shabd-logo

നാലുകെട്ട് -എട്ട്

15 October 2023

0 കണ്ടു 0
ഇനിയും വളരുകയാണ്.

"പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:

“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'
ഉം 

ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.

ഉമ്മയുടെ പിറകിൽ നിന്നു രണ്ടു കറുത്ത കണ്ണുകൾ നീണ്ടുവരുന്നത് അപ്പോഴാണ് അപ്പുണ്ണി കണ്ടത്. ഉമ്മ തിരിഞ്ഞപ്പോഴാണ് അവ ളെ ശരിക്കും കാണാൻ കഴിഞ്ഞത്. വെളുത്ത കാച്ചിയും കുപ്പായവും ചൊട്ടിയുള്ള തട്ടവും ധരിച്ച ഒരു വെളുത്തുമെലിഞ്ഞ പെൺകുട്ടി. അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞ ഒരു ചി രിയുണ്ടായിരുന്നു.

“എന്താടി നോക്ക് കൂടല്ലൂക്കാരനാ. ആ പെൺകുട്ടി ലജ്ജിച്ചു മുഖം വലിച്ചു കള ഞ്ഞു. ഉമ്മ പറഞ്ഞു: "നബീസ്വാ മുത്തത്. ഓളു പണ് നാടുതന്ന്യാ നല്ലതാ. അപ്പുണ്ണി വീടിന്റെ അകമെല്ലാം ഒന്നു കണ്ണോടിച്ചു. തട്ടില്ല. മുകളിൽ പുല്ലുമേഞ്ഞിരി ക്കയാണ്. ചെത്തിക്കാത്ത കൽചുമരുകൾ. അകത്തു രണ്ടു മുറികളിലേയ്ക്കുള്ള വാതിൽ കാണാം. അതിനപ്പുറത്ത് അരയരത്തിൽ ഒരു തിണ്ണയുണ്ട്. അതിൻമേൽ ഒരു ചിമ്മിനി കത്തുന്നു. അതിനു താഴത്തൂടെ നബീസ അടുക്കളയിലേയ്ക്കു പോകുന്നതും തിരിച്ചു വരുന്നതും അപ്പുണ്ണി കണ്ടു. വെളിച്ചത്തിലു ടെ നീങ്ങുമ്പോൾ അവളുടെ ചങ്കേലസ്സുകൾ പ്രകാശിയ്ക്കുന്നുണ്ട്. ഇരുട്ടിക്കഴിഞ്ഞിട്ടില്ലാത്ത സന്ധ്യകളിൽ പാലത്തിന്റെ ചുവട്ടിലെ പാറ ക്കെട്ടിലിരുന്നു മാനത്തേയ്ക്കു നോക്കുമ്പോൾ മേഘക്കീറുകൾക്കിടയിൽ പാതിമറഞ്ഞു കാണാറുള്ള ചന്ദ്രക്കലയുടെ രൂപം മനസ്സിലു യർന്നു.

സെയ്താലിക്കുട്ടി വരുന്നതുവരെ പാത്തുമ്മ വാതില്പടിയിലിരുന്നു സംസാരിച്ചു. പന്തീരാ ണ്ടു കാലത്തെ പരിചയം വന്നപോലെയാണ് അവർ സംസാരിച്ചിരുന്നത്.

സെയ്താലിക്കുട്ടി പറഞ്ഞു: "ഇവിടെ സൗഗാക്കെച്ചിരി കഷ്ട്യാ വും. ന്നാലും ഞമ്മക്കങ്ങട്ടു കൂടാം, അല്ലേ.

നായരുട്ടിയെ 

അപ്പുണ്ണി ചിരിക്കുകമാത്രം ചെയ്തു. ഇവിടെ താമസിക്കുവാനല്ലല്ലോ വന്നത് ...

“കുളിക്കണ്ടേ?'

അപ്പുണ്ണി സംശയിച്ചു. ബെസമില്ല. ഇച്ചര പോയാ ചോലണ്ട്. പഷ്ട് വെള്ളാ.

കുളിക്കണം.

"തണുത്ത വെള്ളത്തിലൊന്നു കുളിച്ചാ ഷീ ണം മാറും. സർട്ടൂരി. അപ്പുണ്ണി ഷർട്ടൂരി. സഞ്ചിയിൽ നിന്നു

തോർത്തെടുത്തു ചുമലിലിട്ടു. “പാത്തുമ്മാ,

നല്ലെണ്ണണ്ടെങ്കീ കൊട്. ഇക്കും ബേണം ഒരു

തുള്ളി.

പാത്തുമ്മ അപ്പുണ്ണിയുടെ കൈക്കുടന്നയിലേ എണ്ണയൊഴിച്ചുകൊടുത്തു. ചകിരിപോ ലെ പരുപരുത്ത തലമുടിയിൽ അപ്പുണ്ണി എണ്ണ തിരുമ്മിത്തേച്ചു.

"നബീസാ, വാപ്പാന്റെ പോക്കറ്റ് ലാമ്പ്. അടുക്കളയിലായിരുന്ന നബീസ അതിനു തൊ ട്ടടുത്ത മുറിയിലേയ്ക്ക് കയറിപ്പോയി. മുറിയിൽ നിന്നു പുറത്തു കടന്നു ടോർച്ചൊന്നു കൗതുക
ത്തോടെ മുഖത്തേയ്ക്കു ഞെക്കി. പൊടുന്നനെ വെളിച്ചം വീണപ്പോൾ അവൾ വെളുത്തു കുറിയ പല്ലുകൾ മുഴുവൻ കാണിച്ചൊന്നു ചിരിച്ചു. ധൃതിയിൽ വാതില്ക്കൽ വന്നു വാപ്പായുടെ നേരെ ടോർച്ചു നീട്ടി.

സെയ്താലിക്കുട്ടി മുന്നിലും അപ്പുണ്ണി പിന്നി ലുമായി നടന്നു. റോഡിൽനിന്നു ചരൽ നിറഞ്ഞ വെളിസ്ഥലത്തേയ്ക്ക് കടന്നു കുറെ ദൂരം ചെന്നു കുത്തനെ താഴോട്ടിറങ്ങിയപ്പോൾ പാറ ക്കെട്ടുകളിലൂടെ ഉരുണ്ടുപോകുന്ന വെള്ളത്തി ൻറ ശബ്ദം കേട്ടു.

മുകളിൽ നരച്ച ആകാശപ്പരപ്പ്, ദൂരേ കട്ടപിടി ച്ച ഇരുട്ടുപോലെ വൃക്ഷക്കൂട്ടങ്ങൾ. അപ്പുറത്തെ ഇരുണ്ട കൊല്ലിയിൽ ഇലച്ചാർത്തിനിടയ്ക്ക് ഒരായിരം മിന്നാമിനുങ്ങുകൾ തെളിയുകയും പൊലിയുകയും ചെയ്യുന്നത് അത്ഭുതകരമാ യ ഒരു കാഴ്ചയായിരുന്നു. കാട്ടുചോലയുടെ വക്കിൽ നിന്നു അപ്പുണ്ണി ഇരുട്ടും മൂകതയും പൂണ്ടു കിടക്കുന്ന ആ മലയോരത്തിന്റെ ഗാംഭീ ര്യം ഒന്നാകെ നോക്കി.

നല്ല തണുപ്പുണ്ട്. പെട്ടെന്നു വെള്ളത്തിലിറ ങ്ങാൻ തോന്നിയില്ല. ഒരു പാറയുടെ മുകളിൽ
കയറിയിരുന്നു. താഴെ മണലും വെള്ളാരങ്കല്ലു കളും ചേർന്നു കിടക്കുന്ന ചോലക്കരയിൽ സെയ്താലിക്കുട്ടിയും ഇരുന്നു. അപ്പുണ്ണി ജോലി കാര്യത്തെപ്പറ്റി ആലോചിക്കുകയായിരുന്നു.

"ഞമ്മക്ക് നാളെ മേന്നെ പോയി കാണാം. "ഏതു മേനോൻ '

"എറ്റിലെ മാനേജര്. സായ്പ്പ് ഇംഗ്ലണ്ടിലു പോയിരിക്ക്യാ. ഇപ്പ് മൂപ്പരാ ഒക്കേറ്റിനും ആള്.

"ശരിയാവോ?'

“ആവില്ലെങ്കി ങ്ങക്കു ഞാനെലാ, നായരു , ങ്ങളെ ബെസമം നിക്കറിയാം. സെയ്താലി ക്കുട്ടി താഴത്തുനിന്നു കയറി അവന്റെ മുമ്പിൽ മറ്റൊരു പാറപ്പുറത്ത് ഇരുന്നു. അരയിൽ നിന്നു ബീഡിയെടുത്തു കത്തിച്ചു പറഞ്ഞു:

പറഞ്ഞാ അയാളു കേക്കും. അയാളു നമ്മടെ നാട്ടിന്റെ ഒക്കെ അട്ത്തന്ന്യാ.'

സെയ്താലിക്കുട്ടി ശങ്കരമേനോനെപ്പറ്റി പറ ഞ്ഞു. കൂടല്ലൂരിൽ നിന്നു അയാളുടെ വീട്ടിലേ യ്ക്ക് അഞ്ചാറു നാഴികയേ ഉള്ളൂ. നാട്ടിൽ വെച്ചു തന്നെ സെയ്താലിക്കുട്ടി അയാളെ അറിയും. അയാൾക്ക് ഏറ്റുകാലത്തു നരിമീൻ കൊണ്ടു പോയി കാഴ്ചവെച്ചിട്ടുണ്ട്. അയാൾക്കുവേണ്ടി
പലതും ചെയ്തിട്ടുണ്ട്.

എങ്കിലും അപ്പുണ്ണി സംശയിച്ചു. വലിയ ആളു

കൾ അതൊക്കെ കാര്യമായെടുക്കുമോ? അതു മനസ്സിലാക്കിയിട്ടെന്നോണം സെയ്താ ലിക്കുട്ടി പറഞ്ഞു:

"അയാക്കു സെയ്താലിക്കുട്ടീനെ മറക്കാനാവൂല 
സെയ്താലിക്കുട്ടിയുടെ സ്വരത്തിനു പതിവി ലുമധികം കനമുണ്ടായിരുന്നു. അതെന്താണെന്ന് എടുത്തുചോദിക്കേണ്ടിവന്നില്ല. സെയ്താലിക്കു
ട്ടി പറഞ്ഞു.

അതൊരു കഥയായിരുന്നു. നാട്ടിൽനിന്ന് ആദ്യമായി വയനാട്ടിൽ വന്ന് ഉഴ ന്നു നടന്ന കാലത്താണ് ശങ്കരമേനോൻ ആന മലയിലൊരു ചായത്തോട്ടത്തിൽ നിന്ന് ഇങ്ങോ ട്ടു മാറ്റമായി വന്നത്.

സെയ്താലിക്കുട്ടി ചെന്നു കണ്ടു. അഞ്ചുറു പ്പിക കൊടുത്തു. അഞ്ചുറുപ്പികയായിരുന്നില്ല. ആവശ്യം. ജോലിയായിരുന്നു. നാട്ടിൽ നിന്നു നരിമീനും വാളയും കൊടുത്തതൊന്നും അയാൾ അന്നത് ഓർത്തിരുന്നില്ല.

വല്ല്യ സീതിലെത്യാൽ മനസ്മാരക്ക്‌ 
ഓർമ്മച്ചിരി കൊറവാവും.' എന്നൊരു സാമാന്യ തത്ത്വം സെയ്താലിക്കുട്ടി കണ്ടെത്തി. സെയ്താലിക്കുട്ടി നിരന്തരമായി അലട്ടി

യപ്പോൾ അയാൾ തോട്ടത്തിൽ കൂലിപ്പണി കൊടുത്തു. ദിവസം ഒരുറുപ്പിക കൂലി. മേനോൻ അന്ന് അസിസ്റ്റന്റ് മാനേജരാണ്. താമസി ക്കാൻ എസ്റ്റേയിറ്റുവക വലിയ ബംഗ്ലാവുണ്ട്. ബംഗ്ലാവിലെ "കുശിനി'യുടെ കോലായിലായിരു ന്നു സെയ്താലിക്കുട്ടിയുടെ കിടപ്പ്.

അന്നു മേനോൻ വിവാഹം കഴിച്ചിട്ടില്ല. എങ്കി ലും കൂലിപ്പണിക്കാർക്കിടയിൽ പലതും സംസാ രമുണ്ടായിരുന്നു. മേസ്തിരി കുഞ്ഞിക്കണ്ണനു ചില ആനുകൂല്യങ്ങൾ കിട്ടിയതിന്റെ പിന്നി ലും കഥയുണ്ടായിരുന്നു. അതൊക്കെ ചെയ്താ ലിക്കുട്ടി കാര്യമാക്കിയില്ല. പക്ഷേ എവിടെനി ന്നോ ഒരു പണിക്കാരി വന്നുചേർന്ന മുതൽ സെയ്താലിക്കുട്ടിയുടെയും അഭിപ്രായം മാറി. വെയ്ക്കാൻ ഗോപാലനുണ്ട്. വിളിച്ചതും പറ ഞ്ഞതും കേൾക്കാൻ എസ്റ്റേയിറ്റുവക ആളു കളുണ്ട്. മേനോനാണെങ്കിൽ തനിച്ചും.

ചെറുപ്പം പെണ്ണ്. നായര് ജാത്യല്ലാന്നായി രുന്നിന്റെ നോട്ടം.

അവൾ പണിക്കാരിയായിട്ടാണ് വന്നതെങ്കി ലും പണിയൊന്നുമുണ്ടായിരുന്നില്ല. മേനോനു ഭക്ഷണം മേശപ്പുറത്തു കൊണ്ടുവെയ്ക്കാറുണ്ട്.

മുകളിൽ ഒറ്റ മുറിയേ ഉള്ളൂ. ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ അവൾ മുകളിൽ ത്തന്നെയാണ്.

പണിക്കാർ അതു കണ്ടില്ലെന്നു നടിച്ചു. ഗോപാലൻ മുറുമുറുക്കാൻ തുടങ്ങിയത് അവൾ അധികാരം കാട്ടാൻ തുടങ്ങിയപ്പോഴാണ്. അതിലിടയ്ക്ക് സെയ്താലിക്കുട്ടി പാടി'യി ലേയ്ക്ക് താമസം മാറ്റി.

കുറെ കഴിഞ്ഞപ്പോൾ പണിക്കാരി തീരെ മുകളിൽ നിന്നിറങ്ങാതായി. മാസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ ബട്ളർ ഗോപാലൻ വന്നു സെയ്താലിക്കുട്ടിയെ വിളിച്ചു.

എന്തിനാണ്? അന്വേഷിച്ചപ്പോൾ ഗോപാലന്ന റിയില്ല. നേരം രാത്രി പത്തുമണിയായിരിക്കുന്നു. അയാളുടെ കൂടെത്തന്നെ പോയി. മേനോൻ സിഗരറ്റും വലിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കു കയായിരുന്നു. ഗോപാലനോടു വാതിലടച്ചു കിട ന്നോളാൻ പറഞ്ഞു. അവർ തനിച്ചായപ്പോൾ മേനോൻ സെയ്താലിക്കുട്ടിയെ അകത്തെ മുറി
യിലേയ്ക്ക് വിളിച്ചു.

"സെയ്താലിക്കുട്ടി'

പതിവുപോലെ സ്വരം പരുഷമായിരുന്നില്ല. "സെയ്താലിക്കുട്ടിയെക്കൊണ്ട് എനിക്കൊരാ

വശ്യമുണ്ട്.

“എന്താണാവോ?'

“കുറച്ചു കഴിഞ്ഞു പറയാം. ഇവിടെ ഇരുന്നോളൂ.' സെയ്താലിക്കുട്ടി ആ മുറിക്കകത്ത് അടു

പിന്നടുത്തായി തീ കാഞ്ഞുകൊണ്ട് ഇരുന്നു. അത്ഭുതവും നേരിയ ഭയവും ഒക്കെ തോന്നി. ഗോപാലനും ഉറങ്ങിക്കാണും. വായനമുറിക്കക ത്താണ് സെയ്താലിക്കുട്ടി. ചുവരിലെ, പുസ്ത കങ്ങളടുക്കിവെച്ച ചില്ലലമാരകളിലേയ്ക്കും എരിയുന്ന അടുപ്പിലേയ്ക്കും മാറിമാറി നോക്കി ക്കൊണ്ട് ഇരുന്നു.

എത്ര സമയമാണ് കടന്നുപോയതെന്നു സെയ്താലിക്കുട്ടിക്കറിഞ്ഞുകൂടാ.

വീണ്ടും മേനോന്റെ ശബ്ദം കേട്ടപ്പോഴാണ് സെയ്താലിക്കുട്ടി എഴുന്നേറ്റത്.

"വാ' എന്നുമാത്രം പറഞ്ഞു. അയാൾ മുകളി ലേയ്ക്കുള്ള കോണി കയറി. പേടിച്ചു പേടിച്ചു
സെയ്താലിക്കുട്ടിയും പിന്തുടർന്നു.

മുകളിലെ മുറിയിലെ താഴ്ത്തിവെച്ച വലിയ മേശവിളക്കിൻ തിരിയല്പം പൊക്കി. മങ്ങിയ വെളിച്ചം പരന്നു. കട്ടിലിൽ കണ്ണടച്ച്, വെള്ളപ്പു തപ്പിനടിയിൽ കിടക്കുന്നു, പണിക്കാരത്തി. അ വൾ പതുക്കെ ഞെരങ്ങുന്നുണ്ട്. അപ്പോഴാണ് സെയ്താലിക്കുട്ടി മറ്റൊന്നു കണ്ടത്. നിലത്തും കുളിമുറിയുടെ വാതില്ക്കലും ചോരയുണ്ട്. പടച്ചോനെ!' സെയ്താലിക്കുട്ടി പരവശനായി.

മേനോൻ മറുവശത്തെ കട്ടിലിലെ ഒരു വെളുത്ത തുണിക്കെട്ടു ചൂണ്ടിക്കാണിച്ചു കൊണ്ടു താണ സ്വരത്തിൽ പറഞ്ഞു: "അതെടുത്തുകൊണ്ടു പോയി കുഴിച്ചിട്. അയാൾ അപ്പോഴും അമ്പരക്കുകയായിരുന്നു. കെ മരവിച്ചു പോയി. മൃദുവായ, തണുത്ത എന്തോ ഒന്ന്. തുണി മാറ്റിയപ്പോൾ ഒരു ചോര ക്കുഞ്ഞാണ്. അനക്കമില്ല.

“താഴ്ത്തി കുഴിച്ചിടണം; കുറച്ചുവിട്ട് എവിടെ യെങ്കിലും. മൂന്നാമതൊരാൾ അറിയരുത്. സെയ്താലിക്കുട്ടി ആ തുണിക്കെട്ടു തൊട്ടു.

"വിറകുപുരയുടെ മുന്നിൽ മൺവെട്ടിയുണ്ടാ വും. വേഗം.തുണിയിൽ പൊതിഞ്ഞ ആ സാധനം സെയ്താലിക്കുട്ടി പൊക്കിയെടുത്തു. .........അവിടെയിപ്പോൾ ഒരു പൂമരമാണ് നില്ക്കുന്നത്.

“മൂപ്പരോടേ പൂവാ കാണിചേരണ്ട്. “മൂന്നാമതൊരു ജീവി അറീണത് ഇപ്പളാ.' ഐപോലെ തണുത്തിരുന്നു ചോല വെള്ളം. കുളിക്കേണ്ടെന്നു തോന്നി. സെയ്താ ലിക്കുട്ടി കുളിക്കാൻ തുടങ്ങിയപ്പോൾ ഒന്നു മുങ്ങിയെന്നു വരുത്തി.

തിരിച്ചുപോരുമ്പോൾ വയനാടും ഉദ്യോഗക്കാ ര്യവും സെയ്താലിക്കുട്ടിയും എല്ലാം മനസ്സിൽ നിന്നു തല്ക്കാലത്തേയ്ക്കു മറഞ്ഞപോലെ തോന്നി. അവശേഷിച്ചിരുന്നത് ഒന്നുമാത്രമാണ്. അവിടെ ഒരു പൂമരം വളരുന്നു.

ഒരന്യഗൃഹത്തിൽനിന്ന് ആദ്യമായി ഊണു കഴിക്കുകയാണ്, മാപ്പിള തൊട്ട് വെള്ളം കുടി ക്കാൻ പാടില്ലെന്നായിരുന്നു പണ്ടൊക്കെ വിചാ രം. ഇപ്പോൾ, സെയ്താലിക്കുട്ടി ഒരു വശത്തി രിക്കുന്നു. അപ്പുറം മുഹമ്മദ്കുട്ടി, മുന്നിൽ മഞ്ഞനിറമുള്ള ചാക്കരിയുടെ ചൂടുപറക്കുന്ന ചോറും ചുവന്ന കറിയും. വിളമ്പുന്നതു
പാത്തുമ്മ.

നാലുകെട്ട്

......വടക്കേപ്പാട്ടെ നാലുകെട്ടിലേയ്ക്ക പുറത്തുനിന്നു കയറണമെങ്കിൽ കുളിക്കണം. ചെറുമക്കൾക്കു കിണറ്റിന്നരികത്തുകൂടി പോകാൻ പാടില്ല.

പാത്തുമ്മ വെച്ച ചോറും കറിയും കഴിക്കു മ്പോൾ അപ്പുണ്ണിക്കു വിഷമം തോന്നിയില്ല. വെറുത്തിരുന്ന എന്തെല്ലാമോ പൊളിച്ചിടുന്ന ഒരു രസമാണ് അവനനുഭവപ്പെട്ടത്.

ഉറങ്ങാറായപ്പോൾ തളത്തിൽ അപ്പുണ്ണിക്കു മെത്തപ്പായ വിരിച്ചു. പിഞ്ഞിപ്പോയ പഴയൊരു തട്ടം അലക്കിയതാണ് തലയിണയിൽ വിരിച്ചിരി ക്കുന്നത്, അതിൽ നിന്ന് അത്തറിന്റെ നേരിയ പരിമളം പൊങ്ങുന്നുണ്ടായിരുന്നു.

"എപ്പളാ ബേണ്ട്ച്ചാൽ ബിളിച്ചോളീ. സെയ്താലിക്കുട്ടി പറഞ്ഞു: "പോക്കറ്റ്ലാമ്പ് തലയ്ക്കലിരുന്നോട്ടേ. പൊറത്തുപോണം തോന്ന്യാ ബിളിച്ചോളി.



"പേടില്ലലോ.

"ഉം ഉം

“പേടീണ്ടായാ പറ്റില്ല്യാലോ. ങ്ങളിപ്പോ
കുട്ടോന്ന്വല്ല. ഒരാണാ

സെയ്താലിക്കുട്ടി ഒന്നു ചിരിച്ചു. നല്ല ക്ഷീണം തോന്നി. വായുവിനു നല്ല തണു പ്പുണ്ട്. തലയിണയിൽ മുഖമമർത്തിക്കിടന്നു കൊണ്ട് അപ്പുണ്ണി ആലോചിച്ചു: ഞാനേറ്റവും വെറുത്തിരുന്ന ഒരു മനുഷ്യന്റെ വിരുന്നുകാ രനാണിന്ന്.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക