അഭ്യാസക്കാഴ്ചയുടെ ദിവസം നിശ്ചയിച്ച മുതല് ചെറുപ്പക്കാർ കൂടു
ന്നിടത്തെല്ലാം അരങ്ങേറ്റത്തെപ്പറ്റിയായിരുന്നു സംസാരം.
കളം നിശ്ചയിച്ചു സ്ഥലബലി നടത്തി. കാഴ്ചപ്പുകൾ ഉയർന്നു. നാളും പക്കവും നിശ്ചയിച്ച വിവരം അർജ്ജുനനാണ് എന്നോടാദ്യം വന്നു പറഞ്ഞത്. തന്റെ അരങ്ങേറ്റത്തിനുവേണ്ടിയാണ് ഈ ആഘോഷമൊക്കെ എന്ന് തോന്നും അനുജന്റെ ആവേശം കണ്ടാൽ.
മുതിർന്നപ്പോൾ അവന്റെ കറുപ്പുനിറത്തിൽ നീലച്ഛായ കലർന്നു. കൂടുതൽ ഉയരം വച്ചിരിക്കുന്നു. കൂട്ടത്തിൽ നില്ക്കുമ്പോൾ ആരും അവനെ വീണ്ടും നോക്കിപ്പോവും. നകുലനും സഹദേവനുമാണ് കാഴ്ചയ്ക്ക് സുന്ദര ന്മാർ. തന്റെ സൗന്ദര്യത്തെപ്പറ്റി നകുലന് ആവശ്യത്തിലേറെ അഭിമാനമുണ്ട്. തെളിവെള്ളവും ലോഹക്കണ്ണാടിയും അടുത്തു കിട്ടിയാൽ സ്വന്തം മുഖം നോക്കി രസിക്കുന്നത് അവനൊരു പ്രിയപ്പെട്ട വിനോദമാണ്. അർജ്ജുനൻ മുഖത്ത് പൗരുഷത്തിന്റെ നനുത്ത രോമങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ, തന്റെ വേഷത്തെയും ആഭരണങ്ങളെയും പറ്റി അർജ്ജുനൻ ശ്രദ്ധി
ദ്രോണാചാര്യൻ വന്നതറിഞ്ഞ് അയൽനാടുകളിൽ നിന്ന് രാജകുമാരന്മാർ ഹസ്തിനപുരത്തു താമസിച്ചു പഠിക്കാനെത്തിയിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ഒന്നാമൻ അർജ്ജുനനാണെന്നു പരക്കെ ആളുകൾ പുകഴ്ത്തി. വലിയ ആയുധപ്പുരയുടെ അങ്കണത്തിൽ അർജ്ജുനൻ അമ്പും വില്ലുമായി ഇറങ്ങുമ്പോൾ ജോലി നിർത്തിവച്ച് പരിചാരകന്മാർ ധനയോടെ നോക്കിനിന്നു. കൂടി ആരാ
ക്ഷണിക്കപ്പെട്ട രാജാക്കന്മാർക്കു പുറമെ നഗരവാസികൾ കൂടി കാഴ്ച കാണാനെത്തും. ആഡംബരങ്ങൾ കൊട്ടി ആനപ്പുറത്തുനിന്ന് അറിയിപ്പുകൾ വിളിച്ചുപറഞ്ഞ് ദൂതന്മാർ നഗരത്തിൽ നടന്നു.
ആയുധങ്ങൾ മിനുക്കുന്ന തിരക്കിലാണ് എല്ലാവരും.
അലസനായിരിക്കുന്ന എന്നെ കണ്ടപ്പോൾ അർജ്ജുനന് അദ്ഭുതം തോന്നി. "ഒരുക്കങ്ങളൊക്കെ കഴിഞ്ഞാ
ഞാൻ ഉദാസീനനായി മൂളി. അവന്റെ പ്രസരിച്ചു നുരകുത്തുന്നതു കണ്ട
പ്പോൾ ഒരു കുസൃതി തോന്നി.
“പിന്നെ, ഏകലവ്യൻ വരുമോ? അർജ്ജുനന്റെ മുഖം കൂടുതൽ കറുത്തു.നിഷാദരാജാവിന്റെ പുത്രൻ ഏകലവ്യനെന്ന വില്ലാളി ദ്രോണരുടെ ശിഷ്യ നാണെന്ന് അവകാശപ്പെട്ടിരുന്നു. നായാട്ടിനു പോയപ്പോൾ അവന്റെ അസ്ത്ര പാടവം കണ്ട് ദ്രോണരും അർജ്ജുനനും അമ്പരന്നു. ഒരിക്കൽ ശിഷ്യപ്പെടാൻ വന്ന അവനെ നിഷാദനായതുകൊണ്ട് ദ്രോണർ സ്വീകരിച്ചില്ല. കാട്ടിൽ സ്വയം പരിശീലനം നടത്തിയാണ് അവൻ അർജ്ജുനനെ നാണിപ്പിക്കുന്ന
കരബലവും കൈവേഗവും നേടിയത്.
വന്നു കൊള്ളട്ടെ.'
അർജ്ജുനൻ നിസ്സാരഭാവം കാട്ടാൻ ശ്രമിച്ചു.
പെരുവിരൽ പോയാൽ പിന്നെ അമ്പെയ്യാൻ കഴിയുമോ ആവോ?' ഞാൻ മന്ദബുദ്ധിയെപ്പോലെ പറഞ്ഞു.
നിഷാദനുമായി കണ്ടുമുട്ടിയ കഥ ആനപ്പന്തിയിലെ പരിചാരകർ പറഞ്ഞു കഴിയുമ്പോഴാണ് മറെറാരു സംഭവം കേൾക്കുന്നത്. ഉറങ്ങിക്കിടന്ന ഏക ലവ്യനെ ആരോ ആക്രമിച്ചു. വലംകയ്യിന്റെ വിരലുകൾ വെട്ടിയ അക്രമികൾ ഇരുട്ടിൽ ഓടിമറഞ്ഞു. ചാരസംഘത്തിലെ ഒരു ഭടൻ പറഞ്ഞാണ് ആനപ്പന്തി
യിൽ ഈ വിശേഷം അറിയുന്നത്. പിറേറന്ന് ഞങ്ങൾ ആയുധപ്പുരയുടെ മുറ്റത്തു നില്ക്കുമ്പോൾ വാതിൽ ക്കൽ ഒരു വൃദ്ധൻ വന്നു. വനചരനാണെന്നു വേഷം കണ്ടാലറിയാം. അശ്വത്ഥാ മാവും അർജ്ജുനനും തമ്മിൽ പരിശീലനം നടക്കുകയായിരുന്നു.
കാഴ്ചയ്ക്ക് നിഷാദനെങ്കിലും ഗോത്രമുഖ്യനാണെന്നു തോന്നുന്ന വൃദ്ധനെ കണ്ടു വിവരമന്വേഷിക്കാൻ കൃപാചാര്യർ ചെന്നു. അവർ തമ്മിൽ പറഞ്ഞതെന്താണെന്ന് ഞങ്ങൾ കേട്ടില്ല. വൃദ്ധൻ കൊടുത്ത പൊതി വാങ്ങി തിരിച്ചുവന്ന കൃപാചാര്യർ അത് ദ്രോണർക്കു നീട്ടി. എരുക്കിലകൊണ്ടുള്ള
അദ്ദേഹം പൊതി വാങ്ങിയപ്പോൾ ചോദ്യഭാവത്തിൽ കൃപാചാര്യരെ നോക്കി. "നിഷാദൻ ഏകലവ്യൻ അങ്ങയ്ക്ക് അയച്ചതാണെന്നു പറഞ്ഞു. ഗുരു ദക്ഷിണയായിട്ട് എന്തോ.
ദ്രോണാചാര്യരുടെ മുഖം വിളറിയിരുന്നു. ഏകലവ്യന്റെ പേരു കേട്ടപ്പോൾ ഞങ്ങൾക്കെല്ലാം താൽപര്യമുണ്ടായി. അർജ്ജുനൻ തൊട്ടടുത്തേക്കു തിരക്കി
ക്കയറി. അദ്ദേഹം നിസ്സാരഭാവത്തിൽ ഇലപ്പൊതി തുറന്നു. പിന്നെ ശ്വാസം പൊടുന്നനെ വലിച്ചടക്കിയ ശബ്ദം മാത്രം പുറത്തുവന്നു.
കാട്ടിലെ ശിഷ്യൻ മാനസഗുരുവിനു കൊടുത്തയച്ച ദക്ഷിണ കാണാൻ ഞങ്ങൾ തലനീട്ടി നോക്കിയപ്പോൾ
ഇലപ്പൊതിയിൽ ചോര കട്ടപിടിച്ച ഒരു തള്ളവിരൽ
അതിൽപ്പിന്നെ ഏകലവ്യനെപ്പറ്റി ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. അർജ്ജുനൻ തിരിഞ്ഞുനടക്കുമ്പോൾ ഞാൻ പറഞ്ഞു: "ഇടം കൈയും നിഷാദനു വശമാണെന്നു കേൾക്കുന്നല്ലോ.'തിരിഞ്ഞുനിന്ന അജുനൻ പറഞ്ഞു: 'നിഷാദന്മാർക്കുമ
ഹസ്തിനപുരത്തെ അഭ്യാസക്കാഴ്ച. അർജ്ജുനൻ പോയപ്പോൾ ഞാൻ വെറുതെ ചിരിച്ചുപോയി. നി........ ആക്രമിച്ചത് അർജ്ജുനന്റെ അറിവോടെയാണ് എന്നു ഞാൻ കരുതുന്നില്ല. പക്ഷേ, എവിടെയെങ്കിലും ഒരു വില്ലാളി വിദഗ്ദ്ധനാണെന്നു കേട്ടാൽ അർജ്ജു നൻ, എന്റെ ഈ പ്രിയപ്പെട്ട അനുജൻ, അസ്വസ്ഥനാവുന്നതെന്തിന്?
ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവിനോടും അവന് അസൂയയുണ്ട്. തനിക്കു കിട്ടാത്ത പാഠങ്ങളും തന്ത്രങ്ങളുമൊക്കെ ഗുരു, പുത്രനു പറഞ്ഞു കൊടുക്കുന്നുണ്ടാവണമെന്നു കരുതുന്നു. ദ്രോണർക്കുവേണ്ടി ഭീഷ്മാചാര്യൻ ഒരു സചിവനെ സ്ഥലം മാറി ഒരുക്കിക്കൊടുത്ത മന്ദിരത്തിൽത്തന്നെയാണ് ഒഴിവുസമയം മുഴുവൻ അർജ്ജുനൻ, ഗുരുശുശ്രൂഷയ്ക്കാണെന്നാണ് ഞങ്ങ ളോടു പറയുന്നത്.
ദ്രോണാചാര്യരെപ്പറ്റി എനിക്കെന്നും അത്ഭുതമായിരുന്നു. ഓരോ
ശിഷ്യനും എത്രത്തോളം എത്തണമെന്ന് അദ്ദേഹം നേരത്തെ നിശ്ചയിച്ചാണു
വന്നതെന്നു തോന്നും. അശ്വത്ഥാമാവ് അർജ്ജുനനേക്കാൾ മുമ്പിലാണെന്ന്
എനിക്കുറപ്പുണ്ടായിരുന്നു. ദുര്യോധനന്റെ കൂടെ വന്നു പഠിക്കാൻ കർണ്ണനെ
അനുവദിച്ചിരുന്നു. ഗുരുശുശ്രൂഷയ്ക്ക് ചെന്നപ്പോൾ ഉടനെ സൂതപുത്രനാ
ണെന്ന കാര്യം ഓർമ്മിപ്പിച്ച് അകന്നുനില്ക്കാൻ കല്പിച്ചു.
എന്റെ രഥപാഠങ്ങൾക്കിടയ്ക്ക് എന്നേക്കാൾ മുമ്പാരംഭിച്ച യുധിഷ്ഠിര നേക്കാൾ ഞാൻ വിദഗ്ദ്ധനായിരിക്കുന്നു എന്ന് ഗുരുനാഥനറിഞ്ഞു. സാരഥി വേഗം കൂടുമ്പോൾ ചാടിയിറങ്ങുകയും വേഗം കുറയാൻ കാത്തു നില്ക്കാതെ കയറിപ്പറ്റുകയും ചെയ്തപ്പോൾ യുധിഷ്ഠിരന്റെ നിരാശ പ്രകടമായിരുന്നു. എന്നേക്കാൾ ഏതാനും വയസ്സു മൂപ്പുള്ള മിടുക്കനായ ഒരു സാരഥിയെ എനിക്കു കിട്ടി. വിശോകൻ. ഇടത്തുനിന്നും വലത്തുനിന്നും കയറാനും ഇറ ങ്ങാനും വിശോകനാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. യുദ്ധത്തിൽ സൂതൻ ഇടത്തിരിക്കുമ്പോൾ യോദ്ധാവ് വലത്തിരിക്കണം. വിവാഹയാത്രകളിൽ സൂതൻ വലത്തും യോദ്ധാവ് ഇടത്തും.
“വിവാഹം യുദ്ധമായി മാറുന്നത് എപ്പോഴും പതിവാണല്ലോ രാജകുമാര ന്മാർക്ക്.' അയാൾ ചിരിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു. രഥപാഠങ്ങൾ തുടരാൻ ഭാവിക്കുമ്പോൾ ദ്രോണാചാര്യൻ എന്നെ തേരിൽ നിന്നു മാറി. അസ്ത്രവിദ്യയിൽ ഞാനാരുമാവില്ല എന്നു കരുതിയതു കൊണ്ടോ, എന്തോ, എന്നെ അർജ്ജുനന്റെയും അശ്വത്ഥാമാവിന്റെയും
കുട്ടത്തിലേക്കയച്ചു. മന്ദൻ അവിടെ പിന്നാലെ നിന്നു വിഷമിക്കട്ടെ. പക്ഷേ, അർജ്ജുനനെ അത്ഭുതപ്പെടുത്താൻ തന്നെ ഉറച്ചുകൊണ്ട് ഞാൻ സ്വകാര്യമായി രാത്രിയിൽ പരിശീലനം നടത്തി. വിശോകൻ സഹായിയായി നിന്നു.
എടുക്കുന്നതിലും തൊടുക്കുന്നതിലും, പെരുത്ത ശരീരമുള്ള ഞാൻ വളരെ സാവധാനത്തിലാവുമെന്നു ദ്രോണർ കരുതിയിരിക്കണം. മന്ദാ, നിനക്കു:
രണ്ടാമൂഴം
നല്ലതു ഗദയാണ്.' എന്നു പറയാവും അടുത്തഘട്ടം. അത്ഭുതം അർജ്ജുനനേക്കാൾ ദ്രോണാചാര്യർക്കായിരുന്നു. അകലെ കൊടിമരത്തിൽ തൂക്കിയിട്ട മരം കൊണ്ടുള്ള വ്യാഘ്രമുഖത്തിൽ തുടരെ തുടരെ അഞ്ചമ്പുകൾ എയ്തു കൊള്ളിച്ചപ്പോൾ അദ്ദേഹം എന്നെ പതുക്കെ അഭിനന്ദിച്ചു. പിന്നെ ഉറക്കെ കൃപാചാര്യരുടെ ശിക്ഷണപാടവത്ത പൂതി. എന്നിട്ട് എന്നെ കാര്യമായി വിളിച്ചുപദേശിച്ചു.
"രഥവിദ്യയും അസ്ത്രശാസ്ത്രവുംപോലെതന്നെ പ്രധാനമാണ് ക്ഷത്രിയനു ഗദായുദ്ധം. മഹാവീരന്മാരുടെ ആയുധം. സാമാന്യപാഠങ്ങൾ കഴിഞ്ഞാൽ ഭീമ സേനൻ അതിൽ മനസ്സുന്നിയാൽ മതി. ശിഷ്യരുടെ അഭ്യാസബലങ്ങൾക്ക് അദ്ദേഹം നേരത്തെ അതിരുകൾ നിശ്ച
യിച്ചിരുന്നു.
ഇതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് ദ്രോണാചാര്യരുടെ ഒരാ തഭാവമാണ്. സൂക്ഷിച്ചുനോക്കുന്ന ആർക്കും അറിയാം. സൂതപുത്രൻ കർണ്ണന് അർജുനനേക്കാൾ വേഗമുണ്ട്. എന്നിട്ടും വാണർ അതു കണ്ടില്ലെന്നു നടി ക്കുന്നു. പ്രഥമശിഷ്യന്റെ പ്രശക്തിയാണ് തന്റെ വിജയമെങ്കിൽ, വെല്ലുവിളി വരാൻ പോകുന്നത് നിഷാദനിൽ നിന്നല്ല, സൂതപുത്രനിൽ നിന്നായിരിക്കും.
അഭ്യാസക്കാഴ്ചയെപ്പറ്റി പറയാൻ പിന്നെ നകുലൻ വന്നു. ആ ദിവസ ത്തേക്കുവേണ്ടി അണിയാൻ നീലപ്പട്ടുവസ്ത്രവും ഇളംമഞ്ഞ ഉത്തരീയവു മാണ് കരുതിവച്ചിരിക്കുന്നത്. അരയിൽ വലിയ ഒറ്റ വൈഡൂര്യം പിടിപ്പിച്ച സുവർണ്ണമേഖല. ഒരർദ്ധഹാരം മാത്രമേ താൻ കഴുത്തിലണിയുന്നുള്ളു. അത യൊക്കെ മതി. രംഗം അഭ്യാസപ്രദർശനത്തിനല്ലേ? അവൻ സംശയം ചോദി ക്കുന്നു. ഞാൻ ശരിയാണെന്ന ഭാവത്തിൽ ചിരിച്ചു.
അണിയാൻപോകുന്ന വസ്ത്രങ്ങളെപ്പറ്റിയോ ആഭരണങ്ങളെപ്പറ്റിയോ ഞാൻ ആലോചിച്ചില്ല. എന്തൊക്കെയായാലും ആളുകൾ ശ്രദ്ധിക്കുന്നത് എന്റെ ഈ വലിയ ശരീരത്തെയായിരിക്കും. മുടിപ്പൂവും മുത്തുമാലയും എന്നെ സുന്ദരനാക്കുമെന്ന് എനിക്ക് വ്യാമോഹവുമില്ല.
ശരീരം മുതിർന്ന പുരുഷന്റേതുപോലെ വളർന്നുവെങ്കിലും എന്റെ
മുഖത്ത് അർജ്ജുനനോളം ശ്മശ്രുക്കളില്ല. തെറ്റിത്തെറിച്ചു കീഴ്ത്താടിയിൽ
നില്ക്കുന്ന നാലഞ്ചു ചെമ്പൻ രോമങ്ങൾ മാത്രം. ശരീരം കൂടുതൽ വളർന്ന
പ്പോൾ കഴുത്തു ചെറുതായതുപോലെ തോന്നി.
വിശോകൻ ചോദിച്ചപ്പോൾ ഞാൻ എഴുന്നേറ്റു. അവസാനം മഹോത്സവ
ത്തിന്റെ സമയം അടുത്തെത്തിക്കഴിഞ്ഞു.
നാന്ദിമുഖത്തിൽ വീണ്ടും ബലിയും പുണ്യാഹവും കഴിഞ്ഞപ്പോൾ പെരു പറകൾ മുഴങ്ങി. ബലികഴിഞ്ഞ വേദിയിൽ ദ്രോണാചാര്യരും അശ്വത്ഥാമാവും നില്ക്കുന്നത് അഭ്യാസികളായ ഞങ്ങൾക്കു വേണ്ടി ഒഴിച്ചിട്ട മണ്ഡപത്തിൽ നിന്നു കാണാം. ഞങ്ങൾ അഞ്ചുപേരുടെ കൂട്ടത്തിൽ ആരുമില്ല. വിരുന്നു കാരായി താമസിച്ചു പഠിക്കുന്ന കുമാരന്മാരൊക്കെ കൗരവരുടെ കൂട്ടത്തി ലാണ്. അവർക്കായി വച്ച സ്ഥലം ഞങ്ങളുടെ വലതുവശത്താണ്. അതിന പ്പുറം സ്ത്രീകൾ. അക്കൂട്ടത്തിൽ അമ്മയുണ്ട്. വലിയച്ഛനും നടക്കുന്ന തൊക്കെ അപ്പപ്പോൾ പറഞ്ഞുകൊടുക്കാനുള്ള രണ്ട് അമാത്യൻമാർക്കും വേണ്ടി ഏറ്റവും ഉയരത്തിൽ സ്ത്രീകളിരിക്കുന്ന പടവുകൾക്കു മുകളിൽ കെട്ടിയുറപ്പിച്ച കാഴ്ചപ്പുര ഒഴിച്ചിട്ടിരിക്കുന്നു. ബലിമണ്ഡപത്തിന്റെ പിന്നിൽ നിന്ന് ദുര്യോധനനും സംഘവും രംഗഭൂമിയിലേക്കു കടന്നപ്പോൾ നേരത്തെ നിർദ്ദേശിച്ചതനുസരിച്ചാവണം, കാപിടങ്ങൾ മരിച്ചു. തിളങ്ങുന്ന പട്ട വസ്ത്രങ്ങൾ, ജ്വലിക്കുന്ന ആഭരണങ്ങൾ. സ്വയംവരമണ്ഡപത്തിലേക്കെന്ന പോലെ ആണ് അവർ ഒരുങ്ങിയിരിക്കുന്നത്. നകുലനും സഹദേവനും അവരുടെ ഉടയാടകൾ വില യിരുത്തുകയായിരുന്നു.
സ്ത്രീകളുടെ സംഘത്തിനിടയ്ക്ക് തിരഞ്ഞുനടന്ന എന്റെ കണ്ണുകൾ അവസാനം അമ്മയെ കണ്ടെത്തി. അമ്മ ഒന്നാം നിരയിൽത്തന്നെ. ഒരുവശത്തു വിദുരപത്നിയായ പാർഷവതി, മറുവശത്ത് യുയുത്സുവിന്റെ അമ്മ. ശൂദ്രസ്ത്രീ യായ അവർ വലിയമ്മയുടെ ഗർഭശുശ്രൂഷയ്ക്ക് നിന്ന് ദാസിമാരിൽ ഒരാളാ യിരുന്നു. വലിയച്ഛന് അവരിൽ ഒരു മകനുണ്ടായപ്പോൾ അവർക്കു വേറെ ഒരു വീടും മകന് രാജാവിനെ അച്ഛാ എന്നു വിളിക്കാൻ അധികാരവും
കൊടുത്തുവത്രേ. കൗരവപക്ഷത്തിൽ ഏറ്റവും പിന്നിൽ സാധാരണ വസ്ത്രങ്ങൾ ധരിച്ചു നടക്കുന്നത് യുയുത്സുവായിരുന്നു.
വീണ്ടും പെരുമ്പറകൾ മുഴങ്ങി. ശംഖും പെരുമ്പറയും ചേർന്നുണ്ടായ ഘോ ഷത്തിൽ കാഹളങ്ങളുടെ സ്വരം ലയിച്ചപ്പോൾ വലിയച്ഛൻ ഇരുവശത്തു മുള്ള സഞ്ജയന്റേയും വിദുരന്റേയും ചുമലിൽ കൈവച്ച് കാഴ്ചപ്പുരയുടെ പടവുകൾ കയറാൻ തുടങ്ങി.
അഭ്യാസപ്രദർശനത്തിനുള്ള സമയമായി. പ്രായക്രമത്തിൽ കപാചാര്യർ പേരു വിളിക്കും. അദ്ദേഹമാണ് പ്രദർശനം നിയന്ത്രിക്കുന്നത്. ഭീഷ്മപിതാ മഹനും ദ്രോണാചാര്യരും രംഗഭൂമിയുടെ ഒരറ്റത്തു നിന്നു മേൽനോട്ടം നട ത്തുന്നു.
യുധിഷ്ഠിരൻ രഥവേഗവും നിയന്ത്രണവും കാണിച്ചു. അകലെ തൂണിൽ ഉറപ്പിച്ച ലോഹവരാഹത്തിലും ഉയരത്തിൽ തൂക്കിയിട്ട കാളക്കൊമ്പിലും അമ്പെയ്തു കൊള്ളിച്ചു. തേർത്തട്ടിൽ ഇരുന്നും കിടന്നും പുറംതിരിഞ്ഞു നിന്നും അമ്പെയ്തു കാണിച്ചു. കാംബോജത്തിൽനിന്നു വന്ന ഇളം തവിട്ടുനി മുള്ള കുതിരകളെ സാരഥി താഴ്ത്തിത്തെളിച്ചപ്പോൾ അവ നിലം തൊടുന്നി ല്ലെന്നു തോന്നത്തക്കവണ്ണം പറന്നു. അക്ഷാഗ്രകാലത്തിൽ കെട്ടിയ വെള്ളി മണികളുടെ താളം മാറിക്കൊണ്ടിരുന്നു. രഥവേഗത്തിന്റെ പാരമ്യം കാട്ടി രാജാ വിന്റെ കാഴ്ചപ്പായി താഴെ വന്നു കുതികൾ നിന്നപ്പോൾ യുധിഷ്ഠിരൻ താഴെയിറങ്ങി. ഞാൻ പ്രതീക്ഷിച്ചതിലേറെ ആകർഷകമായിരുന്നു ജ്യേഷ്ഠന്റെ അഭ്യാസപ്രകടനം.
സരസ്സു ചെറിയ ആഹ്ലാദശബ്ദം കൊണ്ടു ജ്യേഷ്ഠനെ അഭിനയിച്ചു.അടുത്തത് എന്റെ ഊഴമായിരുന്നു. അങ്കണത്തിലിറങ്ങുമ്പോഴും എന്തു ചെയ്യണമെന്നു നിശ്ചയിച്ചിരുന്നില്ല. വന്ദനങ്ങൾ കഴിഞ്ഞു തേരിൽ കയറിയ പ്പോൾ വിശോകൻ വില്ലും ആവനാഴിയും നീട്ടി. ആവനാഴി ബന്ധിക്കുമ്പോൾ വിശോകൻ പറഞ്ഞു: "രഥവേഗം ഇനി കുട്ടികളെ രസിപ്പിക്കാൻ വേണമെങ്കി ലാവാം. വേണമെന്നില്ല. ലോഹവരാഹത്തിന്റെ വായിൽ മൂന്ന്.
മൂന്ന് എ. മൂന്നും വായിൽ തറച്ചപ്പോൾ ജനങ്ങൾ ഒന്നിളകിയിരുന്നു എന്നു തോന്നി. യുധിഷ്ഠിരൻ ഒരമ്പാണ് കൊള്ളിച്ചത്. വിശോകൻ രാത്രി യിലെ പരിശീലനത്തിനിടയ്ക്ക് പറയാറുള്ളതുപോലെ മന്ത്രിച്ചു. "ഇനി കാളക്കൊമ്പിലേഴ്
'കൈവേഗം കാട്ടേണ്ട മുഹൂർത്തം. ഒന്നിനു പിറകെ ഒന്നായി ഏഴമ്പുകൾ
പറന്നും ലക്ഷ്യം കണ്ണിലല്ല കാണേണ്ടത്, മനസ്സിലാണെന്ന നാഗന്റെ വാക്കു
കൾ ഓർമ്മിച്ചു. ഏഴമ്പുകളും അയച്ചു. വില്ലു താഴ്ത്തി വിശ്വാസം വരാൻ
വീണ്ടും നോക്കി.
'പിഴച്ചില്ല.
വിശോകൻ മുഖം തിരിക്കാതെ പറഞ്ഞു. അപ്പോൾ സദസ്സിന്റെ അത്ഭുതപ്രകടനം കുറേക്കൂടി ഉച്ചത്തിലായി.
അപ്പോൾ ദ്രോണാചാര്യൻ ധ്യതിയിൽ അടുത്തേക്കു വന്നു. “ഗദായുദ്ധം കാണിച്ചു. അസ്ത്രവിദ്യ കാട്ടാൻ വേറെ പലരുമുണ്ട് പിന്നാലെ. ഗദായുദ്ധം. ഗദായുദ്ധം.
ഞാൻ അദ്ദേഹത്തെ നോക്കി. കറുത്ത ശരീരത്തിൽ പൂണൂൽ വിയർപ്പിൽ പറ്റിക്കിടക്കുന്നു. നരച്ച താടിയുടെ തുമ്പത്ത് ഇറ്റുവീഴാൻ പാകത്തിൽ
ബലിക്കളത്തിലെ ചോരയുടെ മണം പിടിച്ച് ആകാശത്തു പരുന്തുകൾ വട്ട മിടുന്നതു നേരത്തെ ഞാൻ കണ്ടിരുന്നു. അമ്പു കൊള്ളാവുന്ന ഉയരത്തിൽ അതിലൊന്നു പറന്നു താഴുമ്പോൾ എയ്തു വീഴ്ത്തണമെന്നാണ് അടുത്ത തായി ഞാൻ നിശ്ചയിച്ചിരുന്നത്. ചടങ്ങുകൾ കഴിഞ്ഞു കയറിപ്പോകുമ്പോൾ അമ്മയ്ക്കൊരു ഉപചാര വന്ദനം കൂടി സ്വന്തം നിലയ്ക്ക് ചേർക്കണമെന്നും
കരുതിയിരുന്നു. “മന്ദാ, സമയം പോകുന്നു.'
വിശോകന് അമ്പും വില്ലും തിരിച്ചേല്പിച്ച് ഞാൻ തേർത്തട്ടിൽ നിന്നു ഗ യെടുത്തു. ആരോടെല്ലാമോ അരിശം തോന്നി. ഇരുമ്പു കെട്ടിയ ഗദ വായു വിൽ ചുഴറ്റി ഞാൻ ദ്രോണാചാര്യരോടു ക്രോധം പുറത്തുവരാത്ത വിധം ചോദിച്ചു: “ആരോടാണ് അഭ്യാസം കാട്ടേണ്ടത്?'
ഒരു പ്രതിയോഗിക്കുവേണ്ടി കാത്തുനില്ക്കുകയായിരുന്നില്ല ഞാൻ കൗരവമണ്ഡപത്തിൽനിന്നു ഘോഷം കേട്ടു നോക്കുമ്പോൾ ദുര്യോധനൻ നില്ക്കുന്നു. കൗരവരിൽ മൂത്തവനും പാണ്ഡവരിൽ രണ്ടാമനും തമ്മിലുള്ള കിടമത്സരത്തെപ്പറ്റി ഊഹങ്ങളുള്ള കാഴ്ചക്കാരിൽനിന്ന് ഉത്സാഹത്തിമിർപ്പി ന്റേതായ ആരവമുയർന്നു. അംഗവസ്ത്രവും ആഭരണങ്ങളുമഴിച്ചു ദുശ്ശാസനനെ ഏല്പിച്ച് ദുര്യോധനൻ രംഗഭൂമിയിലേക്ക് എടുത്തുചാടി. മൂന്ന് പരിചാരകർ ഗദകളുമായി മുന്നിൽ നിരന്നു. മുകളിലേക്കിട്ടു പിടിച്ചു കനം നോക്കി ഒന്നു നിരസിച്ച് രണ്ടാമത്തേതു സ്വീകരിച്ച് ദുര്യോധനൻ എൻറ നേരെ സാവധാനത്തിൽ വന്നു. ദ്രോണരും പരിചാരകരും പിൻവാങ്ങി. ഒരു ങ്ങാൽ എനിക്കൊന്നുമില്ല. തടസ്സമായി നില്ക്കാവുന്ന കൊരണവുമില്ല. അടുത്തെത്തിയ ദുര്യോധനൻ പറഞ്ഞു: “കാഴ്ചക്കാർ നിരാശപ്പെടരുത്.
എന്നെക്കാൾ ഒന്നര വിരൽ പൊക്കമുണ്ട് ദുര്യോധനന്. അതുകൊണ്ട്
ശരീരത്തിന്റെ വലിപ്പം അല്പം കുറവാണെന്നു തോന്നും. അവന്റെ കരുത്തു
നിസ്സാരമല്ല എന്ന് എനിക്കറിയാം. കാഴ്ചക്കാരുടെ മുമ്പാകെ വച്ച് എന്ന
തോല്പിച്ചു ജേതാവാകാൻ കിട്ടിയ അവസരം അവൻ വിടില്ല. പക്ഷേ, അവനറി
യാത്ത ഒരു രഹസ്യമുണ്ട്. എനിക്കിതു മത്സരമല്ല. പ്രമാണകോടിയിലെ ആഴങ്ങളിലേക്കിറങ്ങുന്ന ദുസ്സ്വപ്നം ഇന്നുമുതൽക്ക് ഉണ്ടാവരുത്. ഇതാ, പകരംവീട്ടാൻ എനിക്കായി ഈ രംഗം ഒഴിച്ചിട്ടിരിക്കുന്നു. പകൽവെളിച്ചത്തിൽ പതിനായിരം പേരുടെ
മുമ്പിൽ. ജാതത്തിന്റെ മുറയിൽ നിന്നുകൊണ്ട് ദുര്യോധനൻ വീണ്ടും പറഞ്ഞു: “മന്ദാ, കാണികൾ നിരാശപ്പെടരുത്.
ഞാൻ നില്ക്കുന്നതു വലിതത്തിലാണ്. നേരത്തെ നിശ്ചയിച്ചിട്ടൊന്നുമല്ല. അയാൾ നിലപാടു മാറ്റി ഗദ വീശിയടിച്ചു പ്രത്യാലീഢത്തിൽ നിന്നു. ഞാൻ തടുത്തില്ല. പിന്നിലേക്കാഞ്ഞ ശരീരത്തെ തൊട്ടു തൊട്ടില്ല എന്ന പോലെ ഗദ യൊഴിഞ്ഞുപോയി.
സദസ്സിന്റെ നിശ്ശബ്ദത ഇപ്പോൾ കാതുകളിൽ ഇരമ്പി. രണ്ടാമത്തെ പതനം ഞാൻ തടുത്തു. അവന്റെ കൈക്കരുത്തിനെപ്പറ്റി ബോധ്യം വന്ന ഞാൻ ആക്രമിച്ചു കയറി. മന്ദനായ ഭീമന്റെ ഗദാവേഗത്തെപ്പറ്റി ആയുധ പാഠത്തിനിടയ്ക്ക് കണ്ട് അവൻ കണക്കുകൂട്ടിവച്ചതൊക്കെ തെറ്റ്. ഇപ്പോ ഴാണ് അമ്പരക്കുന്നത്. ഒഴിഞ്ഞുവാങ്ങുംതോറും ഞാൻ അടിച്ചുകയറി. ഇരുമ്പു കെട്ടുകൾ കൂട്ടിയടിക്കുമ്പോൾ തീപ്പൊരികൾ ഉയർന്നു. പിൻവാങ്ങിക്കൊണ്ടി രുന്ന അവന്റെ അഹന്തയെ ആക്രമിക്കാനായി വാക്കുകളും കിട്ടി: “ഭീരൂ. ഇതു യുദ്ധമാണ്. നൃത്ത
പതുക്കെയാണെങ്കിലും അവന്റെ ശക്തി ക്ഷയിക്കുന്നുണ്ടെന്ന് എനി ക്കറിയാമായിരുന്നു. വിയർപ്പു കുടഞ്ഞുകളയാൻ ശ്രമിച്ചു പൊരുതി നില്ക്കു മ്പോൾ അവൻ വികൃതശബ്ദത്തിൽ മുരണ്ടിരുന്നു. എന്റെ അവസരം അടു അടുത്തു വരുന്നുണ്ട്. പിൻവലിച്ച ഗദ വീണ്ടും ഉയരുന്നതിനിടയ്ക്ക് ഇടവാരി അവൻ ചിലപ്പോൾ രക്ഷിക്കുന്നില്ല. കാൽച്ചുവടു പൊടുന്നനെ ഒന്നു മാറാൻ കഴിഞ്ഞാൽ വാരിയെല്ലിൽ ഗദ വീഴാൻ പഴുതു കണ്ടുവെന്നു വരും. അവൻ കുറേക്കൂടി തളരണം. അവസരം അടുത്തെത്തുമെന്നുറപ്പിച്ചു ഞാൻ പൊരുതി. കാണികളുടെ മുമ്പാകെ തന്റെ പ്രതാപം ക്ഷയിക്കുന്നുവെന്ന് ഓർമ്മ വരു
മ്പോഴൊക്കെയാവണം, അവൾ പുതിയ ശൗര്യത്തോടെ ഇരച്ചു കയറി. പ്രമാണകോടിയെപ്പറ്റി ഓർത്താൽ മതി, തളരാതെ ഞാൻ അസ്തമനം വരെ നില്ക്കു മെന്ന് എനിക്കുറപ്പുണ്ട്. അവന്റെ കൈകളുടെ വേഗം കുറയുന്നുണ്ട്. കൊല്ലുന്ന ഒരു നിമിഷത്തിന്റെ വിടവിനു വേണ്ടി കൊതിക്കുന്ന ഗദ, ഒരു ജീവനുള്ള വസ്ത്രപോലെ എന്റെ കൈപ്പിടിയിൽ പു
മനസ്സിലെ ആഹ്ലാദം എന്റെ മുഖത്തു കണ്ടിട്ടാവണം അവന്റെ കണ്ണു
കളിൽ ഭീതിയുടെ നിഴൽ പരുങ്ങി.
-ഇത് പ്രമാണകോടിയുടെ ഓർമ്മയ്ക്ക്.
. പല ശബ്ദങ്ങൾ.
വിജയം അടുത്ത സമയത്തു കൈ പിൻവലിക്കേണ്ടിവന്നു. “നിർത്തു നിർത്തു
പല ശബ്ദങ്ങൾ എന്റെ ചുററും. എന്റെ മുന്നിൽ അശ്വത്ഥാമാവ്, ദുര്യോ
ധനനെ മറച്ചുകൊണ്ടു ചാടിവീണു ഗർജ്ജിച്ചു.
ഭീമസേനാ, നിർത്ത ഞാൻ പതുക്കെ ഗദ താഴ്ത്തി.
അപ്പോഴേക്കും ദ്രോണരും കൃപാചാര്യരും മുമ്പിലെത്തി. "ഇതു യുദ്ധമല്ല, അഭ്യാസക്കാഴ്ചയാണ്.
അവസാനമായി വന്ന വൃദ്ധനായ ശുകാചാര്യർ മന്ദഹസിച്ചു കൊണ്ടു പറഞ്ഞു: “മതി. ധാരാളം മതി.
ഞാൻ തിരിഞ്ഞുനിന്നപ്പോൾ അമ്പരന്നു. കാഴ്ചക്കാർ മുഴുവൻ എഴു ന്നേറ്റു നില്ക്കുകയാണ്.
ഞാൻ തിരികെ ഞങ്ങളുടെ ഇരിപ്പിടങ്ങളിലേക്കു നടന്നുതുടങ്ങിയപ്പോൾ ജനങ്ങളുടെ ശബ്ദം അവ്യക്തമായി കേട്ടു. കാറ്റടങ്ങിയപ്പോൾ ഉലഞ്ഞു നിവ രുന്ന ഓടക്കാടുകളുടെ മർമ്മരം പോലെ.