ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.
പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.
ധൃതിയിൽ ഊണുകഴിഞ്ഞ് രണ്ടാമത്തെ പ്രഥ മൻ വിളമ്പുന്നതിനുമുമ്പുതന്നെ അവളെഴുന്നേ റ്റു. കൈകഴുകി കിഴക്കെ കോലായിലൂടെ ഒ ന്നു നടന്നപ്പോഴാണ്, അവിടെ ഇല മുറിച്ചിട്ട അണച്ചിന്തുകൾക്കും ഇലക്കഷ്ണങ്ങൾക്കും സമീപത്തായി ഒരാൺകുട്ടി ചുവരും ചാരിയിരി ക്കുന്നു. - ചുവന്ന ട്രൗസറും മുഷിഞ്ഞ പച്ചഷർ ട്ടുമിട്ട ഒരു കുട്ടി.
മാളു കുറച്ചിട സംശയിച്ചു നിന്നു, പിന്നെ അടുത്തുചെന്നു ചോദിച്ചു:
“കുട്ടി ഉണ്ടില്ലേ?'
അവൻ മുഖമുയർത്തി അത്ഭുതത്തോടെ അവ ളെ നോക്കി.
"കുട്ടി ഉണ്ടില്ലേന്ന്?'
“കുട്ട്യോൾടെ ഒക്കെ കഴിഞ്ഞുലോ.'
കഴിഞ്ഞോട്ടെ'
അല്പം ഗൗരവത്തിലാണവന്റെ മറുപടി. മാ ളു തെല്ലു നാണിച്ചുപോയി.
"ഊണു വേണ്ടെ?'
"ചോറു കാണാണ്ട് വന്നതൊന്നല്ല.' അവൻ പുച്ഛവും ഗൗരവവും അവളെ ഒഴിഞ്ഞുപോകാൻ പ്രേരിപ്പിച്ചു. വീണ്ടും തലകു നിച്ച് അവൻ നിലത്തു നോക്കി ഇരുന്നപ്പോൾ അവൾ പതുക്കെ ചോദിച്ചു:
"കുട്ടെട്ത്ത്യാ?' അപ്പോൾ അവൻ കേട്ടില്ലെന്ന ഭാവത്തിൽ മുറ്റ ത്തേയ്ക്കും ഉണങ്ങിയ പച്ച പൊതിഞ്ഞ മതിലി ലേയ്ക്കും നോക്കിക്കൊണ്ടിരുന്നു.
“എന്താ പേര്?'
അപ്പുണ്ണിന്ന്!
കുട്ടിഎവടത്യ
അവന്റെ മുഖം ചുവന്നുപോയി. അരിശ ത്തോടെ അവളുടെ മുഖത്തുനോക്കി പറഞ്ഞു:
"ഞാൻ ഇവ്ടത്തെ, എന്താ നെനക്ക് ചേതം? ആ ശുണ്ഠി അവളെ വെറുപ്പിക്കയല്ല ചെ യ്തത്. ഒരു തമാശയായാണ് തോന്നിയത്. ഈ വീട്ടിലെ കുട്ടിയാണെന്ന് മാളുവിനെ കളിപ്പിക്കാൻ നോക്കുകയാണ്.
"ഇവിടത്തെ കുട്ട്യോളെ കണ്ടാൽ നിയ്ക്കറി
ലോ
പിന്നെയും എന്തോ പറയാൻ ഭാവിക്കുമ്പോഴാ ണ് മാളു കണ്ടത് അവന്റെ കണ്ണു നിറഞ്ഞിരി ക്കുന്നു.
"ഞാൻ കോന്തുണ്ണ്യാരുടെ മകനാ. ഞാനും
ന്റമ്മേമവിടത്യ
തങ്കേടത്തി സ്വകാര്യമായി പറയുന്നതു
കേട്ട കഥ ഓർമ്മ വന്നു. അവൾ കണ്ടിട്ടില്ലാത്ത
അച്ഛൻ പെങ്ങളെ കട്ടുകൊണ്ടുപോയ കാര്യം.
ഇതാണോ അപ്പൂട്ടൻ
അപ്പോൾ അവളുടെ ചോദ്യം പൊടുന്നനെ നി തങ്കേടത്തി സ്വകാര്യമായി പറയുന്നതു
പണിക്കാരികൾ എച്ചിലിലകൾ മുന്നിലൂടെ എടുത്തുകൊണ്ടുപോയി വാഴക്കുണ്ടിലിടുന്നു. അവിടെ ചെറുമക്കുട്ടികൾ എച്ചിൽ വാരാൻ തമ്മിൽ തല്ലുകൂടി മത്സരിച്ചു നില്ക്കുകയാണ്.
മാളുവും ഇറയത്തിരുന്നു. "എന്തിനാ കരേണ്
അവനൊന്നും മിണ്ടുന്നില്ല. “തന്നേ പോന്ന്?
"കൊട്ടില്ലെ മുത്താച്ചിണ്ട്.
“മുത്താച്ചിനെ കണ്ടു. മുറുക്കാൻ കൊണ്ടോ യി കൊടുത്തതു ഞാനാണല്ലോ. ഒന്നും പറഞ്ഞി ല്ല്യാട്ടോ മുത്താച്ചി.
തുടർന്നു മുത്താച്ചിയെപ്പറ്റി അവളൊരഭിപ്രാ യവും പറഞ്ഞു: “മുറുക്കാൻ റീം കാളൻറീം കുട്ടം തന്ന്യല്ലേ തള്ളയ്ക്കുള്ളു.
അപ്പോൾ അവന്റെ മുഖത്ത് നേർത്ത ഒരു ചി രിപരന്നു.
"നമ്മക്കു മറ്റേ കുട്ട്യോളൊക്കെ ഇരിക്ക് പഴക്ക് നല്ല സ്ഥലം പിടിക്ക്യാ
അതു ശരിയാണെന്ന് അവനു തോന്നി. “പടിഞ്ഞാവോറത്തു തുണിൻറടുത്തിരിക്ക്യാ സുഖം '
അവൾ മുൻപിൽ നടന്നു. അപ്പുണ്ണി പിൻതു
ടർന്നു.
നെടുംപുരയിൽ നിന്ന് ഇടിയറ പൊടുന്നനെ
ശബ്ദിച്ചു. മാളു ഉത്സാഹത്തോടെ അവനെ നോ ക്കി പറഞ്ഞു: “ഇപ്പത്തൊടങ്ങും. പന്തൽ നാലുചുറ്റിനും കുരുത്തോലയും മാവി ലയും കോർത്തിട്ട് അലങ്കരിച്ചിട്ടുണ്ട്.
കളമെഴുത്തു കഴിഞ്ഞിരിക്കുന്നു. അരിപ്പൊടിയും മഞ്ഞപ്പൊടിയും നൂറും മഞ്ഞളും ചേർത്തുണ്ടാ ക്കിയ ചുവന്ന പൊടിയും ഇട്ടാണ് കളം വരച്ചി രിക്കുന്നത്. ഉടൽ കെട്ടുപിണഞ്ഞു കിടക്കുന്ന, പടം വിരുത്തിയ രണ്ട് ഉഗ്രസർപ്പങ്ങൾ.
പന്തലിന്റെ നടുവിൽ വാഴപ്പിണ്ടികൊണ്ടു കാൽവെച്ചു മുകളിൽ ചുവന്ന പട്ടു വിരിച്ചു മ റ്റൊരു ചെറിയ പന്തലുണ്ടാക്കിയിരിക്കുന്നു. അതിലെ നിലം നിറച്ചും കളമാണ്.
"അതേയ്, രാമൻ തന്നെണ്ടാക്കീതാ. ചെരട്ടോ ണ്ടാകളെഴുതാ.' മാളു തന്റെ അറിവു കാ ണിച്ചു.
"ചെരട്ടോണ്ടോ?'
“ആ, ചെരട്ടോണ്ട്. പുള്ളുവൻ രാമൻ പല തരത്തിൽ തുളയുള്ള ചിരട്ടയിൽ പൊടി നിറച്ച് ഉമിക്കരി പരത്തിയ നി ലത്തു മുട്ടി കളമെഴുതിയതു മാളു വിവരിച്ചു. "താനക്കാലിന് വെളക്കു വെയ്ക്കാ.' പുള്ള
വൻ രാമൻ നെടും പുരയുടെ വാതില്ക്കൽ
നിന്നു വിളിച്ചു പറഞ്ഞു. പുറത്തു സന്ധ്യയുടെ വെളിച്ചം കറുക്കു വാൻ തുടങ്ങിയിരിക്കുന്നു. വാഴപ്പിണ്ടികളുടെസമീപത്തായി, കളത്തിന്റെ നാലുമൂലയ്ക്കും ചങ്ങലവിളക്കുകൾ കൊളുത്തിത്തുക്കി. പന്ത ലിൽ ഏഴുതിരിയിട്ടു കത്തിക്കുന്ന മൂന്നു വലിയ നിലവിളക്കുകളും കത്തിത്തെളിഞ്ഞു. "പൂജയ്ക്കുള്ള സാധനങ്ങളൊക്കെകൊണ്ടെന്നു വയ്ക്കാം.' രാമൻ വീണ്ടും വിളിച്ചു
പറഞ്ഞു. നാക്കിലകളിൽ അവിലും മലരും വെള്ളരിയും തുളസിപ്പൂവും നിരന്നു.
കളത്ക്കമളേ '
ഓയ്
കോടിമുണ്ടു തറ്റുടുത്ത ഒരാൾ പന്തലി ലേയ്ക്ക് വന്നു. മാളു അപ്പുണ്ണിയെ തോണ്ടി പറഞ്ഞു: “അയാളാ കള്മ്മള്, അയ്യാളാ പൂജിക്യ.
കാലും മുഖോം കഴുകി നാഗദൈവങ്ങളെ മനസ്സിലു വിചാരിച്ചു വലത്തെ കാലുവെച്ച്, താ നക്കാലു പ്രദക്ഷിണം വെച്ച്, പീഠത്ത് കെഴ ക്കോട്ടു തിരിഞ്ഞിരിക്കാം.
പുള്ളുവൻ രാമൻ പാട്ടുപോലെ പറയുകയാ ണ്. കളത്തിൽമ്മൾ അനുസരിക്കുന്നു. "താനക്കാലിന്റെ ചോട്ട വെള്ളരീം നാളി
കേരോം വെയ്ക്ക്യാ.'
പുള്ളുവൻ പറഞ്ഞതനുസരിച്ച്, "കമ്മൾ' പൂജ തുടങ്ങി. പൂജിച്ചു നമസ്കരിച്ച്, കിണ്ടിയുടെ വാ യ അമർത്തിപ്പിടിച്ചു കളത്തിനു ചുറ്റും നടന്ന് അയാൾ നീർ വീഴ്ത്തി.
കളത്തിൽമ്മൾ പന്തലിന്റെ ഒരരുകി ലേയ്ക്കു മാറി നിന്നതോടെ ഇടിയറകൾ ഒന്നാ യി മുഴങ്ങി. ഇടവപ്പാതിയുടെ തുടക്കത്തിൽ പാ തിരായ്ക്ക് ഓർക്കാതിരിക്കുമ്പോൾ പൊട്ടിയ ഇടിമുഴക്കം പോലെ അത് ഒരു നടുക്കമുണ്ടാക്കി.
പന്തലിന്റെ മറ്റേ തലയ്ക്കലാണ് പുള്ളു വത്തികളും പുള്ളുവരും ഇരിക്കുന്നത്. മൂന്ന് ഇടിയറ, മൂന്നു കുടം, രണ്ടു വീണ, ഇടിയറകൾ ശബ്ദിക്കുമ്പോൾ കുടത്തിന്റെയും വീണയു ടെയും ശബ്ദം അതിൽ മൂടിപ്പോവുന്നു.
രാമന്റെ പുള്ളുവത്തിയാണെന്നു മാളു പറ ഞ്ഞ അവളാണു പാട്ടു തുടങ്ങിയത്.
"ശ്രീമഹാദേവൻ ശ്രീപുള്ളാക്കാടം കൊണ്ട്....
പാട്ടിൽ അപ്പുണ്ണിക്കു വലിയ രസമൊന്നും തോന്നിയില്ല. അവിടെ കൂടിയിരുന്ന ആളുകളെ ശ്രദ്ധിക്കുകയായിരുന്നു അവൻ. അവനിരിക്കുന്ന തിണ്ണയുടെ താഴെ പുല്ലായയിൽ കുറേപ്പേർ ഇരിക്കുന്നു. പത്തായപ്പുരയുടെ ചുമർ ചാരി നാ ലഞ്ചു ചെറുപ്പക്കാർ നില്ക്കുന്നു. അവർക്കു പിന്നിലായി പുല്പായയിൽ നിറയെ പെണ്ണു ങ്ങളുണ്ട്; ഉമ്മറത്തും.
മുറ്റത്തു വെളുത്തു തടിച്ചു പൊക്കത്തിൽ ഒരാൾ നീണ്ടു നിവർന്നു മെതിയടിയിട്ടു നട ക്കുന്നുണ്ട്. ഇടയ്ക്ക് എവിടെനിന്നെങ്കിലും വല്ല ശബ്ദവും പുറപ്പെടുന്നുണ്ടെങ്കിൽ ഒന്നു പതു ക്കെ നോക്കും. പേടിപ്പെടുത്തുന്ന എന്തോ ഒന്ന് ചുവന്ന ആ മുഖത്തുണ്ടായിരുന്നു.
അപ്പുണ്ണി പതുക്കെ മാളുവിനോടു ചോദിച്ചു: "ആ നടക്കണതാരാ?' അവൾ ഒച്ചയടക്കി പിറുപിറുത്തു:
"വല്ല്യമ്മാമ
വലിയമ്മാമ അപ്പുണ്ണിയുടെ കരളൊന്നു പി ടഞ്ഞു. ചുവന്ന ആ മുഖത്തേയ്ക്ക് രണ്ടാമതൊ രിക്കൽ നോക്കാൻ ധൈര്യമുണ്ടായില്ല. ഇയാളാ ണ് വലിയമ്മാമ. ഇയാളാണ്....
വടക്കേ താനക്കാലിനടുത്തു വെച്ച് വലിയ നിലവിളക്കിലെ തിരി ഒരാൾ വാഴപ്പോളകൊ ണ്ട് നീട്ടി. കറുത്തു ഉള്ളോട്ടു വളഞ്ഞു മെലിഞ്ഞ ഒരാൾ. അയാളെ ചൂണ്ടിക്കൊണ്ടു മാളു
പറഞ്ഞു: "അതാൻ അച്ഛൻ
അതിനു തനിക്കെന്തു വേണം? അവൻ ശ്രദ്ധി
ക്കാൻ കൂട്ടാക്കിയില്ല. "അപ്പൂട്ടൻ കുട്ടമ്മാമാന്നാ വിളിക്കാ. അ വലിയമ്മാമ.
കുട്ടമ്മാമ
ഇനിയുമുണ്ട് ആളുകൾ. ആ കുട്ടികളുടെ കൂ ട്ടത്തിൽ കാണാം, ഭാസ്കരനും കൃഷ്ണൻകുട്ടി യുമൊക്കെ. വലിയമ്മയുണ്ടാവും സ്ത്രീകളുടെ കൂട്ടത്തിൽ. പിന്നെ
അവൾക്കറിയും, അവളോടു ചോദിച്ചാൽ മതി. അറിയാം. അമ്മമ്മ, അമ്മായി, മക്കൾ. അമ്മയ് ക്കൊരേട്ടത്തി കൂടിയുണ്ട്. അവരുടെ പേരെന്താ ണ്? അവരെയെന്താ വിളിക്കുക?
ഒന്നും അറിയേണ്ടാ. വരുമ്പോൾ ഇങ്ങനെ യൊന്നുമല്ല കരുതിയത്. വന്നയുടനെ കുട്ടികളു ടെകൂടെ കളിച്ചുനടക്കാം. അകത്തും മോളിലും പത്തായപ്പുരയിലും പന്തലിലും തൊടിയിലും ചുറ്റിത്തിരിയാം. വരുമ്പോൾ മനസ്സു തുള്ളിച്ചാടു
കയായിരുന്നു.
പടിപ്പുര കടന്നല്ല വന്നത്. കുന്നിറങ്ങി മേ ലേ ഇടവഴിയിലെത്തിയപ്പോൾ അവൻ നിന്നു. മുത്താച്ചി പിറകിലായിരുന്നു. അതാ കാണുന്നു തറവാട്
നാലുകെട്ട് വലിയതുതന്നെ! മനസ്സിൽ കണ്ട പോലെ വൈക്കോൽ മേഞ്ഞതാണ്. കുമ്മായം പൊട്ടിയടർന്ന ഭിത്തികൾ. തടിച്ച അഴികളുള്ള ചാരനിറമുള്ള പഴയ ജനാലപ്പഴുതുകൾ. പത്താ യപ്പുര തൊട്ടടുത്തുതന്നെ. അത് ഓടുമേഞ്ഞതാ ണ്. കൈയാലയും മതിൽക്കെട്ടിന്റെ പൊളി ഞ്ഞ ഒരു ഭാഗവും കാണാം.
ആ നാലുകെട്ടിലാണ് അമ്മയുണ്ടായിരുന്നത്, അതിലാണ് ഭഗവതിയുള്ളത്. അതുകൊണ്ടാ തേ ഓടുമേയാൻ കഴിയാതെ പോയത്. വള രെ വളരെ മുമ്പാണ് നാലുകെട്ടുണ്ടാക്കിയത്. അമ്മയുടെ മുത്തശ്ശിയുടെ മുത്തശ്ശിക്ക് ഓർ മ്മയില്ലത്രേ ഉണ്ടാക്കിയ കാലം. പിന്നെയാണ് ഓടുമേയാൻ ഏതോ കാരണവർ നിശ്ചയിച്ചത്. ഓടുകൾ താങ്ങാനുള്ള ബലം ചുമരുകൾക്കില്ല. വേണമെങ്കിൽ ചുമരുകൾ തട്ടി പുതിയ ചുമരു കൾ വെയ്ക്കണം. അതു ഭഗവതിക്ക് ഇഷ്ടമാവി
ല്ല. മച്ചും ഭിത്തിയും അനക്കാൻ പാടില്ലെന്നാണ് തേ പ്രശ്നം വെച്ചവർ പറഞ്ഞത്... ഇതാണ് ആ നാലുകെട്ട്...
മുറ്റത്തേയ്ക്കിറങ്ങിയപ്പോൾ മുത്താച്ചി പറ ഞ്ഞു: “താഴ്വാലാ കുട്ട്യോൾടെ കൂടെ പോ യിരുന്നോ.
അമ്പരന്നു നിന്നുപോയി. വലിയ മുറ്റങ്ങൾ, ഉയർന്ന മരത്തടികൾ കുഴിച്ചിട്ടു ചുറ്റിലുമായി കൂ ട്ടിവെച്ച വൈക്കോൽ കുണ്ടകൾ, വരിയായി ഏ ഴോ എട്ടോ കാലികളെ കെട്ടിയ തൊഴുത്ത്.
തിരിഞ്ഞു നോക്കിയപ്പോൾ മുത്താച്ചി നാ ലുകെട്ടിന്റെ പിൻഭാഗത്തിലൂടെ വടക്കുപുറ ത്തേയ്ക്ക് പോയ്ക്കഴിഞ്ഞിരുന്നു. അവൻ തനി
പലരും ഉമ്മറത്തും മുറ്റത്തും ഉണ്ടായിരുന്നു.
ആരും അവനെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടു. കി
ഴക്കുവശത്തെ കോലായിൽ ഒരിടത്ത് ഇരുന്നു.
ആ ഭാഗത്ത് ആരുമില്ല. അകത്തുനിന്നു പെണ്ണു
ങ്ങളുടെ തിരക്കും കുട്ടികളുടെ കരച്ചിലും കേൾ
ക്കുന്നുണ്ട്. കോലായിൽ ചില കുട്ടികളെ കണ്ടു.
അറിയുന്നവർ ആരെങ്കിലുമുണ്ടോ എന്നു നോ
ക്കി. ആരുമില്ല. അവൻ ഒതുങ്ങിയിരുന്നു.
ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞാ
ലോ?
ആരാണ് വരികയെന്നോ എന്താണ് പറയുക
എന്നോ അറിയില്ല. എന്നാലും ഒരു ഭയം. ആരും പറഞ്ഞില്ല. ആരും അവനെ കാണു ന്നതുതന്നെയില്ല. അപ്പോഴാണ് തോന്നിത്തുട ങ്ങിയത്. വരേണ്ടിയിരുന്നില്ല. വരേണ്ടിയിരുന്നി
ഇതു വടക്കേപ്പാട്ടെ തറവാടാണ്. അവൻ ഇവടത്തെയാണ്. അവന്റെ അമ്മ ഇവടത്തെയാണ്.
അവൻ താമസിക്കുന്ന വീട്ടിൽ ഒരു മുറി യും തളവും അടുക്കളയും മാത്രമേയുള്ളു. ചുമർ ചെത്തിത്തേച്ചിട്ടില്ല. രാത്രിയിൽ ചെങ്കല്ലി ൻ കഷ്ണങ്ങൾ പായിൽ അടർന്നുവീഴും. നാ ലുകെട്ടിന്റെ മുകളിൽ വരിവരിയായി ജനവാതി ലുകൾ കണ്ടു...... ഓരോ ആൾക്കും മുറിയുണ്ടാ വുമോ? കുട്ടികൾക്കും
പത്തായപ്പുരയുടെ മുലയോടിന്റെ താഴെ ഒരു പരമ്പുകൊട്ട ആടിക്കളിച്ചിരുന്നു. അതിൽ ഒരമ്പലപ്രാവു പറന്നു വന്നിരിക്കുന്നതും കണ്ടു. കൂടായിരിക്കും. മുട്ടകളും കുഞ്ഞുങ്ങളും ഉണ്ടാ
വും. പത്തായപ്പുരയുടെ തട്ടിൻ പുറത്തു കയറി പാളിനോക്കിയാൽ കാണാം.
വരേണ്ടിയിരുന്നില്ല.......
"ഞാനിവടത്തെയാണ്' എന്നുറക്കെ വിളിച്ചു പറയാൻ തോന്നി. ആരും നോക്കാതെ, ആരും സംസാരിക്കാതെ ഇരിക്കുന്നത് അസഹ്യമായി തോന്നി.
ഞാൻ വടക്കേപ്പാട്ടെയാണ്.
എന്റെ പേർ വി. അപ്പുണ്ണി എന്നാണ്.
ക്ലാസ്സിൽ ഹാജർ വിളിക്കുന്നത് അങ്ങിനെയാ
ണ്. വി. എന്നാൽ വടക്കേപ്പാട്ടെ എന്നാണർത്ഥം. അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് "കുട്ടി കളൊക്കെ ഇരിക്കട്ടെ' എന്ന ശബ്ദം കേട്ടത്. കു ട്ടികൾക്കു സദ്യയ്ക്ക് ഇലവെച്ചിരിക്കുന്നു.
"അപ്പോ,. വാസ്വോ, പ്രഭേ, ഒക്കെ ഇരുന്നോ.
"എട്ത്തൂന്റെ കുട്ടിശ്ശങ്കരൻ?'
"നാണോ, കുഞ്ഞിക്കുട്ടനെ നെൻ കൂടെ ഇരുത്തിക്കോ.'
പലരും പലരെയും അന്വേഷിക്കുന്നതു കേട്ടു. ആരും അവനെ അന്വേഷിച്ചില്ല. അവന് ഈ സദ്യ വേണ്ടാ. അത്ര കൊതിച്ചു വന്നതൊന്നുമല്ല.
അരിശമാണ് ഉള്ളിൽ തോന്നിയത്. എല്ലാവ രോടും അരിശം. അവന് ഇവരുടെ സദ്യ പുല്ലുവി ലയാണ്.
-പറഞ്ഞ് എണ്ണം കളിച്ച ഒറ്റ കളിക്കാരനേ ഉണ്ടായിട്ടുള്ളു. അതവന്റെ അച്ഛനാണ്, കോന്തുണ്ണിനായർ..........
ഞാൻ കോന്തുണ്ണിനായരുടെ മകനാണ്...... അച്ഛൻ ഉണ്ടാവേണ്ടിയിരുന്നു...... അച്ഛനെപ്പറ്റി ആലോചിച്ചപ്പോൾ സെയ്താ ലിക്കുട്ടിയിലാണ് മനസ്സു ചെന്നുമുട്ടിയത്. കുറ്റി
ത്തലയും ചോരനിറമുള്ള വട്ടക്കണ്ണുകളും. അവനാണ്.....
ഭഗവതീ, അതിനു പകരം ചോദിക്കണേ! അപ്പോഴാണ് മാളു വന്നത്.
അവൾ അടുത്തുതന്നെ പുള്ളുവത്തികൾ ചേർന്നു പാടുന്നതു ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഇടിയറകൾ പതുക്കെ താളം പിടിക്കു കയാണ്. വീണകളുടെ ശബ്ദം വേറെ കേൾ ക്കാം.
"കരിനാഗത്തിന്റെ പാട്ടാ പാട്ണ്.' മാളു പറഞ്ഞു: "രാമൻ അനിജനാ തുടർന്ന് രാമന്റെ പുള്ളുവത്തി തുടങ്ങി
അവൾ പാട്ട് ആരംഭിച്ചപ്പോൾ രാമൻ എഴുന്നേറ്റു. കളത്തിൽമ്മളെ വിളിച്ച് എന്തോ പറഞ്ഞു. കളത്തിൽക്കമ്മൾ പന്തലിന്റെ പുറത്തു വന്നു പാട്ടിനെക്കാളും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
"കളം കൊള്ളാനുള്ളാരു വര്വാ
ആളുകളുടെ കണ്ണുകൾ മുഴുവൻ ഉമ്മറത്തേ യ്ക്കു നീണ്ടു ചെല്ലുകയാണ്.
അരിയും തിരിയും കവുങ്ങിൻ പൂക്കുലയും വെച്ചു തിളങ്ങുന്ന കിണ്ണമെടുത്തു ഞൊറി തുടുത്ത രണ്ടു പെൺകിടാങ്ങൾ പന്തലി ലേക്കിറങ്ങി.
"കിഴക്കെ വാതില്ക്കൽ നിന്നു തൊഴാ രാമൻ നിർദ്ദേശമനുസരിച്ച് അവർ തൊഴു
"കളത്തിക്കമ്മളു വീണ നീരുവാങ്ങി
കണ്ണും കാലും കാ
“കളം മൂന്നു ചുറ്റു പ്രദക്ഷിണം വെച്ചു നാഗത്തി
ന്റെ തല നോക്കി ചമ്രം പടിഞ്ഞിരിക്ക്യാ.' പ്രദക്ഷിണം വെച്ച് അവർ സർപ്പങ്ങളുടെ വാൽഭാഗത്തിനടുത്തായി ഇരുന്നു.
"അരിയും പൂവുമിട്ടു നാഗത്തെ മനസ്സിലു ധ്യാ നിച്ചു തൊഴാ .