ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസം
അപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.
ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്പോവുമ്പോൾ അമ്മ ഇടവഴി തിരിയുന്നതുവരെ നിറഞ്ഞ കണ്ണു കളോടെ നോക്കിനിന്നു.
ഹൈസ്ക്കൂളിലേക്കു അഞ്ചു നാഴികയേയു ള്ളു. എന്നാലും പോകുമ്പോൾ അമ്മക്കെന്താ ണൊരു വ്യസനം?
വടക്കേപ്പാട്ടെ പടിക്കലൂടെയാണ് പോകേണ്ട ത്. പടിപ്പുരയിലേയ്ക്ക് ചെന്നുകയറുന്ന വലിയ വരമ്പു തുടങ്ങുന്നേടത്തെത്തിയപ്പോൾ ഒന്നു നോക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചെയ്തില്ല
സ്ക്കൂൾ വലുതാണ്. അവൻ പഠിച്ചിരുന്ന സ്കൂളിൽ ഓഫീസ് മാത്രമേ ഓടിട്ടിട്ടുള്ളു. ഇവിടെ ഓടിട്ട കെട്ടിടങ്ങൾ നാലെണ്ണമാണ്. പടി ക്കൽ സ്ക്കൂളിന്റെ പേർ, തിളങ്ങുന്ന വലിയ അക്ഷരങ്ങളിൽ ഒരു കമാനത്തിൽ ഉറപ്പിച്ചിരി ക്കുന്നു.
കയറിച്ചെല്ലുന്നേടത്തു പൂന്തോട്ടമാണ്.
മലമക്കാവു സ്ക്കൂളിലും പൂന്തോട്ടമുണ്ടായി രുന്നു. പക്ഷേ പൂവിടുന്ന ഒറ്റച്ചെടിയുമില്ല. കുട്ടികൾ വെണ്ടയും വഴുതനയുമാണ് നനച്ചു ണ്ടാക്കേണ്ടത്. കായ്ച്ചാൽ മാസ്റ്റർമാർ പൊട്ടി ച്ചു കടലാസ്സിൽ പൊതിഞ്ഞു കൊണ്ടുപോവും. തോട്ടപ്പണിക്ക് ഒരു പീരിയഡുണ്ട്.
ബെല്ലടിച്ചിട്ടില്ല. റോഡിലും ഗെയ്റ്റിലും വരാന്തയിലും ധാരാളം കുട്ടികൾ. ചേരാൻ വരുന്നവരുമുണ്ട് കൂട്ടത്തിൽ, അവരെ കണ്ടാലറിയാം, അവനെപ്പോലെ അമ്പരന്നുതന്നെയാണ് നടപ്പ്. കൂടെ ആരെങ്കി ലുമുണ്ടാവും, രക്ഷിതാവായി.
അവൻ സ്കൂളിൽ നിന്നുള്ള കുട്ടികൾ ചില രെയും കണ്ടു.
ആപ്പീസുമുറിക്കു പുറത്തു മറ്റു കുട്ടികളു ടേയും രക്ഷിതാക്കന്മാരുടെയും കൂടെ അവ രും കാത്തിരുന്നു. പേർ ആദ്യംതന്നെ ജനാ ലക്കടുത്തിരിക്കുന്ന റൈറ്റർ വശം എഴുതിക്കൊ ടുത്തിരുന്നു. ഓരോരുത്തരെയായി വിളിച്ചു.
ഹെഡ്മാസ്റ്ററുടെ മുറിക്കകത്തു കടന്ന പ്പോൾ അത്ഭുതംകൊണ്ടു പകച്ചുപോയി. നീലച്ച വിരിയിട്ട മേശ, ചില്ലലമാരകൾ, ചുവരിൽ ചി
ത്രങ്ങൾ, മേശപ്പുറത്ത് അമർത്തിയാൽ കിലു ങ്ങുന്ന മണി, കടലാസുകൾക്ക് കനം വയ്ക്കുന്ന ഭംഗിയുള്ള സ്ഫടികക്കട്ടുകൾ. പിന്നിൽ വലി യൊരു കസേരയിൽ കഴുത്തിൽ മടക്കുകൾ വീണു കിടക്കുന്ന ഒരു തടിച്ച മനുഷ്യൻ ഇരി ക്കുന്നു. ഹെഡ്മാസ്റ്റർ.
സർട്ടിഫിക്കറ്റ് നോക്കി.
പേരും വയസ്സും മാർക്കും അതിലുണ്ട്.
ഹെഡ്മാസ്റ്റർ ചോദിച്ചു.
'അച്ഛന്റെ പേര്?
"ടി. കോന്തുണ്ണിനായര് ' എന്നിട്ടവൻ തെറ്റു പറ്റാതിരിക്കാൻ ഇത്രയും കൂടി പറഞ്ഞു:
"അച്ഛൻ ഇപ്പോ ഇല്ല്യ.' "രക്ഷിതാവിന്റെ പേര്?
ശങ്കരൻനായർ ആലോചിച്ചു. ആരാണ് അപ്പു ണ്ണിയുടെ രക്ഷിതാവ്? സ്ത്രീ ആയാൽ മതി യോ? ആണുങ്ങൾ തന്നെ വേണമെന്നുണ്ടെങ്കി ലോ? കുഴപ്പം വേണ്ടെന്നു കരുതി അയാൾ പറഞ്ഞു:
തെങ്ങും പൊറ്റ് ശങ്കരൻ നായര് വിലാസവും പറഞ്ഞുകൊടുത്തു. അപ്പോൾ അപ്പുണ്ണി അയാളുടെ മുഖത്തു നോക്കി.
ആ നോട്ടം അയാൾ കാണുന്നില്ലെന്നു നടിച്ചു. റൈറ്റരുടെ ജനലിനടുത്തു പോയി ഫീസടച്ചു രശീതി വാങ്ങി. നാളെമുതല്ക്കേ ക്ലാസ്സുള്ളു. പോവാം.
അവർ സമാധാനത്തോടെ തിരിച്ചുപോന്നു. എങ്കിലും അപ്പുണ്ണിയുടെ മനസ്സിൽ ഒരു സംശയം നില്ക്കുകയായിരുന്നു. ശങ്കരൻ നായർ എങ്ങ നെയാണ് തന്റെ രക്ഷിതാവാവുന്നത്?
പുതിയ കൂട്ടുകാരുണ്ടായി. സ്കൂളിൽ പോക്ക് ഒരു രസമായി.
നിത്യവും രാവിലെയും വൈകുന്നേരവും വട ക്കേപ്പാട്ടെ പടിക്കലൂടെയാണ് പോകേണ്ടത്. വലിയ വരമ്പിനടുത്തെത്തിയാൽ ഒന്നു നോ ക്കും. പാടത്തിന്റെ കരയ്ക്ക് ഇടതിങ്ങിയ കവുങ്ങിൻ തോപ്പാണ്. അതിനിടയിലൂടെ നാ ലുകെട്ട് ശരിക്ക് കാണില്ല. പടിപ്പുരയിൽ ആരു മുണ്ടാവാറില്ല. വൈകുന്നേരം തിരിച്ചുവരു മ്പോൾ വരമ്പത്തു മെതിയടിയിട്ടു രോമമില്ലാത്ത മിനുത്ത തല ഉയർത്തിപ്പിടിച്ചു നടക്കുന്നുണ്ടാ വും വലിയമ്മാമ. ആകാശം ചുമക്കുന്നുണ്ടെന്നു തോന്നും തലപിടിക്കുന്നതുകണ്ടാൽ. അറിയാ
തെ അപ്പുണ്ണിയുടെ വേഗം കൂടും. അയാളവനെ ശ്രദ്ധിക്കാറില്ല. എത്ര കുട്ടികൾ കടന്നുപോ കുന്നു
പാടത്തു കൊയ്ത്തു കഴിഞ്ഞ കാലമാണ്. വട ക്കേപ്പാട്ടെ തോട്ടത്തിനരികിലൂടെ വഴിയുണ്ട്. ആ വഴി നടന്നാൽ പാടത്തിന്റെ തെക്കെ കരയിലെ പുളത്തോട്ടത്തിലൂടെ എളുപ്പത്തിൽ റോഡിൽ കയറാം. പക്ഷേ ആ വഴി പോകാറില്ല.
വടക്കോട്ടുനിന്നു രണ്ടുപേർ സ്കൂളിൽ വരുന്നുണ്ട്. ബി. ക്ലാസ്സിലെ ഭാസ്ക്കരനും സെക്കൻറ് ഫാറത്തിലെ കൃഷ്ണൻകുട്ടിയും.
ഡിൽ ക്ലാസ്സ് എ.യും ബി.യും ചേർന്നാണ്. ഡിൽ ക്ലാസ്സിൽ വെച്ചാണ് അവൻ ഭാസ്കരനെ ആദ്യം കണ്ടത്. കുട്ടിശ്ശങ്കരൻ പറഞ്ഞപ്പോഴേ മനസ്സിലായുള്ളു. ഭാസ്കരനോടു സംസാരി ക്കണോ? പക്ഷേ ഡിൽ ക്ലാസ്സിൽ തൊട്ടുതൊ ട്ടു നിന്നപ്പോഴും വെള്ളം കുടിക്കുന്നേടത്തു വെച്ചു കണ്ടപ്പോഴും ഭാസ്കരൻ മിണ്ടിയില്ല. ഭാസ്ക്കരന് അവനെ അറിയാം. ഭാസ്ക്കരനാണ് കുട്ടിശ്ശങ്കരനോടു പറഞ്ഞത്.
ഭാസ്ക്കരൻ ഫോർത്തുഫോറത്തിൽ ഇതു രണ്ടാമത്തെ കൊല്ലമാണ്.
ഭാസ്ക്കരനും കൃഷ്ണൻകുട്ടിയും സ്കൂളിൽ വരുന്നതു കാളവണ്ടിയിലാണ്. ചായം തേച്ച കൊമ്പും കൊമ്പിൻ തുമ്പത്തു നീലത്തു രടും കഴുത്തിൽ തോൽപ്പട്ടയിൽ കോർത്തിട്ട കുടമണിയുമുള്ള ഒരു വെള്ളക്കാള് വലിക്കുന്ന വണ്ടി. അകത്ത് ഇരിക്കാൻ പുല്ലുപായയുണ്ട്. ദു രെനിന്നുതന്നെ വണ്ടി വരുന്നതു കേൾക്കാം. വണ്ടി ഏതോ മാപ്പിളയുടെ വകയാണ്.
വാടക കൊടുക്കുകയാണു മാസത്തിൽ. അവർ വരുന്നതും പോവുന്നതും അസുയ യോടെ അപ്പുണ്ണിനോക്കിനിന്നു. ഏതാനും ദി വസങ്ങൾക്കുള്ളിൽ മനസ്സിലായി, ക്ലാസ്സിൽ പലർക്കും അവരോടസൂയയുണ്ട്. സ്കൂളിൽ
നടക്കാതെ വരുന്നത് അവർ രണ്ടുപേർ മാത്രമാ
ണ്.
തടിച്ചു ഭിണ്ണയ്ക്കനാണ് ഭാസ്ക്കരൻ. താൻ വലിയ ആളാണെന്ന ഭാവം അവനു നടപ്പിലും സംസാരത്തിലുമൊക്കെ ഉണ്ട്.
നാലുമണിക്ക് സ്കൂൾ വിട്ടിറങ്ങുമ്പോൾ ഗെയ്റ്റിൽ വണ്ടി തയ്യാറുണ്ട്. പച്ചത്തുവാല എപ്പോഴും തലയിൽ കെട്ടിയ ഒരു കറുത്ത കുള്ള നാണ് വണ്ടിക്കാരൻ. ഭാസ്ക്കരൻ പടിയിറങ്ങി
ച്ചെന്നു പുസ്തകം വണ്ടിക്കുള്ളിലേക്ക് ഒരോ ണ് ആദ്യം. എന്നിട്ട് കൃഷ്ണൻകുട്ടിയോടു പറയും കേറിക്കോടാ ഉണ്ണീ.
കൃഷ്ണൻകുട്ടി കയറിയശേഷം അവൻ വക്കത്തു കാൽ തൂക്കിയിട്ട് ഇരിക്കുന്നു. ഗെയ്റ്റി ലും റോഡിലുമുള്ള കുട്ടികളുടെ അസൂയ നിറഞ്ഞ കണ്ണുകൾ തന്റെ മേലുണ്ടെന്ന് അവനറിയാം.
അപ്പുണ്ണിയുടെ കൂട്ടുകാരൻ മുഹമ്മദാണ്. പുതിയപറമ്പിൽ നിന്നു കുറച്ചകലെയാണ് മുഹമ്മദിന്റെ വീട്. അവൻ എളുപ്പവഴിക്കു വന്നു യജ്ഞേശ്വരത്തെ അമ്പലത്തിന്റെ അടുത്തു കാത്തു നില്ക്കും. മുഹമ്മദിന് ആ ഒറ്റക്കാളവണ്ടിയുടെ ഭംഗിയെപ്പറ്റി പറയാനേ നേരമുള്ളു. പഠിപ്പു കഴിഞ്ഞു കച്ചവടത്തിനുപോ യി കാശുണ്ടാക്കിയിട്ടു വേണമത്രെ അവനൊരു സ്റ്റൈലുള്ള ഒറ്റക്കാളവണ്ടി വാങ്ങാൻ.
"കാള ജോറാ, മണ്ണി മൊയലാളീടെ കാള ഇതിന്റെ ഒപ്പെത്തില്ല.
ചിലപ്പോൾ മുഹമ്മദ് പറയും: “ഓനന്നെ ഓടിച്ചാൽ എന്താ, ആ വഞ്ചിപ്പോ ന്? ഞാനാച്ചാ
അങ്ങനെ വണ്ടിയുടേയും കാളയുടെയും വി ശേഷം കേട്ടു സഹികെട്ടു നടക്കുമ്പോൾ ഒരു ദി
വസം അപ്പുണ്ണി പറഞ്ഞു:
ഓനെ ന്റെ വീട്ടിലെത്യ...
മുഹമ്മദ് പറഞ്ഞു:
'നൊണ, മുത്തൻ നൊണ'
അപ്പോൾ അപ്പുണ്ണിക്കു ചൊടിച്ചു.
"നേരാണ്. ഞങ്ങള് ഒരു വീട്ടില്യാ.'
എന്നിട്ട് താനെന്താ അവരുടെ കൂടെ വരാ അതിന് അപ്പുണ്ണിക്കു മറുപടി പറയാനില്ല.
ത്തത്?
"താനെന്താ ന്നിട്ട് പുത്തൻപറമ്പ് താമസിക്ക്‌ണ്
ഞങ്ങള് വേറെപ്പോയിതാ.
"ബാഗിച്ചിട്ടോ?'
"ഭാഗിച്ചിട്ടല്ല.
“പിന്നെന്താ?'
“അങ്ങന്യാ
“അതെന്താടോ അങ്ങനെ?'
അപ്പുണ്ണി വിഷമിച്ചുപോയി, ഒന്നും മിണ്ടാതെ കാളവർണ്ണന കേട്ടാൽ മതിയായിരുന്നു. "തെറ്റാ
ഉം..
തല്ക്കാലം മുഹമ്മദിന്റെ ചോദ്യങ്ങൾ നി ലച്ചു.
പക്ഷേ കുഴപ്പം അവിടെ നിന്നില്ല. ആരോ ടോ മുഹമ്മദ് പറഞ്ഞു: “വണ്ടീല് വരുന്ന ഭാസ്കരനും നമ്മുടെ അപ്പുണ്ണീം ഒരു വീട്ടി ലെത്താ
അതു ക്ലാസ്സിൽ പലരും അറിഞ്ഞു. അതിലേ റെ അപകടമായത് ഭാസ്കരൻ അറിഞ്ഞപ്പോളാ
ഭാസ്കരനു സ്വന്തമായി ഒരു സെറ്റുണ്ട് കരു ണാകരനും രങ്കനാഥനും മറ്റും. അവർ അടുത്തു കൂടുന്നതിന്റെ കാരണം ചിലപ്പോൾ ഭാ സ്കരനു ദയതോന്നി വണ്ടിയിൽ കയറ്റിയാലോ എന്നു വെച്ചാണ്.
കരുണാകരൻ ഭാസ്കരനോടു പറഞ്ഞു. അതുകേട്ട് ഭാസ്കരൻ പുച്ഛത്തിൽ ഒന്നു ചിരിച്ചുവത്രേ: “ഹും, എന്റെ വീട്ടില്തേയ് കഴിഞ്ഞകൊല്ലം തുള്ളലു കാണാൻ വന്നിട്ട് എന്താണ്ടാന്നു ചോദിച്ചുനോക്ക്.
എന്തേ ഉണ്ടായത്? ചിലർക്കതറിയണം. എന്തേ ഉണ്ടായത്? കുത്തിച്ചോദിച്ചപ്പോൾ
അപ്പുണ്ണി കരഞ്ഞുപോയി.
ഭാസ്കരൻ തന്നെ ചിലരോടു പറഞ്ഞുകൊ ടുത്തു: “ഓൻ ന്റെ പടി കേറില്ല. അമ്മാമ ഓനെ ആട്ടി, ഓടേ വഴിക്കു പുല്ലുമുളയ്ക്കില്ല.'
നിശ്ശബ്ദം അത് അപ്പുണ്ണി കേട്ടു. ഭാസ്കരൻ - അല്ല, ഭാസ്കരേട്ടനെന്നാണ് വിളിക്കേണ്ടത്. അവനെയല്ലേ ഏട്ടനെന്നു വിളിക്കേണ്ടത്? ഈ ജന്മം വിളിക്കില്ല. വഞ്ചിപ്പോത്തൻ
അവൻ വലിയമ്മയുടെ മകനാണ്. അവൻ അച്ഛൻ നമ്പൂതിരിയായിരുന്നു. അവൻ അമ്മയ്ക്ക് സ്വന്തം വീടും പറമ്പുമുണ്ട്. അവിടെ കാര്യസ്ഥനുണ്ടത്രേ.......
കഴിയുന്നേടത്തോളം മറ്റു കുട്ടികളിൽ നിന്ന് അകന്നു നില്ക്കാൻ ആഗ്രഹിച്ചു. അവൻ ഇല്ല ത്തെ പണിക്കാരിയുടെ മകനാണ്. വലിയ വീടി ല്ല, പണമില്ല. രണ്ടുജോഡി ഉടുപ്പുകളേ അവനു ള്ളു. അതുതന്നെ മാറിമാറി ഇടുന്നു. വേണ്ടത പുസ്തകങ്ങളില്ല. കണക്കുചെയ്യാൻ വലിയൊരു ബൗണ്ടുകൂടിയില്ല.
ഉച്ചയ്ക്ക് മാരാരുടെ ഹോട്ടലിൽ ഭാസ്കരന് ഊണേല്പിച്ചിരിക്കയാണ്. അപ്പുണ്ണി രാവിലെ കഞ്ഞികുടിച്ചാണ് സ്കൂളിലേക്കു പുറപ്പെടുക. പിന്നെ ഭക്ഷണം വൈകു ന്നേരം വീട്ടിലെത്തുമ്പോഴാണ്.
മൂന്നാമത്തെ പീരിയഡാവുമ്പോൾ വിശപ്പി ൻറ കാളൽ കയറിക്കയറി വരുന്നു. സ്കൂൾ വളപ്പിനു തൊട്ടടുത്തുള്ള മാരാരുടെ ഹോട്ടലി ന്റെ അടുക്കളയിൽ നിന്നു കടുകു വറുക്കുന്ന മണം പൊങ്ങുന്നത് അപ്പോഴാണ്. ഒരു മണിക്കു വിട്ടാൽ വെള്ളം കുടിക്കാൻ ഹോട്ടലിന്റെ പിൻ ഭാഗത്തൂടെ പോകുമ്പോൾ അടുക്കളയ്ക്കപ്പുറ ത്തെ തളത്തിൽ വരിവരിയായി ഇല ഇട്ടിരി ക്കുന്നതു കാണാം.
ആമിനുമ്മയുടെ കുറി കിട്ടിയപ്പോൾ അമ്മ തൂക്കുപാത്രം വാങ്ങാൻ പുറപ്പെട്ടതാണ്. പക്ഷേ തൂക്കുപാത്രത്തെക്കാൾ വലിയ ആവശ്യം ഒരു ഷർട്ടും മുണ്ടുമാണെന്നു തോന്നി. അമ്മയും സമ്മതിച്ചു. ഉണ്ടായിരുന്ന രണ്ടു ഷർട്ടിലൊന്നു തിരുമ്മിത്തിരുമ്മി പിഞ്ഞിക്കഴിഞ്ഞിരുന്നു.
ഒരു ദിവസം വൈകുന്നേരം സ്ക്കൂൾ മുറ്റത്ത് ഓട്ടൻതുള്ളൽ കളിക്കാൻ നിശ്ചയിച്ചിരുന്നു. എല്ലാവരും രണ്ട് കൊണ്ടുവരണമെന്നു ത ലേദിവസം തന്നെ മെമ്മോ വായിച്ചിരുന്നു. പ ക്ഷേ അവന്റെ കൈയിൽ അണയില്ല. അമ്മ
അയൽവക്കത്ത് ഓടി നടന്നുനോക്കി. കിട്ടിയില്ല. ആമിനുമ്മയുടെ കൈയിൽ കാശുണ്ടായിരു ന്നെങ്കിൽ കിട്ടുമായിരുന്നു.
രാവിലെ ആദ്യത്തെ പീരിയഡിലാണ് ക്ലാ സ്മാർ കാശു പിരിച്ചത്. ക്ലാസിൽ നാലാൾ കൊടുത്തില്ല. അതിൽ അപ്പുണ്ണിയും പെടും.
"ഉച്ചയ്ക്ക് കൊണ്ടുവരണം.' നമ്പീശൻ മാഷ് മൂക്കുവിടർത്തി, കണ്ണു കൃതിയിൽ നാലഞ്ചുവട്ടം അടച്ചുതുറന്നുകൊണ്ടു പറഞ്ഞപ്പോൾ അവൻ നേരെ പുസ്തകമെടുത്തു പുറത്തുകടന്നു.
ആരോ ചോദിച്ചു:
"എന്താടോ പുസ്തകെടക്ക് പുവ്വാണോ!'
"എന്താ?'
"സുഗല്ല്യാ. തലേക്കുത്ണു
അവൻ മുഹമ്മദിനോടുകൂടി പറയാതെ നേ രെ നടന്നു.
ഉച്ചയ്ക്ക് നമ്പീശൻ മാസ്റ്റർ കാശു ചോദിക്കു മ്പോൾ മിഴിച്ചു നില്ക്കേണ്ടിവരും. ക്ലാസിലെ കു ട്ടികൾ മുഴുവൻ പരിഹാസത്തോടെ നോക്കും.
അതു കൂടാതെ കഴിഞ്ഞല്ലോ. പൊള്ളുന്ന ഉച്ചവെയിൽ. വരമ്പിലൂടെ നടക്കു
മ്പോൾ പൊടി മണ്ണു തീക്കട്ടപോലെ പൊ ള്ളുന്നു. വയലിറങ്ങി അരികിലൂടെ നടന്നാൽ തണലുണ്ട്. അവൻ ആ വഴിയിലേയ്ക്കിറങ്ങി വടക്കേപ്പാട്ടെ വേലിക്കരികിലൂടെ പോകുമ്പോൾ തോട്ടത്തിൽ ആരോ ഉണ്ടെന്നു തോന്നി. തലയു യർത്തി നോക്കാൻ പോയില്ല.
അപ്പോളാണ് ഒരു വിളി " അപ്പുട്ടാ.' അവൻ പൊടുന്നനേ നിന്നു. മാളുവാണ്, അവൾ കവുങ്ങിൽ പടർത്തിയ വെറ്റിലക്കൊടി യിൽനിന്നു വെറ്റില നുള്ളിയെടുക്കുകയാണ്. "സ്ക്കൂള് നേരത്തേ വിട്ടോ?'
ഓ, പൊന്നാരം ചോദിക്കാൻ വന്നിരിക്കുന്നു. അരിശമാണ് തോന്നിയത്. അപ്പുണ്ണി ഒന്നു മൂളു കമാത്രം ചെയ്തു.
“കെണറ്റിങ്കരെ നിക്കുമ്പോൾ കാണാറുണ്ട് അപ്പൂട്ടൻ പോണത്. ഭാസ്കരേട്ടൻ എട്ടൻറ മ്മോടു പറേണ് കേട്ടിട്ടാ ഞാൻ അറിഞ്ഞത്. അതിനും അവനൊന്ന് മൂളുകയാണ് ചെയ്തത്
അച്ഛമ്മ ദിവസവും പറയും അപ്പൂട്ടൻ പോവുമ്പോ ഒന്നു കാണണംന്ന്. -ഒരിക്കൽ കണ്ടില്ലേ? ആട്ടിയോടിച്ചപ്പോൾ എല്ലാവരും നോക്കി നിന്നില്ലേ? പെണ്ണേ, എന്നെ ക്കൊണ്ടു പറയിപ്പിക്കരുത്.
"വല്ലിമ്മാമീം അച്ഛനും തമ്മില്
അവൾ പെട്ടെന്നു നിർത്തി.
"ആരോടാടി, മാളോ, പഞ്ചായത്ത്?' കവുങ്ങുകൾക്കിടയിലൂടെ ഒരു പെൺകിടാവു നടന്നുവരുന്നു.
പെട്ടെന്നു നടന്നാലോ എന്നാണാലോചിച്ചത്. പക്ഷേ ആളെ കണ്ടപ്പോൾ അവൻ തറച്ചുനിന്നു പോയി.
അമ്മിണിയേടത്തി.
സർപ്പത്തിന്റെ പുറത്തിരുന്നു സവാരിചെ
യ്യുന്ന മാറുമറയ്ക്കാത്ത രാജകുമാരി......
അത്ഭുതത്തോടെയാണവൻ നോക്കിയത്. ഞൊറിഞ്ഞുടുത്ത് അരയ്ക്കുമുകളിൽ നഗ്നമാ യി മുടിയടിച്ചിട്ട് പത്തിവിടർത്തിയാടുന്ന പാമ്പി നെപ്പോലെ ഉലയുന്ന ഒരു പെൺകിടാവിന്റെ രൂപം പഴയ ഒരു സ്വപ്നംപോലെ മനസ്സിൽ തെളിഞ്ഞു. ഇപ്പോൾ നീലച്ച പട്ടുജാക്കറ്റുണ്ട്. ഈർക്കിലക്കരയുള്ള കോടിമുണ്ടാണുടുത്തിരി ക്കുന്നത്. നെറ്റിയിൽ വരക്കുറി. വാലിട്ടെഴുതിയ പാതിയടഞ്ഞ കണ്ണുകൾ
ഇതാരാ, അപ്പുാ?' ഓ, പേര് മനസ്സിലാക്കിയിരിക്കുന്നു. അവളെ മുമ്പിൽ കാണുന്ന ആ രൂപത്തിൽ അവന് സങ്കൽപ്പിക്കാൻ വയ്യാ. ചന്തമുള്ള മനുഷ്യസ്ത്രീയുടെ മുഖമുള്ള ഒരു തിളങ്ങിപ്പു ളയുന്ന സർപ്പം.
അവൾ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും കണ്ണുകൾ പാതിയടയുന്നു.
അവൻ അത്ഭുതം നിറഞ്ഞ നോട്ടം കണ്ട് അമ്മിണി ചോദിച്ചു:
"എന്താങ്ങനെ നോക്കണ് എന്നെ അറില്ലേ?
പെട്ടെന്നാണതാലോചിച്ചത്: അറിയും, അറി യും. എന്നെ പട്ടിയെപ്പോലെ ആട്ടിയോടിച്ച വലിയമ്മാമയുടെ മകൾ! അവനേക്കാൾ മൂന്നു വയസ്സു മൂപ്പുള്ളതുകൊണ്ട് അമ്മിണിയേടത്തി യെന്നു വിളിക്കുന്നു.
ഏരിയിലേക്ക് ഒരു കാൽ ഉയർത്തിവെച്ച്, ചി രിക്കുന്ന നനവുള്ള ചുണ്ടുകൾ വിടർത്താതെ അമ്മിണിയേടത്തി പറഞ്ഞു:
“അപ്പുണ്ണിക്കറീല്ലെങ്കിലും നിക്കറീലോ. കൈയിൽ നിന്നു താഴെ ഊർന്നുവീണ അട യ്ക്കാക്കഷ്ണം അവൾ കുനിഞ്ഞെടുത്തു. അപ്പോൾ തുമ്പുകെട്ടി പരത്തിയിട്ട് മുടി ചുമലിലൂ ടെ കുത്തിയൊഴുകി.
"തളിരുവെറ്റിലണ്ടെങ്കിൽ, മാളോ, ഒന്നിനിക്കു താ. മൂന്നും കൂട്ടട്ടെ.'
“ഞാൻ പോണു
അപ്പുണ്ണി ആരൊടെന്നില്ലാതെ പറഞ്ഞു നട
അമ്മിണിയേടത്തി വിളിച്ചു. “ദോ, അപ്പുണ്ണി.
അവൻ തിരിഞ്ഞുനോക്കാതെ നടന്നു. വീട്ടിൽ ചെന്നപ്പോൾ അമ്മയുണ്ടായിരുന്നു. ഇല്ലത്താവുമെന്നാണ് കരുതിയിരുന്നത്. അമ്മ മാത്രമല്ല, തിണ്ണയിൽ ശങ്കരൻ നായരിരിക്കുന്നു. അവൻ ഒച്ചയോടെ ഒതുക്കു ചവിട്ടിക്കയറിയ പ്പോൾ അമ്മ വാതിലനപ്പുറത്തേക്കു കടന്നു നിന്നു.
"എന്തേ, അപ്പു, നേർത്ത ആകപ്പാടെ അവനൊരരിശമാണ് തോന്നി യത്, ആരോടെന്നില്ലാതെ, അവൻ മറുപടി പറഞ്ഞത് "ആവോ' എന്നു മാത്രമായിരുന്നു.
“എന്തെടാ?'
ഒന്നൂല്ല്യാന്നെ
പുസ്തകക്കെട്ട് ഒരു മൂലയിലേയ്ക്കെറിഞ്ഞു കുറച്ചുറക്കെ അവൻ ചോദിച്ചു: "കഞ്ഞിണ്ടോ?' അവന്റെ ഭാവപ്പകർച്ച അമ്മയെ അസ്വസ്ഥ യാക്കിയെന്നു തോന്നുന്നു. അവൻ മുമ്പൊരി ക്കലും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടില്ല. പാറു ക്കുട്ടി കഞ്ഞി വിളമ്പിവെച്ചു. പലക വെയ്ക്കാൻ കാത്തുനില്ക്കാതെ അവൻ ചെന്നിരുന്നു.
“മുണ്ടു മുഷീം, ണീയ്ക്ക്. ഈ പലക വെ
ഒരു വീർപ്പു കഞ്ഞിയകത്തു ചെന്നപ്പോൾ കാ രണമൊന്നുമില്ലാതുണ്ടായ കോപം അടങ്ങി.
"പലകകൊന്നും വേണ്ടാ. അവൻ ശാന്തനായി പറഞ്ഞു. അമ്മ ഉമ്മറത്തേയ്ക്കു പോയി ശങ്കരൻ നായരുടെ ശബ്ദം കേട്ടു. "മറ്റേതു ഞാൻ ശരിയാക്കാം. പെഴയൊന്നും കൊടുക്കാണ്ടു നിവൃത്തിക്കാം.
ന്നെന്താ അപ്പുണ്ണിക്കൊരു പന്തല്ലായ?'
"ആവോ, ഞാനും അതന്ന്യാ ആലോചിക്കണ്. വെശപ്രാന്തോണ്ടായിരിക്കും......'
പിഴയുടെ കാര്യം, ഫീസിന്റെ സംഗതിയാണ് പറയുന്നത്. ഫീസ് അടയ്ക്കാറായിരിക്കുന്നു.
അമ്മ ശങ്കരൻ നായരോടു പണം ചോദിച്ചതാവും. "വല്യ സഹായായി, ശങ്കരന്നായരേ
എന്നേക്കൊണ്ടു കഴീണ സഹായോക്കെ
എപ്പളുംണ്ടാവും, പാറുട്ട്യമ്മേ. ശങ്കരൻ നായർ പോയപ്പോൾ പാറുക്കുട്ടി അക ത്തേയ്ക്കു ചെന്നു. അപ്പുണ്ണി കൈകഴുകുകയാ ണ്.
“എന്തേ, അപ്പു, നേരത്തെ പോന്ന്?' “ഒന്നുല്ല്യമ്മേ, വേണ്ടോര്ക്കു നേരത്തെ പോ രാംന്നു പറഞ്ഞു. '
അവൻ ഉമ്മറത്തേയ്ക്കു വന്നു. അമ്മ ഇല്ലത്തു പണിക്കു പോയില്ലേ എന്നു ചോദി ക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. അങ്ങനെ ഒരില്ലവും അവിടെ ഒരു കുഞ്ഞാ ത്താലും ചിറികോട്ടിയിരിക്കുന്ന നമ്പൂതിരി യും ഉണ്ടെന്ന കാര്യം മറക്കുക. അവിടത്തെ ഉരപുരയിലും മുറ്റത്തും അവന്റെ അമ്മ ജോ ലി ചെയ്യുന്നുണ്ടെന്ന കാര്യം മറക്കുക. ഇല്ലത്തെ പണിക്കാരത്തിയുടെ മകൻ! അതോർക്കാൻ വയ്യാ! അപ്പുണ്ണി കോന്തുണ്ണിനായരുടെ മകനാ ണ്. മണ്ണാൻ മന്ത്രവാദിയുടെ മണ്ടകത്തിനു മുമ്പിൽ വെച്ചു ദേശത്തെ വെല്ലുവിളിച്ചു ജയിച്ച
പകിടകളിക്കാരൻ കോന്തുണ്ണിനായർ. മുത്തളി കുന്നത്തുവെച്ചു തല്ലുണ്ടായപ്പോൾ ആറാളോട് ഒറ്റയ്ക്ക് നിന്നടിച്ച് കോന്തുണ്ണിനായർ.....
മുത്താച്ചിയുടെ കൊട്ടിലിന്റെ വാതിൽ തുറ ന്നുകിടക്കുന്നു. മുത്താച്ചിയെ കണ്ടിട്ടു കുറെ കാലമായെന്നു തന്നെ തോന്നി. വാതില്ക്കലി രുന്നു മുറത്തിൽ അരി പരത്തിയിട്ടു തടവി കല്ലു പെറുക്കുകയാണ് മുത്താച്ചി.
“ആരാത്?'
"ഞാനല്ലേ, മുത്താച്ചേ?'
“റപ്പു ഈ കല്ലൊന്നു പെറുക്കിത്തന്നാ. മുത്താച്ചിക്കു കണ്ണും കടപ്പുംല്ല്യാത്ത കാലായി. അവൻ പിടിയരി വാരി നിലത്തിട്ടു വെള്ളാ രങ്കല്ലുകൾ പെറുക്കിയെടുത്തു മുറ്റത്തേയ്ക്കെറി ഞ്ഞു.
മുത്താച്ചിയുടെ പഞ്ചായത്തുകൾ കേൾക്കാൻ ഇടകിട്ടാറില്ല. രാവിലെ നേർത്തെ പോണം. വൈകുന്നേരം എത്തുമ്പോൾ വൈകിയിരിക്കും. ശനിയും ഞായറും സൗകര്യമായി കിട്ടുമ്പോൾ ചിലപ്പോൾ മുത്താച്ചി കൊട്ടിലിൽ ഉണ്ടായി യെന്നും വരില്ല.
“ആരേ അവിടെ വന്നീര്ന്ന്, അപ്പോ?
അതാ ശങ്കരന്നായരാ
“എന്തിനാ?'
"എന്തിനാണാവോ, ഞാനപ്പോ വന്നേ.
തെങ്ങുപൊറ്റേലെ ചങ്കരൻ നല്ലോനാ. മുത്താച്ചി അയാളെപ്പറ്റി ഒരഭിപ്രായം പറഞ്ഞു: പക്ഷേ അവിടെ നിർത്തിയില്ല എന്നാലും '
എന്താ മൂത്യാച്യേ?
ഒന്നുല്ല്യ..
കല്ലു പെറുക്കിക്കഴിഞ്ഞു പുറത്തു കടക്കു മ്പോൾ മുത്താച്ചി പറഞ്ഞു:
"ആളോൾക്ക് പറയാൻ ഇത്തിരി മതീന്നു
വെയ്ക്കാം.
ആളുകൾ എന്താണ് പറയുന്നത്? കുനിഞ്ഞ് ഒരു കല്ലു പെറുക്കി മുളംകൂട്ടത്തി ലേയ്ക്ക് ഊക്കോടെ എറിഞ്ഞ് അവൻ കുണ്ടു ങ്ങലെ പടിക്കലുള്ള കുങ്കുമത്തിന്റെ ചുവട്ടി ലേയ്ക്ക് നടന്നു.