കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക്കു നോക്കിക്കൊണ്ടു നിന്നു. അകലെ പഴയ കൊട്ടാര ത്തിന്റെ ജയമണ്ഡപത്തിന്റെ മുകളിലാവണം, കുറച്ചു സ്ഥലത്തു ജലം നിശ്ചല മായിരുന്നു. ഉത്സവക്രീഡകൾ കഴിഞ്ഞ് കാലം വിശ്രമിക്കുന്ന കളി ക്കളം പോലെ. അതിനു മുന്നിൽ ചൈത്യസ്തംഭത്തിന്റെ ചരിഞ്ഞ ശീർഷം ആകാശത്തിലേക്ക് ഉയർന്നുനിന്നു. താഴെ, നോക്കെത്താവുന്ന കരയോരത്തി ലെല്ലാം പ്രാകാരങ്ങളുടെ നുറുങ്ങിയ കൽക്കെട്ടുകൾ. തിരകൾ എടുത്തെറി ഞ്ഞപ്പോൾ തകരാതെ രക്ഷപ്പെട്ട ഒരൊറ്റപ്പേര് മണലിൽ നുകം പൂഴ്ത്തി ചരിഞ്ഞുകിടക്കുന്നു.
പ്രളയം വിഴുങ്ങുന്നതിനിടയ്ക്ക് ചവച്ചു തുപ്പിയ ദ്വാരകയുടെ പഴയ പ്രൗഢിയുടെ അവശിഷ്ടങ്ങൾ, ആയിരം മൃഗങ്ങളെ മേധം ചെയ്ത ഏതോ യാഗത്തിലെ ബലിമണ്ഡപത്തിലെ ജീവൻ വെടിഞ്ഞ ശരീരങ്ങൾ പോലെ, തീരത്തിൽ നനഞ്ഞ മണലിൽ ചിതറിക്കിടക്കുന്നു.
യുധിഷ്ഠിരൻ ഇടാൻ തുടങ്ങുന്ന മനസ്സിനെ ശാന്തമാവാൻ ശാസിച്ചു. ഓർമ്മിക്കുക, ആരംഭത്തിനെല്ലാം അവസാനമുണ്ട്.
മഹാപ്രസ്ഥാനത്തിനു മുമ്പ് പിതാമഹൻ ക്യഷ്ണ പായനൻ പറഞ്ഞ
തെല്ലാം, മനസ്സേ, ഓർമ്മിക്കുക. ദുരന്തത്തിനു നേരത്തെ സാക്ഷിയാകേണ്ടിവന്ന അർജ്ജുനൻ കടൽ ക്കരയ്ക്കടുത്തു പോകാതെ മാറിനിന്നു.
ഭയന്നു വിറയ്ക്കുകയായിരുന്നു ദ്വാരക. രക്ഷകൻ എത്തിയ ആശ്വാസ ത്തോടെ ഗാണ്ഡീവിയെക്കണ്ട് സ്ത്രീകളടക്കം അവർ ചുറ്റും തിങ്ങിക്കൂടി നിന്നു. കറുത്ത ശരീരവും കറുത്ത വസ്ത്രങ്ങളുമായി വലിയ വെള്ളപ്പല്ലുകൾ കാട്ടി ചിരിച്ചുകൊണ്ടു കൊട്ടാരത്തിന്റെ ഇടനാഴികളിൽ ഇരുട്ടിൽ അലഞ്ഞു. നടന്ന ഒരു സ്ത്രീരൂപത്തെ സ്വപ്നം കണ്ട് അന്തഃപുരം നടുങ്ങിയിരുന്നുവത്രെ. ദുശ്ശകുനങ്ങൾ നേരത്തെ കണ്ടുതുടങ്ങിയത് പ്രായംചെന്ന അമ്മമാർ പറഞ്ഞു. പകൽ ഇരുട്ടിന്റെ മാളങ്ങളിൽനിന്നു കുറുനരികൾ ഇരതേടിയിറങ്ങി, നഗര മദ്ധ്യത്തിൽനിന്നു നട്ടുച്ചയ്ക്ക് ഓരിവിളിച്ചു. ആപത്തിൽനിന്നു രക്ഷപ്പെടു ത്താൻ വന്ന അർജ്ജുനനെക്കണ്ട് അവർ ആശ്വസിച്ചു. തന്റെ കൈവേഗ ത്തിലും ഗാണ്ഡീവത്തിന്റെ കരുത്തിലും വിശ്വാസമർപ്പിച്ചു ചുററും നില്ക്കുന്ന അന്തഃപുരസ്ത്രീകൾ. എല്ലാം ഒരു ദുഃസ്വപ്നമാണെന്നു പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചത്. പാലയായി. വനാന്തരത്തിൽ വച്ചു ദസ ക്കൾ തന്റെ കൺമുന്നിൽ വച്ച് അവരെ വാരിയെടുത്തു മറയുമ്പോൾ പഴയ വില്ലാളിവീരൻ സ്വന്തം ശക്തിക്ഷയമോർത്ത് അകമേ കരഞ്ഞു. കൃഷ്ണൻ അന്തഃപുരത്തിലെ സ്ത്രീകളുടെ നാണവും മാനവുമാണ് താൻ നോക്കി നിൽക്കെ കാട്ടു പൊന്തകൾക്കിടയിൽ ചീന്തിയെറിയപ്പെട്ടത്. അവരുടെ വിലാ പങ്ങളുടെ അലയൊലി ഇപ്പോഴും മനസ്സിൽ അടങ്ങിയിട്ടില്ല. അപ്പോൾ, അകലെ ആളൊഴിഞ്ഞു പോയ നഗരത്തിന്റെ ആലംബവും ആവരണവുമി ല്ലാത്ത ശരീരത്തിൽ പ്രളയത്തിരകളുടെ പരുക്കൻ കൈകളും വിശപ്പടങ്ങാത്ത വായും ആക്രമണം തുടങ്ങിക്കഴിഞ്ഞിരുന്നു. യദുവംശത്തിന്റെ ചരിത്രം മായ്ച്ചുകളഞ്ഞ അഹങ്കാരത്തിന്റെ ചിരി തീരത്തലയ്ക്കുന്ന തിരകളിലി പ്പോഴും അർജ്ജുനൻ കേട്ടു.
മഹായുദ്ധം കഴിഞ്ഞ കുരുക്ഷേത്രത്തിന്റെ ശൂന്യതയിൽ കബന്ധങ്ങൾ ക്കിടയിലൂടെ, വരണ്ട ചോരപ്പുഴകളിലൂടെ, നടന്നപ്പോൾ ദുഃഖം തോന്നിയില്ല. യുദ്ധം ക്ഷത്രിയന്റെ ധർമ്മമാണ്. വിജയത്തിന്റെ മറുപുറത്ത് മരണവുമുണ്ട്. കർമ്മത്തിന്റെ ചതുരംഗക്കളത്തിലെ കരുനീക്കലിന്റെ ഭാഗമാണ് എല്ലാ മെന്നു നിശ്ശബ്ദം ഓർമ്മിച്ചുകൊണ്ട് കൃഷ്ണൻ കൂടെ നടക്കുന്നുണ്ടായിരുന്നു. അപ്പോൾ.
ഏതോ വ്യാധന്റെ അമ്പേറ്റു മരിച്ച കൃഷ്ണന് തന്റെ അന്ത്യത്തെപ്പറ്റി നേരത്തേ അറിയാമായിരുന്നോ? ആയുധബലവും ആത്മബലവുമുള്ള കൃഷ്ണന് അർജ്ജുനൻ ഒരു നെടുവീർപ്പോടെ ഓർമ്മിച്ചു: നരനാരായണ ന്മാരിൽ നരൻ ഇപ്പോഴും ബാക്കി.
തിരിഞ്ഞു നോക്കരുതെന്നാണ് മഹാപ്രസ്ഥാനത്തിനിറങ്ങുമ്പോൾ ഉറപ്പിച്ചത്. വഴിക്കുമാത്രമല്ല, പിന്നിട്ട ജീവിതപഥങ്ങളിൽ എവിടേക്കും തിരി ഞ്ഞുനോക്കരുത്. കടലലകളുടെ അവ്യക്തഘോഷം കേട്ട് അകന്നു മാറി നില്ക്കുന്ന അർജ്ജുനൻ വീണ്ടും സ്വയം ശാസിച്ചു. തിരിഞ്ഞു നോക്കരുത്.
ദ്രൗപദിയും സുഭദ്രയും ചിത്രാംഗദയും ഉലൂപിയും പേർ പോലും ഓർമ്മി ക്കാൻ കഴിയാത്ത അസംഖ്യം സ്ത്രീകളുമെല്ലാം ജീവിതത്തിൽ ആരുമായിരു ന്നില്ല. ബാല്യത്തിൽ ശാസ്ത്രം പഠിപ്പിച്ച ബ്രാഹ്മണർ പറയാറുള്ളതുപോലെ രേതസ്സ് ഹോമിക്കാൻ വേണ്ടി ജ്വലിപ്പിച്ച അഗ്നിജ്വാലകൾ മാത്രം. അല്ലെങ്കിൽ വില്ലാളിക്ക് വിജയമുഹൂർത്തത്തിൽ എടുത്തുകാട്ടാനുള്ള ആഭരണങ്ങൾ മാത്രം.
പക്ഷേ, എല്ലാം വിഴുങ്ങി ചിറി നക്കി പുളയ്ക്കുന്ന ഈ കടലിന്റെ താഴ് വാരത്തിൽ മാഞ്ഞുപോയ ചെറിയ രാജ്യവും വംശവും വളർത്തിയ ആ മനുഷ്യൻ സ്നേഹം ചൊരിഞ്ഞു. സീമകളില്ലാത്ത സ്നേഹത്തിന്റെ വിശാ ലതയെപ്പറ്റി ആദ്യമായി ബോധം പകർന്നു; അവസാനമായും.
ഒരിക്കൽ, എന്റെ മകനേക്കാൾ എനിക്കു പ്രിയപ്പെട്ട ശിഷ്യൻ എന്ന് ജനാ വലിയുടെ മുമ്പാകെ വച്ചു പറഞ്ഞ് തന്നെ ചൂണ്ടിക്കാട്ടി അഭിമാനത്തോടെ നിന്ന ഗുരുവിൽ എല്ലാ സ്നേഹവും കാണാൻ ശ്രമിച്ചു. കൗമാരത്തിലെ സ്നേഹസങ്കല്പം. അർജ്ജുനൻ എന്ന ബാലനിൽ ആത്മവീര്യം വളർത്തേണ്ടത് അന്നു ദ്രോണാചാര്യന്റെ ആവശ്യമായിരുന്നു. പിന്നീട് ആവശ്യപ്പെട്ട ഗുരു ദക്ഷിണയുടെ ഭാരം അത്ര വലുതായിരുന്നല്ലോ. മേയാൻ വിടുന്ന യാഗാശ്വത്തി നോടു തോന്നുന്ന വികാരവും സ്നേഹമാണ്.
ഒരു തേരാളിയുടെ തന്ത്രങ്ങളുണ്ടായിരുന്നില്ലെങ്കിൽ താൻ ലോകമറിയുന്ന ജേതാവാകില്ല. ഔദ്ധത്യം കൊണ്ടു ചെന്നു പെട്ട ആപൽ സന്ധികളിൽ നിന്നെല്ലാം കുററപ്പെടുത്താതെ രക്ഷപ്പെടുത്താനെത്തിയ ചങ്ങാതി. ആത്മ ഹത്യവരെ ഉറപ്പിച്ച ജീവിതസന്ധികൾ. അവസാനം ആവശ്യപ്പെട്ട ചെറിയ ദൗത്യം പോലും ചെയ്തു തീർക്കാനാവാതെ, അന്തഃപുര സ്ത്രീകളെ കിരാ തർക്ക് അടിയറവച്ചു തോറ്റുനിന്ന വിജയൻ വീരഗാഥയുടെ ഭാഗങ്ങൾ ലോകമറിയാതിരിക്കട്ടെ! മഹാപ്രസ്ഥാനത്തിൽ ജീവിതത്തിന്റെ ഭാരമിറക്കി വിടപറയാമെന്നു തീരുമാനിച്ച ജ്യേഷ്ഠൻ യുധിഷ്ഠിരന്റെ ഔചിത്യത്തിന് അർജ്ജുനൻ മനസാ നന്ദി പറഞ്ഞു.
ആപത്തുകളെപ്പറ്റി ഹസ്തിനപുരത്തിൽ നേരത്തെ വിവരം അറിഞ്ഞി രുന്നു. കേട്ട വാർത്തകൾ അന്തഃപുരത്തിൽ ചെന്ന് ആവർത്തിക്കുമ്പോൾ നാശം ഇത്ര ഭീകരമായിരിക്കുമെന്നു സഹദേവൻ കരുതിയില്ല. അയാൾ നകുലനെ നോക്കി. കടലിൽ ഒരു പ്രത്യേകബിന്ദുവിൽ നോക്കി നില്ക്കുക യാണ് നകുലൻ. വർഷങ്ങൾ ഇപ്പോഴും നകുലന്റെ ശരീരത്തെ ബാധിച്ചിട്ടില്ല എന്നു സഹദേവൻ ഓർമ്മിച്ചു. ഏതോ വിനാഴികയുടെ ഒരംശം കൊണ്ടുമാത്രം ജ്യേഷ്ഠനായ നകുലന്റെ മുഖത്ത് ഇപ്പോഴും യുവത്വത്തിന്റെ ചൈതന്യ മുണ്ട്. മരവുരിയുടുത്തു നില്ക്കുമ്പോഴും തേജസ്സുറ്റ രൂപം. കിളിവാതിലു കൾക്കു പിന്നിൽ നിന്ന് അന്തഃപുരസുന്ദരിമാരുടെ കണ്ണുകൾ തന്നെ ശ്രദ്ധി ക്കുന്നു എന്നു കരുതിയാണല്ലോ നകുലൻ എപ്പോഴും നില്ക്കുകയും നടക്കു കയും സംസാരിക്കുകയും പതിവ്. അരക്കെട്ടിൽ ചുരുട്ടിയ വലതുമുഷ്ടിയൂന്നി തലയല്പം പിന്നിലേക്ക് ചായ്ച്ചുനില്ക്കുന്ന സ്വഭാവം ഇപ്പോഴും അയാൾക്ക് ഉപേക്ഷിക്കാനാവില്ല.
നകുലൻ കണ്ണുകൾ, ശ്രദ്ധാപൂർവ്വം തിരയുന്ന കടലിലെ വിദൂര സ്ഥല ത്തിനു നേരെ സഹദേവൻ നോക്കി. ചൈത്യസ്തംഭത്തിന്റെ ഉയർന്നുകണ്ടി രുന്ന ശീർഷം ഇപ്പോൾ കുറേക്കൂടി താണിരിക്കുന്നു. താഴുകയാണ്. ഇനി എത്ര മാത്രകളിൽ അതു മുഴുവൻ കാണാതാകുമെന്നു വേണമെങ്കിൽ തനിക്കു കണക്കുകൂട്ടിപ്പറയാം. മനസ്സിന്റെ അഭ്യാസങ്ങൾ എന്നും തനിക്കൊരു വിനോ ദമായിരുന്നു. ആരെയും ഇനി അമ്പരപ്പിച്ചു രസിക്കേണ്ടതില്ല, സഹദേവൻ ഓർമ്മിച്ചു. മഹാപ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞു. അവസാനം സ്തംഭം പൂർണ്ണമായും കടലിൽ താണപ്പോൾ ഭീമൻ വെറും കൗതുകംകൊണ്ടു വിടർന്ന മന്ദഹാസമൊതുക്കി, യുധിഷ്ഠിരനെ നോക്കി. അദ്ദേഹം കണ്ണടച്ചു ശിരസ്സു കുനിച്ച് നില്ക്കുകയായിരുന്നു. ജ്യേഷ്ഠന്റെ പിന്നിലായി തലകുനിച്ചു നില്ക്കുന്ന ദ്രൗപദിയോടു പറയാൻ ഒരു കാര്യം ഓർമ്മിച്ചിരുന്നു. കടൽ ക്കരയിൽ ചിതറിക്കിടക്കുന്ന നഗരാവശിഷ്ടങ്ങൾക്കിടയിൽ, മണലിൽ പൂ ഒറത്തേരിനും തകർന്ന ഒരു സിംഹസ്തംഭത്തിനുമിടയ്ക്ക് ഗതിമുട്ടിക്കിടന്ന ഒരു നീർച്ചാലിൽ, വാടിയ പൂമാലകൾ അവയ്ക്കിടയിൽ സൂര്യപ്രകാശത്തിൽ ഏതോ ഒരലങ്കാരത്തിൽ പതിച്ച വലിയ പത്മരാഗക്കല്ല് തീക്കണ്ണുപോലെ തിളങ്ങുന്നതു കണ്ടു.
ഇല്ല, ദ്രൗപദി ഒന്നും കാണുന്നില്ല. സ്വന്തം കാൽക്കീഴിൽ മാത്രം നോക്കി നില്ക്കുന്ന ദ്രൗപദി ദ്വാരകയുടെ അന്ത്യം കാണാതിരിക്കാൻ ശ്രദ്ധിക്കുകയാ യിരുന്നു. മനസ്സ് വിദൂരഭൂമികളിൽ മേയാൻ വിട്ട് നിശ്ചലമായി നില്ക്കുന്നത് എന്നും ദ്രൗപദിയുടെ പതിവായിരുന്നു എന്ന് ഭീമൻ ഓർമ്മിച്ചു.
ദ്വാരകയിൽ വിരുന്നുകാരനും വിദ്യാർത്ഥിയുമായി കഴിഞ്ഞ കുറച്ചു നാളു കൾ ഭീമൻ ഓർത്തുപോയി. അമ്മാവന്റെ സ്ഥലത്തെത്തിയ ആഘോഷ മൊന്നും അന്ന് അനുഭവപ്പെട്ടില്ല. പ്രായം കൊണ്ടുള്ള അകൽച്ച ബലരാമൻ പെരുമാറ്റത്തിലുമുണ്ടായിരുന്നു. വിളിക്കാൻ ദൂതൻ വരുമ്പോൾ സമയം നഷ്ട പ്പെടുത്തേണ്ട എന്നു കരുതി നേരത്തെ എഴുന്നേറ്റ്, ആഭരണങ്ങൾ അഴിച്ചു വെച്ച്, മുടി നെറുകയിൽ കെട്ടി, ഉത്തരീയം കൊണ്ട് അരമുറുക്കി, ദേഹത്ത് പന്നിക്കൊഴുപ്പ് പുരട്ടി തയ്യാറായി നില്ക്കും. ഗദായുദ്ധത്തിൽ ദുര്യോധനന് കൊടുത്ത സ്വകാര്യപാഠങ്ങൾ തനിക്കും ഗുരു തരുമോ എന്ന ഉല്ക്കണ്ഠയാ യിരുന്നു എപ്പോഴും. ഉദയമുഹൂർത്തങ്ങളിൽ, പലപ്പോഴും അദ്ദേഹം പഠിപ്പി ക്കാൻ വിളിച്ചുവരുത്തിയ കാര്യം തന്നെ മറക്കുന്നു എന്നു തോന്നി. സായാ ഹ്നത്തിൽ മദ്യലഹരിയുടെ ആലസ്യത്തിൽ അദ്ദേഹം സംസാരിക്കുന്നതൊക്കെ കേട്ടുകൊണ്ട് കാൽക്കീഴിൽ ശ്രദ്ധയോടെ ഇരുന്നു. എപ്പോഴാണ്, ശുകാചാര്യൻ മുമ്പു പറഞ്ഞ, ബലരാമനു മാത്രമറിയുന്ന അടവുകളുടെ രഹസ്യം പറയാൻ തുടങ്ങുന്നത്? ദുര്യോധനനിൽ തോന്നിയ താൽപര്യം തന്നിലുണ്ടാവാൻ എന്തു ചെയ്യണം, എന്തു പറയണം എന്നാലോചിച്ച് രാത്രികളിൽ അസ്വസ്ഥ നായി.
പുതുതായി താനൊന്നും നേടിയിട്ടില്ല എന്ന നിരാശ യാത്രപറയുമ്പോൾ പുറത്തുകാട്ടാതിരിക്കാൻ ശ്രദ്ധിച്ചു.
അന്ന് കൃഷ്ണൻ പുറത്തെവിടെയോ ആയിരുന്നു. മാതുലൻ വസുദേവരു മായി രണ്ടു തവണയേ കണ്ടുള്ളു. ചെന്നപ്പോഴും ഇരുപത്തിരണ്ടാം നാൾ യാത്ര പറയുമ്പോഴും.
ദ്വാരകയുടെ സമ്പത്സമൃദ്ധി കണ്ടപ്പോൾ ഉണ്ടായ അമ്പരപ്പു മാത്രം ഒരോർമ്മയായി കുറച്ചുകാലം മനസ്സിൽ അവശേഷിച്ചു. യുധിഷ്ഠിരൻ നടന്നുതുടങ്ങിയിരുന്നു. തന്റെ ഊഴമാണ് അടുത്തത്.
ഭീമൻ നടന്നു. ദുഃഖം മറച്ചുപിടിച്ചു നില്ക്കുന്ന അർജ്ജുനനെ കടന്ന് പാറ ക്കെട്ടുകളിറങ്ങി വീണ്ടും സമുദ്രതീരത്തിലേക്കിറങ്ങി. അകലെയെത്തിയിരി ക്കുന്നു യുധിഷ്ഠിരൻ. തനിക്കു പിന്നിൽ മറ്റുള്ളവരും യാത്ര തുടർന്നിരിക്കും. തൊട്ടുപിന്നിൽ അർജ്ജുനൻ, അയാളുടെ പിന്നിൽ നകുലൻ. അവസാനം നട ക്കേണ്ട ദ്രൗപദിയുടെ മുമ്പിലായി നകുലന്റെ പിന്നാലെ സഹദേവൻ.
പകലുകളുടെ പാഠഭേദങ്ങളില്ലാത്ത രാത്രികൾ. യോജനകൾ പിന്നിടു മ്പോൾ, വഴിക്കു മുമ്പു വനവാസകാലത്ത് തീർത്ഥാടകരായി നടന്ന ഭൂഭാഗ ങ്ങളിൽ ചിലത് സമീപത്താണെന്നു തോന്നലുണ്ടായി. അരുത്, പണ്ട് ആചാര്യ ന്മാരും യാത്രയുടെ ആരംഭത്തിൽ ജ്യേഷ്ഠൻ യുധിഷ്ഠിരനും പറഞ്ഞതു പോലെ, യോഗം തേടുന്ന മനസ്സിന്റെ പ്രവർത്തനം ഇങ്ങനെയാവരുത്. നമുക്കിനി ഭൂതകാലമില്ല.
ഓർമ്മകളും പ്രതീക്ഷകളും മായ്ച്ചുകളഞ്ഞാൽ മനസ്സ് അചഞ്ചലമാ കുന്നു, സ്ഫടികശുദ്ധമാകുന്നു. ഈ വഴിക്കെവിടെയോ ആയിരുന്നില്ലേ സിരാതീർത്ഥം?
കാണുന്നുവെങ്കിലും കാണാതെ നടക്കണമെന്നാണ് നിയമം. ഹിമവൽ ശൃംഗങ്ങൾ അകലെ തെളിഞ്ഞപ്പോൾ യുധിഷ്ഠിരന്റെ കാൽ വെയ്പ്പുകൾക്ക് വേഗം കൂടിയെന്നു തോന്നി. പിന്നിലെ കാലൊച്ചകളും കിത പ്പുകളും ചെവിയോർത്തുകൊണ്ട് വേഗം കൂട്ടാതെ ഭീമൻ നടന്നു.
ഹിമവാൻ ചെരുവ്. ഇളംപ്രായത്തിൽ തന്നെ താലോലിച്ച ശതശൃംഗം ഏതു ഭാഗത്താണ്? പേരു വിളിച്ച് ഉപനയനം നടത്തിയ ഋഷിമാരുടെ തപോ വനങ്ങൾ ഇപ്പോഴും അവിടെയുണ്ടോ? അന്ത്യയാത്രയ്ക്കു പോകുന്ന ഭീമ സേനനെ, ഈ പാണ്ഡവരെ, അകലെനിന്നു കാണുന്നുണ്ടോ ശതശൃംഗമേ, ഞങ്ങളുടെ വളർത്തമ്മേ
തിളങ്ങുന്ന ഹിമവാന്റെ പടിഞ്ഞാറൻ ചെരുവിൽ ഗംഗയുടെ തീരത്തെ ഒരു കാടിനെപ്പറ്റി വീണ്ടും ഭീമൻ ഓർമ്മിച്ചു. വരണ്ടുകിടക്കുന്ന കാട്. പോയ വർഷകാലത്തു വീണ പൂങ്കുലകളുടെ ഗന്ധം വിടാത്ത മധൂകമരച്ചുവടുകൾ. കാട്ടാടുകൾ കന്മദം നക്കുന്ന പാറക്കൂട്ടങ്ങളുടെ താഴ്വാരങ്ങൾ. പൂത്ത കുട കപ്പാലകളുടെ ഗന്ധം ചുമന്ന് ഓടിക്കളിക്കുന്ന കറുത്ത സുന്ദരിയുടെ കണ്ണു കളിലെ തിളക്കം. യൗവനത്തിന്റെ ഉത്സവത്തിമർപ്പുകണ്ട് നിശ്ശബ്ദം ആർത്തു വിളിച്ച് നാണിച്ചുകിടന്ന തണൽക്കാടുകൾ. തന്റെ നഗ്നമായ പൗരുഷം നോക്കി പാതി കണ്ണുപൊത്തി ചിരിച്ചു നിന്ന ആ പേരറിയാക്കാടുകൾ എവിടെ? എവിടെ?
പിന്നീടവർ നിമ്നോന്നതങ്ങൾ കടന്ന് മറുപുറമെത്തിയപ്പോൾ, മുന്നിൽ മുൾച്ചെടികൾ മാത്രം വളരുന്ന നോക്കെത്താത്ത ഒരു മരുപ്പറമ്പായിരുന്നു. യാത്ര തുടരുകതന്നെ വേണം. അകലെയുള്ള മേരുവും മറികടന്നാൽ ഈ മഹാ യാത്ര അവസാനിപ്പിക്കുന്നു. പിന്നെ യോഗനിദ്രയിൽ ശാന്തമായി എല്ലാം അവ സാനിക്കുന്നു. ഒരു തേങ്ങലും അടക്കിയ വിലാപവും കേട്ട് ഭീമൻ നിന്നു. ആ ശബ്ദം അയാൾക്ക് ഏതു കോലാഹലത്തിനിടയ്ക്കും തിരിച്ചറിയാം.
മുന്നിൽ പോകുന്ന യുധിഷ്ഠിരൻ കേൾക്കാവുന്നത്ര ഉച്ചത്തിൽ ഭീമൻ വിളിച്ചു പറഞ്ഞു: "നില, ജ്യേഷ്ഠാ, ദ്രൗപദി വീണുപോയി.
യുധിഷ്ഠിരൻ കാൽവയ്പ്പുകളുടെ വേഗം കുറയ്ക്കാതെ, പിൻതിരിഞ്ഞു നോക്കാതെ, പറഞ്ഞു: “അദ്ഭുതമില്ല. ഉടലോടെ ദേവപദത്തിലെത്താനുള്ള ആത്മവീര്യം അവൾ പണ്ട് നഷ്ടപ്പെടുത്തി.
ഭീമൻ അമ്പരന്നു, യുധിഷ്ഠിരൻ ശ്രേഷ്ഠപത്നിയെപ്പറ്റിയാണോ ഈ പറയുന്നത്?
കാറ്റിൽ ഒഴുകിയെത്തിയ യുധിഷ്ഠിരന്റെ വാക്കുകൾ വ്യക്തമായി കേട്ടു: “അവൾ അർജ്ജുനനെ മാത്രമേ സ്നേഹിച്ചിരുന്നുള്ളു. രാജസൂയത്തിൽ എന്റെയരികെ ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ അർജ്ജുനനിലായി രുന്നു. യാത്ര തുടരൂ. വീഴുന്നവർക്കുവേണ്ടി കാത്തുനില്ക്കാതെ യാത്ര തുടരൂ!' യുധിഷ്ഠിരൻ നടക്കുകയാണ്.
കാൽവെയ്പുകൾ പിന്നിൽ അടുത്തെത്തി. അർജ്ജുനൻ മഹാമേരു വിന്റെ ശൃംഗത്തിൽ നോക്കിക്കൊണ്ട് വഴിമുടക്കി നില്ക്കുന്ന തന്നെ തൊടാതെ വലംവച്ചു കടന്നു നടക്കുമ്പോൾ ഭീമൻ പറഞ്ഞു: "ദ്രൗപദി വീണുപോയി.
അർജ്ജുനൻ കേട്ടില്ല. മുൾച്ചെടികളെ വിറപ്പിച്ചുകൊണ്ടു വീശുന്ന കാറ്റിൽ തന്റെ തളർന്ന ശബ്ദം കേൾക്കാതെ പോയതാണോ? ഭീമൻ സംശയിച്ചു. വീണ്ടും പറയാൻ വാക്കുകൾ പുറത്തുവന്നില്ല. പിന്നെ ആയാസം കൊണ്ടു വിയർത്ത്, ഉരുകിയ സ്വർണ്ണംപോലെ തിളങ്ങുന്ന നകുലന്റെ സുന്ദരരൂപം ഇടതുവശത്തുകൂടെ കടന്നുപോകുമ്പോൾ പിറുപിറുക്കുന്നതു കേട്ടു.
“ആർക്കുവേണ്ടിയും കാത്തുനില്ക്കാൻ സമയമില്ല.' ഇളയവൻ, തനിക്ക് എന്നും കുട്ടിയായി തോന്നാറുള്ള ഏറ്റവും ഇളയ മാദ്രീകുമാരൻ, സഹദേവൻ, വീണുകിടന്ന ദ്രൗപദിയേയും വാരിയെടുത്ത് തന്നെ കടന്നുപോകുന്ന നിമിഷവും കാത്ത് ഭീമൻ നിന്നു. പിന്നിൽ വീണ ദ്രൗപദിയെ വിട്ട് സഹദേവൻ തനിച്ചു വരില്ല. ദ്രൗപദി അഞ്ചാമൂഴം നൽകിയ ഭാര്യ മാത്രമായിരുന്നില്ല സഹദേവന്. അമ്മയുടെ വാത്സല്യം കൂടി കോരിച്ചൊരി ഞ്ഞവളാണ്.
അവസാനം സഹദേവൻ ഏകനായി ഇടവും വലവും നോക്കാതെ മുമ്പേ പോയവരുടെ കാലടികളിൽ മാത്രം കണ്ണുകളുറപ്പിച്ച്, ധ്യാനത്തിന്റെ വിറ യാർന്ന ചുണ്ടുകളോടെ കടന്നുപോയപ്പോൾ ഭീമസേനൻ മഹാപ്രസ്ഥാന ത്തിന്റെ നിയമം മറന്നു. അയാൾ തിരിഞ്ഞുനിന്നു. എല്ലാ നിയമങ്ങളും ശാസ്ത്രങ്ങളും വിസ്മരിച്ച ഒരു നിമിഷത്തിൽ, അദൃശ്യശക്തികൊണ്ട് ആവാ
ഹിച്ചുനിൽക്കുന്ന മേരുവിന്റെ ശൃംഗങ്ങൾ അയാളുടെ പിന്നിലായി. നടന്ന വഴിയിലൂടെ വീണ്ടും ഭീമൻ തളർന്ന കാലുകൾ വലിച്ച് തിരിച്ചു നടന്നു.
മുൾച്ചെടികൾക്കിടയിൽ, വരണ്ട മണ്ണിൽ കുഴഞ്ഞുവീണുകിടക്കുന്ന ദ്രൗപദിയുടെ സമീപം ഭീമൻ നിന്നു. നനുത്ത ശ്വാസത്തിൽ ഭൂമിയെ ചുംബിച്ചു കൊണ്ടു കിടക്കുന്ന അവളുടെ തോളെല്ലുകൾ ചലിച്ചു. മുട്ടുകുത്തി അവളുടെ സമീപം ഇരുന്നു ചുമലിൽ തൊടാൻ ആഞ്ഞ കൈ പിൻവലിച്ച് ഭീമൻ വിളിച്ചു: 'ദ്രൗപദി!
തളർന്നു വീണ ദ്രൗപദി ഇളകി. പിന്നെ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഒന്നും കാണാത്തപോലെ ചുറ്റും ഉഴറിനടന്ന കണ്ണുകൾ തെളിയുന്നത് ഭീമൻ ആശ്വാസത്തോടെ കണ്ടു.
അതിൽ പ്രതിഫലിച്ചത് നിരാശയായിരുന്നുവെന്ന് ഭീമനു തോന്നി. യുധിഷ്ഠിരനും അർജ്ജുനനും കാത്തുനിന്നില്ല. ആരും കാത്തുനിന്നില്ല. അയാൾ വീണ്ടും പറഞ്ഞു:"ഇവിടെ ഞാനുണ്ട്.
കണ്ണുകൾ കാഠിന്യം പൂണ്ടു. പിന്നെ ആർദ്രങ്ങളായി.
അവൾ പോയവർക്കു പിമ്പേ, മരുപ്പറമ്പിന്റെ ശൂന്യതയിലേക്ക് മിഴി കൂടി കാറ കളയച്ചു. ആരുമില്ല. ശാന്തിതേടിപ്പോകുന്നവരുടെ കാല്പാടുകൾ തുടച്ചു മാറ്റി.
എങ്ങനെ പരിചരിക്കണമെന്നറിയാതെ അമ്പരന്നിരിക്കുന്ന ഭീമന്റെ മുഖ ത്തേക്ക് അവൾ നോക്കി. അവിടെ നിശ്ശബ്ദമായ ചോദ്യങ്ങൾ തിക്കിത്തിര ക്കുന്നത് ഭീമൻ കണ്ടു.
ചുണ്ടുകൾ ഇളകി. പ്രയാസപ്പെട്ടു പറഞ്ഞ ആ വാക്കു വ്യക്തമായില്ല. നന്ദി യാണോ പ്രാർത്ഥനയാണോ ക്ഷമാപണമാണോ എന്നറിയാൻ ഭീമൻ വെമ്പി., അതോ, പോയവർക്കൊരു ശാപമാണോ?
ഇനിയും ചുണ്ടുകൾ ഇളകുന്നതും നോക്കി ഭീമൻ കാത്തിരുന്നു. മനസ്സിൽ പ്രാർത്ഥന വിടർന്നു: പറയൂ, അവസാനമായി എന്തെങ്കിലും പറയൂ. ഒരിക്കൽക്കൂടി.
വീണ്ടും ആകെത്തളർന്ന ദ്രൗപദിയുടെ ശിരസ്സു ചാഞ്ഞു.
അകലെ മുന്നിലെവിടെയോ, യുധിഷ്ഠിരനെ സ്വീകരിക്കാൻ വരുന്ന സ്വർഗ്ഗ രിന്റെ ചക്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടോ? അകലെ, അകലെ യെവിടെയോ നിന്ന്?
കേൾക്കുന്നത് വളരെ പിന്നിലെങ്ങോ ആണ്. പിന്നിട്ട രാജാങ്കണങ്ങളിൽ നിന്ന്, വനവീഥികളിൽനിന്ന് രണഭൂമിയിൽനിന്ന്.......
ഭീമൻ വിഷാദത്തോടെ അവൾ കണ്ണു തുറക്കുന്നത് കാത്ത്, അവളെ ത്തന്നെ നോക്കിയിരുന്നു.
പിന്നെ മന്ദഹസിച്ചു.