സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മ
ആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറുക്കാനും കൊടുത്ത് അച്ഛ നെ അവളുടെ വീട്ടിലേയ്ക്കയയ്ക്കുകയാണത്രേ ഉണ്ടായത്. കൂടെ നാലു നായന്മാരും.
"അമ്മാമോടു ചോയ്ക്ക്.
അച്ഛമ്മ ഉപദേശിച്ചു.
“എന്നെക്കൊണ്ടാവില്യാ. അമ്മടെ താഴെയ ല്ലേ? അമ്മ പറയാണ് എളുപ്പം. "നീയ്ക്കു ചോയ്ച്ചോ, കുട്ടാ, ഓനെന്താ ആളെ
തിന്നുവോ
അച്ഛന്റെ ശബ്ദം കുറേക്കൂടി ഉയർന്നു.
“ഞാൻ ചോദിക്കും. ചോദിക്കാൻ തന്നെ ഒറച്ചി
ട്ടുണ്ട്.
ആ ശബ്ദപ്പകർച്ച അച്ഛമ്മയെ അമ്പരപ്പിച്ചു "നീയെന്താ പറേണ്?
വെന്നു തോന്നുന്നു.
“ഒക്കെനിക്കു നിശ്ശംണ്ടമ്മേ; ഞാൻ ഒക്കെ കൊരട്ടത്തു വെച്ചിട്ടുണ്ട്. ചോയ്ക്കാൻ നിക്കറീം,
അവടെ അഴുമാട്, കയ്യാല നന്നാക്ക കുമ്മായട്, അയിനൊക്കെ കാശ്ണ്ട്. അതൊ ക്കേയ്, അതൊക്കേയ് അച്ഛനാണ് ആ പറയുന്നതെന്നു മാളുവി നു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്നും മിണ്ടാ തെ തലയും താഴ്ത്തി ഇരിക്കാറുള്ള അവളുടെ അച്ഛനാണീ പറയുന്നത്. അതൊക്കേയ
ഞാൻ ചേറും ചളീം കുടിച്ചുണ്ടാ കാശാ. “മിണ്ടല്ലെടാ, കുഞ്ഞിക്കൻ കോലോ, ഭഗവാനേ?'
അച്ഛമ്മ പരിഭ്രമിച്ചു തലയിൽ കൈവെച്ചു. “ഒരീസം ഞാൻ കേൾപ്പിക്കും. മരുമകൻ തൊള്ളലു കൊാന്നാ വിചാരം?
എന്നും പറഞ്ഞ് അച്ഛൻ ഇറങ്ങിപ്പോയി. അച്ഛമ്മയും വലിയമ്മാമയും തമ്മിൽ ഇ പ്പോൾ മിണ്ടാറില്ല. മുമ്പ് അകത്തേയ്ക്ക് എന്തെ ങ്കിലും കാര്യം പറയാനുണ്ടെങ്കിൽ വലിയമ്മാ മ ഉടന്നോളെ' വിളിച്ചാണ് പറയുക. വലി യമ്മാമയെക്കാളും പത്തുവയസ്സു മുപ്പുണ്ട് അച്ഛമ്മയ്ക്ക്.
കഴിഞ്ഞകൊല്ലം തുള്ളൽ തുടങ്ങിയതിൻറ പിറ്റേന്നാണ് അവർ തമ്മിൽ അസുഖം ആരംഭിച്ച
ത്. രാവിലെയാണ് അപ്പുണ്ണിയേട്ടനെ ചീത്ത പറ ഞ്ഞ് അയച്ചത്. അന്നു സന്ധ്യയ്ക്കാണ് വാ ക്കേറ്റമുണ്ടായത്.
ആ ചെക്കനു ബടെത്തിരി അവകാശൊക്കെ
അപ്പോൾ വലിയമ്മാമ നിന്നു. ഒക്കത്തു കൈ
കുത്തിക്കൊണ്ടു ചോദിച്ചു: "അവകാശോ? ആരാ അവൻ?
"അവൻ ഇബ്ന്നല്ലേ......
"തള്ളേ മിണ്ടാണ്ടവടെ ഇരുന്നോളിൻ.
ഉടപ്രന്നോളേ എന്നു വിളിക്കാറുള്ള ആൾ വി ളിച്ചതു തള്ളേ എന്നാണ്.
"നീയ് ഒരു കാലനാണ്, കുഞ്ഞിന്റെ. ഈ
തറവാട്ടിലത്തെ കാലൻ.
വലിയമ്മാമ അലറി:
ഛബിട്ടീട്ടു ഞാൻ '
പിന്നെ അച്ഛമ്മ മിണ്ടിയില്ല. നേരെ അക ത്തേയ്ക്കുപോയി അകത്തുനിന്നു പറഞ്ഞു: “ഓനതും ചെയ്യും കുരുത്തംകെട്ടോ.........
രുത്തംകെട്ടോൻ.
അപ്പുണ്ണി സ്കൂളിൽ പോകുന്ന വിവരം മാളു പറഞ്ഞപ്പോളാണ് അവരറിഞ്ഞത്.
"ആ അച്ചമ്മാ, ഞാൻ കണ്ടു.
"നെനക്കു തോന്നിയതാവും.' "അല്ലാന്നേയ്. ഞാൻ വർത്തമാനം പറീം കൂടി ചെയ്തു.' എന്നിട്ടേ അവർക്കു വിശ്വാസമായുള്ളൂ
ആ ചെക്കനു ദൈവം ആയുസ്സിട്ടു കൊടുക്ക ട്ടെ. ഓൾക്ക് അതന്ന്യല്ലേ ഉള്ളൂ?'
പാറുക്കുട്ടി തറവാടിന്റെ മുഖത്തു കരി തേച്ചു എന്നവർക്ക് അന്നൊക്കെ അഭിപ്രാ യമുണ്ടായിരുന്നു. ആ കാലത്ത് ആരെങ്കിലും പാറുക്കുട്ടിയെപ്പറ്റി ചോദിച്ചാൽ അവർ പറയും; "ഓള് വട്ടീലു പെറന്നൂന്നേള്ളൂ.....
പക്ഷേ കൊല്ലങ്ങൾ കടന്നുപോയപ്പോൾ പാറുക്കുട്ടിയെപ്പറ്റി അറിയാൻ താത്പര്യമുണ്ടാ യി. രണ്ടുനാഴിക ദൂരമേയുള്ളു വടക്കേപ്പാട്ടെ തറവാട്ടിൽ നിന്ന് പുത്തൻ പറമ്പിലേയ്ക്ക്. പ ക്ഷേ രണ്ടു നാഴികയ്ക്ക് ആളുകളെ എത്രത്തോ ളം അകറ്റാമെന്നു മനസ്സിലായി. ആരും അവിടെ പോയിട്ടില്ല. പോയാൽ പിന്നെ അവർക്കു തറവാ
ട്ടിലെ പടി ചവിട്ടേണ്ടിവരില്ല എന്നാണ് താക്കീ ത്. ആ താക്കീതു ലംഘിക്കാൻ ധൈര്യമുള്ളവരി
പാറുക്കുട്ടി പ്രസവിച്ചുവെന്ന വാർത്ത വള രെ രഹസ്യമായാണ് വടക്കുപുറത്തെത്തിയത്. ചെറുമികളിലാരോ സ്വകാര്യമായി വന്നു പറഞ്ഞതാണ്. അപ്പോൾ അവർ കൊട്ടിപ്പിട ഞ്ഞെഴുന്നേറ്റ് ഇറയത്തേയ്ക്കിറങ്ങിനിന്നു ചോ ദിച്ചു:
"ഉവ്വോ, നീലേ? എന്താ കുട്ടി?
“ആങ്കുട്ട്യാ.' “എപ്പളേ? കളിണ്ടായോ? ആരേര്ന്ന് തൊണയ്ക്ക് ഇന്നലെ ലാത്തിരി കെടക്കാം പോവുമ്പളാ നോവു തൊടങ്ങീത്. വെള്ക്ക് മുമ്പു പെറും ചെയ്തു.
"തൊണയ്ക്ക് വെളക്കാളെങ്കിലും അതു മുഴുമിച്ചില്ല. അപ്പോഴേയ്ക്കു മകൾ ചാ ടിവീണു.
