ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്
അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ കയത്തി നുചുറ്റുമായി മാത്രം ശാന്തമായ ജലപ്പരപ്പ് ഓളം തല്ലിക്കൊണ്ട് ഇളകുന്നു.
അപ്പുണ്ണി ഒരുയർന്ന തിണ്ടിൽ കയറിയിരുന്നു.
കയത്തിന്റെ ശാന്തത പേടിപ്പെടുത്തുന്നതാ യിരുന്നു. ചെറിയ ഓളങ്ങൾ ഓരോന്നായി തീര ത്തേയ്ക്ക് അടുക്കുന്നു; മുട്ടിത്തകരുന്നു. ഒഴിവുദിവസമാണ് അന്ന്. പക്ഷേ വീട്ടിലിരി യ്ക്കാൻ മനസ്സു തോന്നുന്നില്ല. കളിക്കാനാണ്
ങ്കിൽ കൂട്ടുകാരില്ല. അപ്പോൾ വീട്ടിൽ നിന്നിറങ്ങി
നടന്നു. എത്തിയതിവിടെയാണ്.
അയ്യപ്പൻ കയത്തിന്റെ മുകളിൽ വെള്ളം ചുഴിയുന്നത് നോക്കിക്കൊണ്ടിരുന്നു. ആ കയത്തിൽ മുങ്ങിയവർ തിരിച്ചുവന്നിട്ടില്ല. കുട്ടി ക്കാലത്തു കേട്ടിട്ടുള്ളത്, ആ കയത്തിനടിയിൽ അയ്യപ്പന്റെ മാളികയുണ്ടെന്നാണ്. വർഷക്കാ ലത്തു പുഴയിലൂടെ വഞ്ചികുത്തിപ്പോകുന്നവർ ആ കയത്തിൽ കാശെറിയാറുണ്ട്. ആപത്ത് പറ്റാതിരിക്കാൻ. കയത്തിനടിയിൽ മാളികയും ദൈവവുമൊന്നും ഉണ്ടാവാൻ തരമില്ല. അതൊ ക്കെ ചില കഥകളല്ലേ?
തലേ ദിവസം കൂടി രാമകൃഷ്ണൻ മാസ്റ്റർ ക്ലാ സിൽ പറഞ്ഞത് ഓർമ്മവന്നു.
"കല്ലു കുത്തിയേടത്തൊക്കെ ദൈവം. അതിൽ പല ക്ലാസുകാരുമുണ്ട്. ചിലർക്കു കള്ളും ഇറ ച്ചിയും മതി. ചിലർക്കു പാലും പഴവുമാണ് വേ
ണ്ടത്. നമ്മുടെ നാട്ടിലെ സ്ഥിതി അതാണല്ലോ. രാമകൃഷ്ണൻമാസ്റ്റർ പുതുതായി വന്നു
ആളാണ്. നല്ലപോലെ സംസാരിക്കും. ക്ലാസ്സ് ഒരുതരം പ്രസംഗമാണ്. പാഠത്തെപ്പറ്റിയൊന്നു മാവില്ല ചിലപ്പോൾ പറയുക. എന്നാലും കേട്ടിരി ക്കാൻ രസമുണ്ട്. ഒഴിവുദിവസം കിട്ടുന്നത് ഒരു ശാപമാണെന്ന്
അപ്പുണ്ണിക്കു തോന്നി. പഠിപ്പുള്ള ദിവസങ്ങളിൽ
രാവിലെ പോയാൽ വൈകുന്നേരം തിരിച്ചു
വന്നാൽ മതി. വീട്ടിലിരിക്കാനാണ് വിഷമം.
അമ്മയെ കാണുമ്പോൾ മുത്താച്ചി പറഞ്ഞ
വാക്കുകളാണ് ഓർമ്മ വരിക, അപ്പോൾ അവനു
കലികയറും. മൂത്തച്ചി പറഞ്ഞതു നേരാണെന്ന് അവനു
പിന്നെപ്പിന്നെ ബോധ്യമായിട്ടുണ്ട്. കുളത്തിൽവെച്ച് ആളുകൾ അവനെ കാണു മ്പോൾ പിറുപിറുക്കുന്നില്ലേ? കാണുന്നവർ കാ ണുന്നവർ പരിഹാസത്തോടുകൂടിയല്ലേ നോ ക്കുന്നത്? അവനു മനസ്സിലാവുന്നുണ്ട് .
അയാളെന്തിനാണവിടെ വരുന്നത് സംസാരി ച്ചിരിക്കുന്നതെന്തിനാണ്........
ആളുകൾ പറയുന്നതു കേട്ടപ്പോൾ തൊലിയു രിയുന്നതുപോലെ തോന്നി.
അയാൾ അയാൾ അമ്മയെ കല്യാണം കഴി
ക്കാൻ പോകുന്നുവെന്ന
ഇന്നലെ സന്ധ്യയ്ക്ക് കുളിക്കാൻ ഇല്ലത്തെ മേല്പുറത്തെ അമ്പലക്കുളത്തിൽ ചെന്നപ്പോൾ ആണുങ്ങളുടെ കടവിൽ നല്ല തിരക്കുണ്ടായി രുന്നു. തൊട്ടടുത്ത് ആനക്കടവാണ്. അതിൽ പടവുകളില്ലാത്തതുകൊണ്ട് ആരും കുളിക്കാറി
ല്ല. അവിടെ ഇറങ്ങിക്കുളിക്കാൻ തുടങ്ങി. തൊട്ടടുത്താണ് പെണ്ണുങ്ങളുടെ കടവ്, കുളി
ക്കുന്ന ഒരു സ്ത്രീ ചോദിക്കുന്നതു കേട്ടു.
"ഏതാ ആ കുട്ടി
“അതേയ്, ആ പാറുക്കുട്ടീടെ മകനാ പിന്നെയും അവർ പറഞ്ഞുതുടങ്ങിയപ്പോൾ
ഉള്ളു പിടയ്ക്കുകയായിരുന്നു. കേൾക്കണ്ടാ എന്നാഗ്രഹിച്ചു. പക്ഷേ കേൾ ക്കേണ്ടി വന്നു.
“തെങ്ങുംപൊറ്റലെ ശങ്കരന്നായത് അവിടന്നു പോന്ന സമയം ല്ല്യാ.'
മുങ്ങിയതും തോർത്തിയതും ബോധത്തോടു കൂടിയായിരുന്നില്ല. വീട്ടിലേയ്ക്ക് കലികൊണ്ട
പോലെ നടന്നു. വീട്ടിൽ എത്തിയപ്പോൾ കാണു ന്നതെന്താണ്? തിണ്ണയിൽ അയാൾ ഇരിക്കുന്നു. അയാൾതന്നെ. ശങ്കരൻനായർ അമ്മയോടു സ്വകാര്യം പറയുന്നു..... ആട്ടിയിറക്കാനാണ് തോന്നിയത്. അവൻ
വീടാണ്. അവന്റെ അച്ഛന്റെ വീടാണ്. താഴ അതിൽ കോന്തുണ്ണിനായരുടെ വീടാണ്. അവി ടെ കയറിവന്നു സ്വകാര്യം പറഞ്ഞിരിക്കുന്നു. ആളുകൾ പറയുന്നതു സത്യമാണ്. അയാളി
നിയും അവിടെ വരും, അമ്മയുടെ ഭർത്താവാ
വും. മൂലയ്ക്കു വെള്ളമുള്ള കരിങ്കൊറയിലൂടെ ചുമലിലെടുത്തു കൊണ്ടുവന്നതാണ് അച്ഛൻ. എന്നിട്ടും മരിച്ചപ്പോൾ ശങ്കരൻനായി... തീരത്തു വന്നിടിക്കുന്ന ചെറിയ ഓളങ്ങൾ
തകരുന്നതു നോക്കിക്കൊണ്ട് അവൻ ക്ഷീ ണിച്ചിരുന്നു. ചുഴിയുന്ന കയത്തിന്റെ നടുവി ലേയ്ക്ക് ഒരു കല്ലു വലിച്ചെറിഞ്ഞു. അയാൾ അമ്മയുടെ ഭർത്താവാവും. അവൻ
ആ വീട്ടിൽ ആരുമല്ലാതാവും......
അവനു സ്വന്തമായി ഒരിടവുമില്ല. എല്ലാവരും ശത്രുക്കളാണ് ശങ്കരൻനായരും ഭാസ്കരനും വലിയമ്മാമയുമെല്ലാം. അമ്മയും
അവരുടെ കൂടെ ചേർന്നു നില്ക്കുകയാണ്.
വടക്കേപ്പാട്ടെ നാലുകെട്ടിൽ വളരേണ്ടതാ യിരുന്നു. അവിടെ കയറിച്ചെന്നപ്പോൾ ആട്ടിയിറക്കി പട്ടിയെ ആട്ടുന്നപോലെ.....
പുഴുത്ത പട്ടി.....
അമ്മകാരണം തറവാടു നഷ്ടപ്പെട്ടു. ഇനി വീ ടും നഷ്ടപ്പെടും.
നാലുകെട്ടും നടുമുറ്റവുമുള്ള ആ പഴയ തറവാട്ടിൽ ഭാസ്കരനുള്ളപോലെ സ്ഥാ നമുണ്ടാകേണ്ടതായിരുന്നു. എന്നിട്ട് ....
പറയാൻ ലജ്ജ തോന്നുന്നു.
കൂട്ടുകാരുടെ മുമ്പിൽ തലയുയർത്തി നില് ക്കാൻ വയ്യാ. ഇല്ലത്തെ നെല്ലുകുത്തുകാരിയുടെ
മകൻ തെങ്ങുംപൊറ്റയിൽ ശങ്കരൻ നായരുടെ ഭാര്യ യാണ് അമ്മ.
അവൻ ഒരു കല്ലുകൂടി കയത്തിലേക്കു വലി റിഞ്ഞു. പിടഞ്ഞെഴുന്നേറ്റു പുഴവക്കിലൂടെ ഓർത്തോർത്തു നടക്കുമ്പോൾ പിന്നിൽ നിന്നൊ രു വിളികേട്ടു.
അപ്പുണ്യല്ലേ ദ്..
ശബ്ദം അവനു മനസ്സിലായി. അയാൾ ഒപ്പമെ
തിയിരുന്നു.. പകയോടെയാണവൻ ശങ്കരൻനാ
യരെ നോക്കിയത്. “എന്താ പൊഴവക്കത്ത്?'
“ഒന്നൂല്ല്യ.
"വെറുതെ നടക്കാനെ?'
ഉം
അവൻ മുമ്പിൽ നടന്നു. ചുമലിൽ തേക്കു
കൊട്ടുവച്ച് അയാൾ പിന്നിലും, വഴിക്കു വീതിയു ടത്തെത്തിയപ്പോൾ അയാൾ ചുമൽ തൊട്ടു കൊണ്ട് അടുത്തു നടന്നു.
മനസ്സു പുകയുകയായിരുന്നു. -നിങ്ങളെന്റെ ആരുമല്ല.
ഞാൻ നിങ്ങളുടെ ആരുമല്ല.
ഞാൻ താഴത്തേതിലെ കോന്തുണ്ണിനായരുടെ
മകനാണ്. ഞാൻ നിങ്ങളെ വെറുക്കുന്നു.
അപ്പുണ്ണിയുടെ നെറ്റിയിൽ വിയർപ്പു പൊടി ഞ്ഞു. അവൻ നടത്തം വേഗത്തിലാക്കി. അയാ
ളൊപ്പമുണ്ട്. ഒന്നും മിണ്ടാതെ
അപ്പോളാണ് എതിരേ കള്ളിത്തുണിയും വട്ട
കഴുത്തുള്ള ബനിയനും തലയിൽക്കെട്ടുമായി
ചെന്നു വീണ്ടും വിളിച്ചു.
'അപ്പുണ്യേ അപ്പുണ്യേ
തല വേദനിക്കണ്ടോ?
അതിനും ഉത്തരമില്ല. “ചോറു വെളനിരക്ക്, അപ്പു.
അവൻ മിണ്ടിയില്ല.
കുനിഞ്ഞു പുറത്തു കൈ വെച്ചപ്പോൾ അവൻ ചാടിയെഴുന്നേറ്റ് ഭ്രാന്തനെപ്പോലെ പറഞ്ഞു:
“എന്നെ തൊടരുത്......എന്നെ തൊടരുത്. പാറുക്കുട്ടി നടുങ്ങിപ്പോയി. തൊണ്ട ഇടറി
ക്കൊണ്ട് അവൾ ചോദിച്ചു: “ന്റെ മോനേ, നെന
ക്കെന്താ
അപ്പോഴും അവൻ ഉരുവിട്ടുകൊണ്ടിരുന്നു: “എ ഒന്നു തൊടരുത്, എന്നെ തൊടരുത്.
മകൻ ഉണ്ടില്ല
അമ്മയും ഉണ്ടില്ല.
അടുത്തടുത്തു കിടന്നു. രണ്ടാളും സംസാരിച്ചി ല്ല. രാത്രിയുടെ തണുത്ത നിശ്ശബ്ദതയിൽ, പോ
റലുകൾപോലെ അമ്മ തേങ്ങിക്കൊണ്ടിരുന്നു.... രാവിലെ ഇരുട്ടു മായുന്നതിനുമുന് അവൻ
എഴുന്നേറ്റു.
അപ്പോൾ അമ്മ പായിൽ കണ്ണടച്ചു ചെരിഞ്ഞു
കിടക്കുകയായിരുന്നു, ഉറങ്ങുകയായിരുന്നില്ല. ധതിയിൽ ഷർട്ടെടുത്തിട്ടു. അഴക്കോലിൽ കിട ക്കുന്ന ഷർട്ടും മുണ്ടും ചുരുട്ടി പുസ്തക സഞ്ചി യിൽ കുത്തിത്തിരുകി. വാതിൽ കടക്കുമ്പോൾ അമ്മ കണ്ണുതുറന്നു. ക്ഷീണത്തോടെ എഴുന്നേ റ്റിരുന്ന് തളർന്ന സ്വരത്തിൽ ചോദിച്ചു:
ഇത്ര നേരത്തെ എവിടെക്കാ അപ്പുണ്യേ
“ഞാൻ പോണു.
“മോനേ.' വിളിയായിരുന്നില്ല. ഒരു നേർത്ത
തേങ്ങൽ.
അവൾ എഴുന്നേറ്റുനിന്നു.
എവിടാന്റെ മോനെ
"എവടയ്ക്കെങ്കിലും.'
“ന്റെ മോനേ, നീയില്ലാണ്ട് നിയ്ക്കാരാ “അമ്മയ്ക്ക് അമ്മയ്ക്ക് - ശങ്കരന്നായരില്ലേ?'
ഉമ്മറത്തെ വാതിൽ ഉച്ചത്തിൽ വലിച്ചുതുറന്ന് അവൻ മുറ്റത്തേക്കിറങ്ങി.
അപ്പുണ്യേ
തിരിഞ്ഞുനോക്കിയില്ല.
വിറയ്ക്കുന്ന ശരീരത്തോടെ അവൻ കൃതി യിൽ നടന്നു. പിന്നിൽ ആ വിളി നേര ത്തു വരികയായിരുന്നു.