അവർ കഥകൾ പാടി നടന്നു. ആളുകൾ കൂടുന്ന ഇടങ്ങളിലെല്ലാം, പ്രത്യേ കിച്ച് തീർത്ഥാടനകേന്ദ്രങ്ങളിലും യാഗവേദികളിലും, പഴയ ചരിത്രങ്ങളും സമീ പകാലസംഭവങ്ങളും അവർ കഥകളാക്കി പാടി. ചാതുർവർണ്ണ്യത്തിൽ വൈശ്യർക്കുള്ള ഇടത്തിനു തൊട്ടാണ് അവർക്കു സ്ഥാനം കല്പിച്ചുകൊടു ത്തിരുന്നത്. സുതന്മാർ. വശ്യവചസ്സുകളായ കാഥികർ.
അവർ ചെറിയ വിഭാഗമായിരുന്നിരിക്കണം. അവരെപ്പറ്റി ഒരു സമൂഹ മെന്ന നിലയ്ക്ക് നടത്താൻ വേണ്ടത്ര വിവരണങ്ങൾ പുരാണോതിഹാസ ങ്ങളിൽ കണ്ടെന്നുവരില്ല. വ്യക്തികളെന്നനിലയ്ക്ക് പല പ്രശസ്ത സൂത ന്മാരും അവിടവിടെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും. മികച്ച തേർതെളിക്കാരെന്നപോലെ അവർ മികച്ച കാഥികരുമായിരുന്നു.
ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ദാസ്യവൃത്തി ചെയ്യേണ്ട സൂതരിൽപ്പെട്ട ഒരു
വൻ തേരാളിയാവുന്നതിലുള്ള അപ്രിയം ശല്യർ ദുര്യോധനനോടു പ്രകടിപ്പിക്കുന്നുണ്ട്, കർണ്ണപർവ്വത്തിൽ, വൈശ്യർക്കും ശൂദ്രർക്കും, ഇടയ്ക്കോ,
വൈശ്യർക്കൊപ്പമോ ജീവിച്ചുപോന്ന ഒരു വിഭാഗമായിരിക്കണം സൂതർ. പക്ഷേ, കഥ പാടാൻ കഴിവുള്ള സൂതനെ ഉന്നതന്മാരും മാനിച്ചിരുന്നു. പല പ്പോഴും സൂതനു ശകാരമാണ്. പക്ഷേ, കഥ പറയാൻ തയ്യാറെടുക്കുന്ന സൂതനു പീഠം കിട്ടുന്നു. ആദരവു കിട്ടുന്നു. അങ്ങനെയുള്ള ഒരു സുതനെ ക്കൊണ്ട് നൈമിഷാരണ്യത്തിൽ ശൗനകനാരംഭിച്ച് യജ്ഞത്തിൽ വിരസത തീർക്കാൻ പാടിച്ചു കേട്ടതെന്ന നിലയ്ക്കാണല്ലോ മഹാഭാരതത്തിന്റെ രൂപ ഘടന, കൃഷ്ണദ്വൈപായനന്റെ വാക്കുകളിൽ വൈശമ്പായനൻ ആവർ ത്തിച്ച കഥ. ജനമേജയന്റെ സർപ്പസത്രത്തിൽ കേട്ടു ഹൃദിസ്ഥമാക്കിയതാണ് സുതൻ, മൂന്നു തലമുറയ്ക്ക് മുമ്പുള്ള കഥ കഥാകാരൻ തന്നെ കഥാപാത്രമായ കഥ. സ്വയം അപ്രധാനവേഷത്തിൽ വരുന്നതുകൊണ്ട്, അരികെയാണെങ്കിലും അകന്നു നിന്നു കാണുന്ന രൂപത്തിൽ സംവിധാനം ചെയ്യപ്പെട്ട ഘടനാശില്പം. മഹാഭാരതത്തിന്റെ ആദ്യരൂപമായ ജയം' ഒരു വീരഗാഥയായിരുന്നു.
അതു മാത്രമായിരുന്നുവെന്നു ഗവേഷകർ പറയുന്നു. തത്ത്വദർശനങ്ങളും ഉപ കഥകളും പില്ക്കാലങ്ങളിൽ പലരും കൂട്ടിച്ചേർത്ത് ഇന്നു കാണുന്ന രൂപത്തി ലായതാണെന്ന് ചില പണ്ഡിതന്മാർ ഉറപ്പിച്ചു പറയുന്നു. പല വ്യാസന്മാർ വ്യാസൻ സമ്പാദകൻ. സംശോധകൻ, പ്രസാധകൻ) ചേർന്നു രൂപപ്പെടു ത്തിയ താണ് എന്ന നിഗമനം മഹാഭാരതത്തിന്റെ ദിവ്യപരിവേഷത്തെ ആരാ ധിക്കുന്നവരെ ക്ഷോഭിപ്പിക്കാറുണ്ട്. പക്ഷേ, ഒരു പ്രധാനകൃതിയുണ്ടായിരുന്നു. അതിൽ പില്ക്കാലത്തു കുറെ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ട് എന്ന് എല്ലാ വരും സാമാന്യമായി സമ്മതിക്കുന്നു.
ഒരു മഹാപ്രതിഭ ഈ അപൂർവ്വഗ്രന്ഥത്തിന്റെ പിന്നിൽ ഉണ്ടാവാതെ തര മില്ല. വേദങ്ങളെ വ്യാസം ചെയ്ത കൃഷ്ണദ്വൈപായനൻ ഉണ്ടാക്കിയ കാവ്യ ത്തെപ്പറ്റി - കാലം, കർത്തൃത്വം എന്നീ കാര്യങ്ങളിൽ എന്തഭിപ്രായഭേദ ങ്ങളുണ്ടായാലും - അത്യാദരങ്ങളുള്ളവരാണ് പില്ക്കാല ചരിത്രകാരന്മാരും ഗവേഷകന്മാരുമെല്ലാം.
വ്യാസഭാരതത്തിൽ എല്ലാമുണ്ട് എന്ന പഴമൊഴി വെറുംവാക്കല്ല. ചരിത്രവും ഭൂമിശാസ്ത്രവും സസ്യശാസ്ത്രവും ജന്തുശാസ്ത്രവും എല്ലാം ഉണ്ടതിൽ. കാറ്റിന്റെ ഗതിവിഗതികളെപ്പറ്റി അറിയണോ? അതാ ഒരദ്ധ്യായം. ശരീര ശാസ്ത്രവും രോഗലക്ഷണങ്ങളുമറിയണോ? അതിലുണ്ട്. അതിമഹത്തായ ഒരപൂർവ്വ കൃതി. അതിതീക്ഷണമായ മനുഷ്യകഥ. അതിനോടു താരതമ്യ പ്പെടുത്തുമ്പോൾ ഗ്രീക്കുകാരുടെ 'ഇലിയഡ് നിഷ്പ്രഭമാവും. പേഴ്സ്യക്കാ രുടെ ഷാനാമ അഗണ്യമേഖലയിലേക്കു മാറും.
എഴുത്തച്ഛന്റെ കിളിപ്പാട്ടും രാജാജിയുടെ ഭാരതസംഗ്രഹവും വായിച്ച്, ഞാനും വായിച്ചിട്ടുണ്ട് ഭാരതം എന്ന നാട്യത്തിൽ നടന്ന കാലത്ത്, കുറെ കൊല്ലങ്ങൾക്കുമുമ്പ്, തമ്പുരാന്റെ സമ്പൂർണ്ണ വിവർത്തനം വായിക്കാൻ എന്നെ ഉപദേശിച്ചത് ആദ്യം മഹാകവി അക്കിത്തമായിരുന്നു. പിന്നീട് പി. സി. കുട്ടികൃഷ്ണനും ഉപദേശിക്കയാണ് എന്നു തോന്നാത്തവിധം നിർബ്ബന്ധമായി പറഞ്ഞു: “ഭാരതം ഒരാവർത്തി വായിച്ചു നോക്കൂ. ഉപകാരമുണ്ടാവും. ഭാരതം വായിച്ചതുകൊണ്ടാണ് ഞാൻ “ഉമ്മാച്ചു' എഴുതിയത്.
പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ഞാൻ കുഞ്ഞിക്കുട്ടൻ തമ്പു രാൻ തർജ്ജമയിലേക്കു കടന്നുചെന്നത്. ആദ്യം ചുമതല തീർക്കുന്നതു പോലെയായിരുന്നു. നഷ്ടപ്പെട്ടത് എന്താണെന്നു മനസ്സിലായി. ചുമതല ആവേശമായി മാറി. ഒരാവൃത്തി വായിച്ച് മാറ്റിവെയ്ക്കാവുന്നതായിരുന്നില്ല ആ മഹാഗ്രന്ഥം. തർജ്ജമ പലേടത്തും ക്ലിഷ്ടമാണ്. ചിലപ്പോൾ വിരസമാണ്. എങ്കിലും മഹാനായ ഒരു കവിയെ, കാഥികന്മാരുടെ കാഥികനെ കണ്ടെത്താൻ അതുപകരിച്ചു. തമ്പുരാനെ ഞാൻ മനസ്സാ നമിച്ചു. വ്യാസപ്രതിഭയോട് ഏറ്റവും നീതിപുലർത്താൻ ശ്രമിച്ച്, കിന്നരി മോഹൻ ഗാംഗുലി നിർവ്വഹിച്ച ഇംഗ്ലീഷ് ഗദ്യ വിവർത്തനം കൂടി പിന്നെ സഹായത്തിനു വന്നു. മഹത്തായ മറെറാരു മനുഷ്യപ്രയത്നത്തിന്റെ ഫലമായുണ്ടായ കൃതിയാണ് ഗാംഗുലി യുടെ ഭാരതം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്ത്യാ ഓഫീസ് ലൈബ്രറിയിലെ ഡോക്ടർ റാൾഡ് റോസ്റ് മഹാഭാരതത്തിന്റെ ഒരു ആധികാരിക ഗദ്യ വിവർത്തനം ഇംഗ്ലീഷിലുണ്ടാവേണ്ടതിന്റെ ആവശ്യം കാണിച്ചു കല്ക്കത്തയിലെ ഒരു പ്രമുഖ പ്രസാധകനായ പ്രതാപ് ചന്ദ്രറോയി ക്കെഴുതി. ആലോചിച്ചപ്പോൾ റോയിക്കും അതു വേണ്ടതാണെന്നു തോന്നി. പക്ഷേ, ചുമതല ഏറ്റെടുക്കാൻ ആരുണ്ടാവും? ചിലർ അത് ഹിന്ദുമതത്തിന് എതിരായിരിക്കുമെന്ന് പറഞ്ഞ് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. റോയി ഈശ്വര ചന്ദ്രവിദ്യാസാഗറുമായി പ്രശ്നം ചർച്ച ചെയ്തു. ഒരാൾ തന്നെ മുഴുവനും തർജ്ജമ ചെയ്താലേ ഐക്യരൂപ്യം വരു എന്നു വിദ്യാസാഗർ നിർദ്ദേ ശിച്ചു. ആദ്യം പണമുണ്ടാക്കാനും പിന്നെ പറ്റിയ ആളെ തിരയാനുമാണ് അദ്ദേഹം ഉപദേശിച്ചത്.
ഒരാൾ തയ്യാറായി. കിരി മോഹൻ ഗാംഗുലി. 1883 മുതൽ 1896 വരെ പതിമ്മൂന്നു വർഷം പ്രയത്നിച്ച് അദ്ദേഹം വിവർത്തനം പൂർത്തിയാക്കി. തന്റെ പേരു പുറത്തുപറയരുതെന്നായിരുന്നു. ഗാംഗുലിയുടെ നിർബ്ബന്ധം. 1904-ൽ ഖണ്ഡങ്ങളായി പുസ്തകം പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ വിവർത്ത കന്റെ പേരു പറഞ്ഞില്ല. പ്രതാപചന്ദ്രറോയി ആരംഭിച്ച പ്രസിദ്ധീകരണം അദ്ദേഹത്തിന്റെ മരണശേഷം പത്നി സുന്ദരി ബാലാായി പൂർത്തിയാക്കി. പ്രതാപ് ചന്ദ്രറോയിയുടെ വിവർത്തനം എന്ന പേരിലാണ് കേരളീയരും ഈ ഗ്രന്ഥത്തെ അറിയുന്നത്. ഭാരതവിവർത്തനത്തിന്റെ പേരിൽ ബ്രിട്ടീഷ് ഗവൺ മെൻറ് റോയിക്ക് ബഹുമതികൾ നൽകി. പക്ഷേ, വിവർത്തനം ഒന്നാം പതിപ്പ് ഗാംഗുലിയുടെ കാലത്തുതന്നെ വിറ്റുതീർന്നു. അദ്ദേഹത്തിന്റെ മരണാ നന്തരം വന്ന പതിപ്പിലും വിവർത്തകന്റെ പേരുണ്ടായിരുന്നില്ല. അച്ചടി തെറ്റുകൾകൊണ്ടു വികലമായ ഈ പതിപ്പ് ശുദ്ധമാക്കി 1974-ൽ പ്രസിദ്ധീ കടിച്ചപ്പോഴാണ് ഗാംഗുലിയുടെ മഹാപ്രയത്നത്തെപ്പടി നാമറിയുന്നത്.
ഗാംഗുലിയുടെ ഭാരതം കാവ്യാത്മചൈതന്യം നിലനിർത്തുന്ന വിവർത്തന
മാണ്. പാഠഭേദങ്ങളെപ്പറ്റിയുള്ള പ്രധാനസംശയങ്ങൾ വരുമ്പോഴൊക്കെ അദ്ദേഹം പുനപ്പരിപ്പിലും കഴിഞ്ഞ പതിപ്പിലുമുള്ള വ്യത്യാസങ്ങൾ ചൂണ്ടി ക്കാട്ടുന്നു. ഭാരതത്തിന് ഒരു കുംഭകോണം പതിപ്പുകൂടിയുണ്ട്. ഈ മൂന്നു പതിപ്പു
കളെയും ആധാരമാക്കി പണ്ഡിതന്മാർ നടത്തിയ പല പഠനങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്. മഹാഭാരതകാലഘട്ടം നോവലിന്റെ പശ്ചാത്തലമാവുമ്പോൾ എഴുത്തു കാരനെ കുഴക്കുന്ന സംശയങ്ങൾ പലതുമുണ്ട്. അന്നത്തെ ഭൂപ്രകൃതി, കൃഷി കൾ, ജീവിതരീതികൾ, ഗൃഹനിർമ്മാണകല, വസ്ത്രധാരണം, ആഭരണ ങ്ങൾ, ഭക്ഷണരീതികൾ, ഗൃഹോപയോഗവസ്തുക്കൾ തുടങ്ങിയ പലതും അറി മണം. യുദ്ധമുറകളെപ്പറ്റിയും ആയുധങ്ങളെപ്പറ്റിയുമറിയണം. സംസ്ക പണ്ഡിതന്മാർ എഴുതിയ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ സഹായ ത്തിനെത്തി. മെക്ഡോണാൾഡിന്റെ വേദിക് ഇന്ത്യ', മെക്ഡോണാൾഡും കീത്തും ചേർന്ന് തയ്യാറാക്കിയ വേദിക് ഇൻഡെക്സ്, റാൽഫ് ഗ്രിഫിത്തിൻറ "യജുർവേദപഠനം', ജോർജ്ജ് ബലരുടെ സേക്രഡ് ലോസ് ഓഫ് ദി ഈസ്റ്, ജൂലിയസ് എർലിംഗിന്റെ 'ശതപഥബ്രാഹ്മണം, പണ്ഡിറ് രാജാറാമിന്റെ 'ധനുർവ്വേദസങ്കലനം', പണ്ഡിറ്റ് അജയമിത്രശാസ്ത്രിയുടെ "ബൃഹത്സംഹിതയിലെ ഇന്ത്യ', കുട്ടനീമതവിവർത്തകനായ യോഹാൻ ജെ. മേയറുടെ പ്രാചീനഭാരതത്തിലെ ലൈംഗികജീവിതം' എന്നീ കൃതികൾ പ്രത്യേകമായി ഉപകരിച്ചു. ആ കാലഘട്ടത്തിന്റെ സംസ്കാരം മൊത്തത്തിൽ പഠിക്കാൻ സഹായിച്ച ഗ്രന്ഥങ്ങൾ നിരവധിയാണ്. പട്ടിക നിരത്തുന്നില്ല.
ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും എന്നും ആരാധ്യരായ രണ്ടു പുരാണ കഥാപാത്രങ്ങളുണ്ട്. രാമായണത്തിലെ ഹനുമാനും ഭാരതത്തിലെ ഭീമനും. രണ്ടുപേരും ശരിയുടെ മൂർത്തിയാവങ്ങളാണ്. കേരളത്തിലെ ഗ്രാമങ്ങളിൽ കുട്ടികൾക്കു പല വിലക്കുകളും ഭീമന്റെ പേരിലാണ്. കാല് പുറത്തിട്ടു കിട ക്കരുത്, ശക്തി കുറയും. പണ്ട് ദുര്യോധനൻ ഭീമന്റെ ശക്തി കുറയ്ക്കാൻ ചെറിയ പായയാണ് കിടക്കാൻ കൊടുത്തത്.
എന്നിട്ടോ?
ഭീമൻ കാലു പായിൽത്തന്നെ വെച്ച് തല പുറത്തേക്കിട്ടു കിടന്നു. അതു തന്നെ!''
കുട്ടി ചിരിക്കുന്നു. ഭീമനെ ഓർത്ത് അത്ഭുതപ്പെടുന്നു.
അത്തരം കഥകൾ നിരവധിയുണ്ട്. ഭാരതം ശ്രദ്ധാപൂർവ്വം വായിക്കുന്നവർക്കെല്ലാം ബോദ്ധ്യമാവും ബാല സാഹിത്യകൃതികളും ചിത്രകഥകളും ഇളം മനസ്സുകളുടെ മുമ്പിൽ അവതരി പ്പിച്ച ഭീമനല്ല, ശരിയായ ഭീമൻ എന്ന്. ഭീമനു പെരുത്ത ശരീരം മാത്രമല്ല മനസ്സു മുണ്ട്. മഹാഭാരഭീമൻ മനുഷ്യനാണ്. മാനുഷികമായ ദൗർബല്യങ്ങളും ശക്തികളുമെല്ലാമുള്ള ഒരാദിമ പ്രതിരൂപം. മനുഷ്യകഥയായ ഭാരതത്തിൽ, പൗരോഹിത്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചു ബാലികകഥകളും പൂർവ്വാ പരവൈരുദ്ധ്യങ്ങളും കൂട്ടിച്ചേർത്തവരെ മുഴുവൻ ശപിക്കുന്നവരാണ് ഭാരത പഠനങ്ങൾ രചിച്ച പണ്ഡിതന്മാർ പലരും
ആദ്യത്തെ വ്യാസൻ കൃഷ്ണദ്വൈപായനൻ ക്രോഡീകരിച്ച കഥയുടെ ചട്ട ക്കൂട്ടിൽ വ്യത്യാസങ്ങളൊന്നും ഞാൻ വരുത്തിയിട്ടില്ല. സ്വാതന്ത്ര്യമെടുത്ത ഭാഗങ്ങൾക്ക് ആധാരം അദ്ദേഹത്തിന്റെ നിശ്ശബ്ദങ്ങളാണ്. പിന്നീട് വരുന്ന വർക്കായി വിട്ടുവെച്ച അർത്ഥപൂർണ്ണമായ നിശ്ശബ്ദതകൾ. വരികൾക്കിടയിൽ അന്നെ അദ്ദേഹം നല്കുന്ന സൂചനകളുണ്ട്. ഉദാഹരണത്തിന് വിദ്യയുടെ പുതൻതന്നെയാണ്, യുധിഷ്ഠിരൻ എന്നു വ്യാസത്തന്നെ വ്യക്തമായി സൂചി പ്പിക്കുന്നതാണ്. ആശ്രമവാസപർവ്വത്തിൽ വിദുരൻ ഭക്ഷണമുപേക്ഷിച്ച് ധ്യാന നിനായി ജീവത്യാഗം ചെയ്തുകഴിഞ്ഞപ്പോൾ ദുഖിക്കുന്ന ധ്യതരാഷ്ട്ര തോട്, യുധിഷ്ഠിരനെ ചൂണ്ടി കൃഷ്ണദ്വൈപായനൻ പറയുന്നു. " "ധർമ്മൻ താനാ വിദുരനാ വിദുരൻ തന്നെ പാണ്ഡവൻ
അപ്പാണ്ഡവൻ നിൻ പ്രത്യക്ഷദാസനെപ്പോലെ നില്ക്കയാം.'
മരണത്തിന്റെ മുഹൂർത്തത്തിൽ വിടുതൽ ന്യം മുഴുവൻ യുധിഷ്ഠിരനിലേക്കു പ്രവേശിച്ചതും ശ്രദ്ധേയമാണ്. ചില നിശ്ശബ്ദനിമിഷങ്ങൾക്കുശേഷം കവി വിഷയം മാറ്റുന്ന സന്ദർഭ ങ്ങളുണ്ട്. ഭീമനാവട്ടെ രാജാവ്' എന്നു കുരുക്ഷേത്രയുദ്ധത്തിനുശേഷം യുധിഷ്ഠിരൻ വ്യക്തമായി പറഞ്ഞതാണ്. പിന്നെ അദ്ദേഹംതന്നെ അഭിഷേക ത്തിനു തയ്യാറെടുക്കും മുമ്പുള്ള ഇടവേളയിൽ എന്തു സംഭവിച്ചു? സംഭവ ങ്ങളുടെ സ്വാഭാവികരീതിയിലുള്ള പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കാൻ കഥാകാരൻ ബാദ്ധ്യസ്ഥനാണ്. യുദ്ധത്തെ ഓർത്തു വിരക്തിവന്ന യുധിഷ്ഠി രൻ വനവാസം എന്ന ആശയം മാറ്റിവച്ചു കിരീടധാരണത്തിനൊരുങ്ങിയ തിനു കാരണമുണ്ടായിരിക്കണം. പല നിർണ്ണായകഘട്ടങ്ങളിലും പ്രത്യക്ഷ മായും പരോക്ഷമായും നിയന്ത്രണം നടത്തിയ അമ്മ കുന്തീദേവി ആ ദിവസ ങ്ങളിൽ വെറുതെ ഇരിക്കാനിടയില്ല. ദാസീപുത്രനായ തനിക്കോ നാടുവാഴാ നൊത്തില്ല. തന്റെ മകനെങ്കിലും രാജാവാകണമെന്നു വിദുരരും ആഗ്രഹിച്ചി രിക്കണം. ആ ഘട്ടത്തിൽ സ്വന്തം നിലപാടിന്റെ ഭദ്രതയോർത്ത് ദ്രൗപദിയും ന്യായവാദങ്ങൾ കണ്ടുപിടിക്കാൻ എന്നും വിദഗ്ധയായിരുന്ന ദ്രൗപദി നിശ്ശബ്ദത പാലിച്ചിരിക്കില്ല.
മറെറാരു രംഗം: അഭിമന്യുവിന്റെ വധം കഴിഞ്ഞു പടപ്പാളയം ദുഃഖത്തി ലാണ്ടു. തൊട്ടു പിന്നാലെ നടന്ന ഘടോൽക്കചവധത്തിൽ, “ഞാൻ കൊല്ലേണ്ടവനായേനേ ഭീമപുത്രൻ ഘടോൽക്കചൻ നിങ്ങൾക്കിഷ്ടം പാർത്തിവന്റെ മുമ്പു കൊല്ലാഞ്ഞതാണു ഞാൻ.' അന്നു
കൃഷ്ണൻ പറഞ്ഞത് ഭീമനും കേട്ടിരിക്കില്ലേ? പുതിയ കഥാപാത്രങ്ങളെയൊന്നും ഞാൻ കൂട്ടിച്ചേർത്തിട്ടില്ല. വിശോകനും ബലന്ധരയുമൊക്കെ ഭാരതത്തിലുള്ളവർ തന്നെ. വിദൂരവീക്ഷണത്തിൽ അവ്യക്തമായി കണ്ട് ചിലരെ അടുത്തുനിന്നു തിരിച്ചറിയാൻ ഞാൻ ശ്രമിക്കു ന്നുണ്ട് എന്നു മാത്രം.
തളർച്ചയറിയാത്ത യോദ്ധാവായിരുന്നു ഭീമൻ. അന്നത്തെ യുദ്ധവീരന്മാർ പെട്ടെന്ന് 'ഹോം' നഷ്ടപ്പെടുകയും വീണ്ടുകിട്ടുകയും ചെയ്യുന്ന കളിക്കാനല്ല. കർണ്ണനെ നഖശിഖാന്തം ആക്രമിച്ചു വിറപ്പിച്ചുവിടാൻ കഴിഞ്ഞവനാണ് ഭീമൻ. ആ ഭീമൻ കർണ്ണൻ തൊട്ടടുത്തുവന്നു വില്ലു കഴുത്തിലിട്ടു വലിച്ച് ഊശാം താടിയേയും പെരുവയറിനേയും പരിഹസിച്ചു തേജോവധം ചെയ്യുന്നതു കേട്ടു തളർന്നിരിക്കുന്നു. നടുക്കുന്ന വാർത്തകൾ കേട്ടു യോദ്ധാക്കൾ തളരുന്നത് പതിവാണ്. ദ്രോണരുടെ അന്ത്യം അങ്ങനെയായിരുന്നല്ലോ. മഹാപരാക്രമി യായ ഭീമൻ തേർത്തട്ടിൽ വീര്യവും ശൗര്യവും കെട്ടു മൃതപ്രായനായി തന്റെ പൗരുഷത്തെക്കൂടി പരിഹസിക്കുന്ന വാക്കുകൾ കേട്ടിരിക്കേണ്ടിവന്ന യ നീയമായ തളർച്ചയ്ക്ക് കാരണം അത്രയ്ക്ക് ആഘാതമേല്പിച്ച ഒരു വാർത്ത മുമ്പു കേട്ടതായിരിക്കണം. കർണ്ണൻ ശരിക്ക് ആരാണെന്ന സത്യത്തേക്കാൾ നടുക്കുന്ന വാർത്ത മറേറതുണ്ട്
മാനുഷികമെന്നനിലയിൽ നമുക്ക് അംഗീകരിക്കുകയോ മനസ്സിലാവു കയോ ചെയ്യാവുന്ന പല സംഭവങ്ങൾക്കും ദൈവികമായ മുൻ നിശ്ചയ ത്തിന്റെ പരിവേഷം കൊടുക്കാൻ പൂർവ്വ ജന്മകഥകൾ സുലഭമായി ഭാരത ത്തിൽ നിർത്തിയിട്ടുണ്ട്. ഇതെല്ലാം പിരിക്കാലത്തെ കുട്ടിച്ചേരലുകളാണ്. കർണ്ണൻ മികച്ച യോദ്ധാവായിരുന്നു. വിലാളിയായിരുന്നു. പക്ഷേ, അജയ്യനല്ല. ദ്രൗപദീസ്വയംവരത്തിൽ വിരാടന്റെ ഗോഗ്രഹണത്തിൽ, ദുര്യോധനൻ ഘോഷയാത്രയിൽ എല്ലാം കർണ്ണൻ ശരിക്കും പരാജയപ്പെട്ടിട്ടുണ്ട്. പലാ ജനം ചെയ്തിട്ടുമുണ്ട്. കർണ്ണനും അമാനുഷനവാദം വേണ്ടി ഒരു പൂർവ്വ കഥ.