"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ്
അയ്ക്ക് പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?
“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്നിട്ടുനോക്കാം.
ഒരാഴ്ചയ്ക്കുള്ളിൽ സർട്ടിഫിക്കറ്റ് വന്നു. നീ ലച്ചട്ടയുള്ള ഒരു പുസ്തകം. ഗവർമ്മേണ്ടു പരി ക്ഷയുടെ മാർക്കുകൾ ചുവന്ന മഷികൊണ്ട് എഴുതിവെച്ചിരിക്കുന്നു.
ആറു വിഷയത്തിലും കൂടി നാനൂറ്റിരുപതു മാർക്ക്.
അതു കണ്ടപ്പോൾ രാമകൃഷ്ണൻ മാരും അത്ഭുതപ്പെട്ടു.
"ഇംഗ്ലീഷിൽ എഴുപത്തൊന്ന് മേത്ത് സിൽ തൊണ്ണൂറ്റേഴ്സ്, അപ്പുണ്ണി ഇനിയും പഠിക്കേണ്ടതാ യിരുന്നു. അപ്പുണ്ണി വേദനയോടെ ചിരിച്ചുകൊണ്ട് ഒന്നു
മൂളി. ഇംഗ്ലീഷുപത്രത്തിലെ പരസ്യങ്ങൾ നോക്കാൻ നിത്യവും മാസ്റ്റരുടെ വീട്ടിലേയ്ക്ക് നടന്നു.
ഹരജി അയയ്ക്കാൻ പറ്റിയ ഒരു പരസ്യം കണ്ടത് ഒരു മാസത്തിനുശേഷമാണ്.
റെയിൽ വേയിലേയ്ക്ക് ക്ലാർക്കുമാരെ എടുക്കുന്നു. മാ സർ നിർദ്ദേശിച്ചു.
“അപ്പുണ്ണി അപ്ലൈ ചെയ്തോളൂ. നല്ല മാർക്കു ള്ളതല്ലേ? കിട്ടും.'
ഒരുറുപ്പിക വേണം ഫോറം വാങ്ങാൻ, രജി സ്റ്റർ ചെയ്തയയ്ക്കാൻ എട്ടണ വേറെയും. ഒന്നരറുപ്പിക എവിടെനിന്നുണ്ടാവും?
പതിനഞ്ചാം തീയ്യതി വരെ സമയമുണ്ട്. ഇരു പതു ദിവസം.
പക്ഷേ ദിവസമുണ്ടെന്നത് ഒരു സമാധാനമായി അപ്പുണ്ണിക്കു തോന്നിയില്ല. രണ്ടു മൂന്നു ദിവസമായി ഒന്നര ഉറുപ്പികയെപ്പറ്റി ആലോചിക്കാൻ തുടങ്ങിയിട്ട്. ഈശ്വരാ, ഒന്നര ഉറുപ്പിക എത്ര വലിയ സംഖ്യയാണ്?
പാലത്തിന്റെ ചുവട്ടിൽനിന്നു കുളി കഴിഞ്ഞു വെൺമണലിൽ കണ്ണുകൾ നട്ടുനടന്നു വന്ന്, റോഡിൽ കയറിയപ്പോൾ ഒരു ചെക്കൻ പി
ന്നാലെ ഓടിവന്നു പറഞ്ഞു:
“ങ്ങളെ ബിളിക്ക്.
"സെയ്താലിക്കുട്ടിക്കാ, ആ കുതിരപ്പറമ്പിലെ
അത്താണിൻറടുത്തു നിക്ക്ണ്ട്. '
അപ്പുണ്ണി നെറ്റിയിലേയ്ക്ക് വീണുകിടക്കുന്ന മുടി തട്ടിന്മേല്പോട്ടിട്ട് അത്താണിയുടെ അടു ത്തേയ്ക്കു നടന്നു.
അവിടെ സെയ്താലിക്കുട്ടി ബീഡി വലിച്ചുകൊണ്ടു ചോരച്ച കണ്ണുകളിൽ ഒരു ചിരിയുമായി നില്ക്കുന്നു. അടുത്തെത്തിയ പ്പോൾ സെയ്താലിക്കുട്ടി പറഞ്ഞു:
“നായരുട്ടി എടുത്തുവെച്ചന്തി ബലാ
അപ്പുണ്ണി ചിരിച്ചു. "തറവാട്ടിലത്തെ ചോറിനു നല്ല നൂറ്നാ തോണ്ണ്.
അതു ശ്രദ്ധിക്കാതെ അപ്പുണ്ണി ചോദിച്ചു: "സെയ്താലിക്കുട്ടി എന്നേ വന്നു?'
"ഇന്നലെ മോന്തിക്ക്. "ഇപ്പോ ഏതു രാജ്യത്താ?'
"ബയനാട്ടിലെന്നെ അല്ലാണ്ടവടെ പൂവാനാ?
എന്തൊക്ക്യാ നായരുട്ടീടെ വർത്താനം?' "ഇങ്ങനെ കഴിയുന്നു.
“ഇപ്പ് ഏതു ക്ലാസ്സിലാ?'
"പഠിപ്പു കഴിഞ്ഞു പാസായി. "പത്തു പാസായോ'
പാസായി.
"ഇന്യോ?'
"ഇനി...ഇനി ഒരു ജോലി കിട്ടണം. ഇനീം ഇവി ടെക്കെടന്ന് പൊറ്ക്കതിലും ഭേദം...
"വല്ലതും നോക്കണ്ടോ?'
"നോക്കണം. അതിന്
ഒന്നര ഉറുപ്പികയുടെ പ്രശ്നം പൊങ്ങിവന്നു. പറഞ്ഞാലോ? അഭിമാനം സമ്മതിച്ചില്ല.
“ഇങ്ങളു ബേജാറാവാണ്ട് ഇരിക്കീ. ഉദ്യോഗൊക്കെ കിട്ടൂന്ന്
ഉദ്യോഗം കിട്ടണമെങ്കിൽ ശ്രമിക്കാൻ ആളു
വേണം. പണം ചെലവാക്കാനും വേണം. എനി
ക്ക് ഇതും രണ്ടും ഇല്ല.......ഞാൻ ആർക്കും വേ
ണ്ടാത്തവനാണ്.
സെയ്താലിക്കുട്ടി ബീഡി ശക്തിയിൽ മൊ ത്തിക്കൊണ്ടു നിശ്ശബ്ദം കേട്ടു. അയാൾ എ ന്തോ ആലോചിക്കുകയായിരുന്നു. വിഷയം മാറ്റാൻ അയാൾ ചോദിച്ചു: "തറവാട്ടിലു കേസും കൂട്ടൊക്കെ എവിടെത്തി?'
അപ്പുണ്ണി അസുഖത്തോടെ പറഞ്ഞു: "അതൊന്നും പറയാൻ കൊള്ളില്ല. വേറെവി ടെയും പോവാനില്ലാത്തതുകൊണ്ട് അവിടെ താ
മസിക്കുന്നുന്നുമാത്രം.'
"പടച്ചോനു പൊറ്ക്കാത്തതു പറയരുത്, കു . ങ്ങളും പോയത്തം വിജാരിക്കാണ്ടിരിക്ക്. ഒക്കേറ്റിനും പടച്ചോൻ ഒരു വഴി കണ്ടിട്ടുണ്ടാവും
അപ്പുണ്ണി അർത്ഥമില്ലാതെ ഒന്നു മുളി. “ങ്ങളു നടക്കി, രണ്ടീസം കഴിഞ്ഞാ ഞമ്മളു പോവും. തരം ഉണ്ടെങ്കി കാണണ്ട്.
അപ്പുണ്ണി നനഞ്ഞ തോർത്തുകൊണ്ടു കഴു ത്തും മുഖവും തുടച്ചു പോകാൻ ഭാവിച്ചു. രണ്ടടി നടന്നപ്പോൾ സെയ്താലിക്കുട്ടി വീണ്ടും പറഞ്ഞു:
"നോക്കി, വോളം നിന്നാ ആവോളം നിക്ക ണം. ഒക്കേറ്റിനും പടച്ചോൻ ഒരു വഴി കണ്ടിട്ട്ണ്ടാവും
റോഡിൽ നിന്നു വരമ്പത്തേയ്ക്കിറങ്ങുമ്പോൾ അപ്പുണ്ണി പരിഹാസത്തോടെ ചിന്തിച്ചു. പട ച്ചോൻ വഴി കണ്ടുവെച്ചിരിക്കുന്നു! എങ്കിൽ ഒന്നര ഉറുപ്പികക്കുവേണ്ടി മനസ്സു പുണ്ണാ ക്കേണ്ടിവരുമായിരുന്നില്ല.
പടച്ചോൻ വഴികൾ വിചിത്രങ്ങളാണെന്ന് അപ്പുണ്ണിക്കു തോന്നി. ആരും അവനൊരു ക ത്തെഴുതാനില്ല, പെൻസിൽ കൊണ്ടു മലയാള ത്തിൽ വിലാസമെഴുതിയ ആ കത്തു സംശയ ത്തോടെയാണു തുറന്നത്. മുകളിൽ വടിവില്ലാ ത്ത അക്ഷരത്തിൽ 'ബി' എന്നെഴുതിവെച്ചിരി ക്കുന്നു. താഴെ.
“എത്രയും വേണ്ടപ്പെട്ട അപ്പുണ്ണിനായര് വായി ച്ചറിയാൻ
(അപ്പുണ്ണിനായർ?
അപ്പുണ്ണി അപ്പുണ്ണിനായരായിരിക്കുന്നു!) “എത്രയും വേണ്ടപ്പെട്ട അപ്പുണ്ണിനായരു വായി ച്ചറിയാൻ സ്വന്തം സെയ്താലിക്കുട്ടി എഴുത്ത്.
എന്തെന്നാൽ നിങ്ങളുടെ കാര്യം എസ്റ്റേറ്റി ലെ മേനോനോടു പറഞ്ഞിട്ടുണ്ട്. നിവൃത്തി ഉണ്ടാക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒട്ടും താമസിയാതെ നിങ്ങൾ ഇവിടെ വരേണ്ടത് അവഷ്യമാണ്. സർട്ടിഫിക്കറ്റും ഒക്കെയും തയാർ ചെയ്തു വേണം വരാൻ. കോഴിക്കോട്ടുനിന്നു മാ നന്തവാടി ബസ്സിനു വന്ന്...യിൽ ഇറങ് അങ്ങാടിയിൽ അന്വേഷിച്ചാൽ എന്റെ പീടിക
കാണിച്ചുതരുന്നതാണ്. വര്ണ ദിവസം കാണിച്ച് ഒരു കാർഡ് എഴുതി യിട്ടാൽ ബസ്സിന്റെ അടുത്തു ഞാനോ ചെക്ക നോ കാത്തുനില്ക്കാം. പടച്ചോൻ സഹായം എന്നു സ്വന്തം സെയ്താലിക്കുട്ടി.
പടച്ചോൻ സെയ്താലിക്കുട്ടിയാണെന്നാണ്
ആദ്യം തോന്നിയത്.
ഇരുട്ടുനിറഞ്ഞ ആ കോണിമുറിയിൽ നിന്നു രക്ഷപ്പെടാമെന്നുള്ള സന്തോഷമാണാദ്യം തോ ന്നിയത്. സെയ്താലിക്കുട്ടി എഴുതിയതു ശരിയാ വുമോ?
ആരും സഹായിക്കാനില്ലെന്നു കരുതിയിരിക്കു മ്പോൾ, ഒരിക്കലും സഹായം പ്രതീക്ഷിക്കാത്ത ആളുകളാണ് കൈ നീട്ടുന്നത്.
മറ്റെല്ലാം തല്ക്കാലം മറക്കുക. വേഗം വയനാ ട്ടിലെത്തിച്ചേരണം. അതിനു കുറച്ചു പണം വേണം. പള്ളിപ്പുറത്തുനിന്നു കോഴിക്കോ ട്ടേ വണ്ടിക്കൂലി വേണം. അവിടെ നിന്നു ബസ്സുകൂലി. വഴിക്കു ഭക്ഷണം വല്ലതും കഴി ക്കാനും കാശുവേണം. ആരോടാണ് ചോദി ക്കേണ്ടത്?
നേരെ മാസ്റ്റരുടെ വീട്ടിലേയ്ക്കാണ് നടന്നത്. മാസ്റ്റർ തോട്ടത്തിൽ പണിയെടുപ്പി ച്ചുകൊണ്ടു നില്ക്കുകയാണ്. എന്തിലും വി ശ്വാസം തോന്നുന്ന സമയമായിരുന്നു അത്. സംശയിക്കാതെ, ലജ്ജിക്കാതെ, മാരോടു കാര്യം പറഞ്ഞു.
“അതിനെന്താ വെഷമം?
മാസ്റ്റർക്കു സന്തോഷമേ ഉള്ളൂ.
അപ്പുണ്ണി ഇരിക്കു. ഞാനിതാ വരുന്നു. മാസ്റ്റർ ഷർട്ടെടുത്തിട്ടു പുറത്തു പോയി. കുറച്ചുനേരം കഴിഞ്ഞു, തിരിച്ചുവരാൻ.
തിരിച്ചു വന്നപ്പോൾ മാസ്റ്റർ ചിരിച്ചുകൊണ്ടു പറഞ്ഞു: “അപ്പുണ്ണിക്കു ഭാഗ്യംണ്ട്, ദാ'. പത്തുറുപ്പികയുടെ ഒരു നോട്ട്
കൃതജ്ഞത കൊണ്ടു കണ്ണു നിറഞ്ഞു. വാക്കു കളെല്ലാം തൊണ്ടയിൽ പറ്റിപ്പോയി.
വളരെ പ്രയാസപ്പെടേണ്ടി വന്നു പറയാൻ
“വരട്ടേ, സർ
"പൊയ്ക്കോളൂ. വിഷ് ഗുഡ് ലക്ക് .... താൻ അലിഞ്ഞലിഞ്ഞു ചുറ്റുപാടുകളിൽ ല യിക്കുന്നതുപോലെയാണ് അപ്പുണ്ണിക്കു തോന്നി യത്.