പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്.
"പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ
അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാത്തോലു കുറെ വിറകെടുത്തു മുറ്റ ത്തേയ്ക്കിട്ടു. ഉരൽപ്പുരയുടെ ചുമരു ചാരിവെച്ചി രുന്ന മഴുവെടുത്തു കൊണ്ടുവന്നു. ഉണങ്ങിയ വിറകാണ്. വെട്ടുമ്പോൾ തെറിക്കുന്നു.
ഉണങ്ങിയ വിറകിന്റെ കൊള്ളിയുമായി മല്ലിടു മ്പോഴാണ് കുഞ്ഞാത്തോലിനു വീട്ടുകാര്യം ചോ ദിക്കാൻ അവസരം കണ്ടത്.
"പാറൂന് അന്തിക്കാരാ തൊണ്?'
ദൈവമുണ്ടെന്നു പറയാനാണ് തോന്നിയത്. പക്ഷേ പറഞ്ഞത്.
"അനും ചെക്കനും മാത്രേയുള്ളൂ.'
"കോന്തൻ വകേല് ആരും?'
"അവരൊക്കെ വിറ്റുപോയിട്ടു ശ്ശി കാലായി
“കോന്തന്റെ തള്ളേടെ ഏട്ത്തിക്ക് ഒരു
മകൻണ്ടായിരുന്നുലോ.'
“അതു ചെറുപ്പത്തിലന്നെ പൊറപ്പെട്ടു പോയി ലോ
“നെന്റെ വീട്ടിന്നോ?'
ഉണങ്ങിയ വിറകുകൊള്ളിയിൽ ഊക്കോ ടെ ഒന്നു വെട്ടി. വഴുതിപ്പോയ മഴു മണ്ണിലാണ് കൊണ്ടത്.
കുഞ്ഞാത്തോല് അതു കണ്ടു. "ആയ്യായി. നീയാ മഴു ചിറി കേടുവരുതൂലോ
ഇടത്തെ കാൽ കൊണ്ടു വിറകിന്റെ തല
അമർത്തിച്ചവിട്ടി വെട്ടിനോക്കി. മുറിയുന്നുണ്ട്.
നാലെണ്ണം കൂടിയുണ്ട് ചെറുതാക്കാൻ. അതും
കഴിഞ്ഞിട്ടുവേണം പോകാൻ.
അതിലിടയ്ക്കാണ് അബദ്ധം പറ്റിയത്. മഴു തായിൽനിന്ന് ഊരി തെറിച്ചുപോയി. തള്ളവി രലിന്റെ അറ്റത്തു പൊടുന്നനെ ഒരു വേദന.
ഹമ്മേ...
അവൾ നിലത്തിരുന്നു. നോക്കുമ്പോൾ തള്ള വിരലിന്റെ തുമ്പിൽ, ചെമ്പരത്തിപ്പൂപോലെ, ചോര. ഒന്നേ നോക്കിയുള്ളു.
അടുക്കളയിൽ നിന്നു കുഞ്ഞാത്തോലിന്റെ
ശബ്ദം:
“കാലുമുറിചോ? സന്ത്യാവണ നേരത്തു . എന്തേ, പാവോ?'
ഹും... ഹോ...ന്നൂല്യാ
പതുക്കെ പതുക്കെ ഉരൽപ്പുരയുടെ തിണ്ടിൽ ചെന്നിരുന്നു. ആകെ തളർന്നുപോയി. കണ്ണു മഞ്ഞളിക്കുന്നതുപോലെ.....
“എന്തേ പറ്റീത്?'
ഒരു പരുക്കൻ ശബ്ദം കേട്ടു. പാറുക്കുട്ടി തല യുയർത്തി നോക്കിയില്ല. കാലിൽ തണുത്ത വെള്ളം തട്ടി. കണ്ണു തുറന്നു നോക്കിയപ്പോൾ കാൽ രണ്ടു കറുത്ത പരുക്കൻ കൈകൾക്കി ടയിലാണ്. മുറുകെ ശീല ചുറ്റിക്കെട്ടിക്കഴിഞ്ഞ പ്പോൾ അയാൾ പറഞ്ഞു.
"സാരല്ല്യ വല്ങ്ങനെ പറ്റീല്ല്യ. “അന്തം കുന്തംല്യാണ്ട് ഓരോന്നു ചെയ്യും.
വാതിലിന്നപ്പുറത്തേയ്ക്കു മാറിക്കഴിഞ്ഞ കുഞ്ഞാത്തോലു പറഞ്ഞു. അവർ പറയുന്നതു കേട്ടാൽ കല്പിച്ചു കുട്ടി കാലിൽ മഴുവെച്ചു വെട്ടിയതാണെന്നു തോന്നും. ശങ്കരൻ നായർ
ആരൊടെന്നില്ലാതെ പറഞ്ഞു:
"ഉം. ഇതൊന്നും ശീലിക്കാത്തോരു ചെയ്യു
മ്പോ അങ്ങനിരിക്കും.'
ഊരിക്കിടക്കുന്ന മഴു എടുത്ത് അയാൾ തായിലിട്ടു. ഒതുക്കുകല്ലിൽ ഊക്കിൽ ഒന്നു മുട്ടി അതുറപ്പിച്ചുവെച്ച് അയാൾ, ഒന്നും സംഭവി ക്കാത്തപോലെ, ഉമ്മറത്തേയ്ക്കു നടന്നു.
പാറുക്കുട്ടി എഴുന്നേറ്റു. വരിഞ്ഞുകെട്ടിയ കാൽവിരൽ ഇളകുമ്പോൾ വേദനിക്കുന്നുണ്ട്. എന്നാലും സാരമില്ല. ആദ്യം വല്ലാതെ പേടിച്ചു പോയി.
മുറ്റത്തു ചിതറിക്കിടക്കുന്ന വിറകുകൊള്ളി കൾ ഓരോന്നായെടുത്തു കൈത്തണ്ടയിൽ അടുക്കി അടുക്കളവാതിലിനപ്പുറത്ത വെച്ചുകൊടുത്തു. പൂളുകൾ പെറുക്കിയെടുത്ത് ഉരൽപ്പുരയുടെ കോലായിലും കൂട്ടി.
മുറ്റത്ത് അരുത്തിണ്ണയിൽ അമ്മിയും ചാരി ക്കൊണ്ടു തെല്ലിട നിന്നു. പരിഭ്രമം അപ്പോഴും വിട്ടുമാറിയിരുന്നില്ല. വിരലിൽ കൊണ്ടതു കുറെ മേലോട്ടായിരുന്നെങ്കിലോ? കാലു പോയതു തന്നെ.
ജോലി ചെയ്യാൻ വയ്യാതെ കിടപ്പിലായാല ത്തെ സ്ഥിതി പാറുക്കുട്ടിക്ക് ഓർക്കാൻ വയ്യാ. അപ്പുണ്ണി തനിക്ക് താൻ പോരുന്നതുവരെ ഇതു
മുടക്കരുതേ എന്നു മാത്രമാണ് പ്രാർത്ഥന. “കുഞ്ഞാത്തോലോ'
കുഞ്ഞാത്തോലു കേട്ടില്ലെന്നു തോന്നുന്നു. പുറത്ത് അന്തി മയങ്ങുകയാണ്. കുളപ്പുരയു ടെ മുകളിലൂടെ കവുങ്ങുകൾക്കിടയിലൂടെ, പൂത്ത അലറിമരം പോലെ പടിഞ്ഞാറൻ മാനത്തി ന്റെ ഒരു കീറു കാണാം. ദൂരേ മേലേപ്പറമ്പിലെ വൃക്ഷക്കൂട്ടങ്ങൾക്കിടയിൽ ഇരുട്ടു നേർത്ത താ വളം പിടിക്കുകയാണെന്ന് തോന്നും. ഇല്ലത്തെ വളപ്പിൽ പകലും ഇരുട്ടാണ്. ഉച്ചവെയിൽ കൂടി ഇറങ്ങിവരാതെ കവുങ്ങും വാഴയും വൃക്ഷങ്ങളും ഇടതിങ്ങിനില്ക്കുകയാണ്.
“കുഞ്ഞാത്തോലേ
"നിക്ക് നിക്ക് ദാ വരായി.
മനയ്ക്കലെ വടക്കുപുറത്ത് ഇങ്ങനെ കാത്തു കെട്ടി നില്ക്കാനാണ് തന്റെ യോഗമെന്നു തോന്നി.
തറവാട്ടിലായിരുന്ന കാലത്ത് സന്ധ്യയ്ക്ക് മേൽക്കഴുകിവന്ന് നിലവിളക്ക് കത്തിച്ചു കാ ട്ടണം. സർപ്പക്കാവിലും ഉമ്മറക്കല്ലിലും നടു മുറ്റത്തിന്റെ നാലുവക്കിലും നടുക്കല്ലിലും തിരി വയ്ക്കണം. നെയ്യൊഴിച്ചു കത്തിക്കുന്ന ചെറിയ
നിലവിളക്ക് മച്ചിനകത്തേക്കും, ഉമ്മറപ്പടി കടക്കാതെ വയ്ക്കണം. കഴിഞ്ഞു ജോലി.
സന്ധ്യയ്ക്ക് കുട്ടികൾ ഇരുന്നു നാമം ജപി ക്കുകയാവും. നടപ്പുരയുടെ കോലായിൽ തു ണും ചാരി പടിഞ്ഞാറൻമാനം നോക്കി തലവേർ പെടുത്തിയിരിക്കും.
ആ കാലം വളരെ വളരെ ദൂരേയായിരുന്നു... പോയ്പ്പോയ ആ നാളുകളെപ്പറ്റി ഓർക്കരു തെന്ന് അവൾക്ക് നിർബന്ധമുണ്ട്.
പാറോ..
കുഞ്ഞാത്തോലു വിളിച്ചു.
വാതിൽപ്പടിയിൽ വട്ടമുറത്തിൽ അഞ്ചുനാഴി
അരി വെച്ചിട്ടുണ്ട്.
ഉരപ്പുരയിൽ വച്ച് ചെറിയ ഓലക്കൊട്ടയെ ടുത്ത് അതിലേക്ക് അരി ചൊരിഞ്ഞ്, അടഞ്ഞ അടുക്കളവാതിലിനോട് യാത്ര പറഞ്ഞു:
അട്യേൻ വെടകൊള്ളട്ടെ
അവൾ നടന്നു. പിന്നിൽ ശങ്കരൻ നായരു ണ്ടെന്ന കാര്യം ഓർത്തപ്പോൾ അവൾക്കും സമാധാനമായി. അയാൾക്കും ആ വഴിയാണ് പോകേണ്ടത്. സന്ധ്യയ്ക്ക്, കുറച്ചു ദൂരമാ
ണെങ്കിലും, തനിയെ പോകാതെ കഴിഞ്ഞല്ലോ. അവൾ മുന്നിൽ നടന്നു. തൊട്ടുപിന്നിൽ അയാ ളുണ്ട്. പക്ഷേ ഒന്നും സംസാരിച്ചില്ല.
ശങ്കരൻനായരുടെ മുന്നിൽ തലയുയർത്തി നടക്കാൻ വയ്യാ. തറവാട്ടിലായിരുന്ന കാലത്ത് ശങ്കരനായരെ അറിയാം. മുറ്റത്തെ കിണറ്റിൽ നിന്നു തേവാൻ വരാറുള്ളത് അയാളാണ്. ആ കിണറ് ചെറുമക്കളും തീയരും തൊടാൻ പാടില്ല. കാഴ്ചയ്ക്ക് കറുത്തു പരുക്കനായ ഒരു മനുഷ്യൻ. അതുപോലെ പരുക്കനാണ് ശബ്ദവും. അന്നും ഇന്നും കാഴ്ചയ്ക്ക് ഒരുപോ ലെയുണ്ട്. പ്രായം അയാളുടെ ശരീരത്തിൽ മാറ്റം വരുത്താറില്ലെന്നു തോന്നുന്നു.
കുറേ കാലം വലിയവീട്ടിലെ കാര്യസ്ഥനായി
രുന്നു. അതുകഴിഞ്ഞാണ് മനയ്ക്കൽ വന്നത്.
കുടുംബക്കാരാരുമില്ലത്രേ. അയാൾക്കൊരു മരു
മകളുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്. നാണി.
നാണിയെപ്പറ്റി നാട്ടിൽ പലർക്കും പല കഥയും
പറയാനുണ്ട്. "നാ ചൂടുവെച്ചപോലെ
എന്ന ഭീഷണി പെൺകുട്ടികളോട് പറയാറു
ള്ളതാണ്. നാണി ആരെയും കൂട്ടാക്കാതെയാ
ണ് വളർന്നത്. പക്ഷേ ശങ്കരനായർക്ക് അവളെ
നന്നാക്കിയേ അടങ്ങൂ എന്ന വാശിയായിരുന്നു. അവസാനം അയാൾ തൂണിൽ പിടിച്ചു കെട്ടി കറിക്കത്തി പഴുപ്പിച്ച് ഇടത്തെ തുടയിൽ ചൂടു
വെച്ചുവത്രെ
അവളേതോ ആസാം കൂലിക്കാരന്റെ കൂടെ നാടുവിട്ടതാണ്. ആനമലയിലേക്കു ചായനുള്ളാൻ കണ്ടൻ മേസ്തിരി ആളുകളെ കയറ്റിയിരുന്ന കൂട്ടത്തിൽ പോയതാണെന്നും പറയുന്നു.
“അപ്പുണ്ണി പഠിക്കാൻ പോണില്ലേ?'
ശങ്കരൻ നായർ ഇടയ്ക്കു ചോദിച്ചു.
'20j.'
അവൾക്കു തിരിയേണ്ട ഇടത്തെത്തിയപ്പോൾ അയാൾ വീണ്ടും ചോദിച്ചു..
“ഏതു ക്ലാസ്സിലാ
"എട്ടില്. ഓനെക്കൊണ്ട്
അവളെന്തോ പറയാൻ ഭാവിച്ചു.
“എന്താ?'
“ഓന് നാളെ തുള്ളി പോണംച്ചിട്ടു നോമ്പിട്ടിരിക്ക്യാ തറവാട്ടിലിക്ക് പറഞ്ഞാ കേക്കില്ല്യാച്ചാ എന്താ ചെയ്യാ?'
ഉം
എന്തൊക്ക്യാണാവോ ദൈവേ! കുട്ടി കര ഞ്ഞാ പിന്നെന്താ ചെയ്യാ? നിക്കാണെങ്കി ചോ യ്ക്കാനും പറയാനും ആരുംല്ല്യ..... അത്രയൊക്കെ പറയണമെന്നു കരുതി
യതല്ല. അപ്പുണ്ണിയെപ്പറ്റി ഓർത്തപ്പോൾ അവൾ
പറഞ്ഞുപോയി. "പോണേനു തെറ്റൊന്നല്ല. അവനും ആ വീ ട്ടിത്തിരി അവകാശംണ്ടലോ.'
"കാല് രണ്ടീസിനു നനയ്ക്കണ്ടാ' എന്നും പറഞ്ഞ് അയാൾ നടന്നു. ഇരുട്ടിൽ ആ കറുത്ത നിഴൽ അലിഞ്ഞു ചേർന്നു. പാറുക്കുട്ടി പടികയറാൻ ഭാവിക്കുമ്പോൾ
കുണ്ടുങ്ങലെ പടികടന്നു വരുന്ന പുറം പണിക്കാ
രത്തി ചീരു ചോദിച്ചു:
പാറുട്ട്യേമ്രല്ലലെത്
അതേ, ആരാ ചീവോ?'
"അമാള് ആരോടേ തവ്താരിച്ചീന്ന്?' നാശം, അവൾക്കിപ്പോൾ അതറിഞ്ഞിട്ടാണ് കാര്യം!
"അത്- അതാ ശങ്കരൻ നായരാ.
പടി കടന്നപ്പോൾ പാറുക്കുട്ടി വിചാരിച്ചു. ചീരുവിനു പറഞ്ഞു നടക്കാൻ ഒരു വിശേഷം
കിട്ടി. അസത്ത്
ചില്ലറ അപവാദങ്ങൾ മുതലേ വലിയ കേസുകൾവരെ പലതും എല്ലാ വീടുകളിലും എത്തിക്കുന്ന പ്രവൃത്തി ദേശത്തു രണ്ടുപേർക്കാ ണ്. ഒന്നു ചീരു. മറ്റേതു വിളക്ക് അമ്മാളു. അമ്മാളുവിനോടു ചീരു തോറ്റു പോവും.
അപ്പുണ്ണി ചിമ്മിനിയുടെ മുമ്പിലിരുന്ന് അ ങ്ങാടിയിൽനിന്ന് ഉള്ളിയും മുളകും പൊതിഞ്ഞു കൊണ്ടുവന്ന ആഴ്ചപ്പതിപ്പിന്റെ ഏടു രസ ത്തിൽ വായിക്കുകയാണ്. ആകപ്പാടെ അവനു നാലഞ്ചു ദിവസമായി ഉത്സാഹം തന്നെയാണ് - തുള്ളലിനു പോകാമെന്നു വന്നതു മുതല്
- ഊണു കഴിഞ്ഞപ്പോഴയ്ക്കും ഒരു ചുഴലി ക്കാറ്റും ചിനുങ്ങുന്ന മഴയും വന്നു. മഴ സാരമി ല്ല. കാറ്റു തൊടിയിലെ വാഴത്തലപ്പുകളെ വട്ടം തിരിക്കുന്നുണ്ടെന്നു തോന്നി. കുത്തഴി യിൽ തൂക്കിയിട്ട് ഓലത്തടുക്കു ചുമരിനോടടി ച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. കിടന്ന പ്പോൾ പതിവുപോലെ വേഗം ഉറക്കം വന്നില്ല. മുറിഞ്ഞ കാൽവിരലിനകത്തു ചുളുചുളുന്നനെ കുത്തുന്നുണ്ട്.
പുറത്തു ചാറ്റൽമഴ കുറേശ്ശേ വർദ്ധിക്കു
ന്നുണ്ട്. കനമുള്ള തുള്ളികൾ ഓലമേഞ്ഞ മേൽ പുരയിൽ വന്നു വീഴുമ്പോഴത്തെ ശബ്ദം ശ്രദ്ധി ച്ചുകൊണ്ടു പാറുക്കുട്ടി കിടന്നു.
അപ്പുണ്ണി ഉറങ്ങി. രണ്ടു കൈയും മാറിൽ വെ ച്ചു കഴുത്തു ചെരിച്ചു കിടന്ന അവനെ ഒന്നാകെ കണ്ണുകൊണ്ടു തടവി.
കൈ തട്ടാത്ത ഇടത്തേയ്ക്കു ചിമ്മിനിവിളക്കു മാറ്റിവെച്ച് ഊതിക്കെടുത്തി.
അപ്പുണ്ണിക്കു മൂന്നു വയസ്സുള്ളപ്പോഴാണ് മരി
ച്ചത്.
വൈകുന്നേരം വെണ്ടയ്ക്കും വഴുതനയ്ക്കും തടംപിടിച്ച്, മുണ്ടു മാറ്റി എന്തോ തമാശയും പറഞ്ഞ് ഉറക്കെ ചിരിച്ച് ഇറങ്ങിപ്പോയതാണ്... പിന്നെ കയറിവന്നത്.
ആദ്യമായി ആ വീട്ടിൽ വന്നപ്പോൾ അപ്പുണ്ണി യെ ഏഴുമാസം ഗർഭമാണ്. അന്നു മേൽപ്പുര യിൽ പേരിനു മാത്രം വൈക്കോൽ പരത്തിയിട്ടേ ഉള്ളൂ. മീനമാസമായിരുന്നു. മേടം പിറക്കു മ്പോഴേയ്ക്കും തടുക്കു കെട്ടി മേയാമെന്നാണ് പറഞ്ഞിരുന്നത്. രാത്രിയിൽ പൊടുന്നനെയാ ണ് ഇടിയും മഴയും വന്നത്. മീനത്തിൽ അതു പോലൊരു മഴ പിന്നീടുണ്ടായിട്ടില്ല. തകർത്തു
പെയ്യുന്ന മഴവെള്ളം മേൽപ്പുരയുടെ പഴുതുകളി ലൂടെ കുത്തിയൊഴുകി. പായ നനഞ്ഞു. അകം മുഴുവൻ വെള്ളം.
തളത്തിൽ വെള്ളം വീഴാത്ത മൂലയിൽ ചിമ്മി നി കത്തിച്ചുവെച്ച് അവർ തൊട്ടുതൊട്ടിരുന്നു. അയാൾ അവളുടെ മുഖത്ത്, കണ്ണുകളിൽ, ഉറ്റു നോക്കുകയായിരുന്നു.
പാറുട്ടി...
അങ്ങനെ ഒരാളേ വിളിച്ചിട്ടുള്ള
“പാറുട്ടീ, എന്താ ആലോചിയ്ക്ക് ' "ഇപ്പോ വെസനം തോന്നണ്ടോ?'
“ഒന്നുല്ല്യ
എന്തിന് എന്നമട്ടിൽ അവൾ മുഖമുയർത്തി നോക്കി.
“പാറൂട്ടി ഇങ്ങനൊന്നും കണ്ടോളല്ല. നി
ക്കറിയാം. "ഞാനങ്ങനൊന്നും നിരീച്ചിട്ടേ ഇല്ലാ.
വാസ്തവത്തിൽ ജീവിതത്തിലെ പാറക്കെട്ടു കൾ അവൾ കാണാൻ തുടങ്ങിയിട്ട് ഏറെയായി രുന്നില്ല. നാട്ടുകാർ അവളെപ്പറ്റി പറഞ്ഞിരുന്നതും
ചെവിയിലെത്തിയിരുന്നു. ഒരുമ്പെട്ടോള് വീട്ടു
കാർ പുല കുളിച്ചുവത്രേ. പുലകുളിക്കുന്നത് മരിക്കുമ്പോഴാണ്. ഒരു മകൾ മരിച്ചു. ഒരു മരു മകൾ മരിച്ചു. ഏട്ടത്തിമാരും പുലകുളിച്ചുവോ, ആവോ! എന്നാൽ ഒരനിയത്തിയും മരിച്ചു.
ആ കൈ പിടിക്കാൻ തോന്നിയതു പതിനേഴാം വയസ്സിലാണ്. അതിനു ധൈര്യമുണ്ടായത് ഓർ ക്കുമ്പോൾ, ഇപ്പോൾ അത്ഭുതം തോന്നും.
അറുപത്തിനാലാളുകൾ കഴിഞ്ഞ സ്ഥലമെ ന്ന് അമ്മ പറയാറുള്ള ആ പഴയ നാലുകെട്ടി ന്റെ വടക്കേപ്പുറത്തൊരു മുറിയിലാണ് അവ ളെ പെറ്റത്. നാലുകെട്ടിൽത്തന്നെ വളർന്നു. പത്തായപ്പുരയുടെ താഴത്തെ മുറിയിൽ ഇരുത്തി എഴുത്തശ്ശൻ മറ്റു കുട്ടികളോടൊപ്പം എഴുതിച്ചു. മേലെ കളമുറ്റത്തെ പുളിമാവിന്റെ ചുവട്ടിൽ നിന്നു നോക്കിയാൽ കാണുന്ന സ്ഥലമായി രുന്നു ലോകം. അതിനപ്പുറം കണ്ടിട്ടില്ല.
വേനല്ക്കാലമായാൽ കുളത്തിലെ വെള്ളം ചേറു തൊടും. അപ്പോൾ പുഴയിൽ പോയി കുളി ക്കാൻ സമ്മതമുണ്ട്. തനിയെ പോകാറില്ല. ചെറി യേടത്തിയും വലിയേടത്തിയും കൂടെയുണ്ടാകും. അല്ലെങ്കിൽ വടക്കേ വീട്ടിലെ കുഞ്ഞുക്കുട്ടി. കു ഞ്ഞുക്കുട്ടിക്ക് അവളെക്കാളും നാലുമാസം മൂപ്പ
ഉണ്ടായിരുന്നുള്ളു.
ഒച്ചയുണ്ടാക്കാതെ ഒതുക്കുകളിറങ്ങണം. പടി കടന്നു മൂന്നുകണ്ടം കടന്നാൽ നിരത്താണ്. നിര ത്തു പുഴയുടെ വക്കിലാണ്. പടിപ്പുരയ്ക്ക് നേ രെത്തന്നെയാണ് കുരുതിപ്പറമ്പ്. അവിടെ ഇറ ഞാൻ ഒതുക്കുവെട്ടിയിട്ടുണ്ട്. വടക്കേപ്പാട്ടെ പെണ്ണുങ്ങൾ കുളിക്കാൻ വരാറായാൽ ആ കടവിൽനിന്ന് ആളൊഴിഞ്ഞുകൊള്ളും. വലി യമ്മാമ മരിച്ചിരുന്നെങ്കിലും അന്നു പ്രതാപം നശിച്ചിട്ടില്ല.
കുളി കഴിഞ്ഞ് ഉമ്മറത്തൂടെ തന്നെ വേണം അകത്തേക്കു വരാൻ. ചിലപ്പോൾ അമ്മാമ മുറ്റത്തു നടക്കുന്നുണ്ടാവും. കാലടികളിൽ മാ ത്രം നോക്കി പതുക്കെ അകത്തേയ്ക്ക് കടന്നു പോകണം. നെലമറിയാതെ നടക്കണം.' എന്നാ നമ്മ പറയുക.
കുളിക്കാൻ പോയ ഒരു വൈകുന്നേരമാണ് ആദ്യമായി കാണുന്നത്. കുരുതിപ്പറമ്പിലേക്കു തിരുയുന്നേടത്തെ അത്താണിയുടെ മുകളിൽ, തലയിൽ തുമ്പു മുകളിലേയ്ക്കുയർത്തി തോർത്തു കെട്ടി ഒരാളിരിക്കുന്നു. താഴെ രണ്ടു പേർ നിന്നു സംസാരിക്കുന്നു. അധികം മുഖമു
യർത്താതെ ഒന്നു നോക്കി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ, കാതിൽ ചുവന്ന കല്ലുവെച്ച് കടു ക്കൻ. വലിയേടത്തിയുടെ മുറിയിൽ തൂക്കി യ രാജാവിന്റെ ചിത്രമാണ് ഓർമ്മ വന്നത്. എന്തോ പറഞ്ഞ് അയാൾ ചിരിച്ചപ്പോൾ ആ ചിരിയുടെ അലകൾ നദീതീരത്തു മുഴങ്ങുന്നു ണ്ടെന്നു തോന്നി. അവളും കുഞ്ഞുക്കുട്ടിയും അ ത്താണിയുടെ ചുവട്ടിലെത്തിയപ്പോൾ അവരുടെ സംഭാഷണം നിലച്ചു. ആ കണ്ണുകൾ തന്റെ ദേഹത്തു വീഴുന്നുണ്ടോ? വേഗം കടന്നു പോ കണമെന്നുണ്ട്. പക്ഷേ കാലുകൾ നീങ്ങണ്ടേ? കടവിലേയ്ക്കിറങ്ങുമ്പോൾ കുഞ്ഞുക്കുട്ടി കാ ണാതെ ഒന്നു തിരിഞ്ഞുനോക്കി. അപ്പോൾ അയാൾ താഴത്തിറങ്ങിയിരിക്കുന്നു. കൊന്ന തെങ്ങുപോലെ നിവർന്നു നില്ക്കുന്ന ആ വലിയ മനുഷ്യന്റെ കണ്ണുകൾ നീണ്ടുവരുന്നു.... കുളിക്കുന്നതിനിടയ്ക്ക് ജിജ്ഞാസ ഒതുക്കി
സാധാരണമട്ടിൽ ചോദിച്ചു:
"ആരാ കുഞ്ഞുക്കുട്ടി, അത്?'
"ഏത്?
അതാണിമേൽ
അത് കോന്തുണ്ണ്യാരല്ലെ? പകിടകളിക്കാരൻ