നീണ്ട യാത്രകൾക്കിടയിൽ കാലത്തെപ്പറ്റി ഞാൻ കണക്കുകൂട്ടൽ നിറുത്തി യിരിക്കുന്നു. ഹസ്തിനപുരം വിട്ട് വളരെ മുമ്പോ ആണെന്നറിയാമെന്നു മാത്രം
അവസാനം അർജ്ജുനനിൽനിന്നും ഒരു സന്ദേശം വന്നു. ഗന്ധമാദനത്തി നപ്പുറം കടന്ന് ഒരു സ്ഥലത്ത് കാത്തിരിക്കാനാണ് ഋഷി പറഞ്ഞത്. അദ്ദേഹം അർജുനനെ കണ്ടിരുന്നു. അർജുനൻ അവിടെ എത്തിച്ചേരും.
പ്രഭാസതീർത്ഥത്തിൽ ഒരുദിവസം ബലരാമനും കൃഷ്ണനും അവരുടെ അടുത്ത സുഹൃത്തായ വൃഷ്ണിവംശത്തിലെ സാത്യകിയും വന്നു. അമ്മയെ പറ്റിയുള്ള വിവരം കൃഷ്ണനിൽ നിന്നറിഞ്ഞു. വിരഹത്തിൽ അമ്മ വലിയ വിഷമതകളൊന്നുമില്ലാതെ കഴിയുന്നു. കൃഷ്ണൻ അമ്മയുടെ വിവര ങ്ങൾ ഇടറിയാൻ ദൂതനെ അയയ്ക്കാറുണ്ട്. ഒരിക്കൽ നേരിട്ടുതന്നെ പോയി. സുഭദ്രയും അഭിമന്യുകുമാരനും ദ്വാരകയിൽ സുഖമായിരിക്കുന്നു.
“അർജ്ജുനൻ തിരിച്ചുവരട്ടെ. എന്നിട്ടു നമുക്കു ചില തീരുമാനങ്ങളെടു കൗരവരുമായുള്ള യുദ്ധത്തെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ ബലരാമൻ മിണ്ടാതായി. അദ്ദേഹം രണ്ടു ചേരിയിലും നിൽക്കില്ല. രണ്ടിടത്തും വേണ്ടപ്പെട്ടവരുണ്ട്. പക്ഷേ ചൂതുകളിച്ചു രാജ്യം നേടിയതു തെറ്റായി എന്ന്
അദ്ദേഹത്തിനും അഭിപ്രായമുണ്ട്. സാത്യകിയുമായി ഞങ്ങൾ വളരെ വേഗത്തിൽ അടുത്തു. കൂടുതൽ നീട്ടി വച്ചാൽ തു കൂടുതൽ കരുത്തനാവുന്നു.' എന്നതാണ് സാത്യകിക്കും പ താനും. എന്നെപ്പോലെ പരുക്കൻ ശരീരം, ഭക്ഷണപ്രീയത്തിലും ഞങ്ങൾ ഒരേപോലെതന്നെ. അവർ പോയശേഷം ഒരു പക്ഷം കഴിഞ്ഞപ്പോഴാണ് ഋഷി അര് ജ്ജുനനെ കാണുന്നത്. അദ്ദേഹം ഞങ്ങളെ തിരഞ്ഞു പിടിക്കാൻ പിന്നെയും കുറെ കാലമെടുത്തു.
ഗന്ധമാദനത്തിലേക്കുള്ള വഴി ഋഷി നേരത്തെ പറഞ്ഞുതന്നിരുന്നു. കൊടുംകാടു മൂടിയ മലയുടെ അടിവാരത്തിലെത്തിയപ്പോഴാണ് അതു കയറി മറുവശത്തെത്തുകയെന്നത് എളുപ്പമല്ല എന്നു മനസ്സിലായത്. പണ്ടാരോ മുനി മാർ പാർത്ത ഒരു ഗുഹ, വഴിയുടെ തുടക്കത്തിൽ കണ്ടെത്തി. സന്ധ്യയായി കഴിഞ്ഞതുകൊണ്ട് അവിടെ രാത്രി കഴിക്കാമെന്നു നിശ്ചയിച്ചു. അതു വലി യൊരു ഭാഗ്യമായി. രാത്രിയിൽ കൊടുക്കാറാടിച്ചു. പേമാരി തകർത്തു പെയ്തു.
രാവിലെ മലകയറ്റം തുടങ്ങി. സന്ന്യാസിമാരും തീർത്ഥാടകരും ചവിട്ടി തെളിഞ്ഞ വഴി ആദ്യമൊക്കെ എളുപ്പമായിരുന്നു. കുഴിഞ്ഞപ്പോൾ ഒരി ടത്തു തലേന്നു പുഴകിവീണ മരങ്ങൾ വഴിമുടക്കുന്നു. ഞങ്ങൾ പുതിയ വഴി
ന്വേഷിച്ചു കയറ്റം തുടർന്നു. കാലുറയ്ക്കാൻ ഇടമില്ലാത്ത വഴി. ഒരുവീർപ്പു കയറി, മുകളിലേക്കു നോക്കുമ്പോൾ വീണ്ടും മല ആകാശം കൊണ്ടു
ഞാൻ മുന്നിൽ നായാട്ടുകത്തികൊണ്ടു ചില്ലകൾ വെട്ടിമാറി നടന്നു. പിന്നിൽ നകുലൻ, സഹദേവൻ, അവന്റെ പിന്നിൽ ദ്രൗപദി. ജ്യേഷ്ഠനായി രുന്നു ഏറ്റവും പിന്നിൽ.
യുധിഷ്ഠിരന്റെ നിലവിളി കേട്ടപ്പോൾ നിന്നു. ൗപദി വീണുപോയി. ഇറങ്ങാനായിരുന്നു കൂടുതൽ പ്രയാസം. ജ്യേഷ്ഠൻ അവളെ എഴുന്നേല്പി ച്ചിരുത്തി. പ്രയാസം' എന്ന ഭാവത്തിൽ ദ്രൗപദി എന്നെ നോക്കി. അപ്പോൾ മഴുവും തോളിൽ ചുറ്റിയിട്ട് കയറുമായി കയറിവന്ന ഒരുകൂട്ടം
കാട്ടാളന്മാർ ഞങ്ങളെ കണ്ടു നിന്നു. എല്ലാം ചെറുപ്പക്കാർ. ഞാൻ അവരെ കൈകാണിച്ചു നിറുത്തി. അടുത്തേക്ക് ചെന്നു മുകളിലേക്കുള്ള വഴി കാണിച്ചുതരാമോ എന്നന്വേഷിച്ചു. എന്റെ വാക്കുകൾ മുഴുവൻ മനസ്സിലാ കാത്തപോലെ അമ്പരന്ന ഒരു ചിരിയോടെ മുതിർന്നവർ നിന്നു. കൂട്ടത്തിൽ കണ്ട, ഏറ്റവും പ്രായം കുറഞ്ഞവനെന്നു തോന്നുന്നവൻ പറഞ്ഞു: 'ഗന്ധ മാദനം കയറാൻ പറ്റിയ കാലമല്ല ഇത്. വീണ്ടും കൊടുങ്കാറ്റും മഴയു മുണ്ടാവും.
അവനു കൂട്ടിത്തം വിട്ടിട്ടില്ല, മുഖം കണ്ടാൽ. പക്ഷേ, കറുത്ത ഭാര്യ മേറിയ ശരീരത്തിൽ പേശികൾ തുടിക്കുന്നു. നിഷാദരുടെ ഏതോ ഗോത്ര
“ഞങ്ങൾക്കു പോകാൻ പറ്റില്ലല്ലോ.'
അവൻ എഴുന്നേൽക്കാൻ മടിച്ച് അവശയായിരിക്കുന്ന ഗൗപദിയുടെ നേർക്കു നോക്കി. കൂട്ടത്തിൽ ചെറിയവനെങ്കിലും അവന് ആ സംഘത്തിൽ ആജ്ഞാശക്തിയുണ്ടെന്നു മനസ്സിലായി. അവൻ പാപിയിലെന്താ ഗതി യിൽ പറഞ്ഞു. ശകാരമാണെന്നു തോന്നും അവന്റെ മുഖഭാവം കണ്ടാൽ, സംഘത്തിലെ മുതിർന്നവരെല്ലാം പലവഴിക്കായി ഓടുന്നതാണ് കണ്ടത്. നകു ലൻ എന്റെ സമീപത്തേക്കെത്തിക്കഴിഞ്ഞിരുന്നു അപ്പോൾ.
പോയവർ തിരിച്ചുവന്നത് മരക്കൊമ്പുകളും കാട്ടുവള്ളികളുമായിട്ടാണ്. ചെത്തിയ കൊമ്പുകൾകൊണ്ടു കാട്ടുവള്ളികൾ കെട്ടി അവർ ഒരു കട്ടിലു ണ്ടാക്കി. അവരുടെ കരവിരുതു കണ്ട് നകുലനും ഞാനും പരസ്പരം നോക്കി. അതു പിന്നാലെ കൊണ്ടുവരാൻ ആംഗ്യം കാട്ടി അവൻ നടന്നു.
"നടക്കാൻ വയ്യാത്ത സ്ത്രീക്ക് ഇതിലിരിക്കാം. ഞങ്ങൾ കയറ്റിത്തരും. ദ്രൗപദി ആദ്യം പ്രതിഷേധിച്ചു. നടന്നുതന്നെ കയറാമെന്നു പറഞ്ഞു. പിന്നെ യുധിഷ്ഠിരൻകൂടി നിർബ്ബന്ധിച്ചപ്പോൾ അതിൽ കയറിയിരുന്നു. വഴി വെട്ടിത്തെളിച്ചുകൊണ്ടു കുട്ടി മുമ്പ് നടന്നു. അതിന്റെ പിന്നിൽ കാട്ടാളൻ ഒരുക്കിയ തലക്കുള്ള പല്ലക്കിൽ ൗപദി. ആദ്യത്തെ അമ്പരപ്പേ തീർന്നപ്പോൾ കാട്ടു പല്ലക്കിലുള്ള ഈ യാത്ര അവൾ ആസ്വദിക്കുകയാ ണെന്നു തോന്നി. ഒരിക്കൽ എന്നെ നോക്കി മന്ദഹസിച്ചു.
കുറെ ചെന്നപ്പോൾ, വഴിക്ക് അല്പം മാറ്റിവച്ചാൽ ഒരു തെളിനീരുറവു ണ്ടെന്ന് കുട്ടി പറഞ്ഞു. വേണമെങ്കിൽ നിർത്താം. വേണ്ട, മുകളിലെത്തട്ടെ. അവിടെ പഴയകാലതാട്ടേ പ്രസിദ്ധിയുള്ള ആശ്രമങ്ങളുണ്ട്. ജനവാസമുണ്ട്.
നാലുപേർ കട്ടിൽ ചുമന്നു. അവരുടെ ഉറച്ച കാലടികൾ കൂർത്ത കല്ലു കളിൽ അമരുന്നതു ഞാൻ ശ്രദ്ധിച്ചു. പ്രയാസം തോന്നാവുന്ന സ്ഥലങ്ങളിൽ മുമ്പേ നടക്കുന്ന വഴികാട്ടി കൊണ്ടു വെട്ടി കാലുറപ്പിക്കാൻ പത്തുണ്ടാക്കി. പകലും ഇരുട്ടുവാഴുന്ന കാട് നേർത്തു നേർത്തു വന്നു. തിങ്ങിക്കൂടിയ പടു മരങ്ങൾക്കു പകരം ഒററപ്പെട്ട പൂമരങ്ങൾ കാണാൻ തുടങ്ങി. ഇടയ്ക്കു പുൽ തട്ടുകൾ. ഞങ്ങൾ മുകളിലെത്തിയപ്പോൾ അസ്തമനത്തോടടുക്കുന്നു. താഴെ വച്ച് കട്ടിലിൽ നിന്നിറങ്ങി ദ്രൗപദി കൃതജ്ഞതയോടെ കാട്ടാളരെ
നോക്കി മന്ദഹസിച്ചു.
ദൂരെ ആശ്രമകുടീരങ്ങളിൽനിന്നു പുക പൊങ്ങുന്നതു കണ്ടു. അകലെ ഭാഗീരഥി താഴേക്കൊഴുകുന്ന ഘോഷം കേൾക്കാം. പൂത്തും കായ്ച്ചും നില്ക്കുന്ന മരങ്ങൾ. ഋഷി പറഞ്ഞതിലധികം മനോഹരമാണ് ദൃശ്യം. ഭാഗീര ഥിയിൽ നിന്നൊഴുകിവന്ന ഒരു ചെറിയ കൈവഴി. യാത്ര തുടരേണ്ടെന്നുവച്ച് വിശ്രമിക്കുന്ന ജലാശയം. അപ്പുറം മഞ്ഞുമൂടിയ ഹിരണ്യശിഖരം. കൊടുംകാടു കയറിയ ക്ഷീണം മാറി. ഞങ്ങൾ കൗതുകത്തോടെ ചുററും നോക്കി.
കാട്ടാളർ നടന്നകലുകയായിരുന്നു. അവരോട് ഒരു നന്ദി വാക്കുപറഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ ഓടി ഒപ്പമെത്തി.
"വലിയ സഹായമാണ് നിങ്ങൾ ചെയ്തുതന്നത്. നിങ്ങൾക്ക് സമ്മാനം തരാൻ കൂടി ഒന്നുമില്ല ഞങ്ങളുടെ കൈയിൽ. അവർ ചിരിച്ചു. വഴികാട്ടി പറഞ്ഞു.
“ഒന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല.
ഞങ്ങൾ ഇന്ദ്രപ്രസ്ഥത്തിലെ രാജകുമാരന്മാരാണ്. നല്ലകാലം ഞങ്ങൾക്കു
വന്നുവെന്നു കേട്ടാൽ നിങ്ങളിലൊരാൾ വരണം. ഞങ്ങൾ സമ്മാനങ്ങൾ തരും.' അവർ ചിരിച്ചു. അതൊരു വെറും ഉപചാരമാണെന്ന് അവർക്കും അറിയാം. 'ഞാൻ ഭീമസേനൻ. യുധിഷ്ഠിരരാജാവിന്റെ അനുജന്മാരാണ് ഞങ്ങൾ മുതിർന്നവർ മനസ്സിലാവാത്തപോലെ എന്തോ ശബ്ദങ്ങളുണ്ടാക്കി പരസ്പരം നോക്കി. ഞാൻ വീണ്ടും നെഞ്ചിൽ കൈയടിച്ചു പറഞ്ഞു: “ഞാൻ ഭീമസേനൻ. പാണ്ഡുമഹാരാജാവിന്റെ മകൻ. വഴികാട്ടിയായ ബാലൻ ശാന്തമായ സ്വരത്തിൽ പറഞ്ഞു:
“ഞാൻ ഹിഡിംബവനത്തിലെ നിഷാദ ഗോത്രത്തിലെ ഘടോൽകചൻ.
രോമാഞ്ചത്തോടുകൂടി ഞാൻ നിന്നു. പതുക്കെ ചിരിക്കാൻ തുടങ്ങുന്ന അവന്റെ മുഖം, ആ ശരീരത്തിനു യോജിച്ചതല്ല എന്നപ്പോൾ തോന്നി. അവനെ ആശ്ലേഷിക്കാൻ എന്റെ കൈകൾ നീണ്ടു. പിന്നെ ഞാൻ സ്വയം
നിയന്ത്രിച്ചു. "ഞാൻ.....ഞാൻ നിന്റെ പിതാവാണ്.
ഊഹിച്ചു. പേരു കേട്ടപ്പോൾ
അവൻ കാൽക്കൽ മുട്ടുകുത്തി എന്റെ പാദങ്ങൾ തൊട്ടു വന്ദിച്ചപ്പോൾ കുനിഞ്ഞ് മുഖം പിടിച്ചുയർത്തി. ചിരിച്ചുകൊണ്ടു ഘടോൽക്കചൻ ചോദിച്ചു: "ഞാനും കൂട്ടുകാരും ഈ ഭാഗത്തുണ്ടാവും. ഇനിയെന്തെങ്കിലും ചെയ്യേണ്ടഞാനപ്പോൾ പദി അകലെ നോക്കിനില്ക്കുകയാണെന്നറിഞ്ഞു. കുറേക്കൂടി വലുതാവുമ്പോൾ നിന്റെ സഹായം വേണ്ടിവരും, ഒരു യുദ്ധ
ത്തിന്. വീണ്ടും വന്ദിച്ച് അവൻ സംഘത്തോടൊപ്പമെത്താൻ ഓടിയിറങ്ങി അപ്രത്യ ക്ഷനായി. ഞാനോർത്തുപോയി, അവന്റെ അമ്മയെപ്പറ്റി ഹിഡിംബിയെ പാടി ഞാനൊന്നും ചോദിച്ചില്ല.
ജ്യേഷ്ഠൻ നില്ക്കു ന്നടത്ത് എത്തിയപ്പോൾ അദ്ദേഹം ചോദിച്ചു. “അവർക്ക് വല്ല സമ്മാനവും കൊടുക്കാനുണ്ടായിരുന്നോ കൈയിൽ "ഇല്ല. കൊടുത്താലും അവർ വാങ്ങില്ല. വഴികാട്ടിയ ബാലൻ എന്റെ മക നാണ്. ഹിഡിംബിയുടെ മകൻ ഘടോൽക്കചൻ.
"നന്നായി. തേജസ്സുള്ള കുട്ടി.' രാത്രിയിൽ ഞങ്ങളെ കാണാൻ തപോവനങ്ങളിൽനിന്ന് ആളുകൾ വന്നു.
അവർ, പാർക്കാൻ പറ്റിയ കുശപ്പുൽ മേഞ്ഞ കുടിലുകൾ ഒഴിച്ചുതന്നു. വളരെ നാളുകൾക്കുശേഷം വേവിച്ച ഭക്ഷണം കിട്ടി.
യുധിഷ്ഠിരൻ അന്ന് വളരെയേറെ സന്തുഷ്ടനായിരുന്നു. രതത്തിലെ സ്നിഗ്ധതയുള്ള ഹരിണാഭമായ ചന്ദ്രപ്രകാശം. വായുവിൽ ഋഷിവാടങ്ങളിൽ നിന്നുയരുന്ന അകിൽ ചന്ദനരൂപങ്ങളുടെ സുഗന്ധം. സന്ധ്യാവന്ദനത്തിനു ശേഷം കളഭം പൂശി, ദ്രൗപദി അഴിച്ചിട്ട മുടിയിൽ പൂക്കൾ കുരുക്കിയിട്ടു. മൺ ചെരാതുകൾ തെളിഞ്ഞുകത്തി. ദ്രൗപദിയുടെ മിഴികളിൽ ഇന്ദുകാന്തങ്ങളലി യുന്ന ആർദ്രത ഞാൻ കണ്ടു. അപ്പോൾ എന്റെ കണങ്കാലിനകത്ത് കാട്ടു പക്ഷികൾ ചിറകിട്ടടിക്കുന്നതായി തോന്നി. യുധിഷ്ടിരൻ കണ്ണുകൾ അവളുടെ ശരീരത്തിൽ ദാഹത്തോടെ സഞ്ചരിക്കുന്നത് കണ്ട് ഞാൻ മനസ്സിൽ കണക്കുകൂട്ടി. ഇല്ല, എന്റെ രാത്രി ഇനിയും കുറച്ചകലെയാണ്.
പിറേറന്നാണ് എന്നെപ്പറ്റിയുള്ള, ഗാഥാകാരന്മാരുടെ ഭാവന എന്തൊ ഒക്കെയോ പെരുപ്പിച്ച് വീരസാഹസകഥയാക്കി മാറ്റിയ പുഷ്പാനന്വേഷണത്തി നിടയാവുന്നത്. തായുഗത്തിൽ ജീവിച്ച ഹനുമാനെ വഴിക്കു കണ്ടുവെന്നും കുമ്പോൽ വൻപടയോട് പൊരുതിയെന്നുമൊക്കെ. കുട്ടികളെ സിപ്പിക്കാൻ അന്തഃപുരങ്ങളിൽ ഭാസിമാരും അതിൽ വേണ്ടത്ര ഫലിതങ്ങൾ
കാറിൽ എവിടെനിന്നോ ഒരു പൂവ് പൂക്കുടിലിന്റെ മുററത്തു വന്നു വീണതാണു തുടക്കം. അതു പെറുക്കിയെടുത്തു വാസനിച്ച് പദി ഋഷി വാടത്തിൽ നടന്നു. ഞാൻ ശ്രദ്ധിച്ചില്ല. കുറെ കഴിഞ്ഞ് വീണ്ടും വന്നപ്പോഴും ഞാൻ താഴ്വരയിലേക്കൊഴുകുന്ന ഭാഗീരഥിയുടെ രജതപ്രഭ നോക്കി നില്ക്കുകയായിരുന്നു.
"ഇതാണ് സൗഗന്ധികം.
ചെറിയ ഒരു നീലത്താമരപ്പു നീട്ടിക്കാണിച്ചുകൊണ്ട് ദ്രൗപദി പറഞ്ഞു: സാധാരണ പൂവുതന്നെ, പക്ഷേ, നല്ല സുഗന്ധം. അസാധാരണമായ
സുഗന്ധം. “ഇതുമാത്രം വളരുന്ന ഒരു പൊയ്കയും അപ്പുറത്തെ കദളീവന
ത്തിന്റെ താഴെ. എനിക്കതിൽ അത് അത്ഭുതമൊന്നും തോന്നിയില്ല. ഹിഡിംബവനത്തി
ലൊരിടത്ത് ഇന്ദീവരങ്ങൾ മാത്രം വളരുന്ന ഒരു പൊയ് ഞാൻ കണ്ടിട്ടുണ്ട്. ഈ പൂവിന് വിഷയത്തിലുള്ള ഗന്ധമുണ്ട്. ശരിയാണ്. കുബേരൻറ സ്ഥലത്തിനടുത്താണ് പൊയ്ക. ആരെയും പൂ പറിക്കാൻ സമ്മതിക്കാറില്ല. പ്രത്യേകം കാവൽക്കാരുണ്ട്. ഋഷിമാർ പറഞ്ഞ വിവരങ്ങളാണ്.
ഗന്ധമാദനത്തിനടുത്താണ്. മഹാസമ്പന്നനായ കുബേരന്റെ ഫലവൃക്ഷത്തോട്ടങ്ങളെന്ന് എനിക്കറിയാം.
കുറെ പൂവു കിട്ടിയാൽ പൂജയ്ക്കും എടുക്കാം. പിന്നെ..... ആവശ്യം മനസ്സിലായെങ്കിലും ഞാൻ വലിയ താൽപര്യം കാണിച്ചില്ല. "കാവല്ക്കാർ ആരെയും കടത്തിവിടില്ല. അല്ലെങ്കിൽ നകുലനെയോ സഹ ദേവനെയോ അയയ്ക്കാമായിരുന്നു.
"ഞാൻ പോകണമെന്നതായിരിക്കും? "ഒരാഗ്രഹം തോന്നി. അർജ്ജുനനും ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് പിന്നെ
ആരോടാണ് പറയേണ്ടത്?
എന്നെ മാറ്റിനിർത്തേണ്ട ആവശ്യമൊന്നും കണ്ടില്ല. യുധിഷ്ഠിരനേയും ദ്രൗപദിയേയും അവർ അകത്തുള്ളപ്പോൾ ഞങ്ങളാരും ശല്യപ്പെടുത്താറില്ല. നാലാം മധുവിധുവിന് പ്രകൃതിഭംഗിയുള്ള വനസ്ഥലികളാണു വേണ്ടതെ
ങ്കിൽ, അതും ഈ പരിസരത്തിൽ സുലഭം. ഒരുപക്ഷേ, ഇതൊരു സ്ത്രീയുടെ ഭ്രാന്തൻ സ്വപ്നം തേടിയുള്ളയാത്രയായിരിക്കും. എങ്കിലും ഞാൻ പറഞ്ഞു: "ശരി, പോയിനോക്കട്ടെ.' ഞാൻ നടന്നു. അടുത്താണെന്നു കരുതി യാത്രപുറപ്പെട്ട ഞാൻ, യോജ നകൾ പിന്നിട്ടുവെന്നു തോന്നിയ ശേഷമാണ് കദളീവനം കണ്ടത്. അതു കട ക്കുമ്പോൾ കാവല്ക്കാർ ബഹളം കുട്ടിക്കൊണ്ടു വന്നു. വെറുതെ, സൗഗന്ധി കപ്പൊ കാണാൻ പോവുന്ന ഒരു തീർത്ഥാടകനാണെന്നു പറഞ്ഞപ്പോൾ ഏറ്റുമുട്ടലൊന്നുമുണ്ടായില്ല. ഗന്ധമാദനത്തിൽ നിന്ന് ഇത്ര ദൂരമെത്തിയ എന്നെ ഒരു കിറുക്കനാണെന്നു കരുതിയിരിക്കും. അവർ ഏതായാലും വഴി പറഞ്ഞുതന്നു. വീണ്ടും യാത്ര. തീർത്ഥാടകനാണെന്നു പറഞ്ഞപ്പോൾ ഏറ മുട്ടലൊന്നുമുണ്ടായില്ല.
അവസാനം പൊയ്ക്ക് കണ്ടപ്പോൾ നടന്നത് വെറുതെയായില്ല എന്നു തോന്നി. ഹരിതമനോഹരമായ ഒരു ജലാശയം മുഴുക്കെ കടും നീലപ്പൂക്കൾ. ആയിരമായിരം പൂക്കൾ ബോധക്കേടു തോന്നുംവിധം സുഗന്ധം വായുവിൽ കൊഴുത്തു നിന്നു. ആദ്യമൊന്നു നീന്തിക്കളിക്കണം. പിന്നെ കുറച്ചു പൂക്കളും പറിച്ചു മടങ്ങാം. വെള്ളത്തിലിറങ്ങി. ഇളംചൂടുള്ള വെള്ളം. ഒന്നു നീന്തിത്തുട ങ്ങിയപ്പോൾ എന്റെ കാലുകൾക്കിടയിലൂടെ എന്തോ പുളഞ്ഞു പാഞ്ഞു. മത്സ്യമല്ല. ആരോ എറിഞ്ഞ കുന്തമായിരുന്നു അതെന്നു മനസ്സിലായപ്പോൾ ഞാനുടൻ മുങ്ങി.
ശബ്ദമില്ലാതെ തീരത്തു മറ്റൊരിടത്ത് ഇലകൾക്കു താഴെ വന്നു മുഖ മുയർത്തി വസിച്ചു. കാവിക്കാർ മൂന്നുപേരുണ്ട്. തവിട്ടുനിറമുള്ള ഉത്തരം കുറഞ്ഞ, മലവർഗ്ഗക്കാർ. നാഗന്മാരുടെ ശരീരഘടന. പക്ഷേ, നാഗന്മാരല്ല. എല്ലാവരുടെയും കൈയിൽ നീണ്ട തോമരമാണ് ആയുധം. ഞാൻ നിരായുധ നാണ്. മുങ്ങിയ ഞാൻ എവിടെ പൊങ്ങുമെന്ന് ഊഹിച്ച് അവർ തർക്കിക്കുക യാണ്. കാവല്ക്കാരുമായി ഒരു യുദ്ധത്തിന്റെ ആവശ്യമില്ല. ഞാൻ നിക്കി, അവർ നില്ക്കുന്ന ഭാഗത്തിനടുത്തേക്കുതന്നെ വന്നു. കയറിവന്നപ്പോൾ
അവർ ആയുധമുയർത്തി ഭീഷണിയോടെ നിന്നു. ഞാൻ ഒന്നുമറിയാത്തപോലെ കാര്യം ചോദിച്ചു. അത് വിദേശനായ കുബേരൻ മുതലാണ്. ഇക്കാണാവുന്ന പ്രദേശം മുഴുവൻ. ഒരു പൂപോലും തൊടാൻ പാടില്ല.
മലയിലെ ജലാശയം പ്രകൃതിക്കു ചേർന്നതാണ്. ആരുടെയും സ്വകാര്യ
സ്വത്താവില്ല എന്നു ഞാൻ തർക്കിച്ചു. ഓർക്കാപ്പുറത്ത് ഒരാക്രമണം എരു
തെന്നു കരുതി സന്നദ്ധനായിട്ടുതന്നെയാണ് ഞാൻ നിൽക്കുന്നത്. വേണ്ടി
വന്നാൽ ഒരാളുടെ ആയുധം എന്റെ കൈയിലാവും. രണ്ടാമന്റെ ആയുധ
. മുയരും മുമ്പ് നാഭിയിൽ എന്റെ വലതുകാൽ........ യോദ്ധാവ് എപ്പോഴും
സന്നദ്ധനായിരിക്കണമെന്നതാണ് നിയമം. ആക്രമിക്കാൻ നില്ക്കാതെ അവർ ബഹളം കൂട്ടി സംസാരിക്കാൻ തുടങ്ങി. തമ്മിൽത്തമ്മിൽ, ഇടി, അപ്പോൾ ഒരാൾകൂടി സംഘത്തി മലക്ക് ഓടിവന്നു. അയാൾക്ക് എന്നേക്കാൾ പൊക്കമുണ്ട്. നിരായുധനാണ്. കഴുത്തോളം നീണ്ട ചെമ്പൻ മുടി. അയാളുടെ ചുറ്റും നിന്നായി പിന്നെ കാവലാരുടെ പിറുപിറുപ്പും പരസ്പരമുള്ള കുററപ്പെടുത്തലും, ' ആഗതൻ എന്റെ നേർക്കു തിരിഞ്ഞു. ഞാനാരാണ്? എവിടെനിന്നു
നരനാരായണാശ്രമത്തിനടുത്തു താമസിക്കുന്ന തീർത്ഥാടകരിൽപ്പെട്ട ഒരാളാണെന്നു പറഞ്ഞു, പാണ്ഡവരിൽപ്പെട്ടവൻ. “ഹസ്തിനപുരത്തിലെ പാണ്ഡവർ അയാൾ അത്ഭുതത്തോടെ ചോദിച്ചു. ഞാൻ അതെ എന്ന് ശരിവച്ചു. കൂട്ട ത്തിലെ സ്ത്രീ നീലത്താമരയെപ്പറ്റി കേട്ടു മോഹം തോന്നിയതു പറഞ്ഞ പ്പോൾ വന്നതാണെന്ന സത്യം പറഞ്ഞു. അയാൾ അവിടെ കാത്തുനില്ക്കാൻ കൽപ്പിച്ചു. കാവൽക്കാരോട് എന്നെ നോക്കികൊള്ളാൻ നിർദ്ദേശിച്ചു വന്ന വഴിക്കു തിരിച്ചുപോയി.
അയാൾ തിരിച്ചുവന്നില്ല. കാവൽക്കാരുടെ കുന്നുകൾക്കു നടുവിലിരുന്നു തണുത്തുവിറച്ച് ഒരു രാത്രി കഴിയേണ്ടിവന്നു. അവരെ അടിച്ചുവീഴ്ത്തി എനിക്കു സ്ഥലം വിടാൻ പ്രയാസമുള്ള കാര്യമല്ല. കാത്തിരിക്കാൻ പറ ഞ്ഞാണ് അയാൾ സ്ഥലം വിട്ടത്. ഒരു പക്ഷേ.... ഒരുപക്ഷേ, കുബേരൻ തന്നെ അയാളുടെ കൂടെ വന്നാലോ? ഫലവൃക്ഷത്തോട്ടങ്ങൾ, ഔഷധച്ചെടികളും സുഗന്ധദ്രവ്യങ്ങളും വളരുന്ന കാടുകൾ, ഖനികൾ. രാജാക്കന്മാർക്കൊക്കെ കടം കൊടുക്കാറുള്ള മഹാധനികനായ രാജാവ്. അദ്ദേഹത്തെ നേരിൽക്കാ ണാമെന്ന ഒരു പ്രതീക്ഷ മനസ്സിലെവിടെയോ പുററിത്തിരിഞ്ഞു. അതുകൊണ്
സാഹ സങ്ങളൊന്നും കാട്ടേണ്ട എന്നു കരുതി. കാവല്ക്കാർ തീ കൂട്ടിയിരുന്നു. ആ വെളിച്ചത്തിൽ, വെറുതെ ഒരു കാവലി ദിക്കാൻ ഇടവരുത്തിയ എന്നെപ്പറ്റിയുള്ള അഭിപ്രായം അവരുടെ മുഖത്തു ശരിക്കും കാണാമായിരുന്നു. ചെറിയ ഒരു പ്രകോപനത്തിനു കാത്തുനിൽക്കു കയാണ് കുന്തം എന്നിൽ താഴ്ത്താൻ എന്ന് എനിക്കറിയാം.
ആശ്രമപരിസരമായതുകൊണ്ട് യുധിഷ്ഠിരന് ഭയപ്പെടാനൊന്നുമില്ല. വെളിച്ചം പരന്നപ്പോൾ തലേന്നു കണ്ട് ദീർഘകായൻ തിരിച്ചു വരുന്നതു കണ്ടു. അയാളുടെ പിന്നിൽ നടന്നടുക്കുന്നവരെ കണ്ടപ്പോഴാണ് ഞാൻ അന്തം വിട്ടുപോയത്. യുധിഷ്ഠിരൻ, നകുലസഹദേവന്മാർ, ദ്രൗപദി, പിന്നെ ഘടോൽ ക്കാനും.
എന്റെ മുമ്പിലെത്തിച്ച്, അവരുടെ പ്രതികരണം കുബേരൻ ശ്രദ്ധിച്ചു. യുധിഷ്ഠിരൻ പറഞ്ഞു: "ശരിയാണ്, എന്റെ സഹോദരൻ ഭീമൻ തന്നെ.
പൊയ്കയുടെ അഭിപം അകലെയായി. തോട്ടത്തിൽ കുബേരന്റെ വിമ മന്ദിരങ്ങളിലൊന്നുണ്ട്. അവിടെ ഇരിക്കാം. രാജധാനിയിൽ സന്ധ്യയ്ക്കുമുമ്പേ ദൂതന്മാരെ അയച്ച് വിവരമെത്തിക്കാം. അയാൾ യുധിഷ്ഠിരനെ ക്ഷണിച്ചു. യുധിഷ്ഠിരൻ ഉപചാരങ്ങൾക്കു നന്ദി പറഞ്ഞു.
ഞാൻ വന്ന കാര്യം തീർത്തില്ലല്ലോ എന്നാലോചിച്ചു. ഘടോൽക്കചൻ എങ്ങനെ സംഘത്തിൽ വന്നു? എന്നെ കാണാതെ നകുലസഹദേവന്മാരെ ജ്യേഷ്ഠൻ പലവഴിക്കായി അന്വേഷണത്തിനയച്ചു. കുബേരൻ തോട്ട ങ്ങളെപ്പറ്റിയും ഈ പൊയ്കയെപ്പറ്റിയും അറിയുന്ന ഘടോൽക്കചനെ സഹ ദേവൻ കാട്ടിൽ വച്ചു കണ്ടു. വഴികാണിക്കാൻ അവനേയും കൂട്ടി പുറപ്പെടുമ്പോ ഴാണ് സേവകൻ. കാവല്ക്കാർ പിടികൂടിയ ആൾ ശത്രുവോ തീർത്ഥാടകൻ പാണ്ഡവനോ എന്നുറപ്പുവരുത്തുവാൻ ആശ്രമത്തിലെത്തുന്നത്.
ഞാൻ ഒരുപിടി പൂക്കൾ പറിച്ചെടുത്തു. എന്നിട്ട് നകുലന്റെ പരിഹാസ ഭാവം അവഗണിച്ച് ദ്രൗപദിക്ക് നീട്ടി. അവൾ പൊയ്കയുടെ മനോഹാരിത ആസ്വദിക്കുമെന്നും എന്തെങ്കിലുമൊക്കെ പറയുമെന്നും ഞാൻ കരുതി. കെ യിൽ വാങ്ങിയ പൂക്കൾ ഒന്നു മണപ്പിക്കുകപോലും ചെയ്യാതെ അവൾ യുധിഷ്ഠിരനു നീട്ടി. ചിലരുടെ വിഡ്ഢിത്തംകൊണ്ട് ആവശ്യമില്ലാതെ വഴി നടക്കേണ്ടിവന്നതിനെപ്പറ്റി എന്തോ പിറുപിറുത്തുകൊണ്ട് അദ്ദേഹം നടന്നു
അവർ പോയപ്പോൾ ഘടോൽക്കചൻ എന്റെ കല്പന കാത്തിട്ടെന്നപോലെ
പിന്നെ ഞങ്ങളും നടക്കാൻ തുടങ്ങി. വഴിക്കൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തണ്ടുകളോടുകൂടി ഒരുപിടി സൗഗന്ധികപ്പൂക്കൾ മണ്ണിൽ കിടക്കു ന്നതു ഞാൻ കണ്ടു.