shabd-logo

നാലുകെട്ട് -ആറ്

12 October 2023

1 കണ്ടു 1
"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ 

"എവടയ്ക്കാ, അപ്പുണ്ണി, പോയത്. '

"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '

“എന്നിട്ടോ?

“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്യാണം കഴിച്ചു.

“എന്നിട്ടോ?

“എന്നിട്ടു് എന്നിട്ടു സുഖമായി താമസിച്ചു.

“എന്നിട്ടോ?

എന്താണിനി പറയേണ്ടതെന്നറിയാതെ അ വൻ പൊടുന്നനെ നിശ്ശബ്ദനായിപ്പോയി. അമ്മി ണിയേടത്തി പൊട്ടിച്ചിരിച്ചു. അപ്പോൾ അവനും ചിരിച്ചുപോയി. പക്ഷേ വേഗം ചിരിയടക്കി. അവ ന്റെ ചുമലിൽ അമർത്തിപ്പിടിച്ചുകൊണ്ടാണ് അവരെഴുന്നേറ്റത്. വീണ്ടും കുടമുല്ലപ്പൂക്കളുടെ മണം.

"അപ്പുണ്ണിക്ക് ഈ കഥയൊക്കെ അറിയും
ല്ല്യേ 
"ഒക്കെ പഠിക്കാനുള്ളതാണ്.

“എന്നിട്ടാ നിയ്ക്കൊന്നു പറഞ്ഞുതരാത്തത്?'

അതു ചോദിക്കുമ്പോൾ അവർ ചെറിയ കുട്ടി യാണെന്നു തല്ക്കാലം തോന്നിപ്പോയി. എങ്കി ലും അതിനുത്തരമൊന്നും പറഞ്ഞില്ല.

“എന്താ അപ്പു ഒന്നും മിണ്ടാത്ത് അതിനും അവൻ മറുപടി പറഞ്ഞില്ല. “അപ്പുണ്ണിക്ക് എന്നോടെന്താ ദേഷ്യം?' “എനിക്ക് ദേഷ്യംല്ല്യ.'

അവർ എന്തോ ആലോചിച്ചുകൊണ്ടു നിന്നു. പിന്നെ പതുക്കെ വടക്കിനിയിലേയ്ക്ക് പോയി. വീട്ടിൽ വലിയമ്മാമയും കുട്ടമ്മാമയും തമ്മിൽ വഴക്ക് ഒരു സാധാരണ സംഭവമായി. ഭാഗിക്കാൻ

വലിയമ്മാമ തയ്യാറില്ല. കൃത്യമായി ചെലവിനു നെല്ലു കൊടുക്കാറില്ല. വലിയമ്മയുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയിരി ക്കുന്നു.

കൊല്ലപ്പരീക്ഷയുടെ ഫലം സ്കൂൾ തുറക്കു ന്നതിനുമുമ്പുതന്നെ അറിഞ്ഞു. അപ്പുണ്ണി പാ സായിരിക്കുന്നു. മാർക്കുകളറിയില്ല. ഫാവാ നിടയില്ല. എങ്കിലും സെക്കന്റ് ആവുമെന്നുറപ്പു ണ്ട്. കൃഷ്ണൻകുട്ടി വാരിയരായിരിക്കും ഫസ്റ്റ്. ജയിച്ച വിവരമറിഞ്ഞു വന്നപ്പോൾ അമ്മിണി യേടത്തി ചോദിച്ചു:

അപ്പുണ്ണി പാസായില്ലേ?

"പാസായി.

"ഹായ്. എത്രമനാ?'

അതറില്ല.

“ഒന്നാമനാവും അപ്പുണ്ണി.

ആവട്ടെ. എന്നാൽ ഒരു സമ്മാനം കൂടി കിട്ടും. കഴിഞ്ഞ ആനുവേഴ്സറിക്കു പ്രൊഫിഷ്യൻസി പ്രൈസ് കിട്ടി. നോട്ടീസ് ബോർഡിൽ പേരു കണ്ടപ്പോളാണറിഞ്ഞത്.

