shabd-logo

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023

0 കണ്ടു 0
രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെത്തിയപോലെയാണ് കർണ്ണനെ പലരും എതിരേല്ക്കുന്നത്. ഹസ്തിനപുരത്തിലെ ഒരു ബ്രാഹ്മണൻ വന്നപ്പോൾ അറിഞ്ഞ വിവരങ്ങളാണ്.

“അയാൾ കൃത്യമായ എല്ലാം പറയൂ. ഇളയച്ഛൻ വിദുരർ പ്രതിഫല വ്യവസ്ഥയിൽ നിശ്ചയിച്ച ചാരനാണ്.' പിന്നെ ചിരിച്ചുകൊണ്ടു കൂട്ടി
ച്ചേർത്തു: "നമ്മുടെ ചാരന്മാർ പലേടങ്ങളിലുമുണ്ട് ഇപ്പോൾ.

ജ്യേഷ്ഠൻ എന്നെ വീണ്ടും അത്ഭുതപ്പെടുത്തുന്നു. മഹർഷിമാരുടെ കൂടെ യായിരുന്നു. ഗ്രഹനില നോക്കി ഭാവിഫലങ്ങൾ അറിയുകയും കാലഗതി യെപ്പറ്റി നിരാശാഭാവത്തിൽ സംസാരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹം പിതാമഹനെപ്പോലെ വൃദ്ധനായെന്നു തോന്നിപ്പോകും. പതിഞ്ഞ ശബ്ദം. ആലോചിച്ചാലോചിച്ചു നിറുത്തിനിറുത്തിപ്പറയുന്ന വാക്കുകൾ. പലപ്പോഴും സ്വയം സംസാരിക്കുന്നു എന്നു തോന്നുംവിധം പിറുപിറുത്തുകൊണ്ടു നടക്കും. ചിലപ്പോൾ മുഖം ചുവന്ന് ആകാശത്തിലേക്കു മിഴികളുയർത്തി നോക്കി നില്ക്കുമ്പോൾ അധൃഷ്യനാണെന്നും തോന്നും.

കാമ്യകം വീണ്ടും ശത്രുക്കളുടെ വിഹാര സ്ഥലമായി മ എന്നു സംശയം തോന്നി, രണ്ടാമതൊരു സംഭവം കൂടി നടന്നപ്പേ അപ്പോൾ ജ്യേഷ്ഠൻ എടുത്ത തീരുമാനത്തിന് കാണിച്ച ദയയ്ക്ക്, പിന്നീടൊരിക്കലും എനിക്കു മാപ്പുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഭദ്രമുനിയെ സന്ദർശിക്കാൻ വേണ്ടി, ജ്യേഷ്ഠൻ മറെറാരാശ്രമത്തിൽ പോയ പകൽ. ഞങ്ങൾ നാലുപേരും പലവഴിക്കായി കാട്ടിൽ വേട്ടയാടുകയാണ്.

ദ്രൗപദി ദാസിയുടെ കൂടെ കാട്ടിൽ കുറിക്കൂട്ടുണ്ടാക്കാൻ പറ്റിയ പരാഗ മുള്ള പൂക്കൾ തേടി നടക്കുകയായിരുന്നു. നായാട്ടിനു വന്ന ഒരു രാജാവ് ഏതോ ഒരു നിഷാദസുന്ദരി എന്നു കരുതി അവളെ വിളിക്കാൻ ഒരു ഭടനെ അയച്ചു. ദ്രൗപദി അവനെ ശകാരിച്ചയച്ചു. പിന്നെയാണ് ദ്രൗപദി വിഡ്ഢിത്തം കാണിച്ചത്. വേഗത്തിൽ ആശ്രമത്തിലേക്കു മടങ്ങുന്നതിനു പകരം പിന്നെയും സ്ത്രീകൾ രണ്ടുപേരും കാട്ടിൽ ചുറ്റിനടന്നു. അപ്പോൾ വേട്ടക്കാരൻ
തന്നെ വന്നു. ദ്രൗപദിയാണു താനെന്നും അലഞ്ഞുനടക്കുന്ന നിഷാദസ്ത്രീയല്ലെന്നും പറഞ്ഞപ്പോൾ രാജാവു ചിരിച്ചു.

അതുകൊണ്ടു കൂടുതൽ നന്നായി. അന്തഃപുരത്തിൽത്തന്നെ ഞാൻ പാർപ്പിച്ചുകൊള്ളാം.'

പിടിവലിയാണു പിന്നെ നടന്നത്. ദാസി ഞങ്ങളിലാരോടെങ്കിലും വിവരം പറയാൻ നിലവിളിച്ചുകൊണ്ടോടി. ആശ്രമത്തിൽ ധൗമ്യൻ മാത്രമായിരുന്നു. ധൗമ്യന്റെ ശാപവാക്കുകളും ദാസിയുടെ വിലാപവും ഞാൻ കേട്ടു. മുമ്പ് ഹിഡിംബി കാണിച്ചുതന്നതുപോലെ കാട്ടുമുയലിനെ ഓടിപ്പിടിക്കാനുള്ള ശ്രമ ത്തിലായിരുന്നു ഞാൻ. വനവാസത്തിനിടയ്ക്ക് വേഗവും ശക്തിയും നില നിറുത്താൻ പറ്റിയ നല്ല അഭ്യാസമായി ഞാനതു സ്വീകരിച്ചിരുന്നു.

പാറക്കൂട്ടത്തിലേക്കു കയറി നോക്കുമ്പോഴാണ് കാര്യം മനസ്സിലായത്. ദ്രൗപദി തേരിൽ കൈകൾ വിടുവിച്ച് കുതറിച്ചാടാൻ ശ്രമിക്കുന്നു. തേരോടി തുടങ്ങിയിരിക്കുന്നു. അപ്പോഴേക്കും മറെറാരു വഴിക്ക് അർജ്ജുനനും വന്നു. അയാൾ പലപ്പോഴും പറയാറുള്ളതുപോലെ ശബ്ദം കേട്ടില്ലെങ്കിലും ആപത്തു മണത്തറിയും.

പാറക്കൂട്ടത്തിൽ നിന്ന് ഞാൻ എടുത്തു ചാടി. വാളൂരിയ ഒരു ഭടനെ ചുമൽ
കൊണ്ടു തെറിപ്പിച്ച് സാരഥിയെ കഴുത്തിൽ കിടക്കുന്ന ചമ്മട്ടിയോടെ കൂട്ടി
പിടിച്ചു പൊക്കിയെറിഞ്ഞ് ഞാൻ തേർത്തട്ടിൽ നിന്നതു നിമിഷങ്ങൾക്കുള്ളിലാണ്. ദ്രൗപദിയെ വിട്ട് രാജാവ് പുറത്തു ചാടി. സഹായത്തിനു വന്ന തേരിന്റെ പരിരഥ്യപിടിച്ച്, അയാൾ ഉയർന്ന് അകത്തേക്കു വീണു. അതിന്റെ സാരഥി അതിവിദഗ്ദ്ധമായി കുതിരകളെ തിരിച്ചു തേര വിട്ടു. ഒരമ്പുകൊണ്ട് സാരഥി വീണു. അർജ്ജുനൻ പിഴയ്ക്കാത്ത ഉന്നം. ദ്രൗപദി രക്ഷപ്പെട്ടു വെന്നതല്ല കാര്യം. കശ്മലനെ കൊല്ലാതെ വിട്ടുകൂടാ. കാട്ടിൽ എങ്ങനെ കുറുക്കുവഴിക്കോടിയാലും എനിക്കു തേരിന്റെ മുമ്പി ലെത്താൻ കഴിയുമെന്ന് അവൻ അനുമാനിച്ചിരിക്കുകയില്ല. ധൗമ്യൻ ദ്രൗപദിയെ നോക്കിക്കൊള്ളും. സഹായികൾ വീര്യം കാട്ടുന്നുവെങ്കിൽ ചെറുക്കാൻ അർജ്ജുനൻ ധാരാളം മതി.

കാട്ടിലെ തേർ വീഥിയിൽ അത്ര വേഗത്തിൽ ആർക്കും തേരോടിക്കാനാ വില്ല. വഴി വളഞ്ഞുപുളഞ്ഞാണ് പോകുന്നത്. പൊന്തക്കാടുകൾ ചവിട്ടി മെതിച്ച് ഒറ്റപ്പന്നിയേക്കാൾ വേഗത്തിൽ ഞാനോടി. തേർവഴിയിൽ, മുമ്പേ ഒരു സ്ഥാനത്തെത്തിയ ഞാൻ വലിയ അശ്വത്ഥത്തിന്റെ മറവിൽ നിന്നു. തിരിവു കഴിഞ്ഞു കുതിരകൾ മുന്നിലേക്കു കഴുത്തു നീട്ടുമ്പോഴേക്ക് ഞാൻ വഴി നടുവിലേക്കെടുത്തുചാടി അലറി. അയാൾ കടിഞ്ഞാൺ പിടിച്ചെങ്കിലും നിലയുറയ്ക്കാനാവാത്ത കുതിരകൾ മുൻകാലുകൾ ഉയർത്തി. പിന്നെ വിരണ്ട കുതിരകളെ നിയന്ത്രിക്കണോ എന്നോട് ഏറ്റുമുട്ടാണോ എന്നു തീരുമാനി ക്കാനാവാത്തതാണ് അയാളുടെ അമ്പരപ്പ്. കടിഞ്ഞാൺ വിട്ട് അമ്പും വില്ലും നിന്നെടുക്കുമ്പോഴേക്ക് ഞാൻ അയാളെ വലിച്ചു പുറത്തിട്ടു. എഴു ന്നേറ്റപ്പോൾ കൈമുട്ടുകൊണ്ട് നെഞ്ചിലിടിച്ചു. അതു മതിയായിരുന്നു. അര യിൽ കെട്ടിയ സ്വർണ്ണമണികൾ തുന്നിക്കോർത്ത തോൽവാറിൽ പിടിച്ചു കൊണ്ട് ഞാൻ അവനെ താവളത്തിലേക്കു വലിച്ചു. അർജ്ജുനനും എത്തി വൈകിയെത്തിയ ഖേദം തീർക്കാൻ നകുലനും സഹദേവനും തടവു കാരനെ ഏറ്റുവാങ്ങി. കൈ രണ്ടും പിന്നിൽ ചേർത്തുകെട്ടി.

ഭടന്മാരോ സഹായികളോ ഉണ്ടോ? അർജ്ജുനൻ പറഞ്ഞു: “വിട്ടു. സൂതന്റെ ശവവും കൊണ്ട് രണ്ടു തേരും മടക്കിയയച്ചു. തിരിച്ചെത്തിയ യുധിഷ്ഠിരൻ തടവുകാരനെ കണ്ടപ്പോൾ ആശ്ചര്യ

“ഓ സിന്ധുരാജനോ?'

സിന്ധുരാജൻ ജയദ്രഥൻ കൗരവസഹോദരി ദുശ്ശളയെ വിവാഹം കഴിച്ച
ജയദ്രഥനെ ഞാൻ ആദ്യമായാണു കാണുന്നത്. ദുര്യോധനന്റെ സ്യാലൻ.

അതാഘോഷിക്കുവാൻ ഞാൻ രണ്ടു ചെവികളുമടച്ചു പുറം കൈകൊണ്ടു

ത്തോടെ പറഞ്ഞു: രോഷംകൊണ്ടു പുളയുന്ന ജയദ്രഥൻ ഞങ്ങളെ മാറിമാറി നോക്കി.

മാറി മാറി അടിച്ചു. ഈ അതിഥിക്കു വേണ്ട പഞ്ചദാനങ്ങൾ വേറെ. യുധിഷ്ഠിരൻ പറഞ്ഞു: “അരുത്, ഭീമസേനാ അരുത്. "ദ്രൗപദിയെ ബലാല്ക്കാരമായി തേരിലേറ്റിക്കൊണ്ടുപോകാൻ തുനിഞ്ഞ

വനാണ് ഈ പുതിയ രാവണൻ. ഇവനോടെന്തിനു ദയ ജയദ്രഥൻ കണ്ണുകളിൽ പക പത്തിയുയർത്തി.

വീണ്ടും അടിക്കാൻ തുടങ്ങിയപ്പോൾ ജ്യേഷ്ഠൻ കല്പനയുടെ സ്വരത്തിൽ പറഞ്ഞു: 'അരുത്' ഞാൻ ക്ഷോഭിച്ചു.

"ഇതിലും ചെറിയ കാരണങ്ങൾക്ക് ബുദ്ധിയില്ലാത്ത കാട്ടാളന്മാരെ ഞാൻ കൊന്നിട്ടുണ്ട്.

ജ്യേഷ്ഠന്റെ ആജ്ഞയ്ക്കുമുമ്പിൽ അർജ്ജുനനും എന്തു ചെയ്യണമെന്നു പറയാനറിയാതെ വിഷമിച്ചു.

തെറ്റുചൊല്ലിച്ചുവിട്ടാൽ മതിയെന്നു പറഞ്ഞു അർജ്ജുനൻ, മുടി മുറിച്ചു വിട്ടാൽ മതിയെന്ന് അഭിപ്രായപ്പെട്ടു സഹദേവൻ. മുടി മുറിക്കുന്നത് പഞ്ചശിഖ മാത്രം നിർത്തി വേണം എന്ന് ഒരഭിപ്രായം പറഞ്ഞു നകുലൻ. കുറ്റവാളി കൾക്കുള്ള അടയാളമാണ് പഞ്ചശിഖ. ഞാൻ പറഞ്ഞു: “വിടാം. നൂറുകുതിര, ആയിരം പശുക്കൾ അതിവിടെ എത്തുമ്പോൾ വിടാം. സിന്ധുരാജ്യത്തേക്കു ദൂതൻ പോകട്ടെ. സന്ദേശം ഇയാൾ തന്നെ വ്യക്തമായി പറഞ്ഞുകൊടുക്കട്ടെ.'

അത്രയും ദിവസങ്ങൾ ഇയാളെ സൂക്ഷിക്കുന്നത് ക്ലേശമായിരിക്കുമെന്നു പറഞ്ഞ്, സഹദേവൻ മുടിയെടുക്കാൻ അർദ്ധചന്ദ്രശിരസ്സുള്ള അസ്ത്രം കരി ങ്കല്ലിൽ ഉരച്ചു മൂർച്ചകൂട്ടാൻ തുടങ്ങി. ആരും തടുത്തില്ല. രണ്ടുപേരും ചേർന്നു കുടുമ മുറിച്ചു. ജയദ്രഥൻ അനങ്ങിയില്ല.

പിന്നെ യുധിഷ്ഠിരൻ തന്നെ വന്നു കെട്ടഴിച്ചു. കെട്ടഴിഞ്ഞ് ജയദ്രഥൻ മുമ്പിൽ നിന്നപ്പോൾ യുധിഷ്ഠിരൻ പറഞ്ഞു: "ദുശ്ശള യോട് ഞങ്ങൾ കുശലങ്ങൾ ചോദിച്ചതായി പറയൂ. അവളെ ഓർത്താണ്ഞാനിപ്പോൾ ദയ കാട്ടുന്നത്. സിന്ധുരാജനെ ഭയന്നിട്ടല്ല. അല്പം ദയ കാട്ടിയതിനേക്കാൾ ഭേദം അയാളെ വധിക്കുകതന്നെയായി
രുന്നു എന്ന് എല്ലാവർക്കും ബോദ്ധ്യമായി. അതിനു പിന്നെയും കുറേക്കാലം
കഴിയേണ്ടിവന്നു എന്നു മാത്രം. നാഗൻ പറഞ്ഞതുപോലെ, ശത്രു ദയ അർഹിക്കുന്നില്ല. ദയ നേടിയാൽ അവൻ അജയ്യനാംവിധം കരുത്തു നേടി നമ്മുടെ നേർക്ക് വീണ്ടും അടുക്കുന്നു. ജയദ്രഥനെപ്പറ്റി ഞങ്ങൾ മറന്നു. വളരെ വേഗം. അപ്പോഴേക്ക്
കൃഷ്ണന്റെ സന്ദേശവുംകൊണ്ട് ഒരു ദൂതൻ പിന്നെയും വന്നതാണ് കാരണം.

അന്നുതന്നെ വിദുരർ ഏർപ്പെടുത്തിയ ചാരന്മാരിൽപ്പെട്ട ഒരു സൂതനും വന്നു. സന്ധ്യാവന്ദനത്തിനുശേഷം ജ്യേഷ്ഠൻ ഞങ്ങൾ നാലുപേരെയും വിളിച്ചു. വനവാസത്തിന്റെ കാലാവധി അടുത്ത ചതുർത്ഥിക്കവസാനിക്കുന്നു. ഇപ്പോൾ യാത്ര പുറപ്പെട്ടാൽ സമയത്തിനു വിരാടന്റെ രാജധാനിയിൽ ചെന്നെത്താം. അഞ്ചുപേരും വെവ്വേറെ എത്തിച്ചേരണം. ആരും തിരിച്ചറിയാ . നിടവരരുത്. വിരാടരാജധാനിയിൽ ആവശ്യപ്പെടേണ്ട ജോലികളെപ്പറ്റിയും നേരത്തേ ധാരണ വേണം. അജ്ഞാതവാസം നിരവധി രാജാക്കന്മാർ കേൾക്കെ ഏറെറടുത്തതാണ്.

“രാജാവിന് ചൂതുകളിയിൽ താൽപര്യമാണ്. ചൂതുകളിക്കാരൻ സേവക നായി നില്ക്കാൻ ഞാൻ പററും.

നകുലനും സഹദേവനും പതുക്കെ ചിരിച്ചു.

"വിരാടന് നൃത്തഗീതാദികളിൽ പ്രിയമാണ്. വലിയ നാട്യഗൃഹമുണ്ട്. പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഗുരുനാഥനായി നില്ക്കാം അർജ്ജുനന്. സ്ത്രീയും പുരുഷനുമല്ലാത്ത മൂന്നാം വർഗ്ഗക്കാരനായി ഭാവിച്ചാൽ അത്രയും നല്ലത്..... അന്തഃപുരത്തിൽ സൈ്വരവിഹാരം നടത്താനുള്ള അവസരം കണ്ടുകൊണ്ട് അർജ്ജുനൻ പറഞ്ഞു: “എളുപ്പം. ക്ഷൗരം ചെയ്തു നടക്കണം. ദേഹഗന്ധ ത്തിന് പത്രവും പ്രിയംഗവും ഉപയോഗിക്കണം. തലമറച്ചു വസ്ത്രമിടണം. സംസാരിക്കുമ്പോൾ നിശാകരമോ ജാതിപത്രമോ മണക്കണം. നടക്കുമ്പോൾ അരക്കെട്ട് കുലുങ്ങണം. എളുപ്പം.

മൂന്നാം വർഗ്ഗക്കാർ ചില കൊട്ടാരങ്ങളിൽ കാവൽ പണിക്കു നില്ക്കാറുണ്ട് ന്നറിയാം. ഹസ്തിനപുരത്തിലുണ്ടായിരുന്നില്ല. ആനപ്പന്തികളിലെ ജോലി ക്കാർ അവരെപ്പറ്റി താണതരം ഫലിതങ്ങൾ പറയുന്നത് കുട്ടിക്കാലത്തു ഞാൻ കേട്ടിട്ടുണ്ട്.

പിന്നെ നകുലന്റെ കാര്യമാണദ്ദേഹം പറഞ്ഞത്. കുതിരപ്പന്തിയിലെ സേവ കനാവാൻ അപേക്ഷിക്കാം. നകുലന് അശ്വലക്ഷണമറിയാം. അശ്വശിക്ഷ ണവും അയാൾ പഠിച്ചിട്ടുണ്ടല്ലോ.

സഹദേവൻ അങ്ങനെ ഒന്നിലും പ്രത്യേക വൈദഗ്ദ്ധ്യമുള്ളവനല്ല. അതു കൊണ്ട് ഗോശാലകളിൽ ജോലിചെയ്യാം.

അപ്പോഴാണ് ദ്രൗപദി വന്നത്. ഗോശാലകളിലെ ജോലിക്കാർ നിരവധി യുണ്ടാവും വിരാടന്. ഒരാൾക്കു പരിചയക്കുറവുണ്ടോ എന്നൊന്നും
ആരും അന്വേഷിക്കാൻ പോകുന്നില്ല. യുധിഷ്ഠിരൻ വിശദീകരിച്ചു.

"നമ്മളെല്ലാം ഇന്ദ്രപ്രസ്ഥത്തിൽ യുധിഷ്ഠിരന്റെ കീഴിൽ ജോലി ചെയ്ത വരാണെന്നു പറയണം. ഹസ്തിനപുരത്തേയും ഇന്ദ്രപ്രസ്ഥത്തേയും പറ്റി ചോദിച്ചാൽ എളുപ്പമായി. യുധിഷ്ഠിരൻ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റി എല്ലാം എനിക്കു കൃത്യമായി പറയാമല്ലോ. വിഡ്ഢിത്തങ്ങളെപ്പറ്റിയും വേണമെങ്കിൽ പറയാം.

ഗൗരവം വിടാതെ അദ്ദേഹം പറഞ്ഞു: 'യുധിഷ്ഠിരനു കഷ്ടകാലം വരുമ്പോൾ പിരിഞ്ഞുപോയ ചിലർ വരും. അവരെ സേവകരായി നിറുത്തണമെന്നു കൃഷ്ണൻ അപേക്ഷിച്ചിട്ടുണ്ട്. നിര സിക്കുമെന്ന് ആരും ഭയപ്പെടേണ്ട.' 'ദ്രൗപദി?'

നകുലൻ അന്വേഷിച്ചു.

"പാണ്ഡവപത്നി ദ്രൗപദിയുടെ സൈരന്ധ്രിയായിരുന്നു എന്നു പറയണം. വിരാടപത്നിക്കു നല്ല കളഭം അരച്ചുകൊടുക്കുക. കുറിക്കൂട്ടുണ്ടാക്കുക. ദാസി മാരിൽ ഒരുവളായിട്ടുതന്നെ.' അതുവരെ എന്റെ കാര്യം ജ്യേഷ്ഠൻ പറഞ്ഞില്ല എന്ന് സഹദേവൻ
ഓർമ്മിപ്പിച്ചു.

ഗൗരവത്തിൽ സഹദേവനെ നോക്കി അദ്ദേഹം ചോദിച്ചു: "അതു പ്രത്യേകം
എടുത്തുപറയാനുണ്ടോ മന്ദാ, വൃകോദരന്റെ കാര്യത്തിൽ അടുക്കളക്കാരൻ
തന്നെ.

എല്ലാവരും ചിരിച്ചു.

ജ്യേഷ്ഠൻ ഒഴികെ. അദ്ദേഹം അതേ ഗൗരവഭാവത്തിൽ തുടർന്നു. “രാജാ വിന്റെ ഉച്ഛിഷ്ടമായിരിക്കും എനിക്കു കളി നടക്കുമ്പോൾ കിട്ടുന്നത്. അതോർമ്മയുണ്ടായിരിക്കണം അടുക്കളക്കാർക്ക്.

വീണ്ടും എല്ലാവരും ചേർന്ന് ചിരിച്ചപ്പോൾ കൃത്രിമ ഗൗരവം വിട്ട് യുധിഷ്ഠിരനും ചിരിച്ചു. വനവാസം അവസാനിപ്പിക്കുന്നു എന്നതു മാത്രമല്ല, ഞങ്ങളെ ലഘുചിതരാക്കിയത്. വീണ്ടും ഒരു കൊട്ടാരത്തിനകത്താണ് ഞങ്ങളെത്തുന്നത്. വിരസമായി പതിവുപോലെ ആരംഭിച്ച്, ആപത്തു പതുങ്ങിക്കടന്നു വരി കയും താവളത്തിൽത്തന്നെ കലാപം ഉണ്ടാവുന്നതിനടുത്തുവരെ എത്തു കയും ചെയ്ത കാമ്യകത്തിലെ ഒരു ദിവസം അവസാനിച്ചത് പൊട്ടിച്ചിരികളി ലാണ്.

പക്ഷേ, കിടന്നപ്പോൾ ജയദ്രഥൻ സർപ്പക്കണ്ണുകൾ എനിക്കു മറക്കാൻ കഴിഞ്ഞില്ല. ഭയപ്പെടേണ്ട ഒരു ശത്രു കൂടിയുണ്ട്. കൗരവർക്കിടയിൽ. പഞ്ച ശിഖയുംകൊണ്ട് ഓടിപ്പോകേണ്ടിവന്ന ദുര്യോധനസ്യാലൻ.


M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

36
ലേഖനങ്ങൾ
രണ്ടാമൂഴം
0.0
ഇന്ത്യൻ എഴുത്തുകാരനായ എം ടി വാസുദേവൻ നായർ രചിച്ച 1984-ലെ ഇന്ത്യൻ മലയാളം - ഭാഷാ പുരാണ നാടക നോവലാണ് രണ്ടാമൂഴം (ഇംഗ്ലീഷ്: ദി സെക്കൻഡ് ടേൺ ) . ഈ കൃതിക്ക്1985-ൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതിക്കുള്ള വയലാർ അവാർഡ് ലഭിച്ചു. 1994-ൽ മുട്ടത്തു വർക്കി അവാർഡും ഇതിന് ലഭിച്ചു.ഈ നോവൽ ഒന്നിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1997-ൽ പി.കെ.രവീന്ദ്രനാഥ് ഇത് സെക്കന്റ് ടേൺ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഗീതാ കൃഷ്ണൻകുട്ടിയുടെ മറ്റൊരു ഇംഗ്ലീഷ് വിവർത്തനം 2013-ൽ പ്രസിദ്ധീകരിച്ചത് ഭീമ: ലോൺ വാരിയർ എന്നാണ്. .
1

യാത്ര

22 September 2023
3
1
0

കടലിന് കറുത്ത നിറമായിരുന്നു. ഒരു കൊട്ടാരവും ഒരു മഹാനഗരവും വിഴു ങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് തലതല്ലി . കൊണ്ടലറി. അദ്ഭുതത്തോടെ, അവിശ്വാസത്തോടെ, അവർ പാറക്കെട്ടു കളുടെ മുകളിൽ താഴേക

2

കൊടുംകാറ്റിന്റെ മർമ്മരം- രണ്ട്(ഒന്ന് )

25 September 2023
2
0
0

ശതശൃംഗത്തിൽനിന്ന് ഹസ്തിനപുരത്തിലേക്കുള്ള യാത്ര, എനിക്ക് അവ്യക്ത മാണ്. കാഴ്ചകൾ കാണണമെന്നു കരുതിയാണ് തേരിൽ കയറിയത്. ഉറക്ക മായിരുന്നു കൂടുതലും. വഴിത്താവളങ്ങളിലെത്തുമ്പോൾ ഉണരും, പിന്നെയും ഉറങ്ങും.രാജധാനിയ

3

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (രണ്ട് )

27 September 2023
0
0
0

എന്റെ പ്രാർത്ഥന. ഉള്ളുരുകിയ പ്രാർത്ഥന, പിതാവായ ദേവൻ ഒരിക്കൽ കേട്ടു.വർഷങ്ങൾക്കുശേഷമാണതുണ്ടായത്. ഹസ്തിനപുരത്തിലെ കൗമാരകാലം മുഴുവൻ തിരക്കേറിയ ദിവസങ്ങളായിരുന്നു.ശംഖും മൃദംഗവും വീണയും വേണുവും ചേർന്നുണ്ടാകു

4

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (മൂന്ന് )

27 September 2023
0
0
0

സംഘബലംകൊണ്ടാണ് ദുര്യോധനൻ പകരംവീട്ടുന്നതെന്ന് എനിക്കറിയാമാ യിരുന്നു. ഞാനും കരുതി നടന്നു. വലിയമ്മയുടെ മക്കൾ കുറെപ്പേരുണ്ട്. എനിക്കു പലരുടേയും പേരറിയില്ല.പിന്നെ വലിയച്ഛന് സൂതരിലും ശൂദ്രസ്ത്രീകളിലും ഉണ്ടാ

5

കൊടുംകാറ്റിന്റെ മർമ്മരം -രണ്ട് (നാല് )

27 September 2023
0
0
0

കൊമ്പുകോർത്തിടിക്കുന്ന രണ്ടു മദഗജങ്ങളുടെ മസ്തകത്തിനു നടുവിലാണ് ഞാനെന്നാണ് ബോധം തെളിയുന്ന വേളയിൽ ആദ്യം തോന്നിയത്. നെഞ്ചിൻ കൂടു ഞെരിഞ്ഞമരുന്നു. ഊന്നിനില്ക്കാൻ എന്തെങ്കിലുമൊന്ന്.... പിടികിട്ടാൻ പാകത്തിലൊ

6

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (5)

27 September 2023
0
0
0

അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം

7

കൊടുംകാറ്റിന്റെ മർമ്മരം രണ്ട് (ആറ് )

27 September 2023
0
0
0

ഞാൻ പടവുകൾ കയറുമ്പോൾ അർജ്ജുനൻ ഇറങ്ങുകയായിരുന്നു. ഗൗരവ ത്തിനിടയ്ക്കും അവൻ എനിക്കൊരു പുഞ്ചിരി തന്നു പിറുപിറുത്തു: 'ബ്രാഹ്മ ണന്റെ വിവരക്കേട്.ഞാൻ പഴയ സ്ഥാനത്ത് യുധിഷ്ഠിരനരികെ ഇരുന്നു. ചോദ്യങ്ങൾ യുധിഷ്ഠിരൻ

8

വനവീഥികൾ- മൂന്ന് (ഒന്ന് )

28 September 2023
0
0
0

കൊയ്ത്തുകഴിഞ്ഞ യവപാടങ്ങൾ മലയോരം വരെ പരന്നുകിടക്കുന്നു. ചൂടു കുറഞ്ഞ ഫാൽഗുനത്തിലെ പകൽ. ഹസ്തിനപുരം പിന്നിലായപ്പോൾ മന സ്സിനൊരു ലാഘവം തോന്നി.വാരണാവതത്തിൽ, മലഞ്ചെരുവിലെ ചെറിയ നഗരിയിലെത്തിയപ്പോൾ ഉല്ലാസം വർദ്

9

വനവീഥികൾ -മൂന്ന് (രണ്ട് ))

28 September 2023
0
0
0

കാട് വരണ്ടുകിടക്കുകയായിരുന്നു. വർഷം കാത്തുനില്ക്കുന്ന ഇലകൊഴിഞ്ഞ് വിളറിയ മരങ്ങൾ. കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ താൽക്കാലിക മെത്തകളിൽ ജ്യേഷ്ഠനും അനുജന്മാരും തൊട്ടുതൊട്ടു കിടന്നു. അമ്മ എഴു കഴിഞ്ഞിരുന്

10

വനവീഥികൾ മൂന്ന് (മൂന്ന് )

28 September 2023
0
0
0

എന്റെ രണ്ടാമത്തെ ദ്വന്ദ്വയുദ്ധത്തെപ്പറ്റി സൂതർ പിന്നീടുണ്ടാക്കിയ കഥകൾ കേട്ട് ഞാൻ തന്നെ ചിരിച്ചുപോയിട്ടുണ്ട്. ബകന് ഹിഡിംബനോളം കരുത്തുണ്ടാ യിരുന്നില്ല എന്നതാണു സത്യം.ഏകചക്രയിൽ ബ്രാഹ്മണഗൃഹത്തിന്റെ പകുതിയ

11

വനവീഥികൾ മൂന്ന് (നാല് )

28 September 2023
0
0
0

അതിഥികളോടും തന്നെ വരന്മാരും വന്നുനിറഞ്ഞ മണ്ഡപത്തിൽ, ബ്രാഹ്മണർ ഹോമകുണ്ഡത്തിനു തൊട്ടു പിന്നിലായി ഇരുന്നു, അതിൽ അവിടവിടെയായി ഞങ്ങൾ. അഞ്ചുപേർ ഒരുമിച്ചു കയറുന്നതും ഇരിക്കുന്നതും കൂടുതൽ ശ്രദ്ധി ക്കാനിടവരുത്

12

വനവീഥികൾ - മൂന്ന് (അഞ്ജ് )

29 September 2023
0
0
0

ഗോശാലകൾ ആരംഭിക്കുന്നതിനടുത്ത് ഒഴിഞ്ഞ കൽക്കുളത്തിന്റെ കരയിൽ ഞാൻ നിന്നു. അകലെ എവിടെയോനിന്നു നായ്ക്കളുടെ കുരയും ഒറ്റപ്പെട്ട പശുക്കിടാങ്ങളുടെ കരച്ചിലും കേട്ടു.പിന്നിൽ നടന്നടുക്കുന്ന ശബ്ദം കേട്ടപ്പോൾ അർജ്ജ

13

അക്ഷഹൃദയം- നാല് (ഒന്ന് )

29 September 2023
0
0
0

മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും, മന്ദിര ങ്ങളുടെ നിർമ്മാണത്തിലെ വേഗക്കുറവാണ് എന്നെ ചൊടിപ്പിക്കുന്നതെന്നു ശില്പികളും പരിചാരകന്മാരും കരുതി.കല്പണിക്കാരും മരപ്പണിക്കാരും രാവും പകലും പ

14

അക്ഷഹൃദയം -നാല് (രണ്ട് )

29 September 2023
0
0
0

ആമ്പലിലയുടെ ആകൃതിയിലുള്ള ജലാശയത്തിനു സമീപം ഞാൻ നിന്നു. എവിടെയോനിന്ന്, നനഞ്ഞ ഇളം പുല്ലുകൾ ചവിട്ടിയെത്തുന്ന കാലൊച്ചകൾ അടുത്തുവരാൻ വേണ്ടി വൃഥാ കാതോർത്തു. തിരിച്ചുനടന്ന് കാട്ടാടുകൾ മേയാറുള്ള കരിമ്പാറക്കെട

15

അക്ഷഹൃദയം- നാല് (മൂന്ന് )

29 September 2023
0
0
0

കിരീടമഴിച്ചുവെച്ച്, മുടി കെട്ടിവച്ച്, മഹാബാഹുക്കൾ വീശി. നെഞ്ചിലും തുട യിലുമടിച്ച്, ജരാസന്ധൻ എഴുന്നേറ്റു യുദ്ധസന്നദ്ധനായി നിന്നു. യുദ്ധം ഒരാ ഘോഷമായിരുന്നു ജരാസന്ധന്. എനിക്കയാളോട് ആരാധന തോന്നി. മന സ്സിൽ

16

അക്ഷഹൃദയം നാല് (നാല് )

29 September 2023
0
0
0

മയന്റെ കരവിരുതുകൊണ്ട് എന്നും ദേവസഭകളോടു മത്സരിക്കുമെന്നു പറഞ്ഞുണ്ടാക്കിയ മണ്ഡപം. നീലക്കല്ലുകൾ പാകിയ സ്ഥലങ്ങൾ ജലാശയ ങ്ങളാണെന്നു തോന്നി. ദുര്യോധനൻ പരിഹാസ്യനായ മണ്ഡപം. രാജസൂയ സദസ്സിൽ വെണ്ണക്കല്ലുകളിൽ ചോര

17

അക്ഷഹൃദയം -നാല് (അഞ്ജ് )

30 September 2023
0
0
0

വിദുരർ എഴുന്നേറ്റ് ധ്യതരാൻ മുൻവശത്തേക്കു വന്നു. അദ്ദേഹം സ്വരമുയർത്തി സംസാരിക്കുന്നത് ഞാനാദ്യമായി കേൾക്കുകയാണ്. വിറയ്ക്കുന്നുണ്ടായിരുന്നു ശരീരം. ദുര്യോധനനെ ചൂണ്ടിക്കൊണ്ട് വിമർ പറഞ്ഞു:'ഓർമ്മിക്കുന്നില്ല

18

പഞ്ചവർണ്ണപൂക്കൾ -അഞ്ജ് (ഒന്ന് )

30 September 2023
0
0
0

ഫാൽഗുനത്തിലും മഴപെയ്തു. ഇലകളും ചില്ലുകളും കൊണ്ടുണ്ടാക്കിയ കുടി ലുകൾക്കകത്ത് കാലം കഴിഞ്ഞിട്ടും വന്ന മഴയ്ക്ക് പെയ്ത വെള്ളം തളംകെട്ടി നിന്നിരുന്നു. അടുപ്പടിഞ്ഞിരുന്ന കുടിലിനകത്തായി ഞങ്ങൾ അധിക സമയവും. കൊന

19

പഞ്ചവർണ്ണപൂക്കൾ അഞ്ജ് (രണ്ട് )

30 September 2023
0
0
0

നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം

20

പഞ്ചവർണ്ണപൂക്കൾ- അഞ്ജ് (മൂന്ന് )

30 September 2023
0
0
0

ഞാൻ നായാട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയത് ഒരു വിലാപവും ബഹളവും കേട്ടുകൊണ്ടാണ്.അയൽക്കാരായിട്ട് ഋഷിജനങ്ങൾ. ഗന്ധമാദനത്തിൽ ഒരാപത്തും ഞങ്ങളെ തിരഞ്ഞു വരില്ല എന്നു കരുതിയിരിക്കുമ്പോഴാണ് ഈ

21

പഞ്ചവർണ്ണപ്പൂക്കൾ- അഞ്ജ് (നാല് )

30 September 2023
0
0
0

വീണ്ടും കാര്യത്തിലെത്തിയപ്പോൾ യുധിഷ്ഠിരനെ കാണാൻ ഭാവിഫലങ്ങൾ പറയുന്ന ഇടിമാരും പണ്ഡിതന്മാരും വന്നു. അവരുമായി സംസാരിച്ചിരിക്കു ന്നത് ജ്യേഷ്ഠൻ വിനോദമായി, വിശ്രമവുമായി.ഹസ്തിനപുരത്തിന്റെ സമീപമെത്തിയപ്പോൾ നഷ്

22

പഞ്ചവർണ്ണപൂക്കൾ - അഞ്ജ് (അഞ്ജ് )

1 October 2023
0
0
0

രാജസൂയമല്ലെങ്കിലും ദുര്യോധനൻ വലിയൊരു യാഗം നടത്തിയിരിക്കുന്നു. രാജാക്കന്മാർ പലരും പങ്കെടുത്തു. വേണ്ടിവന്നാൽ സൈന്യവും സഹായവും തരണമെന്നഭ്യർത്ഥിക്കാൻ പലരാജ്യങ്ങളിലും കർണ്ണൻ സഞ്ചരിക്കുന്നു. ദിഗ്വി ജയത്തിനെ

23

വിരാടം- ആറ് (ഒന്ന് )

1 October 2023
0
0
0

ശക്തി അനുഗ്രഹവും ചിലപ്പോൾ ശാപവുമാണെന്നു വീണ്ടും തെളിയിച്ചു വിരാടനഗരിയിലെ വാസം. യുധിഷ്ഠിരന്റെ രാജധാനിയിലെ പ്രധാന പാചകക്കാരനായിരുന്ന വല്ലവ നായിട്ടാണ് ഞാൻ വിരാടരാജധാനിയിൽ ചെന്നത്.അടുക്കളക്കാരന് ഒഴിവുളളപ്

24

വിരാടം -ആറ് (രണ്ട് )

1 October 2023
0
0
0

കീചകനെ കൊന്നത് ഗന്ധർവ്വനാണെന്നു ദാസികൾ പറഞ്ഞുനടന്നുവെങ്കിലും പുരുഷന്മാരതു വിശ്വസിച്ചില്ല. ചോദ്യം ചെയ്യുന്ന കണ്ണുകൾ എന്നേയും തിരിഞ്ഞു. മന്ദബുദ്ധിയായ വല്ലവന്റെ ഭാവത്തിൽ ഞാനും അത്ഭുതം കാണിച്ചു നടന്നു.ദ്വ

25

വിരാടം ആറ് (മൂന്ന് )

1 October 2023
0
0
0

സഭാമണ്ഡപത്തിൽ നല്ല വസ്ത്രങ്ങളണിഞ്ഞ് ഞങ്ങൾ ഇരുന്നു.കൃഷ്ണൻ പറഞ്ഞു: "കൗരവർക്ക് സങ്കേതം മനസ്സിലായിക്കഴിഞ്ഞു.അർജ്ജുനൻ അമ്പെയ്ത് കണ്ട് ആചാര്യന്മാരൊക്കെ ഊഹിച്ചുകാണും. ആ വിഡ്ഢിവേഷത്തിനൊന്നും അവരെ കളിപ്പിക്കാൻ

26

വിരാടം ആറ് (നാല് )

1 October 2023
0
0
0

ദ്രുപദരാജാവ് എഴുന്നേറ്റു. അസംതൃപ്തികൊണ്ടു ചുളിഞ്ഞ മുഖത്തോടെ അദ്ദേഹം എന്റെ സമീപമെത്തിയപ്പോൾ രണ്ടാമൻ കയറി കാര്യം പറഞ്ഞ തിനു ശാസിക്കുമെന്നു കരുതി. അദ്ദേഹം പറഞ്ഞു: “മന്ത്രാലോചനയ്ക്ക ഞാനത്ര വിദഗ്ദ്ധനല്ല. ന

27

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (ഒന്ന് )

2 October 2023
0
0
0

ശ്മശാനത്തിനുള്ള സ്ഥലമാണ് ആദ്യം നീക്കിവച്ചത്. ഹിരണ്വതിയുടെ തീരത്ത് പാറക്കെട്ടുകളും മുൾച്ചെടികളുമുള്ള സ്ഥലം ശ്മശാനമാക്കാൻ വേണ്ടി വേർതിരിച്ചു നിർത്തി.കുരുക്ഷേത്രത്തിൽ ശിബിരങ്ങൾ പൊങ്ങുകയായിരുന്നു. മുനിമാർ

28

ജീർണ്ണവസ്ത്രങ്ങൾ -ഏഴ് (രണ്ട് )

2 October 2023
0
0
0

പറക്കുന്ന ക്രൗഞ്ചപ്പക്ഷിയുടെ ആകൃതിയിലായിരുന്നു. അന്ന് സൈന്യമു പ്പിച്ചത്. കൊക്കിന്റെ സ്ഥാനത്ത് ഞാനും സംഘവും. ഇടം ചിറകിൽ സൃഷ്ട ദ്യുമ്നൻ. അഭിമന്യു, നകുലസഹദേവന്മാർ. വലം ചിറകിൽ അർജ്ജുനൻ, സാത്യകി, ദ്രുപദൻ.

29

ജീർണ്ണ വസ്ത്രങ്ങൾ- ഏഴ് (monn)

2 October 2023
0
0
0

ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്

30

ജീർണ്ണവസ്ത്രം- ഏഴ് (നാല് )

2 October 2023
0
0
0

അസ്തമനം കഴിഞ്ഞിട്ടും യുദ്ധം തുടർന്നു.ശിഷ്യന്മാരോട് മുഴുവൻ ബലവും തന്ത്രവും പ്രയോഗിക്കുന്നില്ലെന്നു ദുര്യോ ധനൻ കുറ്റപ്പെടുത്തിയപ്പോഴാണ് ജോണ് രാത്രിയിലും യുദ്ധം നിശ്ചയിച്ചത്.അശ്വത്ഥാമാവിനോടെതിരിടുന്ന യുധ

31

ജീർണ്ണവസ്ത്രങ്ങൾ- ഏഴ് (അഞ്ജ് )

3 October 2023
1
0
0

ഏഴു തേരുകൾ ഒന്നിച്ചു കൈനിലയിലേക്കു കുതിക്കുന്നതു കണ്ട് ഞാൻ ആലോചിച്ചു. എന്തോ സംഭവിച്ചിരിക്കും. വിശോകൻ എന്റെ ശരീരത്തിലെ ചോര തുടച്ചുനീക്കുകയായിരുന്നു.ഞാൻ യുധിഷ്ഠിരന്റെ താവളത്തിലേക്കു നടന്നു. തേർത്തട്ടിൽ

32

പൈതൃകം -എട്ട് (ഒന്ന് )

3 October 2023
0
0
0

വെളുത്തവസ്ത്രം കൊണ്ടു ശിരസ്സുമൂടിയ ബാലവിധവകൾ മുമ്പേ നടന്നു. അവർക്കു പിന്നിൽ വൈധവ്യം സീമന്തരേഖ മറച്ച യുവതികൾ. പിന്നെ വലി യമ്മ ഗാന്ധാരി. വിദുരരുടെ പിന്നാലെ വരുന്നവരിൽ അമ്മയും ബലന്ധരയു മുണ്ടായിരുന്നു. ഉത

33

പൈതൃകം -എട്ട് (രണ്ട് )

3 October 2023
0
0
0

ആർഭാടങ്ങൾ വളരെ ചുരുക്കിയായിരുന്നു യുധിഷ്ഠിരന്റെ അഭിഷേകം നട ന്നത്. ആചാരപ്രകാരമുള്ള ദാനങ്ങളെല്ലാം പേരിനുമാത്രം നടത്തി. ഹസ്തിന പുരത്തെ ധനധാന്യശേഖരങ്ങളെല്ലാം യുദ്ധംകൊണ്ടു ക്ഷയിച്ചുകഴിഞ്ഞിരുന്നു. വിദുരരും

34

പൈതൃകം -എട്ട് (മൂന്ന് )

3 October 2023
0
0
0

ഭീമൻ മന്ദഹസിച്ചു. പിന്നെ ദ്രൗപദിയുടെ നെറ്റിത്തടം തഴുകി.ദ്രൗപദി ഒരിക്കൽക്കൂടി കണ്ണുകൾ തുറന്നടച്ചു. ശരീരം നിശ്ചലമായി. വിയർപ്പിൽ മുങ്ങിയ ശിരസ്സ് അയാൾ താഴെ വച്ചു. ഇപ്പോൾ താമരപ്പൂവിന്റെ സുഗന്ധമില്ല മനുഷ്യ

35

ഫലശ്രുതി

4 October 2023
0
0
0

അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്ത

36

ഫലശ്രുതി -ഒന്ന്

4 October 2023
0
0
0

മടിയിൽ കിടന്ന ഗുരുവിനെ ഉണർത്താതിരിക്കാൻ കർണ്ണൻ കീടത്തിന്റെ തുളയ്ക്കുന്ന കടി സഹിച്ചു. അതുകൊണ്ട് ആൾ ബ്രാഹ്മണനല്ല എന്ന് ഊഹിച്ച ഗുരു, പരശുരാമൻ, ആയുധം ഉപകരിക്കാതെപോകട്ടെ എന്നു ശാപം കൊടുത്തു എന്നൊരു കഥ. അതേ

---

ഒരു പുസ്തകം വായിക്കുക