ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്.
ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി.
കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക് ഓഫീസർക്ക് കഴിഞ്ഞാൽ സ്റ്റാഫ് ക്ലബ്ബിൽ പോയി നാലു ബോർഡ് കേരംസ് കളിക്കണം.
ചന്ദ്രശേഖരക്കുറുപ്പ് ഇടയ്ക്കിടയ്ക്ക് വാലി യക്കാരന് ഓരോ കല്പന കൊടുക്കും. വലിയ തോൽപ്പെട്ടിയിൽ അടുക്കിവെച്ച സാധനങ്ങൾ വലിച്ചു പുറത്തിടും. വീണ്ടും കുത്തിനിറയ്ക്കും. ആകെ പരിഭ്രമമാണ്.
എബ്രഹാം ജോസഫ് ക്ലബ്ബിൽ നിന്നു തിരി ച്ചു വന്നപ്പോൾ കൂടെ ഒരു ചെറുപ്പക്കാരനായ കഷണ്ടിക്കാരനുണ്ട്.
ജോസഫ് വന്നപാടേ പറഞ്ഞു:
"ഇദ്ദേഹമാണ് രാധാകൃഷ്ണൻ, കൊച്ചിൻ ഓഫീസിൽനിന്നു മാറ്റം വരുന്നുണ്ടെന്നു കേട്ട പുള്ളിക്കാരൻ.
ചന്ദ്രശേഖരക്കുറുപ്പു പാക്കിംഗ് നിർത്തി. എഴു ന്നേറ്റു രാധാകൃഷ്ണനു കൈ കൊടുത്തു.
ജോസഫ് പരിചയപ്പെടുത്തലിന്റെ മറുവ ശം കഴിച്ചു: “ദിസീസ് മി. ചന്ദ്രശേഖരക്കുറുപ്പ്. ജൂനിയർ എക്കൗണ്ടൻറ്. ഏഴെട്ടു കൊല്ലമായി ഞങ്ങളീ ക്വാർട്ടേഴ്സിൽ പാർത്തു. വലിയ ചംസാണ്. പക്ഷേ മി. രാധാകൃഷ്ണൻ, ഇയാൾ എന്നെ ഈയിടെ വഞ്ചിച്ചുകളഞ്ഞു.
കുറുപ്പ് അല്പമൊന്നമ്പരന്നു. കളിയായോ കാര്യമായാ ആ പ്രസ്താവന
സ്വീകരിക്കേണ്ടതെന്നറിയാതെ നില്ക്കുന്ന രാധാകൃഷ്ണനോടു തിരിഞ്ഞു ജോസഫ് പറഞ്ഞു:
"ഇയാൾ വിവാഹം കഴിക്കാൻ പോകുന്നു. ആ ബഹളമാണീ കാണുന്നത്. മുറിയിൽ സാധനങ്ങൾ ചിന്നിച്ചിതറിക്കിടക്കു
കയാണ്.
"ഈ മനുഷ്യൻ കല്യാണം കഴിക്കില്ലെന്ന്
ആണയിട്ട ആളാണ്. അങ്ങനൊരു ടൈപ്പ്. വേറെയും ചില സ്പെസിമെൻസുണ്ട്. വി.എ. നായരെ പരിചയപ്പെട്ടോ?'
"ഇല്ല.
“ആ, രസികൻ ക്യാരക്ടറാണ്. അതാ, അതുത ന്നെയാണ് ക്വാർട്ടേഴ്സ്, നില്ക്കട്ടെ.' ജോസഫ് വാതില്ക്കലേയ്ക്ക് നീങ്ങിക്കൊ
ണ്ടു പറഞ്ഞു: “പുള്ളിക്കാരൻ ഇതാ വരുന്നു. ഞാൻ വിളിയ്ക്കാം.ഹേയ് നായർ. ഒന്നു കേറിയേച്ചു പോ.
ജോസഫ് കൈ കൊട്ടി. വെള്ള ഷർട്ടും കാക്കി പാൻറും ധരിച്ച്, നീണ്ടു മെലിഞ്ഞു ചുരുളൻ മുടിയുള്ള ഒരു ചെറുപ്പക്കാരൻ കയറി വന്നു.
"ഇദ്ദേഹമാണ് മി. അപ്പുണ്ണിനായർ. ഫീൽഡ് റൈറ്റർ. ഇതു രാധാകൃഷ്ണൻ. കൊച്ചിൻ ഓഫീ സിൽനിന്ന് മലയിലേയ്ക്ക് നാടുകടത്തിയിരി ക്കയാണ്.
അപ്പുണ്ണി മേശ ചാരി നിന്നുകൊണ്ടു പുതിയ കൂട്ടുകാരനെ നോക്കി ചിരിച്ചു.
കുറുപ്പു വീണ്ടും ഒതുക്കലും നിറയ്ക്കലും തുടങ്ങിയിരിക്കയാണ്.
എപ്പോഴാണ് യാത്ര?' അപ്പുണ്ണി കുറുപ്പിനോടു ചോദിച്ചു.
"നാളെ. ഇന്നുതന്നെ ചെല്ലണമെന്നാണ് അമ്മയുടെ കത്ത്. നാളെ വൈകുന്നേരത്തിനേ
എത്തു പെട്ടിയിൽ ഒരു പച്ചബ്ളാങ്കറ്റ് മടക്കി വെയ്ക്ക ന്നതിനിടയിൽ കുറുപ്പു പറഞ്ഞു: "അമ്മയ്ക്ക് ബ്ളാങ്കറ്റ് വേണമെന്നഴുതിയിട്ടു കുറെ ദിവസമായി.'
രാധാകൃഷ്ണൻ ഓഫീസ് കാര്യങ്ങൾ പറയാൻ തുടങ്ങി. മേലുദ്യോഗസ്ഥന്മാരുടെ കൊള്ളരുതായ്മകൾ, കാക്കപിടുത്തക്കാരെ ക്കൊണ്ടുള്ള ശല്യം, മാനേജരുടെ കർശനമായ നിയമങ്ങൾ.
അപ്പുണ്ണി ഒന്നും സംസാരിക്കാതിരുന്നു. അയാൾ രാധാകൃഷ്ണന്റെ തലസ്ഥാ നവാർത്തകളെക്കാളുമധികം ശ്രദ്ധിച്ചിരുന്നത് കുറുപ്പിന്റെ ചലനങ്ങളാണ്.
വാച്ചിൽ നോക്കി. നേരം ആറു പത്ത്. അയാൾ എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു: “ഞാൻ പോണു.
"എന്താണ് ഹേ ഇത്ര ധൃതി?' ജോസഫ്
ചോദിച്ചു.
“ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയാ.' കുറുപ്പിന്റെ അടുത്തേക്കു നീങ്ങി അപ്പുണ്ണി അന്വേഷിച്ചു: "രാവിലെ നേരത്തെ പോകുമോ കുറുപ്പ്
“ആ സെവൻ തർട്ടി. ഡെയ്റ്റ് ഓർമ്മയുണ്ട
ല്ലോ. “ഞാൻ ശ്രമിക്കാം. ഉറപ്പ് പറയില്ല.
"വരണം. ജോസഫുണ്ടാവും കുമാരൻ രാമൻകുട്ടിയും ഒക്കെ വരും. നായരും അപ്പുണ്ണി ക്ഷമാപണസ്വരത്തിൽ വീണ്ടും
പറഞ്ഞു: “ഒരു പക്ഷേ അപ്പോൾ പോണേ മുമ്പ് ഇനി കണ്ടെന്നു വരില്ല. ബെസ്റ്റ് വിഷസ്!'..
താംക് യു.... താംക് യു.
വിവാഹിതനാകാൻ പോകുന്ന ആ മുപ്പത്ത
ഞ്ചുകാരന് അപ്പുണ്ണി കൈ കൊടുത്തു. രാധാകൃ ഷ്ണനോടു കാണാം' എന്നു പറഞ്ഞ് ഇറങ്ങി. ചായപ്പൊന്തകളുടെ നടുവിലൂടെ വെട്ടിയു ണ്ടാക്കിയ വഴിയിലൂടെ നടന്നു. ആ വഴി ഫാക്ട റിയെയും ഓഫീസിനെയും ബന്ധിക്കുന്ന റോഡിൽ എത്തുന്നു. റോഡിൽ എതിർവശ ത്തേക്കുള്ള ഇരുവശത്തും ഇരുമ്പു വേലിയുള്ള,
വഴി എത്തുന്നത് അപ്പുണ്ണിയുടെ ക്വാർട്ടേഴ്സി ലാണ്.
അപ്പുണ്ണിയും മറ്റൊരാളും കൂടിയുണ്ട്- ഭാസ്ക രൻ നമ്പ്യാർ. അയാൾ ഒരാഴ്ചയായി സുഖമില്ലാ തെ ഹോസ്പിറ്റലിലാണ്.
പോർട്ടിക്കോവിൽ വലിയ "ഡോ'മുള്ള മേശവി ളക്കു കത്തിച്ചു വെച്ചിട്ടുണ്ട്. ഇരുട്ടായിട്ടില്ല. നേർത്ത വിളക്കു കത്തിച്ചുവെയ്ക്കുന്നതു പരി ചാരകൻ കൃഷ്ണൻകുട്ടിയുടെ സ്വഭാവമാണ്. ഭാസ്കരൻ നമ്പ്യാർ നാട്ടിൽനിന്നു കൊണ്ടു വന്നതാണവനെ. ചെവിടല്പം പതുക്കെയാ ണെങ്കിലും ചെറുക്കൻ നന്ന്.
ഉടുപ്പ് മാറ്റാതെ നേരെ ചാരുകസേരയിലിരു ന്നു. സ്കൂളിൽ കാലുകൾ കയറ്റിവെച്ച് ചാഞ്ഞു കിടന്നപ്പോൾ സുഖം തോന്നി. എന്തു ക്ഷീണമാ
ഭാസ്കരൻ നമ്പ്യാർ ഹോസ്പിറ്റലിൽ നിന്നു വേഗം വരാൻ പ്രാർത്ഥിച്ചു. അയാളുണ്ടാവു മ്പോൾ നിരന്തരമായി സംസാരിച്ചുകൊണ്ടിരി ക്കും. സംസാരിക്കുന്ന കാര്യത്തിൽ എബ്രഹാം ജോസഫ് അയാളോടു തോറ്റിട്ടേയുള്ളു. ഇരുപത്തേഴാം തീയതിയാണ് കുറുപ്പിന്റെ
വിവാഹം.
ഇരുപത്തേഴാം തീയതി തിരുവോ ണമാണ്. തിരുവോണത്തിന്റെ അന്നു തന്നെ വേണമെന്നുള്ളത് അയാളുടെ അമ്മയുടെ ആഗ്രഹമാണ്. കുറുപ്പ് വിവാഹം കഴിക്കാൻ പോകുന്നവളെ കണ്ടിട്ടില്ല. അമ്മ കണ്ടു നിശ്ചയിച്ചതാണ്.
അമ്മ നിശ്ചയിച്ചാൽ അയാൾക്കു സമ്മതമാണ്. അമ്മയാണ് അയാ ൾക്കെല്ലാം. ആറുമാസത്തിലൊരിക്കലെങ്കിലും അയാൾക്കു നാട്ടിൽ പോണം.
അഞ്ചുകൊല്ലമായി താനിവിടെ വന്നിട്ട്, അപ്പുണ്ണി ഓർത്തു. എങ്ങും പോയിട്ടില്ല. താമസ സ്ഥലം വിട്ടാൽ ജോലി, ജോലി കഴിഞ്ഞാൽ താമസസ്ഥലം-അങ്ങനെ അഞ്ചുവർഷം കടന്നു പോയി.
മൂന്നു മാസത്തെ ലീവ് റദ്ദായിപ്പോയി. ഇപ്പഴും
മൂന്നുമാസം ലീവുണ്ട്. തിരുവോണത്തിന് അഞ്ചു ദിവസമേയുള്ളു. ഓണക്കാലത്തു കണ്ണാന്തളിപ്പടർപ്പുകൾ കൊണ്ടു കോരിത്തരിച്ചു നില്ക്കുന്ന നാട്ടിലെ കുന്നിൻ പുറങ്ങൾ ഓർത്തുപോയി.
നാട്ടിൽനിന്നു പോന്നിട്ട് അഞ്ചല്ല, അമ്പതു കൊല്ലം കഴിഞ്ഞുവെന്നാണു തോന്നുക.