ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.
ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ വിയർപ്പിന്റെ മണം.
ഭീമൻ എഴുന്നേററു. മുമ്പേ നടന്നുപോയവർ അകലെയെത്തിക്കഴിഞ്ഞു. മഹാമേരുവിൽ
എവിടെയോ, വീഴാത്തവരെ സ്വീകരിക്കാൻ ദേവരഥം ഒരുങ്ങിനില്ക്കുകയാവും.
* ഗിരിനിരകൾ നോക്കിക്കൊണ്ടു പിന്നെയും ഭീമൻ സംശയിച്ചു. താഴെ മല യിടുക്കിൽ കാടിന്റെ പച്ചത്തലപ്പുകൾ കണ്ടു.
വീണവരുടെ ആത്മാവുകളും വീരസ്വരത്തിൽ എത്തിച്ചേരുന്നു. വിശപ്പി ല്ലാത്ത, വിയർപ്പില്ലാത്ത, പൂക്കൾ വാടാത്ത, സ്വർഗ്ഗം, കാമാധാദികളില്ലാ
അവർക്കുള്ള ലോകം.
ഒഴിഞ്ഞുകിടക്കുകയാണിപ്പോൾ രണ്ടാം പീഠം.
അവിടെ ഇരിക്കാൻ താനാഗ്രഹിക്കുന്നുണ്ടോ? അല്ല, ഞാൻ ജിതേന്ദ്രിയനല്ല.
വിജനതയിൽനിന്നു വിജനതയിലേക്കു കടക്കുമ്പോഴൊക്കെ തന്റെ കണ്ണു
കൾ തേടുന്നുണ്ടായിരുന്നു. അജ്ഞാതവനങ്ങളിൽ അലഞ്ഞു തിരിയുന്ന ശത്രു. അശ്വത്ഥാമാവിന്റെ രൂപം.
ഇല്ല. ഞാൻ ജിതേന്ദ്രിയനായിട്ടില്ല.
വീണുകിടക്കുന്ന പടി മധ്യവയസ്സിലും സുന്ദരിയാണെന്നു തോന്നിയ ഭീമൻ ജിത്രേധിയനല്ല
സ്ത്രീയെ പങ്കിടുന്നതിൽ സ്വാർത്ഥതയുടെ രോഷം പുകഞ്ഞുകൊണ്ടിരു ന്നതിൽ എന്നും ക്ഷത്രിയനുണ്ടായിരുന്നില്ല. അലറി കാടു കുലുക്കിയ കാട്ടാള നായിരുന്നു മനസ്സിൽ.
അകലത്തെ കാടുകളുടെ പച്ചപ്പിലേക്കു നോക്കി നിന്നപ്പോൾ, നഷ്ടപ്പെട്ട ശക്തി ഒഴുകി തിരിച്ചെത്തുന്നതുപോലെ തോന്നി. കാട്, ആന മേയുന്ന ഈന്തപ്പടർപ്പുകൾ, കാട്ടാടുകളുടെ കൊമ്പുരഞ്ഞു തീപാറുന്ന ശിലാശൃംഗങ്ങൾ. വേട്ടക്കാരുടെ കൊലവിളികൾ. കാട്ടാളരുടെ കളി
ട്ടായ കാട് അവിടെയെങ്ങോ, കാമത്തിന്റെ തീപ്പൊരികൾ കെടാതെ കാത്ത് ഒരു
കറുത്ത സുന്ദരി അലയുന്നുണ്ട്.
അവിടെയെങ്ങോ, വ്രണം പൊട്ടിയ ശിരസ്സുമായി ഒരു ശത്രുവും അലയുനുണ്ട്.
അതു രണ്ടുമുള്ളപ്പോൾ ഒഴിഞ്ഞുകിടക്കുന്ന രണ്ടാമത്തെ പീഠത്തിന് താനർഹനല്ല.
. ചെങ്കുത്തായ വഴിയിലൂടെ ഇടറാത്ത കാലുകൾ അമർത്തിച്ചവിട്ടി, വീണു കിടക്കുന്ന ശ്യാമമേഘം പോലെ താഴത്തു കാണുന്ന വനഭൂമിയിലെത്താൻ വേണ്ടി ഭീമസേനൻ നടന്നു.
അപ്പോൾ വഴികാട്ടാൻ വേണ്ടി, വെപ്പറവകൾ മേഘങ്ങളിൽനിന്ന് ഇറങ്ങി
വ്യൂഹം ചമച്ച് മുമ്പേ, താഴ്വരയിലേക്കു പറന്നു.