മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.
എവിടെക്കാ ഇത്ര നേരത്തെ
എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ടും അവൻ
സംശയിച്ചുനിന്നു. പടിപ്പുര വാതിൽ തുറന്നു പാടത്തെത്തിയപ്പോ ഴാണ് ആലോചിച്ചത്; എവിടേക്കാണു പോ കേണ്ടത്?
അന്ന് നാലുമണിക്കകത്താണ് പണമടയ് ക്കേണ്ടത്.
ആരെയാണ് കാണേണ്ടത്? ആരോടാണ് ചോ
ദിക്കേണ്ടത്? വെറുതെ നടന്നു പാടത്തുനിന്ന് നിരത്തിൽ കയറി.
സ്കൂളിലേക്കു പോകേണ്ടത് തെക്കോട്ടാ ണ്. അവൻ നേരെ വടക്കോട്ടാണു നടന്നത്. പു ഴവക്കിലൂടെ പോകുന്ന നിരത്തിന്റെ വക്കത്തു ള്ള ചായപ്പീടികയിൽ രാവിലത്തെ കച്ചവടത്തി ന്റെ ബഹളമുണ്ട്.
നിരത്തിൽനിന്നു വീണ്ടും പാടത്തയ്ക്കിറങ്ങി. അവിടെനിന്ന് ഇടവഴി കയറി കുറെ നടന്ന
പ്പോൾ കുന്നിൻ ചെരുവിലെത്തി. എങ്ങോട്ടാ ണി നടത്തമെന്നാലോചിച്ചില്ല. അവസാനം ചെ ന്നെത്തിയത് നരിവാളൻ കുന്നിൻ ചെരിവി ലാണ്. അപ്പോൾ അവന് ഓർമ്മ വന്നു, വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്ന ആ പ്രഭാതത്തിലും വന്നി രുന്നത് ഇവിടെയാണ്. സെയ്താലിക്കുട്ടിയെ ഇവിടെ വച്ചു കണ്ടു.
കുന്നിൻപുറത്തു കരിഞ്ഞുണങ്ങിയ പുൽപ്പര പു മാത്രം കാണാം. ഇളവെയിൽ പരക്കുന്നു.
തുറിച്ചു നില്ക്കുന്ന ആ പാറക്കെട്ട് അപ്പോഴും പഴയപടിതന്നെയുണ്ട്. അവനതിന്റെ മുകളിലി രുന്നു, ഓർമ്മയിൽ തെളിഞ്ഞുനില്ക്കുന്ന ആ പ്രഭാതത്തിൽ പാറക്കെട്ടിന്റെ മുകളിൽ വന്നി രുന്നത്. അതേ, രണ്ടു കൊല്ലം മുമ്പാണ്. അന്ന് കുന്നിൻപുറം നിറച്ചും കണ്ണാന്തളികളുണ്ടായി രുന്നു.
രണ്ടു കൊല്ലം കടന്നുപോയി. രണ്ടു കൊ ല്ലത്തിനിടയ്ക്ക് വളരെ വളരെ കാലം ജീവിച്ചു വെന്നാണ് തോന്നുന്നത്.
കൂർത്തുനില്ക്കുന്ന ആ പാറ വളർന്നിട്ടു ണ്ടോ? ഉണ്ടായിരിക്കും. സയൻസ്മാസ്റ്റർ ക്ലാ സ്സിൽ പറഞ്ഞു:"വളർച്ച രണ്ടുവിധത്തിലാണ്. പാറകളും പടി ക്കാരക്കട്ടയും വളരുന്നതു പുറമേനിന്നാണ്. ജീ വികൾ ഉള്ളിൽ നിന്നു വളരുന്നു. പാറ പുറമെ വളരുകയായിരിക്കും. മനുഷ്യരും ജീവികളും അകത്തുനിന്നു
വളരുന്നു.
രണ്ടു കൊല്ലത്തിനിടയ്ക്കു താനെത്രത്തോ ളം വളർന്നിട്ടുണ്ട്? കണ്ണാടി നോക്കുമ്പോഴെല്ലാം വലിയൊരാളായി കഴിഞ്ഞുവെന്നാണ് തോന്നു ക. പണ്ടു ട്രൗസറും ഷർട്ടുമിട്ടു നടന്നിരുന്ന അപ്പുണ്ണി എന്ന ചെറുക്കനല്ല താനിപ്പോൾ. ആ അപ്പുണ്ണി ഇല്ലത്തെ നെല്ലുകുത്തുകാരിയുടെ മകനായിരുന്നു. ഒരുപാടു മനുഷ്യരുള്ള ലോ കത്തിൽ തനിയെ നിൽക്കുന്ന ഒരാളാണ് താൻ. ആരും സ്വന്തമായില്ലെങ്കിൽ വേണ്ടാ. ആരെയും ഭയപ്പെടുന്നുമില്ല....
