ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻ
നടന്നു.
വിഷ് യു ഗുഡ് ലക്ക് .......
നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം.
ഇനി നാട്ടിലേയ്ക്ക് തിരിച്ചു വരാതിരിക്ക
ഇനിയൊരിക്കലും ആ കോണിമുറിയിൽ കി ടക്കാൻ ഇടവരാതിരിക്കട്ടെ.
മുഹമ്മദിനോടു യാ ത്ര പറയാം. മുഹമ്മദിനോടു മാത്രമേ പറയാനു ? വേണ്ടാ. അതെല്ലാം മാഞ്ഞുകഴിഞ്ഞതാ ണ്. ഓർമ്മകൾ മാത്രമാണ് ...
രാത്രിയിൽ ആരോടും പറഞ്ഞില്ല. ആരും ഇ പ്പോൾ അറിയണ്ടാ,
രാവിലെ മുഹമ്മദിന്റെ വീട്ടിലേയ്ക്ക നടന്നു. അവന്റെ ഉമ്മ മാത്രമേ വീട്ടിലുള്ളൂ. മുഹമ്മദും അനിയനും പൊന്നാനിക്കടുത്തു പെങ്ങളെ കെട്ടിക്കൊണ്ടുപോയ സ്ഥലത്തു പോയിരിക്കയാണ്.
"ഉമ്മാ, മുഹമ്മദ് വന്നാൽ ഞാൻ വന്നു ചോദി ച്ചിരുന്നുവെന്നു പറയണം.' “ങ്ങളേതാ?'
മുഹമ്മദിന്റെ ക്ലാസിൽ പഠിച്ചിരുന്ന ഒരു കു ട്ടി വന്നിരുന്നുന്നു പറഞ്ഞാൽ മതി. അപ്പുണ്ണി. "പാറുമ്മയുടെ മകൻ അപ്പുണ്ണ്യാര്.
“ബന്നു കാണാൻ ഓനോടു പറഞ്ഞോളാം.'
"ഞാൻ നാളെ പൂവ്വാണ്.
“എങ്ങട്ടാ, കുട്ട്യേ.
"നാട്ട് പുവ്വാണ്. ഒരു ജോലിക്കു ശ്രമിക്കാ നാ. മുഹമ്മദിനോടു പറയണം.'
"പറഞ്ഞോളാം, കുട്ട്യേ.
അവൻ തിരിഞ്ഞു നടന്നപ്പോൾ ഉമ്മ പറഞ്ഞു: “ആ അമ്മക്കുട്ടിക്ക് അയിനെ ആയുസ്സ് കൊ
ടുക്കട്ടെ.'
ഒരുങ്ങാൻ അധികമൊന്നുമുണ്ടായിരുന്നില്ല. യാത്രയിലിടാനുള്ള ഷർട്ടും മുണ്ടും മാറ്റിവെച്ചു. മറ്റു രണ്ടു ഷർട്ടും മുണ്ടും സഞ്ചിയിൽ ഒതുക്കി വെച്ചു.
മുഷിഞ്ഞ തോർത്തും സർട്ടിഫിക്കറ്റ് പു സ്തകവും ഹെഡ്മാസ്റ്റർ എഴുതിക്കൊടുത്ത കോൺഡക്ട് സർട്ടിഫിക്കറ്റും അതിനകത്തുണ്ട്. രാവിലെ ഒമ്പതരയ്ക്കാണത്രേ പള്ളിപ്പുറത്തു നിന്നു വണ്ടി.
സഞ്ചിയുമെടുത്ത് അമ്മമ്മയുടെ മുറിയിൽ ചെന്നു.
എന്താടാ, അപ്പുണ്ണ്യേ
ഞാൻ പോവാണ്, അമ്മമ്മാ.
എവിടയ്ക്ക്?
എനിയ്ക്കൊരുദ്യോഗം കിട്ടാമെന്നു വെച്ചിട്ടു ണ്ട്.
"അത്യോ! ൻറ കുട്ട്യേ, നെനക്ക് നന്നായി വര
65...'
അമ്മമ്മ എഴുന്നേറ്റിരുന്നു
“എവടയാ?'
"വയനാട്ടില് ന്നാ സ്ഥലത്തിനു പേര്.
“ഓന്റെ കഷ്ടകാലം കഴിഞ്ഞു. ഒരിക്കൽക്കൂടി കോണിമുറിയിൽ ചെന്നു
നിന്നു.
വല്ലതും മറന്നിട്ടുണ്ടോ? മറക്കാൻ ഒന്നുമില്ല. എന്നാലും ഒരു സംശയം. ഉമ്മറത്ത് എത്തിയ പ്പോൾ വലിയമ്മ തെക്കിനിയിൽ, പിറകിൽ വന്നു വിളിച്ചു.
“അപ്പുണ്ണി നിക്ക്.
“ഒന്നും മിണ്ടാണ്ട് പുവ്വാ?'
വലിയമ്മയുടെ വാക്കുകളിൽ സ്നേഹമുണ്ട്. "കഞ്ഞി കാലായിരിക്കണു. കുടിച്ചിട്ടു പൊയ് ക്കോ
അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു:
“വേണ്ടാ
"വഴിച്ചെലവിനു വേണെങ്കിൽ...
ആ ഔദാര്യം കണ്ടപ്പോൾ അവനത്ഭുതം തോ ന്നിയില്ല. ഇതൊരു തുടക്കമാണ്. തിരിഞ്ഞു നോക്കാതെ മുറ്റത്തിറങ്ങുന്നതിനിടയിൽ അവൻ പറഞ്ഞു:
“വേണ്ടാ.
മുറ്റത്തുനിന്നു പടിയ്ക്കലേയ്ക്കിറങ്ങുമ്പോൾ പൂമുഖത്ത് ഒന്നു തിരിഞ്ഞുനോക്കി. ഉമ്മറവാതില്ക്കൽ ഒരു കറുത്ത മുഖം കണ്ടു. മാളുവാണ്.
അവളോട് ഒന്നു പറയാമായിരുന്നു. അടച്ചിട്ട പടിപ്പുരവാതിൽ തുറന്നു പുറത്തു കടന്നപ്പോൾ എതിരെ കുട്ടമ്മാമ വരുന്നു. മു ഖത്തു നോക്കാതെ ഒരു വശത്തേയ്ക്കു മാറി നിന്നു.
പാടത്തിന്റെ നട്ടെല്ലുപോലെ ഉയർന്ന നടു
വരമ്പിലൂടെ അപ്പുണ്ണി കൃതിയിൽ നടന്നു.