രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെത്തിയപോലെയാണ് കർണ്ണനെ പലരും എതിരേല്ക്കുന്നത്. ഹസ്തിനപുരത്തിലെ ഒരു ബ്രാഹ്മണൻ വന്നപ്പോൾ അറിഞ്ഞ വിവര
ങ്ങളാണ്.
“അയാൾ കൃത്യമായ എല്ലാം പറയൂ. ഇളയച്ഛൻ വിദുരർ പ്രതിഫല വ്യവസ്ഥയിൽ നിശ്ചയിച്ച ചാരനാണ്.' പിന്നെ ചിരിച്ചുകൊണ്ടു കൂട്ടി
ച്ചേർത്തു: "നമ്മുടെ ചാരന്മാർ പലേടങ്ങളിലുമുണ്ട് ഇപ്പോൾ.
ജ്യേഷ്ഠൻ എന്നെ വീണ്ടും അത്ഭുതപ്പെടുത്തുന്നു. മഹർഷിമാരുടെ കൂടെ യായിരുന്നു. ഗ്രഹനില നോക്കി ഭാവിഫലങ്ങൾ അറിയുകയും കാലഗതി യെപ്പറ്റി നിരാശാഭാവത്തിൽ സംസാരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം പിതാമഹനെപ്പോലെ വൃദ്ധനായെന്നു തോന്നിപ്പോകും. പതിഞ്ഞ ശബ്ദം. ആലോചിച്ചാലോചിച്ചു നിറുത്തിനിറുത്തിപ്പറയുന്ന വാക്കുകൾ. പലപ്പോഴും സ്വയം സംസാരിക്കുന്നു എന്നു തോന്നുംവിധം പിറുപിറുത്തുകൊണ്ടു നടക്കും. ചിലപ്പോൾ മുഖം ചുവന്ന് ആകാശത്തിലേക്കു മിഴികളുയർത്തി നോക്കി നില്ക്കുമ്പോൾ അധൃഷ്യനാണെന്നും തോന്നും.
കാമ്യകം വീണ്ടും ശത്രുക്കളുടെ വിഹാര സ്ഥലമായി മ എന്നു സംശയം തോന്നി, രണ്ടാമതൊരു സംഭവം കൂടി നടന്നപ്പേ അപ്പോൾ ജ്യേഷ്ഠൻ എടുത്ത തീരുമാനത്തിന് കാണിച്ച ദയയ്ക്ക്, പിന്നീടൊരിക്കലും എനിക്കു മാപ്പുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഭദ്രമുനിയെ സന്ദർശിക്കാൻ വേണ്ടി, ജ്യേഷ്ഠൻ മറെറാരാശ്രമത്തിൽ പോയ പകൽ. ഞങ്ങൾ നാലുപേരും പലവഴിക്കായി കാട്ടിൽ വേട്ടയാടുകയാണ്.
ദ്രൗപദി ദാസിയുടെ കൂടെ കാട്ടിൽ കുറിക്കൂട്ടുണ്ടാക്കാൻ പറ്റിയ പരാഗ മുള്ള പൂക്കൾ തേടി നടക്കുകയായിരുന്നു. നായാട്ടിനു വന്ന ഒരു രാജാവ് ഏതോ ഒരു നിഷാദസുന്ദരി എന്നു കരുതി അവളെ വിളിക്കാൻ ഒരു ഭടനെ അയച്ചു. ദ്രൗപദി അവനെ ശകാരിച്ചയച്ചു. പിന്നെയാണ് ദ്രൗപദി വിഡ്ഢിത്തം കാണിച്ചത്. വേഗത്തിൽ ആശ്രമത്തിലേക്കു മടങ്ങുന്നതിനു പകരം പിന്നെയും സ്ത്രീകൾ രണ്ടുപേരും കാട്ടിൽ ചുറ്റിനടന്നു. അപ്പോൾ വേട്ടക്കാരൻ
തന്നെ വന്നു. ദ്രൗപദിയാണു താനെന്നും അലഞ്ഞുനടക്കുന്ന നിഷാദസ്ത്രീയല്ലെന്നും പറഞ്ഞപ്പോൾ രാജാവു ചിരിച്ചു.
അതുകൊണ്ടു കൂടുതൽ നന്നായി. അന്തഃപുരത്തിൽത്തന്നെ ഞാൻ പാർപ്പിച്ചുകൊള്ളാം.'
പിടിവലിയാണു പിന്നെ നടന്നത്. ദാസി ഞങ്ങളിലാരോടെങ്കിലും വിവരം പറയാൻ നിലവിളിച്ചുകൊണ്ടോടി. ആശ്രമത്തിൽ ധൗമ്യൻ മാത്രമായിരുന്നു. ധൗമ്യന്റെ ശാപവാക്കുകളും ദാസിയുടെ വിലാപവും ഞാൻ കേട്ടു. മുമ്പ് ഹിഡിംബി കാണിച്ചുതന്നതുപോലെ കാട്ടുമുയലിനെ ഓടിപ്പിടിക്കാനുള്ള ശ്രമ ത്തിലായിരുന്നു ഞാൻ. വനവാസത്തിനിടയ്ക്ക് വേഗവും ശക്തിയും നില നിറുത്താൻ പറ്റിയ നല്ല അഭ്യാസമായി ഞാനതു സ്വീകരിച്ചിരുന്നു.
പാറക്കൂട്ടത്തിലേക്കു കയറി നോക്കുമ്പോഴാണ് കാര്യം മനസ്സിലായത്. ദ്രൗപദി തേരിൽ കൈകൾ വിടുവിച്ച് കുതറിച്ചാടാൻ ശ്രമിക്കുന്നു. തേരോടി തുടങ്ങിയിരിക്കുന്നു. അപ്പോഴേക്കും മറെറാരു വഴിക്ക് അർജ്ജുനനും വന്നു. അയാൾ പലപ്പോഴും പറയാറുള്ളതുപോലെ ശബ്ദം കേട്ടില്ലെങ്കിലും ആപത്തു മണത്തറിയും.
പാറക്കൂട്ടത്തിൽ നിന്ന് ഞാൻ എടുത്തു ചാടി. വാളൂരിയ ഒരു ഭടനെ ചുമൽ
കൊണ്ടു തെറിപ്പിച്ച് സാരഥിയെ കഴുത്തിൽ കിടക്കുന്ന ചമ്മട്ടിയോടെ കൂട്ടി
പിടിച്ചു പൊക്കിയെറിഞ്ഞ് ഞാൻ തേർത്തട്ടിൽ നിന്നതു നിമിഷങ്ങൾക്കുള്ളിലാണ്. ദ്രൗപദിയെ വിട്ട് രാജാവ് പുറത്തു ചാടി. സഹായത്തിനു വന്ന തേരിന്റെ പരിരഥ്യപിടിച്ച്, അയാൾ ഉയർന്ന് അകത്തേക്കു വീണു. അതിന്റെ സാരഥി അതിവിദഗ്ദ്ധമായി കുതിരകളെ തിരിച്ചു തേര വിട്ടു. ഒരമ്പുകൊണ്ട് സാരഥി വീണു. അർജ്ജുനൻ പിഴയ്ക്കാത്ത ഉന്നം. ദ്രൗപദി രക്ഷപ്പെട്ടു വെന്നതല്ല കാര്യം. കശ്മലനെ കൊല്ലാതെ വിട്ടുകൂടാ. കാട്ടിൽ എങ്ങനെ കുറുക്കുവഴിക്കോടിയാലും എനിക്കു തേരിന്റെ മുമ്പി ലെത്താൻ കഴിയുമെന്ന് അവൻ അനുമാനിച്ചിരിക്കുകയില്ല. ധൗമ്യൻ ദ്രൗപദിയെ നോക്കിക്കൊള്ളും. സഹായികൾ വീര്യം കാട്ടുന്നുവെങ്കിൽ ചെറുക്കാൻ അർജ്ജുനൻ ധാരാളം മതി.
കാട്ടിലെ തേർ വീഥിയിൽ അത്ര വേഗത്തിൽ ആർക്കും തേരോടിക്കാനാ വില്ല. വഴി വളഞ്ഞുപുളഞ്ഞാണ് പോകുന്നത്. പൊന്തക്കാടുകൾ ചവിട്ടി മെതിച്ച് ഒറ്റപ്പന്നിയേക്കാൾ വേഗത്തിൽ ഞാനോടി. തേർവഴിയിൽ, മുമ്പേ ഒരു സ്ഥാനത്തെത്തിയ ഞാൻ വലിയ അശ്വത്ഥത്തിന്റെ മറവിൽ നിന്നു. തിരിവു കഴിഞ്ഞു കുതിരകൾ മുന്നിലേക്കു കഴുത്തു നീട്ടുമ്പോഴേക്ക് ഞാൻ വഴി നടുവിലേക്കെടുത്തുചാടി അലറി. അയാൾ കടിഞ്ഞാൺ പിടിച്ചെങ്കിലും നിലയുറയ്ക്കാനാവാത്ത കുതിരകൾ മുൻകാലുകൾ ഉയർത്തി. പിന്നെ വിരണ്ട കുതിരകളെ നിയന്ത്രിക്കണോ എന്നോട് ഏറ്റുമുട്ടാണോ എന്നു തീരുമാനി ക്കാനാവാത്തതാണ് അയാളുടെ അമ്പരപ്പ്. കടിഞ്ഞാൺ വിട്ട് അമ്പും വില്ലും നിന്നെടുക്കുമ്പോഴേക്ക് ഞാൻ അയാളെ വലിച്ചു പുറത്തിട്ടു. എഴു ന്നേറ്റപ്പോൾ കൈമുട്ടുകൊണ്ട് നെഞ്ചിലിടിച്ചു. അതു മതിയായിരുന്നു. അര യിൽ കെട്ടിയ സ്വർണ്ണമണികൾ തുന്നിക്കോർത്ത തോൽവാറിൽ പിടിച്ചു കൊണ്ട് ഞാൻ അവനെ താവളത്തിലേക്കു വലിച്ചു. അർജ്ജുനനും എത്തി വൈകിയെത്തിയ ഖേദം തീർക്കാൻ നകുലനും സഹദേവനും തടവു കാരനെ ഏറ്റുവാങ്ങി. കൈ രണ്ടും പിന്നിൽ ചേർത്തുകെട്ടി.
ഭടന്മാരോ സഹായികളോ ഉണ്ടോ? അർജ്ജുനൻ പറഞ്ഞു: “വിട്ടു. സൂതന്റെ ശവവും കൊണ്ട് രണ്ടു തേരും മടക്കിയയച്ചു. തിരിച്ചെത്തിയ യുധിഷ്ഠിരൻ തടവുകാരനെ കണ്ടപ്പോൾ ആശ്ചര്യ
“ഓ സിന്ധുരാജനോ?'
സിന്ധുരാജൻ ജയദ്രഥൻ കൗരവസഹോദരി ദുശ്ശളയെ വിവാഹം കഴിച്ച
ജയദ്രഥനെ ഞാൻ ആദ്യമായാണു കാണുന്നത്. ദുര്യോധനന്റെ സ്യാലൻ.
അതാഘോഷിക്കുവാൻ ഞാൻ രണ്ടു ചെവികളുമടച്ചു പുറം കൈകൊണ്ടു
ത്തോടെ പറഞ്ഞു: രോഷംകൊണ്ടു പുളയുന്ന ജയദ്രഥൻ ഞങ്ങളെ മാറിമാറി നോക്കി.
മാറി മാറി അടിച്ചു. ഈ അതിഥിക്കു വേണ്ട പഞ്ചദാനങ്ങൾ വേറെ. യുധിഷ്ഠിരൻ പറഞ്ഞു: “അരുത്, ഭീമസേനാ അരുത്. "ദ്രൗപദിയെ ബലാല്ക്കാരമായി തേരിലേറ്റിക്കൊണ്ടുപോകാൻ തുനിഞ്ഞ
വനാണ് ഈ പുതിയ രാവണൻ. ഇവനോടെന്തിനു ദയ ജയദ്രഥൻ കണ്ണുകളിൽ പക പത്തിയുയർത്തി.
വീണ്ടും അടിക്കാൻ തുടങ്ങിയപ്പോൾ ജ്യേഷ്ഠൻ കല്പനയുടെ സ്വരത്തിൽ പറഞ്ഞു: 'അരുത്' ഞാൻ ക്ഷോഭിച്ചു.
"ഇതിലും ചെറിയ കാരണങ്ങൾക്ക് ബുദ്ധിയില്ലാത്ത കാട്ടാളന്മാരെ ഞാൻ കൊന്നിട്ടുണ്ട്.
ജ്യേഷ്ഠന്റെ ആജ്ഞയ്ക്കുമുമ്പിൽ അർജ്ജുനനും എന്തു ചെയ്യണമെന്നു പറയാനറിയാതെ വിഷമിച്ചു.
തെറ്റുചൊല്ലിച്ചുവിട്ടാൽ മതിയെന്നു പറഞ്ഞു അർജ്ജുനൻ, മുടി മുറിച്ചു വിട്ടാൽ മതിയെന്ന് അഭിപ്രായപ്പെട്ടു സഹദേവൻ. മുടി മുറിക്കുന്നത് പഞ്ചശിഖ മാത്രം നിർത്തി വേണം എന്ന് ഒരഭിപ്രായം പറഞ്ഞു നകുലൻ. കുറ്റവാളി കൾക്കുള്ള അടയാളമാണ് പഞ്ചശിഖ. ഞാൻ പറഞ്ഞു: “വിടാം. നൂറുകുതിര, ആയിരം പശുക്കൾ അതിവിടെ എത്തുമ്പോൾ വിടാം. സിന്ധുരാജ്യത്തേക്കു ദൂതൻ പോകട്ടെ. സന്ദേശം ഇയാൾ തന്നെ വ്യക്തമായി പറഞ്ഞുകൊടുക്കട്ടെ.'
അത്രയും ദിവസങ്ങൾ ഇയാളെ സൂക്ഷിക്കുന്നത് ക്ലേശമായിരിക്കുമെന്നു പറഞ്ഞ്, സഹദേവൻ മുടിയെടുക്കാൻ അർദ്ധചന്ദ്രശിരസ്സുള്ള അസ്ത്രം കരി ങ്കല്ലിൽ ഉരച്ചു മൂർച്ചകൂട്ടാൻ തുടങ്ങി. ആരും തടുത്തില്ല. രണ്ടുപേരും ചേർന്നു കുടുമ മുറിച്ചു. ജയദ്രഥൻ അനങ്ങിയില്ല.
പിന്നെ യുധിഷ്ഠിരൻ തന്നെ വന്നു കെട്ടഴിച്ചു. കെട്ടഴിഞ്ഞ് ജയദ്രഥൻ മുമ്പിൽ നിന്നപ്പോൾ യുധിഷ്ഠിരൻ പറഞ്ഞു: "ദുശ്ശള യോട് ഞങ്ങൾ കുശലങ്ങൾ ചോദിച്ചതായി പറയൂ. അവളെ ഓർത്താണ്ഞാനിപ്പോൾ ദയ കാട്ടുന്നത്. സിന്ധുരാജനെ ഭയന്നിട്ടല്ല. അല്പം ദയ കാട്ടിയതിനേക്കാൾ ഭേദം അയാളെ വധിക്കുകതന്നെയായി
രുന്നു എന്ന് എല്ലാവർക്കും ബോദ്ധ്യമായി. അതിനു പിന്നെയും കുറേക്കാലം
കഴിയേണ്ടിവന്നു എന്നു മാത്രം. നാഗൻ പറഞ്ഞതുപോലെ, ശത്രു ദയ അർഹിക്കുന്നില്ല. ദയ നേടിയാൽ അവൻ അജയ്യനാംവിധം കരുത്തു നേടി നമ്മുടെ നേർക്ക് വീണ്ടും അടുക്കുന്നു. ജയദ്രഥനെപ്പറ്റി ഞങ്ങൾ മറന്നു. വളരെ വേഗം. അപ്പോഴേക്ക്
കൃഷ്ണന്റെ സന്ദേശവുംകൊണ്ട് ഒരു ദൂതൻ പിന്നെയും വന്നതാണ് കാരണം.
അന്നുതന്നെ വിദുരർ ഏർപ്പെടുത്തിയ ചാരന്മാരിൽപ്പെട്ട ഒരു സൂതനും വന്നു. സന്ധ്യാവന്ദനത്തിനുശേഷം ജ്യേഷ്ഠൻ ഞങ്ങൾ നാലുപേരെയും വിളിച്ചു. വനവാസത്തിന്റെ കാലാവധി അടുത്ത ചതുർത്ഥിക്കവസാനിക്കുന്നു. ഇപ്പോൾ യാത്ര പുറപ്പെട്ടാൽ സമയത്തിനു വിരാടന്റെ രാജധാനിയിൽ ചെന്നെത്താം. അഞ്ചുപേരും വെവ്വേറെ എത്തിച്ചേരണം. ആരും തിരിച്ചറിയാ . നിടവരരുത്. വിരാടരാജധാനിയിൽ ആവശ്യപ്പെടേണ്ട ജോലികളെപ്പറ്റിയും നേരത്തേ ധാരണ വേണം. അജ്ഞാതവാസം നിരവധി രാജാക്കന്മാർ കേൾക്കെ ഏറെറടുത്തതാണ്.
“രാജാവിന് ചൂതുകളിയിൽ താൽപര്യമാണ്. ചൂതുകളിക്കാരൻ സേവക നായി നില്ക്കാൻ ഞാൻ പററും.
നകുലനും സഹദേവനും പതുക്കെ ചിരിച്ചു.
"വിരാടന് നൃത്തഗീതാദികളിൽ പ്രിയമാണ്. വലിയ നാട്യഗൃഹമുണ്ട്. പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഗുരുനാഥനായി നില്ക്കാം അർജ്ജുനന്. സ്ത്രീയും പുരുഷനുമല്ലാത്ത മൂന്നാം വർഗ്ഗക്കാരനായി ഭാവിച്ചാൽ അത്രയും നല്ലത്..... അന്തഃപുരത്തിൽ സൈ്വരവിഹാരം നടത്താനുള്ള അവസരം കണ്ടുകൊണ്ട് അർജ്ജുനൻ പറഞ്ഞു: “എളുപ്പം. ക്ഷൗരം ചെയ്തു നടക്കണം. ദേഹഗന്ധ ത്തിന് പത്രവും പ്രിയംഗവും ഉപയോഗിക്കണം. തലമറച്ചു വസ്ത്രമിടണം. സംസാരിക്കുമ്പോൾ നിശാകരമോ ജാതിപത്രമോ മണക്കണം. നടക്കുമ്പോൾ അരക്കെട്ട് കുലുങ്ങണം. എളുപ്പം.
മൂന്നാം വർഗ്ഗക്കാർ ചില കൊട്ടാരങ്ങളിൽ കാവൽ പണിക്കു നില്ക്കാറുണ്ട് ന്നറിയാം. ഹസ്തിനപുരത്തിലുണ്ടായിരുന്നില്ല. ആനപ്പന്തികളിലെ ജോലി ക്കാർ അവരെപ്പറ്റി താണതരം ഫലിതങ്ങൾ പറയുന്നത് കുട്ടിക്കാലത്തു ഞാൻ കേട്ടിട്ടുണ്ട്.
പിന്നെ നകുലന്റെ കാര്യമാണദ്ദേഹം പറഞ്ഞത്. കുതിരപ്പന്തിയിലെ സേവ കനാവാൻ അപേക്ഷിക്കാം. നകുലന് അശ്വലക്ഷണമറിയാം. അശ്വശിക്ഷ ണവും അയാൾ പഠിച്ചിട്ടുണ്ടല്ലോ.
സഹദേവൻ അങ്ങനെ ഒന്നിലും പ്രത്യേക വൈദഗ്ദ്ധ്യമുള്ളവനല്ല. അതു കൊണ്ട് ഗോശാലകളിൽ ജോലിചെയ്യാം.
അപ്പോഴാണ് ദ്രൗപദി വന്നത്. ഗോശാലകളിലെ ജോലിക്കാർ നിരവധി യുണ്ടാവും വിരാടന്. ഒരാൾക്കു പരിചയക്കുറവുണ്ടോ എന്നൊന്നും
ആരും അന്വേഷിക്കാൻ പോകുന്നില്ല. യുധിഷ്ഠിരൻ വിശദീകരിച്ചു.
"നമ്മളെല്ലാം ഇന്ദ്രപ്രസ്ഥത്തിൽ യുധിഷ്ഠിരന്റെ കീഴിൽ ജോലി ചെയ്ത വരാണെന്നു പറയണം. ഹസ്തിനപുരത്തേയും ഇന്ദ്രപ്രസ്ഥത്തേയും പറ്റി ചോദിച്ചാൽ എളുപ്പമായി. യുധിഷ്ഠിരൻ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി എല്ലാം എനിക്കു കൃത്യമായി പറയാമല്ലോ. വിഡ്ഢിത്തങ്ങളെപ്പറ്റിയും വേണമെങ്കിൽ പറയാം.
ഗൗരവം വിടാതെ അദ്ദേഹം പറഞ്ഞു: 'യുധിഷ്ഠിരനു കഷ്ടകാലം വരുമ്പോൾ പിരിഞ്ഞുപോയ ചിലർ വരും. അവരെ സേവകരായി നിറുത്തണമെന്നു കൃഷ്ണൻ അപേക്ഷിച്ചിട്ടുണ്ട്. നിര സിക്കുമെന്ന് ആരും ഭയപ്പെടേണ്ട.' 'ദ്രൗപദി?'
നകുലൻ അന്വേഷിച്ചു.
"പാണ്ഡവപത്നി ദ്രൗപദിയുടെ സൈരന്ധ്രിയായിരുന്നു എന്നു പറയണം. വിരാടപത്നിക്കു നല്ല കളഭം അരച്ചുകൊടുക്കുക. കുറിക്കൂട്ടുണ്ടാക്കുക. ദാസി മാരിൽ ഒരുവളായിട്ടുതന്നെ.' അതുവരെ എന്റെ കാര്യം ജ്യേഷ്ഠൻ പറഞ്ഞില്ല എന്ന് സഹദേവൻ
ഓർമ്മിപ്പിച്ചു.
ഗൗരവത്തിൽ സഹദേവനെ നോക്കി അദ്ദേഹം ചോദിച്ചു: "അതു പ്രത്യേകം
എടുത്തുപറയാനുണ്ടോ മന്ദാ, വൃകോദരന്റെ കാര്യത്തിൽ അടുക്കളക്കാരൻ
തന്നെ.
എല്ലാവരും ചിരിച്ചു.
ജ്യേഷ്ഠൻ ഒഴികെ. അദ്ദേഹം അതേ ഗൗരവഭാവത്തിൽ തുടർന്നു. “രാജാ വിന്റെ ഉച്ഛിഷ്ടമായിരിക്കും എനിക്കു കളി നടക്കുമ്പോൾ കിട്ടുന്നത്. അതോർമ്മയുണ്ടായിരിക്കണം അടുക്കളക്കാർക്ക്.
വീണ്ടും എല്ലാവരും ചേർന്ന് ചിരിച്ചപ്പോൾ കൃത്രിമ ഗൗരവം വിട്ട് യുധിഷ്ഠിരനും ചിരിച്ചു. വനവാസം അവസാനിപ്പിക്കുന്നു എന്നതു മാത്രമല്ല, ഞങ്ങളെ ലഘുചിതരാക്കിയത്. വീണ്ടും ഒരു കൊട്ടാരത്തിനകത്താണ് ഞങ്ങളെത്തുന്നത്. വിരസമായി പതിവുപോലെ ആരംഭിച്ച്, ആപത്തു പതുങ്ങിക്കടന്നു വരി കയും താവളത്തിൽത്തന്നെ കലാപം ഉണ്ടാവുന്നതിനടുത്തുവരെ എത്തു കയും ചെയ്ത കാമ്യകത്തിലെ ഒരു ദിവസം അവസാനിച്ചത് പൊട്ടിച്ചിരികളി ലാണ്.
പക്ഷേ, കിടന്നപ്പോൾ ജയദ്രഥൻ സർപ്പക്കണ്ണുകൾ എനിക്കു മറക്കാൻ കഴിഞ്ഞില്ല. ഭയപ്പെടേണ്ട ഒരു ശത്രു കൂടിയുണ്ട്. കൗരവർക്കിടയിൽ. പഞ്ച ശിഖയുംകൊണ്ട് ഓടിപ്പോകേണ്ടിവന്ന ദുര്യോധനസ്യാലൻ.