shabd-logo

നാലുകെട്ട് -ഒമ്പത്ത്

15 October 2023

0 കണ്ടു 0
അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ പറഞ്ഞു:

“ന്റെ കുട്ട്യേ, ഒന്നു വന്നല്ലോ

അപ്പുണ്ണി ഒന്നും പറയാതിരുന്നു.

"അമ്മമ്മയ്ക്ക് കണ്ണും കടപ്പും തീരെല്ലാണ്ടാ യി. ഇനി ഒരീസെങ്കി ഒരീസം നേരത്തെ അങ്ങട്ടു കൊണ്ടായ്യാമതായിര്ന്നു്.

ആ കണ്ണുകൾ അയാൾ ശ്രദ്ധിച്ചത് അപ്പോളാ ണ്. മഞ്ഞനിറത്തിൽ, കഫക്കട്ടകൾ പോലെ. തലയും കഴുത്തുമെല്ലാം ഒരിക്കൽക്കൂടി തടവി

നോക്കി. അമ്മമ്മ പറഞ്ഞു:

എന്റെ കുട്ട്യേ, ന് ആളിശ്ശി പോന്നു. "നാലഞ്ചുകൊല്ലം കഴിഞ്ഞില്ലേ?'

അവിടെയിരുന്നാൽ അടുക്കള കാണാം. നാല ഞ്ചു കരിപിടിച്ച മൺകലങ്ങൾ, രണ്ട് ഓട്ടുകിണ്ണ ങ്ങൾ, മരക്കാലിൽ ഉറപ്പിച്ച ഒരു ചിമ്മിനിവിളക്ക്.

അപ്പുണ്ണി എഴുന്നേറ്റു പുറത്തെ മുറിയിലേക്കു വന്നു. അവിടെ മീനാക്ഷിയേടത്തി അഴിക്കൂടു
പിടിച്ചുകൊണ്ടു പുറത്തേക്കു നോക്കി നില്ക്കു കയാണ്.

"ഒക്കെ യോഗാണ്. അന്തിക്കൊണ് ഒരാളുണ്ടായിരുന്നതും പോയി..... കുറച്ചുനേരം കഴിഞ്ഞു. സ്വയം സമാധാനിക്കുന്ന സ്വരത്തിൽ അവർ പറഞ്ഞു: “പോയോര്ക്ക് കഷ്ടപ്പെടാ കഴിഞ്ഞു.

"കുട്ടമ്മാമയും മാളുവും എവിടെയാണ്?' "വടക്കുമുറ്യാ....'

അപ്പുണ്ണിയുടെ കണ്ണുകൾ പൊട്ടിയ ചുമരുക ളിലും പൊടിഞ്ഞു പൊന്തിയ നിലത്തും അഴയി ലെ കീറത്തുണികളിലും സഞ്ചരിക്കുകയായി രുന്നു.

അയാൾ അഴിക്കൂട്ടിലൂടെ പുറത്തേക്കു

നോക്കി. വടക്കേപ്പാട്ടെ നാലുകെട്ട് അടഞ്ഞുകിടക്കു

മീനാക്ഷിയേടത്തി ചോദിച്ചു:

“അപ്പുണ്ണി കല്പനലു വന്നതാ?'

'meo.'

"ഇവിടെ ഒന്നിരിക്കാൻ കൂടീല്ല്യ... ഏട്ത്തിടോ ടയ്ക്കൊറ്റെ പോണാ?'

ഞാനിവിടെ താമസിച്ചോളാം. എന്നെക്കൊ ണ്ടു ബുദ്ധിമുട്ടു വരില്ല.

മീനാക്ഷിയേടത്തി യതൊരു ഭാവഭേദവും കൂടാതെ പറഞ്ഞു:

"നിക്കൊരു ബുദ്ധിമുട്ടുണ്ടായിട്ടല്ല.

ഷർട്ടഴിച്ചു ചുമരിൽ ഓലത്തടുക്കു തൂക്കിയിട്ട ആണിയിൽ കൊളുത്തി. പെട്ടി ഒരരുകിലേക്കു നീക്കിവെച്ചു. ഹോൾഡാളിന്റെ കെട്ടഴിച്ച് ഒരറ്റം നിവർത്തിയിരുന്ന് അയാൾ പെട്ടി തുറന്ന് ഒരു പത്തുറുപ്പികയുടെ നോട്ട് മീനാക്ഷിയേടത്തിയു ടെ കയ്യിൽ വെച്ചു കൊടുത്തു പറഞ്ഞു: "അത്യാ വശ്യം വേണ്ടതൊക്കെ വാങ്ങിച്ചോളൂ.'

