"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ
"എവടയ്ക്കാ, അപ്പുണ്ണി, പോയത്. '
"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '
“എന്നിട്ടോ?
“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്യാണം കഴിച്ചു.
“എന്നിട്ടോ?
“എന്നിട്ടു് എന്നിട്ടു സുഖമായി താമസിച്ചു.
“എന്നിട്ടോ?
എന്താണിനി പറയേണ്ടതെന്നറിയാതെ അ വൻ പൊടുന്നനെ നിശ്ശബ്ദനായിപ്പോയി. അമ്മി ണിയേടത്തി പൊട്ടിച്ചിരിച്ചു. അപ്പോൾ അവനും ചിരിച്ചുപോയി. പക്ഷേ വേഗം ചിരിയടക്കി. അവ ന്റെ ചുമലിൽ അമർത്തിപ്പിടിച്ചുകൊണ്ടാണ് അവരെഴുന്നേറ്റത്. വീണ്ടും കുടമുല്ലപ്പൂക്കളുടെ മണം.
"അപ്പുണ്ണിക്ക് ഈ കഥയൊക്കെ അറിയും
ല്ല്യേ
"ഒക്കെ പഠിക്കാനുള്ളതാണ്.
“എന്നിട്ടാ നിയ്ക്കൊന്നു പറഞ്ഞുതരാത്തത്?'
അതു ചോദിക്കുമ്പോൾ അവർ ചെറിയ കുട്ടി യാണെന്നു തല്ക്കാലം തോന്നിപ്പോയി. എങ്കി ലും അതിനുത്തരമൊന്നും പറഞ്ഞില്ല.
“എന്താ അപ്പു ഒന്നും മിണ്ടാത്ത് അതിനും അവൻ മറുപടി പറഞ്ഞില്ല. “അപ്പുണ്ണിക്ക് എന്നോടെന്താ ദേഷ്യം?' “എനിക്ക് ദേഷ്യംല്ല്യ.'
അവർ എന്തോ ആലോചിച്ചുകൊണ്ടു നിന്നു. പിന്നെ പതുക്കെ വടക്കിനിയിലേയ്ക്ക് പോയി. വീട്ടിൽ വലിയമ്മാമയും കുട്ടമ്മാമയും തമ്മിൽ വഴക്ക് ഒരു സാധാരണ സംഭവമായി. ഭാഗിക്കാൻ
വലിയമ്മാമ തയ്യാറില്ല. കൃത്യമായി ചെലവിനു നെല്ലു കൊടുക്കാറില്ല. വലിയമ്മയുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയിരി ക്കുന്നു.
കൊല്ലപ്പരീക്ഷയുടെ ഫലം സ്കൂൾ തുറക്കു ന്നതിനുമുമ്പുതന്നെ അറിഞ്ഞു. അപ്പുണ്ണി പാ സായിരിക്കുന്നു. മാർക്കുകളറിയില്ല. ഫാവാ നിടയില്ല. എങ്കിലും സെക്കന്റ് ആവുമെന്നുറപ്പു ണ്ട്. കൃഷ്ണൻകുട്ടി വാരിയരായിരിക്കും ഫസ്റ്റ്. ജയിച്ച വിവരമറിഞ്ഞു വന്നപ്പോൾ അമ്മിണി യേടത്തി ചോദിച്ചു:
അപ്പുണ്ണി പാസായില്ലേ?
"പാസായി.
"ഹായ്. എത്രമനാ?'
അതറില്ല.
“ഒന്നാമനാവും അപ്പുണ്ണി.
ആവട്ടെ. എന്നാൽ ഒരു സമ്മാനം കൂടി കിട്ടും. കഴിഞ്ഞ ആനുവേഴ്സറിക്കു പ്രൊഫിഷ്യൻസി പ്രൈസ് കിട്ടി. നോട്ടീസ് ബോർഡിൽ പേരു കണ്ടപ്പോളാണറിഞ്ഞത്.
നിറഞ്ഞ സദസ്സ്. സമ്മാനദാനം വരുന്നതും കാത്തിരുന്നു. മൈക്കിലൂടെ അവന്റെ പേർ വി ളിച്ചപ്പോൾ മതിമറന്നുപോയി. വി. അപ്പുണ്ണി. ലോകം മുഴുവൻ ആ ശബ്ദം എത്തിയെന്നു തോന്നി. ആളുകൾക്കിടയിലൂടെ നടന്നുപോയി സമ്മാനം വാങ്ങി. കട്ടിയുള്ള ചട്ടയും അതിൽ ഒരു താടിക്കാരന്റെ പടവുമുള്ള ഒരിംഗ്ലീഷുപു സ്തകം.
“അപ്പുണ്ണി കേമനാവും.' അമ്മിണിയേടത്തി പരിഹസിക്കുകയാണോ? അല്ല. അതൊരനുഗ്രഹിക്കലാണെന്നവനു തോന്നി
"പഠിച്ചു പാസായി വല്ല ഉദ്യോഗൊക്ക്യാവു
മ്പോൾ-
അവർ തുടർന്നില്ല. അവന്റെ മുഖത്ത് അവരു ടെ കണ്ണുകൾ പതിഞ്ഞിട്ടുണ്ടെന്നു മിഴിയു യർത്താതെ തന്നെ മനസ്സിലായി.
കർക്കിടകത്തിലെ കറുത്ത ഒരു രാത്രി. എണ്ണ വറ്റി തെക്കിനിയിലെ നിലവിളക്കു കെട്ടുപോ യിരുന്നു. മീനാക്ഷിയേടത്തിയുടെ പണി കഴി ഞ്ഞിട്ടു വേണം അവരുടെ ചിമ്മിനിവിളക്കൊന്നു വാങ്ങാൻ. ഊണു കഴിഞ്ഞ് അവനേറ്റവും പ്രി യപ്പെട്ട സ്ഥലമായ കിഴക്കേ ഇറയത്തു വന്നി രുന്നു.
വലിയമ്മാമ അന്നു സ്ഥലത്തില്ല. ഗുരുവായൂ രു തൊഴാൻ പോയിരിക്കയാണ്. പിറ്റേന്നേ വരൂ. മാസത്തിലൊരിക്കൽ മുടങ്ങാതെ ഗുരുവായൂർ ക്ക് പോകും. പത്തായപ്പുരയിൽ വെളിച്ചമൊന്നു മില്ല.
അമ്മമ്മ സന്ധ്യയ്ക്കുതന്നെ വല്ലതും കഴിച്ചു കിടന്നുറങ്ങും. മഴക്കാലമായാൽ വാതത്തിൻറ ഉപദ്രവം അധികമാണ്. വലിയമ്മയും മക്കളും ഊണുകഴിഞ്ഞു മുകളിൽ പോയിരിക്കുന്നു. അടുക്കളയിൽ മീനാക്ഷിയേടത്തിയും മാളുവും എന്തെങ്കിലും പണിയെടുക്കുകയാവും.
പാടത്തുനിന്നു നനവുള്ള കാറ്റ് അടിച്ചു വരി കയാണ്. അപ്പുണ്ണി ഇരുട്ടിലേയ്ക്ക് നോക്കി ക്കൊണ്ട് എന്തെല്ലാമോ ആലോചിച്ചിരുന്നു. അപ്പോൾ അമ്മിണിയേടത്തി അടുത്തു വന്നു. "അപ്പുണ്ണി ഇരുന്ന് ഒറങ്ങ്വാ?'
അവൻ ഒന്നു ഞെട്ടി. ആൾ അടുത്തെത്തി യതറിഞ്ഞില്ല. ശബ്ദമേ കേട്ടുള്ളു.
വെളക്ക് കിട്ടീല്ലേ?'
"ഇല്ല്യ
"അച്ഛൻ. പത്തായപ്പൊരുടെ മോളിലെ വെളക്ക് കത്തിചേരാം.'
"വേണ്ടാ.
ആ പത്തായപ്പുരയിൽ അവൻ കയറിയിട്ടില്ല;
കയറാൻ ആഗ്രഹവുമില്ല. "എന്താ വേണ്ടാന്ന്? വായന മത്യാക്കോ?'
സൗകര്യത്തിനുവേണ്ടി അവൻ പറഞ്ഞു:
“എന്നാ എന്താ ഒറങ്ങാത്ത്?'
“ഒറങ്ങാറായില്ല.'
“അപ്പുണ്ണി എന്തേ പുസ്തകത്തിലെ കഥയൊ ക്കെ പറഞ്ഞ് തരാന്നു പറഞ്ഞിട്ടു പറയാത്ത്?' അതിലു കഥയൊന്നുല്ല.'
അമ്മിണിയേടത്തി അടുത്തിരുന്നു.
"നാണ്. പറക്കണ കുതിരേ പോയ രാ ജകുമാരൻ റീം രാജകുമാരിടീം കഥ?'
ആ അതന്നെള്ളു
"പറക്കണ കുതിരണ്ടെങ്കിൽ നല്ല രസായിരു ന്നു, ഇല്ലേ അപ്പുണ്ണീ? വെള്ളപ്പൊക്കംണ്ടായപ്പ ഴേ വേണ്ടീരുന്ന്.
അപ്പുണ്ണിക്കു തമാശ തോന്നി. പത്തുപതി നെട്ടു വയസ്സായ പെണ്ണാണ് അമ്മിണിയേടത്തി. എന്നിട്ടും ചെറിയ കുട്ടികളെപ്പോലെയാണ് ആ ലോചിക്കുന്നത്.
"അതൊക്കെ കഥേലല്ലേ?'
അപ്പുണ്ണി നിസ്സാരഭാവത്തിൽ ചോദിച്ചു. "നിയ്ക്ക് ഉണ്ണീടെ കഥയറിയാലോ. അപ്പുണ്ണി
റിയോ?'
“ഏതുണ്ണി'
വടക്കൻപാട്ടിലെ ഉണ്ണിയുടെ കഥ. അമ്മി ണിയേടത്തിക്കറിയാം. ഉണ്ണി ഒരാണിനെ മു ടിയ്ക്കുള്ളിൽ ഒളിപ്പിച്ചുനിർത്തി. അരയ്ക്കു വെള്ളത്തിൽ മുടിയഴിച്ചിട്ടുനിന്നുകൊണ്ട് 468 (അമ്മിണിയേടത്തിക്കും ഒരു പാടു തലമുടി യുണ്ട്. അവർക്കൊരാളെ വേണമെങ്കിൽ ഒളിപ്പി
ച്ചു നിർത്താം). രാത്രി ആങ്ങളമാർ പോയപ്പോൾ ഉണ്ണിയുടെ മുറിയിൽ അയാൾ ചെന്നു. രാവിലെ പാണന്റെ വേഷത്തിൽ രക്ഷപ്പെട്ടു.
കഥ അവന് ഇഷ്ടമായി. അതിലൊരു ഭാഗം മലയാള പുസ്തകത്തിൽ ശ്ലോകത്തിലുണ്ട്. പാടത്തുനിന്നുള്ള തണുത്ത കാറ്റു വീണ്ടും ഒരുക്കിൽ അടിച്ചു കയറിയപ്പോൾ തണുപ്പു ശരീ രത്തിനകത്തേയ്ക്കു തുളച്ചുകയറി.
“എന്തു തണുപ്പാ. 'അമ്മിണിയേടത്തി പറഞ്ഞു: “കുപ്പായം ഇടാതിരിക്കുമ്പോ തണക്കില്ലേ
ഉം ഉം
"ആ അയ്യപ്പനെങ്ങന്യാ തൊഴുത്തിന്റെ എറേത്തു കെടകെണ് അപ്പുണ്ണിയുടെ ചുമലിൽ അമ്മിണിയേടത്തി യുടെ ശരീരം മുട്ടിയുരസി. അവരുടെ കൈ തട്ടു മ്പോൾ ചൂടുണ്ട്.
"അപ്പുണ്ണിക്ക് നല്ല സുഖം. കോണിമുറീലു ശകരും തണ്ക്കില്ല, ജനലും വാതിലും അടച്ചു
കെട്ന്നാൽ
അപ്പോൾ അവൻ ഒരു തമാശയെന്നോണം പറഞ്ഞു:
"ന്നാൽ മോളിലെ കുട്ട്യലു മഴക്കാലം കഴി ണവരെ കെടന്നോളൂ.'
മുകളിൽ ജനാലയൊന്നുമില്ലാതെ ഒരിരുണ്ട കുട്ടിയറയുണ്ട്. ഉടഞ്ഞ പാത്രങ്ങൾ, ചൂലുകൾ, പൊളിഞ്ഞ പഞ്ഞി പുറത്തുചാടിയ കോസറി -ഇതെല്ലാം വെയ്ക്കുക അതിലാണ്. കൊല്ല ത്തിലൊരിക്കൽ കാരണവന്മാർക്കുള്ള പൂജ നടത്തുന്നതും അതിലാണ്. അമ്മിണിയേടത്തി നനുത്ത ശബ്ദത്തിൽ ചിരിച്ചു.
“നിക്കു പേട്യാവില്ലേ?'
'എന്താത്ര പേടിക്കാൻ "പൊറേമ്മാനും നാരാണമ്മാനും ഒക്കെ വരും.
പൊറേമ്മാൻ, നാരായണമ്മാൻ, പിന്നെ വേറെയും ചിലരുണ്ട്. എല്ലാം മരിച്ചുപോയ കൂട്ടരാണ്. അവരെപ്പറ്റി പല കഥകള് 3041 468 രായണമ്മാനെപ്പറ്റി ഓർക്കുമ്പോൾ ഭയങ്കര വെറു പ്പും അറപ്പും തോന്നും. അയാൾ ഒരു മരുമകളെ ചവിട്ടി കൊന്നിട്ടുണ്ടത്രേ. വളരെ വളരെ പണ്ട്. ആ മരുമകളുടെ പ്രേതം-അതോർക്കുമ്പോൾ ധീരനാണെന്നു സ്വയം ധരിപ്പിക്കാറുണ്ടെങ്കിലും അപ്പുണ്ണിക്കു ഭയം തോന്നും. ഒരു ചവിട്ട് ... വാ യിൽനിന്നും മൂക്കിൽനിന്നും ചോരയൊഴുകുക.
പതിനാറു വയസ്സുള്ള ഒരു പെൺകുട്ടി. അവൾ എന്താണ് തെറ്റു ചെയ്തതെന്ന ഷിച്ചിട്ടില്ല. വളരെ മുമ്പു നടന്ന കാര്യമാണ്. കാരണം പറയുന്നത് -ഓ, അതെങ്ങനെ വിശ്വ സിക്കും? ചോറിൽ തലനാരു കണ്ടതുകൊണ്ട് ആളെ ചവിട്ടിക്കൊല്ലാമോ? അതാവില്ല. അതി ലും വലിയ തെറ്റു ചെയ്തിരിക്കും.
"കോണീമുറീലു കെടക്കുമ്പോ പേട്യാവില്ലേ?'
അമ്മിണിയേടത്തി ചോദിക്കുന്നു. "എനിക്കൊരു പേടീല്ല്യ.
"ഉശിരൻ തന്നെ. രാത്രി പൊറേമ്മാൻറ
പ്രേതം വന്ന് കഴുത്തിൽ പിടിക്കട്ടെ. '
അപ്പുണ്ണി നിസ്സാരഭാവത്തിൽ പറഞ്ഞു:
“പിന്നില്ലേ!'
“അത്ര ഉശിരുണ്ടോ? രാത്രി ഞാൻ പേടിപ്പെ ടുത്തി നെലോളിപ്പിക്കണ്ട്.
അവന്റെ കഴുത്തിലൂടെ അമ്മണിയേടത്തി കൈയിട്ടപ്പോൾ വല്ലാതായി. അവരുടെ വസ്ത്ര ങ്ങൾക്ക് നല്ല സോപ്പിന്റെ മണമുണ്ട്.
കൈത്തണ്ടകൊണ്ടു കഴുത്തല്പം അമർത്തി അമ്മിണിയേടത്തി ചോദിക്കുകയാണ്. "പേടി ല്ലേ? പേടില്ലേ?'
അപ്പുണ്ണിയുടെ മേനി കോരിത്തരിച്ചുപോയി. തെക്കിനിയിലേക്ക് ഒരു വെളിച്ചം വന്നു. മാളു
വാണ്
"അമ്മിണിയേടത്തി, എടുത്തു അമ്മി
ടത്തി?'
പിറകേ മീനാക്ഷിയേടത്തിയുമുണ്ട്. അമ്മിണിയേടത്തി വേഗം കഴുത്തിൽ നിന്ന് കൈയെടുത്ത് എഴുന്നേറ്റുനിന്നു പറഞ്ഞു: “ദാ വര. നീയാ പത്തായപ്പെടെ വാതി
ലടച്ച് അരമനീക്കിക്കാ മീനാക്ഷിയേടത്തി അപ്പുണ്ണിയെ കണ്ടപ്പോൾ ചോദിച്ചു: “ആ നീയ് കെടന്നില്ലേ?'
വായന ഇനി വേണ്ടെന്ന് അപ്പുണ്ണി നിശ്ചയി
“കെടക്കായി.
"വേഗാട്ടെ. നിയ്ക്ക് വാതിലൊക്കെ ഒന്നടച്ച് ഒരു പാത്തു ചെന്നു കെടക്കണം.'
കോണിമുറിയിലെത്തി അപ്പുണ്ണി പായ തപ്പി യെടുത്തു. അവിടെ വെളിച്ചമില്ല. വെളിച്ചമില്ലാ തെയാണു നിത്യവും പായ വിരിക്കുന്നത്. വെറും പായ മാത്രമേയുള്ളു. പുതയ്ക്കാനൊന്നുമില്ല. ചെറിയ നിലവിളക്കുമായി അമ്മിണിയേടത്തി
കോണി കയറാൻ വന്നു. കൂടെ മാളുവുമുണ്ട്. മാ ളുവാണിപ്പോൾ തുണയ്ക്കു കിടക്കാറ്. "മോളില് ഓവില് വെള്ളണ്ടോ, മാളോ?
"ആവോ. "ഒരു തമല വെള്ളടത്തോ
മാളു വെള്ളമെടുക്കാൻ പോയപ്പോൾ അമ്മി ണിയേടത്തി അരുകിൽ സ്ഥലമുണ്ടായിട്ടും അവ നെ കവച്ചുവെച്ച്, കോണിപ്പടി പിടിച്ചുനിന്നു. കൊച്ചുനിലവിളക്കിന്റെ വെളിച്ചത്തിൽ അവരു ടെ മുഖം മാത്രം തെളിഞ്ഞു കാണാം. താഴെ ഇരു ട്ടിൽ കിടക്കുന്ന അപ്പുണ്ണി ഉറങ്ങിയോ എന്നവർ സൂക്ഷിച്ചുനോക്കി.
അപ്പുണ്ണി പെട്ടെന്നു കണ്ണടച്ചു കിടന്നു.
“കള്ളാറക്കാണല്ലേ?'
അവൻ അനങ്ങിയില്ല.
“രാത്രി ഞാൻ പേടാട്ടാൻ വരും, ട്ടോ. മാളു വെള്ളവുമായി വന്നു. അവർ കോണി കയറിപ്പോയി.
നേരേ മുകളിലത്തെ ഒഴിഞ്ഞ മുറിയിലാണ് അവർ കിടക്കുന്നത്. അമ്മായി ഉള്ളപ്പോൾ മാ ത്രമേ അമ്മിണിയേടത്തി പത്തായപ്പുരയുടെ മു കളിൽ കിടക്കൂ. മുകളിൽനിന്ന് കാലൊച്ച കേൾ
ക്കാം. ഓവറയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. കുറെ കഴിഞ്ഞ് കട്ടിലിന്റെ ശബ്ദം. തട്ടു വളരെ താഴ്ന്നതുകൊണ്ട് ഓരോ അനക്കവും താഴെ കേൾക്കും.
കട്ടിൽ വീണ്ടും ശബ്ദിച്ചു. കട്ടിലിലായിരിക്കും
അമ്മിണിയേടത്തി. താഴെ മാളുവും.
അപ്പുണ്ണിക്ക് ഉറക്കം വന്നില്ല. തുറന്ന ജനാ ലയിലൂടെ അപ്പോഴും തണുതണുത്ത കാറ്റ് കടന്നുവരുന്നുണ്ട്. ദൂരെ എവിടെയെങ്കിലും നല്ല മഴ പെയ്യുന്നുണ്ടാവണം. ജനാലയുടെ അഴികൾ ക്കിടയിലൂടെ നോക്കുമ്പോൾ തൊഴുത്തും അതി നു പിറകിലെ അയിനി മരത്തിന്റെ കൊമ്പു കളും ഇരുട്ടിൽ നിഴലുകൾപോലെ കാണാം. തണുപ്പു തോന്നിയപ്പോൾ എഴുന്നേറ്റു ജനാല അമർത്തിയടച്ചു.
ആകെ ഇരുട്ട്. ഭയം തോന്നിയില്ല. തൊട്ടുമു കളിലെ മുറിയിലാണ് അമ്മിണിയേടത്തിയും മാ ളുവും. എതിർവശത്തെ ഇടനാഴി കടന്നാലുള്ള മുറികളിൽ വലിയമ്മയും മക്കളുമുണ്ട്. താഴെ വടക്കിനിക്കടുത്ത മുറിയിൽ നിന്നു കൂർക്കം വലി കേൾക്കാം.
കണ്ണടച്ചു കിടന്നു. ഇരുട്ടും തണുപ്പുമുള്ള
പ്പോൾ ഉറങ്ങാനാണ് സുഖം. പുതയ്ക്കാനൊന്നു മില്ല. മഴ ചാറിത്തുടങ്ങിയാൽ അമ്മ പുതപ്പിക്കും; വല്ലാതെ തണുപ്പുള്ളപ്പോൾ പിടിച്ചുപൂട്ടിക്കി ടക്കും; അതു മുമ്പായിരുന്നു.
വളരെ വളരെ വർഷങ്ങൾക്കപ്പുറത്തു നടന്ന സംഭവങ്ങളായാണ് അതു തോന്നുന്നത്. അമ്മയെപ്പറ്റി അറിയാതെ ആലോചിച്ചു
പോയി.
ആകെ മനസ്സ് അസ്വസ്ഥമായി. കഴിഞ്ഞുപോ യതിനെക്കുറിച്ചൊന്നും ആലോചിക്കരുത്. അവൻ മുറുകെ കണ്ണുകൾ ചിമ്മിക്കിടന്നു. ഉറക്കം കണ്ണുകളിലേയ്ക്ക് നുഴഞ്ഞു കയറു
കയായി.
മേഘങ്ങളുടെ കൂട്ടത്തിനിടയിലേയ്ക്കു ഉയർ ന്നു നില്ക്കുന്ന മാളിക കണ്ടപ്പോൾ രാജകു മാരൻ കുതിരയുടെ ഇടത്തെ ചെവി തിരിച്ചു. മുകളിലെ മട്ടുപ്പാവിലാണ് ചെന്നിറങ്ങിയത്. പട്ടുകിടക്കയിൽ രാജകുമാരി ഇരുന്നു വീണ വാ യിക്കുന്നു...
ആരോ നെഞ്ചിൽ കൈവെച്ചുവെന്നു തോന്നി. പെട്ടെന്നു ഞെട്ടിയുണർന്നു. എങ്കിലും കണ്ണു തുറന്നില്ല. നെഞ്ചിൽ ഒരു കൈത്തലമിരിക്കുന്നു
നിലവിളിക്കാനാണ് തോന്നിയത്. മോതിരമിട്ട വി രലുകൾ മുഖത്തു തടഞ്ഞു. "ഞാനാണ് അപ്പുണ്ണി.
ഒരു നിമിഷം. ഓ മനസ്സിലായി. ഭയപ്പെടാനി ല്ല. കുപ്പിവളയുടെ ശബ്ദം...നെഞ്ചിൽ വെച്ച കൈത്തലത്തിനു ചൂടുണ്ട്.
വീണ്ടും കണ്ണുകൾ താനേ അടഞ്ഞു. ഉറക്ക ത്തിന്റെ ആഴത്തിലേയ്ക്ക് മനസ്സ് എത്തി കഴിഞ്ഞിട്ടില്ല. ചൂടുള്ള ശ്വാസം മുഖത്തുതട്ടി, പതുക്കെ, പതുക്കെ, ഒരു ശബ്ദം കേൾക്കുന്നു:
പേടിണ്ടോ
തണുപ്പുകൊണ്ടു കോടിയ ശരീരത്തി ലേയ്ക്ക് ചൂടു പകരുന്നതുപോലെ തോന്നി. ചൂടുള്ള പതുപതുത്ത കൈകൾ ശരീരത്തിൽ അവിടവിടെ സഞ്ചരിക്കുകയാണ്. വാസനസോ പ്പിന്റെ നേർത്ത മണം......ശരീരമാകെ പൊ ട്ടിത്തരിക്കുന്നതുപോലെ തോന്നി...
കണ്ണുകൾ തുറക്കണമെന്നുണ്ട്. പറക്കുന്ന കുതിരപ്പുറത്തു രാജകുമാരനും രാജകുമാരിയും സഞ്ചരിക്കുകയാണ്; മേഘക്കു ട്ടങ്ങൾക്കിടയിലൂടെ. മേഘങ്ങളെന്നു തോന്നി യവ പൂത്തു നില്ക്കുന്ന കാട്ടുമുല്ലപ്പടർപ്പുകളാ
ണ്. ചില്ലകളെയും വള്ളികളെയും തൊട്ടുരുമ്മി ക്കൊണ്ടു വേണം പോവാൻ. പൂവിതളുകൾ കവിളുകളിൽ മുട്ടിയുരുമ്മുന്നു.
പൂവിതളുകൾക്ക് ഇളം ചൂടുണ്ട്. കാട്ടുമുല്ലപ്പടർപ്പിലൂടെ, പൂത്ത മരക്കുടിലുകളി ലൂടെ, കുതിര നീങ്ങുകയാണ്. പേടിച്ചരണ്ട രാ ജകുമാരിയുടെ കൈകൾ രാജകുമാരനെ ചുറ്റി പിടിച്ചിട്ടുണ്ട്. അവനു ശ്വാസം മുട്ടുന്നുണ്ടോ?
കുറുകുന്ന മാടപ്രാവുകൾ മാറിൽ പരന്നിരു ന്നു കൊക്കുകളുരുമ്മുന്നു. അവനിപ്പോൾ എവി ടെയാണ്. പറക്കുന്ന കുതിരയുടെ പുറത്തു രാജ കുമാരിയെത്തിയിരിക്കുകയാണ്. പട്ടുടുപ്പുകളും തലപ്പാവുമുള്ള രാജകുമാരൻ താൻ തന്നെയല്ലേ? വൃക്ഷക്കൂട്ടങ്ങളുടെ ഉയർന്ന ചില്ലകൾക്കിടയി ലൂടെ വളഞ്ഞുപുളഞ്ഞുകൊണ്ടു നീങ്ങുകയാ ണിപ്പോൾ. രാജകുമാരന്റെ ചുവന്ന പട്ടുടുപ്പ് ഊർന്നു വീഴുകയാണ് കാറ്റിൽ... മുൾപ്പടർപ്പു
കൾ ശരീരത്തെ വേദനിപ്പിക്കുന്നു. ഉയരത്തിലേയ്ക്ക് ഉയരത്തിലേയ്ക്ക് രാ ജകുമാരിയെയും രാജകുമാരനെയും വഹിച്ചു കൊണ്ടു മായക്കുതിര പൊങ്ങുകയാണ് "അപ്പുണ്ണ്യേട്ട , അപ്പുണ്ണ്യേട്ട