shabd-logo

നാലുകെട്ട് -ഒന്ന്

6 October 2023

0 കണ്ടു 0
പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്.

"പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ 
അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാത്തോലു കുറെ വിറകെടുത്തു മുറ്റ ത്തേയ്ക്കിട്ടു. ഉരൽപ്പുരയുടെ ചുമരു ചാരിവെച്ചി രുന്ന മഴുവെടുത്തു കൊണ്ടുവന്നു. ഉണങ്ങിയ വിറകാണ്. വെട്ടുമ്പോൾ തെറിക്കുന്നു.

ഉണങ്ങിയ വിറകിന്റെ കൊള്ളിയുമായി മല്ലിടു മ്പോഴാണ് കുഞ്ഞാത്തോലിനു വീട്ടുകാര്യം ചോ ദിക്കാൻ അവസരം കണ്ടത്.

"പാറൂന് അന്തിക്കാരാ തൊണ്?'

ദൈവമുണ്ടെന്നു പറയാനാണ് തോന്നിയത്. പക്ഷേ പറഞ്ഞത്.

"അനും ചെക്കനും മാത്രേയുള്ളൂ.'

"കോന്തൻ വകേല് ആരും?'

"അവരൊക്കെ വിറ്റുപോയിട്ടു ശ്ശി കാലായി

“കോന്തന്റെ തള്ളേടെ ഏട്ത്തിക്ക് ഒരു
മകൻണ്ടായിരുന്നുലോ.'

“അതു ചെറുപ്പത്തിലന്നെ പൊറപ്പെട്ടു പോയി ലോ

“നെന്റെ വീട്ടിന്നോ?'

ഉണങ്ങിയ വിറകുകൊള്ളിയിൽ ഊക്കോ ടെ ഒന്നു വെട്ടി. വഴുതിപ്പോയ മഴു മണ്ണിലാണ് കൊണ്ടത്.

കുഞ്ഞാത്തോല് അതു കണ്ടു. "ആയ്യായി. നീയാ മഴു ചിറി കേടുവരുതൂലോ 
ഇടത്തെ കാൽ കൊണ്ടു വിറകിന്റെ തല
അമർത്തിച്ചവിട്ടി വെട്ടിനോക്കി. മുറിയുന്നുണ്ട്.
നാലെണ്ണം കൂടിയുണ്ട് ചെറുതാക്കാൻ. അതും
കഴിഞ്ഞിട്ടുവേണം പോകാൻ.

അതിലിടയ്ക്കാണ് അബദ്ധം പറ്റിയത്. മഴു തായിൽനിന്ന് ഊരി തെറിച്ചുപോയി. തള്ളവി രലിന്റെ അറ്റത്തു പൊടുന്നനെ ഒരു വേദന.

ഹമ്മേ...
അവൾ നിലത്തിരുന്നു. നോക്കുമ്പോൾ തള്ള വിരലിന്റെ തുമ്പിൽ, ചെമ്പരത്തിപ്പൂപോലെ, ചോര. ഒന്നേ നോക്കിയുള്ളു.

അടുക്കളയിൽ നിന്നു കുഞ്ഞാത്തോലിന്റെ
ശബ്ദം:

“കാലുമുറിചോ? സന്ത്യാവണ നേരത്തു . എന്തേ, പാവോ?'

ഹും... ഹോ...ന്നൂല്യാ 

പതുക്കെ പതുക്കെ ഉരൽപ്പുരയുടെ തിണ്ടിൽ ചെന്നിരുന്നു. ആകെ തളർന്നുപോയി. കണ്ണു മഞ്ഞളിക്കുന്നതുപോലെ.....

“എന്തേ പറ്റീത്?'

ഒരു പരുക്കൻ ശബ്ദം കേട്ടു. പാറുക്കുട്ടി തല യുയർത്തി നോക്കിയില്ല. കാലിൽ തണുത്ത വെള്ളം തട്ടി. കണ്ണു തുറന്നു നോക്കിയപ്പോൾ കാൽ രണ്ടു കറുത്ത പരുക്കൻ കൈകൾക്കി ടയിലാണ്. മുറുകെ ശീല ചുറ്റിക്കെട്ടിക്കഴിഞ്ഞ പ്പോൾ അയാൾ പറഞ്ഞു.

"സാരല്ല്യ വല്ങ്ങനെ പറ്റീല്ല്യ. “അന്തം കുന്തംല്യാണ്ട് ഓരോന്നു ചെയ്യും.

വാതിലിന്നപ്പുറത്തേയ്ക്കു മാറിക്കഴിഞ്ഞ കുഞ്ഞാത്തോലു പറഞ്ഞു. അവർ പറയുന്നതു കേട്ടാൽ കല്പിച്ചു കുട്ടി കാലിൽ മഴുവെച്ചു വെട്ടിയതാണെന്നു തോന്നും. ശങ്കരൻ നായർ

ആരൊടെന്നില്ലാതെ പറഞ്ഞു:
"ഉം. ഇതൊന്നും ശീലിക്കാത്തോരു ചെയ്യു
മ്പോ അങ്ങനിരിക്കും.'

ഊരിക്കിടക്കുന്ന മഴു എടുത്ത് അയാൾ തായിലിട്ടു. ഒതുക്കുകല്ലിൽ ഊക്കിൽ ഒന്നു മുട്ടി അതുറപ്പിച്ചുവെച്ച് അയാൾ, ഒന്നും സംഭവി ക്കാത്തപോലെ, ഉമ്മറത്തേയ്ക്കു നടന്നു.

പാറുക്കുട്ടി എഴുന്നേറ്റു. വരിഞ്ഞുകെട്ടിയ കാൽവിരൽ ഇളകുമ്പോൾ വേദനിക്കുന്നുണ്ട്. എന്നാലും സാരമില്ല. ആദ്യം വല്ലാതെ പേടിച്ചു പോയി.

മുറ്റത്തു ചിതറിക്കിടക്കുന്ന വിറകുകൊള്ളി കൾ ഓരോന്നായെടുത്തു കൈത്തണ്ടയിൽ അടുക്കി അടുക്കളവാതിലിനപ്പുറത്ത വെച്ചുകൊടുത്തു. പൂളുകൾ പെറുക്കിയെടുത്ത് ഉരൽപ്പുരയുടെ കോലായിലും കൂട്ടി.

മുറ്റത്ത് അരുത്തിണ്ണയിൽ അമ്മിയും ചാരി ക്കൊണ്ടു തെല്ലിട നിന്നു. പരിഭ്രമം അപ്പോഴും വിട്ടുമാറിയിരുന്നില്ല. വിരലിൽ കൊണ്ടതു കുറെ മേലോട്ടായിരുന്നെങ്കിലോ? കാലു പോയതു തന്നെ.

ജോലി ചെയ്യാൻ വയ്യാതെ കിടപ്പിലായാല ത്തെ സ്ഥിതി പാറുക്കുട്ടിക്ക് ഓർക്കാൻ വയ്യാ. അപ്പുണ്ണി തനിക്ക് താൻ പോരുന്നതുവരെ ഇതു

മുടക്കരുതേ എന്നു മാത്രമാണ് പ്രാർത്ഥന. “കുഞ്ഞാത്തോലോ'

കുഞ്ഞാത്തോലു കേട്ടില്ലെന്നു തോന്നുന്നു. പുറത്ത് അന്തി മയങ്ങുകയാണ്. കുളപ്പുരയു ടെ മുകളിലൂടെ കവുങ്ങുകൾക്കിടയിലൂടെ, പൂത്ത അലറിമരം പോലെ പടിഞ്ഞാറൻ മാനത്തി ന്റെ ഒരു കീറു കാണാം. ദൂരേ മേലേപ്പറമ്പിലെ വൃക്ഷക്കൂട്ടങ്ങൾക്കിടയിൽ ഇരുട്ടു നേർത്ത താ വളം പിടിക്കുകയാണെന്ന് തോന്നും. ഇല്ലത്തെ വളപ്പിൽ പകലും ഇരുട്ടാണ്. ഉച്ചവെയിൽ കൂടി ഇറങ്ങിവരാതെ കവുങ്ങും വാഴയും വൃക്ഷങ്ങളും ഇടതിങ്ങിനില്ക്കുകയാണ്.