രാത്രി നിലാവുണ്ടായിരുന്നു. കന്നിമാസത്തി ലെ നിലാവാണ്. കൈയാലയുടെ മുറ്റത്ത് അപ്പുണ്ണി ഊണു കഴിഞ്ഞു നടന്നു.

കൈയാലയുടെ പിറകിലായിട്ടാണ് സർപ്പക്കാ വ്. അതിന്റെ നടുവിലെ പടുകൂറ്റനുങ്ങുമരം, വാൾത്തലപ്പുപോലെ, തിളങ്ങുന്ന നിലാവിൽ, ഒരു ഭീകരരൂപം നിർമ്മിച്ചു.

നിലാവിൽ സർപ്പങ്ങൾ പടം വിടർത്തി നില് ക്കുമെന്നു ചെറുപ്പത്തിൽ കേട്ട കഥ ഓർ മ്മവന്നു. അനക്കമില്ലാത്ത ശാന്തതയുടെ ഒരു
സമുദ്രമാണ് ചുറ്റും. അറിയാതെ, അവ്യക്തമായ ഒരു ഗാനംപോലെ, ഒരു വിഷാദധാര അയാളുടെ ഹൃദയത്തിലേയ്ക്ക് ഒഴുകിവന്നു.

യാത്ര പുറപ്പെടുമ്പോൾ തോന്നിയ ആവേശ മെല്ലാം കെട്ടാറുകയാണെന്നു തോന്നിപ്പോയി. അഞ്ചു വർഷങ്ങൾക്കുശേഷം അപ്പുണ്ണി നാട്ടിൽ തിരിച്ചെത്തിയ വിവരം പിറ്റേന്നുതന്നെ ഗ്രാമത്തിൽ പരന്നു.

പഴയ അപ്പുണ്ണിയല്ല വന്നിരിക്കുന്നത്. ചായ ത്തോട്ടത്തിൽ ഉദ്യോഗസ്ഥനാണ്. കൈയിൽ പണമുണ്ട്. നിത്യവും പത്തിന്റെ നോട്ടുകളാണ് മീനാക്ഷിയമ്മ ചെറുമച്ചെക്കന്റെ കൈയിൽ പീടികയിലേയ്ക്ക് കൊടുത്തയക്കുന്നതെന്നാണ് സംസാരം. മീനാക്ഷിയമ്മയുടെ നല്ലകാലത്തെ

പ്പറ്റി പറയാൻ ആളുകളുണ്ടായി. മൂന്നാം ദിവസം രാവിലെയാണ്. ആരോ കാണാൻ വന്നിരിക്കുന്നു. ഒരു പ്രായമായ
സ്ത്രീ 

ആരാ?'

അപ്പുണ്ണി അന്വേഷിച്ചു. മീനാക്ഷിയേടത്തി പറഞ്ഞു: “വകേലുള്ളതാ.'

“ഓഹോ.


അപ്പുണ്ണിയുടെ സമീപത്തു വന്ന് അവർ നിന്നു. ചിരിച്ചു സംസാരിക്കാൻ ഭാവിച്ചപ്പോൾ ശാന്തനായി ചോദിച്ചു:

“എന്താ?'

“ആരാ ഇദ്? ആളുതന്നെ മാറീലോ.

അപ്പുണ്ണി അതിനൊന്നും പറഞ്ഞില്ല. "നിങ്ങൾക്കൊന്നും ഓർമ്മണ്ടാവില്ല്യ.

നിങ്ങളൊക്കെ

"ഞാനൊന്നും മറന്നിട്ടില്ല്യ

"വന്നിട്ട്ണ്ടെന്നു കേട്ടിട്ടു പോ ഞാൻ.

"എന്തിന്?

വളരെ അകന്ന നിലയിൽ നിന്നുതന്നെ

അപ്പുണ്ണി ചോദിച്ചു: "വയ്യാത്ത കാലായി. നിങ്ങളൊക്കെത്തന്നേ

ഇനി ആശ്രയംള്ളൂ. മുറുക്കാൻ വാങ്ങാൻ കൂടി ഗതീല്ല്യാണ്ടിരിക്കാ. എന്തെങ്കിലൊക്കെ തരണം.'

സ്നേഹം കലർത്തിയ ഒരധികാരത്തോടെ

അവർ ചിരിച്ചുകൊണ്ടു ചോദിച്ചു.

"നിങ്ങളെന്നെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ടോ?'

“എന്താ ഇങ്ങനൊക്കെ ചോദിക്കണേ?' "നിങ്ങളെന്നെ കണ്ടിട്ടുണ്ടോന്ന് -എന്നോടു
സംസാരിച്ചിട്ടുണ്ടോന്ന്. നിങ്ങളും ഞാനും തമ്മിൽ എന്തു ബന്ധാണുള്ളത്?' അവരുടെ ചിരി നിന്നു.

"നമ്മളൊക്കെ ഒറ്റ മൊരടാ. ചോരബന്ധം

പോവോ?

"ഈ ബന്ധം ഇന്നലെ തോന്നീതല്ലേ? പോയ് ക്കോളൂ. ന്റെ കൈയിൽനിന്ന് ഒന്നും കിട്ടില്ല.' അവർ പിന്നെ സംസാരിക്കാൻ നിന്നില്ല. മീനാ ക്ഷിയേടത്തിയോടും അമ്മമ്മയോടും യാത്ര പറയുകകൂടി ചെയ്യാതെ ഇറങ്ങിയപ്പോൾ അപ്പുണ്ണി പറഞ്ഞു:

"ചോരബന്ധത്തിന്റെ അവകാശം

അന്നുതന്നെയാണ് കൃഷ്ണൻകുട്ടിയും വന്നത്. ചുവന്ന വള്ളി ട്രൗസറിട്ടു നടന്നിരുന്ന കൃഷ്ണൻകുട്ടി വലുതായിരിക്കുന്നു.

"എന്താ കൃഷ്ണൻകുട്ടീ?
ഒന്നുമില്ല്യ 
"സുഖം തന്നെയല്ലേ?

അവിടെ സംഭാഷണം അവസാനിച്ചു. കൃഷ് ണൻകുട്ടി കുറച്ചുസമയം വെറുതെ, വിരലുക ൾ ഞൊടിച്ചുകൊണ്ടു നിന്നു. അകത്തുപോയി അമ്മമ്മയെ കണ്ടു രണ്ടു മിനിറ്റിനകം അവൻ വീണ്ടും വന്നു. അടുത്തുവന്ന് ലജ്ജയോടെ

പറഞ്ഞു: “അപ്പുട്ടനോട് അമ്മ വരാൻ പറഞ്ഞിരിക്ക്‌ണു
എന്താ വിശേഷം?'

“ഒന്നുംല്ല്യാ. ഇവിടെ ബുദ്ധിമുട്ടാച്ചാൽ അവിടെ താമസിക്കാന്നു പറഞ്ഞു.

"എനിക്കിവിടെ പരമസുഖമാണ്.

കൃഷ്ണൻകുട്ടി പരുങ്ങി: "അമ്മ ഒന്നു കാണണംന്നു പറഞ്ഞു. അപ്പുണ്ണി സിഗരറ്റുകുറ്റി നിലത്തിട്ടു ചവിട്ടി

തേയ്ക്കുന്നതിനിടയിൽ പറഞ്ഞു: "അമ്മയോ ടു പറയൂ, കാണാൻ വലിയ തിടുക്കമുണ്ടെങ്കിൽ ഇങ്ങോട്ടു വന്നോളാൻ.

വാടിയ മുഖത്തു, വല്ലാത്തൊരു ചിരിയുമായി അവൻ നിന്നു വിയർത്തു. "ഞാൻ കുറെ കണ്ടതല്ലേ?'

രണ്ടു ദിവസത്തേയ്ക്ക് പിന്നെ സന്ദർശകന്മാ
രുണ്ടായില്ല. പുഴവക്കത്തെ അബുബക്കർ ഒരു നരിമീനും കൊണ്ടുവന്നു കാണാൻ. അതിനു വില കൊടുക്കാൻ മീനാക്ഷിയേടത്തിയോടു പറഞ്ഞു.

പകൽ മുഴുവൻ കൈയാലയ്ക്കകത്തിരുന്ന് എന്തെങ്കിലും വായിക്കും. വൈകുന്നേരം മുറ്റ ത്തിറങ്ങി കുറേ നേരം നടക്കും.

മീനാക്ഷിയേടത്തി പഴയപോലെതന്നെ. ചോദിച്ചാൽ മാത്രം എന്തെങ്കിലും പറയും, പകൽ സമയം നീക്കാനായിരുന്നു പ്രയാസം.

രാത്രി ഊണുകഴിഞ്ഞാൽ വളരെ സമയം പിന്നെയും മുറ്റത്തു നടക്കും. മുറ്റത്തിന്റെ അതിർത്തിയിൽ മുറിച്ചുകളഞ്ഞ ഒരു പ്ലാവി ന്റെ കുറ്റി നില്പ്പുണ്ട്. അതിലിരുന്നുകൊണ്ടു നിലാവകറ്റിയ ഇരുട്ടിനു മുഴുവൻ അഭയം നല്കിയ താഴത്തെ സർപ്പക്കാവിലേയ്ക്ക നോക്കിയിരിക്കും.

അവിടെ പാമ്പുകൾ പടം വിടർത്തിയാടു ന്നുണ്ടാവുമോ?

അപ്പോഴെല്ലാം ആ ദീപപ്രഭയിൽ ആടിയുല യുന്ന ഒരർദ്ധനഗ്നയായ പെൺകിടാവിൻറ ചിത്രം മനസ്സിലുയരും..... അവരെപ്പറ്റി അറിയണ
മെന്നുണ്ടായിരുന്നു. ചോദിച്ചാലറിയാം. പക്ഷേ ചോദിച്ചില്ല.

ഒരു ദിവസം പിന്നിലെ ഇടവഴി കയറി കുന്നി ന്റെ മുകളിൽ പോയി. മീനാക്ഷിയേടത്തിയോ ടു ചോദിച്ചു മനസ്സിലാക്കിയിരുന്നു. അവിടെ വരുച്ചാൽ മുതൽ ചാത്തപ്പന്റെ ചാളവരെയു ള്ള വിശാലമായ ചെരുവു ഭാഗത്തിൽ അയാൾ ക്കു നീക്കിവെച്ചിട്ടുള്ളതാണ്.

ചരല്ക്കല്ലുകളും ഇടയ്ക്ക് ഒറ്റപ്പെട്ട ചില പുല്ലാനിപ്പൊന്തകളും. ശൂന്യതയുടെ സാമാ ജ്യംപോലെ ആ സ്ഥലം കിടക്കുന്നു. ആ മണ്ണു തന്റെ സ്വന്തമാണ്.

ഭാഗത്തിന്റെ കാര്യം അപ്പപ്പോഴായി മീനാ ക്ഷിയടേത്തി പറഞ്ഞതിൽ നിന്നാണ് ഏകദേശം മനസ്സിലായത്. വടക്കേപ്പാടം മുഴുവൻ വലിയമ്മാ മയുടെ സ്വകാര്യസ്വത്തായി നിശ്ചയിക്കപ്പെട്ടു. വലിയമ്മയ്ക്കും മക്കൾക്കും നാലോഹരി മുതലു ണ്ടായിരുന്നു. തോണിക്കടവുനിലവും പുഞ്ചപ്പാ ടത്തിന്റെ ഒരു നല്ല ഭാഗവും അവർക്കായിരുന്നു. അവർ നിലമെല്ലാം പാട്ടത്തിനു കൊടുത്തിരി ക്കയാണ്. പത്തായപ്പുര കുട്ടമ്മാമയെടുത്തു. വാദിക്കാൻ ആരുമില്ലാത്തവർക്ക് ആർക്കും
വേണ്ടാത്ത ഭാഗം നീക്കിവെച്ചു.

ചരലും പാറയും പുല്ലാനിപ്പൊന്തയും മാത്രമു ള്ള കുന്നിൻ ചെരുവ് അപ്പുണ്ണിക്ക്. അവിടെ ചോരനിറമുള്ള മണ്ണു നൂറ്റാണ്ടുകളായി ഉറങ്ങി ക്കിടക്കുന്നു. അതിന്റെ മധ്യത്തിൽ നില്ക്കു മ്പോൾ ആ മണ്ണിൽ വിളകൾ കിളിരുന്നത് അയാ ളുടെ ഭാവനയിൽ തെളിഞ്ഞു വന്നു.

ദൂരേ നദീതടത്തിനകലെ കാണുന്ന ചക്രവാ ഉപ്പരപ്പിലേയ്ക്ക് കണ്ണോടിച്ചുകൊണ്ട് അയാൾ നിന്നു.

കുന്നിന്റെ താഴത്തുനിന്നു തൊപ്പിക്കുട ചൂടി ഒരാൾ കയറി വന്നു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത്, കുട്ടമ്മാമയാണ്. മുഖത്തു പഴയ മുരടിച്ച ഭാവമില്ല. ആകെ ചിരി പരത്തിക്കൊണ്ടാ ണ് അടുത്തെത്തിയത്. അടുത്തെത്തി തൊപ്പി ക്കുട തലയിൽ നിന്നു മാറ്റി ചോദിച്ചു:

“അപ്പുണ്ണി എന്നേ വന്ന്?

"നാലു ദിവസമായി.'

"മീനാക്ഷി പറയേ, നീയ് കുന്ന് പൊറത്തി യ്ക്ക് വന്നിട്ട്ണ്ട്ന്ന്. അവടെയാവുമ്പോ ഒന്നും സംസാരിക്കാനും വയ്യാ.

അപ്പോൾ ചിലതു സംസാരിക്കാനാണല്ലോ
തയ്യാറെടുത്തു വന്നിരിക്കുന്നത്...... അപ്പുണ്ണി

വിചാരിച്ചു.

"എന്താ?'

“ഒന്നു കാണാംന്നു വിചാരിച്ചു.

കണ്ടു കഴിഞ്ഞില്ലേ, ഇനി പോകാം എന്നാണ് ആദ്യം പറയാൻ തോന്നിയത്. അപ്പുണ്ണി സ്വയം

നിയന്ത്രിച്ചു.

"ഭാഗിച്ചു കഴിഞ്ഞപ്പോ സിതാക്കെ

മോശം.

"ആരുടെയും സ്ഥിതി നന്നായിട്ടില്ല്യാ.'

"ഞാനും മാളും വടക്കുമ്മുറി ആ കുട്ടാപ്പു പറമ്പിലെ പെരേലാ താമസം.

“അറിഞ്ഞു.

"നി പണ്ടന്തി അധ്വാനിക്കാൻ വയ്യ.

ആ പെണ്ണിന്റെ ിത്യാലോചിക്കുമ്പോഴാ

എനിക്കു വ്യസനം.'

അതിന് അപ്പുണ്ണി ഒന്നു മൂളി. "അവളക്കാച്ചാൽ നിന്നെ പ്രാണനാ....

കുട്ടമ്മാമ പിന്നെയും എന്തോ പറയാനുള്ളതു പോലെ പരുങ്ങി.

"ഞാനെന്തു വേണം?'

"ഓൾക്കു നീയെന്നെ ഒരാശയം.

അപ്പുണ്ണിയുടെ മനസ്സിൽ പഴയ ഓർമ്മകളു ടെ ചുഴലിക്കാറ്റ് അടിച്ചു കയറുകയായിരുന്നു. തണുത്ത സ്വരത്തിൽ അയാൾ പറഞ്ഞു: "ഞാൻ തുക്കടി സായാന്നും

ആയിട്ടില്ലല്ലോ.'

കുട്ടമ്മാമയുടെ മുഖം വിളറി.

“എന്താ അങ്ങനെ പറേണ്; അപ്പുണ്ണി' “എന്നെക്കൊണ്ടിനിയും പറയിക്കരുത് ...

അയാൾ തൊപ്പിക്കുട തലയിൽ വെച്ചു പതുക്കെ കുന്നിറങ്ങിപ്പോകുമ്പോൾ അപ്പുണ്ണി ക്കു ക്രൂരമായ ഒരാനന്ദം തോന്നി.

ദൂരെ കാണുന്ന നദീതടത്തിലേയ്ക്കു നോക്കി ക്കൊണ്ടു വീണ്ടും കുറെ സമയം ഇരുന്നു. മാളുവിനെപ്പറ്റി ഓർത്തപ്പോൾ വ്യസനം

തോന്നി. അവൾ പാവമാണ്. പക്ഷേ.

ആലോചിച്ചിരിക്കുമ്പോൾ അയാൾക്കാകെ ഒരു വെറുപ്പാണ് തോന്നിയത്. പകപോക്കുന്ന തിൽ ആനന്ദം കണ്ടെത്തുന്ന തന്നെപ്പറ്റി കൂടി വെറുപ്പ്.

മാളു ഇപ്പോൾ മുതിർന്നുകാണും. കൊല്ലങ്ങൾ ക്കു മുമ്പു തറവാട്ടിൽ ആദ്യം ചെന്ന ദിവസം കി ഴക്കെ ഇറയത്തിരിക്കുമ്പോൾ അടുത്തുവന്നു
സംസാരിച്ച ആ കറുത്തുമെലിഞ്ഞ കൂർത്ത മുഖമുള്ള പെണ്ണിന്റെ ചിത്രമാണ് മനസ്സിലു ള്ളത്. അവളൊടു സഹതാപമുണ്ട്. അതിൽ കൂടുതലായി അവൾക്കൊന്നും നല്കാൻ സാധിക്കുകയില്ല.

വെൺമേഘക്കീറുകൾക്കിടയിൽ ചന്ദ്രക്കല തെളിയാൻ തുടങ്ങിയപ്പോഴാണ് അയാൾ വീട്ടി ലേയ്ക്ക് മടങ്ങിയത്.

രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അയാളു ടെ മനസ്സിൽ ചില മുഖങ്ങൾ തെളിഞ്ഞുവന്നു. പാതിയടഞ്ഞ മഷിയെഴുതിയ കണ്ണുകളും കറു ത്ത സർപ്പങ്ങൾ ഇഴയുന്നപോലെ മിനുങ്ങുന്ന സമൃദ്ധമായ മുടിക്കെട്ടുമുള്ള ഒരു പെൺകിടാ വ്. അത്ഭുതവും വേദനയും തെളിയുന്ന കണ്ണു കളോടെ കറുത്തുമെലിഞ്ഞ ഒരു മുഖം. അന്തി കറുക്കുന്ന നേരത്തു പടിഞ്ഞാറൻ മാനത്തു മേഘത്തിനു പിറകിൽ പാതി മറഞ്ഞു കാണാറു ള്ള ചന്ദ്രക്കലയെ അനുസ്മരിപ്പിക്കുന്ന മറ്റൊ രു മുഖം. മായുകയും തെളിയുകയും ചെയ്യുന്ന ആ മുഖങ്ങൾ കണ്ടുകൊണ്ടാണ് അയാൾ കണ്ണടച്ചത്.
വീട്ടിലെത്തിയതിന്റെ ഏഴാം ദിവസം രാവി ലെയാണ് വലിയമ്മാമയെ കണ്ടത്. മുറ്റത്തു സിഗരറ്റും പുകച്ചു നടക്കുമ്പോൾ നാലുകെട്ടി ന്റെ മുൻഭാഗത്തുനിന്നു മെതിയടിയുടെ ശബ്ദം കേട്ടു. കൈയാലയുടെ മുൻഭാഗത്തു തന്നെ നടത്തം തുടർന്നു.

അപ്പുണ്ണി?
ആദ്യമായി അയാളുടെ പേർ വലിയമ്മാമയു ടെ നാക്കിൽ തടയുകയാവണം. കുത്തേറ്റതു പോലെ അപ്പുണ്ണി പുളഞ്ഞു.

“അപ്പുണ്ണി. ഒന്നിങ്ങോട്ടു വരൂ.'

“എന്താ?'

"ഇബടെ ഉമ്മറത്തേക്കു പോരൂ.' വളരെ ശാന്തമായ ക്ഷണം. ഇടിവെട്ടുന്ന സ്വരത്തിൽ മാ ത്രം സംസാരിക്കാറുള്ള വലിയമ്മാമ തന്നെയാ ണോ ഇത്?

"ഇവിടെ നിന്നാൽ മതി.

വേലിക്കപ്പുറത്തും ഇപ്പുറത്തുമായി അവർ നിന്നു. അപ്പുണ്ണി ആകെ പുകയുകയായിരുന്നു. അസ്വസ്ഥത മറയ്ക്കാൻ വിരലുകൾ തിരുമ്മി ക്കൊണ്ടു നിന്നു.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക