ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'
കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി. അപ്പുണ്ണി പരിഭ്രമം പുറത്തു കാട്ടാതിരിക്കാൻ പ്രയാസപ്പെട്ടു. സാധാരണ എന്തെങ്കിലും കേസുണ്ടാക്കിയ കുട്ടികളെയാണ് ഓഫീസി ലേക്കു വിളിക്കുക.
എന്നിട്ടു രണ്ടു കൈയിലും മതിയാവുന്നതുവരെ ചൂരൽ പ്രയോഗിക്കും. ചെറിയ കുറ്റങ്ങളാണെങ്കിൽ കുറെ ശകാരിക്കും. എന്നിട്ടു കൂർപ്പിച്ച പെൻസിൽ മുന ചേർത്തു ചെവിക്ക് ഒരു പിടുത്തമുണ്ട്.
അനുഭവിച്ചവരുടെ അഭിപ്രായത്തിൽ പന്ത്രണ്ടു ചൂരപ്പഴം വാ ങ്ങുന്നതിലും ഭയങ്കരമാണത്രേ ആ പിടുത്തം എന്തിനാണാവോ? ആലോചിച്ചപ്പോൾ, ഒന്നും
ചെയ്തിട്ടില്ല.
ഭാസ്കരൻ എന്തെങ്കിലും കള്ള ത്തരം പറഞ്ഞുകൊടുത്തിട്ടുണ്ടാവും. പോയി. ഓഫീസിലേക്കു കടക്കുമ്പോൾ കാ
ലു വിറച്ചിരുന്നു. ഹെഡ്മാസ്റ്റർ ചോദിച്ചു: "എന്താടോ, പഠിക്കുന്നുണ്ടോ?'
"ഉണ്ട്
എന്നിട്ടാണ് ഹെഡ്മാസ്റ്റർ പറഞ്ഞത്. അവന് സ്കോളർഷിപ്പ് പാസായിരിക്കുന്നു. മാ സത്തിൽ ആറുറുപ്പിക.
അരക്കൊല്ലപ്പരീക്ഷയിൽ ഒന്നാമനായതുകൊണ്ടു കിട്ടിയതാണ്. അപ്പോൾ ഇനി ഫീസടയ്ക്കേണ്ട
നാലുറുപ്പിക പതിമൂന്നണയും കഴിഞ്ഞ് ഒരുറു
പിക മൂന്നണ ബാക്കി മാസത്തിൽ ഒരുറുപ്പിക മൂന്ന് സ്വന്തമായി കിട്ടുക !
"ഇവിടെ ഒപ്പിട്ടോ.
ഒരു റെവന്യൂാമ്പിന്റെ മുകളിൽ ഒപ്പു വെച്ചു. പോരാൻ ഭാവിക്കുമ്പോൾ ഹെഡ്മാ സ്റ്റർ ഒരു പിടി നോട്ടു നീട്ടി.
"കഴിഞ്ഞ എട്ടുമാസത്തെ സംഖ്യ പാസ്സായിരി
ക്കുന്നു.
എണ്ണാറു നാല്പത്തെട്ട്
വിശ്വസിക്കാൻ കഴിഞ്ഞില്ല. അതു വാങ്ങു മ്പോൾ കൈ വിറയ്ക്കുകയായിരുന്നു. നാല് ത്തേഴുറുപ്പിക പതിനഞ്ചണയും കൊണ്ട് ഓഫീ സിൽനിന്നു പുറത്തു കടന്നപ്പോൾ താൻ വലി യൊരു മനുഷ്യനായിരിക്കുന്നുവെന്നു തോന്നി.
നിത്യവും പ്രാർത്ഥിക്കാറുണ്ട്. തറവാട്ടിൽ വന്ന ശേഷം മച്ചിന്റെ മുമ്പിൽ നിന്നാണ്. ഭഗവതിയു ടെ അനുഗ്രഹം കൊണ്ടായിരിക്കും.
ഭഗവതി ആ തറവാട്ടിലുള്ളവരുടെ അമ്മയാ ണത്രേ. മച്ചിൽ കുടിവെച്ചിട്ടുണ്ട്. പണ്ടു ചോറു കൊണ്ടുവന്നു തന്ന അമ്മയാണ്' എന്നാണ് ഭഗവതിയെ അമ്മമ്മ പറയാറുള്ളത്. അതൊരു പഴയ കഥയാണ്.
വളരെ കൊല്ലങ്ങൾക്കു മുമ്പ് അന്നു തറവാ ട്ടിൽ ഒരു സ്ത്രീയും ആറു മക്കളും മാത്രമേയു ള്ളു. ആ സ്ത്രീ പശുവിനെ കറന്നു ദിവസവും അമ്പലത്തിൽ പാൽ കൊണ്ടുപോയി കൊടു ക്കും. പുഴ കടന്നിട്ടു വേണം അമ്പലത്തിലെ ത്താൻ. അമ്പലത്തിൽനിന്നു കിട്ടുന്ന നേദ്യച്ചോ റുകൊണ്ടാണ് അവർ കഴിഞ്ഞിരുന്നത്.
ഒരു തുലാമാസത്തിൽ പുഴ നിറഞ്ഞു. തോ ണി കടക്കാൻ നിവൃത്തിയില്ല.
പുഴവക്കത്ത്
പാൽപ്പാത്രവുമായി കുറേനേരം കാത്തു നിന്നു. ഒടുവിൽ വ്യസനത്തോടെ തിരിച്ചുപോന്നു. കുട്ടി കൾക്കന്നു രാത്രി ചോറില്ല.
നിറകൊണ്ട് പാതി രയ്ക്ക് ഉമ്മറവാതില്ക്കൽ നിന്ന് ആരോ വിളിച്ചു. വാതിൽ തുറന്നപ്പോൾ ഒരു കൈ നീണ്ട് ഒരു ചെമ്പു ചോറു അകത്തേക്കു നീട്ടിവെച്ചു.
"കുട്ടികളെ ഉണർത്തി ഇതു കൊടുക്കൂ.' പട്ടിട്ടു മൂടിയ ഒരു രൂപം മച്ചിന്റെ വാതിൽ തുറന്ന് അകത്തേക്കു പോവുന്നതും കണ്ടു. കാൽച്ചിലമ്പുകളുടെ ശബ്ദം കേട്ടുവത്രേ. പി ന്നെ കണ്ടില്ല.
അത് ഭഗവതിയായിരുന്നുവത്രേ. അതിൽപ്പി ന്നെയാണു തറവാട്ടിൽ അഭിവൃദ്ധിയുണ്ടായത്. അന്ന് അവന് ഭഗവതിയിലും എല്ലാ ദൈവ ങ്ങളിലും വിശ്വാസം തോന്നി. ഫീസിന്റെ തീ യതി അടുത്തുവരുംതോറും അകം പത കയായിരുന്നു. നാലുറുപ്പിക പതിമൂന്നണ ആരു
തരും
അന്നാണ് കുട്ടികളുടെ ഇടയിൽ യോഗ്യനാ യത്. കീശയിൽ നാല്പത്തേഴുറുപ്പിക പതിനഞ്ച ണയുണ്ട്. അത്രയും പണം അവൻ മുമ്പു തൊട്ടി ട്ടില്ല.
വീട്ടിലെത്തിയപ്പോൾ തനിക്കുമുമ്പേ ആ വാർ ത്ത അവിടെ എത്തിയിരിക്കുന്നു. ഭാസ്കരൻ പറഞ്ഞതാവും.
അന്നു വലിയമ്മ അല്പം സ്നേഹം കാട്ടി. ഉണ്ണാൻ ഭാസ്കരനും മറ്റും ഇരുന്നപ്പോൾ വലി യമ്മയാണവനെ വിളിച്ചത്.
നാല്പത്തേഴുറുപ്പിക പതിനഞ്ചണയ്ക്ക് ഇത വിലയുണ്ടെന്ന് അവൻ മനസ്സിലാക്കിയിരുന്നില്ല. രാത്രിയിൽ അമ്മമ്മ പറഞ്ഞു: “ആ കാശു നാ നാവിധാക്കരുത്. അമ്മമ്മ എടുത്തു വെയ്ക്കാം.
അങ്ങനെയാണ് പുതിയ രണ്ടു കുപ്പായം ഉണ്ടായത്. അമ്മമ്മ അതിൽ നിന്ന് ആട്ടിൻ തല വാങ്ങാനും കുഴമ്പിനുമായി കുറച്ചു പണ മെടുത്തു. ബാക്കി കുട്ടമ്മാമ അമ്മമ്മയുടെ കൈയിൽനിന്നു കടംവാങ്ങിയെന്നു പിന്നീടറിഞ്ഞു അതിലൊന്നും അവനു വിഷമം തോന്നിയില്ല. പെട്ടെന്നു ധനികനായപോലെ തോന്നി. കുട്ട മ്മാമ തന്റെ കടക്കാരനാണ്. അമ്മമ്മ തൻറ കാശനുഭവിച്ചിട്ടുണ്ട്.
സൂപ്പു കുടിക്കാനിരിക്കുമ്പോൾ അമ്മമ്മ നിത്യ
വും പറയാറുണ്ട്.
"വയ്യാത്ത കാലത്ത് ഓനെക്കൊണ്ട് നിക്ക് ഗു ണംണ്ടായത്.' അതിലിടയ്ക്ക് ഭാഗക്കാര്യം പുകയുകയായിരുന്നു. കുറെ ദിവസമായി സംസാരം തുടങ്ങിയിട്ട്.
ഒരിടത്തും എത്തിയിട്ടില്ല.
ഭാഗിക്കണമെന്നു കേൾക്കാൻ തുടങ്ങിയമു തല്ക്ക് വലിയമ്മ പറയുന്നുണ്ട്. "നിയ്ക്കും ന്റെ കുട്ട്യോൾക്കും ള്ളത് എന്താച്ചാൽ വേറെ തന്നാൽ മതി.
മീനാക്ഷിയേടത്തിക്കും ചെറിയച്ഛനും അ ഭിപ്രായമൊന്നുമില്ല. സങ്കടം മുഴുവൻ അമ്മമ്മ യ്ക്കാണ്.
"ഇദും കണ്ണോണ്ടു കാണേണ്ടിവന്നു
ലോ
ഉമ്മറത്തുനിന്നു നാട്ടുകാര്യസ്ഥന്മാരുടെ സംഭാഷണം തുടങ്ങിയാൽ അമ്മമ്മ പറയും. "നിയ്ക്ക് തറവാട്ടിലു കെടന്നു കണ്ണടയ്ക്കണം
ന്ന്ണ്ട്
അപ്പുണ്ണിയെന്ന ഒരംഗം നാലുകെട്ടിന്നകത്തു ജീവിക്കുന്നുണ്ടെന്ന കാര്യം വലിയമ്മാമ തീരെ മറന്ന പോലെയാണ്. അവനെ നേരിട്ടു കാണാതിരിക്കാൻ വലിയമ്മാമ എപ്പോഴും ശ്രദ്ധി ക്കാറുണ്ട്. അവനും കാണാതെ കഴിക്കണമെന്നാ ണാഗ്രഹം.
വീട്ടിനകത്ത് ആളുകളുണ്ടെങ്കിലും താനൊ റ്റ് നില്ക്കുകയാണെന്ന ബോധം അവനെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു. അവൻ പേർ ആരും ഉച്ചത്തിൽ വിളിക്കാറില്ല.
രാവിലെ കഞ്ഞി കുടിച്ചാൽ സ്കൂളിൽ പോകുന്നു. വൈകുന്നേരം തിരിച്ചുവരുന്നു. തൊടിയിലെ കുളത്തിൽത്തന്നെ കുളിക്കും.
തെക്കിനിയിൽ നടുമുറ്റത്തിന്റെ വക്കിൽ തൂക്കിയിട്ട ഭസ്മക്കൊ ട്ടയിൽ നിന്ന് ഒരു നുള്ളു ഭസ്മം എടുത്തു കുറി യിട്ടു മച്ചിന്റെ മുമ്പിൽ ചെന്നു തൊഴുതു നി ലവിളക്കിന്റെ വെളിച്ചത്തിൽ വായിക്കാനിരി ക്കും. ആർക്കും അവനോടു ചോദിക്കാനില്ല, പറയാനില്ല.
വലിയമ്മയുടെ വിഷമം മുഴുവൻ അവനിനി വീട്ടിലേയ്ക്ക് തിരിച്ചു പോവുന്നില്ലെന്നു മനസ്സി ലായപ്പോഴാണ്. അവർ തന്നോടു തന്നെ ഉറ ക്കെ പറയാറുണ്ട്: "നശിക്കാനുള്ള സ്ഥലാ. അടിച്ചതും വാരീതും ഒക്കെ വന്നു കൂടട്ടെ. ഇടയ്ക്ക് സംസാരിക്കാൻ അടുത്തുവരുന്നതു
മാളുവാണ്. അവൾക്കു ചില പുന്നാരങ്ങൾ ചോദിക്കാനുണ്ട്. പാഠം വായിക്കുമ്പോൾ അവൾ അടുത്തവന്നു ചിലപ്പോൾ നോക്കി ക്കൊണ്ടു നില്ക്കും. അതവന് ഇഷ്ടമാവുന്നില്ല. പകൽ നടന്നതെല്ലാം വൈകുന്നേരം പറയുന്നത് അവളാണ്. കറുത്തു മെലിഞ്ഞ കുർത്ത മുഖമു ള്ള ആ പെണ്ണിനെ, എന്തോ, അവനിഷ്ടമല്ല. അവൾ പാവമാണെന്നറിയാം. എന്നാലും - അവൾ സ്നേഹം കാട്ടാൻ തുടങ്ങുമ്പോൾ അവനു ദേഷ്യം തോന്നും. അടുക്കളയിൽ പണി യില്ലാത്ത നേരം നോക്കി അവൾ അടുത്തു പറ്റി കൂടും. അപ്പൂട്ടൻ എന്താ ചെയ്യണ്? അപ്പു ട്ടൻ എന്തോ വര്
അവളും ഈ വീട്ടിൽ തന്നെപ്പോലെ ഒരധി കപ്പറ്റാണ്.
അവൾക്ക് ഒരുപാടു പണിയുണ്ട്. എപ്പോഴും മുഷിഞ്ഞ മുണ്ടും ബ്ലൗസുമായിട്ടേ അവളെ കാണു തങ്കേടത്തിക്കും അമ്മിണിയേടത്തിക്കും പട്ടു കൊണ്ടുള്ള കുപ്പായങ്ങളുണ്ട്. അവർ അരിക യുടെ കടന്നുപോകുമ്പോൾ നല്ല മണമുണ്ട് - കാച്ചിയ എണ്ണയുടെ, ചന്ദനത്തിന്റെ, മട്ടിപ്പശ യുടെ കൈതപ്പൂവിന്റെ. മാളു അടുത്തൂടെ കടന്നുപോകുമ്പോൾ നനച്ചു നിവർത്താതെ ഇട്ട തുണിയുടെ മണമാണ്.
ഇടയ്ക്ക് മാത്രമേ അമ്മിണിയേടത്തി സ്വന്തം വീട്ടിലേയ്ക്ക് പോവുകയുള്ളു; നാലഞ്ചുദി വസം കഴിഞ്ഞാൽ തിരിച്ചു വരികയും ചെയ്യും.
വലിയമ്മാമയ്ക്കു കൂടെ മക്കൾ ആരെങ്കി ലും വേണം. മുമ്പു ദേവകിയേടത്തിയായിരുന്നു. അവരുടെ കല്യാണം കഴിഞ്ഞു ഭർത്താവിൻറ വീട്ടിൽ പോയശേഷം അമ്മിണിയേടത്തി വന്നു. അമ്മായി കുറേ കാലമായി അധികദിവസവും ഇവിടെ വന്നു പാർക്കുക പതിവില്ല. കഴിഞ്ഞ തിരുവാതിരയ്ക്കുമുമ്പ് ഒരാഴ്ച വന്നു താമസി ച്ചതാണ്.
ഒരിക്കൽ ഷർട്ട് നനച്ച് ഉണങ്ങാനിട്ടിരിക്കുക യായിരുന്നു. അകത്തിരിക്കുമ്പോൾ ഒന്നും ഇടാ റില്ല. വെറുതെ ബനിയനെടുത്തിട്ടു മുറ്റത്തു നടക്കുമ്പോൾ അമ്മിണിയേടത്തി പറയുകയാ
“അപ്പുണ്ണിക്കു ബന്യേനിട്ടാലാണ് ഭംഗി. അവരോടു സംസാരിക്കാൻ അവനു മടിയാ ണ്. ചിലപ്പോഴെല്ലാം അവർ അടുത്തുവരും. ആ
കെ ഒരമ്പരപ്പാണ് അവനു തോന്നുക. അവരെ നോക്കുമ്പോഴെല്ലാം മുന്നിൽ കാണുന്ന ആ രൂ പം മാഞ്ഞ് അവിടെ നിലവിളക്കുകളുടെ പ്രകാ ശത്തിൽ മാറുമറയ്ക്കാതെ ഞൊറിഞ്ഞുടുത്തി രുന്ന് കൈയിൽ കവുങ്ങിൻ പൂക്കുല പിടിച്ച് ആടിയുലയുന്ന ഒരു സർപ്പപ്പെണ്ണിന്റെ ചിത്രമാ ണ് ഓർമ്മവരിക.
വൈകുന്നേരം വലിയമ്മാമ പടിക്കൽ നടക്കാ നിറങ്ങിയാൽ പത്തായപ്പുരയുടെ പടിഞ്ഞാറെ മുറ്റത്തു മുടിയഴിച്ചിട്ടു വേർപെടുത്തിക്കൊണ്ട് അമ്മിണിയേടത്തി നില്ക്കും. അവർ കാണാ തെ, അപ്പോൾ അവരെ നോക്കിയിരിക്കാനാ ണ് കൗതുകം തോന്നുക. അനങ്ങുമ്പോൾ പു ളഞ്ഞു മിനുങ്ങുന്ന നീലപ്പട്ടിന്റെ ജാക്കറ്റ്. പിന്നുകുത്താത്ത താഴത്തെ പൊളിയിലൂടെ കുമ്പാളയുടെ നിറമുള്ള വയർ കാണാം. സർ പത്തുള്ളലിനു കണ്ടപ്പോഴത്തേതിലുമധികം അവർ തടിച്ചിട്ടുണ്ട്. പാതിയടഞ്ഞ കണ്ണുകൾ പോക്കുവെയിൽ തട്ടുന്ന വാഴത്തോപ്പിന്നുള്ളിൽ വെറുതെ സഞ്ചരിക്കുകയാവും. ചുവന്ന കുപ്പി വളയിട്ട കൈത്തണ്ടകളിൽ എപ്പോഴും നനവു ണ്ടെന്നു തോന്നും കണ്ടാൽ. തലമുടി വേർപെടു
ത്തുമ്പോൾ കുപ്പിവളകൾ ഒച്ചകൂട്ടും. അവർ മുന്നിൽ വന്നു നിന്നാൽ നേരെ മുഖ ത്തു നോക്കാൻ പ്രയാസം തോന്നും. നിന്ദയോ ടെ, പകയോടെ, നോക്കണമെന്ന് ആഗ്രഹി ക്കാറുണ്ട്. വലിയമ്മാമയുടെ ഓമനമകൾ വന്നി രിക്കുന്നു! തന്നെ കഠിനമായി വെറുക്കുന്ന ആ മനുഷ്യന്റെ ഏറ്റവും ഇളയമകൾ. വലി യമ്മാമയോടുള്ള വെറുപ്പു മുഴുവൻ അവരോ ടു കാണിക്കണമെന്നു തോന്നാറുണ്ട്. പക്ഷേ മുന്നിലെത്തുമ്പോൾ മുഖമുയർത്താൻ വയ്യാ. അകലെനിന്നു കാണുവാൻ രസമുണ്ട്. ചുമലില ടെ മുന്നിലേയ്ക്ക് വീണുകിടക്കുന്ന മുടിച്ചുരുളു കൾ അനങ്ങുമ്പോൾ മാറത്തു കറുത്തു മിന്നുന്ന സർപ്പങ്ങൾ പിടയുകയാണെന്നു തോന്നും. മു ക്കിനു താഴെ കുനുത്തു നിൽക്കുന്ന നീലച്ഛാ യയുള്ള നനുത്ത രോമങ്ങൾ. പാതിയടഞ്ഞ കണ്ണുകൾ കാണുമ്പോൾ അവർ സ്വപ്നം കണ്ടു കൊണ്ടാണ് നിൽക്കുന്നതും നടക്കുന്നതും എന്നു സംശയിക്കും.
സന്ധ്യയ്ക്ക് പടിഞ്ഞാറെ മുറ്റത്തു അവർ നിൽക്കുമ്പോൾ സർപ്പക്കാവുകളിൽ നാഗങ്ങൾ ഫണം വിരിച്ച് ആടി നിൽക്കുന്നുണ്ടാവും. സർപ്പങ്ങൾക്കു സുന്ദരികളായ പെൺകിടാങ്ങളെ ഇഷ്ടമാണ്.
ഭംഗിയുള്ള ഒരു സർപ്പമാണ് അമ്മിണിയേട ത്തി. അകലെ നിന്നുകൊണ്ട്, അതും പടം വി ടർത്തി നിൽക്കുന്നതു കാണാൻ രസമുണ്ട്. അടുക്കാൻ താൻ ഭയപ്പെടുന്നു...
ഒരു സന്ധ്യയ്ക്ക്, വാതിലിന്റെ മേൽപ്പടിമേൽ നിന്നു കിട്ടിയ ഒരു കടലാസുകൊണ്ട് ഇംഗ്ലീഷു പുസ്തകം പൊതിയുകയായിരുന്നു. അപ്പോൾ അമ്മിണിയേടത്തി തൊട്ടു പിന്നിൽ വന്നുനിന്നു.
“അപ്പുണ്ണി എന്താ ചെയ്യണ്?' പൊതിയുന്നതിൽനിന്ന് ശ്രദ്ധ പിൻവലിക്കാ
തെ പറഞ്ഞു:
“ഒന്നൂല്ല്യ.
“അപ്പുണ്ണിയുടെ പുസ്തകം നോക്കട്ടെ.' അവർ അടുത്തു മുട്ടുകുത്തി നിന്നപ്പോൾ തലയിൽ ചൂടിയ കുടമുല്ലപ്പൂക്കളുടെ സുഖകര മായ മണം വന്നു.
പൊതിഞ്ഞുകഴിഞ്ഞ പുസ്തകം അവൻ താ ഴെ വെച്ചു. അവരതു കൈയിലെടുത്തു. അമ്മിണിയേടത്തി അഞ്ചുവരെ മാത്രമേ പഠി
ച്ചിട്ടുള്ളൂ. ഇംഗ്ലീഷു കൂട്ടിവായിക്കാനറിഞ്ഞുകൂ
ടാ. അക്കാര്യത്തിൽ അവനഭിമാനം തോന്നി. ഇം ഗ്ലീഷുവായിക്കാം, എഴുതാം.
പുസ്തകത്തിന്റെ താളുകൾ മറിച്ചുനോക്കി ക്കൊണ്ട് അമ്മിണിയേടത്തി ചോദിച്ചു: "ഇതൊ ക്കെ അപ്പുണ്ണി വായിക്കോ?'
“ഒന്നു വായിക്കൂ, കേൾക്കട്ടെ. അതു വയ്യാ. മറ്റൊരാൾക്കു കേൾക്കാൻ വേണ്ടി വായിക്കുക. വായന കേൾക്കാൻ ഇത രസമുണ്ടോ? വായിച്ചു തന്റെ അറിവ് കാണി ക്കണമെന്നുണ്ടായിരുന്നു. പക്ഷേ ലജ്ജതോന്നി.
"ഇതാരടെ ചിത്രാ? ഒരു പേജ് മറിച്ചു കാണിച്ചുകൊണ്ട് അവർ ചോദിച്ചു:
അപ്പുണ്ണി പറഞ്ഞു: "റാണി ലക്ഷ്മീഭായ്. "ഏതാ ലക്ഷ്മീബായി '
ലക്ഷ്മീബായി ആരാണെന്നറിയ ഝാൻസിറാണിയുടെ കഥ മുഴുവനറിയാം. എ ന്തിനതൊക്കെ വിവരിക്കുന്നു
"ഒരു റാണിയാണ് പണ്ടത്തെ' എന്നു മാത്രം
പറഞ്ഞു.
“ഇതോ?'