ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്ടികൾ. മുറ്റത്തും പന്തലിലും ആണുങ്ങൾ.
പന്തലിനുതൊട്ട് ഓലമറച്ചു നെടുംപുര ഉണ്ടാ ക്കിയിട്ടുണ്ട്. അതിലാണ് പുള്ളുവർ ഇരിക്കു ന്നത്. അവർക്ക് വേണ്ടപ്പോൾ മുറുക്കാനും വെള്ളവും എത്തിച്ചുകൊടുക്കേണ്ടതു മാളു വിന്റെ ചുമതലയായിരുന്നു. തറവാട്ടിലെ
അനന്തരവന്റെ മകളാണ് മാളു.
അതവൾക്കിഷ്ടമായി. രാമനാണ് പുള്ളവരു ടെ മൂപ്പൻ, രാമന്റെ പുള്ളുവത്തിക്കും പാടാനറിയാം
നാലകായ നിറഞ്ഞു കഴിഞ്ഞപ്പോൾ പിന്നെ പന്തലിലും നെടും പുരയിലും ചുറ്റിനടക്കാൻ മാ ളുവിനു നേരമില്ലെന്നായി. കരയുന്ന ഒരു കു ട്ടിയെ നീട്ടിയിട്ട് ആരെങ്കിലും പറയും: "എ, ഇതിനെ പുറത്തേയ്ക്കു കൊണ്ടായി ഒന്നു കരച്ചിലു മാറ്റിക്കാ.
ആദ്യം കയ്യിൽ കിട്ടിയ കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്നത് ഒരു രസമായി തോന്നി. പക്ഷേ അതു കൊണ്ടവസാനിക്കുന്നില്ല. പുതിയ കൂട്ടർ വന്നു കയറുന്നതോടൊപ്പം കരയുന്ന കുഞ്ഞുങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ്. പക്ഷേ വയ്യെന്നു പറയാൻ കഴിയുമോ?
അവൾ അച്ഛന്റെ കൂടെ വീട്ടിൽ നിന്നിറങ്ങി
പ്പോരുമ്പോൾ അവളോടും പറഞ്ഞിട്ടുണ്ട്. "വിളിച്ചതും പറഞ്ഞതും കേൾക്കണം. ചൊല്ലുവിളി വേണം.'
എല്ലാവരും വേണ്ടപ്പെട്ടവരാണ്. അധികമാ രെയും മാളു അറിയില്ല. ചോദിച്ചാൽ അറിയും
അതേയ് കുഴിൽത്തൊടീലെ പാപ്പിച്ചെടെ താഴെയുള്ളതല്ലേ?
അതേയ്, അമ്മുക്കുട്ട്യേടത്തിടെ നായരടെ വി
ട്ടന്ന്, അല്ലേ?
തുള്ളൽ വരാൻ അവളും കൊതിച്ചതാണ്. തു ള്ളൽ എന്നു കേട്ടിട്ടേയുള്ളൂ.
താഴെയും മേലെയുമായി രണ്ടു സർപ്പക്കാവു കളുണ്ട്. രണ്ടിലും കൂടി മൂന്നു നാഗങ്ങളുണ്ട്. പേരു മാളു പഠിച്ചുവെച്ചിട്ടുണ്ട്. കരിനാഗം, മണിനാഗം, അഞ്ജനമണിനാഗം.
കരിനാഗം ചീത്തയാണ്. താണ ജാതിയാണ്. അയ്യപ്പനും ചാത്തപ്പനും ഒക്കെ ഉള്ളപോലെയാ യിരിക്കുമെന്നു മാളു വിചാരിച്ചു. അതുകൊണ്ടാ ണ് ശിവരാത്രിക്കു പാലും പഴവും കൊടുക്കു മ്പോൾ ആദ്യം കരിനാഗത്തിനു വയ്ക്കുന്നത്. മേലെകാവിലാണ് ആദ്യം കൊടുക്കുന്നതെങ്കിൽ ദൂരെയുള്ള കരിനാഗം ചെന്ന് അശുദ്ധമാക്കുമ ല്ലോ.
മാളു ഈ നാഗങ്ങളെ കണ്ടിട്ടില്ല. സർപ്പക്കാ വിൽ ചിത്രകൂടത്തിന്റെ താഴെയാണ് അവരുടെ മാളിക. ഓരോന്നിലും മക്കളും മരുമക്കളും വാലി യക്കാരുമായി കുറെ പാമ്പുകളുണ്ടാവും. അതി
ലൊന്നിനെയാണ് മുറ്റത്തെ ഒതുക്കുകല്ലിൽ കു റേദിവസം മുമ്പു കണ്ടതത്രേ. സന്ധ്യയ്ക്കു ത കേടത്തി വിളക്കുവെയ്ക്കാൻ ഉമ്മറത്തു പോയ പ്പോൾ വിളിച്ചുപറഞ്ഞു: “അമ്മേയ്, പാമ്പ് ചെ മ്മേ, പാമ്പ്!
തങ്കേടത്തി തിരിവെയ്ക്കാതെ അക
ത്തേയ്ക്ക് ഓടി. "സന്ത്യാമ്പോ എന്താടി കൂട്ടാർക്കണ്?' എന്നു മകളെ ശാസിച്ചു കൊണ്ടാണ് ഏട്ടൻറമ്മയുടെ വരവ്. തങ്കേടത്തിയുടെ അമ്മയെ അവൾ “ഏട്ടൻറമ്മ' എന്നാണ് വിളിക്കുക. തങ്കേടത്തി ഉമ്മറത്തേയ്ക്കു തിരിച്ചുവന്നു.
"അവടെ പാമ്പ്ണ്ട്, അമ്മേ! ഏട്ടൻറമ്മ തെക്കിനിയിൽ കടന്നുനിന്ന് ഉറക്കെ വിളിച്ചു.
“കുട്ടാ, മീനാ്യ, ഭാസ്കരാ പാമ്പ്, ഉമ്മറ ത്ത് പാമ്പ്!
ഏട്ടൻറമ്മയുടെ താഴെയാണ് അവളുടെ അച്ഛൻ, പേരേ വിളിക്കൂ.
അച്ഛൻ വന്നു. ഭാസ്കരേട്ടനും കൃഷ്ണൻ കുട്ടിയും വന്നു. അകത്തുനിന്ന് അച്ഛമ്മയും പതുക്കെ എഴുന്നേറ്റുവന്നു.
എവടെ? എവടെ?
നോക്കിയപ്പോൾ പാമ്പില്ല. മുറ്റത്തും ഒതുക്കു കല്ലിന്റെ ചുവട്ടിലും പച്ചനാളികേരം കൂട്ടിയി ട്ടയിടത്തും ഒക്കെ തിരഞ്ഞു. പാമ്പില്ല.
ഭാസ്കരേട്ടൻ അനിയത്തിയെ കുറ്റപ്പെടുത്തി
"ഈ പെണ്ണ് വല്ല ഓലക്കൊടീം കണ്ട് കുട്ട്യാർ
ത്തതാവും.
ഏട്ടൻറമ്മ മകളുടെ ഭാഗം ചേർന്നു.
“പോടാ, ഓളങ്ങനൊന്നും പറയില്ലാ. "ഞാൻ കണ്ടതാമ്മേ,' അച്ഛമ്മ തങ്കേടത്തിയെ പിടിച്ചു
വിസ്തരിച്ചു.
“നീയ് കണ്ടാ തങ്കക്കു
"ഞാൻ അസ്സലായി കണ്ടു, അമ്മ വിശ്വസിപ്പിക്കാൻ ഒരു സത്യവും ചെയ്തു.
എന്റെ കണ്ണു രണ്ടാണ്, കൊടിക്കുന്നത്തമ്മേ
ത്തന്നെ ആണ്, ഞാൻ കണ്ടു.
“പടംണ്ടോ?'
"ഇത്ര അമ്മമ്മേ ചെറുതാ.'
"നെന്താ?'
"കറുത്തിട്ടാ. മിന്നണ്ട്.
ആ
അച്ഛമ്മയ്ക്ക് സമാധാനമായി. നിവർന്ന് എ ല്ലാവരോടുമായി പറഞ്ഞു: “കേട്ടോളിൻ, കുട്ടോ ളേ തല്ലും കൊല്ലോന്നും വേണ്ടാ. അതു കളി ക്കണ്ട പാമ്പല്ല. കാവിലത്തെ പാമ്പായിരിക്കും...
വലിയമ്മാമ കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും എത്തി. എല്ലാവരും അകത്തേക്കു പോയി. മാ ളുവിന്റെ അച്ഛൻ കിഴക്കെ ഇറയത്തേയ്ക്ക മാറിനിന്നു. അച്ഛമ്മ പാമ്പിനെ കണ്ട വിവരം പറയാൻ വേണ്ടി കാത്തുനില്ക്കുകയായിരുന്നു.
സംഭവം കേട്ടപ്പോൾ വലിയമ്മാമ പറഞ്ഞു:
"പാലും പൊടീം കൊടുത്തിരിക്ക്യാണല്ലോ. എ ന്തേ ഇങ്ങനെ കാണാൻ കുറച്ചുനേരം മുറ്റത്തങ്ങോട്ടുമിങ്ങോട്ടും നടന്ന
ശേഷം ഉറക്കെ പറഞ്ഞു:
"എന്തിനാ, അയില്ല, ചുത്തല്ല. ഒക്കെ തീണ്ടിപ്പൊട്ടിച്ചിട്ടുണ്ടാവും, അസത്ത്ക്കള് എന്നിട്ടു മാളുവിന്റെ അച്ഛനെ വിളിച്ചു:
“എടാ കുട്ടാ, നാളെ പാടത്ത് പോരണ വഴി ക്കു എമ്പ്രാന്തിരിനോട് ഒന്നു പുണ്യാഹം കഴി ക്കണംന്നു പറ
മാളുവിന്റെ അച്ഛൻ കേട്ടു. വലിയമ്മാമ എന്തു പറഞ്ഞാലും മറുപടി പറയില്ല. അതാണ്
ച്ഛൻ പതിവ്. എല്ലാം അനുസരിക്കുകയും ചെയ്യും. വലിയമ്മാമയോടു മറുപടി പറയുന്നത് സൂക്ഷിച്ചുവേണം. അതേ എന്നോ അല്ല എന്നോ പറഞ്ഞാൽ ഇടിവെട്ടുന്ന ശബ്ദത്തിൽ,
എന്തില്ലാന്ന്.
-അലറും അതാണ് പതിവ്. പാമ്പിനെ വീണ്ടും പലേടത്തും കണ്ടുവത്രേ. തൊഴുത്തിന്റെ പിന്നാമ്പുറത്തെ പടവിൽ; കളമുറ്റത്തെ പ്ലാവിൻ ചുവട്ടിൽ.
അപ്പുകുട്ടൻപണിക്കർ വന്നു രാശിവെച്ചു. "നാഗങ്ങൾ ദാഹിച്ചു നടക്കുകയാണ്. പാ ലും പൊാണ്ടും ആയില്ല്യാ. തുള്ളലുതന്നെ വേണം.
അങ്ങനെയാണ് പുള്ളുവൻ രാമൻ വന്നു തുള്ളൽ കുറിച്ചത്.
ഉമ്മറത്തു കുട്ടികളുടെ കൂട്ടത്തിൽ പോയിരു ന്നാൽ പന്തലിൽ നടക്കുന്നതെല്ലാം മാളുവിനു കാണാം. പക്ഷേ ഇടയ്ക്കിടയ്ക്ക് തങ്കേടത്തി വിളിക്കും, മീനാക്ഷിയേടത്തി വിളിക്കും, വന്നവരിൽ പലരും വിളിക്കും.
അവൾ ഒഴിവുകിട്ടിയപ്പോൾ അച്ഛമ്മയുടെ
മുറിയിലൊന്നു പോയി. അച്ഛമ്മയ്ക്ക് സംസാ രിക്കാൻ രണ്ടുപേരെ കിട്ടിയിട്ടുണ്ട്. പറ്റിയ തുണ ക്കാരാണ്. തല പഞ്ഞിപോലെ നരച്ച ഒരു തള്ള. തടിച്ച് എണ്ണ മിനുങ്ങുന്നതാണവരുടെ ശരീരം. കഴുത്തിൽ ഒരു പൊന്നുനൂലുണ്ട്. ചുമലോളം നീണ്ട വലിയ കാതുള്ള ഒരു മെലിഞ്ഞ തള്ളയാ ണ് രണ്ടാമത്തെ ആൾ. അവർ കൊമ്പുപോലെ തലമുടി നെറുകയിൽ കെട്ടിപ്പൊക്കി വെച്ചിരി ക്കുന്നു. അവരാണ് ചോദിച്ചത്.
ഏ...... ട്യേ......നെ.. ന.... കെ....നി.... ശ്ശമടോ
അവർ സംസാരിക്കുമ്പോൾ വല്ലാത്ത വിറ യുണ്ട്.
"ഇബളിപ്പോ ഇവട്യാ?'
പൊന്നുന്നുലുള്ളവരും അന്വേഷിച്ചു. അച്ഛമ്മയുടെ അനിയത്തിമാരാണെന്നു പിന്നീടാണ് മനസ്സിലായത്.
അവർ മൂന്നുപേരും കാലുനീട്ടിയിരുന്ന്, വായിൽ മുറുക്കാനുമിട്ടു സംസാരിക്കുന്നതു കേൾക്കാൻ രസമുണ്ട്. പണ്ട് അവരൊക്കെ കു ട്ടികളായിരുന്ന കാലത്തെ കഥകളാണ്. അന്ന് എല്ലാവരും ഈ വീട്ടിലായിരുന്നു. അവരൊക്കെ കുട്ടികളായിരുന്നുവെന്നു വിശ്വസിക്കാൻ മാളുവിനു പ്രയാസം തോന്നി.
പിന്നെ തുള്ളലിനെപ്പറ്റിയായി. ഏട്ടത്തിയും അനിയത്തിമാരും തമ്മിൽ സംസാരിക്കയാണ് ന്നു തോന്നില്ല.
"എച്ച് മുന് ഓർമ്മെണ്ടോ? ഉണിച്ചിരി തുള്ളലി ന് ഇരുന്നകൊല്ലം മേലേക്കാവില് പൂക്കുല
കുത്തീത്?
പിന്നോ...ഇന്നലെ കഴിഞ്ഞന്തി തോന്ന് ണ്ട്. വല്ലാത്ത പരുക്ഷന്നായിരുന്നുട്ടോ.'
മൂന്നുപേർക്കും ഓർമ്മയുണ്ട്. എന്നാലും പറ യാനുള്ള രസംകൊണ്ടായിരിക്കണം അച്ഛമ്മ വിവരിച്ചു. ഇടവപ്പാതിക്കു “വരും പൊട്ടിയൊലി ച്ചു ചിത്രകൂടം ഒഴുകിപ്പോയി. പുതിയ ചിത്ര കൂടം മുഹൂർത്തം നോക്കി വെട്ടി വെപ്പിച്ചു. അടു ആ കൊല്ലത്തെ തുള്ളലിന്റെ അവസാനദി വസം. ആണുങ്ങൾ പന്തം കൊളുത്തി മേലേക്കാ വിലേക്കുള്ള വഴിയിൽ തയ്യാറായി നിന്നു. പൂക്കുല കുത്താൻ ഉറഞ്ഞാടുമ്പോൾ കൂടെ ഓടിയെത്തണമല്ലോ. പക്ഷേ കളത്തിലിരുന്ന പെൺകിടാവു തുള്ളിയോടിയത് ആ വഴിക്കല്ല. ഇരുട്ടിൽ പൊടുന്നനെ മറഞ്ഞുപോയി. വിളക്കും ആളുകളുമായി ചെന്നു നോക്കിയപ്പോൾ പടി
ഞ്ഞാറെ അതിർത്തിയിലെ മുളംകൂട്ടത്തിൽ തല യിട്ടുകൊണ്ട് പെൺകിടാവ് ഇരിക്കുന്നു. നോക്കി യപ്പോൾ നഷ്ടപ്പെട്ടുപൊയെന്ന് എല്ലാവരും വി ശ്വസിച്ചിരുന്ന ചിത്രം കൂടം മുക്കാലും മണ്ണിൽ പൂ ന്നു കിടക്കുന്നു.
"പാമ്പന്മാരുടെ ഒരു ഊറ്റേയ്!' "നാ-രാ-യ-ണാ, നാ-രാ-യ-
അച്ഛമ്മയും തുള്ളാനിരുന്നിട്ടുണ്ട്. ഇന്നു തുള്ളാനിരിക്കുന്നത് അമ്മിണിയേടത്തിയും ത കേടത്തിയുമാണ്. വലിയമ്മാമന്റെ ഇളയമകളാ ണ് അമ്മിണിയേടത്തി. അമ്മായിയും മക്കളും ഇന്നലെയാണ് വന്നത്.
ഉമ്മറമുറ്റത്ത്, മുലയ്ക്കുമീതെ മുണ്ടു കയറ്റി ചുറ്റി, മെതിയടിപ്പുറത്തു വലിയമ്മാമ നടക്കു കയാണ്.... മാറത്തെ നരച്ച രോമക്കാടിനിടയിൽ വിരലുകൾ ഓടിയ്ക്കുന്നുണ്ട്. പന്തലിലും മുറ്റ ത്തുമായി നിൽക്കുന്ന ആളുകളോടു വലിയമ്മാ മ പഴയ കാലത്തെപ്പറ്റി പറയുകയാണ്.
“അച്ചുമ്മാമ ഈ പത്തായപ്പെരേല് ഇരുന്നാ മതി. ഈ നാട്ടില് കാക്ക കരേല്ല്യ... ചില വയസ്സന്മാർ ബഹുമാനത്തോടെ കേട്ടിരി ക്കുന്നു.
മൂപ്പരെ എനിക്ക് ഓർമ്മേണ്ട്. പുലി പുലിപോ ലത്തെ ആളല്ലേര്ന്ന് കളത്തിൽക്കമ്മൾ പറഞ്ഞു. കോടിമുണ്ട് ഉടുത്തുകെട്ടി, നെറ്റിയിൽ ചന്ദന ക്കുറിയും ചെവിക്കിടയിൽ തുളസിപ്പൂവും ചൂടി “കൂട്ടിത്തൊടാതെ നില്ക്കുകയാണ് വടക്കുമുറി നാരായണൻ നായർ. അയാളാണ് കളത്തിൽ കമ്മൾ ദേശത്തെ പ്രായം ചെന്ന വല്ലവരും വീട്ടിൽ വരു മ്പോഴേ വലിയമ്മാമ അങ്ങനെ സംസാരിക്കാറു ള്ളു. അതു പഴയ കാലത്തെപ്പറ്റിയായിരിക്കും. എട്ടുകെട്ടും മൂന്നു കൈയാലയും അറുപത്തിനാ ലാളും പുലിപോലത്തെ അച്ചുമ്മാനും ഉണ്ടായി രുന്ന കാലം തറവാടു ഭാഗിച്ച കഥ.
"ഇന്നു നാട്ടിലു കാശും പണോം ആയി. ഇട്ത്തേക്കാളും സ്വത്തുള്ളാരൊക്കെ നായർ സമുദായത്തിലുണ്ട്. പക്ഷേ ഈ തറവാട്ടിന്റെ അട്ത്തു നിക്കാൻള്ള തറവാട് ഏതാള്ളത്?' ഒരു വയസ്സൻ തലയാട്ടിക്കൊണ്ടു പറഞ്ഞു: "കാര്യം. അതൊക്കെ ഇന്നലത്തെ മഴയ്ക്കു പൊടിച്ച തകര
"എന്റെ കളപ്പെന്നു നെല്ലു കോരിക്കൊ ണ്ടാവുമ്പോ ചെർമ്മക്കളു കണ്ടതാ. അവനൊ
ക്കാണിപ്പോ മാളികവെച്ച് ഇരിയ്ക്കണ് ത് വയസ്സൻ വീണ്ടും തലയാട്ടി.
"നിങ്ങളു കേൾക്കണ്ടോ? നിക്കു കാശും പണോം അല്ലാ വ്. ഗുരുകാരണമ്മാരായി ട്ടു തൊടങ്ങിവച്ചത് ഒന്നും ഞാൻള്ള കാലത്തു നിർത്തില്ല്യ. ഈ തുള്ള് എത്ര പണം ചില
വണ്ട്ന്നാ വിചാരം?' "അതൊക്കെ ശ്ശി വരും. ഇപ്ലത്തെ കാലംല്ലേ?' കളത്തിൽക്കമ്മൾ പറഞ്ഞു.
"സാധാരണ തറവാടുപോലല്ലാ ഇത്. ഇതി
നകത്തേയ് ചൊവ്വായപ്പെട്ട ഒരു ഭഗവതീണ്ട്. "അതന്ന്യാ ശ്രീത്വം. ചോറുകൊണ്ടുതന്ന അമ്മയാണ്.
മാളു കുത്തഴിയുടെ പിന്നിൽനിന്നു മാറി പതു
ക്കെ വടക്കിനിയിലേക്കു നടന്നു. തങ്കേടത്തിയും അമ്മിണിയേടത്തിയും കു ളിച്ചു ശുദ്ധമായിരിക്കുകയാണ്. തങ്കേടത്തി ക്കു സ്വതവേ തന്നെ വലിയ ആളാണെന്ന ഒരു നാട്ട്യമുണ്ട്. ഇന്നത്തെ കഥ പറയണ്ടാ.അമ്മി ണിയേടത്തി കുളിച്ചു ചന്ദനം കൊണ്ടു വരക്കുറി യും അതിനിടയിൽ ചാന്തുപൊട്ടും തൊട്ട് ഇരി ക്കുന്നതു കാണാൻ ചന്തമുണ്ട്. അസൂയയോടെ
അമ്മിണിയേടത്തിയെ അവൾ നോക്കിനിന്നു. നല്ല വാഴക്കൂമ്പിന്റെ നിറം. കഴുത്തിലെ നീ ലഞരമ്പു തെളിഞ്ഞു കാണാം. ഇടത്തെ ചു മലിലൂടെ മുമ്പിലേയ്ക്ക് എടുത്തിട്ട് തലമുടി നി ലത്ത്, പുളയുന്ന കറുത്ത പാമ്പുകൾ പോലെ, ചിതറിക്കിടക്കുന്നു.
വലിയമ്മാമയുടെ മക്കളിൽ കല്യാണേടത്തി മാത്രമേ വരാത്തതുള്ളൂ. അവർ പ്രസവിച്ചു കിട ക്കുകയാണ്. അവരുടെ മൂത്തകുട്ടി ബാലൻ അമ്മായിയുടെ കൂടെ വന്നിട്ടുണ്ട്.
വലിയമ്മായിയുടെ വീട്ടിലേയ്ക്ക് നാലു നാ ഴിക നടക്കണം. പുഴ കടന്നു പിന്നെയൊരു തോടും കടന്നു വേണമത്രേ പോകാൻ, അമ്മാ യി സ്വന്തം തറവാട്ടിലല്ല താമസം. തെങ്ങിൻ തോട്ടവും ഓടിട്ട പുതിയ വീടുമുണ്ട്. കഴിഞ്ഞ കൊല്ലം അമ്മിണിയേടത്തിയുടെ തിരണ്ടു കല്യാ ണത്തിനു വലിയമ്മ പോയപ്പോൾ അവളും കു ടെ പോയിരുന്നു.
അവരുടെ കഴുത്തിലെ തിളങ്ങുന്ന കുഴി മിന്നി കാണാൻ നല്ല ഭംഗിയുണ്ട്. മാളുവിന്റെ കഴുത്തിൽ ചരടിൽ കോർത്തിട്ട
ഒരു പരന്ന ഏലസ്സുണ്ട്, അത് അമ്മയുടെ കഴു
ത്തിലുണ്ടായിരുന്നതാണ്. അമ്മ മരിച്ചു മറവു ചെയ്യാൻ എടുത്തുകൊണ്ടുപോകുന്നതിന് അല് പം മുമ്പാണ് ആരോ ചരടറുത്തത്. അത് പിന്നെ അവളുടെ കഴുത്തിലായി.
അമ്മിണിയേടത്തി, കുറേനേരം നിന്നശേഷമാ
ണ് അവളെ കണ്ടത്.
“മാളു എന്നേ വന്നത്?'
അതിനു തങ്കേടത്തിയാണ് മറുപടി പറഞ്ഞത് "ഈ പെണ്ണു കഴിഞ്ഞ കൊല്ലം മുതല് ഇവി ടെത്തന്നെല്ലേ?'
ഒരു കൊല്ലമായി അവളിങ്ങോട്ടു പോന്നിട്ട്. വീട്ടിൽ അമ്മ മരിച്ചതിൽപ്പിന്നെ അവൾക്കു സൈ്വര്യമുണ്ടായിട്ടില്ല. ചെറിയമ്മയും അവരുടെ മക്കളുമാണ് അവിടെയുള്ളത്. വീട് അവരുടേതാ ണ്. അവളുടെ അമ്മയ്ക്ക് ഒന്നുമുണ്ടായിരുന്നി ല്ല. അച്ഛന് ഒന്നും കൊടുക്കാൻ കഴിഞ്ഞതു മില്ല. അച്ഛമ്മയാണ് അവളോട് വന്നു കൊ ള്ളാൻ പറഞ്ഞത്.
“മാളു ങ്ങട്ടു പോന്നോട്ടെ, ഇവടെ മീനാക്ഷിക്ക് ഒരു സഹായാവൂലോ.'
ഉമ്മറത്ത് ഇലവെയ്ക്കുന്ന ബഹളം തുടങ്ങി.
ആദ്യം കുട്ടികൾക്കും പെണ്ണുങ്ങൾക്കുമാണ്.
ഉമ്മറത്തു കുട്ടികൾക്കും തെക്കിനിയിലും വടക്കി നിയിലും പെണ്ണുങ്ങൾക്കും ഇലവച്ചു. വലിയമ്മാമൻ വിളിച്ചുപറഞ്ഞു:
"എടാ കുട്ടാ, അകത്ത് കുഞ്ഞികുട്ടില്ലാതെ ഒക്കെ കഴിക്കണം പാട്ടുരാശിക്കു മുമ്പേതൊ ടങ്ങണം.
മാളു ഒരിടത്തു ഒതുങ്ങിനില്ക്കുന്നതു കണ്ടു തങ്കേടത്തി ചോദിച്ചു:
“പെണ്ണേ, നിനക്കു ചോറു വേണ്ടേടി?'
തിരിഞ്ഞ് അമ്മിണിയോടു പറഞ്ഞു:
"ഉച്ചയ്ക്ക് പുഴുക്കും കഞ്ഞീം മുക്കറ്റം കുടിച്ചി
ട്ടുണ്ടാവും. അതാ പെണ്ണിന് ഒരു വേണ്ടായ അവളെ കളിയാക്കിയതാണ്. അവൾക്ക് ഉ
ള്ളിൽ ചൊടിച്ചു. ഓ. അത് വയറി'യൊന്നുമല്ല മാളു. “പോയിരുന്നോടി, പെണ്ണ
വലിയമ്മ ആ വഴി കടന്നുപോയപ്പോൾ ഒരു ചീത്തയും പറഞ്ഞു.
കുട്ടികളുടെ കൂടെയിരിക്കാൻ അവൾക്ക് അ ല്പം മടി തോന്നി. പെണ്ണുങ്ങളുടെ കൂടെയിരി ക്കാനാണ് അവൾക്കു മോഹം. വേഗം ഉണ്ടു കഴി ഞ്ഞാൽ നല്ല സ്ഥലം പിടിച്ചിരിക്കാം.