മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?
അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.
പെട്ടെന്നാണ് അവനെന്തോ ഓർമ്മ വന്നത്. രാത്രി മുഴുവൻ സ്വപ്നം കാണുകയായിരുന്നുവെന്നു തോന്നി. മഞ്ഞുമൂടിയ പുലർകാലത്ത് അകലെ കാണുന്ന കാഴ്ചകൾ പോലെ എല്ലാം അവ്യക്തമാണ്.
പാ യ മടക്കി മൂലയിൽ ചാരിവെയ്ക്കാൻ ഉയർത്തി യപ്പോഴാണ് എന്തോ താഴെ വീണത്.
ചുവന്ന കുപ്പിവളപ്പൊട്ടുകൾ. അകത്തു സ്വർ ണ്ണനൂലിട്ടപോലെ തിളങ്ങുന്ന മഞ്ഞരേഖയുള്ള ചുവന്ന വളപ്പൊട്ടുകൾ മാളു പോയോ എന്നാണ് ആദ്യം നോക്കിയത്. അവൾ പോയിരിക്കുന്നു.
ആ വളക്കഷ്ണങ്ങൾ പെറുക്കിയെടുത്തുകൊ ണ്ട് അവൻ നേരെ തൊടിയിലേയ്ക്കു നടന്നു. നിറഞ്ഞു കിടക്കുകയാണ് കുളം.
കുളപ്പുരയു ടെ തൂണിൽ കെട്ടിയിട്ട് കുത്തുപാളയിൽ നിന്ന് ഒരുപിടി ഉമിക്കരിവാരി, നനച്ചിടാനുള്ള ചതുര
ക്കല്ലിൽ ചെന്നിരുന്നു. പൊട്ടിയ വളപ്പൊട്ടുകൾ ഓരോന്നായി അ വൻ കുളത്തിന്റെ നടുവിലേയ്ക്കെറിഞ്ഞു. ഓണത്തുമ്പികളെപ്പോലെ പറന്നുപോയി അവ കലങ്ങിയ വെള്ളത്തിൽ ഒരു തുടിപ്പോടെ വീഴു
ന്നതു നോക്കിക്കൊണ്ട് അവൻ ആലോചിച്ചു... ഇളവെയിൽ അലിയുന്ന, മഞ്ഞച്ച വെള്ളത്തി ലൂടെ ചുവന്ന വളപ്പൊട്ടുകൾ താണുപോകു ന്നതു കുറെ ആഴംവരെ കാണാം.
വെറുപ്പും വ്യസനവും തോന്നി. അതിന്നടി യിൽ നിഗൂഢമായ ഒരാനന്ദം, തിളങ്ങുന്ന ഒരു വർണ്ണക്കല്ലുപോലെ, അവൻ ഒളിപ്പിച്ചുവെച്ചു. ഒറ്റയ്ക്കിരിക്കുമ്പോൾ ആരും കാണാതെ
പുറത്തെടുത്ത് ഓമനിക്കാനുള്ള ഒന്നായിരുന്നു
അത്.
മധ്യസ്ഥന്മാർ പലരും വന്നു സംസാരിച്ചു. ഇനിയും തീരുമാനങ്ങളിൽ എത്തിയിട്ടില്ല.
ഉമ്മറത്തുനിന്നു ഭാഗക്കാര്യം കേട്ടുതുടങ്ങി യാൽ അകത്ത് ഇരിക്കപ്പൊറുതിയില്ലാതാവുന്നത് അമ്മമ്മയ്ക്കാണ്. അറുപത്തിയാറു കൊല്ല മായി അവർ പാർത്തുവരുന്ന തറവാടാണത്. അതിൽ കിടന്നു തന്നെ മരിക്കണമെന്നാണ് അവരുടെ ആഗ്രഹം.
ദിവസവും ഒരു പത്തുപ്രാ വശ്യം അവരത് ഉരുക്കഴിക്കാറുണ്ട്.
കുട്ടമ്മാമയെ കാണുമ്പോഴെല്ലാം അമ്മമ്മ പ റഞ്ഞു:
"എടാ, ന്റെ കാലം കഴിഞ്ഞിട്ടുപോരേ ഈ ചട്ടീം കലോം പങ്കുവെയ്ക്കല് കുട്ടമ്മാമ ഒന്നും മിണ്ടാറില്ല. വലിയമ്മയ്ക്കു
തോണിക്കടവിനടുത്തുള്ള മൂന്നു പൂവലുവിള
യുന്ന നിലം തന്റെ പങ്കിൽ കിട്ടണം. അവർക്കും
ആവലാതിയുണ്ട്.
"ഞാനും ന്റെ കുട്ട്യോളും കഷ്ടത്തിലാവും. ഞങ്ങടെ കാര്യം പറയാൻ ആരാള്ളത്?'
വക്കീൽ കുമാരൻ നായരും കോരുക്കുട്ടിപ്പണി ക്കരും വരാത്ത ദിവസമില്ല. അത്ര എളുപ്പത്തിൽ ഭാഗിക്കാനൊന്നും കഴിയില്ല എന്നാണ് പണി ക്കർ പറയുന്നത്. പറമ്പുകൾ പലേടത്തായിട്ടാ ണ്. അളക്കണം. വില കെട്ടണം. ചിലതിലെല്ലാം കടമുണ്ട്. താവഴികൾ തിരിക്കണം. ഇതൊക്കെ തുടങ്ങണമെങ്കിൽ ഓഹരികളുടെ കാര്യം ആദ്യം
തീർച്ചപ്പെടണം.
വലിയമ്മാമയ്ക്കു രണ്ടോഹരി വേണമെന്നാ ണ് വാദം. വളരെ കൊല്ലമായി തറവാട്ടുഭരണം നടത്തുന്നുണ്ട്. കാരണവർക്കു രണ്ടോഹരി സ്വത്തു കൊടുക്കുന്നതു പണ്ടും പതിവാണ്. തന്നെക്കൊണ്ടാണ് തറവാട്ടിൽ പല അഭിവൃദ്ധി യും ഉണ്ടായിരിക്കുന്നത്.
അതു കുമാരൻ നായർ കുട്ടമ്മാമയുടെ ശ്രദ്ധ യിൽപെടുത്തിയപ്പോൾ കുട്ടമ്മാമ കാർക്കിച്ചുതുപ്പിയത്രേ അഭിവൃദ്ധി! അഭിവൃദ്ധിയുണ്ടായത് ഈ തറ
വാട്ടിലല്ല. പൂന്തോട്ടത്തിലാണ് വലിയമ്മാമയും കുട്ടമ്മാമയും തമ്മിൽ നേരിട്ടു കാണാറില്ല. പണിക്കരും കുമാരൻ നായരുമാണ് അവർക്കിടയിൽ സംസാരിക്കുക. വലിയമ്മാ മ തീർത്തു പറഞ്ഞിരിക്കുന്നു, രാഹരി സ്വത്തുതരാൻ സമ്മതമുണ്ടെങ്കിൽ, വടക്കൻ പാടം സ്വകാര്യസ്വത്താണെന്നു സമ്മതിക്കാൻ തയ്യാറുണ്ടെങ്കിൽ, ഭാഗിക്കാം. ഇല്ലെങ്കിൽ, "ഭാഗം വാങ്ങണ വഴിയൊന്നു നില്ക്കു കാ
ണണം.
അപ്പോഴാണ് മധ്യസ്ഥം പറയാൻ അധികാരി
കളത്തിൽ നമ്പ്യാർ വന്നത്. അന്ന് അപ്പുണ്ണിക്കു ഒഴിവുദിവസമായിരുന്നു. അവസാനത്തെ കൊല്ലമാണ്. ഗവർമ്മേണ്ടു പരീക്ഷയാണ്. അധികം വായിക്കാനുണ്ട്. തീർപ്പുണ്ടാക്കുന്ന ദിവസമാണെന്നു നേർത്ത കേട്ടിരുന്നു. അതുകൊണ്ട്, വക്കീൽ കുമാരൻ നാ യരും, കോരുപ്പണിക്കരും വന്നപ്പോൾ തെക്കിനി യിലെ ചാരുപടിക്കടുത്തു ചെന്നുനിന്നു.
അധികാരി വന്നതു പിന്നീടാണ്. കളത്തിൽ നമ്പ്യാർ നാട്ടു പ്രമാണിയാണ്. അയാൾ പടി കയറുന്നതു കണ്ടപ്പോഴേയ്ക്കും പത്തായപ്പു രയുടെ മുകളിൽനിന്നു ചാരുകസേര ഉമ്മറ ത്തേയ്ക്കെത്തി. ചെല്ലം കൊണ്ടുവരാൻ അക ത്തേയ്ക്കു കല്പന പോയി.
അധികാരിയെ ആദ്യമായി കാണുകയാണ് അപ്പുണ്ണി. ആ മനുഷ്യൻ പടികയറുന്നത് അപ്പു ണ്ണി കണ്ടു. കറുത്തു തടിച്ച് ഉയരം കുറഞ്ഞു മേലാകെ രോമം നിറഞ്ഞ ഒരു കഷണ്ടിക്കാരൻ.
“കണ്ടിട്ടു കാലം കൊറെയായി, ഇരിക്ക്യാ.' എന്നു വലിയമ്മാമൻ പറഞ്ഞപ്പോൾ അയാൾ ഉറക്കെ ഒരു പൊള്ളച്ചിരി ചിരിച്ചു. നാടുമുഴുവൻ മുഴങ്ങുന്നുണ്ടെന്നു തോന്നും അയാളുടെ ചിരി.
വയസ്സുകാലല്ലേ? കയ്യെത്താടത്തു കാ ലെത്തില്ല.' വക്കീൽ കുമാരൻ നായരും പണി ക്കരും ബഹുമാനം കാണിച്ചുകൊണ്ടു ചുറ്റിപ്പറ്റി നിന്നു. കുട്ടമ്മാമ അവർ കാണാത്ത ഒരിടത്ത്, കിഴക്കെ കോലായിൽ കുന്തിച്ചിരുന്നു നഖം കൊണ്ടു കുറിക്കുകയും വരയ്ക്കുകയും ചെയ്യു കയാണ്.
തെക്കിനിയിലെ മെത്താരണയ്ക്കടുത്തു വലി യമ്മയും മക്കളും സ്ഥലം പിടിച്ചിട്ടുണ്ട്.
വാഴാവിൽ അമ്പലത്തിലെ തടപ്പിള്ളി വീണ്ടും പണി ചെയ്യിക്കേണ്ടതിനെപ്പറ്റിയാണ് വലിയമ്മാ മയും അധികാരിയും സംസാരിച്ചുതുടങ്ങിയത്. ഭാഗക്കാര്യത്തിലേയ്ക്കു കടക്കാത്തതുകൊണ്ടു വിഷമിക്കുന്നതു വക്കീൽ കുമാരൻ നായരാ ണെന്നുതോന്നും അയാളുടെ നിൽപ്പും നടപ്പു മെല്ലാം കണ്ടാൽ.
"അപ്പോ, കുഞ്ഞിഷ്ണൻ നായരേ, മാൻ ഭാ ഗം കിട്ടണംന്നൊക്കെ വന്നുപറഞ്ഞു. പൊറത്തും സംസാരംണ്ട്.
അങ്ങനെ അധികാരിതന്നെയാണ് വിഷയത്തി
ലേയ്ക്ക് കടന്നത്. വലിയമ്മാമ മുറ്റത്തിറങ്ങി മുറ്റത്തിന്റെ വക്കിലേയ്ക്ക് നടന്നു വാഴത്തടത്തിലേയ്ക്ക് ഒച്ച യോടെ തുപ്പി തിരിച്ചുവന്നു പറഞ്ഞു:
"ഭാഗിച്ചോട്ടെ'
അധികാരി വീണ്ടും ഉച്ചത്തിൽ ചിരിച്ചു
അങ്ങനെ പറഞ്ഞോണ്ടായില്ലലോ.'
" "ഭാഗിക്കണേന് നിയ്ക്കെന്താ? ഈ കീറാമാ റാപ്പ് ന്റെ തലേന്നു പോയി. പക്ഷേ, അധികാരി, ഒരു കാര്യംണ്ട്.
“എന്തൊക്ക്യാച്ചാൽ കുഞ്ഞികൃഷ്ണൻ നാ യരു പറയാ.' ഈ തറവാട് - അധികാരോടു പറേണ്ട ആവ
ശല്ല. അച്ചുമ്മാനുണ്ടായിരുന്ന കാലത്തു നായരു
സമുദായത്തിലുണ്ടായിരുന്നില്ല ഇവിടത്തെന്തി
നെല
"നിയ്ക്കറിയും, നിയ്ക്കറിയും.
"അതാ പറഞ്ഞത്. അധികാരിക്കറീം. ഇപ് ത്തെ ചെറുവാല്യക്കാർക്ക് അറീല്ല്യ. അറത്തി നാലാളാ ഭാഗിക്കുമ്പോ. കൊത്തിപ്പിരിഞ്ഞു പോ യപ്പോ ശ്രീത്വം മുക്കാലും പോയി. നാലും ഒരു ഭഗോതി ഇരിക്കണ സലാ. അതു അധികാരിക്ക് നിശ്ശണ്ടല്ലോ
അധികാരി അറിയാം. അറിയാം എന്നർത്ഥ
ത്തിൽ തലയാട്ടി.
"ന്നാൽ ഇനൊരു കാര്യം കേൾക്കണോ അധി കാരിക്ക്? പഴേ പേരും ഈ പൊളിഞ്ഞു വീഴാറാ നാലുകെട്ടും ഒക്കെത്തന്നേള്ളു. ഞാൻ പി ന്നെന്താ. കാർണോമ്മാരായിട്ടുള്ളതിന്നു കട്കു മണിക്ക് വ്യത്യാസംല്ലാതെ ഒക്കെകൊണ്ടുനട ന്നുമാത്രം. കഴിഞ്ഞിട്ടല്ല. ന്നാലും ഒക്കെ എത്തിക്കണതു ഞാനായതോണ്ടാ. തമ്മിച്ചു ചട്ടീം കലോം പകുത്താൽ
വലിയമ്മാമ കുറച്ചിട നിർത്തി. എന്നിട്ടു കുറേക്കൂടി ഗൗരവം കലർന്ന സ്വരത്തിൽ ആംഗ്യത്തോടെ പറഞ്ഞു: "പരത്തല്
എള്ളുത്തറ്യാൻ അധികകാലം വേണ്ടിവരില്ല്യ. അപ്പോൾ പതുക്കെയെങ്കിലും കനമുള്ള ഒരു
ശബ്ദം കേട്ടു.
"അല്ലാണ്ടുതന്നെ അതാവും.'
അധികാരി നോക്കി. കുട്ടമ്മാമ മുന്നിലേക്കു വന്നിരിക്കുന്നു. കുട്ടമ്മാമയെ കണ്ടുവെന്നു നടി ക്കാതെ വലിയമ്മാമ തുടർന്നു.
"ന്റെ കണ്ണടേണവരെ ഒക്കെ ആ പഴേ ചി ട്ടേലു തന്നെ നില്ക്കണംന്ന് നിക്കു മോഹമുണ്ട്. അതോണ്ടാ ഞാൻ പറഞ്ഞത്.