പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her with
love Delaying as the tender Hearts
To clothe hereself when all the woods are
green
പൊടുന്നനെ അവൻ ആലോചിച്ചു. ഇപ്പോൾ
അമ്മിണിയേടത്തി എന്തു ചെയ്യുകയാവും? ഉറങ്ങിക്കാണും. പതുപതുപ്പുള്ള മെത്തയിൽ ചെരിഞ്ഞുകിടന്ന്, ചുവന്ന കുപ്പിവളകളിട്ട കൈ ത്തണ്ടകൊണ്ടു തലയിണ ചുറ്റിപ്പിടിച്ചു കിടക്കു കയാവും.
മുമ്പ് ഏതോ പാഠപുസ്തകത്തിൽ കണ്ട ഉറ ങ്ങുന്ന രാജകുമാരിയുടെ ചിത്രം ഓർമ്മവന്നു.
ഉറങ്ങുന്ന രാജകുമാരി. ആ കഥ നാലാം ഫോറത്തിൽ പഠിച്ചതല്ലേ?
വർഷങ്ങളായി ഉറങ്ങുന്ന രാജകുമാരി. ആ മുറിയിലേയ്ക്ക് രാജകുമാരൻ കയറിച്ചെന്നു. നേർത്ത തിരശ്ശീല നീക്കി കട്ടിലിനരികെ ചെന്നു മുട്ടുകുത്തിനിന്ന് രാജകുമാരൻ അവളുടെ കവി
ളത്ത് ഉമ്മവെച്ചു.
നനവുള്ള ചുണ്ടുകൾ കവിളത്ത് ......
നാണമായിരുന്നു. ഓർക്കുമ്പോൾ നിഗൂഢമാ യ ഒരാനന്ദവും ലജ്ജയും തോന്നുന്നു.
"ഇനി എനിക്കൊരുമ്മ താ.'
"തരില്ലേ?'
“ഒന്ന്. ഞാനെണ്ണം തന്നു?'
പുതുക്കെപ്പതുക്കെ ചുണ്ടുകൾ കവിളത്തു മു
ട്ടിച്ചു. അതിനുപകരം......? കഴുത്തിലും കവിള
ത്തുമൊക്കെ തുരുതുരെ ഉമ്മതന്നു. ഉയരുകയും
താഴുകയും ചെയ്യുന്ന മാറത്തു മുഖമമർത്തി
ക്കൊണ്ടു കിടന്നപ്പോൾ ശരീരം മുഴുവൻ ഇക്കി
ളിയായിരുന്നു.
അറിയാത്ത സങ്കല്പങ്ങളുടെ ഒരു ലോകത്തി ലേയ്ക്ക് അവനെ വിളിച്ചുകയറ്റിയത് അമ്മിണി യേടത്തിയായിരുന്നു.
വിളക്കിന്റെ പുക പുസ്തകത്തിൽ കരിവീ ഴ്ത്തി. വിളക്കു കുറെക്കൂടി മാറ്റിവെച്ചു വീണ്ടും
വായിച്ചു. Why lingereth she to
"നിനക്കിനീം കെടക്കാറായില്ലേടാ?'
എന്തോ ആവശ്യത്തിനു താഴ്ത്തിറങ്ങിവന്ന
വലിയമ്മ ചോദിക്കുന്നു.
"വായിക്കാനുണ്ട്.
“രാത്രി മുാൻ വെളക്കു കത്തിക്കാൻ നീ യ്ബടെ തപ്പിലല്ലേ മണ്ണെണ്ണ വാങ്ങിവെച്ചിരിക്ക്‌ണ്
അവൻ ഉടനെ വിളക്കുതി; ഇരുട്ടിലൂടെ തപ്പി തടഞ്ഞു കോണിമുറിയിലേയ്ക്ക് നടന്നു.
വലിയമ്മാമ പൂന്തോട്ടത്തിൽ പോയിട്ട് ഒരു മാ സമായി.
കുട്ടമ്മാമ വില്ക്കാതിരിക്കാൻ തേങ്ങ മുഴുവൻ കൊപ്പരക്കാരൻ കുഞ്ഞാലുവിനു കരാറുകൊ ടുത്തു പണം വാങ്ങിയിരിക്കയാണ്. കുഞ്ഞാലു വന്നിട്ടാണ് ആ വിവരം പറഞ്ഞത്.
അടുക്കളമുറ്റ ത്തെ തെങ്ങിന്റെ തേങ്ങാ മാത്രം വീട്ടിലെ ആവശ്യത്തിനു പറിച്ചെടുക്കാം. മറ്റതെല്ലാം അവ ൻ മുതലാണ്.
കുഞ്ഞാലു താക്കീതു കൊടുത്തിട്ടുണ്ട്. "ഞാൻ ഉർപ്പിക എണ്ണിക്കൊടുത്ത മൊതലാ നാളോളു വര്ണേ മുമ്പു തേങ്ങടത്താ കുഞ്ഞാലുവിന്റെ സുബാവം മാറും.'
എല്ലാവരും അതു കേട്ടു.
വടക്കേപ്പാട്ടെ തറവാട്ടിൽ നിന്നും നാഴിയും ഉരിയും കൊണ്ടുപോയി കഴിഞ്ഞതാണത്രേ കുഞ്ഞാലുവിന്റെ ഉമ്മ.
ആ കുഞ്ഞാലുവാണി പ്പോൾ വന്നു കാര്യം പറയുന്നത്.
മകരക്കൊയ്ത്തു തുടങ്ങാറായി, വലിയമ്മാമ യുടെ സമ്മതം ചോദിക്കാൻ നില്ക്കാതെയാണ് തോണിക്കടവിനടുത്ത നിലത്തു കൊയ്ത്താരം ഭിച്ചത്.
തെക്കേ കളമുറ്റത്തു കറ്റകൾ കൂട്ടി. വീട്ടി ലുള്ളവർക്ക് ആശ്വാസമായി.
കുറേ നാളേയ്ക്ക നെല്ലിന്റെ ആവശ്യം നിവർത്തിക്കാമല്ലോ.
ഇക്കുറി വിള നന്ന്. വെള്ളപ്പൊക്കത്തിൽ ചേറുവീണ അപൂർവ്വം സ്ഥലങ്ങളിൽ തോണി ക്കടവു നിലവും പെടും.
മിക്ക കൃഷിക്കാർക്കും കിട്ടയതു മണലാണ്. പതിനഞ്ചു മേനിക്കടുത്തു വരുമെന്നാണ് ചെറുമക്കളുടെ അഭിപ്രായം.
പതം കൊടുത്തുകഴിഞ്ഞു ചേറി വെടുപ്പാക്കി പു ന്നെല്ലു കൈയാലയ്ക്കകത്തു കുട്ടിയിട്ടു.
പൂട്ടി താക്കോൽ കുട്ടമ്മാമയാണ് കൈവശം വെച്ചത്.
പിറ്റേന്നു രാവിലെ കൂലിക്കാർ വന്നപ്പോഴാണ് എല്ലാവരും അമ്പരന്നു പോയത്. നെല്ലു വില് ക്കാൻ പോകുന്നു. വലിയമ്മ ഉമ്മറത്തു വന്നു വിളിച്ചു.
“കുട്ടാ, ഈ പച്ചനെല്ലു വില?'
"ഇവടെ കുട്ട്യോൾക്ക് ഭക്ഷണോന്നും കഴിക്കണ്ട
അതിനു കൊറച്ചിവിടെ ഇട്ടിട്ടുണ്ട്. ഇനീം കൊയ്യാനുണ്ടല്ലോ.'
“നീ തോന്ന്യോണം നടക്കാൻ തൊടങ്ങ്യാൽ ഇത്തിരി വെഷമാട്ടോ, കുട്ടാ.
“കുഞ്ഞാപ്പോളേ, ഞാനാ കൃഷി നടത്തുന്നത്. പുല്ലു പറിക്കാനും ചാഴി വീശാനും നിങ്ങടെ കാശു ചെലവായോ? നി അറി യാം.
വലിയമ്മ ക്ഷോഭിച്ചു.
“നീയ് തോാണം നടക്കാൻ നെന്റെ സ്വ കാര്യ സ്വത്താവണം.
"വടക്കേപാടം കൊയ്യിച്ചു വടക്കുമുറീട്ടു മെതി ച്ചു നെല്ലു പൂന്തോട്ടത്തിലേയ്ക്ക് കേറ്റപ്പോ എ ന്തേ മിണ്ടാത്ത്? നാവെറങ്ങീരുന്നോ?'
വലിയമ്മ മടമ്പിടിച്ചുകൊണ്ട് അകത്തുമുഴു വൻ നടന്നു. അമ്മമ്മ എന്തോ ചോദിച്ചപ്പോൾ അവരുടെ നേരെ ചാടിക്കയറി.
തിന്നുമുടിക്കാൻ മാത്രം വന്നുകൂടിയ അപ്പുണ്ണിയെയും മാളു വിനെയും കുറെ ശകാരിച്ചു. കൂട്ടത്തിൽ ചെറിയച്ഛന്റെ അവകാശത്തിറിന്റെ കാര്യവും പറഞ്ഞു.
ചുമട്ടുകാർ ചാക്കുകളേറ്റി പടിയിറങ്ങി.
വടക്കേപ്പാടം കൊയ്തുകൊണ്ടുപോയെന്നു കേട്ട ദിവസം വലിയമ്മ ഭാസ്കരനെ അയച്ചു കാ ര്യസ്ഥൻ കുഞ്ഞൻ നായരെ വരുത്തിയിരുന്നു. കുറെ ആവലാതികൾ പറഞ്ഞു.
വടക്കേപ്പാടം വലിയമ്മാമയുടെ സ്വകാര്യ സ്വത്താണ്.
കേസു നടത്താനാണത്രേ, കുട്ടമ്മാമ അക ത്തെ വളപ്പിലെ മരങ്ങളും മുറിച്ചു വില്ക്കാൻ തു
ടങ്ങിയിരിക്കുന്നു.
വലിയമ്മ എപ്പോഴും പറയുന്നുണ്ട്: “ഈ തറവാടു കൊളംകോരും. ഞാനും കുട്ട്യേളും കഷ്ടത്തിലാവും.
കുറെ തവണ കേട്ടപ്പോൾ അമ്മമ്മ പറഞ്ഞു:
കൊളംകോര്യാലും നെനക്കൊന്നും പേടി ക്കാൻല്യല്ലോ. നെനക്കൊരു സ്ഥലും മൊതലും ഒക്കെണ്ടല്ലോ.'
വലിയമ്മയ്ക്ക് അതു രസിച്ചില്ല.
"അതിട്ടു ഞങ്ങളങ്ങട്ടു പോവൊന്നുല്ല്യ. കി ട്ടാനുള്ളതൊക്കെ വാങ്ങീട്ടെന്നേ പോവുള്ളൂ.'
അമ്മമ്മ ശാന്തസ്വരത്തിൽ പറഞ്ഞു:
“ന്റെ കുഞ്ചുകുട്ട്യേ, അതല്ല ഞാൻ പറഞ്ഞത്. ബുദ്ധിമുട്ടണ്ടോരു ഞങ്ങളാച്ചെലരൊക്ക്യാ.
വീട്ടിനകത്ത് ആർ എന്തു പറഞ്ഞു തുടങ്ങി യാലും അതൊരു വഴക്കിന്റെ തുടക്കമായിരി ക്കും. ആർക്കും ആരെയും വിശ്വാസമില്ല.
എല്ലാ വഴക്കിൽ നിന്നും ഒഴിഞ്ഞുനിന്നു അ പുണ്ണി. ഒരിക്കലും താനൊരു സംഭാഷണവി ഷയമാകരുതെന്ന് അവനാഗ്രഹിച്ചു. ഒരാഗ്രഹ മേയുള്ളു. ഈ പുകയുന്ന നെരിപ്പോടിൽ നിന്നു പുറത്തുചാടണം.
സ്ക്കൂൾ വിട്ടുവന്ന ഉടനെ വായിക്കാനിരി ക്കും. സന്ധ്യ മയങ്ങി ഇരുട്ടിൽ അക്ഷരങ്ങൾ കാണാതാവുന്നതുവരെ വായിക്കും. പിന്നെ എവിടെയെങ്കിലും ഒരിടത്തു വെളിച്ചം വീഴാത്ത ഒരു മൂലയിൽ ചെന്നിരിക്കും, ഉണ്ണാറാവുന്നതു വരെ. ഉണ്ടു കഴിഞ്ഞാൽ പിന്നെ വിളക്കു കി ട്ടുന്നതുവരെയുള്ള കാത്തിരിപ്പാണ്.
അധികം വൈകുന്നതുവരെ വിളക്കു കത്തിക്കാനും പാടി ല്ല. മണ്ണെണ്ണയ്ക്ക് വലിയ വിലയാണ്.
നിന്നു തെറിച്ചുപോയാൽ, ഒരു വറ്റ് ഇലയിൽ വെള്ളം നിലത്തു തട്ടിമറിഞ്ഞാൽ, എല്ലാം ലഹ
ളയാരംഭിക്കുകയായി.