“കുഞ്ഞാത്തോലേ

"നിക്ക് നിക്ക് ദാ വരായി.

മനയ്ക്കലെ വടക്കുപുറത്ത് ഇങ്ങനെ കാത്തു കെട്ടി നില്ക്കാനാണ് തന്റെ യോഗമെന്നു തോന്നി.

തറവാട്ടിലായിരുന്ന കാലത്ത് സന്ധ്യയ്ക്ക് മേൽക്കഴുകിവന്ന് നിലവിളക്ക് കത്തിച്ചു കാ ട്ടണം. സർപ്പക്കാവിലും ഉമ്മറക്കല്ലിലും നടു മുറ്റത്തിന്റെ നാലുവക്കിലും നടുക്കല്ലിലും തിരി വയ്ക്കണം. നെയ്യൊഴിച്ചു കത്തിക്കുന്ന ചെറിയ
നിലവിളക്ക് മച്ചിനകത്തേക്കും, ഉമ്മറപ്പടി കടക്കാതെ വയ്ക്കണം. കഴിഞ്ഞു ജോലി.

സന്ധ്യയ്ക്ക് കുട്ടികൾ ഇരുന്നു നാമം ജപി ക്കുകയാവും. നടപ്പുരയുടെ കോലായിൽ തു ണും ചാരി പടിഞ്ഞാറൻമാനം നോക്കി തലവേർ പെടുത്തിയിരിക്കും.

ആ കാലം വളരെ വളരെ ദൂരേയായിരുന്നു... പോയ്പ്പോയ ആ നാളുകളെപ്പറ്റി ഓർക്കരു തെന്ന് അവൾക്ക് നിർബന്ധമുണ്ട്.

പാറോ..

കുഞ്ഞാത്തോലു വിളിച്ചു.
വാതിൽപ്പടിയിൽ വട്ടമുറത്തിൽ അഞ്ചുനാഴി
അരി വെച്ചിട്ടുണ്ട്.

ഉരപ്പുരയിൽ വച്ച് ചെറിയ ഓലക്കൊട്ടയെ ടുത്ത് അതിലേക്ക് അരി ചൊരിഞ്ഞ്, അടഞ്ഞ അടുക്കളവാതിലിനോട് യാത്ര പറഞ്ഞു:
അട്യേൻ വെടകൊള്ളട്ടെ 
അവൾ നടന്നു. പിന്നിൽ ശങ്കരൻ നായരു ണ്ടെന്ന കാര്യം ഓർത്തപ്പോൾ അവൾക്കും സമാധാനമായി. അയാൾക്കും ആ വഴിയാണ് പോകേണ്ടത്. സന്ധ്യയ്ക്ക്, കുറച്ചു ദൂരമാ

ണെങ്കിലും, തനിയെ പോകാതെ കഴിഞ്ഞല്ലോ. അവൾ മുന്നിൽ നടന്നു. തൊട്ടുപിന്നിൽ അയാ ളുണ്ട്. പക്ഷേ ഒന്നും സംസാരിച്ചില്ല.

ശങ്കരൻനായരുടെ മുന്നിൽ തലയുയർത്തി നടക്കാൻ വയ്യാ. തറവാട്ടിലായിരുന്ന കാലത്ത് ശങ്കരനായരെ അറിയാം. മുറ്റത്തെ കിണറ്റിൽ നിന്നു തേവാൻ വരാറുള്ളത് അയാളാണ്. ആ കിണറ് ചെറുമക്കളും തീയരും തൊടാൻ പാടില്ല. കാഴ്ചയ്ക്ക് കറുത്തു പരുക്കനായ ഒരു മനുഷ്യൻ. അതുപോലെ പരുക്കനാണ് ശബ്ദവും. അന്നും ഇന്നും കാഴ്ചയ്ക്ക് ഒരുപോ ലെയുണ്ട്. പ്രായം അയാളുടെ ശരീരത്തിൽ മാറ്റം വരുത്താറില്ലെന്നു തോന്നുന്നു.