നിറഞ്ഞ സദസ്സ്. സമ്മാനദാനം വരുന്നതും കാത്തിരുന്നു. മൈക്കിലൂടെ അവന്റെ പേർ വി ളിച്ചപ്പോൾ മതിമറന്നുപോയി. വി. അപ്പുണ്ണി. ലോകം മുഴുവൻ ആ ശബ്ദം എത്തിയെന്നു തോന്നി. ആളുകൾക്കിടയിലൂടെ നടന്നുപോയി സമ്മാനം വാങ്ങി. കട്ടിയുള്ള ചട്ടയും അതിൽ ഒരു താടിക്കാരന്റെ പടവുമുള്ള ഒരിംഗ്ലീഷുപു സ്തകം.

“അപ്പുണ്ണി കേമനാവും.' അമ്മിണിയേടത്തി പരിഹസിക്കുകയാണോ? അല്ല. അതൊരനുഗ്രഹിക്കലാണെന്നവനു തോന്നി 

"പഠിച്ചു പാസായി വല്ല ഉദ്യോഗൊക്ക്യാവു
മ്പോൾ-

അവർ തുടർന്നില്ല. അവന്റെ മുഖത്ത് അവരു ടെ കണ്ണുകൾ പതിഞ്ഞിട്ടുണ്ടെന്നു മിഴിയു യർത്താതെ തന്നെ മനസ്സിലായി.

കർക്കിടകത്തിലെ കറുത്ത ഒരു രാത്രി. എണ്ണ വറ്റി തെക്കിനിയിലെ നിലവിളക്കു കെട്ടുപോ യിരുന്നു. മീനാക്ഷിയേടത്തിയുടെ പണി കഴി ഞ്ഞിട്ടു വേണം അവരുടെ ചിമ്മിനിവിളക്കൊന്നു വാങ്ങാൻ. ഊണു കഴിഞ്ഞ് അവനേറ്റവും പ്രി യപ്പെട്ട സ്ഥലമായ കിഴക്കേ ഇറയത്തു വന്നി രുന്നു.

വലിയമ്മാമ അന്നു സ്ഥലത്തില്ല. ഗുരുവായൂ രു തൊഴാൻ പോയിരിക്കയാണ്. പിറ്റേന്നേ വരൂ. മാസത്തിലൊരിക്കൽ മുടങ്ങാതെ ഗുരുവായൂർ ക്ക് പോകും. പത്തായപ്പുരയിൽ വെളിച്ചമൊന്നു മില്ല.

അമ്മമ്മ സന്ധ്യയ്ക്കുതന്നെ വല്ലതും കഴിച്ചു കിടന്നുറങ്ങും. മഴക്കാലമായാൽ വാതത്തിൻറ ഉപദ്രവം അധികമാണ്. വലിയമ്മയും മക്കളും ഊണുകഴിഞ്ഞു മുകളിൽ പോയിരിക്കുന്നു. അടുക്കളയിൽ മീനാക്ഷിയേടത്തിയും മാളുവും എന്തെങ്കിലും പണിയെടുക്കുകയാവും.


പാടത്തുനിന്നു നനവുള്ള കാറ്റ് അടിച്ചു വരി കയാണ്. അപ്പുണ്ണി ഇരുട്ടിലേയ്ക്ക് നോക്കി ക്കൊണ്ട് എന്തെല്ലാമോ ആലോചിച്ചിരുന്നു. അപ്പോൾ അമ്മിണിയേടത്തി അടുത്തു വന്നു. "അപ്പുണ്ണി ഇരുന്ന് ഒറങ്ങ്വാ?'

അവൻ ഒന്നു ഞെട്ടി. ആൾ അടുത്തെത്തി യതറിഞ്ഞില്ല. ശബ്ദമേ കേട്ടുള്ളു.

വെളക്ക് കിട്ടീല്ലേ?'

"ഇല്ല്യ

"അച്ഛൻ. പത്തായപ്പൊരുടെ മോളിലെ വെളക്ക് കത്തിചേരാം.'

"വേണ്ടാ.

ആ പത്തായപ്പുരയിൽ അവൻ കയറിയിട്ടില്ല;

കയറാൻ ആഗ്രഹവുമില്ല. "എന്താ വേണ്ടാന്ന്? വായന മത്യാക്കോ?'

സൗകര്യത്തിനുവേണ്ടി അവൻ പറഞ്ഞു:


“എന്നാ എന്താ ഒറങ്ങാത്ത്?'

“ഒറങ്ങാറായില്ല.'

“അപ്പുണ്ണി എന്തേ പുസ്തകത്തിലെ കഥയൊ ക്കെ പറഞ്ഞ് തരാന്നു പറഞ്ഞിട്ടു പറയാത്ത്?' അതിലു കഥയൊന്നുല്ല.'

അമ്മിണിയേടത്തി അടുത്തിരുന്നു.

"നാണ്. പറക്കണ കുതിരേ പോയ രാ ജകുമാരൻ റീം രാജകുമാരിടീം കഥ?'

ആ അതന്നെള്ളു 
"പറക്കണ കുതിരണ്ടെങ്കിൽ നല്ല രസായിരു ന്നു, ഇല്ലേ അപ്പുണ്ണീ? വെള്ളപ്പൊക്കംണ്ടായപ്പ ഴേ വേണ്ടീരുന്ന്.

അപ്പുണ്ണിക്കു തമാശ തോന്നി. പത്തുപതി നെട്ടു വയസ്സായ പെണ്ണാണ് അമ്മിണിയേടത്തി. എന്നിട്ടും ചെറിയ കുട്ടികളെപ്പോലെയാണ് ആ ലോചിക്കുന്നത്.

"അതൊക്കെ കഥേലല്ലേ?'

അപ്പുണ്ണി നിസ്സാരഭാവത്തിൽ ചോദിച്ചു. "നിയ്ക്ക് ഉണ്ണീടെ കഥയറിയാലോ. അപ്പുണ്ണി

റിയോ?'

“ഏതുണ്ണി'

വടക്കൻപാട്ടിലെ ഉണ്ണിയുടെ കഥ. അമ്മി ണിയേടത്തിക്കറിയാം. ഉണ്ണി ഒരാണിനെ മു ടിയ്ക്കുള്ളിൽ ഒളിപ്പിച്ചുനിർത്തി. അരയ്ക്കു വെള്ളത്തിൽ മുടിയഴിച്ചിട്ടുനിന്നുകൊണ്ട് 468 (അമ്മിണിയേടത്തിക്കും ഒരു പാടു തലമുടി യുണ്ട്. അവർക്കൊരാളെ വേണമെങ്കിൽ ഒളിപ്പി
ച്ചു നിർത്താം). രാത്രി ആങ്ങളമാർ പോയപ്പോൾ ഉണ്ണിയുടെ മുറിയിൽ അയാൾ ചെന്നു. രാവിലെ പാണന്റെ വേഷത്തിൽ രക്ഷപ്പെട്ടു.

കഥ അവന് ഇഷ്ടമായി. അതിലൊരു ഭാഗം മലയാള പുസ്തകത്തിൽ ശ്ലോകത്തിലുണ്ട്. പാടത്തുനിന്നുള്ള തണുത്ത കാറ്റു വീണ്ടും ഒരുക്കിൽ അടിച്ചു കയറിയപ്പോൾ തണുപ്പു ശരീ രത്തിനകത്തേയ്ക്കു തുളച്ചുകയറി.

“എന്തു തണുപ്പാ. 'അമ്മിണിയേടത്തി പറഞ്ഞു: “കുപ്പായം ഇടാതിരിക്കുമ്പോ തണക്കില്ലേ 

ഉം ഉം 
"ആ അയ്യപ്പനെങ്ങന്യാ തൊഴുത്തിന്റെ എറേത്തു കെടകെണ്   അപ്പുണ്ണിയുടെ ചുമലിൽ അമ്മിണിയേടത്തി യുടെ ശരീരം മുട്ടിയുരസി. അവരുടെ കൈ തട്ടു മ്പോൾ ചൂടുണ്ട്.

"അപ്പുണ്ണിക്ക് നല്ല സുഖം. കോണിമുറീലു ശകരും തണ്ക്കില്ല, ജനലും വാതിലും അടച്ചു
കെട്ന്നാൽ 
അപ്പോൾ അവൻ ഒരു തമാശയെന്നോണം പറഞ്ഞു:
"ന്നാൽ മോളിലെ കുട്ട്യലു മഴക്കാലം കഴി ണവരെ കെടന്നോളൂ.'

മുകളിൽ ജനാലയൊന്നുമില്ലാതെ ഒരിരുണ്ട കുട്ടിയറയുണ്ട്. ഉടഞ്ഞ പാത്രങ്ങൾ, ചൂലുകൾ, പൊളിഞ്ഞ പഞ്ഞി പുറത്തുചാടിയ കോസറി -ഇതെല്ലാം വെയ്ക്കുക അതിലാണ്. കൊല്ല ത്തിലൊരിക്കൽ കാരണവന്മാർക്കുള്ള പൂജ നടത്തുന്നതും അതിലാണ്. അമ്മിണിയേടത്തി നനുത്ത ശബ്ദത്തിൽ ചിരിച്ചു.

“നിക്കു പേട്യാവില്ലേ?'

'എന്താത്ര പേടിക്കാൻ "പൊറേമ്മാനും നാരാണമ്മാനും ഒക്കെ വരും.

പൊറേമ്മാൻ, നാരായണമ്മാൻ, പിന്നെ വേറെയും ചിലരുണ്ട്. എല്ലാം മരിച്ചുപോയ കൂട്ടരാണ്. അവരെപ്പറ്റി പല കഥകള് 3041 468 രായണമ്മാനെപ്പറ്റി ഓർക്കുമ്പോൾ ഭയങ്കര വെറു പ്പും അറപ്പും തോന്നും. അയാൾ ഒരു മരുമകളെ ചവിട്ടി കൊന്നിട്ടുണ്ടത്രേ. വളരെ വളരെ പണ്ട്. ആ മരുമകളുടെ പ്രേതം-അതോർക്കുമ്പോൾ ധീരനാണെന്നു സ്വയം ധരിപ്പിക്കാറുണ്ടെങ്കിലും അപ്പുണ്ണിക്കു ഭയം തോന്നും. ഒരു ചവിട്ട് ... വാ യിൽനിന്നും മൂക്കിൽനിന്നും ചോരയൊഴുകുക.


പതിനാറു വയസ്സുള്ള ഒരു പെൺകുട്ടി. അവൾ എന്താണ് തെറ്റു ചെയ്തതെന്ന ഷിച്ചിട്ടില്ല. വളരെ മുമ്പു നടന്ന കാര്യമാണ്. കാരണം പറയുന്നത് -ഓ, അതെങ്ങനെ വിശ്വ സിക്കും? ചോറിൽ തലനാരു കണ്ടതുകൊണ്ട് ആളെ ചവിട്ടിക്കൊല്ലാമോ? അതാവില്ല. അതി ലും വലിയ തെറ്റു ചെയ്തിരിക്കും.

"കോണീമുറീലു കെടക്കുമ്പോ പേട്യാവില്ലേ?'

അമ്മിണിയേടത്തി ചോദിക്കുന്നു. "എനിക്കൊരു പേടീല്ല്യ.

"ഉശിരൻ തന്നെ. രാത്രി പൊറേമ്മാൻറ

പ്രേതം വന്ന് കഴുത്തിൽ പിടിക്കട്ടെ. '

അപ്പുണ്ണി നിസ്സാരഭാവത്തിൽ പറഞ്ഞു:

“പിന്നില്ലേ!'

“അത്ര ഉശിരുണ്ടോ? രാത്രി ഞാൻ പേടിപ്പെ ടുത്തി നെലോളിപ്പിക്കണ്ട്.

അവന്റെ കഴുത്തിലൂടെ അമ്മണിയേടത്തി കൈയിട്ടപ്പോൾ വല്ലാതായി. അവരുടെ വസ്ത്ര ങ്ങൾക്ക് നല്ല സോപ്പിന്റെ മണമുണ്ട്.

കൈത്തണ്ടകൊണ്ടു കഴുത്തല്പം അമർത്തി അമ്മിണിയേടത്തി ചോദിക്കുകയാണ്. "പേടി ല്ലേ? പേടില്ലേ?'

അപ്പുണ്ണിയുടെ മേനി കോരിത്തരിച്ചുപോയി. തെക്കിനിയിലേക്ക് ഒരു വെളിച്ചം വന്നു. മാളു
വാണ്

"അമ്മിണിയേടത്തി, എടുത്തു അമ്മി

ടത്തി?'

പിറകേ മീനാക്ഷിയേടത്തിയുമുണ്ട്. അമ്മിണിയേടത്തി വേഗം കഴുത്തിൽ നിന്ന് കൈയെടുത്ത് എഴുന്നേറ്റുനിന്നു പറഞ്ഞു: “ദാ വര. നീയാ പത്തായപ്പെടെ വാതി

ലടച്ച് അരമനീക്കിക്കാ മീനാക്ഷിയേടത്തി അപ്പുണ്ണിയെ കണ്ടപ്പോൾ ചോദിച്ചു: “ആ നീയ് കെടന്നില്ലേ?'

വായന ഇനി വേണ്ടെന്ന് അപ്പുണ്ണി നിശ്ചയി

“കെടക്കായി.

"വേഗാട്ടെ. നിയ്ക്ക് വാതിലൊക്കെ ഒന്നടച്ച് ഒരു പാത്തു ചെന്നു കെടക്കണം.'

കോണിമുറിയിലെത്തി അപ്പുണ്ണി പായ തപ്പി യെടുത്തു. അവിടെ വെളിച്ചമില്ല. വെളിച്ചമില്ലാ തെയാണു നിത്യവും പായ വിരിക്കുന്നത്. വെറും പായ മാത്രമേയുള്ളു. പുതയ്ക്കാനൊന്നുമില്ല. ചെറിയ നിലവിളക്കുമായി അമ്മിണിയേടത്തി

കോണി കയറാൻ വന്നു. കൂടെ മാളുവുമുണ്ട്. മാ ളുവാണിപ്പോൾ തുണയ്ക്കു കിടക്കാറ്. "മോളില് ഓവില് വെള്ളണ്ടോ, മാളോ?

"ആവോ. "ഒരു തമല വെള്ളടത്തോ

മാളു വെള്ളമെടുക്കാൻ പോയപ്പോൾ അമ്മി ണിയേടത്തി അരുകിൽ സ്ഥലമുണ്ടായിട്ടും അവ നെ കവച്ചുവെച്ച്, കോണിപ്പടി പിടിച്ചുനിന്നു. കൊച്ചുനിലവിളക്കിന്റെ വെളിച്ചത്തിൽ അവരു ടെ മുഖം മാത്രം തെളിഞ്ഞു കാണാം. താഴെ ഇരു ട്ടിൽ കിടക്കുന്ന അപ്പുണ്ണി ഉറങ്ങിയോ എന്നവർ സൂക്ഷിച്ചുനോക്കി.

അപ്പുണ്ണി പെട്ടെന്നു കണ്ണടച്ചു കിടന്നു.

“കള്ളാറക്കാണല്ലേ?'

അവൻ അനങ്ങിയില്ല.

“രാത്രി ഞാൻ പേടാട്ടാൻ വരും, ട്ടോ. മാളു വെള്ളവുമായി വന്നു. അവർ കോണി കയറിപ്പോയി.

നേരേ മുകളിലത്തെ ഒഴിഞ്ഞ മുറിയിലാണ് അവർ കിടക്കുന്നത്. അമ്മായി ഉള്ളപ്പോൾ മാ ത്രമേ അമ്മിണിയേടത്തി പത്തായപ്പുരയുടെ മു കളിൽ കിടക്കൂ. മുകളിൽനിന്ന് കാലൊച്ച കേൾ
ക്കാം. ഓവറയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. കുറെ കഴിഞ്ഞ് കട്ടിലിന്റെ ശബ്ദം. തട്ടു വളരെ താഴ്ന്നതുകൊണ്ട് ഓരോ അനക്കവും താഴെ കേൾക്കും.

കട്ടിൽ വീണ്ടും ശബ്ദിച്ചു. കട്ടിലിലായിരിക്കും

അമ്മിണിയേടത്തി. താഴെ മാളുവും.

അപ്പുണ്ണിക്ക് ഉറക്കം വന്നില്ല. തുറന്ന ജനാ ലയിലൂടെ അപ്പോഴും തണുതണുത്ത കാറ്റ് കടന്നുവരുന്നുണ്ട്. ദൂരെ എവിടെയെങ്കിലും നല്ല മഴ പെയ്യുന്നുണ്ടാവണം. ജനാലയുടെ അഴികൾ ക്കിടയിലൂടെ നോക്കുമ്പോൾ തൊഴുത്തും അതി നു പിറകിലെ അയിനി മരത്തിന്റെ കൊമ്പു കളും ഇരുട്ടിൽ നിഴലുകൾപോലെ കാണാം. തണുപ്പു തോന്നിയപ്പോൾ എഴുന്നേറ്റു ജനാല അമർത്തിയടച്ചു.

ആകെ ഇരുട്ട്. ഭയം തോന്നിയില്ല. തൊട്ടുമു കളിലെ മുറിയിലാണ് അമ്മിണിയേടത്തിയും മാ ളുവും. എതിർവശത്തെ ഇടനാഴി കടന്നാലുള്ള മുറികളിൽ വലിയമ്മയും മക്കളുമുണ്ട്. താഴെ വടക്കിനിക്കടുത്ത മുറിയിൽ നിന്നു കൂർക്കം വലി കേൾക്കാം.

കണ്ണടച്ചു കിടന്നു. ഇരുട്ടും തണുപ്പുമുള്ള
പ്പോൾ ഉറങ്ങാനാണ് സുഖം. പുതയ്ക്കാനൊന്നു മില്ല. മഴ ചാറിത്തുടങ്ങിയാൽ അമ്മ പുതപ്പിക്കും; വല്ലാതെ തണുപ്പുള്ളപ്പോൾ പിടിച്ചുപൂട്ടിക്കി ടക്കും; അതു മുമ്പായിരുന്നു.

വളരെ വളരെ വർഷങ്ങൾക്കപ്പുറത്തു നടന്ന സംഭവങ്ങളായാണ് അതു തോന്നുന്നത്. അമ്മയെപ്പറ്റി അറിയാതെ ആലോചിച്ചു

പോയി.

ആകെ മനസ്സ് അസ്വസ്ഥമായി. കഴിഞ്ഞുപോ യതിനെക്കുറിച്ചൊന്നും ആലോചിക്കരുത്. അവൻ മുറുകെ കണ്ണുകൾ ചിമ്മിക്കിടന്നു. ഉറക്കം കണ്ണുകളിലേയ്ക്ക് നുഴഞ്ഞു കയറു

കയായി.

മേഘങ്ങളുടെ കൂട്ടത്തിനിടയിലേയ്ക്കു ഉയർ ന്നു നില്ക്കുന്ന മാളിക കണ്ടപ്പോൾ രാജകു മാരൻ കുതിരയുടെ ഇടത്തെ ചെവി തിരിച്ചു. മുകളിലെ മട്ടുപ്പാവിലാണ് ചെന്നിറങ്ങിയത്. പട്ടുകിടക്കയിൽ രാജകുമാരി ഇരുന്നു വീണ വാ യിക്കുന്നു...

ആരോ നെഞ്ചിൽ കൈവെച്ചുവെന്നു തോന്നി. പെട്ടെന്നു ഞെട്ടിയുണർന്നു. എങ്കിലും കണ്ണു തുറന്നില്ല. നെഞ്ചിൽ ഒരു കൈത്തലമിരിക്കുന്നു
നിലവിളിക്കാനാണ് തോന്നിയത്. മോതിരമിട്ട വി രലുകൾ മുഖത്തു തടഞ്ഞു. "ഞാനാണ് അപ്പുണ്ണി.

ഒരു നിമിഷം. ഓ മനസ്സിലായി. ഭയപ്പെടാനി ല്ല. കുപ്പിവളയുടെ ശബ്ദം...നെഞ്ചിൽ വെച്ച കൈത്തലത്തിനു ചൂടുണ്ട്.

വീണ്ടും കണ്ണുകൾ താനേ അടഞ്ഞു. ഉറക്ക ത്തിന്റെ ആഴത്തിലേയ്ക്ക് മനസ്സ് എത്തി കഴിഞ്ഞിട്ടില്ല. ചൂടുള്ള ശ്വാസം മുഖത്തുതട്ടി, പതുക്കെ, പതുക്കെ, ഒരു ശബ്ദം കേൾക്കുന്നു:
പേടിണ്ടോ 

തണുപ്പുകൊണ്ടു കോടിയ ശരീരത്തി ലേയ്ക്ക് ചൂടു പകരുന്നതുപോലെ തോന്നി. ചൂടുള്ള പതുപതുത്ത കൈകൾ ശരീരത്തിൽ അവിടവിടെ സഞ്ചരിക്കുകയാണ്. വാസനസോ പ്പിന്റെ നേർത്ത മണം......ശരീരമാകെ പൊ ട്ടിത്തരിക്കുന്നതുപോലെ തോന്നി...

കണ്ണുകൾ തുറക്കണമെന്നുണ്ട്. പറക്കുന്ന കുതിരപ്പുറത്തു രാജകുമാരനും രാജകുമാരിയും സഞ്ചരിക്കുകയാണ്; മേഘക്കു ട്ടങ്ങൾക്കിടയിലൂടെ. മേഘങ്ങളെന്നു തോന്നി യവ പൂത്തു നില്ക്കുന്ന കാട്ടുമുല്ലപ്പടർപ്പുകളാ
ണ്. ചില്ലകളെയും വള്ളികളെയും തൊട്ടുരുമ്മി ക്കൊണ്ടു വേണം പോവാൻ. പൂവിതളുകൾ കവിളുകളിൽ മുട്ടിയുരുമ്മുന്നു.

പൂവിതളുകൾക്ക് ഇളം ചൂടുണ്ട്. കാട്ടുമുല്ലപ്പടർപ്പിലൂടെ, പൂത്ത മരക്കുടിലുകളി ലൂടെ, കുതിര നീങ്ങുകയാണ്. പേടിച്ചരണ്ട രാ ജകുമാരിയുടെ കൈകൾ രാജകുമാരനെ ചുറ്റി പിടിച്ചിട്ടുണ്ട്. അവനു ശ്വാസം മുട്ടുന്നുണ്ടോ?

കുറുകുന്ന മാടപ്രാവുകൾ മാറിൽ പരന്നിരു ന്നു കൊക്കുകളുരുമ്മുന്നു. അവനിപ്പോൾ എവി ടെയാണ്. പറക്കുന്ന കുതിരയുടെ പുറത്തു രാജ കുമാരിയെത്തിയിരിക്കുകയാണ്. പട്ടുടുപ്പുകളും തലപ്പാവുമുള്ള രാജകുമാരൻ താൻ തന്നെയല്ലേ? വൃക്ഷക്കൂട്ടങ്ങളുടെ ഉയർന്ന ചില്ലകൾക്കിടയി ലൂടെ വളഞ്ഞുപുളഞ്ഞുകൊണ്ടു നീങ്ങുകയാ ണിപ്പോൾ. രാജകുമാരന്റെ ചുവന്ന പട്ടുടുപ്പ് ഊർന്നു വീഴുകയാണ് കാറ്റിൽ... മുൾപ്പടർപ്പു

കൾ ശരീരത്തെ വേദനിപ്പിക്കുന്നു. ഉയരത്തിലേയ്ക്ക് ഉയരത്തിലേയ്ക്ക് രാ ജകുമാരിയെയും രാജകുമാരനെയും വഹിച്ചു കൊണ്ടു മായക്കുതിര പൊങ്ങുകയാണ് "അപ്പുണ്ണ്യേട്ട , അപ്പുണ്ണ്യേട്ട 


M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക