അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ പറഞ്ഞു:
“ന്റെ കുട്ട്യേ, ഒന്നു വന്നല്ലോ
അപ്പുണ്ണി ഒന്നും പറയാതിരുന്നു.
"അമ്മമ്മയ്ക്ക് കണ്ണും കടപ്പും തീരെല്ലാണ്ടാ യി. ഇനി ഒരീസെങ്കി ഒരീസം നേരത്തെ അങ്ങട്ടു കൊണ്ടായ്യാമതായിര്ന്നു്.
ആ കണ്ണുകൾ അയാൾ ശ്രദ്ധിച്ചത് അപ്പോളാ ണ്. മഞ്ഞനിറത്തിൽ, കഫക്കട്ടകൾ പോലെ. തലയും കഴുത്തുമെല്ലാം ഒരിക്കൽക്കൂടി തടവി
നോക്കി. അമ്മമ്മ പറഞ്ഞു:
എന്റെ കുട്ട്യേ, ന് ആളിശ്ശി പോന്നു. "നാലഞ്ചുകൊല്ലം കഴിഞ്ഞില്ലേ?'
അവിടെയിരുന്നാൽ അടുക്കള കാണാം. നാല ഞ്ചു കരിപിടിച്ച മൺകലങ്ങൾ, രണ്ട് ഓട്ടുകിണ്ണ ങ്ങൾ, മരക്കാലിൽ ഉറപ്പിച്ച ഒരു ചിമ്മിനിവിളക്ക്.
അപ്പുണ്ണി എഴുന്നേറ്റു പുറത്തെ മുറിയിലേക്കു വന്നു. അവിടെ മീനാക്ഷിയേടത്തി അഴിക്കൂടു
പിടിച്ചുകൊണ്ടു പുറത്തേക്കു നോക്കി നില്ക്കു കയാണ്.
"ഒക്കെ യോഗാണ്. അന്തിക്കൊണ് ഒരാളുണ്ടായിരുന്നതും പോയി..... കുറച്ചുനേരം കഴിഞ്ഞു. സ്വയം സമാധാനിക്കുന്ന സ്വരത്തിൽ അവർ പറഞ്ഞു: “പോയോര്ക്ക് കഷ്ടപ്പെടാ കഴിഞ്ഞു.
"കുട്ടമ്മാമയും മാളുവും എവിടെയാണ്?' "വടക്കുമുറ്യാ....'
അപ്പുണ്ണിയുടെ കണ്ണുകൾ പൊട്ടിയ ചുമരുക ളിലും പൊടിഞ്ഞു പൊന്തിയ നിലത്തും അഴയി ലെ കീറത്തുണികളിലും സഞ്ചരിക്കുകയായി രുന്നു.
അയാൾ അഴിക്കൂട്ടിലൂടെ പുറത്തേക്കു
നോക്കി. വടക്കേപ്പാട്ടെ നാലുകെട്ട് അടഞ്ഞുകിടക്കു
മീനാക്ഷിയേടത്തി ചോദിച്ചു:
“അപ്പുണ്ണി കല്പനലു വന്നതാ?'
'meo.'
"ഇവിടെ ഒന്നിരിക്കാൻ കൂടീല്ല്യ... ഏട്ത്തിടോ ടയ്ക്കൊറ്റെ പോണാ?'
ഞാനിവിടെ താമസിച്ചോളാം. എന്നെക്കൊ ണ്ടു ബുദ്ധിമുട്ടു വരില്ല.
മീനാക്ഷിയേടത്തി യതൊരു ഭാവഭേദവും കൂടാതെ പറഞ്ഞു:
"നിക്കൊരു ബുദ്ധിമുട്ടുണ്ടായിട്ടല്ല.
ഷർട്ടഴിച്ചു ചുമരിൽ ഓലത്തടുക്കു തൂക്കിയിട്ട ആണിയിൽ കൊളുത്തി. പെട്ടി ഒരരുകിലേക്കു നീക്കിവെച്ചു. ഹോൾഡാളിന്റെ കെട്ടഴിച്ച് ഒരറ്റം നിവർത്തിയിരുന്ന് അയാൾ പെട്ടി തുറന്ന് ഒരു പത്തുറുപ്പികയുടെ നോട്ട് മീനാക്ഷിയേടത്തിയു ടെ കയ്യിൽ വെച്ചു കൊടുത്തു പറഞ്ഞു: "അത്യാ വശ്യം വേണ്ടതൊക്കെ വാങ്ങിച്ചോളൂ.'
രാത്രി നിലാവുണ്ടായിരുന്നു. കന്നിമാസത്തി ലെ നിലാവാണ്. കൈയാലയുടെ മുറ്റത്ത് അപ്പുണ്ണി ഊണു കഴിഞ്ഞു നടന്നു.
കൈയാലയുടെ പിറകിലായിട്ടാണ് സർപ്പക്കാ വ്. അതിന്റെ നടുവിലെ പടുകൂറ്റനുങ്ങുമരം, വാൾത്തലപ്പുപോലെ, തിളങ്ങുന്ന നിലാവിൽ, ഒരു ഭീകരരൂപം നിർമ്മിച്ചു.
നിലാവിൽ സർപ്പങ്ങൾ പടം വിടർത്തി നില് ക്കുമെന്നു ചെറുപ്പത്തിൽ കേട്ട കഥ ഓർ മ്മവന്നു. അനക്കമില്ലാത്ത ശാന്തതയുടെ ഒരു
സമുദ്രമാണ് ചുറ്റും. അറിയാതെ, അവ്യക്തമായ ഒരു ഗാനംപോലെ, ഒരു വിഷാദധാര അയാളുടെ ഹൃദയത്തിലേയ്ക്ക് ഒഴുകിവന്നു.
യാത്ര പുറപ്പെടുമ്പോൾ തോന്നിയ ആവേശ മെല്ലാം കെട്ടാറുകയാണെന്നു തോന്നിപ്പോയി. അഞ്ചു വർഷങ്ങൾക്കുശേഷം അപ്പുണ്ണി നാട്ടിൽ തിരിച്ചെത്തിയ വിവരം പിറ്റേന്നുതന്നെ ഗ്രാമത്തിൽ പരന്നു.
പഴയ അപ്പുണ്ണിയല്ല വന്നിരിക്കുന്നത്. ചായ ത്തോട്ടത്തിൽ ഉദ്യോഗസ്ഥനാണ്. കൈയിൽ പണമുണ്ട്. നിത്യവും പത്തിന്റെ നോട്ടുകളാണ് മീനാക്ഷിയമ്മ ചെറുമച്ചെക്കന്റെ കൈയിൽ പീടികയിലേയ്ക്ക് കൊടുത്തയക്കുന്നതെന്നാണ് സംസാരം. മീനാക്ഷിയമ്മയുടെ നല്ലകാലത്തെ
പ്പറ്റി പറയാൻ ആളുകളുണ്ടായി. മൂന്നാം ദിവസം രാവിലെയാണ്. ആരോ കാണാൻ വന്നിരിക്കുന്നു. ഒരു പ്രായമായ
സ്ത്രീ
ആരാ?'
അപ്പുണ്ണി അന്വേഷിച്ചു. മീനാക്ഷിയേടത്തി പറഞ്ഞു: “വകേലുള്ളതാ.'
“ഓഹോ.
അപ്പുണ്ണിയുടെ സമീപത്തു വന്ന് അവർ നിന്നു. ചിരിച്ചു സംസാരിക്കാൻ ഭാവിച്ചപ്പോൾ ശാന്തനായി ചോദിച്ചു:
“എന്താ?'
“ആരാ ഇദ്? ആളുതന്നെ മാറീലോ.
അപ്പുണ്ണി അതിനൊന്നും പറഞ്ഞില്ല. "നിങ്ങൾക്കൊന്നും ഓർമ്മണ്ടാവില്ല്യ.
നിങ്ങളൊക്കെ
"ഞാനൊന്നും മറന്നിട്ടില്ല്യ
"വന്നിട്ട്ണ്ടെന്നു കേട്ടിട്ടു പോ ഞാൻ.
"എന്തിന്?
വളരെ അകന്ന നിലയിൽ നിന്നുതന്നെ
അപ്പുണ്ണി ചോദിച്ചു: "വയ്യാത്ത കാലായി. നിങ്ങളൊക്കെത്തന്നേ
ഇനി ആശ്രയംള്ളൂ. മുറുക്കാൻ വാങ്ങാൻ കൂടി ഗതീല്ല്യാണ്ടിരിക്കാ. എന്തെങ്കിലൊക്കെ തരണം.'
സ്നേഹം കലർത്തിയ ഒരധികാരത്തോടെ
അവർ ചിരിച്ചുകൊണ്ടു ചോദിച്ചു.
"നിങ്ങളെന്നെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ടോ?'
“എന്താ ഇങ്ങനൊക്കെ ചോദിക്കണേ?' "നിങ്ങളെന്നെ കണ്ടിട്ടുണ്ടോന്ന് -എന്നോടു
സംസാരിച്ചിട്ടുണ്ടോന്ന്. നിങ്ങളും ഞാനും തമ്മിൽ എന്തു ബന്ധാണുള്ളത്?' അവരുടെ ചിരി നിന്നു.
"നമ്മളൊക്കെ ഒറ്റ മൊരടാ. ചോരബന്ധം
പോവോ?
"ഈ ബന്ധം ഇന്നലെ തോന്നീതല്ലേ? പോയ് ക്കോളൂ. ന്റെ കൈയിൽനിന്ന് ഒന്നും കിട്ടില്ല.' അവർ പിന്നെ സംസാരിക്കാൻ നിന്നില്ല. മീനാ ക്ഷിയേടത്തിയോടും അമ്മമ്മയോടും യാത്ര പറയുകകൂടി ചെയ്യാതെ ഇറങ്ങിയപ്പോൾ അപ്പുണ്ണി പറഞ്ഞു:
"ചോരബന്ധത്തിന്റെ അവകാശം
അന്നുതന്നെയാണ് കൃഷ്ണൻകുട്ടിയും വന്നത്. ചുവന്ന വള്ളി ട്രൗസറിട്ടു നടന്നിരുന്ന കൃഷ്ണൻകുട്ടി വലുതായിരിക്കുന്നു.
"എന്താ കൃഷ്ണൻകുട്ടീ?
ഒന്നുമില്ല്യ
"സുഖം തന്നെയല്ലേ?
അവിടെ സംഭാഷണം അവസാനിച്ചു. കൃഷ് ണൻകുട്ടി കുറച്ചുസമയം വെറുതെ, വിരലുക ൾ ഞൊടിച്ചുകൊണ്ടു നിന്നു. അകത്തുപോയി അമ്മമ്മയെ കണ്ടു രണ്ടു മിനിറ്റിനകം അവൻ വീണ്ടും വന്നു. അടുത്തുവന്ന് ലജ്ജയോടെ
പറഞ്ഞു: “അപ്പുട്ടനോട് അമ്മ വരാൻ പറഞ്ഞിരിക്ക്‌ണു
എന്താ വിശേഷം?'
“ഒന്നുംല്ല്യാ. ഇവിടെ ബുദ്ധിമുട്ടാച്ചാൽ അവിടെ താമസിക്കാന്നു പറഞ്ഞു.
"എനിക്കിവിടെ പരമസുഖമാണ്.
കൃഷ്ണൻകുട്ടി പരുങ്ങി: "അമ്മ ഒന്നു കാണണംന്നു പറഞ്ഞു. അപ്പുണ്ണി സിഗരറ്റുകുറ്റി നിലത്തിട്ടു ചവിട്ടി
തേയ്ക്കുന്നതിനിടയിൽ പറഞ്ഞു: "അമ്മയോ ടു പറയൂ, കാണാൻ വലിയ തിടുക്കമുണ്ടെങ്കിൽ ഇങ്ങോട്ടു വന്നോളാൻ.
വാടിയ മുഖത്തു, വല്ലാത്തൊരു ചിരിയുമായി അവൻ നിന്നു വിയർത്തു. "ഞാൻ കുറെ കണ്ടതല്ലേ?'
രണ്ടു ദിവസത്തേയ്ക്ക് പിന്നെ സന്ദർശകന്മാ
രുണ്ടായില്ല. പുഴവക്കത്തെ അബുബക്കർ ഒരു നരിമീനും കൊണ്ടുവന്നു കാണാൻ. അതിനു വില കൊടുക്കാൻ മീനാക്ഷിയേടത്തിയോടു പറഞ്ഞു.
പകൽ മുഴുവൻ കൈയാലയ്ക്കകത്തിരുന്ന് എന്തെങ്കിലും വായിക്കും. വൈകുന്നേരം മുറ്റ ത്തിറങ്ങി കുറേ നേരം നടക്കും.
മീനാക്ഷിയേടത്തി പഴയപോലെതന്നെ. ചോദിച്ചാൽ മാത്രം എന്തെങ്കിലും പറയും, പകൽ സമയം നീക്കാനായിരുന്നു പ്രയാസം.
രാത്രി ഊണുകഴിഞ്ഞാൽ വളരെ സമയം പിന്നെയും മുറ്റത്തു നടക്കും. മുറ്റത്തിന്റെ അതിർത്തിയിൽ മുറിച്ചുകളഞ്ഞ ഒരു പ്ലാവി ന്റെ കുറ്റി നില്പ്പുണ്ട്. അതിലിരുന്നുകൊണ്ടു നിലാവകറ്റിയ ഇരുട്ടിനു മുഴുവൻ അഭയം നല്കിയ താഴത്തെ സർപ്പക്കാവിലേയ്ക്ക നോക്കിയിരിക്കും.
അവിടെ പാമ്പുകൾ പടം വിടർത്തിയാടു ന്നുണ്ടാവുമോ?
അപ്പോഴെല്ലാം ആ ദീപപ്രഭയിൽ ആടിയുല യുന്ന ഒരർദ്ധനഗ്നയായ പെൺകിടാവിൻറ ചിത്രം മനസ്സിലുയരും..... അവരെപ്പറ്റി അറിയണ
മെന്നുണ്ടായിരുന്നു. ചോദിച്ചാലറിയാം. പക്ഷേ ചോദിച്ചില്ല.
ഒരു ദിവസം പിന്നിലെ ഇടവഴി കയറി കുന്നി ന്റെ മുകളിൽ പോയി. മീനാക്ഷിയേടത്തിയോ ടു ചോദിച്ചു മനസ്സിലാക്കിയിരുന്നു. അവിടെ വരുച്ചാൽ മുതൽ ചാത്തപ്പന്റെ ചാളവരെയു ള്ള വിശാലമായ ചെരുവു ഭാഗത്തിൽ അയാൾ ക്കു നീക്കിവെച്ചിട്ടുള്ളതാണ്.
ചരല്ക്കല്ലുകളും ഇടയ്ക്ക് ഒറ്റപ്പെട്ട ചില പുല്ലാനിപ്പൊന്തകളും. ശൂന്യതയുടെ സാമാ ജ്യംപോലെ ആ സ്ഥലം കിടക്കുന്നു. ആ മണ്ണു തന്റെ സ്വന്തമാണ്.
ഭാഗത്തിന്റെ കാര്യം അപ്പപ്പോഴായി മീനാ ക്ഷിയടേത്തി പറഞ്ഞതിൽ നിന്നാണ് ഏകദേശം മനസ്സിലായത്. വടക്കേപ്പാടം മുഴുവൻ വലിയമ്മാ മയുടെ സ്വകാര്യസ്വത്തായി നിശ്ചയിക്കപ്പെട്ടു. വലിയമ്മയ്ക്കും മക്കൾക്കും നാലോഹരി മുതലു ണ്ടായിരുന്നു. തോണിക്കടവുനിലവും പുഞ്ചപ്പാ ടത്തിന്റെ ഒരു നല്ല ഭാഗവും അവർക്കായിരുന്നു. അവർ നിലമെല്ലാം പാട്ടത്തിനു കൊടുത്തിരി ക്കയാണ്. പത്തായപ്പുര കുട്ടമ്മാമയെടുത്തു. വാദിക്കാൻ ആരുമില്ലാത്തവർക്ക് ആർക്കും
വേണ്ടാത്ത ഭാഗം നീക്കിവെച്ചു.
ചരലും പാറയും പുല്ലാനിപ്പൊന്തയും മാത്രമു ള്ള കുന്നിൻ ചെരുവ് അപ്പുണ്ണിക്ക്. അവിടെ ചോരനിറമുള്ള മണ്ണു നൂറ്റാണ്ടുകളായി ഉറങ്ങി ക്കിടക്കുന്നു. അതിന്റെ മധ്യത്തിൽ നില്ക്കു മ്പോൾ ആ മണ്ണിൽ വിളകൾ കിളിരുന്നത് അയാ ളുടെ ഭാവനയിൽ തെളിഞ്ഞു വന്നു.
ദൂരേ നദീതടത്തിനകലെ കാണുന്ന ചക്രവാ ഉപ്പരപ്പിലേയ്ക്ക് കണ്ണോടിച്ചുകൊണ്ട് അയാൾ നിന്നു.
കുന്നിന്റെ താഴത്തുനിന്നു തൊപ്പിക്കുട ചൂടി ഒരാൾ കയറി വന്നു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്, കുട്ടമ്മാമയാണ്. മുഖത്തു പഴയ മുരടിച്ച ഭാവമില്ല. ആകെ ചിരി പരത്തിക്കൊണ്ടാ ണ് അടുത്തെത്തിയത്. അടുത്തെത്തി തൊപ്പി ക്കുട തലയിൽ നിന്നു മാറ്റി ചോദിച്ചു:
“അപ്പുണ്ണി എന്നേ വന്ന്?
"നാലു ദിവസമായി.'
"മീനാക്ഷി പറയേ, നീയ് കുന്ന് പൊറത്തി യ്ക്ക് വന്നിട്ട്ണ്ട്ന്ന്. അവടെയാവുമ്പോ ഒന്നും സംസാരിക്കാനും വയ്യാ.
അപ്പോൾ ചിലതു സംസാരിക്കാനാണല്ലോ
തയ്യാറെടുത്തു വന്നിരിക്കുന്നത്...... അപ്പുണ്ണി
വിചാരിച്ചു.
"എന്താ?'
“ഒന്നു കാണാംന്നു വിചാരിച്ചു.
കണ്ടു കഴിഞ്ഞില്ലേ, ഇനി പോകാം എന്നാണ് ആദ്യം പറയാൻ തോന്നിയത്. അപ്പുണ്ണി സ്വയം
നിയന്ത്രിച്ചു.
"ഭാഗിച്ചു കഴിഞ്ഞപ്പോ സിതാക്കെ
മോശം.
"ആരുടെയും സ്ഥിതി നന്നായിട്ടില്ല്യാ.'
"ഞാനും മാളും വടക്കുമ്മുറി ആ കുട്ടാപ്പു പറമ്പിലെ പെരേലാ താമസം.
“അറിഞ്ഞു.
"നി പണ്ടന്തി അധ്വാനിക്കാൻ വയ്യ.
ആ പെണ്ണിന്റെ ിത്യാലോചിക്കുമ്പോഴാ
എനിക്കു വ്യസനം.'
അതിന് അപ്പുണ്ണി ഒന്നു മൂളി. "അവളക്കാച്ചാൽ നിന്നെ പ്രാണനാ....
കുട്ടമ്മാമ പിന്നെയും എന്തോ പറയാനുള്ളതു പോലെ പരുങ്ങി.
"ഞാനെന്തു വേണം?'
"ഓൾക്കു നീയെന്നെ ഒരാശയം.
അപ്പുണ്ണിയുടെ മനസ്സിൽ പഴയ ഓർമ്മകളു ടെ ചുഴലിക്കാറ്റ് അടിച്ചു കയറുകയായിരുന്നു. തണുത്ത സ്വരത്തിൽ അയാൾ പറഞ്ഞു: "ഞാൻ തുക്കടി സായാന്നും
ആയിട്ടില്ലല്ലോ.'
കുട്ടമ്മാമയുടെ മുഖം വിളറി.
“എന്താ അങ്ങനെ പറേണ്; അപ്പുണ്ണി' “എന്നെക്കൊണ്ടിനിയും പറയിക്കരുത് ...
അയാൾ തൊപ്പിക്കുട തലയിൽ വെച്ചു പതുക്കെ കുന്നിറങ്ങിപ്പോകുമ്പോൾ അപ്പുണ്ണി ക്കു ക്രൂരമായ ഒരാനന്ദം തോന്നി.
ദൂരെ കാണുന്ന നദീതടത്തിലേയ്ക്കു നോക്കി ക്കൊണ്ടു വീണ്ടും കുറെ സമയം ഇരുന്നു. മാളുവിനെപ്പറ്റി ഓർത്തപ്പോൾ വ്യസനം
തോന്നി. അവൾ പാവമാണ്. പക്ഷേ.
ആലോചിച്ചിരിക്കുമ്പോൾ അയാൾക്കാകെ ഒരു വെറുപ്പാണ് തോന്നിയത്. പകപോക്കുന്ന തിൽ ആനന്ദം കണ്ടെത്തുന്ന തന്നെപ്പറ്റി കൂടി വെറുപ്പ്.
മാളു ഇപ്പോൾ മുതിർന്നുകാണും. കൊല്ലങ്ങൾ ക്കു മുമ്പു തറവാട്ടിൽ ആദ്യം ചെന്ന ദിവസം കി ഴക്കെ ഇറയത്തിരിക്കുമ്പോൾ അടുത്തുവന്നു
സംസാരിച്ച ആ കറുത്തുമെലിഞ്ഞ കൂർത്ത മുഖമുള്ള പെണ്ണിന്റെ ചിത്രമാണ് മനസ്സിലു ള്ളത്. അവളൊടു സഹതാപമുണ്ട്. അതിൽ കൂടുതലായി അവൾക്കൊന്നും നല്കാൻ സാധിക്കുകയില്ല.
വെൺമേഘക്കീറുകൾക്കിടയിൽ ചന്ദ്രക്കല തെളിയാൻ തുടങ്ങിയപ്പോഴാണ് അയാൾ വീട്ടി ലേയ്ക്ക് മടങ്ങിയത്.
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അയാളു ടെ മനസ്സിൽ ചില മുഖങ്ങൾ തെളിഞ്ഞുവന്നു. പാതിയടഞ്ഞ മഷിയെഴുതിയ കണ്ണുകളും കറു ത്ത സർപ്പങ്ങൾ ഇഴയുന്നപോലെ മിനുങ്ങുന്ന സമൃദ്ധമായ മുടിക്കെട്ടുമുള്ള ഒരു പെൺകിടാ വ്. അത്ഭുതവും വേദനയും തെളിയുന്ന കണ്ണു കളോടെ കറുത്തുമെലിഞ്ഞ ഒരു മുഖം. അന്തി കറുക്കുന്ന നേരത്തു പടിഞ്ഞാറൻ മാനത്തു മേഘത്തിനു പിറകിൽ പാതി മറഞ്ഞു കാണാറു ള്ള ചന്ദ്രക്കലയെ അനുസ്മരിപ്പിക്കുന്ന മറ്റൊ രു മുഖം. മായുകയും തെളിയുകയും ചെയ്യുന്ന ആ മുഖങ്ങൾ കണ്ടുകൊണ്ടാണ് അയാൾ കണ്ണടച്ചത്.
വീട്ടിലെത്തിയതിന്റെ ഏഴാം ദിവസം രാവി ലെയാണ് വലിയമ്മാമയെ കണ്ടത്. മുറ്റത്തു സിഗരറ്റും പുകച്ചു നടക്കുമ്പോൾ നാലുകെട്ടി ന്റെ മുൻഭാഗത്തുനിന്നു മെതിയടിയുടെ ശബ്ദം കേട്ടു. കൈയാലയുടെ മുൻഭാഗത്തു തന്നെ നടത്തം തുടർന്നു.
അപ്പുണ്ണി?
ആദ്യമായി അയാളുടെ പേർ വലിയമ്മാമയു ടെ നാക്കിൽ തടയുകയാവണം. കുത്തേറ്റതു പോലെ അപ്പുണ്ണി പുളഞ്ഞു.
“അപ്പുണ്ണി. ഒന്നിങ്ങോട്ടു വരൂ.'
“എന്താ?'
"ഇബടെ ഉമ്മറത്തേക്കു പോരൂ.' വളരെ ശാന്തമായ ക്ഷണം. ഇടിവെട്ടുന്ന സ്വരത്തിൽ മാ ത്രം സംസാരിക്കാറുള്ള വലിയമ്മാമ തന്നെയാ ണോ ഇത്?
"ഇവിടെ നിന്നാൽ മതി.
വേലിക്കപ്പുറത്തും ഇപ്പുറത്തുമായി അവർ നിന്നു. അപ്പുണ്ണി ആകെ പുകയുകയായിരുന്നു. അസ്വസ്ഥത മറയ്ക്കാൻ വിരലുകൾ തിരുമ്മി ക്കൊണ്ടു നിന്നു.