“ആ, അത്ര ദെണ്ണണ്ടെങ്കി മോളുടെ പേറു നോ ക്കാൻ അമ്മയ്ക്ക് പൂവ്വായിരുന്നില്ലേ?' അവർ വേഗം തിരിച്ചുചെന്ന് ഇരുട്ടുനിറഞ്ഞ
തന്റെ മുറിയിലെ കട്ടിലിൽ ചെന്നിരുന്നു. കോന്തുണ്ണിനായർ മരിച്ചുവെന്നു കേട്ട ദിവ സം ആരും കാണാതെ ആ മുറിക്കകത്തിരുന്നു കരഞ്ഞു. അവൾക്കിനി ആരാണുള്ളത്?
ഉറക്കെ ഒന്നും പറയാൻ വയ്യാ. വടക്കു പുറത്തു വരുന്ന ഉമ്മയെയോ ചെറുമിയെയോ ഒറ്റയ്ക്ക് കണ്ടു കിട്ടിയാൽ വല്ലതുമൊക്കെ ചോ ദിച്ചറിയും. മൂത്ത മകൾ കേൾക്കാതെ വേണം. മീനാക്ഷിക്ക് എന്തു കേട്ടാലും ഭാവവ്യത്യാസമി ല്ല. കരയാൻ ഇടയില്ല, ചിരിക്കാനാവില്ല എന്ന മട്ടിലാണ് എപ്പോഴും മീനാക്ഷിയുടെ മുഖം.
അപ്പുണ്ണിയെ ഒന്നു കാണണമെന്നുണ്ടായിരു ന്നു. പടിയ്ക്കലൂടെ നിത്യവും രണ്ടുനേരം പോ കുമെന്നാണ് പറഞ്ഞത്. ഭാസ്കരനും ക ഷ്ണൻകുട്ടിയും പഠിക്കുന്ന സ്ക്കൂളിൽ ത ന്നെയാണ് അവൻ പഠിക്കുന്നത്.
ഭാസ്കരനോട് അങ്ങനെയൊന്നും ചോദി ക്കാൻ വയ്യാ. വളരെ മയത്തിൽ "മോനേ, ഭാ രാ, റപ്പു ഇവിടെ വന്നാ' എന്നൊക്കെ പറഞ്ഞാൽ അവൻ നല്ലനേരം നോക്കി അടുത്തുവരും.
“ന്റെ മോൻ ഷ്ക്കൊള്് അപ്പുണ്ണിനെ
കാണാറുണ്ടോ?'
"ഞാനാരീം കാണാറില്ല്യ.'
“അല്ല ബാസ്കരാ, ഓനും നെൻ ഷ്ക്കോള്ത്തnന്ന്ല്ലേ.
കുട്ട്യോളൊക്ക ദിവസും കണ്ടു ഞാൻ കണ ക്കെടുക്കണംന്നുണ്ടോ?' എന്നാണവൻ ചോദിച്ചത്.
വൈകുന്നേരം തൊടിയുടെ അതിരിൽ ചെന്നു നിന്നാൽ അപ്പുണ്ണിയെ കാണും. പക്ഷേ മുറ്റ ത്തേയ്ക്കിറങ്ങാൻ തന്നെ കുറെ പ്രയാസമുണ്ട്. മുതുകു നിവരില്ല. പത്തുപന്ത്രണ്ട് ഒതുക്കുകൾ ഇറങ്ങിയിട്ടുവേണം തൊടിയിലെത്താൻ. ഇറങ്ങി യാലും കയറിപ്പോരാൻ വലിയ പണി. പിന്നെ, അതിരിൽ ചെന്നുനിന്ന് അപ്പുണ്ണിയോടു സംസാ രിക്കുന്നത് ആങ്ങള കണ്ടാൽ കണക്കായി.
ചവിട്ടുമെന്നാണ് പണ്ടു പറഞ്ഞത്. അത് അവർക്ക് എത്രയായാലും മറക്കാൻ കഴി യുന്നില്ല. കുട്ടിക്കാലത്ത്, മേലു മുഴുവൻ ചി രണ്ടുപിടിച്ചു നടക്കുന്നകാലത്ത്, മുള്ളില പ്പൊടിയിട്ടു തേപ്പിച്ചിരുന്നതും കുളിപ്പിച്ചി രുന്നതും അവരാണ്. അമ്മ കുട്ടികളെ നോക്കാൻ നേരമുണ്ടായിരുന്നില്ല. രാവിലെ ഒക്കത്ത് ഇരുത്തിയാൽ വൈകുന്നേരം ഉറക്കികി ടത്താനായിരിക്കും താഴെ വെയ്ക്കുക. അങ്ങനെ കൊണ്ടുനടന്നു ചോറു കൊടുത്ത്, കുളിപ്പിച്ച്, കൂടെക്കിടത്തി ഉറക്കി വളർത്തിയ അനുജനാ ണ് കുഞ്ഞികൃഷ്ണൻ. കാരണവരായപ്പോൾ സംസാരിക്കാനും നേരവും സൗകര്യവുമൊക്കെ നോക്കി ചെന്നിട്ടുവേണം. അവസാനം കിട്ടിയത്, ചവിട്ടീട്ടു ഞാൻ.
അതോർത്തപ്പോൾ അവരുടെ കണ്ണു നിറ ഞ്ഞു.
"അനുഭവിക്കും. ഇതിനൊക്കെ അനുഭവിക്കും'
“ആരോടാ അച്ഛമ്മ പണ്?'
മാളു വതില്ക്കൽ നിന്ന് എത്തിനോക്കി ചോദി
“ആരോടൂല്യാ, ന്റെ കുട്ട പതിറ്റടി വിരീ നേരായോ?'
“ആ, അച്ചമ്മാ.
“ഒന്നു കാണായിരുന്നുച്ചാൽ അയിനും ആ കാ ലൻ സമ്മതിയ്ക്കില്ല.
"അപ്പുട്ടൻ വരാൻ ഇത്തിരീം കൂടി കഴി ണം' മാളുവിന് ഒരു കണക്കുണ്ട്: "ഓമയ്യി ന്റെ നിഴൽ പാത്രം തേയ്ക്കുന്ന കല്ലിൽ തൊട്ട്
ഇത്തിരികൂടി കഴിയണം; അപ്പോഴേ അപ്പു ട്ടൻ വരുള്ളു. "പറഞ്ഞിട്ടെന്താ, ആ കാലൻ പടിയ്ക്കലെത്തി
ട്ടുണ്ടാവൂലോ.'
"വലിയമ്മാമ പോയീലോ.'
കാലനെപ്പറ്റി പറഞ്ഞുപോയത് അവൾ മനസ്സി ലാക്കിയത് അവർക്കു രസിച്ചില്ല.
നെനെക്ക നിശ്ശം
ഉച്ചമ്മാ, അമ്മണിയേടത്തീം വെല്ലിമ്മാമീം കൂടീട്ടാ പോയത്. മറ്റന്നാളേ വര്ള്ളു.' പോയാലും വന്നാലും നിക്കൊന്നൂല്ല്യ.
അവരാലോചിച്ചു, ആങ്ങളയില്ല. അപ്പുണ്ണിയെ
ഒന്നു കണ്ടു വിവരങ്ങൾ അന്വേഷിച്ചാലോ? കുഞ്ചുകുട്ടിക്ക് അതിഷ്ടമാവില്ല. പക്ഷേ അവ ളുടെ ഇഷ്ടവും ഇഷ്ടക്കേടും എന്തിനു ശ്രദ്ധി ക്കുന്നു.
കുഞ്ചുക്കുട്ടി ചെറുപ്പത്തിൽ ഇങ്ങനെയാ യിരുന്നില്ല. മൂന്നു പെൺമക്കളിൽ വെച്ചു കൂടു തൽ സ്നേഹമുള്ളവളായിരുന്നു. നമ്പൂരി സം ബന്ധം തുടങ്ങിയതുമുതല്ക്കേ മട്ടൊക്കെ മാറി. അവൾക്കിഷ്ടമുണ്ടായിരുന്നില്ല ആ ബന്ധം. അമ്മയും അമ്മാമയും നിർബന്ധിച്ചപ്പോൾ എതി
രു പറഞ്ഞില്ലെന്നുമാത്രം. അതുകൊണ്ടാ ണിപ്പോൾ അന്തസ്സു കാട്ടാറായത്. ഉം. കവുങ്ങാ വും കാലത്തു മടിയിൽ വയ്ക്കാനാവില്ലല്ലോ
എന്നാണവരുടെ സമാധാനം.
മാളു..
മാളു അടുക്കളയിൽ എത്തിക്കഴിഞ്ഞിരുന്നു.
അവൾ മടങ്ങി വന്നു.
“എന്തേ, അച്ചമ്മാ?'
“ഏട്ടൻറമ്മ എവിട്യാടി?'
“ഏട്ടൻറമ്മീം തങ്കേടത്തീം കൊട
അവർ പതുക്കെ എഴുന്നേറ്റു. "നീ കൂടെ വന്നാ. നോക്ക് ആ തൊടിലൊന്നു പൂവ്വാ.
അപ്പുണ്ണിയെ കാണാനാണെന്നു പറയാൻ മടി
യുണ്ടായിരുന്നു.
“ഒതുക്കെറങ്ങാൻ വാ, അച്ചമ്മാ?'
"അതൊക്കെ വാടീ.
മാളുവിന്റെ സഹായത്തോടെ പതുക്കെപ്പതു ക്കെ ഒതുക്കിറങ്ങി. തൈക്കുഴികൾക്കിടയിലൂടെ നടക്കാൻ ഇത്തിരി പ്രയാസമുണ്ട്. കണ്ണു കുറച്ചു മങ്ങിയിരിക്കുന്നു. അതിരിനടുത്തു ചെന്നു നിന്നു.
മാളു പാടത്തിന്റെ മറുകരയിലോളം കണ്ണ യച്ചു. ആരെയും കാണുന്നില്ല. കുറച്ചുനേരം നിന്നപ്പോൾ തെക്കു കൊള്ളി കുത്തിയതിനപ്പുറ ത്തെ കടായയ്ക്കടുത്ത് ഒരു വെളുപ്പു കണ്ടു. കു റെ അടുത്തെത്തിയപ്പോൾ മാളു പറഞ്ഞു:
“അതാ അപ്പൂട്ടൻ' പക്ഷേ അപ്പുണ്ണി വേലിക്കടുത്തുള്ള വഴിയിലു ടെ വരാതെ പാടത്തിന്റെ നടുവിലെ വരമ്പിലൂ ടെയാണ് നടക്കുന്നത്.
“ഇങ്ങട്ടു വിളിക്കടി, അമ്മമ്മ ഇബടെ നിക്ക ണ്ടന്ന് പറയ്.' അവർ ധൃതികൂട്ടി.
അവിടെനിന്നു വിളിച്ചാൽ അപ്പുട്ടൻ
കേട്ടില്ലെങ്കിലോ? അവൾ വേലി പൊളി
ഞ്ഞേടത്ത് ഇറങ്ങി വരമ്പത്തേക്ക് ഓടി.
അപ്പുണ്ണി വിയർപ്പിൽ കുളിച്ച്, പുസ്തക ക്കെട്ടു കക്ഷത്തിടുക്കി, മുണ്ടു മടക്കിക്കുത്തി പതുക്കെപ്പതുക്കെ നടന്നുവരികയാണ്.
ചെന്നപാടെ അവൾ ധൃതിയിൽ പറഞ്ഞു: “അപ്പൂട്ടനെ വിളിക്ക്. നിൽക്കാതെതന്നെ അവൻ ചോദിച്ചു: "ആര്?
അച്ചമ്മ, ആ വരുണ്ട്
“ഞാനെങ്ങട്ടുംല്ല്യ.
"അച്ചമ്മ പറഞ്ഞിട്ടാ. അതാ അച്ചമ്മ നിക്ക്‌ണു
ഞാനെങ്ങട്ടും ഇല്ല്യാന്നു പറഞ്ഞില്ലേ?'
അവന്റെ നടത്തത്തിനു വേഗം കൂടി.
അവൾ നിരാശതയോടെ തിരിച്ചുപോന്നു. അടുത്തെത്തിയപ്പോൾ അച്ചമ്മ വിളിച്ചു ചോദിച്ചു
എവിടേടീ?
"വരാൻ കൂട്ടാക്കില്ല്യ, അച്ചമ്മേ.'
"ഞാൻ വിളിയ്ക്കണെന്ന് പറഞ്ഞിട്ടുണ്ടാവില്ല്യ
പെണ്ണ്.
"ഉവ്വച്ചമ്മാ, ഞാനെങ്ങട്ടുംല്ല്യാന്നു പറഞ്ഞു
നടന്നു.
അവർ ഒന്നും മിണ്ടാതെ, എന്തോ ആലോചി ച്ചുകൊണ്ടു നിന്നശേഷം ഒരു നെടുവീർപ്പോടെ പറഞ്ഞു:
“ഓൻ വരില്ലാ. എങ്ങന്യാ ഓൻ വരാ?'