ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'
മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങി
അവിലു മലരു ശർക്കര നാളികേരം കരോ
ലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.
“പിന്നെ കോറച്ചീം. മുത്താച്ചി അപ്പൂന് ഒരു സാതനം കൊണ്ടെന്നിട്ടുണ്ട്.
ഭാണ്ഡമഴിച്ചു പുറത്തെടുത്തു. രണ്ടു തണ്ണീരാമൃത്
മുത്താച്ചി കൊണ്ടുവന്നു വല്ലതും തിന്നാൻ
കൊടുക്കുമെന്നുള്ള കഥ അമ്മയ്ക്കറിഞ്ഞുകൂ
ടാ. അമ്മയ്ക്കതിഷ്ടമാവില്ല.
"തള്ളടെ കെട്ടിലു നാറിപ്പുളിച്ച വല്ലതും ഒക്കെ ണ്ടാവും' എന്നാണ് അമ്മ പറയുക.
നെയ്യിന്റെ ചുവയും മധുരവുമുള്ള തണ്ണീരാ
മൃത്. കരിഞ്ഞ ഭാഗം തിന്നാനാണ് രസം. വടക്കേപ്പാട്ടെ കുട്ടികൾക്കെല്ലാം ഒരുപാടു കി ട്ടിയിട്ടുണ്ടാകും.
അപ്പോൾ അവൻ ഓർത്തുപോയി. അവനും
ആ വീട്ടിലെ കുട്ടിയാണ്. അവന്റെ തറവാടാ
ണത്. "ശി ദൂരംണ്ടോ, മുത്താച്ചീ?
കോളമ്പിലിയേക്ക
“അല്ല, അവിടയ്ക്കോയ്...........വടക്കേപ്പാട്ടെത്കേയ്
മുത്താച്ചി വഴി വിവരിച്ചു. എളുപ്പം. മനയ്ക്ക് ലെ മേല്പ്പുറത്തു നിന്ന് ഇടവഴി കയറി രണ്ടു കുന്നുകളിറങ്ങിയാൽ വടക്കേപ്പാട്ടെ മേലേപ്പടി യായി, ആ വഴിയല്ല മുത്താച്ചി പോകാറ്. കുന്നു കയറിയിറങ്ങാൻ മുത്താച്ചിക്കു കുറച്ചു പ്രയാസമുണ്ട്. പാടം വഴി പോയാൽ കുറെ ദൂരം നടക്കണം. എന്നാൽ പടിപ്പുരയിലെത്താം
വല്ല്യ വീടാ മുത്താചി?
"നാലുകെട്ടാ. പുരാതനകാലത്താണ്ടാക്കി താ. ഞാനൊക്കെ കുട്ടായിരിയ്ക്കണ കാലത്തെ സിന്താ? കയ്യാല മുന്നേര്ന്ന്. എട്ടുകെട്ടാ വീട്. രണ്ടാ നടിമിറ്റം. ആ കാലൊക്കെ പോയി. ഒരിക്കലും ആ പടി കാണില്ലെന്നുണ്ടോ? “ഇന്നാ മുത്താച്ചി പോവ്വാ?'
"വരണാഴ്ച ഒന്നു പോണല്ലോ. തുള്ളലു കുറിചടയ്ക്കണു തുള്ളല് എന്താണെന്നറിയില്ല. ഓട്ടൻ തുള്ളലാ ണോ? അതു സ്ക്കൂളിൽ കണ്ടതാണ്.
"അല്ലട, പൊട്ടാ! പാമ്പ് തുള്ളല്, പതിനേഴു
കൊല്ലമായി പാമ്പ് തുള്ളലു കഴിച്ചിട്ട് . മൂന്നി
ങ്കിലും വേണ്ട്യരും. മൂന്നു നാഗം ഉള്ളതല്ലേ?'
സർപ്പത്തുള്ളലാണ്. സർപ്പക്കാവുള്ള വീടു കളിലേ അത് പതിവുള്ളു. "ക്ഷണിക്കാൻ ആള് പോയിരിക്ക്. പൊടി പൊടിക്കും.
ആരെ ക്ഷണിക്കാൻ ദൂരത്തുള്ള ബന്ധുക്ക ളെയും പണ്ടു ഭാഗിച്ചുപോയ വീട്ടുകാരെയും ക്ഷണിക്കണം. ഉച്ചയ്ക്ക് പുഴുക്കും കഞ്ഞിയും. സന്ധ്യയ്ക്ക് മുമ്പാണു സദ്യ. സന്ധ്യയ്ക്ക് തു ടങ്ങിയാൽ കളംകഴിയാൻ പാതിര ചെല്ലണം.
