ഇനിയും വളരുകയാണ്.
"പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:
“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'
ഉം
ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.
ഉമ്മയുടെ പിറകിൽ നിന്നു രണ്ടു കറുത്ത കണ്ണുകൾ നീണ്ടുവരുന്നത് അപ്പോഴാണ് അപ്പുണ്ണി കണ്ടത്. ഉമ്മ തിരിഞ്ഞപ്പോഴാണ് അവ ളെ ശരിക്കും കാണാൻ കഴിഞ്ഞത്. വെളുത്ത കാച്ചിയും കുപ്പായവും ചൊട്ടിയുള്ള തട്ടവും ധരിച്ച ഒരു വെളുത്തുമെലിഞ്ഞ പെൺകുട്ടി. അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞ ഒരു ചി രിയുണ്ടായിരുന്നു.
“എന്താടി നോക്ക് കൂടല്ലൂക്കാരനാ. ആ പെൺകുട്ടി ലജ്ജിച്ചു മുഖം വലിച്ചു കള ഞ്ഞു. ഉമ്മ പറഞ്ഞു: "നബീസ്വാ മുത്തത്. ഓളു പണ് നാടുതന്ന്യാ നല്ലതാ. അപ്പുണ്ണി വീടിന്റെ അകമെല്ലാം ഒന്നു കണ്ണോടിച്ചു. തട്ടില്ല. മുകളിൽ പുല്ലുമേഞ്ഞിരി ക്കയാണ്. ചെത്തിക്കാത്ത കൽചുമരുകൾ. അകത്തു രണ്ടു മുറികളിലേയ്ക്കുള്ള വാതിൽ കാണാം. അതിനപ്പുറത്ത് അരയരത്തിൽ ഒരു തിണ്ണയുണ്ട്. അതിൻമേൽ ഒരു ചിമ്മിനി കത്തുന്നു. അതിനു താഴത്തൂടെ നബീസ അടുക്കളയിലേയ്ക്കു പോകുന്നതും തിരിച്ചു വരുന്നതും അപ്പുണ്ണി കണ്ടു. വെളിച്ചത്തിലു ടെ നീങ്ങുമ്പോൾ അവളുടെ ചങ്കേലസ്സുകൾ പ്രകാശിയ്ക്കുന്നുണ്ട്. ഇരുട്ടിക്കഴിഞ്ഞിട്ടില്ലാത്ത സന്ധ്യകളിൽ പാലത്തിന്റെ ചുവട്ടിലെ പാറ ക്കെട്ടിലിരുന്നു മാനത്തേയ്ക്കു നോക്കുമ്പോൾ മേഘക്കീറുകൾക്കിടയിൽ പാതിമറഞ്ഞു കാണാറുള്ള ചന്ദ്രക്കലയുടെ രൂപം മനസ്സിലു യർന്നു.
സെയ്താലിക്കുട്ടി വരുന്നതുവരെ പാത്തുമ്മ വാതില്പടിയിലിരുന്നു സംസാരിച്ചു. പന്തീരാ ണ്ടു കാലത്തെ പരിചയം വന്നപോലെയാണ് അവർ സംസാരിച്ചിരുന്നത്.
സെയ്താലിക്കുട്ടി പറഞ്ഞു: "ഇവിടെ സൗഗാക്കെച്ചിരി കഷ്ട്യാ വും. ന്നാലും ഞമ്മക്കങ്ങട്ടു കൂടാം, അല്ലേ.
നായരുട്ടിയെ
അപ്പുണ്ണി ചിരിക്കുകമാത്രം ചെയ്തു. ഇവിടെ താമസിക്കുവാനല്ലല്ലോ വന്നത് ...
“കുളിക്കണ്ടേ?'
അപ്പുണ്ണി സംശയിച്ചു. ബെസമില്ല. ഇച്ചര പോയാ ചോലണ്ട്. പഷ്ട് വെള്ളാ.
കുളിക്കണം.
