വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി.
"വരണം മൂന്നാലു ദിവസമായി വിചാരിയ്ക്കണു
ഉം
വലിയമ്മാമയുടെ വാർദ്ധക്യം ബാധിച്ച മുഖ ത്തുനോക്കുമ്പോൾ അപ്പുണ്ണിയുടെ മനസ്സിൽ പഴയ ചിത്രമാണ് ഓർമ്മവന്നത്. അന്ന് ആട്ടിയിറക്കി.... പുഴുത്ത പട്ടിയെ
പ്പോലെ.
വളപ്പകത്തേയ്ക്ക് കടന്നാൽ കാലു തല്ലിയൊ ടിക്കുമെന്നു പറഞ്ഞ മനുഷ്യനാണ് തന്റെ മുന്നിൽ ശാന്തനായി നില്ക്കുന്നത്.
"ഞാൻ വന്നത് ഒരു കാര്യത്തിനേ
"പറയാം,
"ഭാഗത്തില് ഈ പെര എടുത്തതു ഞാനേ. തറവാടല്ലേ, ഭഗോതി ഇരിക്കണ സ്ഥലമല്ലേ, അന്യാധീനപ്പെടണ്ടലോന്നു വിചാരിച്ചു. ' “അതു നന്നായി.
അതില് അഞ്ഞൂറുറുപ്പിക കടംണ്ട്. അതു വിധ്യായിരിക്ക്.
അപ്പുണ്ണി മിണ്ടാതെ സശ്രദ്ധം കേട്ടിരുന്നു. കുറെ നിമിഷങ്ങൾ സംശയിച്ചു നിന്നശേഷം വലിയമ്മാമ തുടർന്നു:
"പത്താന്തിക്കുള്ളിൽ കെട്ടീല്ലെങ്കി വസ്തു നട ത്തിട്ക്കാനാ വിധി. എത്യായാലും നമ്മുടെ തറവാടല്ലേ?'
അപ്പുണ്ണി വീണ്ടും മൂളി.
"വാങ്ങാൻ മാപ്ലാര്ണ്ട്. എങ്ങന്യാ ഭഗോതിരി
ക്കണ സ്ഥലം മാപ്ലയ്ക്ക് കൊടുക്കാ?' അസ്വാസ്ഥ്യം മൂർദ്ധന്യത്തിലെത്തിയിരുന്നു. അപ്പുണ്ണി ശബ്ദമുയർത്തി ചോദിച്ചു:
"അതിനു ഞാനെന്തു വേണം?' "നെന്റെ കൈയ്യിലു പണംണ്ടെന്നു കേട്ടു.
അഞ്ഞൂറുറുപ്പിക കടായിട്ടു തന്നാമതി. രേഖന്താ ച്ചാൽ എഴുതാം-
വേലിത്തുമ്പിൽ തിരുപ്പിടിച്ചു നില്ക്കുന്ന ആ വൃദ്ധന്റെ രൂപം വീണ്ടും മറയുകയാണ്. കോലാ യിലേയ്ക്ക് കുതിച്ചുചാടി കൈയുയുർത്തി ക്കൊണ്ടു പാഞ്ഞെടുക്കുന്ന വലിയൊരു മനുഷ്യ ന്റെ ചിത്രമാണ് മുന്നിൽ.
ഈ നാലുകെട്ടു നെലനില്ക്കണമെന്ന് എനിക്കാഗ്രഹമില്ല.'
അപ്പുണ്ണി ക്ഷോഭമടക്കിക്കൊണ്ടു പറഞ്ഞു. “ എന്താ അപ്പുണ്ണി പണ്?'
"ഒരിക്കൽക്കൂടി പറയാം. ഈ നാലുകെട്ടു നിലനിന്നു കാണാൻ എനിക്കാഗ്രഹമില്ലെന്ന്, ഇവിടെനിന്ന് എന്നെ ആട്ടിയിറക്കിയതു നിങ്ങൾ മറന്നിട്ടുണ്ടാവും. എനിക്കതു മറക്കാൻ വയ്യാ.
തണുത്തുറഞ്ഞ നിശ്ശബ്ദത അവർക്കിടയിൽ തങ്ങിനിന്നു. ഇടറുന്ന സ്വരത്തിൽ വലിയമ്മാമ പറഞ്ഞു:
“അങ്ങനൊക്കെ പറ്റി. ഇപ്പതിനു ഞാൻ ദുഃഖിയ്ക്ക്‌ണ് ണ്ട്
കഴിഞ്ഞതൊക്കെ മറക്ക്,
അപ്പുണ്യേ
"അതത്ര എളുപ്പമല്ല.
"ഒരു വഴീം കാണാണ്ട് ഇരിക്കുമ്പഴാ നീ വന്നു
ന്നുകേട്ടത്. പുരാതനകാലത്തുണ്ടായ തറവാടാ. "എന്റെ കൈയിൽ പണമുണ്ട്. പക്ഷെ തല് ക്കാലം തരാൻ വിചാരിക്കുന്നില്ല.
വേലിത്തറിയുടെ ഉരുണ്ട തുമ്പു തടവി ക്കൊണ്ടു വലിയമ്മാമ മുഖം കുനിച്ചു നിന്നു. അപ്പുണ്ണി നിലത്തു മിഴികളൂന്നി നില്ക്കുകയായിരുന്നു
പതുക്കെപ്പതുക്കെ വലിയമ്മാമ നടന്നപ്പോൾ അപ്പുണ്ണി വിളിച്ചു.
നില്ക്കു
വലിയമ്മാമ തിരിഞ്ഞു നിന്നു. "മാപ്പിളമാർക്കു വില്ക്കാനല്ലേ വിരോധം?
ഞാൻ വാങ്ങാമെങ്കിലോ?' വലിയമ്മാമ അമ്പരന്നു. തെല്ലിട പകച്ചു നിന്ന
ശേഷം പറഞ്ഞു:
"ആലോചിക്കാം.
"ആലോചിച്ചതുകൊണ്ടായില്ല. ഇപ്പോൾ ഈ നിമിഷത്തിൽ തീരുമാനിക്കാം. ഞാൻ വാങ്ങാ മോ എന്നു നോക്കട്ടെ. വീടിനും പറമ്പിനുകൂടി എന്തു വില കിട്ടണം?'
വലിയമ്മാമ പരുങ്ങി.
“പറഞ്ഞോളു. ഇതു കച്ചവടമാണ്. നിരക്കു മെന്നു തോന്നിയാൽ ഞാനെടുക്കും.'
വലിയമ്മാമ വീണ്ടും സംശയിച്ചു നില്ക്കു ന്നതു കണ്ടപ്പോൾ അപ്പുണ്ണിക്കു വല്ലാത്ത അമർ ഷമാണ് തോന്നിയത്.
“എന്താ അപ്പുണ്ണിയുടെ കാശിനു വിലയില്ലെ ന്നുണ്ടോ?'
അതോണ്ടല്ല.
"എന്നാൽ പറയൂ. പൊളിഞ്ഞു വീഴാറായ നാലുകെട്ടിനാണ് വില പറയുന്നതെന്ന് ഓർ ക്കണം.
"നാലായിരത്തിനു പോക്കരുഹാജി
അപ്പുണ്ണി ആലോചിച്ചു. "കാറ്റും വെളിച്ചവും കടക്കാത്ത ഈ സാധനം മനുഷ്യർക്കു താമസിക്കാൻ പറ്റില്ല്യ. എങ്കിലും ഞാൻ നാലായിരം തരാം. സമ്മതമാണെങ്കിൽ ആധാരമെഴുതാൻ ഏർപ്പാടു ചെയ്തോളൂ.' വലിയമ്മാമയുടെ ശിരസ്സു കുറേകൂടി
കുനിഞ്ഞു.
“എന്താ തീർച്ചയാക്കിയത്?'
വളരെ പ്രയാസപ്പെട്ടു വലിയമ്മാമ പറഞ്ഞു:
'
"ആധാരമെഴുതാൻ ഏർപ്പാടു ചെയ്തോളൂ.'
പതുക്കെപ്പതുക്കെ ആ മെതിയടിയുടെ ശബ്ദം അകലുന്നതു ശ്രദ്ധിച്ചുകൊണ്ട് അവി ടെത്തന്നെ നിന്നു.
കൈയാലയ്ക്കകത്തുവന്നു കിടന്നപ്പോൾ മീ നാക്ഷിയേടത്തി ചോദിച്ചു:
“പോയോ?'
“പോയി.
"അമ്മാമയ്ക്ക് എല്ലാംകൊണ്ടും കഷ്ടകാലാണ്.
ആ സഹതാപപ്രകടനം അപ്പുണ്ണിക്ക് അത
രസിച്ചില്ല.
"പൂന്തോട്ടത്തിലു സ്വത്തില്ലേ?' “അതോണ്ടല്ല. നല്ലൊരു തയ്യായിരുന്നു. ഓളു
പോയി.
“അപ്പുണ്ണി അറിഞ്ഞിട്ടില്ലേ? ആദ്യത്തെ
പേര്ന്ന്. പാവം....
“എന്തേ മീനാക്ഷിയേടത്തി?'
"കഴിഞ്ഞ എടവത്തിലല്ലേ അമ്മിണിക്കുട്ടി മരിച്ചത്.
അയാൾ പിന്നെയൊന്നും മിണ്ടിയില്ല. പതു ക്കെ കൈകുത്തിയെഴുന്നേറ്റു കൈയാലയുടെ വാതില്ക്കൽ വന്നു വിറയ്ക്കുന്ന വിരലുകൾ കൊണ്ടു മോടി പിടിച്ചു കണ്ണടച്ചു നില്ക്കു മ്പോൾ മീനാക്ഷിയേടത്തി ആരോടെന്നില്ലാതെ പറയുകയായിരുന്നു.
“പാവം സ്നേഹംള്ള കുട്ട്യേര്ന്ന്.
അടച്ചിട്ട പൂമുഖവാതിൽ അപ്പുണ്ണി തുറന്നു. കിടക്കുകയാണ്. കുത്തഴി തെക്കിനി ഇരുട്ടുമൂടി കൾ വലിച്ചു തുറന്നപ്പോൾ വെളിച്ചത്തിന്റെ കീറുകൾ അകത്തേയ്ക്കു വീണു. അവിടെ വായുവിനു നനവുള്ള അസുഖകരമായ ഒരു മണമുണ്ട്. അടച്ച വാതിലുകൾ തുറന്നിട്ടും മുക്കിലും മൂലയിലും ഇരുട്ടു പതിയിരിക്കുന്നു. നടുവിൽ കരിങ്കൽ പതിച്ച നടുമുറ്റത്തു കരടു കൾ കൂടിക്കിടക്കുന്നു. തൂണുകളിൽ ചിതൽ പുറ്റുകളുണ്ട്.
വടക്കിനിയിൽ നിന്നു വടക്കേ തളത്തിലേ യ്ക്കു കടന്നപ്പോൾ അയാൾ നിന്നു. അതാണ് കോണിമുറി.
ആ മുറിക്കകത്താണ് മൂന്നുവർഷങ്ങൾ കഴി ച്ചത്. ആ നിലത്തിപ്പോഴും കണ്ണീരിന്റെ നന വുണ്ടാവുമോ?
അവിടെ നില്ക്കുമ്പോൾ, മങ്ങിയ ആ ഇരുട്ടിൽനിന്നു കുപ്പിവളകൾ കിലുങ്ങുന്നു ണ്ടെന്നു തോന്നിപ്പോയി. മുല്ലപ്പൂവിന്റെയും മട്ടിപ്പശയുടെയും മണം വായുവിൽ തങ്ങി നില്ക്കുന്നുണ്ടോ?
വേദനയായിരുന്നില്ല, മനസ്സിലാകെ ഒരു ശൂന്യ
തയായിരുന്നു.
കോണി കയറി മുകളിലെത്തി. അടഞ്ഞു കിട ന്നിരുന്ന ഒരു മുറി മാത്രം അയാൾ തുറന്നില്ല. തങ്കേടത്തിയുടെ വരാൻ പോകുന്ന ഭർത്താവി നുവേണ്ടി ഒരുക്കിവെച്ച മുറിക്കകത്ത് എലികൾ സഞ്ചരിക്കുന്നു.
തങ്കേടത്തിക്കു ഭർത്താവു വന്നുവെന്ന് അറി ഞ്ഞു. മീനാക്ഷിയേടത്തി പറഞ്ഞു. പിന്നീടയാൾ ഉപേക്ഷിച്ചുപോയത്രേ. ആ വീട്ടിൽ ഒരുക്കിവെച്ച ഒരു മുറി ഇപ്പോഴുമുണ്ടായിരിക്കും.
പൊട്ടിയ ഭിത്തികളും നനവു കിളരുന്ന നിലാവുമുള്ള ആ നാലുകെട്ടിനകത്തു സഞ്ചരി ക്കുമ്പോൾ പകലാണെങ്കിലും ഭയം തോന്നി. തലമുറകൾ ആ ഇരുണ്ട മാളങ്ങളിലൂടെ ഇഴ ഞ്ഞുപോയി. പൊറേമ്മാന്റെയും നാരായണമ്മാ ന്റെയും ആത്മാവുകൾ അവിടെ ചുറ്റിപ്പറ്റി നില്ക്കുന്നുണ്ടായിരിക്കും. കാരണവർ ചവിട്ടി ക്കൊന്ന പെൺകിടാവിന്റെ കഥയും ഓർത്തു.
ഇപ്പോൾ, പഴയ ഓർമ്മകളുമായി നിലക്കുന്ന ഈ നാലുകെട്ടു തന്റെ സ്വന്തമാണ്. അഞ്ചുവർ ഷം കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവൻ അതി നായി ചെലവഴിച്ചു. എങ്കിലും വല്ലാത്ത ഒരാ
ത്മസംതൃപ്തിയുണ്ട്. ഇവിടെനിന്നാണ് ഒരു കാലത്ത് ജീവൻ കൈയിൽ പിടിച്ചുകൊണ്ട് ഓടിപ്പോയത്. എല്ലാം അന്നു നിഷേധിക്കപ്പെട്ടു. കാരണം? ഇവിടത്തെ ഒരു സ്ത്രീ ഇഷ്ടപ്പെട്ട ഒരാളെ വിവാഹം കഴിച്ചു.
അവിടെയെത്തിയപ്പോൾ ചിന്തകൾ വട്ടംകറ ങ്ങുന്നതുപോലെ തോന്നി. ആ സ്ത്രീ എങ്ങനെ ജീവിക്കുന്നുണ്ടാവുമോ, എന്തോ?
സമ്മതമില്ലാതെ ഒരിക്കൽ അവരവിടെ നിന്നു പുറത്തിറങ്ങി. അതുകൊണ്ടു ജീവിതകാ ലം മുഴുവൻ ക്ലേശിക്കേണ്ടി വന്നു. ആരും തിരി ഞ്ഞു നോക്കിയില്ല. പുലകുളിച്ച് അകത്തുള്ളവർ ശുദ്ധി വരുത്തി. ഒരു കളങ്കം കഴുകിക്കളഞ്ഞു വെന്ന ആശ്വാസം അവർക്കുണ്ടായിരിക്കും.
ആ സ്ത്രീയുടെ മകനാണിപ്പോൾ ഈ നാലു കെട്ടിന്റെ ഉടമസ്ഥൻ. വേദനയോടെ ഓർത്തു. ആ സ്ത്രീ തൻ
അമ്മയാണ്.
അവരെ മറന്നു കഴിയുകയായിരുന്നു. അച്ഛൻ മരിച്ചപ്പോൾ വളർത്തി ഇല്ലത്തെ ഉരപുരയിൽ ഉലയ്ക്ക് വലിച്ചു ഭക്ഷണം തന്നു
അതെല്ലാം പിന്നെ മറക്കുകയാണ് ചെയ്തത്. ആരും തുണയില്ലാതെ കഴിയുമ്പോൾ ഒരു മനു ഷ്യൻ സഹായിക്കാനെത്തി; ആ സഹായം വേണ്ടെന്നു പറഞ്ഞില്ല. തളർന്നു വീഴുമ്പോൾ ആ കൈപിടിച്ചുകാണും. അതൊരു തെറ്റാണോ എന്നയാൾ സ്വയം ചോദിച്ചു.
കുറ്റം ആരുടെയാണ്? ഈ നാലുകെട്ടിൽ നിന്നു പുറംതള്ളിയത് അവ രുടെ തെറ്റാണോ? എങ്കിൽ അയാൾക്കു ശ്വാസം മുട്ടുന്നതുപോലെ തോന്നി.
വിയർത്തുകുളിച്ച ശരീരവുമായി അയാൾ പൂമുഖത്തേയ്ക്കു വന്നു. ഉച്ചവെയിൽ പുറത്തു കത്തിയെരിയുന്നു. കാറ്റില്ല. ഇലയനങ്ങുന്നില്ല.
ഇത്ര നാളും സ്വയം തെറ്റിദ്ധരിപ്പിക്കുകയായി രുന്നു. തനിക്കാരുമില്ലെന്ന്. ഈ ലോകത്തിൽ തനിച്ചാണെന്നു പറയുന്നതിൽ ഒരുതരം വില കുറഞ്ഞ അഭിമാനം തോന്നുകയായിരുന്നു. പലരും ഉണ്ടെന്നായിരുന്നു സത്യം. അതൊരു വഞ്ചനയായിരുന്നു.
കടപ്പാടുകളുടെ ശൃംഖലകൾ ഇപ്പോഴും തന്നെ ബന്ധിച്ചു നിർത്തുന്നു. ദൂരെ വയനാ ടൻ കുന്നുകളുടെ താഴ്വരയിൽ ഒരു കൊച്ചു
പുരയ്ക്കകത്തേയ്ക്കു മനസ്സു സഞ്ചരിച്ചു. ഏതോ ഒരു കച്ചവടസ്ഥലത്തു കാൽപ്പെട്ടി തുറന്നുവെച്ചു ചില്ലറയെണ്ണുന്ന ഒരു മുസ്ലിം യുവാവിനെ അയാൾ സങ്കല്പിച്ചു. ഏതോ ക്ലാസ്സുമുറിയിൽ കുട്ടികളോടു സംസാരിച്ചു നില്ക്കുന്ന ഒരദ്ധ്യാപകന്റെ ചിത്രം മനസ്സിൽ കണ്ടു.
ആകെ തളർന്ന അയാൾ, ചിതൽ അകം കാർന്നു തിന്ന കോലായിലെ മരത്തൂണി നടുത്തിരുന്നു.....
നേട്ടങ്ങളുടെയും തോൽവികളുടെയും ഒരു കണക്കെടുക്കാൻ മനസ്സു വൃഥാ പാടുപെടു കയായിരുന്നു.....