"മാര്ന്ന് കുട്ട്യോളു വരും. അക്കരെന്നും വരാതിരിക്കില്ല. ഉണിച്ചിരീം മക്കളും കേട്ടപ്പ ന്നെ പൊറപ്പെട്ടിട്ടുണ്ടത്രേ. ഇന്ന് കുഞ്ഞിരാമനാ വിളിക്കാൻ പോയിരിക്ക്ണ്.
എല്ലാവരും വരും. പണ്ടു ഭാഗിച്ചുപോയവരും ബന്ധുക്കളും ദേശക്കാരും. അവൻ അമ്മയെ ക്ഷണിക്കില്ല.
അവനെയും ആരും ക്ഷണിക്കില്ല.
എന്തിനാ ക്ഷണിക്കുന്നത്. ആരാന്റെ വീട്ടി ലാണെങ്കിൽ ക്ഷണിക്കണം. സ്വന്തം വീട്ടിലാ വുമ്പോൾ ക്ഷണിക്കണോ? പക്ഷേ അങ്ങോട്ടു പോകാൻ പാടില്ലെന്നാണ് അമ്മ പറയുന്നത്. "പികെടന്നു ചത്താലും, ന്റെ മോനേ
ഞാനാ പടി ചവിട്ടില്ല്യാ.'
പക്ഷേ അവിടെ സർപ്പത്തുള്ളലാണ്. ഇനി യൊരിക്കൽ കാണാൻ പറ്റിയെന്നു വരില്ല. അപൂർവ്വമായേ ഉണ്ടാവാറുള്ളൂ. അവനും പോ യാലെന്താ?
“മുത്താച്ചിയുടെ കൂടെ ഞാനും പോരട്ടേ?' “എന്താനപ്പോ, നീയ് പറേണ് മുത്താച്ചി കാൽമുട്ടിൽ കൈ ഊന്നി എഴു ന്നേറ്റു. നരകയറിയ കണ്ണുകൾ അവന്റെ മുഖ ത്ത് അത്ഭുതത്തോടെ ഉറച്ചുനിന്നു. ഒരു നിമി ഷം ആലോചിച്ചശേഷം പറഞ്ഞു.
"നെൻറമ്മ സമ്മതിക്കില്ല്യാ, കുട്ട്യേ
"ഞാനമ്മോടു പറയും.
“ഒന്നിനും പൂവ്വാണ്ട് ന്റെ കുട്ടി ഇബിടിരു ന്നോ.' മുത്താച്ചി സ്നേഹം വിടാതെ പറഞ്ഞു.
"ഞാനമ്മോടു ചോയിക്കും' അവൻ കൊട്ടിലി ന്റെ വാതിൽ കടന്ന് പുറത്തിറങ്ങി. മുത്താച്ചി
വിളിച്ചു.
"അപ്പു ഇബടെ വന്നാ
അവൻ തിരിഞ്ഞുനോക്കാതെ വീട്ടിലേയ്ക്ക നടന്നു. “എന്റെ വീടല്ലേ? നിക്ക് പോയാ എന്താ?
നടക്കുമ്പോഴും കുളിക്കുമ്പോഴും ഉണ്ണുമ്പോ ഴും അതായിരുന്നു വിചാരം. പക്ഷെ അമ്മയോ ടു ചോദിക്കുന്നതെങ്ങനെ? ചോദിച്ചാൽ സമ്മതി ക്കില്ല......സമ്മതിക്കില്ല.....എന്നാലും പറഞ്ഞു
നോക്കണം.
"അമ്മയ്
അമ്മയ്ക്ക് ഉറക്കം പിടിച്ചുതുടങ്ങിയിരുന്നു.
“എന്താടാ?'
ഒന്നുല്ല്യ
അവൻ വീണ്ടും അനങ്ങാതെ നെഞ്ചിടിപ്പോ ടെ കിടന്നു. കണ്ണടച്ചിട്ടും ഉറക്കം വന്നില്ല. തിരി ഞ്ഞും മറിഞ്ഞും കിടന്നുനോക്കി. അമ്മയോടു കുറേക്കൂടി പറ്റിച്ചേർന്നു.
“എന്താ അപ്പൂ?'
അമോറിങ്യ?
ഇല്ല്യ. എന്തേ?
ഒന്നൂല്യ
വീണ്ടും പതറിപ്പോയി. അവസാനം ധൈര്യ മവലംബിച്ച് അവൻ പറഞ്ഞു:
"അമ്മേയ്, അവടെ തുള്ളലാത്രേ.'
"എവിടെ?
"അവടെ, നൊമ്പടോടേ.'
അമ്മയുടെ ഉറക്കം പോയെന്നു തോന്നി. "അ് നെനക്കെന്തിനാ കെടക്കപ്പൊറുതില്യായ?
അവൻ പിന്നെ മിണ്ടിയില്ല. തേങ്ങലടക്കി ക്കൊണ്ട് അവൻ കിടന്നു.
രാവിലെ വീണ്ടും മുത്താച്ചിയുടെ അടുതെത്തി
മുത്താച്ചി അമ്മയോടു പറയണം, സമ്മതം വാങ്ങണം. മുത്താച്ചി വീണ്ടും ഉപ ദേശിച്ചു. തോന്നാക്കേടിനു പോണ്ടാ. അവൻ കരയുമെന്നായപ്പോൾ മുത്താച്ചി പോകാമെന്നു സമ്മതിച്ചു.
മുത്താച്ചി അമ്മയോടു സംസാരിക്കാൻ വന്ന പ്പോൾ അവൻ മുറ്റത്തിറങ്ങി, ഒന്നുമറിയാത്ത പോലെ, തൊടിയിലൊക്കെ നടന്നു. അതിരിലെ മുളംകൂട്ടത്തിലേയ്ക്ക് ഒരു പിടി ചരൽ വാ രിയെറിഞ്ഞു. അത് കലമ്പൽ കൂട്ടിക്കൊണ്ട് ഊർന്നുവീഴുന്നതു കേട്ടു രസിച്ചു. ആമിനുമ്മയു
ടെ തൊടിയിലെ കൂരിപ്പൊന്തയ്ക്കിടയിൽ ഒളി ഞ്ഞിരിക്കുന്ന ചെമ്പോത്തി'നും ഒരേറു കൊ ടുത്തു.
മുത്താച്ചി പറഞ്ഞു കഴിഞ്ഞിരിക്കുമെന്ന് സ്വ യം ഉറപ്പിച്ചശേഷം അവൻ തിരിച്ചുവന്നു. അ പ്പോൾ മുത്താച്ചിയില്ല. അമ്മ അകത്താണ്. പതു ക്കെ പതുക്കെയാണ് അകത്തേക്കു കടന്നത്. നോക്കുമ്പോൾ അമ്മ അടുക്കളവാതിൽ പിടിച്ചു നില്ക്കുകയാണ്. ഒച്ചയില്ലാതെ വന്നുനോക്കു മ്പോൾ അമ്മയുടെ കണ്ണിൽ കണ്ണീരു കണ്ടു. കണ്ണുതുടച്ച്, തൊണ്ടയനക്കി അമ്മ വിളിച്ചു:
അപ്പുണ്യേ
അവൻ അരിച്ചരിച്ച് അടുത്തു ചെന്നു. “ന്റെ മോൻ അദും ദും പറഞ്ഞു ശാഠ്യം പിടികരുത്
ദേഷ്യമല്ല, സങ്കടമാണ് തോന്നിയത്. "അയിനൊന്നും നെനക്കും യോഗംണ്ടാവില്ല്യ.
നെന്റെ തള്ളം തന്തേം അയിനു സുകൃതം ചെയ്തില്ല.
അവനും കണ്ണു തുടച്ചു.
"മോനെന്തിനാ അവടെ പോണ്?' അപ്പോൾ നിയന്ത്രണമെല്ലാം പൊട്ടിപ്പോയി
അവനുറക്കെ കരഞ്ഞു.
“അപ്പുണ്ണി കരേണ്ടാ. അമ്മ വാതിൽപ്പാളിയിലൂടെ പുറത്തേക്കു
നോക്കിക്കൊണ്ട്, കുറെനേരം അവനെ അടക്കി പിടിച്ചു നിന്നു.
തീരെ വിചാരിക്കാത്തതാണ് പിന്നെ അവൻ കേട്ടത്.
“മോൻ വേണെങ്കിൽ പൊയ്ക്കോ.'
വേണ്ടെന്നു പറയാൻ തോന്നി. ആരൊടെന്നില്ലാതെ അമ്മ പറഞ്ഞു: “ഓനൊരു കുട്ട്യല്ലേ? ഓനും മോഹംഭാവില്ലേ
അപ്പുണ്ണി അമ്പരന്നു നില്ക്കുകയായിരുന്നു. "അവടെ മറ്റുള്ളോർക്ക് ഉള്ളന്തി നെനക്കും ഒരവകാശംണ്ടല്ലോ; ന്റെ മോൻ പൊയ്ക്കോ. ആ ശബ്ദം പതിവിലധികം കനത്തതായി രുന്നു.
കണ്ണുകൾ തുടച്ച്, അമ്മയുടെ പിടി വിടുവിച്ച്, അവൻ മുത്താച്ചിയുടെ കൊട്ടിലിലേയ്ക്കോടി.