ഭീഷ്മപിതാമഹൽ വീണപ്പോൾ കർണ്ണൻ സർവ്വാംഗന്യാധിപനായി വ മെന്നാണ് ഞങ്ങൾ കരുതിയത്. ദ്രോണരെയാണ് തിരഞ്ഞെടുത്തിരിക്കുന്ന തെന്നു ഞങ്ങൾ കേട്ടു.
ഭീഷ്മർ യുദ്ധക്കളത്തിൽ മരിച്ചില്ല. മരണം എപ്പോഴുമാകാം എന്ന നിലയിൽ കിടക്കുകയാണെന്നറിഞ്ഞു. ദാണാചാര്യർ സ്ഥാനമേറ്റപ്പോൾ യുധിഷ്ഠി രനെ ജീവനോടെ തടവുകാരനായി ഏല്പിക്കാമെന്നു വാക്കുകൊടുത്തതായി ചാരന്മാർ പറഞ്ഞു. യുധിഷ്ഠിരനെ രക്ഷിച്ച് യുദ്ധം ചെയ്യാൻ എല്ലാവരും നിശ്ചയിച്ചു. അപരാഹ്നത്തിൽ മൂന്നു ഖണ്ഡങ്ങളിൽ മാറി മാറി യുദ്ധം ചെയ്ത ഞാൻ വീണ്ടും ഭഗദത്തനുമായി ഘോരമായി ഏറ്റുമുട്ടി. തേരിൽ ഞാൻ ദുർബ്ബലനാണെന്നു കണ്ട് അയാൾ വീണ്ടും യുദ്ധമദം കൊണ്ടു ചിന്നം വിളി ക്കുന്ന കൊമ്പനാനയുടെ പുറത്തേറിയാണു വന്നത്. ചെറുകിടക്കാർ പലരും മരിച്ചുവീണു. എല്ലാ ഖണ്ഡങ്ങളിലും ഉഗ്രയുദ്ധം നടക്കുന്ന ദിവസം. കർണ്ണൻ പടക്കളത്തിലുണ്ട്; മുന്നണിയിൽ ദ്രോണാചാര്യർ തന്നെ.
യുധിഷ്ഠിരൻ ഒറ്റപ്പെട്ടിരിക്കുമെന്നു ഭയന്ന് അദ്ദേഹത്തിന്റെ രക്ഷ ത്താൻ ആവശ്യപ്പെട്ട് ഭഗദത്തനെ അർജ്ജുനൻ ഏറെറടുത്തു. എന്തു സംഭവി ച്ചാലും യൂഥിന്റിൽ തടവുകാരനാക്കാൻ ഇടവരുത്. ഷാൻ ദക്ഷിണ ഖണ്ഡത്തിലേക്കു നീങ്ങുന്നതു കണ്ടപ്പോഴാണ് യുധിഷ്ടിരൻ സഹായത്തിന് ഞാൻ പോയേ പറ്റൂ എന്ന് അർജ്ജുനൻ നിർബ്ബന്ധിച്ചത്. ഞാനെത്തിക്കഴിഞ്ഞപ്പോൾ ആപത്തു മനസ്സിലാക്കി, ബുദ്ധിപൂർവ്വം
യുധിഷ്ഠിരന്റെ നിലയിലേക്കു മടങ്ങുകയായിരുന്നു. കൂടാരത്തിനടുത്തെത്തിയപ്പോൾ വാദ്യഘോഷങ്ങൾ കേട്ടു. യുധിഷ്ഠിരൻ തിരിച്ചെത്തിയതിന്റെ സൂചനയാണ്. മറ്റു ഖണ്ഡങ്ങളിലെ വാർത്തകളറി യാൻ രാജശിബിരത്തിലേക്കു തിരിഞ്ഞപ്പോൾ വാദ്യഘോഷങ്ങളുടെ പിൻപേ തുടങ്ങിയ മൃദംഗംഖവീണാനാദങ്ങൾ ദുശ്ശകുനം പോലെ പെട്ടെന്നു നിലച്ചു. ഞാൻ യുധിഷ്ഠിരന്റെ സമീപമെത്താൻ വേണ്ടി തേരിൽനിന്നിറങ്ങി നടന്നു.
യുധിഷ്ഠിരൻ സ്തബ്ധനായി നില്ക്കുന്നു. ഉത്തരഖണ്ഡത്തിൽ നിന്നു വന്ന ഭടന്മാർ വാർത്തയറിയിച്ച് ദുഃഖിതരായി കടന്നുപോയി. അഭിമന്യു മരിച്ചു.
ഭടന്മാർക്കത്രയേ പറയാനുള്ളു. അഭിമന്യു മരിച്ചു. ധൃഷ്ടദ്യുമ്നനും സാത്യ കിയും വന്നപ്പോഴാണ് യുദ്ധത്തിന്റെ വിശദവിവരങ്ങളറിയുന്നത്. യുധിഷ്ഠി രനെ പിടിക്കാൻ ചക്രാകൃതിയിൽ വ്യൂഹം ചമച്ച് അടുപ്പിക്കുകയായിരുന്നു ദ്രോണാചാര്യർ. അവരുടെ വ്യൂഹം തകർക്കുന്നത് ഒരാവശ്യമായി വന്നപ്പോൾ അകത്തു കയറി യുദ്ധം ചെയ്യാൻ താൻ സന്നദ്ധനാണെന്നു പറഞ്ഞ് അഭിമന്യു
കൂസലില്ലാതെ ഏറെറടുത്തു. അഭിമന്യു അകത്തുകയറിയയുടനെ പാർശ്വ ങ്ങളിൽ വന്നവർക്ക് ഇടകൊടുക്കാതെ ജയദ്രഥൻ ഒറ്റത്തേരിൽ വന്ന അഭി മന്യുവിനെ കുടുക്കി. ഇരുവശവും മുന്നിലും കടക്കാൻ യുദ്ധമുറയനുസരി ച്ചുള്ള സഹായികളില്ലാത്ത നിലയിൽ അഭിമന്യുവിനെ ദ്രോണർ, കൃപർ, അശ്വാത്മാമാവ്, കർണ്ണൻ, ശല്യർ എന്നിവർ വളഞ്ഞു. അവർക്കു പിന്തുണ നന്ദിക്കാൻ ആളുകൾ നിരവധിയുണ്ടായിരുന്നു. മയും കുതിരയും നഷ്ടപ്പെട്ട അഭിമന്യു, വെറും നിലത്തു നിന്നു പൊരുതി. അമ്പും വില്ല്യം നഷ്ടപ്പെട്ടപ്പോൾ വാളും ഗദയും അവസാനം തേർചക്രവുമെടുത്ത് യുദ്ധം ചെയ്തു. ഒടുവിൽ ബോധം കെട്ടു വീണപ്പോൾ ആരോ തലയ്ക്കടിച്ചു കൊന്നു.
തലയ്ക്കടിച്ചു കൊന്നത് ദുശ്ശാസനന്റെ മകൻ സമപ്രായക്കാരനായ ലക്ഷ്മണനായിരുന്നുവത്രെ. കൃഷ്ടദ്യുമ്നൻ പറഞ്ഞു. അവസാനം തലയ്ക്കടിച്ചു കൊന്നവനെപ്പറ്റിയല്ല ഞാനാലോചിച്ചത്. തേരും കുതിരയും നഷ്ടപ്പെട്ടു വെറും നിലത്തു നിന്നവനോട് ആറുപേർ.
ദ്രോണരും കൃപരും അടക്കം ആറുപേര
അഭിമന്യുവിന്റെ യുദ്ധപരാക്രമങ്ങളായിരിക്കും ഇന്നു ശത്രുപാളയത്തിലും മാഗധർ പാടുന്നതെന്ന് സാത്യകിയുടെ സേനാപതി പറഞ്ഞു.
ഡൻ ഓർമ്മിപ്പിച്ചു. എല്ലാവരും എല്ലാ ധർമ്മയുദ്ധനിയമങ്ങളും
ലംഘിച്ചു. ദ്രോണരും കൃപരും കൂടി.....അവരേക്കാൾ ക്ലേച്ഛനാണ് ആ
ജയദ്രഥൻ. ഏതു കാട്ടാളനും അനുവദിക്കുന്ന പ്രാഥമികമുറ ആദ്യം തെറി
ച്ചത് ജയദ്രഥനാണ്.
ഞാൻ നിശ്ശബ്ദനായിരിക്കുന്ന ജ്യേഷ്ഠനെ നോക്കി.
അവൻ, ആ ജയദ്രഥൻ, എന്റെ മുമ്പിൽ തടവുകാരനായി നിന്നതാണ്, വധശിക്ഷ അർഹിക്കുന്ന കുറ്റത്തിന്. കുറ്റം എന്താണെന്നു പറഞ്ഞാൽ താങ്കളും ഈ ജ്യേഷ്ഠന് മാപ്പുകൊടുക്കില്ല. വിട്ടയച്ചു. വിട്ടയയ്ക്കാൻ നിർ ബന്ധിച്ചതു ജ്യേഷ്ഠനാണ്; ധർമ്മനീതിയോ ഭൂതദയയോ പറഞ്ഞ്.
യുധിഷ്ഠിരൻ മിണ്ടിയില്ല.
അപ്പോൾ കൃഷ്ണനും അർജ്ജുനനും പുറത്തു കടന്നുവന്നു. ഞാൻ
കൃഷ്ണന്റെ കരുവാളിച്ച മുഖം കണ്ടു. സ്വന്തം ചോരയും കുടുംബവുമാവു മ്പോൾ ജീർണ്ണവസ്ത്രങ്ങളുടെ ഉപമ നാം മറക്കുന്നു.
വിവരമറിയാത്ത ഒരു പുതിയ മാഗധസംഘം സംഗീതോപകരണങ്ങൾ ശബ്ദിപ്പിക്കാൻ തുടങ്ങിയപ്പോൾ കൃഷ്ണൻ പറഞ്ഞു: 'നിറുത്താൻ പറയൂ.
അർജ്ജുനന്റെ മുഖത്തു നോക്കാൻ എനിക്കു പ്രയാസം തോന്നി. തീക്കു ണ്ടത്തിനു സമീപം ഞങ്ങൾക്കു പുറം തിരിഞ്ഞുനിന്ന് അയാൾ എരിയുന്ന കനലുകളിലേക്കു നോക്കി. ഭഗദത്തന്റെ പതനമൊന്നും അഭിമന്യുവിന്റെ നഷ്ടം തീർക്കാൻ പോന്ന സംഭവമല്ല.
ആർക്കും ഒന്നും പറയാനില്ല. അശരീരികൾ കണ്ടുനിന്നിരിക്ക എന്ന് ഇനി ആർക്കെങ്കിലും വർണ്ണിക്കാൻ തുടങ്ങാം. ആരും അഭിമന്യുവിന്റെ ധീരതയെ പുകഴ്ത്തിയിട്ടും ശത്രുക്കളുടെ ക്രൂരതയെ ശപിച്ചിട്ടും കാര്യമില്ല
അഭിമന്യു മരിച്ചു.
ഞാൻ പുറത്തു കടന്നു. ശിബിരിത്തിൽനിന്നു പുറത്ത് നേർത്ത ഇരുട്ടിലെ നിനിടയിൽ തനിയെ നിന്നപ്പോൾ ആദ്യമായി മരിച്ച ഒരാളെ ഓർത്തു ദുഃഖം എന്റെ മനസ്സിൽ താങ്ങാനാവാത്ത ഭാരംപോലെ വളർന്നു. എന്നും കൂടാരത്തിലേക്ക് ഒരുമിച്ചുപോകാറുള്ള ആ വഴിയിൽ ഞാൻ തനിയെ നിന്നു. മന്ദഹസിക്കുന്ന അഭിമന്യുവിന്റെ കണ്ണുകൾ, വലിയച്ഛാ', എന്നുള്ള വിളി ആ വിളി ഓർത്തപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു. മഹാബലനായ ഭീമൻ കരയാൻ പാടില്ല. ഞാൻ കൂടാരത്തിലേക്കു തിരിയുന്നതിനു പകരം ഒഴിഞ്ഞ യുദ്ധഭൂമിയിലേക്കു നടന്നു. നദീതീരത്തിലെ കുറ്റിക്കാടുകളിൽനിന്നും ഇറ ങ്ങിവന്ന കുറുനരികൾ ഓരിയിട്ടു. നീക്കം ചെയ്യാൻ വിട്ടുപോയ മൃതദേഹം എവിടെയോ കണ്ടെത്തിയ ആഹ്ലാദം. അഴുകുന്ന മാംസത്തിന്റെയും കട്ട പിടിച്ച ചോരയുടെയും മണം. കഴുകന്മാരുടെ ചിറകടികൾ വായുവിൽ പുള
ഞ്ഞുനടന്നു. മരണത്തെപ്പറ്റിയാണ്. ഞാനാലോചിച്ചത്. ഉത്തരൻ മരിച്ചപ്പോൾ വി ടനെ ഞാനോർത്തു സഹതപിച്ചു. എന്നിലെന്തോ മരിച്ചിരിക്കുകയാണിപ്പോൾ. ആത്മാവിന്റെ ഗൃഹമാറ്റമായി എനിക്കിതു കാണാൻ കഴിയുന്നില്ല. സത്യം.
എന്റെ ബാല്യത്തിൽ മരണം കാലനാണെന്നാണ് ഞാൻ കരുതിയിരു
ന്നത്. പിന്നീട് ആചാര്യന്മാരിലാരോ മൃത്യുവിനെപ്പറ്റി പറഞ്ഞു. ബ്രഹ്മാവ് കോപംകൊണ്ടു സൃഷ്ടിച്ചവൾ. സുന്ദരിയായ കന്യകയുടെ രൂപത്തിലാണ് അവൾ പിറന്നത്. സംഹരിക്കാൻ തനിക്കു കഴിവില്ലെന്നു പറഞ്ഞു മടിച്ചുനിന്ന സുന്ദരിക്ക് ബ്രഹ്മാവ് ധൈര്യം കൊടുത്തു. കറുപ്പു കലർന്ന ചുവപ്പുനിറമുള്ള വൾ. ആഭരണങ്ങളണിഞ്ഞവൾ. ഇളം ചുവപ്പു മിഴികളും കടും ചുവപ്പു ചുണ്ടു കളുമുള്ളവൾ. സർവ്വാഭരണങ്ങളുമണിഞ്ഞവൾ. സുന്ദരിയായ കന്യക. മൃത്യു. കുരുക്ഷേത്രത്തിൽ അലഞ്ഞുനടക്കാൻ തുടങ്ങിയ സുന്ദരി ഇന്നെന്റെ
ഒരംശം അപഹരിച്ചിരിക്കുന്നു. രാത്രി പിന്നെയും ഇരുണ്ടു. കഴുകന്മാർ എന്നെയും വട്ടമിടാൻ തുടങ്ങിയ പ്പോൾ ഞാൻ ചിന്തകളിൽ നിന്നുണർന്നു.
മടക്കയാത്രയിൽ പാഞ്ചാലീപുത്രരും സർവ്വദനും പാർക്കുന്ന ശിബിരം കടന്ന് നദീതടത്തിന്റെ നേർക്കു നടന്നു. ഒറ്റപ്പെട്ടുകിടക്കുന്ന വലിയ രഥം കണ്ടു. കഴുകൻ കൊടിയടയാളമായുള്ള രഥം. തേർത്തട്ടിൽ നുകത്തണ്ടി ലേക്കു കാൽ തൂക്കിയിട്ട് ആരോ ഇരിക്കുന്നു. ഘടോൽക്കചൻ തന്നെ.
എന്നെക്കണ്ടപ്പോൾ അയാൾ താഴത്തിറങ്ങി. "അഭിമന്യു പോയി.
മരണം അവന് പ്രതിക്രിയയ്ക്കുള്ള ഉത്സാഹം വളർത്തുന്ന ഒരു സംഭവം
മാത്രമാണ്. അഭിമന്യുവിനോടായിരുന്നു. എനിക്കു കൂടുതൽ അടുപ്പം. അയാൾക്കു വേണ്ടിയും കൂടിയാണ് ഞാനിനി കൊല്ലുന്നത്. ആചാര്യന്മാർ, ഞങ്ങൾ കാട്ടാളരേക്കാൾ കഷ്ടം!'
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.
“രാത്രി യുദ്ധത്തിനൊരുങ്ങുന്നുവത്രെ. നാളെ മുതൽ. അതാണ് എനിക്കു
വേണ്ടതും. ഇരുട്ടുപോലെ പറ്റിയ ഒരു കവചം കിട്ടില്ല. നിഷാദർക്ക്.
ഘടോൽക്കചൻ ചിരിച്ചു.
ഞാൻ നദീതീരത്തിലേക്കു നടത്തം തുടരാതെ കൂടാരത്തിലേക്കുതന്നെ
മടങ്ങി.
കാട്ടാളരേക്കാൾ കഷ്ടം. ഘടോൽക്കചൻ പറഞ്ഞ വാക്കുകൾ പോരു മ്പോഴും ഞാൻ ഓർത്തു. എൺപതു കഴിഞ്ഞ ദ്രോണന്റെ മേൽനോട്ടത്തിൽ പതിനേഴു തികയാത്ത, ഇരുപത്തൊന്നു ദിവസം മാത്രം മധുവിധു അനുഭവിച്ച യുവാവിന്റെ വധം നടന്നു. അദൃശ്യസുന്ദരി നോക്കിനിന്നു രസിച്ചു.
തിരിച്ചെത്തിയപ്പോൾ ധൃഷ്ടദ്യുമൻ കാത്തുനില്ക്കുന്നു. മദ്യം കൊണ്ടു ചുവന്ന കണ്ണുകൾ യുദ്ധത്തിന്റെ തളർച്ച അയാളെ ഇനിയും ബാധിച്ചിട്ടില്ല
"ദ്രോണരെ ഞാൻ വധിക്കും. ദുര്യോധനൻ മുന്നണിയിലേക്കു വരില്ല. കഴി യുമെങ്കിൽ കർണ്ണനെ ഒരു ദ്വന്ദ്വയുദ്ധത്തിനു വിളിക്കണം. അയാൾ ഒഴിഞ്ഞു
കർണ്ണനെ അർജ്ജുനൻ വധിക്കുമെന്നു ശപഥം ചെയ്ത കാര്യം ഞാൻ ഓർമ്മിപ്പിച്ചു.
"ശപഥങ്ങൾ ഇവിടെ സുലഭമായിരിക്കുന്നു. സൈനികർ കേൾക്കെ നാളെ അസ്‌തമിക്കും മുൻപ് ജയദ്രനെ കൊന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല എന്നൊക്കെ പടുവിഡ്ഢികളേ ശപഥം ചെയ്തു. അതു കേട്ടാണ് ഞാൻ
വരുന്നത്. "ആരാണ്? ആരാണ്?'
അർജ്ജുനൻ തന്നെ. ഒരാളെ പടനിലത്ത് ഒളിപ്പിക്കാൻ എത്ര എളുപ്പമാണ്
അതറിയാതെ ശപഥം. ഇപ്പോൾ കൗരവരിരുന്നു ചിരിക്കുകയാവും.' അയാൾ പിന്നെയും കുറേസമയമിരുന്നു. ഒന്നും സംസാരിച്ചില്ല. പിന്നെ യാത്ര പറയാതെ എഴുന്നേറ്റു പുറത്തേക്കു നടന്നു. പ്രകടിപ്പിക്കുന്നില്ലെങ്കിലും ധൃഷ്ടദ്യുമ്നൻ അകമേ അത്യന്തം അസ്വസ്ഥനാണ്.
ഉറങ്ങുംവരെ വിശോകൻ വാതിലിനു പുറത്ത് എനിക്കു കാണാവുന്ന സ്ഥലത്തു വെറുതെ ഇരിക്കുക പതിവാക്കിയിരുന്നു. പാചകശാലയിൽ നിന്നു വരുന്ന ആഹാരത്തിനു പുറമെ എനിക്കു പ്രത്യേകമായി മാംസം കൊണ്ടു വരാൻ അയാൾ വേടന്മാരെ ഏല്പിച്ചിട്ടുണ്ട്. അയാൾ തന്നെയാണ് പാചകം ചെയ്തിരുന്നത്.
അഭിമന്യുവിന്റെ മരണത്തിൽ പാചകശാലയിലുള്ളവർ വരെ ദുഃഖിക്കുന്നു എന്നയാൾ പറഞ്ഞു. ഭടന്മാരുടെ പാളയങ്ങളിൽക്കൂടി ചിരിയും കളിയുമില്ല. ഞാൻ എല്ലാം കേട്ടിരുന്നു. പക്ഷേ ഒരു മരണവും പാളയത്തെ തളർത്ത രുത്. എന്റെ മൗഢ്യഭാവം മാറ്റാനായിരിക്കാം, അയാൾ ചോദിച്ചു. 'കർണ്ണൻ വേലിനെപ്പറ്റി എന്തെങ്കിലും അറിഞ്ഞിട്ടുണ്ടോ?
ഞാൻ ഇല്ലെന്നു പറഞ്ഞു.
"പലരും പലതാണു പറയുന്നത്. ഇന്ദ്രൻ പ്രത്യക്ഷമായി കൊടുത്ത ദിവ്യാ യുധമാണ് എന്നൊരു പക്ഷം. അംഗരാജ്യത്തെ ഒരു യന്ത്രശില്പി ഉണ്ടാക്കിയ താണെന്നു വേറെ ചിലർ പറഞ്ഞു.
അർജ്ജുനൻ നേടിയ വിശേഷപ്പെട്ട ആയുധങ്ങളും ഇന്ദ്രൻ കൊടുത്തതാ ണെന്ന് ഞങ്ങൾ പ്രചരിപ്പിക്കുന്നത്. അതാളുകൾ പൂർണ്ണമായും വിശ്വസിക്കും.
ഇന്ത്രപുത്രനാണ് അർജുനൻ
കർണ്ണൻ വേലിനെപ്പറ്റി അടക്കം മുതല്ക്കേ വിടത്തിൽ നിന്നുതന്നെ കേട്ടുതുടങ്ങിയതാണ്. തിരിച്ചെടുക്കാനാവാത്തതാണെന്നു പറഞ്ഞിരുന്നു. കൃഷ്ണൻ ചക്രം തിരിച്ചെടുക്കാവുന്നതാണ്.
കൈ വിട്ടും വിടാതെയും പ്രയോഗിക്കുന്ന വേലുകളുണ്ട്. വിശോകൻ പറഞ്ഞു: "യന്ത്രമുക്തമാവാനാണ് സാദ്ധ്യത. രഥത്തിലുറപ്പിച്ചത്. സാധാരണ വേലുണ്ടാക്കാൻ കർമ്മാരൻ മതി. അംഗരാജ്യത്തിലെ യന്ത്രശില്പിയെപ്പറ്റി വേറെയും പറഞ്ഞുകേട്ടു. രഥത്തിലുറപ്പിക്കുന്ന യന്ത്രത്തിൽ നിന്നാവും വിടുന്നത്.
വിശോകൻ ഊഹിക്കുന്നത് അങ്ങനെയാണ്. അത്തരമൊന്നിനെപ്പറ്റി
മുമ്പ് മയൻ പറഞ്ഞിരുന്നത് ഞാനോർമ്മിച്ചു.
മുഖ്യശത്രുവിനുവേണ്ടി മാത്രം കരുതിവയ്ക്കുന്ന ചില ആയുധങ്ങളുണ്ട്. പിഴയ്ക്കാത്തവ. കൃഷ്ണനു ചക്രം, അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം അർജ്ജുനന്റെ കയിലെ സർപ്പവിഷം നിറയ്ക്കുന്ന പാശുപതാസ്ത്ര അങ്ങനെ പലർക്കുമുണ്ട്.
വിഷം നിറച്ച്, വജ്രത്തിന്റെ വായ്ത്തല പിടിപ്പിച്ച്, വേലായിരിക്കുമെന്ന് വിശോകൻ സംശയിക്കുന്നു. ഒരാൾക്കുവേണ്ടി കരുതിവയ്ക്കുന്നുവെങ്കിൽ അതായിരിക്കണം. ദേഹത്തിൽ കയറുന്നതോടൊപ്പം വായ്ത്തല ഒടിയും. പറി ച്ചെടുക്കാനാവില്ല. മുറിവിന് ആഴമില്ലെങ്കിൽക്കൂടി വിിാണ്ട് എതി താളി മരിക്കും. മരച്ചട്ട ഭേദിച്ചു കയറുന്നുവെങ്കിൽ ഇന്ത്യക്തമാവാനാണ് സാദ്ധ്യത.
എല്ലാം വിശോകന്റെ ഊഹങ്ങളാണ്. അയാൾക്കൊരു ഗുണമുണ്ട്. വാദി ക്കുന്നതും പ്രതിവാദം നടത്തുന്നതും അയാൾ തന്നെ. എന്നിട്ടയാൾ ഒരു തീരു മാനത്തിലെത്തും. ഞാൻ പതുക്കെ പറഞ്ഞു:
"ചിലപ്പോൾ നാളെത്തന്നെ അതു പുറത്തെടുക്കേണ്ടിവരും.'
പരമശത്രുവായ അർജ്ജുനനു കരുതിവച്ചതാണ് ഈ പുതിയ ആയുധ
എന്ന് എല്ലാവർക്കുമറിയാം. നാളെ കർണ്ണനെ നേരിടുന്നതു ഞാനായിരിക്കും.
എനിക്കു ദിവ്യായുധങ്ങൾ വേണ്ട. വെറും കൈ മതി. വിശോകൻ എന്നെ കുറച്ചിട ഇമവെട്ടാതെ നോക്കി. പിന്നെ നെടുവീർപ്പിട്ട് തല കുനിച്ചു.
ജയദ്രഥനെ മറച്ചുവച്ചുകൊണ്ട് കൗരവർ പിറന്നു യുദ്ധം ചെയ്തു. പ്രതീ ക്ഷിച്ചപോലെ സംഭവിച്ചു. ധര് മാണജപ്പോൾ ദുര്യോ ധനൻ വ്യൂഹം ഭേദിച്ച് അകത്തേക്കു കയറാൻ ശ്രമിക്കുകയായിരുന്നു അർജ്ജുനൻ.
കർണ്ണൻ ദുര്യോധനന്റെ പിൻനിരയിൽനിന്നു ദ്രോണരുടെ യുദ്ധരംഗ ത്തേക്ക് കുറുകെ തേരോടിച്ചു പോകുന്നതു കണ്ടപ്പോൾ ഞങ്ങൾ മുമ്പോട്ടാ ഞ്ഞുകയറി എതിർവശത്ത് നിലയുറപ്പിച്ചു. അർജ്ജുനന്റെ സഹായത്തിനെ ത്തുകയാണ് ഞാനെന്ന് കർണ്ണൻ കരുതിയിരിക്കും. ഉറക്കെ അയാൾ വിളിച്ചു
“ഓടിപ്പോവുന്നോ ഭീരു, വൃകോദരാ?' തുടർന്ന് അയാളുടെ പാർശ്വയുദ്ധ ക്കാരുടെ ചിരി കേട്ടു. മയിൽപ്പീലികൊണ്ടു ചിറകുവച്ച് കർണ്ണൻ അമ്പു കൾ ശവംതീനിപ്പക്ഷികളെപ്പോലെ എന്റെ ചുററും പാറിനടന്നു. അർദ്ധചന്ദ്ര ശിരസ്സും സർപ്പശിരസ്സുമുള്ള അസ്ത്രങ്ങൾ ചിലത് എന്റെ മാർച്ചട്ടയിൽ വീണു തറച്ചു. പരുന്തിൻ തൂവലുകൾ കെട്ടിയ അമ്പുകൾ കൊണ്ട് കർണ്ണനെ വശംകെടുത്താൻ ഞാനും പൊരുതി. ഒഴിഞ്ഞ ആവനാഴി വിശോകൻ നിറച്ചു കൊണ്ടിരുന്നു. അപ്പന്തയങ്ങൾക്കിറങ്ങാറില്ല എങ്കിലും, ധനുർവ്വേദം രാത്രിയൻ തതാണെന്ന് ഇന്ന് ഈ സൂതപുത്രനറിയണം.
മൂന്നുതവണ വില്ലുമാറാൻ അയാളുടെ പാർശ്വവർത്തികൾ യുദ്ധമുറയനു സരിച്ച് സമയം ചോദിച്ചു. ക്ഷീണിക്കുന്നത് മാഹാരഥി കർണ്ണനോ ഗദായുദ്ധ ക്കാരൻ ഭീമനോ എന്ന് ഇന്നെനിക്കറിയണം.
ക്ഷീണിതനായ കർണ്ണന്റെ സഹായത്തിന് ഓടിയെത്തിയ കൗരവർ അമ്പേറ്റു വീണതു കണ്ടപ്പോൾ കർണ്ണൻ അത്ഭുതപ്പെട്ടു എന്നു തോന്നി. ഞാൻ പരിഹസിച്ചില്ല. വാക്കുകൊണ്ടുള്ള യുദ്ധത്തിൽ എന്നേക്കാൾ വിദഗ്ദ്ധ നാണ് കർണ്ണനെങ്കിൽ, അങ്ങനെത്തന്നെ നില്ക്കട്ടെ. ദ്യുതസഭയിലും വാക്കു കളും വ്യാഖ്യാനങ്ങളുമായി ജയിച്ചുനിന്നത് കർണ്ണനായിരുന്നല്ലോ. നാലാമത്തെ വില്ലുമായി നിന്ന കർണ്ണനോട് ഏറ്റുമുട്ടുമ്പോൾ ഞാൻ
പറഞ്ഞു:
"ദ്വന്ദ്വയുദ്ധമാക്കാം. നമ്മൾ രണ്ടുപേർ മാത്രം. ആയുധം ഇഷ്ടമുള്ളത്. അതിന് മറുപടിയായി എയ്ത അമ്പുകളിലൊന്ന് എന്റെ കഴുത്തുരസി ക്കൊണ്ട് പിന്നിൽ രഥത്തിൽ തറച്ച് വിറച്ചു കൊണ്ടു നിന്നു.
ഞങ്ങൾക്കിടയിലെ ദൂരം കുറയുന്നു. എനിക്കു കൂടുതൽ കൈകളുണ്ടാ തീരുന്നെങ്കിൽ എന്ന യോഹിച്ചുപോയി. ഇതായിരിക്കാം തുരുത്തിലെ അവസാനത്തെ എന്റെ യുദ്ധം എന്നുറപ്പിച്ചു ഞാൻ അലറി. എട്ടു കൈകൾ നീട്ടുന്ന അമ്പറുകൾ വിപിച്ച ഞാണിൽനിന്നു തുടർച്ചയായി മൂളിപ്പറന്നു. ഒരു കരിക്കകൊണ്ട് തേരി തുണിപ്പിടിച്ചു തളർന്നുനിൽക്കുന്ന കർണ്ണന കണ്ടപ്പോൾ ഞാൻ എന്നോടു പറഞ്ഞു: "ഇപ്പോൾ ഇപ്പോൾ
പത്തു പദമിക മുമ്പിലേക്കു കിട്ടിയാൽ എന്റെ അസ്ത്രം കണ്ഠത്തിൽ
വീഴ്ത്താം. എതിരാളി വീണ്ടും യുദ്ധസന്നദ്ധനായിരിക്കുന്നു. നിയമം ഞാൻ
ലംഘിക്കുന്നില്ല. വധം അടുത്ത വിനാഴികയിൽ നടക്കും. എന്റെ വിരൽ ത്തുമ്പുകളിൽ കങ്കത്തുവൽ കെട്ടിയ നീണ്ട നാരാചം വിറച്ചു. ഇപ്പോൾ വിശോകൻ പറഞ്ഞു: “അരുത്.....കൊല്ലരുത്!
അപ്രതീക്ഷിതമായ ഒരു വിലാപം പോലെ ഞാനതു കേട്ടു. അത്ഭുത ത്തോടെ, ക്രോധത്തോടെ, ഞാൻ അയാളെ ഒന്നു നോക്കിയപ്പോൾ വളരെ പതുക്കെ വിശോകൻ പറഞ്ഞു: 'കൊല്ലരുത്. മഹാപാപമാണ്. അതു സ്വന്തം ജ്യേഷ്ഠനാണ്. സൂതപുത്രനല്ല; കുന്തീദേവി പെറ ആദ്യത്തെ മകൻ.
വിശ്വാസം വരാതെ ഞാൻ നോക്കി. വാക്കുകൾ, ഇയാൾ ഉദ്ദേശിച്ച അർത്ഥ ത്തിൽത്തന്നെയാണോ ഉപയോഗിക്കുന്നത്?
'മൂത്ത പാണ്ഡവനാണ് കർണ്ണൻ
ഞാൻ പെട്ടെന്ന് വീര്യം നശിച്ച്, തേർത്തട്ടിൽ തളർന്നു നിന്നു. പിന്നെ ഇരുന്നു.
ആവേശം തിരിച്ചെടുത്ത കർണ്ണൻ ഞാൻ പരവശനായിരിക്കുന്നതു കണ്ട് പ്പോൾ ആർത്തുവിളിച്ച്, തേരടുപ്പിച്ചു കൂർത്ത പരിഹാസമാണ് തൊടുത്തത്.
“എടോ വിഡ്ഢി! ആണും പെണ്ണുമല്ലാത്തവനേ! നിനക്കു പറ്റിയ സ്ഥല
മല്ല യുദ്ധക്കളം.
വില്ലിൻ തുമ്പുകൊണ്ട് എന്റെ ചുമലിൽ കുത്തി തേരിൽനിന്നു തല പുറ ത്തേക്കു നീട്ടി കർണ്ണൻ പറഞ്ഞു: “ഒരാളെ മാത്രമേ കൊല്ലു എന്ന് ഞാൻ വാക്കുകൊടുത്തിട്ടുണ്ട്, നിന്റെ
അമ്മയ്ക്ക്. അതു നീയല്ല. ഓടിയൊളിച്ചോ. നീയും നിന്റെ പെരുവയറും
കർണ്ണൻ അവജ്ഞയോടെ വാക്കുകൾ തുപ്പിയത്, ഞാൻ മുഴുവനും കേട്ടു.
പരിഹാസം കൊണ്ടു വികൃതമായ ആ മുഖം ഞാൻ ഞൊടിയിട മാത്രം കണ്ടു. അർജ്ജുനന്റെ പിൻബലമായി ചെന്നുപറ്റുന്നതിനിടയ്ക്ക് വിശോകൻ
വിശോകൻ തേർ തിരിച്ചു.
പറഞ്ഞു, എന്റെ ചോദിക്കാത്ത സംശയത്തിനു മറുപടിയെന്നോണം: “കന്യകയായിരിക്കുമ്പോൾ സൂര്യഭഗവാനിൽനിന്നു പിന്നെ മകൻ യുദ്ധ ത്തിനുമുമ്പ് പാണ്ഡവപക്ഷത്തിൽ ചേരാൻ അമ്മ ചെന്നു കെഞ്ചിപ്പറഞ്ഞു.
ഞാനതു കേട്ടുനില്ക്കേണ്ടിവന്നു.
“അമ്മ.....അമ്മ നേരിട്ടു കർണ്ണനോട് വിശോകൻ തേർ നിർത്തി.
ദക്ഷിണകാശിയിൽ നിന്നു വരുമ്പോൾ ഗംഗാതീരത്തിൽ താവളമുറപ്പിച്ച തായിരുന്നു സന്ദേശനയച്ച രഥവ്യൂഹവും കുതിരകളും. പ്രഭാതത്തിനുമുമ്പ് കുന്തീദേവിയെ പുഴക്കരയിൽ കണ്ടപ്പോൾ നമസ്കരിക്കാൻ വേണ്ടിയാണ് അടുത്തേക്കു ചെന്നത്. വർഷങ്ങൾക്കുശേഷം ആദ്യമായി അവരെ വിശോ കൻ കാണുകയാണ്. അടുത്തെത്തിയപ്പോൾ നിന്നു. അവർ തനിച്ചല്ല.
സൂര്യനമസ്കാരം നടത്തുന്ന കർണ്ണന്റെ സമീപത്തായിരുന്നു കൂടി.
എനിക്കിനി ക്ഷത്രിയനാവണ്ട. സൂതരാണെന്നെ വളർത്തിയത്. സൂത
കുലത്തിലാണ് ഭാര്യയും മക്കളും.
കർണ്ണൻ പുച്ഛിച്ചു. അവർ പറഞ്ഞതൊക്കെ കേൾക്കേണ്ടിവന്നുവെന്ന്
വിശോകൻ ദുഃഖിച്ചു.
"പാണ്ഡവരോടൊപ്പമാണ് നീ നിൽക്കേണ്ടതുണ്ണീ. ജനാപവാദം ഭയന്ന് ഞാനിന്നോളം ഇതു മറച്ചുവച്ചു.
അമ്മ തേങ്ങിക്കൊണ്ടു നിന്നു. അപ്പോൾ കർണ്ണൻ ചിരിച്ചവര
"വന്നപേക്ഷിച്ച് സ്ഥിതി വെറുതെ തിരിച്ചയ്ക്കുന്നില്ല. മക്കളിൽ
ഒരുത്തനെ മാത്രമേ ഞാൻ കൊല്ല, അർജ്ജുനനെ.' പിന്നെ കുറേക്കൂടി ഉറക്കെ ചിരിച്ച്, പെട്ടെന്ന് സ്വയം നിയന്ത്രിച്ചു പറഞ്ഞു: “ഞാൻ മരിച്ചാലും അവൻ മരിച്ചാലും അമ്മയ്ക്ക് മക്കൾ അഞ്ചു പേർ തന്നെ
ബാക്കി. അതുപോരെ?' എല്ലാം കേട്ടിട്ടും ഞാൻ ഒന്നും മിണ്ടിയില്ല.
വിശോകൻ കടിഞ്ഞാണയച്ചപ്പോൾ കുതിരകൾ പതുക്കെ ഓടാൻ തുടങ്ങി. അധരം സമീപമെത്തിയപ്പോൾ യുധാമന്യു അന്വേഷിച്ചു. കർണ്ണനോടു തോറ്റു വന്നിരിക്കുകയാണെന്നു മാത്രം പറഞ്ഞു.
സന്ധ്യയ്ക്കുമുമ്പേ യുദ്ധം നിറുത്തിയതായി ഭാവിച്ച്, ശപഥം തെറ്റിച്ചു രാമാവത്തിൽ പിൻതിരിഞ്ഞു പോവുക എന്നത് കൃഷ്ണൻ നിർദ്ദേശം മായിരുന്നു. അർജ്ജുനൻ അതുപോലെ ചെയ്തു. അപ്പോൾ പിൻനിരയിൽ നിന്ന് ആഘോഷത്തോടെ ജയദ്രഥൻ ദുര്യോധനന്റെ സമീപത്തേക്കടുത്തത് കൃഷ്ണൻ കണ്ടു. രഥവേഗം കൊണ്ടു കണ്ടുനിന്നവരെ അമ്പരപ്പിച്ച് കൃഷ്ണൻ അർജ്ജുനനെ ജയദ്രഥന്റെ മുമ്പിലെത്തിച്ചു. അർജ്ജുനൻ പ്രതി പാലിച്ചു.
പലതും ഞാൻ അറിഞ്ഞില്ല. ഒന്നും വക്തമായി ഞാൻ കാണുന്നില്ല. അടു നിന്നുള്ള ശബ്ദങ്ങൾകൂടി സകലനിന്നാണ് കേൾക്കുന്നതെന്നു തോന്നി. എന്നെ പരിഹസിച്ചു നിന്ന് കർണ്ണന്റെ മുഖം മാത്രമേ എനിക്കിപ്പോഴും മുന്നിലുള്ളു. സൂതപുത്രൻ കർണ്ണൻ. നിനക്കു ചേരുന്നതു ചമ്മട്ടിയാണെന്നു ഞാൻ അഭ്യാസക്കാഴ്ചയിൽ നാണംകെടുത്തിയ കർണ്ണൻ, കുന്തിയുടെ മൂത്ത പുത്രൻ. ഹസ്തിനപുരത്തിന്റെ അവകാശിയായ സൂര്യപുത്രൻ ഇപ്പോൾ, വിദൂരഗൃഹത്തിലിരിക്കുന്ന എന്റെ അമ്മയുടെ ഹൃദയത്തിൽ ഇനി എത്ര രഹസ്യങ്ങളുണ്ട്.