കുറേ കാലം വലിയവീട്ടിലെ കാര്യസ്ഥനായി
രുന്നു. അതുകഴിഞ്ഞാണ് മനയ്ക്കൽ വന്നത്.
കുടുംബക്കാരാരുമില്ലത്രേ. അയാൾക്കൊരു മരു
മകളുണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്. നാണി.
നാണിയെപ്പറ്റി നാട്ടിൽ പലർക്കും പല കഥയും
പറയാനുണ്ട്. "നാ ചൂടുവെച്ചപോലെ
എന്ന ഭീഷണി പെൺകുട്ടികളോട് പറയാറു
ള്ളതാണ്. നാണി ആരെയും കൂട്ടാക്കാതെയാ
ണ് വളർന്നത്. പക്ഷേ ശങ്കരനായർക്ക് അവളെ
നന്നാക്കിയേ അടങ്ങൂ എന്ന വാശിയായിരുന്നു. അവസാനം അയാൾ തൂണിൽ പിടിച്ചു കെട്ടി കറിക്കത്തി പഴുപ്പിച്ച് ഇടത്തെ തുടയിൽ ചൂടു
വെച്ചുവത്രെ 
അവളേതോ ആസാം കൂലിക്കാരന്റെ കൂടെ നാടുവിട്ടതാണ്. ആനമലയിലേക്കു ചായനുള്ളാൻ കണ്ടൻ മേസ്തിരി ആളുകളെ കയറ്റിയിരുന്ന കൂട്ടത്തിൽ പോയതാണെന്നും പറയുന്നു.

“അപ്പുണ്ണി പഠിക്കാൻ പോണില്ലേ?'

ശങ്കരൻ നായർ ഇടയ്ക്കു ചോദിച്ചു.

'20j.'

അവൾക്കു തിരിയേണ്ട ഇടത്തെത്തിയപ്പോൾ അയാൾ വീണ്ടും ചോദിച്ചു..

“ഏതു ക്ലാസ്സിലാ

"എട്ടില്. ഓനെക്കൊണ്ട്

അവളെന്തോ പറയാൻ ഭാവിച്ചു.

“എന്താ?'

“ഓന് നാളെ തുള്ളി പോണംച്ചിട്ടു നോമ്പിട്ടിരിക്ക്യാ തറവാട്ടിലിക്ക് പറഞ്ഞാ കേക്കില്ല്യാച്ചാ എന്താ ചെയ്യാ?'

ഉം 
എന്തൊക്ക്യാണാവോ ദൈവേ! കുട്ടി കര ഞ്ഞാ പിന്നെന്താ ചെയ്യാ? നിക്കാണെങ്കി ചോ യ്ക്കാനും പറയാനും ആരുംല്ല്യ..... അത്രയൊക്കെ പറയണമെന്നു കരുതി

യതല്ല. അപ്പുണ്ണിയെപ്പറ്റി ഓർത്തപ്പോൾ അവൾ

പറഞ്ഞുപോയി. "പോണേനു തെറ്റൊന്നല്ല. അവനും ആ വീ ട്ടിത്തിരി അവകാശംണ്ടലോ.'

"കാല് രണ്ടീസിനു നനയ്ക്കണ്ടാ' എന്നും പറഞ്ഞ് അയാൾ നടന്നു. ഇരുട്ടിൽ ആ കറുത്ത നിഴൽ അലിഞ്ഞു ചേർന്നു. പാറുക്കുട്ടി പടികയറാൻ ഭാവിക്കുമ്പോൾ

കുണ്ടുങ്ങലെ പടികടന്നു വരുന്ന പുറം പണിക്കാ

രത്തി ചീരു ചോദിച്ചു:

പാറുട്ട്യേമ്രല്ലലെത് 

അതേ, ആരാ ചീവോ?'

"അമാള് ആരോടേ തവ്താരിച്ചീന്ന്?' നാശം, അവൾക്കിപ്പോൾ അതറിഞ്ഞിട്ടാണ് കാര്യം!

"അത്- അതാ ശങ്കരൻ നായരാ.

പടി കടന്നപ്പോൾ പാറുക്കുട്ടി വിചാരിച്ചു. ചീരുവിനു പറഞ്ഞു നടക്കാൻ ഒരു വിശേഷം

കിട്ടി. അസത്ത്

ചില്ലറ അപവാദങ്ങൾ മുതലേ വലിയ കേസുകൾവരെ പലതും എല്ലാ വീടുകളിലും എത്തിക്കുന്ന പ്രവൃത്തി ദേശത്തു രണ്ടുപേർക്കാ ണ്. ഒന്നു ചീരു. മറ്റേതു വിളക്ക് അമ്മാളു. അമ്മാളുവിനോടു ചീരു തോറ്റു പോവും.

അപ്പുണ്ണി ചിമ്മിനിയുടെ മുമ്പിലിരുന്ന് അ ങ്ങാടിയിൽനിന്ന് ഉള്ളിയും മുളകും പൊതിഞ്ഞു കൊണ്ടുവന്ന ആഴ്ചപ്പതിപ്പിന്റെ ഏടു രസ ത്തിൽ വായിക്കുകയാണ്. ആകപ്പാടെ അവനു നാലഞ്ചു ദിവസമായി ഉത്സാഹം തന്നെയാണ് - തുള്ളലിനു പോകാമെന്നു വന്നതു മുതല്

- ഊണു കഴിഞ്ഞപ്പോഴയ്ക്കും ഒരു ചുഴലി ക്കാറ്റും ചിനുങ്ങുന്ന മഴയും വന്നു. മഴ സാരമി ല്ല. കാറ്റു തൊടിയിലെ വാഴത്തലപ്പുകളെ വട്ടം തിരിക്കുന്നുണ്ടെന്നു തോന്നി. കുത്തഴി യിൽ തൂക്കിയിട്ട് ഓലത്തടുക്കു ചുമരിനോടടി ച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. കിടന്ന പ്പോൾ പതിവുപോലെ വേഗം ഉറക്കം വന്നില്ല. മുറിഞ്ഞ കാൽവിരലിനകത്തു ചുളുചുളുന്നനെ കുത്തുന്നുണ്ട്.

പുറത്തു ചാറ്റൽമഴ കുറേശ്ശേ വർദ്ധിക്കു
ന്നുണ്ട്. കനമുള്ള തുള്ളികൾ ഓലമേഞ്ഞ മേൽ പുരയിൽ വന്നു വീഴുമ്പോഴത്തെ ശബ്ദം ശ്രദ്ധി ച്ചുകൊണ്ടു പാറുക്കുട്ടി കിടന്നു.

അപ്പുണ്ണി ഉറങ്ങി. രണ്ടു കൈയും മാറിൽ വെ ച്ചു കഴുത്തു ചെരിച്ചു കിടന്ന അവനെ ഒന്നാകെ കണ്ണുകൊണ്ടു തടവി.

കൈ തട്ടാത്ത ഇടത്തേയ്ക്കു ചിമ്മിനിവിളക്കു മാറ്റിവെച്ച് ഊതിക്കെടുത്തി.

അപ്പുണ്ണിക്കു മൂന്നു വയസ്സുള്ളപ്പോഴാണ് മരി

ച്ചത്.

വൈകുന്നേരം വെണ്ടയ്ക്കും വഴുതനയ്ക്കും തടംപിടിച്ച്, മുണ്ടു മാറ്റി എന്തോ തമാശയും പറഞ്ഞ് ഉറക്കെ ചിരിച്ച് ഇറങ്ങിപ്പോയതാണ്... പിന്നെ കയറിവന്നത്.

ആദ്യമായി ആ വീട്ടിൽ വന്നപ്പോൾ അപ്പുണ്ണി യെ ഏഴുമാസം ഗർഭമാണ്. അന്നു മേൽപ്പുര യിൽ പേരിനു മാത്രം വൈക്കോൽ പരത്തിയിട്ടേ ഉള്ളൂ. മീനമാസമായിരുന്നു. മേടം പിറക്കു മ്പോഴേയ്ക്കും തടുക്കു കെട്ടി മേയാമെന്നാണ് പറഞ്ഞിരുന്നത്. രാത്രിയിൽ പൊടുന്നനെയാ ണ് ഇടിയും മഴയും വന്നത്. മീനത്തിൽ അതു പോലൊരു മഴ പിന്നീടുണ്ടായിട്ടില്ല. തകർത്തു
പെയ്യുന്ന മഴവെള്ളം മേൽപ്പുരയുടെ പഴുതുകളി ലൂടെ കുത്തിയൊഴുകി. പായ നനഞ്ഞു. അകം മുഴുവൻ വെള്ളം.

തളത്തിൽ വെള്ളം വീഴാത്ത മൂലയിൽ ചിമ്മി നി കത്തിച്ചുവെച്ച് അവർ തൊട്ടുതൊട്ടിരുന്നു. അയാൾ അവളുടെ മുഖത്ത്, കണ്ണുകളിൽ, ഉറ്റു നോക്കുകയായിരുന്നു.
പാറുട്ടി...
അങ്ങനെ ഒരാളേ വിളിച്ചിട്ടുള്ള

“പാറുട്ടീ, എന്താ ആലോചിയ്ക്ക് ' "ഇപ്പോ വെസനം തോന്നണ്ടോ?'

“ഒന്നുല്ല്യ

എന്തിന് എന്നമട്ടിൽ അവൾ മുഖമുയർത്തി നോക്കി.

“പാറൂട്ടി ഇങ്ങനൊന്നും കണ്ടോളല്ല. നി

ക്കറിയാം. "ഞാനങ്ങനൊന്നും നിരീച്ചിട്ടേ ഇല്ലാ.

വാസ്തവത്തിൽ ജീവിതത്തിലെ പാറക്കെട്ടു കൾ അവൾ കാണാൻ തുടങ്ങിയിട്ട് ഏറെയായി രുന്നില്ല. നാട്ടുകാർ അവളെപ്പറ്റി പറഞ്ഞിരുന്നതും

ചെവിയിലെത്തിയിരുന്നു. ഒരുമ്പെട്ടോള് വീട്ടു

കാർ പുല കുളിച്ചുവത്രേ. പുലകുളിക്കുന്നത് മരിക്കുമ്പോഴാണ്. ഒരു മകൾ മരിച്ചു. ഒരു മരു മകൾ മരിച്ചു. ഏട്ടത്തിമാരും പുലകുളിച്ചുവോ, ആവോ! എന്നാൽ ഒരനിയത്തിയും മരിച്ചു.

ആ കൈ പിടിക്കാൻ തോന്നിയതു പതിനേഴാം വയസ്സിലാണ്. അതിനു ധൈര്യമുണ്ടായത് ഓർ ക്കുമ്പോൾ, ഇപ്പോൾ അത്ഭുതം തോന്നും.

അറുപത്തിനാലാളുകൾ കഴിഞ്ഞ സ്ഥലമെ ന്ന് അമ്മ പറയാറുള്ള ആ പഴയ നാലുകെട്ടി ന്റെ വടക്കേപ്പുറത്തൊരു മുറിയിലാണ് അവ ളെ പെറ്റത്. നാലുകെട്ടിൽത്തന്നെ വളർന്നു. പത്തായപ്പുരയുടെ താഴത്തെ മുറിയിൽ ഇരുത്തി എഴുത്തശ്ശൻ മറ്റു കുട്ടികളോടൊപ്പം എഴുതിച്ചു. മേലെ കളമുറ്റത്തെ പുളിമാവിന്റെ ചുവട്ടിൽ നിന്നു നോക്കിയാൽ കാണുന്ന സ്ഥലമായി രുന്നു ലോകം. അതിനപ്പുറം കണ്ടിട്ടില്ല.

വേനല്ക്കാലമായാൽ കുളത്തിലെ വെള്ളം ചേറു തൊടും. അപ്പോൾ പുഴയിൽ പോയി കുളി ക്കാൻ സമ്മതമുണ്ട്. തനിയെ പോകാറില്ല. ചെറി യേടത്തിയും വലിയേടത്തിയും കൂടെയുണ്ടാകും. അല്ലെങ്കിൽ വടക്കേ വീട്ടിലെ കുഞ്ഞുക്കുട്ടി. കു ഞ്ഞുക്കുട്ടിക്ക് അവളെക്കാളും നാലുമാസം മൂപ്പ
ഉണ്ടായിരുന്നുള്ളു.

ഒച്ചയുണ്ടാക്കാതെ ഒതുക്കുകളിറങ്ങണം. പടി കടന്നു മൂന്നുകണ്ടം കടന്നാൽ നിരത്താണ്. നിര ത്തു പുഴയുടെ വക്കിലാണ്. പടിപ്പുരയ്ക്ക് നേ രെത്തന്നെയാണ് കുരുതിപ്പറമ്പ്. അവിടെ ഇറ ഞാൻ ഒതുക്കുവെട്ടിയിട്ടുണ്ട്. വടക്കേപ്പാട്ടെ പെണ്ണുങ്ങൾ കുളിക്കാൻ വരാറായാൽ ആ കടവിൽനിന്ന് ആളൊഴിഞ്ഞുകൊള്ളും. വലി യമ്മാമ മരിച്ചിരുന്നെങ്കിലും അന്നു പ്രതാപം നശിച്ചിട്ടില്ല.

കുളി കഴിഞ്ഞ് ഉമ്മറത്തൂടെ തന്നെ വേണം അകത്തേക്കു വരാൻ. ചിലപ്പോൾ അമ്മാമ മുറ്റത്തു നടക്കുന്നുണ്ടാവും. കാലടികളിൽ മാ ത്രം നോക്കി പതുക്കെ അകത്തേയ്ക്ക് കടന്നു പോകണം. നെലമറിയാതെ നടക്കണം.' എന്നാ നമ്മ പറയുക.

കുളിക്കാൻ പോയ ഒരു വൈകുന്നേരമാണ് ആദ്യമായി കാണുന്നത്. കുരുതിപ്പറമ്പിലേക്കു തിരുയുന്നേടത്തെ അത്താണിയുടെ മുകളിൽ, തലയിൽ തുമ്പു മുകളിലേയ്ക്കുയർത്തി തോർത്തു കെട്ടി ഒരാളിരിക്കുന്നു. താഴെ രണ്ടു പേർ നിന്നു സംസാരിക്കുന്നു. അധികം മുഖമു
യർത്താതെ ഒന്നു നോക്കി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ, കാതിൽ ചുവന്ന കല്ലുവെച്ച് കടു ക്കൻ. വലിയേടത്തിയുടെ മുറിയിൽ തൂക്കി യ രാജാവിന്റെ ചിത്രമാണ് ഓർമ്മ വന്നത്. എന്തോ പറഞ്ഞ് അയാൾ ചിരിച്ചപ്പോൾ ആ ചിരിയുടെ അലകൾ നദീതീരത്തു മുഴങ്ങുന്നു ണ്ടെന്നു തോന്നി. അവളും കുഞ്ഞുക്കുട്ടിയും അ ത്താണിയുടെ ചുവട്ടിലെത്തിയപ്പോൾ അവരുടെ സംഭാഷണം നിലച്ചു. ആ കണ്ണുകൾ തന്റെ ദേഹത്തു വീഴുന്നുണ്ടോ? വേഗം കടന്നു പോ കണമെന്നുണ്ട്. പക്ഷേ കാലുകൾ നീങ്ങണ്ടേ? കടവിലേയ്ക്കിറങ്ങുമ്പോൾ കുഞ്ഞുക്കുട്ടി കാ ണാതെ ഒന്നു തിരിഞ്ഞുനോക്കി. അപ്പോൾ അയാൾ താഴത്തിറങ്ങിയിരിക്കുന്നു. കൊന്ന തെങ്ങുപോലെ നിവർന്നു നില്ക്കുന്ന ആ വലിയ മനുഷ്യന്റെ കണ്ണുകൾ നീണ്ടുവരുന്നു.... കുളിക്കുന്നതിനിടയ്ക്ക് ജിജ്ഞാസ ഒതുക്കി

സാധാരണമട്ടിൽ ചോദിച്ചു:

"ആരാ കുഞ്ഞുക്കുട്ടി, അത്?'

"ഏത്?
അതാണിമേൽ 

അത് കോന്തുണ്ണ്യാരല്ലെ? പകിടകളിക്കാരൻ

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക