നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.
വെള്ളം കെട്ടിനില്ക്കുന്ന മുറ്റത്തു മഴത്തുള്ളി കൾ വീഴുമ്പോൾ കുമിളകൾ പൊങ്ങുന്നതും പൊട്ടുന്നതും നോക്കിക്കൊണ്ടു പാറുക്കുട്ടി ഇരുന്നു. ഇല്ലത്തു പണിയില്ല. മഴയൊന്നു തോർ ന്നിട്ടേ ഇനി നെല്ലെടുക്കുകയുള്ളൂ എന്നാണ് കുഞ്ഞാത്തോലു പറഞ്ഞത്.
നനഞ്ഞു നില്ക്കുന്ന പാടത്തിന്റെ മുഖം, തുടച്ചെത്തുന്ന നനുത്ത കാറ്റിൽ വെള്ളത്തുള്ളി കളുണ്ട്.
ചെലന്നിക്കൂട്ടങ്ങൾ വേലിപോലെ വളർന്നു നില്ക്കുന്ന അതിരിനപ്പുറത്തെ വഴി ചളികെട്ടി ക്കിടക്കുന്നു. ആ വഴിയിലൂടെ അകലേയ്ക്ക്. അകലേയ്ക്ക് കണ്ണുകൾ സഞ്ചരിക്കുമ്പോൾ പാറുക്കുട്ടി ഓർക്കുകയായിരുന്നു; അപ്പുണ്ണി
വന്നില്ല.
വരില്ലേ? അവൻ ഇനി ഒരിക്കലും വരില്ലേ? ഇറങ്ങിപ്പോയപ്പോൾ പിണക്കം മാറി സ്ക്കൂൾ വിട്ടാൽ വന്നു കയറുമെന്നാണ് അന്നു കരുതി യത്. സന്ധ്യയായിട്ടും വന്നില്ല.
പലരോടും ചോ ദിച്ചു. കണ്ടവരില്ല. കരഞ്ഞുകൊണ്ടാണ് സന്ധ്യ യ്ക്കു ഓടിനടന്നത്. കുറെദൂരത്ത്, അടയ്ക്ക വെട്ടുപുരയും പീടികകളുമുള്ള സ്ഥലത്തിന പ്പുറം. പുളിച്ചുവട്ടിലെ കാതരുമാപ്പിളയുടെ മകൻ അപ്പുണ്ണിയുടെ ക്ലാസിൽ പഠിക്കുന്നുണ്ടെന്നു കേട്ടു. അവനോടന്വേഷിച്ചാൽ അറിയാം. സന്ധ്യ കറുത്തു കഴിഞ്ഞിരുന്നു. നേരമിരുട്ടി യാൽ പിന്നെ പുറത്തിറങ്ങി നടക്കാറില്ലാത്തതാ ണ്. എങ്കിലും ഓടി കിതച്ചു കൊണ്ടാണ് ആ വഴി മുഴുവൻ നടന്നെത്തിയത്.
കാതരുമാപ്പിളയുടെ വീട്ടിൽ ചെന്നു ചോദിച്ചപ്പോൾ അപ്പുണ്ണിയെ മു ഹമ്മദ് അന്നു ക്ലാസിൽ കണ്ടിട്ടില്ല. നെഞ്ചിൽ കൈവെച്ചു. എന്റെ മോനേ.........
തിരികെ വീട്ടിൽ വന്നു വിളക്കു കത്തിച്ചു വെച്ചശേഷം പടിയ്ക്കൽത്തന്നെ കാത്തുനിന്നു. ശങ്കരൻനായർ വന്നെങ്കിൽ അന്വേഷിക്കാൻ അയയ്ക്കാമായിരുന്നു. പക്ഷേ ശങ്കരൻ നായർ
ആ വഴി വരാറില്ല.
അയാൾ പിന്നെ വീട്ടിൽ വന്നി ട്ടുമില്ല. ഇനി അയാൾ വരില്ല. ഇല്ലത്തുനിന്നു അയാളെ മുഖത്തോടു മുഖം കാണാതെ കഴി ക്കുകയായിരുന്നു.
ആരോടും സങ്കടം പറയാനില്ല. മുത്താച്ചി കൊ ട്ടിലിൽ ഇല്ലാത്ത ദിവസമായിരുന്നു. ചിമ്മിനിയും കത്തിച്ചുവെച്ചു രാത്രി മുഴുവൻ ഉറങ്ങാതിരുന്നു. അവൻ വരില്ലേ?
നേരം വെളുപ്പിച്ചതെങ്ങനെയെന്നിപ്പോൾ ഓർ മ്മയില്ല.
പിറ്റേന്നു മുത്താച്ചി വന്നു. മുത്താണി പറഞ്ഞ പ്പോഴാണ് അറിഞ്ഞത്, അപ്പുണ്ണി തറവാട്ടിലേ യ്ക്കു പോയിരിക്കുന്നു. മുത്താച്ചിയോടു പറ ഞ്ഞതു ചക്കമ്മയാണ്; ചക്കമ്മയോട് പറഞ്ഞതു സെയ്താലിക്കുട്ടിയും.
അപ്പുണ്ണി തറവാട്ടിൽ താമസിക്കുകയോ? അ വിടെനിന്നാണവനെ അപമാനിച്ചയച്ചത്, അവന വിടെ പൊറുക്കാനാവില്ല.
പാറുക്കുട്ടി കാത്തിരുന്നു. എന്റെ മോൻ വ രും, വരാതിരിക്കില്ല.
ഇല്ലത്തു ചെന്നപ്പോൾ ഇരിക്കണമ്മ ചോദിച്ചു: "മകൻ വാ പാറുട്ട്യമ്മേ?'
"വരും' എന്നുമാത്രമാണ് മറുപടി പറഞ്ഞത്. ആളുകൾ അറിഞ്ഞിട്ടുണ്ടോ മകൻ പിണങ്ങി പ്പോയിരിക്കുകയാണെന്ന്
അന്തി കറുക്കുന്ന നേരമാണ് കൂടുതൽ വ്യ സനം തോന്നുക. മഴ തുടങ്ങിയശേഷം ഇരുട്ടു നേരത്തെ പടർന്നു കയറും. തൊടിയിൽ നിറയെ വെള്ളം. കാരണം വ്യക്തമല്ലാത്ത ഒരു ഭീതി മനസ്സിലങ്ങനെ അരിച്ചു കയറും. രാത്രിയിൽ മുത്താച്ചി കൂട്ടിനു വന്നു കിടക്കാറുണ്ട്. പായ കണ്ട ഉടനെ മുത്താച്ചി ഉറക്കം തൂങ്ങും. വാതി ലടച്ചുകിടന്നാൽ ഉറക്കം വരില്ല.
ഉമ്മറത്തുനിന്ന് അനക്കം കേൾക്കുമ്പോളെല്ലാം അവൾ ചെവി ടോർക്കും. രാത്രിയിൽ അപ്പുണ്ണി വരില്ല. എന്നാ ലും ഓരോ അനക്കം കേൾക്കുമ്പോഴും ചെവി ടോർത്തു പോവുകയാണ്.
ഈ മഴയത്തും അവൻ സ്കൂളിൽ പോ വുന്നുണ്ടാവുമോ? പുഴ നിറഞ്ഞുനില്ക്കുകയാ ണത്രേ. ആമിനുമ്മയാണ് പറഞ്ഞത്. തോണി വി ലങ്ങിയിട്ടു മൂന്നു ദിവസമായി.
“രണ്ടീസം കൂടി ഇങ്ങന്യാന്നു വെച്ചാൽ കൊ ആൻ കേറുംന്നാ തോണ്ണ്.' എന്നാണ് ആമിനുമ്മ അങ്ങാടിയിൽ നിന്നു വന്നപ്പോൾ പറഞ്ഞത്. നി
രത്തു പുഴവക്കിലാണ്. പുഴവെള്ളം നിരത്തിന് ഒപ്പമെത്തിയിരിക്കുന്നുവത്രേ. സൂക്ഷിച്ചു നടന്നി ല്ലെങ്കിൽ വക്കിടിയും. ദൈവമേ, ആ വഴിയാണ് സ്കൂളിൽ പോകേണ്ടത്. അപ്പുണ്ണി സൂക്ഷിച്ചു നടക്കില്ലേ?
ഭഗവതീ. രക്ഷിക്കണേ.......പാറുക്കുട്ടി ഒരു പണപ്പായസം നേർന്നു.
ഉണ്ടായിരുന്ന അരി കഴിഞ്ഞിരിക്കുന്നു. ഉച്ച യ്ക്ക് ആമിനുമ്മയുടെ കൈയിൽ നിന്നാണ് നാ ഴിയരി വാങ്ങിയത്. അതിൽ ഒരു പിടി ബാക്കി യുണ്ട്. നാളെ രാവിലത്തെയും അതുകൊണ്ടു കഴിക്കാം. പിന്നെ?
ഈ മഴ തോരില്ല. മഴ തുടങ്ങിയപ്പോൾ മുതൽ മുത്താച്ചി പാ റുക്കുട്ടിയുടെ അകത്താണ്. കരിമ്പടം പുതച്ചു കാലുതടവിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്കി ടെ മഴയെ ശപിക്കും.
“ഇക്കുറി നാലു വർഷാ, കുറ്റാ മഴ പെയണ്ണ്
തണുപ്പുകാറ്റു കയറിവന്നു. ശരീരം വിറയ്ക്കുമ്പോൾ മുത്താച്ചി പിരാകും: "പണ്ടാരടക്കാനൊരു മഴ, ഇതു നാശത്തിനാ.
കലികാലം, കലികാലത്തിലു പ്രമാണണ്ട്. ഇ തൊക്കെ.
ഒരു തൊപ്പിക്കുടയും ചൂടി പുരയുടെ പിൻവശ
ത്തെ വേലികടന്ന ആമിനുമ്മ ഉമ്മറത്തേയ്ക്ക്
വന്നു.
"കേട്ടോന്നും, പാറുട്ട്യമ്മേ?'
മഴയുടെ ഇരുമ്പംകൊണ്ടു പാറുക്കുട്ടി കേട്ടില്ല. "മാന്തോട്ടിലിൽ വെള്ളം എത്തിരിക്ക്ണ്.
തിക്കോ പടച്ചോനേ?'
മുത്താച്ചി ക്ഷണിച്ചു. “ഇങ്ങട്ട് കേറിന്നോ ഉമ്മ.
ഉമ്മ കുട ചെരിച്ചുപിടിച്ച് ഇറവെള്ളം തട്ടാതെ ഉമ്മറത്തേയ്ക്കു കയറിനിന്നു.
"തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം ക്കോർമ്മണ്ടോ.
"ഉണ്ടല്ലോ. ഞെമ്മളൊക്കെ സെയ്താലിക്കാ ന്റെ പൊരേലിക്കല്ലേ ഒന്? നങ്ങളേ, അന്ന ല്ലേ ഞമ്മടെ തന്തപ്ളാവു പെരേല് വീണ്?'
മുത്താച്ചിക്ക് ആ വെള്ളപ്പൊക്കത്തെപ്പറ്റി ഒരു പാടു പറയാനുണ്ട്. അന്നു കൊട്ടിലിന്റെ അക ത്തേയ്ക്ക് വെള്ളം കടന്നു. മുത്താച്ചിയുടെ പശുക്കുട്ടി ഒലിച്ചുപോയി. വടക്കുമ്മുറിക്കാ
രി ഒരു സ്ത്രീ ഒലിച്ചു പോകാതെ പ്ളാവിൻറ കവുളിയിൽ കയറിയിരുന്ന കഥ മുത്താച്ചി വി വരിച്ചു.
"വടക്കേപ്പാട്ടുകാരുടെ തോട്ടം മുങ്ങി. പാമ്പും കുട്ടി വരുമ്പോല്യല്ലേ വെള്ളം കേറീര്ന്ന്. വേഗം ഒഴിം ചെയ്തുട്ടോ.'
ആ വെള്ളപ്പൊക്കത്തെപ്പറ്റി സ്വപ്നം പോ ലെ നേർത്ത ഓർമ്മയേ പാറുക്കുട്ടിക്കുള്ളൂ; പല സ്ഥലത്തുനിന്നും ഒഴിച്ചുപോന്ന ആളു കൾ വന്നു ചേർന്നതു തറവാട്ടിലായിരുന്നു. പാടത്തിന്റെ വക്കിലാണെങ്കിലും വീടു വളരെ ഉയരത്തിലാണ്. അവിടേയ്ക്കു വെള്ളം കയറില്ല. കൈയാലയിലും കോലായിലും പലരും മൂന്നു ദിവസം വെപ്പും ഊണുമായി പാർത്തു. പശു തൊഴുത്തിന്റെയും കാളത്തൊഴുത്തിന്റെയും കോലായിൽ ചെറുമക്കൾ വന്നുകൂടി. മൂന്നാംദി വസം വൈകു
ന്നേരമായപ്പോഴേയ്ക്കു വെള്ളം വാർന്നു തു ടങ്ങി.
മുത്താച്ചി ആന ഒലിച്ചുപോയതും കരുണൂർ പാലത്തിന്റെ അടുത്തുവെച്ച് ഒരു മാപ്പിള അതി നെ കയറിട്ടു പിടിച്ചതും നേരെ കണ്ടപോലെ
ആമിനുമ്മയോടു വിവരിച്ചുകൊടുക്കുകയാണ്. ഉമ്മ അത്ഭുതത്തോടെ കേട്ടിരുന്നു. ചിലർക്കു വെള്ളമൊഴിഞ്ഞപ്പോൾ ഒഴുകിവന്ന പണപ്പെട്ടി കളും പാത്രങ്ങളും കിട്ടിയ കഥകൾ. വെള്ളം കയറിയ വീടുകളിലേയ്ക്ക് പിന്നീടു തിരിച്ചു വന്നപ്പോൾ അടുപ്പിലും തൂണുകളിലും പാമ്പു കൾ പടം വിടർത്തിയാടിയ സംഭവങ്ങൾ. ആമിനുമ്മയ്ക്കും പറയാനുണ്ട്.
"പൊന്നാര മുത്താച്ചേ ങ്ങക്കു കേക്കണോ? വെള്ളം ബാർന്നിട്ടു ഞമ്മളു മോന്തിക്കു കുടി ലു ബന്ന്, കൊട്ടേം ബട്ടീം ബെച്ചു ബെറ്ട് ചായ്പ്പിലി ചെന്നപ്പോ ഒരുത്ത്. അസ്സല് ബെബാലേർന്ന്ൻറ ള്ളോ അവസാനം ആമിനുമ്മ പ്രാർത്ഥിച്ചു: “പടച്ചോൻ സഗായം. കൊങ്ങൻ കേറ്യാ നാ
ടെരപാവോലോ
വേലിക്കപ്പുറത്തുനിന്ന് ആമിനുമ്മയുടെ മകൾ വിളിച്ചു. ഇറങ്ങിപ്പോവുമ്പോൾ അവർ പറഞ്ഞു: “ഒയിക്കോച്ചാ ഞമ്മക്കൊന്നിച്ചു കെട്ടു
കെട്ടാം പാറുട്ട്യമ്മേ,
അല്ലാണ്ടെന്താ ചെയ്യണ്
പാറുക്കുട്ടി മൂളി.
ഈശ്വരാ, ഈ മഴ തോരണേ എന്നവൾ ഭഗ വതിയോടു പ്രാർത്ഥിച്ചു.
നാട്ടിൽ ആളുകൾക്കു മുഴുവൻ അമ്പരപ്പാ യിരിക്കുന്നു. ചിലർ പുഴവക്കത്തുതന്നെ സ്ഥ ലം പിടിച്ചിരിക്കയാണ്, വെള്ളം കയറുന്നു. ണ്ടോ എന്നറിയാൻ, പുഴ കർക്കിടകത്തിലും തുലാമാസത്തിലും നിറയാറുണ്ട്. പക്ഷേ ഇത അപകടസ്ഥിതിയിലേയ്ക്ക് എത്താറില്ല. കഴി ഞ്ഞ കൊല്ലം പുമാൻ തോട്ടിലേയ്ക്ക് വെള്ളം കയറും എന്ന നില വന്നു. പിന്നെ മഴ നിലച്ചു. വെയിലും വെക്കാനവും ഉണ്ടായി.
പാടം മുഴുവൻ വിരിപ്പുവിള നിറവയറായി നി ല്ക്കുകയാണ്. റോഡു പൊട്ടിയാൽ പാടം മുഴു വൻ വെള്ളത്തിനടിയിൽ. വേഗത്തിൽ വെള്ള മൊഴിഞ്ഞാൽത്തന്നെയും ചിങ്ങത്തിൽ കൊയ് തെടുത്തു കളത്തിൽ കൊണ്ടുവന്നിട്ടാൽ നെല്ലു മുഴുവൻ പതിരായിരിക്കും. പുഴവക്കത്തുള്ള കണ്ടങ്ങളിൽ മണൽ വീഴാതിരിക്കയില്ല. ഒരു നി ലം തീരെടുക്കാനുള്ള പണം ചെലവഴിച്ചാലേ പി ന്നെ മണൽ കോരി കണ്ടം താഴ്ത്താൻ കഴിയു.
നിരത്തിലും പീടികകളിലും ആളുകൾ ഭയ പ്പെട്ടിരിക്കയാണ്. ഉച്ചതിരിയുമ്പോൾ മഴ നിലച്ചു.