അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽ
നാലുകെട്ട്
വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.
“എന്താ അപ്പുണ്ണി'
“ഒന്നുല്ല്യ, സർ
"ഇവടെ അട്ത്താണോ വീട്
"അതേ, ഇദ്തന്നെയാണ്, സാർ.
അവൻ വടക്കേപ്പാട്ടെ വീടു ചൂണ്ടിക്കാണിച്ചു. "റിസൾട്ട് വരാൻ ഇനിയും കഴിയണം അല്ലേ? ഇപ്പളെന്തു ചെയ്യുന്നു?'
“ഒന്നും ചെയ്യാനില്ല, സർ. വല്ലതും വായി ക്കാൻ ഇവിടങ്ങളിൽ ഒന്നും കിട്ടില്ല്യ. എന്റെ വീട്ടിൽ വന്നോളൂ. പുസ്തകം കിട്ടാ
ഞ്ഞു വായിക്കാതിരിക്കണ്ടാ. അപ്പുണ്ണിക്കതു സന്തോഷമായി.
സ്ക്കൂളിന്റെ കുറച്ചിപ്പുറമാണ് രാമകൃഷ് ണൻ മാസ്റ്ററുടെ വീട്.
മാസ്റ്റർ ധാരാളം പു സ്തകങ്ങൾ വായിക്കും, കവിതയെഴുതാറുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്.
വൈകുന്നേരം അതൊരു പതിവാക്കി. മാസ റുടെ വീടുവരെ ഒന്നു നടക്കും. മൂന്നു നാഴിക യുണ്ട് അവിടേക്ക്. തപാലാപ്പീസിന്റെ അടു ത്താണ് മാസ്റ്റരുടെ വീട്. പത്രമൊന്നു മറിച്ചു
നോക്കും. മാസ്റ്റർ എന്തെങ്കിലുമൊരു പുസ്തക മെടുത്തു കൊടുക്കും. മാസ്റ്റർ ധാരാളം സംസാ രിക്കുന്ന പ്രകൃതമാണ്.
മാസ്റ്റർ പറയുന്നതു കേട്ടിരിക്കാനും അപ്പുണ്ണിക്ക് ഇഷ്ടമാണ്.
ഒരു ദിവസം വൈകുന്നേരം വന്നപ്പോൾ വീ ട്ടിൽ വലിയമ്മാമയുടെ രണ്ടാമത്തെ മകൻ ഗോ പിയുണ്ട്. ഗോപി എന്നല്ല അപ്പുണ്ണി പറയേണ്ടത്. ഗോപിയേട്ടനെന്നാണ്.
അയാളെ മുമ്പു കണ്ടി ട്ടില്ല. അമ്മമ്മയും വലിയമ്മയുമായി സംസാരി
ക്കുന്നു. തന്റെ ബാധ്യത തീർക്കാൻ ഒന്നു ചിരിച്ചു കൊണ്ട് അവൻ കടന്നുപോയി.
"നന്നായി. ഓൾക്കു നല്ലൊരു കാവട്ടെ.
പെങ്കുട്ട്യോളക്ക് വീട്ടിലെന്തു കനകംണ്ടായാലും
മറ്റേല്ലേന്തിരോ?
അമ്മമ്മ പറയുന്നു. വലിയമ്മ ചോദിക്കുന്നു.
"മാധവന്നായര് ഇനി കൊളമ്പിലേക്കു പോണില്ല്യേ?
"പോണില്ല്യാന്നാ പറേണ്
സമ്പാദ്യം എന്ത്ണ്ട് കൈയില് ?'
“അതെനിക്കറീല്ല്യ.'
പത്തിരുപതുകൊല്ലം അന്യനാട്ടില് കെടന്നത ല്ലേ, ണ്ടാവും.
അമ്മമ്മ പറഞ്ഞു.
"ഒന്നും കാണാണ്ടൊന്നും നെച്ഛൻ ഇദിനിറങ്ങില്ല
“നിക്കു പോണം, അപ്പോ എല്ലാവരും നേർ ത്തെ വരാ
"ന്നാലും നെൻറച്ഛൻ ഇങ്ങനൊരു ആലോ
ചന്ന്നോ ന്തെങ്കിലും പറയണ്ടേ? ഒക്കെ ഓ
ന്റെ ഇഷ്ടം. നിക്ക്, ന്റെ കുട്ട്യോളേ, നിങ്ങളൊ
ക്കെ നന്നാവണേലു സന്തോഷേയുള്ളു.'
എന്താണ് നന്നായത്? ഗോപിയേട്ടൻ പോയിക്കഴിഞ്ഞപ്പോൾ അപ്പു
ണ്ണി അങ്ങോട്ടു ചെന്നു.
അമ്മമ്മ ചോദിച്ചു: “എല്ലാവരീം ക്ഷണിച്ചിട്ടുണ്ട്, അപ്പണ്ണീ പോ
"എവിടേയ്ക്ക്
"പൂന്തോട്ടത്തിലിയ്ക്ക്. ഇരുപത്തൊന്നാം തി പൊടിപാറ കല്യാണല്ലേ?'
"ആരടെ?'
“അമ്മിണീടെ
ഉം
തുടർന്നൊന്നും ചോദിച്ചില്ല. എങ്കിലും അമ്മമ്മ
പറഞ്ഞുകൊണ്ടിരുന്നു: "വരൻ തെക്കൻ കണ്ട
നായരാണ്. പഴയ തറവാട്ടുകാരാ
ത്തെ മാധവൻണ് തെക്കൻ
കണ്ടത്തുകാർ. മാധവൻ നായർ കു
റെ കൊല്ലം മുമ്പ് ചാടിപ്പോയതാണ്. സിലോണി
ലായിരുന്നു. ഈയിടെ നാട്ടിൽ വന്നിട്ടേ ഉള്ളൂ.
കൈയിൽ നല്ല വക കാണും.
"ഓൾക്കു നന്നായി.
നന്നാവട്ടെ. അപ്പുണ്ണിയും മനസ്സിൽ പറഞ്ഞു. അമ്മിണിയേടത്തി സുഖമായിരിക്കട്ടെ.
എന്നാലും അവ്യക്തമായ ഒരു വേദന തോ ന്നി. അമ്മിണിയേടത്തിയെ ഇനി വല്ലപ്പോഴും കാ ണേണ്ടിവന്നാൽ മാധവൻ നായരുടെ ഭാര്യയായി ട്ടായിരിക്കും. കാണില്ല, കണ്ടാൽത്തന്നെയും
കോണിമുറിയിലെ തണുത്തിരുണ്ട ചില രാത്രികൾ ഓർമ്മയിൽ വന്നു. താൻ പിറന്നതു വൈകിട്ടായിരുന്നു. അഞ്ചാറുകൊല്ലങ്ങൾക്കു മു മ്പു ജനിച്ചിരുന്നെങ്കിൽ ഇപ്പോൾ വലിയ ആളാ യിരിക്കും. എന്നാൽ
മനസ്സ് അസ്വസ്ഥമായി. നാട്ടിലെവിടെയെങ്കിലും ഒരു കല്ല്യാണമുണ്ട് ന്നു കേട്ടാൽ അമ്മമ്മയ്ക്കു പിന്നെ അതുമാത്ര മേ സംസാരിക്കാനുള്ളു.
ഓരോ ദിവസവും പുലർന്നാലും അമ്മമ്മ വി രലിൽ കണക്കുകൂട്ടിപ്പറയും: ഇന്ന് പതിന ഞ്ചായി.
ഇന്ന് പത്തായി
പന്തലൊക്കെ ഇടേണ്ട ദിവസമായി.
തങ്കേടത്തിയെ കാണുമ്പോൾ അമ്മമ്മ പറ "ഇനി ന്റെ തങ്കക്കുട്ടിക്ക് ഒരാള്ണ്ടാവണതും
കൂടി അമ്മമ്മ കാണണം. അതിനു യോഗം
ണ്ടാവോ, ആവോ!'
തങ്കേടത്തി തലതാഴ്ത്തി അല്പം നാണമഭി നയിച്ച് നില്ക്കും.
വലിയമ്മ പറഞ്ഞു:
“അമ്മ ഇനീം ഇരിക്കും പത്തു കൊല്ലം. ആ പേ ടോന്നും വേണ്ടാ.'
തങ്കേടത്തിക്ക് അപ്പുണ്ണിയെക്കാൾ ഒരു വയ സ്സു മൂപ്പുണ്ട്. അപ്പോൾ പത്തൊമ്പതായി. വലി യമ്മ അറ ഒരുക്കിവെച്ചിട്ടു വർഷങ്ങളായി.
ഇരുപത്തൊന്നാം തീയതി ഉണർന്നപ്പോൾ
ആദ്യം ഓർത്തത് അതാണ്. ഇന്നാണ് അമ്മിണി
യേടത്തിയുടെ കല്ല്യാണം.
വലിയമ്മയും മക്കളും തലേ ദിവസം തന്നെ പോയിരിക്കുന്നു. മാളുവും അവരുടെ കൂടെ പോ യിട്ടുണ്ട്.
മീനാക്ഷിയേടത്തിക്കു പോകണമെന്നുണ്ടാ യിരുന്നു. പക്ഷേ അമ്മമ്മ പറഞ്ഞു: "എല്ലാവരും പോയാ പിന്നെ ഞാൻ ബടെ വായു ഭക്ഷണാ യിട്ടിരിക്കേ ?'
"നിന്നും ഈ അടുക്കളേലു കഴ്യാനാ വി ധി.' എന്നു പിറുപിറുത്തു മീനാക്ഷിയേടത്തി പോവുന്നില്ലെന്നു നിശ്ചയിച്ചു.
അപ്പുണ്ണി മാസ്റ്റരുടെ വീട്ടിൽ നിന്നെടുത്തു കൊണ്ടുവന്ന ഒരു പുസ്തകവുമായി കൈയാ ലയുടെ തെക്കുപുറത്തുള്ള തറയിൽ ചെന്നി രുന്നു. പുസ്തകത്തിലെ കഥയിൽ ഒരു രസവും തോന്നിയില്ല. അകത്തിരുന്നാൽ അമ്മമ്മയുടെ ദ്രോഹമാണ്. ഓരോ മിനുട്ടിലും കല്യാണവീട്ടിൽ എന്തു നടക്കുകയാവും എന്നാണ് അമ്മമ്മയുടെ
ചിന്ത
രാത്രിയിൽ ഉണ്ണാനിരിക്കുമ്പോൾ അമ്മമ്മ വാ തില്ക്കൽ വന്നിരുന്നു.
“നേരൊട്ടാാ, അപ്പുണ്ണി'
എട്ടൊമ്പതായിട്ടുണ്ടാവും'
"കുട്ടരിടെ സദ്യയ്ക്കു എലട്ടിട്ട്ണ്ടാവും. പിന്നെ അവനോട് ഒരുപദേശവും: "പൂവായി രുന്നില്ലെടാ. പൊടിപാറേ ഒരു സദ്യ കിട്ടീരുന്നില്ലേ
ഒന്നും മറുപടി പറയാതെ അവൻ ചോറു വാ രിത്തിന്നു. ചിരങ്ങ കൊണ്ടു മുളകും പുളിയുമൊ ന്നും ഇടാത്ത ഒരു കൂട്ടാനാണുള്ളത്. രണ്ടാമ തൊന്നുമില്ല. ഒരു രുചിയും തോന്നിയില്ല. ഉറങ്ങാൻ കിടക്കുമ്പോഴും അമ്മമ്മ പറയുന്ന
തു കേട്ടു: “കൂട്ടരുടെ സദ്യ കഴിഞ്ഞിട്ടുണ്ടാവും.' അമ്മമ്മയുടെ മനസ്സു മുഴുവൻ കല്യാണവീ ട്ടിലാണ്. എങ്കിൽ അങ്ങോട്ടു പോകാമായിരു ന്നില്ലേ, മിനുട്ടിനു മിനുട്ടിന് അവിടെ എന്തു നട
ക്കുന്നുവെന്ന് ഊഹിച്ചുപറയാൻ നില്ക്കാതെ? കോണിച്ചുവട്ടിൽ കിടന്നപ്പോൾ പതുക്കെപ്പതു ക്കെ അവന്റെ മനസ്സും താനൊരിക്കലും കണ്ടി ട്ടില്ലാത്ത ആ വീട്ടിലേയ്ക്ക് കടന്നുപോയി.
....പന്തലിൽ നിറച്ചും ആളുകളായിരിക്കും. അകം നിറയെ സ്ത്രീകളും കുട്ടികളുമുണ്ടാവും. തിരക്കും ബഹളവുമായിരിക്കും. ....ഇപ്പോൾ ആളുകൾ കിടക്കാൻ തുടങ്ങി
യിരിക്കും. അമ്മിണിയേടത്തിയും കിടന്നുകാ ണും. തനിച്ചല്ല, കൂടെ ആ മനുഷ്യനുണ്ടാവും. ഇരുപതു കൊല്ലം സിലോണിൽ കഴിഞ്ഞ ആ മനുഷ്യൻ.
....ഇരുപതു കൊല്ലത്തിനുശേഷം അയാളെന്തി നു നാട്ടിൽ വന്നു?
കുറ്റിച്ചൂലുപോലെ തുറിച്ചുനില്ക്കുന്ന മീശ യും പച്ചകുത്തിയ കൈകളും എല്ലുന്തിയ മു ഖവുമൊക്കെയുള്ള ഒരു മനുഷ്യന്റെ കറുത്ത ചിത്രം അവൻ മനസ്സിൽ വരച്ചുനോക്കി.
ആരാ ണയാൾ? ആരായാലും അപ്പുണ്ണി ആ മനുഷ്യ നെ വെറുക്കുന്നു. ഒന്നുമുണ്ടായിട്ടല്ല.
എങ്കിലും വെറുപ്പോടെയല്ലാതെ ആ ചിത്രം സങ്കല്പിക്കുക വയ്യാ.
.....പതുപതുപ്പുള്ള ആ കിടക്കയിൽ ആ കറു ആ മനുഷ്യന്റെ കൂടെ അമ്മിണിയേടത്തി കി ടക്കുകയാണ് -വെളുത്ത്, ചുരുൾ നിവരുന്ന വാഴ മ്പുപോലെ സുന്ദരിയായ അമ്മിണിയേടത്തി.
എന്തിനതൊക്കെ ആലോചിക്കുന്നു..... അപ്പുണ്ണി എഴുന്നേറ്റു ജനൽ മുഴുക്കെ തുറ ന്നു. പുറത്തു നിലാവുണ്ട്. എങ്കിലും വല്ലാത്ത ഉഷ്ണം