ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.
പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ്റൽമഴ ചറപറ വീഴാൻ തുടങ്ങി. അതോടൊപ്പം ഒരു കാറ്റും.
മുത്താച്ചി കിടന്നുകൊണ്ടു സ്വയം സമാധാനി ക്കാൻ പറഞ്ഞു:
"കാറ്റ്ണ്ടാവ്ണ്തു നല്ലതാ. കാറു കൊണ്ടോയ് ക്കോളും. മഴ സാരം ണ്ടാവില്ല.
പക്ഷേ പാറുക്കുട്ടി അതിനെപ്പറ്റിയായിരുന്നി ല്ല ആലോചിച്ചിരുന്നത്. എവിടെയാവും അപ്പു ണ്ണി കിടക്കുന്നത്? പുറത്തെ ഇറയത്ത്, ഇടി യും കാറ്റുമുള്ളപ്പോൾ ഇരിക്കുന്നുണ്ടെങ്കിലോ, ഈശ്വരാ!
ആകാശത്തു വീണ്ടും ഒച്ചപ്പാടുണ്ടായി. ഇപ്പോൾ കാട്ടുപൂച്ചകൾ കടിപിടി കൂടുകയാ ണെന്നേ തോന്നൂ. ഉരുണ്ടുരുണ്ടുപോകുന്ന ഒരു മുരളൽ. അവസാനം കണ്ണഞ്ചിക്കുന്ന ഒരു മിന്നലും. വീണ്ടും ഉച്ചത്തിൽ പൊട്ടിത്തെറി ക്കുന്നപോലെ ഇടിവെട്ടി.
"നാരായണ, നാരായണ...' മുത്താച്ചി നാ മം ജപിക്കാൻ തുടങ്ങി. പാറുക്കുട്ടി എഴുന്നേറ്റ് ഉയർത്തിവെച്ചിരുന്ന പരമ്പുതടുക്കു താഴ്ത്തിയി ട്ടു ജനാലയടച്ചു.
കാറ്റിന്റെ ശക്തി കൂടിവരികയാണ്. വാഴ ത്തലപ്പുകൾ ഉലയുന്നു.
ചാറ്റൽമഴയ്ക്കു കരുത്തു കൂടി. കാറ്റും മഴയും മത്സരിക്കുകയാണെന്നു തോന്നി. മേല്പ്പുരയിൽ വീഴുന്ന മഴവെള്ളത്തിന്റെ കനത്ത ശബ്ദം വർ ദ്ധിച്ചു വന്നു.
ജനാലയ്ക്ക് മുന്നിൽ തൂക്കിയ തടുക്കിന്റെ വക്കിൽ, ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തൂടെ നോക്കിയാൽ എങ്ങും ഇരുട്ടിന്റെ കടലാണ്. ആകാശത്തിലെ മുരളലും മഴയുടെ ഇരമ്പലും തൊടിയിൽ അങ്ങിങ്ങായി നില്ക്കുന്ന കുറ്റിവാ ഴകൾക്കിടയിലൂടെ പായുന്ന കാറ്റിന്റെ ചിന്ന വിളിയും എല്ലാംകൂടി അവൾക്കു വല്ലാത്ത ഒരുൾക്കിടിലമുണ്ടാക്കി. പുറത്തെ ഇരമ്പുന്ന ഇരുട്ടിന്റെ കടലിലേയ്ക്ക് ജനല്പഴുതിലൂടെ നോക്കിയിരിക്കുമ്പോഴായിരിക്കും ഒരു മിന്നൽ. കാളരാത്രിയുടെ കാവൽക്കാരെപ്പോലെ വ ക്ഷങ്ങളുടെ കറുത്ത രൂപങ്ങൾ ഒരുനിമിഷം
തെളിയുന്നു. വീണ്ടും ഇരുട്ട്..... കണ്ണിൽ ഇരുട്ടി ൻ കടലിരമ്പന്നു.
"കൊടുങ്കാറ്റാണ് എളകീരിക്കണന്റെ കു . ഇക്കുറി വായുമണ്ഡലാ. മുത്താച്ചി കണ്ണു തുറക്കാതെ പറഞ്ഞു.
പാറുക്കുട്ടി ചിമ്മിനി കത്തിച്ചു തലയ്ക്കടുത്തു കാറ്റിന്റെ ഗതിയിൽ നിന്നകറ്റി വെച്ചു.
മുത്താച്ചി കണ്ണടച്ചു മലർന്നുകിടന്നു കൃതി യിൽ നാമം ജപിക്കുകയാണ്.
തോട്ടത്തിൽ ഒരു മടൽ വീഴുന്ന ശബ്ദം കേട്ടു. അധികം താമസിക്കുന്നതിനുമുമ്പ് മുറ്റത്തെ ഓമമരം കടപുഴങ്ങി ഒരു വാഴക്കുട്ടത്തിനിടയി ലേയ്ക്ക് ഇരമ്പി വീഴുന്നതും കേട്ടു.
മുത്താച്ചി കണ്ണു തുറന്നു. ഭയംകൊണ്ട് ആകെ പരവശമായിരുന്നു അവരുടെ നോട്ടം.
"പാറുട്ട, നമ്മളീ പെര അമർന്ന് ചോട്ടിലു
പൊ
"പേടിക്കാതിരുന്നോളൂ, മുത്താച്ചി.
"നാരായണ, നാരായണ, നാരായണ........ ജനാലപ്പഴുതിലൂടെ പെട്ടെന്നു തിരക്കിക്കയറി യ കാറ്റു ചിമ്മിനി ഊതിക്കെടുത്തി. മുത്താച്ചി യുടെ നാമംജപം കുറേക്കൂടി ഉച്ചത്തിലായി.
പുറത്തെ ഇരമ്പലിൽ നിന്നു വേറിട്ട് ഒരു ശ ബ്ദം കേട്ടുവോ എന്നു പാറുക്കുട്ടിക്കു സം ശയം തോന്നി. ഉവ്വോ? അവൾ ചെവിടോർത്തു. ഉവ്വ്, ആരോ വിളിക്കുന്നുണ്ട്. അവൾ ശ്രദ്ധിച്ചു. വീണ്ടും വിളക്കു കത്തിച്ചു. മുത്താച്ചിയോടു പറഞ്ഞു:
“ആരോ പൊറത്ത്ന്ന് വിളിയാണ്ട്, മുത്താ
ച്യേ
മുത്താച്ചി കണ്ണു തുറന്നുവെങ്കിലും, നാമജപം നിർത്താതെ അങ്ങനെത്തന്നെ കിടന്നു. പുറ ത്തെ ഇരമ്പുന്ന കൊടുങ്കാറ്റിനെക്കാളും പാറു കുട്ടിക്കു ഭയം വളർത്തിയതു മുത്താച്ചിയുടെ ആ നാമജപമായിരുന്നു.
സംശയിച്ചുകൊണ്ട് ഉമ്മറവാതിൽ അല്പം തുറന്നു. അപ്പോൾ കോലായിൽ നനഞ്ഞു കു തിർന്ന് ആമിനുമ്മ തൊപ്പിക്കുടയും റാന്തലുമാ യി നില്ക്കുന്നു.
"പാറുട്ട്യമ്മേ, കഷ്ടത്തിലായീലോ.
"എന്താ, ഉമ്മാ?' ആമിനുമ്മയുടെ ദേഹത്തുനിന്നു വെള്ളം കോ ലായിൽ ഇറ്റുവീഴുന്നുണ്ട്. അവർ കിതയ്ക്കുന്നു ണ്ട്. കരയുന്നുമുണ്ട്.
ഇപ്പളേ മാപ്ള കൂായീന്ന് ബന്നത്. നെര ത്ത് പോ പൊട്ടും. ബേം ഒയിച്ചു പോണ്. "എവിടയ്ക്കാ പൂവ്വാ, ഉമ്മാ?'
"എബട്ക്കെങ്കിലും. കുന്നുപൊറത്ത് ആര ടെങ്കിലും കുടീലിക്ക് പുവ്വാം. ന്റെ കുട്ട്യോളണ്ട് സാമാനൊക്കെ കെട്ടണ്. കോാളേം ആടാളേം എന്താ ചെയ്യാന്നാ വിചാരം.
പാറുക്കുട്ടി അനങ്ങാതെ നില്ക്കുന്നതു കണ്ട് ആമിനുമ്മ തിരക്കൂട്ടി: “വേഗം നോക്കി, അമ്മക്കു . ഇത്തിരി ക്കാലത്തെ സ്തിതി പടച്ചോ ന്നേ തിരിയുള്ളൂ'
"ഞാനെവടയ്ക്കും പോണില്ല, ഉമ്മാ.' "ങ്ങക്കു പ്രാന്താ? വേഗം നോക്കീടുന്നും. കു ണ്ട്ക്കാരു പെണ്ണുങ്ങളും കുട്ട്യോളും ഒച്ച്, ആണുങ്ങളു കന്നി നീം പയ്ക്കളീം കൊണ്ടോവാ
വേലിക്കപ്പുറത്തെ വഴിയിലൂടെ മഴയത്തു നീ ങ്ങുന്ന റാന്തലുകളുടെ വെളിച്ചത്തിൽ കെട്ടുക ളും ഭാണ്ഡങ്ങളുമായി ആളുകൾ പോകുന്നതു കാണാം.
"എന്താ, പാറുട്ട്യമ്മേ, നിക്ക്ണ്? "ഉമ്മാ, നിവടയ്ക്കും പോവാൻല്ല്യ. ഉമ്മ
പൊയ്ക്കോളീൻ.
ആമിനുമ്മ അന്തം വിട്ടുനിന്നു. "പടച്ചോനേ, എന്താ ഈ കേക്ക്ണ്!
"ഞാൻ ഇല്ല, ഉമ്മാ. ഉമ്മ പൊയ്ക്കോളീൻ.
വേലിക്കൽ നിന്ന് ആമിനുമ്മയുടെ
മൂത്തമകൻ വിളിക്കുന്നു.
"ങ്ങട്ടു വേഗം വരി, ഉമ്മാ.
പാറുട്ടിയമ്മേ
ഉമ്മ, ഉമ്മ പൊയ്ക്കോളീൻ, മുത്താച്ചീം പോ
മുത്താച്ചി കരിമ്പടവും പുതച്ചു കൂനിപ്പിടിച്ചു
ഉമ്മറത്തേയ്ക്കെത്തിക്കഴിഞ്ഞിരുന്നു. “ന്റെ മുറുക്കാൻ വട്ടി കൊട്ടിലിലാ, ഉമ്മാ. ഉമ്മയ്ക്ക് ചൊടി കയറി
“മിണ്ടാണ്ടിരുന്നോളീ, തള്ള, മന്സൻ പ്രാ
ണൻ കിട്ടാൻ പായുമ്പളാ മുറുക്കാൻ വട്ടി, കാറ്റിന്റെ ഇരമ്പലിനെക്കാളും ഉച്ചത്തിൽ ആമിനുമ്മയുടെ മാപ്പിള അപ്പുറത്തുനിന്നു വിളിച്ചു ഉമ്മ പൊയ്ക്കോളീൻ, ഉമ്മാ.
“അമ്മക്കുട്ട്യേ, ങ്ങക്ക് ഇബടെ ആരാ ഒരു തൊണ
"ദൈവംണ്ട്, ഉമ്മാ. നിങ്ങള് പൊയ്ക്കോളീൻ. "പടച്ച തമ്പുരാനേ...' എന്നുമാത്രമേ ആമി നുമ്മയ്ക്ക് പറയാൻ കഴിഞ്ഞുള്ളൂ. മുത്താച്ചി യും ആമിനുമ്മയും തൊപ്പിക്കുടയ്ക്കു താഴെ ചുരുങ്ങി നിന്ന് ഒതുക്കിറങ്ങി. വെള്ളം തെറിച്ചു റാന്തലിന്റെ കുപ്പി പൊട്ടി. അകത്തു വെള്ളം വീണിട്ടായിരിക്കണം, തരിയും കെട്ടു. ആമിനുമ്മ വീണ്ടും സംശയിച്ചു നിന്നപ്പോൾ പാറുക്കുട്ടി പറഞ്ഞു:
“ഒന്നും വിചാരിക്കേണ്ടാ, ഉമ്മ. ചാവാണ്ടിരു ന്നെങ്കിൽ ഇനീം തമ്മിലു കാണാം.'
ഇരുട്ടിൽ അവർ കണ്ണു തുടച്ചത് അന്യോന്യം കണ്ടിരിക്കയില്ല. ആ നിഴലുകൾ ഇരുട്ടിൽ മാ യുന്നതുവരെ പാറുക്കുട്ടി ഉമ്മറത്തു നിന്നു. പി ന്നെ അകത്തു കടന്നു വാതിലടച്ചു.
വേദനയും ഭയവും നശിച്ചുകഴിഞ്ഞിരുന്നു. എന്തു വന്നാലും ഒന്നുമില്ലെന്ന ഒരു മരവിച്ച ബോധമായിരുന്നു മനസ്സിൽ ബാക്കി.
നാടു മുഴുവൻ വെള്ളത്തിൽ മുങ്ങി. ഒഴുകി പ്പോകുന്ന ഒരു മരത്തടിയുടെ മുകളിൽ പറ്റിപ്പി ടിച്ചുകൊണ്ട് അവൾ ഇരിക്കുകയാണ്. കൈവി ട്ടാൽ കഴിഞ്ഞു.....കൈവിരലുകൾ മരവിച്ചുതുടങ്ങിയിരിക്കുന്നു. ഒരു ചുഴിയിൽപ്പെട്ടു മരത്തടി യൊന്നു തിരിഞ്ഞപ്പോൾ കൈവിട്ടുപോയി. അഗാധതയിലേയ്ക്ക് താഴുകയാണ്. അയ്യോ... അവൾ ഞെട്ടിയുണർന്നു. അപ്പോഴാണ് മനസ്സി ലാകുന്നത് അതൊരു സ്വപ്നമായിരുന്നു.
പായിൽ എഴുന്നേറ്റിരുന്നപ്പോഴും ശരീരത്തി
ൻ വിറ മാറിയിരുന്നില്ല.
വാതിൽ തുറന്ന് ഉമ്മറത്തു വന്നു നോ ക്കിയപ്പോൾ തല ചുറ്റുന്ന പോലെ തോന്നി. വെള്ളം കയറിയിരിക്കുന്നു. ചുറ്റും നോക്കിയ പ്പോൾ വെള്ളമല്ലാതെ മറ്റൊന്നും കാണാനില്ല. കരകാണാക്കടലിന്റെ നടുവിൽ അലിഞ്ഞുപോ കുന്ന ഒരു തുരുത്തിൽ നില്ക്കുകയാണെന്നു തോന്നിപ്പോയി. തലേന്നു പച്ച കാണാമായിരുന്ന പാടം മുഴുവൻ വെള്ളമാണ്. പറമ്പുകളും ഞാറ്റു വട്ടികളും കഴിഞ്ഞു വെള്ളം പടിവരെ എത്തിയി രിക്കുന്നു. ഇന്നലെ നിറവയറായ നെല്ലു നിന്നി രുന്ന പാടങ്ങളിലൂടെയാണ് ഇപ്പോൾ തോണി കൾ നീങ്ങുന്നത്.
അയൽപക്കത്തെ വീടുകളെല്ലാം ശൂന്യമാണ്. ശബ്ദമില്ല, പുകയില്ല. ദൂരേ വെള്ളം പൊങ്ങിയ വയലിലൂടെ നീങ്ങുന്ന കൊതുമ്പുതോണിക
ളിൽ വെളുപ്പുപുള്ളികൾ മാത്രമാണ് കാണാ വുന്ന മനുഷ്യർ.
മഴ നിലച്ചിട്ടില്ല. രാത്രി ഇരമ്പിമറിഞ്ഞ കാറ്റു ക്ഷീണിച്ചുറങ്ങുകയാവണം: തൊടിയിലെ വാഴകൾ മുഴുവൻ നിലംപൊത്തിയിരിക്കുന്നു. അതിർത്തിയിലുള്ള മുളകൾ ചാഞ്ഞും ചെരി ഞ്ഞും കിടക്കുന്നു. ദൂരത്തെ പറമ്പുകളിൽ നിന്ന് കാറ്റ് ഒടിച്ചെടുത്തു കൊണ്ടുപോന്ന മാവിൻചി ല്ലകൾ മുറ്റത്തെ ചളിയിൽ ചിതറിക്കിടക്കുന്നു. മുത്താച്ചിയുടെ കൊട്ടിലിന്റെ മേല്പ്പുരയിൽ മു ന്നോ നാലോ ഓലക്കീറുകൾ മാത്രമേ ബാക്കി യുള്ളൂ.
വെള്ളം ഇനിയും കയറിയേയ്ക്കാം....... നിലവിളിച്ചാൽ ആരും കേൾക്കില്ല, ഭയമല്ല, ശാന്തമായ ഒരു വേദനയാണ് അവൾക്കനുഭവ പ്പെട്ടത്. ഇതായിരിക്കാം അവസാനം.
തലേദിവസം ബാക്കിയായ ഒരു പിടി അരി അകത്തെ ഓലവട്ടിയിൽ കിടപ്പുണ്ട്. പക്ഷേ അടുപ്പിൽ തീ പിടിപ്പിക്കാനും കഞ്ഞിവെയ്ക്കാ നുമൊന്നും തോന്നിയില്ല. അറ്റം കാണാത്ത ജലപ്പരപ്പിലേയ്ക്കു നോക്കിക്കൊണ്ടു കുതിർന്നു പൊടിയാൻ തുടങ്ങിയ തിണ്ണയിൽ പിടിച്ചു
നിന്നു.
ആമിനുമ്മയുടെ തൊടിയിലേയ്ക്ക് വെള്ളം കയറിയിരിക്കുന്നു. പടിക്കലെ തിണ്ടു പൊട്ടേണ്ട താമസമേയുള്ളു, മുറ്റത്തേക്കു വെള്ളം തിരക്കി കയറാൻ.
ദുരത്തെവിടെനിന്നോ ഒരാടിന്റെ കരച്ചിൽ കേട്ടു. ദീനമായ സ്വരം. മരണം സമീപത്തെത്തി കഴിഞ്ഞത് ആ മൃഗം മനസ്സിലാക്കിയിരിക്കണം. അകലെ കൊതുമ്പുതോണികൾ നീങ്ങുന്നു... ഒരാട്ടിൻ കുട്ടിയുടെ നേർത്ത കരച്ചിൽ........ ആട്ടിൻകുട്ടിയുടെ സ്വരംതന്നെയാണോ? മനു
ഷ്യക്കുഞ്ഞ് “അമ്മേ' എന്നു വിളിച്ചതാണോ? ഉച്ചയോടടുത്തപ്പോഴേയ്ക്കും കൊതുമ്പു തോണികളും കാണാതായി. അനക്കമില്ല. ആടി ൻറയും ആട്ടിൻകുട്ടിയുടെയും കരച്ചിൽ കേൾ ക്കാനില്ല. ഇതു മരിച്ച വീട്ടിലെ നിശ്ശബ്ദതയല്ല, മരണം കാത്തിരിക്കുന്ന ഒരു മുറിയ്ക്കകത്തെ വെറുങ്ങലിപ്പാണ്.
അതിരിടിയുന്ന ശബ്ദമാണ് കേൾക്കുന്നത്. പടിക്കലെ തിണ്ടുപൊട്ടി. പട്ടിണി കിടന്ന പാമ്പു കളെപ്പോലെ, ചുവന്നു കലങ്ങിയ വെള്ളം പഴു തുകളിലൂടെ മുറ്റത്തേക്ക് ഇരച്ചുകയറി.
നോക്കി യിരിക്കെയാണ്, തൊടിയും മുറ്റവും വെള്ളത്തി നടിയിലായത്. ഒതുക്കുകല്ലിന്റെ മുനമ്പുവരെ എത്തിക്കഴിഞ്ഞു.
അവസാനം അടുത്തെത്തിയിരിക്കയാണെന്ന്
അവൾ ഉറപ്പിച്ചു. അകത്തു കയറി ഇരുന്നു. പുറത്തേയ്ക്കു നോക്കാൻ ധൈര്യം വന്നില്ല. വെള്ളം കയറു കയാവും, ഏതാനും നിമിഷങ്ങളായിരിക്കും ഇനി
സന്ധ്യയ്ക്ക് സമീപത്തുനിന്ന് ഒരു തകർച്ചയു ടെ ശബ്ദം കേട്ടു. തെക്കുഭാഗത്തുനിന്നാണ്. ജനാലയുടെ പഴുതിലൂടെ ഒന്നേ നോക്കിയുള്ളൂ. കൊട്ടിൽ വീണുകഴിഞ്ഞു.
ഇരുട്ടുവന്നതോടെ മഴ നിന്നു. കാറ്റും മഴയും ശബ്ദവും ഇല്ല. ഇരുണ്ടു നനഞ്ഞ അന്തരീക്ഷം. വെള്ളം പുറത്തെ ഭിത്തികളിൽ പതുക്കെ മുട്ടുന്ന ശബ്ദം ഇടയ്ക്കു കേൾക്കാം...
അവളുടെ മനസ്സു രാത്രിപോലെ ഇരുണ്ടു മരവിച്ചുകഴിഞ്ഞിരുന്നു.
പുറത്തെ ഭിത്തികളിൽ വെള്ളം തട്ടുന്ന ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാം, കാലടിയൊച്ചപോലെ. അടുത്തേയ്ക്ക്, അടു
ത്തേയ്ക്ക് വരുന്ന കാലൊച്ച്. ഒന്നും ആലോചിക്കരുതെന്നുണ്ട്. ചവിട്ടി പ്പോന്ന വഴിയിലേയ്ക്ക്, നിയന്ത്രിച്ചിട്ടും നോക്കി പ്പോവുകയാണ് ... ചില രൂപങ്ങളും ചിത്രങ്ങളും ഇടയ്ക്ക് തെളിയുകയും മായുകയും ചെയ്തു. ഒരു നാലുകെട്ട്, കുറ്റൻ തൂണുകൾ കാവൽ നില്ക്കുന്ന നടുമുറ്റം. നടുവിലൊരു മുല്ലത്തറ, മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും വിരിഞ്ഞ മാറുമുള്ള ഒരു മനുഷ്യന്റെ രൂപം. കാറുമൂടി കനത്തു നില്ക്കുന്ന ആകാശത്തിന്റെ ചുവ ട്ടിലൂടെ, വിയർപ്പുപൊടിയുന്ന ഒരു ചുമലിൽ വാടിക്കിടന്നുകൊണ്ടു നീങ്ങുന്ന ഒരു പെൺ കിടാവ്. ചുരുണ്ടമുടിയും ഞെരമ്പുകൾ കാ ണുന്ന നെറ്റിത്തടവുമുള്ള ഒരു മുഖം. അത് അകന്നകന്നു പോവുകയാണ്....
നാളെ ശവം ഒഴുകിപ്പോവുകയായിരിക്കും. വെള്ളം വാർന്നു കഴിയുമ്പോൾ ഏതെങ്കിലും മു ള്ളുവേലിയിലോ കൈതക്കുട്ടത്തിലോ തങ്ങി ക്കിടക്കുന്നുണ്ടാവും. തിരിച്ചറിഞ്ഞെന്നുവരില്ല. കണ്ടെടുക്കാൻ ആരും എത്തുകയില്ല.
അവനെ ഒന്നു കണ്ടിരുന്നെങ്കിൽ ... വേദന സഹിക്കേണ്ടിവന്നപ്പോഴൊന്നും തളർന്നുപോ
യില്ല....അവൻ വേദനയറിയാതിരിക്കട്ടെ...ഇല്ല ത്തെ ഉരപുരയിലെ ദാസിപ്പെണ്ണിന്റെ മകനാ യി പിറക്കേണ്ടിയിരുന്നില്ല.
അപ്പുണ്ണി സുഖമായിരിക്കട്ടെ. അവൾ വീ ണ്ടും പ്രാർത്ഥിച്ചു. ഭഗവതി അവനു നല്ലതു വരുത്തണേ....
തലയിണയിൽ മുഖമമർത്തിക്കൊണ്ടു പാ യിൽ കമിഴ്ന്നു കിടന്നു. ഉറങ്ങിയാൽ പിന്നെ ഒന്നും അറിയേണ്ടാ. തണുത്ത കൈകൾപോലെ വെള്ളം ദേഹത്തിൽ വന്നു തട്ടുന്നതിനുമുമ്പ് ഉറങ്ങാൻ കഴിയണം. ചിലപ്പോൾ ഉറങ്ങിക്കിടക്കു മ്പോഴായിരിക്കും ചുമരുകൾ കുതിർന്നുപൊളി ഞ്ഞു വീഴുന്നത്. പിന്നെ ഏതാനും നിമിഷങ്ങളേ വേണ്ടിവരുന്നു.
ചെറുപ്പത്തിൽ ഉറക്കം വരാതെ കിടക്കുമ്പോൾ നമശ്ശിവായ ചെല്ലാനാണ് അമ്മ പറയുക. കണ്ണടച്ചു കിടന്നുകൊണ്ടു ജപിച്ചു.
"നമശ്ശിവായ, നമശ്ശിവായ.. ഭിത്തികൾ കുതിർന്നു നില്ക്കുകയാണ് ..... ണുത്ത കൈകൾ പോലെ അരിച്ചരിച്ചുവരികയാ
"നമശ്ശിവായ, നമശ്ശിവായ'
ശരീരം തളരുന്നപോലെ തോന്നി. അടയുന്ന കൺപോളകൾക്കകത്തു വർണ്ണഗോളങ്ങൾ പൊ ട്ടിവിടരുന്നു. ആഴത്തിലേയ്ക്കു താഴുകയാണ്
അപ്പോൾ
“പാറുക്കുട്ട്യമ്മേ...'
ശരീരവും മനസ്സും പിടഞ്ഞു. മനുഷ്യൻ ശബ്ദം. കണ്ണുതുറക്കാൻ വയ്യാ. ശരീരം പഴന്തു ണിപോലെ കുഴഞ്ഞിരിക്കുന്നു. "പാറുക്കുട്ട്യാ...
പ്രയാസപ്പെട്ടു കണ്ണുകൾ തുറന്നു. പതു ക്കെ എഴുന്നേറ്റു. ശരീരമാകെ കാറ്റിൽപ്പെട്ട ഓലത്തുമ്പുപോലെ വിറയ്ക്കുകയായിരുന്നു. ശബ്ദിക്കാൻ വയ്യാ.... വിളക്ക് എവിടെയാണെന്ന് ഓർമ്മയില്ല. ബോധമില്ലാതെ വാതില്ക്കലേക്കു നീങ്ങി. വിറയ്ക്കുന്ന കൈകൾ കൊണ്ടു വാ തിലിന്റെ സാക്ഷനീക്കി. ആരോ നില്ക്കുന്നു. പുറത്തും കണ്ണുകളിലും ഇരുട്ടാണ്.
"ഞാനാണ്, പേടിക്കണ്ടാ, ശങ്കരന്നായര്. കാലടികൾ പതറി. അവസാനത്തെ വേരും അറ്റു കടപുഴങ്ങുന്നതുപോലെ ചെരിഞ്ഞു
താഴെ വീണില്ല. അതിനുമുമ്പു കരുത്തുള്ള രണ്ടു കൈകൾ താങ്ങി.
"തോണി കൊണ്ടന്നിട്ടുണ്ട്. പോരൂ...
സംസാരിക്കണമെന്നുണ്ട്. വയ്യാ. ആകെ കു
ഴഞ്ഞുപോവുകയാണ് ....
“ഞാൻ താങ്ങാം അയാൾ വാരിയെടുത്തു വെള്ളത്തിലേയ് ക്കിറങ്ങി.
പാറുക്കുട്ടി കണ്ണുകൾ തുറന്നപ്പോൾ ആദ്യം നടുക്കടലിലാണെന്നു തോന്നി. ചുറ്റും കരകാ ണാത്ത വെള്ളം. പങ്കായം കുത്തിയെറിയുന്ന ശബ്ദം കേൾക്കാം. എവിടെയാണ് കിടക്കുന്ന തെന്നു മനസ്സിലാവാൻ അല്പസമയം വേണ്ടി വന്നു. തോണിക്കകത്താണ്. ഒഴുക്കും ചുഴി കളും കടക്കാൻ അയാൾ സർവ്വശക്തിയുമു പയോഗിച്ച് പങ്കായമെറിയുകയാണ്. ചൂടുള്ള വിയർപ്പുതുള്ളികൾ മുഖത്ത് അടർന്നു വീണു. അപ്പോൾ അവൾക്കു മനസ്സിലായി,അയാളുടെ മടിയിൽ തല ചായ്ച്ചാണ് കിടക്കുന്നത്. തല പൊക്കുകയും നിവർന്നിരിക്കുകയും ചെയ്യാം. പ ക്ഷേ തലയുയർത്താതെ, കണ്ണുകളടച്ചു കൊണ്ട് അവൾ ചോദിച്ചു:എവിടയ്ക്കാ പോണ്?'
"വെള്ളം കയറാത്ത സ്ഥലത്തേക്ക്. തോണിക്കൊമ്പ്, ഉയർന്നുനില്ക്കുന്ന ഒരു മരക്കുറ്റിയിൽ തട്ടാതിരിക്കാൻ പങ്കായം മറുവശ ത്തെറിഞ്ഞു തിരിക്കുന്നതിനിടയിൽ അയാൾ ക തച്ചുകൊണ്ടു പറഞ്ഞു.