വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത്തരയുടെ ചുമലിൽ കൈവച്ചുകൊണ്ടു വന്ന സുഭദ്രയുടെ പിന്നിലായി, അവസാനം ഗംഗാതീരത്തെത്തിയത് ദ്രൗപദിയായിരുന്നു. ഞങ്ങൾ സഹോദരന്മാർ ശിരോഭൂഷണങ്ങളും ഉത്തരീയങ്ങളുമഴിച്ച്
ആലോലം മുങ്ങിനിന്നു. മരിച്ചവർക്കുള്ള ജലാലി.
മകന്.
സഹോദരന്.
ഭർത്താവിന്.
ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക്.
നനഞ്ഞ വസ്ത്രവും തൊഴുകൈയുമായി ഞങ്ങൾ പുരോഹിതൻ മുമ്പിൽ നിൽക്കെ സ്ത്രീകളുടെ സംഘം വിട്ട് അമ്മ സമീപത്തേക്കുവന്നു. കണ്ണീരില്ല. ഉണങ്ങാത്ത കണ്ണീർ ഞാൻ കണ്ടത്, രാ വറുതി കഴിഞ്ഞു നില്ക്കുന്ന ചന്ദ്രക്കലപോലെ വിളറിയ ഉത്തരയുടെ മുഖത്താണ്. അവൾ ഗർഭി ണിയാണ്.
ശാന്തമായ സ്വരത്തിൽ അമ്മ യുധിഷ്ഠിരനോടു പറഞ്ഞു: 'ജലാലി ചെയ്യുമ്പോൾ ഒരു നാമധേയം മറക്കരുത്. കൗരവപക്ഷത്തു മരിച്ച ഒരു മഹാ വീരൻ. നിങ്ങളുടെയൊക്കെ ജ്യേഷ്ഠൻ.
അർജ്ജുനൻ അർത്ഥമറിയാതെ പകച്ചുനിന്നു. യുധിഷ്ഠിരൻ കുറേക്കൂടി അമ്മയുടെ സമീപത്തേക്കു നീങ്ങി ശിരസ്സു കുനിച്ചു. അപ്പോൾ അമ്മയുധിഷ്ഠിരനോടായി പറഞ്ഞു:
“നിന്റെയും ജ്യേഷ്ഠൻ. രാധേയനെന്നു നിങ്ങളറിഞ്ഞിരുന്ന കർണ്ണൻ. അർജ്ജുനൻ വിറയ്ക്കുന്ന ചുണ്ടുകളിൽ വാക്കുകൾ തടഞ്ഞു നില്ക്കുന്നു. പക്ഷേ, എനിക്കിതു കേൾക്കാം. കർണ്ണൻ, ഞാൻ വധിച്ച കർണ്ണൻ
“കർണ്ണൻ, അമ്മ സ്വരഭേദമില്ലാതെ പറഞ്ഞു: “കന്യകയായിരിക്കെ ഞാൻ പെറ്റ്, മാനക്കേടോർത്ത് പുഴയിലുപേക്ഷിച്ച എന്റെ ആദ്യത്തെ പുത്രൻ. ' ഞാൻ മുഖമുയർത്താതെ നിന്നു. അമ്മ ഇനിയും അമ്പരപ്പിൽ നിന്നുണ രാത്ത മക്കളോടു പറഞ്ഞു: "രാധയും അധിരഥനും വളർത്തിയ കർണ്ണൻ തന്നെ.
ഒരു കൈക്കുടന്ന വെള്ളം ആ കർണ്ണനും. എന്നിട്ട് അമ്മ സ്ത്രീകളുടെ സംഘത്തിലേക്കു തിരിച്ചുപോയി.
യുധിഷ്ഠിരൻ ദീർഘനേരത്തെ മൗനത്തിനുശേഷം ഉറക്കെ നെടുവീർപ്പിട്ടു. എല്ലാമൊതുക്കി.
'കർണ്ണന്റെ പത്നിയും പുത്രവധുക്കളും നമ്മുടെ സ്ത്രീകളുടെ കൂട്ടത്തിൽ നിൽക്കട്ടെ
സഹദേവൻ അവരെ തിരഞ്ഞുപിടിക്കാൻ പോയി. എവിടെയോ വച്ച്. സഹോദരി ചർമ്മണ്വതിയിൽനിന്നു ചോരക്കുഞ്ഞിനെ സ്വീകരിച്ച ഗംഗ വർഷങ്ങൾക്കു ശേഷം ജലാലിയും അർത്ഥനിർഭരമായ മൗനത്തോടെ ഏറ്റുവാങ്ങി. എല്ലാം കണ്ട, എല്ലാമറിഞ്ഞ, ഗംഗ.
വീണ്ടും ഹസ്ഥന പുരത് എത്തിയപ്പോൾ ഒഴിഞ്ഞ കൊട്ടാരത്തിന്റെ കോണുകളിൽ ഞങ്ങൾ ഉടമകളെങ്കിലും വഴിയമ്പലത്തിലെ പാരെപ്പോലെഒറ്റപ്പെട്ടിരുന്നു. ഇരുണ്ട ഇടനാഴികളിൽ വിധവകളുടെ തേങ്ങലുകൾ ദിവസ
ങ്ങൾക്കുശേഷവും അലഞ്ഞുനടന്നു.
തേർചക്രം കുഴിമണ്ണിൽ താഴ്ന്നപ്പോൾ ധർമനുസരിച് യുദ്ധം നിർത്താൻ
പറഞ്ഞ കർണ്ണൻ നേരെ അമ്പെയ്യുമ്പോൾ, തന്നെ നോക്കിയ കണ്ണുകൾ
അർജ്ജുനൻ രാത്രികളെ നിദ്രാവിഹീനങ്ങളാക്കുന്നു.
ഞാനും ഉറങ്ങാറില്ല.
എന്റെ കൈയാൽ മരിച്ചുവീണവരെ ഓർത്തല്ല. രക്ഷപ്പെടുവാൻ കൃഷ്ണനും കൃഷ്ണപ്രായം അനുവദിച്ചാൽ ജീവിക്കുന്നു എന്നതു കൊണ്ട്. ആ മുഖം ഞാൻ സങ്കല്പിക്കുന്നു. കത്തുന്ന പടകുടീരത്തിന്റെ വെളിച്ചത്തിൽ, രുദ്രന്റെ വാളിൽ ഉറങ്ങുന്നവരുടെയും ഉണർന്നവരുടെയും ചോരയുമായി നില്ക്കുന്ന അശ്വത്ഥാമാവ്.
ദുര്യോധനൻ വീണ രാത്രിയിൽ എല്ലാം കഴിഞ്ഞ ശൂന്യതയായിരുന്നു മന സ്സിൽ. ഇപ്പോൾ ഞാൻ വീണ്ടും ഒരിക്കൽക്കൂടി യുദ്ധത്തിന്റെ പൊടിയടങ്ങാൻ കാത്തുനില്ക്കുകയാണ്. ശത്രുവിന്റെ രൂപം ലക്ഷ്യത്തിനുനേരേ കിട്ടാൻ. മുറി കൊണ്ടു കാട്ടിലേക്ക് ഓടിപ്പോയ അശ്വത്ഥാമാവ് എന്റെ രാത്രികളെ അസ്വ സ്ഥമാക്കുന്നു.
ദിവസങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾ സഹോദരന്മാർ പരസ്പരം കണ്ടില്ല.
ഒരിക്കൽ യുധിഷ്ഠിരൻ എന്നെ അന്വേഷിച്ചു വന്നു. 'കർണ്ണൻ എനിക്കു വിശ്വസിക്കാനാവുന്നില്ല ഇനിയും മരിച്ചുകിടക്കുന്നത്. സ്വന്തം കണ്ണാലെ കണ്ടാലേ തൃപ്തിയാവൂ എന്നു കരുതി ഞാൻ ജഡത്തിൽ
നോക്കി നിന്നതാണ്. എല്ലാ നാശങ്ങൾക്കും കാരണം ആ സ്ത്രീയാണ്
അമ്മയുടെ തെറ്റിനെപ്പറ്റി വിലപിച്ചുകൊണ്ട് അദ്ദേഹം കൊട്ടാരത്തിൽ അലഞ്ഞുനടന്നു. അമ്മ അന്തഃപുരസ്ത്രീകളുടെ കൂട്ടത്തിൽനിന്ന് ഒരിക്കലും പുറത്തുവന്നില്ല. യുദ്ധം സന്ധിയിലെത്തുമെന്നു തോന്നിയ സമയത്തും, ഉറങ്ങിക്കിടന്ന
പകയുണർത്തിയത് അമ്മയാണ്. അർജ്ജുനനും നകുലനും അമ്മയെ ശപിച്ചു.
സഹദേവൻ ഒന്നും മിണ്ടാതെ നടന്നു.
ശപിക്കാൻ എനിക്കായില്ല; പൊറുക്കാനും മനസ്സുവന്നില്ല. ശൂരസേനന്റെ മകളായി വാസുദേവരുടെ അനുജത്തിയായി പിറന്ന അമ്മ യുടെ ജീവിതം ഞാനോർമ്മിച്ചു. കുട്ടിക്കാലത്ത് അച്ഛൻ മക്കളില്ലാത്ത കുന്തി ഭോജന് കടംകൊടുത്ത പെൺകുട്ടി. മഹർഷിമാരെ പ്രീതിപ്പെടുത്താൻ അവ രുടെ ദാസ്യപ്പണിക്കയച്ച വളർത്തച്ഛൻ. വിവാഹിതയായി ഹസ്തിനപുര ത്തിലെ കൊട്ടാരത്തിലെത്തിയപ്പോഴും കഷ്ടകാലം അവളെ പിന്തുടരുന്നു. അധികാരം പങ്കുപറ്റാൻ കൂടുതൽ കൂടുതൽ സുന്ദരിയായ സപത്നി വന്നു. ഭർത്താവ് ഷണ്ഡനാണെന്നറിയുമ്പോഴത്തെ നടുക്കം. കൊട്ടാരത്തിനു പകരം കാട്. ഭർത്താവിനുവേണ്ടി ദേവകളുടെ നിയോഗം സ്വീകരിച്ച് മൂന്നു മക്കളെ പെറുകഴിയുമ്പോഴേക്ക് വിധവ.
മുതിർന്ന മക്കളുണ്ടായിട്ടും രാജാങ്കണത്തിനു പുറത്ത് വിദുരരുടെ ചെറിയ വീട്ടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഔദാര്യം കൊണ്ടു കഴിയേണ്ടി വന്നു, പതിമൂന്നു വർഷം.
ഇല്ല, ശപിക്കാൻ എനിക്കാവില്ല.
ഞാൽ കർണ്ണനെപ്പറ്റി ഓർത്തു. അഭ്യാസക്കാഴ്ചയിൽ ജനാവലിയുടെ മുമ്പാകെ ഏറ്റവും നാണംകെടുത്തിയവൻ ഞാനാണ്. കൊല്ലാൻ പ്രതി ചെയ്ത്, വേലുണ്ടാക്കിക്കേണ്ടിയിരുന്നത് എനിക്കുവേണ്ടിയായിരുന്നു.
ഒഴിഞ്ഞുകിടക്കുന്ന ദുര്യോധനമണ്ഡപത്തിൽ എത്തിയപ്പോൾ ഞാൻ
നിന്നു. മല്ലയുദ്ധത്തിനു വച്ച് എന്റെ പ്രതിരൂപമെന്നു പറഞ്ഞുകേട്ട ലോഹ
പ്രതിമ വിഡ്ഢിച്ചിരിയുമായി നില്ക്കുന്നു. വലിയ വയർ, വലിയ കൈകൾ.
ഗോളംപോലത്തെ ശിരസ്സിനുതാഴെ പിളർന്ന വായ ചിരിക്കുന്നു. ദുര്യോധനൻ
മരിച്ച ദിവസം ഭ്രാന്തനെപ്പോലെ ധൃതരാഷ്ട്രർ അതിനോട് മല്ലയുദ്ധം ചെയ്യാനൊരുങ്ങിയത്. തിരഞ്ഞുവന്ന പരിചാരകൻ എന്നെ കണ്ടെത്തി. ജ്യേഷ്ഠൻ വിളിക്കുന്നു.
- വലിയ മണ്ഡപത്തിൽ അപ്പോഴും ധൃതരാഷ്ട്രരാണിരിക്കുന്നത്. അദ്ദേഹ ത്തിന്റെ സമീപത്തുകൂടി കടന്നുപോകുമ്പോൾ കാലൊച്ച കേട്ട് വലിയച്ഛൻ
ചോദിച്ചു:
ആരാണ്?
ഞാൻ, ഭീമസേനൻ.
പിന്നെ സംസാരിച്ചില്ല.
വിധവകളുടെ രാജ്യമാക്കി ഹസ്തിനപുരത്തെ മാറ്റിയതിന് ആരെ യെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, ഇതാ ഈ അന്ധൻ എല്ലാ ദുരന്തങ്ങൾ ക്കും കാരണം, മൃത്യു വഴിമാറി, കാണാതെ നടക്കുന്ന, ഈ അന്ധനാണെന്നു വിളിച്ചുപറയണമെന്നു തോന്നി. കള്ളചൂതിൽ മകൻ നേടുമ്പോൾ കണക്കു കേട്ട് ആഹ്ലാദം ഒതുക്കാനാവാതെ ഇരുന്ന ഈ വൃദ്ധൻ.
പഴയ ദ്യുതസഭയിലായിരുന്നു യുധിഷ്ഠിരൻ. അർജ്ജുനനും നകുലസഹദേവന്മാരും എത്തിയിരുന്നു. എന്റെ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം
പറഞ്ഞു:
ഞാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി ആലോചിക്കുകയായിരുന്നു. അവ സാനം ഒരു തീരുമാനത്തിലെത്തി. അദ്ദേഹം നിർത്തി, പിന്നെയും ചിന്തയിൽ മുഴുകി.
വിധവപ്പെണ്ണിന്റെ സ്ത്രീധനം പോലെയാണ് എനിക്കു കിട്ടിയ ഈ രാജ്യം.
മക്കളില്ല. ബന്ധുക്കളില്ല. എവിടെ നോക്കിയാലും കണ്ണീരുണങ്ങാത്ത വിധ വകൾ. ഭരിക്കാൻ എനിക്കു വയ്യ. എനിക്കാവില്ല.' ഞങ്ങളെല്ലാം നിശ്ശബ്ദമായി നിന്നു. “ചോരയുടെ ഗന്ധം വിട്ടുപോകുന്നില്ല. കങ്കാളങ്ങളെ സ്വപ്നം കണ്ട് രാത്രി ഉറങ്ങാൻ കഴിയുന്നില്ല. ഇനിയുള്ള കാലം വനത്തിൽപ്പോയി സന്ന്യസിക്കാൻ
ഞാൻ ഉറച്ചുകഴിഞ്ഞു. ഹസ്തിനപുരം എനിക്കു വേണ്ട. കുറേസമയം വെൺകൽത്തറയിൽ നോക്കിയിരുന്ന് അഭിപ്രായമാരാഞ്ഞു
കൊണ്ട് അദ്ദേഹം സഹദേവന്റെ നേരെ മിഴികളുയർത്തി. സഹദേവൻ പറഞ്ഞു: 'ജ്യേഷ്ഠൻ ഭരിക്കണം. ജ്യേഷ്ഠൻ രാജാവാകുന്നതു കാണാൻ വേണ്ടിയാണ് ഞങ്ങളൊക്കെ കാത്തിരിക്കുന്നത്. കഷ്ടപ്പെട്ടു യുദ്ധം നകുലൻ ഒന്നും പറഞ്ഞില്ല. തീരുമാനം ശരിയല്ല എന്ന ഭാവം കാട്ടി നിന്നു. അർജ്ജുനൻ അന്തരീക്ഷത്തിനു ലാഘവമുണ്ടാക്കാൻ ശ്രമിച്ചു.
ക്ഷത്രിയന് യുദ്ധം കഴിയുമ്പോഴൊക്കെ വിരക്തി തോന്നും. പണ്ടും ഉണ്ടാ യിട്ടുണ്ട്. പ്രജകളോട് നമുക്കൊത്തവാദിത്വമില്ലേ? കാലക്കേടിനെപ്പറ്റി
പറഞ്ഞ് പലതും പൊറുത്തതാണല്ലോ ജ്യേഷ്ഠൻ. യുധിഷ്ഠിരൻ ഭാവവ്യത്യാസമില്ലാതെ ഇരുന്നു.
അർജ്ജുനൻ തുടർന്നു: "ഏതായാലും ദ്വാരകയിൽ പോയ കൃഷ്ണൻ തിരി ച്ചുവരട്ടെ. അദ്ദേഹത്തോടുകൂടി ഒന്നാലോചിച്ചിട്ടു മതി തീരുമാനം. “തീരുമാനിച്ചുകഴിഞ്ഞതാണ് ഞാൻ വെറും വാക്കുകൾ ഞാൻ പറയാറില്ല
പിന്നീട് എന്റെ നേരെ നോക്കി
ഭീമസേനൻ രാജ്യം ഭരിക്കട്ടെ.'
"ഈ ഭീമന്റെ കൈകൾ കൊണ്ടാണ് കൗരവർ മരിച്ചത്. ക്ഷത്രിയനിയമ മനുസരിച്ച് യുദ്ധം ജയിച്ചവനുള്ളതാണ് സിംഹാസനം. ഭരിക്കാൻ സർവ്വഥാ അർഹനാണ് ഭീമസേനൻ.
സംസാരിക്കാതിരുന്നാൽ ശരിയല്ല എന്നു തോന്നി ഞാൻ പറഞ്ഞു: “ജയി ക്കുന്നതു രാജാവാണ്. കാട്ടിൽ കഴിയുമ്പോഴും അങ്ങ് രാജാവായിരുന്നു. ജ്യേഷ്ഠന്റെ രാജ്യാവകാശം തിരിച്ചുകിട്ടാനായിരുന്നു ഇക്കഴിഞ്ഞ മഹാ യുദ്ധം പാഞ്ചാലിയുടെ കെട്ടഴിഞ്ഞ മുടിക്കു വേണ്ടിയല്ല. അതും കേട്ടു. മാ ധരുടെ ഒരു ഫലിതം!
എന്റെ അനുവാദം കിട്ടിയാൽ വിദുരരെ വിളിച്ച് അഭിഷേകത്തിന്റെ ഒരു ക്കങ്ങൾ ചെയ്യാമെന്നു പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു നടന്നു.
ഞങ്ങൾ പിന്നെയും അവിടെ നിന്നു.
അർജ്ജുനൻ പറഞ്ഞു: "ധൃതരാഷ്ട്രൻ ഒഴിഞ്ഞുകൊടുത്ത സിംഹാസന ത്തിലാണ് പാണ്ഡുഹാരി ഇരുന്നത്. പാരമ്പര്യത്തിനു ചേർന്നതുതന്നെ യാണ് ജ്യേഷ്ഠൻ പറഞ്ഞത്. രാജാവാകണം. സഹദേവൻ ആഹ്ലാദത്തോടെ പറഞ്ഞു: “പറയൂ, സമ്മതമെന്നു പ്രഖ്യാ
നകുലനും അതുതന്നെ പറയുന്നു.
'ഇതിലെന്താണിനിയും ഇന്ന ആലോചിക്കാൻ അർജ്ജുനൻ ചോദിച്ചു. ഞാൻ പറഞ്ഞു: “കുറച്ചു സമയം തരൂ. മനസ്സ് സ്വസ്ഥമാവട്ടെ.'
ഞാൻ തനിച്ചാവട്ടെ എന്നു കരുതി അവർ അകത്തേക്കു പോയി. മണ്ഡ പത്തിൽനിന്നു ഞാൻ പുറത്തുകടന്ന് ഇടനാഴിയിലൂടെ അകത്തെ ചതുരാങ്ക ണത്തിലേക്കിറങ്ങി. ചെടികൾ കരിഞ്ഞുനില്ക്കുന്ന ഉദ്യാനം. അതിനപ്പുറത്ത് ബാല്യത്തിൽ ഞങ്ങൾ പാർത്ത ശയ്യാഗൃഹങ്ങൾ നടന്ന് ഇടവാതിൽ കടന്ന് ഒഴിഞ്ഞ ആനപ്പന്തിക്കടുത്തെത്തി. ഞാൻ നിന്നു.
വൃകോദരൻ ഹസ്തിനപുരത്തിലെ രാജാവ്? എനിക്കു ചിരിക്കണമെന്നു തോന്നി. ഫലിതം പറയേണ്ടവർ ആരും ഇന്നു ജീവിച്ചിരിക്കുന്നില്ല. വന്ന വഴി കളിലൂടെ വീണ്ടും നടന്നു. വാടിക്കരിഞ്ഞ ചെടിപ്പടർപ്പുകൾ നോക്കി ആഘോ ഷത്തെപ്പറ്റി ഞാനാലോചിച്ചു. എന്റെ സ്വന്തം സുഹൃത്തുക്കളായി വളരെ പ്പേർ വരാനില്ല. പ്രത്യേകദൂതന്മാരെ എവിടേക്കെല്ലാം നേരത്തെ അയയ്ക്ക ണമെന്ന് ഉടനെ തീരുമാനിക്കേണ്ടി വരും. സാത്യകി, സേനേശൻ....
അപ്പോൾ, അന്തഃപുരക്കെട്ടിന്റെ വാതില്ക്കൽ നിഴല്പാടിൽ ഒരു സ്ത്രീ രൂപം ഞാൻ അവ്യക്തമായി കണ്ടു. പെട്ടെന്ന് ഞാൻ നടുങ്ങി. ചെമ്പഴുക്ക നിറമുള്ള സുന്ദരി...ഇറങ്ങിവന്നപ്പോൾ ആശ്വസിച്ചു. ലഘുവായി ചിരിച്ചു. അല്ല, ദ്രൗപദിയാണ്.
അടുത്തെത്തിയ ദ്രൗപദി പതിവിനു വിപരീതമായി വന്ദിച്ചു. യുധിഷ്ഠി
രൻ മുമ്പിലെത്തുമ്പോൾ മാത്രമേ അവൾ ആചാരങ്ങളും ഉപചാരങ്ങളും
പാലിക്കാറുള്ളു. അസ്തമയം കണ്ട നീലത്താമരയുടെ നിശ്ശബ്ദത മുഖത്ത്. "അഭിഷേകത്തിന്റെ ദിവസം നിശ്ചയിക്കുകയായി.' ഞാൻ പറഞ്ഞു.
നിശ്ചയിച്ചോ?
ജ്യേഷ്ഠൻ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഞാൻ വാക്കു കൊടുത്തി
ആഹ്ലാദം പുറത്തുകാട്ടാതെ ഞാൻ നിസ്സാരഭാവത്തിൽ പറഞ്ഞു
“അതറിഞ്ഞുതന്നെയാണ് ഞാൻ വന്നത്.
അവളുടെ ഗൂഢസ്മിതവും അഭിനന്ദനവാക്കുകളും പ്രതീക്ഷിച്ചു നിന്ന ഞാൻ കലങ്ങിയ കണ്ണുകളാണ് കണ്ടത്. 'കാട്ടിലും ദാസ്യപ്പണിയിലുമൊക്കെ കഴിയുമ്പോൾ ഒരിക്കൽ ഇവിടെ വരാ
മെന്ന് മോഹമുണ്ടായിരുന്നു. അതും പദിക്കു നിഷേധിക്കുകയാണോ?' ഞാൻ സ്തബ്ധനായി.
എനിക്കു വാനപ്രസ്ഥത്തിനു പ്രായമായിട്ടില്ല. മനസ്സും വന്നുകഴിഞ്ഞിട്ടില്ല.
ജേഷ്ടൻ വനവാസത്തിനും സന്യാസത്തിനും പോകുമ്പോൾ ദ്രൗപദി... ആലോചിച്ചു. പക്ഷേ, ഞാനുണ്ടല്ലോ ഇവിടെ?
“പണ്ഡിതയല്ലെങ്കിലും നിയമങ്ങളറിയാം ഒന്നുകിൽ ഞാനദ്ദേഹത്തെ അനു ഗമിക്കണം, അല്ലെങ്കിൽ ബലന്ധരയുടെ ഔദാര്യത്തിൽ ഇവിടെ ഏതെങ്കിലും
ഒരു കോണിൽ അന്തഃപുരത്തിൽ കഴിയണം. ബലന്ധരയുടെ പേർ പെട്ടെന്നു വന്നപ്പോൾ ഞാൻ വിസ്മയിച്ചു.
"ബലന്ധര 'ബലന്ധര, അത് അഭിഷിക്തനാവുമ്പോൾ രാത്രിയാവുന്നത് ആരാണ്?
ബലന്ധര
പിന്നെ നിറഞ്ഞ കണ്ണുകൾ തുടച്ച് കാല്ക്കീഴിലെ ഭൂമിയോടു പറഞ്ഞു: എന്നും സൈരന്ധ്രിയാവാൻ പിറന്നവളായിരിക്കാം പാഞ്ചാലി പദി തിരിച്ചുപോയി. നിഴല്പാടുകളിലെ വെളിച്ചക്കീറുകൾ സന്ധ്യ പെറുക്കിയെടുത്തു.
പിന്നെയും ഞാൻ അങ്കണത്തിൽ തനിയെ നിന്നു.
എവിടെനിന്നോ സന്ധ്യാവന്ദന മന്ത്രങ്ങൾ കേട്ടപ്പോൾ ഞാൻ പിന്നീട് എന്റെ മന്ദിരത്തിലേക്കു നടന്നു.
അവിടെ രണ്ടു പേർ എന്നെ കാത്തുനില്ക്കുന്നു. ശിരസ്സു മറച്ച് സ്ത്രീയെ ഞാനാദ്യം കണ്ടില്ല. വിദുരരായിരുന്നു മുമ്പിൽ. അദ്ദേഹത്തിന്റെ പിന്നിൽ നില്ക്കുന്ന സ്ത്രീ അമ്മയായിരുന്നു.
അമ്മ പറഞ്ഞു: 'വാനപ്രസ്ഥത്തിന്റെ കഥ ഞാനും കേട്ടു. ഇളയച്ഛൻ ഉപദേശിച്ചിട്ടും വലിയ മനസ്സുമാറ്റമൊന്നും കണ്ടില്ല.'
ഞാൻ എന്തു ചെയ്യണമെന്നാണ് പറഞ്ഞുകൊണ്ടുവരുന്നത്? വിദുരരാണ് വ്യക്തമാക്കാൻ സഹായിച്ചത്.
"രാജ്യവാസികളാക കാത്തിരിക്കുകയാണ്, ധർമ്മത്തനായ യുധിഷ്ടി രൻ രാജാവാകുന്ന സുദിനം. ഹസ്തിനപുരം ഭരിക്കാൻ പിറന്ന കുമാരനാണ ദ്ദേഹമെന്ന് അവർക്കൊക്കെ അറിയുന്നതാണല്ലോ..
അപ്പോൾ എന്റെ വാക്കുകൾ പുറത്തു കേട്ടു. “ഞാനെന്തു വേണം? അമ്മ കല്പിച്ചു.
അമ്മ പറഞ്ഞു: 'ജ്യേഷ്ഠൻ തന്നെ രാജാവാകണം. ധർമ്മശാസ്ത്രവും രാജ നീതിയും അറിയാത്ത നീ യോഗ്യനല്ല. അതുകൊണ്ട് തയ്യാറല്ല എന്ന് ഉറപ്പിച്ചു പറയണം. ഇളയച്ഛന്റെ കൂടെ അഭിപ്രായമാണ് ഞാൻ പറയുന്നത്. ഞാൻ കുറച്ചിട അകത്തെ നിഗൂഢക്ഷോഭങ്ങളൊതുക്കാൻ വേണ്ടി മൗനം പൂണ്ടു നിന്നു. പിന്നെ ചിരിച്ചു. ആദ്യം ദ്രൗപദി. ഇപ്പോൾ വീണ്ടുമൊരു സ്ത്രീ,
അമ്മ
“ഞാൻ രാജാവോ? വൃകോദരൻ ഹസ്തിനപുരത്തിലെ രാജാവോ?
വിഡ്ഢിത്തം!' ഞാൻ കുറേക്കൂടി ഉച്ചത്തിൽ പിരിച്ചു.
'ജ്യേഷ്ഠന്റെ ഫലിതം? എന്നും ജ്യേഷ്ഠൻ ഫലിതം പറഞ്ഞിരുന്നത് എന്നോടാണ്. മന്ദൻ രാജാവ് എന്റെ ചിരി വിദുരരുടെ മുഖത്തേക്കും വ്യാപിച്ചു. അദ്ദേഹം ആശ്വാസ
ത്തോടെ നെടുവീർപ്പിട്ടു. അവർ പോയപ്പോൾ ഞാൻ ചിന്താഭാരംകൊണ്ടു ശയ്യയിൽ ഇരുന്നു. ചിരി ക്കാൻ മറന്നു. ഒരു വിനാഴിക ഒരു വിനാഴിക മാത്രം, മനസ്സിൽ ഹസ്തിനപുരം ഭരിച്ചു സ്ഥാനത്യാഗം ചെയ്ത രാജാവ്. പിന്നീട് ഇരുട്ടിലും ചിരിച്ചു. മഹാബലർ കരയാൻ പാടില്ലല്ലോ.