"തണുത്ത വെള്ളത്തിലൊന്നു കുളിച്ചാ ഷീ ണം മാറും. സർട്ടൂരി. അപ്പുണ്ണി ഷർട്ടൂരി. സഞ്ചിയിൽ നിന്നു
തോർത്തെടുത്തു ചുമലിലിട്ടു. “പാത്തുമ്മാ,
നല്ലെണ്ണണ്ടെങ്കീ കൊട്. ഇക്കും ബേണം ഒരു
തുള്ളി.
പാത്തുമ്മ അപ്പുണ്ണിയുടെ കൈക്കുടന്നയിലേ എണ്ണയൊഴിച്ചുകൊടുത്തു. ചകിരിപോ ലെ പരുപരുത്ത തലമുടിയിൽ അപ്പുണ്ണി എണ്ണ തിരുമ്മിത്തേച്ചു.
"നബീസാ, വാപ്പാന്റെ പോക്കറ്റ് ലാമ്പ്. അടുക്കളയിലായിരുന്ന നബീസ അതിനു തൊ ട്ടടുത്ത മുറിയിലേയ്ക്ക് കയറിപ്പോയി. മുറിയിൽ നിന്നു പുറത്തു കടന്നു ടോർച്ചൊന്നു കൗതുക
ത്തോടെ മുഖത്തേയ്ക്കു ഞെക്കി. പൊടുന്നനെ വെളിച്ചം വീണപ്പോൾ അവൾ വെളുത്തു കുറിയ പല്ലുകൾ മുഴുവൻ കാണിച്ചൊന്നു ചിരിച്ചു. ധൃതിയിൽ വാതില്ക്കൽ വന്നു വാപ്പായുടെ നേരെ ടോർച്ചു നീട്ടി.
സെയ്താലിക്കുട്ടി മുന്നിലും അപ്പുണ്ണി പിന്നി ലുമായി നടന്നു. റോഡിൽനിന്നു ചരൽ നിറഞ്ഞ വെളിസ്ഥലത്തേയ്ക്ക് കടന്നു കുറെ ദൂരം ചെന്നു കുത്തനെ താഴോട്ടിറങ്ങിയപ്പോൾ പാറ ക്കെട്ടുകളിലൂടെ ഉരുണ്ടുപോകുന്ന വെള്ളത്തി ൻറ ശബ്ദം കേട്ടു.
മുകളിൽ നരച്ച ആകാശപ്പരപ്പ്, ദൂരേ കട്ടപിടി ച്ച ഇരുട്ടുപോലെ വൃക്ഷക്കൂട്ടങ്ങൾ. അപ്പുറത്തെ ഇരുണ്ട കൊല്ലിയിൽ ഇലച്ചാർത്തിനിടയ്ക്ക് ഒരായിരം മിന്നാമിനുങ്ങുകൾ തെളിയുകയും പൊലിയുകയും ചെയ്യുന്നത് അത്ഭുതകരമാ യ ഒരു കാഴ്ചയായിരുന്നു. കാട്ടുചോലയുടെ വക്കിൽ നിന്നു അപ്പുണ്ണി ഇരുട്ടും മൂകതയും പൂണ്ടു കിടക്കുന്ന ആ മലയോരത്തിന്റെ ഗാംഭീ ര്യം ഒന്നാകെ നോക്കി.
നല്ല തണുപ്പുണ്ട്. പെട്ടെന്നു വെള്ളത്തിലിറ ങ്ങാൻ തോന്നിയില്ല. ഒരു പാറയുടെ മുകളിൽ
കയറിയിരുന്നു. താഴെ മണലും വെള്ളാരങ്കല്ലു കളും ചേർന്നു കിടക്കുന്ന ചോലക്കരയിൽ സെയ്താലിക്കുട്ടിയും ഇരുന്നു. അപ്പുണ്ണി ജോലി കാര്യത്തെപ്പറ്റി ആലോചിക്കുകയായിരുന്നു.
"ഞമ്മക്ക് നാളെ മേന്നെ പോയി കാണാം. "ഏതു മേനോൻ '
"എറ്റിലെ മാനേജര്. സായ്പ്പ് ഇംഗ്ലണ്ടിലു പോയിരിക്ക്യാ. ഇപ്പ് മൂപ്പരാ ഒക്കേറ്റിനും ആള്.
"ശരിയാവോ?'
“ആവില്ലെങ്കി ങ്ങക്കു ഞാനെലാ, നായരു , ങ്ങളെ ബെസമം നിക്കറിയാം. സെയ്താലി ക്കുട്ടി താഴത്തുനിന്നു കയറി അവന്റെ മുമ്പിൽ മറ്റൊരു പാറപ്പുറത്ത് ഇരുന്നു. അരയിൽ നിന്നു ബീഡിയെടുത്തു കത്തിച്ചു പറഞ്ഞു:
പറഞ്ഞാ അയാളു കേക്കും. അയാളു നമ്മടെ നാട്ടിന്റെ ഒക്കെ അട്ത്തന്ന്യാ.'
സെയ്താലിക്കുട്ടി ശങ്കരമേനോനെപ്പറ്റി പറ ഞ്ഞു. കൂടല്ലൂരിൽ നിന്നു അയാളുടെ വീട്ടിലേ യ്ക്ക് അഞ്ചാറു നാഴികയേ ഉള്ളൂ. നാട്ടിൽ വെച്ചു തന്നെ സെയ്താലിക്കുട്ടി അയാളെ അറിയും. അയാൾക്ക് ഏറ്റുകാലത്തു നരിമീൻ കൊണ്ടു പോയി കാഴ്ചവെച്ചിട്ടുണ്ട്. അയാൾക്കുവേണ്ടി
പലതും ചെയ്തിട്ടുണ്ട്.
എങ്കിലും അപ്പുണ്ണി സംശയിച്ചു. വലിയ ആളു
കൾ അതൊക്കെ കാര്യമായെടുക്കുമോ? അതു മനസ്സിലാക്കിയിട്ടെന്നോണം സെയ്താ ലിക്കുട്ടി പറഞ്ഞു:
"അയാക്കു സെയ്താലിക്കുട്ടീനെ മറക്കാനാവൂല
സെയ്താലിക്കുട്ടിയുടെ സ്വരത്തിനു പതിവി ലുമധികം കനമുണ്ടായിരുന്നു. അതെന്താണെന്ന് എടുത്തുചോദിക്കേണ്ടിവന്നില്ല. സെയ്താലിക്കു
ട്ടി പറഞ്ഞു.
അതൊരു കഥയായിരുന്നു. നാട്ടിൽനിന്ന് ആദ്യമായി വയനാട്ടിൽ വന്ന് ഉഴ ന്നു നടന്ന കാലത്താണ് ശങ്കരമേനോൻ ആന മലയിലൊരു ചായത്തോട്ടത്തിൽ നിന്ന് ഇങ്ങോ ട്ടു മാറ്റമായി വന്നത്.
സെയ്താലിക്കുട്ടി ചെന്നു കണ്ടു. അഞ്ചുറു പ്പിക കൊടുത്തു. അഞ്ചുറുപ്പികയായിരുന്നില്ല. ആവശ്യം. ജോലിയായിരുന്നു. നാട്ടിൽ നിന്നു നരിമീനും വാളയും കൊടുത്തതൊന്നും അയാൾ അന്നത് ഓർത്തിരുന്നില്ല.
വല്ല്യ സീതിലെത്യാൽ മനസ്മാരക്ക്
ഓർമ്മച്ചിരി കൊറവാവും.' എന്നൊരു സാമാന്യ തത്ത്വം സെയ്താലിക്കുട്ടി കണ്ടെത്തി. സെയ്താലിക്കുട്ടി നിരന്തരമായി അലട്ടി
യപ്പോൾ അയാൾ തോട്ടത്തിൽ കൂലിപ്പണി കൊടുത്തു. ദിവസം ഒരുറുപ്പിക കൂലി. മേനോൻ അന്ന് അസിസ്റ്റന്റ് മാനേജരാണ്. താമസി ക്കാൻ എസ്റ്റേയിറ്റുവക വലിയ ബംഗ്ലാവുണ്ട്. ബംഗ്ലാവിലെ "കുശിനി'യുടെ കോലായിലായിരു ന്നു സെയ്താലിക്കുട്ടിയുടെ കിടപ്പ്.
അന്നു മേനോൻ വിവാഹം കഴിച്ചിട്ടില്ല. എങ്കി ലും കൂലിപ്പണിക്കാർക്കിടയിൽ പലതും സംസാ രമുണ്ടായിരുന്നു. മേസ്തിരി കുഞ്ഞിക്കണ്ണനു ചില ആനുകൂല്യങ്ങൾ കിട്ടിയതിന്റെ പിന്നി ലും കഥയുണ്ടായിരുന്നു. അതൊക്കെ ചെയ്താ ലിക്കുട്ടി കാര്യമാക്കിയില്ല. പക്ഷേ എവിടെനി ന്നോ ഒരു പണിക്കാരി വന്നുചേർന്ന മുതൽ സെയ്താലിക്കുട്ടിയുടെയും അഭിപ്രായം മാറി. വെയ്ക്കാൻ ഗോപാലനുണ്ട്. വിളിച്ചതും പറ ഞ്ഞതും കേൾക്കാൻ എസ്റ്റേയിറ്റുവക ആളു കളുണ്ട്. മേനോനാണെങ്കിൽ തനിച്ചും.
ചെറുപ്പം പെണ്ണ്. നായര് ജാത്യല്ലാന്നായി രുന്നിന്റെ നോട്ടം.
അവൾ പണിക്കാരിയായിട്ടാണ് വന്നതെങ്കി ലും പണിയൊന്നുമുണ്ടായിരുന്നില്ല. മേനോനു ഭക്ഷണം മേശപ്പുറത്തു കൊണ്ടുവെയ്ക്കാറുണ്ട്.
മുകളിൽ ഒറ്റ മുറിയേ ഉള്ളൂ. ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ അവൾ മുകളിൽ ത്തന്നെയാണ്.
പണിക്കാർ അതു കണ്ടില്ലെന്നു നടിച്ചു. ഗോപാലൻ മുറുമുറുക്കാൻ തുടങ്ങിയത് അവൾ അധികാരം കാട്ടാൻ തുടങ്ങിയപ്പോഴാണ്. അതിലിടയ്ക്ക് സെയ്താലിക്കുട്ടി പാടി'യി ലേയ്ക്ക് താമസം മാറ്റി.
കുറെ കഴിഞ്ഞപ്പോൾ പണിക്കാരി തീരെ മുകളിൽ നിന്നിറങ്ങാതായി. മാസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ ബട്ളർ ഗോപാലൻ വന്നു സെയ്താലിക്കുട്ടിയെ വിളിച്ചു.
എന്തിനാണ്? അന്വേഷിച്ചപ്പോൾ ഗോപാലന്ന റിയില്ല. നേരം രാത്രി പത്തുമണിയായിരിക്കുന്നു. അയാളുടെ കൂടെത്തന്നെ പോയി. മേനോൻ സിഗരറ്റും വലിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കു കയായിരുന്നു. ഗോപാലനോടു വാതിലടച്ചു കിട ന്നോളാൻ പറഞ്ഞു. അവർ തനിച്ചായപ്പോൾ മേനോൻ സെയ്താലിക്കുട്ടിയെ അകത്തെ മുറി
യിലേയ്ക്ക് വിളിച്ചു.
"സെയ്താലിക്കുട്ടി'
പതിവുപോലെ സ്വരം പരുഷമായിരുന്നില്ല. "സെയ്താലിക്കുട്ടിയെക്കൊണ്ട് എനിക്കൊരാ
വശ്യമുണ്ട്.
“എന്താണാവോ?'
“കുറച്ചു കഴിഞ്ഞു പറയാം. ഇവിടെ ഇരുന്നോളൂ.' സെയ്താലിക്കുട്ടി ആ മുറിക്കകത്ത് അടു
പിന്നടുത്തായി തീ കാഞ്ഞുകൊണ്ട് ഇരുന്നു. അത്ഭുതവും നേരിയ ഭയവും ഒക്കെ തോന്നി. ഗോപാലനും ഉറങ്ങിക്കാണും. വായനമുറിക്കക ത്താണ് സെയ്താലിക്കുട്ടി. ചുവരിലെ, പുസ്ത കങ്ങളടുക്കിവെച്ച ചില്ലലമാരകളിലേയ്ക്കും എരിയുന്ന അടുപ്പിലേയ്ക്കും മാറിമാറി നോക്കി ക്കൊണ്ട് ഇരുന്നു.
എത്ര സമയമാണ് കടന്നുപോയതെന്നു സെയ്താലിക്കുട്ടിക്കറിഞ്ഞുകൂടാ.
വീണ്ടും മേനോന്റെ ശബ്ദം കേട്ടപ്പോഴാണ് സെയ്താലിക്കുട്ടി എഴുന്നേറ്റത്.
"വാ' എന്നുമാത്രം പറഞ്ഞു. അയാൾ മുകളി ലേയ്ക്കുള്ള കോണി കയറി. പേടിച്ചു പേടിച്ചു
സെയ്താലിക്കുട്ടിയും പിന്തുടർന്നു.
മുകളിലെ മുറിയിലെ താഴ്ത്തിവെച്ച വലിയ മേശവിളക്കിൻ തിരിയല്പം പൊക്കി. മങ്ങിയ വെളിച്ചം പരന്നു. കട്ടിലിൽ കണ്ണടച്ച്, വെള്ളപ്പു തപ്പിനടിയിൽ കിടക്കുന്നു, പണിക്കാരത്തി. അ വൾ പതുക്കെ ഞെരങ്ങുന്നുണ്ട്. അപ്പോഴാണ് സെയ്താലിക്കുട്ടി മറ്റൊന്നു കണ്ടത്. നിലത്തും കുളിമുറിയുടെ വാതില്ക്കലും ചോരയുണ്ട്. പടച്ചോനെ!' സെയ്താലിക്കുട്ടി പരവശനായി.
മേനോൻ മറുവശത്തെ കട്ടിലിലെ ഒരു വെളുത്ത തുണിക്കെട്ടു ചൂണ്ടിക്കാണിച്ചു കൊണ്ടു താണ സ്വരത്തിൽ പറഞ്ഞു: "അതെടുത്തുകൊണ്ടു പോയി കുഴിച്ചിട്. അയാൾ അപ്പോഴും അമ്പരക്കുകയായിരുന്നു. കെ മരവിച്ചു പോയി. മൃദുവായ, തണുത്ത എന്തോ ഒന്ന്. തുണി മാറ്റിയപ്പോൾ ഒരു ചോര ക്കുഞ്ഞാണ്. അനക്കമില്ല.
“താഴ്ത്തി കുഴിച്ചിടണം; കുറച്ചുവിട്ട് എവിടെ യെങ്കിലും. മൂന്നാമതൊരാൾ അറിയരുത്. സെയ്താലിക്കുട്ടി ആ തുണിക്കെട്ടു തൊട്ടു.
"വിറകുപുരയുടെ മുന്നിൽ മൺവെട്ടിയുണ്ടാ വും. വേഗം.തുണിയിൽ പൊതിഞ്ഞ ആ സാധനം സെയ്താലിക്കുട്ടി പൊക്കിയെടുത്തു. .........അവിടെയിപ്പോൾ ഒരു പൂമരമാണ് നില്ക്കുന്നത്.
“മൂപ്പരോടേ പൂവാ കാണിചേരണ്ട്. “മൂന്നാമതൊരു ജീവി അറീണത് ഇപ്പളാ.' ഐപോലെ തണുത്തിരുന്നു ചോല വെള്ളം. കുളിക്കേണ്ടെന്നു തോന്നി. സെയ്താ ലിക്കുട്ടി കുളിക്കാൻ തുടങ്ങിയപ്പോൾ ഒന്നു മുങ്ങിയെന്നു വരുത്തി.
തിരിച്ചുപോരുമ്പോൾ വയനാടും ഉദ്യോഗക്കാ ര്യവും സെയ്താലിക്കുട്ടിയും എല്ലാം മനസ്സിൽ നിന്നു തല്ക്കാലത്തേയ്ക്കു മറഞ്ഞപോലെ തോന്നി. അവശേഷിച്ചിരുന്നത് ഒന്നുമാത്രമാണ്. അവിടെ ഒരു പൂമരം വളരുന്നു.
ഒരന്യഗൃഹത്തിൽനിന്ന് ആദ്യമായി ഊണു കഴിക്കുകയാണ്, മാപ്പിള തൊട്ട് വെള്ളം കുടി ക്കാൻ പാടില്ലെന്നായിരുന്നു പണ്ടൊക്കെ വിചാ രം. ഇപ്പോൾ, സെയ്താലിക്കുട്ടി ഒരു വശത്തി രിക്കുന്നു. അപ്പുറം മുഹമ്മദ്കുട്ടി, മുന്നിൽ മഞ്ഞനിറമുള്ള ചാക്കരിയുടെ ചൂടുപറക്കുന്ന ചോറും ചുവന്ന കറിയും. വിളമ്പുന്നതു
പാത്തുമ്മ.
നാലുകെട്ട്
......വടക്കേപ്പാട്ടെ നാലുകെട്ടിലേയ്ക്ക പുറത്തുനിന്നു കയറണമെങ്കിൽ കുളിക്കണം. ചെറുമക്കൾക്കു കിണറ്റിന്നരികത്തുകൂടി പോകാൻ പാടില്ല.
പാത്തുമ്മ വെച്ച ചോറും കറിയും കഴിക്കു മ്പോൾ അപ്പുണ്ണിക്കു വിഷമം തോന്നിയില്ല. വെറുത്തിരുന്ന എന്തെല്ലാമോ പൊളിച്ചിടുന്ന ഒരു രസമാണ് അവനനുഭവപ്പെട്ടത്.
ഉറങ്ങാറായപ്പോൾ തളത്തിൽ അപ്പുണ്ണിക്കു മെത്തപ്പായ വിരിച്ചു. പിഞ്ഞിപ്പോയ പഴയൊരു തട്ടം അലക്കിയതാണ് തലയിണയിൽ വിരിച്ചിരി ക്കുന്നത്, അതിൽ നിന്ന് അത്തറിന്റെ നേരിയ പരിമളം പൊങ്ങുന്നുണ്ടായിരുന്നു.
"എപ്പളാ ബേണ്ട്ച്ചാൽ ബിളിച്ചോളീ. സെയ്താലിക്കുട്ടി പറഞ്ഞു: "പോക്കറ്റ്ലാമ്പ് തലയ്ക്കലിരുന്നോട്ടേ. പൊറത്തുപോണം തോന്ന്യാ ബിളിച്ചോളി.
"പേടില്ലലോ.
"ഉം ഉം
“പേടീണ്ടായാ പറ്റില്ല്യാലോ. ങ്ങളിപ്പോ
കുട്ടോന്ന്വല്ല. ഒരാണാ
സെയ്താലിക്കുട്ടി ഒന്നു ചിരിച്ചു. നല്ല ക്ഷീണം തോന്നി. വായുവിനു നല്ല തണു പ്പുണ്ട്. തലയിണയിൽ മുഖമമർത്തിക്കിടന്നു കൊണ്ട് അപ്പുണ്ണി ആലോചിച്ചു: ഞാനേറ്റവും വെറുത്തിരുന്ന ഒരു മനുഷ്യന്റെ വിരുന്നുകാ രനാണിന്ന്.