ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്ചവെയിലിൽ വെട്ടിത്തിളങ്ങുന്ന ഇലപ്പടർ
പ്പുകൾ നിറഞ്ഞ വിദൂരസ്ഥമായ വനാന്തരങ്ങൾ. കാട്ടുവാഴകൾ പറ്റിപ്പിടിച്ചു നില്ക്കുന്ന സമീപ ത്തെ പാറക്കെട്ടുകൾ.
പള്ളിപ്പുറത്തുനിന്നു കയറിയ മുതല താനാകെ മാറിയിരിക്കുന്നുവെന്ന് അപ്പുണ്ണിക്കു തോന്നി. പഴയ അപ്പുണ്ണിയല്ല ഇപ്പോൾ, പുതിയ മുതിർന്നൊരു മനുഷ്യനാണ്.
ബസ്സിൽ സാമാന്യം തിരക്കുണ്ട്. ഉച്ചവെയി ലാണെങ്കിലും കഴുത്തിൽ വളൻ മഫ്ളർ ചുറ്റി ക്കെട്ടിയ, കാതിൽ വലിയ വള്ളിക്കടുക്കനിട്ട ഒരു കാരണവരാണ് തൊട്ടടുത്ത്.
മുന്നിലെ രണ്ടു സീറ്റുകളിൽ സ്ത്രീകളും കുട്ടികളും, അതി ലൊരുത്തി നിരന്തരമായി പുറത്തേക്കു തലയി ട്ടു ഛർദ്ദിക്കുന്നുണ്ട്. ചുരം കയറി മുകളിലെത്തി യപ്പോൾ അപ്പുണ്ണി പുറത്തേക്കു തലയിട്ട്, താഴോട്ടു നോക്കി. മലയുടെ ശരീരം ചുറ്റിവരി യുന്ന കറുത്ത പാതയുടെ രേഖകൾ വളഞ്ഞു പുളഞ്ഞു കാണാം.
താഴെന്നിന്നു വരുന്ന ഒഴി ഞ്ഞ ലോറികൾ, കാട്ടുറുമ്പുകളെപ്പോലെ, അരി ച്ചു കയറുന്നു. കയറിക്കഴിഞ്ഞ ഉയരം താഴത്തെ അഗാധത നോക്കുമ്പോഴാണ് മനസ്സിലാവുന്നത്. ഇപ്പോൾ വലതുവശം മുൾപ്പടർപ്പും കരിയി
ലകളും നിലം മൂടിക്കിടക്കുന്ന കുറ്റിക്കാടുകളുമാ ണ്, മേലെ വെട്ടിത്തളിയിച്ച വെളിസ്ഥലങ്ങൾ. കരിഞ്ഞ മരക്കുറ്റികൾ അവിടവിടെ കാണാം. ചെമ്മണ്ണിന്റെ നിറം കാണുന്ന ആ വിശാ ലമായ ഭൂഭാഗം കണ്ടപ്പോൾ വള്ളിക്കടുക്കനിട്ട കാരണവർ അപ്പുറത്തിരിക്കുന്ന ചുവന്ന താടി ക്കാരനെ ഒന്നു തോണ്ടി, എന്തോ ചോദിച്ചു.
“റബ്ബറുതോട്ടം വെയ്ക്കാനാ. ഞമ്മടെ കോയി കുട്ട്യാജിടെ മക്കളാ ഈ സ്ഥലം മുാൻ എട്‌ത്തിരിക്ക്‌ണ്
വഴിയിൽ ഒരരുകിലായി മരംകയറ്റിയ ഒരു
ലോറി കേടുവന്നു കിടക്കുന്നു. ഡ്രൈവർ ബസ്സു
നിർത്തി ഇറങ്ങി "ട്രബിളെന്താണെന്നു അ
ഷിച്ചു. ബോണറ്റിൽ കയറി ഹതാശനായിരി
ക്കുന്ന കറുത്ത തലയിൽക്കെട്ടുകാരൻ തമി
ഴിൽ എന്തോ പറഞ്ഞു. ഡ്രൈവർ വീണ്ടും ബസ്സു
വിട്ടു.
വെയിൽ ആറിയതോടെ സുഖകരമായ ഇളംതണുപ്പുള്ള ഒരു കാറ്റ് ബസ്സിനുള്ളിലൂടെ ചൂളം വിളിച്ചു പായാൻ തുടങ്ങി. അപ്പുണ്ണിയുടെ അടുത്തിരിക്കുന്ന കാരണവർ കഴുത്തിൽ നിന്ന് മഫ്ളർ അഴിച്ചു ചെവിടടച്ച് ഒന്നു കെട്ടി. ആരും
അത്ഭുതപ്പെടേണ്ടാ എന്നു കരുതിയാവണം, ആരോടെന്നില്ലാതെ പറഞ്ഞു: “നിത് ഏക്കത്തിന്റെ ഉപദ്രവാ
ഇറങ്ങേണ്ട സ്ഥലം അപ്പുണ്ണി നേരത്തെ
കണ്ടക്ടറോടു പറഞ്ഞിരുന്നു.
ഒരു വരി പീടികകളുള്ള ഒരിടത്തെത്തിയ പ്പോൾ കണ്ടക്ടർ സ്റ്റോപ്പ് പറഞ്ഞു. ബസ്സു നിന്നു.
"ഇതാണു സ്ഥലം.
“ആയോ?'
അപ്പുണ്ണി ഒന്നുകൂടി എടുത്തുചോദിച്ചു. കണ്ട ക്ടർ മുളി. അവൻ സഞ്ചിയും തൂക്കി ഇറങ്ങി.
ഒഴിഞ്ഞ ചരൽക്കുന്നുകൾക്കിടയിൽ ഒരു പറ്റം ഓലമേഞ്ഞ പീടികകൾ. ഓടിട്ട പീടികകൾ രണ്ടെണ്ണമേ ഉള്ളൂ. വിജനമായ ഈ മലയോ രത്തിൽ മനുഷ്യർ ഒരങ്ങാടി നിർമ്മിച്ചിരിക്കുന്നു. സെയ്താലിക്കുട്ടിക്കു നേർത്ത എഴുതിയിട്ടില്ല. ബസ്സു തന്നെ കടന്നുപോയപ്പോൾ അപ്പുണ്ണിക്കു അജ്ഞാതമായ ഒരു ഭയം തോന്നി. ആദ്യം കണ്ട ഒരു പീടികയിൽ കയറി ചോദിച്ചു:
"സെയ്താലിക്കുട്ടിയുടെ പീടിക ഏതാണ്?' അവിടെ സാധനങ്ങൾ എടുത്തുകൊടുക്കുന്ന
ചെറുക്കന് അറിഞ്ഞു കൂടാ. അപ്പുണ്ണി അവി ടെനിന്നിറങ്ങി മറ്റൊരു പീടികയിൽ കയറി. നരച്ച കൊമ്പൻമീശയും മാറത്തു വലിയൊരു ഇരുമ്പുകുരിശുമുള്ള ഒരാളാണ് കച്ചവടക്കാരൻ.
അയാൾ കാണിച്ചുകൊടുത്തു. “അതാ, ആ ഓടിട്ട പീടികേന്റെ അപ്പുറത്തന്നെ.' അപ്പുണ്ണിക്ക് അപ്പഴേ ശ്വാസം നേരെ വീണുള്ളു
ഓല ഇറക്കിക്കെട്ടിയ ഒരു ചായ്പാണ് പീടിക. പിന്നിൽ കൽചുമരുകളുള്ള ഒരു കൊച്ചു വീടാണ്. പീടികയിൽ സാമാനം വാങ്ങാൻ വന്നവരാരുമില്ല.
ഒമ്പതോ പത്തോ പ്രായം വരുന്ന ഒരു ചെറു ക്കൻ പെട്ടിയുടെ മുമ്പിലിരിക്കുന്നുണ്ട്. ഇതു തന്നെയല്ലേ? അപ്പുണ്ണി പരുങ്ങിനില്ക്കുന്നതു കണ്ടപ്പോൾ “എന്താ ഞാൻ പോരെ?' എന്ന മട്ടിൽ ഗൗരവത്തിൽ ഒന്നു നോക്കി.
"സെയ്താലിക്കുട്ടിയുടെ പീടിക ഏതാ?'
'ഇദന്നെ. എന്താ മേ?' "സെയ്താലിക്കുട്ടി ല്ലേ?'
ചെറുക്കനു തന്നെ അയാൾ അംഗീകരിക്കാ ത്തതുകൊണ്ട് അല്പം അസുഖം തോന്നിയ
മട്ടുണ്ട്.
"എന്താ മേണ്ട്ച്ചാ പറഞ്ഞോളീ.
"സെയ്താലിക്കുട്ടിയെ കാണണം. ചെറുക്കൻ തലതിരിക്കാതെ വിളിച്ചു: “വാപ്പാ
ദാ വിളിക്ക്ണ്.
“ആരാടാ?'
ഹാവൂ. സെയ്താലിക്കുട്ടിയുടെ ശബ്ദമാണ്. 'ആരാണാവോ?'
പീടികയുടെ പിൻവശത്തു വാതില്ക്കൽ തൂക്കിയ ചാക്കുവിരി പൊക്കി, സെയ്താലിക്കു ട്ടി പുറത്തേക്കുവന്നു. അയാൾ ഒക്കത്തു കൈ വെച്ച് അത്ഭുതത്തോടെ ഒന്നു നോക്കിയിട്ടു പറഞ്ഞു:
"അള്ളാ, നായരുട്ട്യല്ലേദ്?'
അപ്പുണ്ണി ചിരിച്ചു. “ഇങ്ങട്ടു കേറിരിക്കീ. എടാ, ആ പടിങ്ങട്ട് എട്തിട്ട അപ്പുണ്ണി നെറ്റിയിലെ വിയർപ്പ് വടിച്ചുകുട ഞ്ഞു മുറ്റത്തു നിന്നു പീടികയിലേക്കു കയറി. "നല്ല ആള് ഒരു കാർഡിട്ടാ എന്തേര്ന്നു ശേതം?
വേഗം പുറപ്പെട്ടു.'
“അതു നന്നായി. ബയിക്കു തകരാറൊന്നു ണ്ടായില്ലലോ.'
ഒന്നുല്ല്യ....
അല്ലാ, ആദ്യയിട്ടു ദൂരത്തിക്കു പോണതല്ലേ അതിലിടയ്ക്ക് സെയ്താലിക്കുട്ടി അകത്തേ ക്കു കടന്നുപോയി. വേഗം തിരിച്ചു വരികയും
ചെയ്തു സെയ്താലിക്കുട്ടി ആ സ്ഥലത്തെപ്പറ്റി വിവരിച്ചു.
തിരുവിതാംകൂറിൽ നിന്നു വന്ന കുറെ ക്രിസ്ത്യാനികൾ അവിടെ കുടിയേറി പാർത്തിട്ടുണ്ട്. ഒഴിഞ്ഞുകാണുന്ന സ്ഥലങ്ങ ളെല്ലാം പണ്ടു കാടുകളായിരുന്നു. ഉള്ളാ ട്ടു കടന്നാൽ സായ്പന്മാരുടെ ചായത്തോ ട്ടങ്ങൾ ഉണ്ട്. അങ്ങാടിയിൽ കച്ചവടക്കാർ അധി കവും ക്രിസ്ത്യാനികളാണ്.
ഒരു നായരുടെ ചായക്കച്ചവടമുണ്ട്. അമാൻ കാക്കയുടെ ഒരുണക്കമത്സ്യപ്പീടികയുമുണ്ട് പുറമെ.
ഈ മലയോരത്തു കച്ചവടം ചെയ്താൽ വാങ്ങാനാളുണ്ടാവുമോ എന്നായിര അപ്പുണ്ണിയുടെ സംശയം. അഞ്ഞുറോളം ആളുകൾ ചുറ്റുപാടുമായി
താമസമുണ്ട്. അവരുടെ കോള് ഈ അങ്ങാടിയിൽ നിന്നുതന്നെ വേണം. തോട്ടത്തിൽ സ്റ്റോർ വരുന്നതിനുമുമ്പു നല്ല കച്ചവടമായിരുന്നു; ഇപ്പോൾ,
"തട്ടിമുട്ടി അങ്ങട്ടു പോവും.
പലചരക്കാണ് സെയ്താലിക്കുട്ടിയുടെ കച്ച വടം. വേറെയും ഒരു പലചരക്കുപീടികയുണ്ട്. അതുകൊണ്ടാണ് സെയ്താലിക്കുട്ടിക്ക് ഉപദ്രവം.
പതിമൂന്നു കൊല്ലമായ സെയ്താലിക്കു ട്ടി ഇവിടെ വന്നിട്ട്. ആദ്യം തോട്ടത്തിലായിരുന്നു. പിന്നെ ഉണക്കമീൻ വീറ്റു. ആളുകൾ വന്നു കൂടിയപ്പോൾ ഒരു പലചരക്കുകടയിട്ടു. കഴി ഞ്ഞുകൂടിയാൽ മതിയെന്ന പ്രാർത്ഥനയുള്ളൂ. വീടും പീടികയും സ്വന്തമല്ല. എട്ടുറുപ്പിക വാടക കൊടുക്കണം. കുറച്ചു കാശുണ്ടായാൽ അതു സ്വന്തമായി വാങ്ങാമെന്ന മോഹം ഉണ്ട്. പക്ഷേ അതുണ്ടാവുമെന്നു തോന്നുന്നില്ല.
സംസാരിച്ചതു മുഴുവൻ സെയ്താലിക്കുട്ടിയാ
ണ്. അപ്പുണ്ണി എല്ലാം കേട്ടിരുന്നു. അപ്പോൾ അകത്തെ ചാക്കുവരിക്കു പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു: "ദ് നോക്കി. സെയ്താലിക്കുട്ടി എഴുന്നേറ്റു പറഞ്ഞു:
ഞമ്മക്ക് ഒരു തുള്ളി വെള്ളം കുടിക്കാ
. സെയ്താലിക്കുട്ടി അകത്തേയ്ക്ക് കടന്നു. അപ്പുണ്ണി സംശയിച്ചു നില്ക്കുന്നതു കണ്ടപ്പോൾ സെയ്താലിക്കുട്ടി പറഞ്ഞു.
"ങ്ങട്ടു വരിന്നും. ബടെ ഞമ്മടാളോളന്നേള്ളു
വൈമനസ്യത്തോടെയാണ് അകത്തു കടന്നത്. വാതിൽ കടന്നാൽ ഒരു തളമാണ്. അവിടെ
രണ്ടു ഗ്ലാസിൽ ചായയുണ്ട്. ഒന്നിനടുത്ത് ഇല
ച്ചീന്തിൽ വറുത്ത വാഴയും മൈസൂർപഴവും
ഇരിക്കുന്നു.
"ഇരിക്കീ... മുട്ടിപ്പലക ചൂണ്ടിക്കാണിച്ചു സെയ്താലിക്കുട്ടി പറഞ്ഞു: “ബണ്ടിലും ബസ്സി
ലും ഇരുന്നതല്ലേ? ക്ഷീണംണ്ടാവും. കുടിക്കീ. അപ്പുണ്ണി ഇരുന്നു. ഗ്ലാസ് ചുണ്ടോടമർത്തി ഒന്നു മോന്തി.
അകത്തേയ്ക്കുള്ള വാതില്ക്കൽ കറുത്ത കാ ച്ചിയുടുത്ത ഒരുമ്മ വന്നുനിന്നു. പാത്തമോ, ദാരാ നിശ്ശംണ്ടോ?'
“ആരാ?
ഞമ്മടെ നാട്ടാരൻ കുട്ടന്നാണ്.
"നേരാ? ഇക്കു തിരിഞ്ഞില്ലല്ലോ.' "ഞമ്മടെ കോന്തുണ്ണ്യാര്ണ്ടായിര്ന്നില്ലേ?'
“കോന്തുണ്ണ്യാരടെ മോനാ. അപ്പുണ്ണി മുഖമുയർത്തി ചിരിച്ചുകൊണ്ടു സെയ്താലിക്കുട്ടിയുടെ ഉമ്മയെ നോക്കി.
“എന്താ ന്റെ പടച്ചോനേ, ഈ കേക്ക്? ഈ കുട്ടീനെ ഞാൻ കണ്ട കാലത്ത്, ദാ ഇത്തരണ്ട്
ഉമ്മ, ഒരു കോഴിക്കുഞ്ഞിന്റെ വലിപ്പം കാട്ടു ന്ന പോലെ, കൈപ്പത്തി കമിഴ്ത്തിക്കാട്ടി.
സെയ്താലിക്കുട്ടി ചിരിച്ചു. "അതു പണ്ടല്ലേ, പാമോ? അന്ന് ജിത
തള്ള്യായിട്ടില്ല്യാലോ.'
അതിലിടയ്ക്കു മകൻ അകത്തെ വർത്തമാ
നത്തിൽ പങ്കു പറ്റാൻ വന്നു. സെയ്താലിക്കുട്ടി "അവടെ പോയി കുത്തിരിക്കെടാ. ആളോളു ബരാൻ തൊടങ്ങണ നേരാ.
അവൻ പീടികയിലേയ്ക്കുതന്നെ പോയ പ്പോൾ സെയ്താലിക്കുട്ടി പറഞ്ഞു:
“ഓനേ കച്ചോടം പഠിപ്പിക്ക്യാ.'
പീടികയിൽ വിളക്കു കത്തിച്ചു. ജനാലയി ലൂടെ പുറത്തു സന്ധ്യയുടെ മങ്ങിയ വെളിച്ചം പിൻവാങ്ങുന്നതു കാണാമായിരുന്നു. ഒഴിഞ്ഞ
മലയോരത്തിൽ തങ്ങിയിരുന്ന നീലച്ച പുക മാഞ്ഞു. മൂടൽമഞ്ഞു പുരണ്ട ഇരുളിൻ കീറുകൾ താണുപറ്റാൻ തുടങ്ങുന്നു.
സെയ്താലിക്കുട്ടി ഗ്ലാസ് ചുമരിന്നരികിലേ യ്ക്കു കാൽ കൊണ്ടു നീക്കിവെച്ചു പറഞ്ഞു: “രണ്ടുമൂന്നാളു വര്ണ നേരാ? ഇരിക്ക്. ഞാൻ
ബരണ്
സെയ്താലിക്കുട്ടി പീടികയിലേക്കു പോയി. പാത്തുമ്മ നാട്ടിലെ വർത്തമാനങ്ങൾ
ചോദിച്ചു. രണ്ടു കൊല്ലമായിട്ടേയുള്ളു അവരും കുട്ടികളും നാട്ടിൽ നിന്നു പോന്നിട്ട്. അവി ടെയുണ്ടായിരുന്ന പുര കടത്തിലായിരുന്നു. അതു വിറ്റിട്ടാണ് കടം വീട്ടിയത്. നാട്ടിൽ സ്വന്തം വീടും പറമ്പും ഉണ്ടാവുന്ന കാലത്തെ ഇനി തിരിച്ചു പോകേണ്ടു എന്നാണവർ മാപ്പിളയോടു പറഞ്ഞിരിക്കുന്നത്.
“ആള് മ്മിണി വല്ായീട്ടോ. അയമുട്ടി വൈശ്യ രാടയ്ക്ക് പോവുമ്പളാ ങ്ങടോടെ ഒന്നു കേറീത്. ഇശ്ശി മുമ്പാ. അന്ന് മൊലകുടിക്ക പ്രായാങ്ങള്.
അപ്പുണ്ണി ചുമർ ചാരിയിരുന്നുകൊണ്ട്
ആലോചിച്ചു വളർന്നിരിക്കുന്നു.