വെയിലിനു ചുടു തുടങ്ങിയപ്പോഴാണ് അപ്പു ണ്ണി സ്കൂളിനെപ്പറ്റി ഓർത്തത്. സ്കൂളിൽ പോ ണം. പക്ഷേ പതിനഞ്ചുറുപ്പികയുടെ കാര്യം വരുമ്പോൾ
അന്നു രാവിലെ ഇറങ്ങുമ്പോൾ മച്ചിന്റെ മുമ്പിൽ നിന്നു തൊഴുതിട്ടില്ല. ആ പതിവു തെറ്റി ക്കാറില്ല. പണ്ടു പട്ടിണികിടക്കുന്ന മക്കൾക്കു പുഴനീന്തി ചോറു കൊണ്ടുവന്നു കൊടുക്കുന്ന അമ്മ ഇരിക്കുന്ന സ്ഥലം.
ആ അമ്മ തന്റെ പ്രാർത്ഥന കേൾക്കാത്തതെ
ന്ദേ?
കരിഞ്ഞ പുൽത്തകിടിയിൽ അവൻ നിഴൽ പിന്നിൽ നീണ്ടു കിടന്നു.
അപ്പുണ്ണി എഴുന്നേറ്റു. സ്കൂളിൽ പോവുകത ന്നെ. ക്ലാസ്മാർ ചോദിക്കും. അല്ലെങ്കിൽ
ഹെഡ്മാസ്റ്റർ വിളിച്ചു ചോദിക്കും. "ഫീസടയ്ക്കുന്നില്ലേ' എന്നു ചോദിച്ചാൽ
പറയും:
-"ഇല്ലസാർ, ഞാനടയ്ക്കുന്നില്ല.
-"ഇന്നാണ് അവസാനത്തെ തീയതി. അറിയാ
മോ?'
-“അറിയാം. സർ. അറിയാം.
"ഒരു കൊല്ലം വെറുതെ പോവുകയാണ്. -"പോവട്ടെ. സർ.
"എന്താ പണമടയ്ക്കുന്നില്ലെന്നു വെച്ചത്?
-"എനിക്കു പണമില്ല.'
"എനിക്കു വീടില്ല, സർ. എനിക്കാരുമില്ല
എനിക്കാരുമില്ല. “അയ്യോ പാവം!'
അതുമാത്രം പറയരുത്. ആരും അതിൽ വ്യസ നം കാണിക്കേണ്ട കാര്യമില്ല. അങ്ങനെ ആ രം ഗം അവസാനിക്കും.
സ്കൂളിലെത്തിയപ്പോൾ ആകെ ക്ഷീണിച്ചു പോയിരുന്നു. ഇരുവശവും നോക്കാതെ ഗെയ്റ്റു കടന്നു നടന്നു. വലിയ കെട്ടിടത്തിന്റെ അറ്റ ത്തെ മുറിയുടെ വാതില്ക്കൽ ചെന്നുനിന്നു.
പച്ചക്കോട്ടും ഗോപിക്കുറിയുമുള്ള ജോഗ്രഫി മാസ്റ്റർ. പാഠമെടുക്കുകയാണെന്ന വ്യാജേന താൻ ഉത്തരേന്ത്യയിൽ സഞ്ചരിച്ചതും ഏതോ ദി വാൻ മകൾക്കു ട്യൂഷൻ കൊടുത്തതും പറയു കയാണ് അദ്ദേഹത്തിന്റെ പതിവ്. ഇപ്പോൾ ഹൗസ് ബോട്ടിനെപ്പറ്റിയാണ് പറയുന്നത്.
മുഖമുയർത്തി നോക്കാൻ ധൈര്യമുണ്ടായില്ല. രണ്ടാമത്തെ പീരിയഡാണ്.
ക്ലാസ്സിലെ നാല്പത്തഞ്ചു ജോഡി കണ്ണു കൾ തന്റെ ശരീരത്തിൽ പതിയുന്നുണ്ട്. മാ സ്റ്റർ പറഞ്ഞു: "ഗെറ്റിൻ, എന്താ ഇപ്പഴേ നേരം വെളുത്തുള്ളു.
അപ്പുണ്ണി മിണ്ടിയില്ല. ദീനമായി ഒന്നു നോ
ക്കുകമാത്രം ചെയ്തു. മുൻവരിയിൽ ഇടത്തേ അറ്റത്തു ചെന്നിരുന്നു. മുഹമ്മദ് വന്നിട്ടുണ്ടോ എന്നു നോക്കണമെന്നുണ്ടായിരുന്നു. ഈ പീരി യഡ് കഴിഞ്ഞിട്ടാവാം.
ബെല്ലടിച്ചു, മാസ്റ്റർ മേപ്പ് മടക്കിയപ്പോൾ അവൻ തിരിഞ്ഞു പിൻബഞ്ചിലേയ്ക്കു നോക്കി. മുഹമ്മദ് വന്നിട്ടില്ല.
ഒരു മണിയുടെ ബെല്ലടിച്ചു പുറത്തുവന്ന പ്പോൾ വിയർത്തു കുളിച്ചു ഗെയ്റ്റിൽ നിൽക്കു ന്നുണ്ട് മുഹമ്മദ്. അപ്പോൾ വരുന്ന വഴിയാണ്. കിട്ടിയോ എന്നു ചോദിക്കാൻ നാക്കു പൊങ്ങി യില്ല. അവന്റെ കണ്ണിലും ചുണ്ടിലും ആ ചോ ദ്യം തുളുമ്പിനിന്നു.
മുഹമ്മദ് കണ്ണിറുക്കി ഒരു വിഡ്ഢിച്ചിരിചിരി ച്ചു തോളിൽ കൈയിട്ടു പറഞ്ഞു: “ൻറടോ, കിട്ടി.
കിട്ടി? - പോക്കറ്റിൽനിന്നു വല്ലാതെ ചുളിഞ്ഞു മുഷിഞ്ഞ പതിനഞ്ച് ഒറ്റനോട്ടുകൾ എടുത്തു തന്നപ്പോൾ അപ്പുണ്ണിക്കു മുഹമ്മദിനെ കെട്ടിപ്പി ടിക്കണമെന്നു തോന്നി.
"എവ്ട്ന്നേ? എവ്ട്ന്നേ?'
“അതൊക്കെ അറീണതെന്തിനാ? താൻ പീസ്
കെട്ട്
“എന്നാ തിരിച്ചു കൊടുക്കേണ്ടത്?'
"ഉള്ള കാലത്തു കൊടുത്താ മതി.'
കൂടുതൽ അന്വേഷിക്കാൻ നിന്നില്ല. വേഗം
ഓഫീസിലേക്കോടി. റൈറ്റർ കുറുപ്പ് ഉണ്ണാൻ പോയിട്ടില്ല. അപ്പോൾത്തന്നെ ഫീസടച്ചു. വൈകുന്നേരം സ്കൂൾ വിട്ടു പോരുമ്പോൾ മു ഹമ്മദിനോടു പറഞ്ഞു:
"ഞാൻ പണം കിട്ടില്ല്യാന്നുതന്നെ ഉറപ്പിച്ചതാ.' "ഞാൻ ശ്യാളോടു ചോയ്ച്ചു. പറ്റില്ല. ഉമ്മാനെ
വിട്ടു ചോല്പ്പിച്ചു. '
“എന്നിട്ടെവിട് കിട്ടീത്?
"ഉമ്മ ഒരുപാടു സ്ഥലത്തൊക്കെ നടന്ന് എബട്ന്നും കിട്ടാണ്ട് മട്ടച്ചു് കുടിലു വന്നിരിക്കു മ്പോ കേട്ടു കേപ്പിച്ച് ഒരാളു പണം കൊണ്ടെന്നിരി
“ആരാ, മൊഹമ്മദേ, ആരാ?
"ആരെങ്കിലും ആയ്ക്കോട്ടെ.'
“ആരാന്നു പറയൂ.'
"പറഞ്ഞാ തനിക്കു പിടിക്കൂല "പറഞ്ഞാലല്ലേ എനിക്ക്
അപ്പുണ്ണി എന്തോ ആലോചിച്ചു.
ആരായാലെന്താടോ.
“എനിക്കറിയണം. സഹായിച്ചത് ആരാന്നറി യണം.
"കാശു കൊടുത്തയച്ചതു തന്റെമ്മേണ് അമ്മ അപ്പുണ്ണി ആകെ സ്തബ്ധനായിപ്പോ യി. അതു വേണ്ടിയിരുന്നില്ല. മുഹമ്മദിന്റെ ചു മലിൽ ബലമായി അമർത്തിപ്പിടിച്ച് അപ്പുണ്ണി അമർഷത്തോടെ ചോദിച്ചു.
“അതു നേർത്ത പറയായിരുന്നില്ലെടാ?' മുഹമ്മദ് ഒട്ടും അലോഗ്യം കാട്ടാതെ ചിരിച്ചു കൊണ്ടു ചോദിച്ചു:
“എന്താടോ അവരുടെ ഉറുപ്പിയയ്ക്ക് പതിനാ
റണ് കിട്ടൂലേ? അതോണ്ടു ഫീസ് കെട്ടാറായി.
നീപ്പോ മുണ്ടാണ്ടു കുത്തിരുന്നോ.' തനിയെ ആയപ്പോൾ മനസ്സു കനത്തു വിങ്ങു കയായിരുന്നു.
രാത്രിയിൽ ഒരു വിളക്കൊഴിഞ്ഞു കിട്ടാൻ കു റെനേരം കാത്തിരിക്കണം. ചുവന്ന മണ്ണെണ്ണ ഒഴിച്ച ഒരു ചിമ്മിനിവിളക്കാണ്. വല്ലാത്ത പു കയുണ്ട്. പോരാത്തത്, ഈ ഓട്ടു ചിമ്മിനിവി ളക്കിനു ജീവനുണ്ടെന്നു തോന്നും, അതിന്റെ വികൃതി കണ്ടാൽ. എവിടെ വെച്ചാലും പുക തി
രിഞ്ഞുമറിഞ്ഞു മുഖത്തേയ്ക്കു വരും. മാളു പിന്നിൽ വന്നു നിന്നു. അവനറിഞ്ഞില്ല. അവൾ വിരൽ ഞൊടിച്ച ശബ്ദം കേട്ടപ്പോഴാണ് അവൻ തിരിഞ്ഞുനോക്കിയത്. അവൾ ചോദിച്ചു
"ഫീസടചോ; അപ്പുട്ടാ?'
"ഉം' എന്നൊന്നു മൂളാനാണ് തോന്നിയത്.
എവ്ട്‌ന്നേ?
എവ്ട്ന്നെങ്കിലും.
പെണ്ണിന് എന്തെല്ലാമറിയണം! ചിമ്മിനിയുടെ മങ്ങിയ വെളിച്ചത്തിൽ തൂണിൽ കവിളമർത്തി ക്കൊണ്ട്, കണ്ണുകൾ ചെരിച്ചു നോക്കിനി ല്ക്കുന്ന അവളെ അവൻ ഒന്നു നോക്കി. ഈറൻ മുടിയുടെ മടുപ്പിക്കുന്ന മണം മൂക്കിൽ തട്ടുന്നു ണ്ട്. ഒഴുക്കൻ കഴുത്തിൽ ചരടിൽ കോർത്തിട്ട ഏലസ്സുപോലെ അവളുടെ കണ്ണുകളും തി ളങ്ങുന്നു.
സംസാരിക്കാൻ അവൾ അടുത്തു വരുമ്പോൾ വെറുപ്പാണ് തോന്നുക; അകലെ കാണുമ്പോൾ സഹതാപവും. അവൾക്കൊന്നും ദൈവം കൊ ടുത്തില്ല. കണ്ടാൽ ചന്തമുള്ള ഒരു മുഖംകൂടി. പുസ്തകത്തിലെ വരികളിലൂടെ കണ്ണുകൾ
വെറുതെ സഞ്ചരിക്കുകയായിരുന്നു. ശ്രദ്ധ പു സ്തകത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചു.
Oh, swallow swallow if I could follow and light Upon her lattice, i would pipe and frill And chirp and twitter twenty million loves ഇംഗ്ലീഷുമാർ അർത്ഥം പറഞ്ഞുതന്നത് ഓർമ്മിക്കാൻ ശ്രമിച്ചു. കവി ദൂരെ തെക്കൻ രാജ്യത്തിരിക്കുന്ന ഒരു സ്ത്രീക്കു സന്ദേശ മയക്കുകയാണ്. കവി ആ സ്ത്രീയെ സ്നേഹി ക്കുന്നു. പക്ഷിയോടാണെല്ലാം പറയുന്നത്. Oh, were thou that she might take me in And lay me on her Bosom and her heart Would rock the snowy cradle till I died. ഞാൻ നീയായിരുന്നെങ്കിൽ അവൾ എന്നെ മാറിൽ ചേർത്തണയ്ക്കുകയായിരുന്നു... വീണ്ടും ശ്രദ്ധ ചിതറിപ്പോയി. അക്ഷരങ്ങൾ കൺമുന്നിൽ നിന്നു മാഞ്ഞുപോയി. മിനു ങ്ങുന്ന ഒരു നീലപ്പട്ടു ജാക്കറ്റ്. മഷിയെഴുതിക്കറു പ്പിച്ച പാതിയടഞ്ഞ കണ്ണുകൾ. സുഖകരമായ സുഗന്ധം.
അയ്യേ എന്തെല്ലാമാണ് ആലോചിച്ചുപോ വുന്നത്?