shabd-logo

നാലുകെട്ട് -രണ്ട്

6 October 2023

1 കണ്ടു 1
ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്ടികൾ. മുറ്റത്തും പന്തലിലും ആണുങ്ങൾ.

പന്തലിനുതൊട്ട് ഓലമറച്ചു നെടുംപുര ഉണ്ടാ ക്കിയിട്ടുണ്ട്. അതിലാണ് പുള്ളുവർ ഇരിക്കു ന്നത്. അവർക്ക് വേണ്ടപ്പോൾ മുറുക്കാനും വെള്ളവും എത്തിച്ചുകൊടുക്കേണ്ടതു മാളു വിന്റെ ചുമതലയായിരുന്നു. തറവാട്ടിലെ
അനന്തരവന്റെ മകളാണ് മാളു.

അതവൾക്കിഷ്ടമായി. രാമനാണ് പുള്ളവരു ടെ മൂപ്പൻ, രാമന്റെ പുള്ളുവത്തിക്കും പാടാനറിയാം
നാലകായ നിറഞ്ഞു കഴിഞ്ഞപ്പോൾ പിന്നെ പന്തലിലും നെടും പുരയിലും ചുറ്റിനടക്കാൻ മാ ളുവിനു നേരമില്ലെന്നായി. കരയുന്ന ഒരു കു ട്ടിയെ നീട്ടിയിട്ട് ആരെങ്കിലും പറയും: "എ, ഇതിനെ പുറത്തേയ്ക്കു കൊണ്ടായി ഒന്നു കരച്ചിലു മാറ്റിക്കാ.

ആദ്യം കയ്യിൽ കിട്ടിയ കുഞ്ഞിന്റെ കരച്ചിൽ മാറ്റുന്നത് ഒരു രസമായി തോന്നി. പക്ഷേ അതു കൊണ്ടവസാനിക്കുന്നില്ല. പുതിയ കൂട്ടർ വന്നു കയറുന്നതോടൊപ്പം കരയുന്ന കുഞ്ഞുങ്ങളുടെ എണ്ണവും വർദ്ധിക്കുകയാണ്. പക്ഷേ വയ്യെന്നു പറയാൻ കഴിയുമോ?

അവൾ അച്ഛന്റെ കൂടെ വീട്ടിൽ നിന്നിറങ്ങി
പ്പോരുമ്പോൾ അവളോടും പറഞ്ഞിട്ടുണ്ട്. "വിളിച്ചതും പറഞ്ഞതും കേൾക്കണം. ചൊല്ലുവിളി വേണം.'

എല്ലാവരും വേണ്ടപ്പെട്ടവരാണ്. അധികമാ രെയും മാളു അറിയില്ല. ചോദിച്ചാൽ അറിയും
അതേയ് കുഴിൽത്തൊടീലെ പാപ്പിച്ചെടെ താഴെയുള്ളതല്ലേ?

അതേയ്, അമ്മുക്കുട്ട്യേടത്തിടെ നായരടെ വി
ട്ടന്ന്, അല്ലേ?

തുള്ളൽ വരാൻ അവളും കൊതിച്ചതാണ്. തു ള്ളൽ എന്നു കേട്ടിട്ടേയുള്ളൂ.

താഴെയും മേലെയുമായി രണ്ടു സർപ്പക്കാവു കളുണ്ട്. രണ്ടിലും കൂടി മൂന്നു നാഗങ്ങളുണ്ട്. പേരു മാളു പഠിച്ചുവെച്ചിട്ടുണ്ട്. കരിനാഗം, മണിനാഗം, അഞ്ജനമണിനാഗം.

കരിനാഗം ചീത്തയാണ്. താണ ജാതിയാണ്. അയ്യപ്പനും ചാത്തപ്പനും ഒക്കെ ഉള്ളപോലെയാ യിരിക്കുമെന്നു മാളു വിചാരിച്ചു. അതുകൊണ്ടാ ണ് ശിവരാത്രിക്കു പാലും പഴവും കൊടുക്കു മ്പോൾ ആദ്യം കരിനാഗത്തിനു വയ്ക്കുന്നത്. മേലെകാവിലാണ് ആദ്യം കൊടുക്കുന്നതെങ്കിൽ ദൂരെയുള്ള കരിനാഗം ചെന്ന് അശുദ്ധമാക്കുമ ല്ലോ.

മാളു ഈ നാഗങ്ങളെ കണ്ടിട്ടില്ല. സർപ്പക്കാ വിൽ ചിത്രകൂടത്തിന്റെ താഴെയാണ് അവരുടെ മാളിക. ഓരോന്നിലും മക്കളും മരുമക്കളും വാലി യക്കാരുമായി കുറെ പാമ്പുകളുണ്ടാവും. അതി
ലൊന്നിനെയാണ് മുറ്റത്തെ ഒതുക്കുകല്ലിൽ കു റേദിവസം മുമ്പു കണ്ടതത്രേ. സന്ധ്യയ്ക്കു ത കേടത്തി വിളക്കുവെയ്ക്കാൻ ഉമ്മറത്തു പോയ പ്പോൾ വിളിച്ചുപറഞ്ഞു: “അമ്മേയ്, പാമ്പ് ചെ മ്മേ, പാമ്പ്!

തങ്കേടത്തി തിരിവെയ്ക്കാതെ അക
ത്തേയ്ക്ക് ഓടി. "സന്ത്യാമ്പോ എന്താടി കൂട്ടാർക്കണ്?' എന്നു മകളെ ശാസിച്ചു കൊണ്ടാണ് ഏട്ടൻറമ്മയുടെ വരവ്. തങ്കേടത്തിയുടെ അമ്മയെ അവൾ “ഏട്ടൻറമ്മ' എന്നാണ് വിളിക്കുക. തങ്കേടത്തി ഉമ്മറത്തേയ്ക്കു തിരിച്ചുവന്നു.

"അവടെ പാമ്പ്ണ്ട്, അമ്മേ! ഏട്ടൻറമ്മ തെക്കിനിയിൽ കടന്നുനിന്ന് ഉറക്കെ വിളിച്ചു.

“കുട്ടാ, മീനാ്യ, ഭാസ്കരാ പാമ്പ്, ഉമ്മറ ത്ത് പാമ്പ്!

ഏട്ടൻറമ്മയുടെ താഴെയാണ് അവളുടെ അച്ഛൻ, പേരേ വിളിക്കൂ.

അച്ഛൻ വന്നു. ഭാസ്കരേട്ടനും കൃഷ്ണൻ കുട്ടിയും വന്നു. അകത്തുനിന്ന് അച്ഛമ്മയും പതുക്കെ എഴുന്നേറ്റുവന്നു.

എവടെ? എവടെ?

നോക്കിയപ്പോൾ പാമ്പില്ല. മുറ്റത്തും ഒതുക്കു കല്ലിന്റെ ചുവട്ടിലും പച്ചനാളികേരം കൂട്ടിയി ട്ടയിടത്തും ഒക്കെ തിരഞ്ഞു. പാമ്പില്ല.

ഭാസ്കരേട്ടൻ അനിയത്തിയെ കുറ്റപ്പെടുത്തി

"ഈ പെണ്ണ് വല്ല ഓലക്കൊടീം കണ്ട് കുട്ട്യാർ
ത്തതാവും.

ഏട്ടൻറമ്മ മകളുടെ ഭാഗം ചേർന്നു.

“പോടാ, ഓളങ്ങനൊന്നും പറയില്ലാ. "ഞാൻ കണ്ടതാമ്മേ,' അച്ഛമ്മ തങ്കേടത്തിയെ പിടിച്ചു
വിസ്തരിച്ചു.

“നീയ് കണ്ടാ തങ്കക്കു

"ഞാൻ അസ്സലായി കണ്ടു, അമ്മ വിശ്വസിപ്പിക്കാൻ ഒരു സത്യവും ചെയ്തു.

എന്റെ കണ്ണു രണ്ടാണ്, കൊടിക്കുന്നത്തമ്മേ

ത്തന്നെ ആണ്, ഞാൻ കണ്ടു.

“പടംണ്ടോ?'

"ഇത്ര അമ്മമ്മേ ചെറുതാ.'

"നെന്താ?'

"കറുത്തിട്ടാ. മിന്നണ്ട്.

ആ 

അച്ഛമ്മയ്ക്ക് സമാധാനമായി. നിവർന്ന് എ ല്ലാവരോടുമായി പറഞ്ഞു: “കേട്ടോളിൻ, കുട്ടോ ളേ തല്ലും കൊല്ലോന്നും വേണ്ടാ. അതു കളി ക്കണ്ട പാമ്പല്ല. കാവിലത്തെ പാമ്പായിരിക്കും...

വലിയമ്മാമ കുറച്ചു കഴിഞ്ഞപ്പോഴേയ്ക്കും എത്തി. എല്ലാവരും അകത്തേക്കു പോയി. മാ ളുവിന്റെ അച്ഛൻ കിഴക്കെ ഇറയത്തേയ്ക്ക മാറിനിന്നു. അച്ഛമ്മ പാമ്പിനെ കണ്ട വിവരം പറയാൻ വേണ്ടി കാത്തുനില്ക്കുകയായിരുന്നു.

സംഭവം കേട്ടപ്പോൾ വലിയമ്മാമ പറഞ്ഞു:

"പാലും പൊടീം കൊടുത്തിരിക്ക്യാണല്ലോ. എ ന്തേ ഇങ്ങനെ കാണാൻ കുറച്ചുനേരം മുറ്റത്തങ്ങോട്ടുമിങ്ങോട്ടും നടന്ന

ശേഷം ഉറക്കെ പറഞ്ഞു:

"എന്തിനാ, അയില്ല, ചുത്തല്ല. ഒക്കെ തീണ്ടിപ്പൊട്ടിച്ചിട്ടുണ്ടാവും, അസത്ത്ക്കള് എന്നിട്ടു മാളുവിന്റെ അച്ഛനെ വിളിച്ചു:

“എടാ കുട്ടാ, നാളെ പാടത്ത് പോരണ വഴി ക്കു എമ്പ്രാന്തിരിനോട് ഒന്നു പുണ്യാഹം കഴി ക്കണംന്നു പറ

മാളുവിന്റെ അച്ഛൻ കേട്ടു. വലിയമ്മാമ എന്തു പറഞ്ഞാലും മറുപടി പറയില്ല. അതാണ്
ച്ഛൻ പതിവ്. എല്ലാം അനുസരിക്കുകയും ചെയ്യും. വലിയമ്മാമയോടു മറുപടി പറയുന്നത് സൂക്ഷിച്ചുവേണം. അതേ എന്നോ അല്ല എന്നോ പറഞ്ഞാൽ ഇടിവെട്ടുന്ന ശബ്ദത്തിൽ,

എന്തില്ലാന്ന്.

-അലറും അതാണ് പതിവ്. പാമ്പിനെ വീണ്ടും പലേടത്തും കണ്ടുവത്രേ. തൊഴുത്തിന്റെ പിന്നാമ്പുറത്തെ പടവിൽ; കളമുറ്റത്തെ പ്ലാവിൻ ചുവട്ടിൽ.

അപ്പുകുട്ടൻപണിക്കർ വന്നു രാശിവെച്ചു. "നാഗങ്ങൾ ദാഹിച്ചു നടക്കുകയാണ്. പാ ലും പൊാണ്ടും ആയില്ല്യാ. തുള്ളലുതന്നെ വേണം.

അങ്ങനെയാണ് പുള്ളുവൻ രാമൻ വന്നു തുള്ളൽ കുറിച്ചത്.

ഉമ്മറത്തു കുട്ടികളുടെ കൂട്ടത്തിൽ പോയിരു ന്നാൽ പന്തലിൽ നടക്കുന്നതെല്ലാം മാളുവിനു കാണാം. പക്ഷേ ഇടയ്ക്കിടയ്ക്ക് തങ്കേടത്തി വിളിക്കും, മീനാക്ഷിയേടത്തി വിളിക്കും, വന്നവരിൽ പലരും വിളിക്കും.

അവൾ ഒഴിവുകിട്ടിയപ്പോൾ അച്ഛമ്മയുടെ

മുറിയിലൊന്നു പോയി. അച്ഛമ്മയ്ക്ക് സംസാ രിക്കാൻ രണ്ടുപേരെ കിട്ടിയിട്ടുണ്ട്. പറ്റിയ തുണ ക്കാരാണ്. തല പഞ്ഞിപോലെ നരച്ച ഒരു തള്ള. തടിച്ച് എണ്ണ മിനുങ്ങുന്നതാണവരുടെ ശരീരം. കഴുത്തിൽ ഒരു പൊന്നുനൂലുണ്ട്. ചുമലോളം നീണ്ട വലിയ കാതുള്ള ഒരു മെലിഞ്ഞ തള്ളയാ ണ് രണ്ടാമത്തെ ആൾ. അവർ കൊമ്പുപോലെ തലമുടി നെറുകയിൽ കെട്ടിപ്പൊക്കി വെച്ചിരി ക്കുന്നു. അവരാണ് ചോദിച്ചത്.

ഏ...... ട്യേ......നെ.. ന.... കെ....നി.... ശ്ശമടോ 

അവർ സംസാരിക്കുമ്പോൾ വല്ലാത്ത വിറ യുണ്ട്.

"ഇബളിപ്പോ ഇവട്യാ?'

പൊന്നുന്നുലുള്ളവരും അന്വേഷിച്ചു. അച്ഛമ്മയുടെ അനിയത്തിമാരാണെന്നു പിന്നീടാണ് മനസ്സിലായത്.

അവർ മൂന്നുപേരും കാലുനീട്ടിയിരുന്ന്, വായിൽ മുറുക്കാനുമിട്ടു സംസാരിക്കുന്നതു കേൾക്കാൻ രസമുണ്ട്. പണ്ട് അവരൊക്കെ കു ട്ടികളായിരുന്ന കാലത്തെ കഥകളാണ്. അന്ന് എല്ലാവരും ഈ വീട്ടിലായിരുന്നു. അവരൊക്കെ കുട്ടികളായിരുന്നുവെന്നു വിശ്വസിക്കാൻ മാളുവിനു പ്രയാസം തോന്നി.

പിന്നെ തുള്ളലിനെപ്പറ്റിയായി. ഏട്ടത്തിയും അനിയത്തിമാരും തമ്മിൽ സംസാരിക്കയാണ് ന്നു തോന്നില്ല.

"എച്ച് മുന് ഓർമ്മെണ്ടോ? ഉണിച്ചിരി തുള്ളലി ന് ഇരുന്നകൊല്ലം മേലേക്കാവില് പൂക്കുല

കുത്തീത്?
പിന്നോ...ഇന്നലെ കഴിഞ്ഞന്തി തോന്ന് ണ്ട്. വല്ലാത്ത പരുക്ഷന്നായിരുന്നുട്ടോ.'

മൂന്നുപേർക്കും ഓർമ്മയുണ്ട്. എന്നാലും പറ യാനുള്ള രസംകൊണ്ടായിരിക്കണം അച്ഛമ്മ വിവരിച്ചു. ഇടവപ്പാതിക്കു “വരും പൊട്ടിയൊലി ച്ചു ചിത്രകൂടം ഒഴുകിപ്പോയി. പുതിയ ചിത്ര കൂടം മുഹൂർത്തം നോക്കി വെട്ടി വെപ്പിച്ചു. അടു ആ കൊല്ലത്തെ തുള്ളലിന്റെ അവസാനദി വസം. ആണുങ്ങൾ പന്തം കൊളുത്തി മേലേക്കാ വിലേക്കുള്ള വഴിയിൽ തയ്യാറായി നിന്നു. പൂക്കുല കുത്താൻ ഉറഞ്ഞാടുമ്പോൾ കൂടെ ഓടിയെത്തണമല്ലോ. പക്ഷേ കളത്തിലിരുന്ന പെൺകിടാവു തുള്ളിയോടിയത് ആ വഴിക്കല്ല. ഇരുട്ടിൽ പൊടുന്നനെ മറഞ്ഞുപോയി. വിളക്കും ആളുകളുമായി ചെന്നു നോക്കിയപ്പോൾ പടി
ഞ്ഞാറെ അതിർത്തിയിലെ മുളംകൂട്ടത്തിൽ തല യിട്ടുകൊണ്ട് പെൺകിടാവ് ഇരിക്കുന്നു. നോക്കി യപ്പോൾ നഷ്ടപ്പെട്ടുപൊയെന്ന് എല്ലാവരും വി ശ്വസിച്ചിരുന്ന ചിത്രം കൂടം മുക്കാലും മണ്ണിൽ പൂ ന്നു കിടക്കുന്നു.

"പാമ്പന്മാരുടെ ഒരു ഊറ്റേയ്!' "നാ-രാ-യ-ണാ, നാ-രാ-യ-

അച്ഛമ്മയും തുള്ളാനിരുന്നിട്ടുണ്ട്. ഇന്നു തുള്ളാനിരിക്കുന്നത് അമ്മിണിയേടത്തിയും ത കേടത്തിയുമാണ്. വലിയമ്മാമന്റെ ഇളയമകളാ ണ് അമ്മിണിയേടത്തി. അമ്മായിയും മക്കളും ഇന്നലെയാണ് വന്നത്.

ഉമ്മറമുറ്റത്ത്, മുലയ്ക്കുമീതെ മുണ്ടു കയറ്റി ചുറ്റി, മെതിയടിപ്പുറത്തു വലിയമ്മാമ നടക്കു കയാണ്.... മാറത്തെ നരച്ച രോമക്കാടിനിടയിൽ വിരലുകൾ ഓടിയ്ക്കുന്നുണ്ട്. പന്തലിലും മുറ്റ ത്തുമായി നിൽക്കുന്ന ആളുകളോടു വലിയമ്മാ മ പഴയ കാലത്തെപ്പറ്റി പറയുകയാണ്.

“അച്ചുമ്മാമ ഈ പത്തായപ്പെരേല് ഇരുന്നാ മതി. ഈ നാട്ടില് കാക്ക കരേല്ല്യ... ചില വയസ്സന്മാർ ബഹുമാനത്തോടെ കേട്ടിരി ക്കുന്നു.

മൂപ്പരെ എനിക്ക് ഓർമ്മേണ്ട്. പുലി പുലിപോ ലത്തെ ആളല്ലേര്ന്ന് കളത്തിൽക്കമ്മൾ പറഞ്ഞു. കോടിമുണ്ട് ഉടുത്തുകെട്ടി, നെറ്റിയിൽ ചന്ദന ക്കുറിയും ചെവിക്കിടയിൽ തുളസിപ്പൂവും ചൂടി “കൂട്ടിത്തൊടാതെ നില്ക്കുകയാണ് വടക്കുമുറി നാരായണൻ നായർ. അയാളാണ് കളത്തിൽ കമ്മൾ ദേശത്തെ പ്രായം ചെന്ന വല്ലവരും വീട്ടിൽ വരു മ്പോഴേ വലിയമ്മാമ അങ്ങനെ സംസാരിക്കാറു ള്ളു. അതു പഴയ കാലത്തെപ്പറ്റിയായിരിക്കും. എട്ടുകെട്ടും മൂന്നു കൈയാലയും അറുപത്തിനാ ലാളും പുലിപോലത്തെ അച്ചുമ്മാനും ഉണ്ടായി രുന്ന കാലം തറവാടു ഭാഗിച്ച കഥ.

"ഇന്നു നാട്ടിലു കാശും പണോം ആയി. ഇട്ത്തേക്കാളും സ്വത്തുള്ളാരൊക്കെ നായർ സമുദായത്തിലുണ്ട്. പക്ഷേ ഈ തറവാട്ടിന്റെ അട്ത്തു നിക്കാൻള്ള തറവാട് ഏതാള്ളത്?' ഒരു വയസ്സൻ തലയാട്ടിക്കൊണ്ടു പറഞ്ഞു: "കാര്യം. അതൊക്കെ ഇന്നലത്തെ മഴയ്ക്കു പൊടിച്ച തകര

"എന്റെ കളപ്പെന്നു നെല്ലു കോരിക്കൊ ണ്ടാവുമ്പോ ചെർമ്മക്കളു കണ്ടതാ. അവനൊ
ക്കാണിപ്പോ മാളികവെച്ച് ഇരിയ്ക്കണ് ത് വയസ്സൻ വീണ്ടും തലയാട്ടി.

"നിങ്ങളു കേൾക്കണ്ടോ? നിക്കു കാശും പണോം അല്ലാ വ്. ഗുരുകാരണമ്മാരായി ട്ടു തൊടങ്ങിവച്ചത് ഒന്നും ഞാൻള്ള കാലത്തു നിർത്തില്ല്യ. ഈ തുള്ള് എത്ര പണം ചില

വണ്ട്ന്നാ വിചാരം?' "അതൊക്കെ ശ്ശി വരും. ഇപ്ലത്തെ കാലംല്ലേ?' കളത്തിൽക്കമ്മൾ പറഞ്ഞു.

"സാധാരണ തറവാടുപോലല്ലാ ഇത്. ഇതി

നകത്തേയ് ചൊവ്വായപ്പെട്ട ഒരു ഭഗവതീണ്ട്. "അതന്ന്യാ ശ്രീത്വം. ചോറുകൊണ്ടുതന്ന അമ്മയാണ്.

മാളു കുത്തഴിയുടെ പിന്നിൽനിന്നു മാറി പതു

ക്കെ വടക്കിനിയിലേക്കു നടന്നു. തങ്കേടത്തിയും അമ്മിണിയേടത്തിയും കു ളിച്ചു ശുദ്ധമായിരിക്കുകയാണ്. തങ്കേടത്തി ക്കു സ്വതവേ തന്നെ വലിയ ആളാണെന്ന ഒരു നാട്ട്യമുണ്ട്. ഇന്നത്തെ കഥ പറയണ്ടാ.അമ്മി ണിയേടത്തി കുളിച്ചു ചന്ദനം കൊണ്ടു വരക്കുറി യും അതിനിടയിൽ ചാന്തുപൊട്ടും തൊട്ട് ഇരി ക്കുന്നതു കാണാൻ ചന്തമുണ്ട്. അസൂയയോടെ
അമ്മിണിയേടത്തിയെ അവൾ നോക്കിനിന്നു. നല്ല വാഴക്കൂമ്പിന്റെ നിറം. കഴുത്തിലെ നീ ലഞരമ്പു തെളിഞ്ഞു കാണാം. ഇടത്തെ ചു മലിലൂടെ മുമ്പിലേയ്ക്ക് എടുത്തിട്ട് തലമുടി നി ലത്ത്, പുളയുന്ന കറുത്ത പാമ്പുകൾ പോലെ, ചിതറിക്കിടക്കുന്നു.

വലിയമ്മാമയുടെ മക്കളിൽ കല്യാണേടത്തി മാത്രമേ വരാത്തതുള്ളൂ. അവർ പ്രസവിച്ചു കിട ക്കുകയാണ്. അവരുടെ മൂത്തകുട്ടി ബാലൻ അമ്മായിയുടെ കൂടെ വന്നിട്ടുണ്ട്.

വലിയമ്മായിയുടെ വീട്ടിലേയ്ക്ക് നാലു നാ ഴിക നടക്കണം. പുഴ കടന്നു പിന്നെയൊരു തോടും കടന്നു വേണമത്രേ പോകാൻ, അമ്മാ യി സ്വന്തം തറവാട്ടിലല്ല താമസം. തെങ്ങിൻ തോട്ടവും ഓടിട്ട പുതിയ വീടുമുണ്ട്. കഴിഞ്ഞ കൊല്ലം അമ്മിണിയേടത്തിയുടെ തിരണ്ടു കല്യാ ണത്തിനു വലിയമ്മ പോയപ്പോൾ അവളും കു ടെ പോയിരുന്നു.

അവരുടെ കഴുത്തിലെ തിളങ്ങുന്ന കുഴി മിന്നി കാണാൻ നല്ല ഭംഗിയുണ്ട്. മാളുവിന്റെ കഴുത്തിൽ ചരടിൽ കോർത്തിട്ട

ഒരു പരന്ന ഏലസ്സുണ്ട്, അത് അമ്മയുടെ കഴു
ത്തിലുണ്ടായിരുന്നതാണ്. അമ്മ മരിച്ചു മറവു ചെയ്യാൻ എടുത്തുകൊണ്ടുപോകുന്നതിന് അല് പം മുമ്പാണ് ആരോ ചരടറുത്തത്. അത് പിന്നെ അവളുടെ കഴുത്തിലായി.

അമ്മിണിയേടത്തി, കുറേനേരം നിന്നശേഷമാ

ണ് അവളെ കണ്ടത്.

“മാളു എന്നേ വന്നത്?'

അതിനു തങ്കേടത്തിയാണ് മറുപടി പറഞ്ഞത് "ഈ പെണ്ണു കഴിഞ്ഞ കൊല്ലം മുതല് ഇവി ടെത്തന്നെല്ലേ?'

ഒരു കൊല്ലമായി അവളിങ്ങോട്ടു പോന്നിട്ട്. വീട്ടിൽ അമ്മ മരിച്ചതിൽപ്പിന്നെ അവൾക്കു സൈ്വര്യമുണ്ടായിട്ടില്ല. ചെറിയമ്മയും അവരുടെ മക്കളുമാണ് അവിടെയുള്ളത്. വീട് അവരുടേതാ ണ്. അവളുടെ അമ്മയ്ക്ക് ഒന്നുമുണ്ടായിരുന്നി ല്ല. അച്ഛന് ഒന്നും കൊടുക്കാൻ കഴിഞ്ഞതു മില്ല. അച്ഛമ്മയാണ് അവളോട് വന്നു കൊ ള്ളാൻ പറഞ്ഞത്.

“മാളു ങ്ങട്ടു പോന്നോട്ടെ, ഇവടെ മീനാക്ഷിക്ക് ഒരു സഹായാവൂലോ.'

ഉമ്മറത്ത് ഇലവെയ്ക്കുന്ന ബഹളം തുടങ്ങി.

ആദ്യം കുട്ടികൾക്കും പെണ്ണുങ്ങൾക്കുമാണ്.

ഉമ്മറത്തു കുട്ടികൾക്കും തെക്കിനിയിലും വടക്കി നിയിലും പെണ്ണുങ്ങൾക്കും ഇലവച്ചു. വലിയമ്മാമൻ വിളിച്ചുപറഞ്ഞു:

"എടാ കുട്ടാ, അകത്ത് കുഞ്ഞികുട്ടില്ലാതെ ഒക്കെ കഴിക്കണം പാട്ടുരാശിക്കു മുമ്പേതൊ ടങ്ങണം.

മാളു ഒരിടത്തു ഒതുങ്ങിനില്ക്കുന്നതു കണ്ടു തങ്കേടത്തി ചോദിച്ചു:

“പെണ്ണേ, നിനക്കു ചോറു വേണ്ടേടി?'

തിരിഞ്ഞ് അമ്മിണിയോടു പറഞ്ഞു:

"ഉച്ചയ്ക്ക് പുഴുക്കും കഞ്ഞീം മുക്കറ്റം കുടിച്ചി

ട്ടുണ്ടാവും. അതാ പെണ്ണിന് ഒരു വേണ്ടായ അവളെ കളിയാക്കിയതാണ്. അവൾക്ക് ഉ

ള്ളിൽ ചൊടിച്ചു. ഓ. അത് വയറി'യൊന്നുമല്ല മാളു. “പോയിരുന്നോടി, പെണ്ണ

വലിയമ്മ ആ വഴി കടന്നുപോയപ്പോൾ ഒരു ചീത്തയും പറഞ്ഞു.

കുട്ടികളുടെ കൂടെയിരിക്കാൻ അവൾക്ക് അ ല്പം മടി തോന്നി. പെണ്ണുങ്ങളുടെ കൂടെയിരി ക്കാനാണ് അവൾക്കു മോഹം. വേഗം ഉണ്ടു കഴി ഞ്ഞാൽ നല്ല സ്ഥലം പിടിച്ചിരിക്കാം.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക