അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന്നു.
"കുട്ടനായരേ, ഞാൻ ഒരു സംഗതി പറയാം. ഇബടെ നിങ്ങളു് അമ്മാമേം മാക്കളേം ഉള്ളു. ഒക്കെ തമ്മിലു പറഞ്ഞു ശര്യാക്കിക്കൂടെ?'
"അധികാരി പറേണതു മനസ്സിലാവില്ല.' കുട്ടമ്മാമ അധികാരിയുടെ മുഖത്തുനോക്കാ തെ പറഞ്ഞുകൊണ്ടു മുറ്റത്തു രണ്ടു ചാൽ
നടന്നു. അധികാരി ഉറക്കെ ചിരിച്ചു.
"കുട്ടൻ നായർക്ക് കൊല്ലത്തിലു ഇന്നത് ഒരു കണക്കുവെച്ച് തരാൻ വ്യവസ്ഥണ്ടായാൽ പോരേ? എന്തിനാ ഭാഗിക്ക്ണ്?'
കുട്ടമ്മാമ പെട്ടെന്നൊരു ഉത്തരം പറഞ്ഞില്ല. വക്കീൽ കുമാരൻ നായർ, ഒരു വിഡ്ഢിയെപ്പോ ലെ ചിരിച്ചുകൊണ്ടു നിർത്തി നിർത്തിപ്പറഞ്ഞു: "ഇന്നു പറഞ്ഞന്തി കുട്ടൻ നായരുടെ
ആവശ്യം
നിയ്ക്കറ്യാം, നിയ്ക്കറ്യാം,' അധികാരി അയാ ളെ മുഴുമിക്കാൻ അനുവദിച്ചില്ല: "നിങ്ങടെ പരി ഭ്രമം കണ്ടാൽ ഭാഗം കിട്ടണതു നിങ്ങക്കാന്നു തോന്നല്ലോ. വക്കീൽ കുമാരൻ നായർ വീണ്ടും ഒരു വി
ഡഡിയെപ്പോലെ ചിരിച്ചു. “
"എന്താ കുട്ടൻ നായരേ?'
അതൊക്കെ കൊറെ നേർത്തെ ആവായിരുന്നല്ലോ
കുട്ടമ്മാമ മുറ്റത്തുനിന്ന് ഉമ്മറത്തൂണിനടുത്തേ ക്കു വന്നു. അധികാരിയിരിക്കുന്ന കസേരയുടെ കൈപിടിച്ചുകൊണ്ടു പറഞ്ഞു: “അധികാരി നി ക്കു പറയാനുള്ളതും കേൾക്കണം. നിക്കും വയ സ്സൊക്കെ ഇത്തിര്യായി. പത്തുപതിനാലുവയ സ്സുള്ള ഒരു പെണ്ണിന്റെ തന്തയാണ് ഞാൻ. കോണുടുത്തു നടക്ക്ണ കാലത്തു തൊടങ്ങി താ ഈ പണിപേറാൻ. ന്നിട്ടു നിക്കെന്തു തേങ്ങാ ക്കൊലയാ കിട്ടീത്? കൊല്ലത്തിലു നാലുമുണ്ടും അഞ്ചുപറനെല്ലും! അധികാരി കേൾക്കണം. വല്ലാൻറീം അട്ക്കളേലു കൊന്താൻ പോ യിരുന്നെങ്കിൽ ഇതിലധികം കിട്ടീര്ന്നില്ലേ?' അധികാരി മുറുക്കാൻ ചവച്ചുകൊണ്ട്
നിശ്ശബ്ദം കേട്ടു.
കുട്ടമ്മാമയ്ക്കു പറയാനുള്ളതു തീർന്നിട്ടില്ല.
"തറവാട്ടുകാര്യം നോക്കൻ കഷ്ടപ്പാ ട് ഇവിടെ പറേണ കേട്ടു. മാക്കളും നന്നാ വട്ടേന്നു വിചാരിച്ച് ഇവടെ വാരിവലിച്ചു കൊണ്ടെന്നു കുട്ടല്ലേ ചെയ്തിരുന്നത്? ഭാഗി ക്കാണ്ടല്ല തറവാടു പൊളിയാ.'
വലിയമ്മാമ ഇപ്പോൾ പൊട്ടിത്തെറിക്കുമെന്നാ ണ് കരുതിയത്. അല്ല, അനങ്ങാതിരിക്കുകയാണ് വലിയമ്മാമ. വലിയമ്മാമ ഇങ്ങനെ മിണ്ടാതി രുന്നു കേൾക്കുമെന്നോ? അപ്പുണ്ണിക്ക് അത്ഭുതം തോന്നി.
കുട്ടമ്മാമയുടെ ശബ്ദം ഉയർന്നു; "അധികാരി ഇതുംകൂടി കേൾക്കണം. വട ക്കേപ്പാട്ട് എന്തു വന്നാലും കാരണോർക്ക് പ രിഭ്രമംണ്ടാവില്ല്യ. പുന്തോട്ടത്തുകാരു നേരാവ ണിന്നു നോക്ക്യാ മതി.'
വലിയമ്മാമ ഇരുന്നേടത്തുനിന്ന് കുട്ടമ്മാമയെ നോക്കി. ഞെരുങ്ങുന്ന ശബ്ദത്തിൽ വിളിച്ചു.
എടാ
“ഒളിച്ചു വെച്ചിട്ടിനി കാര്യാന്നുല്ല്യ. മത്യായ
പ്പെട്ട ആളോടു തന്ന്യാ പറയണ്ടത്.
വലിയമ്മാമ ആകെ നിന്നു വിറയ്ക്കുകയായി
രുന്നു. "നന്ദില്ലാത്തോനേ, പറയ്. നീം പറയ്. നിന്റെ തന്തടെ സമ്പാദ്യാ ഞാനവിടെ കൊടുത്തത്. നി അധികാരി മയപ്പെടുത്താൻ പറഞ്ഞു:
"ക്ഷമിക്കിൻ, കുഞ്ഞിനായരേ. ചെറു പ്പക്കാരുടെ കഥല്ലായോണ്ട് ഓരോന്നു പറയും. "എനിക്കു പറയാൻ പോന്നുല്ല്യ. അവടെ
വെച്ചടിവെച്ചടി കേറ്റാ. എങ്ങനെ? അവിട്ന്ന് ആ രെങ്കിലും വന്നാൽ ന്റെ പെങ്ങമ്മാരു ചോറും കൂട്ടാനും പത്തായപ്പെരേലിക്കു കെട്ടണം: പൂ തോട്ടത്തുകാരുടെ വെള്ളാട്ടോളും ദാസ്യോളും അല്ലേ ഇവിടത്തെ പെണ്ണ്ങ്ങള് കാക്കാശിനു ഗതിയില്ലാണ്ടു കെടന്ന കൂട്ടരാ
തെക്കിനിയിലേക്കു ഒച്ചകേട്ടു വന്ന അമ്മമ്മ ഇടറുന്ന ശബ്ദത്തിൽ വിളിച്ചുപറഞ്ഞു: “കുട്ടാ, മാളോരെ ഭയപ്പെടണം, ട്ടോ.'
"കുട്ടൻ നായരേ. '
അധികാരി വിളിച്ചു. കുട്ടമ്മാമ കലികൊണ്ട പോലെ വീണ്ടും പറയുകയാണ്: "ചെറിനെ പ്പോലെ പണിട്ക്കാ, ന്നിട്ടോ, പുഴുത്ത പട്ടിക്കു
സമം. ഞാനൊറ്റയ്ക്കാണെങ്കിൽ എന്തെങ്കിലും അദ്ധ്വാനിച്ചാൽ അതു കാണല്ലോ.' "നമുക്ക് ഒക്കേറ്റിനും വഴീണ്ടാക്കാം.
വലിയമ്മാമ മുറ്റത്തു മെതിയടി ഇട്ടുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പറയാനുള്ളതെ ല്ലാം പറയട്ടെ എന്നൊരു ഭാവമായിരുന്നു മു ഖത്ത്. കുട്ടമ്മാമ പിന്നെ ഒന്നും പറയുന്നില്ലെന്നു കണ്ട്, വലിയമ്മാമ അധികാരിയുടെ മുമ്പിൽ നിന്നു പറഞ്ഞു:
"അധികാരീ, എന്നോടു ചെലച്ചല്ലോ ഇപ്പോ ഒരുത്തൻ, അവനൊക്കെ അവനൊക്കെ ' വലി യമ്മാമയ്ക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി "ഇബ്ൻ തന്ത മരിച്ച കാലത്തു ചെരട്ടേലും പ്ലാലേലും അല്ലാത്ത പ്രായാ, ഞാനാ ഇബ്നെ രക്ഷിച്ചത്. എന്നിട്ടിപ്പോ എന്റെ മേക്കട്ടു കേറാൻ വന്നിരിക്ക്. ഇബടെ മുമ്പുണ്ടായിട്ടി ല്ല്യ ഇത്.
കുറെ നേരത്തേയ്ക്ക് പിന്നീടാരും സംസാരി ച്ചില്ല. വലിയമ്മാമയാണ് പിന്നെ പറഞ്ഞത്
"അധികാരീ, ഇനീം ഇതൊക്കെ കുട്ടിപ്പിടിച്ചു നില്ക്കാൻ കഴീല്ല്യ. ഭാഗിക്കാം. അധികാര്യ എന്തൊക്കെയാ വേണ്ടത് ചാൽ ചെയ്യണം...
അകത്ത് അമ്മമ്മ പുതച്ച തോർത്തിന്റെ തുമ്പുകൊണ്ടു കണ്ണു തുടച്ചു.
"ഈ കീറാമാറാപ്പു പേൻ വക നിയ് ക്കു കിട്ടി. അതോണ്ടന്ന്യാ പറേണ്. നിയ്ക്ക്, രാരി മൊതലു വേണം. നിയ്ക്കി വറ്റിന്റെ ഒരു കാശും അധികം വേണ്ടാ. അതോണ്ടല്ല. തറ വാട്ടു കാരണോരായാൽ അങ്ങന്യാ പണ്ട പ
"നടക്കില്ല.' കുട്ടമ്മാമയ്ക്ക് വീണ്ടും ശബ്ദം പൊങ്ങി.
അധികാരി കുട്ടമ്മാമയെ ഉപദേശിച്ചു. "അങ്ങനെ പറയരുത്, കുട്ടന്നായരേ. അതൊ ക്കെ നാട്ടുനടപ്പല്ലേ?'
ആ കാലൊക്കെ പണ്ടേര്ന്ന്.
അപ്പുണ്ണിക്കു പിന്നെ കേൾക്കാൻ കഴിഞ്ഞി ല്ല. മീനാക്ഷിയേടത്തി വന്നു വിളിച്ചു. അട്ടത്തു നിന്നു കുറച്ചു വിറകെടുത്തു കൊടുക്കാൻ. അവ ന്റെ സഹായം ആവശ്യപ്പെടാറുള്ള പ്രവൃത്തി കളിൽ ഒന്നാണത്. മീനാക്ഷിയേടത്തി കോണി പിടിച്ചു കൊടുക്കും. അവൻ കയറി വിറകു താഴ ത്തേയ്ക്കിട്ടു കൊടുക്കും.
എന്തൊക്കെയാണ് ഉമ്മറത്തു നടക്കുന്നത്?
എന്തൊക്കെയാണ് പറയുന്നത്?
അവനു പ്രത്യേകിച്ചു താത്പര്യമൊന്നുമില്ല. ഒരു നാടകം കാണുന്ന രസമേ തോന്നിയുള്ളു. രംഗത്തുവെച്ച് അമ്മാമന്മാർ ഏറ്റുമുട്ടുന്നതു കൊ ള്ളാം.
സന്ധ്യയ്ക്കാണ് അധികാരി നമ്പ്യാർ പോ യത്. വക്കീൽ കുമാരൻ നായർ ആകെ നിരാശ നായി. അകത്തേയ്ക്കു വന്നപ്പോൾ വലിയമ്മ
ചോദിച്ചു:
“എന്താ ഒരു തീർച്ചീം മൂർച്ചീം ആയോ?' "കാരണോര് ഒറച്ചിട്ടന്ന്യാ. വടക്കുംപാടം സ്വ കാര്യാണ്ന്ന്, പിന്നെ രണ്ടോരി മൊതലും... "കുട്ടൻ അയിനെന്താ പറേണ്?
"അയാള്ക്കു ചൊടില്ല്യാഞ്ഞിട്ടാ. കോടതീലു കേസ് ഫയലാക്കണം. അപ്പം കാണാം കളി. ഞാ നെത്രഭാഗം കണ്ടതാ! ഇതു പോലെ എഴഞ്ഞ ഒന്ന് എന്റെ ആയുസ്സിനിടയ്ക്ക് ണ്ടായിട്ടില്ല. ചെടിച്ചു പോവ്വാ മനുഷ്യൻ.
വക്കീൽ കുമാരൻ നായർ അകത്തും ഒരു വേ ണ്ടപ്പെട്ട ആളാണ്. അയാൾ യാത്ര പറയാൻ അമ്മമ്മയുടെ അടുത്തു ചെന്നപ്പോൾ അമ്മമ്മ പറഞ്ഞു:
"കുമാരാ, നീയൊരു കാര്യം ചെയ്യണം.'
“എന്താ കുഞ്ഞിക്കാമ്മേ?' "നിയ്ക്കിനി സ്വത്തും വേണ്ടാ, മൊതലും
വേണ്ടാ, നിയ്ക്കിനി വേണ്ടത് ഒരു മാവാ. വക്കീൽ കുമാരൻ നായർക്ക് എന്താണ് അ മ്മമ്മ പറയുന്നതെന്നു മനസ്സിലായില്ല.
“എന്താ ഞാൻ വേണ്ടത്, കുഞ്ഞിക്കാ
"നിയ് ഇതിനുള്ളിലു കെടന്നു കണ്ണട യ്ക്കണംന്നാണ്. അതിനു നിങ്ങളൊക്കീം കൂടി സമ്മതിക്കില്ല്യാന്നന്യാ തോന്നണ്.
"ഞാനെന്താ പറേണ്ട്?
“ഒന്നും പറേണ്ടാ. അയാൾ തല ചൊറിഞ്ഞുകൊണ്ടു കുറച്ചി ടനിന്നു. എന്നിട്ടു പതുക്കെ പുറത്തുപോയി.
കുറച്ചു ദിവസത്തേയ്ക്കു പിന്നെ സംസാര മൊന്നുമുണ്ടായില്ല. എല്ലാമൊന്നടങ്ങിയ പോലെ തോന്നി. ഓർക്കാതിരിക്കുമ്പോഴാണ് പിന്നെ ഒരു കുഴപ്പം പൊട്ടിപ്പുറപ്പെട്ടത്.
വലിയമ്മാമയ്ക്ക് രജിസ് നോട്ടീസ് വന്നിരി ക്കുന്നു. കുട്ടമ്മാമയാണ് അന്യായക്കാരൻ മറ്റെ ല്ലാവരും പ്രതികൾ.