കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊരു വള്ളി...... ഇല്ല. കൈയനക്കാനും വയ്യ. അടിത്തട്ടിലെത്തിയ പ്പോഴാണ് ഞാൻ വെള്ളത്തിൽ താഴുകയായിരുന്നു എന്നു മനസ്സിലായത്. മുകളിലേക്കു കുതിക്കാനുള്ള ശ്രമത്തിൽ അറിഞ്ഞു. കൈകൾ പിന്നിൽ
ചേർത്തു കെട്ടിയിരിക്കുന്നു; കാലുകളും. ഇതുതന്നെയാണവസാനം. ഗംഗയുടെ അകലെ ഏതെങ്കിലും കരയിൽ മുതലകൾ തിന്നു ബാക്കിയായ എന്റെ എല്ലിൻ കൂട് അടിഞ്ഞുകയറും. കുന്തീപുത്രൻ ഭീമസേനനാണതെന്നു പോലും ആരും അറിയാൻ പോകുന്നില്ല. കൊടുങ്കാറ്റുകളുടെ ദേവാ. ഇതാണോ നിന്റെ പുത്രന്റെ അവസാനം കരഞ്ഞുകൊണ്ട് ഞാൻ ഉള്ളിൽ അലറി. വായിലും മൂക്കിലും ചളിവെള്ളം ഇരച്ചുകയറി.
രക്ഷപ്പെടാനുള്ള ഒരവസാനശ്രമമെന്ന നിലയ്ക്ക് ഞാൻ കാലിട്ടടിച്ചു. എവി ടെയോ ചെന്നെത്തിയ എന്റെ പ്രാർത്ഥന ഫലിച്ചിരിക്കുന്നു. കാലിലെ കെട്ട് ഇളകുന്നു. കാലടികൾ ചുറ്റിപ്പിണച്ച് ഞാൻ എന്തൊക്കെയോ ചെയ്തു. ദേവ ന്മാരെന്നെ തുണച്ചു. ഞെരിയാണിയിൽനിന്നു കയറുകൾ ഊർന്നുപോയി. ഞാൻ മുകളിലേക്കു കുതിച്ചു.
വെള്ളം കയറിയ ശ്വാസകോശത്തിൽ കുടുങ്ങിയ അല്പം വായു ഇപ്പോൾ നെഞ്ചിൻ കൂടു തകർത്തു പുറത്തു ചാടുമെന്നു തോന്നി. എത്ര ഉയരത്തിലെ ത്തിയാലും പിന്നെയും തലയ്ക്കു മുകളിൽ വെള്ളം. അവസാനം, രക്ഷപ്പെടാൻ പോകുന്ന കാര്യം സംശയമെന്നു തോന്നി. കാലുകളുടെ ശക്തി മുഴുവൻ ക്ഷയിച്ചു. മരണം അടുത്തെത്തിയെന്ന് ഉറപ്പിച്ചപ്പോൾ മുകളിലെ വായുവി ലേക്കു ശിരസ്സുയർന്നു. ശ്വസിച്ചു. പിന്നെ വെള്ളം ഛർദ്ദിച്ചു. വീണ്ടും ദീർഘ മായി ശ്വസിച്ചു.
കൈകൾ ഇപ്പോഴും ഉപയോഗമില്ലാതെ കെട്ടിൽ കിടക്കുകയാണ്. തുഴ
യാതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് ഞാൻ മുമ്പേ ശീലിച്ചതാണ്. ചുറ്റും ഇരുട്ടാണ്. കരയെവിടെയാണ്? ശ്വസിച്ചുകൊണ്ടു പൊങ്ങിക്കിടന്ന പ്പോൾ കൈകൾ കുറേശ്ശെ ഇളക്കാമെന്നായി. ഒഴുക്കിൽ ബലംപിടിക്കാതെ, ശരീരം തളർത്തിയിട്ടു സാവധാനത്തിൽ ഇടയ്ക്കിടെ കാലുകൾ കൊണ്ട് തുഴഞ്ഞു. മുകളിൽ നക്ഷത്രങ്ങൾ കൂടി ഇല്ലാത്ത ആകാശം ഒരു വലിയ കൃഷ്ണാജിനം പോലെ മൂടിപ്പൊതിഞ്ഞുനിന്നു.
ഒഴുക്കിൽ നീങ്ങുമ്പോൾ ആലോചിച്ചു: ആരൊക്കെ ചേർന്നാണ് എന്നെ കെട്ടി കയത്തിൽ തള്ളിയത്? പ്രത്യേകമായി എനിക്കു വിരുന്നും സ്വകാര്യവുംറിയ ദുര്യോധനൻ നേരത്തെ എല്ലാം ചട്ടം കെട്ടിയിരിക്കണം. ഞാൻ ണം കഴിഞ്ഞ ഉടനെ സ്ഥലംവിട്ടു എന്നു പറഞ്ഞാൽ വിശ്വസിച്ചു മടങ്ങും
ഷാനും അനുജന്മാരും. ദുര്യോധനനും ദുശ്ശാസനന്ദ്. തന്റെ മകൻ നും ചേർന്നാണ് കെട്ടിയതും പുഴയിൽ തള്ളിയതും. മററു കൗരവക രോ? അവരെ ഗൂഢാലോചനയിൽ ദുര്യോധനൻ പങ്കുചേർത്തിട്ടുണ്ടോ റിയാനാവില്ല. ജലോത്സവത്തിന്റെ മറവിൽ എന്തോ നടക്കാൻ രുന്നു എന്നു ചിത്രസേനനും മറ്റും അറിയാതിരിക്കില്ല. ഞാനീ വിത്തിൽ നിന്നു ക്ഷപ്പെട്ടാൽ....
കാലടികളിൽ എന്തോ തടഞ്ഞു. ഗംഗയിൽ പലേടത്തും മുതലകളുണ്ട്. ർഷിമാരുടെ ശാപംകൊണ്ടു മുതലകളായിത്തീർന്ന പാപികളാണധികവും കേട്ട്ണ്ട്. കാൽ പിൻവലിച്ചു വീണ്ടും തുഴയാൻ തുടങ്ങിയപ്പോൾ
ത്തോടെ ഞാൻ അറിഞ്ഞു, ചവിട്ടിയതു കരതന്നെ. ഇരുളിൽ വഴുതുന്ന ചെളിമണ്ണിലേക്ക് ഞാൻ പ്രയാസപ്പെട്ടു കയറി. കര
മി കാൽക്കീഴിൽ അമരുമ്പോൾ എന്തൊരാശ്വാസം ഇരുട്ടിൽ കറുത്ത ക്കാടുകൾ കണ്ടു. നാലഞ്ചടിവച്ചപ്പോൾ വീണുപോയി. തളർന്നുകിട ബോൾ തണുപ്പ് ദേഹത്തിൽ ഞെരിഞ്ഞിൽക്കമ്പുകൾ പോലെ തുളഞ്ഞു റി, കണ്ണടച്ചു കിടന്നു.
കണ്ണു തുറന്നപ്പോൾ കേട്ടത് ആരുടെയോ ചൂളംവിളിയാണ്. ഇരുട്ടു നേര
തിരിക്കുന്നു. പിന്നെ എനിക്കു മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ
ങ്ങൾ കേട്ടു. മനുഷ്യർ തന്നെ. അവർ എന്റെ ചുററും നിന്നു കലപിലകൂട്ടി. പ്രാകൃതമല്ല അവർ പറയു ഇത് ഇടയ്ക്ക് കൈകളിലെ കെട്ട് ആരോ അഴിച്ചു. കുറെ കൈകൾ ചേർന്നു ന്ന പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോൾ ഞാൻ പ്രയാസപ്പ് എഴുന്നേറ്റി ന്നു. മഞ്ഞനിറത്തിൽ കുറിയ ശരീരവും ചെറിയ കണ്ണുകളുമുള്ള മനുഷ്യർ. മം വളരാത്ത മുഖവും നെഞ്ചും. അവർക്കു പിന്നിലായി കാതിൽ വലിയ വാഹവളയങ്ങളിട്ട്, ചായം മുക്കിയ മൃഗത്തോലുകൾ കൊണ്ടുള്ള വസ്ത ധരിച്ച സ്ത്രീകൾ. എന്റെ നോട്ടം അവരിലെത്തിയപ്പോൾ കൂട്ടത്തിൽ രം കുറഞ്ഞവൾ കളിക്കിലുക്കുപോലെ ചിരിച്ചു. പുഴയിൽ എപ്പോഴോ വസ്ത്രം നഷ്ടപ്പെട്ടിരിക്കുന്നു.
അപ്പോൾ അവർക്കിടയിലേക്കു കറുപ്പും ചുവപ്പും തൂവലുകൾ പിടിപ്പിച്ച നിമിഷം ധരിച്ച ഒരാൾ കയറിവന്നു. തോളിൽ തോലുറയിൽ അമ്പുകൾ. അയച്ച ഒരു മുളവില്ല് വലംകൈയിൽ. അയാൾക്കുവേണ്ടി ആളുകൾ വഴി ി നിന്നു. എന്നെ സൂക്ഷിച്ചു നോക്കിയ ചെറിയ വട്ടക്കണ്ണുകളിൽ ആദ്യം തയായിരുന്നു. പിന്നെ അവയിൽ മൃദുലഭാവം പരക്കുന്നതു ഞാൻ കണ്ടു. എനിക്കു മനസ്സിലാവുന്ന ഭാഷയിൽത്തന്നെ അയാൾ ചോദിച്ചു:
ഞാൻ പേരുപറഞ്ഞു. ഹസ്തിനപുരത്തുകാരനാണെന്നും പറഞ്ഞു. അയാൾ പുറകെ വരാൻ ആംഗ്യം കാട്ടി. പൊന്തക്കാടുകൾ വകഞ്ഞ് അയാൾനടന്നു. ഞാൻ പിറകെ, കൂടെ മറ്റുള്ളവരും. കാടിനു കനം കൂടിത്തുടങ്ങുന്ന ഇടത്തെത്തിയപ്പോൾ ഉദയമുഹൂർത്തത്തിലെ പ്രകാശം പരന്നു.
മരങ്ങൾ വെട്ടി നിരപ്പാക്കിയ സ്ഥലത്ത് ഉരുളൻ മരത്തടികൾ കൊണ്ടു നിർമ്മിച്ച പാർപ്പിടങ്ങൾ കണ്ടു. എനിക്കു മനസ്സിലായി, ഇവരാണ് നാഗന്മാർ. പക്ഷേ, യമുനയുടെ തീരത്തിലെ കാടുകളിലാണ് ഇവർ പാർക്കുന്നതെന്നു കേട്ടിരുന്നു. നാഗന്മാരെപ്പറ്റി പല കഥകളും കുട്ടികളെ പേടിപ്പെടുത്താൻ ദാസിമാർ പറയാറുണ്ട്. രാത്രിയിൽ അവർ മനുഷ്യരൂപം വെടിഞ്ഞു സർപ്പ ങ്ങളായി മാറും. കാടിനു പുറത്തു കടക്കുന്നത് ദ്രോഹിച്ചവരോടു പകപോ ക്കാൻ മാത്രമാണ്. വിഷം പുരട്ടിയ ചെറിയ അമ്പുകൊണ്ടാണ് അവർ വേട്ട
അവരിലൊരാൾ ചായം മുക്കാത്ത ഒരു മൃഗത്തോൽ എനിക്കുടുക്കാൻ തന്നു. എനിക്കു കൃത്യമായി അറിയാത്ത ഏതോ മൃഗത്തിന്റെയാണ്. പിന്നെ ധാന്യമരം തിളപ്പിച്ച എന്തോ ഭക്ഷണം മരപ്പാത്രത്തിൽ കുടിക്കാൻ തന്നു. ചൂടുണ്ടായിരുന്നു. തണുപ്പും വിശപ്പും കൊണ്ടു തളർന്ന ഞാൻ ആർത്തി യോടെ കുടിച്ചു. രണ്ടാമതും മൂന്നാമതും പാത്രം നീട്ടിയപ്പോൾ സ്ത്രീകൾ ചിരിച്ചു. അടുപ്പത്തിരിക്കുന്ന പാത്രം ഇറക്കി അവരിലൊരുത്തി ഒന്നിച്ച് എ സമീപം വച്ചപ്പോൾ കൂട്ടച്ചിരിയായി.
വിശപ്പടങ്ങിയപ്പോൾ ഞാൻ കണ്ണടച്ചു. മരച്ചുവരിൽ തലചായ്ച്ചപ്പോൾ ആരോ വലിയൊരു ചമരിത്തോലുകൊണ്ട് എന്നെ പുതപ്പിച്ചു. അകത്തും പുറത്തും ചൂടുപരന്നു. തൂവൽത്തലപ്പാവുകാരൻ എന്തോ മുരണ്ടപ്പോൾ ആളു കളെല്ലാം പുറത്തേക്കു പോയി. പിന്നെ ഞാൻ ശാന്തമായുറങ്ങി.
ആദ്യത്തെ രണ്ടു ദിവസം ഒന്നും ചെയ്യാതെ ഇരുന്നു. എനിക്കു ഭക്ഷണം
തരുന്നതിൽ സ്ത്രീകൾ തമ്മിൽ മത്സരിക്കുകയാണെന്നു തോന്നി. ഞാൻ
ഭക്ഷിക്കുന്നതു കണ്ടിരിക്കുന്നതായി അവരുടെ ഒരു പ്രധാന വിനോദം.
മൂന്നാം നാളിൽ ആണുങ്ങളുടെ കൂടെ രാത്രിയിൽ ഞാനും വേട്ടയ്ക്കിറങ്ങി.
ഇരുട്ടിൽ വേട്ടയാടുന്നതാണ് എളുപ്പമെന്ന് അവരെന്നെ ബോദ്ധപ്പെടുത്തി. കാട്ടിൽ പക്ഷികളുടെയും മൃഗങ്ങളുടെയും കണ്ണുകൾ രാത്രിയിലെ ഇരുട്ടിൽ ദൂരെനിന്നുതന്നെ കാണാം. തിരിച്ചറിയാൻ അല്പം പരിചയമേ വേണ്ടൂ. ഒറ പ്പെട്ട മൃഗങ്ങൾ ഇണയെ വിളിക്കുന്ന ശബ്ദം കേട്ടാൽ അവർക്കു വേഗം സ്ഥാനമറിയാം. വച്ച് ഗോത്രത്തലവനായ നാഗ
ഏഴാം നാളിൽ കാടിന്റെ അതിർത്തിയിൽ നോടു ഞാൻ യാത്ര പറഞ്ഞു. ആശ്ലേഷിക്കാൻ വേണ്ടി കൈ നീട്ടിയപ്പോൾ അയാൾ കൈകൾ മുകളിലേക്കുയർത്തി എന്നെ വന്ദിച്ചു.
. "പാണ്ഡവകുമാരാ, മംഗളം എങ്ങനെ നന്ദി പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ അയാൾ പലതും എന്നെ പഠിപ്പിച്ചിരുന്നു. “അതാണ് ഞങ്ങളുടെ കാട്ടിലെ നിയമം.' എന്ന മുഖവുരയോടെ, മാറ പുലിനഖം മാലയും തൂവൽ തുന്നിയ ശിരോവസ്ത്രവും ഗോത്രത്തലവൻ യാളമാണ്. ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യ 'ശത്രു' എന്നുമാത്രം ഞാൻ പറഞ്ഞപ്പോൾ അയാൾ ഉപദേശിച്ചു. വിനോടു ദയ കാട്ടരുത്. ദയയിൽനിന്നു കൂടുതൽ കരുത്തുനേടിയ വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം.
ത്ത വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.
ദിവ്യാസ്ത്രങ്ങളേക്കാൾ സ്വന്തം ശക്തിയിൽ വിശ്വസിക്കുന്നതാണ് നല്ല
പറഞ്ഞ, എന്തോ എനിക്കു വിശ്വാസമില്ല. ദിവ്യാസ്ത്രങ്ങൾ , ഞാൻ കേട്ട് യുദ്ധകഥകളിലെല്ലാം വീരന്മാർ ജയിച്ചിട്ടുള്ളു. അപ്പോൾ നാഗൻ ചോദിച്ചു. “ശത്രു അതിലും വലിയ ആയുധത്തിനുവേണ്ടി ചെയ്താലോ? അതും ദേവന്മാർ കൊടുക്കുന്നു. പിന്നെ ആദ്യം തന്നവരാ
കൊണ്ടെന്തു കാര്യം?' താൻ ആ ചോദ്യത്തിനു മറുപടി പറയാൻ വിഷമിച്ചു. കൊട്ടാരമുറ്റത്തേക്ക് എട്ടാം നാളിലെ പ്രഭാതത്തിൽ മാൻതോലുടുത്തു
നടുത്ത് എന്നെ കണ്ട് കാവൽക്കാർ ആദ്യം അമ്പരന്നു. പിന്നെ വാർത്ത ഞാൻ അധികസമയം വേണ്ടിവന്നില്ല. രാജ്യം വിട്ടുപോയി എന്നു കരുതിയ ൻ തിരിച്ചു വന്നിരിക്കുന്നു. അമ്മയുടെ മുമ്പിൽ ചെന്നു നിന്നപ്പോൾ ആശ്വാ ത്തോടെ ആദ്യം നെടുവീർപ്പിട്ട് എന്നെ ആകെ ഒന്നു നോക്കി. പിന്നെ മുഖം
രവംകൊണ്ടു ചുവന്നു.
ആരോടും പറയാതെ ഊരുതെണ്ടാനിറങ്ങാം, അല്ലേ? ഗദ്ഗദം ഒതുക്കാൻ അമ്മയ്ക്കായില്ല.
അപ്പോഴേക്കും യുധിഷ്ഠിരനും അർജുനയും വന്നു.
"നീ എവിടെയായിരുന്നു.
'
ഞങ്ങൾ മാത്രമാണു കേൾക്കുന്നത് എന്ന ഉറപ്പായപ്പോൾ ഞാൻ നടന്ന സംഭവം പറഞ്ഞു. ദുര്യോധനനും ദുശ്ശാസനനും കൂടിയാണ് എന്നെ പ്രമാണ വാടിയിലെറിഞ്ഞത്.
'' അവർ രണ്ടുപേരും. പിന്നെ ആ നീചൻ സൂതപുത്രൻ കർണ്ണനും. അമ്മ നടുക്കം പുറത്തുകാട്ടാതെ മരപ്പലകകൾ പാകിയ നിലത്തു വരച്ച ശ്രീചക്രങ്ങളൊന്നിൽ നോക്കിക്കൊണ്ടിരുന്നു. മിണ്ടിയില്ല. അമ്മ ഞങ്ങളുടെ പിറവിയെപ്പറ്റി പറഞ്ഞതൊക്കെ കള്ളക്കഥകളാണെന്നുകൂടി അവൻ പരി സിച്ച കാര്യം.
'നീ നേരത്തെ മടങ്ങി എന്നു പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും വിശ്വസിച്ചു. ഭീഷ്മപിതാമഹനോടു നടന്നതെല്ലാം ഇപ്പോൾ പറയണം. വരു ഭീമസേനാ അമ്മ പറഞ്ഞു: ആരോടും പറയേണ്ട. സൂക്ഷിച്ചിരിക്കുക. എപ്പോഴും സൂക്ഷിച്ചിരിക്കുക.'
" ഒരമ്മപെറ്റ ഉണ്ണികളെപ്പോലെ ഒത്തുകഴിയാൻ പറഞ്ഞ വലിയമ്മയോട്
എന്തായാലും ഇതു പറയുകതന്നെ വേണം.' അർജ്ജുനൻ വാദിച്ചു. അമ്മ അതും വേണ്ടെന്ന ഭാവത്തിൽ തലയാട്ടി. യുധിഷ്ഠിരൻ വളരെ അസ്വസ്ഥനായിരുന്നു. എങ്ങനെ കഴിയും ഇവിടെ?അയാൾ ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടിരുന്നു. പിന്നെ അമ്മയുടെ
നേരെ തിരിഞ്ഞു.
"നമുക്ക് വസുദേവനമ്മാവന്റെ കൊട്ടാരത്തിൽ പോയി താമസിക്കാമല്ലോ.'
അതിലെനിക്കും ഉത്സാഹം തോന്നി. ബലരാമനിൽ നിന്നു ഗദായുദ്ധം പഠിക്കാം. എന്റെ പ്രായക്കാരൻ - അല്ല എന്നേക്കാൾ ഒരു വയസ്സിനിളയ കൃഷ്ണൻ ഞങ്ങൾക്കു കൂട്ടിനുണ്ടാവും. അമ്മ പറഞ്ഞു: “അതാണു കൗരവർക്കു വേണ്ടതും. അവകാശികൾ
ഒഴിച്ചുപോയാൽ അവർക്കു സൗകര്യവുമായി. ഇതാണോ ഉണ്ണി നീ പഠിക്കുന്ന
യുധിഷ്ഠിരൻ അമ്പരന്നു. പാർക്കാൻ ഒരു രാജധാനിയിൽ ഇടം കിട്ടിയാൽ തീർന്നോ നിന്റെ
ആവശ്യങ്ങൾ?'
അപ്പോൾ പുറവാതിൽക്കൽ നിന്നു കടന്നുവന്ന ദാസി, വിദുരർ പുറത്തു കാത്തുനില്ക്കുന്നു എന്നു പറഞ്ഞു. അമ്മ എഴുന്നേറ്റു നിന്നു. വന്ദിച്ചുകൊണ്ടു കടന്നുവരുന്ന വിദുരരെ കൃതി
യിൽ വണങ്ങി അമ്മ ഞങ്ങളുടെ അടുത്തേക്കു വന്നു.
യുധിഷ്ഠിരൻ പറഞ്ഞു: "യെങ്കിലും അറിഞ്ഞിരിക്കണമല്ലോ. ഭീമനെ കൊല്ലാൻ അവർ വിഷം കൊടുത്തു മയക്കി കയത്തിലെറിഞ്ഞു. വലി യച്ഛന്റെ മക്കൾ. പിന്നെ സൂതന്റെ മകൻ കർണ്ണനും. ഞങ്ങളെന്തു
ചെയ്യണം? വിദുരർ തലകുനിച്ചു സ്വന്തം കാലടികളിൽ നോക്കി നില്ക്കുന്ന അമ്മയെ
നോക്കി.
'നിലഞ്ചുപേരും കരുതി നടക്കുക. പ്രത്യേകിച്ച് ഭീമനും അർജുനനും ഞങ്ങൾ ജ്യേഷ്ഠന്റെ പിറകെ പുറത്തേക്കു കടന്നു. വാതിൽക്കൽ നിന്നു തിരിഞ്ഞു നോക്കിയപ്പോൾ വിദുരർ അമ്മയുടെ സമീപത്തു പീഠത്തിലിരി ക്കുന്നു. അമ്മ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നി, അപ്പോഴും. പ്രമാണ കോടിയിലെ വധോദ്യമം അമ്മയെ വല്ലാതെ അസ്വസ്ഥയാക്കിയിരിക്കുന്നു. ദുര്യോധനൻ പറഞ്ഞ അപവാദങ്ങൾ അമ്മ കേൾക്കുകയാണെങ്കിലോ?
ശുകാചാര്യനെ വന്ദിക്കാൻ ചെന്നപ്പോൾ ഞാൻ സത്യം മുഴുവൻ പറ ഞ്ഞില്ല. പുഴയിൽ വീണുപോയി. കരയ്ക്കടുത്തപ്പോൾ കാട്ടിൽ വഴി തെറ കയും ചെയ്തു. അദ്ദേഹം കൂടുതൽ ചോദിച്ചില്ല. മടങ്ങിവരുമ്പോൾ അങ്കണ ത്തിൽ വച്ചു കൗരവന്മാരെ കണ്ടു. വഴിതെറ്റിപ്പോയ ഒരാൾ വീണ്ടും കൂടെ എത്തിയ ആഹ്ലാദത്തോടെ അവർ എന്റെ ചുററും നിന്നു.
കഴിഞ്ഞ ദിവസങ്ങളെപ്പറ്റി എന്തെല്ലാം കഥകളാണു പറയേണ്ടത് എന്നു ഞാൻ ആലോചിക്കുകയായിരുന്നു. വേണ്ടിവന്നില്ല. എന്റെ തിരിച്ചു വരവി നേക്കാൾ വലിയ സംഭവം സംഭാഷണത്തിനു വിഷയമായി. മഹാപുരുഷ നെന്നു പേരുകേട്ട ഒരു ബ്രാഹ്മണൻ, ധനുർവ്വേദാചാര്യൻ, ഞങ്ങളെ പഠിപ്പി ക്കാൻ വന്നിരിക്കുന്നു. കൃപാചാര്യരുടെ സഹോദരിയുടെ ഭർത്താവ്.ആചാര്യനെ കാണാൻ വരുമ്പോൾ കൊട്ടാരത്തിനു പുറത്തു കളിക്കുന്ന കുട്ടികാലം രസിപ്പിക്കാൻ അദ്ദേഹം അസ്ത്രവിദ്യയിലെ അത്ഭുതങ്ങൾ കാട്ടി ക്കൊടുത്തു. വിവരമറിഞ്ഞു വന്ന ഭീഷ്മപിതാമഹൻ ബ്രാഹ്മണനെ നമസ്ക രിക്കുന്നതാണ് പിന്നെ കുട്ടികൾ കണ്ടത്. കുരുപാണ്ഡവരുടെ ഭാഗ്യം എന്നു പറഞ്ഞ് അദ്ദേഹം ബ്രാഹ്മണനെ ഞങ്ങളുടെ ഗുരുനാഥനായി നിശ്ചയിച്ചു വത, ദ്രോണാചാര്യൻ.
പിന്നെ ദ്രോണരുടെ കഥകളായി, ആനപ്പന്തികളിലും ആശ്വപാലകർക്കിട യിലും. പരശുരാമനിൽനിന്നു നേടിയ ദിവ്യാസ്ത്രങ്ങളുണ്ട് അദ്ദേഹത്തിന്റെ
കൈയിൽ എന്നും ചിലർ പറഞ്ഞു. വൃദ്ധനായ ഹസ്തിപൻ മാത്രം ഉദാസീനഭാവത്തിൽ കേട്ടിരുന്നു. അവ
സാനം പറഞ്ഞു: ജപഹോമങ്ങൾ നടത്തി വേദം പഠിപ്പിച്ചിരിക്കേണ്ട ബ്രാഹ്മണർ ക്ഷാത്രം
നേടിയാൽ തീർന്നു. പരശുരാമനും ദ്രോണരുമായി കണ്ടുമുട്ടിയ കഥ പറഞ്ഞ സൂതനു
രസിച്ചില്ല.
"എന്താണ്? ക്ഷാത്രവിദ്യ ബ്രാഹ്മണർ പഠിച്ചാലെന്താ?' “ഒന്നുമില്ല. അവരെയാണ് ഭയപ്പെടേണ്ടത്. ക്രൂരത പിന്നെ ക്ഷത്രിയന്മാർ അവരിൽനിന്നും കടംകൊള്ളേണ്ടിവരുമെന്നുമാത്രം. '
വൃദ്ധൻ കൂടുതൽ തർക്കിക്കാൻ നില്ക്കാതെ എഴുന്നേറ്റ് ധ്യതരാഷ്ട്രന്
ഈന്തപ്പട്ട കൊടുക്കാൻ വലിയ പന്തിയിലേക്കു കയറി. നാഗൻ പറഞ്ഞതു ശരിയാണെങ്കിൽ, ദ്രോണന് ശത്രുക്കളുണ്ടെങ്കിൽ, അവ രാദ്യം ചെയ്തിരിക്കുക പരശുരാമനിൽ നിന്ന് അതിലും വലിയ അസ്ത്രങ്ങൾ
ആഴങ്ങളിലേക്ക്, നെഞ്ചുപൊട്ടിപ്പിളരുന്ന വേദനയോടെ താണുതാണു പോകുന്ന ദുസ്സ്വപ്നം കണ്ടുകൊണ്ടാണ് ഞാൻ ഓരോ രാത്രിയും ഉറങ്ങിയത്. ഞെട്ടിയുണരുമ്പോഴൊക്കെ മനസ്സിൽ പറഞ്ഞു: “ഇല്ല, ആരും ദയ അർഹി ക്കുന്നില്ല.