ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. നടക്കട്ടെ. ആവശ്യം വരുമ്പോൾ അതിഥിമന്ദിരത്തിൽ വന്ന് എന്നെ വിളിച്ചാൽ മതി. തൽക്കാലം ഞാനും ശ്രമം വരിക്കുന്നു.....
* വൃദ്ധന്റെ കണ്ണുകളിൽ നർമ്മരസം തിളങ്ങി. മണ്ഡപത്തിന്റെ നടുവിൽ സഞ്ജയനും യുധിഷ്ഠിരനും കൂടി തലയടുപ്പിച്ചു പതുക്കെ പിറുപിറുക്കാൻ തുടങ്ങി. കൃഷ്ണൻ അർജ്ജുനൻ സമീപത്തായി ഒന്നും പറയാതെ നില്ക്കുന്നു. അവസാനം സഞ്ജയൻ എഴുന്നേറ്റു. പുറത്തേക്കു പോയി. ഞാൻ ആയുധപ്പുരയുടെ സമീപത്തേക്കു നടന്നു. നകുലൻ ഒപ്പമെത്തി
അറിയിച്ചു: 'യുധിഷ്ഠിരൻ എന്നെ വിളിക്കുന്നു. ' വീണ്ടും മണ്ഡപത്തിലേക്കു കയറിയ എന്നോട് ജ്യേഷ്ഠൻ പറഞ്ഞു: “യുദ്ധം കൂടാതെ കഴിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു. അർദ്ധരാജ്യം ഇന്ദ്രപ്രസ്ഥമടക്കം കിട്ടിയാൽ ഉത്തമം. അല്ലെങ്കിൽ അഞ്ചു ഗ്രാമങ്ങളെ
എന്റെ ക്ഷോഭം ഉണർന്നു.
“അഞ്ചുഗ്രാമം മതിയെന്ന് ആരു നിശ്ചയിച്ചു?' “ഞാൻ. അതിനുള്ള അധികാരം എനിക്കുണ്ട്. സംശയമുണ്ടെങ്കിൽ പട
ആദ്യം തുടങ്ങേണ്ടത് പാണ്ഡവർക്കിടയിൽത്തന്നെ, ഇപ്പോൾ. ശൂന്യമായ സഭാമണ്ഡപത്തിൽ യുധിഷ്ഠിരന്റെ വാക്കുകൾ മുഴങ്ങി. കണ്ണു കളിൽ വെല്ലുവിളിയാണ്.
ഞാൻ പണിപ്പെട്ടു തല കുനിച്ചു. എന്നിട്ടു തിരികെ നടന്നു. അകലത്തെ പണിപ്പുരകളിൽ ഇരുമ്പടിച്ചു പരത്തുന്നതു കേട്ടുകൊണ്ട് പിന്നെ കിടന്നു. എന്നെ തിരഞ്ഞു കൃഷ്ടദ്യുമ്നൻ വന്നപ്പോൾ എഴുന്നേറ്റിരുന്നു. യുധിഷ്ഠിരൻ വ്യവസ്ഥകമാറി അവൻ സംസാരിച്ചില്ല. അയാൾ സന്തുഷ്ടനായിരുന്നു. പരിചാരകർ ശയ്യയ്ക്കരികിൽ നിറച്ചുവച്ച് മദ്യകുംഭം എടുത്തു കുടിച്ചു താഴെവച്ചു പറഞ്ഞു: "ഞാൻ നേരത്തെ ഒരു ചാരനെ ഹസ്തി നപുരത്തേക്കയച്ചിരുന്നു. അയാൾ വന്നു.
അപ്പോൾ കേൾക്കാൻ എനിക്കും താൽപര്യമായി. വിദുരരും ധൃതരാഷ്ട്രരും തമ്മിൽ നീണ്ട തർക്കങ്ങൾ നടക്കുകയാണ്. ഭീഷ്മാചാര്യൻ നിഷ്പക്ഷത യോടെ ഒഴിഞ്ഞുമാറി നില്ക്കുന്നു. കൃഷ്ണദ്വൈപായനനും ഗാന്ധാരിയും പറ ഞ്ഞിട്ടു ഫലമില്ലെന്നു കണ്ടു പിൻവാങ്ങിയിരിക്കുന്നു.
കർണ്ണൻ
കർണ്ണനും ഭീഷ്മാചാര്യരും തമ്മിൽ വലിയ വാക്കേറ്റം നടന്നിട്ടുണ്ട്. വിഷയമെന്തായിരുന്നു എന്നറിഞ്ഞുകൂടാ. പിണങ്ങിപ്പോയ കർണ്ണൻ പിന്നെ സഭയിലേക്കു കയറിയിട്ടില്ല. സ്വന്തം മന്ദിരത്തിൽനിന്നു പുറത്തുവന്നിട്ടില്ല.'
അയാൾ രണ്ടാമതും കുംഭമുയർത്തി. "ധൃതരാഷ്ട്രർ പാണ്ഡവപക്ഷത്തിൽ ഏറ്റവും ഭയപ്പെടുന്നത് ഒരാളെ
യാണ്. ആരാണെന്ന് ഊഹിക്കാമോ?' ഊഹിക്കാൻ പ്രയാസമില്ല. പുതിയ ശസ്ത്രങ്ങൾ നേടിയ, ഇരുകൈകളിലും അമ്പുപിഴയ്ക്കാത്ത, അർജ്ജുനനെത്തന്നെ.
“അല്ല.... എന്റെ നെഞ്ചിൽ കളിയായി ഇടിച്ചുകൊണ്ടു പറഞ്ഞു: "ദാ, ഈ വ്യകോദരനെ. രാജാവു പറഞ്ഞ വാക്കുകൾ കേൾക്കണോ? അവൻ എൻറ മക്കളെക്കൊല്ലും. അതോർത്തു ചുടുനെടുവീർപ്പിട്ടു രാവെല്ലാം ഞാനുണർ
ന്നിരിക്കുന്നു. എന്തു പറയുന്നു? സ്വന്തം സഹോദരന്മാരുടെ കരബലവും ബന്ധുക്കളുടെ സൈന്യബലവും അറിയാത്ത ഒരാളാണല്ലോ പാണ്ഡവരെ നയിക്കുന്നത് എന്നോർത്ത് ഞാൻ വീണ്ടും ചിന്താമഗ്നനായി.
“ഗദായുദ്ധത്തിൽ ഭീമനെ സംഹരിക്കാൻ താൻ ധാരാളം മതിയെന്നു
പറഞ്ഞ് ദുര്യോധനൻ അപിതാവിനെ ആശ്വസിപ്പിക്കാൻ നിരന്തരം ശ്രമി
ക്കുന്നുണ്ട്. രഥവേഗം സാരഥി കുറയ്ക്കുമ്പോൾ അക്ഷമനാവുന്ന പടക്കുതിരയെ മപ്പോലെയാണ് ധനിൽ. ഒരിടതും ഇരിപ്പുറയ്ക്കുന്നില്ല. സാകിയെ അന്വേഷിക്കട്ടെ എന്നും പറഞ്ഞ് അയാൾ പുറത്തേക്കു നടന്നു.
അപരാഹ്നത്തിൽ വീണ്ടും ദൂതൻ വന്നു. എന്നെ സഭയിലേക്കു വിളിക്കുന്നു. ചെന്നപ്പോൾ അനുജന്മാർ മുന്നുപേരുമുണ്ട്. കൃഷ്ണനും ധൃഷ്ടദ്യുമ്നനും സാത്യകിയും യുധിഷ്ഠിരന്റെ മുമ്പിലിരിക്കുന്നു. ഒറ്റയ്ക്ക് നില്ക്കുന്ന അനു ജന്മാർ എന്നെ നോക്കി. അവർ അസ്വസ്ഥരാണ്. ദ്രുപദനും വിരാടനുമില്ല സഭ
"ഒരവസാനശ്രമം കൂടി നടത്താമെന്നു നിശ്ചയിച്ചു. യുദ്ധമില്ലാതെ കഴി
ക്കാൻ.' അദ്ദേഹം എന്നെ നോക്കിയാണ് സംസാരിച്ചത്. ഒരു പ്രധാനിയെ
ത്തന്നെ ദൂതനായി അയയ്ക്കാമെന്നും നിശ്ചയിച്ചു. കൃഷ്ണൻ സമ്മതിച്ചിരി
ക്കുന്നു. ഈ ദൗത്യം നിർബ്ബന്ധിച്ച് ഏല്പിച്ചതാണെന്ന് കുനിഞ്ഞിരിക്കുന്ന കൃഷ്ണന്റെ മുഖം കണ്ടാലറിയാം. ഓരോ ആളുടേയും അഭിപ്രായമറിയാ നാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. ഇതൊരു പ്രധാന തീരുമാനമായിരി
ക്കണം. ഞാൻ രോഷം ഒതുക്കി, കഴിയുന്നത്ര ശാന്തത വരുത്താൻ ശിച്ചുകൊണ്ടു പറഞ്ഞു:
"ഭാരതന്മാരുടെ വംശം നശിക്കാതിരിക്കലാണല്ലോ നമുക്കിപ്പോൾ വലുത്. ഞാൻ എന്തു വേണമെങ്കിലും ചെയ്യാം. ദുര്യോധനന്റെ ദാസ്യവൃത്തികൂടി.
ആകാശം പ്രതീക്ഷിച്ച് കൃഷ്ണൻ എന്റെ തണുത്ത സ്വരം കേട്ടു വിശ്വാസം വരാത്ത നിലയിൽ എന്നെ നോക്കി. നേരത്തെ യുധിഷ്ഠിരൻ എന്റെ നേരെ ക്രൂദ്ധനായി, വെല്ലുവിളിയുടെ വക്കോളമെത്തിയ സംഭവം കൃഷ്ണനറിഞ്ഞിട്ടില്ല. ആരോടും ഞാൻ പറഞ്ഞിട്ടില്ല. ഷണ്ഡന്മാർ പറയേണ്ട വാക്കുകൾ. യുദ്ധമടുത്തപ്പോൾ ഭീരുവാകുന്നോ
ഭീമസേനൻ കൃഷ്ണൻ ചോദിച്ചു. ഷണ്ഡൻ പാണ്ഡുവിന്റെ മക്കളിൽ നിന്ന് താങ്കൾ ഇതിലേറെ പ്രതീക്ഷി
ച്ചെങ്കിൽ, അതു താങ്കളുടെ തെറ്
ഞാൻ ക്ഷോഭമില്ലാതെ തന്നെ പറഞ്ഞു. സഹോദരന്മാർ നടുങ്ങി.
താനറിയാത്തതെന്തോ ഇതിലുണ്ടെന്നു കരുതി കൃഷ്ണൻ വേഗത്തിൽ ഞാൻ വെറുംവാക്കു പറഞ്ഞതാണ്. നിർദ്ദോഷമായ ഒരു പരിഹാസം.
ശാന്തനായി.
അടുത്തത് അർജ്ജുനന്റെ ഊഴമായിരുന്നു. അയാൾ മറ്റുള്ളവർ പറ ഞ്ഞുകഴിഞ്ഞിട്ടാവാമെന്നു കരുതിയിട്ടെന്നോണം നകുലനെ നോക്കി. സഹ ദേവനെ നോക്കി. അവർ അർജ്ജുനൻ തീരുമാനം കാത്തിരിക്കുന്നതു
പോലെ നിശ്ശബ്ദം നിന്നു. “അർജ്ജുനൻ എന്തു പറയുന്നു?'
വീണ്ടും യുധിഷ്ഠിരൻ ചോദിച്ചു.
“ആചാര്യന്മാർ മറുനിരയിൽ നില്ക്കുന്നതാണെന്റെ വിഷമം. യുദ്ധം പശു ക്കളെ തിരിച്ചുപിടിക്കുന്നതുപോലെയല്ലല്ലോ.... വർക്കും നല്ലത്.' സന്ധി സാധിച്ചാൽ എല്ലാ
നകുലൻ അതിനോടു യോജിക്കുന്നു. വിളിക്കാതെതന്നെ സഹദേവൻ മുമ്പോട്ടു വന്നു. അവന്റെ മുഖം ചുവന്നി
ഭീമനും അർജ്ജുനനും യുധിഷ്ഠിരനുമൊക്കെ വലിയ ധാർമ്മികരായി രിക്കാം. നകുലന് സ്വന്തമായി ഒരഭിപ്രായവുമില്ല. എനിക്കു തോന്നുന്നത് വേറെ യാണ്.
അയാൾ നിർത്തി. പിന്നെ കൃഷ്ണന്റെ നേരെയാണ് തിരിഞ്ഞത്. "ദ്രൗപദിയെ പണയപ്പണ്ടമാക്കി സഭയിൽ വലിച്ചിഴയ്ക്കുന്നത് കണ്ടുനിന്ന വനാണ് ഞാൻ. ഒരു പുരുഷനും കണ്ടുനില്ക്കാൻ കഴിയാത്ത കാഴ്ച. യുദ്ധ ത്തിൽ അവരെ നശിപ്പിച്ചേ ഞാനടങ്ങു. ആ ശകുനിയെ സ്വന്തം കൈയാലെ ഞാൻ കൊല്ലും. എനിക്കു വേണ്ടത് യുദ്ധം. സഹദേവൻ അധാർമ്മികനാ ണെന്ന്, ഹേ കൃഷ്ണാ, താങ്കൾക്കു വേണമെങ്കിൽ കരുതാം
സാത്യകി ആവേശപൂർവ്വം സഹദേവനെ ഒരർദ്ധാലിംഗനത്തിലൊതുക്കി. മാതുലൻ, മാദ്രീസഹോദരൻ ശല്യർ, കൗരവപക്ഷത്തിലേ നിൽക്കു എന്നും പായതറിഞ്ഞതുമുതൽ സഹദേവൻ സദാ രോഷാകുലനാണ്. സഹദേവന്റെ വാക്കുകൾ ശ്രദ്ധിക്കാതെ യുധിഷ്ഠിരൻ പറഞ്ഞു:
"പിരിയാം കൃഷ്ണൻ ദൂതുംകൊണ്ടു യാത്രപുറപ്പെടട്ടെ.'
അപ്പോൾ ദാരുമറയുടെ പിന്നിൽ നിന്ന് ഒരു നനുത്ത ശബ്ദം കേട്ടു.
"നിൽക്കൂ, ഒരു വാക്കുകൂടി
ദ്രൗപദി മുമ്പിലേക്കു വന്നു. ഞങ്ങളെ ആരേയും ശ്രദ്ധിക്കാതെ ദ്രൗപദി കൃഷ്ണന്റെ മുമ്പിൽ നിന്നു.
"എന്റെ അഭിപ്രായം ഇവിടെ ആരും ചോദിക്കില്ല എന്നറിയാം. പണയപ്പ
ത്തിനു നാവില്ലല്ലോ.'
"ഇത് രാജനീതിയെപ്പറ്റിയുള്ള ഒരു മന്ത്രാലോചനയാണ്. യുധിഷ്ഠിരൻ ഗൗരവത്തിൽ ദ്രൗപദിയെ ഓർമ്മിപ്പിച്ചു.
'കുരുവംശത്തിൽ സ്ത്രീകൾക്ക് കഴിയണമെങ്കിൽ അന്ധകളാവണം. അല്ലെങ്കിൽ ഊമകളാവണം. ശമത്തെപ്പറ്റിയാണ് ഞാൻ ഇന്നലെയും ഇന്നു മൊക്കെ കേൾക്കുന്നത്. ശമം കെഞ്ചാൻ പോകുന്നതിനിടയ്ക്ക് ഇതു നോക്കണം.
അഴിച്ചിട്ട മുടി ഇടംകൈകൊണ്ട് ചുമലിലേക്കിട്ട് ദ്രൗപദി പറഞ്ഞു:
"ദുശ്ശാസനൻ വലിച്ചിഴച്ചപ്പോൾ അഴിഞ്ഞ ഈ മുടി ഞാൻ പിന്നെ കെട്ടി
യിട്ടില്ല. ഉള്ളിൽ കത്തുന്ന തീ കണ്ണീരിൽ കെടാതെയാണ് ഞാനി പതിമൂന്നു
കൊല്ലം കാത്തു സൂക്ഷിച്ചത്. ഇപ്പോൾ കൗരവരെ മുഴുവൻ ഒറ്റയ്ക്ക് കൊല്ലു മെന്ന് ആണയിട്ട ആൾ കൂടി ധർമ്മജ്ഞനായി മാറി....
ആഭിചാരക്രിയകളുടെ മന്ത്രങ്ങൾ ആവാഹിച്ചുവരുത്തുന്ന ഒരു രക്ഷാ ദേവതയെപ്പറ്റി കേട്ടിട്ടുണ്ട്, കൃത്യ. ദ്രൗപദി കൃത്യയെപ്പോലെ ശാപത്തിന്റെ വിത്തുകൾ കൈയിലും നാശത്തിന്റെ തീപ്പൊരികൾ കണ്ണിലുമായി നില്ക്കു
കയാണെന്നു തോന്നി. പിന്നെ ക്രോധം കത്തിയടങ്ങിയ ദ്രൗപദി മുഖം പൊത്തിക്കരഞ്ഞു.
കൃഷ്ണൻ അടുത്തേക്കു നടന്നുകൊണ്ടു പറഞ്ഞു: “കരയരുത്. ഞാൻ മുമ്പുപറഞ്ഞ വാക്കുകൾ മറക്കരുത്. ശത്രുക്കൾ നശിച്ച് ഭർത്താക്കന്മാരോടൊപ്പം നീ ഐശ്വര്യത്തോടെ വാഴുന്നതു ഞാൻ മനസ്സിൽ
കാണുന്നുണ്ട്. ദ്രൗപദി ആരെയും നോക്കാതെ, ഉറച്ച കാൽവയ്പ്പുകളോടെ തിരിച്ചു
നടന്നു.
ഭീമൻ ശത്രുക്കളുടെ ദാസ്യത്തിനുകൂടി തയ്യാറായിരിക്കുന്നു എന്നു കരുതി
യായിരിക്കണം, എന്നെ പ്രത്യേകം എടുത്തുപറഞ്ഞത്. പ്രതി മറന്ന മഹാ ബലൻ. എന്നെ നോക്കുന്ന സഹദേവന്റെ കണ്ണുകളിലും പകയുണ്ട്. സാത്യ കിയും ധൃഷ്ടദ്യുമ്നനും യുദ്ധമടുത്തപ്പോൾ ഞാൻ ഭീരുവാകുന്നു എന്നു സംശയിക്കുകയാണോ? പ്രത്യേകിച്ചും സൃഷ്ടദ്യുമ്നന് അങ്ങനെ തോന്നി
അഞ്ചുപേർക്കുകൂടി മകളെ കൊടുക്കുന്നതു ഉചിതമല്ലെന്നു നിശ്ചയിച്ച രൂപാവിനടു വാദിച്ചു ജയിച്ചത് നായിരുന്നു. അതിന നോളം, ഒരുപക്ഷേ, അർജ്ജുനനേക്കാൾ അഭികാമ്യൻ ഞാനാണെന്നുകൂടി അയാളന്നു വാദിച്ചു. എന്നെ ആരാധിക്കുന്ന കൃഷ്ടദ്യുമ്നനും തോന്നിയോ
ഇപ്പോൾ ഞാൻ ഭീരുവാണെന്ന്
ഞാൻ നടന്നു നടന്ന് ആനപ്പന്തിയുടെ സമീപമെത്തി. അവിടെ പെട്ടെന്ന് ബഹളം പൊട്ടിപ്പുറപ്പെട്ടു. മദമിളകിയ ഒരു കൊമ്പൻ കാൽച്ചങ്ങലയിടാനടുത്ത പാപ്പാനെ കുത്തിമലർത്തിയിരിക്കുന്നു. കോട്ടയുടെ കരിങ്കൽക്കെട്ട് ഇടിച്ചു തകർക്കാൻ നോക്കുകയാണ്. നീണ്ട തോട്ടികളും കുന്തങ്ങളുമായി ആളുകൾ
അകന്നുമാറി നില്ക്കുന്നു.
അടുത്തേക്കു നടന്ന എന്റെ മുമ്പിൽ പാപ്പാന്മാർ തടഞ്ഞു കൊണ്ടു
പറഞ്ഞു: "മദപ്പാടാണ്. അടുക്കരുതേ!' അവന്റെ കൈയിലെ കുന്തം വാങ്ങി നിലത്തു കുത്തി വായ്ത്തല മടക്കി
തിരിച്ചുപിടിച്ച് ഞാൻ മുമ്പോട്ടു നടന്നു. ആന തിരിഞ്ഞപ്പോൾ അവനു മനസ്സി
ലാവുന്ന ഭാഷയിൽ ഞാൻ പറഞ്ഞു: “അടങ്ങ്, അടങ്ങ്.
തുമ്പി ചുരുട്ടിക്കൂട്ടി കൊമ്പു രണ്ടും ആകാശത്തിലേക്കുയർത്തിയ
അവന്റെ മസ്തകത്തിന്റെ മദ്ധ്യത്തിലെ മർമ്മസ്ഥാനത്തേക്ക് ഞാൻ കുന്ത മെറിഞ്ഞു. പിഴച്ചില്ല. ചീറിക്കൊണ്ടു മുൻകാൽ മടക്കിയിരുന്ന ആനയുടെ മുമ്പിൽ നിന്നു ഞാൻ ഭ്രാന്തനെപ്പോലെ പറഞ്ഞു:
“നിനക്ക് ദ്വന്ദ്വയുദ്ധം വേണോ? ഭീമസേനൻ തയ്യാർ. ജന്തുക്കൾക്കും സഹജാവബോധമുണ്ട്. മദജലത്തിന്റെ അരഭ്രാന്ത് മനുഷ്യന്റെ മുഴുഭ്രാന്തിന്റെ മുമ്പിൽ ഭയന്നു ചിന്നം വിളിച്ചു. കൊമ്പുകൾക്കിട
യിൽ കടന്നുനിന്ന്, മദകുംഭത്തിന്റെ മുകളിൽ മുഷ്ടി ചുരുട്ടി ഇടിച്ച് ഞാൻ പിന്നെയും ചോദിച്ചു: “നിനക്കു യുദ്ധം വേണോ?'
അപ്പോൾ കാൽച്ചങ്ങലകളുമായി പാപ്പാന്മാർ അടുത്തെത്തി. ആന ശാന്തനായിരിക്കുന്നു. ക്ഷോഭമടങ്ങാത്ത ഞാൻ തിരിച്ചു നടന്നപ്പോൾ ആനപ്പന്തിയിലെ ബഹളം
കേട്ട് ഓടിയെത്തിയവരുടെ കൂട്ടത്തിൽ ധൃഷ്ടദ്യുമ്നനെ കണ്ടു. കുടെ ദ്രൗപദി. അവർ വഴിക്ക് എന്റെ ഒപ്പമെത്തി. ധൃഷ്ടദ്യുമ്നൻ ചോദിച്ചു: “ആരോടായിരുന്നു രോഷം? ആനയോടല്ല,
ഞാൻ മിണ്ടിയില്ല.
ദ്രൗപദി പറഞ്ഞു: “രാവിലെ ജ്യേഷ്ഠനുമായി ദ്വന്ദ്വയുദ്ധത്തിന് നില്ക്കാ അത് ഏതായാലും പുണ്യമായി. . അവൾ എന്നെ നോക്കി മന്ദഹസിച്ചു. അപ്പോൾ മനുഷ്യനും ശാന്തനായി.
കൃഷ്ണൻ തിരിച്ചെത്തുന്നതുവരെ ഞങ്ങൾ വീണ്ടും അസ്വസ്ഥരായി നടന്നു. പാളയത്തിലെ ഉത്സാഹം ആരും പറയാതെതന്നെ കുറഞ്ഞു. പണി പ്പുരകളിൽ നിർമ്മാണവും സാവധാനത്തിലായി. മഹായുദ്ധത്തിന്റെ മണം പിടിച്ചു നടന്നിരുന്ന വിരാടസൈന്യത്തിലെ യുവാക്കളുടെ മുഖത്ത് മാനത കണ്ടു. പലരും എന്നോടു വന്നു ചോദിച്ചുകൊണ്ടിരുന്നു. സന്ധിക്കാര്യം തീരു മാനമായോ? കൃഷ്ണൻ വരട്ടെ എന്നിട്ടു നിശ്ചയിക്കാമെന്ന് ഞാനവരോടു
പറഞ്ഞുകൊണ്ടിരുന്നു.
സംതൃപ്തനായി കൃഷ്ണൻ തിരിച്ചെത്തിയപ്പോൾ അർദ്ധരാജ്യത്തിന് ദുര്യോധനൻ സമ്മതിച്ചിരിക്കും എന്നാണ് ഞങ്ങളൂഹിച്ചത്. വഴിക്കു നിർത്തി ചോദിച്ചശേഷം അയാൾ കൃത്യമായി ഒന്നും പറഞ്ഞില്ല. രാജ്യകാര്യങ്ങൾ സഭ യിൽ വച്ചു പറയേണ്ടതാണ്,' എന്ന് ഒഴിഞ്ഞുമാറി.
സഭയിൽ വീണ്ടും ഒത്തുകൂടിയപ്പോൾ ദ്രുപദനും വിരാടനും വിരാടപുത്രൻ ഉത്തരനും വന്നു. സാത്യകിയുടെ മൂന്നു സേനാപതികൾ. പട തിരിച്ചു പോകുന്നുവെങ്കിൽ തീരുമാനം യുധിഷ്ഠിരൻ തന്നെ അറിയിക്കട്ടെ എന്നു കരുതിയാണ് അവരെക്കൂടി വിളിച്ചത്. കൃഷ്ണൻ ദൂതപുരോഹിതനെപ്പോലെ, സഞ്ജയനെപ്പോലെ, വളച്ചു നീട്ടാൻ നിന്നില്ല.
“അർദ്ധരാജ്യമല്ല, അഞ്ചു ഗ്രാമമല്ല, അഞ്ചു വീടല്ല, ഒരു വീടു ചോദിച്ചാൽ കൂടി തരാൻ തയ്യാറില്ല ദുര്യോധനൻ പറഞ്ഞ വാക്കുകൾ കേൾക്കണോ?
സൂചികുത്താനുള്ള സ്ഥലം കൂടി പാണ്ഡവർക്കു കൊടുക്കാൻ ഭാവമില്ല.' അമ്മ എന്തു പറഞ്ഞു അമ്മ എല്ലാവരുടെ നാവിലും ഉയർന്ന ചോദ്യം അതായിരുന്നു. അമ്മയെ
കണ്ടപ്പോൾ എന്തു പറഞ്ഞു അമ്മയുടെ വാക്കുകൾ കേൾക്കാനാണ് ഞാൻ ഇവിടെ ഈ സഭയിൽ എല്ലാവരേയും വന്നുചേരാൻ ആവശ്യപ്പെട്ടത്. “എന്റെ മക്കൾക്കു രാജ്യം നഷ്ടപ്പെട്ടതും അവരുടെ വനവാസക്ലേശവും
ഞാൻ വേണമെങ്കിൽ മറക്കും. അനാഥയെപ്പോലെ ഷ, സഭയിൽ രക്ത
കറ പുരണ്ട് ഒറ്റവസ്ത്രവുമായി നീറിനീറി നില്ക്കേണ്ടിവന്നത് പക്ഷേ, ഒരി
ക്കലും ഞാൻ മറക്കില്ല. എന്റെ മക്കൾക്കറിയില്ലെങ്കിൽ വിദുളയുടെ കഥ ഒന്നു
പറഞ്ഞുകൊടുക്കൂ.
കൃഷ്ണൻ നിർത്തി, ദ്രൗപദിയെ നോക്കി. ദ്രൗപദി അപ്പോൾ സന്തോഷം നിറഞ്ഞ കണ്ണുകൾ തുടയ്ക്കുകയായിരുന്നു. കൃഷ്ണൻ പിന്നെയും സ്വന്തം വാക്കുകളിൽ പറഞ്ഞു:
“യുദ്ധം ഭയന്നു വീട്ടിലോടിയൊളിച്ച മകനെ വീണ്ടും പടക്കളത്തിലേക്കയച്ച ഒരു ക്ഷത്രിയ സ്ത്രീയാണ് വിദുള. ഹേതുവും സാമർത്ഥ്യവുമില്ലാത്ത സ്നേഹം കൊണ്ട് കഴുതപ്പെണ്ണിനേ പ്രയോജനമുള്ളു എന്നു പറഞ്ഞവളാണ് വിള ഞങ്ങൾ അമ്മയെപ്പറ്റി ഓർത്തു നിശ്ശബ്ദരായി. എല്ലാവരും ഇനി
എന്താണ് യുധിഷ്ഠിരൻ പറയാൻ പോകുന്നതെന്നറിയാൻ വെമ്പൽ കൊണ്ടു. ഭീമാർജുനന്മാരോടു പറയാൻ അമ്മ പ്രത്യേകം ഏല്പിച്ചിട്ടുണ്ട്. യുദ്ധം ജയിച്ച് ജ്യേഷ്ഠനെ രാജാവാക്കി അഭിഷേകം ചെയ്യണം. താങ്കളോടു മാത്ര മായി പറയാൻ ഏല്പിച്ച കാര്യം കൂടിയേ ഇനി ബാക്കിയുള്ളു.
കൃഷ്ണൻ യുധിഷ്ഠിരനെ നോക്കി “താങ്കൾക്കായി അമ്മയുടെ വാക്കുകൾ ഇതായിരുന്നു. രാജ്യത്തോം പകളേയും രക്ഷിക്കാനറിയാത്ത രാജാക്കന്മാർക്കു വിധിച്ച
മഹാനരകം!
യുധിഷ്ഠിരൻ വീണ്ടും ചിന്താമണനായിരുന്നു. സാകിയും
ദ്യുമ്നനും എഴുന്നേറ്റു നടക്കാൻ തുടങ്ങി. ദ്രുപദരും വിരാടനും യുധിഷ്ഠി നെത്തന്നെ നോക്കിയിരുന്നു.
പശ്ചാത്തലത്തിൽ ഒതുങ്ങിനിന്ന ദ്രൗപദി ഇളകിയപ്പോൾ കിലുങ്ങിയ പാദസരകിലുക്കം മാത്രം, നിറഞ്ഞ നിശ്ശബ്ദതയിൽ കേട്ടു.
യുധിഷ്ഠിരൻ വീർപ്പോടെ ചോദിച്ചു.
“അഭിമന്യുവിന്റെ വിവാഹക്കാര്യം.......
കൃഷ്ണൻ അതു കേട്ടതായി ഭാവിച്ചില്ല. നീണ്ടുനിന്നു ക്ഷമ നശിച്ചപോലെ കൃഷ്ണൻ ചോദിച്ചു: “ഇനി നമ്മളെന്തു ചെയ്യണമെന്നാണ് താങ്കളുടെ തീരുമാനംപിന്നെയും യുധിഷ്ഠിരൻ മുഖമുയർത്തി ഞങ്ങളെ നോക്കി. എന്നിട്ട് വളരെ ശാന്തത യോടെ ഒരു വാക്കു മാത്രം പറഞ്ഞു:
“യുദ്ധം!