നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാ
റക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലും കാണും. കണ്ടാൽ അവർ നൂറുകൂ ട്ടം കാര്യങ്ങൾ ചോദിക്കും. ആരും കാണണ്ടാ, ആരും അന്വേഷിക്കുകയും വേണ്ടാ.
കുന്നിൻചെരിവു വിജനമാണ്. ദൂരെ പുല്ലാ നിപ്പടർപ്പിനിടയിൽ വളഞ്ഞ കൊമ്പുള്ള ഒരു പാണ്ടിയാടു മേയുന്നുണ്ട്. അതിനുമകലെ, കറുത്ത പുള്ളികൾപോലെ, കാലിക്കൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു.
വെയിലിനു നല്ല ചൂടുണ്ടായിരുന്നു. പുറത്തും മാറത്തും വിയർപ്പൊഴുകുന്നുണ്ട്. ഷർട്ട് വിയർ ആ ശരീരത്തോട് ഒട്ടിപ്പിടിച്ചിരിക്കുന്നു. തലയിൽ ഇല്ലിക്കെട്ടുമായി ഒരു ചെറുമൻ താഴ ത്തെ ഒറ്റയടിപ്പാതയിലൂടെ നടന്നുവന്നു. ഏതോ
ഒരു ചെറുമനാണ്. എങ്കിലും അവൻ അന്വേഷിച്ചു.
എന്താ ചെറിബ്റാ, ഇമ്പടിരിക്ക്
ഒന്നുല്ല്യ
ദൂരെ നിന്നു ആരെല്ലാമോ നടന്നുവരുന്നതു കണ്ടപ്പോൾ അപ്പുണ്ണി എഴുന്നേറ്റു. പടിഞ്ഞാ ട്ടുള്ള വഴിയിലേക്കു നടന്നു. പതുപതുത്ത പുല്ലുവളരുന്ന മേച്ചിൽ സ്ഥലങ്ങളാണ്. കാലി ക്കൂട്ടങ്ങളും കന്നാലിപ്പിള്ളാരുമുണ്ട്. എവിടേ യ്ക്കാണു നടക്കുന്നതെന്ന് ആലോചിച്ചില്ല. ചാണകം പെറുക്കുന്ന കുമ്പാരത്തികൾ അവൻ കടന്നുപോകുമ്പോൾ കലപലെയുള്ള സംസാരം നിർത്തി നോക്കി. വഴിക്ക് ഒറ്റപ്പെട്ടു നില്ക്കുന്ന ഞാവൽ മരത്തിന്റെ തണലിലെത്തിയപ്പോൾ വല്ലാത്ത തളർച്ച തോന്നി. അവിടെ ഇരിക്കാം.
ദൂരേ വളഞ്ഞു കിടക്കുന്ന വഴിയിലൂടെ കറു ആ ഒരു ശീലക്കുട നടന്നടുക്കുന്നത് അവൻ ക ണ്ടില്ല. അടുത്തെത്തിയപ്പോൾ അവൻ മുഖമു യർത്തി നോക്കാനും പോയില്ല. ആരായാലെന്തു വേണം? അയാൾ അവനെ കടന്നു രണ്ടടിവെച്ചു പെട്ടെന്നു തിരിഞ്ഞു നടന്നു.
നായരുട്ടിയല്ലേ ഇത്
നോക്കിയപ്പോൾ സെയ്താലിക്കുട്ടി.
അവൻ തളർന്ന കണ്ണുകളോടെ അയാളുടെ മുഖത്ത് ഒരിയ്ക്കൽ കൂടി നോക്കി. അപ്പുണ്ണി ആ
ലോചിക്കുകയായിരുന്നു. മുമ്പു തറവാട്ടിൽ നിന്ന്
ഇറങ്ങിപ്പോന്നു താന്നിക്കുന്നിൻ ചെരുവിലിരു
അപ്പോഴും അയാൾ വന്നു. “എന്താ ഇിരിക്കണ
നിറഞ്ഞു നില്ക്കുകയായിരുന്നു മനസ്സ്. കരയേ
രുതെന്നുറപ്പിച്ചിട്ടും കണ്ണീർ പൊട്ടി. “എന്തിനാ നായരുട്ടി കണ്?
അവൻ മിണ്ടിയില്ല. “എന്തേ ഈ ബയിയ്ക്ക് '
ഒന്നുല്ല്യ
ഷ്ക്കുള്ളിൽ പോയപ്പോല്യേ
ഉം ഉം
ആളും മനിസനുംല്ല്യാത്ത ഈ കുന്നിനൊ
ത്തു വന്നിരിക്കണ് അതിനും മറുപടിയില്ല.
സെയ്താലിക്കുട്ടി കുട മടക്കി കക്ഷത്തെ പാ ഇപ്പൊതി താഴെവെച്ച് അടുത്തിരുന്നു.
“എറിക്കാ പറയി
“എവടയ്ക്കെങ്കിലും
അങ്ങനെ പോയാ പറ്റോ? "പോരീ ഞാനും
കടവത്തുവരെ പോരാം.
ഞാനല്യേ
സെയ്താലിക്കുട്ടി അടവൊന്നു മാറ്റി.
“ന്നാ എവട്ക്കാ പോണ്ട്ച്ചാൽ പറഞ്ഞോളി. ഞാനും പോരും. അല്ലെങ്കി ന്റെ കുടിലിക്ക് പൂ gp."
വിരുന്ന് ..... അടഞ്ഞുകിടന്നിരുന്ന ഒരു
കനത്ത വാതിൽ വെട്ടിത്തുറന്നപോലെ തോന്നി. ഇറച്ചിയും പത്തിരിയുമുള്ള വിരുന്ന്. മാംസത്തി നു കരുകരുപ്പു തോന്നുമ്പോൾ ഇതു മുത്തിയാ ടിന്റെ ഇറച്ചിയായിട്ടാണ് .... വെളുത്ത പാഷാ ണമാണ്. വെളുത്ത പാഷാണം.
ഞാനെങ്ങട്ടുംല്ല്യ
സെയ്താലിക്കുട്ടി കുറേ നേരം മിണ്ടാതി
രുന്നു.
“എപ്പ പോന്നതാ കുടീന്ന്
"രാവിലെ
"സർക്കീട്ട് കയ്ഞ്ഞ് ഇപ്പളാ പോണ്?' "ഇനി പോവില്ല. അതെന്റെ വീടല്ല
സെയ്താലിക്കുട്ടി പലതും പറഞ്ഞുനോക്കി.
അമ്മ വല്ലതും പറഞ്ഞിട്ടുണ്ടാവും. അല്ലെങ്കിൽ അടിച്ചിട്ടുണ്ടാവും. അതൊക്കെ സാധാരണയാ
ണ്. അപ്പുണ്ണി എല്ലാം നിശ്ശബ്ദം കേട്ടു: “പാവം ആ അമ്മക്കുട്ടിക്കു ങ്ങളന്നെ അല്ലേള്ളൂ
അമ്മയ്ക്ക് ഞാൻ പോയാത്തന്നെ ഒന്നൂല്ല്യ.
അമ്മയ്ക്കു വേണ്ട ആളു വേണ്ട്. സെയ്താലിക്കുട്ടി അത്ഭുതത്തോടെ അവനെ നോക്കി. എന്താണ് പറയേണ്ടതെന്നറിയാതെ നിലത്തു വരച്ചും കുറിച്ചും ഇരുന്നു. അവസാനം അയാൾ എഴുന്നേറ്റു.
ഉസ്റുള്ള അച്ഛന്റെ മോൻതന്ന്യാ അദോടൊന്നും ബേജാറാവദിരിക്കി നോക്കി....
അമ്മോടു പെണങ്ങ്യാ കുന്നും പൊറത്തു കുത്തി രിക്ക്യാ ചെയ്യണ്ട്?'
എവിടെയാണ് ഞാൻ പോകേണ്ടത് എന്ന ചോദ്യമായിരുന്നു അപ്പുണ്ണിയുടെ നോട്ടത്തിൽ.
“ഞാനൊരു കാര്യം പറയാം. രണ്ടീസം ഒരുത്തൂടില് നീക്കി, അപ്പൊ ദോ മാറും. പിന്നമ്മടെ അടത്തു പൊക്കോളി.
അപ്പുണ്ണിയുടെ അരിശം സെയ്താലിക്കുട്ടിയു ടെ നേരെയായി.
അതിനു ഞാനവടെ പുവാനാ "വടക്കേപ്പാട്ടു പോയി നിക്കി. അതങ്ങടെ വീടല്ലേ?
വടക്കേപ്പാട്ട്. അവിടെനിന്നാണ് ആട്ടിയിറക്കി
യത്
അവടെങ്ങക്കും അവകാശമുള്ളതല്ലേ? ഉസറും
ചൊണീം വേണം. പുവ്വാൻ പറഞ്ഞാ പോവി
ല്ലാന്നു പറയി “വളപ്പുകുത്തു കണ്ടാൽ തച്ചു കാലൊടിക്കുന്ന
അതാ ഒന്നു കാണണ്ട്. കോടതീം വക്കീലും ഈ രാജ്യത്തു പിന്നെന്തിനാ, കുട്ടേ? സൊ
ലിക്കുട്ടി ഇത്തിരി നാടു കണ്ടോനാ. അപ്പുണ്ണി ഒന്നും മിണ്ടാതിരുന്നു.
'ഇബടെത്തന്നെ കുത്തീർന്നോ പറ്റൂലല്ലോ. ഒന്നൂക്കില് ങ്ങള് കുടിപ്പോവ്. അല്ലെങ്കി ബട പ്പാട്ടയ്ക്ക് പോവ്. രണ്ടാലൊന്നായിട്ടേ സെയ്താലിക്കുട്ടി വിട്ള്ളു.
അപ്പുണ്ണി ചുവന്നുപോയ മുഖം തുടച്ച് എഴു ന്നേറ്റു നിന്നു.
'ഞാൻ പോണു.'
എവിടക്ക്?
ഉറച്ച നിശ്ചയത്തോടെ അവൻ പറഞ്ഞു: “തറവാട്ടിലേയ്ക്ക്
"ന്നാ നടക്കി.
അപ്പുണ്ണിയും സെയ്താലിക്കുട്ടിയും നടന്നു. വടക്കേപ്പാട്ടെ പടിപ്പുരയ്ക്കുനേരെ എത്തിയ പ്പോൾ സെയ്താലിക്കുട്ടി പറഞ്ഞു:
"പൊയ്ക്കോളി, നാട്ടെ പക്ഷെങ്കിലും കാ ര്യംണ്ട്. ദേസ്യം മാറ്യാ വേഗം അമ്മടെ അട്ത്തി യ്ക്ക് പോണം. ആ അമ്മക്കുട്ടീനെ ബെസമത്തിലാ ക്കരുത്.
അതിനവൻ സമാധാനം പറഞ്ഞില്ല. സെയ്താ ലിക്കുട്ടി നേർവരമ്പിലൂടെ നടന്നുപോയി. അടഞ്ഞുകിടക്കുന്ന ആ പടിപ്പുരവാതിൽ
അവൻ തള്ളിത്തുറന്നു. മേലോട്ടു വെട്ടിയുണ്ടാക്കിയ നിരനിരയായ ഒതുക്കുകൾ. ഇരുവശത്തും ഉണങ്ങിയ പച്ച പൊതിഞ്ഞ അവിടവിടെ ഇടിഞ്ഞു കിടക്കുന്ന പഴയ മതിൽക്കെട്ട്, ഉയരത്തിൽ പഴയ ആ നാലു കെട്ടും മുമ്പിൽ കൂവളത്തറയും തെക്കുവശത്തു പത്തായപ്പുരയും
ഒരു നിമിഷം അവൻ സംശയിച്ചുനിന്നു. പിന്നെ ഒതുക്കുകൾ കയറി മുറ്റത്തെത്തി. ആരു
മില്ല. വലിയമ്മാമ പത്തായപ്പുരയുടെ മുകളിലിരു
ഒന്നു നോക്കുന്നുണ്ടാവും. നോക്കട്ടെ. അടിച്ചോടി ച്ച അപ്പുണ്ണി വീണ്ടും വന്നിരിക്കുന്നു. കോലായിലേയ്ക്കു കയറി.
ഉമ്മറത്തേയ്ക്കുള്ള വാതിലിൽ ഒരു തല
കണ്ടുവെന്നു തോന്നി. നോക്കുമ്പോഴേയ്ക്കും
അതു മറഞ്ഞുകഴിഞ്ഞു.
അപ്പുണ്ണി ഉമ്മറത്തേയ്ക്കു കയറി. അരുകിലെ മരപ്പിടിയിൽ പുസ്തകസഞ്ചി വെച്ചു.
ആരാത്
ഞാനാ
മനസ്സു മന്ത്രിക്കുകയായിരുന്നു. പുണവേണം.
ശെരിയുള്ള അച്ഛന്റെ മകനാണവൻ
വലിയമ്മയാണ് വന്നത്. ഭാസ്കരൻ അമ്മ
ഒട്ടും അടുപ്പം കാണിക്കാത്ത മുഖഭാവത്തോടെ
അവർ ചോദിച്ചു;
എന്താ?
പെട്ടെന്നു മറുപടി പറയാൻ കഴിഞ്ഞില്ല. ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അവൻ പറഞ്ഞു:
"എനിക്ക് അമ്മമ്മേ കാണണം. അപ്പോൾ മാളു വാതിലിൽ വന്നു നോക്കി അകത്തേയ്ക്കു പോയി.
തെക്കിനിയിലൂടെ അമ്മമ്മ വരുന്നു. സംശയി
ക്കാതെ ചിത്രപ്പണികൾ ചെയ്ത വാതിലിലൂടെ അവൻ തെക്കിനിയിലേക്കു കടന്നു.
അമ്മമ്മയുടെ അടുത്തു ചെന്നു നിന്നപ്പോൾ അകം നിറഞ്ഞു വിങ്ങുകയായിരുന്നു. അവ ന്റെ തലയും ചുമലും തൊട്ടു തടവിക്കൊണ്ടു അമ്മമ്മ പറഞ്ഞു:
"ഇശ്ശി ദിവസായി നെന്നെ ഒന്നു കാണണംന്നു
നിരിക്കുന്നു.
അപ്പുണ്ണി അമ്മമ്മയുടെ കൂടെ അക ത്തേയ്ക്കു നടന്നു. തങ്കടത്തി വടക്കിനിയി ലേയ്ക്ക് കടക്കുന്നേടത്തുനിന്ന് അവനെ നോ ക്കി. ഇത് നോക്കാനെന്താ? പൂരം കാണുകയാ ണോ?
വലിയമ്മ മടമ്പിടിച്ചുകൊണ്ടു രണ്ടുവട്ടം നടന്നു. കേൾക്കേണ്ടവർ കേട്ടുകൊള്ളട്ടെ എന്ന ഭാവത്തിൽ പറഞ്ഞു:
“ഇന്നല്ലേ അമ്മാമ വന്നാൽ പൊടിപൂരം അതിന് ആരും മറുപടി പറയുന്നില്ലെന്നു കണ്ടപ്പോൾ അവൾ അപ്പുണ്ണിയുടെ നേരെ തിരി ഞ്ഞു സ്വരം മാറ്റിക്കൊണ്ടു പറഞ്ഞു:
അപ്പുണ്യേ?
എടാ, ഞാൻ കണ്ടുടായോണ്ട് പറയൊന്നില്ല. പണ്ടത്തെ ആട്ടലും കോലാഹലവും ഇത്ര വേഗം
മറന്നോ?
ഓർമ്മയുണ്ട്.
“എന്നിട്ടെന്തിനേ നീങ്ങട്ടു വന്ന് അപ്പുണ്ണിയുടെ മുഖം കറുത്തു.
“അമ്മാമ എപ്പളാ വരാ നില്യ, നീയ് വേഗം
പൊയ്ക്കോ
“ഞാൻ പോണില്ല.
ഏ
ഞാൻ പോണില്ലാന്ന്.
മുടിയൊന്ന് കുടൽ എന്തോ പിറുപിറുത്തു
കൊണ്ട് വലിയമ്മ അവിടെനിന്നു മാറി. അപ്പുണ്ണി അമ്മമ്മയുടെ നേരെ തിരിഞ്ഞു.
ചുളിഞ്ഞ ആ മുഖവും നരച്ച കണ്ണുകളും ഹമുള്ള നോട്ടവും കണ്ടപ്പോൾ അവന്റെ സ്വരം നേർത്തുപോയി.
"ഞാനിവിടെ പാർക്ക്വാ, അമ്മമ്മേ. ചോദ്യങ്ങൾകൊണ്ടു വിഷമിപ്പിക്കുമെന്നാണ
വൻ കരുതിയിരുന്നത്. പക്ഷേ അവർ ഒരു വാ ക്കു മാത്രമേ പറഞ്ഞുള്ളൂ.
പാർത്തോ
അമ്മമ്മയുടെ ചുക്കിച്ചുളിഞ്ഞ ശരീരം കെട്ടി പിടിച്ച് ഒന്നു കരയാൻ തോന്നി. അപ്പോൾ, വലിയമ്മാമ തലേ ദിവസം ഭാര്യവീട്ടിൽ പോ യതാണ്. ഏതു നേരവും വന്നേയ്ക്കാം. വന്നാൽ എന്താണുണ്ടാവുകയെന്ന ഭയം ഓരാരുത്തർക്കു മുണ്ട്. ആ ഭയപ്പാട് അകം മുഴുവൻ നിറഞ്ഞുനി ന്നുണ്ടെന്നു തോന്നി.
മാളു കൃഷ്ണൻകുട്ടിയെ ശ്രദ്ധിക്കുകയായി രുന്നു. അവനാണ് വലിയമ്മാമ വന്ന ഉടനെ പറഞ്ഞു കൊടുക്കുക. അമ്മാമയുടെ അടുത്ത യ്ക്കു അവനു പ്രവേശനമുണ്ട്. അമ്മാമയ്ക്ക് അവനെ അല്പം ഇഷ്ടമാണ്. വടക്കുപുറത്ത് “അമ്മാമ അണ്ടാ' എന്നു പറഞ്ഞ് ഒരോമക്കാ യ പൊട്ടിച്ചാൽ മതി വിവരം ഉടനെ പത്തായപ്പു രയുടെ മുകളിലെത്തും. അപ്പുണ്ണിക്കു കുറെ കഴിഞ്ഞപ്പോൾ തന്നിൽ ഒരു വിശ്വാസമൊക്കെ വന്നു. എളുപ്പത്തിൽ താൻ പതറാൻ പോകു ന്നില്ല. വരട്ടെ, വിളിയ്ക്കുകയും ശകാരിക്കുക യും ചെയ്യട്ടെ. അങ്ങനെ ആട്ടിയിറക്കിയാൽ ഇറ ങ്ങാൻ പോകുന്നില്ല.
വലിയമ്മാമ വരാത്തതെന്താണ്?
അവസാനം വലിയമ്മാമ വന്നു. വൈകു
നേരം, കൂടെ അമ്മിണിയേടത്തിയുണ്ട്. കഴി
അപ്പുണ്ണി അകത്തുള്ള വിവരം അല്പം ഞ്ഞാണ് അറിഞ്ഞത്.
“ആരാടീ അവക്കുള്ളത്
മുറ്റത്തുനിന്നലർച്ച
കേട്ടു.
എല്ലാവരും ഉമ്മറവാതിരിക്കലേയ്ക്കോടി -അമ്മമ്മ, വലിയമ്മ, മീനാക്ഷിയേടത്തി, തങ്കേട ത്തി, മാളു.
“ഏത് ഒരുമ്പെട്ടോൾക്കാടി ന്റെ വാക്കു തെറ്റി നടക്കാൻ ധൈര്യം
ആരും ഉത്തരം പറഞ്ഞില്ല.
എവിടെടി അവൻ?
അപ്പോൾ അപ്പുണ്ണി പതുക്കെ ഉ ത്തേയ്ക്കു വന്നു. ശരീരം വിറയ്ക്കുകയായി രുന്നു.
അവനെ കണ്ടപ്പോൾ മെതിയടിപ്പുറത്തുനിന്നു കാലുകൾ ഊരി അമ്മാമ കോലായിലേയ്ക്കു
ചാടിക്കയറി. “നെന്നോടു ഞാൻ വലിയമ്മാമയ്ക്കും അവനും ഇടയിൽ അമ്മമ്മ
നിന്നു നിലവിളിച്ചു.
കുഞ്ഞികൃഷ്ണ
മാറി നിക്കിരുന്നു. ഇവന്റെ കൊടലു ഞാൻ
ചവിട്ടി
അമ്മമ്മയെ തട്ടിനീക്കി വലിയമ്മാമ അവൻറ മുമ്പിലെത്തിയപ്പോൾ അവൻ ധൈര്യം മുഴുവൻ
ഒരുക്കൂട്ടി പറഞ്ഞു.
എന്നെ തൊടരുത്
എന്താടോ തൊട്ടാ
ആ കൈ അവന്റെ ചെകിടത്തു വീണു. വീ ണ്ടും വലിയമ്മാമയുടെ കൈ ഉയർന്നപ്പോൾ തെ ക്കിനിയിൽനിന്നു വലിയ ഒരു ശബ്ദം പൊങ്ങി.
“ആ ചെക്കനെ തല്ലരുത്.
വലിയമ്മാമ തിരിഞ്ഞ് അത്ഭുതവും അമർഷ വും വഴിയുന്ന കണ്ണുകളോടെ നോക്കിയപ്പോൾ കണ്ടതു മരുമകനെയാണ്. കുട്ടമ്മാമ ഉമ്മറത്തേ യ്ക്കു വന്നു പറഞ്ഞു:
" ആ ചെക്കനെ തൊടരുത്. ഞാനാ പറേണ് വലിയമ്മാമയുടെ കൈ താണു.
"നീയാരാടാ ന്നോട് കല്പിക്കാൻ'
“ആരെങ്കിലാക്കോട്ടെ. അവനെ തല്ലരുതെ ന്നു ഞാനാ പറഞ്ഞൽ, തച്ചാൽ അതിനുശേഷം
വലിയമ്മാമ മരുമകന്റെ നേരെ തിരിഞ്ഞു.
“ഫ. നിയെന്നാടാ ഇത വിതായേ
അപ്പോഴും കുട്ടമ്മാമ ഉറച്ച സ്വരത്തിൽ
പറഞ്ഞു: “അമ്മാമയ്ക്ക് വയസ്സാണെന്നു ഞാനോർക്കി
പടമെടുത്തുനിന്ന വലിയമ്മാമ ആകെ പുതു
ങ്ങിപ്പോയി.
വലിയമ്മയും മീനാക്ഷിയേടത്തിയും തങ്കേട ത്തിയും പരസ്പരം നോക്കി.
എന്തു വേണമെന്നറിയാതെ കുറച്ചിട വലി യമ്മാമ നിന്നു. എന്നിട്ടു മുറ്റത്തേയ്ക്കിറങ്ങി.
"ഈ തറവാട്ടിലു പണ്ട്ണ്ടായിട്ടില്ല. ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ടു
വലിയമ്മാമ പത്തായപ്പുരയിലേയ്ക്കു കയറി. സന്ധ്യയ്ക്ക് അവൻ കിഴക്കെ കോലായിൽ ചെന്നിരുന്നു. ഉമ്മറത്തെ വലിയ നിലവിളക്കി ന്റെ വെളിച്ചം അങ്ങോട്ടു വീഴില്ല. തനിയെ ഇരി ക്കുമ്പോൾ അന്നത്തെ പകലിലെ സംഭവങ്ങൾ ഒരോന്നായി മനസ്സിലൂടെ കടന്നുപോയി. ഒരു കൊല്ലം കഴിഞ്ഞപോലെയാണ് ഒരു പകൽ
കടന്നപ്പോൾ തോന്നിയത്. മങ്ങിയ വെളിച്ചത്തിൽ ഒരു നിഴൽ സമീപ ത്തേയ്ക്കു വന്നു.