തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്.
അയാൾ നിരത്തിൽനിന്നു വരമ്പത്തേയ്ക്കിറ
ങ്ങി. “വന്റെ ഗുരുവായുപ്പോ.' എന്ന മുഖവു യോടെ കുട്ടൻനായരുടെ അടുത്തേക്കു ചെന്നു. “എന്താ വക്കീലേ
“ഒന്നൂല്ല്യ. തൃത്താലവരെ പോയി. നൊമ്മടെ കണ്ണൻ സെയ്താലിയുടെ ഒരു ചൂണ്ടിപ്പണയം റേഷാക്കാൻ ഉണ്ടായിരുന്നു.
“കഴിഞ്ഞില്ലേ?'
“കഴിഞ്ഞു. ഇപ്പഴത്തെ റേഷാളു നല്ല ആളാ.
രണ്ടടി നടന്നാ കൈതച്ചു. വയ്യേൻ ഗുരുവായു
റപ്പാ എന്നും ചെറുപ്പാവില്ല്യാലോ
കുട്ടൻ നായർ വലിയ താൽപര്യമൊന്നും കാ
ണിക്കാതെ പറഞ്ഞു.എങ്ങനയ ചാഴിണ്ടോ
കഴിഞ്ഞ കൊല്ലതല്ല.
കൃഷിയെപ്പറ്റിയും നാട്ടുകാര്യങ്ങളെപ്പറ്റിയും കുറേ സംസാരിച്ചു കഴിഞ്ഞപ്പോൾ കുമാരൻ നായർ
ആരംഭിച്ചു.
പിന്നേയ്, ഒന്നുണ്ടായിട്ടു ചോതിക്കും. അ
ജാമിത്തിരി എടതിരിഞ്ഞു നിരിക്കുന്നു കേട്ടു.
കുട്ടൻ നായർ ശാന്തനായി പറഞ്ഞു: "എടവും വലവും തിരിഞ്ഞതുകൊണ്ടായില്ല
ല്ലോ. വീട്ടിലുള്ളവർക്ക് ഭക്ഷണം കഴിക്കണ്ടേ? "ന്നാലും.....കേട്ടോണ്ടു പറയ്യാ. അമ്മാമയ്ക്ക് വയസ്സാ, കൊരച്ചൊക്കെ ക്ഷമിക്കണ്ട കുട്ടൻ നാ
വക്കീൽ ഉദ്ദേശിച്ചപടി അതു കൊണ്ടു. "എന്ത് ക്ഷമിക്കണംന്നാ നിങ്ങളു പണ് ഞാനായതോണ്ട് ഇത്തറീം കാലം മിണ്ടാതി രുന്നു. പോത്തിനെപ്പോലെ രാവും പകലും പണി പോ. ഒരു കാശ്. ഒരു മണി നെല്ല്, കയ്യോണ്ടു
തൊടാൻ കിട്ടില്ല്യ.' “അല്ല, വടക്കേപ്പാട്ട് ഒരു നെറഞ്ഞ തറവാടാ. കാരണോമ്മാരാവുമ്പോ
നെയ്രിക്കലും പൊരിക്കലുമൊക്കെ പ ണ്ടായിരുന്നു കുമാരൻ നായരേ. കാര്യം നോക്കിനോക്കി ഇപ്പോ സംഗതൊക്കെ കൊളത്തിലെറങ്ങിരിക്കണു
അപ്പോൾ കുമാരൻനായർ ശബ്ദം താഴ്ത്തി
വലിയ ഒരു രഹസ്യം പറയുന്നതുപോലെ മന്ത്രി
"കൊറച്ചൊക്കെ നിയ്ക്കും അറിയാം. പൊറ ത്തു പറയാൻ പാടോ? അസാരം കടന്നാ
കേട്ടത്
ഞാൻ നയിച്ചു തിന്നോണ്ട്. ഇങ്ങനെ നേരും സമയം നോക്കി വായ്ക്കുപൊത്തി നിക്കാൻ ന്നേ കൊണ്ടാവില്ല....
“എങ്ങന്യാ അമ്മാമ നേരാംവഴിക്കു പോവ്വാ? ആ കോരപ്പണിക്കരുടെ ഉപദേശമല്ല മുഴുവൻ
ഉപദേശം. കേട്ടോട്ടെ. പണയെഴു വില് ക്കോ ഒക്കെ ചെയ്തോട്ടെ. ഞാനും ഒരുട്ടൊക്കെ റെച്ചിട്ട കുമാരൻനായർ സമാധാനിപ്പിക്കാനെന്ന മ ട്ടിൽ പറഞ്ഞു:
"കൊഴപ്പൊന്നും കൂടാണ്ട് നൊമ്മക്കതു പറ ഞ്ഞു ശര്യാക്കാശര്യാക്കാനൊന്നൂല്ല്യ. എന്റെ എന്താ ഉള്ള
തച്ചാൽ അതിങ്ങട് കിട്ട്യാൽ മതി.
വക്കീൽ കുമാരൻ നായർ അത്ഭുതപ്പെട്ടു നെറു കയിൽ കൈവെച്ചു.
"എന്താ, ന്റെ ഗുരുവായിരപ്പാ, ഈ കേ
ക്കണത്? ഭാഗിക്കേ?' “ആ, എന്താ ഭാഗിച്ചാൽ? അവനോനായി, അവനോന്റെ പാടായി. നിങ്ങളിനിപ്പോ മറിച്ചൊ ന്നും പറേണ്ടാ. ഞാൻ കേക്കാൻ പോണില്ല. നിക്കു പത്തുമുപ്പത്തെട്ടുവയസ്സായി. ഞാനും ഒരാണാ. ആ വീട്ടിലു കുട്ട്യോൾക്കും കൂടി
വെള്ളല്യ പറഞ്ഞാൽ വാലും തറ്റു പിന്നാലെ നടക്കും.
കുമാരൻ നായരുടെ മട്ടൊന്നു മാറി.
“കുട്ടന്നായരേ, ങ്ങളിൽ കഴിഞ്ഞു പോയ അനന്തോനെപ്പോലാണ്, ഞാനെന്താ വേണ്ട
കുട്ടന്നായർ തീക്ഷ്ണമായി ആലോചിച്ചു. എ
ന്നിട്ടു പറഞ്ഞു: “നിങ്ങളു വേണ്ടത്ണ്ട്. ആരൊക്ക്യാച്ചാൽ എ ന്തൊക്ക്യാച്ചാൽ ചെയ്ത് ഇതൊന്നു രണ്ടു ദിക്കി ലാക്കണം. എന്താ സാധിക്കോ?'
“സാധിക്കാന്നോ? പതിനയ്യായിരം പാട്ടം പി രീണ പൊറത്തടത്തുമന കിറുകൃത്യമായി ഭാഗി ച്ചതു ഞാനൊറ്റയ്ക്കാ. അറിയോ? ഞാൻ നോ ക്കിക്കോളാം, കുട്ടന്നായരേ.'
വെള്ളത്തുണി പൊതിഞ്ഞ ശീലക്കുട ചുമ ലൊന്നു മാറ്റിവെച്ചു രണ്ടടിവെച്ചു വക്കീൽ കുമാ രൻനായർ വീണ്ടും പറഞ്ഞു: “നിങ്ങള് ഒട്ടും പരി ഭ്രമിക്കണ്ടാ. നിങ്ങള് കഴിഞ്ഞുപായ അന ന്താനേപ്പോല്യാണ്.
സംതൃപ്തിയോടെയാണ് അയാൾ മടങ്ങിപ്പോ യത്.
കഥയറുക്കേണ്ട ഒരവസരം വരുമെന്ന് കു
ട്ടൻ നായർക്കറിയാമായിരുന്നു. പക്ഷേ അതി വേഗത്തിലാവുമെന്നു കരുതിയതല്ല.
പതിനഞ്ചോ പതിനാറോ വയസ്സിൽ പാടത്തിറ ങ്ങാൻ തുടങ്ങിയതാണയാൾ. ഇരുപതിലേറെ കൊല്ലമായി അദ്ധ്വനിക്കാൻ തുടങ്ങിയിട്ട്. എന്നി ട്ടിപ്പോഴും നല്ല ഒരു മുണ്ടു ചുറ്റാനില്ല. പുറത്തു നിന്ന് ഒരു കോപ്പ് ചായ കുടിക്കണമെങ്കിൽ കാ ശില്ല. കൊല്ലത്തിൽ നാലുമുണ്ടും രണ്ടു തോർ ത്തും അഞ്ചുപറ നെല്ലുമാണ് കൂലി. പടിയ്ക്കൽ പണിചെയ്യുന്ന ചെറുമക്കൾക്ക് ഓണവും വിഷു വും തിരുവാതിരയും വന്നാൽ അളവുണ്ട്. അവ രുടെ സ്ഥിതി ഭേദമാണെന്നയാൾക്കു തോന്നി.
അമർഷത്തോടെ കുട്ടൻ നായർ വരമ്പത്തു കാർക്കിച്ചുതുപ്പി. വലിയ തറവാട്ടിലെയാണെന്ന പേരു ബാക്കിയുണ്ട്. എന്നിട്ടെന്തു കാര്യം?
മാളുവിന്റെ കാര്യമാലോചിക്കുമ്പോൾ അ യാൾക്കു സങ്കടമുണ്ട്. രണ്ടുമൂന്നു കൊല്ലം കഴി യുമ്പോഴേക്കും അവൾ പ്രായം തികഞ്ഞ ഒരു പെണ്ണാവും. കഴുത്തിലും കാതിലും മിന്നുന്ന ഒരു കഷ്ണമില്ല. അവളെ വീട്ടിൽ ഒരു പണിക്കാ രിപ്പെണ്ണായിട്ടാണ് കണക്കാക്കുന്നത്. അവൾ രാ
വിലേയും വൈകുന്നേരവും എടുത്താൽ പൊ താത്ത വെള്ളംകുടം ചുമന്നു പോകുന്നത് അ യാൾ കാണാറുള്ളതാണ്. അവളവിടെ പാർക്കു ന്നതുതന്നെ കുഞ്ചിയോപ്പോൾക്ക് ഇഷ്ടമില്ല.
അമ്മാമയുടെ മകളും അവിടെ താമസിക്കാറു ള്ളതാണല്ലോ. പത്തായപ്പുരയിൽനിന്നിറങ്ങില്ല. കുഞ്ചിയോപ്പോൾക്ക് ഒരു പൊന്നുമോളുണ്ടല്ലോ. പ്ലാവിലയെടുത്തു കുത്താനറിഞ്ഞുകൂടാ. പണി യെടുക്കാൻ ഒരു മീനാക്ഷിയുണ്ട്. മാളുവുമുണ്ട്.
കണ്ടു സഹിക്കുകയായിരുന്നു എല്ലാം. ഒടു വിൽ അത് അന്നാണു പൊട്ടിത്തെറിച്ചത്. അപ്പു ണ്ണി വന്നത് അയാളറിഞ്ഞിരുന്നില്ല. അപ്പുണ്ണി യോട് അയാൾക്ക് സ്നേഹമില്ല, വെറുപ്പുമില്ല. പക്ഷേ മുമ്പൊരിക്കൽ അവനെ കഴുത്തിനു പിടിച്ചു തള്ളി ആട്ടിയിറക്കിയതറിഞ്ഞപ്പോൾ അല്പം വേദനതോന്നി. ഒരു മനുഷ്യക്കുട്ടിയ ല്ലേ? വടക്കേപ്പാട്ടെ തറവാട്ടിലെ ആൺകുട്ടി യാണവനും. ചോദിക്കാനും പറയാനും ആരുമി ല്ലെന്നുവെച്ച്അപ്പോൾ വീണ്ടും മാളുവിന്റെ കാര്യമോർ ത്തു. മനുഷ്യാവസ്ഥയാണ്; ഇന്നു കണ്ണടച്ചാൽ നാളെ മാളുവിന്റെയും സ്ഥിതി ഇതാണ്. അവളെയും ആട്ടിയിറക്കും. അവൾക്കവിടെ അധികാ രവുമില്ല.
ഒരു വൈകുന്നേരം വീട്ടിൽ കയറിച്ചെന്ന പ്പോൾ കണ്ടത് അതായിരുന്നു. ആ ചെറുക്കനെ അപ്പോൾ പൊടിച്ചു കളയുമെന്നു തോന്നി. അപ്പോൾ അമർത്തപ്പെട്ടുകിടന്നിരുന്ന ശബ്ദം ഉയർന്നു.
കുഴപ്പം ആരംഭിക്കുന്നേയുള്ളുവെന്ന് കുട്ടൻ നായർക്കു തോന്നി. നെല്ലളന്നിട്ടു കൊടുക്കു കയില്ലെന്നാണിപ്പോൾ വാശി. പത്തായം പുട്ടി താക്കോൽ അരയിൽ തിരുകിയാണ് നടത്തം. വണ്ടിക്കാർക്കു നെല്ലു വില്ക്കാൻ പോകുന്നു ണ്ടെന്നും കേട്ടു. വരട്ടെ. ഉണ്ണാനുണക്കിയിട്ട നെല്ല് വണ്ടിക്കാർക്കു വില്ക്കട്ടെ.....
വടക്കേപ്പാട്ടെ തറവാട്ടിൽ ഒരാൾക്കുമാത്രമേ അവകാശമുണ്ടായിക്കൂടു എന്നില്ലല്ലോ.