തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു.
വെണ്മയും നിഴലും കെട്ടുപിണയുന്ന പുറത്തെ പ്രകൃതിക്കു പേടി പ്പെടുത്തുന്ന ഒരു സൗന്ദര്യമാണുള്ളത്.
നിലാവു വിളറുന്നതുവരെ അങ്ങനെ കണ്ണുതു റന്നു കിടന്നു. പ്രഭാതത്തിന്റെ കുളിർമ്മ ജനൽ പഴുതുകളിലൂടെ കടന്നുവന്നപ്പോഴാണ് ഉറക്കം കൺപോളകളെ മുത്താൻ തുടങ്ങിയത്.
റിസൾട്ടു വന്നു. അപ്പുണ്ണി പാസായിരിക്കുന്നു. ജൂണിലേ വരുള്ളുവെന്നു കരുതിയിരിക്കുകയാ യിരുന്നു. അതുകൊണ്ട് ഒട്ടും പരിഭ്രമിക്കാതെയാ ണറിഞ്ഞത്. ഒരു ദിവസം മാസ്റ്റരുടെ വീട്ടിൽ ചെന്നപ്പോൾ പത്രം മുമ്പിലേയ്ക്കിട്ടു മാസ്റ്റർ പറഞ്ഞു:
"ചായ വരട്ടെ, അപ്പുണ്ണി.
"എന്താ, സാർ?'
അപ്പുണ്ണി പാസായി. നമ്പറുണ്ട് ഇതിൽ. നമ്പറുകളുടെ ഒരു സമുദ്രമാണ്. അതിൽ നി ന്നു തന്റെ വിജയം കുറിക്കുന്ന നമ്പർ തിര ഞ്ഞുപിടിക്കാൻ പ്രയാസമുണ്ടായില്ല. മാർ അടയാളം വരച്ചിരുന്നു.
നോക്കിയിട്ടും നോക്കിയിട്ടും മതി വന്നില്ല. ആദ്യത്തെ ആവേശമൊന്നടങ്ങിയപ്പോൾ മു ഹമ്മദിന്റെ നമ്പർ നോക്കി. ഇല്ല, മുഹമ്മദ് പാ സായിട്ടില്ല. മറ്റാരുടെയും നമ്പർ അവനറിഞ്ഞു
കൂടാ
തിരിച്ച്, ഇരുവശത്തും കുന്തമുനകൾ പിടിച്ചു നില്ക്കുന്ന കാവല്ക്കാരെ പോലെ, കൈതക്കു ട്ടങ്ങൾ വളരുന്ന ചെമ്മണ്ണുപാതയിലൂടെ നടക്കുമ്പോൾ ലോകത്തോടു മുഴുവൻ പറയാൻ തോന്നി, അപ്പുണ്ണി പാസായിരിക്കുന്നു. ശിരസ്സു യർത്തിപ്പിടിച്ചാണ് നടന്നത്.
വീട്ടിലെത്തിയ ഉടനെ കേൾക്കാനാഗ്രഹമില്ലെ ങ്കിലും അവിടെയുള്ളവരോടെല്ലാം ഒന്നു പറയ ണമെന്നുറപ്പിച്ചാണ് പടിപ്പുര കടന്നത്. ഒതുക്കു കയറുമ്പോൾത്തന്നെ വലിയമ്മാമയുടെ ശബ്ദം കേട്ടു. വളരെ ദിവസങ്ങൾക്കുശേഷം വന്നിരി ക്കയാണ്.
ആവേശമെല്ലാം തണുത്തുപോയി. ഒന്നും സംഭവിക്കാത്തപോലെ അവൻ അക ത്തേയ്ക്കു കയറിപ്പോയി.
ഷർട്ടഴിച്ചിട്ട്, തിരുമ്മിത്തിരുമ്മി കറുത്ത നിറമാ യ തോർത്തെടുത്തു ചുമലിലിട്ടു പുറത്തിറങ്ങി. ഒന്നു കുളിക്കാം. കുറേ നേരം ഈ ബഹളത്തിൽ നിന്ന് അകന്ന് ഇരിക്കുകയായിരുന്നു അതിലും വലിയ ആവശ്യം. തല ചകിരിപോലെ വരണ്ടിരി ക്കുന്നു. എണ്ണ തേച്ചിട്ടു മാസങ്ങളായി.
പുഴയിൽ പാലത്തിന്റെ ചുവട്ടിൽ ചെന്നാൽ ധാരാളം വെള്ളമുണ്ട്. സുഖമാണ്.
കുരുതിപ്പറമ്പിൽ നിന്നു പുഴയിലേയ്ക്കിറങ്ങി. പുഴ വരണ്ടു കിടക്കുകയാണ്. നോക്കെത്താ തെ കിടക്കുന്ന മണല്പരപ്പിന്റെ ഒരരുകിലൂടെ ശോഷിച്ച് ഒരു നീർച്ചാലായി പുഴ ഒഴുകുന്നു. മുമ്പു നാടുമുഴുവൻ വെള്ളത്തിലാഴ്ത്തിയത് ഇതാണെന്ന് ആലോചിച്ചപ്പോൾ രസം തോന്നി. അവിടവിടെ കുഴികളുണ്ടാക്കിയാണ് ആളുകൾ കുളിക്കുന്നത്. മുഷിഞ്ഞ വസ്ത്രങ്ങളും കറുത്ത ശരീരവുമുള്ള ആളുകൾ. അല്പം അകലെ വർണ്ണങ്ങളും വെളുപ്പും കാണാം. അത് അധി കാരിയുടെ വീട്ടിലെ പെൺകിടാങ്ങളാണ്.
ഞെറിവെച്ച വെള്ള ഉടുപ്പിട്ട ഒരു കൊച്ചുപെൺ
കുട്ടി, ദേവദൂതന്മാരുടെ ചിത്രത്തെ ഓർമ്മിപ്പിച്ചു കൊണ്ട്, മണലിൽ ഓടിക്കളിക്കുന്നു. മണൽത്തട്ടിലൂടെ അവൻ നടന്നു. പാലത്തി ന്റെ ചുവട്ടിലേയ്ക്ക് നാലഞ്ചു ഫർലോംഗ്
നടക്കണം.
പാലത്തിന്റെ അല്പം മേൽപുറത്തുവെച്ചാ ണ് ഭാരതപ്പുഴ ഒരു കൂട്ടുകാരിയെ കിട്ടു ന്നത്. അതുകൊണ്ടു പാലത്തിന്റെ ചുവട്ടിൽ വേനല്ക്കാലത്തും നല്ല വെള്ളം കാണും. മു കളിൽ വലിയ തീവണ്ടിപ്പാലം. കുറെ താഴത്ത് രണ്ടു കുമ്പാരത്തികൾ കുളിക്കുന്നുണ്ട്.
കരയ്ക്കു ചെറിയ പാറക്കെട്ടുകളുണ്ട്. വെള്ളത്തിലിറങ്ങാതെ കുറെ സമയം ഒരു പാറ മേലിരുന്നു. തലയ്ക്കുമുകളിലൂടെ ഒരു പാസ ഞ്ചർ വണ്ടി ഇരമ്പിക്കൊണ്ടു കടന്നുപോയി. പാലവും ഭൂമിയും കിടുകിടെ വിറയ്ക്കുന്നതു പോലെ. വാതിലും ജനാലയിലും നിറയെ ആളുകളെ കാണാം. അറിയാത്ത ആളുകൾ. പല തരക്കാരുണ്ടാവും. എവിടെയൊക്കെയോ നിന്നു വരുന്നു; എങ്ങോട്ടോ പോകുന്നു. ഈ വണ്ടി മദിരാശിക്കായിരിക്കും; അല്ലെങ്കിൽ
കോയമ്പത്തൂർക്ക്. അപ്പുണ്ണി വിചാരിച്ചു. തീവണ്ടിയിൽ കയറിയിട്ടില്ല. ഗ്രാമത്തിന്റെ
ചുറ്റുപാടും ഹൈസ്ക്കൂളും ഒഴികെ മറ്റൊന്നും അവൻ കണ്ടിട്ടില്ല. വലിയ നഗരങ്ങൾ എങ്ങ നെയായിരിക്കുമെന്ന് സങ്കല്പിക്കാൻ വയ്യാ.
കറുത്ത ഇരുമ്പുപാലത്തിന്റെ കൂറ്റൻ കാ ലുകളൊന്നിൽ അവൻ ഒരു കല്ലെറിഞ്ഞു കൊ ള്ളിച്ചു. ലോഹത്തിന്റെ മുഴങ്ങുന്ന ശബ്ദം. ആ ഇരുമ്പുകാലുകൾ കണ്ടാൽ ഭയം തോന്നും. ഏതോ ഒരു കാലിനകത്ത് ഒരു മനുഷ്യൻ മരിച്ചു കിടപ്പുണ്ട്. നാട്ടിൽ പറഞ്ഞുകേൾക്കുന്ന കഥയാ
പാലം കെട്ടിയ കാലത്തു കാലുകൾ ഉറ
യ്ക്കുന്നില്ല. വെള്ളക്കാരനായ എഞ്ചിനീയർ
എല്ലാ സൂത്രവും നോക്കി. പറ്റിയില്ല. അവസാ
നം കാലുകളുറയ്ക്കാൻ ആളെ കുരുതികൊടു
ക്കണമെന്നു കൺട്രാക്ടർ പ്രശ്നം വെപ്പിച്ചറി
ഞ്ഞുവത്രേ. മണൽ നിറച്ച കൊട്ട ചുമന്നിറങ്ങിയ
ഒരു കൂലിക്കാരന്റെ മേൽ കരിങ്കൽ കഷ്ണങ്ങൾ
ചൊരിഞ്ഞു... അവൻ പുറത്തു വന്നില്ല. പാ
ലം ഉറച്ചു. ആ കഥ സത്യമാണെങ്കിൽ, അയാൾ
വീർപ്പുമുട്ടി മരിച്ചുകാണും. ആ ലോഹത്തുണി
നകത്ത് ഒരു മനുഷ്യന്റെ ആത്മാവു തടവിൽ കിടക്കുന്നു...
മുകളിൽ ഇളം നീലനിറത്തിൽ തെളിഞ്ഞ ആകാശം. അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. പടി ഞ്ഞാറു ചുവപ്പും കറുപ്പും കലർന്ന കുറെ മേഘ മാലകൾ പാറി നില്പുണ്ട്. നേർത്തു ചുവന്ന രശ്മികൾ വെള്ളത്തിൽനിന്ന് ഇനിയും കയറി പ്പോയിട്ടില്ല.
അവൻ കുളിക്കാനിറങ്ങി. നല്ലപോലെ ഇരുട്ടിക്കഴിഞ്ഞിട്ടേ വെള്ളത്തിൽ നിന്നു കയറിയുള്ളൂ. ഇരുമ്പുപാലം നിരനിരയാ യി കാലുകളുള്ള ഒരു ഭയങ്കരജന്തുവെപ്പോലെ, നില്ക്കുന്നു. ഇരുമ്പുകാലുകൾക്കു ചുറ്റും വെ ള്ളം ചുഴിയുന്ന ശബ്ദം മാത്രമേ കേൾക്കാനു ള്ളൂ. അകലെ റെയിൽവെ സിഗ്നലിന്റെ വെളി ച്ചം, ഇരുട്ടിന്റെ ചാരക്കണ്ണുപോലെ, കാണാം. ഏകാന്തമായ ആ പരിസരം വിട്ടുപോരാൻ അപ്പുണ്ണിക്കു മടി തോന്നി.
ഇരുട്ടു പിളർന്നുകൊണ്ടു അപ്പുണ്ണി നടന്നു. അടുത്തദിവസം നേരത്തെ രാമകൃഷ്ണൻ മാരുടെ വീട്ടിലെത്തി. മാസ്റ്റർ ഉമ്മറത്തു കടലാസ്സിലെന്തോ കുറിച്ചുകൊണ്ടു മൂളിപ്പാട്ടുമാ
യി ഇരിക്കുകയാണ്.
അപ്പുണ്ണി വന്നുകയറിയപ്പോൾ മാസ്റ്റർ കട ലാസും പേനയും മാറ്റിവെച്ചു.
“എന്താ അപ്പുണ്ണി മാസ്റ്റർ പതിവുപോലെ ചോദിച്ചു. അവൻ പതിവുപോലെ ഉത്തരവും പറഞ്ഞു: "ഒന്നുല്ല്യ, സർ.
“എന്തൊക്കെയാണ് പ്ലാൻ ഹയർ സ്റ്റഡീസി
നു പോണില്ലേ?'
"ഇല്ല്യ.
അപ്പുണ്ണിയുടെ നില മാസ്റ്റർക്ക് ഏറെക്കുറെ അറിയാം. എങ്കിലും ചോദിച്ചുവെന്നേയുള്ളൂ.
“പിന്നെ എന്താ ഭാവം?
"എനിക്കൊരു ജോലി കിട്ടണം, സാർ. “ഉം, ശ്രമിക്കാം. പെട്ടെന്നായീന്നു വരില്ല.'
"ജോലി കിട്ടീട്ടില്ലെങ്കിൽ '
അപ്പുണ്ണി എന്തോ ആലോചിച്ചു നിർത്തി.
"എന്താ?'
"മരിക്കുകയാണ്, സർ, ഭേദം. ഇങ്ങനെ കഴി
യുന്നതിലും
അവനു തുടരാൻ കഴിഞ്ഞില്ല. തുണിന്റെ മറു പുറത്തേയ്ക്ക് മുഖം തിരിച്ചുകൊണ്ടാണവൻ പറഞ്ഞത്.