shabd-logo

നാലുകെട്ട് -രണ്ട്

7 October 2023

1 കണ്ടു 1
ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.

പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.

ധൃതിയിൽ ഊണുകഴിഞ്ഞ് രണ്ടാമത്തെ പ്രഥ മൻ വിളമ്പുന്നതിനുമുമ്പുതന്നെ അവളെഴുന്നേ റ്റു. കൈകഴുകി കിഴക്കെ കോലായിലൂടെ ഒ ന്നു നടന്നപ്പോഴാണ്, അവിടെ ഇല മുറിച്ചിട്ട അണച്ചിന്തുകൾക്കും ഇലക്കഷ്ണങ്ങൾക്കും സമീപത്തായി ഒരാൺകുട്ടി ചുവരും ചാരിയിരി ക്കുന്നു. - ചുവന്ന ട്രൗസറും മുഷിഞ്ഞ പച്ചഷർ ട്ടുമിട്ട ഒരു കുട്ടി.

മാളു കുറച്ചിട സംശയിച്ചു നിന്നു, പിന്നെ അടുത്തുചെന്നു ചോദിച്ചു:

“കുട്ടി ഉണ്ടില്ലേ?'

അവൻ മുഖമുയർത്തി അത്ഭുതത്തോടെ അവ ളെ നോക്കി.

"കുട്ടി ഉണ്ടില്ലേന്ന്?'


“കുട്ട്യോൾടെ ഒക്കെ കഴിഞ്ഞുലോ.'

കഴിഞ്ഞോട്ടെ'

അല്പം ഗൗരവത്തിലാണവന്റെ മറുപടി. മാ ളു തെല്ലു നാണിച്ചുപോയി.

"ഊണു വേണ്ടെ?'

"ചോറു കാണാണ്ട് വന്നതൊന്നല്ല.' അവൻ പുച്ഛവും ഗൗരവവും അവളെ ഒഴിഞ്ഞുപോകാൻ പ്രേരിപ്പിച്ചു. വീണ്ടും തലകു നിച്ച് അവൻ നിലത്തു നോക്കി ഇരുന്നപ്പോൾ അവൾ പതുക്കെ ചോദിച്ചു:

"കുട്ടെട്ത്ത്യാ?' അപ്പോൾ അവൻ കേട്ടില്ലെന്ന ഭാവത്തിൽ മുറ്റ ത്തേയ്ക്കും ഉണങ്ങിയ പച്ച പൊതിഞ്ഞ മതിലി ലേയ്ക്കും നോക്കിക്കൊണ്ടിരുന്നു.

“എന്താ പേര്?'

അപ്പുണ്ണിന്ന്!

കുട്ടിഎവടത്യ 

അവന്റെ മുഖം ചുവന്നുപോയി. അരിശ ത്തോടെ അവളുടെ മുഖത്തുനോക്കി പറഞ്ഞു:

"ഞാൻ ഇവ്ടത്തെ, എന്താ നെനക്ക് ചേതം? ആ ശുണ്ഠി അവളെ വെറുപ്പിക്കയല്ല ചെ യ്തത്. ഒരു തമാശയായാണ് തോന്നിയത്. ഈ വീട്ടിലെ കുട്ടിയാണെന്ന് മാളുവിനെ കളിപ്പിക്കാൻ നോക്കുകയാണ്.

"ഇവിടത്തെ കുട്ട്യോളെ കണ്ടാൽ നിയ്ക്കറി
ലോ

പിന്നെയും എന്തോ പറയാൻ ഭാവിക്കുമ്പോഴാ ണ് മാളു കണ്ടത് അവന്റെ കണ്ണു നിറഞ്ഞിരി ക്കുന്നു.

"ഞാൻ കോന്തുണ്ണ്യാരുടെ മകനാ. ഞാനും

ന്റമ്മേമവിടത്യ 



തങ്കേടത്തി സ്വകാര്യമായി പറയുന്നതു
കേട്ട കഥ ഓർമ്മ വന്നു. അവൾ കണ്ടിട്ടില്ലാത്ത
അച്ഛൻ പെങ്ങളെ കട്ടുകൊണ്ടുപോയ കാര്യം.

ഇതാണോ അപ്പൂട്ടൻ

അപ്പോൾ അവളുടെ ചോദ്യം പൊടുന്നനെ നി തങ്കേടത്തി സ്വകാര്യമായി പറയുന്നതു
പണിക്കാരികൾ എച്ചിലിലകൾ മുന്നിലൂടെ എടുത്തുകൊണ്ടുപോയി വാഴക്കുണ്ടിലിടുന്നു. അവിടെ ചെറുമക്കുട്ടികൾ എച്ചിൽ വാരാൻ തമ്മിൽ തല്ലുകൂടി മത്സരിച്ചു നില്ക്കുകയാണ്.
മാളുവും ഇറയത്തിരുന്നു. "എന്തിനാ കരേണ്
അവനൊന്നും മിണ്ടുന്നില്ല. “തന്നേ പോന്ന്?


"കൊട്ടില്ലെ മുത്താച്ചിണ്ട്.

“മുത്താച്ചിനെ കണ്ടു. മുറുക്കാൻ കൊണ്ടോ യി കൊടുത്തതു ഞാനാണല്ലോ. ഒന്നും പറഞ്ഞി ല്ല്യാട്ടോ മുത്താച്ചി.

തുടർന്നു മുത്താച്ചിയെപ്പറ്റി അവളൊരഭിപ്രാ യവും പറഞ്ഞു: “മുറുക്കാൻ റീം കാളൻറീം കുട്ടം തന്ന്യല്ലേ തള്ളയ്ക്കുള്ളു.

അപ്പോൾ അവന്റെ മുഖത്ത് നേർത്ത ഒരു ചി രിപരന്നു.

"നമ്മക്കു മറ്റേ കുട്ട്യോളൊക്കെ ഇരിക്ക് പഴക്ക് നല്ല സ്ഥലം പിടിക്ക്യാ

അതു ശരിയാണെന്ന് അവനു തോന്നി. “പടിഞ്ഞാവോറത്തു തുണിൻറടുത്തിരിക്ക്യാ സുഖം '

അവൾ മുൻപിൽ നടന്നു. അപ്പുണ്ണി പിൻതു
ടർന്നു.

നെടുംപുരയിൽ നിന്ന് ഇടിയറ പൊടുന്നനെ
ശബ്ദിച്ചു. മാളു ഉത്സാഹത്തോടെ അവനെ നോ ക്കി പറഞ്ഞു: “ഇപ്പത്തൊടങ്ങും. പന്തൽ നാലുചുറ്റിനും കുരുത്തോലയും മാവി ലയും കോർത്തിട്ട് അലങ്കരിച്ചിട്ടുണ്ട്.

കളമെഴുത്തു കഴിഞ്ഞിരിക്കുന്നു. അരിപ്പൊടിയും മഞ്ഞപ്പൊടിയും നൂറും മഞ്ഞളും ചേർത്തുണ്ടാ ക്കിയ ചുവന്ന പൊടിയും ഇട്ടാണ് കളം വരച്ചി രിക്കുന്നത്. ഉടൽ കെട്ടുപിണഞ്ഞു കിടക്കുന്ന, പടം വിരുത്തിയ രണ്ട് ഉഗ്രസർപ്പങ്ങൾ.

പന്തലിന്റെ നടുവിൽ വാഴപ്പിണ്ടികൊണ്ടു കാൽവെച്ചു മുകളിൽ ചുവന്ന പട്ടു വിരിച്ചു മ റ്റൊരു ചെറിയ പന്തലുണ്ടാക്കിയിരിക്കുന്നു. അതിലെ നിലം നിറച്ചും കളമാണ്.

"അതേയ്, രാമൻ തന്നെണ്ടാക്കീതാ. ചെരട്ടോ ണ്ടാകളെഴുതാ.' മാളു തന്റെ അറിവു കാ ണിച്ചു.

"ചെരട്ടോണ്ടോ?'

“ആ, ചെരട്ടോണ്ട്. പുള്ളുവൻ രാമൻ പല തരത്തിൽ തുളയുള്ള ചിരട്ടയിൽ പൊടി നിറച്ച് ഉമിക്കരി പരത്തിയ നി ലത്തു മുട്ടി കളമെഴുതിയതു മാളു വിവരിച്ചു. "താനക്കാലിന് വെളക്കു വെയ്ക്കാ.' പുള്ള

വൻ രാമൻ നെടും പുരയുടെ വാതില്ക്കൽ

നിന്നു വിളിച്ചു പറഞ്ഞു. പുറത്തു സന്ധ്യയുടെ വെളിച്ചം കറുക്കു വാൻ തുടങ്ങിയിരിക്കുന്നു. വാഴപ്പിണ്ടികളുടെസമീപത്തായി, കളത്തിന്റെ നാലുമൂലയ്ക്കും ചങ്ങലവിളക്കുകൾ കൊളുത്തിത്തുക്കി. പന്ത ലിൽ ഏഴുതിരിയിട്ടു കത്തിക്കുന്ന മൂന്നു വലിയ നിലവിളക്കുകളും കത്തിത്തെളിഞ്ഞു. "പൂജയ്ക്കുള്ള സാധനങ്ങളൊക്കെകൊണ്ടെന്നു വയ്ക്കാം.' രാമൻ വീണ്ടും വിളിച്ചു

പറഞ്ഞു. നാക്കിലകളിൽ അവിലും മലരും വെള്ളരിയും തുളസിപ്പൂവും നിരന്നു.

കളത്ക്കമളേ '

ഓയ് 

കോടിമുണ്ടു തറ്റുടുത്ത ഒരാൾ പന്തലി ലേയ്ക്ക് വന്നു. മാളു അപ്പുണ്ണിയെ തോണ്ടി പറഞ്ഞു: “അയാളാ കള്മ്മള്, അയ്യാളാ പൂജിക്യ.

കാലും മുഖോം കഴുകി നാഗദൈവങ്ങളെ മനസ്സിലു വിചാരിച്ചു വലത്തെ കാലുവെച്ച്, താ നക്കാലു പ്രദക്ഷിണം വെച്ച്, പീഠത്ത് കെഴ ക്കോട്ടു തിരിഞ്ഞിരിക്കാം.

പുള്ളുവൻ രാമൻ പാട്ടുപോലെ പറയുകയാ ണ്. കളത്തിൽമ്മൾ അനുസരിക്കുന്നു. "താനക്കാലിന്റെ ചോട്ട വെള്ളരീം നാളി
കേരോം വെയ്ക്ക്യാ.'

പുള്ളുവൻ പറഞ്ഞതനുസരിച്ച്, "കമ്മൾ' പൂജ തുടങ്ങി. പൂജിച്ചു നമസ്കരിച്ച്, കിണ്ടിയുടെ വാ യ അമർത്തിപ്പിടിച്ചു കളത്തിനു ചുറ്റും നടന്ന് അയാൾ നീർ വീഴ്ത്തി.

കളത്തിൽമ്മൾ പന്തലിന്റെ ഒരരുകി ലേയ്ക്കു മാറി നിന്നതോടെ ഇടിയറകൾ ഒന്നാ യി മുഴങ്ങി. ഇടവപ്പാതിയുടെ തുടക്കത്തിൽ പാ തിരായ്ക്ക് ഓർക്കാതിരിക്കുമ്പോൾ പൊട്ടിയ ഇടിമുഴക്കം പോലെ അത് ഒരു നടുക്കമുണ്ടാക്കി.

പന്തലിന്റെ മറ്റേ തലയ്ക്കലാണ് പുള്ളു വത്തികളും പുള്ളുവരും ഇരിക്കുന്നത്. മൂന്ന് ഇടിയറ, മൂന്നു കുടം, രണ്ടു വീണ, ഇടിയറകൾ ശബ്ദിക്കുമ്പോൾ കുടത്തിന്റെയും വീണയു ടെയും ശബ്ദം അതിൽ മൂടിപ്പോവുന്നു.

രാമന്റെ പുള്ളുവത്തിയാണെന്നു മാളു പറ ഞ്ഞ അവളാണു പാട്ടു തുടങ്ങിയത്.

"ശ്രീമഹാദേവൻ ശ്രീപുള്ളാക്കാടം കൊണ്ട്....

പാട്ടിൽ അപ്പുണ്ണിക്കു വലിയ രസമൊന്നും തോന്നിയില്ല. അവിടെ കൂടിയിരുന്ന ആളുകളെ ശ്രദ്ധിക്കുകയായിരുന്നു അവൻ. അവനിരിക്കുന്ന  തിണ്ണയുടെ താഴെ പുല്ലായയിൽ കുറേപ്പേർ ഇരിക്കുന്നു. പത്തായപ്പുരയുടെ ചുമർ ചാരി നാ ലഞ്ചു ചെറുപ്പക്കാർ നില്ക്കുന്നു. അവർക്കു പിന്നിലായി പുല്പായയിൽ നിറയെ പെണ്ണു ങ്ങളുണ്ട്; ഉമ്മറത്തും.

മുറ്റത്തു വെളുത്തു തടിച്ചു പൊക്കത്തിൽ ഒരാൾ നീണ്ടു നിവർന്നു മെതിയടിയിട്ടു നട ക്കുന്നുണ്ട്. ഇടയ്ക്ക് എവിടെനിന്നെങ്കിലും വല്ല ശബ്ദവും പുറപ്പെടുന്നുണ്ടെങ്കിൽ ഒന്നു പതു ക്കെ നോക്കും. പേടിപ്പെടുത്തുന്ന എന്തോ ഒന്ന് ചുവന്ന ആ മുഖത്തുണ്ടായിരുന്നു.

അപ്പുണ്ണി പതുക്കെ മാളുവിനോടു ചോദിച്ചു: "ആ നടക്കണതാരാ?' അവൾ ഒച്ചയടക്കി പിറുപിറുത്തു:

"വല്ല്യമ്മാമ

വലിയമ്മാമ അപ്പുണ്ണിയുടെ കരളൊന്നു പി ടഞ്ഞു. ചുവന്ന ആ മുഖത്തേയ്ക്ക് രണ്ടാമതൊ രിക്കൽ നോക്കാൻ ധൈര്യമുണ്ടായില്ല. ഇയാളാ ണ് വലിയമ്മാമ. ഇയാളാണ്....

വടക്കേ താനക്കാലിനടുത്തു വെച്ച് വലിയ നിലവിളക്കിലെ തിരി ഒരാൾ വാഴപ്പോളകൊ ണ്ട് നീട്ടി. കറുത്തു ഉള്ളോട്ടു വളഞ്ഞു മെലിഞ്ഞ ഒരാൾ. അയാളെ ചൂണ്ടിക്കൊണ്ടു മാളു

പറഞ്ഞു: "അതാൻ അച്ഛൻ

അതിനു തനിക്കെന്തു വേണം? അവൻ ശ്രദ്ധി

ക്കാൻ കൂട്ടാക്കിയില്ല. "അപ്പൂട്ടൻ കുട്ടമ്മാമാന്നാ വിളിക്കാ. അ വലിയമ്മാമ.
കുട്ടമ്മാമ

ഇനിയുമുണ്ട് ആളുകൾ. ആ കുട്ടികളുടെ കൂ ട്ടത്തിൽ കാണാം, ഭാസ്കരനും കൃഷ്ണൻകുട്ടി യുമൊക്കെ. വലിയമ്മയുണ്ടാവും സ്ത്രീകളുടെ കൂട്ടത്തിൽ. പിന്നെ

അവൾക്കറിയും, അവളോടു ചോദിച്ചാൽ മതി. അറിയാം. അമ്മമ്മ, അമ്മായി, മക്കൾ. അമ്മയ് ക്കൊരേട്ടത്തി കൂടിയുണ്ട്. അവരുടെ പേരെന്താ ണ്? അവരെയെന്താ വിളിക്കുക?

ഒന്നും അറിയേണ്ടാ. വരുമ്പോൾ ഇങ്ങനെ യൊന്നുമല്ല കരുതിയത്. വന്നയുടനെ കുട്ടികളു ടെകൂടെ കളിച്ചുനടക്കാം. അകത്തും മോളിലും പത്തായപ്പുരയിലും പന്തലിലും തൊടിയിലും ചുറ്റിത്തിരിയാം. വരുമ്പോൾ മനസ്സു തുള്ളിച്ചാടു
കയായിരുന്നു.

പടിപ്പുര കടന്നല്ല വന്നത്. കുന്നിറങ്ങി മേ ലേ ഇടവഴിയിലെത്തിയപ്പോൾ അവൻ നിന്നു. മുത്താച്ചി പിറകിലായിരുന്നു. അതാ കാണുന്നു തറവാട്

നാലുകെട്ട് വലിയതുതന്നെ! മനസ്സിൽ കണ്ട പോലെ വൈക്കോൽ മേഞ്ഞതാണ്. കുമ്മായം പൊട്ടിയടർന്ന ഭിത്തികൾ. തടിച്ച അഴികളുള്ള ചാരനിറമുള്ള പഴയ ജനാലപ്പഴുതുകൾ. പത്താ യപ്പുര തൊട്ടടുത്തുതന്നെ. അത് ഓടുമേഞ്ഞതാ ണ്. കൈയാലയും മതിൽക്കെട്ടിന്റെ പൊളി ഞ്ഞ ഒരു ഭാഗവും കാണാം.

ആ നാലുകെട്ടിലാണ് അമ്മയുണ്ടായിരുന്നത്, അതിലാണ് ഭഗവതിയുള്ളത്. അതുകൊണ്ടാ തേ ഓടുമേയാൻ കഴിയാതെ പോയത്. വള രെ വളരെ മുമ്പാണ് നാലുകെട്ടുണ്ടാക്കിയത്. അമ്മയുടെ മുത്തശ്ശിയുടെ മുത്തശ്ശിക്ക് ഓർ മ്മയില്ലത്രേ ഉണ്ടാക്കിയ കാലം. പിന്നെയാണ് ഓടുമേയാൻ ഏതോ കാരണവർ നിശ്ചയിച്ചത്. ഓടുകൾ താങ്ങാനുള്ള ബലം ചുമരുകൾക്കില്ല. വേണമെങ്കിൽ ചുമരുകൾ തട്ടി പുതിയ ചുമരു കൾ വെയ്ക്കണം. അതു ഭഗവതിക്ക് ഇഷ്ടമാവി
ല്ല. മച്ചും ഭിത്തിയും അനക്കാൻ പാടില്ലെന്നാണ് തേ പ്രശ്നം വെച്ചവർ പറഞ്ഞത്... ഇതാണ് ആ നാലുകെട്ട്...

മുറ്റത്തേയ്ക്കിറങ്ങിയപ്പോൾ മുത്താച്ചി പറ ഞ്ഞു: “താഴ്വാലാ കുട്ട്യോൾടെ കൂടെ പോ യിരുന്നോ.

അമ്പരന്നു നിന്നുപോയി. വലിയ മുറ്റങ്ങൾ, ഉയർന്ന മരത്തടികൾ കുഴിച്ചിട്ടു ചുറ്റിലുമായി കൂ ട്ടിവെച്ച വൈക്കോൽ കുണ്ടകൾ, വരിയായി ഏ ഴോ എട്ടോ കാലികളെ കെട്ടിയ തൊഴുത്ത്.

തിരിഞ്ഞു നോക്കിയപ്പോൾ മുത്താച്ചി നാ ലുകെട്ടിന്റെ പിൻഭാഗത്തിലൂടെ വടക്കുപുറ ത്തേയ്ക്ക് പോയ്ക്കഴിഞ്ഞിരുന്നു. അവൻ തനി

പലരും ഉമ്മറത്തും മുറ്റത്തും ഉണ്ടായിരുന്നു.

ആരും അവനെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടു. കി

ഴക്കുവശത്തെ കോലായിൽ ഒരിടത്ത് ഇരുന്നു.

ആ ഭാഗത്ത് ആരുമില്ല. അകത്തുനിന്നു പെണ്ണു

ങ്ങളുടെ തിരക്കും കുട്ടികളുടെ കരച്ചിലും കേൾ

ക്കുന്നുണ്ട്. കോലായിൽ ചില കുട്ടികളെ കണ്ടു.

അറിയുന്നവർ ആരെങ്കിലുമുണ്ടോ എന്നു നോ

ക്കി. ആരുമില്ല. അവൻ ഒതുങ്ങിയിരുന്നു.


ആരെങ്കിലും വന്ന് എന്തെങ്കിലും പറഞ്ഞാ

ലോ?

ആരാണ് വരികയെന്നോ എന്താണ് പറയുക

എന്നോ അറിയില്ല. എന്നാലും ഒരു ഭയം. ആരും പറഞ്ഞില്ല. ആരും അവനെ കാണു ന്നതുതന്നെയില്ല. അപ്പോഴാണ് തോന്നിത്തുട ങ്ങിയത്. വരേണ്ടിയിരുന്നില്ല. വരേണ്ടിയിരുന്നി

ഇതു വടക്കേപ്പാട്ടെ തറവാടാണ്. അവൻ ഇവടത്തെയാണ്. അവന്റെ അമ്മ ഇവടത്തെയാണ്.

അവൻ താമസിക്കുന്ന വീട്ടിൽ ഒരു മുറി യും തളവും അടുക്കളയും മാത്രമേയുള്ളു. ചുമർ ചെത്തിത്തേച്ചിട്ടില്ല. രാത്രിയിൽ ചെങ്കല്ലി ൻ കഷ്ണങ്ങൾ പായിൽ അടർന്നുവീഴും. നാ ലുകെട്ടിന്റെ മുകളിൽ വരിവരിയായി ജനവാതി ലുകൾ കണ്ടു...... ഓരോ ആൾക്കും മുറിയുണ്ടാ വുമോ? കുട്ടികൾക്കും

പത്തായപ്പുരയുടെ മുലയോടിന്റെ താഴെ ഒരു പരമ്പുകൊട്ട ആടിക്കളിച്ചിരുന്നു. അതിൽ ഒരമ്പലപ്രാവു പറന്നു വന്നിരിക്കുന്നതും കണ്ടു. കൂടായിരിക്കും. മുട്ടകളും കുഞ്ഞുങ്ങളും ഉണ്ടാ
വും. പത്തായപ്പുരയുടെ തട്ടിൻ പുറത്തു കയറി പാളിനോക്കിയാൽ കാണാം.

വരേണ്ടിയിരുന്നില്ല.......

"ഞാനിവടത്തെയാണ്' എന്നുറക്കെ വിളിച്ചു പറയാൻ തോന്നി. ആരും നോക്കാതെ, ആരും സംസാരിക്കാതെ ഇരിക്കുന്നത് അസഹ്യമായി തോന്നി.

ഞാൻ വടക്കേപ്പാട്ടെയാണ്.

എന്റെ പേർ വി. അപ്പുണ്ണി എന്നാണ്.

ക്ലാസ്സിൽ ഹാജർ വിളിക്കുന്നത് അങ്ങിനെയാ

ണ്. വി. എന്നാൽ വടക്കേപ്പാട്ടെ എന്നാണർത്ഥം. അങ്ങനെ ആലോചിച്ചിരിക്കുമ്പോഴാണ് "കുട്ടി കളൊക്കെ ഇരിക്കട്ടെ' എന്ന ശബ്ദം കേട്ടത്. കു ട്ടികൾക്കു സദ്യയ്ക്ക് ഇലവെച്ചിരിക്കുന്നു.

"അപ്പോ,. വാസ്വോ, പ്രഭേ, ഒക്കെ ഇരുന്നോ.

"എട്ത്തൂന്റെ കുട്ടിശ്ശങ്കരൻ?'

"നാണോ, കുഞ്ഞിക്കുട്ടനെ നെൻ കൂടെ ഇരുത്തിക്കോ.'

പലരും പലരെയും അന്വേഷിക്കുന്നതു കേട്ടു. ആരും അവനെ അന്വേഷിച്ചില്ല. അവന് ഈ സദ്യ വേണ്ടാ. അത്ര കൊതിച്ചു വന്നതൊന്നുമല്ല.

അരിശമാണ് ഉള്ളിൽ തോന്നിയത്. എല്ലാവ രോടും അരിശം. അവന് ഇവരുടെ സദ്യ പുല്ലുവി ലയാണ്.

-പറഞ്ഞ് എണ്ണം കളിച്ച ഒറ്റ കളിക്കാരനേ ഉണ്ടായിട്ടുള്ളു. അതവന്റെ അച്ഛനാണ്, കോന്തുണ്ണിനായർ..........

ഞാൻ കോന്തുണ്ണിനായരുടെ മകനാണ്...... അച്ഛൻ ഉണ്ടാവേണ്ടിയിരുന്നു...... അച്ഛനെപ്പറ്റി ആലോചിച്ചപ്പോൾ സെയ്താ ലിക്കുട്ടിയിലാണ് മനസ്സു ചെന്നുമുട്ടിയത്. കുറ്റി

ത്തലയും ചോരനിറമുള്ള വട്ടക്കണ്ണുകളും. അവനാണ്..... 
ഭഗവതീ, അതിനു പകരം ചോദിക്കണേ! അപ്പോഴാണ് മാളു വന്നത്.

അവൾ അടുത്തുതന്നെ പുള്ളുവത്തികൾ ചേർന്നു പാടുന്നതു ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഇടിയറകൾ പതുക്കെ താളം പിടിക്കു കയാണ്. വീണകളുടെ ശബ്ദം വേറെ കേൾ ക്കാം.

"കരിനാഗത്തിന്റെ പാട്ടാ പാട്ണ്.' മാളു പറഞ്ഞു: "രാമൻ അനിജനാ തുടർന്ന് രാമന്റെ പുള്ളുവത്തി തുടങ്ങി
അവൾ പാട്ട് ആരംഭിച്ചപ്പോൾ രാമൻ എഴുന്നേറ്റു. കളത്തിൽമ്മളെ വിളിച്ച് എന്തോ പറഞ്ഞു. കളത്തിൽക്കമ്മൾ പന്തലിന്റെ പുറത്തു വന്നു പാട്ടിനെക്കാളും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

"കളം കൊള്ളാനുള്ളാരു വര്വാ

ആളുകളുടെ കണ്ണുകൾ മുഴുവൻ ഉമ്മറത്തേ യ്ക്കു നീണ്ടു ചെല്ലുകയാണ്.

അരിയും തിരിയും കവുങ്ങിൻ പൂക്കുലയും വെച്ചു തിളങ്ങുന്ന കിണ്ണമെടുത്തു ഞൊറി തുടുത്ത രണ്ടു പെൺകിടാങ്ങൾ പന്തലി ലേക്കിറങ്ങി.

"കിഴക്കെ വാതില്ക്കൽ നിന്നു തൊഴാ രാമൻ നിർദ്ദേശമനുസരിച്ച് അവർ തൊഴു

"കളത്തിക്കമ്മളു വീണ നീരുവാങ്ങി

കണ്ണും കാലും കാ

“കളം മൂന്നു ചുറ്റു പ്രദക്ഷിണം വെച്ചു നാഗത്തി

ന്റെ തല നോക്കി ചമ്രം പടിഞ്ഞിരിക്ക്യാ.' പ്രദക്ഷിണം വെച്ച് അവർ സർപ്പങ്ങളുടെ വാൽഭാഗത്തിനടുത്തായി ഇരുന്നു.

"അരിയും പൂവുമിട്ടു നാഗത്തെ മനസ്സിലു ധ്യാ നിച്ചു തൊഴാ .



M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക