പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.
അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.
വാപ്പുവിന്റെ പീടികയിൽ കച്ചവടം മോശമാണ്. അതുകൊണ്ടു പഴയ സാധനങ്ങളായിരിക്കും ഉണ്ടാവുക. ഈസുപ്പിന്റെ പീടികയിൽ നിന്നേ വല്ലതും വാങ്ങാറുള്ളു.
തിണ്ണയിൽ ജോലിയില്ലാത്തവരായ പതിവു കാർ എല്ലാവരുമുണ്ട്. തുന്നൽക്കാരന്റെ ചുറ്റു മായി മൂന്നുനാലു കുട്ടികളിരിക്കുന്നുണ്ട്.
മുളയങ്കാവിലെ പൂരത്തെപ്പറ്റിയാണ് അവി ടെ സംസാരിച്ചിരുന്നത്. കഴിഞ്ഞകൊല്ലം മു ളയങ്കാവിൽ പോയി പൂരം കണ്ടുവന്ന ഒരാളുണ്ട് കൂട്ടത്തിൽ വേലപ്പൻ. വേലപ്പൻ പൂരത്തിന്റെ വിശേഷങ്ങൾ വിവരിക്കുന്നതു കേട്ടുകൊണ്ടി രിക്കുകയാണ് രാവുണ്ണിയും അസ്സൻകുട്ടിയും. പാലത്തിങ്ങൽ കുഞ്ഞുവും ഊക്കൻബാപ്പുട്ടി യും തമ്മിൽ ഇലക്കച്ചവടത്തിന്റെ കണക്കുകൾ പറയുകയാണ്.
ശങ്കരൻ നായർ കടന്നുചെന്നപ്പോൾ മുളയങ്കാ വിലെ പൂരത്തിന്റെ ബഹളം ഒന്നുനിന്നു. രാ വുണ്ണി ചോദിച്ചു:
"തിരുവാതിര എവിടെത്തീ, ശങ്കരൻ നായരോ?' "നമ്മക്കൊക്കെ എന്തു തിരുവാതിര?' അയാൾ തിരിക്കിലൂടെ തിക്കിക്കടന്ന് അഞ്ചു
റുപ്പികത്തൂക്കം മുളകിനു വിളിച്ചുപറഞ്ഞു.
"എന്താ, ചങ്കരന്നായരേ, കോളിത്ര മോസം മുസലിയാർ ചോദിച്ചു.
അത്രയൊക്കെ മതീന്ന്...
വേലപ്പനും രാവുണ്ണിയും അസ്സൻകുട്ടിയും അ തിലിടയ്ക്ക് കണ്ണുകൾ കൊണ്ടൊന്നു സംസാ രിച്ചു. അസ്സൻ കുറ്റിബീഡി കത്തിച്ച് ഈസുപ്പി ന്റെ മേശപ്പുറത്തേക്കു തീപ്പെട്ടി എറിഞ്ഞുകൊ ടുത്ത് ഒന്നു ചിരിച്ചിട്ടു പറഞ്ഞു:
"ശങ്കരന്നായരക്കിപ്പോത്തിരി ചെലവാ ക്കെള്ള കാലല്ലേ?'
“അതെന്താടോ?'
ഈസുപ്പു ചോദിച്ചു.
"അയാളൊടെന്നെ ചോയിച്ചോക്കിൻ.
പറയും.
“അനക്കു പ്രാന്താ. ണ്ടെങ്കില് നായര്ാടു "പുത്തൻതിരുവാതിരടെ കോളങ്ങനൊന്നും
ആയാൽപ്പോരാ. നായരേ.' ശങ്കരൻ നായർക്കു കാൽവിരൽത്തുമ്പിൽ
നിന്ന് ഒരു വിറകയറിവന്നു. ഒന്നും മിണ്ടിയില്ല. മുസലിയാർ മുളകു പൊതിഞ്ഞിട്ടില്ല. ഇലക്കച്ചവടത്തെപ്പറ്റി സംസാരിച്ചിരുന്ന ഊ
ക്കൻബാപ്പുട്ടിയും ആ സംഭാഷണത്തിലേക്കു കടന്നു.
“എന്താ ഈസുപ്പക്കാ, ചങ്കരൻ നായർക്ക് പു കോളുവല്ലതും ണ്ടോ?'
"നിയ്ക്കറിഞ്ഞൂടാ, രാവുണ്ണാട് ചോയിക്ക്. ഓന് നിശ്ശംണ്ടാവും.' "ന്താന്നും, നായരേ, ഞമ്മളോടൊന്നും പറ
യാത്ത്?
ശങ്കരൻ നായരുടെ ക്ഷമയുടെ വരമ്പുകൾ പൊട്ടുകയായിരുന്നു. പതിഞ്ഞ സ്വരത്തിൽ ഊ ക്കൻബാപ്പുട്ടി പറഞ്ഞു:
"സംഗതി മോസല്ല്യാ, നായരേ. അമ്മുക്കുട്ടി
പ്പളും ഒരു മൊതലാ തൂണിൽ പിടിച്ചുകൊണ്ടു പാതി കണ്ണുചി മ്മി ഒരു നനഞ്ഞ കോഴിയേപ്പോലെ, നിന്നിരുന്ന ശങ്കരൻ നായർ തിരിഞ്ഞു തിണ്ണയിൽ ചുണ്ടു കൂർപ്പിച്ചു ബീഡി മൊത്തിക്കൊണ്ട് കള്ളച്ചിരി യോടെ ഇരിക്കുന്ന ബാപ്പുട്ടിയുടെ ചെകിടത്ത് ആഞ്ഞൊന്നടിച്ചു.
ആളുകളുടെ സംസാരവും ചിരിയും പെട്ടെന്നു നിലച്ചു. അടി വീണത് അത്ര പെട്ടെന്നായി രുന്നു. അന്തരീക്ഷം ഒരു നിമിഷം കൊണ്ടു വെറുങ്ങലിച്ചു പോയി. സാമാനം വാങ്ങാൻ വന്നവർ അരികിലേയ്ക്ക് ഒതുങ്ങിനിന്നു.
ആളുകൾ ബാപ്പുട്ടിയുടെ നേരെ ഉത്കണ്ഠ യോടെ നോക്കി. അവന്റെ കണ്ണിൽ തീയുണ്ട്. അവനെന്തും ചെയ്യാൻ മടിക്കാത്തവനാണ്. മൂ ന്നു ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ജയിലിൽ ഒരിക്കലേ പോയിട്ടുള്ളുവെങ്കിലും ക ണ്ണൂരുജയില് ആണുങ്ങൾക്കാണെന്നു വിശ്വസി ക്കുന്നു.
അവൻ ചാടിയെഴുന്നേറ്റു നോക്കുമ്പോൾ അര പട്ടയിൽ തിരുകിവെച്ചിരുന്ന കത്തി കൈയി ലുണ്ട്.
"ചതിക്കല്ലേ വാപ്പുട്ട്' ഈസു നെഞ്ചിൽ കൈവെച്ചു നിലവിളിച്ചു. പക്ഷേ ശങ്കരൻ നായർ കത്തി തിളങ്ങുന്ന ആ കൈ കണ്ടിട്ടും അനങ്ങാതെ നില്ക്കുകയായി രുന്നു.
കത്തിപിടിച്ച കൈ പെട്ടെന്നുയർന്നപ്പോൾ ഉരുണ്ട രോമം നിറഞ്ഞ ഒരു പരുക്കൻ കൈ വന്നു പൊടുന്നനെ തടഞ്ഞു. നോക്കുമ്പോൾ സെയ്താലിക്കുട്ടിയാണ്.
"വിടിൻ, സെയ്താലിക്കുട്ടിക്കാ.
മടക്ക്, വാപ്പുട്ടു കത്തി.
"ഇന്നായരുടെ കൊടലു ഞാൻ എട്ത്തിട്ടി ല്ലെങ്കി ന്റെ വാപ്പ ഊക്കൻ അമാനല്ല.' "ഞാനാ പറഞ്ഞത്, കത്തി മടക്കാൻ.
അനക്ക് കയ്യിന്നും കൊള്ളും അല്ലെങ്കി. ബാപ്പുട്ടി മനസ്സില്ലാമനസ്സോടെ കൈ പിൻവ ലിച്ചു. കിതച്ചു കൊണ്ടു നില്ക്കുന്ന അവൻ കൈയിലെ കത്തി വാങ്ങി മടക്കി അരപ്പട്ടയിൽ തിരുകിക്കൊടുത്തു സെയ്താലിക്കുട്ടി പറഞ്ഞു: "വാപ്പട്ട, ഇജ്ജ് കുരുത്തക്കേടു കാണിക്ക
cej.' അവൻ ചുവന്ന മുഖവുമായി അനങ്ങാതെ നിന്നു.
“നായരു പൊക്കോളി....
വിശേഷിച്ചൊന്നും സംഭവിയ്ക്കാത്ത മട്ടിൽ ശങ്കരൻനായർ ഇറങ്ങിപ്പോന്നു.
നിരത്തിലൂടെ നടക്കുമ്പോൾ അയാളുടെ മന സ്സിൽ കടന്നൽക്കൂടുകൾ ഇളകിപ്പറക്കുകയായി രുന്നു.
"നായ്ക്കൾ........അവരെന്നെ ദുഷ്പ്പേര് കേൾപിക്കും.
ഓർത്തപ്പോൾ അയാൾക്കു താൻ തെറ്റുകാര
നാണെന്നു തോന്നി. ഈ കേട്ടത് ഒരപവാദമാ ണ്. അതിനുത്തരവാദി താനല്ലേ? അവിടെ പോ വുന്നതും സംസാരിക്കുന്നതും ആളുകൾ ശ്രദ്ധി ക്കുന്നുണ്ട്. ഒന്നും വേണ്ടിയിരുന്നില്ല.
ഒരു തെറ്റും ചെയ്തിട്ടില്ല. ആരും തുണയില്ലാ ത്ത ഒരു കുടുംബത്തിനു ചില ചെറിയ സഹാ യങ്ങൾ ചെയ്തു. അത്രമാത്രം. അതിന്, അതിന് അവരുടെ മേൽ
ശങ്കരൻ നായരുടെ ചോര തിളച്ചു. അയാൾ ധ തിയിൽ നടന്നു. അച്ചുമ്മാന്റെ പീടികയുടെ താ ഴെ എത്തിയപ്പോൾ മുകളിൽനിന്നു വിളിച്ചു:
"ശങ്കരാ
“നാശം.' അയാൾ പിറുപിറുത്തു. ഇനി അ ങ്ങോട്ടു കയറാതിരിക്കാൻ നിവൃത്തിയില്ല.
"ഇങ്ങോട്ടൊന്നു കേടോ.
അച്ചുമ്മാൻ വീണ്ടും വിളിക്കുന്നു.
ശങ്കരൻനായർ അവിടെ കയറി.
“എന്താ കാര്യസ്സൻ?' അയാൾ ഒന്നും മിണ്ടിയില്ല.
"ന്നാ ഈ മുറുക്കാനൊന്ന് ഇടിച്ചാ.' മുറുക്കാ നിടിക്കുന്ന ചെറിയ ഉരലും ഉലക്കയും നീക്കി വെച്ചു. ശങ്കരൻ നായർ ലോകത്തോടു മുഴുവൻ
ദേഷ്യം വെച്ചുകൊണ്ടു മുറുക്കാൻ ഇടിച്ചു. “എടോ ഒരലു പൊളിക്കണ്ടാ.'
ശങ്കരൻനായർ അതു കേട്ടില്ലെന്നു ഭാവിച്ചു. ഇടിച്ച് മുറുക്കാൻ ചുരണ്ടിയെടുത്ത് അച്ചുമ്മാ ന്റെ കൈയിൽ വെച്ചുകൊടുത്തു.
“എന്തൊക്ക്യാടോ നാട്ടുവർത്തമാനം.?' പല്ലില്ലാത്ത വായിൽ മുറുക്കാനിട്ടു ചവച്ചു കൊണ്ട് അച്ചുമ്മാൻ ചോദിച്ചു.
ഒന്നുല്ല്യ
മനയ്ക്കലെ സ്ഥിതി എന്തൊക്ക്യാ?'
മോശംല്ല്യ
എടോ, നെന്റെ കായ്ക്കളൊക്കെ പൊട്ടിച്ചു
“പൊട്ടിക്കാറായിട്ടില്ല്യ.'
“ഹും.' അച്ചുമ്മാന്റെ നെഞ്ചു തടവി, പാളവിശറി കൊണ്ടു വീശി കസേരയിൽ ചാഞ്ഞുകിടന്നു.
"പുത്തൻപറമ്പിലെ കാര്യാക്കെ നീയാ അ ന്വേഷിക്കന്നു കേട്ടല്ലോ, ശങ്കരാ. ശര്യാ?'
ശങ്കരൻ നായർ നാക്കറ്റപോലെ നിന്നുപോയി.
“എന്താടോ?'
അയാൾ ഒന്നു മൂളി.
ഒരു പരിഹാസച്ചിരിയോടെ അച്ചുമ്മാൻ
വീണ്ടും ചോദിച്ചു:
"ഇതെന്നു മൊതല്ലേ?'
അച്ചുമ്മാനായിപ്പോയി.....ങ്കരൻ നായർ അരിശമടക്കിക്കൊണ്ടു പറഞ്ഞു:
"കൊറച്ചു ദിവസമായി.
"തെറ്റില്ല. അതൊക്കെ വേണ്ടതന്യാ....ആ പെ ണ്ണിന് ആണും തൂണുംല്ല്യ.' ജനാലയുടെ അഴി ക്കിടയിലൂടെ, ഒച്ചയോടെ പാറ്റിത്തുപ്പി അച്ചു മ്മാൻ തുടർന്നു: “പക്ഷേ ചീത്തപ്പേരു കേൾപ്പി ക്കരുത്. നാലാളെ വിളിച്ചു നെനക്കു മര്യാദയ് ക്കെന്നെ ചെന്നെറങ്ങിപ്പോന്നൂടെ?'
ശങ്കരൻ നായരുടെ നെറ്റിയിൽ വിയർപ്പു പൊ ടിഞ്ഞു. എന്താണ് അച്ചുമ്മാമൻ പറയുന്നത്? “നെനക്കു പത്തുനാല്പത്തിരണ്ടു വയസ്സായി ല്ലേ? ഒരു സമ്മന്തമൊക്കെ ആയോണ്ടു തെറ്റൊന്നുല്യേ
ശങ്കരൻ നായർക്കവിടെ ഇനി നില്ക്കാൻ വ യെന്നു തോന്നി.
"ഇത്തരി തേവാന്ണ്ട് ഞാൻ പിന്നെ കണ്ടോ ളാം.' എന്നും പറഞ്ഞ് അയാൾ മറുപടി കാക്കാ തെ വേഗം ഇറങ്ങിപ്പോന്നു. അന്നു രാത്രിയിൽ അയാൾ ഉറങ്ങിയില്ല.
ഇല്ലത്തുവെച്ചു പാറുക്കുട്ടിയെ കാണുമ്പോൾ മുഖത്തു നോക്കാനൊരു മടി. ആളുകൾ പറ യുന്നത് അവളുടെ ചെവിയിലെത്തിയിട്ടുണ്ടോ? ആളുകൾക്കു പറയാൻ അത്രയൊക്കെ മതി. അയാൾ ഇടയ്ക്കവിടെ പോകുന്നുണ്ട്; സംസാരി ച്ചിരിക്കുന്നുണ്ട്. പാറുക്കുട്ടി എന്തെങ്കിലും കാര്യ മുണ്ടെങ്കിൽ ആലോചിക്കുന്നത് അയാളോടു മാ ത്രമാണ്.
അപ്പുണ്ണിയെ ചേർക്കാൻ കൊണ്ടുപോയത് അയാളാണ്. വേലികെട്ടിച്ചതും അവനു ഫീസു കൊടുക്കാൻ പണം തികയാതെ വന്നപ്പോൾ പണം ഉണ്ടാക്കിക്കൊടുത്തതും അയാളാണ്. അ പ്പോൾ ആളുകൾക്കു പറയാം.
ആലോചിക്കുമ്പോൾ, ചോദിക്കാൻ തോന്നു കയാണ്. അതിലെന്താണ് തെറ്റ്? അവരെ സഹാ യിക്കാനാരുമില്ല, കഴിയുന്നതു താൻ ചെയ്യുന്നു. ദൈവത്തിന്റെ മുമ്പിൽ അതിലൊരു തെറ്റുമില്ല.
ആളുകൾ പറയട്ടെ. അയാൾക്കു പുല്ലാണ് ചിലയ്ക്കുന്ന പട്ടികൾ. അയാൾ ഒരാണാണ്. ഇവരുടെ ആരുടെയും ഔദാര്യം പറ്റാതെയാണ് ഇത്രനാൾ ജീവിച്ചത്. അവരെ അപവാദം കേൾ പ്പിക്കാൻ അനുവദിക്കുകയില്ല. വേണ്ടിവന്നാൽ
-അയാൾ സ്വയം പറഞ്ഞു: “തെങ്ങും പൊറ്റയിൽ ശങ്കരൻ നേരും നെറിയും കെട്ടവനല്ല.'
ഒരു തീരുമാനത്തിലെത്തിയശേഷമാണ് അ യാൾ പുത്തൻപറമ്പിലേയ്ക്ക് നടന്നത്. എല്ലാ വരും കാണട്ടെ എന്ന ധീരതയോടെ അയാൾ ആ പടി കയറി. അസ്തമിച്ചുകഴിഞ്ഞെങ്കിലും ഇരുട്ടിയിട്ടില്ല. മുറ്റത്തെത്തിയപ്പോൾ, വാതിൽ തുറന്നു പാറുക്കുട്ടിയമ്മ സന്ധ്യാദീപവുമായി ഉമ്മറത്തേയ്ക്കു വരുന്നു.
ദീപം....... ദീപം........
ആ കൊച്ചു നിലവിളക്കിന്റെ നേർത്ത പ്രകാ ശം അവരുടെ മുഖത്തു വീഴുന്നുണ്ട്. ഇല്ലത്തെ ഉരപുരയിലും പരിസരത്തിലും കാണുന്ന ദാ സിപ്പെണ്ണാണതെന്നു വിശ്വസിക്കാൻ വയ്യാ. കു ളിച്ച് ഈറൻമുടി പിന്നിൽ പരത്തിയിട്ടിരിക്കുന്നു. നെറ്റിയിൽ ഭസ്മം തൊട്ടതു തെളിഞ്ഞുകാണാം. നേർത്ത പ്രകാശം വീഴുന്ന ആ മുഖത്തു വേദനി പ്പിക്കുന്ന എന്തോ ഒന്നുണ്ട്.
ഉമ്മറത്തേയ്ക്ക് അയാൾ കയറുമ്പോൾ വീ ണ്ടും ഒരപരാധബോധം അയാളെ വിഷമിപ്പിച്ചു. എങ്കിലും ധൈര്യമവലംബിച്ച് എന്തെങ്കിലു മൊന്ന് ചോദിക്കേണ്ട എന്നോർത്തു ചോദിച്ചു.
വെളക്കൊളുത്തി കാട്ടണ്ട നേരൊക്ക്യായോ?' പാറുക്കുട്ടി ഇടത്തെ കൈയിലേയ്ക്ക് കൊ ച്ചു നിലവിളക്കു മാറ്റിപ്പിടിച്ചു വലത്തെ കൈയി ന്റെ ചൂണ്ടുവിരൽ കൊണ്ടു തിരി നീട്ടിക്കൊണ്ടു പറഞ്ഞു:
“ആയിച്ചിട്ടേ, ശങ്കരൻ നായര് ഇപ്പോ പോനോള്ളൂ
ഇല്ലത്ത്് ഉച്ചയ്ക്ക് പോന്നു. രണ്ടു കൊട്ട തേവാൻണ്ടായിരുന്നു. താൻ ഒഴിഞ്ഞുകിട്ടണ്ട?
അയാൾ തിണ്ണയിലിരുന്നുകൊണ്ടു ചോദിച്ചു:
“അപ്പുണ്ണി എവിടെ?'
“ഓൻ കുളിക്കാൻ പോയിരിക്ക്യാ.'
അവിടെ സംഭാഷണം നിലച്ചു. നിലവിളക്കു താഴെ വെച്ചു പാറുക്കുട്ടി വാതിലന്നടുത്തായി ചുമരും ചാരി നിന്നു.
അയാളുടെ മനസ്സിൽ, ഒരു ചുഴലിക്കാറ്റുപോ ലെ, വാക്കുകൾ വട്ടം ചുറ്റുകയായിരുന്നു. പറ യണം....പറയണം....പടി കയറുമ്പോൾ തൊണ്ട നിറച്ചും ധീരതയുള്ള വാക്കുകൾ ഉണ്ടായിരുന്നു. എല്ലാം തടഞ്ഞുനില്ക്കുന്നപോലെ. വളരെ പ്ര യാസപ്പെട്ട് അയാൾ മുഖമുയർത്താതെ വിളിച്ചു.
പാറുട്ടിയമ്മേ
അവൾ മുഖമുയർത്തി
"ഞാനിവിടെ വര്ന്നത് ആളോള് അതും ദും
പറയ്ണ് ണ്ട്.
വളരെ ശാന്തമായി പാറുക്കുട്ടി പറഞ്ഞു:
“ആാൾക്ക് എന്തോ പറയാൻ വയ്യാത്ത്?
അയാൾക്കൊരു ധൈര്യം കിട്ടി.
"ഞാൻ കാരണം നിങ്ങൾക്കാരു ദുഷ്
പേരുണ്ടാവണംന്ന് നിയ്ക്കൊട്ടുംല്ല്യ.' പാറുക്കുട്ടി അമ്പരപ്പോടെ അയാളെ നോക്കി. എന്നിട്ടു പറഞ്ഞു.
"നിങ്ങളെ നിയ്ക്കൊരു സഹായംള്ളു. ശങ്കരൻ നായർക്കു കുറേക്കൂടി ആത്മവിശ്വാ
സം വന്നു.
"പാറുട്ട്യേമ്മേ, ഒന്നും വിചാരിക്കരുത്, ഒരു സം ഗതി ചോയ്ക്കാനാ ഞാൻ വന്നത്.
"എന്താ ശങ്കരൻ നായരേ?'
“നിങ്ങക്കു നിങ്ങക്കു സഹായത്തിന് ആരും
ല്ല്യ. ഞാൻ- ഞാനും ഒറ്റാംതടിയായി ഇശ്ശി കാ ലായി കഴിഞ്ഞു. പാറുട്ട്യമ്മയ്ക്ക് വിരോധം ങ്കിൽ...നിയ്ക്കിങ്ങനൊരു ബന്ധം
"ഇല്ല, ശങ്കരന്നായരേ.
വ്യക്തമായ സ്വരത്തിൽ പാറുക്കുട്ടി പറഞ്ഞു. ശങ്കരൻ നായർക്ക് തല ഉയർത്താൻ ധൈര്യ
മുണ്ടായില്ല.
" ആ യോഗൊക്കെ കഴിഞ്ഞു. ഇനി അങ്ങനെ ഒരു കാര്യത്തിനു ഞാൻ വിചാരിച്ചിട്ടി ല്ല. ഒന്നും വിചാരിക്കരുത്...
അയാൾ നിശ്ശബ്ദം ഇരുന്നു. ആകെ മനസ്സു പുകയുകയായിരുന്നു. അപ്പോൾ ചവിട്ടുകല്ലു ശ ബ്ദിച്ചു. അയാൾ മുറ്റത്തേയ്ക്കു നോക്കി. അപ്പു ണ്ണി. അവൻ ഇരുവശവും നോക്കാതെ നേരെ അകത്തേയ്ക്ക് പോയി.
അയാൾ എഴുന്നേറ്റു.
"പാറുട്ട്യമ്മേ... ഞാൻ പറഞ്ഞത് മറന്നേ. തെറ്റ് ഇൻ തന്ന്യാണ്...
പാറുക്കുട്ടി മുഖം കുനിച്ചു നില്ക്കുകയായി രുന്നു.
"പാറുമ്മേ, ഒന്നു വിജാരിക്കരുത്. എപ്പളും ന്നേക്കൊണ്ട് കഴീണ സഹായം നിങ്ങക്കുണ്ടാ വും. അത് മറന്നേ.
പാറുക്കുട്ടിയുടെ കണ്ണുകളിൽ നനവുണ്ടായി
രുന്നു.
അയാൾ പതുക്കെ ഇറങ്ങിപ്പോയി.
അപ്പുണ്ണി അകത്തു ചിമ്മിനിയുടെ വെളിച്ച ത്തിൽ പാഠം വായിക്കാൻ തുടങ്ങി. പുസ്തക ത്തിൽ കണ്ണുകളുറപ്പിച്ചു നിലത്തു കമിഴ്ന്നു കി ടക്കുന്ന അപ്പുണ്ണിയെ ഇമവെട്ടാതെ നോക്കി ക്കൊണ്ടു പാറുക്കുട്ടി വാതിൽ പിടിച്ചു നിന്നു.
അവൻ വളരുകയാണ്. പതിനഞ്ചു വയസ്സായ ഒരു കുട്ടിയേക്കാളും വളർച്ചയുണ്ട് അവൻ ശരീരത്തിന്. പക്ഷേ അവൻ വളരുന്നതോടെ അകലുകയാണോ?
പണ്ടത്തെപ്പോലെ അധികം സംസാരിക്കാറില്ല. ചോദിച്ചതിനുമാത്രമേ ഉത്തരം പറയൂ. സ്കൂൾ വിട്ടു വന്നാൽ അധികസമയം വീട്ടിലിരിയ്ക്കില്ല. തൊടിയിലും ചുറ്റുപാടുമായി നടക്കും. മുത്താ ച്ചിയുടെ കൊട്ടിലിൽ പോയിരിക്കും. അവൻ നട ക്കുന്നതു കാണുമ്പോൾ ഈ ലോകത്തിലൊന്നു മല്ല മനസ്സെന്നു തോന്നും. എളുപ്പത്തിൽ അവനു ശുണ്ഠിപിടിക്കുന്നു. അവൻ മാറുകയാണോ?
അതോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു. മറ്റെന്തും സഹിക്കാം. അവനിങ്ങനെ നാളു കൾ ചെല്ലുന്തോറും അകന്നകന്നു പോവുകയെന്നത്.
ഉണ്ണാൻ വിളിക്കുന്നതുവരെ വായിക്കും. ഈ
ണു കഴിഞ്ഞാൽ പിന്നെയും വായിക്കും. ഉറക്കം വന്നാൽ വിളക്കൂതി കിടക്കും.
ഒന്നും പറയാനില്ലേ അവന്
"ഒന്നൂല്ല്യ.
“എന്താ വല്ലാണ്ടിരിക്ക്?'
"എന്താ, അപ്പു, ആലോയ്ക്ക്ണ്?'
ഒന്നുല്ല്യ
ഒന്നുമില്ലെന്ന ഉത്തരമേ കേൾക്കാറുള്ളു. അത്
ആവർത്തിച് കേൾക്കും തോറും അവളുടെ പരിഭവം വർദ്ധിക്കുകയാണ്
ഭഗവതീ, അവനു നല്ലതു വരുത്തണേ..........