shabd-logo

പൈതൃകം -എട്ട് (ഒന്ന് )

3 October 2023

0 കണ്ടു 0
വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത്തരയുടെ ചുമലിൽ കൈവച്ചുകൊണ്ടു വന്ന സുഭദ്രയുടെ പിന്നിലായി, അവസാനം ഗംഗാതീരത്തെത്തിയത് ദ്രൗപദിയായിരുന്നു. ഞങ്ങൾ സഹോദരന്മാർ ശിരോഭൂഷണങ്ങളും ഉത്തരീയങ്ങളുമഴിച്ച്
ആലോലം മുങ്ങിനിന്നു. മരിച്ചവർക്കുള്ള ജലാലി.
മകന്.

സഹോദരന്.

ഭർത്താവിന്.

ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക്.

നനഞ്ഞ വസ്ത്രവും തൊഴുകൈയുമായി ഞങ്ങൾ പുരോഹിതൻ മുമ്പിൽ നിൽക്കെ സ്ത്രീകളുടെ സംഘം വിട്ട് അമ്മ സമീപത്തേക്കുവന്നു. കണ്ണീരില്ല. ഉണങ്ങാത്ത കണ്ണീർ ഞാൻ കണ്ടത്, രാ വറുതി കഴിഞ്ഞു നില്ക്കുന്ന ചന്ദ്രക്കലപോലെ വിളറിയ ഉത്തരയുടെ മുഖത്താണ്. അവൾ ഗർഭി ണിയാണ്.

ശാന്തമായ സ്വരത്തിൽ അമ്മ യുധിഷ്ഠിരനോടു പറഞ്ഞു: 'ജലാലി ചെയ്യുമ്പോൾ ഒരു നാമധേയം മറക്കരുത്. കൗരവപക്ഷത്തു മരിച്ച ഒരു മഹാ വീരൻ. നിങ്ങളുടെയൊക്കെ ജ്യേഷ്ഠൻ.

അർജ്ജുനൻ അർത്ഥമറിയാതെ പകച്ചുനിന്നു. യുധിഷ്ഠിരൻ കുറേക്കൂടി അമ്മയുടെ സമീപത്തേക്കു നീങ്ങി ശിരസ്സു കുനിച്ചു. അപ്പോൾ അമ്മയുധിഷ്ഠിരനോടായി പറഞ്ഞു:

“നിന്റെയും ജ്യേഷ്ഠൻ. രാധേയനെന്നു നിങ്ങളറിഞ്ഞിരുന്ന കർണ്ണൻ. അർജ്ജുനൻ വിറയ്ക്കുന്ന ചുണ്ടുകളിൽ വാക്കുകൾ തടഞ്ഞു നില്ക്കുന്നു. പക്ഷേ, എനിക്കിതു കേൾക്കാം. കർണ്ണൻ, ഞാൻ വധിച്ച കർണ്ണൻ

“കർണ്ണൻ, അമ്മ സ്വരഭേദമില്ലാതെ പറഞ്ഞു: “കന്യകയായിരിക്കെ ഞാൻ പെറ്റ്, മാനക്കേടോർത്ത് പുഴയിലുപേക്ഷിച്ച എന്റെ ആദ്യത്തെ പുത്രൻ. ' ഞാൻ മുഖമുയർത്താതെ നിന്നു. അമ്മ ഇനിയും അമ്പരപ്പിൽ നിന്നുണ രാത്ത മക്കളോടു പറഞ്ഞു: "രാധയും അധിരഥനും വളർത്തിയ കർണ്ണൻ തന്നെ.

ഒരു കൈക്കുടന്ന വെള്ളം ആ കർണ്ണനും. എന്നിട്ട് അമ്മ സ്ത്രീകളുടെ സംഘത്തിലേക്കു തിരിച്ചുപോയി.

യുധിഷ്ഠിരൻ ദീർഘനേരത്തെ മൗനത്തിനുശേഷം ഉറക്കെ നെടുവീർപ്പിട്ടു. എല്ലാമൊതുക്കി.

'കർണ്ണന്റെ പത്നിയും പുത്രവധുക്കളും നമ്മുടെ സ്ത്രീകളുടെ കൂട്ടത്തിൽ നിൽക്കട്ടെ 
സഹദേവൻ അവരെ തിരഞ്ഞുപിടിക്കാൻ പോയി. എവിടെയോ വച്ച്. സഹോദരി ചർമ്മണ്വതിയിൽനിന്നു ചോരക്കുഞ്ഞിനെ സ്വീകരിച്ച ഗംഗ വർഷങ്ങൾക്കു ശേഷം ജലാലിയും അർത്ഥനിർഭരമായ മൗനത്തോടെ ഏറ്റുവാങ്ങി. എല്ലാം കണ്ട, എല്ലാമറിഞ്ഞ, ഗംഗ. 
വീണ്ടും ഹസ്ഥന പുരത് എത്തിയപ്പോൾ ഒഴിഞ്ഞ കൊട്ടാരത്തിന്റെ കോണുകളിൽ ഞങ്ങൾ ഉടമകളെങ്കിലും വഴിയമ്പലത്തിലെ പാരെപ്പോലെഒറ്റപ്പെട്ടിരുന്നു. ഇരുണ്ട ഇടനാഴികളിൽ വിധവകളുടെ തേങ്ങലുകൾ ദിവസ

ങ്ങൾക്കുശേഷവും അലഞ്ഞുനടന്നു.
തേർചക്രം കുഴിമണ്ണിൽ  താഴ്ന്നപ്പോൾ ധർമനുസരിച് യുദ്ധം നിർത്താൻ 
പറഞ്ഞ കർണ്ണൻ നേരെ അമ്പെയ്യുമ്പോൾ, തന്നെ നോക്കിയ കണ്ണുകൾ
അർജ്ജുനൻ രാത്രികളെ നിദ്രാവിഹീനങ്ങളാക്കുന്നു.

ഞാനും ഉറങ്ങാറില്ല.

എന്റെ കൈയാൽ മരിച്ചുവീണവരെ ഓർത്തല്ല. രക്ഷപ്പെടുവാൻ കൃഷ്ണനും കൃഷ്ണപ്രായം അനുവദിച്ചാൽ ജീവിക്കുന്നു എന്നതു കൊണ്ട്. ആ മുഖം ഞാൻ സങ്കല്പിക്കുന്നു. കത്തുന്ന പടകുടീരത്തിന്റെ വെളിച്ചത്തിൽ, രുദ്രന്റെ വാളിൽ ഉറങ്ങുന്നവരുടെയും ഉണർന്നവരുടെയും ചോരയുമായി നില്ക്കുന്ന അശ്വത്ഥാമാവ്.

ദുര്യോധനൻ വീണ രാത്രിയിൽ എല്ലാം കഴിഞ്ഞ ശൂന്യതയായിരുന്നു മന സ്സിൽ. ഇപ്പോൾ ഞാൻ വീണ്ടും ഒരിക്കൽക്കൂടി യുദ്ധത്തിന്റെ പൊടിയടങ്ങാൻ കാത്തുനില്ക്കുകയാണ്. ശത്രുവിന്റെ രൂപം ലക്ഷ്യത്തിനുനേരേ കിട്ടാൻ. മുറി കൊണ്ടു കാട്ടിലേക്ക് ഓടിപ്പോയ അശ്വത്ഥാമാവ് എന്റെ രാത്രികളെ അസ്വ സ്ഥമാക്കുന്നു.

ദിവസങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾ സഹോദരന്മാർ പരസ്പരം കണ്ടില്ല.

ഒരിക്കൽ യുധിഷ്ഠിരൻ എന്നെ അന്വേഷിച്ചു വന്നു. 'കർണ്ണൻ എനിക്കു വിശ്വസിക്കാനാവുന്നില്ല ഇനിയും മരിച്ചുകിടക്കുന്നത്. സ്വന്തം കണ്ണാലെ കണ്ടാലേ തൃപ്തിയാവൂ എന്നു കരുതി ഞാൻ ജഡത്തിൽ
നോക്കി നിന്നതാണ്. എല്ലാ നാശങ്ങൾക്കും കാരണം ആ സ്ത്രീയാണ്
അമ്മയുടെ തെറ്റിനെപ്പറ്റി വിലപിച്ചുകൊണ്ട് അദ്ദേഹം കൊട്ടാരത്തിൽ അലഞ്ഞുനടന്നു. അമ്മ അന്തഃപുരസ്ത്രീകളുടെ കൂട്ടത്തിൽനിന്ന് ഒരിക്കലും പുറത്തുവന്നില്ല. യുദ്ധം സന്ധിയിലെത്തുമെന്നു തോന്നിയ സമയത്തും, ഉറങ്ങിക്കിടന്ന

പകയുണർത്തിയത് അമ്മയാണ്. അർജ്ജുനനും നകുലനും അമ്മയെ ശപിച്ചു.

സഹദേവൻ ഒന്നും മിണ്ടാതെ നടന്നു.


ശപിക്കാൻ എനിക്കായില്ല; പൊറുക്കാനും മനസ്സുവന്നില്ല. ശൂരസേനന്റെ മകളായി വാസുദേവരുടെ അനുജത്തിയായി പിറന്ന അമ്മ യുടെ ജീവിതം ഞാനോർമ്മിച്ചു. കുട്ടിക്കാലത്ത് അച്ഛൻ മക്കളില്ലാത്ത കുന്തി ഭോജന് കടംകൊടുത്ത പെൺകുട്ടി. മഹർഷിമാരെ പ്രീതിപ്പെടുത്താൻ അവ രുടെ ദാസ്യപ്പണിക്കയച്ച വളർത്തച്ഛൻ. വിവാഹിതയായി ഹസ്തിനപുര ത്തിലെ കൊട്ടാരത്തിലെത്തിയപ്പോഴും കഷ്ടകാലം അവളെ പിന്തുടരുന്നു. അധികാരം പങ്കുപറ്റാൻ കൂടുതൽ കൂടുതൽ സുന്ദരിയായ സപത്നി വന്നു. ഭർത്താവ് ഷണ്ഡനാണെന്നറിയുമ്പോഴത്തെ നടുക്കം. കൊട്ടാരത്തിനു പകരം കാട്. ഭർത്താവിനുവേണ്ടി ദേവകളുടെ നിയോഗം സ്വീകരിച്ച് മൂന്നു മക്കളെ പെറുകഴിയുമ്പോഴേക്ക് വിധവ.

മുതിർന്ന മക്കളുണ്ടായിട്ടും രാജാങ്കണത്തിനു പുറത്ത് വിദുരരുടെ ചെറിയ വീട്ടിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഔദാര്യം കൊണ്ടു കഴിയേണ്ടി വന്നു, പതിമൂന്നു വർഷം.

ഇല്ല, ശപിക്കാൻ എനിക്കാവില്ല.

ഞാൽ കർണ്ണനെപ്പറ്റി ഓർത്തു. അഭ്യാസക്കാഴ്ചയിൽ ജനാവലിയുടെ മുമ്പാകെ ഏറ്റവും നാണംകെടുത്തിയവൻ ഞാനാണ്. കൊല്ലാൻ പ്രതി ചെയ്ത്, വേലുണ്ടാക്കിക്കേണ്ടിയിരുന്നത് എനിക്കുവേണ്ടിയായിരുന്നു.

ഒഴിഞ്ഞുകിടക്കുന്ന ദുര്യോധനമണ്ഡപത്തിൽ എത്തിയപ്പോൾ ഞാൻ

നിന്നു. മല്ലയുദ്ധത്തിനു വച്ച് എന്റെ പ്രതിരൂപമെന്നു പറഞ്ഞുകേട്ട ലോഹ
പ്രതിമ വിഡ്ഢിച്ചിരിയുമായി നില്ക്കുന്നു. വലിയ വയർ, വലിയ കൈകൾ.

ഗോളംപോലത്തെ ശിരസ്സിനുതാഴെ പിളർന്ന വായ ചിരിക്കുന്നു. ദുര്യോധനൻ
മരിച്ച ദിവസം ഭ്രാന്തനെപ്പോലെ ധൃതരാഷ്ട്രർ അതിനോട് മല്ലയുദ്ധം ചെയ്യാനൊരുങ്ങിയത്. തിരഞ്ഞുവന്ന പരിചാരകൻ എന്നെ കണ്ടെത്തി. ജ്യേഷ്ഠൻ വിളിക്കുന്നു.

- വലിയ മണ്ഡപത്തിൽ അപ്പോഴും ധൃതരാഷ്ട്രരാണിരിക്കുന്നത്. അദ്ദേഹ ത്തിന്റെ സമീപത്തുകൂടി കടന്നുപോകുമ്പോൾ കാലൊച്ച കേട്ട് വലിയച്ഛൻ

ചോദിച്ചു:

ആരാണ്?
ഞാൻ, ഭീമസേനൻ.

പിന്നെ സംസാരിച്ചില്ല.

വിധവകളുടെ രാജ്യമാക്കി ഹസ്തിനപുരത്തെ മാറ്റിയതിന് ആരെ യെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, ഇതാ ഈ അന്ധൻ എല്ലാ ദുരന്തങ്ങൾ ക്കും കാരണം, മൃത്യു വഴിമാറി, കാണാതെ നടക്കുന്ന, ഈ അന്ധനാണെന്നു വിളിച്ചുപറയണമെന്നു തോന്നി. കള്ളചൂതിൽ മകൻ നേടുമ്പോൾ കണക്കു കേട്ട് ആഹ്ലാദം ഒതുക്കാനാവാതെ ഇരുന്ന ഈ വൃദ്ധൻ.

പഴയ ദ്യുതസഭയിലായിരുന്നു യുധിഷ്ഠിരൻ. അർജ്ജുനനും നകുലസഹദേവന്മാരും എത്തിയിരുന്നു. എന്റെ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം

പറഞ്ഞു:
ഞാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി ആലോചിക്കുകയായിരുന്നു. അവ സാനം ഒരു തീരുമാനത്തിലെത്തി. അദ്ദേഹം നിർത്തി, പിന്നെയും ചിന്തയിൽ മുഴുകി.

വിധവപ്പെണ്ണിന്റെ സ്ത്രീധനം പോലെയാണ് എനിക്കു കിട്ടിയ ഈ രാജ്യം.

മക്കളില്ല. ബന്ധുക്കളില്ല. എവിടെ നോക്കിയാലും കണ്ണീരുണങ്ങാത്ത വിധ വകൾ. ഭരിക്കാൻ എനിക്കു വയ്യ. എനിക്കാവില്ല.' ഞങ്ങളെല്ലാം നിശ്ശബ്ദമായി നിന്നു. “ചോരയുടെ ഗന്ധം വിട്ടുപോകുന്നില്ല. കങ്കാളങ്ങളെ സ്വപ്നം കണ്ട് രാത്രി ഉറങ്ങാൻ കഴിയുന്നില്ല. ഇനിയുള്ള കാലം വനത്തിൽപ്പോയി സന്ന്യസിക്കാൻ

ഞാൻ ഉറച്ചുകഴിഞ്ഞു. ഹസ്തിനപുരം എനിക്കു വേണ്ട. കുറേസമയം വെൺകൽത്തറയിൽ നോക്കിയിരുന്ന് അഭിപ്രായമാരാഞ്ഞു

കൊണ്ട് അദ്ദേഹം സഹദേവന്റെ നേരെ മിഴികളുയർത്തി. സഹദേവൻ പറഞ്ഞു: 'ജ്യേഷ്ഠൻ ഭരിക്കണം. ജ്യേഷ്ഠൻ രാജാവാകുന്നതു കാണാൻ വേണ്ടിയാണ് ഞങ്ങളൊക്കെ കാത്തിരിക്കുന്നത്. കഷ്ടപ്പെട്ടു യുദ്ധം നകുലൻ ഒന്നും പറഞ്ഞില്ല. തീരുമാനം ശരിയല്ല എന്ന ഭാവം കാട്ടി നിന്നു. അർജ്ജുനൻ അന്തരീക്ഷത്തിനു ലാഘവമുണ്ടാക്കാൻ ശ്രമിച്ചു.

ക്ഷത്രിയന് യുദ്ധം കഴിയുമ്പോഴൊക്കെ വിരക്തി തോന്നും. പണ്ടും ഉണ്ടാ യിട്ടുണ്ട്. പ്രജകളോട് നമുക്കൊത്തവാദിത്വമില്ലേ? കാലക്കേടിനെപ്പറ്റി

പറഞ്ഞ് പലതും പൊറുത്തതാണല്ലോ ജ്യേഷ്ഠൻ. യുധിഷ്ഠിരൻ ഭാവവ്യത്യാസമില്ലാതെ ഇരുന്നു.

അർജ്ജുനൻ തുടർന്നു: "ഏതായാലും ദ്വാരകയിൽ പോയ കൃഷ്ണൻ തിരി ച്ചുവരട്ടെ. അദ്ദേഹത്തോടുകൂടി ഒന്നാലോചിച്ചിട്ടു മതി തീരുമാനം. “തീരുമാനിച്ചുകഴിഞ്ഞതാണ് ഞാൻ വെറും വാക്കുകൾ ഞാൻ പറയാറില്ല
പിന്നീട് എന്റെ നേരെ നോക്കി

ഭീമസേനൻ രാജ്യം ഭരിക്കട്ടെ.'

"ഈ ഭീമന്റെ കൈകൾ കൊണ്ടാണ് കൗരവർ മരിച്ചത്. ക്ഷത്രിയനിയമ മനുസരിച്ച് യുദ്ധം ജയിച്ചവനുള്ളതാണ് സിംഹാസനം. ഭരിക്കാൻ സർവ്വഥാ അർഹനാണ് ഭീമസേനൻ.

സംസാരിക്കാതിരുന്നാൽ ശരിയല്ല എന്നു തോന്നി ഞാൻ പറഞ്ഞു: “ജയി ക്കുന്നതു രാജാവാണ്. കാട്ടിൽ കഴിയുമ്പോഴും അങ്ങ് രാജാവായിരുന്നു. ജ്യേഷ്ഠന്റെ രാജ്യാവകാശം തിരിച്ചുകിട്ടാനായിരുന്നു ഇക്കഴിഞ്ഞ മഹാ യുദ്ധം പാഞ്ചാലിയുടെ കെട്ടഴിഞ്ഞ മുടിക്കു വേണ്ടിയല്ല. അതും കേട്ടു. മാ ധരുടെ ഒരു ഫലിതം!

എന്റെ അനുവാദം കിട്ടിയാൽ വിദുരരെ വിളിച്ച് അഭിഷേകത്തിന്റെ ഒരു ക്കങ്ങൾ ചെയ്യാമെന്നു പറഞ്ഞ് അദ്ദേഹം എഴുന്നേറ്റു നടന്നു.
ഞങ്ങൾ പിന്നെയും അവിടെ നിന്നു.

അർജ്ജുനൻ പറഞ്ഞു: "ധൃതരാഷ്ട്രൻ ഒഴിഞ്ഞുകൊടുത്ത സിംഹാസന ത്തിലാണ് പാണ്ഡുഹാരി ഇരുന്നത്. പാരമ്പര്യത്തിനു ചേർന്നതുതന്നെ യാണ് ജ്യേഷ്ഠൻ പറഞ്ഞത്. രാജാവാകണം. സഹദേവൻ ആഹ്ലാദത്തോടെ പറഞ്ഞു: “പറയൂ, സമ്മതമെന്നു പ്രഖ്യാ

നകുലനും അതുതന്നെ പറയുന്നു.

'ഇതിലെന്താണിനിയും ഇന്ന ആലോചിക്കാൻ അർജ്ജുനൻ ചോദിച്ചു. ഞാൻ പറഞ്ഞു: “കുറച്ചു സമയം തരൂ. മനസ്സ് സ്വസ്ഥമാവട്ടെ.'

ഞാൻ തനിച്ചാവട്ടെ എന്നു കരുതി അവർ അകത്തേക്കു പോയി. മണ്ഡ പത്തിൽനിന്നു ഞാൻ പുറത്തുകടന്ന് ഇടനാഴിയിലൂടെ അകത്തെ ചതുരാങ്ക ണത്തിലേക്കിറങ്ങി. ചെടികൾ കരിഞ്ഞുനില്ക്കുന്ന ഉദ്യാനം. അതിനപ്പുറത്ത് ബാല്യത്തിൽ ഞങ്ങൾ പാർത്ത ശയ്യാഗൃഹങ്ങൾ നടന്ന് ഇടവാതിൽ കടന്ന് ഒഴിഞ്ഞ ആനപ്പന്തിക്കടുത്തെത്തി. ഞാൻ നിന്നു.

വൃകോദരൻ ഹസ്തിനപുരത്തിലെ രാജാവ്? എനിക്കു ചിരിക്കണമെന്നു തോന്നി. ഫലിതം പറയേണ്ടവർ ആരും ഇന്നു ജീവിച്ചിരിക്കുന്നില്ല. വന്ന വഴി കളിലൂടെ വീണ്ടും നടന്നു. വാടിക്കരിഞ്ഞ ചെടിപ്പടർപ്പുകൾ നോക്കി ആഘോ ഷത്തെപ്പറ്റി ഞാനാലോചിച്ചു. എന്റെ സ്വന്തം സുഹൃത്തുക്കളായി വളരെ പ്പേർ വരാനില്ല. പ്രത്യേകദൂതന്മാരെ എവിടേക്കെല്ലാം നേരത്തെ അയയ്ക്ക ണമെന്ന് ഉടനെ തീരുമാനിക്കേണ്ടി വരും. സാത്യകി, സേനേശൻ....

അപ്പോൾ, അന്തഃപുരക്കെട്ടിന്റെ വാതില്ക്കൽ നിഴല്പാടിൽ ഒരു സ്ത്രീ രൂപം ഞാൻ അവ്യക്തമായി കണ്ടു. പെട്ടെന്ന് ഞാൻ നടുങ്ങി. ചെമ്പഴുക്ക നിറമുള്ള സുന്ദരി...ഇറങ്ങിവന്നപ്പോൾ ആശ്വസിച്ചു. ലഘുവായി ചിരിച്ചു. അല്ല, ദ്രൗപദിയാണ്.

അടുത്തെത്തിയ ദ്രൗപദി പതിവിനു വിപരീതമായി വന്ദിച്ചു. യുധിഷ്ഠി
രൻ മുമ്പിലെത്തുമ്പോൾ മാത്രമേ അവൾ ആചാരങ്ങളും ഉപചാരങ്ങളും
പാലിക്കാറുള്ളു. അസ്തമയം കണ്ട നീലത്താമരയുടെ നിശ്ശബ്ദത മുഖത്ത്. "അഭിഷേകത്തിന്റെ ദിവസം നിശ്ചയിക്കുകയായി.' ഞാൻ പറഞ്ഞു.
നിശ്ചയിച്ചോ?

ജ്യേഷ്ഠൻ ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. ഞാൻ വാക്കു കൊടുത്തി
ആഹ്ലാദം പുറത്തുകാട്ടാതെ ഞാൻ നിസ്സാരഭാവത്തിൽ പറഞ്ഞു

“അതറിഞ്ഞുതന്നെയാണ് ഞാൻ വന്നത്.

അവളുടെ ഗൂഢസ്മിതവും അഭിനന്ദനവാക്കുകളും പ്രതീക്ഷിച്ചു നിന്ന ഞാൻ കലങ്ങിയ കണ്ണുകളാണ് കണ്ടത്. 'കാട്ടിലും ദാസ്യപ്പണിയിലുമൊക്കെ കഴിയുമ്പോൾ ഒരിക്കൽ ഇവിടെ വരാ
മെന്ന് മോഹമുണ്ടായിരുന്നു. അതും പദിക്കു നിഷേധിക്കുകയാണോ?' ഞാൻ സ്തബ്ധനായി.

എനിക്കു വാനപ്രസ്ഥത്തിനു പ്രായമായിട്ടില്ല. മനസ്സും വന്നുകഴിഞ്ഞിട്ടില്ല.
ജേഷ്ടൻ വനവാസത്തിനും സന്യാസത്തിനും പോകുമ്പോൾ ദ്രൗപദി... ആലോചിച്ചു. പക്ഷേ, ഞാനുണ്ടല്ലോ ഇവിടെ?

“പണ്ഡിതയല്ലെങ്കിലും നിയമങ്ങളറിയാം ഒന്നുകിൽ ഞാനദ്ദേഹത്തെ അനു ഗമിക്കണം, അല്ലെങ്കിൽ ബലന്ധരയുടെ ഔദാര്യത്തിൽ ഇവിടെ ഏതെങ്കിലും

ഒരു കോണിൽ അന്തഃപുരത്തിൽ കഴിയണം. ബലന്ധരയുടെ പേർ പെട്ടെന്നു വന്നപ്പോൾ ഞാൻ വിസ്മയിച്ചു.

"ബലന്ധര 'ബലന്ധര, അത് അഭിഷിക്തനാവുമ്പോൾ രാത്രിയാവുന്നത് ആരാണ്?

ബലന്ധര

പിന്നെ നിറഞ്ഞ കണ്ണുകൾ തുടച്ച് കാല്ക്കീഴിലെ ഭൂമിയോടു പറഞ്ഞു: എന്നും സൈരന്ധ്രിയാവാൻ പിറന്നവളായിരിക്കാം പാഞ്ചാലി പദി തിരിച്ചുപോയി. നിഴല്പാടുകളിലെ വെളിച്ചക്കീറുകൾ സന്ധ്യ പെറുക്കിയെടുത്തു.

പിന്നെയും ഞാൻ അങ്കണത്തിൽ തനിയെ നിന്നു.

എവിടെനിന്നോ സന്ധ്യാവന്ദന മന്ത്രങ്ങൾ കേട്ടപ്പോൾ ഞാൻ പിന്നീട് എന്റെ മന്ദിരത്തിലേക്കു നടന്നു.

അവിടെ രണ്ടു പേർ എന്നെ കാത്തുനില്ക്കുന്നു. ശിരസ്സു മറച്ച് സ്ത്രീയെ ഞാനാദ്യം കണ്ടില്ല. വിദുരരായിരുന്നു മുമ്പിൽ. അദ്ദേഹത്തിന്റെ പിന്നിൽ നില്ക്കുന്ന സ്ത്രീ അമ്മയായിരുന്നു.

അമ്മ പറഞ്ഞു: 'വാനപ്രസ്ഥത്തിന്റെ കഥ ഞാനും കേട്ടു. ഇളയച്ഛൻ ഉപദേശിച്ചിട്ടും വലിയ മനസ്സുമാറ്റമൊന്നും കണ്ടില്ല.'

ഞാൻ എന്തു ചെയ്യണമെന്നാണ് പറഞ്ഞുകൊണ്ടുവരുന്നത്? വിദുരരാണ് വ്യക്തമാക്കാൻ സഹായിച്ചത്.

"രാജ്യവാസികളാക കാത്തിരിക്കുകയാണ്, ധർമ്മത്തനായ യുധിഷ്ടി രൻ രാജാവാകുന്ന സുദിനം. ഹസ്തിനപുരം ഭരിക്കാൻ പിറന്ന കുമാരനാണ ദ്ദേഹമെന്ന് അവർക്കൊക്കെ അറിയുന്നതാണല്ലോ..

അപ്പോൾ എന്റെ വാക്കുകൾ പുറത്തു കേട്ടു. “ഞാനെന്തു വേണം? അമ്മ കല്പിച്ചു.

അമ്മ പറഞ്ഞു: 'ജ്യേഷ്ഠൻ തന്നെ രാജാവാകണം. ധർമ്മശാസ്ത്രവും രാജ നീതിയും അറിയാത്ത നീ യോഗ്യനല്ല. അതുകൊണ്ട് തയ്യാറല്ല എന്ന് ഉറപ്പിച്ചു പറയണം. ഇളയച്ഛന്റെ കൂടെ അഭിപ്രായമാണ് ഞാൻ പറയുന്നത്. ഞാൻ കുറച്ചിട അകത്തെ നിഗൂഢക്ഷോഭങ്ങളൊതുക്കാൻ വേണ്ടി മൗനം പൂണ്ടു നിന്നു. പിന്നെ ചിരിച്ചു. ആദ്യം ദ്രൗപദി. ഇപ്പോൾ വീണ്ടുമൊരു സ്ത്രീ,

അമ്മ

“ഞാൻ രാജാവോ? വൃകോദരൻ ഹസ്തിനപുരത്തിലെ രാജാവോ?

വിഡ്ഢിത്തം!' ഞാൻ കുറേക്കൂടി ഉച്ചത്തിൽ പിരിച്ചു.

'ജ്യേഷ്ഠന്റെ ഫലിതം? എന്നും ജ്യേഷ്ഠൻ ഫലിതം പറഞ്ഞിരുന്നത് എന്നോടാണ്. മന്ദൻ രാജാവ് എന്റെ ചിരി വിദുരരുടെ മുഖത്തേക്കും വ്യാപിച്ചു. അദ്ദേഹം ആശ്വാസ

ത്തോടെ നെടുവീർപ്പിട്ടു. അവർ പോയപ്പോൾ ഞാൻ ചിന്താഭാരംകൊണ്ടു ശയ്യയിൽ ഇരുന്നു. ചിരി ക്കാൻ മറന്നു. ഒരു വിനാഴിക ഒരു വിനാഴിക മാത്രം, മനസ്സിൽ ഹസ്തിനപുരം ഭരിച്ചു സ്ഥാനത്യാഗം ചെയ്ത രാജാവ്. പിന്നീട് ഇരുട്ടിലും ചിരിച്ചു. മഹാബലർ കരയാൻ പാടില്ലല്ലോ.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക