെയ്താലിക്കുട്ടി? അപ്പുണ്ണി കണ്ടി ട്ടില്ല. കാണരുതെന്ന് അവൻ പ്രാർത്ഥിക്കാറുണ്ട്.

കുറേക്കൂടി കഴിഞ്ഞിട്ടു മതി; വളർന്നു വലുതായ
ശേഷം. അപ്പോൾ കണ്ടുപിടിച്ചുകൊള്ളാം.

പക്ഷേ സന്ധ്യയ്ക്ക് അങ്ങാടിയിലേയ്ക്ക് പുറ പ്പെടുമ്പോൾ അവൻ സെയ്താലിക്കുട്ടിയെപ്പറ്റി ഓർത്തിരുന്നില്ല; ആ മനുഷ്യനെ കാണുമെന്നു കരുതിയിരുന്നതുമില്ല.

സ്കൂൾ വിട്ടു വീട്ടിലെത്താൻ വൈകി. അമ്പലവട്ടത്തു കൂട്ടുകാരുടെ കൂടെ നടന്നു. ഷാരത്തെ മേൽപ്പുറത്തെ പറങ്കിമാവിൻ തോ ട്ടത്തിൽനിന്നു മാങ്ങയെറിഞ്ഞു വീഴ്ത്തി. പറ ങ്ങോടന്റെയും അച്ചുതക്കുറുപ്പിന്റെയും പറങ്കി മാവിൻതോപ്പുകളിൽനിന്നു മാങ്ങ പൊട്ടിക്കുന്ന കാര്യം നോക്കണ്ടാ. അവർ വല്ലാത്ത കൂട്ടരാണ്. കണ്ടുപിടിച്ചാൽ തന്തയ്ക്കും തള്ളയ്ക്കുമാണ് പറയുക. ഷാരടിയോടു ചോദിച്ചാൽ സമ്മതം തരും. വയസ്സന് അണ്ടിയെല്ലാം കിട്ടണമെന്നേയു ള്ളൂ. അയാൾക്കു മക്കളില്ലാത്തതുകൊണ്ടാണ് ത്രേ, കുട്ടികളോടിത്തിരി സ്നേഹം.

അതും കഴിഞ്ഞു കുന്നിൻപുറത്തെത്തിയ
പ്പോൾ നനഞ്ഞുനില്ക്കുന്ന പുല്ക്കട്ടകൾ ചവി ട്ടിയടർത്തി വഴുക്കുചാലുണ്ടാക്കി കളിച്ചുനി കയും ചെയ്തു. നേരം പോയതറിഞ്ഞില്ല.

നേരെ സ്ക്കൂൾ വിട്ടു വീട്ടിലെത്തുന്ന ദിവസ ങ്ങളിൽ അമ്മ ഇല്ലത്തുനിന്നു തിരിച്ചെത്തിയി ട്ടുണ്ടാവില്ല. അടുക്കളയിൽ ഉറിയിലാക്കി അടച്ചു വെച്ച കഞ്ഞിക്കിണ്ണമെടുത്ത് ഒറ്റവീർപ്പിനു മോന്തിക്കുടിച്ച്, കൊട്ടിലിലെ "മുത്താച്ചി'യുടെ അടുത്തുപോയി രണ്ടു ഞായം പറഞ്ഞിരിക്കു മ്പോഴേയ്ക്കും അമ്മ എത്തുകയായി.

അന്നവൻ വന്നുകയറിയപ്പോൾ അമ്മ അത്താ ഴംകയറ്റിയ അടുപ്പിലേയ്ക്ക് ഉമിയെറിഞ്ഞു കത്തിക്കുകയാണ്.

"എന്തെടാ, ഇത്ര വൈ?' "ഒന്നൂല്ല്യാമ്മേ.

“എത്ര പറഞ്ഞതാ, അപ്പു, സന്ധ്യാമ്പള
യിക്ക് വീട്ടിലെത്തണമെന്ന് 
അതിനവനൊന്നും പറഞ്ഞില്ല. അവനറിയാം, ഏറിയാൽ അമ്മ അത്രയേ ശകാരിക്കുകയുള്ളൂ. കഞ്ഞി നിന്നുകൊണ്ടുതന്നെ മോന്തി. അപ്പോ

ഴാണ് അമ്മ പറയുന്നത്

“ന്റെ മോൻ പോയിട്ടാ ഈസ്പിന്റെ 

പീന്ന് രണ്ടണയ്ക്ക് വെളിച്ചെണ്ണ വാങ്ങി ക്കൊണ്ടെന്നാ

അവൻ പുറത്തേയ്ക്ക് നോക്കി. വെയിൽ തീരെ മാഞ്ഞുകഴിഞ്ഞു. ഇരുട്ടു വന്നുകയറിയി ട്ടില്ല. മാനം കറുത്തു നില്ക്കുന്നു. ഇരുട്ടായാൽ ഇരുവശത്തും കൈതക്കാടുകൾ വളരുന്ന ആ ഇടവഴിയിലൂടെ പോകാനിത്തിരി ഭയമുണ്ട്. ആ വഴിയുടെ വക്കിലാണത്രേ മന്ത്രവാദി ഏരോമ നെ ദഹിപ്പിച്ചത്. അല്പം മടിതോന്നി. "ഇനി നാളെ മത്യമ്മേ,'

“ഒരു തുള്ളി തൊട്ടുപെരട്ടാൻ കൂടില്ലെടാ. ഒ റ്റോട്ടത്തിനു വാ.

അവൻ വീണ്ടും സംശയിച്ചുനിന്നു. പേടിയു ടെ കാര്യം പറഞ്ഞാൽ അമ്മ പോകേണ്ടെന്നു പറയും. പക്ഷേ അതു കുറവല്ലേ? അവന ചെറിയ കുട്ടിയൊന്നുമല്ലല്ലോ. എട്ടിലാണവൻ പഠിക്കുന്നത്. ക്ലാസിലെ മോണിറ്റരാക്കിയത് മാ ഷ് അവനെയാണ്.

"ഉം ചെല്ല് , അപ്പു, വേഗം കൊണ്ടെന്നാൽ ഉള്ളി മൂപ്പിച്ചു ചോറുതരണ്ട് പിന്നെ അവനു സംശയമുണ്ടായില്ല.

കാശും കുപ്പീം എടുത്തേരൂ.'

ഉള്ളി മൂപ്പിച്ച ചോറ് എന്നുവെച്ചാൽ ചെറിയ ഒരു കാര്യമല്ല. രണ്ടോ മൂന്നോ തവണയേ അതി ന്റെ സ്വാദറിഞ്ഞിട്ടുള്ളൂ. ചീനച്ചട്ടിയിൽ ഉള്ളി യരിഞ്ഞിട്ടു വെളിച്ചെണ്ണയൊഴിച്ച് അടുപ്പത്തു വെയ്ക്കും; ഉള്ളി പുകയാൻ തുടങ്ങുമ്പോൾ അമ്മ ചട്ടുകം കൊണ്ട് ചോറു കോരിയിടുന്നു. അതു കിണ്ണത്തിലാക്കി മുമ്പിലെത്തിയാൽ ഒരു

മണം പൊങ്ങാനുണ്ട്. ഹായ്, ഓർക്കുമ്പോൾ ഒരു കുടം വെള്ളമൂറും വായിൽ.

അണ, ചുവന്ന ട്രൗസറിന്റെ പോക്കറ്റിലിട്ടു
കുപ്പിയുമെടുത്ത് അവൻ പുറത്തേയ്ക്കൊരോട്ടം

കൊടുത്തു.

കൈതക്കാടുകൾക്ക് നടുക്കുള്ള ഇടവഴിയുടെ തുടക്കത്തിലെത്തിയപ്പോൾ ഒരു നിമിഷം ഒന്നു സംശയിച്ചു നിന്നു. ഇല്ല, അത്രയ്ക്കിരുട്ടായി ട്ടൊന്നുമില്ല. എങ്കിലും ഇടതുർന്ന കൈതക്കൂട്ടമ ല്ലേ ഇരുപുറത്തും കൈതക്കൂട്ടത്തിന്നിടയിലെ മാളങ്ങളിലാണത്രേ മൂർഖൻ പാമ്പുകൾ താ മസിക്കുക. കൈതപ്പൂവിന്റെ മണം പാമ്പിന് ഇഷ്ടമാണത്രേ. നല്ല മണം, നല്ല പാട്ട്, ചന്തമു ള്ള പെണ്ണുങ്ങൾ ഇതൊക്കെയാണ് വല്ലാത്ത
വിഷമുള്ള മൂർഖൻ പാമ്പിന് ഇഷ്ടം. വിഷമുള്ള പാമ്പുകൾക്കുമാത്രമാണാവോ ഇത്?

ഇടവഴിയിലെ ഓരോ കല്ലും പടവും കുഴിയും അവനു സുപരിചിതമാണ്. പതുക്കെ പോകു മ്പോഴല്ലേ പേടിക്കാനുള്ളൂ? കുതിച്ചൊരോട്ടം കൊടുത്തു. മറുതലയിൽ പാടത്തിന്റെ മുഖ ത്തെത്തിയപ്പോഴേ നിന്നുള്ളൂ.

ഒരു കണ്ടം കടന്നാൽ അങ്ങാടിയായി. പുഴ വക്കത്തുതന്നെയാണ് അങ്ങാടി. എല്ലാം വൈ ക്കോൽ മേഞ്ഞ പീടികകളാണ്. ഓടിട്ട പീടിക ഒന്നേയുള്ളൂ. അതിൽ കച്ചവടമില്ല. മുകളിൽ ആരോ താമസമാണ്.

പീടികകളിൽ വിളക്കു കത്താൻ തുടങ്ങിയിരി ക്കുന്നു. മിക്കതും മുനിയുന്ന പതിന്നാലാം നമ്പർ വിളക്കുകളാണ്. യൂസുപ്പിന്റെ പീടികയിൽ മാത്രമേ പെട്രോമാക്സ് വിളക്കുള്ളൂ. അതാണ് ഗ്രാമത്തിലെ വലിയ പീടിക. അവിടെ മാത്രമേ വിഷുവടുത്താൽ പടക്കം വില്പനയ്ക്ക് നിന്ന് വെയ്ക്കാറുള്ളൂ. പുതുതായി പട്ടാമ്പിയിൽ ഒരു തുന്നൽക്കാരൻ വന്നിട്ടുണ്ട്. കുടല്ലൂരിലെ ആദ്യത്തെ തുന്നൽക്കാരനാണ്. അവൻ മെഷീൻ വെച്ചു തുന്നാനിരിക്കുന്നതും യൂസുപ്പിന്റെ
പീടികയിലാണ്.

യൂസുപ്പിന്റെ പീടികയിൽ പോകുന്നത് അപ്പുണ്ണിക്കിഷ്ടമാണ്. കൂട്ടത്തിൽ തുന്നുന്നതും കാണാമല്ലോ. സൂചി കടകടയെന്നു ശബ്ദി ച്ചുകൊണ്ടു കൃതിയിൽ താണുപൊങ്ങുന്നതും വർണ്ണമുള്ള തുണികൾ ചുരുൾ ചുരുളായി വരു ന്നതും കാണേണ്ട ഒരു കാഴ്ചയാണ്.

കുറെ ദിവസമായി വിചാരിക്കുന്നു, ഇനി കു പ്പായം റാവുത്തരുടെ കൈയിൽനിന്നു വാങ്ങേ ണ്ടെന്നു അമ്മയോടു പറയാൻ. അവന്റെ മൂന്നു കുപ്പായങ്ങളും റാവുത്തർ വിളിച്ചുകൊണ്ടുപോ കുമ്പോൾ വാങ്ങിയതാണ്. രണ്ടെണ്ണം വലുപ്പം ജാസ്തിയാണ്. ഒന്നു വല്ലാതെ കുടുക്കം. തുണി വാങ്ങി തുന്നൽക്കാരന്റെ കൈയിൽ കൊടുക്കാം. എന്നാൽ പീടികയിലുള്ളവർ നോ ക്കിനിൽക്കെ അവന്റെ അളവെടുക്കും. ടേപ്പ് വെച്ച് അളവെടുത്തു തുന്നിയാൽ കൃത്യമായിരി ക്കും. അതു വെട്ടുന്നതും തുന്നുന്നതുമൊക്കെ കുറച്ചൊരവകാശത്തോടെതന്നെ നോക്കിനി ലാമല്ലോ.

അപ്പുണ്ണി യൂസുപ്പിന്റെ പീടികയിൽ ചെന്നു കയറിയപ്പോൾ നല്ല തിരക്കായിരുന്നു. പണികഴി

ഞ്ഞു വല്ലി വാങ്ങിവരുന്ന ചെറുമികൾ സാമാനം വാങ്ങുന്ന സമയമാണ്.

"രണ്ടുക്കാലിനു കാസർട്ട്.

"നായിപ്പ്. '

"ഒരുക്കാലിനു വെത്തിലേം പൊകലേം കൂടി. എന്നെ ഒന്നു വേഗം ഒാക്കീം, മൊയ്ല്യാരേ. യൂസുപ്പ് പെട്ടിയുടെ മുമ്പിലിരിക്കുകയേ

ഉള്ളു. കൊറ്റനാടിനെപ്പോലെ ചങ്കിലേയ്ക്ക് വളഞ്ഞ വെള്ളത്താടിയുള്ള മുസല്യാരാണ് എടുത്തുകൊടുക്കുന്നത്. നല്ല തിരക്കുതന്നെ. ചെറുമികൾ ധൃതികൂട്ടുന്നതിനിടയ്ക്ക് തമ്മിൽ തമ്മിൽ ചാളയിലെ കാര്യങ്ങളും തമ്പുരാൻ പടിക്കലെ വിശേഷങ്ങളും പറയുന്നുണ്ട്. തലയിൽ രണ്ടു മുക്കാലിന്റെ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തതിൽ ഒരുതുള്ളി നിലത്തു പോ യകാരണം ഒരു ചെറുപ്പക്കാരിച്ചെറുമി മുസല്യാ രെ കുറേ പ്രാകി.

തുന്നൽക്കാരൻ യന്ത്രം പീടികക ത്തേയ്ക്ക് കയറ്റിയിട്ടു പോയിരിക്കുന്നു.

അപ്പുണ്ണി കോലായിൽ ഒതുങ്ങിനിന്നു. നേരം വൈകിയല്ലോ, ഈശ്വരാ! കൈതക്കാടുകളിലാണ് മൂർഖൻ പാമ്പുകൾ
സന്ധ്യയ്ക്ക് കുടിപാർക്കാൻ വരുന്നത്.

വഴിവക്കത്തുതന്നെയാണ് മന്ത്രവാദി ഏരോമ നെ ദഹിപ്പിച്ചിരിക്കുന്നത്. "രണ്ടണയ്ക്ക് വെളിച്ചെണ്ണ.

ചെറുമികളുടെ തിരക്കിനിടയിൽ മുസലിയാർ

അതു കേട്ടില്ല.

അവർക്കിടയിലൂടെ ഒന്നു തിരക്കിക്കയറാൻ ഒരു ശ്രമം അവൻ നടത്തിനോക്കി. അയിത്തമാ വുന്നതുകൊണ്ട് വിരോധമൊന്നുമില്ല. ചെന്നിട്ട് ഏതായാലും കുളിക്കുന്നതാണ്. അവരുടെ കറുത്ത ശരീരത്തിനടുത്തെത്തുമ്പോൾ വിയർ പ്പും മെഴുക്കും ചളിയും ചേർന്ന മനംപുരട്ടുന്ന ഒരു മണം. അവൻ പിൻവാങ്ങി പെട്രോമാക്സി നു ചുറ്റും പൊടിപ്പാറ്റകൾ പാറുന്നതുനോക്കി തെല്ലിട നിന്നു.

അപ്പോഴാണ് രണ്ടുപേർ കയറിവന്നത്. വെ ള്ള ഷർട്ടും നരയോടിയ കുറ്റിമീശയുമുള്ള ഒരു തടിച്ച് കുറിയ മനുഷ്യൻ. മറ്റേതു തോണി ക്കടവിന്നടുത്തു കുറേക്കാലം ചായക്കച്ചവടം ചെയ്തു പൊളിഞ്ഞുപോയ പത്മനാഭൻ നായരാണ്. അപ്പുണ്ണിക്ക് അയാളെ അറിയാം. അയാളുടെ രണ്ടു മക്കൾ അവന്റെ ക്ലാസ്സിൽ
പഠിക്കുന്നുണ്ട്.

അപ്പുണ്ണി കുറേക്കൂടി അരുകിലേയ്ക്കു മാറി, നിരപ്പലക ചുവരിനോട് ചേർത്ത് അടുക്കിവെച്ചി ട്ടുള്ളതിൽ ചാരി നിന്നു.

"പൊടിപൊടിക്കണ്ടല്ലോ മൊയലാളി'

തടിച്ച് ഉയരംകുറഞ്ഞ വെള്ളഷർട്ടുകാരൻ വിളിച്ചു പറഞ്ഞു. ചെറുമികൾ ശബ്ദം കേട്ടു തിരിഞ്ഞു നോക്കി. മേശയ്ക്കടുത്തിരുന്നു ചില്ലറ യെണ്ണുന്ന യൂസുപ്പ് ആളെ കണ്ടില്ല. "ആരാത്?'

തേക്കിലയിൽ കൊത്തമല്ലി പൊതിയുന്ന മുസലിയാർ ചുവന്ന പല്ലു മുഴുവൻ കാട്ടി ചിരിച്ചു പറഞ്ഞു;

"ഇദാരാന്റെ റബ്ബേ! ജജ്നീം മയ്യത്തായിട്ടി

ല്ലേ പഹയാ?'

"ഞമ്മള് റെഡ്യാ, ഇസറായലിനു വേണ്ടാച്ചിട്ടാ വും, മൊയ്ല്യാരേ.

യൂസുപ്പ് എഴുന്നേറ്റു വെള്ളഷർട്ടുകാരനെ നോക്കിയപ്പോൾ അയാളും പറഞ്ഞു. “ഓന്റെ പടച്ചോനെ, ഇദാരാ?”

മുസലിയാർ ചോദിച്ചു. “ജ് ജെപ്പോഴേടോ വന്ന്?'

"അഞ്ചരവണ്ടിക്ക്.

മുസലിയാർ പൊതി കെട്ടുന്നതിനിടയിൽ

പറഞ്ഞു:

“പഹേനൊന്നു നന്നായ്, ഇല്ലേ, പപ്പനാ വൻനായരേ?'

തിണ്ണയിൽ ബീഡി കത്തിച്ചു വലിച്ചു ചെറു

മികളെ നോക്കി ഇരിക്കുന്ന പത്മനാഭൻ നായർ

പറഞ്ഞു:

“ഉം, അന്യനാട്ടിലെ ചോറല്ലേ?'

തിരിഞ്ഞു മുറ്റത്തേയ്ക്ക് തുപ്പാൻ ഭാവിക്കു മ്പോഴാണ് അയാൾ അപ്പുണ്ണിയെ കണ്ടത്.

“എന്താടോ?

ഒന്നുമുണ്ടായിട്ടല്ല. അപ്പുണ്ണിക്ക് ഒരു വ്യസനം തോന്നി. കുറേ കഴിഞ്ഞാൽ കരയ്ക്കുമോ എന്നൊരു ഭയം. അവൻ മുഖത്തു നോക്കാതെ പറഞ്ഞു:

“വെളിച്ചെണ്ണ വാങ്ങാനാ. ചെറുമികളുടെ ഇടയിൽ ഒരു പിറുപിറു പ്പുണ്ടായി.

"ഏതാ ഈ കുട്ടി?'

വെള്ളഷർട്ടുകാരൻ പത്മനാഭൻ നായരോട്

ചോദിച്ചു.

"നമ്മുടെ കോന്തുണ്ണ്യാരുടെ മകൻ.

വടക്കേപ്പാട്ടെ ' അപ്പുണ്ണി മുഖമുയർത്തിയില്ല.

ചെറുമികൾ പെട്ടെന്നു നിശ്ശബ്ദരായി. അപ്പു ണ്ണിയുടെ അടുത്തായി നിന്നിരുന്ന രണ്ടുപേർ എന്തോ സ്വകാര്യം പറഞ്ഞു. മുന്നിൽ നിന്നി രുന്നവർ ഒന്നുമാറി നിന്നു. ഇപ്പോൾ മുട്ടിയു രുമ്മാതെ മുന്നിലെത്താം. മുസലിയാർ കുപ്പി വാങ്ങി നാളംവെച്ചു ചെറിയ തവി ടിന്നിൽ മുക്കി രണ്ടുവട്ടം വീഴ്ത്തി; ഒരു തുള്ളി വേറെയും.

കാശു കൊടുത്തു കുപ്പി മൊളിയില ചുരുട്ടി യടച്ചു പുറത്തു കടക്കാൻ ഭാവിക്കുമ്പോൾ ആ വെള്ളഷർട്ടുകാരൻ ചോദിച്ചു:

“തന്ന്യാ പോണ്?' അവനോടാണെന്ന് ആദ്യം ഓർത്തില്ല.

"പൊറത്ത് ഇരുട്ട്ണ്ടലോ, കുട്ടേ?' അപ്പോൾ അവൻ ആരും കേൾക്കാത്ത വിധ ത്തിൽ എന്തോ പിറുപിറുത്തു. അധികാരിയു ടെ പടിക്കൽ പണിയെടുക്കുന്ന തള്ളച്ചെറുമി കോച്ചി വിളിച്ചു പറഞ്ഞു:

"നിക്ക്, ചെറ്യമ്പാ, തന്നെ പോണ്ടാ. അട്യേ നുണ്ടാഭവിക്ക്  കോച്ചി കൈതോലകൊണ്ടുണ്ടാക്കിയ, കാശും മുറുക്കാനുമിടുന്ന വട്ടിയും പീടികയിൽ നിന്നു വാങ്ങിയ സാധനങ്ങൾ മുഴുവനും വലി യ മടിയിൽ വെച്ചു പിന്നാലെ ഇറങ്ങി. അടുത്ത പീടികക്കാരൻ ഇരട്ടച്ചിമ്മിനിയിൽ നിന്നു ഓലച്ചൂട്ടു കത്തിച്ചു പറഞ്ഞു: "നടന്നോളീ,

ചാമ്പറാ 

അപ്പുണ്ണിയുടെ ഭയം തീർന്നു. ഇടവഴി കടക്കു മ്പോൾ കൈതപ്പൂവിന്റെ നേർത്ത ഗന്ധം തങ്ങി നില്ക്കുന്നുണ്ടെന്നു തോന്നി. എങ്കിലും കാല് ക്കൽ വെളിച്ചമുണ്ട്.

വഴിക്ക് അവൻ ചോദിച്ചു: "ആരാ കോച്ചേ, അത്?

"ഏത്, ചെറ്യമ്പാ?'

ഇസ്പെൻറെ പിടിയേൽ 
"അത് സെയ്താലിക്കുട്ട്യാപ്ളല്ലേ?'

"ഏത് സെയ്താലിക്കുട്ടിയാണ്?'

“മുണ്ടാത്തായത്തെ - നാട്ടുന്നു പോയിട്ട് മണി

കാലായിലോ,

സെയ്താലിക്കുട്ടി!

അവന്റെ ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് കടന്നുപോയതുപോലെ തോന്നി. തടിച്ച് കുറുകിയ പരുക്കൻ കൈകൾ, ശരീരം നിറയെ രോമം, ചോര നിറമുള്ള വട്ടക്കണ്ണുകൾ - അതാണ് സെയ്താലിക്കുട്ടി. അവനെയാണ് -

അമ്പലമുറ്റത്തു കഥകളിയുണ്ടായപ്പോൾ പുലർച്ചയ്ക്ക് കണ്ണുതുറന്നപ്പോൾ കണ്ട കാഴ്ചയാണ് ആദ്യം ഓർമ്മ വന്നത്. ദുശ്ശാ സനന്റെ നെഞ്ചത്തു കയറിയിരുന്നു ഭീമൻ വയർ കീറിപ്പൊളിച്ചു കുടൽമാല പുറത്തെടു ക്കുന്നു. അതുപോലെ സെയ്താലിക്കുട്ടിയുടെ നെഞ്ചിൽ

പക്ഷേ അവനു ശക്തി പോരാ. വലുതാ യിട്ടില്ല.

അപ്പുണ്ണി കിതയ്ക്കുകയായിരുന്നു. എന്നാലും കല്ലുവെട്ടുകുഴിയുടെ വക്കിലൂടെ യോ ആനപ്പാറയുടെ താഴെയുള്ള ഇടവഴിയിലൂ ടെയോ പോകുമ്പോൾ ഒന്നുന്തിയാൽ -

ഒരു കല്ലെടുത്തു തലക്കിട്ടാൽ “ചെറ്യാൻ ഞ്ഞി പൊക്കോളി.

അപ്പോഴാണവൻ കാണുന്നത് പടിക്കലെത്തി യിരിക്കുന്നു.

അപ്പുണ്ണ്യേ 
അമ്മയുടെ വിളികേട്ടു. പടിക്കൽത്തന്നെ
വെമ്പലോടെ അമ്മ കാത്തു നില്ക്കുകയാണ്. അവൻ കിതച്ചുകൊണ്ട് പടികടന്ന് അമ്മയുടെ അടുത്തെത്തി.

"ന്റെ ഗുരുകാരണോമ്മാരേ, ഞാൻ ഉള്ളു കത്തി നില്ക്കേര്ന്ന്.

അവനൊന്നും മിണ്ടിയില്ല. കല്ലുവെട്ടുകുഴിയി ലേക്ക് നോക്കുമ്പോൾ ചതഞ്ഞ കുറ്റിത്തലയിൽ നിന്നു ചോര ഒഴുകുകയാണ്.....

“എന്തേ അപ്പുണ്ണി വൈ?'

"അവിടെ വല്ലാത്ത തെരക്കായ് മുഷിഞ്ഞ തോർത്തുമാത്രം ചുറ്റി കിണറ്റിൻ കരയിലേക്ക് കുളിക്കാൻ പോയി; അമ്മ തലയി ൽ വെള്ളം കോരിയൊഴിച്ചു. ഇപ്പോഴും അമ്മയാ ണവനെ തേച്ചുകുളിപ്പിക്കുന്നത്. ആദ്യം അവൻ തല തോർത്തും. എങ്കിലും അവസാനം തലമു ടി പിടിച്ചുനോക്കി വെള്ളം തോർന്നിട്ടില്ലെന്നു പറഞ്ഞ് അമ്മ ഒന്നുകൂടി അമർത്തിത്തോർത്തും.

ഉള്ളി മൂപ്പിച്ച ചോറിനു എന്തോ വേണ്ടത രുചി തോന്നിയില്ല.

ഉമ്മറവാതിലും അടുക്കളവാതിലും അടച്ച്, പാത്രങ്ങൾ മോറിക്കമഴ്ത്തിയശേഷം അകത്താ കെയുള്ള മുറിയിൽ അമ്മ അവന്റെ കോസറി
വിരിച്ചു; അടുത്തുതന്നെ അമ്മയുടെ പായും. വിളക്കണഞ്ഞ് ഇരുട്ടായപ്പോൾ അവന്ന് അകാരണമായി ഭയം തോന്നി. കുറ്റിത്തലയും ചോരനിറമുള്ള രണ്ടു കണ്ണുകളും അവൻ ഇരു ട്ടിക്കാണുന്നു.

“അമ്മ ഒറാ?'

"ഇല്ല, എന്തേ?'

ഉം ഉം 
കണ്ണിറുക്കെ ചിമ്മി അവൻ വേഗം ഉറക്കം വരണേ എന്നു പ്രാർത്ഥിച്ചു.

എന്തടാ 
വീണ്ടും സംശയിച്ചു. പറയണോ?

“പിന്നേയ് ഞാൻ സെയ്താലിക്കുട്ടിനെ കണ്ടു.

ഏതു സെയ്താലിക്കുട്ടിയെ എന്ന് അമ്മ

ചോദിച്ചില്ല.

അവനെ ഒന്നുകൂടി അടക്കിപ്പിടിച്ച് അവൻ പുറത്ത് മുഖമമർത്തിക്കൊണ്ട് അമ്മ പറഞ്ഞു: “ന്റെ മോനൊറങ്ങിക്കോ.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക