shabd-logo

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023

0 കണ്ടു 0
കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊരു വള്ളി...... ഇല്ല. കൈയനക്കാനും വയ്യ. അടിത്തട്ടിലെത്തിയ പ്പോഴാണ് ഞാൻ വെള്ളത്തിൽ താഴുകയായിരുന്നു എന്നു മനസ്സിലായത്. മുകളിലേക്കു കുതിക്കാനുള്ള ശ്രമത്തിൽ അറിഞ്ഞു. കൈകൾ പിന്നിൽ

ചേർത്തു കെട്ടിയിരിക്കുന്നു; കാലുകളും. ഇതുതന്നെയാണവസാനം. ഗംഗയുടെ അകലെ ഏതെങ്കിലും കരയിൽ മുതലകൾ തിന്നു ബാക്കിയായ എന്റെ എല്ലിൻ കൂട് അടിഞ്ഞുകയറും. കുന്തീപുത്രൻ ഭീമസേനനാണതെന്നു പോലും ആരും അറിയാൻ പോകുന്നില്ല. കൊടുങ്കാറ്റുകളുടെ ദേവാ. ഇതാണോ നിന്റെ പുത്രന്റെ അവസാനം കരഞ്ഞുകൊണ്ട് ഞാൻ ഉള്ളിൽ അലറി. വായിലും മൂക്കിലും ചളിവെള്ളം ഇരച്ചുകയറി.

രക്ഷപ്പെടാനുള്ള ഒരവസാനശ്രമമെന്ന നിലയ്ക്ക് ഞാൻ കാലിട്ടടിച്ചു. എവി ടെയോ ചെന്നെത്തിയ എന്റെ പ്രാർത്ഥന ഫലിച്ചിരിക്കുന്നു. കാലിലെ കെട്ട് ഇളകുന്നു. കാലടികൾ ചുറ്റിപ്പിണച്ച് ഞാൻ എന്തൊക്കെയോ ചെയ്തു. ദേവ ന്മാരെന്നെ തുണച്ചു. ഞെരിയാണിയിൽനിന്നു കയറുകൾ ഊർന്നുപോയി. ഞാൻ മുകളിലേക്കു കുതിച്ചു.

വെള്ളം കയറിയ ശ്വാസകോശത്തിൽ കുടുങ്ങിയ അല്പം വായു ഇപ്പോൾ നെഞ്ചിൻ കൂടു തകർത്തു പുറത്തു ചാടുമെന്നു തോന്നി. എത്ര ഉയരത്തിലെ ത്തിയാലും പിന്നെയും തലയ്ക്കു മുകളിൽ വെള്ളം. അവസാനം, രക്ഷപ്പെടാൻ പോകുന്ന കാര്യം സംശയമെന്നു തോന്നി. കാലുകളുടെ ശക്തി മുഴുവൻ ക്ഷയിച്ചു. മരണം അടുത്തെത്തിയെന്ന് ഉറപ്പിച്ചപ്പോൾ മുകളിലെ വായുവി ലേക്കു ശിരസ്സുയർന്നു. ശ്വസിച്ചു. പിന്നെ വെള്ളം ഛർദ്ദിച്ചു. വീണ്ടും ദീർഘ മായി ശ്വസിച്ചു.

കൈകൾ ഇപ്പോഴും ഉപയോഗമില്ലാതെ കെട്ടിൽ കിടക്കുകയാണ്. തുഴ

യാതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് ഞാൻ മുമ്പേ ശീലിച്ചതാണ്. ചുറ്റും ഇരുട്ടാണ്. കരയെവിടെയാണ്? ശ്വസിച്ചുകൊണ്ടു പൊങ്ങിക്കിടന്ന പ്പോൾ കൈകൾ കുറേശ്ശെ ഇളക്കാമെന്നായി. ഒഴുക്കിൽ ബലംപിടിക്കാതെ, ശരീരം തളർത്തിയിട്ടു സാവധാനത്തിൽ ഇടയ്ക്കിടെ കാലുകൾ കൊണ്ട് തുഴഞ്ഞു. മുകളിൽ നക്ഷത്രങ്ങൾ കൂടി ഇല്ലാത്ത ആകാശം ഒരു വലിയ കൃഷ്ണാജിനം പോലെ മൂടിപ്പൊതിഞ്ഞുനിന്നു.

ഒഴുക്കിൽ നീങ്ങുമ്പോൾ ആലോചിച്ചു: ആരൊക്കെ ചേർന്നാണ് എന്നെ കെട്ടി കയത്തിൽ തള്ളിയത്? പ്രത്യേകമായി എനിക്കു വിരുന്നും സ്വകാര്യവുംറിയ ദുര്യോധനൻ നേരത്തെ എല്ലാം ചട്ടം കെട്ടിയിരിക്കണം. ഞാൻ ണം കഴിഞ്ഞ ഉടനെ സ്ഥലംവിട്ടു എന്നു പറഞ്ഞാൽ വിശ്വസിച്ചു മടങ്ങും

ഷാനും അനുജന്മാരും. ദുര്യോധനനും ദുശ്ശാസനന്ദ്. തന്റെ മകൻ നും ചേർന്നാണ് കെട്ടിയതും പുഴയിൽ തള്ളിയതും. മററു കൗരവക രോ? അവരെ ഗൂഢാലോചനയിൽ ദുര്യോധനൻ പങ്കുചേർത്തിട്ടുണ്ടോ റിയാനാവില്ല. ജലോത്സവത്തിന്റെ മറവിൽ എന്തോ നടക്കാൻ രുന്നു എന്നു ചിത്രസേനനും മറ്റും അറിയാതിരിക്കില്ല. ഞാനീ വിത്തിൽ നിന്നു ക്ഷപ്പെട്ടാൽ....

കാലടികളിൽ എന്തോ തടഞ്ഞു. ഗംഗയിൽ പലേടത്തും മുതലകളുണ്ട്. ർഷിമാരുടെ ശാപംകൊണ്ടു മുതലകളായിത്തീർന്ന പാപികളാണധികവും കേട്ട്ണ്ട്. കാൽ പിൻവലിച്ചു വീണ്ടും തുഴയാൻ തുടങ്ങിയപ്പോൾ

ത്തോടെ ഞാൻ അറിഞ്ഞു, ചവിട്ടിയതു കരതന്നെ. ഇരുളിൽ വഴുതുന്ന ചെളിമണ്ണിലേക്ക് ഞാൻ പ്രയാസപ്പെട്ടു കയറി. കര

മി കാൽക്കീഴിൽ അമരുമ്പോൾ എന്തൊരാശ്വാസം ഇരുട്ടിൽ കറുത്ത ക്കാടുകൾ കണ്ടു. നാലഞ്ചടിവച്ചപ്പോൾ വീണുപോയി. തളർന്നുകിട ബോൾ തണുപ്പ് ദേഹത്തിൽ ഞെരിഞ്ഞിൽക്കമ്പുകൾ പോലെ തുളഞ്ഞു റി, കണ്ണടച്ചു കിടന്നു.

കണ്ണു തുറന്നപ്പോൾ കേട്ടത് ആരുടെയോ ചൂളംവിളിയാണ്. ഇരുട്ടു നേര

തിരിക്കുന്നു. പിന്നെ എനിക്കു മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ

ങ്ങൾ കേട്ടു. മനുഷ്യർ തന്നെ. അവർ എന്റെ ചുററും നിന്നു കലപിലകൂട്ടി. പ്രാകൃതമല്ല അവർ പറയു ഇത് ഇടയ്ക്ക് കൈകളിലെ കെട്ട് ആരോ അഴിച്ചു. കുറെ കൈകൾ ചേർന്നു ന്ന പൊക്കിയെടുക്കാൻ ശ്രമിച്ചപ്പോൾ ഞാൻ പ്രയാസപ്പ് എഴുന്നേറ്റി ന്നു. മഞ്ഞനിറത്തിൽ കുറിയ ശരീരവും ചെറിയ കണ്ണുകളുമുള്ള മനുഷ്യർ. മം വളരാത്ത മുഖവും നെഞ്ചും. അവർക്കു പിന്നിലായി കാതിൽ വലിയ വാഹവളയങ്ങളിട്ട്, ചായം മുക്കിയ മൃഗത്തോലുകൾ കൊണ്ടുള്ള വസ്ത ധരിച്ച സ്ത്രീകൾ. എന്റെ നോട്ടം അവരിലെത്തിയപ്പോൾ കൂട്ടത്തിൽ രം കുറഞ്ഞവൾ കളിക്കിലുക്കുപോലെ ചിരിച്ചു. പുഴയിൽ എപ്പോഴോ വസ്ത്രം നഷ്ടപ്പെട്ടിരിക്കുന്നു.

അപ്പോൾ അവർക്കിടയിലേക്കു കറുപ്പും ചുവപ്പും തൂവലുകൾ പിടിപ്പിച്ച നിമിഷം ധരിച്ച ഒരാൾ കയറിവന്നു. തോളിൽ തോലുറയിൽ അമ്പുകൾ. അയച്ച ഒരു മുളവില്ല് വലംകൈയിൽ. അയാൾക്കുവേണ്ടി ആളുകൾ വഴി ി നിന്നു. എന്നെ സൂക്ഷിച്ചു നോക്കിയ ചെറിയ വട്ടക്കണ്ണുകളിൽ ആദ്യം തയായിരുന്നു. പിന്നെ അവയിൽ മൃദുലഭാവം പരക്കുന്നതു ഞാൻ കണ്ടു. എനിക്കു മനസ്സിലാവുന്ന ഭാഷയിൽത്തന്നെ അയാൾ ചോദിച്ചു:

ഞാൻ പേരുപറഞ്ഞു. ഹസ്തിനപുരത്തുകാരനാണെന്നും പറഞ്ഞു. അയാൾ പുറകെ വരാൻ ആംഗ്യം കാട്ടി. പൊന്തക്കാടുകൾ വകഞ്ഞ് അയാൾനടന്നു. ഞാൻ പിറകെ, കൂടെ മറ്റുള്ളവരും. കാടിനു കനം കൂടിത്തുടങ്ങുന്ന ഇടത്തെത്തിയപ്പോൾ ഉദയമുഹൂർത്തത്തിലെ പ്രകാശം പരന്നു.

മരങ്ങൾ വെട്ടി നിരപ്പാക്കിയ സ്ഥലത്ത് ഉരുളൻ മരത്തടികൾ കൊണ്ടു നിർമ്മിച്ച പാർപ്പിടങ്ങൾ കണ്ടു. എനിക്കു മനസ്സിലായി, ഇവരാണ് നാഗന്മാർ. പക്ഷേ, യമുനയുടെ തീരത്തിലെ കാടുകളിലാണ് ഇവർ പാർക്കുന്നതെന്നു കേട്ടിരുന്നു. നാഗന്മാരെപ്പറ്റി പല കഥകളും കുട്ടികളെ പേടിപ്പെടുത്താൻ ദാസിമാർ പറയാറുണ്ട്. രാത്രിയിൽ അവർ മനുഷ്യരൂപം വെടിഞ്ഞു സർപ്പ ങ്ങളായി മാറും. കാടിനു പുറത്തു കടക്കുന്നത് ദ്രോഹിച്ചവരോടു പകപോ ക്കാൻ മാത്രമാണ്. വിഷം പുരട്ടിയ ചെറിയ അമ്പുകൊണ്ടാണ് അവർ വേട്ട

അവരിലൊരാൾ ചായം മുക്കാത്ത ഒരു മൃഗത്തോൽ എനിക്കുടുക്കാൻ തന്നു. എനിക്കു കൃത്യമായി അറിയാത്ത ഏതോ മൃഗത്തിന്റെയാണ്. പിന്നെ ധാന്യമരം തിളപ്പിച്ച എന്തോ ഭക്ഷണം മരപ്പാത്രത്തിൽ കുടിക്കാൻ തന്നു. ചൂടുണ്ടായിരുന്നു. തണുപ്പും വിശപ്പും കൊണ്ടു തളർന്ന ഞാൻ ആർത്തി യോടെ കുടിച്ചു. രണ്ടാമതും മൂന്നാമതും പാത്രം നീട്ടിയപ്പോൾ സ്ത്രീകൾ ചിരിച്ചു. അടുപ്പത്തിരിക്കുന്ന പാത്രം ഇറക്കി അവരിലൊരുത്തി ഒന്നിച്ച് എ സമീപം വച്ചപ്പോൾ കൂട്ടച്ചിരിയായി.

വിശപ്പടങ്ങിയപ്പോൾ ഞാൻ കണ്ണടച്ചു. മരച്ചുവരിൽ തലചായ്ച്ചപ്പോൾ ആരോ വലിയൊരു ചമരിത്തോലുകൊണ്ട് എന്നെ പുതപ്പിച്ചു. അകത്തും പുറത്തും ചൂടുപരന്നു. തൂവൽത്തലപ്പാവുകാരൻ എന്തോ മുരണ്ടപ്പോൾ ആളു കളെല്ലാം പുറത്തേക്കു പോയി. പിന്നെ ഞാൻ ശാന്തമായുറങ്ങി.

ആദ്യത്തെ രണ്ടു ദിവസം ഒന്നും ചെയ്യാതെ ഇരുന്നു. എനിക്കു ഭക്ഷണം

തരുന്നതിൽ സ്ത്രീകൾ തമ്മിൽ മത്സരിക്കുകയാണെന്നു തോന്നി. ഞാൻ

ഭക്ഷിക്കുന്നതു കണ്ടിരിക്കുന്നതായി അവരുടെ ഒരു പ്രധാന വിനോദം.

മൂന്നാം നാളിൽ ആണുങ്ങളുടെ കൂടെ രാത്രിയിൽ ഞാനും വേട്ടയ്ക്കിറങ്ങി.

ഇരുട്ടിൽ വേട്ടയാടുന്നതാണ് എളുപ്പമെന്ന് അവരെന്നെ ബോദ്ധപ്പെടുത്തി. കാട്ടിൽ പക്ഷികളുടെയും മൃഗങ്ങളുടെയും കണ്ണുകൾ രാത്രിയിലെ ഇരുട്ടിൽ ദൂരെനിന്നുതന്നെ കാണാം. തിരിച്ചറിയാൻ അല്പം പരിചയമേ വേണ്ടൂ. ഒറ പ്പെട്ട മൃഗങ്ങൾ ഇണയെ വിളിക്കുന്ന ശബ്ദം കേട്ടാൽ അവർക്കു വേഗം സ്ഥാനമറിയാം. വച്ച് ഗോത്രത്തലവനായ നാഗ

ഏഴാം നാളിൽ കാടിന്റെ അതിർത്തിയിൽ നോടു ഞാൻ യാത്ര പറഞ്ഞു. ആശ്ലേഷിക്കാൻ വേണ്ടി കൈ നീട്ടിയപ്പോൾ അയാൾ കൈകൾ മുകളിലേക്കുയർത്തി എന്നെ വന്ദിച്ചു.

. "പാണ്ഡവകുമാരാ, മംഗളം എങ്ങനെ നന്ദി പറയണമെന്നറിയാതെ ഞാൻ വിഷമിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ അയാൾ പലതും എന്നെ പഠിപ്പിച്ചിരുന്നു. “അതാണ് ഞങ്ങളുടെ കാട്ടിലെ നിയമം.' എന്ന മുഖവുരയോടെ, മാറ പുലിനഖം മാലയും തൂവൽ തുന്നിയ ശിരോവസ്ത്രവും ഗോത്രത്തലവൻ യാളമാണ്. ആരാണ് എന്നെ വരിഞ്ഞുകെട്ടി കയത്തിലിട്ടത് എന്ന ചോദ്യ 'ശത്രു' എന്നുമാത്രം ഞാൻ പറഞ്ഞപ്പോൾ അയാൾ ഉപദേശിച്ചു. വിനോടു ദയ കാട്ടരുത്. ദയയിൽനിന്നു കൂടുതൽ കരുത്തുനേടിയ വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം.

ത്ത വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.

ദിവ്യാസ്ത്രങ്ങളേക്കാൾ സ്വന്തം ശക്തിയിൽ വിശ്വസിക്കുന്നതാണ് നല്ല

പറഞ്ഞ, എന്തോ എനിക്കു വിശ്വാസമില്ല. ദിവ്യാസ്ത്രങ്ങൾ , ഞാൻ കേട്ട് യുദ്ധകഥകളിലെല്ലാം വീരന്മാർ ജയിച്ചിട്ടുള്ളു. അപ്പോൾ നാഗൻ ചോദിച്ചു. “ശത്രു അതിലും വലിയ ആയുധത്തിനുവേണ്ടി ചെയ്താലോ? അതും ദേവന്മാർ കൊടുക്കുന്നു. പിന്നെ ആദ്യം തന്നവരാ

കൊണ്ടെന്തു കാര്യം?' താൻ ആ ചോദ്യത്തിനു മറുപടി പറയാൻ വിഷമിച്ചു. കൊട്ടാരമുറ്റത്തേക്ക് എട്ടാം നാളിലെ പ്രഭാതത്തിൽ മാൻതോലുടുത്തു

നടുത്ത് എന്നെ കണ്ട് കാവൽക്കാർ ആദ്യം അമ്പരന്നു. പിന്നെ വാർത്ത ഞാൻ അധികസമയം വേണ്ടിവന്നില്ല. രാജ്യം വിട്ടുപോയി എന്നു കരുതിയ ൻ തിരിച്ചു വന്നിരിക്കുന്നു. അമ്മയുടെ മുമ്പിൽ ചെന്നു നിന്നപ്പോൾ ആശ്വാ ത്തോടെ ആദ്യം നെടുവീർപ്പിട്ട് എന്നെ ആകെ ഒന്നു നോക്കി. പിന്നെ മുഖം

രവംകൊണ്ടു ചുവന്നു.

ആരോടും പറയാതെ ഊരുതെണ്ടാനിറങ്ങാം, അല്ലേ? ഗദ്ഗദം ഒതുക്കാൻ അമ്മയ്ക്കായില്ല.

അപ്പോഴേക്കും യുധിഷ്ഠിരനും അർജുനയും വന്നു.

"നീ എവിടെയായിരുന്നു.

'

ഞങ്ങൾ മാത്രമാണു കേൾക്കുന്നത് എന്ന ഉറപ്പായപ്പോൾ ഞാൻ നടന്ന സംഭവം പറഞ്ഞു. ദുര്യോധനനും ദുശ്ശാസനനും കൂടിയാണ് എന്നെ പ്രമാണ വാടിയിലെറിഞ്ഞത്.

'' അവർ രണ്ടുപേരും. പിന്നെ ആ നീചൻ സൂതപുത്രൻ കർണ്ണനും. അമ്മ നടുക്കം പുറത്തുകാട്ടാതെ മരപ്പലകകൾ പാകിയ നിലത്തു വരച്ച ശ്രീചക്രങ്ങളൊന്നിൽ നോക്കിക്കൊണ്ടിരുന്നു. മിണ്ടിയില്ല. അമ്മ ഞങ്ങളുടെ പിറവിയെപ്പറ്റി പറഞ്ഞതൊക്കെ കള്ളക്കഥകളാണെന്നുകൂടി അവൻ പരി സിച്ച കാര്യം.

'നീ നേരത്തെ മടങ്ങി എന്നു പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും വിശ്വസിച്ചു. ഭീഷ്മപിതാമഹനോടു നടന്നതെല്ലാം ഇപ്പോൾ പറയണം. വരു ഭീമസേനാ അമ്മ പറഞ്ഞു: ആരോടും പറയേണ്ട. സൂക്ഷിച്ചിരിക്കുക. എപ്പോഴും സൂക്ഷിച്ചിരിക്കുക.'

" ഒരമ്മപെറ്റ ഉണ്ണികളെപ്പോലെ ഒത്തുകഴിയാൻ പറഞ്ഞ വലിയമ്മയോട്

എന്തായാലും ഇതു പറയുകതന്നെ വേണം.' അർജ്ജുനൻ വാദിച്ചു. അമ്മ അതും വേണ്ടെന്ന ഭാവത്തിൽ തലയാട്ടി. യുധിഷ്ഠിരൻ വളരെ അസ്വസ്ഥനായിരുന്നു. എങ്ങനെ കഴിയും ഇവിടെ?അയാൾ ആരോടെന്നില്ലാതെ ചോദിച്ചുകൊണ്ടിരുന്നു. പിന്നെ അമ്മയുടെ

നേരെ തിരിഞ്ഞു.

"നമുക്ക് വസുദേവനമ്മാവന്റെ കൊട്ടാരത്തിൽ പോയി താമസിക്കാമല്ലോ.'

അതിലെനിക്കും ഉത്സാഹം തോന്നി. ബലരാമനിൽ നിന്നു ഗദായുദ്ധം പഠിക്കാം. എന്റെ പ്രായക്കാരൻ - അല്ല എന്നേക്കാൾ ഒരു വയസ്സിനിളയ കൃഷ്ണൻ ഞങ്ങൾക്കു കൂട്ടിനുണ്ടാവും. അമ്മ പറഞ്ഞു: “അതാണു കൗരവർക്കു വേണ്ടതും. അവകാശികൾ

ഒഴിച്ചുപോയാൽ അവർക്കു സൗകര്യവുമായി. ഇതാണോ ഉണ്ണി നീ പഠിക്കുന്ന

യുധിഷ്ഠിരൻ അമ്പരന്നു. പാർക്കാൻ ഒരു രാജധാനിയിൽ ഇടം കിട്ടിയാൽ തീർന്നോ നിന്റെ

ആവശ്യങ്ങൾ?'

അപ്പോൾ പുറവാതിൽക്കൽ നിന്നു കടന്നുവന്ന ദാസി, വിദുരർ പുറത്തു കാത്തുനില്ക്കുന്നു എന്നു പറഞ്ഞു. അമ്മ എഴുന്നേറ്റു നിന്നു. വന്ദിച്ചുകൊണ്ടു കടന്നുവരുന്ന വിദുരരെ കൃതി

യിൽ വണങ്ങി അമ്മ ഞങ്ങളുടെ അടുത്തേക്കു വന്നു.

യുധിഷ്ഠിരൻ പറഞ്ഞു: "യെങ്കിലും അറിഞ്ഞിരിക്കണമല്ലോ. ഭീമനെ കൊല്ലാൻ അവർ വിഷം കൊടുത്തു മയക്കി കയത്തിലെറിഞ്ഞു. വലി യച്ഛന്റെ മക്കൾ. പിന്നെ സൂതന്റെ മകൻ കർണ്ണനും. ഞങ്ങളെന്തു

ചെയ്യണം? വിദുരർ തലകുനിച്ചു സ്വന്തം കാലടികളിൽ നോക്കി നില്ക്കുന്ന അമ്മയെ

നോക്കി.

'നിലഞ്ചുപേരും കരുതി നടക്കുക. പ്രത്യേകിച്ച് ഭീമനും അർജുനനും ഞങ്ങൾ ജ്യേഷ്ഠന്റെ പിറകെ പുറത്തേക്കു കടന്നു. വാതിൽക്കൽ നിന്നു തിരിഞ്ഞു നോക്കിയപ്പോൾ വിദുരർ അമ്മയുടെ സമീപത്തു പീഠത്തിലിരി ക്കുന്നു. അമ്മ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നി, അപ്പോഴും. പ്രമാണ കോടിയിലെ വധോദ്യമം അമ്മയെ വല്ലാതെ അസ്വസ്ഥയാക്കിയിരിക്കുന്നു. ദുര്യോധനൻ പറഞ്ഞ അപവാദങ്ങൾ അമ്മ കേൾക്കുകയാണെങ്കിലോ?

ശുകാചാര്യനെ വന്ദിക്കാൻ ചെന്നപ്പോൾ ഞാൻ സത്യം മുഴുവൻ പറ ഞ്ഞില്ല. പുഴയിൽ വീണുപോയി. കരയ്ക്കടുത്തപ്പോൾ കാട്ടിൽ വഴി തെറ കയും ചെയ്തു. അദ്ദേഹം കൂടുതൽ ചോദിച്ചില്ല. മടങ്ങിവരുമ്പോൾ അങ്കണ ത്തിൽ വച്ചു കൗരവന്മാരെ കണ്ടു. വഴിതെറ്റിപ്പോയ ഒരാൾ വീണ്ടും കൂടെ എത്തിയ ആഹ്ലാദത്തോടെ അവർ എന്റെ ചുററും നിന്നു.

കഴിഞ്ഞ ദിവസങ്ങളെപ്പറ്റി എന്തെല്ലാം കഥകളാണു പറയേണ്ടത് എന്നു ഞാൻ ആലോചിക്കുകയായിരുന്നു. വേണ്ടിവന്നില്ല. എന്റെ തിരിച്ചു വരവി നേക്കാൾ വലിയ സംഭവം സംഭാഷണത്തിനു വിഷയമായി. മഹാപുരുഷ നെന്നു പേരുകേട്ട ഒരു ബ്രാഹ്മണൻ, ധനുർവ്വേദാചാര്യൻ, ഞങ്ങളെ പഠിപ്പി ക്കാൻ വന്നിരിക്കുന്നു. കൃപാചാര്യരുടെ സഹോദരിയുടെ ഭർത്താവ്.ആചാര്യനെ കാണാൻ വരുമ്പോൾ കൊട്ടാരത്തിനു പുറത്തു കളിക്കുന്ന കുട്ടികാലം രസിപ്പിക്കാൻ അദ്ദേഹം അസ്ത്രവിദ്യയിലെ അത്ഭുതങ്ങൾ കാട്ടി ക്കൊടുത്തു. വിവരമറിഞ്ഞു വന്ന ഭീഷ്മപിതാമഹൻ ബ്രാഹ്മണനെ നമസ്ക രിക്കുന്നതാണ് പിന്നെ കുട്ടികൾ കണ്ടത്. കുരുപാണ്ഡവരുടെ ഭാഗ്യം എന്നു പറഞ്ഞ് അദ്ദേഹം ബ്രാഹ്മണനെ ഞങ്ങളുടെ ഗുരുനാഥനായി നിശ്ചയിച്ചു വത, ദ്രോണാചാര്യൻ.

പിന്നെ ദ്രോണരുടെ കഥകളായി, ആനപ്പന്തികളിലും ആശ്വപാലകർക്കിട യിലും. പരശുരാമനിൽനിന്നു നേടിയ ദിവ്യാസ്ത്രങ്ങളുണ്ട് അദ്ദേഹത്തിന്റെ

കൈയിൽ എന്നും ചിലർ പറഞ്ഞു. വൃദ്ധനായ ഹസ്തിപൻ മാത്രം ഉദാസീനഭാവത്തിൽ കേട്ടിരുന്നു. അവ

സാനം പറഞ്ഞു: ജപഹോമങ്ങൾ നടത്തി വേദം പഠിപ്പിച്ചിരിക്കേണ്ട ബ്രാഹ്മണർ ക്ഷാത്രം

നേടിയാൽ തീർന്നു. പരശുരാമനും ദ്രോണരുമായി കണ്ടുമുട്ടിയ കഥ പറഞ്ഞ സൂതനു

രസിച്ചില്ല.

"എന്താണ്? ക്ഷാത്രവിദ്യ ബ്രാഹ്മണർ പഠിച്ചാലെന്താ?' “ഒന്നുമില്ല. അവരെയാണ് ഭയപ്പെടേണ്ടത്. ക്രൂരത പിന്നെ ക്ഷത്രിയന്മാർ അവരിൽനിന്നും കടംകൊള്ളേണ്ടിവരുമെന്നുമാത്രം. '

വൃദ്ധൻ കൂടുതൽ തർക്കിക്കാൻ നില്ക്കാതെ എഴുന്നേറ്റ് ധ്യതരാഷ്ട്രന്

ഈന്തപ്പട്ട കൊടുക്കാൻ വലിയ പന്തിയിലേക്കു കയറി. നാഗൻ പറഞ്ഞതു ശരിയാണെങ്കിൽ, ദ്രോണന് ശത്രുക്കളുണ്ടെങ്കിൽ, അവ രാദ്യം ചെയ്തിരിക്കുക പരശുരാമനിൽ നിന്ന് അതിലും വലിയ അസ്ത്രങ്ങൾ

ആഴങ്ങളിലേക്ക്, നെഞ്ചുപൊട്ടിപ്പിളരുന്ന വേദനയോടെ താണുതാണു പോകുന്ന ദുസ്സ്വപ്നം കണ്ടുകൊണ്ടാണ് ഞാൻ ഓരോ രാത്രിയും ഉറങ്ങിയത്. ഞെട്ടിയുണരുമ്പോഴൊക്കെ മനസ്സിൽ പറഞ്ഞു: “ഇല്ല, ആരും ദയ അർഹി ക്കുന്നില്ല.

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക